north korea – Chandrika Daily https://www.chandrikadaily.com Wed, 24 Sep 2025 05:51:50 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg north korea – Chandrika Daily https://www.chandrikadaily.com 32 32 സൗഹൃദമാവാം, ആണവായുധം ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുത്: യുഎസിന് മുന്നറിയിപ്പ് നല്‍കി ഉത്തരകൊറിയ https://www.chandrikadaily.com/dont-insist-on-giving-up-nukes-north-korea-warns-us.html https://www.chandrikadaily.com/dont-insist-on-giving-up-nukes-north-korea-warns-us.html#respond Wed, 24 Sep 2025 05:51:50 +0000 https://www.chandrikadaily.com/?p=355472 ആണവായുധം ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് യുഎസിനോട് മുന്നറിയിപ്പ് നല്‍കി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍.

തങ്ങളുടെ രാജ്യം ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് നിര്‍ത്തിയാല്‍ യുഎസുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് കിം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ഉപരോധങ്ങള്‍ അവസാനിപ്പിക്കാനായി ആണവായുധ ശേഖരം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് കിം നേരത്തേ വ്യക്തമാക്കിയിരുന്നു.

”ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന ആവശ്യം അമേരിക്ക ഉപേക്ഷിച്ച്, യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും സമാധാനപരമായ സഹവര്‍ത്തിത്വം ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍, അമേരിക്കയുമായി ചര്‍ച്ച നടത്താതിരിക്കാന്‍ നമുക്ക് ഒരു കാരണവുമില്ല” പ്യോങ്‌യാങ്ങില്‍ നടന്ന സുപ്രിംപീപ്പിള്‍സ് അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് കിം ഇക്കാര്യം പറഞ്ഞത്.

 

 

]]>
https://www.chandrikadaily.com/dont-insist-on-giving-up-nukes-north-korea-warns-us.html/feed 0
ശക്തമായ യുഎസ് വിരുദ്ധ നയം നടപ്പാക്കാനൊരുങ്ങി ഉത്തരകൊറിയ https://www.chandrikadaily.com/north-korea-is-preparing-to-implement-a-strong-anti-us-policy.html https://www.chandrikadaily.com/north-korea-is-preparing-to-implement-a-strong-anti-us-policy.html#respond Mon, 30 Dec 2024 06:22:12 +0000 https://www.chandrikadaily.com/?p=323951 പിയോങ്‌യാങ്: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാനിരിക്കെ ശക്തമായ യുഎസ് വിരുദ്ധ നയം നടപ്പാക്കാനൊരുങ്ങി ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍.

ഇതിനു മുമ്പ് ട്രംപ് പ്രസിഡന്റായ സമയത്ത് ഉത്തര കൊറിയയുടെ ആണവനയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി കിം ജോങ് ഉന്നുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രംപ് രണ്ടാം തവണയും അധികാരമേല്‍ക്കുന്ന അവസരത്തിലം ഇരു രാജ്യങ്ങള്‍ തമ്മിലും വിഷയത്തില്‍ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ട്രംപ് അധികാരമേറ്റ ഉടന്‍ യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങളിലേക്കായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യത, അതിനാല്‍ യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ റഷ്യക്ക് സൈനികസഹായം നല്‍കിയ ഉത്തര കൊറിയന്‍ നടപടി നയതന്ത്ര ചര്‍ച്ചകള്‍ക്ക് വിലങ്ങുതടിയായേക്കാമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.

കഴിഞ്ഞ വെള്ളിയാഴ്ച്ച ഉത്തര കൊറിയയിലെ ഭരണ പാര്‍ട്ടിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പ്രീനറി യോഗത്തില്‍ ‘കമ്യൂണിസ്റ്റ് വിരുദ്ധത മാറ്റമില്ലാതെ തുടരുന്ന ഏറ്റവും വലിയ പിന്തിരിപ്പന്‍ സംസ്ഥാനം’ എന്ന് യുഎസിനെ കിം വിശേഷിപ്പിച്ചിരുന്നു. യുഎസ്, ദക്ഷിണ കൊറിയ, ജപ്പാന്‍ സുരക്ഷാ പങ്കാളിത്തം ‘ആക്രമത്തിനായുള്ള സൈനിക സംഘമായി വളരുകയാണ്’ എന്നും കിം പറഞ്ഞു.

‘ ഈ വളര്‍ച്ച ഏത് നയമാണ് നാം സ്വീകരിക്കേണ്ടതെന്നും ഏത് വഴികളാണ് നാം സ്വീകരിക്കേണ്ടത് എന്നും വ്യക്തമാക്കുന്നു’ എന്നും കിം കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയയുടെ താല്‍പര്യങ്ങളും സുരക്ഷയ്ക്കുമായുള്ള അമേരിക്കന്‍ വിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും കഠിനമായ തന്ത്രമാണ് നടപ്പിലാക്കാന്‍ പോകുന്നതെന്നും കിം വ്യക്തമാക്കി.

എന്ത് നയങ്ങളായിരിക്കും യുഎസിനെതിരെ കിം സ്വീകരിക്കുക എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ പ്രതിരോധ മേഖലയുടെ സാങ്കേതിക ശേഷി വര്‍ധിപ്പിക്കുന്നതും, സൈനികരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പദ്ധതികള്‍ രൂപീകരിക്കുന്നതും കിം മുന്നോട്ടുവെച്ച ആശയങ്ങളില്‍ ചിലതായിരുന്നു.

]]>
https://www.chandrikadaily.com/north-korea-is-preparing-to-implement-a-strong-anti-us-policy.html/feed 0
ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവ് വന്നതോടെ, ഉത്തരകൊറിയയില്‍ രാജ്യദ്രോഹക്കുറ്റമാക്കി ആത്മഹത്യ https://www.chandrikadaily.com/1with-a-40-percent-increase-in-the-number-of-suicides-north-korea-has-made-suicide-a-crime-of-treason.html https://www.chandrikadaily.com/1with-a-40-percent-increase-in-the-number-of-suicides-north-korea-has-made-suicide-a-crime-of-treason.html#respond Sat, 10 Jun 2023 17:19:13 +0000 https://www.chandrikadaily.com/?p=258650 ഉത്തരകൊറിയയിൽ ആത്മഹത്യ നിരോധിച്ച് ഏകാധിപതി കിം ജോങ് ഉൻ. ആത്മഹത്യ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ട് കിം രഹസ്യ ഉത്തരവ് പുറത്തിറക്കിയെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. മിക്കവരും സാമ്പത്തിക പ്രാരാബ്ധം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നവരാണ്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഉത്തരകൊറിയ എത്തിയത്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവ് ഇവിടെ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും ആളുകളുടെ ക്ലേശങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കാനാകാത്തതും ആഭ്യന്തര തലത്തില്‍ നിരവധി പ്രശ്നങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പട്ടിണി മൂലം മരിച്ചവരുടെ എണ്ണം മൂന്ന് മടങ്ങായെന്നാണ് റിപ്പോര്‍ട്ട്.

ചോംഗ്ജിന്‍ സിറ്റിയിലും ക്യോംഗ്സോംഗ് കൌണ്ടിയിലും മാത്രം ഈ വര്‍ഷം 35 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇപ്പോൾ നടക്കുന്ന ഈ ആത്മഹത്യ വലിയ തരത്തിൽ സാമൂഹ്യാഘാതം സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ആത്മഹത്യാ തടയാനുള്ള മാനദണ്ഡങ്ങൾ ജനറല്‍ സെക്രട്ടറി രൂപീകരിച്ചതായാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ട്.

സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയുമാണ് മിക്ക ആത്മഹത്യകളിലേക്കും നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് പെട്ടെന്നൊരു പരിഹാരം കാണുക എന്നത് പ്രയാസമാണ് എന്നാണ് വിലയിരുത്തൽ. പട്ടിണി സഹിക്കാനാകാതെ ഒരു പത്തുവയസുകാരൻ ആത്മഹത്യ ചെയ്തത് കിംമിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഇങ്ങനെയൊരു നാടപടി കൈകൊണ്ടത്.

]]>
https://www.chandrikadaily.com/1with-a-40-percent-increase-in-the-number-of-suicides-north-korea-has-made-suicide-a-crime-of-treason.html/feed 0
പുതുവത്സരത്തിൽ തുറന്ന കത്തെഴുതി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് https://www.chandrikadaily.com/northkorea-kim-new-year-letter-visit-family-tomb.html https://www.chandrikadaily.com/northkorea-kim-new-year-letter-visit-family-tomb.html#respond Fri, 01 Jan 2021 05:35:01 +0000 https://www.chandrikadaily.com/?p=174466 ഉത്തരകൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ പുതുവർഷത്തെ വരവേറ്റത് ഇങ്ങനെയാണ്. രാജ്യത്തെ പൗരൻമാർക്ക് സ്വന്തം കൈപ്പടയിൽ എഴുതിയ കത്തയച്ചും പിതാവിന്റെയും മുത്തച്ഛന്റെയും ശവകുടീരത്തിൽ സന്ദർശനം നടത്തിയും വേറിട്ട നടപടികളാണ് കിമ്മിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഉത്തരകൊറിയൻ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഭീഷണി പ്രസംഗങ്ങളൊന്നും ഇക്കുറി ഉണ്ടായിട്ടുമില്ല.

ദുഷ്‌കരമായ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ഭരണകൂടത്തെ വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്തതിന് കത്തിലൂടെ നന്ദിയും അറിയിച്ചു. ‘പുതുവർഷത്തിലും, നമ്മുടെ ജനങ്ങളുടെ ആദർശങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടുന്ന യുഗം കൊണ്ടുവരാൻ ഞാൻ കഠിനമായി പരിശ്രമിക്കും’ കിം എഴുതി.

സാമ്പത്തിക പുരോഗതി നേടുമെന്ന വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ നിന്നും പരാജയപ്പെട്ടതിന് കിം ക്ഷമ ചോദിക്കുകയും ചെയ്തു. കിമ്മിന്റെ ഈ മനം മറ്റത്തെ ലോകം ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. അന്താരാഷ്ട്ര തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധനങ്ങൾക്കിടയിലും കോവിഡ് നിയന്ത്രണത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകളെ അദ്ദേഹം സ്മരിക്കുകയും ചെയ്തു.

]]>
https://www.chandrikadaily.com/northkorea-kim-new-year-letter-visit-family-tomb.html/feed 0
ഭക്ഷ്യക്ഷാമം രൂക്ഷം; വളര്‍ത്തു പട്ടികളെ കശാപ്പിനായി ഹോട്ടലുകള്‍ക്ക് വിട്ടു കൊടുക്കണമെന്ന് ഉത്തര കൊറിയ https://www.chandrikadaily.com/north-korea-ordered-to-hand-pet-dogs-in-to-restaurants.html https://www.chandrikadaily.com/north-korea-ordered-to-hand-pet-dogs-in-to-restaurants.html#respond Mon, 17 Aug 2020 11:58:50 +0000 https://www.chandrikadaily.com/?p=145554 പ്യോങ്ങ്യാങ്: രാജ്യത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ വളര്‍ത്തുനായ്ക്കളെ ഉപേക്ഷിക്കണമെന്ന് ഉത്തര കൊറിയ. വളര്‍ത്തു നായകളെ പിടികൂടി മൃഗശാലകളിലേക്കോ റസ്‌റ്റോറന്റുകളിലേക്കോ നല്‍കണമെന്ന് കിം ജോങ് ഉന്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് വളര്‍ത്തു മൃഗങ്ങളെ സ്വന്തമാക്കുന്നത് കഴിഞ്ഞ ജൂലൈയില്‍ നിയമ വിരുദ്ധമാക്കി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ വളര്‍ത്തു മൃഗങ്ങളുള്ള വീടുകള്‍ കണ്ടെത്തുകയും അവയെ നിര്‍ബന്ധിച്ച് ഉപേക്ഷിക്കാന്‍ വീട്ടുടമകളോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് പുതിയ നടപടി.

ആണവ മിസൈല്‍ പദ്ധതിയെ തുടര്‍ന്നുള്ള അന്താരാഷ്ട്ര ഉപരോധം മൂലം കടുത്ത ഭക്ഷ്യ ക്ഷാമമാണ് ഉത്തര കൊറിയ നേരിടുന്നത്. 25.5 ദശലക്ഷം ജനങ്ങളില്‍ 60 ശതമാനവും വ്യാപകമായ ഭക്ഷ്യക്ഷാമം നേരിടുന്നുവെന്നാണ് യുഎന്നിന്റെ കണക്കുകള്‍ പറയുന്നത്.

കോവിഡ് മൂലം ചൈനയുമായുള്ള അതിര്‍ത്തി കൂടി അടച്ചതോടെ ഭക്ഷ്യ ക്ഷാമം രൂക്ഷമാക്കി. കൂടാതെ പ്രളയവും പ്രകൃതി ദുരന്തങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങളും കാര്‍ഷിക മേഖലയെ തകിടം മറിച്ചു.

]]>
https://www.chandrikadaily.com/north-korea-ordered-to-hand-pet-dogs-in-to-restaurants.html/feed 0
അമേരിക്കയുടെ ഉറക്കം കെടുത്തി ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം https://www.chandrikadaily.com/north-korea-missile-testing.html https://www.chandrikadaily.com/north-korea-missile-testing.html#respond Sun, 25 Aug 2019 04:45:40 +0000 http://www.chandrikadaily.com/?p=137037
ന്യൂയോര്‍ക്ക്: അമേരിക്കയുമായി സംഘര്‍ഷം തുടരുന്നതിനിടെ ഉത്തരകൊറിയ വീണ്ടും മിസൈലുകളും അനുബന്ധ ആയുധങ്ങളുടെയും പരീക്ഷണം തുടരുകയാണ്. ദക്ഷിണ കൊറിയയെ കൂട്ടുപിടിച്ച് കൊറിയന്‍ മുനമ്പില്‍ സൈനികാഭ്യാസം നടത്തിയ അമേരിക്കക്ക് മുന്നറിയിപ്പായാണ് പുതിയ ‘സൂപ്പര്‍ലാര്‍ജ് മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചര്‍’ പരീക്ഷിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും ഉത്തര കൊറിയ തന്നെ പുറത്തുവിട്ടിട്ടുണ്ട്.

ഒരു പുതിയ ‘സൂപ്പര്‍ലാര്‍ജ് മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചറിന്റെ’ വിജയകരമായ പരീക്ഷണം ഉത്തരകൊറിയന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു അദ്ഭുതമാണെന്ന് പ്യോങ്‌യാങ് പറഞ്ഞു. മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുമെന്ന് തന്നെയാണ് കിം ജോങ് ഉന്‍ പ്രതിജ്ഞയെടുത്തിയിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ റോക്കറ്റുകള്‍ പറക്കുന്നത് കാണട്ടെ എന്നാണ് കിം പറഞ്ഞത്. കെസിഎന്‍എ പുറത്തുവിട്ട ശനിയാഴ്ചത്തെ പരീക്ഷണത്തില്‍ നിന്നുള്ള ഫോട്ടോകള്‍ ഉത്തര കൊറിയന്‍ നേതാവ് ഏറെ സന്തോഷത്തിലാണെന്ന് വ്യക്തമാണ്. കിമ്മിന്റെ പുഞ്ചിരിക്കുന്ന ചിത്രങ്ങള്‍ ഇതിനകം തന്നെ മാധ്യമങ്ങളില്‍ ഹിറ്റായി കഴിഞ്ഞു. ലോഞ്ചര്‍ വാഹനവും ഒരു കൂട്ടം ശാസ്ത്രജ്ഞരുമായി നില്‍ക്കുന്ന പുഞ്ചിരിക്കുന്ന കിമ്മിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

]]>
https://www.chandrikadaily.com/north-korea-missile-testing.html/feed 0
ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു https://www.chandrikadaily.com/north-koreas-newest-missile-has-a-striking-resemblance-to-an-advanced-russian-design.html https://www.chandrikadaily.com/north-koreas-newest-missile-has-a-striking-resemblance-to-an-advanced-russian-design.html#respond Thu, 09 May 2019 16:35:45 +0000 http://www.chandrikadaily.com/?p=126781 അമേരിക്കയും ട്രംപുമായുള്ള ചര്‍ച്ചകള്‍ വശളായതില്‍ പിന്നെ രാജ്യന്തര നയതന്ത്രത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഒരാഴ്ചക്കിടെ ഇതു രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തുന്നത്.

മിസൈലുകള്‍ വിക്ഷേപിച്ചതിനെ സംബന്ധിച്ച വിവരങ്ങള്‍ ദക്ഷിണകൊറിയന്‍ സൈനിക വൃത്തങ്ങളാണ് പുറത്തുവിട്ടത്. കൊറിയയുടം വടക്കുപടിഞ്ഞാറ് സിനോ-റി ബേസില്‍നിന്നാണ് വിക്ഷേപണം. ആണവ അനുരഞ്ജന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് അമേരിക്കയുടെ ഉന്നത ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിനിടെയാണ് പുതിയ മിസൈല്‍ പരീക്ഷണം. കഴിഞ്ഞ ശനിയാഴ്ചയും ഉത്തരകൊറിയ ഹൃസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.

മിസൈല്‍ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ യു.എസ് ഇന്റലിജന്‍സുമായി സഹകരിച്ച ദക്ഷിണകൊറിയ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.

]]>
https://www.chandrikadaily.com/north-koreas-newest-missile-has-a-striking-resemblance-to-an-advanced-russian-design.html/feed 0
ബാലിസ്റ്റിക് മിസൈല്‍ മാറ്റിനിര്‍ത്തി ഉത്തരകൊറിയന്‍ സൈനിക പരേഡ് https://www.chandrikadaily.com/balistic-missile.html https://www.chandrikadaily.com/balistic-missile.html#respond Sun, 09 Sep 2018 15:02:41 +0000 http://www.chandrikadaily.com/?p=102372  

പ്യോങ്യാങ്: ഉത്തരകൊറിയയുടെ 70-ാം വാര്‍ഷികാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൈനിക പരേഡില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ പ്രദര്‍ശിപ്പിച്ചില്ല. ആണവനിരായുധീകരണത്തിന് ഉത്തരകൊറിയ സന്നദ്ധമാണെന്നതിന്റെ സൂചനയായാണ് നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ പരേഡില്‍നിന്ന് മാറ്റിനിര്‍ത്തിയത്.
അമേരിക്കയെ പ്രകോപിപ്പിക്കാതിരിക്കാന്‍ കിം ബോധപൂര്‍വ്വം നടത്തുന്ന നീക്കം കൂടിയാണിത്. ട്രംപ്-കിം കൂടിക്കാഴ്ചക്ക് ശേഷം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഉള്‍പ്പെടെയുള്ള ഉന്നതര്‍ ഉത്തരകൊറിയ സന്ദര്‍ശിച്ചിരുന്നു. അനുരഞ്ജന ചര്‍ച്ചകള്‍ ഇപ്പോള്‍ സ്തംഭിച്ചിരിക്കുകയാണെങ്കിലും പ്രതീക്ഷയുണ്ടെന്നാണ് ഇരുപക്ഷത്തിന്റെ അവകാശവാദം. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങില്‍ നടന്ന സൈനിക പരേഡ് പതിവിലേറെ വര്‍ണാഭമായിരുന്നു.

]]>
https://www.chandrikadaily.com/balistic-missile.html/feed 0
ആണവ നിരായുധീകരണം: അമേരിക്കയുടെ അവകാശവാദത്തിനെതിരെ ഉത്തരകൊറിയ https://www.chandrikadaily.com/north-korea-slams-u-s-gangster-like-demands-at-nuclear-talks.html https://www.chandrikadaily.com/north-korea-slams-u-s-gangster-like-demands-at-nuclear-talks.html#respond Sun, 08 Jul 2018 07:51:27 +0000 http://www.chandrikadaily.com/?p=93609 പ്യോങ്യാങ്: ആണവ നിരായുധീകരണം സംബന്ധിച്ച പുതിയ ചര്‍ച്ചകളില്‍ അമേരിക്കയുടെ സമീപനം ഖേദകരമാണെന്ന് ഉത്തരകൊറിയ. കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ ഭണകൂടവുമായി നടത്തിയ ചര്‍ച്ചകളില്‍ വന്‍ പുരോഗി ഉണ്ടായെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ അവകാശവാദത്തിന് വിരുദ്ധമാണ് പോങ്യാങിന്റെ പുതിയ പ്രസ്താവന. സിംഗപ്പൂരില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് പോംപിയോ ഉത്തരകൊറിയ സന്ദര്‍ശിച്ചത്.

രണ്ട് ദിവസം പ്യോങ്യാങില്‍ തങ്ങി ചര്‍ച്ച നടത്തിയിട്ടും ഫലം കാണാതെയാണ് അദ്ദേഹം മടങ്ങിയതെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ അമേരിക്ക ഏകപക്ഷീയ സമ്മര്‍ദ്ദ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നതെന്ന് ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എയും കുറ്റപ്പെടുത്തി.

ആണവനിരായുധീകരണം സംബന്ധിച്ച് ഉത്തരകൊറിയയില്‍നിന്ന് കൂടുതല്‍ വ്യക്തമായ ഉറപ്പുകള്‍ വാങ്ങാനാണ് പോംപിയോ പ്യോങ്യാങില്‍ എത്തിയിരുന്നത്. കിമ്മിന്റെ ഉറ്റസഹായി കിം യോങ് ചോലുമായി അദ്ദേഹം വിശദമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയാറായിരുന്നില്ല. വിഷയങ്ങള്‍ സങ്കീര്‍ണമാണെങ്കിലും പ്രധാന പ്രശ്‌നങ്ങളില്‍ പുരോഗതി ഉണ്ടായിട്ടുണ്ടന്നായിരുന്നു പോംപിയോയുടെ പ്രതികരണം. ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നതിന് പകരം ഉപരോധങ്ങള്‍ പിന്‍വലിക്കാമെന്നും ഉത്തരകൊറിയക്ക് സുരക്ഷ ഉറപ്പാക്കുമെന്നുമായിരുന്നു കിമ്മിന് ട്രംപ് നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍. എന്നാല്‍ സിംഗപ്പൂര്‍ ഉച്ചകോടിക്ക് ശേഷവും ട്രംപ് ഉപരോധങ്ങള്‍ പുതുക്കിയിരുന്നു.

]]>
https://www.chandrikadaily.com/north-korea-slams-u-s-gangster-like-demands-at-nuclear-talks.html/feed 0
നേട്ടം കൊയ്ത് കിം https://www.chandrikadaily.com/kim-in-north-korea.html https://www.chandrikadaily.com/kim-in-north-korea.html#respond Tue, 12 Jun 2018 16:01:40 +0000 http://www.chandrikadaily.com/?p=89710  

സിംഗപ്പൂര്‍ സിറ്റി: ചരിത്രപ്രധാന കൂടിക്കാഴ്ചയില്‍ നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ സമ്പാദിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂര്‍ വിടുന്നത്. കൊറിയന്‍ ഉപദ്വീപിന്റെ സമ്പൂര്‍ണ ആണവനിരായുധീകരണവും പുതിയ ഉഭയകക്ഷി ബന്ധവും ഉറപ്പുനല്‍കുന്ന രേഖയില്‍ ഇരുവരും ഒപ്പുവെച്ചെങ്കിലും കിമ്മിന് തന്നെയാണ് പ്രധാന നേട്ടം. അമേരിക്ക ഇതുവരെ ഒരു ഭീകരരാഷ്ട്രമായാണ് അന്താരാഷ്ട്രതലത്തില്‍ ഉത്തരകൊറിയയെ പരിചയപ്പെടുത്തിയിരുന്നത്. ട്രംപുമായി കൂടിക്കാഴ്ച നടത്തുക വഴി കിമ്മിന് അന്താരാഷ്ട്രതലത്തില്‍ മികച്ച പ്രതിച്ഛായ ലഭിച്ചിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഉത്തരകൊറിയയുടെ ഒരു ഭരണാധികാരി അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നത്. ഊഷ്മളമായ അന്തരീക്ഷത്തില്‍ കിമ്മിന്റെ തോളില്‍ തട്ടി ട്രംപ് ഹസ്തദാനം ചെയ്തപ്പോള്‍ ഉത്തരകൊറിയക്ക് അന്താരാഷ്ട്രതലത്തില്‍ വലിയൊരു അംഗീകാരമാണ് ലഭിച്ചത്. ആണവായുധ പരീക്ഷണങ്ങളുടെ പേരില്‍ കടുത്ത ഉപരോധങ്ങള്‍ നേരിടുന്ന ഒരു രാജ്യത്തിന് അതുവഴി ഔദ്യോഗിക തലത്തില്‍ സ്വീകാര്യത ലഭിക്കുകയായിരുന്നു. കൊറിയന്‍ ഉപദ്വീപില്‍ ശാശ്വത സമാധാനം സ്ഥാപിക്കുമെന്നാണ് ട്രംപും കിമ്മും ഒപ്പുവെച്ച കരാറിലെ മറ്റൊരു പ്രധാനം. കൃത്യമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാതെ എവിടെയും തൊടാത്ത പ്രസ്താവനകള്‍ നടത്തി ഇരുവരും പിരിഞ്ഞുപോകുമ്പോള്‍ ആര്‍ക്കാണ് നേട്ടമെന്ന ചോദ്യം അവശേഷിക്കുന്നു. ഉത്തരകൊറിയയുമായി സമാധാനമുണ്ടാക്കിയ യു.എസ് പ്രസിഡന്റെന്ന പ്രശസ്തി നേടുകയെന്ന പരിമിതമായ ലക്ഷ്യം മാത്രമാണ് അദ്ദേഹത്തിനുള്ളത്. കൊറിയന്‍ മേഖലയില്‍ സമാധാനം ഉറപ്പാക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും ട്രംപിന്റെ സ്വാര്‍ത്ഥമായ താല്‍പര്യങ്ങളാണ് ഇവിടെ മുഴച്ചുനില്‍ക്കുന്നത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തില്‍ അദ്ദേഹത്തിന് കണ്ണുണ്ടെന്ന് പറയുന്ന നിരവധി പേരുണ്ട്. യു.എസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിലൂടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനായ നേതാവെന്ന താരപദവിയിലേക്ക് കിം ഉയര്‍ന്നിരിക്കുകയാണ്.

]]>
https://www.chandrikadaily.com/kim-in-north-korea.html/feed 0