<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Omar Abdullah &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/omar-abdullah/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 17 May 2025 06:44:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Omar Abdullah &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ല&#8217;: ഒമര്‍ അബ്ദുള്ള</title>
		<link>https://www.chandrikadaily.com/peace-talks-are-not-possible-while-bombs-are-being-dropped-in-kashmir-omar-abdullah.html</link>
					<comments>https://www.chandrikadaily.com/peace-talks-are-not-possible-while-bombs-are-being-dropped-in-kashmir-omar-abdullah.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 17 May 2025 06:44:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[Omar Abdullah]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341562</guid>

					<description><![CDATA[ശ്രീനഗര്‍: സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്കെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ലെന്ന് ഒമര്‍ അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്‍ക്കിടെ സമാധാന ചര്‍ച്ച നടത്തുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. അതിര്‍ത്തി ശാന്തമാണെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. &#8216;അതിര്‍ത്തിയില്‍ ഇപ്പോള്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനമില്ല. അതിര്‍ത്തിയില്‍ വന്‍തോതില്‍ നാശനഷ്ടം ഉണ്ടായി. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കും&#8217;, അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: സമാധാന ചര്&#x200d;ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്കെതിരെ ജമ്മു കശ്മീര്&#x200d; മുഖ്യമന്ത്രി ഒമര്&#x200d; അബ്ദുള്ള. കശ്മീരില്&#x200d; ബോംബിട്ട് കൊണ്ടിരിക്കുമ്പോള്&#x200d; സമാധാന ചര്&#x200d;ച്ച സാധ്യമല്ലെന്ന് ഒമര്&#x200d; അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു. പഹല്&#x200d;ഗാം ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്&#x200d;ക്കിടെ സമാധാന ചര്&#x200d;ച്ച നടത്തുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.</p>
<p>അതിര്&#x200d;ത്തി ശാന്തമാണെന്നും ഒമര്&#x200d; അബ്ദുള്ള വ്യക്തമാക്കി. &#8216;അതിര്&#x200d;ത്തിയില്&#x200d; ഇപ്പോള്&#x200d; പാകിസ്താന്റെ വെടിനിര്&#x200d;ത്തല്&#x200d; ലംഘനമില്ല. അതിര്&#x200d;ത്തിയില്&#x200d; വന്&#x200d;തോതില്&#x200d; നാശനഷ്ടം ഉണ്ടായി. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കും&#8217;, അദ്ദേഹം പറഞ്ഞു. പാകിസ്താന്&#x200d; സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് ദൗര്&#x200d;ഭാഗ്യകരമാണെന്നും ഒമര്&#x200d; അബ്ദുള്ള പറഞ്ഞു.</p>
<p>മലയാളികള്&#x200d; ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. കേരളം അതിര്&#x200d;ത്തിയില്&#x200d; നിന്നും വളരെ അകലെയാണ്. തങ്ങള്&#x200d;ക്ക് ഉള്ളതുപോലെ ഒരു അയല്&#x200d;വാസി മലയാളികള്&#x200d;ക്ക് ഇല്ല. അവധി ആഘോഷിക്കാന്&#x200d; മലയാളികള്&#x200d; ജമ്മു കാശ്മീരിലേക്ക് ഇനിയും വരണമെന്നും ഒമര്&#x200d; അബ്ദുള്ള ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/peace-talks-are-not-possible-while-bombs-are-being-dropped-in-kashmir-omar-abdullah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്‍ സൈന്യം ആക്രമിച്ചത് ഭീകരതക്കെതിരെയാണ്: ഒമര്‍ അബ്ദുള്ള</title>
		<link>https://www.chandrikadaily.com/1indian-army-attacked-against-terrorism-omar-abdullah.html</link>
					<comments>https://www.chandrikadaily.com/1indian-army-attacked-against-terrorism-omar-abdullah.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 07 May 2025 08:54:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Indian Army]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[Omar Abdullah]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340477</guid>

					<description><![CDATA[ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കശ്മീർ സജ്ജമാണെന്നും ആളുകൾ മറ്റിടങ്ങളിലേക്ക് മാറേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു]]></description>
										<content:encoded><![CDATA[<p>ശ്രീനഗർ: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കശ്മീർ സജ്ജമാണെന്നും ആളുകൾ മറ്റിടങ്ങളിലേക്ക് മാറേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.</p>
<p>&#8216;ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അവശ്യസാധനങ്ങളുടെ ദൗര്&#x200d;ലഭ്യമില്ല. ആശുപത്രികളില്&#x200d; രക്തബാങ്കുകള്&#x200d; സജ്ജമാണ്. ഗതാഗതത്തിനായി ദേശീയപാതകള്&#x200d; തുറന്നിട്ടുണ്ട്. ജനങ്ങള്&#x200d; ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. ഇവിടെ നിന്നും ഓടിപ്പോകേണ്ടതില്ല. ജമ്മുകശ്മീരിലെയും ശ്രീനഗറിലെയും സ്‌കൂളുകള്&#x200d; തുറന്നിട്ടുണ്ട്. ശ്രീനഗറിലെ എയര്&#x200d;പോര്&#x200d;ട്ട് അടച്ചു&#8217;.</p>
<p>പാകിസ്താനിലെ ഒരു സാധാരണക്കാരൻ പോലും ആക്രമിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യ പരമാവധി ശ്രമിച്ചു. അവർ ഭീകര കേന്ദ്രങ്ങളാണ് ആക്രമിച്ചത്. എന്നാൽ ഇതിനു വിപരീതമായാണ് പാകിസ്താൻ പ്രവർത്തിച്ചത്. ജമ്മു കശ്മീരിലെ സിവിലിയൻ പ്രദേശങ്ങളിൽ പാകിസ്താൻ ഷെല്ലാക്രമണം നടത്തിയെന്നും ഒമർ അബ്ദുള്ള ആരോപിച്ചു. സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു.</p>
<p>&#8220;പാകിസ്താൻ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നതിൽ അതിരുകടന്ന നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുകൾ വരുന്നു. എല്ലാ ജില്ലാ കളക്ടർമാരുമായും ഞാൻ ഒരു വീഡിയോ കോൺഫറൻസ് നടത്തി. സ്ഥിതിഗതികൾ വിലയിരുത്തി,&#8221; അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>അതേസമയം, ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം തകർത്തത് പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഓപ്പറേഷന്&#x200d; സിന്ദൂര്&#x200d; പഹല്&#x200d;ഗാമിനുളള മറുപടിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സോഫിയ ഖുറേഷി. സേനയിലെ വനിതാ ഉദ്യോഗസ്ഥരായ കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വോമിക സിംഗ്, വിക്രം മിസ്രി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1indian-army-attacked-against-terrorism-omar-abdullah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആദിൽ ഹുസൈൻ ഷായുടെ കുടുംബത്തെ ചേർത്തുപിടിച്ച് ഒമർ അബ്ദുള്ള</title>
		<link>https://www.chandrikadaily.com/omar-abdullah-joins-adil-hussain-shahs-family.html</link>
					<comments>https://www.chandrikadaily.com/omar-abdullah-joins-adil-hussain-shahs-family.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 24 Apr 2025 10:57:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adil hussain]]></category>
		<category><![CDATA[cremation]]></category>
		<category><![CDATA[Omar Abdullah]]></category>
		<category><![CDATA[pahalgam attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339100</guid>

					<description><![CDATA[ഭീകരരെ തടഞ്ഞ് തോക്ക് തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കുതിരക്കാരനായ  സയ്യിദ് ആദിൽ ഹുസൈൻ ഷാ (30) കൊല്ലപ്പെട്ടത്]]></description>
										<content:encoded><![CDATA[<p>ശ്രീനഗർ: വിനോദ സഞ്ചാരികളെ ഭീകരരിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പഹൽഗാമിൽ വെടിയേറ്റ് മരിച്ച സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഭീകരരെ തടഞ്ഞ് തോക്ക് തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കുതിരക്കാരനായ  സയ്യിദ് ആദിൽ ഹുസൈൻ ഷാ (30) കൊല്ലപ്പെട്ടത്. പഹൽഗാമിലെ ഹപത്‌നാർഡ് ഗ്രാമത്തിൽ, നൂറുകണക്കിന് പേർ ആദിൽ ഹുസൈൻ ഷായ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.</p>
<p>പതിവുപോലെ പഹൽഗാമിലെ ബൈസരൻ പുൽമേടിലേക്ക് വിനോദസഞ്ചാരികളെ കുതിരപ്പുറത്തേറ്റി പോവുകയായിരുന്നു സയ്യിദ് ആദിൽ ഹുസൈൻ ഷാ. അതിനിടെയാണ് അപ്രതീക്ഷിത ഭീകരാക്രമണമുണ്ടായത്. തന്&#x200d;റെ കൂടെയുള്ള സഞ്ചാരികൾക്ക് നേരെ ഭീകരൻ തോക്ക് ചൂണ്ടിയതോടെ ആദിൽ ഹുസൈൻ ഷാ തടയാൻ ശ്രമിച്ചു. അദ്ദേഹം ഭീകരന്&#x200d;റെ കയ്യിലെ തോക്ക് തട്ടിമാറ്റാൻ ശ്രമിച്ചെന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ മകനാണ് പറഞ്ഞത്.</p>
<p>ആയുധധാരികളായ ഭീകരരെ നേരിടാൻ കാണിച്ച ധൈര്യത്തെ ഒമർ അബ്ദുള്ള പ്രശംസിച്ചു. വിനോദ സഞ്ചാരികളെ സംരക്ഷിക്കാനുള്ള ധീരമായ ശ്രമത്തിനിടെയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷായുടെ വൃദ്ധരായ മാതാപിതാക്കളെ സന്ദർശിച്ച്, സർക്കാർ ഒപ്പമുണ്ടെന്ന് ഒമർ അബ്ദുള്ള ഉറപ്പ് നൽകി.</p>
<p>സംഭവം നടന്ന ദിവസം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ആക്രമണത്തെക്കുറിച്ച് അറിഞ്ഞതെന്ന് ഷായുടെ വൃദ്ധരായ മാതാപിതാക്കൾ പറഞ്ഞു- &#8220;ഞങ്ങൾ അവനെ വിളിച്ചു. പക്ഷേ അവന്&#x200d;റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വൈകുന്നേരം 4.30 ന് അവന്റെ ഫോൺ ഓണായി. പക്ഷേ എത്ര വിളിച്ചിട്ടും ഫോണ്&#x200d; എടുത്തില്ല. ഞങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് ഓടി, അപ്പോഴാണ് ആക്രമണത്തിൽ അവന് പരിക്കേറ്റെന്ന്  അറിഞ്ഞത്. എന്&#x200d;റെ മകൻ രക്തസാക്ഷിയായി. ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അവൻ. ഞങ്ങൾക്ക് നീതി വേണം. അവൻ പാവമാണ്. എന്തിനാണ് അവനെ കൊന്നുകളഞ്ഞത്? ഉത്തരവാദികളായവരെ ശിക്ഷിക്കണം&#8221;- പിതാവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞു.</p>
<p>ഷാ കൊല്ലപ്പെട്ടതോടെ വൃദ്ധരായ മാതാപിതാക്കളും ഭാര്യയും കുട്ടികളും അനാഥരായി- &#8220;കുതിരയെ മേച്ച് അവൻ കുടുംബത്തെ പോറ്റി. അവനില്ലാതെ ഞങ്ങൾ എങ്ങനെ ജീവിക്കും എന്നറിയില്ല. അവനില്ലാതെ എന്തുചെയ്യുമെന്ന് ഞങ്ങൾക്ക് അറിയില്ല&#8221;- ആദിൽ ഹുസൈൻ ഷായുടെ മാതാവ് പറഞ്ഞു. ഒപ്പമുണ്ടെന്നും കഴിയുന്നതെല്ലാം ചെയ്യുമെന്നും കുടുംബത്തിന് ഉറപ്പ് നൽകിയാണ് ജമ്മു കശ്മീർ മുഖ്യമന്ത്രി മടങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/omar-abdullah-joins-adil-hussain-shahs-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്&#x200d;ലിം സ്ഥാപനങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നു; വഖഫ് ബില്ലിനെതിരെ ജമ്മു കശ്മീർ മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/targeting-only-muslim-institutions-jammu-and-kashmir-cm-against-waqf-bill.html</link>
					<comments>https://www.chandrikadaily.com/targeting-only-muslim-institutions-jammu-and-kashmir-cm-against-waqf-bill.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Mar 2025 05:10:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[jammu and kashmir]]></category>
		<category><![CDATA[Muslim institutions]]></category>
		<category><![CDATA[Omar Abdullah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335586</guid>

					<description><![CDATA[ജമ്മു കശ്മീരിലെ തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ വിജയിക്കാൻ മുസ്&#x200d;ലിംകൾക്കുള്ള പരോക്ഷമായ പ്രാദേശിക പിന്തുണ എത്രത്തോളം നിർണായകമാണെന്ന് കേന്ദ്രത്തിന് സൂചന നൽകുന്നതായി മുഖ്യമന്ത്രിയുടെ വാക്കുകൾ.]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള സംഘർഷം മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള. കാരണം കേന്ദ്രത്തിലെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ മുസ്&#x200d;ലിം സ്ഥാപനങ്ങളെ മാത്രം ലക്ഷ്യം വെക്കുകയാണ്. കശ്മീരിലെ ജനങ്ങളെ കൂടെ കൂട്ടാതെ തീവ്രവാദം അവസാനിപ്പിക്കാൻ കഴിയില്ലെന്ന് താൻ ആവർത്തിച്ച് പറയുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ജമ്മു കശ്മീരിലെ തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ വിജയിക്കാൻ മുസ്&#x200d;ലിംകൾക്കുള്ള പരോക്ഷമായ പ്രാദേശിക പിന്തുണ എത്രത്തോളം നിർണായകമാണെന്ന് കേന്ദ്രത്തിന് സൂചന നൽകുന്നതായി മുഖ്യമന്ത്രിയുടെ വാക്കുകൾ.</p>
<p>വഖഫ് ബില്ലിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷത്തെക്കുറിച്ചും ജമ്മു മേഖലയിലെ തീവ്രവാദത്തിന്റെ വർധനവിനെക്കുറിച്ചും മുഖ്യമന്ത്രി ചോദ്യങ്ങൾ നേരിട്ടു. ‘സംഘർഷത്തെക്കുറിച്ച് ആശങ്കകളുണ്ടെന്ന് വ്യക്തമാണ്. ആക്രമണത്തിലൂടെ ഒരു മതത്തെ മാത്രം ലക്ഷ്യമാക്കി മാറ്റുന്നു. എല്ലാ മതങ്ങൾക്കും ചാരിറ്റബിൾ സ്ഥാപനങ്ങളുണ്ടെന്നും മുസ്&#x200d;ലിംകൾ പ്രധാനമായും വഖഫ് വഴിയാണ് ചാരിറ്റി കൈകാര്യം ചെയ്യുന്നതെന്നും’ അദ്ദേഹം പറഞ്ഞു. എന്നാൽ, ഒരു മതത്തിന്റെ സ്ഥാപനങ്ങൾ മാത്രമേ ഉന്നമാക്കപ്പെടുന്നുള്ളൂ. അങ്ങനെ വരുമ്പോൾ സംഘർഷങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാണെന്നും ഉമർ പറഞ്ഞു.</p>
<p>ഹിരാനഗറിൽ തീവ്രവാദികളെ കണ്ടതായി നാട്ടുകാർ അവകാശപ്പെട്ടതിനെത്തുടർന്നാണ് ജമ്മുവിലെ കത്വയിൽ ഞായറാഴ്ച തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്. ശബ്ദം കേട്ടെങ്കിലും ഇരുവിഭാഗങ്ങളും തമ്മിൽ വെടിവെപ്പ് നടന്നുവെന്ന അവകാശവാദങ്ങളിൽ ഉമർ സംശയം പ്രകടിപ്പിച്ചു. തിരച്ചിലും വളയലും സംശയാസ്പദമായ ചില നീക്കങ്ങൾ മൂലമാണ്. സ്ഥിതിഗതികൾ എങ്ങനെ വികസിക്കുന്നുവെന്ന് നോക്കുകയാണ്. അതിർത്തിക്കപ്പുറത്ത് നിന്ന് തീവ്രവാദികൾ വന്നിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
<p>വഖഫ് ബില്ലിനെതിരെ അഖിലേന്ത്യാ മുസ്&#x200d;ലിം വ്യക്തിനിയമ ബോർഡ് ഞായറാഴ്ച രാജ്യവ്യാപകമായി പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ആദ്യ ഘട്ടത്തിൽ ഈമാസം 26 നും 29 നും യഥാക്രമം പട്‌നയിലെയും വിജയവാഡയിലെയും നിയമസഭകൾക്ക് മുന്നിൽ ബോർഡ് ധർണകൾ ആസൂത്രണം ചെയ്യുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/targeting-only-muslim-institutions-jammu-and-kashmir-cm-against-waqf-bill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപിക്കൊപ്പം ചേരില്ല, തങ്ങളുടെ രാഷ്ട്രീയ ചിന്തകള്&#x200d; വേറിട്ടത്; ഒമര്&#x200d; അബ്ദുല്ല</title>
		<link>https://www.chandrikadaily.com/will-not-join-bjp-their-political-thoughts-are-different-omar-abdullah.html</link>
					<comments>https://www.chandrikadaily.com/will-not-join-bjp-their-political-thoughts-are-different-omar-abdullah.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 03 Mar 2025 12:14:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[JAMMU KASHMEER]]></category>
		<category><![CDATA[Omar Abdullah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332304</guid>

					<description><![CDATA[ജമ്മു കാശ്മീര്&#x200d; നിയമസഭയിലെ ആദ്യ ബജറ്റ് സെഷനില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം]]></description>
										<content:encoded><![CDATA[<p>ബിജെപിക്കൊപ്പം ചേരാനുള്ള സാധ്യതകള്&#x200d; തള്ളി ജമ്മു കാശ്മീര്&#x200d; മുഖ്യമന്ത്രി ഒമര്&#x200d; അബ്ദുല്ല. ബിജെപിക്കൊപ്പം ചേരാനുള്ള പദ്ധതികള്&#x200d; ഇല്ലെന്നും ജമ്മു കശ്മീരിന്റെ രാഷ്ട്രീയ ചിന്തകള്&#x200d; വേറിട്ടതാണെന്നും ഒമര്&#x200d; അബ്ദുല്ല വ്യക്തമാക്കി. ജമ്മു കാശ്മീര്&#x200d; നിയമസഭയിലെ ആദ്യ ബജറ്റ് സെഷനില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>&#8216;ബിജെപിക്കൊപ്പമുള്ള സഖ്യത്തിനെക്കുറിച്ച് ഞങ്ങള്&#x200d; ചിന്തിക്കുന്നില്ല. അതിനുള്ള സാധ്യതകളുമില്ല. ജമ്മു കശ്മീരിന്റെ ചിന്തകള്&#x200d; തികച്ചും വേറിട്ടതാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങള്&#x200d; ചര്&#x200d;ച്ചകള്&#x200d; നടത്തും.&#8217; ഒമര്&#x200d; അബ്ദുല്ല പറഞ്ഞു.</p>
<p>മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ്ങിന്റെ സംഭാവനകളെ ഒമര്&#x200d; പ്രശംസിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളര്&#x200d;ച്ചയ്ക്കും പ്രധാന ക്ഷേമ സംരംഭങ്ങള്&#x200d;ക്കും പിന്നിലെ സിങ്ങിന്റെ സംഭാവനകള്&#x200d; ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്&#x200d;ശം.&#8221;വിഭജിക്കപ്പെടാത്ത ഇന്ത്യയിലാണ് മന്&#x200d;മോഹന്&#x200d; സിങ് ജനിച്ചത്. ഓക്‌സ്‌ഫോര്&#x200d;ഡിലും കേംബ്രിജിലും പഠിച്ചു. ഒരു ഓഫീസറായി തുടങ്ങി ശേഷം ധനമന്ത്രിയായി പിന്നീട് പ്രധാനമന്ത്രിയായി. അദ്ദേഹം ധനമന്ത്രിയായപ്പോള്&#x200d; നമ്മുടെ രാജ്യം ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നു. ഇന്ന് നമ്മള്&#x200d; ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളില്&#x200d; ഒന്നാണ്. ലൈസന്&#x200d;സ് രാജ് നിര്&#x200d;ത്തലാക്കിയതോടെ സ്വകാര്യ മേഖല വികസിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി എന്ന നിലയില്&#x200d; അദ്ദേഹം ഇന്ദിര ആവാസ് യോജന, എംജിഎന്&#x200d;ആര്&#x200d;ഇജിഎ തുടങ്ങിയ മുന്&#x200d;കൈകള്&#x200d; അദ്ദേഹം സ്വീകരിച്ചു.-&#8221;ഒമര്&#x200d; അബ്ദുള്ള പറഞ്ഞു.</p>
<p>മന്&#x200d;മോഹന്&#x200d; സിങ്ങിന്റെ കാലത്ത് ആരംഭിച്ച അടിസ്ഥാന സൗകര്യ പദ്ധതികളെ കുറിച്ച് ഒമര്&#x200d; സംസാരിച്ചു. തൊഴില്&#x200d; മേഖലകള്&#x200d; വികസിപ്പിക്കുകയും കാശ്മീരി പണ്ഡിറ്റുകള്&#x200d;ക്ക് തൊഴിലവസരങ്ങള്&#x200d; സൃഷ്ടിക്കപ്പെടുകയും അവര്&#x200d; കശ്മീരിലേക്ക് തിരിച്ചു പോകുകയും ചെയ്തു. ജമ്മു-ശ്രീനഗര്&#x200d; ദേശീയ പാത ആരംഭിച്ചതും ബനിഹാളിലേക്കുള്ള ട്രെയിന്&#x200d; നിര്&#x200d;മാണം തുടങ്ങിവച്ചതും അദ്ദേഹമാണ്. കശ്മീര്&#x200d; പ്രശ്‌നം പരിഹരിക്കുന്നതില്&#x200d; മുന്&#x200d; പാകിസ്ഥാന്&#x200d; പ്രസിഡന്റ് ജനറല്&#x200d; പര്&#x200d;വേസ് മുഷറഫും മന്&#x200d;മോഹന്&#x200d; സിങ്ങും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/will-not-join-bjp-their-political-thoughts-are-different-omar-abdullah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജമ്മു കശ്മീരിലെ അജ്ഞാതരോഗം; മരിച്ചവര്&#x200d; മൂന്ന് കുടുംബങ്ങളുമായി ബന്ധമുള്ളവര്&#x200d; ,ദുരൂഹത?</title>
		<link>https://www.chandrikadaily.com/unknown-disease-in-jammu-and-kashmir-the-dead-are-related-to-three-families-mystery.html</link>
					<comments>https://www.chandrikadaily.com/unknown-disease-in-jammu-and-kashmir-the-dead-are-related-to-three-families-mystery.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 21 Jan 2025 15:51:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[Omar Abdullah]]></category>
		<category><![CDATA[rajouri deaths]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326726</guid>

					<description><![CDATA[ഇത് ഒരു രോഗമല്ലെന്ന നിഗമനത്തില്&#x200d; പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കുകയാണ്]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാല്&#x200d; ഗ്രാമത്തില്&#x200d; &#8216;അജ്ഞാതരോഗം&#8217; ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. മരണങ്ങള്&#x200d;ക്ക് പിന്നില്&#x200d; വൈറസോ ബാക്ടീരിയയോ അല്ലെന്ന് പരിശോധനയില്&#x200d; തെളിഞ്ഞതായി പ്രദേശം സന്ദര്&#x200d;ശിച്ച മുഖ്യമന്ത്രി ഉമര്&#x200d; അബ്ദുല്ല പറഞ്ഞു. മൂന്ന് കുടുംബങ്ങളുമായി ബന്ധമുള്ള വ്യക്തികളാണ് മരിച്ചതെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&#8216;മരണങ്ങളെ കുറിച്ചുള്ള വിവരം അറിഞ്ഞയുടന്&#x200d; തന്നെ ആരോഗ്യവകുപ്പും മറ്റ് അധികൃതരും ഇതിന്റെ കാരണം മനസ്സിലാക്കാനുള്ള അന്വേഷണത്തിലായിരുന്നു. പരിശോധനകളെല്ലാം നടത്തി. എന്നാല്&#x200d;, ബാക്ടീരിയയോ വൈറസോ അല്ല മരണങ്ങള്&#x200d;ക്ക് കാരണമെന്നാണ് പരിശോധനകളില്&#x200d; തെളിഞ്ഞത്. മൂന്നു കുടുംബങ്ങളുമായി ബന്ധമുള്ള ആളുകളാണ് മരിച്ചവരെന്ന് പിന്നീട് കണ്ടെത്തി. എന്നാല്&#x200d;, മരണത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. ഇത് ഒരു രോഗമല്ലെന്ന നിഗമനത്തില്&#x200d; പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കുകയാണ്. കേന്ദ്ര സംഘവും ഇവിടെയെത്തിയിട്ടുണ്ട്. മരണത്തിന്റെ കാരണം കണ്ടുപിടിക്കാന്&#x200d; കൂട്ടായി ശ്രമിക്കുകയാണ്&#8217; -മുഖ്യമന്ത്രി മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unknown-disease-in-jammu-and-kashmir-the-dead-are-related-to-three-families-mystery.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുൽ ഗാന്ധി പരുഷമായി പെരുമാറുന്ന ആളല്ല; പിന്തുണയുമായി ഉമർ അബ്ദുല്ല</title>
		<link>https://www.chandrikadaily.com/rahul-gandhi-is-no-mean-man-umar-abdullah-with-support.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-is-no-mean-man-umar-abdullah-with-support.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 20 Dec 2024 12:29:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Omar Abdullah]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[support]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322631</guid>

					<description><![CDATA[പാർലമെന്റ് അംഗം എന്ന നിലയിൽ രാഹുൽഗാന്ധി ആരെയും തള്ളുകയോ പരുഷമായി പെരുമാറുകയോ ചെയ്യില്ലെ’ന്ന് ഉമർ അബ്ദുല്ല എക്സിൽ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പാർല​മെന്റിൽ ഭരണഘടന ശിൽപി ബി.ആർ. അംബദ്കറെ അമിത്ഷാ അപമാനിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയെ അനുകൂലിച്ച് ജമ്മു-കശ്മീർ മുഖ്യമ​ന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല. ‘രാഹുലിനെ എനിക്കറിയാം,</p>
<p>പാർലമെന്റ് അംഗം എന്ന നിലയിൽ രാഹുൽഗാന്ധി ആരെയും തള്ളുകയോ പരുഷമായി പെരുമാറുകയോ ചെയ്യില്ലെ’ന്ന് ഉമർ അബ്ദുല്ല എക്സിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രണ്ട് ഭരണകക്ഷി അംഗങ്ങളെ തള്ളിയിട്ടുവെന്ന ബി.ജെ.പി അവകാശവാദം അ​ദ്ദേഹം തള്ളിക്കളഞ്ഞു.</p>
<p>ബി.ആർ അംബേദ്കറെ അപമാനിച്ചെന്നാരോപിച്ച് പാർലമെൻ്റ് വളപ്പിൽ പ്രതിപക്ഷവും എൻ.ഡി.എ എംപിമാരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മുൻ മന്ത്രി പ്രതാപ് ചന്ദ്ര സാരംഗിക്ക് പരിക്കേറ്റിരുന്നു. ബി.ജെ.പി എംപിമാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ തള്ളുകയും ശാരീരികമായി കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നും കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ വിശദ അന്വേഷണം നടത്തണമെന്ന് മുതിർന്ന കോൺഗ്രസ് എം.പിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-is-no-mean-man-umar-abdullah-with-support.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജമ്മു കശ്മീരില്&#x200d; രാഷ്ട്രപതി ഭരണം പിന്&#x200d;വലിച്ചു; ഒമര്&#x200d; അബ്ദുള്ളയുടെ സത്യപ്രതിജ്ഞ ഉടന്&#x200d;</title>
		<link>https://www.chandrikadaily.com/presidents-rule-withdrawn-in-jammu-and-kashmir-omar-abdullahs-swearing-in-soon.html</link>
					<comments>https://www.chandrikadaily.com/presidents-rule-withdrawn-in-jammu-and-kashmir-omar-abdullahs-swearing-in-soon.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 14 Oct 2024 03:14:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[jammu and kashmir]]></category>
		<category><![CDATA[Omar Abdullah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313303</guid>

					<description><![CDATA[നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വെള്ളിയാഴ്ച സർക്കാർ രൂപവത്കരണത്തിനായി അവകാശമുന്നയിച്ച് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്&#x200d;റ് ഉമർ അബ്ദുല്ല ലഫ്റ്റനന്&#x200d;റ് ഗവർണറെ കണ്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>ജമ്മു കശ്മീരിൽ ആറ് വർഷത്തോളമായി തുടരുന്ന രാഷ്ട്രപതി ഭരണം പിൻവലിക്കുന്നതായി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് മുഖ്യമന്ത്രിയെ നിയമിക്കുന്നതിന് മുന്നോടിയായാണ് രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച രാത്രി പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വെള്ളിയാഴ്ച സർക്കാർ രൂപവത്കരണത്തിനായി അവകാശമുന്നയിച്ച് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്&#x200d;റ് ഉമർ അബ്ദുല്ല ലഫ്റ്റനന്&#x200d;റ് ഗവർണറെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പിട്ട ഉത്തരവ് പുറത്തിറങ്ങിയത്.</p>
<p>2018ൽ അന്നത്തെ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. ഗവർണർ ഭരണം ആറ് മാസം പിന്നിട്ട വേളയിലായിരുന്നു നടപടി. അതേവർഷം ജൂണിൽ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാർ തകർന്നതോടെയാണ് ഗവർണർ ഭരണം ഏറ്റെടുത്തത്. 1996നു ശേഷം ആദ്യമായായിരുന്നു കശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.</p>
<p>ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്&#x200d;വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. 2019ലാണ് സംസ്ഥാനത്തിന്&#x200d;റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. രണ്ടാം തവണയാണ് ഉമര്&#x200d; അബ്ദുല്ല മുഖ്യമന്ത്രിയാവുന്നത്. നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഈ തീരുമാനം. ഫാറൂഖ് അബ്ദുല്ലയാണ് ഉമര്&#x200d; അബ്ദുല്ലയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.</p>
<p>നിയമസഭാ തെരഞ്ഞടുപ്പിൽ ഇന്&#x200d;ഡ്യ സഖ്യം വൻ വിജയം നേടിയിരുന്നു. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസുമായി ചേർന്ന് ഇൻഡ്യാ മുന്നണിയുടെ ഭാ​ഗമായാണ് നാഷണൽ കോൺഫറൻസ് മത്സരിച്ചത്. 48 സീറ്റുകളിൽ ഇൻഡ്യാ മുന്നണി വിജയിച്ചപ്പോൾ 29 സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക് നേടാൻ കഴിഞ്ഞത്. സ്വതന്ത്രരും ഉമർ അബ്ദുല്ലക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പി.ഡി.പി മൂന്ന് സീറ്റുകൾ നേടി. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/presidents-rule-withdrawn-in-jammu-and-kashmir-omar-abdullahs-swearing-in-soon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരില്&#x200d; ബിജെപി പ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെട്ട സംഭവം; പ്രതികരണവുമായി മഹ്ബൂബ മുഫ്തിയും ഒമര്&#x200d; അബ്ദുള്ളയും</title>
		<link>https://www.chandrikadaily.com/at-the-end-of-the-day-its-people-of-jk-who-pay-with-their-lives.html</link>
					<comments>https://www.chandrikadaily.com/at-the-end-of-the-day-its-people-of-jk-who-pay-with-their-lives.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 30 Oct 2020 06:07:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Gupkar Declaration]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[kashmir politics]]></category>
		<category><![CDATA[mehbooba mufthi]]></category>
		<category><![CDATA[Omar Abdullah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165085</guid>

					<description><![CDATA[ഇന്ത്യ ഗവണ്&#x200d;മെന്റിന്റെ മോശം ചിന്താഗതികളും നയങ്ങളും കാരണം ഒടുക്കം, ജമ്മു കശ്മീരിലെ ജനങ്ങള്&#x200d;ക്കാണ് നഷ്ടം, അവരുടെ ജീവനുകളാണ് പണയപ്പെടുത്തേണ്ടി വരുന്നത്, മുഫ്തി ട്വീറ്റ് ചെയ്തു. 
അല്ലാഹു അവര്&#x200d;ക്ക് സ്വര്&#x200d;ഗത്തില്&#x200d; സ്ഥാനം നല്&#x200d;കട്ടെ. ഈ ദുഷ്‌കരമായ നിമിഷങ്ങളില്&#x200d; അവരുടെ കുടുംബങ്ങള്&#x200d;ക്ക് ദൈവം ശക്തി പകരട്ടെ, ഒമര്&#x200d; അബ്ദുള്ള ട്വീറ്റ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: ജമ്മു കശ്മീരില്&#x200d; തീവ്രവാദികള്&#x200d; നടത്തിയ വെടിവെപ്പില്&#x200d; മൂന്ന് ബിജെപി പ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെട്ട സംഭവത്തില്&#x200d; പ്രതികരണവുമായി മുന്&#x200d; മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിലെ ജനങ്ങള്&#x200d; കേന്ദ്ര സര്&#x200d;ക്കാറിന്റെ മോശം നയങ്ങള്&#x200d; കാരണം അവരുടെ ജീവന്&#x200d; പണയപ്പെടുത്തുകയാണെന്ന് മുഫ്തി വിമര്&#x200d;ശനമുന്നയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പിഡിപി നേതാവിന്റെ പ്രതികരണം.</p>
<p>കുല്&#x200d;ഗാമില്&#x200d; മൂന്ന് ബിജെപി പ്രവര്&#x200d;ത്തകരെ കൊലപ്പെട്ടെന്ന വാര്&#x200d;ത്ത തന്നെ സങ്കടത്തിലാക്കിയെന്നും അവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു.<br />
ഇന്ത്യ ഗവണ്&#x200d;മെന്റിന്റെ മോശം ചിന്താഗതികളും നയങ്ങളും കാരണം ഒടുക്കം, ജമ്മു കശ്മീരിലെ ജനങ്ങള്&#x200d;ക്കാണ് നഷ്ടം, അവരുടെ ജീവനുകളാണ് പണയപ്പെടുത്തേണ്ടി വരുന്നത്, മുഫ്തി ട്വീറ്റ് ചെയ്തു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Saddened to hear about the killing of three BJP workers in Kulgam. Condolences to their families. At the end of the day, its people of J&amp;K who pay with their lives because of GOI’s ill thought out policies.</p>
<p>&mdash; Mehbooba Mufti (@MehboobaMufti) <a href="https://twitter.com/MehboobaMufti/status/1321846087217414144?ref_src=twsrc%5Etfw">October 29, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>വ്യഴാഴ്ച കശ്മീരിലെ വൈ.കെ പോറ പ്രദേശത്തുണ്ടായ വെടിവെപ്പില്&#x200d; കുല്&#x200d;ഗാമിലെ യുവമോര്&#x200d;ച്ച ജനറല്&#x200d; സെക്രട്ടറി ഫിദ ഹുസൈന്&#x200d; ഉള്&#x200d;പ്പെടെ മൂന്ന് പ്രവര്&#x200d;ത്തകരാണ് കൊല്ലപ്പെട്ടത്. കാറില്&#x200d; സഞ്ചരിച്ച മൂന്ന് ബിജെപി പ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെ തീവ്രവാദികള്&#x200d; വെടിയുതിര്&#x200d;ക്കുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്&#x200d; വ്യക്തമായതായി പൊലീസ് പറഞ്ഞു. വെടിയേറ്റ ഹിദ ഹുസൈന്&#x200d; സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. വൈ.കെ പോറ നിവാസിയായ ഗുലാം അഹ്മദ് യാറ്റൂവിന്റെ മകനാണ് ഫിദ ഹുസൈന്&#x200d; യാറ്റൂ. ഇയാളെ കൂടാതെ ഉമര്&#x200d; റാഷിദ് ബീഗ്, ഉമര്&#x200d; റംസാന്&#x200d; ഹജാം എന്നീ ബിജെപി പ്രവര്&#x200d;ത്തകര്&#x200d;ക്കാണ് വെടിയേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. ഭീകര്&#x200d;ക്കായി തിരച്ചില്&#x200d; ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Terrible news from Kulgam district of South Kashmir. I unequivocally condemn the targeted killing of the 3 BJP workers in a terror attack. May Allah grant them place in Jannat &amp; may their families find strength during this difficult time.</p>
<p>&mdash; Omar Abdullah (@OmarAbdullah) <a href="https://twitter.com/OmarAbdullah/status/1321849535996469250?ref_src=twsrc%5Etfw">October 29, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സംഭവത്തില്&#x200d; പ്രതികരണവുമായി മുന്&#x200d; മുഖ്യമന്ത്രിയും നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് നേതാവുമായ ഒമര്&#x200d; അബ്ദുള്ളയും രംഗത്തെത്തി. ഭയാനകരമായ വാര്&#x200d;ത്തയാണ് ദക്ഷിണ കശ്മീരിലെ കുല്&#x200d;ഗാം ജില്ലയില്&#x200d; നിന്നും കേള്&#x200d;ക്കുന്നത്. തീവ്രവാദികളുടെ ആക്രമണത്തില്&#x200d; 3 ബിജെപി പ്രവര്&#x200d;ത്തകര്&#x200d; കൊലപ്പെട്ട സംഭവത്തെ ഞാന്&#x200d; നിശിതമായി അപലപിക്കുന്നു. അല്ലാഹു അവര്&#x200d;ക്ക് സ്വര്&#x200d;ഗത്തില്&#x200d; സ്ഥാനം നല്&#x200d;കട്ടെ. ഈ ദുഷ്‌കരമായ നിമിഷങ്ങളില്&#x200d; അവരുടെ കുടുംബങ്ങള്&#x200d;ക്ക് ദൈവം ശക്തി പകരട്ടെ, ഒമര്&#x200d; അബ്ദുള്ള ട്വീറ്റ് ചെയ്തു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">I condemn the killing of 3 of our young Karyakartas. They were bright youngsters doing excellent work in J&amp;K. My thoughts are with their families in this time of grief. May their souls rest in peace. <a href="https://t.co/uSfsUP3n3W">https://t.co/uSfsUP3n3W</a></p>
<p>&mdash; Narendra Modi (@narendramodi) <a href="https://twitter.com/narendramodi/status/1321871826432131072?ref_src=twsrc%5Etfw">October 29, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അപലപിച്ചു. അടുത്തിടെ കശ്മീരില്&#x200d; നിരവധി ബിജെപി പ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. ജൂലായില്&#x200d; ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബക്കാരും വെടിയേറ്റ് മരിച്ചിരുന്നു. ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു ബാരി. അതേസമയം അക്രമണത്തിന് പിന്നില്&#x200d; ആരെന്ന കാര്യം ഇതേവരെ വ്യക്തത വന്നിട്ടില്ല.</p>
<p>അതേസമയം, മോദി സര്&#x200d;ക്കാര്&#x200d; ഇല്ലാതാക്കിയ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്&#x200d; തിരിച്ചുകിട്ടാനായി ബിജെപി വിരുദ്ധ മുന്നണി രൂപംകൊണ്ട സാഹചര്യമാണ് നിലവില്&#x200d; കേന്ദ്ര ഭരണ പ്രദേശത്തുള്ളത്. ഇതിനായി സംസ്ഥാനത്തെ മറ്റു പാര്&#x200d;ട്ടികളിലെ മുന്&#x200d; മുഖ്യമന്ത്രിമാര്&#x200d;പോലും ഒന്നായ നിലയാണ്.</p>
<h6 class="title font-weight-bold mt-3 mb-0"><strong>Read More</strong> <a href="https://www.chandrikadaily.com/gupkar-declaration-anti-bjp-not-anti-national-newly-appointed-alliance-chief-farooq-abdullah.html">ഞങ്ങള്&#x200d; ദേശവിരുദ്ധരല്ല; ബി.ജെ.പി വിരുദ്ധര്&#x200d;; നിലപാട് വ്യക്തമാക്കി കാശ്മീരിലെ രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d;-ഫാറൂഖ് അബ്ദുള്ള ഗുപ്കാര്&#x200d; സഖ്യ അധ്യക്ഷന്&#x200d;</a></h6>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/at-the-end-of-the-day-its-people-of-jk-who-pay-with-their-lives.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരിന് ആര്&#x200d;ട്ടികിള്&#x200d; 370 തിരിച്ചുവേണം; സഖ്യം പ്രഖ്യാപിച്ച് ഫാറൂഖ് അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും</title>
		<link>https://www.chandrikadaily.com/farooq-abdullah-mehbooba-mufti-in-jk-parties-alliance-for-article-370.html</link>
					<comments>https://www.chandrikadaily.com/farooq-abdullah-mehbooba-mufti-in-jk-parties-alliance-for-article-370.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 15 Oct 2020 16:33:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article 370]]></category>
		<category><![CDATA[bjp agenda]]></category>
		<category><![CDATA[farooq abdullah]]></category>
		<category><![CDATA[jammu and kashmir]]></category>
		<category><![CDATA[mehabooba mufthi]]></category>
		<category><![CDATA[modi government]]></category>
		<category><![CDATA[Omar Abdullah]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=161873</guid>

					<description><![CDATA[2019 ആഗസ്റ്റ് അഞ്ചിനു മുമ്പ് കശ്മീരിലെ ജനങ്ങള്&#x200d;ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തിരിച്ചു നല്&#x200d;കണമെന്ന് വിവിധ രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ നേതാക്കള്&#x200d; പങ്കെടുത്ത യോഗത്തിനുശേഷം ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് അധ്യക്ഷന്റെ വസതിയിലാണ് യോഗം ചേര്&#x200d;ന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബിജെപി സര്&#x200d;ക്കാര്&#x200d; എടുത്തുകളഞ്ഞ പ്രത്യേക പദവിയായ ആര്&#x200d;ട്ടികിള്&#x200d; 370 തിരിച്ചുകിട്ടണമെന്ന ആവശ്യമുന്നയിച്ച് ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; ഒന്നാകുന്നു. കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടണമെന്നാണ് ആവശ്യവുമായി പീപ്പിള്&#x200d;സ് ഡെമോക്രാറ്റിക് പാര്&#x200d;ട്ടി (പിഡിപി)യുമായി നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് നേതാവ് അധ്യക്ഷന്&#x200d; ഫാറൂഖ് അബ്ദുല്ലയാണ് സഖ്യ പ്രഖ്യാപനം നടത്തിയത്.</p>
<p>പിടിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലില്&#x200d; നിന്നും മോചിപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് പുതിയ സഖ്യം രൂപപ്പെട്ടത്. 2019 ആഗസ്റ്റ് അഞ്ചിനു മുമ്പ് കശ്മീരിലെ ജനങ്ങള്&#x200d;ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തിരിച്ചു നല്&#x200d;കണമെന്ന് വിവിധ രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ നേതാക്കള്&#x200d; പങ്കെടുത്ത യോഗത്തിനുശേഷം ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് അധ്യക്ഷന്റെ വസതിയിലാണ് യോഗം ചേര്&#x200d;ന്നത്.</p>
<p>കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്&#x200d; ലക്ഷ്യമിട്ട് പീപ്പിള്&#x200d;സ് അലയന്&#x200d;സ് ഫോര്&#x200d; ഗുപ്കര്&#x200d; ഡിക്ലറേഷന്&#x200d; എന്ന് പേരിട്ട സഖ്യമാണ് കശ്മീരിലെ മുഖ്യധാരാ പാര്&#x200d;ട്ടികളുടെ യോഗം പ്രഖ്യാപിച്ചിട്ടുള്ളത്. നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ്, പീപ്പിള്&#x200d;ഡ് ഡെമോക്രാറ്റിക് പാര്&#x200d;ട്ടി, പീപ്പിള്&#x200d;സ് കോണ്&#x200d;ഫറന്&#x200d;സ്, അവാമി നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ്, സിപിഎം എന്നിവയാണ് സഖ്യത്തിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ടു ചെയ്തു. ഫാറൂഖ് അബ്ദുള്ള, ഒമര്&#x200d; അബ്ദുള്ള, മെഹ്ബൂബ മുഫ്തി, പീപ്പിള്&#x200d;സ് കോണ്&#x200d;ഫറന്&#x200d;സ് ചെയര്&#x200d;മാന്&#x200d; സജാദ് ലോണ്&#x200d;, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, പീപ്പിള്&#x200d;സ് മൂവ്മെന്റ് നേതാവ് ജാവെയ്ദ് മിര്&#x200d; തുടങ്ങിയവര്&#x200d; യോഗത്തില്&#x200d; സംബന്ധിച്ചു.</p>
<p>കശ്മീരില്&#x200d; രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; ഒന്നാകുന്നതോടെ കേന്ദ്രസര്&#x200d;ക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിനാണ് കളമൊരുങ്ങുന്നത്. തങ്ങളുടെ ന്യായമായ ആവശ്യമുന്നയിച്ച് പാര്&#x200d;ട്ടികള്&#x200d; സംയുക്തമായി ശക്തമായ പ്രതിഷേധം തുടങ്ങുമെന്നാണ് സൂചനകള്&#x200d;. ഭരണഘടനാ മൂല്യങ്ങള്&#x200d; സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടേതെന്ന് ഫാറൂഖ് അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">We have named this alliance as People&#39;s Alliance for Gupkar Declaration. Our battle is a constitutional battle, we want the government of India to return to the people of the State the rights they held before 5th Aug 2019: National Conference president Farooq Abdullah <a href="https://t.co/UuctoN13Km">https://t.co/UuctoN13Km</a> <a href="https://t.co/6ADqSsxYrz">pic.twitter.com/6ADqSsxYrz</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1316715507169464320?ref_src=twsrc%5Etfw">October 15, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കഴിഞ്ഞ വര്&#x200d;ഷം ആഗസ്റ്റിലാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്. ഇതിനു പിന്നാലെ മുന്&#x200d; മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്&#x200d; അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്&#x200d; അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കി. ഒമറിനെയും ഫാറൂഖ് അബ്ദുള്ളയേയും നേരത്തെ മോചിപ്പിച്ചുവെങ്കിലും ഒരു വര്&#x200d;ഷത്തിലധികം വീട്ടുതടങ്കലില്&#x200d; കഴിയേണ്ടിവന്ന മെഹ്ബൂബയെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്.</p>
<p>അതേസമയം, കശ്മീരിന്റെതായ പ്രധാന വിഷയത്തില്&#x200d; ബദ്ധവൈരികള്&#x200d; ഒന്നായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംഭവം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കേന്ദ്ര ഭരണ പ്രദേശത്തെ ക്രമസമാധാന നില തകരുമോ എന്ന ആശങ്കയും തള്ളിക്കളയാനാകില്ല.</p>
<p>ഇന്ത്യന്&#x200d; ഭരണഘടനയിലെ ആര്&#x200d;ട്ടിക്കിള്&#x200d; 370, ഇതിന്റെ ഭാഗമായുള്ള ആര്&#x200d;ട്ടിക്കിള്&#x200d; 35എ എന്നിവയാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; പ്രത്യേക ബില്ലിലൂടെ 2019 ആഗസ്റ്റ് അഞ്ചിന് റദ്ദാക്കിയത്. കശ്മീരിലെ പ്രത്യേക ഭരണഘടന, പ്രത്യേക ശിക്ഷാ നിയമം, സ്വത്തവകാശ നിയമം, വിവാഹ നിയമം എന്നിവ അനുവദിക്കുന്നതായിരുന്നു ആര്&#x200d;ട്ടിക്കിള്&#x200d; 370.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farooq-abdullah-mehbooba-mufti-in-jk-parties-alliance-for-article-370.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
