okhi – Chandrika Daily https://www.chandrikadaily.com Thu, 02 May 2019 10:34:21 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg okhi – Chandrika Daily https://www.chandrikadaily.com 32 32 ഫോനി ചുഴലിക്കാറ്റ്: എട്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കുന്നു https://www.chandrikadaily.com/fony-cyclone-odisha-news.html https://www.chandrikadaily.com/fony-cyclone-odisha-news.html#respond Thu, 02 May 2019 10:32:24 +0000 http://www.chandrikadaily.com/?p=125879 ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുന്നതിനിടെ ഒഡീഷയില്‍ എട്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കുന്നു. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കാനാണ് ശ്രമം നടക്കുന്നത്. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. ആന്ധ്രപ്രദേശ്, ഒഡീഷ, വെസ്റ്റ് ബംഗാള്‍ സംസ്ഥാനങ്ങളിലാണ് ഫോനി ബാധിക്കുന്നത്.

ഒഡിഷയില്‍ 14 ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെയാണ് ഒഴിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് നാളെ ഒഡീഷ തീരത്തെത്തുമെന്നാണ് കരുതുന്നത്. ഗഞ്ചാം, ഗജപതി, പുരി എന്നിവയടക്കം അഞ്ച് തീരദേശ ജില്ലകളില്‍ ഫോനി കനത്ത നാശം വിതക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് പരമാവധി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.

]]>
https://www.chandrikadaily.com/fony-cyclone-odisha-news.html/feed 0
ഫോനി ചുഴലിക്കാറ്റ്; ജാഗ്രതയോടെ കേരളം; യെല്ലോ അലര്‍ട്ട് തുടരും https://www.chandrikadaily.com/fony-cyclone-yellow-alert-kerala-news.html https://www.chandrikadaily.com/fony-cyclone-yellow-alert-kerala-news.html#respond Tue, 30 Apr 2019 07:09:35 +0000 http://www.chandrikadaily.com/?p=125738 തിരുവനന്തപുരം: ഫോനിചുഴലിക്കാറ്റ് ശക്തമാകാനുള്ള സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ കേരളം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷ തീരത്തേക്ക് നീങ്ങുകയാണ് ഫോനി ചുഴലിക്കാറ്റ്.

വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ഫോനി വടക്ക് കിഴക്ക് ദിശയില്‍ മാറി സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ വിലയിരുത്തല്‍. മെയ് ഒന്നി ന് ശേഷം ഫോനി ഒഡിഷ തീരത്തേക്ക് നീങ്ങും. അതേസമയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. മത്സ്യത്തൊഴിലാളികളും പൊതുജനവും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറ്റി മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ച്ച മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശിയേക്കാം.

]]>
https://www.chandrikadaily.com/fony-cyclone-yellow-alert-kerala-news.html/feed 0
ഫാനി ചുഴലിക്കാറ്റ്; കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത, ജാഗ്രതാ മുന്നറിയിപ്പ് https://www.chandrikadaily.com/rain-wind-warning-fisherman-in-kerala-news.html https://www.chandrikadaily.com/rain-wind-warning-fisherman-in-kerala-news.html#respond Thu, 25 Apr 2019 04:54:23 +0000 http://www.chandrikadaily.com/?p=125203 തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കും ചുഴലിക്കാറ്റിനും സാധ്യത. ഇതു കണക്കിലെടുത്ത് കടലില്‍ മീന്‍ പിടിക്കാന്‍ പോയവരോട് തിരികെ വരാന്‍ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും കടല്‍ക്ഷോഭം ഉണ്ടായിരിക്കുകയാണ്.

ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാല്‍, കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ കനത്തമഴയും പെയ്യാം. ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ഇതിനെ ‘ഫാനി’ എന്ന് വിളിക്കുമെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് പോയവരോട് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോടും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നാളെ മുതല്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉണ്ട്. ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കടല്‍ക്ഷോഭത്തിന് കടല്‍ക്ഷോഭത്തിന് കാരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദം രൂപപ്പെടുന്ന വ്യാഴാഴ്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 3040 കിലോമീറ്റര്‍ വേഗത്തിലാവും. 28ാം തീയതിയോടെ ഇത് 8090 കിലോമീറ്റര്‍ വേഗം കൈവരിക്കാം. തമിഴ്‌നാട് തീരത്ത് 4050 കിലോമീറ്റര്‍ വേഗത്തിലാകും. 30ന് ന്യൂനമര്‍ദം ചുഴലിക്കാറ്റായി തമിഴ്‌നാട് തീരം കടക്കുമെന്നാണ് കരുതുന്നത്.

]]>
https://www.chandrikadaily.com/rain-wind-warning-fisherman-in-kerala-news.html/feed 0
ഓഖി ദുരന്തം; ആറു മാസം കഴിഞ്ഞിട്ടും മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാരിന് വ്യക്തതയില്ല https://www.chandrikadaily.com/oakhi-disaster-news.html https://www.chandrikadaily.com/oakhi-disaster-news.html#respond Sun, 13 May 2018 06:51:53 +0000 http://www.chandrikadaily.com/?p=84718 കേരളത്തെ നടുക്കിയ ഓഖി ചുഴലിക്കാറ്റ് ദുരന്തം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാരിന്റെ അവ്യക്തത തുടരുന്നു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് 52 പേരാണ് മരിച്ചതെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് പറയുമ്പോള്‍ 60 പേര്‍ മരിച്ചെന്നാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ മറുപടി. ദുരന്ത ബാധിതര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സഹായമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്കുമായി ലഭിച്ച 237.21 കോടിയോളം രൂപയില്‍ പകുതി പോലും ഇതുവരെ ചെലവഴിച്ചിട്ടില്ലെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലുള്ള മറുപടി രേഖകളില്‍ വ്യക്തമാകുന്നു.

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ 52 മത്സ്യ തൊഴിലാളികള്‍ മരണപ്പെട്ടിട്ടുണ്ടെന്നും 91 പേരെ കാണാതായെന്നുമാണ് ഫിഷറീസ് ഡയറക്ടറേറ്റിലെ വിവരാവകാശ ഓഫീസറുടെ മറുപടി. മരിച്ചവരില്‍ ഒരാള്‍ കാസര്‍ക്കോട് സ്വദേശിയും ബാക്കിയുള്ളവര്‍ തിരുവനന്തപുരം സ്വദേശികളുമാണ്. തിരുവന്തപുരം സ്വദേശികളാണ് കാണാതായവരെല്ലാം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ട പരിഹാരമായി നല്‍കി. ദുരിത ബാധിതരെ സഹായിക്കാന്‍ ഫിഷറീസ് വകുപ്പ് സംഭാവനയൊന്നും സ്വീകരിച്ചില്ല. എന്നാല്‍ പൂര്‍ണമായും നാശ നഷ്ടം സംഭവിച്ച മത്സ്യ ബന്ധന യാനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നഷ്ടം കണക്കാക്കി 3.08 കോടി രൂപയുടെ പ്രൊപ്പോസല്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. ഇത് ഇപ്പോഴും സര്‍ക്കാരിന്റെ പരിഗണനയിലാണ്. പരിക്ക് പറ്റിയ മത്സ്യ തൊഴിലാളികള്‍ക്കായി 8.68 രൂപ മത്സ്യ തൊഴിലാലി ക്ഷേമ നിധി ബോര്‍ഡില്‍ നിന്ന് നല്‍കിയിട്ടുണ്ടെന്നും വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍ ഓഖി ദുരിത ബാധിതര്‍ക്കുള്ള നഷ്ട പരിഹാരമായി വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ എത്ര തുക നല്‍കിയെന്നതിനെ കുറിച്ചും എത്ര തുക ചെലവഴിച്ചു എന്നതിനെ കുറിച്ചും ഫിഷറീസ് വകുപ്പിന് ധാരണയില്ല.
സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ രേഖകള്‍ പ്രകാരം 60 പേരാണ് ഓഖി ദുരന്തത്തില്‍ മരിച്ചത്. തിരുവനന്തപുരം-54, കൊല്ലം-2, എറണാകുളം-2, കണ്ണൂര്‍-1, കാസര്‍ക്കോട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഓഖി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കേന്ദ്ര പ്രതികരണ നിധിയില്‍ നിന്ന് 133 കോടി രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 116 ലക്ഷം രൂപയുമാണ് കേരളത്തിന് ലഭിച്ചത്. ഇതിന് പുറമെ 2018 മാര്‍ച്ച് 24 വരെ 103.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്ക് സംഭാവനയായും ലഭിച്ചു.

കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ സബ്മിഷന് മറുപടിയായി നല്‍കിയ രേഖകള്‍ പ്രകാരം 38.33 കോടി രൂപ മാത്രമാണ് ഓഖി ദുരന്ത നിവാരണത്തിനായി ചെലവഴിച്ചിട്ടുള്ളത്. ഇതില്‍ 18.44 കോടി രൂപയും തിരുവനന്തപുരം ജില്ലയിലാണ് ചെലവഴിച്ചത്. എന്നാല്‍ മാര്‍ച്ച് 24 വരെ ഓഖി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 25.09 കോടി രൂപ മാത്രമാണ് വിവിധ ജില്ലകള്‍ക്കായി അനുവദിച്ചതെന്നാണ് ധനകാര്യ വകുപ്പിന്റെ വിവരാവകാശ മറുപടി രേഖയില്‍ പറയുന്നത്. കേന്ദ്ര പ്രതികരണ നിധിയില്‍ നിന്ന് ലഭിച്ച 133 കോടി സംസ്ഥാന പ്രതികരണ നിധിയിലേക്കാണ് വകയിരുത്തിയത്. സംസ്ഥാന ദുരന്ത പ്രതികരണ നിധി മാനദണ്ഢ പ്രകാരമാണ് ഈ തുക വിനിയോഗിക്കേണ്ടത്. സാമ്പത്തിക വര്‍ഷം അവസാനിച്ചതിനാല്‍ ഈ തുക ധനകാര്യ വകുപ്പിന് സറണ്ടര്‍ ചെയ്തതെന്നും ധനകാര്യ വകുപ്പിന്റെ രേഖകളില്‍ വ്യക്തമാണ്. ഓഖി ദുരന്തത്തിനിരയാവരെ സഹായിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്ന് ലത്തീന്‍ കത്തോലിക്ക സഭ നേരത്തെ ആരോപിച്ചിരുന്നു. പണം ചെലവഴിച്ചതില്‍ സംശയമുണ്ടെന്നും സോഷ്യല്‍ ഓഡിറ്റ് വേണമെന്നും സഭ നേതൃത്വം ആവശ്യമുയര്‍ത്തിയിരുന്നു.

]]>
https://www.chandrikadaily.com/oakhi-disaster-news.html/feed 0
കേരളതീരത്ത് കനത്ത കാറ്റിനും തിരമാലക്കും സാധ്യത : കടലില്‍ പോകരുതെന്നു മുന്നറിയിപ്പ് https://www.chandrikadaily.com/cyclone-will-hits-kerala-oceanic-predicts.html https://www.chandrikadaily.com/cyclone-will-hits-kerala-oceanic-predicts.html#respond Sun, 11 Mar 2018 05:46:41 +0000 http://www.chandrikadaily.com/?p=74149 തിരുവനന്തപുരം: കേരളതീരത്ത് കനത്ത കാറ്റിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെ തെക്കന്‍ തീരത്തു കനത്ത കാറ്റിനു സാധ്യതയുണ്ടെന്നാണു നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അടുത്ത 36 മണിക്കൂര്‍ ഈ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ശ്രീലങ്ക–തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് ശക്തിയാര്‍ജിച്ച് പടിഞ്ഞാറേക്കു നീങ്ങുമെന്നാണ് കലാവസ്ഥാ കേന്ദ്രത്തിന്റെ പ്രചനം. കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയാകാമെന്നും അറിയിപ്പുണ്ട്. കന്യാകുമാരിക്കു തെക്ക് ഒരു ന്യൂനമര്‍ദം രൂപപ്പെടുന്നുണ്ട്. കലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം പ്രകാരം പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിനു സമീപത്തേക്ക് അതു നീങ്ങുകയും ശക്തിപ്പെടുകയും ചെയ്യും. ഈ ന്യൂനമര്‍ദപാത്തിയുടെ നേരിട്ടുള്ള സ്വാധീന മേഖലയില്‍ കേരളത്തില്‍ നിന്നു മത്സ്യബന്ധനത്തിനു പോകുന്ന കന്യാകുമാരി മേഖല, ശ്രീലങ്ക, ലക്ഷദ്വീപ്, തിരുവനന്തപുരം തീരം എന്നിവിടങ്ങളും ഉള്‍പ്പെടും.

ഈ സാഹചര്യത്തില്‍ അടുത്ത 36 മണിക്കൂര്‍ കന്യാകുമാരി ഉള്‍ക്കടല്‍, ശ്രീലങ്ക ഉള്‍ക്കടല്‍, ലക്ഷദ്വീപ് ഉള്‍ക്കടല്‍, തിരുവനന്തപുരം ഉള്‍ക്കടല്‍ എന്നീ തെക്കന്‍ ഇന്ത്യന്‍ മേഖലയില്‍ മത്സ്യബന്ധനം നടത്തരുത്– സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

]]>
https://www.chandrikadaily.com/cyclone-will-hits-kerala-oceanic-predicts.html/feed 0
ഓഖി: ദുരിതബാധിതരെ എല്ലാ രീതിയിലും സഹായിക്കാന്‍ മുസ്‌ലിം ലീഗ് തയ്യാര്‍, പ്രഖ്യാപിച്ച 20 ലക്ഷം ഉപാധികളില്ലാതെ നല്‍കണം ; ഡോ. എം.കെ മുനീര്‍ https://www.chandrikadaily.com/govt-will-ready-to-give-money-with-out-device-said-dr-mk-muneer.html https://www.chandrikadaily.com/govt-will-ready-to-give-money-with-out-device-said-dr-mk-muneer.html#respond Wed, 06 Dec 2017 16:18:40 +0000 http://www.chandrikadaily.com/?p=58186  

തിരുവനന്തപുരം: ഓഖി ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപ ഉപാധികളില്ലാതെ നല്‍കണമെന്നും രണ്ട് മന്ത്രിമാരെങ്കിലും തീരദേശത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. തീരദേശ ജനതയുടെ ആശങ്ക അകറ്റുകയാണ് സര്‍ക്കാര്‍ പ്രാഥമികമായി ചെയ്യേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രഖ്യാപിച്ച 20 ലക്ഷത്തില്‍ 10 ലക്ഷം രൂപ ലഭിക്കാന്‍ നിരവധി നിബന്ധനകളാണ് വെച്ചിട്ടുള്ളത്. അതെല്ലാം ഒഴിവാക്കണം. ദുരന്തമുണ്ടായിട്ട് ഏഴ് ദിവസങ്ങള്‍ പിന്നിടുമ്പോഴും എത്രപേര്‍ കടലില്‍ പോയെന്ന് സര്‍ക്കാരിന് കണ്ടെത്താനായിട്ടില്ല. മന്ത്രിമാര്‍ പരസ്പരം പഴിചാരുകയാണ്. ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. മുഖമന്ത്രി തന്നെയാണ് പ്രധാന ഉത്തരവാദി. ലത്തിന്‍ സഭയിലെ പിതാക്കന്മാര്‍ പറയുന്നത് 200ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ്. 92 പേരാണ് സര്‍ക്കാരിന്റെ കണക്കിലുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്ന റേഷന്‍ അരി അവര്‍ ഉപയോഗിക്കുന്നതല്ല. അവര്‍ ജയ അരി ഉപയോഗിക്കുന്നവരാണ്. അതുതന്നെ നല്‍കാന്‍ സംവിധാനമുണ്ടാകണം. ദുരിത ബാധിത പ്രദേശത്തെ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ നല്‍കണം.

ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്നുണ്ടെങ്കിലും മെഡിക്കല്‍ കോളജുകളിലേക്ക് റെഫര്‍ ചെയ്തവര്‍ ടെസ്റ്റുകള്‍ പുറത്തുനിന്ന് ചെയ്യേണ്ടിവരുന്ന സ്ഥിതിയാണ്. ഇത് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. ബോട്ടുകളുടെ അറ്റകുറ്റപണിക്ക് അനുവദിക്കുന്ന 50,000 രൂപ യഥാസമയം വിനിയോഗിച്ചില്ലെന്ന കാരണം പറഞ്ഞ് 25 ബോട്ടുകളുടെ ഉടസ്ഥാവകാശ രേഖകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചുവെച്ചിരിക്കുകയാണ്. പ്രത്യേക സാഹചര്യം പരിഗണിച്ച് ഇവര്‍ക്ക് ഇളവ് നല്‍കണം. പാക്കേജില്‍ പറയുന്ന വിദ്യാഭ്യാസ സഹായത്തെ കുറിച്ച് വ്യക്തത വരുത്തണം. പ്ലസ് ടു തലം വരെ സൗജന്യ വിദ്യാഭ്യാസം നിലവിലുണ്ട്. കുടുംബനാഥന്‍ നഷ്ടപ്പെട്ട കുടുംബത്തിലെ ഒരംഗത്തിന് തൊഴില്‍ നല്‍കണം. ബീമാപള്ളി, പൂന്തുറ, വിഴിഞ്ഞം തീരങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ മുന്‍ഗണന നല്‍കണം. മറ്റ് സംസ്ഥാനങ്ങളിലെ തീരങ്ങളില്‍ മലയാളികളായ മത്സ്യത്തൊഴിലാളികള്‍ എത്തിയിട്ടുണ്ടെന്ന് കേള്‍ക്കുന്നെങ്കിലും അവരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. സംസ്ഥാനങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ട് അവരെ തിരിച്ചെത്തിക്കണം. ദുരന്തത്തെ നേരിട്ട സര്‍ക്കാരിന്റെ ശൈലി നിരുത്തരവാദത്തിന്റെ അങ്ങേ തലമായിപ്പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദുരിതബാധിതരെ എല്ലാ രീതിയിലും സഹായിക്കാന്‍ മുസ്‌ലിം ലീഗ് പാര്‍ട്ടി തയാറാണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് അവ നിര്‍മിച്ചുനല്‍കാന്‍ മുസ്‌ലിം ലീഗിന് ആഗ്രഹമുണ്ട്. എന്നാല്‍ സ്ഥലലഭ്യത ഉറപ്പുവരുത്തണം. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ മുസ്‌ലിം ലീഗിന്റെ ‘ബൈത്തുറഹ്മ ഭവന പദ്ധതി’യില്‍ ഉള്‍പെടുത്തുമെന്നും മുനീര്‍ അറിയിച്ചു.

മുസ്‌ലിം ലീഗ് തിരുവന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കണിയാപുരം ഹലിമും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. വിഴിഞ്ഞം, പൂന്തുറ, ബീമാപള്ളി മേഖലകള്‍ സന്ദര്‍ശിച്ച ശേഷം മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന യാതനകള്‍ക്ക് പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് ഡോ.എം.കെ മുനീര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

]]>
https://www.chandrikadaily.com/govt-will-ready-to-give-money-with-out-device-said-dr-mk-muneer.html/feed 0
ഓഖി: ഇന്നും തിരച്ചില്‍ തുടരും; കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ തിരുവനന്തപുരത്തെത്തി https://www.chandrikadaily.com/ockhi-nirmala-seetharaman-today-visit-news.html https://www.chandrikadaily.com/ockhi-nirmala-seetharaman-today-visit-news.html#respond Mon, 04 Dec 2017 03:35:57 +0000 http://www.chandrikadaily.com/?p=57729 തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. ഇതുവരെ സംസ്ഥാനത്ത് 26 പേരാണ് മരിച്ചത്. കടലില്‍ കുടുങ്ങിയ 96 മത്സ്യത്തൊഴിലാളികളെ ഇനി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. അതേസമയം, രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തി. കന്യാകുമരി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷമാണ് കേന്ദ്രമന്ത്രി തിരുവനന്തപുരത്തെത്തിയത്.

നിരവധിയിടങ്ങളില്‍ കടല്‍ക്ഷോഭം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഭീമന്‍തിരക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇന്നലെ 70-ഓളം പേരെ കടലില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കൂടുതലും കടലില്‍ കുടുങ്ങിയിട്ടുള്ളത്. ആറ് ഹെലികോപ്ടറുകള്‍, ഒന്‍പത് കപ്പലുകള്‍ എന്നിവയ്‌ക്കൊപ്പം നിരവധി ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. കാറ്റ് ഒഴിഞ്ഞെങ്കിലും രണ്ടു ദിവസം കൂടി തീരദേശത്ത് ജാഗ്രത തുടരനാണണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിര്‍ദേശം.

അതേസമയം, മരണസംഖ്യ ഉയരുന്നതും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ആരോപിച്ചുള്ള പ്രതിഷേധങ്ങളും തീരപ്രദേശത്തെ പിടിച്ചുലയ്ക്കുന്നു. ഇന്നലെ വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തീരദേശവാസികളുടെ പ്രതിഷേധമുണ്ടായി. എത്താന്‍ വൈകിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെ മിനിറ്റുകളോളം ജനക്കൂട്ടം തടഞ്ഞുവെക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന് പുറത്തടിച്ചാണ് മത്സ്യത്തൊഴിലാളികള്‍ രോഷപ്രകടനം നടത്തിയത്. ജനങ്ങളുടെ ഇടയില്‍ നിന്നും മുഖ്യമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിനിടെ പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കനത്ത സുരക്ഷാ വലയത്തിലാണ് മുഖ്യമന്ത്രി സ്ഥലത്ത് എത്തിയതെങ്കിലും ഇത് വകവെക്കാതെ നാട്ടുകാര്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

]]>
https://www.chandrikadaily.com/ockhi-nirmala-seetharaman-today-visit-news.html/feed 0
വിഴിഞ്ഞത്ത് പ്രതിഷേധം; മുഖ്യമന്ത്രിയെ തടഞ്ഞ് തീരദേശവാസികള്‍ https://www.chandrikadaily.com/protest-against-cm-pinarayi.html https://www.chandrikadaily.com/protest-against-cm-pinarayi.html#respond Sun, 03 Dec 2017 14:15:27 +0000 http://www.chandrikadaily.com/?p=57644 തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് പിടിച്ചുലച്ച വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മൂന്നുമിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിനു പുറത്തടിച്ചാണ് മല്‍സ്യത്തൊഴിലാളികള്‍ രോഷപ്രകടനം നടത്തിയത്. മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനത്തില്‍ കയറാനായില്ല. മന്ത്രി കടകംപളളി സുരേന്ദ്രന്റെ കാറിലാണ് മുഖ്യമന്ത്രി മടങ്ങിയത്. പൊലീസ് വലയം തീര്‍ത്താണ് മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിട്ടത്. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ദുരിതമേഖലയില്‍ എത്തിയത്.

ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരണസംഖ്യ 28 ആയി. ഇന്ന് 13 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 77പേരെയാണ് ഇന്ന് രക്ഷപെടുത്താനായത്. ഇനിയും 85 പേരെ രക്ഷപെടുത്താനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. പൂന്തുറയില്‍ നിന്ന് മല്‍സ്യത്തൊഴിലാളികള്‍ ബോട്ടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും ജീവനോടെ എത്തിക്കാനായില്ല. കോസ്റ്റ് ഗാര്‍ഡും നാവികസേനയും ഇപ്പോഴും പുറങ്കടലില്‍ തിരച്ചില്‍ നടത്തുകയാണ്. സംസ്ഥാനത്ത് മഴയും കാറ്റും ശമിച്ചെങ്കിലും ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത മാറ്റമില്ലാതെ തുടരുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കന്യാകുമാരിയിലേക്ക് തിരിച്ചു. തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തിലെത്തിയ പ്രതിരോധ മന്ത്രി നാളെ മാത്രമാണ് തിരുവനന്തപുരത്തെ ദുരിതബാധിത പ്രദേശത്ത് എത്തുക.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എയര്‍ഫോഴ്സിന്റെ തിരുവനന്തപുരം ശംഖുമുഖത്തെ ടെക്നിക്കല്‍ ഏരിയയിലാണ് മന്ത്രിയെത്തിയത്. മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍മല സീതാരാമനെ സ്വീകരിച്ചു. രണ്ടു ദിവസമാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം. നാളെ തിരുവനന്തപുരത്തെത്തുന്ന മന്ത്രി ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ കരസേനയും സജ്ജമായിരിക്കുകയാണെന്നാണ് വിവരം. നിലവില്‍ നാവികസേനയും, വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

]]>
https://www.chandrikadaily.com/protest-against-cm-pinarayi.html/feed 0
ഓഖി ചുഴലിക്കാറ്റ്; സംസ്ഥാന സര്‍ക്കാരിനേയും ഉന്നത ഉദ്യോഗസ്ഥരേയും വിമര്‍ശിച്ച് മുന്‍ ഐഎഎസ് സുരേഷ് കുമാര്‍ https://www.chandrikadaily.com/suresh-kumar-ias-against-pinarayi-government.html https://www.chandrikadaily.com/suresh-kumar-ias-against-pinarayi-government.html#respond Sun, 03 Dec 2017 12:06:40 +0000 http://www.chandrikadaily.com/?p=57628 കേരളതീരത്ത് വന്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും ഉന്നത ഉദ്യോഗസ്ഥരേയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഐഎഎസ് സുരേഷ് കുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം എന്നിവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് സുരേഷ് കുമാറിന്റെ വിമര്‍ശം.  തന്റെ ഫേസ്ബുക്ക് പേജിലാണ് സുരേഷ് കുമാര്‍ പരസ്യമായി വിരമര്‍ശം ഉന്നയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിറ്റിയില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണുള്ളതെന്നും മേഖലയിലെ വിദഗ്ധരില്ലെന്നുമുള്ള വിമര്‍ശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് കുമാര്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്. പിണറായി വിജയനും ചന്ദ്രശേഖരനും ജനപ്രതിനിധികളെന്ന മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്നും തന്റെ മുന്‍ സഹപ്രവര്‍ത്തകരായിരുന്ന കുര്യനും എബ്രഹാമും ഏത് മാളത്തില്‍പോയൊളിച്ചെന്ന് സുരേഷ് കുമാര്‍ ചോദിക്കുന്നു. ഇവന്മാരെയെങ്കിലും കഴുത്തിനു പിടിച്ചു കരണക്കുറ്റിക്കൊന്നു കൊടുക്കാന്‍ ‘പ്രബുദ്ധ’ മലയാളികള്‍ക്കു സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥത്തില്‍ നാടിന്റെ ‘ദുരന്തം’ എന്നും സുരേഷ് കുമാര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇവരില്‍ പിണറായി വിജയനും ചന്ദ്രശേഖരനും ‘വെറും’ രാഷ്ട്രീയക്കാര്‍ മാത്രമാണ്. ‘ജനപ്രതിനിധികള്‍’ എന്ന മുന്‍കൂര്‍ ജാമ്യം ഇവര്‍ക്കു കിട്ടും…. എന്റെ സഹപ്രവര്‍ത്തകരായിരുന്ന കുര്യനും ഏബ്രഹാമും ഏതു മാളത്തില്‍ പോയൊളിച്ചു ? ഇവന്മാരെയെങ്കിലും കഴുത്തിനു പിടിച്ചു കരണക്കുറ്റിക്കൊന്നു കൊടുക്കാന്‍ ‘പ്രബുദ്ധ’ മലയാളികള്‍ക്കു സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥത്തില്‍ നാടിന്റെ ‘ദുരന്തം’ .

 

 

]]>
https://www.chandrikadaily.com/suresh-kumar-ias-against-pinarayi-government.html/feed 0
കോഴിക്കോട് കുടുങ്ങിയ നൂറിലേറെ ദ്വീപ് നിവാസികള്‍ക്ക് അഭയമൊരുക്കി ജില്ലാ ഭരണകൂടവും സംഘടനകളും https://www.chandrikadaily.com/cyclone-okhi-kerala-calicut.html https://www.chandrikadaily.com/cyclone-okhi-kerala-calicut.html#respond Sun, 03 Dec 2017 10:36:31 +0000 http://www.chandrikadaily.com/?p=57609 കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ഭീഷണിയും കടല്‍ക്ഷോഭവും കാരണം ലക്ഷദ്വീപിലേക്ക് പോകാന്‍ കഴിയാതെ കോഴിക്കോട് കുടുങ്ങിയ നൂറിലേറെ ദ്വീപ് നിവാസികള്‍ക്ക് അഭയമൊരുക്കി കോഴിക്കോട് ജില്ലാ ഭരണകൂടവും സംഘടനകളും നാട്ടുകാരും രംഗത്ത്. നവംബര്‍ 30ന് ലക്ഷദ്വീപിലേക്ക് ബേപ്പൂരില്‍ നിന്നും കപ്പലില്‍ പോകാനിരുന്ന ലക്ഷദ്വീപിലെ വിവിധ ദ്വീപുകളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന 110 പേര്‍ക്കാണ് ജില്ലാ കലക്റ്റര്‍ യു.വി. ജോസിന്റെ നേതൃത്വത്തില്‍ ഭക്ഷണവും താമസസൗകര്യവുമൊരുക്കിയത്.

കടല്‍ പ്രക്ഷുബ്ധമായതോടെ ബേപ്പൂരില്‍ നിന്നുള്ള കപ്പല്‍ യാത്ര താറുമാറായതിനെ തുടര്‍ന്നാണ് ഇവര്‍ കോഴിക്കോട് കുടുങ്ങിയത്. ചികിത്സയ്ക്കും മറ്റ് പല ആവശ്യങ്ങള്‍ക്കുമായി കോഴിക്കോടെത്തിയവരാണിവരാണ് മിക്കവരും. ഇവരുടെ കൈവശം പണവും മറ്റും കുറവായിരുന്നു. ശനിയാഴ്ച രാത്രിയാണ് ജില്ലാ ഭരണക്കൂടം ദ്വീപ് നിവാസികള്‍ ഇവിടെ കുടുങ്ങിയ വിവരം അറിയുന്നത്. തുടര്‍ന്ന് ചിലസംഘടനകളുടെയും മറ്റും സഹകരണത്തോടെ സഹായങ്ങളെത്തിക്കാന്‍ ജില്ലാകലക്റ്ററുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയത്.

70 ദ്വീപ് നിവാസികള്‍ കോഴിക്കോട് കല്ലായി റോഡിലെ ന്യൂ കീര്‍ത്തി മഹല്‍ ലോഡ്ജിലായിരുന്നു താമസം. ഇവര്‍ക്കുള്ള ഭക്ഷണം കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. ന്യൂ കീര്‍ത്തി മഹല്‍ ലോഡ്ജില്‍ അഞ്ച് ദിവസത്തെ സൗജന്യ താമസവും ലോഡ്ജ് ഉടമകള്‍ അനുവദിച്ചു. മറ്റ് ചില സംഘടനകളും സഹായഹസ്തങ്ങളുമായി എത്തിയതും ഇവര്‍ക്ക് തുണയായി. എന്നാണ് ദ്വീപിലേക്ക് ഇവര്‍ മടങ്ങുന്നത് അന്നുവരെയുള്ള ഭക്ഷണം ലഭ്യമാക്കുമെന്ന് കപ്പല്‍ യാത്ര കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇന്നലെ ഉച്ചയോടെ ന്യൂ കീര്‍ത്തി മഹല്‍ ലോഡ്ജിലെത്തി ജില്ലാ കലക്റ്റര്‍ യു.വി. ജോസെത്തി ദ്വീപ് നിവാസികള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കി. ദ്വീപ് നിവാസികളില്‍ നിന്നും കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണ് കലക്റ്റര്‍ മടങ്ങിയത്. റെവന്യു അധികൃതരും കൂടെയുണ്ടായിരുന്നു.

ലക്ഷദ്വീപിലെ കവരത്തി, അമേനി, കടമത്ത്, ക്ലിത്തം, മിത്ര, ചെത്തലത്ത് എന്നീ ദ്വീപുകളില്‍ നിന്നുള്ള 70 പേരാണ് ന്യൂ കീര്‍ത്തി മഹല്‍ ലോഡ്ജില്‍ താമസിക്കുന്നത്.

]]>
https://www.chandrikadaily.com/cyclone-okhi-kerala-calicut.html/feed 0