<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>online &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/online/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 21 Nov 2025 16:20:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>online &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി; ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി</title>
		<link>https://www.chandrikadaily.com/action-taken-against-company-selling-medicines-online-caught-expertly-soliciting-medicines-online.html</link>
					<comments>https://www.chandrikadaily.com/action-taken-against-company-selling-medicines-online-caught-expertly-soliciting-medicines-online.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 21 Nov 2025 16:19:58 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health]]></category>
		<category><![CDATA[medicine]]></category>
		<category><![CDATA[online]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364685</guid>

					<description><![CDATA[തിരുവനന്തപുരം: അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉത്തേജക മരുന്നുകള്‍ പര്‍ച്ചേസ് ബില്‍ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വില്‍പ്പന നടത്തിയതായും കണ്ടെത്തി. കേരളത്തില്‍ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് &#38; കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്. കണ്ടെടുത്ത മരുന്നുകളും [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അനധികൃതമായി ഓണ്&#x200d;ലൈനില്&#x200d; മരുന്ന് വില്&#x200d;പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്&#x200d;ട്രോള്&#x200d; വകുപ്പ്. നോര്&#x200d;ത്ത് പറവൂര്&#x200d; പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്&#x200d;സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്&#x200d; ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉത്തേജക മരുന്നുകള്&#x200d; പര്&#x200d;ച്ചേസ് ബില്&#x200d; ഇല്ലാതെ വാങ്ങുകയും ഓണ്&#x200d;ലൈനായി വില്&#x200d;പ്പന നടത്തിയതായും കണ്ടെത്തി. കേരളത്തില്&#x200d; ഇതാദ്യമായാണ് അനധികൃതമായി ഓണ്&#x200d;ലൈനില്&#x200d; മരുന്ന് വില്&#x200d;പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് &amp; കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്. കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോര്&#x200d;ത്ത് പറവൂര്&#x200d; ജുഡീഷ്യല്&#x200d; ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്&#x200d; ഹാജരാക്കി.</p>
<p>വിവിധ സംസ്ഥാനങ്ങളില്&#x200d; നിന്ന് അനധികൃതമായ മരുന്നുകള്&#x200d; ഓണ്&#x200d;ലൈന്&#x200d; വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്&#x200d; നടത്താനും കേരളം നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനോട് അഭ്യര്&#x200d;ത്ഥിച്ചിരുന്നു. അത്തരം സ്ഥാപനങ്ങള്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി സ്വീകരിക്കാന്&#x200d; ഡ്രഗ്‌സ് കണ്&#x200d;ട്രോള്&#x200d;ക്കും നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. കേരളത്തില്&#x200d; നിന്ന് ഇത്തരത്തില്&#x200d; ഓണ്&#x200d;ലൈന്&#x200d; മരുന്ന് വ്യാപാരം നടക്കുന്നതായി വിവരം ഉണ്ടായിരുന്നില്ല. എന്നാല്&#x200d; ഇങ്ങനെയൊരു സ്ഥാപനം വഴി ഓണ്&#x200d;ലൈനാഴി മരുന്ന് വ്യാപാരം നടക്കുന്നതായി സംശയം ഉണ്ടായതിനെ തുടര്&#x200d;ന്ന് ഡ്രഗ്‌സ് കണ്&#x200d;ട്രോള്&#x200d; വകുപ്പ് അത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥന്&#x200d; അവരുടെ വെബ്‌സൈറ്റില്&#x200d; കയറി ഓണ്&#x200d;ലൈനായി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ടപ്പോള്&#x200d; ഒരു തടസവുമില്ലാതെ അയച്ചു കൊടുത്തു. അതേസമയം അതിലെ അഡ്ഡ്രസ് വ്യാജമായിരുന്നു. വില്&#x200d;പന നടത്തിയ സ്ഥാപനം കണ്ടെത്താന്&#x200d; ഇതോടെ ബുദ്ധിമുട്ടായി. പിന്നീട് വിദഗ്ധമായി പിന്തുടര്&#x200d;ന്നാണ് ചെയ്താണ് റെയ്ഡ് നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/action-taken-against-company-selling-medicines-online-caught-expertly-soliciting-medicines-online.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനം: ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി</title>
		<link>https://www.chandrikadaily.com/ban-on-online-betting-apps-caabinet-approves-bill.html</link>
					<comments>https://www.chandrikadaily.com/ban-on-online-betting-apps-caabinet-approves-bill.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 19 Aug 2025 10:41:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bettingapp]]></category>
		<category><![CDATA[online]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350887</guid>

					<description><![CDATA[ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി]]></description>
										<content:encoded><![CDATA[<p>ഓണ്&#x200d;ലൈന്&#x200d; ബെറ്റിംഗ് ആപ്പുകള്&#x200d;ക്ക് നിരോധനമേര്&#x200d;പ്പെടുത്തിയേക്കും. ബില്ലിന് മന്ത്രിസഭ അംഗീകാരം നല്&#x200d;കി. ഓണ്&#x200d;ലൈന്&#x200d; ഗെയിമിംഗ് ബില്&#x200d; നാളെ പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. ഓണ്&#x200d;ലൈന്&#x200d; ഗെയ്മിങ്ങിന്റെ പേരില്&#x200d; നടക്കുന്ന തട്ടിപ്പുകള്&#x200d; തടയാനാണ് നിയമഭേദഗതി. ഓണ്&#x200d;ലൈന്&#x200d; വാതുവെപ്പുകള്&#x200d;ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തും. സെലിബ്രിറ്റികള്&#x200d; ഓണ്&#x200d;ലൈന്&#x200d; ഗെയ്മിംഗ് പ്രമോഷന്&#x200d; നടത്തുന്നത് നിരോധിക്കുന്നതിന് ബില്ലില്&#x200d; വ്യവസ്ഥയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ban-on-online-betting-apps-caabinet-approves-bill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീറ്റ് പരീക്ഷ ഓണ്&#x200d;ലൈന്&#x200d; ആക്കാന്&#x200d; ശിപാര്&#x200d;ശ</title>
		<link>https://www.chandrikadaily.com/recommendation-to-make-neet-exam-online.html</link>
					<comments>https://www.chandrikadaily.com/recommendation-to-make-neet-exam-online.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 17 Dec 2024 14:32:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Neet Exam]]></category>
		<category><![CDATA[online]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322195</guid>

					<description><![CDATA[എന്&#x200d;ടിഎ ദേശീയതലത്തിലെ പ്രവേശന പരീക്ഷകള്&#x200d; മാത്രം നടത്തണമെന്നാണ് നിര്&#x200d;ദേശം]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: നീറ്റ് പരീക്ഷ ഓണ്&#x200d;ലൈന്&#x200d; ആക്കാന്&#x200d; ശിപാര്&#x200d;ശ. ദേശീയ പരീക്ഷ രംഗത്ത് സമൂലം മാറ്റം നിര്&#x200d;ദ്ദേശിച്ച കെ രാധാകൃഷ്ണന്&#x200d; കമ്മിറ്റി റിപ്പോര്&#x200d;ട്ടിലാണ് ശിപാര്&#x200d;ശ നല്&#x200d;കിയത്. വിഷയത്തില്&#x200d; ആരോഗ്യമന്ത്രാലയവുമായി ചര്&#x200d;ച്ച നടത്തും. എന്&#x200d;ടിഎയില്&#x200d; സമൂല മാറ്റവും റിപ്പോര്&#x200d;ട്ടില്&#x200d; സൂചിപ്പിച്ചിട്ടുണ്ട്. എന്&#x200d;ടിഎ ദേശീയതലത്തിലെ പ്രവേശന പരീക്ഷകള്&#x200d; മാത്രം നടത്തണമെന്നാണ് നിര്&#x200d;ദേശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/recommendation-to-make-neet-exam-online.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരള എന്&#x200d;ജിനീയറിങ് മെഡിക്കല്&#x200d; പ്രവേശന പരീക്ഷ ജൂണ്&#x200d; 5 മുതല്&#x200d; ഓൺലൈനായി</title>
		<link>https://www.chandrikadaily.com/kerala-engineering-medical-entrance-exam-is-online-from-5th-june.html</link>
					<comments>https://www.chandrikadaily.com/kerala-engineering-medical-entrance-exam-is-online-from-5th-june.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 29 May 2024 11:09:25 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kerala Engineering]]></category>
		<category><![CDATA[Medical Entrance Exam]]></category>
		<category><![CDATA[online]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298929</guid>

					<description><![CDATA[ജൂണ്&#x200d; 5 മുതല്&#x200d; 9 വരെയാണ് പരീക്ഷ നടത്തുക.]]></description>
										<content:encoded><![CDATA[<p>കേരള എന്&#x200d;ജിനീയറിങ് മെഡിക്കല്&#x200d;(കീം 2024) പ്രവേശന പരീക്ഷ ജൂണ്&#x200d; 5 മുതല്&#x200d;.വിപുലമായ ഒരുക്കങ്ങള്&#x200d; നടത്തിയെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്&#x200d; ബിന്ദു പറഞ്ഞു. പരീക്ഷ നടത്തുക ഓണ്&#x200d;ലൈനായി.</p>
<p>1,13,447 വിദ്യാര്&#x200d;ഥികളാണ് പരീക്ഷ എഴുതുന്നത്. ജൂണ്&#x200d; മാസം തന്നെ ഫലം പ്രസിദ്ധികരിക്കും. ജൂണ്&#x200d; 5 മുതല്&#x200d; 9 വരെയാണ് പരീക്ഷ നടത്തുക. 198 പരീക്ഷാ കേന്ദ്രങ്ങളാണ് തയ്യാറായിരിക്കുന്നത്. സര്&#x200d;ക്കാര്&#x200d; സ്ഥാപനമായ സി ഡിറ്റ് ആണ് ഓണ്&#x200d;ലൈന്&#x200d; പരീക്ഷയ്ക്കായുള്ള സോഫ്റ്റ്വെയര്&#x200d; തയാറാക്കിയിരിക്കുന്നത്.</p>
<p>അതേസമയം എന്&#x200d;ജിനിയറിങ്/ഫാര്&#x200d;മസി കോഴ്സിലേക്കുള്ള (കീം 2024) കംപ്യൂട്ടര്&#x200d; അധിഷ്ഠിത പ്രവേശനപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്&#x200d;ഡുകള്&#x200d; പുറത്തിറക്കി. പരീക്ഷയ്ക്ക് ഓണ്&#x200d;ലൈനായി അപേക്ഷ സമര്&#x200d;പ്പിച്ച വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് അഡ്മിറ്റ് കാര്&#x200d;ഡുകള്&#x200d; www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ &#8216;KEAM 2024-Candidate Portal&#8217; എന്ന ലിങ്ക് വഴി ഡൗണ്&#x200d;ലോഡ് ചെയ്യാം. വിശദ വിവരങ്ങള്&#x200d;ക്ക് പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്&#x200d;ശിക്കുക.</p>
<p>2024-25 അധ്യയന വര്&#x200d;ഷത്തെ എന്&#x200d;ജിനീയറിങ്, ഫാര്&#x200d;മസി കോഴ്‌സിലേക്കുള്ള കമ്പ്യൂട്ടര്&#x200d; അധിഷ്ഠിത (CBT) പരീക്ഷാ തീയതിയും സമയവും നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. എന്&#x200d;ജിനീയറിങ് പരീക്ഷ ജൂണ്&#x200d; 5 മുതല്&#x200d; 9 വരെയും (സമയം രാവിലെ 10 മുതല്&#x200d; ഉച്ചയ്ക്ക് ഒന്നു വരെ) ഫാര്&#x200d;മസി പരീക്ഷ ഒന്&#x200d;പതിന് വൈകിട്ട് 3.30 മുതല്&#x200d; അഞ്ചുവരെയും നടക്കും. എന്&#x200d;ജിനീയറിങ് പരീക്ഷയില്&#x200d; പങ്കെടുക്കുന്ന വിദ്യാര്&#x200d;ഥികള്&#x200d; രാവിലെ 7.30 നും ഫാര്&#x200d;മസി പരീക്ഷയ്ക്ക് പങ്കെടുക്കുന്നവര്&#x200d; ഉച്ചയ്ക്ക് ഒരു മണിക്കും പരീക്ഷാ കേന്ദ്രത്തില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യണം.</p>
<p>സംസ്ഥാനത്തെ എന്&#x200d;ജിനീയറിങ്, മെഡിക്കല്&#x200d;, മെഡിക്കല്&#x200d; അനുബന്ധം, ഫാര്&#x200d;മസി കോഴ്‌സ്, ആര്&#x200d;ക്കിടെക്ചര്&#x200d; കോഴ്‌സസുകളിലേക്ക് പ്രവേശനം നേടുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷയാണ് കീം. സര്&#x200d;ക്കാര്&#x200d; കോളേജുകളില്&#x200d; സീറ്റുകള്&#x200d;ക്കുള്ള ഡിമാന്&#x200d;ഡ് വര്&#x200d;ധിക്കുമെന്നതിനാലാണ് ഇത്തരത്തില്&#x200d; പരീക്ഷ സംഘടിപ്പിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-engineering-medical-entrance-exam-is-online-from-5th-june.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇനി കമ്പനികളെ കാത്തിരിക്കേണ്ട; സഊദിയില്&#x200d; എക്‌സ്പീരിയന്&#x200d;സ് സര്&#x200d;ട്ടിഫിക്കറ്റ് ഇനി ഓണ്&#x200d;ലൈനില്&#x200d;</title>
		<link>https://www.chandrikadaily.com/dont-wait-for-companies-anymore-saudi-experience-certificate-now-online.html</link>
					<comments>https://www.chandrikadaily.com/dont-wait-for-companies-anymore-saudi-experience-certificate-now-online.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 16 Nov 2023 12:45:01 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[experience certificate]]></category>
		<category><![CDATA[online]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283227</guid>

					<description><![CDATA[ഖിവാ പ്ലാറ്റ്‌ഫോമിലൂടെ ഓണ്&#x200d;ലൈനായി പരിചയ സമ്പത്ത് തെളിയിക്കുന്ന സര്&#x200d;വീസ് സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; വേഗത്തില്&#x200d; കൈപ്പറ്റാവുന്നതാണ് പുതിയ സേവനം]]></description>
										<content:encoded><![CDATA[<p>റിയാദ്: സഊദിയില്&#x200d; പ്രവൃത്തി പരിചയ സര്&#x200d;ട്ടിഫിക്കറ്റ് ഇനി മുതല്&#x200d; ഓണ്&#x200d;ലൈന്&#x200d; വഴി ലഭിക്കും. സ്വകാര്യ മേഖലയില്&#x200d; പ്രവര്&#x200d;ത്തിക്കുന്നവര്&#x200d;ക്ക് ഏറെ ആശ്വാസകരമാകുന്ന നടപടിയാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കിയത്. ഖിവാ പ്ലാറ്റ്‌ഫോമിലൂടെ ഓണ്&#x200d;ലൈനായി പരിചയ സമ്പത്ത് തെളിയിക്കുന്ന സര്&#x200d;വീസ് സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; വേഗത്തില്&#x200d; കൈപ്പറ്റാവുന്നതാണ് പുതിയ സേവനം. ഇതോടെ കമ്പനികളെ ആശ്രയിക്കാതെ എക്‌സ്പീരിയന്&#x200d;സ് സര്&#x200d;ട്ടിഫിക്കറ്റ് നേടാനാകും.</p>
<p>ഒരു സ്ഥാപനത്തില്&#x200d; നിന്നും ജോലി അവസാനിപ്പിച്ചു മാറി മറ്റൊരു ജോലി പുതിയ സ്ഥാപനത്തില്&#x200d; കണ്ടെത്തുമ്പോള്&#x200d; കഴിവും പ്രവൃത്തിപരിചയവും തെളിയിക്കുന്നതിനാണ് ജീവനക്കാര്&#x200d;ക്ക് സര്&#x200d;വീസ് സര്&#x200d;ട്ടിഫിക്കറ്റ് അനുവദിക്കുന്നത്. പലപ്പോഴും ജോലി ചെയ്തിരുന്ന സ്ഥാപനം സര്&#x200d;ട്ടിഫിക്കേറ്റ് നല്&#x200d;കാന്&#x200d; വൈകുന്നത് ജോലി നഷ്ടമാകാന്&#x200d; കാരണമായിരുന്നു. പുതിയ പദ്ധതി വന്നതോടെ ജീവനക്കാര്&#x200d;ക്ക് എക്‌സ്പീരിയന്&#x200d;സ് സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; ലഭിക്കാന്&#x200d; ഇനി മുതല്&#x200d; സ്ഥാപനങ്ങളുടെ ഔദാര്യത്തിന് കാത്തുനില്&#x200d;ക്കേണ്ടതില്ല.</p>
<p>ഖിവാ പ്ലാറ്റ്‌ഫോമിലെ വ്യക്തിഗത അക്കൗണ്ടു വഴിയാണ് ഓണ്&#x200d;ലൈനായി സര്&#x200d;വിസ് സര്&#x200d;ട്ടിഫിക്കറ്റ് നേടേണ്ടത്. തൊഴില്&#x200d; മേഖലയിലെ അന്തരീക്ഷം മെച്ചപ്പെടുത്താനും സ്ഥിരത വര്&#x200d;ധിപ്പിക്കാനും ഏറ്റവും മികച്ച ഡിജിറ്റല്&#x200d; പോംവഴികളിലൂടെ രാജ്യാന്തര തലത്തിലെ മികച്ച രീതികള്&#x200d; കൈവരിക്കാനും ബിസിനസ് മേഖലക്കായി 130 ലേറെ ഓട്ടോമേറ്റഡ് സേവനങ്ങള്&#x200d; നല്&#x200d;കാനുമാണ് ഖിവാ പ്ലാറ്റ്‌ഫോമിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പദ്ധതിയിടുന്നത്.</p>
<p>തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്&#x200d; സംരക്ഷിക്കുകയും തൊഴില്&#x200d; വിപണിയുടെ സ്ഥിരതയും ആകര്&#x200d;ഷണീയതയും ഉയര്&#x200d;ത്തുകയും ചെയ്യുന്ന നിലയ്ക്ക് മുഴുവന്&#x200d; സേവനങ്ങളും ഖിവാ പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റല്&#x200d; രീതിയില്&#x200d; നല്&#x200d;കാനുള്ള നടപടികള്&#x200d; പുരോഗമിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-wait-for-companies-anymore-saudi-experience-certificate-now-online.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗതാഗതനിയമലംഘനം; കോടതിക്ക് കൈമാറിയ കേസുകള്&#x200d; തിരിച്ചെടുത്ത് ഓണ്&#x200d;ലൈനായി ഇനി മുതല്&#x200d; പിഴയടയ്ക്കാം</title>
		<link>https://www.chandrikadaily.com/violation-of-traffic-rules-cases-forwarded-to-court-can-now-be-withdrawn-and-fines-can-be-paid-online.html</link>
					<comments>https://www.chandrikadaily.com/violation-of-traffic-rules-cases-forwarded-to-court-can-now-be-withdrawn-and-fines-can-be-paid-online.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Oct 2023 05:31:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[court]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[online]]></category>
		<category><![CDATA[traffic rules]]></category>
		<category><![CDATA[Violation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279859</guid>

					<description><![CDATA[സി.ജെ.എം കോടതികള്&#x200d;ക്ക് കൈമാറിയ നാലരലക്ഷം ഗതാഗതനിയമലംഘന കേസുകളാണ് തിരിച്ചുവിളിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>പിഴ യഥാസമയം അടയ്ക്കാത്തതിനാല്&#x200d;, കോടതികള്&#x200d;ക്ക് കൈമാറിയ കേസുകള്&#x200d; എം.വി.ഡി തിരിച്ചുവിളിക്കുന്നു. സി.ജെ.എം കോടതികള്&#x200d;ക്ക് കൈമാറിയ നാലരലക്ഷം ഗതാഗതനിയമലംഘന കേസുകളാണ് തിരിച്ചുവിളിക്കുന്നത്. അഭിഭാഷകസഹായമില്ലാതെ ഇവയില്&#x200d; പിഴയൊടുക്കാന്&#x200d; കഴിഞ്ഞിരുന്നില്ല.വാഹനം രജിസ്റ്റര്&#x200d;ചെയ്ത ഓഫീസില്&#x200d; നിന്നോ കുറ്റംചുമത്തിയ ഓഫീസില്&#x200d; നിന്നോ കേസുകള്&#x200d; തിരിച്ചെടുത്ത് പിഴയടയ്ക്കാവുന്നതാണ്.</p>
<p>ഓണ്&#x200d;ലൈനില്&#x200d; പണമടയ്ക്കാനായി യൂസര്&#x200d; നെയിമും പാസ് വേര്&#x200d;ഡും ലഭിക്കും. പൊലീസ് ചുമത്തിയ കേസുകളിലും ഈ സൗകര്യം ലഭിക്കും. ഇതുവഴി കോടതിനടപടി ഒഴിവാക്കാനാകും. കോടതിയുടെ പരിഗണനയ്‌ക്കെത്തിയാല്&#x200d; ഡ്രൈവിങ് ലൈസന്&#x200d;സ് സസ്‌പെന്&#x200d;ഡ് ചെയ്യുന്നതുള്&#x200d;പ്പെടെ കടുത്തനടപടി നേരിടേണ്ടിവരുന്ന കുറ്റങ്ങള്&#x200d; പിഴയടച്ച് ഒഴിവാക്കാന്&#x200d;പറ്റുന്നതാണ്.<br />
ഹെല്&#x200d;മെറ്റ് ഉപയോഗിച്ചില്ലെങ്കില്&#x200d;പ്പോലും ഡ്രൈവിങ് ലൈസന്&#x200d;സ് സസ്‌പെന്&#x200d;ഡ് ചെയ്യാനുള്ള വ്യവസ്ഥ നിയമത്തിലുണ്ട്.</p>
<p>ഇ ചെലാന്&#x200d;വഴി പിഴ ചുമത്തുന്ന കേസുകളില്&#x200d; 30 ദിവസത്തിനകം പിഴയൊടുക്കിയില്ലെങ്കില്&#x200d; ഓണ്&#x200d;ലൈന്&#x200d; കോടതിയിലേക്കും 60 ദിവസത്തിനുശേഷം റെഗുലര്&#x200d; കോടതിയിലേക്കും കൈമാറുകയാണ് പതിവ്. പിഴ ഒടുക്കാത്തിടത്തോളം വാഹനത്തിന് യാതൊരുവിധ സേവനങ്ങളും മോട്ടോര്&#x200d;വാഹനവകുപ്പില്&#x200d;നിന്ന് ലഭിക്കില്ല. വാഹനം കരിമ്പട്ടികയിലായിരിക്കും.ഗതാഗത നിയമലംഘനങ്ങള്&#x200d;ക്കുള്ള പിഴ കഴിവതും വേഗം ഓണ്&#x200d;ലൈനില്&#x200d; അടയ്ക്കാന്&#x200d; ശ്രമിക്കണമെന്നാണ് ഉദ്യോഗസ്ഥര്&#x200d; നിര്&#x200d;ദേശിക്കുന്നത്.</p>
<p>പിഴയടയ്ക്കാന്&#x200d; വൈകിയാല്&#x200d; കേസ് കോടതിക്ക് കൈമാറുമെന്നും ഇതോടെ ഹെല്&#x200d;മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചവര്&#x200d;ക്ക് ഡ്രൈവിങ് ലൈസന്&#x200d;സ് സസ്‌പെന്&#x200d;ഷന്&#x200d; ഉള്&#x200d;പ്പെടെയുള്ള കടുത്തശിക്ഷ കോടതികളില്&#x200d; നേരിടേണ്ടിവരുമെന്നുമായിരുന്നു മുന്&#x200d; റിപ്പോര്&#x200d;ട്ടുകള്&#x200d;. വെര്&#x200d;ച്വല്&#x200d; കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലരലക്ഷം കേസുകള്&#x200d; ചീഫ് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതികള്&#x200d;ക്ക് കൈമാറിയെന്നും റിപ്പോര്&#x200d;ട്ട് ഉണ്ടായിരുന്നു.ഒന്നിലേറെത്തവണ നിയമലംഘനങ്ങള്&#x200d; ആവര്&#x200d;ത്തിച്ചവര്&#x200d;ക്ക് പിഴ ഇരട്ടിയാകും.</p>
<p>പിഴ വാങ്ങി കേസ് തീര്&#x200d;പ്പാക്കാനുള്ള അധികാരം ഉപയോഗിച്ച് സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയിരുന്ന ഇളവുകള്&#x200d; കോടതികളില്&#x200d;നിന്ന് ലഭിക്കില്ലെന്നുമായിരുന്നു വിവരം. കേസ് നടത്തിപ്പിന് അഭിഭാഷകരെ ചുമതലപ്പെടുത്തുന്നതടക്കമുള്ള ചെലവുകള്&#x200d; പുറമേവരും. കോടതി കേസ് തീര്&#x200d;പ്പാക്കുംവരെ കരിമ്പട്ടിക നീക്കാനോ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനോ കഴിയില്ല. ഗതാഗത നിയമലംഘനങ്ങള്&#x200d; തീര്&#x200d;പ്പാക്കാന്&#x200d; വേണ്ടിയുള്ള വെര്&#x200d;ച്വല്&#x200d; കോടതിയില്&#x200d; മൂന്നുമാസത്തിനുള്ളില്&#x200d; കേസുകള്&#x200d; പരിഗണിക്കണമെന്നാണ് വ്യവസ്ഥ.</p>
<p>പിഴയൊടുക്കാന്&#x200d; മറ്റുപല സംസ്ഥാനങ്ങളിലും ആറുമാസത്തോളം സാവകാശം നല്&#x200d;കാറുണ്ട്. പരമാവധി മൂന്നുമാസം അനുവദിക്കാമെങ്കിലും ഒരുമാസം തികയുമ്പോഴേ മോട്ടോര്&#x200d;വാഹനവകുപ്പ് കേസുകള്&#x200d; കോടതിക്ക് കൈമാറും. ഇതോടെ, കേസുകളുടെ ബാഹുല്യം പ്രതിസന്ധിയായി. ഇങ്ങനെ കെട്ടിക്കിടന്ന കേസുകളാണ് സി.ജെ.എം. കോടതികള്&#x200d;ക്ക് കൈമാറിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/violation-of-traffic-rules-cases-forwarded-to-court-can-now-be-withdrawn-and-fines-can-be-paid-online.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണറായി ഭരണത്തില്&#x200d; പ്രതിഷേധിക്കാനും പാടില്ലേ- എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/shouldnt-we-protest-against-the-pinarayi-regime.html</link>
					<comments>https://www.chandrikadaily.com/shouldnt-we-protest-against-the-pinarayi-regime.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Jan 2023 10:59:48 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[online]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234288</guid>

					<description><![CDATA[പി.കെ ഫിറോസിനെ മര്&#x200d;ദിച്ച് പ്രവര്&#x200d;ത്തകരെ രോഷാകുലരാക്കാനാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായത്. ലാത്തിച്ചാര്&#x200d;ജില്&#x200d; ഫിറോസിന്റെ കൈക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു. സമാധാനം ഉറപ്പാക്കാന്&#x200d; ശ്രമിച്ച പി.കെ ഫിറോസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത് സര്&#x200d;ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്.]]></description>
										<content:encoded><![CDATA[<p>പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്&#x200d;ത്തുന്നതില്&#x200d; കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് സര്&#x200d;ക്കാറും കേരളം ഭരിക്കുന്ന മാര്&#x200d;ക്‌സിസ്റ്റ് സര്&#x200d;ക്കാറും ഒരേ പാതയിലാണ് സഞ്ചരിക്കുന്നത്. തങ്ങള്&#x200d;ക്കെതിരെ ഉയരുന്ന ശബ്ദങ്ങള്&#x200d; ഇരുകൂട്ടരെയും വല്ലാതൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നാണ് സമരമുറകള്&#x200d;. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്&#x200d; സമരങ്ങള്&#x200d;ക്കുള്ള പങ്ക് വലുതാണ്. എന്നാല്&#x200d; സമാധാനപരമായ പ്രതിഷേധങ്ങളെ സര്&#x200d;ക്കാറുകള്&#x200d; കൈകാര്യം ചെയ്യുന്ന രീതി വളരെ ക്രൂരമായതാണെന്ന് പറയാതിരിക്കാന്&#x200d; നിര്&#x200d;വാഹമില്ല. ഈ മാസം പതിനെട്ടിന് നടന്ന മുസ്‌ലിം യൂത്ത്‌ലീഗ് സേവ് കേരള മാര്&#x200d;ച്ചിനെ അതിക്രൂരമായാണ് സര്&#x200d;ക്കാര്&#x200d; നേരിട്ടത്.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കേസ് ചുമത്തി ഇപ്പോള്&#x200d; മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടി അത്യന്തം അപലപനീയവും പ്രതിഷേധാര്&#x200d;ഹവുമാണ്. യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്&#x200d;ച്ചില്&#x200d; അനാവശ്യമായ പ്രകോപനം ഉണ്ടാക്കി മാനദണ്ഡങ്ങള്&#x200d; പാലിക്കാതെ ടിയര്&#x200d; ഗ്യാസും ലാത്തിച്ചാര്&#x200d;ജും പ്രയോഗിച്ചത് പൊലീസാണ്. പ്രവര്&#x200d;ത്തകരുടെ ഭാഗത്ത്‌നിന്ന് സ്വാഭാവിക പ്രതിഷേധത്തിലപ്പുറം ഒന്നുമുണ്ടായിട്ടില്ല. പ്രവര്&#x200d;ത്തകരെ ശാന്തരാക്കി പൊലീസിനെ പിന്തിരിപ്പിക്കാന്&#x200d; ശ്രമിച്ച ഫിറോസിനു നേരെ ക്രൂരമായ മര്&#x200d;ദ്ദനമാണ് നടന്നത്.</p>
<p>ഇടതു സര്&#x200d;ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്&#x200d; നാട് പൊറുതിമുട്ടിയ സമയത്താണ് മുസ്‌ലിം യൂത്ത്‌ലീഗ് സമരവുമായി രംഗത്തെത്തിയത്. സമരത്തിന് അഭൂതപൂര്&#x200d;വമായ ജനപിന്തുണയായിരുന്നു ലഭിച്ചിരുന്നത്. സമസ്ത മേഖലയിലും പരാജയപ്പെട്ട സര്&#x200d;ക്കാര്&#x200d;, ജനത്തിന് ബാധ്യതയായിമാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സമൂഹത്തോടും രാജ്യത്തോടുമുള്ള യുവാക്കളുടെ കടമ നിര്&#x200d;വഹിക്കുന്നതില്&#x200d; എക്കാലവും മുന്&#x200d;പന്തിയില്&#x200d; നില്&#x200d;ക്കുന്ന യൂത്ത്‌ലീഗ് ബഹുജന സമരവുമായി രംഗത്ത്‌വന്നത്.</p>
<p>യുവാക്കള്&#x200d; തൊഴിലില്ലാതെ അലയുകയാണ്. പൊതുജനങ്ങളോടുള്ള സര്&#x200d;ക്കാരിന്റെ ക്രൂരതയും ഭരണരംഗത്തെ പിടിപ്പുകേടും ധൂര്&#x200d;ത്തും അഴിമതിയും ജനജീവിതം തീര്&#x200d;ത്തും ദുസ്സഹമാക്കിയിരിക്കുകയാണ്. ഭരണത്തിന്റെ തണലില്&#x200d; കുട്ടി സഖാക്കളും പൊലീസും ഗുണ്ടാവിളയാട്ടം തന്നെയാണ് നടത്തുന്നത്. മയക്കുമരുന്ന് മുതല്&#x200d; സ്ത്രീപീഡനം വരെയുള്ള നിരവധി കേസുകളില്&#x200d; ഭരണപക്ഷക്കാര്&#x200d; പ്രത്യേകിച്ച് സി.പി.എം പ്രവര്&#x200d;ത്തകരും നേതാക്കളും പ്രതികളാകുന്ന അവസ്ഥയാണ്. ഗുണ്ടകളായി മാറിയ പൊലീസ് സമരം പൊളിക്കാനുള്ള തന്ത്രമാണ് മെനഞ്ഞത്.</p>
<p>പി.കെ ഫിറോസിനെ മര്&#x200d;ദിച്ച് പ്രവര്&#x200d;ത്തകരെ രോഷാകുലരാക്കാനാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായത്. ലാത്തിച്ചാര്&#x200d;ജില്&#x200d; ഫിറോസിന്റെ കൈക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു. സമാധാനം ഉറപ്പാക്കാന്&#x200d; ശ്രമിച്ച പി.കെ ഫിറോസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത് സര്&#x200d;ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്. സമരത്തില്&#x200d; പൊതുമുതലൊന്നും നശിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മുപ്പതോളം യൂത്ത്‌ലീഗ് പ്രവര്&#x200d;ത്തകരാണ് ഇതുമായി ബന്ധപ്പെട്ട് ജയിലിലടക്കപ്പെട്ടത്. അവര്&#x200d;ക്കെതിരെല്ലാം കള്ളക്കേസുകള്&#x200d; മെനഞ്ഞാണ് പൊലീസ് കേസെടുത്തത്.</p>
<p>സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും അനാവശ്യ സമരങ്ങള്&#x200d; പോലുമുണ്ടാക്കി അതിന്റെ സാധ്യതകള്&#x200d; ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തില്&#x200d; വരികയും ചെയ്ത ഇടതുപക്ഷ സര്&#x200d;ക്കാര്&#x200d; ജനകീയ സമരങ്ങളോട് ഇപ്പോള്&#x200d; കാണിക്കുന്ന അസഹിഷ്ണുത അത്ഭുതപ്പെടുത്തുന്നതാണ്. നിയമസഭ തല്ലിപ്പൊളിച്ചവര്&#x200d; വരെ മന്ത്രിമാരായി തുടരുന്ന കേരളത്തില്&#x200d;തന്നെയാണ് ഭരണാധികാരികള്&#x200d; സമരങ്ങളോട് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്നത് ലജ്ജാകരമാണ്. അധികാരത്തിന്റെ മത്തില്&#x200d; ജനകീയ സമരങ്ങളെ ഇല്ലാതാക്കാം എന്നത് അതിമോഹം മാത്രമാണ്. പ്രതിഷേധിക്കാനുള്ള അവകാശംപോലും നിഷേധിക്കുന്ന കിരാത ഭരണമാണ് കേരളത്തില്&#x200d; നടക്കുന്നതെന്ന് പറയാതിരിക്കാനാവില്ല.</p>
<p>ഇങ്ങനെ പോയാല്&#x200d; ഉത്തരേന്ത്യന്&#x200d; സംസ്ഥാനങ്ങളില്&#x200d; നടക്കുന്ന ബുള്&#x200d;ഡോസര്&#x200d; രാജ് കേരളത്തിലും എത്തുന്ന നാള്&#x200d; അധിവിദൂരമായിരിക്കില്ല. സര്&#x200d;ക്കാറിന്റെ തെറ്റായ നയങ്ങള്&#x200d;ക്കെതിരെ ഇനിയും ഉച്ചത്തില്&#x200d; സംസാരിക്കുകയും വേണ്ടിവന്നാല്&#x200d; ജനകീയ പ്രക്ഷോഭങ്ങളുടെ കൊടുങ്കാറ്റ് തീര്&#x200d;ക്കുകയും ചെയ്യാന്&#x200d; മുസ്‌ലിം യൂത്ത്‌ലീഗിന് ശേഷിയുണ്ടെന്ന് സര്&#x200d;ക്കാര്&#x200d; ഓര്&#x200d;മിക്കുന്നത് നല്ലതാണ്. ഇത്തരം ഭയപ്പെടുത്തലുകള്&#x200d;ക്ക് വഴങ്ങാന്&#x200d; കഴിയില്ല. സര്&#x200d;ക്കാര്&#x200d; നടപടി തീക്കളിയാണെന്ന് പറയേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്&#x200d; പോകുന്നത്. സമരങ്ങള്&#x200d; അടിച്ചൊതുക്കി ജനാധിപത്യത്തെ അടിച്ചമര്&#x200d;ത്താന്&#x200d; ആര്&#x200d;ക്കും കഴിയില്ല എന്നതും ഓര്&#x200d;മവേണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shouldnt-we-protest-against-the-pinarayi-regime.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൈനികരുടെ പേരില്&#x200d; തട്ടിപ്പ്; സൂക്ഷിക്കണമെന്ന് പൊലീസ്‌</title>
		<link>https://www.chandrikadaily.com/omline-money-fraud-on-behalf-of-soldiers.html</link>
					<comments>https://www.chandrikadaily.com/omline-money-fraud-on-behalf-of-soldiers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 29 Dec 2022 16:43:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[money]]></category>
		<category><![CDATA[online]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229596</guid>

					<description><![CDATA[സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന്&#x200d; എന്ന് പരിചയപ്പെടുത്തിയാകും ഇരകളെ തിരയുന്നത്]]></description>
										<content:encoded><![CDATA[<p>സൈനികരുടെ പേരില്&#x200d; ഓണ്&#x200d;ലൈന്&#x200d; തട്ടിപ്പ് വ്യാപകമാകുന്നു. ഓണ്&#x200d;ലൈന്&#x200d; തട്ടിപ്പുകളില്&#x200d; പെടാതെ ജാഗ്രത പാലിക്കണമെന്ന് പോലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് പോലീസ് തട്ടിപ്പുകളെ സൂക്ഷിക്കണമെന്ന് വ്യക്തമാക്കിയത്. പരസ്യങ്ങള്&#x200d; ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നും വീട് വാടകയ്ക്ക് നല്കാനുണ്ടെന്നോ മറ്റ് ആവശ്യങ്ങള്&#x200d; ചോദിച്ചോ ആണ് തട്ടിപ്പ് നടത്തുന്നത്.</p>
<p>സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന്&#x200d; എന്ന് പരിചയപ്പെടുത്തിയാകും ഇരകളെ തിരയുന്നത്. അഡ്വാന്&#x200d;സ് ഉറപ്പിച്ചശേഷം പണം അയക്കാന്&#x200d; ഒരു ഗൂഗിള്&#x200d; ലിങ്ക് അയച്ചു തരും. ഇതില്&#x200d; ക്ലിക്ക് ചെയ്ത് അഡ്വാന്&#x200d;സ് തുക ഉടമ തന്നെ ടൈപ്പ് ചെയ്യാന്&#x200d; തട്ടിപ്പുകാര്&#x200d; ആവശ്യപ്പെടും. അടിക്കുന്ന തുക സ്വന്തം അക്കൗണ്ടില്&#x200d; നിന്ന് നഷ്ടമാകും. ഇടപാട് പൂര്&#x200d;ത്തിയായില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് ഇത് ആവര്&#x200d;ത്തിക്കും. ഇതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. ജനങ്ങള്&#x200d; ഇത്തരം തട്ടിപ്പുകളില്&#x200d; പെടാതെ അതീവ ശ്രദ്ധാലുക്കളായിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്&#x200d;കി.<br />
ഓണ്&#x200d;ലൈന്&#x200d; തട്ടിപ്പില്&#x200d; പണം നഷ്ടമായാല്&#x200d; ഉടന്&#x200d; 1930 എന്ന നമ്പറില്&#x200d; പരാതിപ്പെടാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/omline-money-fraud-on-behalf-of-soldiers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓണ്&#x200d;ലൈന്&#x200d; മാധ്യമമായ &#8216;ദ വയറി&#8217;നെതിരെ പോലീസ് കേസ്</title>
		<link>https://www.chandrikadaily.com/police-case-against-online-media-the-wire220183.html</link>
					<comments>https://www.chandrikadaily.com/police-case-against-online-media-the-wire220183.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 29 Oct 2022 17:02:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[online]]></category>
		<category><![CDATA[the wire]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220183</guid>

					<description><![CDATA[മെറ്റ അമിത് മാളവ്യ ആവശ്യപ്പെടുന്ന പോസ്റ്റുകള്&#x200d; നീക്കം ചെയ്യുന്നു എന്ന വാര്&#x200d;ത്ത ദ വയര്&#x200d; നേരത്തേ പ്രസിദ്ധികരിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: ബി.ജെ.പി ഐ.ടി സെല്&#x200d; മേധാവി അമിത് മാളവ്യയുടെ പരാതിയില്&#x200d; ഓണ്&#x200d;ലൈന്&#x200d; മാധ്യമമായ &#8216;ദ വയറി&#8217;നെതിരെ ഡല്&#x200d;ഹി പോലീസ് കേസെടുത്തു. വ്യാജ വാര്&#x200d;ത്തകള്&#x200d; പ്രചരിപ്പിക്കുന്നെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.</p>
<p>സാമൂഹിക മാധ്യമ കമ്പനിയായ മെറ്റ അമിത് മാളവ്യ ആവശ്യപ്പെടുന്ന പോസ്റ്റുകള്&#x200d; നീക്കം ചെയ്യുന്നു എന്ന വാര്&#x200d;ത്ത ദ വയര്&#x200d; നേരത്തേ പ്രസിദ്ധികരിച്ചിരുന്നു. മാളവ്യയുടെ സ്വാധീനം ഉപയോഗിച്ച് 700ലധികം പോസ്റ്റുകള്&#x200d; നീക്കിയിട്ടുണ്ടെന്നായിരുന്നു വാര്&#x200d;ത്ത. എന്നാല്&#x200d; പരാമര്&#x200d;ശം കെട്ടിച്ചമച്ചതാണെന്ന് മെറ്റ വിശദീകരിച്ചിരുന്നു. ഇതിനെ തുടര്&#x200d;ന്ന് ശനിയാഴ്ച നല്&#x200d;കിയ പരാതിയിലാണ് കേസെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-case-against-online-media-the-wire220183.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓണ്&#x200d;ലൈന്&#x200d; ഓഫര്&#x200d; മേള; ആദ്യ ആഴ്ച്ചയില്&#x200d; വിറ്റത്  35,400 കോടി രൂപയുടെ ഉത്പന്നങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/online-shopping-mela.html</link>
					<comments>https://www.chandrikadaily.com/online-shopping-mela.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 23 Oct 2020 07:03:12 +0000</pubDate>
				<category><![CDATA[tech]]></category>
		<category><![CDATA[online]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163601</guid>

					<description><![CDATA[ഒക്ടോബര്&#x200d; 15 നും നവംബര്&#x200d; 15 നും ഇടയില്&#x200d; 47,900 കോടി രൂപയുടെ വില്&#x200d;പ്പനയുണ്ടാകുമെന്നാണ് വ്യവസായ മേഖലയിലെ വിദഗ്ധരുടെ പ്രവചനം]]></description>
										<content:encoded><![CDATA[<p>ആമസോണ്&#x200d;, ഫ്‌ലിപ്കാര്&#x200d;ട്ട്, മറ്റ് മുന്&#x200d;നിര ഇകൊമേഴ്‌സ് സ്ഥാപനങ്ങള്&#x200d; വഴിയുള്ള ഓണ്&#x200d;ലൈന്&#x200d; ഉത്സവ വില്&#x200d;പ്പനയുടെ ആദ്യ ആഴ്ചയില്&#x200d; വിറ്റഴിച്ചത് 35,400 കോടി രൂപയുടെ ഉത്പന്നങ്ങള്&#x200d;. ഒക്ടോബര്&#x200d; 15 നും നവംബര്&#x200d; 15 നും ഇടയില്&#x200d; 47,900 കോടി രൂപയുടെ വില്&#x200d;പ്പനയുണ്ടാകുമെന്നാണ് വ്യവസായ മേഖലയിലെ വിദഗ്ധരുടെ പ്രവചനം.</p>
<p>ഇതിന്റെ 75 ശതമാനം, അല്ലെങ്കില്&#x200d; ഏകദേശം 35,400 കോടി രൂപയുടെ കച്ചവടം ഒക്ടോബര്&#x200d; 15 നും 21 നും ഇടയില്&#x200d; ആദ്യ ആഴ്ചയില്&#x200d; തന്നെ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്&#x200d;ട്ട്. രാജ്യത്തെ 5.5 മുതല്&#x200d; 6 കോടി ഉപഭോക്താക്കള്&#x200d; വരെ ഈ വില്&#x200d;പ്പനയുടെ ഭാഗമാകുമെന്നാണ് ഫോറസ്റ്റര്&#x200d; പ്രവചനം. ഓണ്&#x200d;ലൈന്&#x200d; റീട്ടെയിലര്&#x200d;മാരുടെ ലാഭം ഗണ്യമായി വര്&#x200d;ധിക്കുന്നതോടെ ഉത്സവ സീസണില്&#x200d; 34 ശതമാനം വളര്&#x200d;ച്ച നേടുമെന്നും പ്രവചനമുണ്ട്.</p>
<p>ഉത്സവ സീസണില്&#x200d; വാങ്ങുന്ന ഏറ്റവും ജനപ്രിയ ഇനങ്ങള്&#x200d; സ്മാര്&#x200d;ട് ഫോണുകള്&#x200d; തന്നെയാണ്. ഫോണ്&#x200d; വില്&#x200d;പ്പന മൊത്തം ചെലവിന്റെ 34 ശതമാനം വരും. ഇതോടൊപ്പം തന്നെ ഉപഭോക്തൃ ഇലക്‌ട്രോണിക്‌സും കംപ്യൂട്ടറുകളും 17 ശതമാനവും ഫാഷന്&#x200d; 16 ശതമാനവും വീട്ടുപകരണങ്ങള്&#x200d; 14 ശതമാനവും ഹോംവെയറിനൊപ്പം ഫര്&#x200d;ണിച്ചര്&#x200d;, പലചരക്ക് 6 ശതമാനം വീതവും വാങ്ങുന്നുണ്ട്. എല്ലാ നഗരങ്ങളില്&#x200d; നിന്നുമുള്ള സാന്നിധ്യം ഏകദേശം 40 ശതമാനം ഉയര്&#x200d;ന്നുവെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/online-shopping-mela.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
