<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>oommenchandypassedaway &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/oommenchandypassedaway/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 23 Jul 2023 08:00:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>oommenchandypassedaway &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;പെട്ടെന്ന് പറിച്ചു മാറ്റാൻ സാധിക്കാത്ത ബന്ധമാണത്&#8217; ; ഉമ്മൻചാണ്ടിയുടെ  കബറിടം സന്ദർശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/oommenchandy-khabaer-pkkunjalikkutty.html</link>
					<comments>https://www.chandrikadaily.com/oommenchandy-khabaer-pkkunjalikkutty.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 23 Jul 2023 08:00:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[oommenchandypassedaway]]></category>
		<category><![CDATA[PKKUNJALIKKUTTY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265950</guid>

					<description><![CDATA[പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം ആർ എസ് പി നേതാവും എം പിയുമായ എൻ കെ പ്രേമചന്ദ്രൻ എം. പിയും മകനും ഉണ്ടായിരുന്നു. അബ്ദുൽ വഹാബ് എംപിയും കബറിടം സന്ദർശിച്ചു]]></description>
										<content:encoded><![CDATA[<p>ഉമ്മൻചാണ്ടി തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്നും പെട്ടെന്ന് പറിച്ചു മാറ്റാൻ സാധിക്കാത്ത ബന്ധമാണതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി.ഉമ്മൻചാണ്ടിയുടെ കബറിടം സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയുമായുള്ളത് കേവലം രാഷ്ട്രീയ ബന്ധമല്ല. അതിനപ്പുറം ഒരു ജീവിതമാണ്. 40 വർഷത്തെ ബന്ധമായതിനാൽ ഒരു സെക്കൻഡ് പോലും ഓർക്കാതിരിക്കാൻ തനിക്ക് സാധിക്കില്ല.കബറടക്കം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പുതുപ്പള്ളിയിലേക്ക് വരാനും കാണാനും തോന്നിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം ആർ എസ് പി നേതാവും എം പിയുമായ എൻ കെ പ്രേമചന്ദ്രൻ എം. പിയും മകനും ഉണ്ടായിരുന്നു. അബ്ദുൽ വഹാബ് എംപിയും കബറിടം സന്ദർശിച്ചു</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommenchandy-khabaer-pkkunjalikkutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെപിസിസിയുടെ ഉമ്മൻ‌ചാണ്ടി അനുസ്മരണ പരിപാടി നാളെ തിരുവനന്തപുരത്ത് ; മുഖ്യമന്ത്രി പങ്കെടുക്കും</title>
		<link>https://www.chandrikadaily.com/oommenchandyanusmaranamkpcc.html</link>
					<comments>https://www.chandrikadaily.com/oommenchandyanusmaranamkpcc.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 23 Jul 2023 07:35:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[oommenchandypassedaway]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265945</guid>

					<description><![CDATA[മറ്റ് രാഷ്ട്രീയ പാര്&#x200d;ട്ടികളിലെ നേതാക്കള്&#x200d;, സിനിമ-സാംസ്കാരിക മേഖലയിലുള്ള പ്രശസ്തര്&#x200d;, മത മേലധ്യക്ഷന്മാര്&#x200d; എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ അനുസ്മരണ പരിപാടിയാണ് കെപിസിസി സംഘടിപ്പിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കെപിസിസിയുടെ ഉമ്മൻ‌ ചാണ്ടി അനുസ്മരണ പരിപാടി നാളെ നടക്കും.മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുമെന്നാണ് വിവരം.നാളെ വൈകിട്ട് നാല് മണിത്ത് അയ്യങ്കാളി ഹാളിലാണ് ഉമ്മൻ‌ചാണ്ടി അനുസ്മരണ ചടങ്ങ് നടക്കുക. പരിപാടിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷനാകും<br />
മറ്റ് രാഷ്ട്രീയ പാര്&#x200d;ട്ടികളിലെ നേതാക്കള്&#x200d;, സിനിമ-സാംസ്കാരിക മേഖലയിലുള്ള പ്രശസ്തര്&#x200d;, മത മേലധ്യക്ഷന്മാര്&#x200d; എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ അനുസ്മരണ പരിപാടിയാണ് കെപിസിസി സംഘടിപ്പിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommenchandyanusmaranamkpcc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പേരും പെരുമയും കൊണ്ടു ജനമനസില്&#x200d; പേരു കോറിയിട്ട് ഉമ്മന്&#x200d; ചാണ്ടി മടങ്ങി</title>
		<link>https://www.chandrikadaily.com/15oommenchandypassedaway-memmories.html</link>
					<comments>https://www.chandrikadaily.com/15oommenchandypassedaway-memmories.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 21 Jul 2023 05:10:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[oommenchandypassedaway]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265650</guid>

					<description><![CDATA[തറവാട്ടില്&#x200d; ഉമ്മന്&#x200d; ചാണ്ടിക്കായി ഒഴിഞ്ഞു വെച്ച മുറിയും കുത്തികുറിക്കുന്ന ഡയറിയും അനാഥം. അല്&#x200d;പമൊന്നു വിശ്രമിക്കാന്&#x200d; ചേക്കേറുന്ന ചാരുകസേര ഒഴിഞ്ഞു കിടക്കുന്നു. മരമേശയില്&#x200d; മഷിയൊഴിഞ്ഞ പേന. ഭിത്തിയില്&#x200d; ഒതുക്കി വെച്ചിരിക്കുന്ന പുരസ്‌കാരങ്ങള്&#x200d;ക്കിടയിലേക്ക് ഇനിയൊന്നും കടന്നു വരില്ല. നീളന്&#x200d; സന്ദര്&#x200d;ശക മുറിക്കു പിന്നിലെ മുറിയില്&#x200d; പുസ്തകങ്ങളും പഴയ സിഡികളും ചിന്നി ചിതറി കിടക്കുന്നു. ഒരിക്കല്&#x200d; വായിച്ചും കേട്ടും മറന്നു വെച്ചപോലെ. മെത്രാന്&#x200d;മാര്&#x200d; ശുശ്രൂഷയേകി ഉമ്മന്&#x200d; ചാണ്ടിയെ യാത്രയാക്കി.]]></description>
										<content:encoded><![CDATA[<p><strong>എസ്. സുധീഷ് കുമാർ</strong></p>
<p>പടിക്കെട്ടുകള്&#x200d; കയറിയെത്തുന്ന വള്ളക്കാലില്&#x200d; ഉമ്മറം. ഉരുകിയൊലിച്ച മെഴുകി തിരിവെട്ടത്തിന്റെ പ്രഭയില്&#x200d; മരകുരിശ്. വറ്റാത്ത വാല്&#x200d;സല്യമേകിയ പ്രിയപ്പെട്ടവര്&#x200d; ചുറ്റിലൂം നില്&#x200d;ക്കെ കുഞ്ഞൂഞ്ഞ് നീണ്ടു നിവര്&#x200d;ന്നു കിടന്നു, ആരെയും നോവിക്കാതെ.ഒരു വിളിയില്&#x200d; ഓടിയെത്തുമെന്ന് പലരും ചിന്തിച്ചു. കൈകളുയര്&#x200d;ത്തി സ്‌നേഹം പങ്കുവെയ്ക്കുമെന്ന മോഹം പലരിലുമുണ്ടായി. ഇനിയില്ല, പേരും പെരുമയും കൊണ്ടു ജനമനസില്&#x200d; പേരു കോറിയിട്ട് ഉമ്മന്&#x200d; ചാണ്ടി മടങ്ങി. ചൂടന്&#x200d; ചര്&#x200d;ച്ചകള്&#x200d;ക്കായി എത്തുന്നവര്&#x200d;ക്കായി ഒരുക്കിയ നെടുനീളന്&#x200d; കസേരയില്&#x200d; ഇരിക്കാന്&#x200d; ഇനിയാരും കടന്നു വരില്ല. തറവാട്ടില്&#x200d; ഉമ്മന്&#x200d; ചാണ്ടിക്കായി ഒഴിഞ്ഞു വെച്ച മുറിയും കുത്തികുറിക്കുന്ന ഡയറിയും അനാഥം. അല്&#x200d;പമൊന്നു വിശ്രമിക്കാന്&#x200d; ചേക്കേറുന്ന ചാരുകസേര ഒഴിഞ്ഞു കിടക്കുന്നു. മരമേശയില്&#x200d; മഷിയൊഴിഞ്ഞ പേന. ഭിത്തിയില്&#x200d; ഒതുക്കി വെച്ചിരിക്കുന്ന പുരസ്‌കാരങ്ങള്&#x200d;ക്കിടയിലേക്ക് ഇനിയൊന്നും കടന്നു വരില്ല. നീളന്&#x200d; സന്ദര്&#x200d;ശക മുറിക്കു പിന്നിലെ മുറിയില്&#x200d; പുസ്തകങ്ങളും പഴയ സിഡികളും ചിന്നി ചിതറി കിടക്കുന്നു. ഒരിക്കല്&#x200d; വായിച്ചും കേട്ടും മറന്നു വെച്ചപോലെ. മെത്രാന്&#x200d;മാര്&#x200d; ശുശ്രൂഷയേകി ഉമ്മന്&#x200d; ചാണ്ടിയെ യാത്രയാക്കി.</p>
<p>രണ്ടു നാള്&#x200d; നീണ്ട കാത്തിരിപ്പിനൊടുവിലാണ് പുതുപ്പള്ളിയുടെ സൂര്യന്&#x200d; ഉമ്മന്&#x200d; ചാണ്ടിയുടെ മൃതദേഹം സ്വന്തം വീട്ടിലെത്തിച്ചത്. നാട് മുഴുവന്&#x200d; തലസ്ഥാന നഗരിയിലേക്ക് ഒഴുകിയപ്പോഴും പുതുപ്പള്ളിക്കാര്&#x200d; കാത്തിരുന്നു, പ്രിയപ്പെട്ടവനായി. ഇന്നലെ ഉച്ചയോടെ ഭൗതിക ദേഹം വീട്ടിലെത്തിക്കുമെന്നറിഞ്ഞതോടെ ജനം പുതുപ്പള്ളിയിലേക്ക് വണ്ടി കയറി. ഹൈറേഞ്ചുകാരും മണിമലക്കാരും മലബാറുകാരും എല്ലാം ഈ കൂട്ടത്തില്&#x200d; ഉണ്ടായിരുന്നു. അനുഗ്രഹമെന്ന വണ്ണം കള്ളകര്&#x200d;ക്കിടക മഴ മാറി നിന്നതോടെ ജനത്തിന്റെ ഒഴുക്കേറി. ദിവസങ്ങള്&#x200d;ക്കു മുന്&#x200d;പു തന്നെ ബന്ധുക്കള്&#x200d; എത്തി തുടങ്ങിയിരുന്നു. പിന്നാലെ നാട്ടാരും. കുഞ്ഞൂഞ്ഞിന്റെ കാരുണ്യത്തില്&#x200d; ജീവിതം കരുപിടിപ്പിച്ചവര്&#x200d; അലമുറയിട്ടാണ് എത്തിയത്. അവര്&#x200d; പതംപറഞ്ഞു കരഞ്ഞു; വിങ്ങിപൊട്ടി. പകല്&#x200d; തെളിഞ്ഞു നിന്നതോടെ ഓരോരുത്തരായി കുഞ്ഞൂഞ്ഞിനെ സ്വീകരിക്കാന്&#x200d; വീടൊരുക്കി. ചിലര്&#x200d; വീട്ടിലേക്കുള്ള വഴി തെളിച്ചു. ചിലര്&#x200d; വലിയ പള്ളിയിലേക്കോടി. അവിടുത്തെ സൗകര്യങ്ങള്&#x200d; ക്രമീകരിക്കാന്&#x200d;.</p>
<p>മരണ വിവരമറിഞ്ഞ സമയം ബന്ധുകള്&#x200d; മരകട്ടില്&#x200d; വെടിപ്പാക്കി തൂവെള്ള വിരിച്ചു. ബൈബിളും മെഴുകുതിരികളും ഒ രുക്കിവെച്ചു. തലവെയ്ക്കാനുള്ള പടിഞ്ഞാറ് തെക്കേ കോണില്&#x200d; വെയ്ക്കാനുള്ള പൂര്&#x200d;ണകായ എണ്ണഛായ ചിത്രവുമായാണ് രമേശെന്ന ആര്&#x200d;ട്ടിസ്റ്റിന്റെ വരവ്.<br />
ശുശ്രൂഷയ്ക്കായി പാട്ടുകള്&#x200d; ചിട്ടപ്പെടുത്തി വലിയ പള്ളിയില്&#x200d; നിന്ന് ഗായക സംഘമെത്തി. ഓര്&#x200d;ത്തഡോക്‌സ് സഭയിലെ മെത്രാന്മാരും ബിഷപ്പുമാരും പിതാക്കന്മാരും ഇടവേളകളിലായി പ്രാര്&#x200d;ത്ഥന ചൊല്ലി. വലിയ പള്ളിക്ക് പടിഞ്ഞാറേ കോണിലെ ചിറയില്&#x200d; അന്തിമയങ്ങി. സൂര്യന്&#x200d; തിരിതാഴ്ത്തിയപ്പോള്&#x200d; കുഞ്ഞുഞ്ഞിനെ വലിയ പള്ളിയിലേക്ക് കോണ്ടു പോയി. പ്രത്യേകം ഒരുക്കിയ പന്തലില്&#x200d; സഭാമേലധ്യക്ഷന്മാരുടെ ശുശ്രൂഷ. കിഴക്കേ കോണില്&#x200d; പനിനീര്&#x200d; പൂക്കളാല്&#x200d; കല്ലറ അലങ്കരിച്ചിരിക്കുന്നു. വിശുദ്ധി തുളുമ്പുന്ന അരളിപൂക്കളും. പരിശുദ്ധ പിതാക്കന്മാര്&#x200d;ക്കിടയില്&#x200d; ജനങ്ങളുടെ കണ്ണിലുണ്ണിക്കായി ഓര്&#x200d;ത്തഡോക്‌സ് സഭയൊരുക്കിയ പ്രത്യേക ഇടം. രാത്രി ഏറെ വൈകേണ്ടി വന്നില്ല. ജനസാഗരങ്ങളെ സാക്ഷിയാക്കി, ബന്ധുജനങ്ങളെ തനിച്ചാക്കി കുഞ്ഞൂഞ്ഞ് മറഞ്ഞു. ഓര്&#x200d;മിക്കാന്&#x200d; കുഞ്ഞൂഞ്ഞ് ഒരുക്കിയ ഒരു ഉമ്മന്&#x200d; ചാണ്ടിക്കാലം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15oommenchandypassedaway-memmories.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടി</title>
		<link>https://www.chandrikadaily.com/ommenchandypassedaway-actorvinayakan.html</link>
					<comments>https://www.chandrikadaily.com/ommenchandypassedaway-actorvinayakan.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 20 Jul 2023 10:44:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actorvinayakan]]></category>
		<category><![CDATA[oommenchandypassedaway]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265563</guid>

					<description><![CDATA[വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്&#x200d;ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിച്ചു.]]></description>
										<content:encoded><![CDATA[<p>ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടി. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം പരാതികളാണ് എറണാകുളം നോർത്ത് പൊലീസിന് ലഭിച്ചത്.ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്&#x200d;ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ommenchandypassedaway-actorvinayakan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുനക്കരയിലെ പൊതുദർശനം സമാപിച്ചു; ഇനി പുതുപ്പള്ളി തറവാട്ടിലേക്ക്</title>
		<link>https://www.chandrikadaily.com/oommenchandypassedaway-3.html</link>
					<comments>https://www.chandrikadaily.com/oommenchandypassedaway-3.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 20 Jul 2023 10:10:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[oommenchandypassedaway]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265560</guid>

					<description><![CDATA[ഇവിടെയുള്ള പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം ഏഴുമണിയോടെ പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.തുടർന്നാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക]]></description>
										<content:encoded><![CDATA[<p>മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കോട്ടയം തിരുനക്കര മൈതാനത്തെ പൊതുദർശനം അവസാനിപ്പിച്ച് മൃതദേഹം .പുതുപ്പള്ളി തറവാട്ടിലേക്ക് കൊണ്ട് പോയി. മൈതാനത്ത് ഇനിയും ആയിരങ്ങൾ തടിച്ചുകൂടിയിരുണ്ടെങ്കിലും സംസ്ക്കാരത്തിൻ്റെ സമയക്രമീകരണം പാലിക്കാൻ കഴിയാതെ വരുമെന്നുള്ളതിനാലാണ് പൊതു ദർശനം അവസാനിപ്പിച്ച് മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയത്.കോട്ടയം ടൗണിൽ നിന്ന് കഞ്ഞിക്കുഴി, മാങ്ങാനം വഴിയാണ് വിലാപയാത്ര കടന്നു പോകുക. വൈകീട്ട് നാലരയോടെ പുതുപ്പള്ളിയിലെ തറവാട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് മൃതദേഹം എത്തിക്കും.ഇവിടെയുള്ള പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം ഏഴുമണിയോടെ പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.തുടർന്നാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommenchandypassedaway-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മൻചാണ്ടിക്ക് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം ; അഭിപ്രായം തേടാന്&#x200d; ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/15q5oommenchandypassedaway.html</link>
					<comments>https://www.chandrikadaily.com/15q5oommenchandypassedaway.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 19 Jul 2023 08:11:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[oommenchandypassedaway]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265398</guid>

					<description><![CDATA[മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടെങ്കിലും പിതാവിൻ്റെ അഭിലാഷമനുസരിച്ച് വേണ്ടെന്ന് വെക്കുകയാണെന്ന് മകൻ ചാണ്ടി ഉമ്മനും അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ഉമ്മൻചാണ്ടിയുടെ സംസ്‌കാരത്തിന് മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചു.എന്നാൽ ഉമ്മന്&#x200d; ചാണ്ടിക്ക് പൂര്&#x200d;ണ ഔദ്യോഗിക ബഹുമതി നല്&#x200d;കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ അറിയിച്ചു.ഇക്കാര്യത്തില്&#x200d; കുടുംബത്തിന്റെ അഭിപ്രായം തേടാന്&#x200d; ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടെങ്കിലും പിതാവിൻ്റെ അഭിലാഷമനുസരിച്ച് വേണ്ടെന്ന് വെക്കുകയാണെന്ന് മകൻ ചാണ്ടി ഉമ്മനും അറിയിച്ചു. 2004 -2006ലും 2011 &#8211; 2016 വരെയും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15q5oommenchandypassedaway.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യഥാര്&#x200d;ത്ഥ ജന നേതാക്കൾ ഡല്&#x200d;ഹിയിലെ ഹൈ പ്രൊഫൈല്&#x200d; അധികാര ഇടനാഴികളില്&#x200d; അല്ല ഉള്ളത് ;  ഉമ്മന്&#x200d;ചാണ്ടിക്ക് അന്തിമോപചാരം അര്&#x200d;പ്പിച്ച് മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; രാജ്‌ദീപ് സർദേശായി</title>
		<link>https://www.chandrikadaily.com/oommenchandypassedaway-2.html</link>
					<comments>https://www.chandrikadaily.com/oommenchandypassedaway-2.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 19 Jul 2023 06:52:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[oommenchandypassedaway]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265387</guid>

					<description><![CDATA[അന്തരിച്ച മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിക്ക് അന്തിമോപചാരം അര്&#x200d;പ്പിച്ച് ചെയ്ത ട്വീറ്റിലാണ് അദ്ധേഹത്തിന്റെ നിരീക്ഷണം.]]></description>
										<content:encoded><![CDATA[<p>യഥാര്&#x200d;ത്ഥ മാസ് ലീഡര്&#x200d;മാര്&#x200d; ഡല്&#x200d;ഹിയിലെ ഹൈ പ്രൊഫൈല്&#x200d; അധികാര ഇടനാഴികളില്&#x200d; അല്ല, മറിച്ച് സംസ്ഥാനങ്ങളില്&#x200d; ജനകൂട്ടങ്ങള്&#x200d;ക്ക് നടുവിലാണെന്ന് മാധ്യപ്രവർത്തകൻ രാജ്‌ദീപ് സർദേശായി.അന്തരിച്ച മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിക്ക് അന്തിമോപചാരം അര്&#x200d;പ്പിച്ച് ചെയ്ത ട്വീറ്റിലാണ് അദ്ധേഹത്തിന്റെ നിരീക്ഷണം.</p>
<p>&#8216;ഇന്ത്യയില്&#x200d;, യഥാര്&#x200d;ത്ഥ നേതാക്കള്&#x200d; ഡല്&#x200d;ഹിയിലെ ഉയര്&#x200d;ന്ന അധികാര ഇടനാഴികളിലല്ല, മറിച്ച് സംസ്ഥാനങ്ങളില്&#x200d; ജനങ്ങള്&#x200d;ക്കിടയിലാണ്. അത്തരത്തിലൊരാളായിരുന്നു മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി. ഒരു മണ്ഡലത്തില്&#x200d; സുദീര്&#x200d;ഘമായ 53 കൊല്ലം നിങ്ങളെ തിരഞ്ഞെടുക്കണമെങ്കില്&#x200d; അവിടുത്തെ വോട്ടര്&#x200d;മാരുമായി സവിശേഷമായ ബന്ധം നിങ്ങള്&#x200d;ക്കുണ്ടാവണം. ആര്&#x200d;ക്കും എപ്പോഴും സമീപിക്കാവുന്ന പൊതുജനസേവനത്തിനായി പ്രതിജ്ഞാബദ്ധനായ ഉമ്മന്&#x200d;ചാണ്ടിയെ പോലെ താഴേത്തട്ടില്&#x200d; നിന്ന് ഉയര്&#x200d;ന്നുവരുന്ന നേതാക്കന്മാരില്&#x200d; നിന്ന് വളര്&#x200d;ന്നുവരുന്ന രാഷ്ട്രീയക്കാര്&#x200d;ക്ക് പാഠങ്ങള്&#x200d; പഠിക്കാവുന്നതാണ്.&#8217;<br />
എന്നായിരുന്നു രാജ്‌ദീപ് സർദേശായിയുടെ ട്വീറ്റ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommenchandypassedaway-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിലാപ യാത്ര 8 കിലോമീറ്റർ പിന്നിട്ടത്  മൂന്ന് മണിക്കൂറോളം എടുത്ത് ;പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ റോഡിനിരുവശവും പതിനായിരങ്ങൾ.</title>
		<link>https://www.chandrikadaily.com/15oommenchandypassedaway.html</link>
					<comments>https://www.chandrikadaily.com/15oommenchandypassedaway.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 19 Jul 2023 05:47:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[oommenchandypassedaway]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265373</guid>

					<description><![CDATA[രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീടായ പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ മൃതദേഹമെത്തിക്കും. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30 ന് സംസ്കാരം നടക്കും]]></description>
										<content:encoded><![CDATA[<p>അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുരോഗമിക്കുന്നു. വിലാപയാത്ര ഇപ്പോൾ വട്ടപ്പാറ പിന്നിടുന്നു.വിലാപ യാത്ര മൂന്ന് മണിക്കൂറോളം എടുത്താണ് 8 കിലോമീറ്റർ പിന്നിട്ടത്, ജനനായകനെ അവസാനമായി ഒരു നോക്ക് കാണാൻ വൻ ജനക്കൂട്ടമാണ് വിലാപയാത്ര കടന്നുവരുന്ന റോഡിന് ഇരുവശവും കാത്തുനിൽക്കുന്നത്.ഏഴുമണിക്ക് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് വിലാപയാത്ര ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ജനത്തിരക്ക് കാരണം വൈകിയാണ് യാത്ര തുടങ്ങിയത്.</p>
<p>പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് യാത്ര. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്.ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വൈകിട്ട് കോട്ടയത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ജംക്‌ഷനുകളിൽ സംഘടനകളും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും അന്തിമോപചാരം അർപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.</p>
<p>പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം, ചങ്ങനാശേരി എസ്ബി കോളജ് എന്നിവയുടെ മുന്നിൽ അടക്കം അന്തിമോപചാരം അർപ്പിക്കാൻ വിലാപയാത്രാവാഹനം അൽപസമയം നിർത്തും. കോട്ടയം ഡിസിസിയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. വൈകിട്ട് ഡിസിസി ഓഫിസിനു മുന്നിൽ പ്രത്യേക പന്തലിൽ അന്തിമോപചാരം അർപ്പിക്കുന്നതിനു സൗകര്യം ഒരുക്കും. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീടായ പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ മൃതദേഹമെത്തിക്കും. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30 ന് സംസ്കാരം നടക്കും</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15oommenchandypassedaway.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
