<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>note taken job &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/note-taken-job/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 06 Mar 2018 07:53:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>note taken job &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വ്യവസായ സംരംഭങ്ങള്&#x200d;ക്ക് നിയമത്തിന്റെ നൂലാമാലകള്&#x200d; ഒഴിവാക്കണം: മഞ്ഞളാംകുഴി അലി</title>
		<link>https://www.chandrikadaily.com/manjalam-kuzhi-ali-against-kerala-gov.html</link>
					<comments>https://www.chandrikadaily.com/manjalam-kuzhi-ali-against-kerala-gov.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Mar 2018 07:52:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jobeless]]></category>
		<category><![CDATA[manjalamkuzhi ali]]></category>
		<category><![CDATA[note taken job]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73189</guid>

					<description><![CDATA[സ്വന്തം ലേഖകന്&#x200d; തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലാത്ത എഞ്ചിനീയറിംഗ് ബിരുദധാരികളുടെയും ഡിപ്ലോമക്കാരുടെയും ഐ.ടി.ഐക്കാരുടെയും എണ്ണം വര്&#x200d;ധിച്ചുവരികയാണെന്ന് മഞ്ഞളാംകുഴി അലി. നിയമസഭയില്&#x200d; വ്യവസായ, ഐ.ടി വകുപ്പുകളുടെ ബജറ്റ് ധനാഭ്യര്&#x200d;ത്ഥന ചര്&#x200d;ച്ചയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദേശം 30179 എഞ്ചിനീയറിംഗ് ബിരുദധാരികളും 48180 ഡിപ്ലോമക്കാരും 86191 ഐ.ടി.ഐ സര്&#x200d;ട്ടിഫിക്കറ്റ് ഹോള്&#x200d;ഡേഴ്‌സും ഇപ്പോഴും തൊഴില്&#x200d; അന്വേഷകരായി സംസ്ഥാനത്തുണ്ട്. മറ്റ് വിഭാഗത്തില്&#x200d;പെട്ട തൊഴിലില്ലാത്ത യുവജനങ്ങളുടെ എണ്ണം 32.67 ലക്ഷമാണ്. ഇവര്&#x200d;ക്കെല്ലാം നേരിട്ട് തൊഴില്&#x200d; നല്&#x200d;കാന്&#x200d; സര്&#x200d;ക്കാരിന് കഴിയില്ലെങ്കില്&#x200d; പോലും ഇവരെ തൊഴില്&#x200d; സംരംഭകരായി മാറ്റാന്&#x200d; കഴിയും. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സ്വന്തം ലേഖകന്&#x200d;</strong></p>
<p>തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലാത്ത എഞ്ചിനീയറിംഗ് ബിരുദധാരികളുടെയും ഡിപ്ലോമക്കാരുടെയും ഐ.ടി.ഐക്കാരുടെയും എണ്ണം വര്&#x200d;ധിച്ചുവരികയാണെന്ന് മഞ്ഞളാംകുഴി അലി. നിയമസഭയില്&#x200d; വ്യവസായ, ഐ.ടി വകുപ്പുകളുടെ ബജറ്റ് ധനാഭ്യര്&#x200d;ത്ഥന ചര്&#x200d;ച്ചയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.<br />
ഏകദേശം 30179 എഞ്ചിനീയറിംഗ് ബിരുദധാരികളും 48180 ഡിപ്ലോമക്കാരും 86191 ഐ.ടി.ഐ സര്&#x200d;ട്ടിഫിക്കറ്റ് ഹോള്&#x200d;ഡേഴ്‌സും ഇപ്പോഴും തൊഴില്&#x200d; അന്വേഷകരായി സംസ്ഥാനത്തുണ്ട്. മറ്റ് വിഭാഗത്തില്&#x200d;പെട്ട തൊഴിലില്ലാത്ത യുവജനങ്ങളുടെ എണ്ണം 32.67 ലക്ഷമാണ്.<br />
ഇവര്&#x200d;ക്കെല്ലാം നേരിട്ട് തൊഴില്&#x200d; നല്&#x200d;കാന്&#x200d; സര്&#x200d;ക്കാരിന് കഴിയില്ലെങ്കില്&#x200d; പോലും ഇവരെ തൊഴില്&#x200d; സംരംഭകരായി മാറ്റാന്&#x200d; കഴിയും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്&#x200d; മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ താഴെയായത് സര്&#x200d;ക്കാര്&#x200d; തൊഴില്&#x200d; സംരംഭകര്&#x200d;ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാത്തത് കൊണ്ടാണ്. നിയമത്തിന്റെ നൂലാമാലകളില്&#x200d; കുടുങ്ങാതെ വ്യവസായ സംരംഭങ്ങള്&#x200d; ആരംഭിക്കുന്നതിന് സഹായിക്കണം.<br />
കഴിഞ്ഞ യു.ഡി.എഫ് സര്&#x200d;ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിനും വ്യവസായ വികസനം സാധ്യമാക്കുന്നതിനും നിക്ഷേപ സാധ്യതകളെ ഉയര്&#x200d;ത്തിക്കാട്ടുന്നതിനും നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. എമര്&#x200d;ജിംഗ് കേരള 2012, യെസ് 2014, യെസ് ക്യാന്&#x200d; 2015, വി മിഷന്&#x200d; 2015 എന്നീ പരിപാടികള്&#x200d; ആഗോള ശ്രദ്ധതന്നെ ആകര്&#x200d;ഷിച്ച പരിപാടികളാണ്.<br />
എമര്&#x200d;ജിംഗ് കേരള സംഗമത്തില്&#x200d; വിവിധ വകുപ്പുകളുടെ കീഴിലായി 177 പദ്ധതി നിര്&#x200d;ദേശങ്ങളാണ് തുടക്കത്തില്&#x200d; ലഭിച്ചത്. ഇതില്&#x200d; 56 പദ്ധതികള്&#x200d; ആരംഭിക്കുകയും ഏകദേശം 32137 കോടി രൂപയുടെ ആകെ നിക്ഷേപം ഉറപ്പാക്കാന്&#x200d; കഴിയുകയും ചെയ്തിരുന്നു. വ്യവസായ വകുപ്പിന്റെ കീഴില്&#x200d; മാത്രം ആരംഭിച്ച 14 പദ്ധതികളില്&#x200d; 23334 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാന്&#x200d; കഴിഞ്ഞിരുന്നുവെന്നത് വലിയ നേട്ടമായിരുന്നു.<br />
എന്നാല്&#x200d; ഇപ്പോള്&#x200d; നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ഉറപ്പാക്കുന്നതിന് എന്ന പേരില്&#x200d; വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഏഴ് നിയമങ്ങള്&#x200d; ഭേദഗതി ചെയ്തുകൊണ്ട് ഓര്&#x200d;ഡിനന്&#x200d;സ് ഈ സര്&#x200d;ക്കാര്&#x200d; പുറപ്പെടുവിച്ചിട്ടുണ്ട്. പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിന് ഇടയാക്കുന്ന വ്യവസ്ഥകള്&#x200d; ഉള്&#x200d;പെട്ട ഭേദഗതികളോട് കൂടിയ നിയമം സുസ്ഥിര വികസനം എന്ന സങ്കല്&#x200d;പത്തെ തന്നെ തകിടം മറിക്കുന്നതാണ്.<br />
കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്&#x200d;-2018 എന്ന നിയമം വഴി ഭേദഗതി ചെയ്യപ്പെടുന്ന ഒരു നിയമമായ കേരള ഗ്രൗണ്ട് വാട്ടര്&#x200d; കണ്&#x200d;ട്രോള്&#x200d; ആന്റ് റഗുലേഷന്&#x200d; ആക്ട് 2002ലെ പുതിയ വ്യവസ്ഥകള്&#x200d; സംസ്ഥാനത്ത് ഭൂഗര്&#x200d;ഭ ജലത്തിന്റെ അനിയന്ത്രിതമായ ചൂഷണത്തിന് ഇടയാക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കാന്&#x200d; പോകുന്നത്. സംരംഭങ്ങള്&#x200d; പ്രോത്സാഹിപ്പിക്കുന്നതിനോ നിക്ഷേപ താല്&#x200d;പര്യം വര്&#x200d;ധിപ്പിക്കുന്നതിനോ പ്രത്യേക പദ്ധതികള്&#x200d; ഒന്നും ആസൂത്രണം ചെയ്യുന്നില്ലെങ്കില്&#x200d; എന്തിനാണ് ലോകകേരള സഭയുടെ പേരു പറഞ്ഞ് ലോകത്തുള്ള പ്രവാസികളെയെല്ലാം ഇവിടെ വിളിച്ചു വരുത്തിയതെന്നും മഞ്ഞളാംകുഴി അലി ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manjalam-kuzhi-ali-against-kerala-gov.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്ലീം ആയതിനാല്‍ ജോലി നല്‍കാന്‍ കഴിയില്ല; എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് മതത്തിന്റെ പേരില്‍ ജോലി നിഷേധിച്ചു</title>
		<link>https://www.chandrikadaily.com/delhilhi-abu-nuhman-shubra-enjinraringmuddasir-hassan.html</link>
					<comments>https://www.chandrikadaily.com/delhilhi-abu-nuhman-shubra-enjinraringmuddasir-hassan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 28 Jul 2017 17:34:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[abu nuhman]]></category>
		<category><![CDATA[company]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[gujarath]]></category>
		<category><![CDATA[muddasir hassan]]></category>
		<category><![CDATA[MUSLIM]]></category>
		<category><![CDATA[note taken job]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37710</guid>

					<description><![CDATA[ന്യൂദല്‍ഹി: ഗുജറാത്ത് ആസ്ഥാനമായുള്ള എം.ബി.എല്‍ താപജല വൈദ്യുത കമ്പനിയ്ക്ക് ജോലിക്ക് അപേക്ഷിച്ച എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് മതത്തിന്റെ പേര് പറഞ്ഞ് ജോലി നിഷേധിച്ചു. ദല്‍ഹി സ്വദേശികളായ മുദ്ദസിര്‍ ഹസ്സനും അബു നുമാനുമാണ് മുസ്ലീം സ്വത്വം ഉപജീവനമാര്‍ഗത്തിനുള്ള അയോഗ്യതയായത്. ഇരുവരും ജാമിയ മില്ലിയ്യ ഇസ്‌ലമിയ സര്‍വ്വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയവരാണ്. നാഷണല്‍ തെര്‍മോ പവര്‍ പ്ലാന്റ് കോര്‍പറേഷന് വേണ്ടി നിയമനം നടത്തുന്ന നോയിഡയിലുള്ള ജെ.ഡി.വി.എല്‍ എന്ന സ്ഥാപനമാണ് യുവാക്കളെ അഭിമുഖം പോലും നടത്താതെ പുറത്താക്കിയത്. ഗുജറാത്ത് ആസ്ഥാനമായുള്ള എം.ബി.എല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂദല്&#x200d;ഹി: ഗുജറാത്ത് ആസ്ഥാനമായുള്ള എം.ബി.എല്&#x200d; താപജല വൈദ്യുത കമ്പനിയ്ക്ക് ജോലിക്ക് അപേക്ഷിച്ച എഞ്ചിനീയറിംഗ് ബിരുദധാരികള്&#x200d;ക്ക് മതത്തിന്റെ പേര് പറഞ്ഞ് ജോലി നിഷേധിച്ചു. ദല്&#x200d;ഹി സ്വദേശികളായ മുദ്ദസിര്&#x200d; ഹസ്സനും അബു നുമാനുമാണ് മുസ്ലീം സ്വത്വം ഉപജീവനമാര്&#x200d;ഗത്തിനുള്ള അയോഗ്യതയായത്. ഇരുവരും ജാമിയ മില്ലിയ്യ ഇസ്‌ലമിയ സര്&#x200d;വ്വകലാശാലയില്&#x200d; നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയവരാണ്.</p>
<p>നാഷണല്&#x200d; തെര്&#x200d;മോ പവര്&#x200d; പ്ലാന്റ് കോര്&#x200d;പറേഷന് വേണ്ടി നിയമനം നടത്തുന്ന നോയിഡയിലുള്ള ജെ.ഡി.വി.എല്&#x200d; എന്ന സ്ഥാപനമാണ് യുവാക്കളെ അഭിമുഖം പോലും നടത്താതെ പുറത്താക്കിയത്. ഗുജറാത്ത് ആസ്ഥാനമായുള്ള എം.ബി.എല്&#x200d; താപജല വൈദ്യുത കമ്പനിയ്ക്ക് വേണ്ടിയായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്.</p>
<p>തുടര്&#x200d;ന്ന് ജൂലൈ 26ന് ഇരുവരും യോഗ്യതാ സര്&#x200d;ട്ടിഫിക്കറ്റുകളുമായി ഏജന്&#x200d;സിയിലെത്തി. എന്നാല്&#x200d; മുസ്ലീം ആയതിനാല്&#x200d; ജോലി നല്&#x200d;കാന്&#x200d; കഴിയില്ലെന്നായിരുന്നു മറുപടി. റിക്രൂട്ട്‌മെന്റിന്റെ ചുമതലയുണ്ടായിരുന്ന സ്ത്രീ ഇക്കാര്യം നേരിട്ട് പറഞ്ഞെന്ന് അബു നുമാന്&#x200d; പറയുന്നു.</p>
<p>ഗുജറാത്തിലുള്ള കമ്പനിയുടെ താല്&#x200d;പര്യപ്രകാരമാണ് തീരുമാനമെന്ന് ഏജന്&#x200d;സിയുടെ വക്താവായ ശുഭ്ര പറയുന്നു വിവേചനത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്&#x200d; ആവശ്യമായ തെളിവുകള്&#x200d; കൈവശമില്ലെന്നും യുവാക്കള്&#x200d; പറഞ്ഞു.<br />
മുസ്ലീമായതിന്റെ പേരില്&#x200d; ജോലി നിഷേധിക്കപ്പെട്ട സംഭവം ഇതാദ്യമല്ല. മുംബൈ സ്വദേശിയും എംബിഎ ബിരുദധാരിയുമായ സീഷന്&#x200d; ഖാന്&#x200d; എന്നയാള്&#x200d;ക്ക് സമാന അനുഭവമുണ്ടായിരുന്നു.</p>
<p><strong>നുമാനും ഹസ്സനും ജോലിയവസരത്തെക്കുറിച്ച് അറിയിച്ച് അയച്ച ഇമെയില്&#x200d;</strong></p>
<p><img src="http://quintype-01.imgix.net/southlive%2F2017-07%2F1ee5f6e8-cf2f-439e-b22d-dae70bbb87f8%2Fmail.jpg?auto=format&amp;q=60&amp;fm=pjpeg" alt="നുമാനും ഹസ്സനും ജോലിയവസരത്തെക്കുറിച്ച് അറിയിച്ച് അയച്ച ഇമെയില്&#x200d;  " /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhilhi-abu-nuhman-shubra-enjinraringmuddasir-hassan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
