NUECLEAR WEPON – Chandrika Daily https://www.chandrikadaily.com Mon, 03 Sep 2018 05:39:13 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg NUECLEAR WEPON – Chandrika Daily https://www.chandrikadaily.com 32 32 ആണവ കരാര്‍: അമേരിക്കയെ വെല്ലുവിളിച്ച് മിസൈല്‍ ആക്രമണ ശേഷി വര്‍ധിപ്പിക്കാന്‍ ഇറാന്റെ പദ്ധതി https://www.chandrikadaily.com/iran-moves-missiles-to-iraq-in-warning-to-enemies.html https://www.chandrikadaily.com/iran-moves-missiles-to-iraq-in-warning-to-enemies.html#respond Mon, 03 Sep 2018 05:38:06 +0000 http://www.chandrikadaily.com/?p=101297 തെഹ്‌റാന്‍: മിസൈലുടെ ആക്രമണ ശേഷി വര്‍ധിപ്പിച്ചും അത്യാധുനിക പോര്‍വിമാനങ്ങളും അന്തര്‍വാഹിനികളും വാങ്ങിക്കൂട്ടിയും ഇറാന്‍ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. വിദേശ സൈനിക പ്രതിനിധി സംഘത്തോട് നടത്തിയ പ്രസംഗത്തില്‍ ഇറാന്‍ ഉപ പ്രതിരോധ മന്ത്രി മുഹമ്മദ് അഹദിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

രാജ്യത്തിന്റെ ആയുധ നിര്‍മാണ പദ്ധതികള്‍ കൂടുതല്‍ സജീവമാക്കും. അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്.  ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിലായിരിക്കും രാജ്യത്തിന്റെ ഭാവി ശ്രദ്ധ. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ നവീകരിച്ച് ആക്രമണ ശേഷി വര്‍ധിപ്പിക്കും. പുതിയ തലമുറയില്‍ പെട്ട പോര്‍വിമാനങ്ങള്‍ പരമാവധി വാങ്ങും. അന്താരാഷ്ട്ര ആണവ കരാറില്‍നിന്ന് അമേരിക്ക പിന്‍മാറുകയും പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ മേഖല ശക്തിപ്പെടുത്താനാണ് ഇറാന്റെ തീരുമാനമെന്നും അഹദി പറഞ്ഞു.

പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച പുതിയ പോര്‍വിമാനം കഴിഞ്ഞ മാസം ഇറാന്‍ അവതരിപ്പിച്ചിരുന്നു. യു.എസ് പിന്മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഭാവി ആണവായുധ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പുതിയ കൂടിയാലോചനകള്‍ വേണമെന്ന ഫ്രഞ്ച് ആവശ്യം ഇറാന്‍ തള്ളിയിട്ടുണ്ട്. യു.എസ് ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിടണമെന്ന് ഇറാനിയന്‍ അഭിഭാഷകര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ശത്രുക്കളെ തടുത്തുനിര്‍ത്തുകയും ശാശ്വത സമാധാനം സ്ഥാപിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഇറാന്റെ സൈനിക പദ്ധതികളെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. മിസൈലുടെ ആക്രമണ ശേഷി വര്‍ധിപ്പിക്കുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതിലൂടെ പരോക്ഷമായി അമേരിക്കയെ വെല്ലുവിളിക്കുകയാണ് ഇറാന്‍ ചെയ്യുന്നതെന്ന് ചില രാഷ്ട്രീയ നിരീക്ഷര്‍ അഭിപ്രായപ്പെടുന്നു.

]]>
https://www.chandrikadaily.com/iran-moves-missiles-to-iraq-in-warning-to-enemies.html/feed 0
ഇറാന്‍ ആണവകരാര്‍: ട്രംപിനെ വിമര്‍ശിച്ച് ഒബാമ രംഗത്ത് https://www.chandrikadaily.com/obama-leaving-iran-deal-misguided.html https://www.chandrikadaily.com/obama-leaving-iran-deal-misguided.html#respond Wed, 09 May 2018 18:02:05 +0000 http://www.chandrikadaily.com/?p=84181 വാഷിങ്ടണ്‍: ഇറാനെ ആണവായുധ പദ്ധതിയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കരാറുണ്ടാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ചു. തെറ്റിദ്ധാരണയാണ് ട്രംപിനെ തീരുമാനത്തിന് പ്രേരിപ്പിച്ചത്. കരാര്‍ തടസം കൂടാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അമേരിക്കയുടെ യൂറോപ്യന്‍ സഖ്യകക്ഷികളും സ്വതന്ത്ര നിരീക്ഷകരും ഇപ്പോഴത്തെ യു.എസ് പ്രതിരോധ സെക്രട്ടറിയുമെല്ലാം അക്കാര്യം സമ്മതിച്ചിട്ടുണ്ട്.ഉത്തരകൊറിയയുമായി നയതന്ത്രങ്ങള്‍ക്ക് ശ്രമിക്കുമ്പോള്‍ ഇറാനുമായുള്ള കരാറില്‍നിന്ന് അകലുന്നത് പ്രതികൂല ഫലമാണുണ്ടാക്കുകയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ട്രംപിന്റെ പ്രഖ്യാപനം അമേരിക്കയുടെ സുരക്ഷയെ ദുര്‍ബലപ്പെടുത്തുമെന്ന് കരാറുണ്ടാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അഭിപ്രായപ്പെട്ടു. അമേരിക്കയുടെ വാക്കുകളില്‍ ലോകത്തിന് വിശ്വാസ്യത നഷ്ടപ്പെടും. യൂറോപ്യന്‍ സഖ്യകക്ഷികളുമായി രാജ്യത്തെ അകറ്റും. ഇസ്രാഈലിനെയും അത് പ്രതികൂലമായി ബാധിക്കും. ഇറാനിലെ കടുംപിടുത്തക്കാര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നും കെറി പറഞ്ഞു. വാചമടിക്കേണ്ട കാര്യമില്ല. വസ്തുതകള്‍ തന്നെ യാഥാര്‍ത്ഥ്യം സംസാരിക്കുന്നുണ്ട്. യൂറോപ്പ് എന്തു നിലപാട് സ്വീകരിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും ഇനി ആണവ കരാറിന്റെ ഭാവിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/obama-leaving-iran-deal-misguided.html/feed 0
ഇറാന്‍ കരാറിനെ തകര്‍ത്ത് ട്രംപ്; അപലപിച്ച് ലോകം https://www.chandrikadaily.com/trump-to-exit-iran-nuclear-deal-and-reinstate-u-s-sanctions.html https://www.chandrikadaily.com/trump-to-exit-iran-nuclear-deal-and-reinstate-u-s-sanctions.html#respond Wed, 09 May 2018 17:44:41 +0000 http://www.chandrikadaily.com/?p=84177 വാഷിങ്ടണ്‍: ലോകം ഭയപ്പെട്ടതുപോലെ ഇറാനുമായുള്ള ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറി. സഖ്യകക്ഷികളുടെയും കരാറില്‍ ഒപ്പുവെച്ച സഹരാഷ്ട്രങ്ങളുടെയും അഭ്യര്‍ത്ഥനകള്‍ കാറ്റില്‍ പറത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇറാനെതിരായ ഉപരോധം റദ്ദാക്കിയ തീരുമാനം പുതുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പകരം ശക്തമായ കൂടുതല്‍ കടുത്ത ഉപരോധങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനത്തെ യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും ചൈനയും അപലപിച്ചു.

ആണവായുധ പദ്ധതിയില്‍നിന്ന് ഇറാനെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2015ല്‍ യു.എസ് ഉള്‍പ്പെടുന്ന യു.എന്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളും ജര്‍മനിയും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ താല്‍പര്യപ്രകാരം മാസങ്ങള്‍ നീണ്ട ചര്‍ച്ചകളിലൂടെ ഉണ്ടാക്കിയ കരാറിന് ട്രംപ് കത്തിവെച്ചിരിക്കുകയാണ്. ആണവായുധ പദ്ധതിയുടെ ഭാഗമായുള്ള യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെക്കുന്നതിന് പകരം ഇറാനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കുമെന്നാണ് കരാര്‍ വാഗ്ദാനം ചെയ്യുന്നത്. അമേരിക്ക-ഇറാന്‍ ബന്ധത്തില്‍ കാതലമായ മാറ്റത്തിന് കരാര്‍ വഴിയൊരുക്കിയിരുന്നു. പഴയ ശത്രുത മറന്ന് സൗഹൃദത്തിലേക്ക് നീങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ തീരുമാനത്തോടെ 2015ന് മുമ്പുള്ള അവസ്ഥയിലേക്ക് ഇറാന്‍-യു.എസ് ബന്ധം മാറിയിരിക്കുകയാണ്.

2016ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുമ്പോള്‍ തന്നെ കരാര്‍ റദ്ദാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആണവകരാര്‍ ഏകപക്ഷീയമാണെന്നും ലോകം കണ്ട ഏറ്റവും മോശപ്പെട്ട ഉടമ്പടിയാണ് അതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ അമേരിക്കയോടൊപ്പം കരാറില്‍ ഒപ്പുവെച്ച യു.എസിന്റെ ഉറ്റസുഹൃദ് രാജ്യങ്ങളായ ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ട്രംപിന്റെ വാദം അംഗീകരിച്ചിരുന്നില്ല. ലോകസമാധാന പുനസ്ഥാപനത്തില്‍ മുഖ്യപങ്ക് വഹിക്കുമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കരാറിനെ കൊല്ലുന്നതില്‍നിന്ന് ട്രംപിനെ പിന്തിരിപ്പിക്കാന്‍ മൂന്ന് രാജ്യങ്ങളുടെയും ഭരണത്തലവന്മാര്‍ നേരിട്ട് അമേരിക്കയില്‍ എത്തിയിരുന്നു. പക്ഷെ, അനുനയങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും അദ്ദേഹം വഴങ്ങിയില്ല.

കരാറിന്റെ ഗുണദോഷ ഫലങ്ങളെക്കാള്‍ ഇറാനുമായി പിണങ്ങുകയും അവരുടെ ശത്രുത വാങ്ങുകയുമായിരുന്നു ട്രംപിന്റെ ലക്ഷ്യം. മാത്രമല്ല, അമേരിക്കയുടെ അരുമ രാഷ്ട്രമായ ഇസ്രാഈലിനെ സുഖിപ്പിക്കാനും സാധിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. പശ്ചിമേഷ്യയില്‍ ഭീതി വിതിക്കാനും ആയുധകിടമത്സരം രൂപപ്പെടുത്താനും സാധിക്കുമെന്നതായിരുന്നു ട്രംപ് മുന്നില്‍ കണ്ട മറ്റൊരു നേട്ടം. ഇറാനുമായി ആണവകരാറില്‍ ഒപ്പുവെച്ചതില്‍ ഏറ്റവും കൂടുതല്‍ നിരാശയും രോഷവുമുണ്ടായിരുന്നത് ഇസ്രാഈലിനാണ്. ആണവായുധം വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന പേരില്‍ ഇറാനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ സൈനിക നടപടിയുണ്ടാകണമെന്നാണ് ഇസ്രാഈല്‍ ആഗ്രഹിക്കുന്നത്.

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എന്‍ രക്ഷാസമിതിയില്‍ വ്യാജ രേഖകളുമായി എത്തി ഇറാന് ആണവായുധ പദ്ധതിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിലപ്പോയിരുന്നില്ല. പകരം യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും റഷ്യയും, ചൈനയും ഇറാനുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് ചെയ്തത്. സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് തങ്ങളുടെ ആണവപദ്ധതിയെന്ന് ഇറാന്‍ തുടക്കം മുതല്‍ തന്നെ വാദിക്കുന്നുണ്ട്. പക്ഷെ, വന്‍ശക്തികള്‍ക്ക് ആ വാക്കുകളില്‍ വിശ്വാസമുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള ചര്‍ച്ചകളാണ് കരാറില്‍ അവസാനിച്ചത്.

]]>
https://www.chandrikadaily.com/trump-to-exit-iran-nuclear-deal-and-reinstate-u-s-sanctions.html/feed 0
ഇറാന്‍ ആണവ കരാര്‍: ട്രംപിനെ നേരിടാന്‍ വന്‍ശക്തികള്‍ ഒരുങ്ങുന്നു https://www.chandrikadaily.com/iran-rejects-trump-and-macrons-latest-nuclear-deal-proposals.html https://www.chandrikadaily.com/iran-rejects-trump-and-macrons-latest-nuclear-deal-proposals.html#respond Wed, 25 Apr 2018 17:50:33 +0000 http://www.chandrikadaily.com/?p=82030 വാഷിങ്ടണ്‍: ഇറാന്റെ ആണവായുധ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്ക് തടയിടുന്നതിന് പുതിയ കരാറുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും സൂചിപ്പിച്ചു. വാഷിങ്ടണില്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ, 2015ലെ ഇറാന്‍ ആണവ കരാറിന്റെ കാര്യത്തില്‍ തങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നയുണ്ടെന്ന് മക്രോണ്‍ സമ്മതിച്ചു. ആണവ പ്രശ്‌നം ഉള്‍പ്പെടെ മുഴുവന്‍ വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന കരാറിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാറില്‍നിന്ന് പിന്‍വാങ്ങുന്നതിനെതിരെ ട്രംപിന് മക്രോണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജര്‍മനിയും യു.എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും ഒപ്പുവെച്ച ആണവ കരാര്‍ ഇറാന് അനുകൂലമാണെന്നാണ് ട്രംപിന്റെ വാദം. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട കരാറാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. വ്യവസ്ഥകളില്‍ മാറ്റം വരുത്തി കരാര്‍ അട്ടിമറിക്കാന്‍ യു.എസ് പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ ട്രംപ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കരാര്‍ റദ്ദാക്കുന്നതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും ചൈനയും അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആണവ കരാര്‍ ദുര്‍ബലമാക്കാനുള്ള ട്രംപിന്റെയും മക്രോണിന്റെയും നീക്കത്തെ തിരിച്ചറിയണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി മറ്റു രാജ്യങ്ങളോട് ആവശ്യപ്പെട്ടു. കരാറില്‍നിന്ന് പിന്‍വലിയുന്നതിലൂടെ അമേരിക്ക വന്‍ അബദ്ധമായിരിക്കും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വ്യവസ്ഥകള്‍ ലംഘിക്കുന്നതിന് രാഷ്ട്രീയവും ധാര്‍മികവുമായ വില നല്‍കേണ്ടിവരുമെന്നും റൂഹാനി മുന്നറിയിപ്പ് നല്‍കി. ട്രംപിനെതിരെ യൂറോപ്യന്‍ യൂണിയന്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. നിലവിലുള്ള കരാറിന് യാതൊരു കുഴപ്പവുമില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രവിഭാഗം മേധാവി ഫെഡറിക്ക മൊഗെരിനി പറഞ്ഞു. അത് തുടരുന്ന കാര്യം ഉറപ്പാക്കുകയാണ് വേണ്ടത്. ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അപ്പോള്‍ നോക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദൈര്‍ഘ്യമേറിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് 2015ല്‍ കരാറുണ്ടാക്കിയതെന്നും അതെല്ലാം ഇനി ആവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണെന്നും റഷ്യ വ്യക്തമാക്കി.

]]>
https://www.chandrikadaily.com/iran-rejects-trump-and-macrons-latest-nuclear-deal-proposals.html/feed 0
ചൈന ആണവായുധ ശേഷി വര്‍ധിപ്പിക്കുന്നു https://www.chandrikadaily.com/china-increasing-nuclear-capable.html https://www.chandrikadaily.com/china-increasing-nuclear-capable.html#respond Tue, 30 Jan 2018 18:50:28 +0000 http://www.chandrikadaily.com/?p=67528 ബെയ്ജിംഗ്: ആണവായുധ ശേഷി വര്‍ധിപ്പിക്കാന്‍ ചൈനീസ് സൈന്യം ഒരുങ്ങുന്നു. ലോക രാജ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളി നല്‍കാന്‍ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തണമെന്നാണ് ചൈനീസ് സൈന്യത്തിന്റെ തീരുമാനം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) ഔദ്യോഗിക പത്രത്തിലാണു നിര്‍ദേശം.

ആഗോളതലത്തില്‍ നാശം വിതയ്ക്കാന്‍ കഴിയുന്ന ഒന്നിലധികം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ചൈനയുടെ കൈവശമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വീണ്ടും സൈനിക ശേഷി വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്. അമേരിക്ക പുതിയ ആണവ തന്ത്രങ്ങള്‍ക്കു തയാറെടുക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പിഎല്‍എയുടെ പുതിയ നിര്‍ദേശം. പിഎല്‍എ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പിഎല്‍എ അക്കാഡമി ഓഫ് മിലിട്ടറി സയന്‍സിലെ രണ്ടു ഗവേഷകരാണു ലേഖനം എഴുതിയത്. യുഎസ്, റഷ്യ ഉള്‍പ്പെടെയുള്ള ശക്തികളുടെ ഭീഷണികളെ മറികടക്കാന്‍ ആണവായുധ ശേഷി വര്‍ധിപ്പിക്കേണ്ടതുണ്ട്. നിലവിലെ അവസ്ഥയില്‍ കാര്യമായ മാറ്റം വരണം. ആദ്യം ഉപയോഗിക്കില്ല എന്ന തത്വം പാലിക്കണമെന്നും ആണവായുധങ്ങളുടെ നിര്‍മാര്‍ജനമാണ് ആത്യന്തിക ലക്ഷ്യമെന്നും ലേഖനത്തില്‍ പറയുന്നു.

ലേഖനത്തില്‍ മറ്റു രാജ്യങ്ങളെയും വിമര്‍ശിക്കുന്നുണ്ട്. യുഎസും , റഷ്യയും ആണവായുധങ്ങള്‍ ഒഴിവാക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല. പകരം അവയുടെ വിപുലീകരണവും , കൂടുതല്‍ മെച്ചപ്പെടുത്തുന്നതുമാണ് ഇരു രാജ്യങ്ങളും നടപ്പിലാക്കുന്നത്. അടുത്ത 30 വര്‍ഷം ആണവായുധ മേഖലയില്‍ 1.2 ട്രില്യണ്‍ ഡോളര്‍ ചെലവിടാനാണു അമേരിക്കയുടെ തീരുമാനം. ഇതിന് തുല്യമായി റഷ്യയും പണം ചെലവാക്കും. അതിനാല്‍ ഇതെല്ലാം കണ്ട് ചൈന വെറുതെയിരിക്കരുതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചൈന ആണവശേഷി കൂട്ടുന്നതു അയല്‍രാജ്യമായ ഇന്ത്യക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്.

]]>
https://www.chandrikadaily.com/china-increasing-nuclear-capable.html/feed 0
വിലക്കുകള്‍ മറികടന്ന് വീണ്ടും ഉത്തരകൊറിയയുടെ ആണവ പരീക്ഷണം https://www.chandrikadaily.com/%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%80.html https://www.chandrikadaily.com/%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%80.html#respond Sun, 03 Sep 2017 07:24:30 +0000 http://www.chandrikadaily.com/?p=42715  

അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകളും വിലക്കുകളും വിലവെക്കാതെ ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണത്തിലേര്‍പ്പെട്ടു. സമീപ കാലത്തേതില്‍ വെച്ച ഏറ്റവും ശക്തമായ പരീക്ഷണമായിരുന്നു ഇത്തവണത്തേതെന്നാണ് വിലയിരുത്തല്‍. 6.3 തീവ്രതയുള്ള പ്രകമ്പനമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയും ദക്ഷിണകൊറിയയും ഉള്‍പ്പടെ ശക്തമായ എതിര്‍പ്പുകള്‍ അറിയിച്ചതിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ നടപടി. ഇത് ആറാം തവണയാണ് ഉത്തരകൊറിയയുടെ ആണവ പരീക്ഷണം.

നേരത്തെ ആണവ പരീക്ഷണം നടത്തിയ പ്യോങ്യാങില്‍ തന്നെയാണ് ഇത്തവണയും ഉത്തരകൊറിയയുടെ പരീക്ഷണം നടത്തിയതെന്നാണ് റിപ്പോര്‍്ട്ടുകള്‍. പ്യോങ്യാങ്ങിന് സമീപമുള്ള കില്‍ജുവാണ് ഭൂകമ്പത്തിന്റെ പ്രകമ്പന കേന്ദ്രം. ആണവ പരീക്ഷണത്തിനിടെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലി ്പ്രകമ്പനമാണ് ഉണ്ടായിട്ടുള്ളതെന്ന് അമേരിക്കന്‍ ഭൗമ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.

]]>
https://www.chandrikadaily.com/%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%80.html/feed 0