<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>North India &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/north-india/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 07 Jan 2025 05:24:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>North India &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ടിബറ്റിലും നേപ്പാളിലും ഭൂചലനം; 32 പേര്&#x200d;ക്ക് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/32-people-died-in-the-earthquake-in-tibet-and-nepal.html</link>
					<comments>https://www.chandrikadaily.com/32-people-died-in-the-earthquake-in-tibet-and-nepal.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 07 Jan 2025 05:24:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[earthquake]]></category>
		<category><![CDATA[nepal]]></category>
		<category><![CDATA[North India]]></category>
		<category><![CDATA[tibet]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324866</guid>

					<description><![CDATA[7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം അസമിലും ബംഗാളിലും ബിഹാറിലും ഉള്&#x200d;പ്പെടെ, ഉത്തരേന്ത്യയില്&#x200d; പലയിടത്തും അനുഭവപ്പെട്ടിരുന്നു]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ന് പുലര്&#x200d;ച്ചെ ടിബറ്റിലും നേപ്പാളിലുമായുണ്ടായ ശക്തമായ ഭൂചലനത്തില്&#x200d; 32 പേര്&#x200d; മരിച്ചതായി അന്താരാഷ്ട്ര വാര്&#x200d;ത്ത ഏജന്&#x200d;സികള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം അസമിലും ബംഗാളിലും ബിഹാറിലും ഉള്&#x200d;പ്പെടെ, ഉത്തരേന്ത്യയില്&#x200d; പലയിടത്തും അനുഭവപ്പെട്ടിരുന്നു. ഹിമാലയന്&#x200d; ബെല്&#x200d;റ്റില്&#x200d; സ്ഥിരമായി ഭൂചലനം അനുഭവപ്പെടാറുണ്ടെങ്കിലും സമീപകാലത്ത് ഇത്രയും തീവ്രമായ ഭൂചനം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.</p>
<p>രാവിലെ 6.30ഓടെയാണ് ആദ്യ ഭൂചലനമുണ്ടായത്. ഇതിനു പിന്നാലെ ഏഴ് മണിക്ക് ശേഷം 4.7, 4.9 തീവ്രതയില്&#x200d; രണ്ട് ഭൂചലനങ്ങള്&#x200d; കൂടി ഉണ്ടായതായി നാഷനല്&#x200d; സെന്റര്&#x200d; ഫോര്&#x200d; സീസ്‌മോളജി അറിയിച്ചു, ഇന്ത്യയില്&#x200d; പലയിടത്തും കെട്ടിടങ്ങള്&#x200d; കുലുങ്ങിയെങ്കിലും നാശനഷ്ടം റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/32-people-died-in-the-earthquake-in-tibet-and-nepal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശീതതരംഗത്തില്&#x200d; അകപ്പെട്ട് ഉത്തരേന്ത്യ; ഡല്&#x200d;ഹി വിമാനത്താവളത്തില്&#x200d; മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/1north-india-caught-in-a-cold-wave-alert-at-delhi-airport.html</link>
					<comments>https://www.chandrikadaily.com/1north-india-caught-in-a-cold-wave-alert-at-delhi-airport.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 26 Dec 2024 07:51:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cold storm]]></category>
		<category><![CDATA[North India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323354</guid>

					<description><![CDATA[അടിന്തര സാഹചര്യം നേരിടാനുള്ള എല്ലാ സാധ്യതയും നിലനില്&#x200d;ക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഉത്തരേന്ത്യ തീവ്രമായ ശീതതരംഗത്തില്&#x200d; അകപ്പെട്ടതായി റിപ്പോര്&#x200d;ട്ട്. ഇതോടെ നിരവധി പ്രദേശങ്ങളില്&#x200d; യാത്രാതടസ്സവും നേരിട്ടുകൊണ്ടിരിക്കുകയാണ്. ദൂരക്കാഴ്ച കുറഞ്ഞ സാഹചര്യത്തില്&#x200d; ഡല്&#x200d;ഹി വിമാനത്താവളം മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്.</p>
<p>നിലവില്&#x200d; വിമാന സര്&#x200d;വിസില്&#x200d; തടസ്സങ്ങളില്ല. എന്നാല്&#x200d; അടിന്തര സാഹചര്യം നേരിടാനുള്ള എല്ലാ സാധ്യതയും നിലനില്&#x200d;ക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രാവിലെ ഏഴു മണിക്ക് ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; 500 മീറ്ററായിരുന്നു പൊതുവായ ദൃശ്യപരത. മൂടല്&#x200d;മഞ്ഞ് വിമാനങ്ങളെ ബാധിച്ചിട്ടില്ലെന്ന് വിമാനത്താവളം അധികൃതര്&#x200d; അറിയിച്ചു.</p>
<p>അതേസമയം, വ്യാഴാഴ്ച ഡല്&#x200d;ഹി-എന്&#x200d;.സി.ആര്&#x200d; മേഖലയില്&#x200d; നേരിയതോ ഇടതൂര്&#x200d;ന്നതോ ആയ മൂടല്&#x200d;മഞ്ഞ് ഉണ്ടാകുമെന്ന് ഇന്ത്യന്&#x200d; കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വെള്ളിയാഴ്ച മുതല്&#x200d; താപനില ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്&#x200d; ഡല്&#x200d;ഹി-എന്&#x200d;.സി.ആര്&#x200d; മേഖലയില്&#x200d; പകല്&#x200d; സമയത്ത് ചെറിയ മഴയും വെള്ളി, ശനി ദിവസങ്ങളില്&#x200d; ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1north-india-caught-in-a-cold-wave-alert-at-delhi-airport.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചുട്ടുപൊള്ളി ഉത്തരേന്ത്യ; 24 മണിക്കൂറിനിടെ 85 മരണം</title>
		<link>https://www.chandrikadaily.com/chutupolli-north-india-85-deaths-in-24-hours.html</link>
					<comments>https://www.chandrikadaily.com/chutupolli-north-india-85-deaths-in-24-hours.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 01 Jun 2024 05:37:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[weather]]></category>
		<category><![CDATA[bad weather]]></category>
		<category><![CDATA[heat]]></category>
		<category><![CDATA[news]]></category>
		<category><![CDATA[North India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299119</guid>

					<description><![CDATA[ഒഡിഷ, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു. കനത്ത ചൂടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 85 ആയി. ആകെ മരണം 100 കടന്നു.</p>
<p>ഒഡിഷ, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ചൂട് 50 ഡിഗ്രി സെൽഷ്യസ് കടന്ന ഒഡിഷയിൽ മാത്രം 46 പേരാണ് മരിച്ചത്. ബിഹാറിൽ പോളിങ് ഉദ്യോഗസ്ഥരടക്കം 16 പേർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.</p>
<p>അടുത്ത രണ്ടുദിവസം കൂടി കടുത്ത ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം നാഗ്പൂരിൽ താപനില 54 ഡിഗ്രി സെൽഷ്യസ് വരെ എത്തിയതായി വിവരമുണ്ട്. ഡൽഹിയിൽ 52 ഡിഗ്രി വരെയും എത്തിയിട്ടുണ്ട്. രാജസ്ഥാനിലായിരുന്നു നേരത്തെ ഏറ്റവും ശക്തമായ ചൂട് റിപ്പോർട്ട് ചെയ്തിരുന്നത്. ഇവിടെ പിന്നീട് സ്ഥിതി നിയന്ത്രണവിധേയമാകുകയും ചെയ്തു.</p>
<p>എന്നാൽ, ഒഡിഷയിലും ബിഹാറിലും ഒരു രക്ഷയുമില്ലാതെ ഉഷ്ണതരംഗം തുടരുകയാണ്. ഡൽഹിയിൽ ജലക്ഷാമം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഡൽഹി സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഹരിയാന സർക്കാരിന് ഉൾപ്പെടെ വേണ്ട നിർദേശങ്ങൾ നൽകണമെന്നായിരുന്നു ആവശ്യം.</p>
<p>രാത്രിയിലും ചൂട് അനുഭവപ്പെടുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ജൂൺ മൂന്നുവരെ ചൂട് തുടരുമെന്ന് വകുപ്പ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chutupolli-north-india-85-deaths-in-24-hours.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരേന്ത്യയിൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാർട്ടിയുടെ ആഭ്യന്തര സർവേ</title>
		<link>https://www.chandrikadaily.com/the-partys-internal-survey-says-that-there-will-be-a-setback-for-the-bjp-in-north-india.html</link>
					<comments>https://www.chandrikadaily.com/the-partys-internal-survey-says-that-there-will-be-a-setback-for-the-bjp-in-north-india.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 13 Apr 2024 11:53:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[internal survey]]></category>
		<category><![CDATA[North India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295132</guid>

					<description><![CDATA[കഴിഞ്ഞ തവണ മുഴുവൻ സീറ്റുകളും തൂത്തുവാരിയ രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഇക്കുറി കടുത്ത വെല്ലുവിളിയാണ് പാർട്ടി നേരിടുന്നതെന്നാണ് സർവേയിൽ തെളിയുന്നത്.]]></description>
										<content:encoded><![CDATA[<p>വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം 400ൽ അധികം സീറ്റുകൾ നേടുമെന്ന വീരവാദത്തിനിടയിൽ ബി.ജെ.പിയെ ആശങ്കയിലാഴ്ത്തി പാർട്ടിയുടെ ആഭ്യന്തര സർവേ. ഇക്കുറി പാർട്ടി ഒറ്റക്ക് 370​ലേറെ സീറ്റുകൾ നേടുമെന്ന അവകാശവാദം കൊഴുപ്പിക്കുന്നതിനിടയിലാണ് ആഭ്യന്തര സർവേ തിരിച്ചടിയായിരിക്കുന്നത്.</p>
<p>കഴിഞ്ഞ തവണ മുഴുവൻ സീറ്റുകളും തൂത്തുവാരിയ രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഇക്കുറി കടുത്ത വെല്ലുവിളിയാണ് പാർട്ടി നേരിടുന്നതെന്നാണ് സർവേയിൽ തെളിയുന്നത്.</p>
<p>ഹരിയാനയിലെ പത്തു സീറ്റുകളിൽ അഞ്ചിലും പാർട്ടി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. റോത്തക്, സോനേപട്, സിർസ, ഹിസാർ, കർണാൽ മണ്ഡലങ്ങളിലാണ് ബി.ജെ.പി വിയർക്കുന്നത്. 25 സീറ്റുകളുള്ള രാജസ്ഥാനിൽ ബാർമർ, ചുരു, നഗൗർ, ദോസ, ടോങ്ക്, കരൗലി തുടങ്ങിയ മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് കോൺഗ്രസ് കടുത്ത വെല്ലുവിളി ഉയർത്തുന്നത്.</p>
<p>ഉത്തരേന്ത്യയിൽ പലയിടത്തും സ്ഥാനാർഥി നിർണയം പാളിയെന്ന് ബി.ജെ.പി സർവേയിൽ സൂചനകളുണ്ട്. ജാട്ടുകൾ ഉൾപ്പെടെ പല സമുദായങ്ങളിലും ബി.ജെ.പിയുടെ സ്ഥാനാർഥി നിർണയത്തോടുള്ള നീരസം എതിരാളികൾ മുതലെടുത്താൽ പാർട്ടിക്ക് തിരിച്ചടിയേൽക്കും. ഇത്തവണ തെരഞ്ഞെടുപ്പിൽ തങ്ങൾ തുറുപ്പുചീട്ടായി ഉയർത്തിക്കാട്ടുന്ന പ്രധാനമന്ത്രി ​നരേന്ദ്ര മോദിയെ ഹരിയാനയിലും രാജസ്ഥാനിലും വെല്ലുവിളി നേരിടുന്ന മണ്ഡലങ്ങളിൽ ​പ്രചാരണത്തിനെത്തിക്കുകയെന്നതും ബി.ജെ.പി അജണ്ടയിലുണ്ട്.</p>
<p>ഹരിയാനയിൽ പത്തുവർഷത്തെ ഭരണവിരുദ്ധ വികാരത്തിനൊപ്പം ജാട്ട് സമുദായത്തിന്റെ എതിർപ്പും ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് പഞ്ചാബ് യൂനിവേഴ്സിറ്റി അധ്യാപകനായ പ്രഫ. അശുതോഷ് കുമാർ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിങ് ഹൂഡ ഹരിയാനയിൽ ശക്തമായ സാന്നിധ്യമറിയിക്കുന്ന ഈ സാഹചര്യത്തിൽ ബി.ജെ.പിക്ക് സംസ്ഥാനത്ത് സമ്പൂർണ മേധാവിത്വം കാട്ടാൻ ഇക്കുറി കഴിയില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-partys-internal-survey-says-that-there-will-be-a-setback-for-the-bjp-in-north-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരേന്ത്യയില്&#x200d; മഴയ്ക്ക് ശമനമില്ല: 42 മരണം</title>
		<link>https://www.chandrikadaily.com/0rains-in-north-india-do-not-stop-42-dead.html</link>
					<comments>https://www.chandrikadaily.com/0rains-in-north-india-do-not-stop-42-dead.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Tue, 11 Jul 2023 04:59:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[North India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264027</guid>

					<description><![CDATA[ഹിമാചലിലും ഉത്തരാഖണ്ഡിലുമാണ് മഴ ഏറ്റവും കൂടുതല്&#x200d; നാശം വിതയ്ക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ഷിംല: കനത്ത മഴ തുടരുന്ന ഉത്തരേന്ത്യയില്&#x200d; മരണം 42 ആയി.ഹിമാചല്&#x200d; പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മുകശ്മീര്&#x200d; രാജസ്ഥാന്&#x200d;, ഡല്&#x200d;ഹി എന്നിവിടങ്ങളില്&#x200d; അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ നിര്&#x200d;ദേശം. അതേസമയം മഴ അതിന്റെ എല്ലാ രൗദ്ര ഭാവങ്ങളും പുറത്തെടുത്ത് നിറഞ്ഞു തുള്ളുമ്പോള്&#x200d; അസാധാരണമായ ദുരന്ത സാഹചര്യത്തെ മുന്നില്&#x200d; കാണുകയാണ് ഉത്തരേന്ത്യന്&#x200d; ജനത. പ്രളയ ഭീതി മാത്രമല്ല, മണ്ണിടിച്ചിലും മിന്നല്&#x200d; പ്രളയവുമെല്ലാം ഏതു സമയത്തും ജീവനും ജീവിതോപാധികളും കവര്&#x200d;ന്നെടുക്കാവുന്ന ഭീതിതമായ സാഹചര്യം.</p>
<p>അലറി വിളിച്ചൊഴുകുന്ന ബിയാസ് നദി ആരെയും ഒന്ന് നടുക്കും. കൂറ്റന്&#x200d; ഇരുമ്പു പാലങ്ങള്&#x200d; വരെ തകര്&#x200d;ത്തെറിഞ്ഞ്, ഓരത്തെ നൂറു കണക്കിന് കുടിലുകള്&#x200d; നക്കിത്തുടച്ച്, പ്രധാന നഗങ്ങളെപ്പോലും വെള്ളക്കെട്ടിലാക്കി കരകവിഞ്ഞ് കലങ്ങിമറിഞ്ഞൊഴുകുകയാണ് ബിയാസ്.<br />
ബിയാസിന്റെ അലര്&#x200d;ച്ച കേട്ടാല്&#x200d; നിങ്ങള്&#x200d;ക്ക് ഹൃദയാഘാതമുണ്ടാകുമെന്നും ആരും ഈ ഘട്ടത്തില്&#x200d; സാഹസത്തിന് മുതിരരുതെന്നുമാണ് ഹിമാചല്&#x200d; സ്വദേശി കൂടിയായ കങ്കണ റണാവത്ത് ഇന്&#x200d;സ്റ്റഗ്രാമില്&#x200d; കുറിച്ചത്. ഷിംല അടക്കമുള്ള പ്രധാന പട്ടണങ്ങളെല്ലാം മഴക്കെടുതിയുടെ പിടിയിലാണ്.</p>
<p>ഹിമാചലില്&#x200d; 27 യാത്രക്കാരുമായി ബസ് വെള്ളക്കെട്ടില്&#x200d; കുരുങ്ങി. ദേശീയ പാതയില്&#x200d; അംബാല &#8211; യമുനാനഗര്&#x200d; റോഡ് മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെയാണ് ബസിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിലായത്. ഇതോടെ ബസിന്റെ എഞ്ചിന്&#x200d; ഓഫ് ആയി വെള്ളക്കെട്ടിനു നടുവില്&#x200d; കുടുങ്ങുകയായിരുന്നു. കുത്തിയൊലിക്കുന്ന വെള്ളത്തില്&#x200d; ഏതു സമയത്തും വന്&#x200d; അപകടം മുന്നില്&#x200d; കണ്ട നിമിഷത്തില്&#x200d; നിന്ന് വെള്ളക്കെട്ടിനു കുറുകെ കൂറ്റന്&#x200d; കയര്&#x200d; കെട്ടിയും ക്രെയ്ന്&#x200d; ഉപയോഗിച്ചുമാണ് യാത്രക്കാരെ കരക്കെത്തിച്ചത്. അതിശക്ത മഴയാണ് വടക്കുകിഴക്കന്&#x200d;, ഉത്തരേന്ത്യന്&#x200d; സംസ്ഥാനങ്ങളില്&#x200d; കഴിഞ്ഞ മൂന്നു ദിവസമായി ലഭിച്ചു കൊണ്ടിരിക്കുന്നത്. രാജ്യതലസ്ഥാനമായ ഡല്&#x200d;ഹിയില്&#x200d; ശനിയാഴ്ച ഒറ്റ ദിവസം ലഭിച്ചത് നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ മഴയായിരുന്നു.</p>
<p>ഹിമാചലിലും ഉത്തരാഖണ്ഡിലുമാണ് മഴ ഏറ്റവും കൂടുതല്&#x200d; നാശം വിതയ്ക്കുന്നത്. അകമ്പടിയായെത്തിയ ഉരുള്&#x200d;പൊട്ടല്&#x200d;, മണ്ണിടിച്ചില്&#x200d;, മലവെള്ളപ്പാച്ചില്&#x200d; എന്നിവ ജനജീവിതം ദുരന്ത പൂര്&#x200d;ണമാക്കി. കുളു- മണാലി ദേശീയപാത മണ്ണിടിച്ചില്&#x200d; ഭീതി കാരണം ഞായറാഴ്ച തന്നെ അടിച്ചിട്ടിരുന്നു. മണാലി, കുല്ലു, കിന്നൗര്&#x200d;, ചമ്പ എന്നിവിടങ്ങളിലെല്ലാം മിന്നല്&#x200d; പ്രളയം വന്&#x200d; നാശം വിതച്ചു.</p>
<p>ജനങ്ങളോട് അടിയന്തര ആവശ്യങ്ങള്&#x200d;ക്കല്ലാതെ വീടുവിട്ട് പുറത്തിറങ്ങരുതെന്ന അഭ്യര്&#x200d;ത്ഥനയുമായി ഹിമാചല്&#x200d; മുഖ്യമന്ത്രി സുഖ് വീന്ദര്&#x200d; സിങ് സുഖു രംഗത്തെത്തി. ദുരന്ത നിവാരണ സംവിധാനം ശക്തിപ്പെടുത്തിയതായും ജനങ്ങള്&#x200d;ക്ക് പരാതികള്&#x200d; അറിയിക്കാന്&#x200d; 24 മണിക്കൂറും പ്രവര്&#x200d;ത്തിക്കുന്ന കണ്&#x200d;ട്രോള്&#x200d; റൂമുകള്&#x200d; പ്രവര്&#x200d;ത്തനം ആരംഭിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്&#x200d;ത്തു. 2013ലെ മിന്നല്&#x200d; പ്രളയത്തിന്റെ ഭീതിയില്&#x200d; നിന്ന് ഉത്തരാഖണ്ഡ് ജനത ഇനിയും കരകയറിയിട്ടില്ല. സമാനമായ മറ്റൊരു ദുരന്തം കൂടി നേരിടേണ്ടി വരുമോ എന്ന ഭീതിയിലാണ് ജനം. ഭൂമി ഇടിഞ്ഞു താഴുന്നതും വിള്ളല്&#x200d; വീഴുന്നതും അടക്കമുള്ള പ്രതിഭാസങ്ങള്&#x200d; കഴിഞ്ഞ കുറേ കാലങ്ങളായി ഉത്തരാഖണ്ഡില്&#x200d; നിന്ന് നിരന്തരം റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നുണ്ട്.</p>
<p>2013ലെ മിന്നല്&#x200d; പ്രളയം അടക്കമുള്ളവ പരിസ്ഥിതി പ്രശ്‌നങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്&#x200d; ഭീതി ഇരട്ടിയാണ്. മിന്നല്&#x200d; പ്രളയവും മണ്ണിടിച്ചിലും കാരണം റോഡുകള്&#x200d; തകര്&#x200d;ന്നതോടെ ഉത്തരാകണ്ഡില്&#x200d; യാത്രാദുരിതം രൂക്ഷമാണ്. നൂറു കണക്കിന് വിനോദ സഞ്ചാരികളും ഛാര്&#x200d;ധാം തീര്&#x200d;ത്ഥാടകരുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; കുടുങ്ങിക്കിടക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും സ്ഥിതി രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങൡലെല്ലാം വെള്ളം കയറിയിട്ടുണ്ട്. മാര്&#x200d;ക്കണ്ഡ, ഗഗ്ഗാര്&#x200d;, തംഗ്രി നദികളിലെല്ലാം ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്&#x200d;ന്നിട്ടുണ്ട്. നദികള്&#x200d; കരകവിയുന്ന സാഹചര്യമുണ്ടായാല്&#x200d; ശക്തമായ പ്രളയത്തെ അഭിമുഖീകരിക്കേണ്ടി വരും. ഡല്&#x200d;ഹിയിലും യമുനാ നദിയില്&#x200d; ജലനിരപ്പ് അപകട നിലയിലേക്ക് നീങ്ങുകയാണ്.</p>
<p>ജമ്മുകശ്മീരില്&#x200d; കത്വ, സാംബ ജില്ലകളില്&#x200d; മഴക്കെടുതി രൂക്ഷമാണ്. അമര്&#x200d;നാഥ് തീര്&#x200d;ത്ഥാടനത്തിന് കഴിഞ്ഞ ദിവസം തന്നെ വിലക്ക് ഏര്&#x200d;പ്പെടുത്തിയിരുന്നു. അമര്&#x200d;നാഥ് തീര്&#x200d;ത്ഥാടകര്&#x200d;ക്ക് സഹായമൊരുക്കുന്നതിനായി സ്ഥാപിച്ച പഞ്ചതര്&#x200d;ണി, ശേഷാങ് ബേസ് ക്യാമ്പുകളുടെ പ്രവര്&#x200d;ത്തനം മൂന്നു ദിവസത്തേക്ക് നിര്&#x200d;ത്തിവെച്ചു. പ്രളയ ഭീതി തുടരുകയാണെന്നും ഏതു സാഹചര്യത്തേയും നേരിടാന്&#x200d; സര്&#x200d;ക്കാര്&#x200d; സജ്ജമാണെന്നും ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്&#x200d; പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 കണ്&#x200d;ട്രോള്&#x200d; റൂമുകള്&#x200d; തുറന്നു. റോഡുകളിലെ വെള്ളക്കെട്ടുകള്&#x200d; ഒഴിവാക്കാന്&#x200d; അടിയന്തര നടപടി തുടങ്ങിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്&#x200d;ത്തു. ഡല്&#x200d;ഹിയിലെ സ്‌കൂളുകള്&#x200d;ക്കുള്ള അവധി ഇന്നും തുടരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0rains-in-north-india-do-not-stop-42-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരേന്ത്യയില്&#x200d; വ്യാപക മഴ; ഹിമാചലില്&#x200d; മലയാളി യുവാക്കള്&#x200d; ഒറ്റപ്പെട്ടു</title>
		<link>https://www.chandrikadaily.com/widespread-rains-in-north-india-malayali-youths-are-isolated-in-himachal.html</link>
					<comments>https://www.chandrikadaily.com/widespread-rains-in-north-india-malayali-youths-are-isolated-in-himachal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Jul 2023 03:17:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[weather]]></category>
		<category><![CDATA[heavy rain]]></category>
		<category><![CDATA[North India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263860</guid>

					<description><![CDATA[നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ മഴ പെയ്യുന്ന ഡല്&#x200d;ഹിയില്&#x200d; വെള്ളക്കെട്ട് തുടരുന്നു.]]></description>
										<content:encoded><![CDATA[<p>ഉത്തരരേന്ത്യയില്&#x200d; കനത്തമഴ തുടരുന്നു. ഹിമാചല്&#x200d; പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്&#x200d;, ഡല്&#x200d;ഹി എന്നിവിടങ്ങളില്&#x200d; ജാഗ്രത. മിന്നല്&#x200d; പ്രളയമുണ്ടായ ഹിമാചലിലെ കുളുവിലും മണാലിയിലും ജനജീവിതം ദുരിതത്തില്&#x200d;. ഹിമാചല്&#x200d;പ്രദേശില്&#x200d; മലയാളി യുവാക്കള്&#x200d; ഒറ്റപ്പെട്ടു. മണാലിക്ക് സമീപം തോഷിലാണ് വര്&#x200d;ക്കല സ്വദേശി യാക്കൂബും കൊല്ലം സ്വദേശി സെയ്ദലിയും കുടുങ്ങിയത്. ഇന്നലെ രാവിലെ മുതല്&#x200d; ഫോണിലും ബന്ധപ്പെടാനായിട്ടില്ല.</p>
<p>ഡല്&#x200d;ഹിയില്&#x200d; ഉള്&#x200d;പ്പെടെ അവധി പ്രഖ്യാപിച്ചു. 700 റോഡുകള്&#x200d; അടച്ചു. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ മഴ പെയ്യുന്ന ഡല്&#x200d;ഹിയില്&#x200d; വെള്ളക്കെട്ട് തുടരുന്നു. രാത്രി വൈകിയും വലിയ ഗതാഗതക്കുരുക്കാണ്. ഡല്&#x200d;ഹി, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളില്&#x200d; സ്‌കൂളുകള്&#x200d;ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഗാസിയാബാദില്&#x200d; ഇനി സ്‌കൂള്&#x200d; തുറക്കുക ബുധനാഴ്ച മാത്രം. നോര്&#x200d;ത്തേണ്&#x200d; റെയില്&#x200d;വേ നിരവധി ട്രെയിനുകള്&#x200d; റദ്ദാക്കി. ലഡാക്കില്&#x200d; കനത്ത മഴയ്ക്ക് പുറമെ മഞ്ഞുവീഴ്ചയുമുണ്ട്. പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/widespread-rains-in-north-india-malayali-youths-are-isolated-in-himachal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഴക്കെടുതിയില്&#x200d; ഉത്തരേന്ത്യ; ഹിമാചലില്&#x200d; എട്ട് മരണം</title>
		<link>https://www.chandrikadaily.com/north-india-in-rain-eight-dead-in-himachal.html</link>
					<comments>https://www.chandrikadaily.com/north-india-in-rain-eight-dead-in-himachal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 09 Jul 2023 12:31:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[News]]></category>
		<category><![CDATA[weather]]></category>
		<category><![CDATA[eight dead]]></category>
		<category><![CDATA[heavy rain]]></category>
		<category><![CDATA[North India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263765</guid>

					<description><![CDATA[മഴക്കെടുതിയില്&#x200d; വലഞ്ഞ് ഉത്തരേന്ത്യ. ഹിമാചലില്&#x200d; 8 മരണം റിപ്പോര്&#x200d;ട്ട് ചെയ്തു. ഡല്&#x200d;ഹി, ഹിമാചല്&#x200d;, പഞ്ചാബ്, രാജസ്ഥാന്&#x200d;, കാശ്മീര്&#x200d; മേഖലകളില്&#x200d; കനത്ത മഴ തുടരുകയാണ്. മണാലി- കുളു ദേശീയപാത തകര്&#x200d;ന്നു. മിക്ക റോഡുകളും അടച്ചു. മണാലിയില്&#x200d; നിര്&#x200d;ത്തിയിട്ടിരുന്ന കാറുകള്&#x200d; ഒലിച്ചുപോയി. ലഡാക്കില്&#x200d; കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുകയാണ്. ലഡാക്കില്&#x200d; റെഡ് അലര്&#x200d;ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, ഡല്&#x200d;ഹിയില്&#x200d; നാലുപതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴയാണ് പെയ്തിറങ്ങിയത്. വിഐപി മേഖലയായ ലോധി എസ്റ്റേറ്റിലും വെള്ളക്കെട്ട് രൂപപ്പെട്ടു. &#160;]]></description>
										<content:encoded><![CDATA[<p>മഴക്കെടുതിയില്&#x200d; വലഞ്ഞ് ഉത്തരേന്ത്യ. ഹിമാചലില്&#x200d; 8 മരണം റിപ്പോര്&#x200d;ട്ട് ചെയ്തു. ഡല്&#x200d;ഹി, ഹിമാചല്&#x200d;, പഞ്ചാബ്, രാജസ്ഥാന്&#x200d;, കാശ്മീര്&#x200d; മേഖലകളില്&#x200d; കനത്ത മഴ തുടരുകയാണ്. മണാലി- കുളു ദേശീയപാത തകര്&#x200d;ന്നു. മിക്ക റോഡുകളും അടച്ചു. മണാലിയില്&#x200d; നിര്&#x200d;ത്തിയിട്ടിരുന്ന കാറുകള്&#x200d; ഒലിച്ചുപോയി.</p>
<p><img src="https://www.deccanherald.com/sites/dh/files/articleimages/2021/07/14/himachal-pradesh1-1008483-1626254701.jpg" alt="Eight dead in rain-related incidents in Himachal Pradesh | Deccan Herald" /></p>
<p>ലഡാക്കില്&#x200d; കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുകയാണ്. ലഡാക്കില്&#x200d; റെഡ് അലര്&#x200d;ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, ഡല്&#x200d;ഹിയില്&#x200d; നാലുപതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴയാണ് പെയ്തിറങ്ങിയത്. വിഐപി മേഖലയായ ലോധി എസ്റ്റേറ്റിലും വെള്ളക്കെട്ട് രൂപപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/north-india-in-rain-eight-dead-in-himachal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരേന്ത്യയില്&#x200d; കനത്ത മഴ തുടരുന്നു; മരണം 80</title>
		<link>https://www.chandrikadaily.com/heavy-rain-in-northern-india.html</link>
					<comments>https://www.chandrikadaily.com/heavy-rain-in-northern-india.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 29 Sep 2019 15:29:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[heavy rain]]></category>
		<category><![CDATA[North India]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140452</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഉത്തരേന്ത്യയില്&#x200d; തുടരുന്ന കനത്ത മഴയില്&#x200d; ഉത്തര്&#x200d;പ്രദേശിലും ബിഹാറിലും 80 മരണം. ഇരുസംസ്ഥാനങ്ങളിലും മഴ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചു. പട്‌നയിലെ നളന്ദ മെഡിക്കല്&#x200d; കോളജ് ഉള്&#x200d;പ്പെടെ വെള്ളക്കെട്ടിലായി. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളെ മേഖലയില്&#x200d; വിന്യസിച്ചിട്ടുണ്ട്. ബിഹാറില്&#x200d; കുടുങ്ങി കിടന്ന 25 മലയാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഉത്തര്&#x200d;പ്രദേശിലും ബിഹാറിലും തുടരുന്ന കാനത്ത മഴയില്&#x200d; ജനജീവിതം താറുമാറായി. കനത്ത മഴയെ തുടര്&#x200d;ന്ന് 80 മരണം ഇവിടെ റിപ്പോര്&#x200d;ട്ട് ചെയ്തു. പ്രയാഗ്‌രാജില്&#x200d; 102.2 മില്ലിമീറ്റര്&#x200d; മഴയും വാരണാസിയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ഉത്തരേന്ത്യയില്&#x200d; തുടരുന്ന കനത്ത മഴയില്&#x200d; ഉത്തര്&#x200d;പ്രദേശിലും ബിഹാറിലും 80 മരണം. ഇരുസംസ്ഥാനങ്ങളിലും മഴ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചു. പട്‌നയിലെ നളന്ദ മെഡിക്കല്&#x200d; കോളജ് ഉള്&#x200d;പ്പെടെ വെള്ളക്കെട്ടിലായി. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളെ മേഖലയില്&#x200d; വിന്യസിച്ചിട്ടുണ്ട്. ബിഹാറില്&#x200d; കുടുങ്ങി കിടന്ന 25 മലയാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.</p>



<p>ഉത്തര്&#x200d;പ്രദേശിലും ബിഹാറിലും തുടരുന്ന കാനത്ത മഴയില്&#x200d; ജനജീവിതം താറുമാറായി. കനത്ത മഴയെ തുടര്&#x200d;ന്ന് 80 മരണം ഇവിടെ റിപ്പോര്&#x200d;ട്ട് ചെയ്തു. പ്രയാഗ്‌രാജില്&#x200d; 102.2 മില്ലിമീറ്റര്&#x200d; മഴയും വാരണാസിയില്&#x200d; 84.2 മില്ലിമീറ്റര്&#x200d; മഴയും ആണ് രേഖപ്പെടുത്തിയത്. ഈ വര്&#x200d;ഷത്തെ മഴയുടെ ഏറ്റവും ഉയര്&#x200d;ന്ന അളവാണ് ഇത്. കിഴക്കന്&#x200d; ഉത്തര്&#x200d; പ്രദേശില്&#x200d; സംസ്ഥാന ഭരണകൂടം റെഡ് അലര്&#x200d;ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സമാന സാഹചര്യം ആണ് ബിഹാറിലും ഉള്ളത്. സംസ്ഥാനത്തെ കോഷി, ഭാഗ്മതി, മഹനന്ദ തുടങ്ങിയ നദികളിലും അപകടകരമാം വിധം ജലനിരപ്പ് ഉയര്&#x200d;ന്നതാണ് വെള്ളപ്പൊക്കം ഉണ്ടാകാന്&#x200d; കാരണം. കനത്ത മഴയില്&#x200d; താഴ്ന്ന പ്രദേശങ്ങള്&#x200d; മുഴുവന്&#x200d; വെള്ളത്തിനടിയിലാണ്.</p>



<p>ബിഹാറില്&#x200d; കുടുങ്ങി കിടന്ന 25 മലയാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പട്‌നയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആശുപത്രി ആയ നളന്ദ മെഡിക്കല്&#x200d; കോളജില്&#x200d; വെള്ളം കയറിയത് രോഗികളെ ഉള്&#x200d;പ്പെടെ വലച്ചു. കനത്ത മഴയില്&#x200d; പട്‌ന ജില്ലയിലെ മുഴുവന്&#x200d; സ്‌കൂളുകള്&#x200d;ക്കും ചൊവ്വാഴ്ച വരെ അവധി നല്&#x200d;കിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയുടെ 18 കമ്പനി ടീമിനെ ആണ് മേഖലയില്&#x200d; വിന്യസിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്&#x200d; ഉത്തരേന്ത്യയുടെ പാല ഭാഗങ്ങളിലും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heavy-rain-in-northern-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരേന്ത്യയിലെ പ്രളയക്കെടുതി ; മരണസംഖ്യ 55 ആയി</title>
		<link>https://www.chandrikadaily.com/north-india-flood.html</link>
					<comments>https://www.chandrikadaily.com/north-india-flood.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 17 Jul 2019 03:25:13 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[natural disaster]]></category>
		<category><![CDATA[North India]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133394</guid>

					<description><![CDATA[ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്&#x200d; സംസ്ഥാനങ്ങളിലും രൂക്ഷമായി തുടരുന്ന പ്രളയക്കെടുതിയില്&#x200d; ഇതുവരെ മരിച്ചവരുടെ എണ്ണം 55 ആയി. ഏകദേശം 70 ലക്ഷം പേരെയാണ് ദുരിതം ബാധിച്ചത്. പ്രളയക്കെടുതി രൂക്ഷമായതോടെ സംസ്ഥാനങ്ങള്&#x200d;ക്ക് ജാഗ്രതാ നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്. ഉത്തര്&#x200d;പ്രദേശില്&#x200d; മഴയിലും മിന്നലിലും മരണ സംഖ്യ 14 ആയി. മിസോറാമിലും മേഘാലയിലും ത്രിപുരയിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. മഴക്കെടുതിയില്&#x200d; അസമില്&#x200d; മാത്രം 20 പേരാണ് മരിച്ചത്. അസമിലെ പ്രധാനപ്പെട്ട സ്ഥലങ്ങളൊക്കെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ബ്രഹ്മപുത്ര, കോസി, കമല, ഗംഗ തുടങ്ങിയ നദികള്&#x200d; കര [&#8230;]]]></description>
										<content:encoded><![CDATA[
<p>ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്&#x200d; സംസ്ഥാനങ്ങളിലും രൂക്ഷമായി തുടരുന്ന പ്രളയക്കെടുതിയില്&#x200d; ഇതുവരെ മരിച്ചവരുടെ എണ്ണം 55 ആയി.  ഏകദേശം 70 ലക്ഷം പേരെയാണ് ദുരിതം ബാധിച്ചത്. പ്രളയക്കെടുതി രൂക്ഷമായതോടെ സംസ്ഥാനങ്ങള്&#x200d;ക്ക് ജാഗ്രതാ നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്.</p>



<p>ഉത്തര്&#x200d;പ്രദേശില്&#x200d; മഴയിലും മിന്നലിലും മരണ സംഖ്യ 14 ആയി. മിസോറാമിലും മേഘാലയിലും ത്രിപുരയിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. <br>
മഴക്കെടുതിയില്&#x200d; അസമില്&#x200d; മാത്രം 20 പേരാണ് മരിച്ചത്. അസമിലെ പ്രധാനപ്പെട്ട സ്ഥലങ്ങളൊക്കെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.  ബ്രഹ്മപുത്ര, കോസി, കമല, ഗംഗ തുടങ്ങിയ നദികള്&#x200d; കര കവിഞ്ഞതോടെ അസം, ബിഹാര്&#x200d;, യുപി സംസ്ഥാനങ്ങളിലെ നാലായിരത്തിലധികം ഗ്രാമങ്ങള്&#x200d; വെള്ളത്തിനടിയിലായി. അസമില്&#x200d; ഒരു ലക്ഷം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.</p>



<p>ബിഹാറിലെ 13 ജില്ലകളില്&#x200d; റെഡ് അലര്&#x200d;ട്ട് തുടരുകയാണ്. ബിഹാറില്&#x200d; മാത്രം 33 പേരാണ് മരിച്ചത്. സീതാമാര്&#x200d;ഹി, അരാരിയ ജില്ലകളില്&#x200d; സ്ഥിതി രൂക്ഷമാണ്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്പത് വര്&#x200d;ഷത്തിനിടെ ബിഹാര്&#x200d; നേരിടുന്ന വലിയ പ്രളയമാണിത്. സംസ്ഥാനത്ത് 199 ദുരിതാശ്വാസ ക്യാമ്പുകള്&#x200d; തുറന്നെന്ന് ബിഹാര്&#x200d; മുഖ്യമന്ത്രി നീതീഷ് കുമാ!ര്&#x200d; നിയമസഭയെ അറിയിച്ചു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/north-india-flood.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരേന്ത്യയില്&#x200d; കനത്ത ചൂട് തുടരുന്നു ; കുടിവെള്ളം കിട്ടാതെ ജനങ്ങള്&#x200d; ദുരിതത്തില്&#x200d;</title>
		<link>https://www.chandrikadaily.com/heavy-heat-in-north-india.html</link>
					<comments>https://www.chandrikadaily.com/heavy-heat-in-north-india.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 12 Jun 2019 07:27:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[drought]]></category>
		<category><![CDATA[North India]]></category>
		<category><![CDATA[WATER]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129905</guid>

					<description><![CDATA[ഉത്തരേന്ത്യയില്&#x200d; കനത്ത ചൂട് തുടരുന്നു. ഡല്&#x200d;ഹിയില്&#x200d; വരും ദിവസങ്ങളിലും താപനില 48 ഡിഗ്രിയില്&#x200d; അധികമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.റെക്കോര്&#x200d;ഡ് ചൂടാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്&#x200d; രേഖപ്പെടുത്തിയത്. മഴയെത്താന്&#x200d; ഇനിയും സമയമേറെ എടുക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്&#x200d;. ചരിത്രത്തില്&#x200d; ഏറ്റവുമധികം ചൂടു രേഖപ്പെടുത്തിയ രണ്ടാമത്തെ വര്&#x200d;ഷമാണ് ഇത്. ഉത്തര്&#x200d;പ്രദേശിലെ ഝാന്&#x200d;സി, രാജസ്ഥാനിലെ ചുരു, ബിക്കാനീര്&#x200d;, ഹരിയാനയിലെ ഹിസാര്&#x200d;, ബിഭാനി, പഞ്ചാബിലെ പട്യാല, മധ്യപ്രദേശിലെ ഗ്വാളിയോര്&#x200d;, ഭോപ്പാല്&#x200d; എന്നിവിടങ്ങളില്&#x200d; 45 ഡിഗ്രിയായിരുന്നു താപനില. കനത്ത ചൂടിനെ തുടര്&#x200d;ന്ന് ഉത്തരേന്ത്യയുടെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ഉത്തരേന്ത്യയില്&#x200d; കനത്ത ചൂട് തുടരുന്നു. ഡല്&#x200d;ഹിയില്&#x200d; വരും ദിവസങ്ങളിലും താപനില 48 ഡിഗ്രിയില്&#x200d; അധികമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.റെക്കോര്&#x200d;ഡ് ചൂടാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്&#x200d; രേഖപ്പെടുത്തിയത്.</p>



<p>മഴയെത്താന്&#x200d; ഇനിയും സമയമേറെ എടുക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്&#x200d;. ചരിത്രത്തില്&#x200d; ഏറ്റവുമധികം ചൂടു രേഖപ്പെടുത്തിയ രണ്ടാമത്തെ വര്&#x200d;ഷമാണ് ഇത്. ഉത്തര്&#x200d;പ്രദേശിലെ ഝാന്&#x200d;സി, രാജസ്ഥാനിലെ ചുരു, ബിക്കാനീര്&#x200d;, ഹരിയാനയിലെ ഹിസാര്&#x200d;, ബിഭാനി, പഞ്ചാബിലെ പട്യാല, മധ്യപ്രദേശിലെ ഗ്വാളിയോര്&#x200d;, ഭോപ്പാല്&#x200d; എന്നിവിടങ്ങളില്&#x200d; 45 ഡിഗ്രിയായിരുന്നു താപനില. <br>
കനത്ത ചൂടിനെ തുടര്&#x200d;ന്ന് ഉത്തരേന്ത്യയുടെ വിവിധയിടങ്ങളില്&#x200d; നദികളും റിസര്&#x200d;വോയറുകളും വറ്റിവരണ്ടിരിക്കുകയാണ്. ഡല്&#x200d;ഹിയില്&#x200d; വൈദ്യുതി ഉപയോഗം റെക്കോര്&#x200d;ഡിലെത്തി. തിങ്കളാഴ്ചയോടെ 6,686 മെഗാ വാട്ടാണ് വൈദ്യുതി ഉപയോഗം.</p>



<p>ചൂട് കനത്തതോടെ നഗരവാസികളില്&#x200d; ഭൂരിഭാഗവും ഹില്&#x200d; സ്‌റ്റേഷനുകളിലേക്ക് പോകുകയാണ്. വിനോദസഞ്ചാരികളാല്&#x200d; തിങ്ങിനിറഞ്ഞ സ്ഥിതിയിലാണ് പലസ്ഥലങ്ങളും. ദിവസേന 15,000ത്തിനും 20,000ത്തിനും ഇടയ്ക്ക് വിനോദസഞ്ചാരികളാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെത്തുന്നത്. ഇവിടുത്തെ 8,000ത്തോളം മുറികളും നിറഞ്ഞിരിക്കുകയാണ്. 2,000 മുറികളുള്ള മസൂറിയിലും ഇതേ അവസ്ഥയിലാണ് കാര്യങ്ങള്&#x200d;.  </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heavy-heat-in-north-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
