NUECLEAR DEAL – Chandrika Daily https://www.chandrikadaily.com Mon, 03 Sep 2018 05:39:13 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg NUECLEAR DEAL – Chandrika Daily https://www.chandrikadaily.com 32 32 ആണവ കരാര്‍: അമേരിക്കയെ വെല്ലുവിളിച്ച് മിസൈല്‍ ആക്രമണ ശേഷി വര്‍ധിപ്പിക്കാന്‍ ഇറാന്റെ പദ്ധതി https://www.chandrikadaily.com/iran-moves-missiles-to-iraq-in-warning-to-enemies.html https://www.chandrikadaily.com/iran-moves-missiles-to-iraq-in-warning-to-enemies.html#respond Mon, 03 Sep 2018 05:38:06 +0000 http://www.chandrikadaily.com/?p=101297 തെഹ്‌റാന്‍: മിസൈലുടെ ആക്രമണ ശേഷി വര്‍ധിപ്പിച്ചും അത്യാധുനിക പോര്‍വിമാനങ്ങളും അന്തര്‍വാഹിനികളും വാങ്ങിക്കൂട്ടിയും ഇറാന്‍ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. വിദേശ സൈനിക പ്രതിനിധി സംഘത്തോട് നടത്തിയ പ്രസംഗത്തില്‍ ഇറാന്‍ ഉപ പ്രതിരോധ മന്ത്രി മുഹമ്മദ് അഹദിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

രാജ്യത്തിന്റെ ആയുധ നിര്‍മാണ പദ്ധതികള്‍ കൂടുതല്‍ സജീവമാക്കും. അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്.  ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിലായിരിക്കും രാജ്യത്തിന്റെ ഭാവി ശ്രദ്ധ. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ നവീകരിച്ച് ആക്രമണ ശേഷി വര്‍ധിപ്പിക്കും. പുതിയ തലമുറയില്‍ പെട്ട പോര്‍വിമാനങ്ങള്‍ പരമാവധി വാങ്ങും. അന്താരാഷ്ട്ര ആണവ കരാറില്‍നിന്ന് അമേരിക്ക പിന്‍മാറുകയും പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ മേഖല ശക്തിപ്പെടുത്താനാണ് ഇറാന്റെ തീരുമാനമെന്നും അഹദി പറഞ്ഞു.

പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച പുതിയ പോര്‍വിമാനം കഴിഞ്ഞ മാസം ഇറാന്‍ അവതരിപ്പിച്ചിരുന്നു. യു.എസ് പിന്മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഭാവി ആണവായുധ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പുതിയ കൂടിയാലോചനകള്‍ വേണമെന്ന ഫ്രഞ്ച് ആവശ്യം ഇറാന്‍ തള്ളിയിട്ടുണ്ട്. യു.എസ് ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിടണമെന്ന് ഇറാനിയന്‍ അഭിഭാഷകര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ശത്രുക്കളെ തടുത്തുനിര്‍ത്തുകയും ശാശ്വത സമാധാനം സ്ഥാപിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഇറാന്റെ സൈനിക പദ്ധതികളെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. മിസൈലുടെ ആക്രമണ ശേഷി വര്‍ധിപ്പിക്കുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതിലൂടെ പരോക്ഷമായി അമേരിക്കയെ വെല്ലുവിളിക്കുകയാണ് ഇറാന്‍ ചെയ്യുന്നതെന്ന് ചില രാഷ്ട്രീയ നിരീക്ഷര്‍ അഭിപ്രായപ്പെടുന്നു.

]]>
https://www.chandrikadaily.com/iran-moves-missiles-to-iraq-in-warning-to-enemies.html/feed 0
ഇറാന്റെ എണ്ണ വ്യാപാരം തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു ; തിരിച്ചടിച്ച് ഇറാന്‍ പെട്രോളിയം മന്ത്രി https://www.chandrikadaily.com/iranian-oil-minister-iranian-output-exports-had-not-changed-due-to-us-pressure.html https://www.chandrikadaily.com/iranian-oil-minister-iranian-output-exports-had-not-changed-due-to-us-pressure.html#respond Sun, 08 Jul 2018 12:59:03 +0000 http://www.chandrikadaily.com/?p=93675 തെഹ്റാന്‍: ഇറാന്റെ എണ്ണ വ്യാപാരം തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി ഇറാന്‍ പെട്രോളിയം മന്ത്രി ബൈജാന്‍ സംഗേഷ്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് ഇറാനുമായി എണ്ണ വ്യാപരം ഉപേക്ഷിക്കാണമെന്ന് അമേരിക്ക താക്കീത് നല്‍കിയിരുന്നു. എന്നാല്‍ അമേരിക്കയുടെ ഭീഷണി നിലനില്‍ക്കെ എണ്ണ വ്യാപാരം പതിവു പോലെ തുടരുകയാണെന്ന് ബൈജാന്‍ സംഗേഷ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇറാന്‍ എണ്ണ കയറ്റുമതി തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ നേരിടാന്‍ തങ്ങള്‍ ബദല്‍ സംവിധാനം കണ്ടെത്തിയതായും അത് വിജയകരമായി മുന്നോട്ടുപോവുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ അന്താരാഷ്ട്ര കമ്പോളത്തില്‍ എണ്ണ വില കുതിച്ചുയരുന്നതിന് പിന്നില്‍ അമേരിക്കയുടെ നീക്കങ്ങളാണെന്നും ബൈജാന്‍ സംഗേഷ് കുറ്റപ്പെടുത്തി.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സൗദി അറേബ്യയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന അമേരിക്കന്‍ നടപടി ഒപെക് മര്യാദകള്‍ക്കെതിരാണെന്നും ബൈജാന്‍ സംഗേഷ് വ്യക്തമാക്കി. കമ്പോളത്തെ നിയന്ത്രിക്കാന്‍ രാഷ്ട്രീയമായ സമ്മര്‍ദ്ദങ്ങളുണ്ടാവരുതെന്നാണ് ഒപെക്കിന്റെ നയം. ഇതിനെതിരായാണ് അമേരിക്ക പ്രവര്‍ത്തിക്കുന്നത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ പരമാധികാരത്തിനെതിരായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ എണ്ണക്കമ്പോളത്തില്‍ കൈകടത്താന്‍ ഏത് രാഷ്ട്രം നടത്തുന്ന ശ്രമവും ഇറാനെതിരായ വഞ്ചനയായി മാത്രമേ കാണാനാവൂ എന്നും ഇതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പിലൂടെ തിരിച്ചടിച്ചു. ആണവ കരാറില്‍ നിന്ന് പിന്‍മാറിയ പശ്ചാത്തലത്തില്‍ ഇറാനെതിരേ ഉപരോധം ശക്തമാക്കാന്‍ അമേരിക്ക തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രതിദിനം രണ്ട് ദശലക്ഷം ബാരല്‍ എണ്ണ അധികം ഉല്‍പ്പാദിപ്പിക്കാമെന്ന് സഊദി ഉറപ്പു നല്‍കിയിരുന്നു. നവംബര്‍ നാലിന് മുമ്പായി ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കണമെന്നാണ് ട്രംപ് ഭരണകൂടം അമേരിക്കയുമായി ഉഭയകക്ഷി ബന്ധം പുലര്‍ത്തുന്ന എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടത്. അല്ലാത്ത പക്ഷം അമേരിക്കയില്‍ ശക്തമായ നടപടി ഉണ്ടാവുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.

]]>
https://www.chandrikadaily.com/iranian-oil-minister-iranian-output-exports-had-not-changed-due-to-us-pressure.html/feed 0
ആണവ നിരായുധീകരണം: അമേരിക്കയുടെ അവകാശവാദത്തിനെതിരെ ഉത്തരകൊറിയ https://www.chandrikadaily.com/north-korea-slams-u-s-gangster-like-demands-at-nuclear-talks.html https://www.chandrikadaily.com/north-korea-slams-u-s-gangster-like-demands-at-nuclear-talks.html#respond Sun, 08 Jul 2018 07:51:27 +0000 http://www.chandrikadaily.com/?p=93609 പ്യോങ്യാങ്: ആണവ നിരായുധീകരണം സംബന്ധിച്ച പുതിയ ചര്‍ച്ചകളില്‍ അമേരിക്കയുടെ സമീപനം ഖേദകരമാണെന്ന് ഉത്തരകൊറിയ. കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ ഭണകൂടവുമായി നടത്തിയ ചര്‍ച്ചകളില്‍ വന്‍ പുരോഗി ഉണ്ടായെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ അവകാശവാദത്തിന് വിരുദ്ധമാണ് പോങ്യാങിന്റെ പുതിയ പ്രസ്താവന. സിംഗപ്പൂരില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് പോംപിയോ ഉത്തരകൊറിയ സന്ദര്‍ശിച്ചത്.

രണ്ട് ദിവസം പ്യോങ്യാങില്‍ തങ്ങി ചര്‍ച്ച നടത്തിയിട്ടും ഫലം കാണാതെയാണ് അദ്ദേഹം മടങ്ങിയതെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ അമേരിക്ക ഏകപക്ഷീയ സമ്മര്‍ദ്ദ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നതെന്ന് ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എയും കുറ്റപ്പെടുത്തി.

ആണവനിരായുധീകരണം സംബന്ധിച്ച് ഉത്തരകൊറിയയില്‍നിന്ന് കൂടുതല്‍ വ്യക്തമായ ഉറപ്പുകള്‍ വാങ്ങാനാണ് പോംപിയോ പ്യോങ്യാങില്‍ എത്തിയിരുന്നത്. കിമ്മിന്റെ ഉറ്റസഹായി കിം യോങ് ചോലുമായി അദ്ദേഹം വിശദമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയാറായിരുന്നില്ല. വിഷയങ്ങള്‍ സങ്കീര്‍ണമാണെങ്കിലും പ്രധാന പ്രശ്‌നങ്ങളില്‍ പുരോഗതി ഉണ്ടായിട്ടുണ്ടന്നായിരുന്നു പോംപിയോയുടെ പ്രതികരണം. ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നതിന് പകരം ഉപരോധങ്ങള്‍ പിന്‍വലിക്കാമെന്നും ഉത്തരകൊറിയക്ക് സുരക്ഷ ഉറപ്പാക്കുമെന്നുമായിരുന്നു കിമ്മിന് ട്രംപ് നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍. എന്നാല്‍ സിംഗപ്പൂര്‍ ഉച്ചകോടിക്ക് ശേഷവും ട്രംപ് ഉപരോധങ്ങള്‍ പുതുക്കിയിരുന്നു.

]]>
https://www.chandrikadaily.com/north-korea-slams-u-s-gangster-like-demands-at-nuclear-talks.html/feed 0
ഇറാന്‍ ആണവകരാര്‍ രക്ഷിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത് https://www.chandrikadaily.com/european-nation-set-to-save-iran-nuclear-deal.html https://www.chandrikadaily.com/european-nation-set-to-save-iran-nuclear-deal.html#respond Sat, 12 May 2018 15:53:08 +0000 http://www.chandrikadaily.com/?p=84671 പാരിസ്: അമേരിക്കന്‍ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനുമായുള്ള ആണവകരാറിനെ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സജീവ നീക്കം തുടരുന്നു. കരാറില്‍ ഒപ്പുവെച്ച ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ തിരക്കിട്ട കൂടിയാലോചനയിലാണ്.

ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചു. ആണവ കരാറില്‍നിന്ന് പിന്മാറുകയും ഇറാനെതിരെ ഉപരോധങ്ങള്‍ ശക്തമാക്കുകയും ചെയ്തുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം ഏറ്റവും കൂടുതല്‍ ബാധിക്കുക യൂറോപ്യന്‍ രാജ്യങ്ങളെയാണ്.

ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളെ നേരിടാനോ മേഖലയില്‍ തെഹ്‌റാനുള്ള സ്വാധീനം കുറക്കാനോ കരാറിന് ശേഷിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് പിന്മാറിയത്. 2015ല്‍ അമേരിക്ക മുന്‍കൈയെടുത്ത് ഒപ്പുവെച്ച കരാര്‍ റദ്ദാക്കുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആണവായുധം വികസിപ്പിക്കുന്നതില്‍നിന്ന് ഇറാനെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഉള്‍പ്പെടുന്ന വന്‍ശക്തികള്‍ കരാറില്‍ ഒപ്പുവെച്ചത്. എന്നാല്‍ തങ്ങള്‍ക്ക് ആണവായുധ പദ്ധതി ഇല്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെതിരെ അമേരിക്കന്‍ ഉപരോധങ്ങള്‍ തിരിച്ചുവരുന്നതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ശതകോടിക്കണക്കിന് ഡോളറിന്റെ ബിസിനസ് നഷ്ടമുണ്ടാകും.

യൂറോപ്യന്‍ നിര്‍മാണക്കമ്പനിയായ എയര്‍ബസ് ഇറാനുമായി ഒപ്പുവെച്ചിരുന്ന 100 വിമാനങ്ങളുടെ കരാര്‍ അപകടത്തിലാണ്. ഫ്രഞ്ച് ഊര്‍ജ കമ്പനി ടോട്ടല്‍, റിനോള്‍ട്ട് ഉള്‍പ്പെടെയുള്ള കാര്‍ നിര്‍മാതാക്കള്‍ക്കും ഇറാനില്‍ നിക്ഷേപമുണ്ട്. 2016ല്‍ ഉപരോധങ്ങള്‍ പിന്‍വലിച്ച ശേഷം ഇറാനിലേക്കുള്ള ഫ്രഞ്ച്, ജര്‍മന്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. ഉപരോധങ്ങള്‍ വീണ്ടും ചുമത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ഫ്രാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പിന്റെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കുമെന്ന് ഫ്രഞ്ച് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് നാം കുനിയുകയാണോ എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. ഇറാനെതിരെ ഉപരോധങ്ങള്‍ കൊണ്ടുവരുമ്പോള്‍ തങ്ങളുടെ കമ്പനികളെ ഒഴിവാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/european-nation-set-to-save-iran-nuclear-deal.html/feed 0
ഇറാനുമായുള്ള ഏറ്റുമുട്ടല്‍ ഇസ്രാഈലിന് റഷ്യയുടെ മുന്നറിയിപ്പ് https://www.chandrikadaily.com/russia-warn-israel-over-iran-dispute.html https://www.chandrikadaily.com/russia-warn-israel-over-iran-dispute.html#respond Fri, 11 May 2018 10:24:23 +0000 http://www.chandrikadaily.com/?p=84438 ദമസ്‌കസ്: ഇസ്രാഈലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആശങ്ക പ്രകടിപ്പിച്ച് റഷ്യ. പ്രകോപനപരമായ നടപടികള്‍ ഒഴിവാക്കണമെന്ന് ഇസ്രാഈലിന് റഷ്യ മുന്നറിയിപ്പ് നല്‍കി. ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി സംഘര്‍ഷം ഒഴിവാക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌രോവ് അഭ്യര്‍ത്ഥിച്ചു. വളരെ അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണിത്. മുഴുവന്‍ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാം-ലാവ്‌റോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തിന് പരിഹാരം കാണണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും നിര്‍ദേശിച്ചു. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ സിറിയയില്‍ നിന്നുള്ള ഇറാന്‍ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രാഈലിന് അവകാശമുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. മോസ്‌കോയില്‍ സന്ദര്‍ശനം നടത്തുന്ന നെതന്യാഹു റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

]]>
https://www.chandrikadaily.com/russia-warn-israel-over-iran-dispute.html/feed 0
ആണവകരാര്‍; അമേരിക്ക പിന്മാറിയതിനു പിന്നാലെ ഇറാനും ഇസ്രാഈലും തുറന്ന യുദ്ധത്തിലേക്ക് https://www.chandrikadaily.com/israel-and-iran-on-brink-of-war-after-unprecedented-syria-bombardmen.html https://www.chandrikadaily.com/israel-and-iran-on-brink-of-war-after-unprecedented-syria-bombardmen.html#respond Fri, 11 May 2018 10:06:17 +0000 http://www.chandrikadaily.com/?p=84433 തെഹ്‌റാന്‍: ഇറാനുമായുള്ള ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറിയതിനു പിന്നാലെ ഇറാനും ഇസ്രാഈലും തുറന്ന യുദ്ധത്തിലേക്ക്. സിറിയയിലെ ആക്രമണത്തിന് തിരിച്ചടിയായി അധിനിവിഷ്ട ജൂലാന്‍ കുന്നുകളിലെ ഇസ്രാഈല്‍ കേന്ദ്രങ്ങളില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി. തൊട്ടുപിന്നാലെ സിറിയയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികരുള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടു.

ആണവ കരാര്‍ റദ്ദാക്കിക്കൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനുശേഷം സിറിയിലെ ഇറാന്‍ സൈനിക താവളത്തില്‍ ഇസ്രാഈല്‍ മിസൈലാക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇസ്രാഈലിന്റെ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തീരുമാനിച്ചു. ജൂലാന്‍ കുന്നുകളില്‍ നിന്നാണ് ഇസ്രാഈല്‍ ഇറാനെ ആക്രമിച്ചിരുന്നത്. ഇതേ മലനിരകളെ ലക്ഷ്യമിട്ട് തന്നെ ഇറാന്‍ സേന തിരിച്ചടിക്കുകയും ചെയ്തു. ഇറാന്‍ തുടര്‍ച്ചയായി നടത്തിയ റോക്കറ്റാക്രമങ്ങള്‍ക്ക് സിറിയന്‍ സൈന്യത്തിന്റെ പിന്തുണയുള്ളതായും റിപ്പോര്‍ട്ടുണ്ട്.

സിറിയയില്‍ നിന്ന് പിടിച്ചെടുത്ത തന്ത്രപ്രധാന മലനിരകളാണ് സിറിയയില്‍ ആക്രമണം നടത്താന്‍ ഇസ്രാഈല്‍ ഉപയോഗിക്കുന്നത്. ഇസ്രാഈല്‍ ആക്രമണത്തിന് തിരിച്ചടിയായി 20 റോക്കറ്റുകള്‍ ജൂലാന്‍ കുന്നുകളില്‍ വര്‍ഷിച്ചു. എന്നാല്‍ അധികം വൈകാതെ ഇസ്രാഈല്‍ സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തി. സിറിയയിലെ നിരവധി ഇറാന്‍ കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രാഈല്‍ സൈനിക വക്താവ് ജൊനാഥന്‍ കോണ്‍റിക്കസ് അറിയിച്ചു. ജൂലാനിലേക്ക് റോക്കറ്റുകള്‍ അയക്കാന്‍ ഉപയോഗിച്ച സ്ഥലവും ഇറാന്‍ ഇന്റലിജന്‍സ് ആസ്ഥാനവും ഡിപ്പോയും വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നതായി ഇസ്രാഈല്‍ അവകാശപ്പെട്ടു.

സിറിയയുടെ ഒരു റഡാര്‍ സംവിധാനവും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. 2011ല്‍ സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഇറാനും ഇസ്രാഈലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. സിറിയയില്‍ ഇസ്രാഈല്‍ മുമ്പും ആക്രമണം നടത്തിയിട്ടുണ്ട്. ഏപ്രിലില്‍ ഹോംസ് പ്രവിശ്യയിലെ ഒരു വ്യോമതാവളം ഇസ്രാഈല്‍ ആക്രമിച്ചിരുന്നു. ഫെബ്രുവരിയില്‍ ഇസ്രാഈലിന്റെ എഫ്-16 പോര്‍വിമാനം സിറിയന്‍ സേന വെടിവെച്ചിട്ടു. കഴിഞ്ഞ വര്‍ഷം സിറിയയില്‍ ഇസ്രാഈല്‍ നിരവധി തവണ ആക്രമണം നടത്തിയിരുന്നു. സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന് പിന്തുണയായി ഇറാനും റഷ്യയും രംഗത്തുള്ളതുകൊണ്ട് ഇസ്രാഈലിന്റെ അതിരുവിട്ട ഇടപെടല്‍ വന്‍ ദുരന്തത്തിലേക്ക് നീങ്ങുമോ എന്ന പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. ഇസ്രാഈല്‍ തങ്ങളുടെ വ്യോമാതിര്‍ത്തി തുടരെത്തുടരെ ലംഘിക്കുന്നതായി ലബനാനും ആരോപിക്കുന്നു.

]]>
https://www.chandrikadaily.com/israel-and-iran-on-brink-of-war-after-unprecedented-syria-bombardmen.html/feed 0
ഭാവി തീരുമാനം ആലോചനക്കുശേഷം: റൂഹാനി https://www.chandrikadaily.com/new-iran-to-negotiate-with-world-powers-to-keep-nuclear-deal-in-place.html https://www.chandrikadaily.com/new-iran-to-negotiate-with-world-powers-to-keep-nuclear-deal-in-place.html#respond Thu, 10 May 2018 05:31:35 +0000 http://www.chandrikadaily.com/?p=84227 തെഹ്‌റാന്‍: ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്നതു സംബന്ധിച്ച് ഉടമ്പടിയില്‍ ഒപ്പുവെച്ച മറ്റു രാജ്യങ്ങളുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അമേരിക്കയെ മറികടന്ന് മുന്നോട്ടുപോകും. ബാക്കിയുള്ള രാജ്യങ്ങളുമായി സഹകരിച്ചാല്‍ ലക്ഷ്യം നേടാന്‍ സാധിക്കുമെങ്കില്‍ കരാര്‍ നിലനില്‍ക്കും.

ഒരു അന്താരാഷ്ട്ര കരാറിനോടുള്ള പ്രതിബദ്ധതയാണ് യു.എസ് അട്ടിമറിച്ചിരിക്കുന്നത്. ചൈനയുമായും റഷ്യയുമായും യൂറോപ്യന്‍ യൂണിയനുമായും ചര്‍ച്ച നടത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരാര്‍ പരാജയപ്പെടുകയാണെങ്കില്‍ ആണവ പദ്ധതി ശക്തമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഇറാന്‍ ആണവോര്‍ജ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റൂഹാനി പറഞ്ഞു.

2015ല്‍ ആണവ കരാറില്‍ ഒപ്പുവെച്ച ശേഷം ഇറാന്‍ അന്താരാഷ്ട്ര ഒറ്റപ്പെട്ടലില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. എണ്ണയും വാതകവും ലോകവ്യാപകമായി വില്‍ക്കാനും വിദേശത്ത് കൂടുതല്‍ നിക്ഷേപം നടത്താനും ഇറാന് അവസരം കിട്ടി. സാമ്പത്തികമായി പതുക്കെ പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയാണ് അമേരിക്കയുടെ പിന്മാറ്റം.

]]>
https://www.chandrikadaily.com/new-iran-to-negotiate-with-world-powers-to-keep-nuclear-deal-in-place.html/feed 0
ഇറാന്‍ ആണവകരാര്‍: ട്രംപിനെ വിമര്‍ശിച്ച് ഒബാമ രംഗത്ത് https://www.chandrikadaily.com/obama-leaving-iran-deal-misguided.html https://www.chandrikadaily.com/obama-leaving-iran-deal-misguided.html#respond Wed, 09 May 2018 18:02:05 +0000 http://www.chandrikadaily.com/?p=84181 വാഷിങ്ടണ്‍: ഇറാനെ ആണവായുധ പദ്ധതിയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കരാറുണ്ടാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ചു. തെറ്റിദ്ധാരണയാണ് ട്രംപിനെ തീരുമാനത്തിന് പ്രേരിപ്പിച്ചത്. കരാര്‍ തടസം കൂടാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അമേരിക്കയുടെ യൂറോപ്യന്‍ സഖ്യകക്ഷികളും സ്വതന്ത്ര നിരീക്ഷകരും ഇപ്പോഴത്തെ യു.എസ് പ്രതിരോധ സെക്രട്ടറിയുമെല്ലാം അക്കാര്യം സമ്മതിച്ചിട്ടുണ്ട്.ഉത്തരകൊറിയയുമായി നയതന്ത്രങ്ങള്‍ക്ക് ശ്രമിക്കുമ്പോള്‍ ഇറാനുമായുള്ള കരാറില്‍നിന്ന് അകലുന്നത് പ്രതികൂല ഫലമാണുണ്ടാക്കുകയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ട്രംപിന്റെ പ്രഖ്യാപനം അമേരിക്കയുടെ സുരക്ഷയെ ദുര്‍ബലപ്പെടുത്തുമെന്ന് കരാറുണ്ടാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അഭിപ്രായപ്പെട്ടു. അമേരിക്കയുടെ വാക്കുകളില്‍ ലോകത്തിന് വിശ്വാസ്യത നഷ്ടപ്പെടും. യൂറോപ്യന്‍ സഖ്യകക്ഷികളുമായി രാജ്യത്തെ അകറ്റും. ഇസ്രാഈലിനെയും അത് പ്രതികൂലമായി ബാധിക്കും. ഇറാനിലെ കടുംപിടുത്തക്കാര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നും കെറി പറഞ്ഞു. വാചമടിക്കേണ്ട കാര്യമില്ല. വസ്തുതകള്‍ തന്നെ യാഥാര്‍ത്ഥ്യം സംസാരിക്കുന്നുണ്ട്. യൂറോപ്പ് എന്തു നിലപാട് സ്വീകരിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും ഇനി ആണവ കരാറിന്റെ ഭാവിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/obama-leaving-iran-deal-misguided.html/feed 0
ഇറാന്‍ കരാറിനെ തകര്‍ത്ത് ട്രംപ്; അപലപിച്ച് ലോകം https://www.chandrikadaily.com/trump-to-exit-iran-nuclear-deal-and-reinstate-u-s-sanctions.html https://www.chandrikadaily.com/trump-to-exit-iran-nuclear-deal-and-reinstate-u-s-sanctions.html#respond Wed, 09 May 2018 17:44:41 +0000 http://www.chandrikadaily.com/?p=84177 വാഷിങ്ടണ്‍: ലോകം ഭയപ്പെട്ടതുപോലെ ഇറാനുമായുള്ള ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറി. സഖ്യകക്ഷികളുടെയും കരാറില്‍ ഒപ്പുവെച്ച സഹരാഷ്ട്രങ്ങളുടെയും അഭ്യര്‍ത്ഥനകള്‍ കാറ്റില്‍ പറത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇറാനെതിരായ ഉപരോധം റദ്ദാക്കിയ തീരുമാനം പുതുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പകരം ശക്തമായ കൂടുതല്‍ കടുത്ത ഉപരോധങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനത്തെ യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും ചൈനയും അപലപിച്ചു.

ആണവായുധ പദ്ധതിയില്‍നിന്ന് ഇറാനെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2015ല്‍ യു.എസ് ഉള്‍പ്പെടുന്ന യു.എന്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളും ജര്‍മനിയും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ താല്‍പര്യപ്രകാരം മാസങ്ങള്‍ നീണ്ട ചര്‍ച്ചകളിലൂടെ ഉണ്ടാക്കിയ കരാറിന് ട്രംപ് കത്തിവെച്ചിരിക്കുകയാണ്. ആണവായുധ പദ്ധതിയുടെ ഭാഗമായുള്ള യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെക്കുന്നതിന് പകരം ഇറാനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കുമെന്നാണ് കരാര്‍ വാഗ്ദാനം ചെയ്യുന്നത്. അമേരിക്ക-ഇറാന്‍ ബന്ധത്തില്‍ കാതലമായ മാറ്റത്തിന് കരാര്‍ വഴിയൊരുക്കിയിരുന്നു. പഴയ ശത്രുത മറന്ന് സൗഹൃദത്തിലേക്ക് നീങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ തീരുമാനത്തോടെ 2015ന് മുമ്പുള്ള അവസ്ഥയിലേക്ക് ഇറാന്‍-യു.എസ് ബന്ധം മാറിയിരിക്കുകയാണ്.

2016ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുമ്പോള്‍ തന്നെ കരാര്‍ റദ്ദാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആണവകരാര്‍ ഏകപക്ഷീയമാണെന്നും ലോകം കണ്ട ഏറ്റവും മോശപ്പെട്ട ഉടമ്പടിയാണ് അതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ അമേരിക്കയോടൊപ്പം കരാറില്‍ ഒപ്പുവെച്ച യു.എസിന്റെ ഉറ്റസുഹൃദ് രാജ്യങ്ങളായ ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ട്രംപിന്റെ വാദം അംഗീകരിച്ചിരുന്നില്ല. ലോകസമാധാന പുനസ്ഥാപനത്തില്‍ മുഖ്യപങ്ക് വഹിക്കുമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കരാറിനെ കൊല്ലുന്നതില്‍നിന്ന് ട്രംപിനെ പിന്തിരിപ്പിക്കാന്‍ മൂന്ന് രാജ്യങ്ങളുടെയും ഭരണത്തലവന്മാര്‍ നേരിട്ട് അമേരിക്കയില്‍ എത്തിയിരുന്നു. പക്ഷെ, അനുനയങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും അദ്ദേഹം വഴങ്ങിയില്ല.

കരാറിന്റെ ഗുണദോഷ ഫലങ്ങളെക്കാള്‍ ഇറാനുമായി പിണങ്ങുകയും അവരുടെ ശത്രുത വാങ്ങുകയുമായിരുന്നു ട്രംപിന്റെ ലക്ഷ്യം. മാത്രമല്ല, അമേരിക്കയുടെ അരുമ രാഷ്ട്രമായ ഇസ്രാഈലിനെ സുഖിപ്പിക്കാനും സാധിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. പശ്ചിമേഷ്യയില്‍ ഭീതി വിതിക്കാനും ആയുധകിടമത്സരം രൂപപ്പെടുത്താനും സാധിക്കുമെന്നതായിരുന്നു ട്രംപ് മുന്നില്‍ കണ്ട മറ്റൊരു നേട്ടം. ഇറാനുമായി ആണവകരാറില്‍ ഒപ്പുവെച്ചതില്‍ ഏറ്റവും കൂടുതല്‍ നിരാശയും രോഷവുമുണ്ടായിരുന്നത് ഇസ്രാഈലിനാണ്. ആണവായുധം വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന പേരില്‍ ഇറാനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ സൈനിക നടപടിയുണ്ടാകണമെന്നാണ് ഇസ്രാഈല്‍ ആഗ്രഹിക്കുന്നത്.

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എന്‍ രക്ഷാസമിതിയില്‍ വ്യാജ രേഖകളുമായി എത്തി ഇറാന് ആണവായുധ പദ്ധതിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിലപ്പോയിരുന്നില്ല. പകരം യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും റഷ്യയും, ചൈനയും ഇറാനുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് ചെയ്തത്. സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് തങ്ങളുടെ ആണവപദ്ധതിയെന്ന് ഇറാന്‍ തുടക്കം മുതല്‍ തന്നെ വാദിക്കുന്നുണ്ട്. പക്ഷെ, വന്‍ശക്തികള്‍ക്ക് ആ വാക്കുകളില്‍ വിശ്വാസമുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള ചര്‍ച്ചകളാണ് കരാറില്‍ അവസാനിച്ചത്.

]]>
https://www.chandrikadaily.com/trump-to-exit-iran-nuclear-deal-and-reinstate-u-s-sanctions.html/feed 0