<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>no confident motion &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/no-confident-motion/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 24 Aug 2020 15:38:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>no confident motion &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8220;രാത്രിയായിട്ടും മുഖ്യമന്ത്രിക്ക് മറുപടിയില്ല&#8221;; സഭാ നടുക്കളത്തില്&#x200d; പ്രതിപക്ഷത്തിന്റെ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/anti-trust-vote-in-kerala-assembly-live-updates.html</link>
					<comments>https://www.chandrikadaily.com/anti-trust-vote-in-kerala-assembly-live-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Aug 2020 15:35:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[no confident motion]]></category>
		<category><![CDATA[pinarayai vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147453</guid>

					<description><![CDATA[പ്രതിപക്ഷ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; എന്നാല്&#x200d; വ്യക്തമായ മറുപടി നല്&#x200d;കാന്&#x200d; തയാറായില്ല. സംസ്ഥാന സര്&#x200d;ക്കാറിനെതിരായുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മറുപടികള്&#x200d; എല്ലാം ദേശീയ രാഷ്ട്രീം മാത്രം പറഞ്ഞു വലിച്ചു നീട്ടുന്നതായിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ മറുപടി പ്രസംഗത്തില്&#x200d; വസ്തുതാപരമായ വിശദീകരണം നല്&#x200d;കാതെ പ്രസംഗം നീട്ടിവലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. മൂന്ന് മണിക്കൂര്&#x200d; പിന്നിട്ട മുഖ്യമന്ത്രിയുടെ മറുപടിയില്&#x200d; വ്യക്തമായ ഉത്തരമില്ലാതായതോടെ പ്രതിപക്ഷം സഭയുടെ നടുക്കളത്തിലിറങ്ങി പ്രതിഷേധം കനപ്പിച്ച്. ആരോപണങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയില്ലെന്ന മുദ്രാവാക്യമുയര്&#x200d;ത്തിയാണ് പ്രതിപക്ഷം നടുക്കളത്തിലിറങ്ങിയത്.</p>
<p>പ്രതിപക്ഷ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; എന്നാല്&#x200d; വ്യക്തമായ മറുപടി നല്&#x200d;കാന്&#x200d; തയാറായില്ല. സംസ്ഥാന സര്&#x200d;ക്കാറിനെതിരായുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മറുപടികള്&#x200d; എല്ലാം ദേശീയ രാഷ്ട്രീം മാത്രം പറഞ്ഞു വലിച്ചു നീട്ടുന്നതായിരുന്നു. വിമര്&#x200d;ശനങ്ങള്&#x200d; ആകാം പക്ഷേ അപവാദ പ്രചാരണം ആകരുതെന്നായിരുന്നു മുഖ്യന്ത്രിയുടെ മറുപടി. അനാവശ്യ വിവാദങ്ങള്&#x200d; ഉയര്&#x200d;ത്തി വികസനത്തെ തടസ്സപ്പെടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
<p>അരോപണങ്ങളില്&#x200d; കുടുങ്ങിയ മന്ത്രി ജലീലിനെ പിന്തുണച്ചും മുഖ്യമന്ത്രി രംഗത്തെത്തി. കെ ടി ജലീലിനെതിരായ ആരോപണങ്ങള്&#x200d; തള്ളിയ മുഖ്യമന്ത്രി, കിറ്റ് വിതരണത്തിനായി കോണ്&#x200d;സുല്&#x200d; ജനറലാണ് മന്ത്രിക്ക് സന്ദേശമയച്ചതെന്നും ഒരു നിയമ ലംഘനവും ജലീല്&#x200d; നടത്തിയിട്ടില്ലെന്നും പറഞ്ഞു.</p>
<p>അതേസമയം മറുപടി ചുരുക്കണമെന്ന ആവിശ്യവുമായി ചെന്നിത്തല ഇടപെട്ടു. മുഖ്യമന്ത്രി ബജറ്റ് പ്രസംഗങ്ങള്&#x200d; ആവര്&#x200d;ത്തിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anti-trust-vote-in-kerala-assembly-live-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;പറയുമ്പോള്&#x200d; എല്ലാം പറയണം&#8221;; നിയമസഭയില്&#x200d; ഏറ്റുമുട്ടി ചെന്നിത്തലയും പിണറായിയും</title>
		<link>https://www.chandrikadaily.com/ramesh-chennitha-cheif-minister-fight-on-shafi-prampil-respond.html</link>
					<comments>https://www.chandrikadaily.com/ramesh-chennitha-cheif-minister-fight-on-shafi-prampil-respond.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Aug 2020 12:43:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[no confident motion]]></category>
		<category><![CDATA[pinarayi government]]></category>
		<category><![CDATA[pinarayi viajayan]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147387</guid>

					<description><![CDATA[ഗണേഷ് കുമാര്&#x200d; സീറ്റിലിരുന്ന് പ്രതിപക്ഷത്തെ വെല്ലുവിളിച്ചെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്&#x200d; ഇതിനെ പ്രതിരോധിച്ചെത്തിയ മുഖ്യമന്ത്രിയോട് ഭീഷണിയൊന്നും വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്&#x200d; പ്രതിപക്ഷത്തിന്റെ പെരുമാറ്റത്തെ കുറ്റപ്പെടുത്തുകയാണുണ്ടായത്. ഇതോടെ സഭാതലം വാഗ്വാദത്തിലേക്കും തര്&#x200d;ക്കത്തിലേക്കും നീങ്ങി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചര്&#x200d;ച്ചക്കിടെ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കും ഇടതു സര്&#x200d;്ക്കാറിനുമെതിരെ തുറന്നടിച്ച ഷാഫി പറമ്പില്&#x200d; എംഎല്&#x200d;എയുടെ നിയമസഭയില്&#x200d; പ്രസംഗത്തിന് പിന്നാലെയാണ് പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും നേര്&#x200d;ക്കുനേര്&#x200d; എറ്റുമുട്ടിയത്.</p>
<p>ഷാഫി പറമ്പിലിന്റെ പ്രസംഗത്തിന് പിന്നാലെ ഗണേഷ് കുമാറിന്റെ പെരുമാറ്റത്തെച്ചൊല്ലിയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നിയമസഭയില്&#x200d; വാക്ക്‌പോരിലേക്ക് നീങ്ങിയത്. ഗണേഷ് കുമാര്&#x200d; സീറ്റിലിരുന്ന് പ്രതിപക്ഷത്തെ വെല്ലുവിളിച്ചെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്&#x200d; ഇതിനെ പ്രതിരോധിച്ചെത്തിയ മുഖ്യമന്ത്രിയോട് ഭീഷണിയൊന്നും വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്&#x200d; പ്രതിപക്ഷത്തിന്റെ പെരുമാറ്റത്തെ കുറ്റപ്പെടുത്തുകയാണുണ്ടായത്. ഇതോടെ സഭാതലം വാഗ്വാദത്തിലേക്കും തര്&#x200d;ക്കത്തിലേക്കും നീങ്ങി.</p>
<p>പറയുമ്പോള്&#x200d; എല്ലാം പറയണം എന്നാണ് ചെന്നിത്തല തുറന്നടിച്ചത്. ഗണേഷ് കുമാര്&#x200d; പ്രസംഗിക്കുമ്പോള്&#x200d; പ്രതിപക്ഷം അത് കേട്ടുകൊണ്ടിരിക്കയായിരുന്നെന്നും എന്നാല്&#x200d; പ്രതിപക്ഷ അംഗം സംസാരിക്കുമ്പോള്&#x200d; ഭരണപക്ഷങ്ങള്&#x200d; ആക്രോശിക്കുകയായിരുന്നെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇതൊന്നും എന്തുകൊണ്ടും താങ്കള്&#x200d; കാണുന്നില്ലെന്നും പ്രതിപക്ഷനേതാവ് സ്പീക്കറോട് ചോദിച്ചു. ഒടുവില്&#x200d; എല്ലാം പരിശോധിക്കാമെന്ന സ്പീക്കറുടെ ഉറപ്പിലാണ് രംഗം ശാന്തമായത്.</p>
<p>സ്വര്&#x200d;ണക്കേസില്&#x200d; എം.ശിവശങ്കറിന്റെ ഒരേയൊരു ഗോഡ്ഫാദര്&#x200d; മുഖ്യമന്ത്രിയാണെന്ന് ഷാഫി പറമ്പില്&#x200d; എംഎല്&#x200d;എ നിയമസഭയില്&#x200d; പറഞ്ഞു. എന്&#x200d;ഐഎ അന്വേഷിക്കുന്ന കേസുകളുടെ ഉറവിടമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറിയെന്നും കേരളത്തില്&#x200d; മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമില്ലാത്തത് മുഖ്യമന്ത്രിക്കുമാത്രമാണെന്നും ഷാഫി പരിഹസിച്ചു.</p>
<p>കേരളത്തിലെ യുവാക്കളുടെ പ്രശ്‌നം എണ്ണി ചോദിച്ച ഷാഫി പറമ്പില്&#x200d;, കേരളത്തിലെ എല്ലാ ചെറുപ്പക്കാര്&#x200d;ക്കും സ്വപ്നയാകാന്&#x200d; പറ്റില്ലെന്നും കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പന്&#x200d; ഇ.പി ജയരാജനല്ലെന്നും പറഞ്ഞു. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും കൊച്ചാപ്പ കെ.ടി ജലീലല്ല. അവര്&#x200d; പഠിച്ചെഴുതിയ റാങ്ക് ലിസ്റ്റിലെ ജോലിയാണ് ചോദിക്കുന്നത്. ജോലി ബക്കറ്റിലെടുത്ത് വച്ചിട്ടുണ്ടോ എന്നാണ് പിഎസ്സി ചോദിക്കുന്നത്. &#8216;സ്വപ്ന&#8217;മാര്&#x200d;ക്കുള്ള ജോലി എടുത്ത വച്ച ബക്കറ്റ് ക്ലിഫ് ഹൗസിലായിരുന്നോ എന്നും ഷാഫി ചോദിച്ചു. പ്രസംഗത്തിനിടെ മാധ്യമപ്രവര്&#x200d;ത്തകരുടെ നേരെ നടക്കുന്ന സൈബര്&#x200d; ആക്രണമങ്ങളെ കുറിച്ച് വീണാ ജോര്&#x200d;ജ് പ്രതികരിച്ചില്ലെന്ന ഷാഫിയുടെ പരാമര്&#x200d;ശവും സഭയില്&#x200d; തര്&#x200d;ക്കത്തിന് ഇടയാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramesh-chennitha-cheif-minister-fight-on-shafi-prampil-respond.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിജയനല്ല പരാജയന്&#x200d;; ഇനിയുള്ള ആറുമാസത്തെ ഭരണംകൂടി ശിവശങ്കറിന് കൊടുത്തൂടെയെന്ന് എംകെ മുനീര്&#x200d;</title>
		<link>https://www.chandrikadaily.com/mk-muneer-against-pinarayi-vijayan-on-nia-issue.html</link>
					<comments>https://www.chandrikadaily.com/mk-muneer-against-pinarayi-vijayan-on-nia-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Aug 2020 10:14:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MK MUNEER]]></category>
		<category><![CDATA[no confident motion]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147353</guid>

					<description><![CDATA[മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, പരാജയനാണെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്&#x200d;. വിജയനെന്ന പേര് പരാജയത്തിന്റെത്. അദ്ദേഹം ഇടപെടുന്ന എല്ലാ മേഖലയും പരാജയപ്പെടുകയാണെന്നും അത് കേരളത്തിലേക്ക് കേന്ദ്ര ഏജന്&#x200d;സികളെ വിളിച്ചു വരുത്തിയെന്നും എംകെ മുനീര്&#x200d; കുറ്റപ്പെടുത്തി. നിയമസഭയില്&#x200d; അവിശ്വാസ പ്രമേയ ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസിലെ കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിഞ്ഞിലെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാം നിയന്ത്രിച്ച ശിവശങ്കറിനെ ഇപ്പോള്&#x200d; എന്&#x200d;ഐഎ ചോദ്യം ചെയ്യുകയാണെന്നും മുനീര്&#x200d; ചൂണ്ടിക്കാട്ടി. എതായാലും നാലര വര്&#x200d;ഷം ഭരിച്ചത് ശിവശങ്കറാണെന്നും ഇനിയുള്ള ആറുമാസത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, പരാജയനാണെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്&#x200d;. വിജയനെന്ന പേര് പരാജയത്തിന്റെത്. അദ്ദേഹം ഇടപെടുന്ന എല്ലാ മേഖലയും പരാജയപ്പെടുകയാണെന്നും അത് കേരളത്തിലേക്ക് കേന്ദ്ര ഏജന്&#x200d;സികളെ വിളിച്ചു വരുത്തിയെന്നും എംകെ മുനീര്&#x200d; കുറ്റപ്പെടുത്തി. നിയമസഭയില്&#x200d; അവിശ്വാസ പ്രമേയ ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>മുഖ്യമന്ത്രിയുടെ ഓഫീസിലെ കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിഞ്ഞിലെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാം നിയന്ത്രിച്ച ശിവശങ്കറിനെ ഇപ്പോള്&#x200d; എന്&#x200d;ഐഎ ചോദ്യം ചെയ്യുകയാണെന്നും മുനീര്&#x200d; ചൂണ്ടിക്കാട്ടി. എതായാലും നാലര വര്&#x200d;ഷം ഭരിച്ചത് ശിവശങ്കറാണെന്നും ഇനിയുള്ള ആറുമാസത്തെ ഭരണംകൂടി അദ്ദേഹത്തിന് വിട്ടുകൊടുത്തൂടെയെന്നും എംകെ മുനീര്&#x200d; പരിഹസിച്ചു.</p>
<p>ഭരണപക്ഷത്തിന് ഭരണം പോകുമെന്ന പേടിയാണന്നെും എംകെ മുനീര്&#x200d; പറഞ്ഞു. അതുകൊണ്ടാണ് ഞാന്&#x200d; പറയുന്നത്, ഇനിയുള്ള ആറുമാസത്തെ ഭരണംകൂടി ശിവശങ്കറിന് വിട്ടുകൊടുത്ത് തെരഞ്ഞെടുപ്പിനെ നേരിടണം. എന്നിട്ട് ഓരോ വികസനങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തി ഭരണം നിലനിര്&#x200d;ത്തണമെന്നും മുനീര്&#x200d; പരിഹസിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mk-muneer-against-pinarayi-vijayan-on-nia-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വപ്നക്ക് ജോലി കൊടുത്തത് ക്വിഫ്ഹൗസിലെ ബക്കറ്റില്&#x200d; നിന്നാണോയെന്ന് ഷാഫി പറമ്പില്&#x200d;</title>
		<link>https://www.chandrikadaily.com/asembly-no-confidence-motion-shafi-parambil-speech.html</link>
					<comments>https://www.chandrikadaily.com/asembly-no-confidence-motion-shafi-parambil-speech.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Aug 2020 09:50:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[no confident motion]]></category>
		<category><![CDATA[pinarayai vijayan]]></category>
		<category><![CDATA[shafi parambil mla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147350</guid>

					<description><![CDATA[കേരളത്തില്&#x200d; മുഖ്യമന്ത്രിയുടെ ഓഫീസമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്നും ഷാഫി പറമ്പില്&#x200d; പരിഹസിച്ചു.
'സ്വപ്ന സുരേഷിനെ ജോലിക്കെടുക്കണമെന്ന് കണ്&#x200d;സള്&#x200d;ട്ടന്&#x200d;സിയോട് ആവശ്യപ്പെടുന്നത് ശിവശങ്കറാണ്. ആ ശിവശങ്കര്&#x200d; വഴി അവര്&#x200d; ജോലിക്ക് കയറുന്നു. ആ ശിവശങ്കര്&#x200d; അവര്&#x200d;ക്ക് ഫ്ളാറ്റ് ഒരുക്കി കൊടുക്കുന്നു. ആ ശിവശങ്കര്&#x200d; തന്നെ സ്പെയ്സ് പാര്&#x200d;ക്കില്&#x200d; നിയമനം കൊടുക്കുന്നു. ആ ശിവശങ്കറിനൊപ്പം ദുബായില്&#x200d; സന്ദര്&#x200d;ശനം നടത്തുന്നു. ആ ശിവശങ്കര്&#x200d; ചാര്&#x200d;ട്ടേര്&#x200d;ഡ് അക്കൗണ്ടന്റിനെ ഏര്&#x200d;പ്പാടാക്കി നല്&#x200d;കുന്നു'. ഷാഫി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തില്&#x200d; ഒരു സര്&#x200d;ക്കാരും ഇന്നേവരെ രാജ്യദ്രോഹ കേസിന് അന്വേഷണ വിധേയരാവേണ്ട അവസ്ഥയുണ്ടായിട്ടില്ലെന്ന് ഷാഫി പറമ്പില്&#x200d; എം.എല്&#x200d;എ. നിയമസഭയില്&#x200d; അവിശ്വാസ പ്രമേയ ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്&#x200d;. ഇ.എം.എസ് മുതല്&#x200d; ഉമ്മന്&#x200d;ചാണ്ടി വരെയുള്ള ഭരണകാലയളവില്&#x200d; എന്തൊക്കെ ആക്ഷേപം ഉണ്ടായിട്ടുണ്ടെങ്കിലും എന്&#x200d;.ഐ.എ കേരളത്തിന്റെ സെക്രട്ടറിയേറ്റിന്റെ പടിയും കടന്ന് അകത്തേക്ക് വരുന്ന സാഹചര്യം ഒരാളും ഉണ്ടാക്കിയിട്ടില്ലെന്നും ഷാഫി പറമ്പില്&#x200d; പറഞ്ഞു.</p>
<p>ഇതുവരെയുണ്ടായ ഒരുഭരണകാലത്തും എന്&#x200d;ഐഎ സെക്രട്ടറിയേറ്റില്&#x200d; കയറിയിട്ടില്ലെന്നും സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി പ്രതികളെ സഹായിച്ചതിന്&#x200d;റെ ഓരോ വിവരവും പുറത്ത് വരുമ്പോഴും അതില്&#x200d; പങ്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി. കേരളത്തില്&#x200d; മുഖ്യമന്ത്രിയുടെ ഓഫീസമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്നും ഷാഫി പറമ്പില്&#x200d; പരിഹസിച്ചു.</p>
<p>&#8216;സ്വപ്ന സുരേഷിനെ ജോലിക്കെടുക്കണമെന്ന് കണ്&#x200d;സള്&#x200d;ട്ടന്&#x200d;സിയോട് ആവശ്യപ്പെടുന്നത് ശിവശങ്കറാണ്. ആ ശിവശങ്കര്&#x200d; വഴി അവര്&#x200d; ജോലിക്ക് കയറുന്നു. ആ ശിവശങ്കര്&#x200d; അവര്&#x200d;ക്ക് ഫ്ളാറ്റ് ഒരുക്കി കൊടുക്കുന്നു. ആ ശിവശങ്കര്&#x200d; തന്നെ സ്പെയ്സ് പാര്&#x200d;ക്കില്&#x200d; നിയമനം കൊടുക്കുന്നു. ആ ശിവശങ്കറിനൊപ്പം ദുബായില്&#x200d; സന്ദര്&#x200d;ശനം നടത്തുന്നു. ആ ശിവശങ്കര്&#x200d; ചാര്&#x200d;ട്ടേര്&#x200d;ഡ് അക്കൗണ്ടന്റിനെ ഏര്&#x200d;പ്പാടാക്കി നല്&#x200d;കുന്നു&#8217;. ഷാഫി പറഞ്ഞു.</p>
<p>ഇതൊന്നും ഈ ന്യായീകരണ തിലകങ്ങള്&#x200d;ക്കൊന്നും അറിയാഞ്ഞിട്ടില്ല. പക്ഷേ പാര്&#x200d;ട്ടി പറയുന്നതിലപ്പുറം പാടാന്&#x200d; ആര്&#x200d;ജവമില്ലാത്തവരായി മാറിയതുകൊണ്ടാണ് ഇങ്ങനെ വന്ന് ന്യായീകരിക്കേണ്ടി വരുന്നത്. ദേശീയ അന്വേഷണ ഏജന്&#x200d;സി അന്വേഷിക്കുന്ന കേസിന്റെ ഉറവിടം മുഖ്യമന്ത്രിയുടെ ഓഫീസായി മാറികൊണ്ടിരിക്കുകയാണെന്നും ഷാഫി പറഞ്ഞു.</p>
<p>ഒരു ഗണ്&#x200d;മാന്റെ പേരില്&#x200d; ഇപ്പോഴും ആക്ഷേപങ്ങള്&#x200d; ഉന്നയിക്കുന്നവര്&#x200d;, സ്വന്തം പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി സ്വര്&#x200d;ണക്കടത്തു കേസിലെ പ്രതികള്&#x200d;ക്ക് ഉണ്ടാക്കി കൊടുത്ത സൗകര്യങ്ങളുടെ നീണ്ട പട്ടിക ഓരോ ദിവസവും പുറത്തു വന്നിട്ടും അതില്&#x200d; തങ്ങള്&#x200d;ക്ക് പങ്കില്ലെന്ന പറയുന്നവരോട് ഒന്നേ പറയാനുള്ളൂ. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asembly-no-confidence-motion-shafi-parambil-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ ഉപവാസം സ്വന്തം കഴിവുകേടില്&#x200d; നിന്നും ശ്രദ്ധതിരിക്കാന്&#x200d;: ചന്ദ്രബാബു നായിഡു</title>
		<link>https://www.chandrikadaily.com/pm-modis-fast-is-a-tactic-to-divert-attention-from-his-failures-naidu.html</link>
					<comments>https://www.chandrikadaily.com/pm-modis-fast-is-a-tactic-to-divert-attention-from-his-failures-naidu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 11 Apr 2018 18:24:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anti bjp]]></category>
		<category><![CDATA[Chandrababu Naidu]]></category>
		<category><![CDATA[Narenda modi]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[no confident motion]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=79782</guid>

					<description><![CDATA[അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്&#x200d;ശവുമായി ടി.ഡി.പി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രംഗത്ത്. കേന്ദ്ര സര്&#x200d;ക്കാറിനെതിരെ തുടരെ തുടരെ ഉയര്&#x200d;ന്നു വരുന്ന വിഷയങ്ങളില്&#x200d; നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണ് പ്രധാനമന്ത്രി മോദി ഏപ്രില്&#x200d; 12ന് ഏകദിന ഉപവാസം നടത്തുന്നതെന്ന് ചന്ദ്ര ബാബു നായിഡു ആരോപിച്ചു. പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഉന്നയിച്ച നിര്&#x200d;ണായക വിഷയങ്ങളില്&#x200d; നിന്നും ഓടിയൊളിക്കാനുള്ള മോദിയുടെ തന്ത്രം മാത്രമാണ് ഉപവാസ സമരത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം പാര്&#x200d;ലമെന്റ് നടപടികള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്&#x200d;ശവുമായി ടി.ഡി.പി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രംഗത്ത്. കേന്ദ്ര സര്&#x200d;ക്കാറിനെതിരെ തുടരെ തുടരെ ഉയര്&#x200d;ന്നു വരുന്ന വിഷയങ്ങളില്&#x200d; നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണ് പ്രധാനമന്ത്രി മോദി ഏപ്രില്&#x200d; 12ന് ഏകദിന ഉപവാസം നടത്തുന്നതെന്ന് ചന്ദ്ര ബാബു നായിഡു ആരോപിച്ചു.</p>
<p>പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഉന്നയിച്ച നിര്&#x200d;ണായക വിഷയങ്ങളില്&#x200d; നിന്നും ഓടിയൊളിക്കാനുള്ള മോദിയുടെ തന്ത്രം മാത്രമാണ് ഉപവാസ സമരത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം പാര്&#x200d;ലമെന്റ് നടപടികള്&#x200d; സ്തംഭിപ്പിക്കുന്നുവെന്നാരോപിച്ച് ഈ മാസം 12ന് മോദി ഡല്&#x200d;ഹിയിലും ബി. ജെ.പി എം.പിമാര്&#x200d; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഉപവാസമിരിക്കുന്നത്. പാര്&#x200d;ലമെന്റ് സ്തംഭനത്തിന് പിന്നില്&#x200d; ആരാണ്?. എന്&#x200d;.ഡി.എ സര്&#x200d;ക്കാര്&#x200d; തന്നെയല്ലെ എ.ഐ.എ.ഡി.എം.കെയുടെ പിന്നില്&#x200d;. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരിഗണിക്കാതിരിക്കാന്&#x200d; വേണ്ടി ആരാണ് ബഹളം വെച്ചതെന്നും നായിഡു ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-modis-fast-is-a-tactic-to-divert-attention-from-his-failures-naidu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>20ാം ദിനവും സഭ സ്തംഭിച്ചു; രാജ്യസഭ നിര്&#x200d;ത്തിവെച്ചത് 10 തവണ</title>
		<link>https://www.chandrikadaily.com/rajya-sabha-adjourned-a-record-11-times-in-a-day.html</link>
					<comments>https://www.chandrikadaily.com/rajya-sabha-adjourned-a-record-11-times-in-a-day.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 04 Apr 2018 17:11:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#trustvote]]></category>
		<category><![CDATA[ANDRAPRADESH]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[no confident motion]]></category>
		<category><![CDATA[non confidence motion]]></category>
		<category><![CDATA[rajya sabhA]]></category>
		<category><![CDATA[rajyasabha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=78540</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടര്&#x200d;ച്ചയായ 20ാം ദിനവും പാര്&#x200d;ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. കാവേരി വിഷയം ഉന്നയിച്ച് എ.ഐ.എ.ഡി.എം.കെ അംഗങ്ങള്&#x200d; ഉയര്&#x200d;ത്തിയ ബഹളത്തിനൊപ്പം ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ടി.ഡി.പി അംഗങ്ങളും എസ്.സി, എസ്.ടി അതിക്രമം തടയല്&#x200d; നിയമത്തില്&#x200d; വെള്ളം ചേര്&#x200d;ക്കാനുള്ള നീക്കം ഉന്നയിച്ച് കോണ്&#x200d;ഗ്രസ് ഉള്&#x200d;പ്പെടെയുള്ള കക്ഷികളും രംഗത്തെത്തിയതോടെയാണ് സഭ ബഹളത്തില്&#x200d; കലാശിച്ചത്. ഇതോടെ കോണ്&#x200d;ഗ്രസും ടി.ഡി.പിയും മുസ്്‌ലിംലീഗും ഉള്&#x200d;പ്പെടെയുള്ള കക്ഷികള്&#x200d; നല്&#x200d;കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്നും ചര്&#x200d;ച്ചക്കെടുത്തില്ല. പുതുതായി സഭയിലെത്തിയ 12 [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടര്&#x200d;ച്ചയായ 20ാം ദിനവും പാര്&#x200d;ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. കാവേരി വിഷയം ഉന്നയിച്ച് എ.ഐ.എ.ഡി.എം.കെ അംഗങ്ങള്&#x200d; ഉയര്&#x200d;ത്തിയ ബഹളത്തിനൊപ്പം ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ടി.ഡി.പി അംഗങ്ങളും എസ്.സി, എസ്.ടി അതിക്രമം തടയല്&#x200d; നിയമത്തില്&#x200d; വെള്ളം ചേര്&#x200d;ക്കാനുള്ള നീക്കം ഉന്നയിച്ച് കോണ്&#x200d;ഗ്രസ് ഉള്&#x200d;പ്പെടെയുള്ള കക്ഷികളും രംഗത്തെത്തിയതോടെയാണ് സഭ ബഹളത്തില്&#x200d; കലാശിച്ചത്. ഇതോടെ കോണ്&#x200d;ഗ്രസും ടി.ഡി.പിയും മുസ്്‌ലിംലീഗും ഉള്&#x200d;പ്പെടെയുള്ള കക്ഷികള്&#x200d; നല്&#x200d;കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്നും ചര്&#x200d;ച്ചക്കെടുത്തില്ല.</p>
<p>പുതുതായി സഭയിലെത്തിയ 12 രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ മാത്രമാണ് ഇന്നലെ നടന്ന ഏക നടപടിക്രമം. സ്പീക്കര്&#x200d; ചെയറിലേക്ക് എത്തുന്നുവെന്ന് അറിയിച്ചതോടെ തന്നെ രാജ്യസഭയില്&#x200d; എ.ഐ.എ.ഡി.എം.കെ അംഗങ്ങള്&#x200d; നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു. നടപടികളുമായി സഹകരിക്കണമെന്നും സീറ്റുകളിലേക്ക് മടങ്ങണമെന്നും സ്പീക്കര്&#x200d; ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. നിര്&#x200d;ത്തിവെച്ച സഭ ഉച്ചക്ക് രണ്ടു മണിക്ക് വീണ്ടും ചേര്&#x200d;ന്നപ്പോള്&#x200d; എസ്.സി, എസ്.ടി അതിക്രമം തടയല്&#x200d; നിയമത്തിലെ സുപ്രീംകോടതിയുടെ വിവാദ ഉത്തരവ് ചര്&#x200d;ച്ച ചെയ്യണമെന്ന് കോണ്&#x200d;ഗ്രസ് കക്ഷി നേതാവ്് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടെങ്കിലും ഭരണ പക്ഷ അംഗങ്ങള്&#x200d; ബഹളം വെച്ച് ഇത് അട്ടിമറിച്ചു. പത്തു തവണയാണ് ഇന്നലെ രാജ്യസഭ നിര്&#x200d;ത്തിവെച്ച് വീണ്ടും ചേര്&#x200d;ന്നത്. കാര്യമായ പുരോഗതിയൊന്നും ഇല്ലാത്തതിനാല്&#x200d; ഇന്നത്തേക്ക് പിരിയുന്നതായി ചെയറിലുണ്ടായിരുന്ന ഡപ്യൂട്ടി സ്പീക്കര്&#x200d; പി.ജെ കുര്യന്&#x200d; അറിയിക്കുകയായിരുന്നു.<br />
ലോക്‌സഭയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവിശ്വാസ പ്രമേയ നോട്ടീസ് ചര്&#x200d;ച്ചക്കെടുക്കണമെന്ന് പ്രതിപക്ഷ കക്ഷികള്&#x200d; ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും എ.ഐ.എ.ഡി.എം.കെ അംഗങ്ങള്&#x200d; ബഹളം തുടരുന്നതിനാല്&#x200d; നോട്ടിസ് പരിഗണിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സ്പീക്കര്&#x200d; സുമിത്ര മഹാജന്&#x200d;. അംഗങ്ങള്&#x200d; സീറ്റിലേക്ക് മടങ്ങാതെ തലയെണ്ണി തിട്ടപ്പെടുത്താനാവില്ലെന്നും നോട്ടീസ് പരിഗണിക്കാനാവില്ലെന്നും സ്പീക്കര്&#x200d; വ്യക്തമാക്കി.<br />
തല്&#x200d;ക്കാലത്തേക്ക് നിര്&#x200d;ത്തിവെച്ച സഭ ഉച്ചക്ക് 2.45ന് വീണ്ടും ചേര്&#x200d;ന്നപ്പോള്&#x200d; ഇറാഖില്&#x200d; ഐ.എസ് ഭീകരര്&#x200d; കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം തിരിച്ചെത്തിക്കുന്നതിനുള്ള ദൗത്യസംഘത്തെ നയിച്ച വിദേശകാര്യ സഹമന്ത്രി വി.കെ സിങ് പ്രസ്താവന നടത്താന്&#x200d; എണീറ്റെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തില്&#x200d; മുങ്ങി. ഇതിനിടെ മോദി സര്&#x200d;ക്കാര്&#x200d; ദളിത് വിരോധികളാണെന്ന മുദ്രാവാക്യം വിളികളുമായി കോണ്&#x200d;ഗ്രസ്, ബി.എസ്.പി അംഗങ്ങള്&#x200d; നടുത്തളത്തില്&#x200d; നിലയുറപ്പിച്ചു. ആന്ധ്രയെ രക്ഷിക്കുക എന്ന പ്ലക്കാര്&#x200d;ഡുകളുമായി ടി.ഡി.പി അംഗങ്ങളും നടുത്തളത്തിലെത്തിയതോടെ സഭ പൂര്&#x200d;ണമായും ബഹളത്തില്&#x200d; മുങ്ങുകയും ഇന്നലത്തേക്ക് പിരിയുകയുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajya-sabha-adjourned-a-record-11-times-in-a-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിപക്ഷ ഐക്യനിരക്ക് മുന്നില്&#x200d; പതറി മോദി; സഭ നേരത്തെ പിരിഞ്ഞ് രക്ഷപ്പെട്ടു</title>
		<link>https://www.chandrikadaily.com/loksabha-dismissed-without-considering-non-confidence-motion.html</link>
					<comments>https://www.chandrikadaily.com/loksabha-dismissed-without-considering-non-confidence-motion.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 16 Mar 2018 09:09:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Narenda modi]]></category>
		<category><![CDATA[no confident motion]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75096</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: വൈ.എസ്.ആര്&#x200d; കോണ്&#x200d;ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് പിന്നില്&#x200d; പ്രതിപക്ഷം ഒറ്റക്കെട്ടായി അണിനിരന്നതോടെ പ്രതിസന്ധിയിലായ കേന്ദ്രസര്&#x200d;ക്കാറിനെ സഭനിര്&#x200d;ത്തിവെച്ച് സ്പീക്കര്&#x200d; രക്ഷപ്പെടുത്തി. വൈ.എസ്.ആര്&#x200d; കോണ്&#x200d;ഗ്രസിന് പിന്നാലെ ടി.ഡി.പിയും അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്&#x200d;കിയിരുന്നു. കോണ്&#x200d;ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണച്ചതോടെയാണ് കേന്ദ്രം പ്രതിസന്ധിയിലായത്. കോണ്&#x200d;ഗ്രസ്, മുസ്ലിലീഗ്, തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്, സി.പി.എം, സി.പി.ഐ, അണ്ണാ ഡി.എം.കെ, ബി.ജെ.ഡി തുടങ്ങി പ്രതിപക്ഷ പാര്&#x200d;ട്ടികളെല്ലാം ഒറ്റക്കെട്ടായി അവിശ്വാസപ്രമേയത്തെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെ പ്രതിസന്ധിയിലായ കേന്ദ്രസര്&#x200d;ക്കാറിനെ സ്പീക്കര്&#x200d; തിങ്കളാഴ്ച വരെ സഭനിര്&#x200d;ത്തിവെച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ബഹളമുണ്ടാക്കിയാല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വൈ.എസ്.ആര്&#x200d; കോണ്&#x200d;ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് പിന്നില്&#x200d; പ്രതിപക്ഷം ഒറ്റക്കെട്ടായി അണിനിരന്നതോടെ പ്രതിസന്ധിയിലായ കേന്ദ്രസര്&#x200d;ക്കാറിനെ സഭനിര്&#x200d;ത്തിവെച്ച് സ്പീക്കര്&#x200d; രക്ഷപ്പെടുത്തി. വൈ.എസ്.ആര്&#x200d; കോണ്&#x200d;ഗ്രസിന് പിന്നാലെ ടി.ഡി.പിയും അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്&#x200d;കിയിരുന്നു. കോണ്&#x200d;ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണച്ചതോടെയാണ് കേന്ദ്രം പ്രതിസന്ധിയിലായത്.</p>
<p>കോണ്&#x200d;ഗ്രസ്, മുസ്ലിലീഗ്, തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്, സി.പി.എം, സി.പി.ഐ, അണ്ണാ ഡി.എം.കെ, ബി.ജെ.ഡി തുടങ്ങി പ്രതിപക്ഷ പാര്&#x200d;ട്ടികളെല്ലാം ഒറ്റക്കെട്ടായി അവിശ്വാസപ്രമേയത്തെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെ പ്രതിസന്ധിയിലായ കേന്ദ്രസര്&#x200d;ക്കാറിനെ സ്പീക്കര്&#x200d; തിങ്കളാഴ്ച വരെ സഭനിര്&#x200d;ത്തിവെച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ബഹളമുണ്ടാക്കിയാല്&#x200d; അവിശ്വാസപ്രമേയം പരിഗണിക്കാന്&#x200d; കഴിയില്ലെന്ന് പറഞ്ഞാണ് സ്പീക്കര്&#x200d; സഭ നിര്&#x200d;ത്തിവെച്ചത്.</p>
<p>ആന്ധ്രക്ക് പ്രത്യേക പദവി നല്&#x200d;കാന്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; തയ്യാറാവാത്തതിനെ തുടര്&#x200d;ന്നാണ് ടി.ഡി.പി മുന്നണി വിട്ടത്. നിലവില്&#x200d; നിതീഷ് കുമാറിന്റെ ജെ.ഡി.യുവും അകാലിദളും മാത്രമാണ് എന്&#x200d;.ഡി.എക്ക് ഒപ്പം നില്&#x200d;ക്കുന്ന പ്രധാനകക്ഷികള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/loksabha-dismissed-without-considering-non-confidence-motion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
