<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>NK Premachandran &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nk-premachandran/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 18 Mar 2025 07:11:56 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>NK Premachandran &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പി.സി ജോർജിനെ തൊടാൻ പോലും പിണറായി വിജയൻ തയാറാകുന്നില്ല; എൻ.കെ പ്രേമചന്ദ്രൻ</title>
		<link>https://www.chandrikadaily.com/pinarayi-vijayan-is-not-even-ready-to-touch-pc-george-nk-premachandran.html</link>
					<comments>https://www.chandrikadaily.com/pinarayi-vijayan-is-not-even-ready-to-touch-pc-george-nk-premachandran.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Mar 2025 07:11:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[NK Premachandran]]></category>
		<category><![CDATA[pc george]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334507</guid>

					<description><![CDATA[കെ.ടി ജലീലും മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം പ്രചചരിപ്പിക്കുന്നു.]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം വിരുദ്ധരാഷ്ട്രീയമാണ് കേരളത്തിലും പ്രചരിപ്പിക്കുന്നതെന്ന് എന്&#x200d;.കെ പ്രേമചന്ദ്രന്&#x200d; എംപി. കെ.ടി ജലീലും മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം പ്രചചരിപ്പിക്കുന്നു. പി.സി ജോർജിനെ തൊടാൻ പോലും പിണറായി വിജയൻ തയാറാകുന്നില്ലെന്നും എൻ.കെ പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.</p>
<p>നാഗ്പൂരിൽ നടന്നതുപോലെ കേരളത്തിൽ മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന് നല്ല മാർക്കറ്റുണ്ടെന്ന് കണ്ടെത്തിക്കൊണ്ടാണ് സിപിഎം അടക്കം അതിനെ നല്ലതുപോലെ പ്രോത്സാഹിപ്പിക്കുന്നത്, അല്ലാതെ പി.സി ജോർജിനെ ഭയന്നിട്ടില്ല, അതുണ്ടാകണമെന്ന് സിപിഎം കേരളത്തിൽ ആഗ്രഹിക്കുന്നുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു.</p>
<p>അതേസമയം നാഗ്പൂരിലെ സംഘർഷം നിർഭാഗ്യകരമാണെന്നും മതമൈത്രിയെ തകർക്കാനുള്ള ശ്രമം രാജ്യത്തിന് അപകടകരമാണെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-vijayan-is-not-even-ready-to-touch-pc-george-nk-premachandran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐ.എസ് റിക്രൂട്ട്‌മെന്റ്; ജയരാജന്റെ പ്രസ്താവന ആസൂത്രിതം, ഭൂരിപക്ഷ വര്&#x200d;ഗീയതയെ പ്രീണിപ്പിക്കാനുള്ള ശ്രമം: എന്&#x200d;.കെ പ്രേമചന്ദ്രന്&#x200d; എം.പി</title>
		<link>https://www.chandrikadaily.com/is-recruitment-jayarajans-statement-planned-attempt-to-appease-majority-communalism-nk-premachandran-mp.html</link>
					<comments>https://www.chandrikadaily.com/is-recruitment-jayarajans-statement-planned-attempt-to-appease-majority-communalism-nk-premachandran-mp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Sep 2024 11:19:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IS Recruitment]]></category>
		<category><![CDATA[news]]></category>
		<category><![CDATA[NK Premachandran]]></category>
		<category><![CDATA[PJAYARAJAN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309973</guid>

					<description><![CDATA[ഐ.എസ് റിക്രൂട്ട്‌മെന്റ് കേരളത്തിൽ നടക്കുന്നുണ്ടെങ്കിൽ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പുമാണ് ഉത്തരം പറയേണ്ടത്.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിയെടുക്കാൻ സി.പി.എം ബോധപൂർവ്വമായി ശ്രമിക്കുകയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കുമൊപ്പം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയത്തിലേക്കാണ് ഇപ്പോൾ സി.പി.എം പോകുന്നത്. പ്രസക്തമല്ലാത്ത ഒരു വിഷയത്തെ സംബന്ധിച്ചാണ് പി. ജയരാജൻ പ്രതികരിച്ചത്. കേരളത്തിൽ ഒരു ചർച്ചയിലും ഇല്ലാത്ത വിഷയമാണ് ഐ.എസ്. കേരളത്തിൽനിന്ന് ഐ.എസ് റിക്രൂട്ട്‌മെന്റ് നടക്കുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ലക്ഷ്യം സി.പി.എം വ്യക്തമാക്കണം. ഐ.എസ് റിക്രൂട്ട്‌മെന്റ് കേരളത്തിൽ നടക്കുന്നുണ്ടെങ്കിൽ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പുമാണ് ഉത്തരം പറയേണ്ടത്.</p>
<p>തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷ വർഗ്ഗീയതയെ സുഖിപ്പിക്കുന്ന പ്രതികരണങ്ങളാണ് സി.പി.എം നടത്തുന്നത്. ഇത് ബോധപൂർവ്വമാണ്. മതേതര രാഷ്ട്രീയ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന മുസ്ലിംലീഗും ആർ.എസ്.പിയും യു.ഡി.എഫ് ഒന്നടങ്കവും ഈ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. തരാതരം ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന സി.പി.എം നിലപാടിന്റെ ഭാഗമാണ് ജയരാജന്റെ പ്രസ്താവന.- അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/is-recruitment-jayarajans-statement-planned-attempt-to-appease-majority-communalism-nk-premachandran-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുന്നു, മന്ത്രി സജി ചെറിയാനും മുകേഷും രാജിവെക്കണം’; എൻ.കെ പ്രേമചന്ദ്രൻ</title>
		<link>https://www.chandrikadaily.com/government-protects-poachers-minister-saji-cherian-and-mukesh-should-resign-nk-premachandran.html</link>
					<comments>https://www.chandrikadaily.com/government-protects-poachers-minister-saji-cherian-and-mukesh-should-resign-nk-premachandran.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 29 Aug 2024 10:47:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[mukesh]]></category>
		<category><![CDATA[NK Premachandran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307877</guid>

					<description><![CDATA[ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ കൈവശം ഇരിക്കുമ്പോഴാണ് മുകേഷ് മത്സരിച്ചത്. ഇത് ചെയ്യാൻ സർക്കാരിനും സിപിഎം പാർട്ടിക്കും എങ്ങനെ കഴിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എൻ പി. സംസ്ഥാന സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. ഇരകളായ പെൺകുട്ടികളോട് നീതി കാട്ടിയില്ല.</p>
<p>പവർഗ്രൂപ്പിൻ്റെ പേരും കുറ്റാരോപിതരുടെ പേരും സർക്കാർ വെളിപ്പടുത്തണം. ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ കൈവശം ഇരിക്കുമ്പോഴാണ് മുകേഷ് മത്സരിച്ചത്. ഇത് ചെയ്യാൻ സർക്കാരിനും സിപിഎം പാർട്ടിക്കും എങ്ങനെ കഴിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു. മുകേഷ് എംഎൽഎയായി തുടരുന്നത് ധാർമ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും എം മുകേഷ് എം.എൽ.എ.സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നിട്ടും നാലര വർഷം റിപ്പോർട്ട് പൂഴ്ത്തി വച്ചത് ഗുരുതര ക്രിമിനൽ കുറ്റമാണ്. ക്രിമിനൽ കുറ്റത്തിന് നേതൃത്വം കൊടുത്ത സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.വിൻസൻ്റിൻ്റെയും എൽദോസ് കുന്നപ്പിള്ളിയുടെയും കാര്യമാണ് പലരും ചോദിക്കുന്നത്.</p>
<p>എന്നാൽ യുഡിഎഫ് എംഎൽഎമാരുടെ വിഷയവും ഇതും തമ്മിൽ വ്യത്യാസം ഉണ്ട്. സർക്കാർ നിയോഗിച്ച കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ പരാതി ഉയർന്നത്. സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് ഇരകൾ പരാതിയുമായി എത്തിയത്. വിഷയത്തിൽ സിപിഎം സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>അമ്മയുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ധാർമിക ഉത്തരവാദിത്വം എറ്റെടുത്ത് രാജിവച്ചു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ആത്മയുടെ പ്രസിഡന്റ് രാജിവക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ആത്മയുടെ പ്രസിഡൻ്റിനെതിരെ ഗുരുതര ആരോപണങ്ങൾ റിപ്പോർട്ടിലുണ്ടെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-protects-poachers-minister-saji-cherian-and-mukesh-should-resign-nk-premachandran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ബിജെപി ഇതര സംസ്ഥാനങ്ങളോട് ചിറ്റമ്മനയം, കേരളം ആവശ്യപ്പെട്ടിരുന്ന എയിംസ് ബജറ്റിൽ ഇല്ല’; എൻ.കെ പ്രേമചന്ദ്രൻ</title>
		<link>https://www.chandrikadaily.com/aims-budget-not-in-aiims-budget-as-requested-by-kerala-chittammanayam-to-non-bjp-states-nk-premachandran.html</link>
					<comments>https://www.chandrikadaily.com/aims-budget-not-in-aiims-budget-as-requested-by-kerala-chittammanayam-to-non-bjp-states-nk-premachandran.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 23 Jul 2024 08:29:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp states]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[NK Premachandran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303546</guid>

					<description><![CDATA[ആനുകൂല്യങ്ങൾ പരിശോധിച്ചാൽ പുതുതായി ഒന്നുമില്ല. ബീഹാറിനെയും ആന്ധ്രയും കബളിപ്പിക്കുവാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>കേന്ദ്ര ബജറ്റിന്റെ പൊതു സ്വഭാവം പരിശോധിച്ചാൽ ഇന്ത്യൻ പ്രതിപക്ഷം മുന്നോട്ടുവച്ച പ്രശ്നങ്ങൾ സാധൂകരിക്കുന്നതാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. ഈ സർക്കാർ നായിഡുവിനെയും നിതീഷിനെയും ആശ്രയിച്ചു കഴിയുന്നതാണ്.</p>
<p>രാജ്യത്തിന്റെ പൊതു ബജറ്റിന്റെ ഘടനയ്ക്ക് വിരുദ്ധമായാണ് ബജറ്റ്. സങ്കുചിത രാഷ്ട്രീയത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ മാത്രം. ആനുകൂല്യങ്ങൾ പരിശോധിച്ചാൽ പുതുതായി ഒന്നുമില്ല. ബീഹാറിനെയും ആന്ധ്രയും കബളിപ്പിക്കുവാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.</p>
<div class="InsidePost">കേരളത്തിൽനിന്ന് ഒരു പാർലമെന്റ് അംഗത്തെ കൊടുത്താൽ, ഒരു വികസിത സംസ്ഥാനമായി മാറുമെന്ന് കേന്ദ്രം പറഞ്ഞിരുന്നു. കേരളത്തിന്റെ പേര് പോലും ബജറ്റിൽ പരാമർശിച്ചിട്ടില്ല. ദീർഘകാലമായി കേരളം ആവശ്യപ്പെട്ടിരുന്ന എയിംസ് ബജറ്റിൽ ഇല്ല.</div>
<div></div>
<div class="InsidePost">സംസ്ഥാനത്തിന്റെ ആവശ്യങ്ങളിൽ ഒന്നും തന്നെയില്ല. ബിജെപി ഇതര സംസ്ഥാനങ്ങളോട് ചിറ്റമ്മനയമാണ് സ്വീകരിച്ചത്. ജോലി ലഭിക്കുന്നതിന് ശേഷമുള്ള ആനുകൂല്യങ്ങളെക്കുറിച്ച് പറഞ്ഞു. ജോലി നൽകുന്നതിനെക്കുറിച്ചില്ല. പുതിയ തൊഴിൽ അവസരങ്ങൾ പ്രഖ്യാപിക്കുവാനുള്ള പദ്ധതികളും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രളയ ആശ്വാസ പദ്ധതികളിൽ തമിഴ്നാടോ കർണാടകമോ കേരളമോ ഇല്ലെന്നും അദ്ദേഹം വിമർശിച്ചു.</div>
<div></div>
<div>കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് വീണ്ടും നിരാശയാണ് ഉണ്ടായിരിക്കുന്നത് . കേരളത്തിന്റെ ആവശ്യങ്ങളിൽ പ്രഖ്യാപനങ്ങളൊന്നമുണ്ടായില്ല. കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് പുതിയ ടൂറിസം പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല. പ്രളയ ദുരിതം നേരിടാനുള്ള സഹായ പ്രഖ്യാപനങ്ങളിലും കേരളത്തിനെ ഉൾപ്പെടുത്തിയിട്ടില്ല. ബിഹാ&#x200d;&#x200d;ർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aims-budget-not-in-aiims-budget-as-requested-by-kerala-chittammanayam-to-non-bjp-states-nk-premachandran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്&#x200d;.കെ. പ്രേമചന്ദ്രന്&#x200d; എംപിയുടെ കാര്&#x200d; അപകടത്തില്&#x200d;പ്പെട്ടു</title>
		<link>https://www.chandrikadaily.com/n-k-premachandran-mps-car-met-with-an-accident.html</link>
					<comments>https://www.chandrikadaily.com/n-k-premachandran-mps-car-met-with-an-accident.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 22 Jan 2024 09:42:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[car accident]]></category>
		<category><![CDATA[injury]]></category>
		<category><![CDATA[NK Premachandran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288631</guid>

					<description><![CDATA[പരുക്ക് ഗുരുതരമല്ല]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: എൻ.കെ. പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ മാവേലിക്കര പുതിയകാവിൽ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം. എംപിയുടെ നെറ്റിക്കും കാലിനും പരുക്കുണ്ട്. പരുക്ക് ഗുരുതരമല്ല. മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംപിയുടെ കാലിന്റെ എക്സ് റേ എടുത്തു.</p>
<div class="mpp-story-content-details-main my-3">
<p> ഒരു മണിക്കൂര്&#x200d; നിരീക്ഷണത്തിലാണ് എം.പി. ചങ്ങനാശ്ശേരിയില്&#x200d; മരുമകളുടെ വീട്ടില്&#x200d;പോയി കൊല്ലത്തേക്കു മടങ്ങുകയായിരുന്നു എം.പി.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/n-k-premachandran-mps-car-met-with-an-accident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുല്ലപ്പെരിയാര്&#x200d; ഉന്നതാധികാര സമിതിയിലെ അംഗമായിരുന്ന കേരള പ്രതിനിധിക്കെതിരെ വിമര്&#x200d;ശനവുമായി ആര്&#x200d;.എസ്.പി നേതാവും മുന്&#x200d;ജലവിഭവ മന്ത്രിയുമായ എന്&#x200d;.കെ.പ്രേമചന്ദ്രന്&#x200d; എം.പി.</title>
		<link>https://www.chandrikadaily.com/mullaperiyar-premachandran.html</link>
					<comments>https://www.chandrikadaily.com/mullaperiyar-premachandran.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 21 Dec 2022 03:41:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mullaperiyar]]></category>
		<category><![CDATA[NK Premachandran]]></category>
		<category><![CDATA[premachandran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227776</guid>

					<description><![CDATA[ദുരൂഹതകളും ആശങ്കകളും ഉത്ക്കണ്ഠകളും നിലനിര്&#x200d;ത്തിക്കൊണ്ടാണ് 2014 ല്&#x200d; സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ചിന്റ വിധിയുണ്ടാകുന്നത്. 125 വര്&#x200d;ഷത്തെ കാലപ്പഴക്കം ഉളള ചുണ്ണാമ്പും സുര്&#x200d;ക്കിമിശ്രിതവും കൊണ്ട് നിര്&#x200d;മ്മിച്ച മുല്ലപ്പെരിയാര്&#x200d; ഡാം സുരക്ഷിതമാണെന്ന നിഗമനത്തിലെത്താന്&#x200d; സുപ്രീം കോടതിയെ പ്രേരിപ്പിച്ചതില്&#x200d; അഞ്ചംഗ ഉന്നതാധികാര സമിതിയിലെ കേരളത്തിന്റ പ്രതിനിധിയുടെ നിലപാടും ഘടകമായിരുന്നുവെന്ന വിവരം നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.'']]></description>
										<content:encoded><![CDATA[<p>റിട്ട.സുപ്രിംകോടതി ചീഫ്ജസ്റ്റീസ് എ.എസ്.ആനന്ദ് അദ്ധ്യക്ഷനായ സമിതിയിലെ അംഗമായിരുന്ന ജസ്റ്റിസ് കെ.ടി.തോമസിന്റെയും സമിതിഅംഗങ്ങളുടെയും പേരെടുത്ത് പറയാതെയാണ് വിമര്&#x200d;ശനം. ഇന്ന് പുറത്തിറങ്ങുന്ന മുതിര്&#x200d;ന്ന മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; എം.ജെ. ബാബുവിന്റ &#8216;മുല്ലപ്പെരിയാറിന്റ കഥ&#8217; എന്ന പുസ്തകത്തിന്റ ആമുഖ കുറിപ്പിലാണ് പ്രേമചന്ദ്രെന്റ കുറ്റപ്പെടുത്തല്&#x200d;. മൂന്നിന് തൊടുപുഴയിലെ ഇടുക്കി പ്രസ്‌ക്ലബ് ഹാളിലാണ് പുസ്തക പ്രകാശനം.</p>
<p>പ്രേമചന്ദ്രന്&#x200d; എഴുതുന്നു: ദുരൂഹതകളും ആശങ്കകളും ഉത്ക്കണ്ഠകളും നിലനിര്&#x200d;ത്തിക്കൊണ്ടാണ് 2014 ല്&#x200d; സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ചിന്റ വിധിയുണ്ടാകുന്നത്. 125 വര്&#x200d;ഷത്തെ കാലപ്പഴക്കം ഉളള ചുണ്ണാമ്പും സുര്&#x200d;ക്കിമിശ്രിതവും കൊണ്ട് നിര്&#x200d;മ്മിച്ച മുല്ലപ്പെരിയാര്&#x200d; ഡാം സുരക്ഷിതമാണെന്ന നിഗമനത്തിലെത്താന്&#x200d; സുപ്രീം കോടതിയെ പ്രേരിപ്പിച്ചതില്&#x200d; അഞ്ചംഗ ഉന്നതാധികാര സമിതിയിലെ കേരളത്തിന്റ പ്രതിനിധിയുടെ നിലപാടും ഘടകമായിരുന്നുവെന്ന വിവരം നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.&#8221; മുല്ലയാറും പെരിയാറും സംഗമിക്കുന്ന സ്ഥലത്ത് അണക്കെട്ടി വെളളം തമിഴനാട്ടിലേയ്ക്ക് തിരിച്ചു വിടുന്നതിനായി തിരുവിതാംകൂറിന്റ 8100 ഏക്കര്&#x200d; ഭൂമി പാട്ടമായി നല്&#x200d;കികൊണ്ടുളള 1886 ല്&#x200d; ഒപ്പുവച്ച 999 വര്&#x200d;ഷത്തേക്കുളള പെരിയാര്&#x200d; പാട്ടക്കരാര്&#x200d; ബ്രിട്ടീഷ് ഇന്&#x200d;ഡ്യാ ഗവണ്&#x200d;മെന്റിന്റ ഭീഷണിക്ക് വഴങ്ങിയാണ് ചെയ്തതെന്ന് നിരവധി രേഖകള്&#x200d; വ്യക്തമാക്കുന്നു. 1886 മുതല്&#x200d; ഇങ്ങോട്ടളള ചരിത്രം കേരളത്തെ സംബന്ധിച്ചിടത്തോളം വിശ്വാസ വഞ്ചനയുടെയും ചതിയുടെതുമായിരുന്നു.</p>
<p>144 അടിയായിരുന്ന അണക്കെട്ടിന്റ സംഭരണശേഷി 152 ആയി ഉയര്&#x200d;ത്തിയതും ബേബി ഡാം നിര്&#x200d;മ്മിച്ചതും, പത്ത് വെന്റുകളോടുകൂടിയ സ്പില്&#x200d;വേ വലതുകരയില്&#x200d; നിര്&#x200d;മ്മിച്ചതും, വൈദ്യുതി ഉല്&#x200d;പാദന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചതുമെല്ലാം തിരുവിതാംകൂര്&#x200d; ഭരണകൂടം അറിയാതെയായിരുന്നു. 1941 മേയ് 12 ന് സര്&#x200d; സി.പി രാമസ്വാമി അയ്യര്&#x200d; കേസ് നടത്തി സമ്പാദിച്ച, പാട്ടക്കരാര്&#x200d; അനുസരിച്ച് ജലസേചനത്തിന് നല്&#x200d;കിയ വെളളം മറ്റൊരാവശ്യത്തിന് ഉപയോഗിക്കാന്&#x200d; പാടില്ലായെന്ന ചരിത്രപ്രധാനമായ അമ്പയര്&#x200d; വിധിപോലും ജനാധിപത്യ സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നശേഷം അട്ടിമറിക്കപ്പെട്ടുവെന്നത് ഏറ്റവും വലിയ ദുരൂഹതയാണ്. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം അധികാരത്തിലെത്തിയ ജനാധിപത്യ ഗവണ്&#x200d;മെന്റുകള്&#x200d; വളരെ ലാഘവത്തോടെയാണ് ഈ പ്രശ്നം കൈകാര്യം ചെയ്തതെന്ന് ചരിത്രരേഖകള്&#x200d; പരിശോധിച്ചാല്&#x200d; ബോദ്ധ്യപ്പെടും. ബ്രിട്ടീഷ് ഭരണകൂടത്തിന്റ സമ്മര്&#x200d;ദ്ദശക്തിക്ക് മുന്നിലും പരിമിതികള്&#x200d;ക്കുളളില്&#x200d; നിന്നുകൊണ്ട് സ്വന്തം നാടിന്റ താല്&#x200d;പര്യങ്ങള്&#x200d; സംരക്ഷിക്കാന്&#x200d; തിരുവിതാംകൂര്&#x200d; ഭരണാധികാരികള്&#x200d; കാണിച്ച ജാഗ്രത പോലും ജാധിപത്യ സര്&#x200d;ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടായില്ലായെന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്.<br />
1979 ഡിസംബര്&#x200d; 20 ന് കേന്ദ്രജല കമ്മീഷന്&#x200d; ചെയര്&#x200d;മാന്&#x200d; ഡോ: കെ.സി. തോമസിന്റ അദ്ധ്യക്ഷതയില്&#x200d; കേരളാ &#8211; തമിഴ്നാട് ചീഫ് എഞ്ചിനീയര്&#x200d;മാര്&#x200d; സമ്മതിച്ച് ഒപ്പിട്ട് അംഗീകരിച്ച, നിലവിലുളള ഡാമിന് 1300 അടി താഴെയായി പുതിയ അണക്കെട്ട് നിര്&#x200d;മ്മിക്കാനുളള തീരുമാനം പില്&#x200d;ക്കാലത്ത് എങ്ങിനെ അട്ടിമറിക്കപ്പെട്ടുവെന്നതും ഇപ്പോഴും ദുരൂഹമായി തുടരുന്നു. ഇതിന്റയൊക്കെ തുടര്&#x200d;ച്ചയായിട്ടാണ് ബേബിഡാമിലെ മരങ്ങള്&#x200d; മുറിച്ച് ഡാം ശക്തിപ്പെടുത്താന്&#x200d; നല്&#x200d;കിയ അനുമതി. ജനാധിപത്യ ഭരണകാലയളവിലെ മുല്ലപ്പെരിയാര്&#x200d; പ്രശ്നത്തിന്റ നാര്&#x200d;വഴികളിലൂടെ കടന്നുപോകുമ്പോള്&#x200d; കാണുന്ന ദുരൂഹതകള്&#x200d; വെളിച്ചത്ത് കൊണ്ടുവരാന്&#x200d; ഇനിയും നമുക്ക് കഴിയുന്നില്ലായെന്നത് ഖേദകരമാണ്.<br />
ശാസ്ത്രലോകം ഡാമുകള്&#x200d;ക്ക് കാലപ്പഴക്കം നിശ്ചയിച്ചിട്ടുണ്ട്. 999 വര്&#x200d;ഷക്കാലം ഒരു ഡാം നിലനില്&#x200d;ക്കുമെന്ന് ഒരു ശാസ്ത്രവും കണ്ടെത്തിയിട്ടില്ല. മുല്ലപ്പെരിയാര്&#x200d; ഡാമിനെ കുറിച്ച് നടത്തിയിട്ടുളള എല്ലാ പഠനങ്ങളും വ്യക്തമാക്കുന്നത് ഡാം അപകടാവസ്ഥയിലാണെന്നാണ്. കേരളത്തിന്റ താല്&#x200d;പര്യ സംരക്ഷണം എന്നത് അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുളള ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിറവേറ്റാന്&#x200d; ഭരണാധികാരികള്&#x200d;ക്ക് ബാദ്ധ്യതയുണ്ട്- ആമുഖ കുറിപ്പില്&#x200d; പ്രേമചന്ദ്രന്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mullaperiyar-premachandran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലത്ത് പ്രേമചന്ദ്രന്&#x200d; തന്നെ : യുഡിഎഫ് വിലയിരുത്തല്&#x200d;</title>
		<link>https://www.chandrikadaily.com/nk-premachandran-must-win-on-kollam-loksabha-constituency.html</link>
					<comments>https://www.chandrikadaily.com/nk-premachandran-must-win-on-kollam-loksabha-constituency.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 29 Apr 2019 15:04:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2019 Loksabha]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[NK Premachandran]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125680</guid>

					<description><![CDATA[കൊല്ലം മണ്ഡലത്തില്&#x200d; നിന്ന് യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി എന്&#x200d;.കെ പ്രേമചന്ദ്രന്&#x200d; 62,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്&#x200d; വിജയിക്കുമെന്ന് വിലയിരുത്തല്&#x200d; .യുഡിഎഫ് പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് വിലയിരുത്തല്&#x200d; നടത്തിയത്. അടിയൊഴുക്ക് സംഭവിച്ചാല്&#x200d; ഭൂരിപക്ഷം ഒരു ലക്ഷത്തിനടുത്താകുമെന്നും കമ്മിറ്റി വിലയിരുത്തി. എംപിയുടെ വികസനപ്രവര്&#x200d;ത്തനങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാതിരുന്നത് എല്&#x200d;ഡിഎഫിന് തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു. യുഡിഎഫ് സ്ഥാനാര്&#x200d;ഥിയെ അധിക്ഷേപിച്ചത് എല്&#x200d;ഡിഎഫിന് തിരിച്ചടിയായതായും വിലയിരുത്തലുണ്ട്. മണ്ഡലം തിരിച്ചുള്ള ഭൂരിപക്ഷ കണക്കനുസരിച്ച് പുനലൂര്&#x200d; 1,987, ചടയമംഗലം 750, ചാത്തന്നൂര്&#x200d; 1,500, കുണ്ടറ 9,370, ഇരവിപുരം 12,622, കൊല്ലം 17,500, ചവറ [&#8230;]]]></description>
										<content:encoded><![CDATA[
<p><br> കൊല്ലം മണ്ഡലത്തില്&#x200d; നിന്ന് യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി എന്&#x200d;.കെ പ്രേമചന്ദ്രന്&#x200d; 62,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്&#x200d; വിജയിക്കുമെന്ന് വിലയിരുത്തല്&#x200d; .യുഡിഎഫ് പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് വിലയിരുത്തല്&#x200d; നടത്തിയത്. അടിയൊഴുക്ക് സംഭവിച്ചാല്&#x200d; ഭൂരിപക്ഷം ഒരു ലക്ഷത്തിനടുത്താകുമെന്നും കമ്മിറ്റി വിലയിരുത്തി.   എംപിയുടെ വികസനപ്രവര്&#x200d;ത്തനങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാതിരുന്നത് എല്&#x200d;ഡിഎഫിന് തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു. യുഡിഎഫ് സ്ഥാനാര്&#x200d;ഥിയെ അധിക്ഷേപിച്ചത് എല്&#x200d;ഡിഎഫിന് തിരിച്ചടിയായതായും വിലയിരുത്തലുണ്ട്. മണ്ഡലം തിരിച്ചുള്ള ഭൂരിപക്ഷ കണക്കനുസരിച്ച് പുനലൂര്&#x200d; 1,987, ചടയമംഗലം 750, ചാത്തന്നൂര്&#x200d; 1,500, കുണ്ടറ 9,370, ഇരവിപുരം 12,622, കൊല്ലം 17,500, ചവറ 19,000 എന്നിങ്ങനെ വോട്ടുകള്&#x200d; ലഭിക്കും. എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ഥിക്ക് 80000 വോട്ടു വരെ ലഭിക്കുമെന്നും വിലയിരുത്തുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nk-premachandran-must-win-on-kollam-loksabha-constituency.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡാം മാനേജ്‌മെന്റ് പൂര്&#x200d;ണ്ണപരാജയമായിരുന്നുവെന്ന് മുന്&#x200d; ജലമന്ത്രിമാര്&#x200d;</title>
		<link>https://www.chandrikadaily.com/nk-premachandran-thiruvanchoor-radhakrishnan-against-pinarayi-vijayan-about-dam-management-kerala-news.html</link>
					<comments>https://www.chandrikadaily.com/nk-premachandran-thiruvanchoor-radhakrishnan-against-pinarayi-vijayan-about-dam-management-kerala-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 04 Sep 2018 06:30:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dam]]></category>
		<category><![CDATA[NK Premachandran]]></category>
		<category><![CDATA[nk premachandran mp]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101457</guid>

					<description><![CDATA[തിരുവനന്തപുരം:ഡാം മാനോജ്‌മെന്റ് പൂര്&#x200d;ണ്ണപരാജയമായിരുന്നുവെന്ന് മുന്&#x200d; ജലമന്ത്രിമാര്&#x200d;. സാങ്കേതിക പിഴവുകള്&#x200d; പറഞ്ഞ് സര്&#x200d;ക്കാരിന് രക്ഷപ്പെടാനാവില്ലെന്നും എന്&#x200d;.കെ പ്രേമചന്ദ്രന്&#x200d; എം.പി പറഞ്ഞു. ഡാം മാനേജ്‌മെന്റ പൂര്&#x200d;ണ്ണ പരാജയമായിരുന്നു. മുന്&#x200d;കൂര്&#x200d; അറിയിപ്പ് കിട്ടിയിട്ടും സര്&#x200d;ക്കാര്&#x200d; നടപടിയെടുത്തില്ല. ദുരന്തനിവാരണ അതോറിറ്റിയും പരാജയമായിരുന്നു. സാങ്കേതിക പിഴവുകള്&#x200d; പറഞ്ഞ് സര്&#x200d;ക്കാരിന് രക്ഷപ്പെടാനാവില്ലെന്നും എന്&#x200d;.കെ പ്രേമചന്ദ്രന്&#x200d; പറഞ്ഞു. ഡാം തുറന്നുവിട്ടതില്&#x200d; ജുഡീഷ്യല്&#x200d; അന്വേഷണം നടത്തണമെന്ന് തിരുവഞ്ചൂര്&#x200d; രാധാകൃഷ്ണനും ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം:ഡാം മാനോജ്‌മെന്റ് പൂര്&#x200d;ണ്ണപരാജയമായിരുന്നുവെന്ന് മുന്&#x200d; ജലമന്ത്രിമാര്&#x200d;. സാങ്കേതിക പിഴവുകള്&#x200d; പറഞ്ഞ് സര്&#x200d;ക്കാരിന് രക്ഷപ്പെടാനാവില്ലെന്നും എന്&#x200d;.കെ പ്രേമചന്ദ്രന്&#x200d; എം.പി പറഞ്ഞു.</p>
<p>ഡാം മാനേജ്‌മെന്റ പൂര്&#x200d;ണ്ണ പരാജയമായിരുന്നു. മുന്&#x200d;കൂര്&#x200d; അറിയിപ്പ് കിട്ടിയിട്ടും സര്&#x200d;ക്കാര്&#x200d; നടപടിയെടുത്തില്ല. ദുരന്തനിവാരണ അതോറിറ്റിയും പരാജയമായിരുന്നു. സാങ്കേതിക പിഴവുകള്&#x200d; പറഞ്ഞ് സര്&#x200d;ക്കാരിന് രക്ഷപ്പെടാനാവില്ലെന്നും എന്&#x200d;.കെ പ്രേമചന്ദ്രന്&#x200d; പറഞ്ഞു.</p>
<p>ഡാം തുറന്നുവിട്ടതില്&#x200d; ജുഡീഷ്യല്&#x200d; അന്വേഷണം നടത്തണമെന്ന് തിരുവഞ്ചൂര്&#x200d; രാധാകൃഷ്ണനും ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nk-premachandran-thiruvanchoor-radhakrishnan-against-pinarayi-vijayan-about-dam-management-kerala-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെള്ളപ്പൊക്കം മഹാപ്രളയമാക്കിയത് ദുരന്തനിവാരണത്തിലെ അപാകത: എന്&#x200d;.കെ. പ്രേമചന്ദ്രന്&#x200d; എം.പി</title>
		<link>https://www.chandrikadaily.com/nk-premachandran-on-flood.html</link>
					<comments>https://www.chandrikadaily.com/nk-premachandran-on-flood.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 25 Aug 2018 06:49:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[flood]]></category>
		<category><![CDATA[NK Premachandran]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100152</guid>

					<description><![CDATA[&#160; തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്&#x200d; നിന്നും സര്&#x200d;ക്കാരിന് ഒഴിഞ്ഞുമാറാന്&#x200d; കഴിയില്ലെന്നു വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയും ശാസ്ത്രലോകത്തിന്റെ അവലോകനവും കണക്കുകളുമെന്ന് എന്&#x200d;.കെ.പ്രേമചന്ദ്രന്&#x200d; എം.പി. ന്യൂനമര്&#x200d;ദ്ദം രൂപപ്പെടുന്നത് സംബന്ധിച്ച മുന്&#x200d;കൂട്ടി അറിവും ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനവും ലഭിച്ചതിനു ശേഷം ദുരന്ത നിവാരണത്തിനായി സര്&#x200d;ക്കാര്&#x200d; പരിപാടികള്&#x200d; ആവിഷ്‌കരിക്കുകയോ നടപ്പാക്കുകയോ ചെയ്തില്ലെന്ന് മുന്&#x200d; ജലവിഭവവകുപ്പുമന്ത്രികൂടിയായ പ്രേമ ചന്ദ്രന്&#x200d; ചൂണ്ടിക്കാട്ടി. ദുരന്തം ഉണ്ടായതിനു ശേഷം ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുക മാത്രമല്ല സംസ്ഥാന ഡിസാസ്റ്റര്&#x200d; മാനേജ്‌മെന്റ് അതോറിറ്റിയുടെ ചുമതല. മുഖ്യമന്ത്രി ചെയര്&#x200d;മാനും [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്&#x200d; നിന്നും സര്&#x200d;ക്കാരിന് ഒഴിഞ്ഞുമാറാന്&#x200d; കഴിയില്ലെന്നു വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയും ശാസ്ത്രലോകത്തിന്റെ അവലോകനവും കണക്കുകളുമെന്ന് എന്&#x200d;.കെ.പ്രേമചന്ദ്രന്&#x200d; എം.പി. ന്യൂനമര്&#x200d;ദ്ദം രൂപപ്പെടുന്നത് സംബന്ധിച്ച മുന്&#x200d;കൂട്ടി അറിവും ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനവും ലഭിച്ചതിനു ശേഷം ദുരന്ത നിവാരണത്തിനായി സര്&#x200d;ക്കാര്&#x200d; പരിപാടികള്&#x200d; ആവിഷ്‌കരിക്കുകയോ നടപ്പാക്കുകയോ ചെയ്തില്ലെന്ന് മുന്&#x200d; ജലവിഭവവകുപ്പുമന്ത്രികൂടിയായ പ്രേമ ചന്ദ്രന്&#x200d; ചൂണ്ടിക്കാട്ടി. ദുരന്തം ഉണ്ടായതിനു ശേഷം ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുക മാത്രമല്ല സംസ്ഥാന ഡിസാസ്റ്റര്&#x200d; മാനേജ്‌മെന്റ് അതോറിറ്റിയുടെ ചുമതല.<br />
മുഖ്യമന്ത്രി ചെയര്&#x200d;മാനും റവന്യു മന്ത്രി വൈസ് ചെയര്&#x200d;മാനുമായ കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്&#x200d; മാനേജ്‌മെന്റ് അതോറിറ്റി കേരളത്തിലെ ചെറുതും വലുതുമായ ഡാമുകളുടെ ഷട്ടറുകള്&#x200d; തുറന്ന് വിടുന്നതിനു മുമ്പ് അതിനായി ഉണ്ടാക്കിയ മാസ്റ്റര്&#x200d; പ്ലാനിനെ കുറിച്ചും അതു സംബന്ധിച്ച് നടത്തിയ ചര്&#x200d;ച്ചകളും വിഗദ്ധരുടെ അഭിപ്രായം സ്വരൂപീക്കുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ചും അതിന്റെ അടിസ്ഥാനത്തില്&#x200d; എടുത്ത തീരുമാനങ്ങളെ കുറിച്ചും തീരുമാനങ്ങള്&#x200d; നടപ്പാക്കിയ രീതിയുമാണ് പരമപ്രധാനം. ദുരന്ത നിവാരണത്തിനായി യഥാസമയം നടപടി സ്വീകരിക്കുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; പരാജപ്പെട്ടതിനാലാണ് പ്രളയ ദുരന്തത്തിന്റെ ആഘാതം പതിന്മടങ്ങ് വര്&#x200d;ദ്ധിച്ചത്.<br />
ഡാമുകള്&#x200d; നിറഞ്ഞിരിക്കുമ്പോള്&#x200d; ഷട്ടറുകള്&#x200d; ഒരെണ്ണം പോലും പൂര്&#x200d;ണ്ണമായും തുറക്കുവാന്&#x200d; പാടില്ലെന്നാണ് ഡാം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിദഗ്ധ അഭിപ്രായം. ഡാമുകളിലെ ജലനിലവാരം പരമാവധി എത്താതിരിക്കുന്നതിനായി കാലവര്&#x200d;ഷം ശക്തമാകുമ്പോള്&#x200d; അവ പരമാവധി ജലസംഭരണ ശേഷിയിലെത്താതിരിക്കാന്&#x200d; ക്രമാനുഗതമായി ജലനിരപ്പ് താഴ്ത്തുന്നതിനുളള നടപടികളാണ് സ്വീകരിക്കേണ്ടിയിരുന്നത്. സംസ്ഥാനം അത്തരമൊരു നടപടി സ്വീകരിച്ചില്ല.<br />
ഇതു സംബന്ധിച്ച് ഡിസാസ്റ്റര്&#x200d; മാനേജ്‌മെന്റ് അതോറിറ്റി യോഗം ചേര്&#x200d;ന്ന് വിദഗ്ധരുടെ അഭിപ്രായ രൂപീകരണം നടത്തി ശാസ്ത്രീയമായ നടപടി സ്വീകരിച്ചില്ല. പ്രളയബാധിത തീയതിയ്ക്ക് മുമ്പായി സംസ്ഥാന ഡിസാസ്റ്റര്&#x200d; മാനേജ്‌മെന്റ് അതോറിറ്റി എത്രയോഗം ചേര്&#x200d;ന്ന് എന്നും എന്തു തീരുമാനങ്ങള്&#x200d; എടുത്തു എന്നും അതെങ്ങനെ നടപ്പാക്കിയെന്നും വ്യക്തമാക്കുന്ന യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തുവിടാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാകണമെന്ന് പ്രേമ ചന്ദ്രന്&#x200d; ആവശ്യപ്പെട്ടു.<br />
കേരളത്തിലെ ഭൂരിപക്ഷം വരുന്ന ചെറിയ ഡാമുകള്&#x200d; തുറന്നു വിടുന്നതിനു മുമ്പ് ശാസ്ത്രീയമായി അവലംബിക്കേണ്ട പ്രോട്ടോക്കോള്&#x200d; പാലിച്ചിട്ടില്ല. ശക്തമായ കാലവര്&#x200d;ഷത്തിന്റെ മുന്&#x200d;കൂട്ടിയുള്ള അറിയിപ്പ് കിട്ടിയിട്ടും ഡാമുകളിലെ ജലം ക്രമീകരിക്കാന്&#x200d; നടപടി സ്വീകരിച്ചില്ല. പരമാവധി ജലസംഭരണശേഷി വരെ ജലം നിറയ്ക്കാന്&#x200d; വൈദ്യുതി വകുപ്പും ജലവിഭവ വകുപ്പും തീരുമാനിച്ചു.<br />
ഡാമുകള്&#x200d; കരകവിഞ്ഞൊഴുകുമെന്നു വന്നപ്പോള്&#x200d; ഡാമുകള്&#x200d; തുറക്കണമെന്ന് ഡാം സേഫ്റ്റി അതോറിറ്റി ശഠിച്ചു. ഡാമുകളുടെ സുരക്ഷയ്ക്കും പ്രളയനിയന്ത്രണത്തിന് കാലേകൂട്ടി നടപടി സ്വീകരിക്കുന്നതിലും പരാജയപ്പെട്ടു. വകുപ്പുകളുടെ ഏകോപനമില്ലാത്തതും അശാസ്ത്രീയവുമായ നടപടികളും യുക്തിസഹമല്ലാത്ത തീരുമാനങ്ങളും പ്രളയം ഏറ്റവും വലിയ ദുരന്തമാക്കിയതായും പ്രേമചന്ദ്രന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nk-premachandran-on-flood.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
