<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>obituray &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/obituray/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 07 Jan 2026 10:14:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>obituray &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് വി.ഡി സതീശന്‍</title>
		<link>https://www.chandrikadaily.com/chandrika-photographer-k-condolences-on-the-demise-of-gopakumar-vd-satheesan.html</link>
					<comments>https://www.chandrikadaily.com/chandrika-photographer-k-condolences-on-the-demise-of-gopakumar-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 07 Jan 2026 10:14:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[k gopakumar]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[obituray]]></category>
		<category><![CDATA[vd satheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373000</guid>

					<description><![CDATA[ചന്ദ്രിക ദിനപ്പത്രം തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ ആകസ്മിക വിയോഗം ഞെട്ടിക്കുന്നതാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.]]></description>
										<content:encoded><![CDATA[<p>ചന്ദ്രിക ഫോട്ടോഗ്രാഫര്&#x200d; കെ. ഗോപകുമാറിന്റെ നിര്യാണത്തില്&#x200d; അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d;. ചന്ദ്രിക ദിനപ്പത്രം തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫര്&#x200d; കെ. ഗോപകുമാറിന്റെ ആകസ്മിക വിയോഗം ഞെട്ടിക്കുന്നതാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്&#x200d; കുറിച്ചു. &#8216;ഗോപന്&#x200d; ഇല്ലാത്ത സെക്രട്ടേറിയറ്റിനും പ്രസ് ക്ലബ്ബിനും മുന്നിലെ പത്രഫോട്ടോഗ്രാഫര്&#x200d;മാരുടെ സംഘത്തെ കുറിച്ച് ആലോചിക്കാനാകുന്നില്ല. തിരുവനന്തപുരത്തെ എല്ലാ പരിപാടികളിലും ഗോപനെ കാണാറുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് അവസാനമായി കണ്ടത്. എല്ലാവരോടും സൗമ്യമായി ഇടപഴകുന്ന വ്യക്തിത്വം. പരിചയപ്പെടുന്നവരാരും ഗോപനെ മറക്കില്ലെന്നാണ് ഞാന്&#x200d; കരുതുന്നത്. വിയോഗം താങ്ങാനുള്ള കരുത്ത് എല്ലാവര്&#x200d;ക്കും ഉണ്ടാകട്ടെയെന്നും കുടുംബാഗങ്ങളുടെയും സഹപ്രവര്&#x200d;ത്തകരുടെയും ദുഃഖത്തില്&#x200d; പങ്കുചേരുന്നു. ആദരാഞ്ജലികള്&#x200d;&#8217;.- അദ്ദേഹം കുറിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandrika-photographer-k-condolences-on-the-demise-of-gopakumar-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മകന്റെ വിയോഗത്തില്&#x200d; മനംനൊന്ത് മാതാപിതാക്കള്&#x200d; ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/saddened-by-the-death-of-their-son-the-parents-committed-suicide.html</link>
					<comments>https://www.chandrikadaily.com/saddened-by-the-death-of-their-son-the-parents-committed-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 23 Jan 2025 12:08:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[obituray]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327056</guid>

					<description><![CDATA[മുട്ടട സ്വദേശികളായ സ്‌നേഹദേവും ശ്രീകലയുമാണു മരിച്ചത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മകന്റെ വിയോഗത്തില്&#x200d; മനംനൊന്ത് ദമ്പതികള്&#x200d; അരുവിപ്പുറത്തു നെയ്യാറില്&#x200d; ചാടി ജീവനൊടുക്കി. മുട്ടട സ്വദേശികളായ സ്‌നേഹദേവും ശ്രീകലയുമാണു മരിച്ചത്. ഒരു വര്&#x200d;ഷം മുന്&#x200d;പാണ് ഇവരുടെ ഏകമകന്&#x200d; മരിച്ചത്. ഇന്നു രാവിലെയാണ് നെയ്യാറില്&#x200d; ദമ്പതികളുടെ മൃതദേഹം തൊഴിലുറപ്പ് തൊഴിലാളികള്&#x200d; കണ്ടെത്. രണ്ടുപേരുടെയും കൈകള്&#x200d; കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.</p>
<p>കരയില്&#x200d; ഇവരുടെ ചെരുപ്പുകളും കുടിച്ചു ബാക്കിവച്ച ജൂസ് ബോട്ടിലും കണ്ടെത്തി. കാറില്&#x200d; നിന്നും നാലു പേജുള്ള ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്&#x200d;. തുടര്&#x200d;ന്നു പൊലീസില്&#x200d; വിവരമറിയിക്കുകയായിരുന്നു. സ്വത്തുക്കളെല്ലാം ഒരു ട്രസ്റ്റ് രൂപീകരിച്ചു കൈമാറ്റം ചെയ്തതായി ആത്മഹത്യാകുറിപ്പില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saddened-by-the-death-of-their-son-the-parents-committed-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈജ്ഞാനിക-ദാര്&#x200d;ശനിക ചിന്തകള്&#x200d; പകര്&#x200d;ന്നുനല്&#x200d;കിയ പണ്ഡിതശ്രേഷ്ഠന്&#x200d;; ബാഫഖി തങ്ങള്&#x200d; കേള്&#x200d;വിക്കാരനായെത്തി</title>
		<link>https://www.chandrikadaily.com/avylithara-memoirs.html</link>
					<comments>https://www.chandrikadaily.com/avylithara-memoirs.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 31 Jan 2023 07:39:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[memory]]></category>
		<category><![CDATA[obituray]]></category>
		<category><![CDATA[vylithara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235295</guid>

					<description><![CDATA[ദേശീയപാതയില്&#x200d; തോട്ടപ്പള്ളി മുതല്&#x200d; പല്ലനയും പാനൂരും വരെ നീണ്ടുകിടക്കുന്ന തീരഭൂമിയില്&#x200d; ജാതിമത, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആര്&#x200d;ക്കും കടന്നുവരാവുന്നൊരു ഇടമാണ് വൈലിത്തറ വീട്. പ്രഭാഷണവും യാത്രകളുമൊക്കെ ഒഴിവാക്കി വീട്ടില്&#x200d; കഴിയുമ്പോഴും ഉസ്താദിന്റെ സ്നേഹവാത്സല്യങ്ങള്&#x200d; തേടി ഇപ്പോഴും ഇവിടേക്ക് ആളുകള്&#x200d; വന്നുപോകുന്നു.

]]></description>
										<content:encoded><![CDATA[<p><strong>;ഇന്ന് അന്തരിച്ച വൈലിത്തറ മൗലവിയെക്കുറിച്ച് അനുസ്മരണം</strong></p>
<p>1960കള്&#x200d; മുതല്&#x200d; ഇസ്ലാമിക സമൂഹത്തിന്റെ വൈജ്ഞാനിക സായാഹ്നങ്ങളിലേക്ക് കരുത്തുറ്റ ദാര്&#x200d;ശനിക ചിന്തകള്&#x200d; പകര്&#x200d;ന്നുനല്&#x200d;കിയാണ് വൈലിത്തറ ശ്രദ്ധേയനാകുന്നത്. മതവും മനുഷ്യനും തമ്മിലുള്ള ജീവിത സമവാക്യത്തെ വിശുദ്ധ ഖുര്&#x200d;ആന്റെയും ബൈബിളിന്റെയും ഭഗവത്ഗീതയുടെയും ഉപനിഷത്തുകളുടെയും ഉള്ളറകളെ തൊട്ട് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് മതപ്രഭാഷണ രംഗത്ത് വൈലിത്തറ പുതിയൊരു അധ്യായം തുറന്നത്. അന്നോളം കേട്ടുപരിചയിച്ചതിനപ്പുറം മലയാള കവിതകളും വിശ്വസാഹിത്യ കൃതികളും ഉദ്ധരിച്ച് മലയാളത്തിലും ഇംഗ്ലീഷിലും പ്രബോധന സദസുകളെ സാംസ്‌കാരിക സദസുകള്&#x200d; കൂടിയാക്കിയ വൈലിത്തറയുടെ വൈഭവം ആഗോള മുസ്ലിം സമൂഹത്തില്&#x200d; ഗൗരവമേറിയ ചര്&#x200d;ച്ചയായിരുന്നു.ഖുര്&#x200d;ആന്റെ ആദ്യ പാഠങ്ങള്&#x200d; പഠിപ്പിച്ചത് നാട്ടുകാരായ കളത്തിപ്പറമ്പില്&#x200d; മൊയ്തീന്&#x200d;കുഞ്ഞ് മുസലിയാരില്&#x200d; നിന്നും ഹൈദ്രോസ് മുസലിയാരില്&#x200d; നിന്നുമാണ് കര്&#x200d;മശാസ്ത്രത്തിന്റെ ആദ്യപാഠങ്ങളാകട്ടെ ആലി മുസലിയാര്&#x200d;, വടുതല കുഞ്ഞു ബാവ മുസലിയാര്&#x200d; എന്നിവരില്&#x200d; നിന്നും പഠിച്ചു.<br />
പന്ത്രണ്ടാം വയസില്&#x200d; തകഴിക്കടുത്തുള്ള കുന്നുമ്മയിലെ പള്ളി ദറസില്&#x200d; ചേര്&#x200d;ന്നു പാപ്പിനിപ്പള്ളി മുഹമ്മദ് മുസലിയാരുടെ ദറസില്&#x200d; ചേര്&#x200d;ന്നു.<br />
പതിനാലാമത്തെ വയസ്സില്&#x200d; പിതാവിന്റെ ആദ്യകാല ഗുരുവും സൂഫിവര്യനുമായ വാഴക്കാടന്&#x200d; മുഹമ്മദ് മുസലിയാരുടെ ദറസില്&#x200d; ചേര്&#x200d;ന്നു. ഓച്ചിറ ഉസ്താദ് എന്ന പേരില്&#x200d; അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസകാലഘട്ടം ജീവിതത്തില്&#x200d; മറക്കാനാകാത്ത ഒട്ടേറെ സന്ദര്&#x200d;ഭങ്ങളാണ് വൈലിത്തറക്ക് സമ്മാനിച്ചത്.<br />
ആദ്യപ്രഭാഷണം പതിനെട്ടാമത്തെ വയസിലായിരുന്നു. തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനശാലയുടെ വാര്&#x200d;ഷികത്തോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനമായിരുന്നു വേദി. ആത്മവിദ്യാസംഘത്തിന്റെ ആത്മീയ ആചാര്യന്&#x200d; ആര്യഭട്ട സ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോള്&#x200d; ആര്യഭട്ട സ്വാമി കൈപിടിച്ച് അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു &#8216;വണ്ടര്&#x200d;ഫുള്&#x200d; മാന്&#x200d;&#8217; എന്ന്. പിന്നീട് നിരന്തരം വേദികള്&#x200d; ലഭിച്ചു. ഹരിപ്പാട് താമല്ലാക്കല്&#x200d; 12 ദിവസം നീണ്ടുനിന്ന പ്രഭാഷണമാണ് ആദ്യമായി ചെയ്ത പരമ്പര. മലബാറിലെ ആദ്യ പരിപാടി വടകര ബുസ്താനുല്&#x200d; ഉലൂം മദ്രസാ വാര്&#x200d;ഷികമായിരുന്നു. ആദ്യകാലത്തെ മറ്റൊരു അവിസ്മരണീയ പ്രഭാഷണം കോഴിക്കോട് കുറ്റിച്ചിറ അന്&#x200d;സ്വാറുല്&#x200d; മുസ്ലിമീന്&#x200d; മദ്രസാങ്കണത്തിലേതാണ്. ഏഴു ദിവസത്തേക്കാണ് ആദ്യം തീരുമാനിച്ചത്. എന്നാല്&#x200d; അത് 17 ദിവസം നീണ്ടു. അവസാന ദിവസങ്ങളില്&#x200d; സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങളും കേള്&#x200d;വിക്കാരനായി എത്തി. രാത്രി 10 മണിവരെ മാത്രമാണ് സാധാരണ പ്രഭാഷണം അനുവദിക്കുക. എന്നാല്&#x200d; അദ്ദേഹത്തിന്റെ പ്രസംഗം പുലര്&#x200d;ച്ചെ രണ്ടുമണിവരെ നീണ്ടു. ആര്&#x200d;ക്കും ഒരു പരാതിയും ഉണ്ടായില്ല. കാരണം അവര്&#x200d; പറഞ്ഞതൊക്കെ മുസ്ലിമിന് വേണ്ടി മാത്രമായിരുന്നില്ല. എല്ലാ മതവിഭാഗങ്ങളില്&#x200d; പെട്ടവരും ഒരു പോലെ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ്. ഖുര്&#x200d;ആനെയും ഇസ്ലാമിക ജീവിത ചര്യയെയും കുറിച്ച് അമുസ്ലിംകള്&#x200d; പഠിക്കണം. മറ്റ് മതങ്ങളുടെ നന്മയെ കുറിച്ച് തീര്&#x200d;ച്ചയായും ഇസ്ലാംമത വിശ്വാസികളും അറിഞ്ഞിരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.<br />
മതപ്രഭാഷണത്തിന് നിശ്ചിതഘടനയും ശൈലിയുമൊക്കെ ഉണ്ടായിരുന്ന കാലത്താണ് അദ്ദേഹം ഈ രംഗത്തേക്ക് വരുന്നത്. പരമ്പരാഗത ശൈലിയിലുള്ള പ്രഭാഷണങ്ങള്&#x200d; കേട്ട് യുവാക്കളും അഭ്യസ്തവിദ്യരുമൊക്കെ അതില്&#x200d; നിന്ന് അകലം പാലിക്കാന്&#x200d; തുടങ്ങിയിരുന്നു. പരമ്പരാഗത ശൈലിയില്&#x200d; നിന്ന് വ്യത്യസ്തമായ അദ്ദേഹത്തിന്റെ പ്രഭാഷണത്തിന് വടക്കന്&#x200d; കേരളത്തിലാകെ നല്ല സ്വീകാര്യം ലഭിച്ചു. ഭഗവത്ഗീതയും ഉപനിഷത്തുകളും പരാമര്&#x200d;ശിച്ചും കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും ആശയങ്ങള്&#x200d; കടമെടുത്തും വിശാലമായ കാഴ്ചപാടുകളായിരുന്നു ഓരോ പ്രഭാഷണങ്ങളും.കേരളത്തിലങ്ങോളമിങ്ങോളം ഒട്ടേറെ മസ്ജിദുകള്&#x200d; നിര്&#x200d;മിക്കാന്&#x200d; അദ്ദേഹം പ്രഭാഷണ പരമ്പരകള്&#x200d; നടത്തിയിരുന്നു.<br />
നിരവധി വിദേശ രാജ്യങ്ങളിലും പ്രഭാഷണങ്ങള്&#x200d; നടത്തിയിട്ടുണ്ട്. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്&#x200d; , സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങള്&#x200d;, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d;, മര്&#x200d;ഹും കണ്ണിയത്തുസ്താദ്, മര്&#x200d;ഹൂം ശംസുല്&#x200d; ഉലമ തുടങ്ങിയ മഹത്തുക്കളുമായി വലിയ ആത്മബന്ധം നിലനിര്&#x200d;ത്തിയിരുന്നു. കാന്തപുരം എ പി അബൂബക്കര്&#x200d; മുസ്ലിയാരുമായും അടുത്ത ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ദേശീയപാതയില്&#x200d; തോട്ടപ്പള്ളി മുതല്&#x200d; പല്ലനയും പാനൂരും വരെ നീണ്ടുകിടക്കുന്ന തീരഭൂമിയില്&#x200d; ജാതിമത, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആര്&#x200d;ക്കും കടന്നുവരാവുന്നൊരു ഇടമാണ് വൈലിത്തറ വീട്. പ്രഭാഷണവും യാത്രകളുമൊക്കെ ഒഴിവാക്കി വീട്ടില്&#x200d; കഴിയുമ്പോഴും ഉസ്താദിന്റെ സ്നേഹവാത്സല്യങ്ങള്&#x200d; തേടി ഇപ്പോഴും ഇവിടേക്ക് ആളുകള്&#x200d; വന്നുപോകുന്നു.</p>
<p>(COURTSY)</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/avylithara-memoirs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
