<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>NOTICE &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/notice/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 07 Nov 2025 13:57:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>NOTICE &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്</title>
		<link>https://www.chandrikadaily.com/supreme-court-issues-notice-to-mohammed-shami-on-ex-wifes-petition.html</link>
					<comments>https://www.chandrikadaily.com/supreme-court-issues-notice-to-mohammed-shami-on-ex-wifes-petition.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 07 Nov 2025 13:57:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricketer]]></category>
		<category><![CDATA[ex wife]]></category>
		<category><![CDATA[muhammed shami]]></category>
		<category><![CDATA[NOTICE]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362436</guid>

					<description><![CDATA[ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. കൊൽക്കത്ത ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്. ജീവനാംശം പത്ത് ലക്ഷമയി ഉയർത്തണമെന്നാണ് ഹർജിയിലെ ആവശ്യം. മകൾക്ക് മൂന്ന് ലക്ഷം രൂപയും തനിക്ക് പ്രതിമാസം ഏഴ് ലക്ഷം രൂപയും വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മകളുടെ പരിചരണത്തിന് 2.5 ലക്ഷം രൂപയും ഹസിൻ ജഹാന് 1.5 ലക്ഷം രൂപയും ജീവനാംശം നൽകാൻ കൊൽക്കത്ത [&#8230;]]]></description>
										<content:encoded><![CDATA[<p>ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. കൊൽക്കത്ത ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്. ജീവനാംശം പത്ത് ലക്ഷമയി ഉയർത്തണമെന്നാണ് ഹർജിയിലെ ആവശ്യം.</p>
<p>മകൾക്ക് മൂന്ന് ലക്ഷം രൂപയും തനിക്ക് പ്രതിമാസം ഏഴ് ലക്ഷം രൂപയും വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മകളുടെ പരിചരണത്തിന് 2.5 ലക്ഷം രൂപയും ഹസിൻ ജഹാന് 1.5 ലക്ഷം രൂപയും ജീവനാംശം നൽകാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹസിൻ സുപ്രീംകോടതിയെ സമീപിച്ചത്. ഷമിയുടെ സാമ്പത്തിക സ്ഥിതിയും ജീവിതശൈലിയും കണക്കിലെടുക്കുമ്പോൾ നിലവിലെ തുക തീർത്തും അപര്യാപ്തമാണെന്നാണ് ഹസിൻ ജഹാന്റെ വാദം.</p>
<p>ഹർജിയിൽ ഷമിക്കും പശ്ചിമബംഗാൾ സർക്കാരിനും ജഡ്ജിമാരായ മനോജ് മിശ്ര, ഉജജയ്ൽ ഭുവിയാൻ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. ഇരു കക്ഷികളോടും നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ സുപ്രീം കോടതി നിർദേശിച്ചു. 2021–22 ലെ ആദായനികുതി റിട്ടേൺ പ്രകാരം ഷമിയുടെ വാർഷിക വരുമാനം ഏകദേശം 48 രൂപ കോടിയാണെന്നും ഹർ‌ജിയിൽ ഹസിൻ ചൂണ്ടിക്കാണിക്കുന്നു. റേഞ്ച് റോവർ, ജാഗ്വാർ, മെഴ്‌സിഡസ്, ഫോർച്യൂണർ തുടങ്ങിയ ആഡംബര വാഹനങ്ങൾ ഷമിയുടെ കൈവശമുണ്ടെന്നും ഹർജിയിൽ ഹസിൻ പറയുന്നു.</p>
<p>2018ലാണ് ഷമിക്കെതിരെ ഗാർഹിക പീഡനവും പീഡനവും ആരോപിച്ച് ജഹാൻ രംഗത്തെത്തുന്നത്. തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരം ഷമിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിചാരണ കോടതി മകൾക്ക് പ്രതിമാസം 80,000 രൂപ അനുവദിച്ചെങ്കിലും ഹസിന് ജീവനാംശം നിഷേധിച്ചിരുന്നു. പിന്നീട് 2023 ൽ സെഷൻസ് കോടതി ഹസിന് 50,000 രൂപയും മകൾക്ക് 80,000 രൂപയും ജീവിനാംശം നൽകാൻ വിധിച്ചു. 2025 ജൂലൈ 1 ന് കൊൽക്കത്ത ഹൈക്കോടതി തുക യഥാക്രമം ഹസിന് 1.5 ലക്ഷം രൂപയും മകൾക്ക് 2.5 ലക്ഷം രൂപയായും വർദ്ധിപ്പിക്കുകയായിരുന്നു. ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-issues-notice-to-mohammed-shami-on-ex-wifes-petition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ചോദ്യം ചെയ്യാൻ ഹാജരാകണം&#8217;; ലോറി ഉടമ മനാഫിന് നോട്ടീസയച്ച് ഉടുപ്പി പൊലീസ്</title>
		<link>https://www.chandrikadaily.com/you-must-appear-for-questioning-udupi-police-send-notice-to-lorry-owner-manaf.html</link>
					<comments>https://www.chandrikadaily.com/you-must-appear-for-questioning-udupi-police-send-notice-to-lorry-owner-manaf.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 07 Sep 2025 09:17:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manaf]]></category>
		<category><![CDATA[NOTICE]]></category>
		<category><![CDATA[uduppi police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353065</guid>

					<description><![CDATA[മൂന്ന് ദിവസത്തിനകം ഹാജരാകാനാണ് നിർദേശം]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റിയംഗം മനാഫിന് ഉടുപ്പി പൊലീസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യാൻ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. മൂന്ന് ദിവസത്തിനകം ഹാജരാകാനാണ് നിർദേശം.</p>
<p>മതസ്പർധ വളർത്തിയിട്ടില്ലെന്നും യൂടൂബ് വീഡിയോക്ക് ലൈക്ക് അടിച്ചതിനാണ് കേസെന്നും മനാഫ് പ്രതികരിച്ചു. മത സ്പർധ വളർത്തി എന്നാണ് കേസ്. &#8216;മല്ലു മാർട്ട്&#8217; എന്ന ആളുടെ യൂട്യൂബ് വീഡിയോയുടെ താഴെയാണ് ലൈക്ക് അടിച്ചത്. സംഭവം ഗൂഢാലോചനയുടെ ഭാഗം ആണെന്നാ കരുതുന്നതെന്നും മല്ലു മാർട്ടിനെ അറിയില്ലെന്നും മനാഫ് പറഞ്ഞു.</p>
<p>ധര്&#x200d;മ്മസ്ഥല വെളിപ്പെടുത്തലില്&#x200d; ജീവന് ഭീഷണിയുണ്ടെന്നും എസ്ഐടിക്ക് മുന്നിൽ ഹാജരാകാൻ പൊലീസ് സംരക്ഷണയിൽ പോകുമെന്നും മനാഫ് കവിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൊലീസ് സംരക്ഷണം നൽകുമെന്ന് കമ്മീഷണർ അറിയിച്ചു. തനിക്കെതിരെ ഉടുപ്പി പൊലീസ് മതസ്പർധക്ക് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ഇന്നലെ മനാഫ് പ്രതികരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/you-must-appear-for-questioning-udupi-police-send-notice-to-lorry-owner-manaf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ബില്ലിനെതിരെ കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ചു; യുപിയില്‍ മുസ്‌ലിം യുവാക്കള്‍ക്ക് രണ്ട് ലക്ഷം വീതം ബോണ്ട് കെട്ടാന്‍ നോട്ടീസ്</title>
		<link>https://www.chandrikadaily.com/protested-against-the-waqf-bill-by-wearing-black-badges-notice-to-bond-2-lakhs-each-for-muslim-youths-in-up.html</link>
					<comments>https://www.chandrikadaily.com/protested-against-the-waqf-bill-by-wearing-black-badges-notice-to-bond-2-lakhs-each-for-muslim-youths-in-up.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 05 Apr 2025 13:16:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Black Badges]]></category>
		<category><![CDATA[Bond]]></category>
		<category><![CDATA[India]]></category>
		<category><![CDATA[NOTICE]]></category>
		<category><![CDATA[Uttar Pradesh]]></category>
		<category><![CDATA[Waqf Bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337071</guid>

					<description><![CDATA[ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസായതിനു പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടിയുമായി യുപി പൊലീസ് രംഗത്തെത്തിയത്]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ മുസഫര്&#x200d;നഗറില്&#x200d; വഖഫ് ബില്ലിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജ് അണിഞ്ഞ മുസ്‌ലിം യുവാക്കള്&#x200d;ക്ക് ബോണ്ട് കെട്ടാന്&#x200d; ആവശ്യപ്പെട്ട് നോട്ടീസ്. പൊലീസ് റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുസഫര്&#x200d;നഗറിലെ 24 പേര്&#x200d;ക്കാണ് രണ്ട് ലക്ഷം രൂപ വീതം ബോണ്ട് കെട്ടാന്&#x200d; സിറ്റി മജിസ്ട്രേറ്റ് വികാസ് കശ്യപ് നോട്ടീസയച്ചത്.</p>
<p>സിസിടിവി ദൃശ്യങ്ങളില്&#x200d; നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. തുടര്&#x200d;ന്ന് ഇവര്&#x200d;ക്കെതിരെ നോട്ടീസ് അയയ്ക്കുകയായിരുന്നെന്നും സിറ്റി എസ്പി സത്യനാരായണന്&#x200d; പറഞ്ഞു. ഏപ്രില്&#x200d; 16ന് കോടതിക്ക് മുന്നില്&#x200d; ഹാജരാകണമെന്നും സമാധാനം നിലര്&#x200d;ത്തുന്നതിന് ജാമ്യത്തുകയായി രണ്ട് ലക്ഷം വീതം ബോണ്ട് കെട്ടിവയ്ക്കണമെന്നും നോട്ടീസില്&#x200d; പറയുന്നു.</p>
<p>ഓള്&#x200d; ഇന്ത്യാ മുസ്ലിം പേഴ്സനല്&#x200d; ലോ ബോര്&#x200d;ഡാണ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മാര്&#x200d;ച്ച് 28ന് പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ പള്ളികളില്&#x200d; കറുത്ത ബാഡ്ജ് ധരിച്ചാണ് ആളുകള്&#x200d; എത്തിയിരുന്നത്. ഇവര്&#x200d;ക്കെതിരെയാണ് നടപടി.</p>
<p>സമാധാനപരവും ജനാധിപത്യപരവുമായാണ് തങ്ങള്&#x200d; പ്രതിഷേധം സംഘടിപ്പിച്ചതെന്നും പൊതുക്രമം തകര്&#x200d;ക്കുകയോ സംഘര്&#x200d;ഷം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്നും നോട്ടീസ് ലഭിച്ചവര്&#x200d; വ്യക്തമാക്കി. ബില്&#x200d; ലോക്സഭയിലും രാജ്യസഭയിലും പാസായതിനു പിന്നാലെയാണ് പ്രതിഷേധക്കാര്&#x200d;ക്കെതിരെ പ്രതികാര നടപടിയുമായി യുപി പൊലീസ് രംഗത്തെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protested-against-the-waqf-bill-by-wearing-black-badges-notice-to-bond-2-lakhs-each-for-muslim-youths-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യോഗി സർക്കാറിനെ പരസ്യമായി വിമർശിച്ച ബിജെപി എംഎൽഎക്ക് കാരണംകാണിക്കൽ നോട്ടീസ്‌</title>
		<link>https://www.chandrikadaily.com/show-cause-notice-issued-to-bjp-mla-for-publicly-criticizing-yogi-government.html</link>
					<comments>https://www.chandrikadaily.com/show-cause-notice-issued-to-bjp-mla-for-publicly-criticizing-yogi-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Mar 2025 11:09:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[NOTICE]]></category>
		<category><![CDATA[yogi adhityanath]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335474</guid>

					<description><![CDATA[ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗിയുടേത് എന്നായിരുന്നു നന്ദ് കിഷോർ ഗുർജാര്&#x200d; വ്യക്തമാക്കിയിരുന്നത്.]]></description>
										<content:encoded><![CDATA[<p>യോഗി ആദിത്യനാഥ് സർക്കാരിനെ പരസ്യമായി വിമർശിച്ച് പാർട്ടിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയതിന് ഉത്തര്&#x200d;പ്രദേശിലെ ലോണി എംഎൽഎ നന്ദ് കിഷോർ ഗുർജാറിന് കാരണം കാണിക്കല്&#x200d; നോട്ടീസയച്ച് ബിജെപി സംസ്ഥാന നേതൃത്വം. ഗാസിയാബാദ് ജില്ലയിലാണ് ലോണി നിയമസഭാ മണ്ഡലം.</p>
<p>ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗിയുടേത് എന്നായിരുന്നു നന്ദ് കിഷോർ ഗുർജാര്&#x200d; വ്യക്തമാക്കിയിരുന്നത്. ഉദ്യോഗസ്ഥൻമാർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ഖജനാവ് കൊള്ളയടിക്കുകയുമാണെന്നും എംഎൽഎ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി കാരണം കാണിക്കല്&#x200d; നോട്ടീസ് അയച്ചിരിക്കുന്നത്.</p>
<p>ഇത്തരം പ്രസ്താവനകളും പ്രവൃത്തികളും പാർട്ടിയുടെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നുണ്ടെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര സിംഗ് ചൗധരി അയച്ച നോട്ടീസില്&#x200d; വ്യക്തമാക്കുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ നിർദ്ദേശപ്രകാരം, ഏഴ് ദിവസത്തിനുള്ളിൽ മറുപടി നല്&#x200d;കണമെന്നും നോട്ടീസില്&#x200d; പറയുന്നു.</p>
<p>ലോണിയിൽ സംഘടിപ്പിച്ച കലശയാത്രക്കിടെ എംഎൽഎയുടെ അനുയായികൾ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദ കിഷോർ യോഗിക്കെതിരെ രംഗത്തെത്തിയത്. കീറിയ കുർത്ത ധരിച്ച് വാർത്താസമ്മേളനത്തിന് എത്തിയ ഗുർജാർ, പൊലീസാണ് തന്റെ വസ്ത്രം കീറിയതെന്നും ആരോപിച്ചിരുന്നു.</p>
<p>അതേസമയം ഗുർജാറിന്റെ വിമര്&#x200d;ശനം ഏറ്റുപിടിച്ച് സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് രംഗത്ത് എത്തി. &#8220;അനീതിയും അഴിമതിയും എല്ലായിടത്തും എങ്ങനെ വ്യാപിച്ചുവെന്നതിന്റെ രഹസ്യങ്ങൾ ബിജെപി അംഗങ്ങൾ തന്നെ വെളിപ്പെടുത്തുന്നുവെന്നായിരുന്നു അഖിലേഷിന്റെ വിമര്&#x200d;ശനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/show-cause-notice-issued-to-bjp-mla-for-publicly-criticizing-yogi-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിയ ഇരട്ട കൊലക്കേസ്; പതിനാലാം പ്രതിയായ സിപിഎം നേതാവിന് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്</title>
		<link>https://www.chandrikadaily.com/11election-commission-notice-to-cpm-leader-who-is-14th-accused-in-periya-double-murder-case.html</link>
					<comments>https://www.chandrikadaily.com/11election-commission-notice-to-cpm-leader-who-is-14th-accused-in-periya-double-murder-case.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 21 Feb 2025 02:03:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[election commision]]></category>
		<category><![CDATA[NOTICE]]></category>
		<category><![CDATA[periya murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330873</guid>

					<description><![CDATA[കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് തെരഞ്ഞടുപ്പ് കമ്മീഷന്&#x200d; നോട്ടീസ് നല്&#x200d;കി]]></description>
										<content:encoded><![CDATA[<p>പെരിയ ഇരട്ട കൊലപാതകക്കേസിലെ പതിനാലാം പ്രതി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് തെരഞ്ഞടുപ്പ് കമ്മീഷന്&#x200d; നോട്ടീസ് നല്&#x200d;കി. പഞ്ചായത്തീരാജ് ആക്ട് 340 പ്രകാരം മണിക്കണ്ഠനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം കല്യോട്ടെ എം.കെ ബാബുരാജ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്&#x200d;കിയ പരാതിയിലാണ് നടപടി. മാര്&#x200d;ച്ച് 11ന് നേരിട്ട് ഹാജരാകാനാണ് നിര്&#x200d;ദേശം.</p>
<p>കഴിഞ്ഞ മാസം 3ന് പതിനാലാം പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠനെ എറണാകുളം സിബിഐ കോടതി ശിക്ഷിച്ചിരുന്നു. ഇയാളടക്കം മുന്&#x200d; എംഎല്&#x200d;എ കെ.വി കുഞ്ഞിരാമനടക്കമുള്ള നാല് സിപിഎം നേതാക്കള്&#x200d;ക്ക് അഞ്ച് വര്&#x200d;ഷം തടവിനും പിഴയ്ക്കും ശിക്ഷ വിധിച്ചിരുന്നു.</p>
<p>അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നല്&#x200d;കിയ പരാതി ഫയലില്&#x200d; സ്വീകരിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; കെ. മണികണ്ഠന് മാര്&#x200d;ച്ച് 11ന് നേരിട്ട് ഹാജരാകാന്&#x200d; നോട്ടീസയക്കുകയായിരുന്നു. പെരിയ ഇരട്ടക്കൊലക്കേസ്സില്&#x200d; സിബിഐ കോടതി 10 സിപിഎം പ്രവര്&#x200d;ത്തകര്&#x200d;ക്ക് ജീവപര്യന്തം തടവും നാല് നേതാക്കള്&#x200d;ക്ക് അഞ്ച് വര്&#x200d;ഷം വീതം തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11election-commission-notice-to-cpm-leader-who-is-14th-accused-in-periya-double-murder-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഭാജി മഹാരാജിനെ അധിക്ഷേപിച്ചെന്ന് ആരോപണം; വിക്കീപീഡിയയ്ക്ക് നോട്ടീസ് അയച്ച് ഫഡ്‌നാവിസ് സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/1accused-of-insulting-sambhaji-maharaj-fadnavis-government-issues-notice-to-wikipedia.html</link>
					<comments>https://www.chandrikadaily.com/1accused-of-insulting-sambhaji-maharaj-fadnavis-government-issues-notice-to-wikipedia.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Feb 2025 13:40:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[devendra fadnavis]]></category>
		<category><![CDATA[NOTICE]]></category>
		<category><![CDATA[Wikipedia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330654</guid>

					<description><![CDATA[വിഷയത്തില്&#x200d; വിക്കീപീഡിയയെ സമീപിക്കണമെന്നും പ്രസ്തുത ഉള്ളടക്കം നീക്കം ചെയ്യാന്&#x200d; ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മറാഠാ സാമ്രാജ്യത്തിലെ രണ്ടാമത്തെ ഛത്രപതിയായിരുന്ന സംഭാജി മഹാരാജിനെ കുറിച്ച് ആക്ഷേപകരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് വിക്കീപീഡിയയ്ക്ക് നോട്ടീസ്. മഹാരാഷ്ട്ര പൊലീസാണ് നോട്ടീസ് അയച്ചത്.</p>
<p>ആക്ഷപകരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചവെന്നാരോപിച്ച് വിക്കീപീഡിയക്കെതിരെ നടപടിയെടുക്കാന്&#x200d; മഹാരാഷ്ട്ര മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.<br />
വിഷയത്തില്&#x200d; വിക്കീപീഡിയയെ സമീപിക്കണമെന്നും പ്രസ്തുത ഉള്ളടക്കം നീക്കം ചെയ്യാന്&#x200d; ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.</p>
<p>പിന്നാലെയാണ് മഹാരാഷ്ട്ര സൈബര്&#x200d; പൊലീസ് വിക്കീപീഡിയയ്ക്ക് നോട്ടീസ് നല്&#x200d;കിയത്. ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്&#x200d; നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്.<br />
ഛത്രപതി സംബാജി മഹാരാജ് ഇന്ത്യയില്&#x200d; വളരെയധികം ആദരിക്കപ്പെടുന്ന ആളാണെന്നും ചോദ്യം ചെയ്യപ്പെടുന്ന ഉള്ളടക്കം വര്&#x200d;ഗീയ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും മഹാരാഷ്ട്ര പൊലീസ് അയച്ച കത്തില്&#x200d; പറയുന്നു.</p>
<p>തെറ്റായ വിവരങ്ങള്&#x200d; നല്&#x200d;കുന്നത് അദ്ദേഹത്തിന്റെ അനുയായികള്&#x200d;ക്കിടയില്&#x200d; അസ്വസ്ഥത സൃഷ്ടിക്കുമെന്നും ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിച്ചേക്കുമെന്നും കത്തില്&#x200d; പറയുന്നു. അതേസമയം സാഹചര്യത്തിന്റെ ഗൗരവം സമയബന്ധിതമായി പരിഹരിക്കപ്പെടണമെന്നും ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്യാനും ഭാവിയില്&#x200d; ഇത് വീണ്ടും അപ്ലോഡ് ചെയ്യരുതെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുന്നത് സര്&#x200d;ക്കാര്&#x200d; അനുവദിക്കില്ലെന്നും വിക്കീപീഡിയ പോലുള്ള ഓപ്പണ്&#x200d; പ്ലാറ്റ്‌ഫോമുകളില്&#x200d; തെറ്റായ വിവരങ്ങള്&#x200d; നല്&#x200d;കുന്നത് സ്വീകാര്യമല്ലെന്നും മുഖ്യമന്ത്രിയുടെ വാദം.</p>
<p>&#8216;ഛത്രപതി സംഭാജി മഹാരാജിനെതിരായ ആക്ഷേപകരമായ കാര്യം നീക്കം ചെയ്യാന്&#x200d; വിക്കിപീഡിയ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും അവരോട് ആവശ്യപ്പെടാനും ഞാന്&#x200d; മഹാരാഷ്ട്ര സൈബര്&#x200d; സെല്&#x200d; ഇന്&#x200d;സ്‌പെക്ടര്&#x200d; ജനറലിനോട് ആവശ്യപ്പെട്ടു. ചരിത്ര വസ്തുതകള്&#x200d; വളച്ചൊടിക്കുന്ന ഓപ്പണ്&#x200d; സോഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഇത്തരം എഴുത്തുകള്&#x200d; ഞങ്ങള്&#x200d; അനുവദിക്കില്ല. സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കാന്&#x200d; ഞാന്&#x200d; ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിട്ടുണ്ട്&#8217;, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.</p>
<p>ആവിഷ്‌ക്കാര സ്വാതന്ത്ര്യം പരിധിയില്ലാത്തതല്ലെന്നും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്&#x200d; കടന്നുകയറ്റം നടത്താന്&#x200d; കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്&#x200d;ക്കും എഡിറ്റ് ചെയ്യാവുന്ന ഇത്തരം പ്ലാറ്റ്‌ഫോമുകളില്&#x200d; വസ്തുതകളുടെ ഇത്തരം വളച്ചൊടിക്കല്&#x200d; തടയുന്നതിന് നിയന്ത്രണങ്ങള്&#x200d; നടപ്പിലാക്കണമെന്ന് വിക്കീപീഡിയയോട് അഭ്യര്&#x200d;ത്ഥിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.</p>
<p>സംഭാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി വിക്കി കൗശല്&#x200d; അഭിനയിച്ച ബോളിവുഡ് ചിത്രം ഛാവ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ചര്&#x200d;ച്ചയായതെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. മാറാഠാ സാമ്രാജ്യത്തിലെ രണ്ടാമത്തെ ഛത്രപതിയായിരുന്നു സംഭാജി മഹാരാജെന്നും റിപ്പോര്&#x200d;ട്ടുകളില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1accused-of-insulting-sambhaji-maharaj-fadnavis-government-issues-notice-to-wikipedia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എഡിഎമ്മിന്&#x200d;റെ നവീൻ ബാബുവിന്&#x200d;റെ മരണം; കുടുംബത്തിന്&#x200d;റെ ഹർജിയിൽ കണ്ണൂർ ജില്ലാ കളക്ടർക്കും ടി.വി. പ്രശാന്തിനും നോട്ടീസ്</title>
		<link>https://www.chandrikadaily.com/death-of-adm-on-the-petition-of-the-family-kannur-district-collector-and-t-v-notice-to-prashant-too.html</link>
					<comments>https://www.chandrikadaily.com/death-of-adm-on-the-petition-of-the-family-kannur-district-collector-and-t-v-notice-to-prashant-too.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 03 Dec 2024 10:01:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adm naveen babu]]></category>
		<category><![CDATA[collector]]></category>
		<category><![CDATA[NOTICE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320199</guid>

					<description><![CDATA[കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.]]></description>
										<content:encoded><![CDATA[<p>എഡിഎം നവീൻ ബാബുവിന്&#x200d;റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ കണ്ണൂർ ജില്ല കളക്ടർക്കും ,ടി. വി പ്രശാന്തിനും നോട്ടീസ് അയക്കാൻ ഉത്തരവ്. കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്&#x200d;റെ ഹർജിയിലാണ് ഉത്തരവ്.</p>
<p>കേസ് ഡിസംബർ 10 ന് വീണ്ടും പരിഗണിക്കും . നവീൻ ബാബുവിന്&#x200d;റെ ഭാര്യ കെ.മഞ്ജുഷ നൽകിയ ഹർജിയിലാണ് ഉത്തരവ്. രേഖകൾ സംരക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ കേസന്വേഷണം വേറെ ഏതെങ്കിലും ഏജൻസിയെ ഏൽപ്പിക്കുകയാണെങ്കിൽ തെളിവുകൾ കിട്ടാതാകുമെന്ന വാദവുമായാണ് ഹർജി ഫയൽ ചെയ്തത്.</p>
<p>ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പ&#x200d;ഞ്ചായത്ത് മുൻ പ്രസിഡന്&#x200d;റ് പി.പി.ദിവ്യ, യാത്രയയപ്പ് യോഗത്തിന്&#x200d;റെ മുഖ്യ സാക്ഷിയായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടി.വി. പ്രശാന്ത് എന്നിവരുടെ ഫോൺ കോൾ, ടവർ ലോക്കേഷൻ വിവരങ്ങൾ സംരക്ഷിക്കാൻ കോടതി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-adm-on-the-petition-of-the-family-kannur-district-collector-and-t-v-notice-to-prashant-too.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷകര്&#x200d;ക്കെതിരായ അപകീര്&#x200d;ത്തി പരാമര്&#x200d;ശം; ബിജെപി എംപി കങ്കണ റണാവത്തിന് നോട്ടീസയച്ച്‌ കോടതി</title>
		<link>https://www.chandrikadaily.com/defamatory-remarks-against-farmers-court-sent-notice-to-bjp-mp-kangana-ranaut.html</link>
					<comments>https://www.chandrikadaily.com/defamatory-remarks-against-farmers-court-sent-notice-to-bjp-mp-kangana-ranaut.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 13 Nov 2024 06:10:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[court]]></category>
		<category><![CDATA[kangan ranaut]]></category>
		<category><![CDATA[NOTICE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317370</guid>

					<description><![CDATA[എംപി-എംഎല്&#x200d;എ കോടതിയാണ് കങ്കണയ്‌ക്കെതിരെ നോട്ടീസയച്ചത്.]]></description>
										<content:encoded><![CDATA[<p>രാഷ്ട്രപിതാവിനും കര്&#x200d;ഷകര്&#x200d;ക്കും എതിരെ അപകീര്&#x200d;ത്തി പരാമര്&#x200d;ശങ്ങള്&#x200d; നടത്തിയ സംഭവത്തില്&#x200d; ബിജെപി എംപി കങ്കണ റണാവത്തിനെതിരെ നോട്ടീസ്. എംപി-എംഎല്&#x200d;എ കോടതിയാണ് കങ്കണയ്‌ക്കെതിരെ നോട്ടീസയച്ചത്. കേസില്&#x200d; നവംബര്&#x200d; 28 ന് നേരിട്ട് ഹാജരാകാനും കങ്കണ റണാവത്തിനോട് കോടതി നിര്&#x200d;ദേശിച്ചിട്ടുണ്ട്.</p>
<p>ആഗ്രയിലെ രാജീവ് ഗാന്ധി ബാര്&#x200d; അസോസിയേഷന്&#x200d; പ്രസിഡന്റ് രാമശങ്കര്&#x200d; ശര്&#x200d;മ നല്&#x200d;കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. തന്‌റെ പരാമര്&#x200d;ശങ്ങളിലൂടെ കങ്കണ കര്&#x200d;ഷകരെ പീഡകരും കൊലപാതകികളുമായി മുദ്രകുത്തുകയാണ് ചെയ്തതെന്നും കര്&#x200d;ഷകന്റെ മകന്&#x200d; കൂടിയായ രാമശങ്കര്&#x200d; ശര്&#x200d;മ പറഞ്ഞു.</p>
<p>കേന്ദ്ര സര്&#x200d;ക്കാരിന്റെ കാര്&#x200d;ഷിക നിയമങ്ങള്&#x200d;ക്കെതിരെ കര്&#x200d;ഷകര്&#x200d; നടത്തിയ പ്രതിഷേധത്തിനിടെ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നുവെന്നായിരുന്നു കങ്കണയുടെ പരാമര്&#x200d;ശം. കേന്ദ്രത്തില്&#x200d; ശക്തമായ ഭരണമുണ്ടായിരുന്നില്ലെങ്കില്&#x200d; രാജ്യത്ത് ബംഗ്ലാദേശിന് സമാനമായ സാഹചര്യമുണ്ടാകുമായിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു.</p>
<p>2021 നവംബര്&#x200d; 17ന് കങ്കണ മഹാത്മാ ഗാന്ധിക്കെതിരെ നടത്തിയ പരാമര്&#x200d;ശങ്ങളെ കുറിച്ചും പരാതിയില്&#x200d; പരാമര്&#x200d;ശിച്ചിട്ടുണ്ട്. 1947ല്&#x200d; രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യം മഹാത്മാഗാന്ധിയുടെ ഭിക്ഷാ പാത്രത്തില്&#x200d; നിന്നും എടുത്തതാണെന്നായിരുന്നു കങ്കണയുടെ പാരമര്&#x200d;ശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/defamatory-remarks-against-farmers-court-sent-notice-to-bjp-mp-kangana-ranaut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖ്ഫ് ഭേദഗതി ബിൽ ലോക്സഭയിൽ  അവതരിപ്പിക്കുന്നതിനെ എതിർത്തുകൊണ്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി സ്പീക്കർക്ക് നോട്ടീസ് നൽകി</title>
		<link>https://www.chandrikadaily.com/1opposing-the-introduction-of-the-waqf-amendment-bill-in-the-lok-sabha-dr-mp-abdussamad-samadani-gave-a-notice-to-the-speaker.html</link>
					<comments>https://www.chandrikadaily.com/1opposing-the-introduction-of-the-waqf-amendment-bill-in-the-lok-sabha-dr-mp-abdussamad-samadani-gave-a-notice-to-the-speaker.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 08 Aug 2024 06:53:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mp abdusama]]></category>
		<category><![CDATA[news]]></category>
		<category><![CDATA[NOTICE]]></category>
		<category><![CDATA[waqf-board]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305373</guid>

					<description><![CDATA[വഖഫ് നിയമങ്ങളെയൊക്കെ അട്ടിമറിക്കുന്ന നിര്&#x200d;ദ്ദിഷ്ട വഖഫ് ബില്&#x200d; പൂര്&#x200d;ണ്ണമായും ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യത്തെയാകെ വെല്ലുവിളിക്കുന്നതുമാണെന്ന് മുസ്‌ലിം ലീഗ് എം.പി അബ്ദുസമദ് സമദാനി എം.പി. വഖഫ് സ്വത്തുക്കള്&#x200d; കയ്യേറുന്നവരെ സഹായിക്കാനും നിയമപ്രകാരം പ്രവര്&#x200d;ത്തിക്കുന്ന വഖഫ് ബോര്&#x200d;ഡുകളില്&#x200d; സ്വന്തക്കാരെ തിരുകിക്കയറ്റാനും മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ബില്&#x200d; മതസ്വാതന്ത്ര്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റയും മാത്രമല്ല ജനാധിപത്യത്തിന്റെയും പാര്&#x200d;ലിമെന്ററി നിയമനിര്&#x200d;മ്മാണത്തിന്റെ കീഴ്‌വഴക്കങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം: വഖ്ഫ് നിയമങ്ങളെയൊക്കെ അട്ടിമറിക്കുന്ന നിര്&#x200d;ദ്ദിഷ്ട വഖ്ഫ് ബില്&#x200d; പൂര്&#x200d;ണ്ണമായും ഭരണഘടനാവിരുദ്ധവും [&#8230;]]]></description>
										<content:encoded><![CDATA[<p>വഖഫ് നിയമങ്ങളെയൊക്കെ അട്ടിമറിക്കുന്ന നിര്&#x200d;ദ്ദിഷ്ട വഖഫ് ബില്&#x200d; പൂര്&#x200d;ണ്ണമായും ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യത്തെയാകെ വെല്ലുവിളിക്കുന്നതുമാണെന്ന് മുസ്‌ലിം ലീഗ് എം.പി അബ്ദുസമദ് സമദാനി എം.പി. വഖഫ് സ്വത്തുക്കള്&#x200d; കയ്യേറുന്നവരെ സഹായിക്കാനും നിയമപ്രകാരം പ്രവര്&#x200d;ത്തിക്കുന്ന വഖഫ് ബോര്&#x200d;ഡുകളില്&#x200d; സ്വന്തക്കാരെ തിരുകിക്കയറ്റാനും മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ബില്&#x200d; മതസ്വാതന്ത്ര്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റയും മാത്രമല്ല ജനാധിപത്യത്തിന്റെയും പാര്&#x200d;ലിമെന്ററി നിയമനിര്&#x200d;മ്മാണത്തിന്റെ കീഴ്‌വഴക്കങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു.</p>
<p><strong>ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</strong></p>
<p>വഖ്ഫ് നിയമങ്ങളെയൊക്കെ അട്ടിമറിക്കുന്ന നിര്&#x200d;ദ്ദിഷ്ട വഖ്ഫ് ബില്&#x200d; പൂര്&#x200d;ണ്ണമായും ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യത്തെയാകെ വെല്ലുവിളിക്കുന്നതുമാണ്. വഖ്ഫ് സ്വത്തുക്കള്&#x200d; കയ്യേറുന്നവരെ സഹായിക്കാനും നിയമപ്രകാരം പ്രവര്&#x200d;ത്തിക്കുന്ന വഖ്ഫ് ബോര്&#x200d;ഡുകളില്&#x200d; സ്വന്തക്കാരെ തിരുകിക്കയറ്റാനും മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ബില്&#x200d; മതസ്വാതന്ത്ര്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റയും മാത്രമല്ല ജനാധിപത്യത്തിന്റെയും പാര്&#x200d;ലിമെന്ററി നിയമനിര്&#x200d;മ്മാണത്തിന്റെ കീഴ് വഴക്കങ്ങളുടെ നഗ്‌നമായ ലംഘനമാണ്. നന്നായി നടന്നുവരുന്ന വഖ്ഫ് ബോര്&#x200d;ഡുകളെ തകര്&#x200d;ത്ത് സംസ്ഥാനങ്ങളില്&#x200d; കേന്ദ്ര ഇടപെടലിന് അവസരമൊരുക്കുന്ന വിവിധ വകുപ്പുകള്&#x200d; ബില്ലിലുണ്ട്.<br />
കഴിഞ്ഞ മുക്കാല്&#x200d; നൂറ്റാണ്ടു കാലം വ്യവസ്ഥാപിതമായി നിലനില്&#x200d;ക്കുകയും പ്രവര്&#x200d;ത്തിക്കുകയും ചെയ്യുന്ന വഖ്ഫ് സ്വത്തുക്കളെയും സ്ഥാപനങ്ങളെയും സ്വന്തക്കാര്&#x200d;ക്ക് കൈവശപ്പെടുത്താന്&#x200d; സൗകര്യപ്പെടുത്തുകയാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; ബില്ലിലൂടെ ചെയ്യുന്നത്. സംസ്ഥാന വഖ്ഫ് ബോര്&#x200d;ഡുകളുടെ അധികാരം വെട്ടിച്ചുരുക്കി, അതിനെ നോക്കുകുത്തിയാക്കിക്കൊണ്ട് കേന്ദ്രസര്&#x200d;ക്കാരിന് ഇടപെടാനും വഖ്ഫ് ഭരണം ഉദ്യോഗസ്ഥരെ ഏല്&#x200d;പ്പിക്കാനും ഉന്നംവെക്കുന്ന വകുപ്പുകളും പുതിയ ബില്ലിലുണ്ട്. കഴിഞ്ഞകാലത്തെ മാറിവന്ന സര്&#x200d;ക്കാറുകള്&#x200d; വഖ്ഫ് പരിരക്ഷിക്കാനും ഫലപ്രദമായി പ്രവര്&#x200d;ത്തിക്കാനുമാണ് നിയമപരമായ നടപടികള്&#x200d; കൈക്കൊണ്ടതെങ്കില്&#x200d; ഈ സര്&#x200d;ക്കാര്&#x200d; അതിനെ സ്വന്തമാക്കാനും അന്യാധീനപ്പെടുത്താനും ദുര്&#x200d;ബലപ്പെടുത്താനുമാണ് ഇപ്പോള്&#x200d; പുതിയ നിയമങ്ങളുമായി വന്നിരിക്കുന്നത്. ഭരണഘടനാപരമായി സ്ഥാപിതമായ, ന്യൂനപക്ഷ ജനവിഭാഗത്തിന്റെ വിശ്വാസപ്രമാണങ്ങളോട് ബന്ധപ്പെട്ട ധാര്&#x200d;മ്മികവും പവിത്രവുമായ സ്ഥാപനങ്ങളിലാണ് ഇതിലൂടെ കേന്ദ്രസര്&#x200d;ക്കാര്&#x200d; കൈവെക്കുന്നത്.<br />
പ്രതിപക്ഷ പാര്&#x200d;ട്ടികളടക്കം രാജ്യത്തെ എല്ലാ മതേതരകക്ഷികളും പൊതുസമൂഹവും ഈ അന്യായമായ ബില്ലിനെ എതിര്&#x200d;ക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1opposing-the-introduction-of-the-waqf-amendment-bill-in-the-lok-sabha-dr-mp-abdussamad-samadani-gave-a-notice-to-the-speaker.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് സ്വത്തുക്കൾ ബിൽ 2014 പിൻവലിക്കുന്നതിനെതിരെ പി.വി അബ്ദുൾ വഹാബ് എംപി രാജ്യസഭയിൽ നോട്ടീസ് നൽകി</title>
		<link>https://www.chandrikadaily.com/pv-abdul-wahab-mp-issues-notice-in-rajya-sabha-against-withdrawal-of-waqf-properties-bill-2014.html</link>
					<comments>https://www.chandrikadaily.com/pv-abdul-wahab-mp-issues-notice-in-rajya-sabha-against-withdrawal-of-waqf-properties-bill-2014.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 08 Aug 2024 05:34:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[news]]></category>
		<category><![CDATA[NOTICE]]></category>
		<category><![CDATA[pv wahab mp]]></category>
		<category><![CDATA[rajayasabha]]></category>
		<category><![CDATA[Waqf Bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305352</guid>

					<description><![CDATA[ഇന്നത്തെ രാജ്യസഭ ബിസിനസ്സിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വഖഫ് സ്വത്തുക്കൾ ബിൽ 2014 പിൻവലിക്കുന്നതിനെതിരെ ഐയുഎംഎൽ എംപി ശ്രീ പി വി അബ്ദുൾ വഹാബ് രാജ്യ സഭയിൽ നോട്ടീസ് നൽകി. ബിൽ പിൻവലിക്കുന്നതിനെ എതിർക്കുന്നതിന് ഇനിപ്പറയുന്ന കാരണങ്ങളുണ്ടെന്ന് വഹാബ് തൻ്റെ നോട്ടീസിൽ വ്യക്തമാക്കി. 1. സാമൂഹ്യനീതിയും ശാക്തീകരണവും സംബന്ധിച്ച പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ (2014-15) 20-ാം റിപ്പോർട്ടിൻ്റെ ശക്തമായ ശുപാർശയിലാണ് ഈ ബിൽ തയ്യാറാക്കിയത്. 2. നിയമ-നീതി മന്ത്രാലയ സെക്രട്ടറിയുടെ (നിയമനിർമ്മാണ വകുപ്പ്) ഉപദേശവും ഈ ബിൽ തയ്യാറാക്കിയിട്ടുണ്ട്, [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്നത്തെ രാജ്യസഭ ബിസിനസ്സിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വഖഫ് സ്വത്തുക്കൾ ബിൽ 2014 പിൻവലിക്കുന്നതിനെതിരെ ഐയുഎംഎൽ എംപി ശ്രീ പി വി അബ്ദുൾ വഹാബ് രാജ്യ സഭയിൽ നോട്ടീസ് നൽകി. ബിൽ പിൻവലിക്കുന്നതിനെ എതിർക്കുന്നതിന് ഇനിപ്പറയുന്ന കാരണങ്ങളുണ്ടെന്ന് വഹാബ് തൻ്റെ നോട്ടീസിൽ വ്യക്തമാക്കി.</p>
<p>1. സാമൂഹ്യനീതിയും ശാക്തീകരണവും സംബന്ധിച്ച പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ (2014-15) 20-ാം റിപ്പോർട്ടിൻ്റെ ശക്തമായ ശുപാർശയിലാണ് ഈ ബിൽ തയ്യാറാക്കിയത്.</p>
<p>2. നിയമ-നീതി മന്ത്രാലയ സെക്രട്ടറിയുടെ (നിയമനിർമ്മാണ വകുപ്പ്) ഉപദേശവും ഈ ബിൽ തയ്യാറാക്കിയിട്ടുണ്ട്, : “വഖഫ് സ്വത്തുക്കളിൽ അനധികൃത താമസക്കാരെ ഒഴിപ്പിക്കുന്നതിന് പ്രത്യേക നിയമനിർമ്മാണം നടത്താം.</p>
<p>3. “രാജ്യത്തെ വഖഫ് സ്വത്തുക്കളിൽ പലതും അനധികൃത അധിനിവേശത്തിലാണ്, അനധികൃത വ്യക്തികൾ, കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വകുപ്പുകളോ സ്ഥാപനങ്ങളോ ഇവ കൈവശപ്പെടുത്തിയിരിക്കുന്നു. പ്രോപ്പർട്ടികൾ. ആയിരക്കണക്കിന് രൂപ വിലമതിക്കുന്ന വഖഫ് സ്വത്തുക്കൾ അനധികൃതമായി കൈയടക്കുകയോ അനധികൃതമായി കൈയേറുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. വഖഫ് സ്വത്തുക്കളിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനും ഈ സ്വത്തുക്കളുടെ വികസനത്തിനും നിയമനിർമ്മാണം ആവശ്യമാണെന്നും നിയമ-നീതി മന്ത്രാലയം രേഖാമൂലമുള്ള മറുപടിയിൽ ശുപാർശ ചെയ്തു.</p>
<p>4. അതിനാൽ, ഈ ബിൽ വഖഫ് സ്വത്തുക്കളിൽ നിന്നുള്ള കൈയേറ്റം നീക്കം ചെയ്യുന്നതിനും അതിലൂടെ ലഭിക്കുന്ന വരുമാനം ഉറപ്പാക്കുന്നതിനും ഈ സ്വത്തുക്കൾ അധഃസ്ഥിതരുടെയും ദരിദ്രരുടെയും പ്രയോജനത്തിനായി വിനിയോഗിക്കാവുന്നതാണ്.</p>
<p>5. വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുത്തുന്നത് തടയുകയും കൈയേറ്റം നീക്കം ചെയ്യുന്നതിൽ സംസ്ഥാന വഖഫ് ബോർഡുകൾക്ക് അധികാരം നൽകുകയും ചെയ്യുക</p>
<p>6. വഖഫ് സ്വത്തുക്കളിൽ നിന്നുള്ള കൈയേറ്റം നീക്കം ചെയ്യുന്നതിനും സമൂഹത്തിലെ അധഃസ്ഥിതർക്കും ദരിദ്രർക്കും ദരിദ്രർക്കും വേണ്ടി ഉപയോഗിക്കാവുന്ന വരുമാനം വർധിപ്പിക്കുന്നതിനും അവ വികസിപ്പിക്കുന്നതിലും സംസ്ഥാന വഖഫ് ബോർഡുകളുടെ പങ്ക് ശക്തിപ്പെടുത്തുന്നു.</p>
<p>ഈ പശ്ചാത്തലത്തിൽ, ഈ ബിൽ പിൻവലിക്കുന്നതിന് പകരം ചർച്ചയ്ക്ക് എടുക്കണമെന്ന് അബ്ദുൽ വാഹബ തന്റെ നോട്ടീസിൽ ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pv-abdul-wahab-mp-issues-notice-in-rajya-sabha-against-withdrawal-of-waqf-properties-bill-2014.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
