NRC – Chandrika Daily https://www.chandrikadaily.com Thu, 02 Oct 2025 05:47:03 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg NRC – Chandrika Daily https://www.chandrikadaily.com 32 32 ‘സിഎഎ ലക്ഷ്യം വെച്ചത് എസ്‌ഐആര്‍ വഴി നടപ്പാക്കുന്നു’; പ്രശാന്ത് ഭൂഷണ്‍ https://www.chandrikadaily.com/caa-aims-to-be-implemented-through-sir-prashant-bhushan.html https://www.chandrikadaily.com/caa-aims-to-be-implemented-through-sir-prashant-bhushan.html#respond Thu, 02 Oct 2025 05:47:03 +0000 https://www.chandrikadaily.com/?p=356419 എസ്‌ഐആര്‍നെതിരെ വിമര്‍ശനവുമായി സുപ്രിംകോടതി അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. സിഎഎക്കും എന്‍ആര്‍സിക്കും പകരമായി കൊണ്ടുവന്നതാണ് എസ്‌ഐആര്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

പൗരത്വം തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതെന്തിനാണെന്നും സിഎഎ വഴി ലക്ഷ്യം വെച്ചത് എസ്‌ഐആര്‍ വഴി നടപ്പിലാക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ബിഹാറില്‍ ഒരു മണ്ഡലത്തില്‍ മാത്രം 80,000 മുസ്‌ലിം വോട്ടുകള്‍ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

‘ഇവിഎം മെഷീനില്‍ കൃത്രിമത്വം നടത്താന്‍ സാധിക്കും. തെരഞ്ഞെടുപ്പിന് വേണ്ടി ആറാഴ്ച ചെലവഴിക്കുന്നുണ്ട്. ഒരു നാല് മണിക്കൂര്‍ കൂടെയെടുത്ത് വിവിപാറ്റ് സ്ലിപ് കൂടെ എണ്ണിയാല്‍ എന്താണ് കുഴപ്പം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്നതിലും എത്രയോ മടങ്ങാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് ചെലവഴിക്കുന്നത്. കമ്മീഷന് എന്തുകൊണ്ട് ഇത് കണ്ടെത്താനാകുന്നില്ല. യാതൊരു സുതാര്യതയുമില്ലാതെയാണ് ഇലക്ട്രിക് വോട്ടിങ് മെഷീനിലൂടെ തെരഞ്ഞെടുപ്പ് നടക്കുന്നത്, കമ്മീഷന്‍ ബിജെപിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/caa-aims-to-be-implemented-through-sir-prashant-bhushan.html/feed 0
‘ബിജെപി സംസ്ഥാനങ്ങള്‍ എല്ലാ പരിധികളും ലംഘിക്കുന്നു’; ബംഗാള്‍ സ്വദേശികള്‍ക്ക് NRC നോട്ടീസ് നല്‍കുന്നതിനെതിരെ മമതാ ബാനര്‍ജി https://www.chandrikadaily.com/bjp-states-break-all-limits-mamata-banerjee-against-issuing-nrc-notice-to-natives-of-bengal.html https://www.chandrikadaily.com/bjp-states-break-all-limits-mamata-banerjee-against-issuing-nrc-notice-to-natives-of-bengal.html#respond Wed, 23 Jul 2025 07:05:31 +0000 https://www.chandrikadaily.com/?p=348276 ബിജെപി സംസ്ഥാനങ്ങള്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ കുടിയേറ്റക്കാരെയും തൊഴിലാളികളെയും അടക്കമുള്ളവരെ ലക്ഷ്യം വെച്ച് എന്‍ആര്‍സിയുടെ പേരില്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ക്കെതിരെ അതിശക്തമായി രംഗത്ത് വന്ന് മമത ബാനര്‍ജി. അസ്സമിലെയും ഹരിയാനയിലെയും സര്‍ക്കാരുകള്‍ ബംഗാള്‍ സ്വദേശികളെ തടങ്കലില്‍ വെച്ചതും പൗരത്വം നിഷേധിക്കാന്‍ ശ്രമിച്ചതുമടക്കമുള്ള സംഭവങ്ങള്‍ക്കെതിരെയാണ് മമത പ്രതികരിച്ചത്.

ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ ബംഗാളി കുടിയേറ്റ തൊഴിലാളികളെ തടങ്കലില്‍ വെച്ചിരുന്നു. കൂടാതെ ആസ്സാമില്‍ പട്ടിക ജാതിക്കാരനായ പശ്ചിമബംഗാള്‍ സ്വദേശിയെ ഭരണകൂടം പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട് സമീപിക്കുകയായിരുന്നു.

‘ബിജെപി ബംഗാളിലെ പ്രത്യേക ജില്ലക്കാരെ തെരഞ്ഞു പിടിച്ച് പൗരത്വം റദ്ദാക്കാനും വോട്ടവകാശത്തിന് തടസ്സം സൃഷ്ടിക്കാനും ശ്രമിക്കുകയാണ്.ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കാണിച്ച പോലെ ബംഗാളില്‍ വോട്ടര്‍പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ ആണ് ശ്രമമെങ്കില്‍ ചെറുത്ത് തോല്‍പിക്കും’ മമത പ്രഖ്യാപിച്ചു.

]]>
https://www.chandrikadaily.com/bjp-states-break-all-limits-mamata-banerjee-against-issuing-nrc-notice-to-natives-of-bengal.html/feed 0
2020ലെ ഡല്‍ഹി കലാപം; ഒരാഴ്ച്ചക്കുള്ളില്‍ 30 പേരെ വെറുതെ വിട്ട് കോടതി https://www.chandrikadaily.com/2020-delhi-riots-the-court-acquitted-30-people-within-a-week.html https://www.chandrikadaily.com/2020-delhi-riots-the-court-acquitted-30-people-within-a-week.html#respond Fri, 23 May 2025 13:40:57 +0000 https://www.chandrikadaily.com/?p=342232 2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത കേസുകളില്‍ കുറ്റാരോപിതരായ 30 പേരെ ഡല്‍ഹി കോടതി വെറുതെ വിട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കെതിരെ മൂന്ന് പേരെ കൊലപ്പെടുത്തയതിനും കൊള്ളയടിക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിവാദമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരാണ് ഇതിന് പിന്നിലെന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. എന്നാല്‍ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് കലാപത്തിന് കാരണമായതെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

]]>
https://www.chandrikadaily.com/2020-delhi-riots-the-court-acquitted-30-people-within-a-week.html/feed 0
പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം: കേന്ദ്രത്തിനെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതി https://www.chandrikadaily.com/issuance-of-citizenship-certificate-petitioners-supreme-court-against-centre.html https://www.chandrikadaily.com/issuance-of-citizenship-certificate-petitioners-supreme-court-against-centre.html#respond Thu, 16 May 2024 07:02:38 +0000 https://www.chandrikadaily.com/?p=297811 ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത കേന്ദ്ര നടപടിക്കെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കും.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്‌ലിം സംഘടനകള്‍ എന്നിവരടക്കം 200ലധികം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

ഇന്നലെയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം നല്‍കി തുടങ്ങിയത്. ഡല്‍ഹിയിലെ 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കിയതെന്ന് കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 11 നാണ് കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം ഇറക്കിയത് വര്‍ഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു.

]]>
https://www.chandrikadaily.com/issuance-of-citizenship-certificate-petitioners-supreme-court-against-centre.html/feed 0
പൗകത്വ ഭേദഗതി നിയമം: മുസ് ലിം ലീഗ് ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും https://www.chandrikadaily.com/1citizenship-amendment-act-muslim-league-plea-will-be-heard-on-tuesday.html https://www.chandrikadaily.com/1citizenship-amendment-act-muslim-league-plea-will-be-heard-on-tuesday.html#respond Fri, 15 Mar 2024 08:11:03 +0000 https://www.chandrikadaily.com/?p=292937 പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട മുസ്‌ലിംലീഗ് ഹർജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് റിപ്പോർട്ട്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് മുസ്‌ലിംലീഗിന് വേണ്ടി വിഷയം കോടതിയിൽ പരാമർശിച്ചത്.

2019ൽ തന്നെ ഹർജി നൽകിയതാണെന്നും അന്ന് ചട്ടങ്ങൾ പുറത്തിറക്കാത്തത് കൊണ്ട് സ്റ്റേ ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോയിട്ടില്ലെന്നും എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചട്ടങ്ങൾ പുറത്തിറക്കിയ സാഹചര്യത്തിൽ അടിയന്തരമായി ഹർജി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേതുടർന്ന് ചൊവ്വാഴ്ച ഹർജി പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. 237 ഹർജികളിൽ മുസ്‌ലിംലീഗിന്റെ ഹർജിയാണ് മുഖ്യഹർജിയായി സുപ്രിംകോടതി പരിഗണിക്കുന്നത്.

]]>
https://www.chandrikadaily.com/1citizenship-amendment-act-muslim-league-plea-will-be-heard-on-tuesday.html/feed 0
ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി നിയമം അറബിക്കടലിലേക്ക് വലിച്ചെറിയും; കെ സുധാകരന്‍ https://www.chandrikadaily.com/if-the-indian-front-comes-to-power-the-citizenship-amendment-act-will-be-thrown-into-the-arabian-sea-k-sudhakaran.html https://www.chandrikadaily.com/if-the-indian-front-comes-to-power-the-citizenship-amendment-act-will-be-thrown-into-the-arabian-sea-k-sudhakaran.html#respond Mon, 11 Mar 2024 14:46:12 +0000 https://www.chandrikadaily.com/?p=292641

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജീവനുള്ള കാലത്തോളം ഈ നിയമം നടപ്പിലാക്കാന്‍ അനുവദിക്കരുതെന്നും മനുഷ്യനെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന നിയമമാണെന്നും സുധാകരന്‍ പറഞ്ഞു.

സിഎഎ വിജ്ഞാപനം ഇലക്ട്രല്‍ ബോണ്ടില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടിയെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതാവ് ജയറാം രമേശ് വിമര്‍ശിച്ചത്. കേന്ദ്രം ലക്ഷ്യമിടുന്നത് വര്‍ഗീയ ധ്രുവീകരണമാണ്. 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ മോദി സര്‍ക്കാര്‍ നാല് വര്‍ഷവും മൂന്ന് മാസവും എടുത്തു എന്നും ജയറാം രമേശ് പറഞ്ഞു.

സിഎഎ നിയമങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ എടുത്ത സമയം പ്രധാനമന്ത്രിയുടെ നഗ്നമായ നുണകളുടെ നേര്‍സാക്ഷ്യമാണ്. തിരഞ്ഞെടുപ്പിന് മുമ്പുള്ള തീരുമാനം തിരഞ്ഞെടുപ്പുകളെ ധ്രുവീകരിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. പ്രത്യേകിച്ച് പശ്ചിമ ബംഗാളിലും അസമിലും, ഇലക്ടറല്‍ ബോണ്ട് കുംഭകോണത്തില്‍ സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശങ്ങള്‍ക്ക് ശേഷമുള്ള പ്രതിസന്ധികളെ കൈകാര്യം ചെയ്യാനുള്ള ശ്രമമായി ഇതിനെ കാണണമെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/if-the-indian-front-comes-to-power-the-citizenship-amendment-act-will-be-thrown-into-the-arabian-sea-k-sudhakaran.html/feed 0
പൗരത്വ നിയമത്തിന് വീണ്ടും നിലമൊരുക്കുന്നു https://www.chandrikadaily.com/kerala-india-article-nrc-caa.html https://www.chandrikadaily.com/kerala-india-article-nrc-caa.html#respond Thu, 03 Jun 2021 11:18:25 +0000 https://www.chandrikadaily.com/?p=189146  

അ ഡ്വ. മുഹമ്മദ് ആരിഫ് കെ.പി

 

പാര്‍ലമെന്റ് 2019 ല്‍ പാസാക്കിയ പൗരത്വഭേദഗതി നിയമം അടിസ്ഥാനമാക്കി പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാഷ്ട്രങ്ങളില്‍നിന്നും 2014 ഡിസംബര്‍ 31 ന് മുമ്പായി കുടിയേറിപ്പാര്‍ത്ത ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പെട്ടവര്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലാകലക്ടര്‍മാര്‍ക്ക് അധികാരം നല്‍കി കഴിഞ്ഞ മെയ് 28ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാവിരുദ്ധവും ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍വേര്‍തിരിക്കുന്നതുമാണ്.

ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ്പ്രകാരം പാക്കിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാഷ്ട്രങ്ങളില്‍നിന്നും പലായനം ചെയ്തുവന്ന മുസ്‌ലിം വിഭാഗത്തില്‍പെട്ടവര്‍ക്ക് പൗരത്വം ലഭിക്കാന്‍ യാതൊരു അവകാശവുമില്ല. ഈ വിവേചനം ഭരണ ഘടനയുടെ അടിസ്ഥാന തത്വമായ മൗലികാവകാശങ്ങളുടെ പൂര്‍ണ്ണ ലംഘനമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 14, 15, 21 അനുച്ഛേദങ്ങളുടെ നഗ്നമായലംഘനം കൂടിയാണ്. പൗരത്വം നല്‍കുന്നതിന് മതം മാനദണ്ഡമാക്കിയും മുസ്‌ലിം മതവിഭാഗത്തെ മനഃപൂര്‍വംഒഴിവാക്കിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് കടുത്ത വിവേചനയും നിയമത്തിന്മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരുമാണ്.

2019 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെരാജ്യമൊട്ടാകെ പ്രതിഷേധ കൊടുങ്കാറ്റ് ഉയരുകയും ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ച നിരവധി പേര്‍ക്കെതിരെ കള്ളകേസ് രജിസ്റ്റര്‍ ചെയ്ത് സമരം അടിച്ചമര്‍ത്താനുമാണ് ഭരണകൂടം ശ്രമിച്ചിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമത്തിലെമതാടിസ്ഥാനത്തിലുള്ള വിവേചനത്തെ കുറിച്ച് വ്യക്തമായ വിശദീകരണം ജനങ്ങള്‍ക്ക് നല്‍കാന്‍ ഇതുവരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സാധിച്ചിട്ടില്ല. 2019 ലെ പൗരത്വഭേദഗതി നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ സുപ്രീംകോടതിയില്‍ റിട്ട് ഹരജി ബോധിപ്പിച്ചിട്ടുള്ളതാണ്.

ഈ റിട്ട് ഹരജികള്‍ പരിഗണിക്കുന്നതിനിടെ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ വാദത്തിനിടെ കേന്ദ്ര ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകന്‍ പൗരത്വഭേദഗതി നിയമം 2019 സ്റ്റേ ചെയ്യേണ്ട യാതൊരു ആവശ്യവും ഇപ്പോള്‍ നിലവിലില്ലെന്നും നിയമം നടപ്പിലാക്കാനുള്ള ചട്ടങ്ങള്‍ ഇതുവരെ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാക്കിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ പൗരത്വഭേദഗതി നിയമം 2019 സ്റ്റേ ചെയ്യേണ്ട ആവശ്യം ഇല്ല എന്ന കേന്ദ്ര ഗവണ്‍െമന്റിന്റെ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി നേരത്തെ പൗരത്വഭേദഗതി നിയമം 2019 നടപ്പിലാക്കുന്നതിനെതിരെസ്റ്റേ നല്‍കാതിരുന്നത്.

എന്നാല്‍ ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് നേരത്തെ ഇന്ത്യയുടെ പരമോന്നത നീതിപീഠം മുമ്പാകെ നല്‍കിയ ഉറപ്പിന് വിപരീതമായും ഈ വിഷയത്തെ കുറിച്ച് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന നിരവിധി റിട്ട് ഹരജികളില്‍തീരുമാനം ഉണ്ടാവുന്നതിന് മുമ്പായും ധൃതിപിടിച്ച് അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലാകലക്ടര്‍മാര്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടികള്‍ ആരംഭിക്കാനുള്ള അധികാരം നല്‍കിയിരിക്കുന്നത് കടുത്ത വിവേചനയും ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനവുമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 28.05.2021 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അധികാരം സിദ്ധിച്ച കലക്ടര്‍മാര്‍ ഉത്തരവ് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് പൗരത്വം നല്‍കുകയും തുടര്‍ന്ന് സുപ്രീംകോടതി വിധി പ്രകാരം പൗരത്വഭേദഗതി നിയമം റദ്ദ് ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ ഇപ്രകാരം പൗരത്വം ലഭിച്ചവരുടെ ഭാവിയും അനിശ്ചിതത്വത്തി ലാകും.

പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തെ സംബന്ധിച്ച് ഇത്രയും ധൃതിപിടിച്ചും ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാതെയും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം ഒഴിവാക്കി മറ്റുള്ളവര്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം നിക്ഷിപ്തതാല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെതന്നെ വെല്ലുവിളിച്ച് നടപ്പിലാക്കാന്‍ പോകുന്ന നടപടി വളരെയധികം ഗൗരവത്തോടെ കാണേണ്ടതാണ്.

]]>
https://www.chandrikadaily.com/kerala-india-article-nrc-caa.html/feed 0
പൗരത്വ ഭേദഗതി നിയമം ജനുവരി മുതല്‍ നടപ്പാക്കിയേക്കും; സ്ഥിരീകരിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി https://www.chandrikadaily.com/caa-act-will-impliment-from-january.html https://www.chandrikadaily.com/caa-act-will-impliment-from-january.html#respond Sun, 06 Dec 2020 13:15:43 +0000 https://www.chandrikadaily.com/?p=170816 ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പൗരത്വഭേദഗതി നിയമത്തിന്റെ നടപടിക്രമങ്ങള്‍ ജനുവരി മുതല്‍ നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്‍പിആര്‍ ചോദ്യാവലികള്‍ തയ്യാറാണെന്നും ജനുവരി മുതല്‍ പൗരത്വനിയമത്തിന്റെ നടപടിക്രമങ്ങള്‍ തുടങ്ങുമെന്നും നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ട് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ ഇന്ന് രംഗത്ത് വന്നു.

‘വരുന്ന ജനുവരി മുതല്‍ അഭയാര്‍ത്ഥികള്‍ക്ക് സിഎഎയുടെ കീഴില്‍ പൗരത്വം നല്‍കിത്തുടങ്ങാമെന്നാണ് കരുതുന്നത്. സമീപ രാജ്യങ്ങളില്‍ നിന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുക എന്ന സത്യസന്ധമായ ഉദ്ദേശ്യം വെച്ചിട്ടാണ് കേന്ദ്രം പൗരത്വ നിയമഭേദഗതി നടപ്പിലാക്കിയത്.”- വിജയവര്‍ഗിയ പറഞ്ഞു.

അതേസമയം, ബംഗാള്‍ ജനതയെ കബളിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാദ് ഹക്കിം പറഞ്ഞു. കോവിഡ് ഭീതി ഒഴിയുന്നതോടെ പൗരത്വനിയമം നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് നവംബറില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞിരുന്നു.

 

]]>
https://www.chandrikadaily.com/caa-act-will-impliment-from-january.html/feed 0
സിഎഎ ഉടന്‍ നടപ്പാക്കും; മഹാമാരിക്കിടെ ‘യുദ്ധപ്രഖ്യാപനം’ നടത്തി ബിജെപി https://www.chandrikadaily.com/caa-will-be-implemented-soon-says-bjp-chief-jp-nadda.html https://www.chandrikadaily.com/caa-will-be-implemented-soon-says-bjp-chief-jp-nadda.html#respond Mon, 19 Oct 2020 13:10:59 +0000 https://www.chandrikadaily.com/?p=162751 ന്യൂഡല്‍ഹി: രാജ്യം കോവിഡ് മഹാമാരിയുടെ ദുരന്ത മുഖത്ത് നില്‍ക്കുന്ന വേളയിലും വിവാദ പ്രസ്താവനയുമായി കളം നിറഞ്ഞ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാന്‍ വൈകില്ല എന്നാണ് നദ്ദയുടെ പ്രഖ്യാപനം. കോവിഡ് മഹാമാരി മൂലമാണ് നിയമം നടപ്പാക്കാന്‍ വൈകിയത് എന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിലെ സിലിഗുരിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘കോവിഡ് 19 മഹാമാരി മൂലമാണ് സിഎഎ നടപ്പാക്കുന്നത് വൈകിയത്. എന്നാല്‍ സാഹചര്യങ്ങള്‍ മെല്ലെ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു. നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സിഎഎ ഉടന്‍ നടപ്പാക്കുക തന്നെ ചെയ്യും’ – അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. ഭിന്നിപ്പിച്ച് ഭരിക്കാനുള്ള തന്ത്രമാണ് മമത പയറ്റുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ടിഎംസിയെ പോലെയല്ല ബിജെപി. എല്ലാവരുടെയും വികസനമാണ് ബിജെപിയുടെ ലക്ഷ്യം- അദ്ദേഹം അവകാശപ്പെട്ടു.

2019 ഡിസംബര്‍ 11നാണ് പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്. രാജ്യത്തുടനീളമുള്ള പ്രക്ഷോഭങ്ങള്‍ക്കിടെ ആയിരുന്നു സര്‍ക്കാര്‍ വിവാദ നിയമവുമായി മുമ്പോട്ടു പോയിരുന്നത്. പതിറ്റാണ്ടുകള്‍ക്കിടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് സിഎഎയ്‌ക്കെതിരെ രാജ്യത്ത് അരങ്ങേറിയിരുന്നത്. പാസാക്കിയ നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ മൂന്നു മാസത്തെ സമയം വേണമെന്ന് സര്‍ക്കാര്‍ പാര്‍ലെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയെ അറിയിച്ചിരുന്നു.

 

]]>
https://www.chandrikadaily.com/caa-will-be-implemented-soon-says-bjp-chief-jp-nadda.html/feed 0
ബിഹാറില്‍ പൗരത്വ സമരനായകനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്; മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകം https://www.chandrikadaily.com/congress-fields-former-amu-students-union-president-maskoor-usmani-in-bihar.html https://www.chandrikadaily.com/congress-fields-former-amu-students-union-president-maskoor-usmani-in-bihar.html#respond Thu, 15 Oct 2020 12:28:10 +0000 https://www.chandrikadaily.com/?p=161817 പട്‌ന: ധര്‍ഭന്‍ഗയിലെ ജെയ്ല്‍ സീറ്റില്‍ പരൗത്വ നിയമ വിരുദ്ധ പ്രക്ഷോഭകനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്. അലീഗഡ് സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാവ് കൂടിയായ മഷ്‌കൂര്‍ അഹ്മദ് ഉസ്മാനിയെ ആണ് കോണ്‍ഗ്രസ് മത്സരരംഗത്തിറക്കുന്നത്. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ധര്‍ഭന്‍ഗ സ്വദേശിയായ ഉസ്മാനി പൗരത്വഭേദഗതി നിയമം, എന്‍ആര്‍സി എന്നിവയ്‌ക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ യുവ നേതാവാണ്. 2017 ഡിസംബറില്‍ അജയ് സിങിനെ 6179 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് ഇദ്ദേഹം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിശിത വിമര്‍ശകനായ ഉസ്മാനി, പൗരത്വ പ്രതിഷേധ നായകരായ സഫൂറ സര്‍ഗറിന്റെയും മീരാന്‍ ഹൈദറിന്റെയും അറസ്റ്റിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. ട്വിറ്റര്‍ ഇദ്ദേഹത്തിന്റെ അക്കൗണ്ട് ഇടക്കാലയളവില്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

നിലവില്‍ ബിജെപിയുടെ കൈയിലിരിക്കുന്ന സീറ്റാണ് ജെയ്ല്‍. ജിബേഷ് കുമാര്‍ മിശ്രയാണ് കഴിഞ്ഞ തവണ ഇവിടെ നിന്ന് സഭയിലെത്തിയിരുന്നത്.

ഒക്ടോബര്‍ ഏഴിനാണ് കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. പട്ടികയില്‍ ഏഴ് രജ്പുതുകളും നാല് ഭുമിഹാറുകളും നാലു ദളിതുകളും രണ്ട് ബ്രാഹ്മണരും ഇടംപിടിച്ചു. ആദ്യ പട്ടികയില്‍ ഒരു വനിത മാത്രമേയുള്ളൂ.

ഉസ്മാനിയുടെ സ്ഥാനാര്‍ത്ഥിത്വം മുസ്‌ലിം വോട്ടുബാങ്കിനെ സ്വാധീനിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടന്ന പ്രക്ഷോഭങ്ങളില്‍ മുസ്‌ലിംകള്‍ സജീവമായ പങ്കാളിത്തം വഹിച്ചിരുന്നു.

]]>
https://www.chandrikadaily.com/congress-fields-former-amu-students-union-president-maskoor-usmani-in-bihar.html/feed 0