<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>OOMEN CHANDY &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/oomen-chandy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 18 Jul 2023 09:21:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>OOMEN CHANDY &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സി.പി.എമ്മിന്റെ കല്ലേറില്&#x200d; പിന്മാറിയില്ല; കണ്ണൂരില്&#x200d; പരിക്കുമായി പൊതുചടങ്ങില്&#x200d; പങ്കെടുത്ത  മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/cpm-did-not-back-down-the-brave-chief-minister-participated-in-the-public-function-with-an-injury-in-kannur.html</link>
					<comments>https://www.chandrikadaily.com/cpm-did-not-back-down-the-brave-chief-minister-participated-in-the-public-function-with-an-injury-in-kannur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Jul 2023 09:21:06 +0000</pubDate>
				<category><![CDATA[Fact Check]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[OOMEN CHANDY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265247</guid>

					<description><![CDATA[2013 ഒക്ടോബറില്&#x200d; കണ്ണൂരില്&#x200d; നടന്ന കേരള പോലീസ് അത്ലറ്റിക് മീറ്റ് സമ്മാനദാന ചടങ്ങിന്റെ ഉദ്ഘാടകനായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്&#x200d; ചാണ്ടി. ചടങ്ങ് നടക്കേണ്ടിയിരുന്ന സ്ഥലത്തെത്തും മുന്&#x200d;പേ സി.പി.എം പ്രവര്&#x200d;ത്തകര്&#x200d; ചാണ്ടിയെയും സംഘത്തെയും തടഞ്ഞു. കനത്ത സുരക്ഷയെ മറികടന്ന് അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ കല്ലുകള്&#x200d; പാഞ്ഞു. അദ്ദേഹം സഞ്ചരിച്ച ഇന്നോവ കാറിന്റെ ചില്ലു തകര്&#x200d;ത്ത കല്ല് ചാണ്ടിയുടെ വലതു കണ്ണിനു മുകളിലായി പതിച്ചു. പരിക്കുകളുടെ എണ്ണം രണ്ട്. സോളാര്&#x200d; വിവാദച്ചൂടിന്റെ പേരില്&#x200d; നടന്ന പ്രതിഷേധങ്ങളിലെ ഒരു ഏടായിരുന്നു അവിടെക്കണ്ടത്. [&#8230;]]]></description>
										<content:encoded><![CDATA[<p>2013 ഒക്ടോബറില്&#x200d; കണ്ണൂരില്&#x200d; നടന്ന കേരള പോലീസ് അത്ലറ്റിക് മീറ്റ് സമ്മാനദാന ചടങ്ങിന്റെ ഉദ്ഘാടകനായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്&#x200d; ചാണ്ടി. ചടങ്ങ് നടക്കേണ്ടിയിരുന്ന സ്ഥലത്തെത്തും മുന്&#x200d;പേ സി.പി.എം പ്രവര്&#x200d;ത്തകര്&#x200d; ചാണ്ടിയെയും സംഘത്തെയും തടഞ്ഞു. കനത്ത സുരക്ഷയെ മറികടന്ന് അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ കല്ലുകള്&#x200d; പാഞ്ഞു. അദ്ദേഹം സഞ്ചരിച്ച ഇന്നോവ കാറിന്റെ ചില്ലു തകര്&#x200d;ത്ത കല്ല് ചാണ്ടിയുടെ വലതു കണ്ണിനു മുകളിലായി പതിച്ചു. പരിക്കുകളുടെ എണ്ണം രണ്ട്.</p>
<p><img src="https://akm-img-a-in.tosshub.com/indiatoday/images/story/201310/chandy_660_102813112352.jpg?VersionId=TbltRevj9O8Imd0a0eBeXHBbHnw9x2YN" alt="Kerala CM Chandy injured in stone-pelting, CPI-M rules out involvement -  India Today" /></p>
<p>സോളാര്&#x200d; വിവാദച്ചൂടിന്റെ പേരില്&#x200d; നടന്ന പ്രതിഷേധങ്ങളിലെ ഒരു ഏടായിരുന്നു അവിടെക്കണ്ടത്. ചാണ്ടി പങ്കെടുത്തിരുന്ന പൊതുചടങ്ങുകളിലെല്ലാം കരിങ്കൊടി വീശുകയായിരുന്നു പതിവ്. കല്ലുകളില്&#x200d; ഒന്ന് നെഞ്ചത്തു കൊണ്ടെങ്കിലും പരിക്കേല്&#x200d;പ്പിച്ചില്ല.</p>
<p>കാറിന്റെ പിന്&#x200d;സീറ്റില്&#x200d; ഇടതു ഭാഗത്തായി ഇരുന്ന ചാണ്ടിക്ക് കല്ലേറ് കൊണ്ടുവെങ്കിലും തൊട്ടടുത്തിരുന്ന അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് പരിക്കേതുമില്ലാതെ രക്ഷപെട്ടു. പരിക്ക് വകവെക്കാതെ അദ്ദേഹം പരിപാടിയില്&#x200d; പങ്കെടുത്തു.</p>
<p>ആക്രമണത്തില്&#x200d; എല്&#x200d;.ഡി.എഫിന് പങ്കില്ലെന്നും, ഉമ്മന്&#x200d; ചാണ്ടിക്ക് പരിക്കേറ്റത് എങ്ങനെയെന്നറിയാന്&#x200d; അന്വേഷണം നടത്തണമെന്നും ആരോപണത്തോട് പ്രതികരിച്ച് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്&#x200d; പ്രതികരിച്ചു. ചടങ്ങ് കഴഞ്ഞതും ഉമ്മന്&#x200d; ചാണ്ടിയെ വിമാനമാര്&#x200d;ഗം തിരുവനന്തപുരത്തെത്തിച്ച് ഇവിടുത്തെ മെഡിക്കല്&#x200d; കോളേജില്&#x200d; ചികിത്സ നല്&#x200d;കി.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്&#x200d; ജില്ലയുടെ വിവിധ ഭാഗങ്ങളില്&#x200d; നടത്തിയ തിരച്ചിലില്&#x200d; 22 ഓളം എല്&#x200d;ഡിഎഫ് പ്രവര്&#x200d;ത്തകരെ പോലീസ് പിടികൂടി. ഭൂരിഭാഗവും സിപിഎമ്മില്&#x200d; നിന്നും അതിന്റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐയില്&#x200d; നിന്നുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എംഎല്&#x200d;എമാരും സിപിഎം ജില്ലാ നേതാക്കളും ഉള്&#x200d;പ്പെടെ തിരിച്ചറിയാവുന്ന 1000 എല്&#x200d;.ഡി.എഫ് പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെയും കേസെടുത്തു. സംഭവത്തില്&#x200d; 3പേര്&#x200d; കുറ്റക്കാരെന്നു കണ്ണൂരിലെ സെഷന്&#x200d;സ് കോടതി കണ്ടെത്തുകയും ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-did-not-back-down-the-brave-chief-minister-participated-in-the-public-function-with-an-injury-in-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മൻ‌ചാണ്ടി കേരളം കണ്ട ഏറ്റവും മികച്ച ജനകീയ ഭരണാധികാരി-കുവൈത്ത് കെ.എം.സി.സി</title>
		<link>https://www.chandrikadaily.com/oommenchandy-the-best-popular-ruler-kerala-has-ever-seen-kuwait-kmcc.html</link>
					<comments>https://www.chandrikadaily.com/oommenchandy-the-best-popular-ruler-kerala-has-ever-seen-kuwait-kmcc.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Jul 2023 07:30:12 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kuwait kmcc]]></category>
		<category><![CDATA[OOMEN CHANDY]]></category>
		<category><![CDATA[popular ruler]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265230</guid>

					<description><![CDATA[കുവൈത്ത് സിറ്റി: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ ഏറ്റവും മികച്ച ജനകീയ ഭരണാധികാരിയായിരുന്നു ഉമ്മൻ‌ചാണ്ടിയെന്ന് കുവൈത്ത് കെ.എം.സി.സി. അനുശോചന സന്ദേശത്തിൽ പറഞ്ഞു. സാധാരണക്കാരായ ആളുകളുടെ പരാതിയും, പരിഭവവും കേട്ടും, അതിനു പരിഹാരം കണ്ടും, അവർക്കിടയിൽ ഒരാളായി നിൽക്കുന്നതിൽ ആനന്ദം കണ്ടെത്തിയ നേതാവായിരുന്നു ഉമ്മൻ‌ചാണ്ടി. സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ള ആളുകളെ ഉയർത്തികൊണ്ട് വരുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ ഭരണകാലത്തു നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ കേരള ജനതക്ക് ഒരിക്കലും മറക്കാനാവില്ല. മുസ്ലിം ലീഗുമായും, അതിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>കുവൈത്ത് സിറ്റി: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ ഏറ്റവും മികച്ച ജനകീയ ഭരണാധികാരിയായിരുന്നു ഉമ്മൻ‌ചാണ്ടിയെന്ന് കുവൈത്ത് കെ.എം.സി.സി. അനുശോചന സന്ദേശത്തിൽ പറഞ്ഞു.</p>
<p>സാധാരണക്കാരായ ആളുകളുടെ പരാതിയും, പരിഭവവും കേട്ടും, അതിനു പരിഹാരം കണ്ടും, അവർക്കിടയിൽ ഒരാളായി നിൽക്കുന്നതിൽ ആനന്ദം കണ്ടെത്തിയ നേതാവായിരുന്നു ഉമ്മൻ‌ചാണ്ടി. സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ള ആളുകളെ ഉയർത്തികൊണ്ട് വരുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ ഭരണകാലത്തു നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ കേരള ജനതക്ക് ഒരിക്കലും മറക്കാനാവില്ല.</p>
<p>മുസ്ലിം ലീഗുമായും, അതിന്റെ നേതാക്കളുമായും അദ്ദേഹത്തിനുണ്ടായിരുന്നത് വല്ലാത്തൊരു ആത്മബന്ധമായിരുന്നു. കുവൈത്തിൽ മറ്റു പരിപാടികൾക്ക് വരുന്ന അവസരത്തിൽ പോലും കെ.എം.സി.സി. ഓഫീസ് സന്ദർശിക്കാനും, കെ.എം.സി.സി. യുടെ പരിപാടികളിൽ പങ്കെടുക്കാനും അദ്ദേഹം കാണിക്കുന്ന താല്പര്യം മറക്കാനാവാത്തതാണ്.</p>
<p>അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിന്റെയും, കോൺഗ്രസ്‌, യു.ഡി.എഫ് പ്രവർത്തകരുടെയും ദുഃഖത്തിൽ കുവൈത്ത് കെ.എം.സി.സി.യും പങ്ക് ചേരുന്നതായി പ്രസിഡന്റ്‌ ഷറഫുദ്ധീൻ കണ്ണേത്തും , ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommenchandy-the-best-popular-ruler-kerala-has-ever-seen-kuwait-kmcc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇങ്ങനെയൊരു ജനകീയ നേതാവ് ഇനിയുണ്ടാകില്ല; നീതി നിഷേധത്തിനിടയില്&#x200d; എനിക്ക് വേണ്ടി ഇടപെട്ട ധീര നേതാവ്: മഅദനി</title>
		<link>https://www.chandrikadaily.com/such-a-popular-leader-will-no-longer-exist-brave-leader-who-intervened-for-me-amid-denial-of-justice-madani.html</link>
					<comments>https://www.chandrikadaily.com/such-a-popular-leader-will-no-longer-exist-brave-leader-who-intervened-for-me-amid-denial-of-justice-madani.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Jul 2023 06:08:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ABDUL NASAR MADANI]]></category>
		<category><![CDATA[OOMEN CHANDY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265211</guid>

					<description><![CDATA[നീതി നിഷേധത്തിന്റെ കാലഘട്ടത്തില്&#x200d; വളരെ ശക്തമായ ഇടപെടലുകള്&#x200d; നടത്തിയ നേതാവായിരുന്നു ഉമ്മന്&#x200d;ചാണ്ടിയെന്ന് അബ്ദുന്നാസര്&#x200d; മദനി. ഭരണ-പ്രതിപക്ഷ മേഖലയില്&#x200d; ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു ജനകീയനേതാവ് വേറെയുണ്ടാകില്ലെന്നും മദനി അനുസ്രിച്ചു. കോയമ്പത്തൂര്&#x200d; ജയിലില്&#x200d; ആയിരിക്കുമ്പോള്&#x200d; ഉമ്മന്&#x200d; ചാണ്ടി എന്നെ സന്ദര്&#x200d;ശിക്കുകയും നീതിക്ക് വേണ്ടിയുള്ള ഇടപെടലുകള്&#x200d; നടത്തുകയും ചെയ്തിരുന്നു. ബാംഗ്ലൂര്&#x200d; ജയില്&#x200d;വാസ ശേഷം ജാമ്യം കിട്ടി സൗഖ്യാ ഹോസ്പിറ്റലില്&#x200d; കഴിയുമ്പോള്&#x200d; അന്ന് എന്നെ സന്ദര്&#x200d;ശിച്ചിരുന്നു.ശേഷവും അദ്ദേഹത്തിന്റെ ഇടപെടലുകള്&#x200d; എന്റെ കാര്യത്തില്&#x200d; ഉണ്ടായിട്ടുണ്ട്&#8217;.അബ്ദുല്&#x200d; നാസര്&#x200d; മദനി ഫേസ്ബുക്കില്&#x200d; കുറിച്ചു. മദനിയുടെ ഫേസ്ബുക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>നീതി നിഷേധത്തിന്റെ കാലഘട്ടത്തില്&#x200d; വളരെ ശക്തമായ ഇടപെടലുകള്&#x200d; നടത്തിയ നേതാവായിരുന്നു ഉമ്മന്&#x200d;ചാണ്ടിയെന്ന് അബ്ദുന്നാസര്&#x200d; മദനി. ഭരണ-പ്രതിപക്ഷ മേഖലയില്&#x200d; ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു ജനകീയനേതാവ് വേറെയുണ്ടാകില്ലെന്നും മദനി അനുസ്രിച്ചു.</p>
<p>കോയമ്പത്തൂര്&#x200d; ജയിലില്&#x200d; ആയിരിക്കുമ്പോള്&#x200d; ഉമ്മന്&#x200d; ചാണ്ടി എന്നെ സന്ദര്&#x200d;ശിക്കുകയും നീതിക്ക് വേണ്ടിയുള്ള ഇടപെടലുകള്&#x200d; നടത്തുകയും ചെയ്തിരുന്നു. ബാംഗ്ലൂര്&#x200d; ജയില്&#x200d;വാസ ശേഷം ജാമ്യം കിട്ടി സൗഖ്യാ ഹോസ്പിറ്റലില്&#x200d; കഴിയുമ്പോള്&#x200d; അന്ന് എന്നെ സന്ദര്&#x200d;ശിച്ചിരുന്നു.ശേഷവും അദ്ദേഹത്തിന്റെ ഇടപെടലുകള്&#x200d; എന്റെ കാര്യത്തില്&#x200d; ഉണ്ടായിട്ടുണ്ട്&#8217;.അബ്ദുല്&#x200d; നാസര്&#x200d; മദനി ഫേസ്ബുക്കില്&#x200d; കുറിച്ചു.</p>
<p><strong>മദനിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്&#x200d;ണ രൂപം</strong></p>
<p>ഉമ്മന്&#x200d; ചാണ്ടിക്ക് വിട!<br />
കേരള രാഷ്ട്രീയത്തിലെ അതികായകനും, ഉന്നതനുമായ ശ്രീ. ഉമ്മന്&#x200d; ചാണ്ടിയുടെ വേര്&#x200d;പാടില്&#x200d; അങ്ങേയറ്റം ദു:ഖവും വേദനയും രേഖപ്പെടുത്തുന്നു. ഭരണ-പ്രതിപക്ഷ മേഖലയില്&#x200d; ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു ജനകീയനേതാവ് വേറെയുണ്ടാകില്ല. എന്റെ നീതി നിഷേധത്തിന്റെ ഈ കാലഘട്ടത്തില്&#x200d; വളരെ ശക്തമായ ഇടപെടലുകള്&#x200d; ശ്രീ.ഉമ്മന്&#x200d; ചാണ്ടി നടത്തിയിട്ടുണ്ട്. കോയമ്പത്തൂര്&#x200d; ജയിലില്&#x200d; ആയിരിക്കുമ്പോള്&#x200d; എന്നെ സന്ദര്&#x200d;ശിക്കുകയും നീതിക്ക് വേണ്ടിയുള്ള ഇടപെടലുകള്&#x200d; നടത്തുകയും ചെയ്ത ശ്രീ. ഉമ്മന്&#x200d; ചാണ്ടി ഞാന്&#x200d; ബാംഗ്ലൂര്&#x200d; ജയില്&#x200d;വാസ ശേഷം ജാമ്യം കിട്ടി സൗഖ്യാ ഹോസ്പിറ്റലില്&#x200d; കഴിയുമ്പോള്&#x200d; അന്ന് മുഖ്യമന്ത്രിയായിരിക്കെ, എന്നെ സന്ദര്&#x200d;ശിച്ചിരുന്നു. ശേഷവും അദ്ദേഹത്തിന്റെ ഇടപെടലുകള്&#x200d; എന്റെ കാര്യത്തില്&#x200d; ഉണ്ടായിട്ടുണ്ട്. ശ്രീ.ഉമ്മന്&#x200d; ചാണ്ടിയുടെ കുടുംബത്തിനും,കേരളീയ സമൂഹത്തിനും ഒന്നടങ്കം അദ്ദേഹത്തിന്റെ വേര്&#x200d;പാട് സൃഷ്ടിച്ച വേദനയില്&#x200d; ആത്മാര്&#x200d;ത്ഥമായി പങ്കുചേരുന്നു. അബ്ദുന്നാസിര്&#x200d; മഅ്ദനി.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/such-a-popular-leader-will-no-longer-exist-brave-leader-who-intervened-for-me-amid-denial-of-justice-madani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വികസനത്തിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ നേതാവ്; നടക്കില്ലെന്ന് കരുതിയ വന്&#x200d; കിട പദ്ധതികളുടെ അമരക്കാരന്&#x200d;</title>
		<link>https://www.chandrikadaily.com/the-leader-who-changed-the-face-of-kerala-through-development-the-mastermind-behind-big-projects-that-he-thought-would-never-happen.html</link>
					<comments>https://www.chandrikadaily.com/the-leader-who-changed-the-face-of-kerala-through-development-the-mastermind-behind-big-projects-that-he-thought-would-never-happen.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Jul 2023 05:20:17 +0000</pubDate>
				<category><![CDATA[Fact Check]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[former chief minister]]></category>
		<category><![CDATA[news]]></category>
		<category><![CDATA[OOMEN CHANDY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265198</guid>

					<description><![CDATA[വികസന പദ്ധതികളിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ നേതാവായിരുന്നു ഉമ്മന്&#x200d; ചാണ്ടി. നടക്കില്ലെന്ന് പലരും കരുതിയിരുന്ന പദ്ധതികള്&#x200d;, ഏറ്റെടുക്കാന്&#x200d; പലരും മടിക്കുന്ന വെല്ലുവിളികള്&#x200d; നിറഞ്ഞ പദ്ധതകിള്&#x200d; എന്നിവയെല്ലാം ജനക്ഷേമവും വികസനവും മാത്രം മുന്നില്&#x200d;കണ്ട് ഏറ്റെടുത്ത ധീരനേതാവ് കൂടിയാണ് ഉമ്മന്&#x200d; ചാണ്ടി. ട്രൗസര്&#x200d; ഇട്ടു നടന്ന പൊലീസിനെ പാന്റ്‌സിലേക്ക് മാറ്റിയതും, മൂല്യവര്&#x200d;ദ്ധിത നികുതി അഥവാ വാറ്റ് ആദ്യമായി പ്രഖ്യാപിക്കുന്നതും ഉമ്മന്&#x200d; ചാണ്ടിയാണ്. ചുമട്ടുതൊഴിലാളി ക്ഷേമനിധി നിയമവും ജനസമ്പര്&#x200d;ക്ക പരിപാടിയും, കാരുണ്യ ബെനവലന്റ് സ്‌കീമും, കേള്&#x200d;വിപരിമിധിയുള്ള കുട്ടികള്&#x200d;ക്ക് കോക്ലിയര്&#x200d; ഇംപ്ലാന്റേഷനും, തുടങ്ങി [&#8230;]]]></description>
										<content:encoded><![CDATA[<p>വികസന പദ്ധതികളിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ നേതാവായിരുന്നു ഉമ്മന്&#x200d; ചാണ്ടി. നടക്കില്ലെന്ന് പലരും കരുതിയിരുന്ന പദ്ധതികള്&#x200d;, ഏറ്റെടുക്കാന്&#x200d; പലരും മടിക്കുന്ന വെല്ലുവിളികള്&#x200d; നിറഞ്ഞ പദ്ധതകിള്&#x200d; എന്നിവയെല്ലാം ജനക്ഷേമവും വികസനവും മാത്രം മുന്നില്&#x200d;കണ്ട് ഏറ്റെടുത്ത ധീരനേതാവ് കൂടിയാണ് ഉമ്മന്&#x200d; ചാണ്ടി.</p>
<p>ട്രൗസര്&#x200d; ഇട്ടു നടന്ന പൊലീസിനെ പാന്റ്‌സിലേക്ക് മാറ്റിയതും, മൂല്യവര്&#x200d;ദ്ധിത നികുതി അഥവാ വാറ്റ് ആദ്യമായി പ്രഖ്യാപിക്കുന്നതും ഉമ്മന്&#x200d; ചാണ്ടിയാണ്. ചുമട്ടുതൊഴിലാളി ക്ഷേമനിധി നിയമവും ജനസമ്പര്&#x200d;ക്ക പരിപാടിയും, കാരുണ്യ ബെനവലന്റ് സ്‌കീമും, കേള്&#x200d;വിപരിമിധിയുള്ള കുട്ടികള്&#x200d;ക്ക് കോക്ലിയര്&#x200d; ഇംപ്ലാന്റേഷനും, തുടങ്ങി ഉമ്മന്&#x200d; ചാണ്ടി വിഭാവനം ചെയ്ത് നടപ്പിലാക്കിയ സാമൂഹ്യ പദ്ധതികള്&#x200d; എണ്ണിയാല്&#x200d; തീരില്ല. ജനങ്ങളെ കൈപിടിച്ച് ഉയര്&#x200d;ത്തുന്ന ക്ഷേമ പദ്ധതികള്&#x200d;ക്ക് പുറമെ നാടിന്റെ വികസനം ലക്ഷ്യംവച്ചുള്ള പദ്ധതികള്&#x200d;ക്കും ഉമ്മന്&#x200d; ചാണ്ടി തുടക്കമിട്ടു. അതിലൊന്നാണ് കൊച്ചി മെട്രോ.<br />
പലവിധ വിവാദങ്ങള്&#x200d; കാരണം നീണ്ടുനീണ്ട് പോയ കേരളത്തിന്റെ ആദ്യ മെട്രോ പദ്ധതിയായ കൊച്ചി മെട്രോയുടെ നിര്&#x200d;മാണത്തിന് തുടക്കമിട്ടത് 2012 ലാണ്. അന്ന് ഉമ്മന്&#x200d; ചാണ്ടിയായിരുന്നു മുഖ്യമന്ത്രി.</p>
<p>രാജ്യാന്തര തുറമുഖമായി മാറാനിരിക്കുന്ന വിഴിഞ്ഞം തുറമുഖം പദ്ധതി തുടങ്ങിവച്ചതും ഉമ്മന്&#x200d; ചാണ്ടി തന്നെയാണ്. 1995 ലെ പദ്ധതി വിവാദങ്ങളില്&#x200d;പ്പെട്ട് 20 വര്&#x200d;ഷമാണ് കുരുങ്ങിക്കിടന്നത്. 2011 ല്&#x200d; ഉമ്മന്&#x200d; ചാണ്ടി അധികാരത്തിലെത്തിയാണ് വിഴിഞ്ഞത്തെ കുരുക്കുകള്&#x200d; അഴിച്ചുതുടങ്ങിയത്. കേന്ദ്രസര്&#x200d;ക്കാരില്&#x200d; തുടര്&#x200d;ച്ചയായി സമ്മര്&#x200d;ദം ചെലുത്തി അനുമതികള്&#x200d; നേടിയെടുത്ത് 2015 ഡിസംബറില്&#x200d; തുറമുഖ നിര്&#x200d;മാണം തുടങ്ങിവച്ചു. പാര്&#x200d;ട്ടിക്കുളില്&#x200d; നിന്നുപോലുമുള്ള എതിര്&#x200d;പ്പുകള്&#x200d; വകവയ്ക്കാതെയായിരുന്നു ഈ തീരുമാനം.</p>
<p>കണ്ണൂര്&#x200d; വിമാനത്താവളം യാഥാര്&#x200d;ത്ഥ്യമായതും ഉമ്മന്&#x200d; ചാണ്ടിയുടെ കാലത്ത് തന്നെയാണ്. വിമാനത്താവള പദ്ധതി 1997ല്&#x200d; തുടക്കമിട്ട് കേന്ദ്രാനുമതി ലഭിക്കുന്നത് 2008 ല്&#x200d; ആണെങ്കിലും 2014 ല്&#x200d; ഉമ്മന്&#x200d; ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് നിര്&#x200d;മാണം ആരംഭിച്ചത്. 2018 ല്&#x200d; നിര്&#x200d;മാണ് പൂര്&#x200d;ത്തിയാക്കി ഔദ്യോഗിക സര്&#x200d;വീസ് ആരംഭിച്ചു.</p>
<p>എല്ലാ ജില്ലകളിലും മെഡിക്കല്&#x200d; കോളേജ് എന്ന പദ്ധതി മുന്നോട്ടുവച്ചതും ഉമ്മന്&#x200d; ചാണ്ടിയായിരുന്നു. എട്ട് മെഡിക്കല്&#x200d; കോളേജുകള്&#x200d; സ്ഥാപിക്കാനായിരുന്നു യുഡിഎഫ് സര്&#x200d;ക്കാരിന്റെ പദ്ധതി. പദ്ധതി പ്രകാരമുള്ള ആദ്യത്തെ മെഡിക്കല്&#x200d; കോളേജ് 2013ല്&#x200d; ഉദ്ഘാടനം ചെയ്തു. 31 വര്&#x200d;ഷത്തിന് ശേഷം കേരളത്തില്&#x200d; സ്ഥാപിക്കുന്ന ആദ്യ മെഡിക്കല്&#x200d; കോളേജായിരുന്നു അത്. 40 വര്&#x200d;ഷത്തോളം മുടങ്ങിക്കിടന്ന കേരളത്തിലെ ദേശിയപാതാ ബൈപാസുകളുടെ നിര്&#x200d;മാണ് പുനരാരംഭിച്ചതും ഉമ്മന്&#x200d; ചാണ്ടിയുടെ ഭരണകാലത്തായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-leader-who-changed-the-face-of-kerala-through-development-the-mastermind-behind-big-projects-that-he-thought-would-never-happen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുടുംബത്തില്&#x200d; നിന്നാരോ നഷ്ടപ്പെട്ടത് പോലെ, ആ വിയോഗം ആലോചിക്കാന്&#x200d; പോലും കഴിയുന്നില്ല; എം.കെ മുനീര്&#x200d;</title>
		<link>https://www.chandrikadaily.com/1as-if-one-were-separated-from-the-family-the-bereavement-cannot-even-be-contemplated-mk-munir.html</link>
					<comments>https://www.chandrikadaily.com/1as-if-one-were-separated-from-the-family-the-bereavement-cannot-even-be-contemplated-mk-munir.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Jul 2023 04:56:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[died]]></category>
		<category><![CDATA[former chief minister]]></category>
		<category><![CDATA[OOMEN CHANDY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265194</guid>

					<description><![CDATA[പിതൃതുല്യനായിരുന്നു തനിക്ക് ഉമ്മന്&#x200d; ചാണ്ടിയെന്ന് മുസ്‌ലിം ലീഗ് നേതാവും മുന്&#x200d; മന്ത്രിയുമായ എം കെ മുനീര്&#x200d;. ഉമ്മന്&#x200d; ചാണ്ടി തനിക്ക് ഭരണപരമായ തീരുമാനങ്ങള്&#x200d; എടുക്കുന്നതിന് ഒരു മാതൃകയായിരുന്നു. ജനങ്ങള്&#x200d; നേരിട്ട് കൊടുക്കുന്ന പരാതികളില്&#x200d; കാല താമസമില്ലാതെ തീരുമാനമെടുക്കാന്&#x200d; എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്നും ഉമ്മന്&#x200d; ചാണ്ടിയെ കുറിച്ച് എം കെ മുനീര്&#x200d; ഓര്&#x200d;മ്മിച്ചു. സ്വന്തം കുടുംബത്തില്&#x200d; നിന്നാരോ നഷ്ടപ്പെട്ടതു പോലൊരു തോന്നലാണ്. അദ്ദേഹത്തിന്റെ വിയോഗം ഞങ്ങള്&#x200d;ക്കൊന്നും ആലോചിക്കാന്&#x200d; പോലും സാധിക്കുന്നതല്ല. കേരള രാഷ്ട്രീയത്തിന്, കേരള സമൂഹത്തിന് ഒരു തീരാ നഷ്ടമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>പിതൃതുല്യനായിരുന്നു തനിക്ക് ഉമ്മന്&#x200d; ചാണ്ടിയെന്ന് മുസ്‌ലിം ലീഗ് നേതാവും മുന്&#x200d; മന്ത്രിയുമായ എം കെ മുനീര്&#x200d;. ഉമ്മന്&#x200d; ചാണ്ടി തനിക്ക് ഭരണപരമായ തീരുമാനങ്ങള്&#x200d; എടുക്കുന്നതിന് ഒരു മാതൃകയായിരുന്നു. ജനങ്ങള്&#x200d; നേരിട്ട് കൊടുക്കുന്ന പരാതികളില്&#x200d; കാല താമസമില്ലാതെ തീരുമാനമെടുക്കാന്&#x200d; എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്നും ഉമ്മന്&#x200d; ചാണ്ടിയെ കുറിച്ച് എം കെ മുനീര്&#x200d; ഓര്&#x200d;മ്മിച്ചു. സ്വന്തം കുടുംബത്തില്&#x200d; നിന്നാരോ നഷ്ടപ്പെട്ടതു പോലൊരു തോന്നലാണ്. അദ്ദേഹത്തിന്റെ വിയോഗം ഞങ്ങള്&#x200d;ക്കൊന്നും ആലോചിക്കാന്&#x200d; പോലും സാധിക്കുന്നതല്ല. കേരള രാഷ്ട്രീയത്തിന്, കേരള സമൂഹത്തിന് ഒരു തീരാ നഷ്ടമാണ് ഉമ്മന്&#x200d; ചാണ്ടിയുടെ വേര്&#x200d;പാട്. എം.കെ മുനീര്&#x200d; മാധ്യമങ്ങളോടു പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1as-if-one-were-separated-from-the-family-the-bereavement-cannot-even-be-contemplated-mk-munir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മന്&#x200d;ചാണ്ടിയെ കാണാന്&#x200d; എകെ ആന്റണി എത്തി</title>
		<link>https://www.chandrikadaily.com/1ommen-chandy-ak-antony-udf-congress.html</link>
					<comments>https://www.chandrikadaily.com/1ommen-chandy-ak-antony-udf-congress.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 06 Feb 2023 10:37:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[AK ANTONY]]></category>
		<category><![CDATA[congrerss]]></category>
		<category><![CDATA[OOMEN CHANDY]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236351</guid>

					<description><![CDATA[യുഡിഎഫ് കണ്&#x200d;വീനര്&#x200d; എംഎം ഹസ്സനൊപ്പമായിരുന്നു എകെ ആന്റണി എത്തിയത്]]></description>
										<content:encoded><![CDATA[<p>മുന്&#x200d; മുഖ്യമന്ത്രിക്ക് ഉമ്മന്&#x200d;ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന് ബന്ധുക്കള്&#x200d; മുഖ്യമന്ത്രിക്ക് നിവേദനം നല്&#x200d;കിയതിന് പിന്നാലെ തിരുവനന്തപുരത്തെ &#8216;പുതുപ്പള്ളി&#8217; വീട്ടിലെത്തി കോണ്&#x200d;ഗ്രസിന്റെ മുതിര്&#x200d;ന്ന നേതാവ് എകെ ആന്റണി.</p>
<p>ഇടയ്ക്ക് ഇടയ്ക്ക് ഇവിടെ വരാറുണ്ട്. രാഷ്ട്രീയ കാര്യങ്ങള്&#x200d; മാത്രമാണ് സംസാരിച്ചത്. മറ്റുവിഷയങ്ങള്&#x200d; ഒന്നും സംസാരിച്ചിട്ടില്ല. സാധാര വരാറുള്ളതുപോലെയാണ് വന്നത്. ദയവ് ചെയ്ത് നിങ്ങള്&#x200d; കുറച്ചു മര്യാദ കാണിക്കണമെന്ന് ആന്റണി മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു. യുഡിഎഫ് കണ്&#x200d;വീനര്&#x200d; എംഎം ഹസ്സനൊപ്പമായിരുന്നു എകെ ആന്റണി എത്തിയത്.</p>
<p>കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. ഉമ്മന്&#x200d;ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നെന്ന് സഹോദരന്&#x200d; നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; ഉമ്മന്&#x200d;ചാണ്ടുയുടെ വീട്ടില്&#x200d; എത്തുന്നത്. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് പാര്&#x200d;ട്ടി പിന്തുണയുണ്ടാകുമെന്ന് എംഎം ഹസന്&#x200d; വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1ommen-chandy-ak-antony-udf-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുളികന്&#x200d;-പ്രതിഛായ</title>
		<link>https://www.chandrikadaily.com/editorial-prathichaya.html</link>
					<comments>https://www.chandrikadaily.com/editorial-prathichaya.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 26 Sep 2020 19:09:33 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[A Vijayaraghavan]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[km mani]]></category>
		<category><![CDATA[km mani death]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[OOMEN CHANDY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156827</guid>

					<description><![CDATA[പെരിന്തല്&#x200d;മണ്ണയില്&#x200d; ജനിച്ച വിജയരാഘവന്&#x200d; മലപ്പുറം ഗവ.കോളജില്&#x200d;നിന്ന് ഇസ്‌ലാമിക ചരിത്രത്തിലാണ് ബിരുദംനേടിയതെങ്കിലും ചെന്നുപെട്ടത് മതവിരോധ പാര്&#x200d;ട്ടിയായ സി. പി.എമ്മില്&#x200d;. നിയമബിരുദവും നേടി. എസ്.എഫ്.ഐക്കുവേണ്ടി കാമ്പസുകള്&#x200d;തോറും കയറിയിറങ്ങി പ്രസംഗിച്ച് തഴമ്പിച്ചതോടെയാണ് ഡി.വൈ.എഫ്.ഐയിലേക്ക് ചേക്കേറാനായത്.]]></description>
										<content:encoded><![CDATA[<p>വാവിട്ടവാക്കും കൈവിട്ടവാളും ഒരുപോലെയാണ് എന്നൊരു ചൊല്ലുണ്ട്. അതേ അവസ്ഥയിലാണ് കേരളത്തിലെ സി.പി.എമ്മിനും ഇടതുമുന്നണിക്കും ആലമ്പാടന്&#x200d; വിജയരാഘവന്&#x200d;. കയ്യിലിരിപ്പിന് പേരിനോട് സാമ്യംതോന്നിയാല്&#x200d; കുറ്റംപറയാനാകില്ല. പുഴപോലെ ഒഴുകുന്ന രാഷ്ട്രീയ ഭൂമികയെ കലക്കി അലമ്പാക്കാന്&#x200d; ഭൂമി മലയാളത്തിലിന്ന് എ. വിജയരാഘവനോളം വഴക്കവും പ്രാവീണ്യവുമുള്ളവരില്ല. സി.പി.എമ്മിന്റെ ഉന്നതസമിതിയംഗമാണെന്നൊക്കെ ചുമ്മാപറഞ്ഞാല്&#x200d; മതിയോ, ഇച്ചിരി പക്വത വാക്കിലും പ്രവൃത്തിയിലുമൊക്കെ വേണ്ടേ എന്ന് വല്ല ശുദ്ധാത്മാക്കളും ചോദിച്ചാല്&#x200d; തീരുന്ന പ്രശ്‌നമല്ല. അത്രക്കുണ്ട് തല്ലുകൊള്ളിത്തരം. അല്ലെങ്കിലേ കേരളത്തിലെ സി.പി.എമ്മിനും പിണറായി സര്&#x200d;ക്കാരിനുമിപ്പോള്&#x200d; പിടിപ്പത് പണിയാണ്. സ്വര്&#x200d;ണക്കടത്തും ലൈഫ് കമ്മീഷനുമൊക്കെയായി കത്തുന്ന പുരയൊന്ന് ശരിയാക്കാമെന്ന ്‌വിചാരിച്ചിരിക്കുമ്പോഴാ കണ്&#x200d;വീനര്&#x200d; സഖാവ് വക പൂഴിക്കടകന്&#x200d; വന്നുവീഴുന്നത്. കോടിയേരി സഖാവും ബേബി സഖാവും സാക്ഷാല്&#x200d; പാറപ്പുറം പിണറായിയുമൊക്കെ പീബീക്കാരായി ഉണ്ടെങ്കിലും കേരളത്തിലെ ഒരു പ്രശ്‌നം വന്നാല്&#x200d; പാര്&#x200d;ട്ടി സെക്രട്ടറിയേക്കാള്&#x200d; വലിയ ഉത്തരവാദിത്തം തലയിലുണ്ടെന്ന ധാരണയിലാണ് വിജയരാഘവന്&#x200d; മൂപ്പര്&#x200d; പെരുമാറുന്നതും പ്രസ്താവിക്കുന്നതും. വിജയരാഘവ ഗുളികന്&#x200d; കാരണം മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടി പിടിച്ച പൊല്ലാപ്പ് ചില്ലറയൊന്നുമല്ല കേരളത്തില്&#x200d;. കട്ട പാര്&#x200d;ട്ടിത്തരം രക്തത്തിലലിഞ്ഞിട്ടുള്ളതിനാല്&#x200d; എല്ലാറ്റിനും കേറിയങ്ങ് പ്രസ്താവിക്കും. സ്ത്രീ സുരക്ഷ, പൊതുജന മര്യാദ, അപര ബഹുമാനം, നേതൃമഹിമ എല്ലാമങ്ങ് ചാലിയാറിലൂടെ ഒലിച്ചുപോയ പ്രതീതി.</p>
<p>ഇത്തരമൊരു പ്രസ്താവനയാണ് ഇക്കഴിഞ്ഞദിവസം കണ്&#x200d;വീനര്&#x200d; സഖാവ് ഒരിക്കല്&#x200d;കൂടി നടത്തിയത്. ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാരില്&#x200d; കെ.എം മാണി മന്ത്രിയായിരിക്കവെ ബാര്&#x200d; കോഴക്കേസില്&#x200d; സി.പി.എമ്മും ഇടതുമുന്നണിയും നടത്തിയ സമരകോലാഹലമെല്ലാം തട്ടിപ്പായിരുന്നുവെന്നാണ് ഇടത് കണ്&#x200d;വീനറുടെ തുറന്നുപറച്ചില്&#x200d;. ഒള്ളത് ഒള്ളതുപോലെ പറഞ്ഞേ ശീലമുള്ളൂ എന്നുവെച്ച് വായില്&#x200d; തോന്നിയത് കോതക്ക് പാട്ടാണെങ്കില്&#x200d; ഇടതുമുന്നണി കണ്&#x200d;വീനര്&#x200d;ക്ക് ആയത് ഭൂഷണമാണോ എന്ന് ചോദിക്കരുത്. ചെറുപ്പ കാലത്തിലേ അതേ ശീലമുള്ളൂ. കെ.എം മാണിയുടെ പുത്രന്&#x200d; ജോസ്‌മോനെയും കൂട്ടരെയും മുന്നണിയിലേക്ക് കൊണ്ടുവരേണ്ട കണ്&#x200d;വീനറുടെ ബാധ്യത നിര്&#x200d;വഹിച്ചുവെന്നേയുള്ളൂ. പക്ഷേ കൊണ്ടത് സി.പി.എമ്മിനും മുന്നണിയിലെ മറ്റ് ഘടകക്ഷികള്&#x200d;ക്കുമാണ്. സി.പി.ഐ പൊട്ടിത്തെറിച്ച് ന്യായീകരിക്കാന്&#x200d; നോക്കി. കേരളംകണ്ട ഏറ്റവും നാറിയതും നെറികെട്ടതുമായ സമരമാണ് കേരള നിയമസഭ 2015 മാര്&#x200d;ച്ച് 13ന് കണ്ടത്. ധനമന്ത്രി കെ.എം മാണിയെ ഒരുകാരണവശാലും ബജറ്റ് അവതരിപ്പിക്കാന്&#x200d; സമ്മതിക്കത്തില്ലെന്ന പിടിവാശിയിലാണ് പ്രതിപക്ഷമുന്നണിയും വിജയരാഘവന്റെ പാര്&#x200d;ട്ടിയും. ഫലമോ സഭയെ അലങ്കോലമാക്കിയ ആലമ്പാടന്റെ പാര്&#x200d;ട്ടിക്കാരും മുന്നണിയും ഇന്ന് കോടതിയില്&#x200d; കേസ് റദ്ദാക്കിക്കാനായി കയറിയിറങ്ങുന്നു. 2.20 ലക്ഷം രൂപയുടെ പൊതുസ്വത്താണ് ഇടതുമുന്നണിയുടെ കനപ്പെട്ട സാമാജികര്&#x200d; ചേര്&#x200d;ന്ന ്‌നാമാവശേഷമാക്കിയത്. പുല്ലാണേ.. പുല്ലാണേ&#8230; എന്നു കേട്ടിട്ടേയുള്ളൂ. നിയമനിര്&#x200d;മാണസഭയെതന്നെ തൃണമാക്കിയ സംഭവത്തില്&#x200d; കോടതിയുടെ കൊട്ട് കിട്ടിയിരിക്കവെയാണ് വിജയരാഘവന്&#x200d; സഖാവിന്റെ വക തിരുവനന്തപുരത്തെ ഒരു മാധ്യമത്തിലൂടെ മാണിക്കെതിരായ സമരം വെറും രാഷ്ട്രീയമായിരുന്നുവെന്നുള്ള ഏറ്റുപറച്ചില്&#x200d;. രാഘവോ, രാഘവോ എന്ന് ഇന്നസെന്റിന്റെ കഥാപാത്രത്തെപോലെ പാര്&#x200d;ട്ടി പലതവണ താക്കീത് നല്&#x200d;കിയതാണ്. എല്ലാത്തിനും ആ ഒരുവളിച്ച ചിരിയുണ്ടല്ലോ. അതുമതി മറുപടിയെന്നാണ് മൂപ്പരുടെ ഒരു കരുതല്&#x200d;.</p>
<p>പെരിന്തല്&#x200d;മണ്ണയില്&#x200d; ജനിച്ച വിജയരാഘവന്&#x200d; മലപ്പുറം ഗവ.കോളജില്&#x200d;നിന്ന് ഇസ്‌ലാമിക ചരിത്രത്തിലാണ് ബിരുദംനേടിയതെങ്കിലും ചെന്നുപെട്ടത് മതവിരോധ പാര്&#x200d;ട്ടിയായ സി. പി.എമ്മില്&#x200d;. നിയമബിരുദവും നേടി. എസ്.എഫ്.ഐക്കുവേണ്ടി കാമ്പസുകള്&#x200d;തോറും കയറിയിറങ്ങി പ്രസംഗിച്ച് തഴമ്പിച്ചതോടെയാണ് ഡി.വൈ.എഫ്.ഐയിലേക്ക് ചേക്കേറാനായത്. പതുക്കെ പാര്&#x200d;ട്ടിയിലേക്കും. അഖിലേന്ത്യാപദവികള്&#x200d; വഹിച്ചു. 1989ല്&#x200d; വി.എസ് വിജയരാഘവനോട് ഏറ്റുമുട്ടി കഷ്ടിച്ചാണ് ലോക്‌സഭയിലെത്തിയത്. 2014ല്&#x200d; കോഴിക്കോട്ടുനിന്ന് യു. ഡി.എഫിന്റെ മറ്റൊരു രാഘവനോട് (എം.കെ രാഘവന്&#x200d;) തോറ്റുതൊപ്പിയിട്ടശേഷം പിന്നീടൊരിക്കലും ലോക്‌സഭയില്&#x200d; കയറാനായില്ല. 1998ല്&#x200d; ഒരുതവണ രാജ്യസഭയിലെത്തിപ്പെട്ടു. പാര്&#x200d;ട്ടിയുടെ പോഷകസംഘടനയായ അഖിലേന്ത്യാ കര്&#x200d;ഷകത്തൊഴിലാളി യൂണിയന്&#x200d; അധ്യക്ഷനാണ്. പാര്&#x200d;ട്ടി ചാനലായ കൈരളിയുടെ ഡയറക്ടറും. ഇടതുകോട്ടയായ ആലത്തൂരില്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി രമ്യഹരിദാസിനെതിരെ വൃത്തികെട്ട പരാമര്&#x200d;ശം നടത്തിയതിന് കേസെടുക്കാതെ പാര്&#x200d;ട്ടിയും സര്&#x200d;ക്കാരും വനിതാകമ്മീഷനും സഹായിച്ചു. പക്ഷേ ആലത്തൂരിലെയും കേരളത്തിലെയും വോട്ടര്&#x200d;മാര്&#x200d; അതുവരെയില്ലാത്ത ഭൂരിപക്ഷത്തിന് യു.ഡി.എഫിനെയും രമ്യഹരിദാസിനെയും പാര്&#x200d;ലമെന്റിലേക്കയച്ചുവിട്ടത് വിജയരാഘവനുള്ള മറുപടികൂടിയായി. പക്ഷേ ഇതൊന്നും കണ്ടുംകൊണ്ടും മൂപ്പര്&#x200d; പഠിക്കുന്നേയില്ലെന്നതാണ് കോടിയേരിയാദികളുടെ സങ്കടം. പാര്&#x200d;ട്ടിക്കിട്ട് ഓരോരോ പണിതരുന്ന ടിയാനെ പിടിച്ച് പുറത്തുകളയാനുള്ള ആര്&#x200d;ജവവും സി.പി.എമ്മിനോ അതിന്റെ നേതൃത്വത്തിനോ ഇല്ല. പിന്നെ മലപ്പുറത്തുനിന്ന് നേതാവിനെകിട്ടാന്&#x200d; വേറെ വഴിയുമില്ല. എന്തുചെയ്യാന്&#x200d;, സഹിക്കേന്നേ. ഭാര്യ തൃശൂര്&#x200d; കേരളവര്&#x200d;മ കോളജ് ഇംഗ്ലീഷ് ലക്ചറര്&#x200d; പ്രൊഫ. ആര്&#x200d;. ബിന്ദു. ഏക മകന്&#x200d; വക്കീല്&#x200d;ഭാഗം പഠിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-prathichaya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മന്&#x200d;ചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭ; ജീവിതം രാഷ്ട്രീയത്തിനുവേണ്ടി സമര്&#x200d;പ്പിച്ച വ്യക്തിയെന്നും പിണറായി വിജയന്&#x200d;</title>
		<link>https://www.chandrikadaily.com/oomenchandy-history-and-leader-ship.html</link>
					<comments>https://www.chandrikadaily.com/oomenchandy-history-and-leader-ship.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 16 Sep 2020 08:48:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[oome]]></category>
		<category><![CDATA[OOMEN CHANDY]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153715</guid>

					<description><![CDATA[ആ അത്യപൂര്&#x200d;വം നിയമസഭാ സാമാജികരുടെ നിരയിലാണ് ഉമ്മന്&#x200d;ചാണ്ടിയുടെ സ്ഥാനം. കെ.ആര്&#x200d;. ഗൗരിയമ്മ അടക്കം ഒന്നാം നിയമസഭ മുതല്&#x200d;ക്കേ സഭയിലുണ്ടായിരുന്നവരുണ്ട്; നിയമസഭാ സാമാജികത്വത്തിന്റെ സുദീര്&#x200d;ഘമായ ചരിത്രമുള്ളവരുണ്ട്. എന്നാല്&#x200d;, അവര്&#x200d;ക്കൊന്നും വിജയത്തിന്റേതുമാത്രമായ ചരിത്രം അവകാശപ്പെടാനില്ല,]]></description>
										<content:encoded><![CDATA[<p>നിയമസഭയില്&#x200d; അഞ്ചു പതിറ്റാണ്ട് പൂര്&#x200d;ത്തിയാക്കുന്ന മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയെ കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. ജനപ്രതിനിധിയായി 50 ആണ്ട് എ്ന്ന കോളത്തില്&#x200d; <a href="https://www.mathrubhumi.com/news/politics/specials/oommen-chandy/pinarayi-vijayan-on-oommen-chandy-1.5057424">മാതൃഭൂമി ദിനപത്രത്തിനായി എഴുതിയ കുറിപ്പിലാണ്</a> ഉമ്മന്&#x200d;ചാണ്ടിയെ കുറിച്ച് പിണറായി പങ്കുവെച്ചത്.</p>
<p>1970ല്&#x200d; ഞാനും ഉമ്മന്&#x200d;ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായതെന്നും എന്നാല്&#x200d;, മിക്കവാറും വര്&#x200d;ഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവര്&#x200d;ത്തനരംഗത്തായി ഞാനിരുന്നപ്പോള്&#x200d; ഉമ്മന്&#x200d;ചാണ്ടി അന്ന് സത്യപ്രതിജ്ഞ ചെയ്തതു മുതല്&#x200d;ക്കിങ്ങോട്ട് എന്നും സഭാംഗമായിത്തന്നെ തുടര്&#x200d;ന്നെന്ന് പിണറായി കുറിച്ചു.</p>
<p>ജീവിതം രാഷ്ട്രീയത്തിനുവേണ്ടി സമര്&#x200d;പ്പിച്ച വ്യക്തിയാണദ്ദേഹം. 1970 മുതല്&#x200d; എന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്&#x200d; സജീവ സാന്നിധ്യമായി ഉമ്മന്&#x200d;ചാണ്ടിയുണ്ട്. കോണ്&#x200d;ഗ്രസ് രാഷ്ട്രീയത്തിന്റെ അരനൂറ്റാണ്ടിലെ ചരിത്രത്തിന്റെ ഗതിവിഗതികള്&#x200d; നിയന്ത്രിക്കുന്ന കാര്യത്തില്&#x200d; എന്നും ഉമ്മന്&#x200d;ചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. കോണ്&#x200d;ഗ്രസിന്റെയും യു.ഡി.എഫിന്റെയും മന്ത്രിസഭയുടെയും നേതൃനിര്&#x200d;ണയ കാര്യങ്ങളിലടക്കം നിര്&#x200d;ണായകമാംവിധം ഇടപെട്ടിട്ടുള്ള ഉമ്മന്&#x200d;ചാണ്ടി, കെ. കരുണാകരനും എ.കെ. ആന്റണിയും ഡല്&#x200d;ഹി കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തിച്ച ഘട്ടങ്ങളില്&#x200d; കേരളത്തിലെ കോണ്&#x200d;ഗ്രസില്&#x200d; പ്രധാനിയാണെന്നും പിണറായി അഭിപ്രായപ്പെട്ടു. കെ. കരുണാകരനും എ.കെ. ആന്റണിയുമടക്കം പല കോണ്&#x200d;ഗ്രസ് നേതാക്കളും പാര്&#x200d;ലമെന്റംഗമായും മറ്റും പോയിട്ടുണ്ടെങ്കിലും ഉമ്മന്&#x200d;ചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നെന്നും അദ്ദേഹം അത് വിട്ടുപോയട്ടുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്&#x200d; കുറിച്ചു.</p>
<p>എഴുപതുകളുടെ തുടക്കം നിരവധി യുവാക്കള്&#x200d; കേരള നിയമസഭയില്&#x200d; എത്തി എന്ന പ്രത്യേകതകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരില്&#x200d; മറ്റൊരാള്&#x200d;ക്കും സാധ്യമാവാത്ത നേട്ടം ഉമ്മന്&#x200d;ചാണ്ടിക്കുണ്ടായി. നിയമസഭയില്&#x200d; അഞ്ചു പതിറ്റാണ്ട് ഒരേ മണ്ഡലത്തില്&#x200d; നിന്നുതന്നെ ആവര്&#x200d;ത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട് പൂര്&#x200d;ത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തില്&#x200d;പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴില്&#x200d; തുടങ്ങിയ സുപ്രധാന വകുപ്പുകള്&#x200d; അദ്ദേഹത്തിനു കൈകാര്യം ചെയ്യാന്&#x200d; സാധിച്ചു. ഇതൊക്കെ ലോക പാര്&#x200d;ലമെന്ററി ചരിത്രത്തില്&#x200d;ത്തന്നെ അത്യപൂര്&#x200d;വം പേര്&#x200d;ക്കുമാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂര്&#x200d;വം നിയമസഭാ സാമാജികരുടെ നിരയിലാണ് ഉമ്മന്&#x200d;ചാണ്ടിയുടെ സ്ഥാനം. കെ.ആര്&#x200d;. ഗൗരിയമ്മ അടക്കം ഒന്നാം നിയമസഭ മുതല്&#x200d;ക്കേ സഭയിലുണ്ടായിരുന്നവരുണ്ട്; നിയമസഭാ സാമാജികത്വത്തിന്റെ സുദീര്&#x200d;ഘമായ ചരിത്രമുള്ളവരുണ്ട്. എന്നാല്&#x200d;, അവര്&#x200d;ക്കൊന്നും വിജയത്തിന്റേതുമാത്രമായ ചരിത്രം അവകാശപ്പെടാനില്ല, പിണറായി വിജയന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oomenchandy-history-and-leader-ship.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മന്&#x200d;ചാണ്ടി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്&#x200d; ഓരാളെന്ന് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/ramesh-chennitha-on-oomenchandi-cm-days.html</link>
					<comments>https://www.chandrikadaily.com/ramesh-chennitha-on-oomenchandi-cm-days.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 08 Sep 2020 11:05:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala chief minister]]></category>
		<category><![CDATA[OOMEN CHANDY]]></category>
		<category><![CDATA[oommen chandi]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151489</guid>

					<description><![CDATA[അദ്ദേഹത്തിന്റെ കാലത്താണ് ഏറ്റവും കൂടുതല്&#x200d; വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d; നടന്നത്. ജനങ്ങള്&#x200d;ക്ക് ഇഷ്‌പെട്ട ജനങ്ങള്&#x200d;ക്കിടയില്&#x200d; ജീവിക്കുന്ന, ഇപ്പോഴും ജീവിക്കുന്ന നേതാവാണ് ഉമ്മന്&#x200d;ചാണ്ടിയെന്നും ചെന്നിത്തല പറഞ്ഞു. അദേഹത്തിന് മുഖ്യമന്ത്രി പദത്തിന് യോഗ്യതയുണ്ടോ എന്ന ചോദ്യംപോലും അപ്രസക്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഉമ്മന്&#x200d;ചാണ്ടി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്&#x200d; ഓരാളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ്. യോഗത്തിന് ശേഷം നടന്ന വാര്&#x200d;ത്താസമ്മേളനത്തില്&#x200d; ഉയര്&#x200d;ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. രണ്ടു തവണ മുഖ്യമന്ത്രിയായ ഉമ്മന്&#x200d;ചാണ്ടി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്&#x200d; ഓരാളാണെന്ന് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ കാലത്താണ് ഏറ്റവും കൂടുതല്&#x200d; വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d; നടന്നത്. ജനങ്ങള്&#x200d;ക്ക് ഇഷ്‌പെട്ട ജനങ്ങള്&#x200d;ക്കിടയില്&#x200d; ജീവിക്കുന്ന, ഇപ്പോഴും ജീവിക്കുന്ന നേതാവാണ് ഉമ്മന്&#x200d;ചാണ്ടിയെന്നും ചെന്നിത്തല പറഞ്ഞു. അദേഹത്തിന് മുഖ്യമന്ത്രി പദത്തിന് യോഗ്യതയുണ്ടോ എന്ന ചോദ്യംപോലും അപ്രസക്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി.</p>
<p>അതേസമയം മുന്നണിവിടാനൊരുങ്ങുന്ന ജോസ് കെ മാണി പക്ഷത്തിനെതിരെയും പ്രതിപക്ഷ നേതാവ് രൂക്ഷ വിമര്&#x200d;ശനം ഉയര്&#x200d;ത്തി. ജനദ്രോഹ സര്&#x200d;ക്കാരിനെതിരെ നിലപാട് എടുക്കാനുളള അവസരം ജോസ് പക്ഷം ഇല്ലാതാക്കിയെന്ന് ചെന്നിത്തല ആരോപിച്ചു. ജോസ് പക്ഷം വിശ്വാസവഞ്ചന കാണിച്ചു, കെ.എം മാണിയുടെ ആത്മാവ് ഇത് ക്ഷമിക്കില്ല. മുന്നണിവിട്ട് നിലപാട് സ്വീകരിക്കുന്നവര്&#x200d;ക്ക് ജനം ശിക്ഷ നല്&#x200d;കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.</p>
<p>ജോസ് പക്ഷത്തെ ഔദ്യോഗികമായി മുന്നണിയില്&#x200d;നിന്ന് പുറത്താക്കിയെന്ന് പരസ്യമായി യു.ഡി.എഫ്. പറഞ്ഞിട്ടില്ല. സാങ്കേതികമായി അവര്&#x200d; പുറത്ത് എന്നതുതന്നെയാണ് യു.ഡി.എഫിന്റെ രാഷ്ട്രീയ നിലപാട്. ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിനെ വഞ്ചിച്ചവരാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയത്തിലും നിയമസഭയില്&#x200d;നിന്ന് വിട്ടുനിന്ന ജോസ് മാണി വിഭാഗം മുന്നണിയെ പിന്നില്&#x200d;നിന്ന് കുത്തുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.</p>
<p>കെ.എം. മാണി എക്കാലത്തും യു.ഡി.എഫില്&#x200d; തുടരാന്&#x200d; ആഗ്രഹിച്ച നേതാവാണ്. അദ്ദേഹം ഉണ്ടായിരുന്നെങ്കില്&#x200d; അപക്വമായ നിലപാടെടുക്കാന്&#x200d; ജോസ് കെ. മാണിക്ക് കഴിയുമായിരുന്നില്ല. കെ.എം. മാണിയുടെ രാഷ്ട്രീയ ജീവിതത്തില്&#x200d; ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ബാര്&#x200d; കോഴ സംഭവത്തില്&#x200d; രാഷ്ട്രീയ പിന്തുണ നല്&#x200d;കിയത് യു.ഡി.എഫാണ്. അന്ന് രാഷ്ട്രീയമായി കെ.എം. മാണിയെ ആക്രമിച്ച് ഇല്ലാതാക്കാന്&#x200d; ശ്രമിച്ച എല്&#x200d;.ഡി.എഫുമായാണ് രാഷ്ട്രീയ ബാന്ധവത്തിന് ജോസ് കെ. മാണി ശ്രമിക്കുന്നതെന്നും അത് ശരിയാണോയെന്ന് അവര്&#x200d; തന്നെ മുന്നണിയോട് പറയണം. കെ.എം. മാണിയുടെ ആത്മാവ് പൊറുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.</p>
<p>ജോസ് കെ. മാണി വിഭാഗം ഇനി യു.ഡി.എഫില്&#x200d; തുടരുന്നത് ശരിയാണോ എന്ന് ജനങ്ങള്&#x200d; ചിന്തിക്കും അതിനും ജോസ് വിഭാഗം മറുപടി നല്&#x200d;കണം. മുന്നണിവിടാന്&#x200d; തീരുമാനിച്ചാല്&#x200d; ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവയ്ക്കണം. മുന്നണിവിടുന്ന എം.എല്&#x200d;.എമാരും രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് യോഗങ്ങളില്&#x200d; വിളിക്കില്ല, ഇനി ചര്&#x200d;ച്ചയുമില്ല, പുറത്താക്കിയിട്ടുമില്ല.യുഡിഎഫിനൊപ്പം നില്&#x200d;ക്കുന്നവര്&#x200d;ക്ക് എല്ലാ സംരക്ഷണവും നല്&#x200d;കുമെന്നും ചെന്നിത്തല പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramesh-chennitha-on-oomenchandi-cm-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്&#x200d; സി.പി.എം ഗൂഢാലോചന; 10 ലക്ഷം യു.ഡി.എഫ് വോട്ടുകള്&#x200d; നീക്കം ചെയ്തതായി ഉമ്മന്&#x200d;ചാണ്ടി</title>
		<link>https://www.chandrikadaily.com/oommenchandy-says-cpm-conspirancy-againt-election.html</link>
					<comments>https://www.chandrikadaily.com/oommenchandy-says-cpm-conspirancy-againt-election.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 May 2019 16:08:26 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bogus Vote]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[OOMEN CHANDY]]></category>
		<category><![CDATA[Voter list]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126777</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വോട്ടര്&#x200d; പട്ടികയില്&#x200d; തിരിമറി നടത്തി തെരഞ്ഞെടുപ്പ്് അട്ടിമറിക്കാന്&#x200d; സി.പി.എം ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തക സമിതി അംഗവും മുന്&#x200d; മുഖ്യമന്ത്രിയുമായ ഉമ്മന്&#x200d; ചാണ്ടി രംഗത്ത്. സംസ്ഥാനത്തെ വോട്ടര്&#x200d; പട്ടികയിലെ 10 ലക്ഷം യു.ഡി.എഫ് വോട്ടെങ്കിലും സി.പി.എമ്മിന്റെ നേതൃത്വത്തില്&#x200d; ഇടതു സഹയാത്രികരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തിരഞ്ഞുപിടിച്ചു നീക്കം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; ആരോപിച്ചു. 2019 ഏപ്രിലില്&#x200d; പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്&#x200d; പട്ടികയിലെ മൊത്തം വോട്ടര്&#x200d;മാര്&#x200d; 2.61 കോടിയാണ്. 2016ലെ വോട്ടര്&#x200d; പട്ടികയിലുള്ള 2.60 [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വോട്ടര്&#x200d; പട്ടികയില്&#x200d; തിരിമറി നടത്തി തെരഞ്ഞെടുപ്പ്് അട്ടിമറിക്കാന്&#x200d; സി.പി.എം ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തക സമിതി അംഗവും മുന്&#x200d; മുഖ്യമന്ത്രിയുമായ ഉമ്മന്&#x200d; ചാണ്ടി രംഗത്ത്. സംസ്ഥാനത്തെ വോട്ടര്&#x200d; പട്ടികയിലെ 10 ലക്ഷം യു.ഡി.എഫ് വോട്ടെങ്കിലും സി.പി.എമ്മിന്റെ നേതൃത്വത്തില്&#x200d; ഇടതു സഹയാത്രികരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തിരഞ്ഞുപിടിച്ചു നീക്കം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; ആരോപിച്ചു.</p>



<p>2019 ഏപ്രിലില്&#x200d; പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്&#x200d; പട്ടികയിലെ മൊത്തം വോട്ടര്&#x200d;മാര്&#x200d; 2.61 കോടിയാണ്. 2016ലെ വോട്ടര്&#x200d; പട്ടികയിലുള്ള 2.60 കോടി വോട്ടര്&#x200d;മാരില്&#x200d; നിന്ന് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്&#x200d; എത്തിയപ്പോള്&#x200d; കൂടിയത് 1.32 ലക്ഷം പേര്&#x200d; മാത്രമാണ്. 2009 ലോക്സഭയില്&#x200d; നിന്ന് 2011 ലെ നിയമസഭയില്&#x200d; എത്തിയപ്പോള്&#x200d; 12.88 ലക്ഷം വോട്ടര്&#x200d;മാരുടെ വര്&#x200d;ധനവുണ്ടായിരുന്നു. 2011 ലെ നിയമസഭയില്&#x200d; നിന്ന് 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് 11.04 ലക്ഷം വര്&#x200d;ധനവുണ്ടായി. 2014 ലെ ലോക്സഭയില്&#x200d; നിന്ന് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; എത്തിയപ്പോള്&#x200d; 17.5 ലക്ഷം പേരാണു കൂടിയതെന്നു ഉമ്മന്&#x200d;ചാണ്ടി ചൂണ്ടിക്കാട്ടി. <br> <br>കന്നിവോട്ടര്&#x200d;മാരായി പുതുതായി ചേര്&#x200d;ക്കപ്പെട്ടത് (2018നുശേഷം മാത്രം ചേര്&#x200d;ക്കപ്പെട്ട ഇപ്പോള്&#x200d; 18-19 വയസുള്ളവരെന്ന് പ്രത്യേകമായി തിരിച്ച്) ഇലക്ഷന്&#x200d; കമ്മിഷന്&#x200d; കണക്കില്&#x200d; 5.5 ലക്ഷം വോട്ടര്&#x200d;മാരുണ്ട്. അതോടൊപ്പം 2016-നും 2018നും ഇടയ്ക്ക് 18 വയസ് തികഞ്ഞവരായി മറ്റൊരു 5 ലക്ഷം പേരെങ്കിലും കൂടിയുണ്ട്. രണ്ടും കൂടിയാകുമ്പോള്&#x200d; കന്നിവോട്ടര്&#x200d;മാര്&#x200d; 10 ലക്ഷം വരും. ഇവരെക്കൂടി ചേര്&#x200d;ത്തിട്ടാണ് അന്തിമ ലിസ്റ്റില്&#x200d; 2.61 കോടിയാകുന്നത്. 77 താലൂക്കുകളിലുള്ള ഡെപ്യൂട്ടി തഹസീല്&#x200d;ദാര്&#x200d;മാര്&#x200d;ക്കാണ് വോട്ടര്&#x200d; പട്ടികയില്&#x200d; പേരു ചേര്&#x200d;ക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച ഉത്തരവാദിത്വമുള്ളത്. 77ല്&#x200d; 74 പേരും ഇടതുപക്ഷ സംഘടനയുമായി  ബന്ധപ്പെട്ടവരാണ്. ഇവരോടൊപ്പമുള്ള ക്ലര്&#x200d;ക്കുമാരും ഇടതുസംഘടനാ പ്രവര്&#x200d;ത്തകരാണ്. ഇവരെ ഉപയോഗിച്ചാണ് സി.പി.എം വോട്ടര്&#x200d; പട്ടികയില്&#x200d; ഞെട്ടിപ്പിക്കുന്ന തിരിമറി നടത്തിയത്. <br> <br>ഒരാളെ വോട്ടര്&#x200d; പട്ടികയില്&#x200d; നിന്നു നീക്കം ചെയ്യണമെങ്കില്&#x200d; പ്രസ്തുത വ്യക്തിക്ക് നോട്ടിസ് നല്&#x200d;കണം. എന്നാല്&#x200d; ഇടതുസര്&#x200d;ക്കാര്&#x200d; അധികാരമേറ്റശേഷം നീക്കം ചെയ്ത 10 ലക്ഷത്തോളം വോട്ടര്&#x200d;മാര്&#x200d;ക്ക്  നോട്ടിസ് നല്&#x200d;കിയിട്ടില്ല. തികച്ചും നിയമവിരുദ്ധമായാണ് വോട്ടര്&#x200d; പട്ടികയില്&#x200d; നിന്ന് ഇവരെ നീക്കം ചെയ്തതെന്ന് ഇതില്&#x200d; നിന്നു വ്യക്തമാണ്. മരിച്ചവര്&#x200d;, വീടുപൂട്ടി കിടക്കുന്നവര്&#x200d; തുടങ്ങിയവരെ സംബന്ധിച്ച് റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; ബിഎല്&#x200d;ഒ മാരെ നിയോഗിച്ചിട്ടുണ്ട്. എന്നാല്&#x200d; നോട്ടീസ് അയച്ചും ഫീല്&#x200d;ഡ് വെരിഫിക്കേഷന്&#x200d; നടത്തിയും മാത്രമേ അന്തിമ തീരുമാനം എടുക്കാന്&#x200d; പാടുള്ളു. ഈ പ്രക്രിയകളൊന്നും ഇത്തവണ പാലിക്കപ്പെട്ടിട്ടില്ല. നിയമവിരുദ്ധമായി വോട്ടവകാശം നിഷേധിച്ച ഉദ്യോഗസ്ഥര്&#x200d;ക്കെതിരേ മാതൃകപരമായ നിയമനടപടി സ്വീകരിക്കണമെന്നും ഉമ്മന്&#x200d;ചാണ്ടി ആവശ്യപ്പെട്ടു. <br> <br>പോസ്റ്റല്&#x200d; ബാലറ്റുകള്&#x200d; സമ്മര്&#x200d;ദ്ദത്തിന് വഴങ്ങി നിര്&#x200d;ബന്ധപൂര്&#x200d;വ്വം വാങ്ങിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായ സാഹചര്യത്തില്&#x200d; ആ ബാലറ്റ് പേപ്പറുകള്&#x200d; റദ്ദ് ചെയ്ത് അവര്&#x200d;ക്ക് പുതിയ ബാലറ്റ് പേപ്പറുകള്&#x200d; അടിയന്തരമായി നല്&#x200d;കാന്&#x200d; നടപടി സ്വീകരിക്കണമെന്നും ഉമ്മന്&#x200d;ചാണ്ടി ആവശ്യപ്പെട്ടു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommenchandy-says-cpm-conspirancy-againt-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
