<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>nomination &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nomination/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 21 Nov 2025 15:51:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>nomination &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നാമനിര്‍ദേശ പ്രതിക നല്‍കിയത് 45,652 പേര്‍</title>
		<link>https://www.chandrikadaily.com/45652-people-filed-nomination-papers.html</link>
					<comments>https://www.chandrikadaily.com/45652-people-filed-nomination-papers.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 21 Nov 2025 15:51:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[election]]></category>
		<category><![CDATA[nomination]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364683</guid>

					<description><![CDATA[തിരുവനന്തപുരം: രണ്ട് ഘട്ടമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് 45,652 പേര്‍. പാര്‍ട്ടികളുടെ ഡമ്മി സ്ഥാനാര്‍ഥികളുടെയും റിബലുകളുടെയും ഉള്‍പ്പെടെ 59,667 നാമനിര്‍ദേശ പത്രികകളാണ് കമ്മിഷന് ലഭിച്ചത്. പത്രിക നല്‍കിയവരില്‍ 22,927 പേര്‍ വനിതകളാണ്. 22,927 പുരുഷന്‍മാരും പത്രിക നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് മലപ്പുറത്താണ്, 5,845. എറണാകളുത്ത് 4616 പേരും തൃശൂരില്‍ 4327 പേരും പത്രിക നല്‍കിയിട്ടുണ്ട്. ആലപ്പുഴ-3830, കോഴിക്കോട്-3775, കൊല്ലം-3530, തിരുവനന്തപുരം-3485, പാലക്കാട്-3459, കോട്ടയം-2988, കണ്ണൂര്‍ 2564, പത്തനംതിട്ട-2317, ഇടുക്കി-2015, കാസര്‍കോട് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: രണ്ട് ഘട്ടമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; മത്സരിക്കാന്&#x200d; നാമനിര്&#x200d;ദേശ പത്രിക നല്&#x200d;കിയത് 45,652 പേര്&#x200d;. പാര്&#x200d;ട്ടികളുടെ ഡമ്മി സ്ഥാനാര്&#x200d;ഥികളുടെയും റിബലുകളുടെയും ഉള്&#x200d;പ്പെടെ 59,667 നാമനിര്&#x200d;ദേശ പത്രികകളാണ് കമ്മിഷന് ലഭിച്ചത്. പത്രിക നല്&#x200d;കിയവരില്&#x200d; 22,927 പേര്&#x200d; വനിതകളാണ്. 22,927 പുരുഷന്&#x200d;മാരും പത്രിക നല്&#x200d;കിയിട്ടുണ്ട്.</p>
<p>ഏറ്റവും കൂടുതല്&#x200d; സ്ഥാനാര്&#x200d;ഥികളുള്ളത് മലപ്പുറത്താണ്, 5,845. എറണാകളുത്ത് 4616 പേരും തൃശൂരില്&#x200d; 4327 പേരും പത്രിക നല്&#x200d;കിയിട്ടുണ്ട്. ആലപ്പുഴ-3830, കോഴിക്കോട്-3775, കൊല്ലം-3530, തിരുവനന്തപുരം-3485, പാലക്കാട്-3459, കോട്ടയം-2988, കണ്ണൂര്&#x200d; 2564, പത്തനംതിട്ട-2317, ഇടുക്കി-2015, കാസര്&#x200d;കോട് -1561, വയനാട് 1340 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥാനാര്&#x200d;ഥികളുടെ എണ്ണം.</p>
<p>നാമനിര്&#x200d;ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച രാവിലെ 10 മുതല്&#x200d; ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്&#x200d;ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിര്&#x200d;ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്&#x200d; സ്ഥാനാര്&#x200d;ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്&#x200d;ദേശകന്&#x200d; എന്നിവര്&#x200d;ക്കു പുറമേ സ്ഥാനാര്&#x200d;ത്ഥി എഴുതി നല്&#x200d;കുന്ന ഒരാള്&#x200d;ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്&#x200d;ത്ഥികളുടേയും നാമനിര്&#x200d;ദേശ പത്രികകള്&#x200d; പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവര്&#x200d;ക്ക് ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകള്&#x200d; സമര്&#x200d;പ്പിച്ച സ്ഥാനാര്&#x200d;ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്&#x200d; പ്രസിദ്ധീകരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/45652-people-filed-nomination-papers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്‍</title>
		<link>https://www.chandrikadaily.com/1kamal-haasan-files-nomination-for-rajya-sabha.html</link>
					<comments>https://www.chandrikadaily.com/1kamal-haasan-files-nomination-for-rajya-sabha.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 06 Jun 2025 14:14:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kamal hassan]]></category>
		<category><![CDATA[nomination]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343846</guid>

					<description><![CDATA[ചെന്നൈയിലെ തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ  മുസ്‌ലിംലീഗ് തമിഴ്‌നാട് സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി കെഎഎം മുഹമ്മദ് അബൂബക്കര്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെയും സാന്നിധ്യത്തിലായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മക്കൾ നീതി മയ്യം (എം.എൻ.എം) പ്രസിഡന്&#x200d;റും നടനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ചെന്നൈയിലെ തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ  മുസ്‌ലിംലീഗ് തമിഴ്‌നാട് സ്‌റ്റേറ്റ് ജനറല്&#x200d; സെക്രട്ടറി കെഎഎം മുഹമ്മദ് അബൂബക്കര്&#x200d; മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്&#x200d;റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്&#x200d;റെയും സാന്നിധ്യത്തിലായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.</p>
<p>ഡി.എം.കെ സഖ്യകക്ഷികളായ വി.സി.കെ നേതാവ് തിരുമാവളവൻ, എം.ഡി.എം.കെ നേതാവ് വൈകോ, തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.സെൽവപെരുന്ദഗൈ എന്നിവരും പങ്കെടുത്തു. ജൂൺ 19നാണ് തമിഴ്നാട്ടിൽ നിന്നുള്ള ആറു രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.</p>
<p>നടനും ‘മക്കൾ നീതി മയ്യം’ പ്രസിഡന്റുമായ കമൽഹാസനും കവയിത്രിയും എഴുത്തുകാരിയും പാർട്ടി വക്താവുമായ സൽമയുമാണ് ഡി.എം.കെയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന പുതിയ സ്ഥാനാർഥികൾ. നിലവിലെ രാജ്യസഭാംഗം അഡ്വ. പി. വിൽസൺ, സേലം മുൻ എം.എൽ.എ എസ്.ആർ. ശിവലിംഗം എന്നിവരാണ് മറ്റു ഡി.എം.കെ സ്ഥാനാർഥികൾ.</p>
<p>നിയമസഭയിലെ എം.എൽ.എമാരുടെ എണ്ണം വെച്ച് ഡി.എം.കെ സഖ്യത്തിന് നാലും അണ്ണ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് രണ്ട് സീറ്റുകളും ലഭിക്കും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് മക്കൾ നീതി മയ്യം ഡി.എം.കെ സഖ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. 2018ലാണ് കമൽഹാസൻ മക്കൾ നീതി മയ്യം രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1kamal-haasan-files-nomination-for-rajya-sabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി വി അന്‍വറിന്റെ ഒരു സെറ്റ് പത്രിക തള്ളി; തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സാധിക്കില്ല</title>
		<link>https://www.chandrikadaily.com/one-set-of-p-v-anwars-nomination-papers-rejected-trinamool-congress-cannot-field-him.html</link>
					<comments>https://www.chandrikadaily.com/one-set-of-p-v-anwars-nomination-papers-rejected-trinamool-congress-cannot-field-him.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 03 Jun 2025 08:41:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nilambur election]]></category>
		<category><![CDATA[nomination]]></category>
		<category><![CDATA[pv anwar]]></category>
		<category><![CDATA[TMC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343436</guid>

					<description><![CDATA[കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>നിലമ്പൂര്&#x200d; ഉപതെരഞ്ഞെടുപ്പിനായി പി വി അന്&#x200d;വര്&#x200d; നല്&#x200d;കിയ ഒരു സെറ്റ് പത്രിക തള്ളി. ഇതോടെ അന്&#x200d;വറിന് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥിയായി മത്സരിക്കാനുള്ള സാധ്യത അടഞ്ഞു. എന്നിരിക്കിലും അദ്ദേഹത്തിന് സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായി മത്സരിക്കാം. പത്രിക തള്ളിയതിന്റെ കാരണം വ്യക്തമായിട്ടില്ല. പത്രികയില്&#x200d; സാങ്കേതിക പിഴവുണ്ടായെന്നാണ് സൂചന.</p>
<p>കേരളത്തില്&#x200d; രജിസ്റ്റര്&#x200d; ചെയ്യാത്ത പാര്&#x200d;ട്ടിയുടെ സ്ഥാനാര്&#x200d;ഥിയായി അന്&#x200d;വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്&#x200d; അറിയിച്ചിരിക്കുന്നത്. ഈ സാങ്കേതിക തടസങ്ങള്&#x200d; ചൂണ്ടിക്കാട്ടിയാണ് സൂക്ഷ്മ പരിശോധനാവേളയില്&#x200d; പത്രിക തള്ളിയത്. പത്രികയില്&#x200d; പുനപരിശോധന വേണമെന്ന് പി വി അന്&#x200d;വര്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിന് കേരളത്തില്&#x200d; രജിസ്‌ട്രേഷന്&#x200d; ഇല്ലെന്നത് ഇന്നലെ തന്നെ ചില പാര്&#x200d;ട്ടികള്&#x200d; ഉന്നയിച്ചിരുന്നു. ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജിയെ ഉള്&#x200d;പ്പെടെ കേരളത്തിലെത്തിച്ച് പ്രചാരണം നടത്താനുള്ള അന്&#x200d;വറിന്റെ നീക്കങ്ങള്&#x200d; കൂടിയാണ് ഇതോടെ പാളിയിരിക്കുന്നത്. പാര്&#x200d;ട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിച്ച് അന്&#x200d;വറിന് പ്രചരണം നടത്താന്&#x200d; സാധിക്കില്ല. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്&#x200d; കഴിഞ്ഞ ദിവസം അന്&#x200d;വര്&#x200d; ഒരു മുന്നണിയും രൂപീകരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/one-set-of-p-v-anwars-nomination-papers-rejected-trinamool-congress-cannot-field-him.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു</title>
		<link>https://www.chandrikadaily.com/nilambur-by-election-aryadan-shoukkath-files-nomination.html</link>
					<comments>https://www.chandrikadaily.com/nilambur-by-election-aryadan-shoukkath-files-nomination.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 31 May 2025 08:45:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aryadan shoukath]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nilambur]]></category>
		<category><![CDATA[nomination]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343124</guid>

					<description><![CDATA[മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായെത്തിയാണ് ആര്യാടന്‍ ഷൗക്കത്ത് പത്രിക നല്‍കിയത്. ജൂണ്‍ 19നാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23നാണ് വോട്ടെണ്ണല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം ജൂണ്‍ രണ്ടാണ്. സൂക്ഷ്മപരിശോധന ജൂണ്‍ മൂന്നിന് നടക്കും. നോമിനേഷന്‍ പിന്‍വലിക്കേണ്ട അവസാനദിനം ജൂണ്‍ അഞ്ചാണ്. നിലമ്പൂര്‍ അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: നിലമ്പൂര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; യുഡിഎഫ് സ്ഥാനാര്&#x200d;ഥി ആര്യാടന്&#x200d; ഷൗക്കത്ത് നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിച്ചു. മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d;ക്കും പ്രവര്&#x200d;ത്തകര്&#x200d;ക്കുമൊപ്പം പ്രകടനമായെത്തിയാണ് ആര്യാടന്&#x200d; ഷൗക്കത്ത് പത്രിക നല്&#x200d;കിയത്.</p>
<p>ജൂണ്&#x200d; 19നാണ് നിലമ്പൂരില്&#x200d; തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്&#x200d; 23നാണ് വോട്ടെണ്ണല്&#x200d; പ്രഖ്യാപിച്ചിരിക്കുന്നത്. നോമിനേഷന്&#x200d; സമര്&#x200d;പ്പിക്കേണ്ട അവസാന ദിവസം ജൂണ്&#x200d; രണ്ടാണ്. സൂക്ഷ്മപരിശോധന ജൂണ്&#x200d; മൂന്നിന് നടക്കും. നോമിനേഷന്&#x200d; പിന്&#x200d;വലിക്കേണ്ട അവസാനദിനം ജൂണ്&#x200d; അഞ്ചാണ്. നിലമ്പൂര്&#x200d; അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nilambur-by-election-aryadan-shoukkath-files-nomination.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്&#x200d; ഗാന്ധി റായ്ബറേലിയില്&#x200d; നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിച്ചു</title>
		<link>https://www.chandrikadaily.com/rahul-gandhi-filed-nomination-papers-in-rae-bareli.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-filed-nomination-papers-in-rae-bareli.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 03 May 2024 09:32:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nomination]]></category>
		<category><![CDATA[Rae Bareli]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296756</guid>

					<description><![CDATA[കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്&#x200d;ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് നാമനിര്&#x200d;ദ്ദേശപത്രിക സമര്&#x200d;പ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>രാഹുല്&#x200d; ഗാന്ധി റായ്ബറേലിയില്&#x200d; നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് രാഹുല്&#x200d; ഗാന്ധി വരണാധികാരിക്ക് മുമ്പാകെ നാമനിര്&#x200d;ദേശ പത്രിക നല്&#x200d;കിയത്. കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്&#x200d;ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് നാമനിര്&#x200d;ദ്ദേശപത്രിക സമര്&#x200d;പ്പിച്ചത്. റായ്ബറേലിയില്&#x200d; വന്&#x200d; സ്വീകരണമാണ് പ്രവര്&#x200d;ത്തകര്&#x200d; രാഹുല്&#x200d; ഗാന്ധിക്ക് നല്&#x200d;കിയത്. വയനാട് ലോക്‌സഭാ മണ്ഡലത്തിന് പുറമെയാണ് രണ്ടാം സീറ്റായി റായ്ബറേലിയില്&#x200d; രാഹുല്&#x200d; ഗാന്ധി മത്സരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-filed-nomination-papers-in-rae-bareli.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിൽ നാ‌‌മനിർദേശ പത്രിക നൽകിയത് 290 സ്ഥാനാർത്ഥികൾ; ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്; കുറവ് ആലത്തൂരിൽ</title>
		<link>https://www.chandrikadaily.com/290-candidates-filed-nomination-papers-in-kerala-most-in-thiruvananthapuram-less-in-alathur.html</link>
					<comments>https://www.chandrikadaily.com/290-candidates-filed-nomination-papers-in-kerala-most-in-thiruvananthapuram-less-in-alathur.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 04 Apr 2024 13:58:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[nomination]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294558</guid>

					<description><![CDATA[തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് നാമനിര്&#x200d;ദ്ദേശ പത്രിക സമര്&#x200d;പ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോള്&#x200d; സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്&#x200d;ഥികള്&#x200d; നാമനിര്&#x200d;ദ്ദേശ പത്രിക സമര്&#x200d;പ്പിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്&#x200d; സഞ്ജയ് കൗള്&#x200d; അറിയിച്ചു. ആകെ 499 പത്രികകള്&#x200d; ഇതുവരെ ലഭിച്ചു. ഏറ്റവും കൂടുതൽ പേർ പത്രിക നൽകിയത് തിരുവനന്തപുരത്താണ്. 22 പേർ. ഏറ്റവും കുറവ് ആലത്തൂരിലാണ്. എട്ട്. വടകരയിൽ സ്ത്രീകൾ മാത്രം പങ്കെടുത്ത പ്രകടനത്തിൻ്റെ അകമ്പടിയോടെയാണ് ഷാഫി പറമ്പിൽ പത്രിക നൽകിയത് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് നാമനിര്&#x200d;ദ്ദേശ പത്രിക സമര്&#x200d;പ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോള്&#x200d; സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്&#x200d;ഥികള്&#x200d; നാമനിര്&#x200d;ദ്ദേശ പത്രിക സമര്&#x200d;പ്പിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്&#x200d; സഞ്ജയ് കൗള്&#x200d; അറിയിച്ചു. ആകെ 499 പത്രികകള്&#x200d; ഇതുവരെ ലഭിച്ചു.</p>
<p>ഏറ്റവും കൂടുതൽ പേർ പത്രിക നൽകിയത് തിരുവനന്തപുരത്താണ്. 22 പേർ. ഏറ്റവും കുറവ് ആലത്തൂരിലാണ്. എട്ട്. വടകരയിൽ സ്ത്രീകൾ മാത്രം പങ്കെടുത്ത പ്രകടനത്തിൻ്റെ അകമ്പടിയോടെയാണ് ഷാഫി പറമ്പിൽ പത്രിക നൽകിയത് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ കെ കെ രമ എം.എൽ എ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.</p>
<p>തിരുവനന്തപുരം 22, ആറ്റിങ്ങല്&#x200d; 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂര്&#x200d; 15, ആലത്തൂര്&#x200d; 8, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂര്&#x200d; 18, കാസര്&#x200d;കോട് 13 എന്നിങ്ങനെയാണ് നാമനിര്&#x200d;ദ്ദേശ പത്രിക സമര്&#x200d;പ്പിച്ചിട്ടുള്ള സ്ഥാനാര്&#x200d;ത്ഥികളുടെ എണ്ണം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/290-candidates-filed-nomination-papers-in-kerala-most-in-thiruvananthapuram-less-in-alathur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക്സഭാ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു</title>
		<link>https://www.chandrikadaily.com/1lok-sabha-elections-time-to-submit-nomination-papers-for-first-phase-has-ended.html</link>
					<comments>https://www.chandrikadaily.com/1lok-sabha-elections-time-to-submit-nomination-papers-for-first-phase-has-ended.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 27 Mar 2024 13:44:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[First phase]]></category>
		<category><![CDATA[Lok Sabha elections]]></category>
		<category><![CDATA[nomination]]></category>
		<category><![CDATA[submit]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293820</guid>

					<description><![CDATA[തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുള്ളത്.]]></description>
										<content:encoded><![CDATA[<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യ ഘട്ട നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. നാളെയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 19 ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഇതിൽ ഉൾപ്പെട്ട ബിഹാറിലെ 4 സീറ്റുകൾ ഒഴികെയുള്ള മണ്ഡലങ്ങളിൽ വൈകിട്ടോടെ പത്രിക സമർപ്പണം പൂർത്തിയായി.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുള്ളത്. 39 സീറ്റുകളിലേക്കാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുക. ബിഹാറിൽ നാളെ വരെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസരമുണ്ട്. നാളെ പത്രിക സൂക്ഷ്മ പരിശോധന നടത്തും. അതേസമയം, കേരളമടക്കം ജനവിധി എഴുതുന്ന രണ്ടാം ഘട്ടത്തിൻ്റെ വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് നാളെ മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>എന്നാൽ തിര&#x200d;&#x200d;ഞ്ഞെടുപ്പിന് മുൻപ് തന്നെ നിരവധി നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ ബംഗാൾ ബിജെപി എംപി ദിലീപ് ഘോഷ്, കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേഥ് എന്നിവർക്കെതിരെയാണ് കമ്മീഷൻ നോട്ടീസ് നൽകിയത്. മമത ബാനർജിക്കെതിരായ പ്രസ്താവനയിലാണ് ദിലീപ് ഘോഷിനെതിരായ നടപടിയെടുത്തിട്ടുള്ളത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ബിജെപി സ്ഥാനാർഥി കങ്കണ റണൗട്ടിന് എതിരായ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നാണ് സുപ്രിയയോട് കമ്മീഷൻ വിശദീകരണം തേടിയത്. ഇവരുടെയും മറുപടി ലഭിച്ച ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുകയെന്ന് കമ്മീഷൻ അറിയിച്ചു. സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ ബിജെപി, കോൺഗ്രസ് നേതാക്കൾക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.</p>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1lok-sabha-elections-time-to-submit-nomination-papers-for-first-phase-has-ended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുൽ ഗാന്ധി ഏപ്രിൽ 3ന് നാമനിർദേശ പത്രിക സമർപ്പിക്കും, പിന്നാലെ റോഡ് ഷോയും</title>
		<link>https://www.chandrikadaily.com/rahul-gandhi-will-file-his-nomination-papers-on-april-3-followed-by-a-road-show.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-will-file-his-nomination-papers-on-april-3-followed-by-a-road-show.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 27 Mar 2024 12:04:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[nomination]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[road show]]></category>
		<category><![CDATA[wayanad]]></category>
		<category><![CDATA[wayanad medical college]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293802</guid>

					<description><![CDATA[2019ൽ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുലിനെ വയനാട് മണ്ഡലം പാർലമെന്റിലേക്കയച്ചത്.]]></description>
										<content:encoded><![CDATA[<p>കോണ്&#x200d;ഗ്രസ് നേതാവ്‌ രാഹുൽ ഗാന്ധി ഏപ്രിൽ 3ന് നാമനിർദേശപത്രിക സമർപ്പിക്കും. മൂന്നിന് രാഹുൽ ഗാന്ധി വയനാട്ടിലെത്തും. റോഡ് ഷോയും അന്നു സംഘടിപ്പിക്കും. അന്നു വൈകുന്നേരം തന്നെ മടങ്ങിപ്പോകും. എൽഡിഎഫിനായി സിപിഐയുടെ ആനി രാജയും ബിജെപിക്കായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമാണ് മത്സരരംഗത്തുള്ളത്.</p>
<p>2019ൽ അപ്രതീക്ഷിതമായാണ് വയനാട്ടിലേക്ക് രാഹുൽ എത്തിയത്. 7,06,367 വോട്ടുകളാണ് അന്ന് രാഹുൽ നേടിയത്. എതിർസ്ഥാനാർഥി എൽഡിഎഫിന്റെ പി.പി.സുനീർ 2,74,597 വോട്ടുകളും നേടി. 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുലിനെ വയനാട് മണ്ഡലം പാർലമെന്റിലേക്കയച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-will-file-his-nomination-papers-on-april-3-followed-by-a-road-show.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താന്&#x200d; പത്ത് ക്രിമിനല്&#x200d; കേസുകളിലെ പ്രതിയാണെന്ന് സമ്മതിച്ച് ജയരാജന്&#x200d;</title>
		<link>https://www.chandrikadaily.com/about-np-jayarajan.html</link>
					<comments>https://www.chandrikadaily.com/about-np-jayarajan.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 31 Mar 2019 04:52:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[nomination]]></category>
		<category><![CDATA[P Jayarajn]]></category>
		<category><![CDATA[vadakara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122867</guid>

					<description><![CDATA[കോഴിക്കോട്: രണ്ട് കൊലപാതകങ്ങളില്&#x200d; ഉള്&#x200d;പ്പെടെ 10 ക്രിമിനല്&#x200d; കേസുകളിലെ പ്രതിയാണ് താനെന്ന് സ്വയം സമ്മതിച്ച് വടകരയിലെ എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി പി ജയരാജന്&#x200d;. നാമനിര്&#x200d;ദേശ പത്രികക്കൊപ്പം നല്&#x200d;കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്&#x200d; ജയരാജന്&#x200d; തന്നെ സമ്മതിച്ചത്. കതിരൂര്&#x200d; മനോജ് വധക്കേസിലും പ്രമോദ് വധക്കേസിലും ഗൂഢാലോചന നടത്തി, അരിയില്&#x200d; ഷുക്കൂറിനെ കൊല്ലാനുള്ള പദ്ധതി അറിഞ്ഞിട്ടും മറച്ചുവെച്ചു തുടങ്ങി വടകര ലോക്സഭാ മണ്ഡലത്തിലെ എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി പി ജയരാജന്റെ വിശേഷണങ്ങള്&#x200d; നീണ്ടു പോകുന്നു. ഗുരുതരമായ ഈ കേസുകള്&#x200d;ക്കൊപ്പം അന്യായമായി സംഘം ചേര്&#x200d;ന്നതിനും [&#8230;]]]></description>
										<content:encoded><![CDATA[
<p><br> കോഴിക്കോട്: രണ്ട് കൊലപാതകങ്ങളില്&#x200d; ഉള്&#x200d;പ്പെടെ 10 ക്രിമിനല്&#x200d; കേസുകളിലെ പ്രതിയാണ് താനെന്ന് സ്വയം സമ്മതിച്ച് വടകരയിലെ എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി പി ജയരാജന്&#x200d;. നാമനിര്&#x200d;ദേശ പത്രികക്കൊപ്പം നല്&#x200d;കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്&#x200d; ജയരാജന്&#x200d; തന്നെ സമ്മതിച്ചത്.</p>



<p>കതിരൂര്&#x200d; മനോജ് വധക്കേസിലും പ്രമോദ് വധക്കേസിലും ഗൂഢാലോചന നടത്തി, അരിയില്&#x200d; ഷുക്കൂറിനെ കൊല്ലാനുള്ള പദ്ധതി അറിഞ്ഞിട്ടും മറച്ചുവെച്ചു തുടങ്ങി വടകര ലോക്സഭാ മണ്ഡലത്തിലെ എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി പി ജയരാജന്റെ വിശേഷണങ്ങള്&#x200d; നീണ്ടു പോകുന്നു.</p>



<p>ഗുരുതരമായ ഈ കേസുകള്&#x200d;ക്കൊപ്പം അന്യായമായി സംഘം ചേര്&#x200d;ന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും വേറെയും കേസുകളുണ്ട്. ഒരു കേസില്&#x200d; ജയരാജനെ ശിക്ഷിച്ചിട്ടുമുണ്ട്.<br>
അന്യായമായി സംഘം ചേര്&#x200d;ന്ന് പൊതുമുതല്&#x200d; നശിപ്പിച്ച കേസില്&#x200d; കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേററ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടര വര്&#x200d;ഷം തടവും പിഴയുമാണ് ശിക്ഷ. എന്നാല്&#x200d; ഇതിനെതിരെ ജയരാജന്&#x200d; ഹൈക്കോടതിയില്&#x200d; അപ്പീല്&#x200d; നല്&#x200d;കി. അപ്പീല്&#x200d; തീരുമാനമാകുന്നതു വരെ വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരിക്കുകയാണ് കോടതി. ഇതിന്റെ ബലത്തിലാണ് ഇപ്പോള്&#x200d; വടകരയില്&#x200d; സ്ഥാനാര്&#x200d;ത്ഥിയായി മത്സരിക്കുന്നത്. അതേസമയം അരിയില്&#x200d; ഷുക്കൂര്&#x200d; കേസില്&#x200d; സി.ബി.ഐ കോടതിയില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിച്ചിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/about-np-jayarajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
