<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ootty &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ootty/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 02 Apr 2025 14:34:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ootty &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു</title>
		<link>https://www.chandrikadaily.com/a-malayali-youth-who-went-on-an-excursion-to-ooty-died-after-being-stung-by-a-wasp.html</link>
					<comments>https://www.chandrikadaily.com/a-malayali-youth-who-went-on-an-excursion-to-ooty-died-after-being-stung-by-a-wasp.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 02 Apr 2025 14:34:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[malayali]]></category>
		<category><![CDATA[ootty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336818</guid>

					<description><![CDATA[സുഹൃത്തുക്കളില്‍ ഒരാളെ ഗുരുതര പരിക്കോടെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്&#x200d; കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളില്&#x200d; ഒരാളെ ഗുരുതര പരിക്കോടെ സുല്&#x200d;ത്താന്&#x200d; ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിര്&#x200d; (26) ആണ് മരിച്ചത്.</p>
<p>സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂര്&#x200d; ജില്ല ആശുപത്രിയിലും പിന്നീട് സുല്&#x200d;ത്താന്&#x200d; ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു.</p>
<p>ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ഗൂഡല്ലൂര്&#x200d; ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡില്&#x200d; റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തില്&#x200d; വെച്ചാണ് കടന്നല്&#x200d; കുത്തേറ്റത്.</p>
<p>അതേസമയം കടന്നല്&#x200d; കൂടിന് കല്ലെറിഞ്ഞതോടെ തേനീച്ചകള്&#x200d; ഇളകിയെന്നാണ് വിവരം. ഗൂഡല്ലൂര്&#x200d; ഫയര്&#x200d;ഫോഴ്‌സും വനപാലകരും പൊലീസും നാട്ടുകാരും ചേര്&#x200d;ന്നാണ് രക്ഷാപ്രവര്&#x200d;ത്തനം നടത്തിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-malayali-youth-who-went-on-an-excursion-to-ooty-died-after-being-stung-by-a-wasp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഊട്ടിയിലേക്ക്  ഇ–പാസ്; വിനോദ സഞ്ചാരികള്&#x200d; കുറഞ്ഞു</title>
		<link>https://www.chandrikadaily.com/e-pass-to-ooty-tourists-have-decreased.html</link>
					<comments>https://www.chandrikadaily.com/e-pass-to-ooty-tourists-have-decreased.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 19 May 2024 08:31:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[decreased]]></category>
		<category><![CDATA[e pass]]></category>
		<category><![CDATA[ootty]]></category>
		<category><![CDATA[Tourists]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298122</guid>

					<description><![CDATA[തിരിച്ചടി നേരിട്ട്  വ്യാപാരികൾ]]></description>
										<content:encoded><![CDATA[<p>ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധമാക്കിയതോടെ, വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ കടുത്ത പ്രതിസന്ധിയിലായി. സീസൺ മുന്നിൽകണ്ടു ലക്ഷങ്ങൾ ചെലവഴിച്ചു സാധനങ്ങൾ സ്റ്റോക് ചെയ്ത കടകളിൽ ദിവസം 5,000 രൂപയുടെ കച്ചവടം പോലും നടക്കുന്നില്ലെന്നു വ്യാപാരികൾ. മുൻവർഷങ്ങളിൽ 25,000 മുതൽ 50,000 രൂപയുടെ വരെ കച്ചവടം നടന്നിരുന്ന സ്ഥാപനങ്ങളിലാണ് ഈയവസ്ഥ.</p>
<p>ഊട്ടി തേയില, ഊട്ടി വർക്കി, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ വിൽക്കുന്ന 28 കടകളാണു താഴെ നാടുകാണി മുതൽ നാടുകാണി ജംക്‌ഷൻ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിലുള്ളത്. ഇതേ അവസ്ഥയാണ് വഴിക്കടവിനും.</p>
<p>നീലഗിരിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന ഭൂരിഭാഗം പേരും ചുരമിറങ്ങും മുൻപ് ഈ കടകളും സന്ദർശിക്കാറുണ്ട്. സീസണിൽ എല്ലാ കടകളിലും പകലും രാത്രിയിലും ഒരേപോലെ തിരക്കായിരിക്കും. ഈ സാഹചര്യത്തിനാണിപ്പോൾ ഇ–പാസ് തടസ്സമായത്.</p>
<p>പ്രധാന സീസണായ പുഷ്പമേളക്കാലത്ത് ഇ–പാസ് ഏർപ്പെടുത്തിയതോടെ, നഗരത്തിൽ മുറികൾ ബുക്ക് ചെയ്തിരുന്നവർ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കിയതു റിസോർട്ടുകൾ ലീസിനെടുത്തു നടത്തുന്നവർക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. പ്രതിദിനം 30,000 സന്ദർശകരെ പ്രതീക്ഷിച്ചിരുന്ന പുഷ്പമേളയ്ക്ക് ഇതിന്റെ പകുതി സന്ദർശകർ പോലും എത്തുന്നില്ലെന്നാണു കണക്കുകൾ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-pass-to-ooty-tourists-have-decreased.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ-പാസ് വൻ തിരിച്ചടിയായി; ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവ്, വസന്തോത്സവത്തിനൊരുങ്ങിയ ഊട്ടി പ്രതിസന്ധിയിൽ</title>
		<link>https://www.chandrikadaily.com/e-pass-is-a-huge-setback-there-is-a-sharp-decrease-in-the-number-of-tourists-to-ooty-and-ooty-is-in-crisis-as-it-prepares-for-the-spring-festival.html</link>
					<comments>https://www.chandrikadaily.com/e-pass-is-a-huge-setback-there-is-a-sharp-decrease-in-the-number-of-tourists-to-ooty-and-ooty-is-in-crisis-as-it-prepares-for-the-spring-festival.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 10 May 2024 11:06:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[e pass]]></category>
		<category><![CDATA[ootty]]></category>
		<category><![CDATA[Tourists]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297317</guid>

					<description><![CDATA[ശരാശരി 20,000ത്തോളം സഞ്ചാരികള്&#x200d; ആയിരുന്നു മെയ് മാസങ്ങളില്&#x200d; എത്താറുണ്ടായിരുന്നത്. എന്നാല്&#x200d; ഇ-പാസ് നിര്&#x200d;ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കില്&#x200d; ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതില്&#x200d; വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്&#x200d; കുറവാണ്. ശരാശരി 20,000ത്തോളം സഞ്ചാരികള്&#x200d; ആയിരുന്നു മെയ് മാസങ്ങളില്&#x200d; എത്താറുണ്ടായിരുന്നത്. എന്നാല്&#x200d; ഇ-പാസ് നിര്&#x200d;ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.</p>
<p>ഹോട്ടല്&#x200d;, കോട്ടേജ് ഉടമകള്&#x200d; വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്&#x200d; വിഷമിക്കുകയാണ്. ഏപ്രില്&#x200d;, മെയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.</p>
<p>അതിനിടെ സഞ്ചാരികളെ സഹായിക്കാന്&#x200d; ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങള്&#x200d; കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികള്&#x200d;ക്ക് വിതരണം ചെയ്തു. ഇതില്&#x200d; ക്യു.ആര്&#x200d;. കോഡും ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേല്&#x200d; ലൗഡേല്&#x200d; ജങ്ഷനില്&#x200d; തുടങ്ങിവെച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-pass-is-a-huge-setback-there-is-a-sharp-decrease-in-the-number-of-tourists-to-ooty-and-ooty-is-in-crisis-as-it-prepares-for-the-spring-festival.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി</title>
		<link>https://www.chandrikadaily.com/ooty-kodaikanal-e-pass-as-website-information.html</link>
					<comments>https://www.chandrikadaily.com/ooty-kodaikanal-e-pass-as-website-information.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 05 May 2024 09:31:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[e pass]]></category>
		<category><![CDATA[kodaikanal]]></category>
		<category><![CDATA[ootty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296879</guid>

					<description><![CDATA[പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.]]></description>
										<content:encoded><![CDATA[<p>ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.</p>
<p>പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.</p>
<p>മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ooty-kodaikanal-e-pass-as-website-information.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഊട്ടി സഞ്ചാരികൾക്ക് ഇ-പാസ്; കേരളത്തിനടക്കം തിരിച്ചടിയാകും</title>
		<link>https://www.chandrikadaily.com/epasse-pass-for-ooty-tourists-even-kerala-will-suffer.html</link>
					<comments>https://www.chandrikadaily.com/epasse-pass-for-ooty-tourists-even-kerala-will-suffer.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 May 2024 11:04:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[e pass]]></category>
		<category><![CDATA[ootty]]></category>
		<category><![CDATA[Tourists]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296658</guid>

					<description><![CDATA[നീലഗിരി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശം നൽകിയത്.]]></description>
										<content:encoded><![CDATA[<p>ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ഇ-പാസ് ഏർപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് കേരളത്തിൽ നിന്ന് അടക്കമുള്ള വിനോദ സഞ്ചാരികൾക്ക് തിരിച്ചടിയാകും. ഊട്ടി, കൊടൈക്കനാൽ തുടങ്ങിയ പ്രധാന മേഖലയിൽ സഞ്ചാരികളുടെ തിരക്കുകാരണം നാട്ടുകാരുടെ സ്വൈരജീവിതം തടസ്സപ്പെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നൽകിയ പൊതുതാത്പര്യ ഹർജിയാണ് ചെന്നൈ ഹൈക്കോടതി പരിഗണിച്ചത്. നീലഗിരി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശം നൽകിയത്.</p>
<p>മേയ് ഏഴുമുതൽ ജൂൺ 30 വരെയാണ് സഞ്ചാരികളെ ഇ-പാസ് വഴി നിയന്ത്രിക്കുക. ഊട്ടിയിൽ പ്രതിദിനം രണ്ടായിരം വാഹനങ്ങൾ വന്നിരുന്ന സ്ഥാനത്ത് നിലവിൽ 20,000 വാഹനങ്ങളാണ് ദിവസവും എത്തുന്നതെന്നാണ് കണക്ക്. ഇത് ഊട്ടിയുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് പഠനം നടത്താൻ ബെംഗളൂരു ഐ.ഐ.എം., ചെന്നൈ ഐ.ഐ.ടി. എന്നിവയെ ചുമതലപ്പെടുത്താനും സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.</p>
<p>കൊച്ചി മുതൽ മലബാർ മേഖലയിൽ നിന്നുള്ളവരടക്കം ആയിരങ്ങളാണ് ഓരോ സീസണിലും ഊട്ടിയിലെത്തുന്നത്. ഇതിനായി നേരത്തേ മുതൽതന്നെ ടൂർ പാക്കേജുകൾ ടൂർ ഓപ്പറേറ്റർമാരുമായി ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടാകും. വാഹനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളും ബുക്ക് ചെയ്തിട്ടുമുണ്ടാകും. സീസൺ അടുത്തിരിക്കെ ഇത്തരത്തിലൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത് ടൂർ ഓപ്പറേറ്റർമാരുടെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.</p>
<p>നിയന്ത്രണം വരുന്നതിനെ ഊട്ടിയിലെ വ്യാപാരികൾ അടക്കമുള്ളവർ പൊതുവെ സ്വാഗതം ചെയ്യുകയാണ്. അമിതമായ തിരക്ക് അൽപ്പമൊന്നു കുറയ്ക്കാനും വ്യാപാരം സുഗമമാക്കാനും നിയന്ത്രണം സഹായിക്കുമെന്ന് ബൊട്ടാണിക്കൽ ഗാർഡനു സമീപം തെരുവിൽ കച്ചവടം ചെയ്യുന്ന കോയമ്പത്തൂർ സ്വദേശി മുരുഗൻ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി മുരുഗൻ ഊട്ടിയിൽ വ്യാപാരിയാണ്. താരതമ്യേന ചൂട്‌ കൂടുതലായിട്ടും ഈ വർഷം ഇപ്പോൾ ത്തന്നെ നല്ല തിരക്കാണനുഭവപ്പെടുന്നതെന്നും മുരുഗൻ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/epasse-pass-for-ooty-tourists-even-kerala-will-suffer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഊട്ടിയിലെ സര്&#x200d;ക്കാര്&#x200d; വെടിമരുന്ന് ഫാക്ടറിയില്&#x200d; സ്ഫോടനം; മൂന്ന് പേരുടെ നില ഗുരുതരം</title>
		<link>https://www.chandrikadaily.com/accident-in-cordite-factory-aruvankadu-5-injured.html</link>
					<comments>https://www.chandrikadaily.com/accident-in-cordite-factory-aruvankadu-5-injured.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 29 Jun 2019 10:12:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[blast]]></category>
		<category><![CDATA[ootty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131462</guid>

					<description><![CDATA[ഊട്ടിയിലെ സര്&#x200d;ക്കാര്&#x200d; വെടിമരുന്ന് ശാലയായ കൂനൂരിലെ അരവങ്കാട്ടിലെ കോര്&#x200d;ഡൈറ്റ് ഫാക്ടറിയുടെ ഉത്പാദന ലൈനില്&#x200d; സ്ഫോടനമുണ്ടായതിനെ തുടര്&#x200d;ന്ന് നിരവധി പേര്&#x200d;ക്ക് പൊള്ളലേറ്റു. ഇതില്&#x200d; മൂന്ന് പേരുടെ നില ഗുരുതരമാണ്. ഫാക്ടറിയിലെ ബേ നമ്പര്&#x200d; 13 ലെ ഒരു ഹൈഡ്രോളിക് പ്രസ്സില്&#x200d; 747-ാം നമ്പര്&#x200d; കെട്ടിടത്തിലാണ് സംഭവം നടന്നതെന്ന് ആയുധ ഫാക്ടറിയുടെ പബ്ലിക് റിലേഷന്&#x200d;സ് ഓഫീസര്&#x200d; ലൂയിസ് എം സാക്‌സ പറഞ്ഞു. സ്ഫോടനവും തീപിടുത്തവും മൂലമാണ് അപകടമുണ്ടായത്. ബീഹാര്&#x200d; സ്വദേശി സൂരജ് കുമാര്&#x200d; (27), തമിഴ്‌നാട് സ്വദേശികളായ റോബിന്&#x200d;സണ്&#x200d;, സര്&#x200d;ഘുനാഥ് [&#8230;]]]></description>
										<content:encoded><![CDATA[
<p>ഊട്ടിയിലെ സര്&#x200d;ക്കാര്&#x200d; വെടിമരുന്ന് ശാലയായ കൂനൂരിലെ അരവങ്കാട്ടിലെ കോര്&#x200d;ഡൈറ്റ് ഫാക്ടറിയുടെ ഉത്പാദന ലൈനില്&#x200d; സ്ഫോടനമുണ്ടായതിനെ തുടര്&#x200d;ന്ന് നിരവധി പേര്&#x200d;ക്ക് പൊള്ളലേറ്റു. ഇതില്&#x200d; മൂന്ന് പേരുടെ നില ഗുരുതരമാണ്. ഫാക്ടറിയിലെ ബേ നമ്പര്&#x200d; 13 ലെ ഒരു ഹൈഡ്രോളിക് പ്രസ്സില്&#x200d; 747-ാം നമ്പര്&#x200d; കെട്ടിടത്തിലാണ് സംഭവം നടന്നതെന്ന് ആയുധ ഫാക്ടറിയുടെ പബ്ലിക് റിലേഷന്&#x200d;സ് ഓഫീസര്&#x200d; ലൂയിസ് എം സാക്‌സ പറഞ്ഞു. സ്ഫോടനവും തീപിടുത്തവും മൂലമാണ് അപകടമുണ്ടായത്. </p>



<p>ബീഹാര്&#x200d; സ്വദേശി സൂരജ് കുമാര്&#x200d; (27),  തമിഴ്‌നാട് സ്വദേശികളായ റോബിന്&#x200d;സണ്&#x200d;, സര്&#x200d;ഘുനാഥ് മൂര്&#x200d;ത്തി എന്നിവര്&#x200d;ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. നാഗരാജ്( 42), ദിനേഷ് (43), റോഷന്&#x200d;(40) എന്നിവര്&#x200d;ക്ക്് സാരമായി പരുക്കേറ്റു.</p>



<p>മിസൈല്&#x200d; പ്രൊപ്പല്ലന്റായ പ്രൊഡക്ഷന്&#x200d; ലൈന്&#x200d; നിര്&#x200d;മാണ ബൈ-മോഡിക്കുലാര്&#x200d; ചാര്&#x200d;ജ് സിസ്റ്റത്തില്&#x200d; (ബിഎംസിഎസ്) മൂന്ന് പേരും ജോലി ചെയ്തിരുന്നതെന്നും ഇവിടെ വെച്ചാണ് അപകടമുണ്ടായതെന്നും  അധികൃതര്&#x200d; പറഞ്ഞു.<br> മൂന്നുപേരില്&#x200d; ഏറ്റവും ഗുരുതരമായി പരിക്കേറ്റ സൂരജ് കുമാറിന്റെ ശരീരത്തിന്റെ 60 ശതമാനത്തിലധികം  പൊള്ളലേറ്റുണ്ട്. അദ്ദേഹത്തെ കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേരുടെയും ശരീരത്തിന് 30 ശതമാനം പൊള്ളലേറ്റു. അവര്&#x200d; ഇപ്പോള്&#x200d; ആശുപത്രിയില്&#x200d; തന്നെ ചികിത്സയിലാണ്.</p>



<p> വെള്ളിയാഴ്ച അര്&#x200d;ധരാത്രി 12.30-ഓടെ 747-ാം നമ്പര്&#x200d; കെട്ടിടത്തില്&#x200d; ഹൈഡ്രോളിക് പ്രസ്സിങ് മെഷീനില്&#x200d; ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accident-in-cordite-factory-aruvankadu-5-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഊട്ടി  പൈതൃക തീവണ്ടിക്ക്   രണ്ട് പുതിയ ബോഗികള്&#x200d;</title>
		<link>https://www.chandrikadaily.com/nilgiri-mountain-railway-reintroduces-ooty-coonur-train.html</link>
					<comments>https://www.chandrikadaily.com/nilgiri-mountain-railway-reintroduces-ooty-coonur-train.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Mar 2019 07:38:39 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ootty]]></category>
		<category><![CDATA[Ootty Train]]></category>
		<category><![CDATA[Tourism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122140</guid>

					<description><![CDATA[ഗൂഡല്ലൂര്&#x200d;: അന്താരാഷ്ട്ര തലത്തില്&#x200d; വരെ പ്രസിദ്ധമായ മേട്ടുപാളയം ഊട്ടി പൈതൃക തീവണ്ടിക്ക് രണ്ട് പുതിയ ബോഗികള്&#x200d; കൂടി. പുതിയ ബോഗികള്&#x200d; ഘടിപ്പിച്ച വണ്ടി കുന്നൂര്&#x200d; വരെ പരീക്ഷണം ഓട്ടം നടത്തി. വിജയകരമായിരുന്നു ഈ ഓട്ടം. വന്യജീവികളുടെ ഫോട്ടോ പതിച്ച് മനോഹരമാക്കിയതാണ് പുതിയ ബോഗികള്&#x200d;. മേട്ടുപാളയം മുതല്&#x200d; കുന്നൂര്&#x200d; വരെ കല്&#x200d;ക്കരി ഇന്ധനം ഉപയോഗിച്ച് കുന്ന് കയറുന്ന എഞ്ചീനും ശേഷം ഊട്ടിയിലെക്ക് ഡീസല്&#x200d; എഞ്ചീനമാണ് വണ്ടിയിലുള്ളത്. ഊട്ടി മേട്ടുപാളയം ടോയ് ട്രെയിന്&#x200d; യാത്രയെ പറ്റി അറിയുന്നവരുടെ ഊട്ടി സന്ദര്&#x200d;ശനത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ഗൂഡല്ലൂര്&#x200d;:  അന്താരാഷ്ട്ര തലത്തില്&#x200d; വരെ പ്രസിദ്ധമായ മേട്ടുപാളയം ഊട്ടി പൈതൃക തീവണ്ടിക്ക് രണ്ട് പുതിയ ബോഗികള്&#x200d; കൂടി. പുതിയ ബോഗികള്&#x200d; ഘടിപ്പിച്ച  വണ്ടി കുന്നൂര്&#x200d; വരെ പരീക്ഷണം ഓട്ടം നടത്തി. <br>  <br>വിജയകരമായിരുന്നു ഈ ഓട്ടം.  വന്യജീവികളുടെ ഫോട്ടോ പതിച്ച് മനോഹരമാക്കിയതാണ് പുതിയ ബോഗികള്&#x200d;. മേട്ടുപാളയം മുതല്&#x200d; കുന്നൂര്&#x200d; വരെ കല്&#x200d;ക്കരി ഇന്ധനം ഉപയോഗിച്ച് കുന്ന് കയറുന്ന എഞ്ചീനും ശേഷം ഊട്ടിയിലെക്ക് ഡീസല്&#x200d; എഞ്ചീനമാണ് വണ്ടിയിലുള്ളത്. ഊട്ടി മേട്ടുപാളയം ടോയ് ട്രെയിന്&#x200d; യാത്രയെ പറ്റി അറിയുന്നവരുടെ ഊട്ടി സന്ദര്&#x200d;ശനത്തിന്റെ മുഖ്യ ലക്ഷ്യം തന്നെ ഈ ട്രെയിനില്&#x200d; ഒന്ന് കയറുക എന്നതായിരിക്കും. 1854ല്&#x200d; ആണ് ഈ പാതയുടെ രൂപരേഖയുണ്ടാക്കാനാരംഭിച്ചത്. 1908ല്&#x200d; ബ്രിട്ടീഷ്‌കാര്&#x200d; നിര്&#x200d;മിച്ച ഈ റെയില്&#x200d;വേ ട്രാക്ക് ലോകത്ത് ഇപ്പോഴും ഉപയോഗിക്കുന്ന ചുരുക്കം ചില  മീറ്റര്&#x200d; ഗെജുകളില്&#x200d; ഒന്നാണ്. യുനസ്‌കോ ലോക പൈതൃക പട്ടികയില്&#x200d; 2005 ഇല്&#x200d; പ്രഖ്യാപിച്ചതോടെയാണ് ഇത് ലോക ശ്രദ്ദയാകര്&#x200d;ഷിച്ചത്.കല്&#x200d;കരിയാണ് ഈ ട്രെയിന്&#x200d; ഇന്ധനമായി ഉപയോഗിക്കുന്നത്. <br> <br>ഈ യാത്ര ശരിക്കും ചരിത്രത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ്. മീറ്റര്&#x200d; ഗേജ് ട്രാക്കില്&#x200d; ഓടുന്ന ചെറിയ ബോഗികളില്&#x200d; കാട്ടിനുള്ളിലൂടെയുള്ള യാത്ര 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള സിനിമകളിലെ ട്രെയിന്&#x200d; യാത്രയെ ഓര്&#x200d;മിപ്പിക്കുന്നതാണ്. 46 കിലോമീറ്ററുള്ള ഈ യാത്രക്കിടയില്&#x200d; 108 വളവുകളും 16 തുരങ്കങ്ങളും 250 പാലങ്ങളും ഉണ്ട്. യാത്രക്കിടയില്&#x200d; ഇടക്കിടക്ക് നിര്&#x200d;ത്തുന്ന വ്യൂ  പൊയന്റുകളില്&#x200d; നിന്നുള്ള കാഴ്ച കാണേണ്ടതു തന്നെയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nilgiri-mountain-railway-reintroduces-ooty-coonur-train.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഊട്ടിയിലേക്കുള്ള സുന്ദര പാത; കല്ലട്ടി ചുരത്തില്&#x200d; മരണം പതിയിരിക്കുന്നു</title>
		<link>https://www.chandrikadaily.com/ootty-mysore-masanagudi-gutt-road.html</link>
					<comments>https://www.chandrikadaily.com/ootty-mysore-masanagudi-gutt-road.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 05 Oct 2018 08:34:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ghat road]]></category>
		<category><![CDATA[masanagudi]]></category>
		<category><![CDATA[MYSORE]]></category>
		<category><![CDATA[ootty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105838</guid>

					<description><![CDATA[ഗൂഡല്ലൂര്&#x200d;: മൈസൂര്&#x200d;-മസിനഗുഡി-ഊട്ടി റൂട്ടിലെ കല്ലട്ടി ചുരത്തില്&#x200d; അപകടങ്ങള്&#x200d; തുടര്&#x200d;കഥയാകുന്നു. 2018 ജനുവരി ഒന്ന് മുതല്&#x200d; ഒക്‌ടോബര്&#x200d; മൂന്ന് വരെ കല്ലട്ടി ചുരത്തില്&#x200d; മൊത്തം 38 അപകടങ്ങളാണ് നടന്നത്. ഇതില്&#x200d; പത്ത് പേര്&#x200d; മരിക്കുകയും ചെയ്തിട്ടുണ്ട്. ലോറികള്&#x200d; ഉള്&#x200d;പ്പെടെയുള്ള വലിയ വാഹനങ്ങള്&#x200d;ക്ക് നിരോധനം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ടെങ്കിലും അപകടങ്ങളും, അപകട മരങ്ങളും വര്&#x200d;ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസുണ്ടായ അപകടത്തില്&#x200d; ചെന്നൈ സ്വദേശികളായ അഞ്ച് സഞ്ചാരികളാണ് മരിച്ചത്. കാര്&#x200d; കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. കഴിഞ്ഞ അഞ്ചു വര്&#x200d;ഷത്തിനിടെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിലായി 250ഓളം [&#8230;]]]></description>
										<content:encoded><![CDATA[<p>ഗൂഡല്ലൂര്&#x200d;: മൈസൂര്&#x200d;-മസിനഗുഡി-ഊട്ടി റൂട്ടിലെ കല്ലട്ടി ചുരത്തില്&#x200d; അപകടങ്ങള്&#x200d; തുടര്&#x200d;കഥയാകുന്നു. 2018 ജനുവരി ഒന്ന് മുതല്&#x200d; ഒക്‌ടോബര്&#x200d; മൂന്ന് വരെ കല്ലട്ടി ചുരത്തില്&#x200d; മൊത്തം 38 അപകടങ്ങളാണ് നടന്നത്. ഇതില്&#x200d; പത്ത് പേര്&#x200d; മരിക്കുകയും ചെയ്തിട്ടുണ്ട്.<br />
ലോറികള്&#x200d; ഉള്&#x200d;പ്പെടെയുള്ള വലിയ വാഹനങ്ങള്&#x200d;ക്ക് നിരോധനം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ടെങ്കിലും അപകടങ്ങളും, അപകട മരങ്ങളും വര്&#x200d;ദ്ധിച്ചു വരികയാണ്.</p>
<p><img loading="lazy" class="aligncenter wp-image-105843 size-full" src="https://www.chandrikadaily.com/wp-content/uploads/2018/10/ff.jpg" alt="" width="620" height="414" srcset="https://www.chandrikadaily.com/wp-content/uploads/2018/10/ff.jpg 620w, https://www.chandrikadaily.com/wp-content/uploads/2018/10/ff-300x200.jpg 300w" sizes="(max-width: 620px) 100vw, 620px" />കഴിഞ്ഞ ദിവസുണ്ടായ അപകടത്തില്&#x200d; ചെന്നൈ സ്വദേശികളായ അഞ്ച് സഞ്ചാരികളാണ് മരിച്ചത്. കാര്&#x200d; കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. കഴിഞ്ഞ അഞ്ചു വര്&#x200d;ഷത്തിനിടെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിലായി 250ഓളം അപകടങ്ങളാണ് സംഭവിച്ചത്. ഇതില്&#x200d; 37ലധികം പേര്&#x200d;ക്ക് ജീവഹാനിയും സംഭവിച്ചു. 300ലധികം പേര്&#x200d;ക്കാണ് പരിക്കേറ്റത്. ഊട്ടി-ഗൂഡല്ലൂര്&#x200d; പാത, ഊട്ടി-മസിനഗുഡി പാത എന്നീ പ്രധാന പാതകളാണ് ഊട്ടിയിലേക്കുള്ളത്. ഗൂഡല്ലൂരില്&#x200d; നിന്ന് ഊട്ടിയിലേക്കുള്ള എളുപ്പ വഴി കൂടിയാണ് കല്ലട്ടി ചുരം വഴിയുള്ള പാത.</p>
<p>ചുരത്തില്&#x200d; വാഹനാപകടം ഒഴിവാക്കാന്&#x200d; വനം, ഹൈവേ, പൊലീസ് വകുപ്പുകളുടെ സഹായത്തോടെ ജില്ലാഭരണസമിതി നടത്തിയ ശ്രമം ലക്ഷ്യം കാണാത്ത അവസ്ഥയാണുള്ളത്. 36 ഹയര്&#x200d;പിന്&#x200d; വളവുകളോടെ ചെങ്കുത്തായി സ്ഥിതിചെയ്യുന്ന മലമ്പാതയില്&#x200d; സുരക്ഷാമുന്നറിയിപ്പ് ബോര്&#x200d;ഡുകള്&#x200d; അവഗണിക്കുന്നതാണ് അപകടകാരണം. അപകടത്തില്&#x200d;പ്പെടുന്നവയില്&#x200d; 90 ശതമാനവും ചുരം ഇറങ്ങുന്ന വാഹനങ്ങളാണ്.</p>
<p>ഇവയില്&#x200d; മിക്കവയും മലമ്പാതയില്&#x200d; വാഹനം ഓടിച്ച് ഒട്ടും പരിചയമില്ലാത്തവരും. ചുരം ഇറങ്ങുന്ന വാഹനങ്ങള്&#x200d; സെക്കന്റ് ഗിയറില്&#x200d; ഇറങ്ങണമെന്ന് ഓരോ നൂറുമീറ്റര്&#x200d; ഇടവിട്ട് തമിഴിലും ഇംഗ്ലീഷിലും എഴുതിവെച്ചിട്ടുണ്ട്. ഓരോ വളവിലും രണ്ടുവശങ്ങളിലും എതിരെവരുന്ന വാഹനം കാണുന്നതിന് വലിയ കണ്ണാടികളും സ്ഥാപിച്ചിട്ടുണ്ട്. അപകടങ്ങള്&#x200d; കുറക്കാനുള്ള നടപടികള്&#x200d; പുരോഗമിക്കുമ്പോഴും ചുരത്തില്&#x200d; അപകടം തുടര്&#x200d;ക്കഥയാകുന്നു.</p>
<p>ഏറെ വളവുകളുള്ള ചുരത്തില്&#x200d; അപരിചിതരാണ് കൂടുതലായും അപകടത്തില്&#x200d;പ്പെടുന്നത്. കേരളം, കര്&#x200d;ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്&#x200d; നിന്നെത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളാണ് കൂടുതലും അപകടത്തില്&#x200d;പ്പെടുന്നത്. അപകട മുന്നറിയിപ്പായ ഈ മേഖലയില്&#x200d; പൊലീസ് നിരവധി ബോര്&#x200d;ഡുകള്&#x200d; സ്ഥാപിച്ചിട്ടുണ്ട്. അപകട മേഖലയാണെന്ന് സൂചിപ്പിക്കുന്ന ബോര്&#x200d;ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കരുത്, മൊബൈല്&#x200d; ഫോണ്&#x200d; ഉപയോഗിച്ച് വാഹനം ഓടിക്കരുത്, വേഗത കുറക്കുക തുടങ്ങിയ കാര്യങ്ങളടങ്ങിയവ രേഖപ്പെടുത്തിയ ബോര്&#x200d;ഡുകളും ഇതില്&#x200d; ഉള്&#x200d;പ്പെടും. വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയാണ് പലപ്പോഴും അപകടങ്ങള്&#x200d;ക്ക് കാരണമാകുന്നത്. കല്ലട്ടി പാത വലിയ അപകട മേഖലയാണ്. രാത്രികാലങ്ങളില്&#x200d; അപകടങ്ങള്&#x200d; സംഭവിച്ചാല്&#x200d; രക്ഷാപ്രവര്&#x200d;ത്തനം നടത്താനും കഴിയാത്ത സാഹചര്യമാണുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ootty-mysore-masanagudi-gutt-road.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
