<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>online fraud &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/online-fraud/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 01 Feb 2025 14:06:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>online fraud &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഓണ്&#x200d;ലൈന്&#x200d; തട്ടിപ്പ്; വൈദികന്റെ 15 കോടി തട്ടിയെടുത്ത സംഭവത്തില്&#x200d; രണ്ടു പേര്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/online-fraud-two-people-arrested-in-the-case-of-extorting-15-crores-from-a-priest.html</link>
					<comments>https://www.chandrikadaily.com/online-fraud-two-people-arrested-in-the-case-of-extorting-15-crores-from-a-priest.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 01 Feb 2025 14:06:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[kottayam]]></category>
		<category><![CDATA[online fraud]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328280</guid>

					<description><![CDATA[താമരശേരി സ്വദേശികളായ മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരെയാണ് കോട്ടയം കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്]]></description>
										<content:encoded><![CDATA[<p>കോട്ടയത്ത് ഓണ്&#x200d;ലൈന്&#x200d; തട്ടിപ്പിലൂടെ വൈദികന്റെ 15 കോടി തട്ടിയെടുത്ത സംഭവത്തില്&#x200d; രണ്ടു പേര്&#x200d; പിടിയില്&#x200d;. താമരശേരി സ്വദേശികളായ മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരെയാണ് കോട്ടയം കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഉത്തരേന്ത്യന്&#x200d; തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് കണ്ടെത്തി.</p>
<p>പ്രതികള്&#x200d; എടിഎം വഴി 1.40 ലക്ഷം രൂപ പിന്&#x200d;വലിച്ചിരുന്നു. ഇത് കണ്ടെത്തിയതിനെ തുടര്&#x200d;ന്നാണ് നടപടി. കാസര്&#x200d;ഗോഡ് സ്വദേശിയായ ഫാദര്&#x200d; ടിനേഷ് കുര്യനാണ് തട്ടിപ്പിനിരയായത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണെന്ന് പൊലീസ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/online-fraud-two-people-arrested-in-the-case-of-extorting-15-crores-from-a-priest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാക്കനാട് വീണ്ടും സൈബര്&#x200d; തട്ടിപ്പ് വ്യവസായിയില്&#x200d; നിന്നും ഡല്&#x200d;ഹി സ്വദേശികള്&#x200d; 96 ലക്ഷം രൂപ തട്ടിയെടുത്തു</title>
		<link>https://www.chandrikadaily.com/delhi-natives-extorted-rs-96-lakhs-from-cyber-fraud-businessman-kakkanad-again.html</link>
					<comments>https://www.chandrikadaily.com/delhi-natives-extorted-rs-96-lakhs-from-cyber-fraud-businessman-kakkanad-again.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 13 Jan 2025 10:28:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[cyber crime]]></category>
		<category><![CDATA[online fraud]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325508</guid>

					<description><![CDATA[ഡല്&#x200d;ഹി മീററ്റ് സ്വദേശി മുഹമ്മദ് ഹസീന്&#x200d;, ഈസ്റ്റ് ജോഹരിപൂര്&#x200d; സ്വദേശി മുറാറിലാല്&#x200d; എന്നിവരെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്]]></description>
										<content:encoded><![CDATA[<p>കാക്കനാട് വീണ്ടും സൈബര്&#x200d; തട്ടിപ്പ്. വ്യവസായിയില്&#x200d; നിന്നും ഡല്&#x200d;ഹി സ്വദേശികള്&#x200d; 96 ലക്ഷം രൂപ തട്ടിയെടുത്തു. ഡല്&#x200d;ഹി മീററ്റ് സ്വദേശി മുഹമ്മദ് ഹസീന്&#x200d;, ഈസ്റ്റ് ജോഹരിപൂര്&#x200d; സ്വദേശി മുറാറിലാല്&#x200d; എന്നിവരെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്.</p>
<p>കാക്കനാട് കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തിക്കുന്ന കമ്പനിയുടെ എംഡിയാണ് എന്നു പറഞ്ഞായിരുന്നു തട്ടിപ്പുകാര്&#x200d; 96 ലക്ഷം രൂപ ആവശ്യപ്പെട്ടത്. പ്രൊജക്റ്റ് തുടങ്ങാനാണ് എന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. തുടര്&#x200d;ന്ന് മാനേജര്&#x200d; പണം അയച്ചതിന് ശേശമാണ് തട്ടിപ്പ് മനസിലാകുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-natives-extorted-rs-96-lakhs-from-cyber-fraud-businessman-kakkanad-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൊബൈല്&#x200d; ഫോണ്&#x200d; വഴി തട്ടിപ്പ്: 15 അംഗ സംഘത്തെ അജ്മാന്&#x200d; പൊലീസ് അറസ്റ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/fraud-through-mobile-phone-ajman-police-arrested-a-15-member-gang.html</link>
					<comments>https://www.chandrikadaily.com/fraud-through-mobile-phone-ajman-police-arrested-a-15-member-gang.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 02 Jan 2025 05:34:54 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[online fraud]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324459</guid>

					<description><![CDATA[തട്ടിപ്പിന് ഉപയോഗിച്ച 19 മൊബൈല്&#x200d; ഫോണുകള്&#x200d; പൊലീസ് പിടിച്ചെടുത്തു]]></description>
										<content:encoded><![CDATA[<p><strong>റസാഖ് ഒരുമനയൂര്&#x200d;</strong></p>
<p>അജ്മാന്&#x200d;: മൊബൈല്&#x200d; ഫോണ്&#x200d; വഴി തട്ടിപ്പ് നടത്തുന്ന ഏഷ്യന്&#x200d; വംശജരായ 15 അംഗ സംഘത്തെ അജ്മാന്&#x200d; പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈല്&#x200d; ഫോണില്&#x200d; വിളിച്ചു ഔദ്യോഗിക രേഖകള്&#x200d; ശരിപ്പെടുത്താനെന്ന വ്യാജേന ബാങ്ക് അക്കൗണ്ട് വിവരങ്ങള്&#x200d; ആരായുന്നതുള്&#x200d;പ്പെടെയുള്ള തരത്തില്&#x200d; പണം തട്ടിയെടുക്കു ന്ന സംഘത്തെയാണ് അജ്മാന്&#x200d; പൊലീസ് തന്ത്രപരമായി പിടികൂടിയത്.</p>
<p>വ്യാജ വിവരങ്ങളും രേഖകളും ഉപയോഗിച്ച് രജിസ്റ്റര്&#x200d; ചെയ്ത ഫോണ്&#x200d; കാര്&#x200d;ഡുകളില്&#x200d;നിന്നാണ് ഇവര്&#x200d; മറ്റുള്ളവരെ വിളിച്ചു തട്ടിപ്പ് നടത്തിയിരുന്നത്. ഇങ്ങിനെ കബളിപ്പിക്കുന്നവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്&#x200d; ലഭിച്ചതിന്റെ അടിസ്ഥാനത്തി ല്&#x200d; നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് അജ്മാന്&#x200d; പോലീസ് ക്രിമിനല്&#x200d; ഇന്&#x200d;വെസ്റ്റി ഗേഷന്&#x200d; ഡിപ്പാര്&#x200d;ട്ട്‌മെന്റ് ഡയറക്ടര്&#x200d; കേണല്&#x200d; അഹമ്മദ് സഈദ് അല്&#x200d;നുഐമി പറഞ്ഞു.</p>
<p>തട്ടിപ്പിന് ഉപയോഗിച്ച 19 മൊബൈല്&#x200d; ഫോണുകള്&#x200d; പൊലീസ് പിടിച്ചെടുത്തു. പ്രതികള്&#x200d; കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തെ അദ്ദേഹം പ്രശംസിച്ചു. ഇത്തരം തട്ടിപ്പുകളില്&#x200d; ആരും കുടുങ്ങിപ്പോകരുതെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങള്&#x200d; യഥാസമയം പൊലീസിനെ അറിയിക്കണമെന്നും അജ്മാന്&#x200d; പൊലീസ് പൊതുജനങ്ങളോട് അഭ്യര്&#x200d;ത്ഥിച്ചു.</p>
<p>തങ്ങളുടെ അക്കൗണ്ടുകളോ ബാങ്ക് കാര്&#x200d;ഡുകളോ ബ്ലോക്ക് ചെയ്തിരിക്കുകയോ മരവിപ്പിക്കുക യോ ആണെന്ന് തട്ടിപ്പുകാര്&#x200d; ഇരകളെ വിശ്വസിപ്പിക്കുന്നു. ബാങ്കുകള്&#x200d; ഫോണിലൂടെ ബാങ്ക് ഡാറ്റ അപ്‌ഡേ റ്റ് ചെയ്യാന്&#x200d; ആവശ്യപ്പെടാറില്ലെന്നും ഇത്തരം കോളുകള്&#x200d; തട്ടിപ്പാണെന്നും പൊലീസ് മുന്നറിയിപ്പ് നല്&#x200d;കി. ബാങ്ക് വിവരങ്ങളോ തങ്ങളുടെ വ്യക്തിഗത വിവരങ്ങളോ ഫോണ്&#x200d;കോളിലൂടെ ആര്&#x200d;ക്കും കൈമാറരുത്.</p>
<p>ബാങ്കുകള്&#x200d;, മറ്റു ഔദ്യോഗിക ഓഫീസുകള്&#x200d; എന്നിവിടങ്ങളില്&#x200d;നിന്ന് ഫോണിലൂടെ വിവരങ്ങള്&#x200d; ശേഖരിക്കു ന്നതല്ല. അതുകൊണ്ടുതന്നെ ഇത്തരം തട്ടിപ്പുകാരെക്കുറിച്ച കരുതിയിരിക്കണമെന്ന് പൊലീസ് ആവര്&#x200d;ത്തിച്ചു പറഞ്ഞു.</p>
<p>രാജ്യത്തെ ജനങ്ങള്&#x200d;ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്താന്&#x200d; പൊലീസ് സദാജാഗരൂക രാണെന്നും തട്ടിപ്പുകാര്&#x200d;ക്കെതിരെ കടുത്ത നിരീക്ഷണം എപ്പോഴുമുണ്ടാകുമെന്നും അജ്മാന്&#x200d; പൊലീസ് വ്യക്തമാക്കി. വ്യാജഫോണ്&#x200d; കോളിലൂടെ നിരവധി പേര്&#x200d;ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്.</p>
<p>ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പൊലീസ് നിരന്തരം മുന്നറിയിപ്പ് നടത്തുന്നുണ്ടെങ്കിലും പലരും വീണ്ടും തട്ടിപ്പില്&#x200d; കുടുങ്ങിപ്പോകുന്നുണ്ട്. നറുക്കെടുപ്പില്&#x200d; ഭാഗ്യശാലിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന വ്യാജ സന്ദേശം നല്&#x200d;കിയും നേരത്തെ പണം തട്ടിയെടുത്ത അനുഭവങ്ങള്&#x200d; പലര്&#x200d;ക്കുമുണ്ടായിട്ടുണ്ട്.</p>
<p>അന്താരാഷ്ട്ര തലത്തില്&#x200d; ഓണ്&#x200d;ലൈന്&#x200d; തട്ടിപ്പ് നടത്തുന്ന സംഘത്തെ വിവിധ രാജ്യങ്ങളില്&#x200d; പലപ്പോഴായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ്, അറബി ഭാഷകള്&#x200d; കൈകാര്യം ചെയ്യാന്&#x200d; ശേഷിയുള്ള അഭ്യസ്ത വിദ്യരാണ് പലപ്പോഴും മൊബൈല്&#x200d; ഫോണിലൂടെ ഇരകളെ വിളിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നത്. കേരളത്തിലും വ്യത്യസ്ത തരത്തിലായി ഓണ്&#x200d;തട്ടിപ്പിലൂടെ ലക്ഷങ്ങള്&#x200d; നഷ്ടപ്പെട്ട നിരവധി പേരുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fraud-through-mobile-phone-ajman-police-arrested-a-15-member-gang.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡിജിറ്റല്&#x200d; അറസ്റ്റ് തട്ടിപ്പിലൂടെ ആഢംബര ജീവിതം; 20കാരന്&#x200d; സ്വന്തമാക്കിയത് BMW ബൈക്ക്</title>
		<link>https://www.chandrikadaily.com/living-in-luxury-through-digital-arrest-fraud-the-20-year-old-owns-a-bmw-bike.html</link>
					<comments>https://www.chandrikadaily.com/living-in-luxury-through-digital-arrest-fraud-the-20-year-old-owns-a-bmw-bike.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 03 Dec 2024 07:55:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[digital arrest scam]]></category>
		<category><![CDATA[online fraud]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320169</guid>

					<description><![CDATA[സര്&#x200d;ക്കാര്&#x200d; സ്‌കോളര്&#x200d;ഷിപ്പുകള്&#x200d; നല്&#x200d;കുന്നതിനായി ബാങ്കുകളില്&#x200d; ആരംഭിച്ച കുട്ടികളുടെ അക്കൗണ്ടുകള്&#x200d; പോലും തട്ടിപ്പുകാര്&#x200d; ഉപയോഗിച്ചു]]></description>
										<content:encoded><![CDATA[<p>ഓണ്&#x200d;ലൈന്&#x200d; തട്ടിപ്പിന്റെ ഉറവിടം തേടി കേരള പോലീസ് നടത്തിയ അന്വേഷണത്തില്&#x200d; നിര്&#x200d;ണായക വിവരങ്ങള്&#x200d; കണ്ടെത്തി പൊലീസ്. എറണാകുളം വാഴക്കാല സ്വദേശിയില്&#x200d; നിന്ന് തട്ടിയെടുത്ത നാല് കോടിയിലേറെ രൂപ കൈമാറ്റം ചെയ്യാന്&#x200d; പ്രായപൂര്&#x200d;ത്തിയാകാത്ത കുട്ടികളുടെ പേരിലുള്ള അക്കൗണ്ടിലൂടെ 650-ഓളം ഇടപാടുകള്&#x200d; നടത്തി പണം കൈമാറ്റം ചെയ്തതായി കണ്ടെത്തി.</p>
<p>കോടിക്കണക്കിന് രൂപ പ്രായപൂര്&#x200d;ത്തിയാകാത്ത കുട്ടികളുടെ അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യപ്പെട്ടെന്ന് പോലീസ് കണ്ടെത്തി. എറണാകുളം വാഴക്കാല സ്വദേശിയെ കബളിപ്പിച്ച് എടുത്ത 4.11 കോടി രൂപ 480 അക്കൗണ്ടുകള്&#x200d; വഴിയാണ് കൈമാറ്റം ചെയ്തത്. ഈ അക്കൗണ്ടുകളിലൂടെ 650 ഇടപാടുകള്&#x200d; നടന്നതായും പോലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി ഒരു കോടി രൂപ നിലവിലുള്ള അക്കൗണ്ട് പോലീസ് മരവിപ്പിച്ചു.രാജസ്ഥാന്&#x200d; പശ്ചിമബംഗാള്&#x200d; എന്നിവിടങ്ങളില്&#x200d; നിന്നും തട്ടിപ്പുകാര്&#x200d; കൊടുവള്ളി കേന്ദ്രീകരിച്ചുള്ള അക്കൗണ്ടുകളിലേക്ക് പണം എത്തിച്ചതായി കണ്ടെത്തി.</p>
<p>പ്രായപൂര്&#x200d;ത്തിയാകാത്ത കുട്ടികളെ പണവും ആഡംബരവും വാഗ്ദാനം ചെയ്ത് സംഘത്തില്&#x200d; ചേര്&#x200d;ത്താണ് തട്ടിപ്പ് സംഘം പ്രവര്&#x200d;ത്തിക്കുന്നത്. തട്ടിപ്പ് സംഘത്തില്&#x200d;പ്പെട്ട 20 വയസ്സുകാരന്&#x200d; ബിഎംഡബ്ലിയു ബൈക്ക് വാങ്ങിയതോടെ സമപ്രായത്തിലുള്ള കൂടുതല്&#x200d; കുട്ടികളെ സംഘത്തിലേക്ക് എത്താന്&#x200d; കാരണമായി.</p>
<p>സര്&#x200d;ക്കാര്&#x200d; സ്‌കോളര്&#x200d;ഷിപ്പുകള്&#x200d; നല്&#x200d;കുന്നതിനായി ബാങ്കുകളില്&#x200d; ആരംഭിച്ച കുട്ടികളുടെ അക്കൗണ്ടുകള്&#x200d; പോലും തട്ടിപ്പുകാര്&#x200d; ഉപയോഗിച്ചു എന്നത് ഞെട്ടിക്കുന്ന വിവരമാണ് ബാങ്കുകളില്&#x200d; ഇത്തരം അക്കൗണ്ടുകള്&#x200d; തുടങ്ങാനായി സഹായിച്ച ആളുകളെയും അന്വേഷണപരിധിയില്&#x200d; കൊണ്ടുവരാനാണ് പോലീസിന്റെ തീരുമാനം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/living-in-luxury-through-digital-arrest-fraud-the-20-year-old-owns-a-bmw-bike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓണ്&#x200d;ലൈന്&#x200d; തട്ടിപ്പ്: ആറുമാസത്തിനിടെ നഷ്ടമായത് 617. 59 കോടി രൂപ</title>
		<link>https://www.chandrikadaily.com/online-fraud-rs-617-59-crore-lost-in-six-months.html</link>
					<comments>https://www.chandrikadaily.com/online-fraud-rs-617-59-crore-lost-in-six-months.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 21 Jun 2024 12:14:13 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[lost]]></category>
		<category><![CDATA[online fraud]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300690</guid>

					<description><![CDATA[സംസ്ഥാനത്ത് പ്രതിമാസം പതിനഞ്ച് കോടിയോളം രൂപയാണ് ഇത്തരത്തില്&#x200d; നഷ്ടപ്പെടുന്നതെന്നും നജീബ് കാന്തപുരം, എന്&#x200d;.ഷംസുദ്ദീന്&#x200d;, യു.എ ലത്തീഫ്, എ.കെ.എം അഷ്‌റഫ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ ഓണ്&#x200d;ലൈന്&#x200d; തട്ടിപ്പിലൂടെ നഷ്ടമായത് 617. 59 കോടി രൂപ. 2023 ഡിസംബര്&#x200d; മുതല്&#x200d; 2024 മേയ് വരെയുള്ള കണക്കാണിത്. മുഖ്യമന്ത്രി പിണറായി വിജയന്&#x200d; നിയമസഭയില്&#x200d; വെളിപ്പെടുത്തിയതാണ് ഇക്കാര്യം. സംസ്ഥാനത്ത് പ്രതിമാസം പതിനഞ്ച് കോടിയോളം രൂപയാണ് ഇത്തരത്തില്&#x200d; നഷ്ടപ്പെടുന്നതെന്നും നജീബ് കാന്തപുരം, എന്&#x200d;.ഷംസുദ്ദീന്&#x200d;, യു.എ ലത്തീഫ്, എ.കെ.എം അഷ്‌റഫ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.</p>
<p>ഇതില്&#x200d; 9.67 കോടി രൂപ തിരിച്ചുപിടിക്കാനായിട്ടുണ്ട്. 2023 ഡിസംബറില്&#x200d; 54.31 കോടി രൂപ നഷ്ടപ്പെട്ടപ്പോള്&#x200d; 73.41 ലക്ഷം രൂപ തിരിച്ചുപിടിക്കാനായി. 2024 ജനുവരിയില്&#x200d; 32.84 കോടി രൂപ നഷ്ടപ്പെട്ടപ്പോള്&#x200d; 84.57 ലക്ഷം രൂപ തിരിച്ചുപിടിച്ചു. ഫെബ്രുവരിയില്&#x200d; 126.86 കോടി രൂപ നഷ്ടപ്പെട്ടപ്പോള്&#x200d; 1,87 കോടി രൂപ തിരിച്ചുപിടിയ്ക്കാനായി. മാര്&#x200d;ച്ചില്&#x200d; 86.11 കോടി രൂപ നഷ്ടപ്പെടുകയും 1.65 കോടി രൂപ തിരിച്ചുപിടിച്ചു. ഏപ്രിലില്&#x200d; 136.28 കോടി രൂപ നഷ്ടപ്പെട്ടപ്പോള്&#x200d; 3.30 കോടി തിരിച്ചുപിടിച്ചു. മേയില്&#x200d; 181.17 കോടി രൂപ നഷ്ടപ്പെടുകയും 1.25 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തു.</p>
<p>ഓണ്&#x200d;ലൈന്&#x200d; ലോണ്&#x200d; തട്ടിപ്പുകളെ സംബന്ധിച്ച് വിവരം നല്&#x200d;കാന്&#x200d; കേരള പൊലീസിന്റെ 9497980900 എന്ന വാട്‌സ് ആപ് നമ്പറും 1930 എന്ന ടോള്&#x200d;ഫ്രീ നമ്പറും ലഭ്യമാണ്. മയക്കുമരുന്ന് കേസുകളില്&#x200d; ആവര്&#x200d;ത്തിച്ചു ഏര്&#x200d;പ്പെടുന്നവര്&#x200d;ക്ക് രണ്ട് വര്&#x200d;ഷംവരെ കരുതല്&#x200d; തടങ്കലില്&#x200d; പാര്&#x200d;പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മഞ്ഞളാംകുഴി അലി, കെ.പി.എ മജീദ്, ടി.വി ഇബ്രാഹിം, പി. അബ്ദുല്&#x200d; ഹമീദ് എന്നിവരുടെ ചോദ്യങ്ങള്&#x200d;ക്ക് എക്‌സൈസ് മന്ത്രി എം.ബി രാഷേജ് മറുപടി നല്&#x200d;കി. സ്‌കൂള്&#x200d; പരിസരങ്ങള്&#x200d; ലഹരി വില്&#x200d;പ്പന തടയാന്&#x200d; പൊലീസ് മോട്ടോര്&#x200d; വാഹന വകുപ്പുകള്&#x200d; പട്രോളിംഗും വാഹന പരിശോധനയും നടത്തുന്നതിന് നിര്&#x200d;ദശം നല്&#x200d;കിയി്ട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/online-fraud-rs-617-59-crore-lost-in-six-months.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പറ്റിച്ചത് പഞ്ചവര്&#x200d;ണ തത്തയെ തരാമെന്ന് പറഞ്ഞ്; ഓണ്&#x200d;ലൈന്&#x200d; വഴി തട്ടിയത് മൂന്നര ലക്ഷം രൂപ; യുവാവ് പൊലീസ് പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/1the-one-who-stuck-said-that-he-would-give-the-five-colored-parrot-three-and-a-half-lakh-rupees-were-stolen-through-online-the-youth-is-in-police-custody.html</link>
					<comments>https://www.chandrikadaily.com/1the-one-who-stuck-said-that-he-would-give-the-five-colored-parrot-three-and-a-half-lakh-rupees-were-stolen-through-online-the-youth-is-in-police-custody.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 17 Dec 2023 14:43:28 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[money]]></category>
		<category><![CDATA[online fraud]]></category>
		<category><![CDATA[parrot]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285930</guid>

					<description><![CDATA[ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്&#x200d; വഴിയും ഓണ്&#x200d;ലൈന്&#x200d; മുഖാന്തരവും പഞ്ചവര്&#x200d;ണത്തത്തകള്&#x200d; വില്&#x200d;പ്പനയ്ക്ക് വച്ചിരിക്കുകയാണ് എന്ന വ്യാജ പരസ്യം നല്&#x200d;കിയായിരുന്നു ഇയാള്&#x200d; തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്]]></description>
										<content:encoded><![CDATA[<p>പഞ്ചവര്&#x200d;ണതത്തയെ വില്&#x200d;ക്കാനുണ്ടെന്ന് പറഞ്ഞുപറ്റിച്ച് ഓണ്&#x200d;ലൈന്&#x200d;വഴി പലരില്&#x200d;നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയില്&#x200d;. വളാഞ്ചേരി പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വടശ്ശേരിക്കോണം സ്വദേശി റിയാസ് എന്ന് വിളിക്കുന്ന നിവിന്&#x200d; ജെ ഫെര്&#x200d;ണാണ്ടസാണ് കേസില്&#x200d; പിടിയിലായത്.</p>
<p>ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്&#x200d; വഴിയും ഓണ്&#x200d;ലൈന്&#x200d; മുഖാന്തരവും പഞ്ചവര്&#x200d;ണത്തത്തകള്&#x200d; വില്&#x200d;പ്പനയ്ക്ക് വച്ചിരിക്കുകയാണ് എന്ന വ്യാജ പരസ്യം നല്&#x200d;കിയായിരുന്നു ഇയാള്&#x200d; തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പരാതി ഉയര്&#x200d;ന്നതോടെ ഒളിവില്&#x200d; കഴിയുകയായിരുന്ന ഇയാളെ തമിഴ്‌നാട്ടില്&#x200d; നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയില്&#x200d; ഹാജരാക്കിയ റിയാസിനെ റിമാന്&#x200d;ഡില്&#x200d; വിട്ടിരിക്കുകയാണ്.</p>
<p>പഞ്ചവര്&#x200d;ണത്തയെ നല്&#x200d;കാമെന്ന് പറഞ്ഞുകൊണ്ട് മൂന്നരലക്ഷം രൂപയ്ക്ക് വില്&#x200d;പ്പന കരാറാക്കി ഇയാള്&#x200d; പലരില്&#x200d;നിന്ന് പണം തട്ടുകയായിരുന്നു. പിന്നീട് റിയാസിന്റെ വിവരം ഒന്നും ഇല്ലാതായതോടെ കബളിപ്പിക്കപ്പെട്ട ഇരിമ്പിളിയം സ്വദേശി വളാഞ്ചേരി പൊലീസില്&#x200d; പരാതി നല്&#x200d;കി. ഇതിന് പിന്നാലെ സമാന പരാതിയുമായി കൂടുതല്&#x200d; പേര്&#x200d; പൊലീസിനെ സമീപിക്കുകയായിരുന്നു.</p>
<p>തുടര്&#x200d;ന്ന് എല്ലാ പരാതികളും ഒറ്റക്കേസായി രജിസ്റ്റര്&#x200d; ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. പരാതിക്കാരനായ ഇരിമ്പിളിയം സ്വദേശിയില്&#x200d;നിന്ന് രണ്ടുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തശേഷം മുന്നറിയിപ്പൊന്നും കൂടാതെ ഫോണ്&#x200d; സ്വിച്ച്ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു റിയാസ്. തുടര്&#x200d;ന്ന് പരാതിക്കാരുടെ തന്ത്രപരമായ നീക്കത്തില്&#x200d; പ്രതി ഒളിവില്&#x200d;ക്കഴിയുന്ന സ്ഥലം തിരിച്ചറിയുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-one-who-stuck-said-that-he-would-give-the-five-colored-parrot-three-and-a-half-lakh-rupees-were-stolen-through-online-the-youth-is-in-police-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു</title>
		<link>https://www.chandrikadaily.com/online-fraud-is-rampant-through-screen-share-apps.html</link>
					<comments>https://www.chandrikadaily.com/online-fraud-is-rampant-through-screen-share-apps.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 26 Nov 2023 08:14:13 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[apps]]></category>
		<category><![CDATA[online fraud]]></category>
		<category><![CDATA[rampant through]]></category>
		<category><![CDATA[screen share]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284160</guid>

					<description><![CDATA[ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്താൽ അതിലെ സ്ക്രീൻ ഷെയറിങ് മാർഗ്ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ്]]></description>
										<content:encoded><![CDATA[<p>അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്ക്രീൻ ഷെയർ (സ്‌ക്രീൻ പങ്കുെവക്കൽ) ആപ്ലിക്കേഷനുകൾ. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരും.</p>
<p>ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്താൽ അതിലെ സ്ക്രീൻ ഷെയറിങ് മാർഗ്ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ്. സ്‌ക്രീൻ ഷെയറിംഗ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും.</p>
<p>ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ല. ഇത്തരം ഫോൺകോളുകൾ, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകൾ എന്നിവ അവഗണിക്കുക<br />
ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സി.വി.സി, ഒ.ടി.പി, പിൻ നമ്പറുകൾ എന്നിവ ആരുമായും<br />
പങ്കുവെയ്ക്കരുത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/online-fraud-is-rampant-through-screen-share-apps.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
