<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Nuclear &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nuclear/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 29 Aug 2020 10:36:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Nuclear &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;പൊട്ടിയാല്&#x200d; ലോകം വിറക്കും, പിന്നെ വെറും ഒരു ചാരക്കൂന&#8217;; &#8216;സാര്&#x200d; ബോംബ&#8217; യുടെ വീഡിയോ പുറത്ത് വിട്ട് റഷ്യ</title>
		<link>https://www.chandrikadaily.com/russia-sir-bomba.html</link>
					<comments>https://www.chandrikadaily.com/russia-sir-bomba.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 29 Aug 2020 10:36:13 +0000</pubDate>
				<category><![CDATA[Science]]></category>
		<category><![CDATA[bomb]]></category>
		<category><![CDATA[Nuclear]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=148784</guid>

					<description><![CDATA[ജപ്പാനിലെ ഹിരോഷിമയില്&#x200d; രണ്ടാം ലോകയുദ്ധ സമയത്ത് അമേരിക്ക ഇട്ട അണുബോംബിനേക്കാള്&#x200d; 333 മടങ്ങ് ശക്തിയേറിയ ബോംബാണ് സാര്&#x200d; ബോംബ ]]></description>
										<content:encoded><![CDATA[<p>മോസ്‌കോ: ലോകം ആണവായുധങ്ങളില്ലാത്ത ഒരു ഭാവിയേപ്പറ്റി സ്വപ്‌നം കണ്ടുകൊണ്ടിരിക്കെ അതിശക്തമായ അണു ബോംബ് പരീക്ഷണത്തിന്റെ വീഡിയോ പുറത്ത് വിട്ട് റഷ്യ. ശീതയുദ്ധം കത്തിനിന്ന സമയത്ത് 1961 ഒക്ടോബര്&#x200d; 30ന് പരീക്ഷിച്ച &#8216;സാര്&#x200d; ബോംബ&#8217;യുടെ ദൃശ്യങ്ങളാണ് വീണ്ടും പുറത്തുവിട്ടത്.ജപ്പാനിലെ ഹിരോഷിമയില്&#x200d; രണ്ടാം ലോകയുദ്ധ സമയത്ത് അമേരിക്ക ഇട്ട അണുബോംബിനേക്കാള്&#x200d; 333 മടങ്ങ് ശക്തിയേറിയ സാര്&#x200d; ബോംബ എന്ന അണുബോബിന്റെ പരീക്ഷണമാണ് അന്ന് നടത്തിയത്. അതിന്റെ വീഡിയോ ദൃശ്യങ്ങളാണ് റഷ്യ ഇപ്പോള്&#x200d; പുറത്തുവിട്ടിരിക്കുന്നത്. 30 മിനിറ്റാണ് ഈ വീഡിയോയുടെ ദൈര്&#x200d;ഘ്യം.</p>
<p><img loading="lazy" class="alignnone size-full wp-image-148786" src="https://www.chandrikadaily.com/wp-content/uploads/2020/08/1026089477.jpg" alt="" width="700" height="440" /></p>
<p>റഷ്യന്&#x200d; ആണവ വ്യവസായം അതിന്റെ 75ാം വാര്&#x200d;ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രതാപത്തിന്റെ തെളിവുകള്&#x200d; റഷ്യ വീണ്ടും അനാവരണം ചെയ്യുന്നത്. ആര്&#x200d;ട്ടിക്കിലെ ബാരന്റ് കടലിലാണ് വിമാനത്തില്&#x200d; നിന്ന് ഈ ബോംബ് പരീക്ഷിച്ചത്. 26.5 ടണ്&#x200d; ഭാരമുള്ള ഈ ബോംബ് പൊട്ടിയപ്പോള്&#x200d; അതിന്റെ ആഘാതം നിരീക്ഷിച്ചത് 162 മൈലുകള്&#x200d;ക്കപ്പുറത്ത് ബങ്കര്&#x200d; ഉണ്ടാക്കി അതിനുള്ളില്&#x200d; നിന്നായിരുന്നു. ഭൂനിരപ്പില്&#x200d; നിന്ന് 13,000 അടി ഉയരത്തില്&#x200d; വെച്ചാണ് സ്‌ഫോടനം നടത്തിയത്. നിലവിലെ സകല സംഹാര ആയുധങ്ങളേയും നിഷ്ഫലമാക്കുന്ന സ്‌ഫോടനമാണ് തുടര്&#x200d;ന്ന് നടന്നത്. ഏതാണ് 50 മെഗാടണ്&#x200d; ശേഷിയുള്ള സ്‌ഫോടനമാണ് അന്ന് നടന്നത്.</p>
<p>സാര്&#x200d; ബോബ പൊട്ടിത്തെറിക്കുന്നതോടെ ആ സ്ഥലത്ത് റിക്ടര്&#x200d; സ്‌കെയിലില്&#x200d; അഞ്ച് രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടാകും. ഇതിന്റെ പ്രകമ്പനം എമ്പാടുമെത്തും. അത്ര ഭീകരമായ അവസ്ഥയാണ് സാര്&#x200d; ബോംബ ഉണ്ടാക്കുക. ബോംബ് പൊട്ടി 40 സെക്കന്&#x200d;ഡുകള്&#x200d;ക്കുള്ളില്&#x200d; ഭീമാകാരമായ തീഗോളവും തുടര്&#x200d;ന്ന് കൂറ്റന്&#x200d; പുകമേഘം കൂണുപോലെ മുകളിലേക്ക് ഉയരുന്നതും റഷ്യ പുറത്തുവിട്ട വീഡിയോയിലുണ്ട്. 100 മൈലുകള്&#x200d;ക്കപ്പുറത്ത് സ്ഥാപിച്ച ക്യാമറയിലാണ് ഈ ദൃശ്യങ്ങള്&#x200d; പതിഞ്ഞത്. ആറ് ദശകത്തോളമായി ഈ ബോംബിന്റെ വീഡിയോ ദൃശ്യങ്ങള്&#x200d; റഷ്യ പുറത്തുവിടാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു.</p>
<p>അമേരിക്ക തെര്&#x200d;മോ ന്യൂക്ലിയര്&#x200d; ബോംബ് പരീക്ഷിച്ചതിന് ബദലായി ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനും ഒരു അണുബോംബ് നിര്&#x200d;മിച്ചു. ഇവാന്&#x200d; എന്നായിരുന്നു അതിന്റെ പേര്. 1954ലാണ് അമേരിക്ക 15 മെഗാടണ്&#x200d; ശേഷിയുള്ള കാസ്റ്റല്&#x200d; ബ്രാവോ എന്ന ബോംബ് മാര്&#x200d;ഷല്&#x200d; ദ്വീപുകളില്&#x200d; പരീക്ഷിച്ചത്. അന്ന് നിലവിലുണ്ടായിരുന്ന എല്ലാ അണുബോംബുകളേക്കാളും ഭീകരനായിരുന്നു കാസ്റ്റല്&#x200d; ബ്രാവോ. അമേരിക്കയ്ക്ക് മുന്നില്&#x200d; തലഉയര്&#x200d;ത്തിപ്പിടിക്കാന്&#x200d; ഏഴ് വര്&#x200d;ഷം നീണ്ട പരിശ്രമത്തെ തുടര്&#x200d;ന്നാണ് സാര്&#x200d; ബോംബയെന്ന് പടിഞ്ഞാറന്&#x200d; ലോകം വിശേഷിപ്പിച്ച ഇവാന്&#x200d; എന്ന ബോംബ് സോവിയറ്റ് യൂണിയന്&#x200d; വികസിപ്പിച്ചത്.</p>
<p>ഇതിന്റെ പരീക്ഷണത്തിന് പിന്നാലെ 1963ല്&#x200d; അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്&#x200d; ആണവ ബോബ് പരീക്ഷണത്തിനെതിരായ കരാറില്&#x200d; ഒപ്പുവെച്ചതോടെയാണ് ലോകം ആശ്വാസത്തിന്റെ നെടുവീര്&#x200d;പ്പുയര്&#x200d;ത്തിയത്. ലോകം സാര്&#x200d; ബോംബയെന്ന് വിശേഷിപ്പിക്കുമ്പോള്&#x200d; റഷ്യ ഇതിനെ ഇവാന്&#x200d; എന്നാണ് വിളിക്കുന്നത്. ലോകത്ത് രേഖപ്പെടുത്തപ്പെട്ടതില്&#x200d; ഏറ്റവും വലിയ അണുബോബ് പരീക്ഷണമായിരുന്നു സാര്&#x200d; ബോംബയുടേത്. ഹൈഡ്രജന്&#x200d; ഫ്യൂഷന്&#x200d; ബോംബാണ് ഇത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/russia-sir-bomba.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യക്കെതിരെ പാക് മന്ത്രിയുടെ ആണവായുധ ഭീഷണി</title>
		<link>https://www.chandrikadaily.com/pakisthan-minister-threat.html</link>
					<comments>https://www.chandrikadaily.com/pakisthan-minister-threat.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 20 Aug 2020 15:16:20 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Nuclear]]></category>
		<category><![CDATA[pakisthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146464</guid>

					<description><![CDATA[ഷെയ്ഖ് റഷീദാണ് ആണവയുദ്ധത്തെക്കുറിച്ചുള്ള പരാമര്&#x200d;ശങ്ങള്&#x200d; നടത്തിയത്
]]></description>
										<content:encoded><![CDATA[<p>ലാഹോര്&#x200d;: ഇന്ത്യയ്‌ക്കെതിരേ പാകിസ്താന്&#x200d; ആണവായുധങ്ങള്&#x200d; വികസിപ്പിക്കുന്നുണ്ടെന്ന് പാക് ഫെഡറല്&#x200d; മന്ത്രി ഷെയ്ഖ് റഷീദിന്റെ ഭീഷണി. ടെലിവിഷന്&#x200d; അഭിമുഖത്തിലാണ് ഷെയ്ഖ് റഷീദ് ആണവയുദ്ധത്തെക്കുറിച്ചുള്ള പരാമര്&#x200d;ശങ്ങള്&#x200d; നടത്തിയത്. പാക് സൈന്യത്തെക്കാളും മികച്ചതാണ് ഇന്ത്യന്&#x200d; സൈന്യം എന്നും ഷെയ്ഖ് റഷീദ് സമ്മതിക്കുന്നു.</p>
<p>ഇന്ത്യന്&#x200d; സൈന്യം പാക് സൈന്യത്തേക്കാളും മുകളിലാണ്. അതിനാല്&#x200d; ചെറിയ ആണാവായുധങ്ങള്&#x200d; വികസിപ്പിക്കുന്നതിലാണ് പാകിസ്താന്&#x200d; ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പാകിസ്താന്റെ പക്കല്&#x200d; ചെറുതും കൃത്യതയാര്&#x200d;ന്നതുമായ ആറ്റം ബോംബുകള്&#x200d; ഉണ്ടെന്നും ഇവയ്ക്ക് അസ്സം വരെയുളള ഇന്ത്യന്&#x200d; മേഖലയെ ലക്ഷ്യം വെയ്ക്കാനുള്ള പ്രാപ്തിയുണ്ടന്നും റഷീദ് പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pakisthan-minister-threat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തറും റഷ്യയും സൈനിക, ഊര്&#x200d;ജ, നിക്ഷേപ സഹകരണം ശക്തമാക്കും</title>
		<link>https://www.chandrikadaily.com/new-deals-btween-qatar-and-russia.html</link>
					<comments>https://www.chandrikadaily.com/new-deals-btween-qatar-and-russia.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 28 Mar 2018 03:17:58 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Nuclear]]></category>
		<category><![CDATA[Power]]></category>
		<category><![CDATA[qatar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=77288</guid>

					<description><![CDATA[&#160; ദോഹ: റഷ്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്&#x200d; അമീര്&#x200d; ശൈഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനിയും റഷ്യന്&#x200d; പ്രസിഡണ്ട് വഌദിമീര്&#x200d; പുടിനും തീരുമാനിച്ചു. അമീറിന്റെ ദ്വിദിന റഷ്യന്&#x200d; സന്ദര്&#x200d;ശനത്തിനോടനുബന്ധിച്ചാണ് നേതാക്കാള്&#x200d; തീരുമാനം കൈക്കൊണ്ടത്്. നിരവധി കരാറുകളില്&#x200d; ഇരുവരും ഒപ്പുവെച്ചു. പ്രതിരോധം, ഊര്&#x200d;ജം, സാമ്പത്തികം, നിക്ഷേപം, വ്യാപാര കൈമാറ്റം, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളില്&#x200d; ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കും. ഫുട്‌ബോള്&#x200d; ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട വൈദഗ്ധ്യം കൈമാറുന്നതിനും നേതാക്കള്&#x200d; തമ്മില്&#x200d; നടത്തിയ ചര്&#x200d;ച്ചയില്&#x200d; തീരുമാനമായി. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ദോഹ: റഷ്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്&#x200d; അമീര്&#x200d; ശൈഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനിയും റഷ്യന്&#x200d; പ്രസിഡണ്ട് വഌദിമീര്&#x200d; പുടിനും തീരുമാനിച്ചു. അമീറിന്റെ ദ്വിദിന റഷ്യന്&#x200d; സന്ദര്&#x200d;ശനത്തിനോടനുബന്ധിച്ചാണ് നേതാക്കാള്&#x200d; തീരുമാനം കൈക്കൊണ്ടത്്. നിരവധി കരാറുകളില്&#x200d; ഇരുവരും ഒപ്പുവെച്ചു.<br />
പ്രതിരോധം, ഊര്&#x200d;ജം, സാമ്പത്തികം, നിക്ഷേപം, വ്യാപാര കൈമാറ്റം, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളില്&#x200d; ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കും. ഫുട്‌ബോള്&#x200d; ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട വൈദഗ്ധ്യം കൈമാറുന്നതിനും നേതാക്കള്&#x200d; തമ്മില്&#x200d; നടത്തിയ ചര്&#x200d;ച്ചയില്&#x200d; തീരുമാനമായി. ഈ വര്&#x200d;ഷം റഷ്യയാണ് ഫിഫ ലോകകപ്പിന് വേദിയാകുന്നത്. 2022ല്&#x200d; ലോകകപ്പിന് വേദിയാകുന്ന ഖത്തറിന് റഷ്യയില്&#x200d; നിന്ന് സംഘാടന വിദഗ്‌ധോപദേശം ലഭിക്കുന്നത് വലിയ സഹായകമാവുമെന്നാണ് കരുതപ്പെടുന്നത്. ഔദ്യോഗിക സന്ദര്&#x200d;ശനത്തിനായി ഞായറാഴ്ചയാണ് അമീര്&#x200d; മോസ്‌കോയിലെത്തിയത്. റഷ്യന്&#x200d; ഉപപ്രധാനമന്ത്രിയുമായും മറ്റു പ്രമുഖരുമായും അമീര്&#x200d; നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.<br />
പുടിനുമായുള്ള അമീറിന്റെ കൂടിക്കാഴ്ച വലിയ പ്രധാന്യത്തോടെയാണ് ലോകവും മേഖലയും ഉറ്റുനോക്കുന്നത്. ആഗോള തലത്തിലും മേഖലാതലത്തിലുമുള്ള പുതിയ സംഭവ വികാസങ്ങളും ഇരു രാജ്യങ്ങള്&#x200d;ക്കും താത്പര്യമുള്ള വിവിധ വിഷയങ്ങളും അമീറും പുടിനും ചര്&#x200d;ച്ച ചെയ്തു. മോസ്‌കോയിലെ പ്രസിഡണ്ടിന്റെ കൊട്ടാരമായ ക്രെംലിന്&#x200d; പാലസിലാണ് അമീറും പുടിനും ചര്&#x200d;ച്ച നടത്തിയത്. ഇതിനു മുമ്പ് 2016ലാണ് അമീര്&#x200d; മോസ്‌കോ സന്ദര്&#x200d;ശിച്ചത്. ആ സന്ദര്&#x200d;ശനത്തിനിടെയുണ്ടായ തീരുമാനങ്ങളും കരാറുകളും സംബന്ധിച്ച് ചര്&#x200d;ച്ച ചെയ്്താണ് നേതാക്കള്&#x200d; തിങ്കാളാഴ്ച നടന്ന കുടിയാലോചനക്ക് തുടക്കം കുറിച്ചത്. ഖത്തറും റഷ്യയും തമ്മിലുള്ള ബന്ധത്തിന് 2018ല്&#x200d; 30 വര്&#x200d;ഷം തികയുകയാണെന്നും ഇക്കാലയളവില്&#x200d; ബന്ധങ്ങള്&#x200d; കൂടുതല്&#x200d; കൂടുതല്&#x200d; മെച്ചപ്പെട്ട് വന്നിട്ടുണ്ടെന്നും ഇനിയും കൂടുതല്&#x200d; മേഖലയിലേക്ക് ബന്ധം മെച്ചപ്പെടുത്താന്&#x200d; കഴിയണമെന്നും പുടിന്&#x200d; പറഞ്ഞു.<br />
ഖത്തറും റഷ്യയും ഉഭയകക്ഷി വ്യാപാര ബന്ധത്തില്&#x200d; കൂടുതല്&#x200d; മെച്ചപ്പെടേണ്ടതുണ്ടെന്നും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഖത്തറിന്റെ മികച്ച കൂട്ടാളിയാണ് റഷ്യയെന്നും അമീര്&#x200d; ശൈഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനി പറഞ്ഞു. ഖത്തര്&#x200d; റഷ്യ സംയുക്ത സാംസ്‌കാരിക വര്&#x200d;ഷം ആഘോഷിക്കുന്നതിനാല്&#x200d; തന്നെ ഈ വര്&#x200d;ഷം റഷ്യയ്ക്കും ഖത്തറിനും വളരെ പ്രധാനപ്പെട്ടതാണ്.<br />
അറബ് മേഖലയുമായി റഷ്യക്ക് ചരിത്രപരമായ പങ്കുണ്ട്. അതിനാല്&#x200d; തന്നെ നിലവിലെ ചില പ്രശ്‌നങ്ങള്&#x200d; പരിഹരിക്കാന്&#x200d; റഷ്യക്ക് കഴിയുമെന്നും അമീര്&#x200d; പറഞ്ഞു. കഴിഞ്ഞ ദിവസം റഷ്യയിലെ കെമിറോവോ മാളില്&#x200d; ഉണ്ടായാ തീപ്പിടിത്തത്തില്&#x200d; നിരവധി പേര്&#x200d; മിരിച്ചതില്&#x200d; അമീര്&#x200d; ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്&#x200d;ക്ക് എത്രയും പെട്ടന്ന് സുഖപ്പെടട്ടേ എന്ന് അദ്ദേഹം പറഞ്ഞു.<br />
അമീറും പുടിനുമായുള്ള ചര്&#x200d;ച്ചയില്&#x200d; ഇരു രാജ്യങ്ങളില്&#x200d; നിന്നുമുള്ള മന്ത്രിമാരും മുതിര്&#x200d;ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. രണ്ടു ദിവസത്തെ സന്ദര്&#x200d;ശനത്തിന് ശേഷം തിങ്കാളാഴ്ച തന്നെ അമീര്&#x200d; മോസ്‌കോയില്&#x200d; നിന്നും തിരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-deals-btween-qatar-and-russia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാന്‍ ആണവ കരാര്‍ റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ റഷ്യ</title>
		<link>https://www.chandrikadaily.com/russia-opposes-trumps-move-to-not-certify-iran.html</link>
					<comments>https://www.chandrikadaily.com/russia-opposes-trumps-move-to-not-certify-iran.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 26 Oct 2017 03:41:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Nuclear]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49934</guid>

					<description><![CDATA[മോസ്‌കോ: ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കാനുള്ള യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ ശക്തമായ നിലപാടുമായി റഷ്യ. യു.എസ്, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്‍ രാജ്യങ്ങളുമായി ഇറാന്‍ 2015-ല്‍ ഒപ്പുവെച്ച കരാര്‍ സംരക്ഷിക്കണമെന്ന് റഷ്യന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടു. കരാര്‍ ലംഘിക്കപ്പെടുന്ന &#8216;അത്യന്തരം ഗുരുതരമായ&#8217; സാഹചര്യം ഒഴിവാക്കാന്‍ യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തിറങ്ങണമെന്ന് റഷ്യന്‍ ഫെഡറേഷന്‍ കൗണ്‍സില്‍ പ്രസ്താവിച്ചു. ഒബാമ യു.എസ് പ്രസിഡണ്ടായിരിക്കെ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പാലിക്കുന്നുണ്ടെന്ന കാര്യം സര്‍ട്ടിഫൈ ചെയ്യേണ്ടതില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് [&#8230;]]]></description>
										<content:encoded><![CDATA[<p>മോസ്‌കോ: ഇറാനുമായുള്ള ആണവ കരാര്&#x200d; റദ്ദാക്കാനുള്ള യു.എസ് പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപിന്റെ നീക്കത്തിനെതിരെ ശക്തമായ നിലപാടുമായി റഷ്യ. യു.എസ്, യൂറോപ്യന്&#x200d; യൂണിയന്&#x200d;, ഫ്രാന്&#x200d;സ്, ചൈന, ബ്രിട്ടന്&#x200d; രാജ്യങ്ങളുമായി ഇറാന്&#x200d; 2015-ല്&#x200d; ഒപ്പുവെച്ച കരാര്&#x200d; സംരക്ഷിക്കണമെന്ന് റഷ്യന്&#x200d; പാര്&#x200d;ലമെന്റ് ആവശ്യപ്പെട്ടു. കരാര്&#x200d; ലംഘിക്കപ്പെടുന്ന &#8216;അത്യന്തരം ഗുരുതരമായ&#8217; സാഹചര്യം ഒഴിവാക്കാന്&#x200d; യു.എസ് കോണ്&#x200d;ഗ്രസ് അംഗങ്ങള്&#x200d; രംഗത്തിറങ്ങണമെന്ന് റഷ്യന്&#x200d; ഫെഡറേഷന്&#x200d; കൗണ്&#x200d;സില്&#x200d; പ്രസ്താവിച്ചു.</p>
<p>ഒബാമ യു.എസ് പ്രസിഡണ്ടായിരിക്കെ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്&#x200d; ഇറാന്&#x200d; പാലിക്കുന്നുണ്ടെന്ന കാര്യം സര്&#x200d;ട്ടിഫൈ ചെയ്യേണ്ടതില്ലെന്ന് ഡൊണാള്&#x200d;ഡ് ട്രംപ് തീരുമാനിച്ചതാണ് പുതിയ അനിശ്ചിതാവസ്ഥക്ക് കാരണം. അന്താരാഷ്ട്ര പരിശോധകര്&#x200d; ഇറാന് അനുകൂലമായ റിപ്പോര്&#x200d;ട്ട് നല്&#x200d;കിയെങ്കിലും ട്രംപ് ഇറാന്&#x200d; വിരുദ്ധ നിലപാടില്&#x200d; ഉറച്ചു നില്&#x200d;ക്കുകയായിരുന്നു. ഇതോടെ, കരാര്&#x200d; തകര്&#x200d;ച്ചയുടെ വക്കിലാണ്.</p>
<p>ഇറാനുമായുള്ള കരാര്&#x200d; സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും റദ്ദാക്കേണ്ട സാഹചര്യം നിലനില്&#x200d;ക്കുന്നില്ലെന്നും റഷ്യന്&#x200d; പാര്&#x200d;ലമെന്റ് വിലയിരുത്തി. ഒപ്പുവെച്ച മറ്റ് അംഗങ്ങള്&#x200d; ഇക്കാര്യത്തില്&#x200d; യു.എസ്സിനു മേല്&#x200d; സമ്മര്&#x200d;ദ്ദം ചെലുത്തണമെന്നും അവര്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/russia-opposes-trumps-move-to-not-certify-iran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏതു സമയവും ആണവ യുദ്ധം പൊട്ടിപ്പുറപ്പടാം: ഉത്തര കൊറിയ</title>
		<link>https://www.chandrikadaily.com/north-korea-warns-nuclear-war-anytime.html</link>
					<comments>https://www.chandrikadaily.com/north-korea-warns-nuclear-war-anytime.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 17 Oct 2017 04:21:04 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[north korea]]></category>
		<category><![CDATA[Nuclear]]></category>
		<category><![CDATA[US]]></category>
		<category><![CDATA[War]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48199</guid>

					<description><![CDATA[ന്യൂയോര്‍ക്ക്: ഏതു സമയവും ആണവ യുദ്ധം പൊട്ടിപ്പുറപ്പാമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയുടെ നിരായുധീകരണ കമ്മിറ്റി മുമ്പാകെ ഉത്തര കൊറിയയുടെ ഡെപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റ്യോങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 1970 മുതല്‍ അമേരിക്കയില്‍ നിന്ന് ഏറ്റവുമധികം ആണവാക്രമണ ഭീഷണി നേരിടുന്ന രാജ്യം ഉത്തര കൊറിയ ആണെന്നും അതിനാല്‍ ആണവായുധം കൈവശം വെക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും റ്യോങ് അവകാശപ്പെട്ടു. ഓരോ വര്‍ഷവും ആണവായുധങ്ങള്‍ അടക്കം പ്രദര്‍ശിപ്പിച്ച് ഉത്തര കൊറിയ സൈനിക അഭ്യാസങ്ങള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: ഏതു സമയവും ആണവ യുദ്ധം പൊട്ടിപ്പുറപ്പാമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സഭ ജനറല്&#x200d; അസംബ്ലിയുടെ നിരായുധീകരണ കമ്മിറ്റി മുമ്പാകെ ഉത്തര കൊറിയയുടെ ഡെപ്യൂട്ടി അംബാസഡര്&#x200d; കിം ഇന്&#x200d; റ്യോങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 1970 മുതല്&#x200d; അമേരിക്കയില്&#x200d; നിന്ന് ഏറ്റവുമധികം ആണവാക്രമണ ഭീഷണി നേരിടുന്ന രാജ്യം ഉത്തര കൊറിയ ആണെന്നും അതിനാല്&#x200d; ആണവായുധം കൈവശം വെക്കാന്&#x200d; തങ്ങള്&#x200d;ക്ക് അവകാശമുണ്ടെന്നും റ്യോങ് അവകാശപ്പെട്ടു.</p>
<p>ഓരോ വര്&#x200d;ഷവും ആണവായുധങ്ങള്&#x200d; അടക്കം പ്രദര്&#x200d;ശിപ്പിച്ച് ഉത്തര കൊറിയ സൈനിക അഭ്യാസങ്ങള്&#x200d; നടത്താറുണ്ട്. എന്നാല്&#x200d;, ഉത്തര കൊറിയയുടെ ഉന്നത നേതൃത്വത്തെ ഇല്ലാതാക്കാന്&#x200d; അമേരിക്ക ആവിഷ്‌കരിക്കുന്ന രഹസ്യ പദ്ധതികള്&#x200d; അതിനേക്കാള്&#x200d; അപകടകരമാണ്. സര്&#x200d;വ സന്നാഹങ്ങളോടെയുള്ള ആണവായുധങ്ങള്&#x200d; തയ്യാറാണെന്നും അമേരിക്കയുടെ മുഴുവന്&#x200d; പ്രദേശങ്ങളും തങ്ങളുടെ ലക്ഷ്യത്തിനുള്ളിലാണെന്നും റ്യോങ് പറഞ്ഞു. &#8216;ഞങ്ങളുടെ ഭൂമി കയ്യേറാന്&#x200d; യു.എസ് തുനിഞ്ഞാല്&#x200d; ഭൂമിയുടെ ഏതു ഭാഗത്താണെങ്കിലും അമേരിക്ക ഒരിഞ്ചു പോലും ഞങ്ങളുടെ കടുത്ത ശിക്ഷയില്&#x200d; നിന്ന് രക്ഷപ്പെടില്ല.&#8217; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ലോകം ആണവ മുക്തമായിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാല്&#x200d;, ഞങ്ങളുടെ ആണവ സംവിധാനങ്ങള്&#x200d; അടിയറ വെക്കാന്&#x200d; ഒരുക്കമല്ല. അമേരിക്കയില്&#x200d; നിന്നുള്ള ആണവ ഭീഷണി പൂര്&#x200d;ണമായി ഇല്ലാതായാലല്ലാതെ ഞങ്ങള്&#x200d; ആണവായുധങ്ങളോ ബാലിസ്റ്റിക് റോക്കറ്റുകളോ താഴെ വെക്കില്ല. &#8211; കിം റ്യോങ് പറഞ്ഞു.</p>
<p>അതേസമയം, നിലവില്&#x200d; രൂപപ്പെട്ട അസ്വാരസ്യം ഒഴിവാക്കാന്&#x200d; നയതന്ത്ര വഴികള്&#x200d; തുടര്&#x200d;ന്നും തേടുമെന്ന് യു.സ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലര്&#x200d;സന്&#x200d; പറഞ്ഞിരുന്നു. ആദ്യത്തെ ബോംബ് വീഴും വരെ നയതന്ത്രം തുടരുമെന്നായിരുന്നു ടില്ലര്&#x200d;സന്റെ വാക്കുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/north-korea-warns-nuclear-war-anytime.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
