<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>OPaneerselvam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/opaneerselvam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 24 Mar 2017 19:33:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>OPaneerselvam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആര്‍.കെ നഗര്‍ ആര്‍ക്കൊപ്പം</title>
		<link>https://www.chandrikadaily.com/rk-nagar-by-election.html</link>
					<comments>https://www.chandrikadaily.com/rk-nagar-by-election.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Mar 2017 19:33:47 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[OPaneerselvam]]></category>
		<category><![CDATA[rk nagar]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23980</guid>

					<description><![CDATA[കെ.പി ജലീല്‍ അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സീറ്റായ ചെന്നൈ ആര്‍.കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ ആര് നേടുമെന്നത് തമിഴ്‌നാട്ടിനും രാജ്യത്തിനു തന്നെയും നിര്‍ണായകമാണ്. വിധി ആര്‍ക്കെതിരാകുമെന്നതാണ് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത്. ഒരു പക്ഷേ ഇത്രയും സ്ഥാനാര്‍ഥികള്‍ ഇഞ്ചോടിഞ്ച് ഏറ്റുമുട്ടുന്ന ഈ തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ബി.ജെ.പി രംഗത്തുണ്ടെങ്കിലും ചതുഷ്‌കോണ മല്‍സരമാണ് ആര്‍.കെ നഗറില്‍ നടക്കുക. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ജയലളിത 39, 545 (55.87 ശതമാനം) വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തില്‍ അവരുടെ പാര്‍ട്ടി നെടുകെ [&#8230;]]]></description>
										<content:encoded><![CDATA[<p>കെ.പി ജലീല്&#x200d;</p>
<p>അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സീറ്റായ ചെന്നൈ ആര്&#x200d;.കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്&#x200d; ആര് നേടുമെന്നത് തമിഴ്‌നാട്ടിനും രാജ്യത്തിനു തന്നെയും നിര്&#x200d;ണായകമാണ്. വിധി ആര്&#x200d;ക്കെതിരാകുമെന്നതാണ് രാജ്യം മുഴുവന്&#x200d; ഉറ്റുനോക്കുന്നത്. ഒരു പക്ഷേ ഇത്രയും സ്ഥാനാര്&#x200d;ഥികള്&#x200d; ഇഞ്ചോടിഞ്ച് ഏറ്റുമുട്ടുന്ന ഈ തെരഞ്ഞെടുപ്പ് ഇന്ത്യയില്&#x200d; തന്നെ അപൂര്&#x200d;വങ്ങളില്&#x200d; അപൂര്&#x200d;വമാണ്. ബി.ജെ.പി രംഗത്തുണ്ടെങ്കിലും ചതുഷ്‌കോണ മല്&#x200d;സരമാണ് ആര്&#x200d;.കെ നഗറില്&#x200d; നടക്കുക. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; മുഖ്യമന്ത്രി ജയലളിത 39, 545 (55.87 ശതമാനം) വോട്ടുകള്&#x200d;ക്ക് വിജയിച്ച മണ്ഡലത്തില്&#x200d; അവരുടെ പാര്&#x200d;ട്ടി നെടുകെ പിളര്&#x200d;ന്ന ശേഷം നടക്കുന്ന തെരഞ്ഞെടുപ്പെന്ന സവിശേഷതയാണ് രാധാകൃഷ്ണന്&#x200d; നഗര്&#x200d; എന്ന ആര്&#x200d;.കെ നഗറിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. അണ്ണാ ഡി. എം.കെയുടെ ശശികല പക്ഷത്തിന് ജയിലില്&#x200d; കിടക്കുന്ന ജയയുടെ തോഴി ശശികലയുടെ സഹോദരീ പുത്രന്&#x200d; ടി.ടി.വി ദിനകരനാണ് സ്ഥാനാര്&#x200d;ഥിയെങ്കില്&#x200d; മുന്&#x200d;മുഖ്യമന്ത്രി പനീര്&#x200d;സെല്&#x200d;വം പക്ഷത്തുനിന്നുള്ളത് ജയലളിതയുടെ അടുത്തയാളും പാര്&#x200d;ട്ടിയുടെ പ്രസീഡിയം ചെയര്&#x200d;മാനുമായിരുന്ന മുതിര്&#x200d;ന്ന നേതാവ് ടി. മധുസൂദനനാണ്. പത്രിക സമര്&#x200d;പ്പിക്കാനുള്ള അവസാന ദിവസം ഇരു പക്ഷത്തിനും പ്രത്യേകം കക്ഷിപ്പേരും ചിഹ്നവും അനുവദിച്ചതുവഴി മുപ്പത്തഞ്ചു കൊല്ലത്തിനു ശേഷമുള്ള പിളര്&#x200d;പ്പിനെ നേര്&#x200d;ക്കുനേര്&#x200d; അഭിമുഖീകരിക്കുകയാണ് അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം.<br />
2014ല്&#x200d; ജയില്&#x200d; ശിക്ഷയെതുടര്&#x200d;ന്ന് മുഖ്യമന്ത്രിപദം രാജിവെക്കേണ്ടി വന്ന ജയലളിത 2015ല്&#x200d; കുറ്റവിമുക്തയായി വന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്&#x200d; ഇതേ മണ്ഡലത്തില്&#x200d; 1,60432 വോട്ട് നേടിയപ്പോള്&#x200d; 9,710 ആയിരുന്നു തൊട്ടടുത്ത സി.പി.ഐ സ്ഥാനാര്&#x200d;ഥിയുടെ വോട്ടുകളുടെ എണ്ണം. എന്നാലിത് നിലനിര്&#x200d;ത്താന്&#x200d; മുഖ്യമന്ത്രിയായിരുന്ന തലൈവിക്ക് തൊട്ടടുത്ത വര്&#x200d;ഷം കഴിഞ്ഞില്ല എന്നതാണ് അണ്ണാ ഡി.എം.കെയുടെ രാഷ്ട്രീയ എതിരാളികള്&#x200d;ക്ക് പ്രതീക്ഷ നല്&#x200d;കുന്നത്. 2015ല്&#x200d; ഡി.എം.കെ വിട്ടുനില്&#x200d;ക്കുകയായിരുന്നെങ്കില്&#x200d; &#8217;16ല്&#x200d; അവരുടെ ഷിംല മുത്തുച്ചേഴന്&#x200d; 33 ശതമാനം വോട്ട് നേടി. ഏപ്രില്&#x200d; 12ന് മലപ്പുറത്തോടൊപ്പം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്&#x200d; അണ്ണാ ഡി.എം.കെ യുടെ ശശികലയുടെ പക്ഷത്തിന് &#8216;അണ്ണാ ഡി.എം.കെ അമ്മ&#8217; എന്നും പനീര്&#x200d;ശെല്&#x200d;വം പക്ഷത്തിന് &#8216;അണ്ണാ ഡി.എം.കെ പുരട്ചി തലൈവി അമ്മ&#8217; എന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷന്&#x200d; അനുവദിച്ചിരിക്കുന്ന പേരുകള്&#x200d;. ഇരുവര്&#x200d;ക്കും യഥാക്രമം തൊപ്പിയും വൈദ്യുതിക്കാലുമാണ് ചിഹ്നങ്ങള്&#x200d;. ഫലത്തില്&#x200d; കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി അണ്ണാ ഡി. എം.കെ കൊണ്ടുനടന്ന രണ്ടില ചിഹ്നത്തിന് ആര്&#x200d;.കെ നഗറില്&#x200d; ഇടമില്ലാതായിരിക്കുന്നു.<br />
ഇതിനുമുമ്പ് 1989ലെ തെരഞ്ഞെടുപ്പിലാണ് അണ്ണാ ഡി.എം.കെയുടെ രണ്ടുപക്ഷം വെവ്വേറെയായി തെരഞ്ഞെടുപ്പില്&#x200d; മല്&#x200d;സരിച്ചത്. നിയമസഭാതെരഞ്ഞെടുപ്പില്&#x200d; എം.ജി.ആറിന്റെ ഭാര്യ ജാനകിയുടെ പക്ഷവും ജയലളിതയുടെ പക്ഷവും തമ്മിലായിരുന്നു പോര്. അന്ന് ഇരുപക്ഷവും ജാനകിയുടെയും ജയലളിതയുടെയും പേര്&#x200d; ചേര്&#x200d;ത്താണ് അണ്ണാ ഡി.എം.കെയുടെ വിഭാഗങ്ങള്&#x200d; മല്&#x200d;സരിച്ചത്. അതില്&#x200d; ജാനകിപക്ഷം ദയനീയമായി പരാജയപ്പെട്ടതിനെതുടര്&#x200d;ന്ന് ജയലളിത പക്ഷത്തോട് ലയിക്കുകയായിരുന്നു. ജയലളിത പക്ഷത്തിന് 75ഉം ജാനകി വിഭാഗത്തിന് രണ്ടും സീറ്റ് മാത്രമാണ് ലഭിച്ചത്. അധികാരത്തിലെത്തിയത് പ്രതിപക്ഷത്തുണ്ടായിരുന്ന ഡി.എം.കെയും. ജയലളിത പക്ഷത്തിന് രണ്ടു പ്രാവും ജാനകിപക്ഷത്തിന് കോഴിയുമായിരുന്നു അന്നത്തെ ചിഹ്നങ്ങള്&#x200d;.<br />
ആര്&#x200d;.കെ നഗറില്&#x200d; ഫലം വരുമ്പോള്&#x200d; സമാനമായി സ്ഥിതി ഉണ്ടാകുമെന്ന് കരുതുന്നവരും പ്രതീക്ഷിക്കുന്നവരും തമിഴ്‌നാട്ടില്&#x200d; ഇപ്പോഴുണ്ട്. അധികാരത്തിലാണെങ്കിലും ജയലളിതയുടെ യഥാര്&#x200d;ത്ഥ അനന്തരാവകാശികള്&#x200d; പനീര്&#x200d;ശെല്&#x200d;വം വിഭാഗമാണെന്നാണ് പലരും കരുതുന്നത്. അതിന് കാരണം ജയയുടെ തോഴി ശശികലയുടെ ബന്ധുവായ ദിനകരനെ ജയലളിത അവസാനവര്&#x200d;ഷങ്ങളില്&#x200d; അടുപ്പിച്ചിരുന്നില്ല എന്നതാണ്. 2011ല്&#x200d; പാര്&#x200d;ട്ടിയില്&#x200d; നിന്ന് പുറത്താക്കപ്പെട്ട ശശികലയോടൊപ്പം ദിനകരനുമുണ്ടായിരുന്നെങ്കിലും ദിനകരനെ തള്ളിപ്പറഞ്ഞ് മാപ്പെഴുതിക്കൊടുത്താണ് ശശികല തിരിച്ചെത്തിയതെങ്കില്&#x200d; ദിനകരനെയുള്&#x200d;പ്പെടെ ജയ തിരിച്ചെടുത്തിരുന്നില്ല. മാത്രമല്ല, തന്നെ അട്ടിമറിച്ച് തമിഴ്‌നാടിന്റെ അധികാരം കവരാന്&#x200d; ദിനകരനും കൂട്ടരും പദ്ധതിയിട്ടു എന്ന ഗുരുതര ആരോപണമാണ് ദിനകരനെതിരെ ജയലളിത ആരോപിച്ചിരുന്നത്. പനീര്&#x200d;ശെല്&#x200d;വവും മധുസൂദനനും മറ്റും അന്നും എന്നും ജയയോടൊപ്പമുണ്ടായിരുന്നവരാണുതാനും. ഇതിന്റെ അഭിപ്രായ വോട്ടെടുപ്പുകൂടിയാണ് ഈ തെരഞ്ഞെടുപ്പ്.<br />
ജയയുടെ ജയില്&#x200d;വാസ കാലത്ത് രണ്ടു തവണ മുഖ്യമന്ത്രിയായ ആളാണ് ഒട്ടക്കാര പനീര്&#x200d;ശെല്&#x200d;വം. പിന്നീട് ജയലളിത മരിച്ചപ്പോഴും. 2016 ഡിസംബര്&#x200d; അഞ്ചിന് അപ്പോളോ ആസ്പത്രിയില്&#x200d; ജയലളിത മരിക്കുമ്പോള്&#x200d; അടുത്തുണ്ടായിരുന്നത് ശശികല മാത്രമായിരുന്നുവെന്നും അവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമുള്ള ആരോപണങ്ങള്&#x200d; തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മുഴങ്ങുന്നുണ്ട്.തന്നെയടക്കം മുതിര്&#x200d;ന്ന നേതാക്കളെയാരെയും ജയയുടെ കിടക്കക്കരികിലേക്ക് കടത്തിവിടാതിരുന്നത് ശശികലയുടെ നിര്&#x200d;ദേശപ്രകാരമാണെന്നാണ് പനീര്&#x200d;ശെല്&#x200d;വം വിഭാഗം പറയുന്നത്. ഇതുപറഞ്ഞാണ് ഒരു മാസത്തിനകം പനീര്&#x200d;ശെല്&#x200d;വം മുഖ്യമന്ത്രി പദത്തില്&#x200d; നിന്ന് രാജിവെച്ചതും. ഇതോടെയാണ് തമിഴ് ജനതക്ക് ശശികലയോട് കൂടുതല്&#x200d; വിരോധം വരുന്നത്. എടപ്പാടി പളനി സ്വാമിയെ വിശ്വാസ വോട്ടെടുപ്പില്&#x200d; പരാജയപ്പെടുത്തി പനീര്&#x200d;ശെല്&#x200d;വം വെറും ആറ് എം.എല്&#x200d;.എമാരുമായി പുറത്തുപോയെങ്കിലും ജനങ്ങളുടെ പിന്തുണ ഇപ്പോഴും അവര്&#x200d;ക്കുതന്നെയാണെന്നാണ് പലരും കരുതുന്നത്. അതുകൊണ്ടുതന്നെ മധുസൂദനന്റെ വിജയം സുനിശ്ചിതമാണെന്ന് അവര്&#x200d; പറയുന്നു. അതേസമയം തന്നെ പനീര്&#x200d;ശെല്&#x200d;വത്തിന് ആര്&#x200d;.കെ നഗര്&#x200d; ജനവിധി അത്ര സുഗമമായി അനുകൂലമാവില്ലെന്നതിന്റെ സൂചനയാണ് ജയയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെ സ്ഥാനാര്&#x200d;ഥിത്വം. ആദ്യമൊക്കെ പനീര്&#x200d;ശെല്&#x200d;വത്തോടൊപ്പം അടുത്തുനിന്നിരുന്ന ദീപ പൊടുന്നനെ ആര്&#x200d;.കെ നഗറില്&#x200d; പത്രിക നല്&#x200d;കിയത് പനീര്&#x200d; പക്ഷത്തിന് ക്ഷീണമായി. പനീര്&#x200d; വിഭാഗത്തിന്റെ വോട്ടുകള്&#x200d; ഇതിലൂടെ ഭിന്നിപ്പിക്കപ്പെടുമെന്നാണ് പലരും കരുതുന്നത്.<br />
ദിനകരന്&#x200d; വിജയിക്കുക എന്നാല്&#x200d; എടപ്പാടി പളനിസ്വാമിക്ക് ക്ഷീണമാകുമെന്ന നിരീക്ഷണവും ഉയരുന്നുണ്ട്. ശശികല സ്വത്തു കേസില്&#x200d; ബംഗളൂരു പരപ്പന ജയില്&#x200d; പോകുന്നതിനുമുമ്പ് ദിനകരനെ പാര്&#x200d;ട്ടിയുടെ ജനറല്&#x200d; സെക്രട്ടറിപദം ഏല്&#x200d;പിച്ചത് മുഖ്യമന്ത്രി പദത്തിലേക്കുള്ള സൂചനയായാണ് പലരും കാണുന്നത്. തനിക്ക് വിശ്വസ്ഥനായ ആളെ പാര്&#x200d;ട്ടിയുടെ നേതൃ ചുമതല എല്&#x200d;പിക്കുക എന്ന ദീര്&#x200d;ഘ ദൃഷ്ടിയാണ് ശശികല പയറ്റിയത്. സര്&#x200d;ക്കാരും പാര്&#x200d;ട്ടിയുടെ എം.എല്&#x200d;.എമാരും എം.പിമാരുമടങ്ങുന്ന ഭൂരിപക്ഷവും തനിക്കൊപ്പമാണെങ്കിലും ദിനകരന്&#x200d; തോല്&#x200d;ക്കുന്നത് ശശികല പക്ഷത്തിന്റെ നട്ടെല്ലൊടിക്കും. പനീര്&#x200d;ശെല്&#x200d;വം പക്ഷത്തിന് താല്&#x200d;കാലികമായി ഭരണം പിടിക്കാനാവില്ലെങ്കിലും പാര്&#x200d;ട്ടി തന്റെ കൂടെയാണെന്ന് വരുത്താന്&#x200d; മധുസൂദനന്റെ വിജയത്തിലൂടെ പനീരിന് കഴിയും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വന്&#x200d; ഭൂരിപക്ഷത്തോടെ അധികാരത്തില്&#x200d; വരാനും പനീര്&#x200d;ശെല്&#x200d;വം ശ്രമിക്കും.<br />
അതേസമയം ആര്&#x200d;.കെ നഗറില്&#x200d; ഡി.എം.കെയുടെ ആര്&#x200d;.കെ മരുതന്&#x200d; വിജയിച്ചാല്&#x200d; സംഗതി അണ്ണാ ഡി.എം.കെക്കാകെ ക്ഷീണമാകുകയും പാര്&#x200d;ട്ടി പിരിഞ്ഞുപോകാനും അത് വഴിവെക്കും. ഇതാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നതും. ബി.ജെ.പിയുടെ സ്ഥാനാര്&#x200d;ഥി ഗംഗൈ അമരന് അനുകൂലമായി അണ്ണാഡി.എം.കെയുടെ രണ്ടുപക്ഷവും വോട്ട് ചെയ്യുമെന്നാണ് അവര്&#x200d; പ്രചരിപ്പിക്കുന്നത്. ഇത് സംഭവവ്യമല്ലെന്ന് പറയാനുമാവില്ല. ശക്തമായ നേതൃത്വം നഷ്ടപ്പെട്ട അണികള്&#x200d; ബി.ജെ.പിയില്&#x200d; പ്രതീക്ഷയര്&#x200d;പ്പിക്കുമെന്നും ലോക്‌സഭാതെരഞ്ഞെടുപ്പില്&#x200d; ഏതെങ്കിലും പക്ഷത്തെ വശത്താക്കാനാകുമെന്നുമാണ് മോദിയുടെ കണക്കൂകൂട്ടല്&#x200d;. 39 സീറ്റില്&#x200d; 37 സീറ്റാണ് അണ്ണാ ഡി.എം.കെക്ക് ലോക്‌സഭയിലുള്ളത്. ഇതില്&#x200d; പത്തുപേര്&#x200d; മാത്രമാണിപ്പോള്&#x200d; പനീര്&#x200d;പക്ഷത്തെത്തിയിട്ടുള്ളത്.<br />
1972ലാണ് അന്നത്തെ വെള്ളിത്തിരയിലെ സൂപ്പര്&#x200d;താരം തമിഴ്‌നാട്ടുകാരുടെ പുരട്ചിതലൈവര്&#x200d; എം.ജി രാമചന്ദ്രന്&#x200d; ഡി.എം.കെ വിട്ട് സ്വന്തമായി രാഷ്ട്രീയ പാര്&#x200d;ട്ടി രൂപീകരിക്കുന്നത്. മുന്&#x200d;കാല നേതാവ് അണ്ണാദുരൈയുടെ പേരിലായിരുന്നു അഖിലേന്ത്യാ അണ്ണാദ്രാവിഡമുന്നേറ്റ കഴകം അദ്ദേഹം രൂപീകരിച്ചത്. ഇതോടെ അന്ന് പാര്&#x200d;ട്ടി പ്രസിഡണ്ടായിരുന്ന എം. കരുണാനിധിയുമായി നേരിട്ടേറ്റുമുട്ടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഒരു പതിറ്റാണ്ടിലധികം കാലം തമിഴ്‌നാട്ടിലുണ്ടായത്. രണ്ടു തവണ എം.ജി.ആര്&#x200d; മുഖ്യമന്ത്രിയായപ്പോള്&#x200d; കരുണാനിധിക്ക് തന്റെ കഥകളിലൂടെ സിനിമയില്&#x200d; പ്രശസ്തിയാര്&#x200d;ജിച്ച എം.ജി.ആറിനെതിരെ പൊരുതിത്തോല്&#x200d;ക്കാനായിരുന്നു വിധി. കോണ്&#x200d;ഗ്രസുമായി അടുത്ത എം.ജി.ആര്&#x200d; സ്ത്രീകളെയും അശരണരെയുമെല്ലാം തന്റെ കുടക്കീഴിലാക്കി. 1987ലായിരുന്നു അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള മരണം. പിന്നീടാണ് ജയലളിത ഉയര്&#x200d;ന്നുവരുന്നത്. ജാനകി രാമചന്ദ്രനെ ജയലളിത വിരുദ്ധര്&#x200d; രംഗത്തിറക്കിയെങ്കിലും അത് വിജയിച്ചില്ലെന്നതിന്റെ തെളിവായിരുന്നു ആ പക്ഷത്തിന് കിട്ടിയ രണ്ടു സീറ്റ്. ഏതാണ്ട് അതേ പശ്ചാത്തലമാണ് ആര്&#x200d;.കെ നഗറിന്റെ കാര്യത്തിലുമിപ്പോള്&#x200d; തമിഴ്‌നാട്ടില്&#x200d; ഉരുത്തിരിഞ്ഞിരിക്കുന്നത്. പാര്&#x200d;ട്ടിയും സര്&#x200d;ക്കാരും കൂടെയുണ്ടായിരുന്ന മുഖ്യമന്ത്രി ജാനകീരാമചന്ദ്രന്&#x200d; പക്ഷത്തിനെ നേരിട്ട ജയലളിതയുടെ അവസ്ഥയിലാണ് പനീര്&#x200d;ശെല്&#x200d;വം പക്ഷം ഇപ്പോള്&#x200d;. ഫലം വരുമ്പോള്&#x200d; കണ്ടറിയാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rk-nagar-by-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ശശികല; പകരക്കാരന്‍ പളനിസ്വാമി ഗവര്‍ണറെ കണ്ടേക്കും</title>
		<link>https://www.chandrikadaily.com/sasikala-palaniswami-2.html</link>
					<comments>https://www.chandrikadaily.com/sasikala-palaniswami-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 14 Feb 2017 11:34:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[jayalalitha]]></category>
		<category><![CDATA[jjayalalitha]]></category>
		<category><![CDATA[OPaneerselvam]]></category>
		<category><![CDATA[OPS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20071</guid>

					<description><![CDATA[ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് സുപ്രീംകോടതി വിധിയെഴുതിയതോടെ റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാതെ എഐഎഡിഎംകെ നേതാവ് ശശികല നടരാജന്‍. എംഎല്‍എമാരെ പാര്‍പ്പിച്ച ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ വിധി പ്രഖ്യാപനത്തിനു മുമ്പ് എത്തിയ ശശികല, കുറ്റകാരിയാണെന്ന് കോടതി പ്രഖ്യാപിച്ചതോടെ അവിടെ തന്നെ തങ്ങുകയാണ്. എംഎല്‍എമാരുടെ പിന്തുണ തേടി പനീര്‍ശെല്‍വവും പ്രദേശത്ത് എത്താനിടയുള്ളതിനാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റിസോര്‍ട്ട് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്‍ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. അതിനിടെ, ശശികലയെ നാലു വര്‍ഷത്തേക്ക് ശിക്ഷിച്ചതോടെ പൊതുമരാമത്ത് മന്ത്രി [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്&#x200d; കുറ്റക്കാരിയാണെന്ന് സുപ്രീംകോടതി വിധിയെഴുതിയതോടെ റിസോര്&#x200d;ട്ടില്&#x200d; നിന്ന് പുറത്തിറങ്ങാതെ എഐഎഡിഎംകെ നേതാവ് ശശികല നടരാജന്&#x200d;. എംഎല്&#x200d;എമാരെ പാര്&#x200d;പ്പിച്ച ഗോള്&#x200d;ഡന്&#x200d; ബേ റിസോര്&#x200d;ട്ടില്&#x200d; വിധി പ്രഖ്യാപനത്തിനു മുമ്പ് എത്തിയ ശശികല, കുറ്റകാരിയാണെന്ന് കോടതി പ്രഖ്യാപിച്ചതോടെ അവിടെ തന്നെ തങ്ങുകയാണ്.<br />
എംഎല്&#x200d;എമാരുടെ പിന്തുണ തേടി പനീര്&#x200d;ശെല്&#x200d;വവും പ്രദേശത്ത് എത്താനിടയുള്ളതിനാല്&#x200d; സംഘര്&#x200d;ഷസാധ്യത കണക്കിലെടുത്ത് റിസോര്&#x200d;ട്ട് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്&#x200d; പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.</p>
<p><img loading="lazy" class="alignnone size-full wp-image-20076" src="https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_.jpeg" alt="dc-cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108-medi" width="800" height="448" srcset="https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_.jpeg 800w, https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_-300x168.jpeg 300w, https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_-768x430.jpeg 768w, https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_-696x390.jpeg 696w, https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_-750x420.jpeg 750w" sizes="(max-width: 800px) 100vw, 800px" /></p>
<p>അതിനിടെ, ശശികലയെ നാലു വര്&#x200d;ഷത്തേക്ക് ശിക്ഷിച്ചതോടെ പൊതുമരാമത്ത് മന്ത്രി എടപ്പാടി പളനിസ്വാമിയെ ചിന്നമ്മ ക്യാമ്പ് നിയമകക്ഷി നേതാവായി തെരഞ്ഞെടുത്തു. സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുന്നതിന് ഭൂരിപക്ഷം തെളിയിക്കാന്&#x200d; അവസരം തേടി പളനിസ്വാമി ഗവര്&#x200d;ണറുമായി ഇന്നു വൈകിട്ട് അഞ്ചരക്ക് കൂടിക്കാഴ്ച നടത്തും. പനീല്&#x200d;ശെല്&#x200d;വം മന്ത്രിസഭയില്&#x200d; ജലസേചനമന്ത്രിയായിരുന്നു പളനിസ്വാമി. റിസോര്&#x200d;ട്ടില്&#x200d; കഴിയുന്ന എംഎല്&#x200d;എമാരെക്കൊണ്ട് പളനിസ്വാമിയെ പിന്തുണച്ച് ഒപ്പിടുവിച്ചതായും റിപ്പോര്&#x200d;ട്ടുകളുണ്ട്. അതേസമയം ശശികലയെ പൊലീസ് അറസ്റ്റു ചെയ്യില്ലെന്നും സ്വയം കീഴടങ്ങട്ടെയെന്നുമാണ് ബംഗളൂരു പൊലീസ് പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikala-palaniswami-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിരാഹാര സമരത്തിനൊരുങ്ങി ശശികല; രാഷ്ട്രീയമായി കരുത്താര്‍ജിച്ച് പനീര്‍ശെല്‍വം</title>
		<link>https://www.chandrikadaily.com/sasikala-paneerselvam-2.html</link>
					<comments>https://www.chandrikadaily.com/sasikala-paneerselvam-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 Feb 2017 05:20:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[OPaneerselvam]]></category>
		<category><![CDATA[OPS]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19868</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണറുടെ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികല നിരാഹാര സമരത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്ഭവനു മുന്നിലോ മറീന ബീച്ചിലെ ജയലളിത സ്മാരകത്തിനു മുന്നിലോ ഉപവാസമിരുന്നേക്കുമെന്നാണ് സൂചന. ശശികല തന്നെ പിന്തുണക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലേക്ക് പ്രകടനമായെത്താന്‍ സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി പിളര്‍ത്തുന്നതിന് ഗവര്‍ണര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ശശികല നേരത്തെ ആരോപിച്ചിരുന്നു. ഇന്ന് വൈകിട്ടോടെ മന്ത്രിസഭ രൂപീകരിക്കുന്നതിന് ക്ഷണിക്കണമെന്നാണ് ശശികല ആവശ്യപ്പെടുന്നത്. ഇന്നലെ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിലെത്തി [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിന് ഗവര്&#x200d;ണറുടെ അനുമതി ലഭിക്കാത്തതില്&#x200d; പ്രതിഷേധിച്ച് എഐഎഡിഎംകെ ജനറല്&#x200d; സെക്രട്ടറി വി.കെ ശശികല നിരാഹാര സമരത്തിന് ഒരുങ്ങുന്നതായി റിപ്പോര്&#x200d;ട്ട്. രാജ്ഭവനു മുന്നിലോ മറീന ബീച്ചിലെ ജയലളിത സ്മാരകത്തിനു മുന്നിലോ ഉപവാസമിരുന്നേക്കുമെന്നാണ് സൂചന. ശശികല തന്നെ പിന്തുണക്കുന്ന എംഎല്&#x200d;എമാര്&#x200d;ക്കൊപ്പം രാജ്ഭവനിലേക്ക് പ്രകടനമായെത്താന്&#x200d; സാധ്യതയുള്ളതിനാല്&#x200d; കനത്ത സുരക്ഷയാണ് ഏര്&#x200d;പ്പെടുത്തിയിരിക്കുന്നത്. പാര്&#x200d;ട്ടി പിളര്&#x200d;ത്തുന്നതിന് ഗവര്&#x200d;ണര്&#x200d; ബോധപൂര്&#x200d;വം ശ്രമിക്കുകയാണെന്ന് ശശികല നേരത്തെ ആരോപിച്ചിരുന്നു. ഇന്ന് വൈകിട്ടോടെ മന്ത്രിസഭ രൂപീകരിക്കുന്നതിന് ക്ഷണിക്കണമെന്നാണ് ശശികല ആവശ്യപ്പെടുന്നത്.</p>
<p></p>
<p>ഇന്നലെ എംഎല്&#x200d;എമാരെ പാര്&#x200d;പ്പിച്ചിരിക്കുന്ന റിസോര്&#x200d;ട്ടിലെത്തി ശശികല അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്&#x200d;ന്ന് ചില പാര്&#x200d;ട്ടി നേതാക്കളുമായി നടത്തിയ ചര്&#x200d;ച്ചക്കു ശേഷമാണ് പുതിയ സമരമാര്&#x200d;ഗത്തിലേക്ക് കടക്കാന്&#x200d; ശ്രമം നടത്തുന്നത്.<br />
അതേസമയം, ദിവസംതോറും കാവല്&#x200d; മുഖ്യമന്ത്രി പനീര്&#x200d;ശെല്&#x200d;വം കരുത്താര്&#x200d;ജിക്കുന്ന അവസ്ഥയാണുള്ളത്. പിന്തുണ പ്രഖ്യാപിച്ച് ബിജെപിയും പനീര്&#x200d;ശെല്&#x200d;വത്തിനൊപ്പമുണ്ട്. വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാന്&#x200d; പനീര്&#x200d;ശെല്&#x200d;വത്തിന് അവസരം നല്&#x200d;കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. ചിന്നമ്മ ക്യാമ്പില്&#x200d; നിന്ന് ഇന്നു നാല് എംപിമാര്&#x200d; കൂടി പനീര്&#x200d;ശെല്&#x200d;വത്തിനൊപ്പം ചേര്&#x200d;ന്നത് ശശികലയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഏഴ് ലോകസഭാ എംപിമാരും ഒരു രാജ്യസഭാ എംപിയുടെ പനീര്&#x200d;ശെല്&#x200d;വത്തെ പിന്തുണ അറിയിച്ചതായും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p><img loading="lazy" class="alignnone size-full wp-image-19870" src="https://www.chandrikadaily.com/wp-content/uploads/2017/02/sasikala_story_647_020917111046.jpg" alt="sasikala_story_647_020917111046" width="647" height="404" srcset="https://www.chandrikadaily.com/wp-content/uploads/2017/02/sasikala_story_647_020917111046.jpg 647w, https://www.chandrikadaily.com/wp-content/uploads/2017/02/sasikala_story_647_020917111046-300x187.jpg 300w" sizes="(max-width: 647px) 100vw, 647px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikala-paneerselvam-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശികല ക്യാമ്പില്‍ നിന്ന് രണ്ട് എംപിമാര്‍ കൂറുമാറി പനീര്‍ശെല്‍വത്തിനൊപ്പം</title>
		<link>https://www.chandrikadaily.com/sasikala-paneerselvam.html</link>
					<comments>https://www.chandrikadaily.com/sasikala-paneerselvam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Feb 2017 07:01:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[JJayalalithaa]]></category>
		<category><![CDATA[OPaneerselvam]]></category>
		<category><![CDATA[OPS]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19782</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ആര് അവസാനവാക്കാകുമെന്ന് അറിയുന്നതിന് പോര് മുറുകുന്നതിനിടെ ശശികലയെ പിന്തുണച്ചിരുന്ന രണ്ട് എംപിമാര്‍ കൂടി പനീര്‍ശെല്‍വം ക്യാമ്പിലെത്തിയതായി വിവരം. കൃഷ്ണഗിരിയില്‍ നിന്നുള്ള അശോക് കുമാര്‍, നാമക്കലില്‍ നിന്നുള്ള പി.ആര്‍ സുന്ദരം എന്നിവരാണ് കാവല്‍ മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചത്. എഐഎഡിഎംകെ പുതുച്ചേരി ഘടകവും പനീര്‍ശെല്‍വം പക്ഷത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പനീര്‍ശെല്‍വത്തെ പിന്തുണക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് പുതുച്ചേരി മേഖലയില്‍ നിന്നുള്ള എംഎല്‍എമാര്‍ യോഗം ചേര്‍ന്നതായും അറിയുന്നു. തീരുമാനം ഉടനുണ്ടാകുമെന്ന് പോണ്ടിച്ചേരി എംഎല്‍എ അന്‍പഴകന്‍ പറഞ്ഞു. അതിനിടെ ശക്തിക്കാട്ടി [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്&#x200d; ആര് അവസാനവാക്കാകുമെന്ന് അറിയുന്നതിന് പോര് മുറുകുന്നതിനിടെ ശശികലയെ പിന്തുണച്ചിരുന്ന രണ്ട് എംപിമാര്&#x200d; കൂടി പനീര്&#x200d;ശെല്&#x200d;വം ക്യാമ്പിലെത്തിയതായി വിവരം. കൃഷ്ണഗിരിയില്&#x200d; നിന്നുള്ള അശോക് കുമാര്&#x200d;, നാമക്കലില്&#x200d; നിന്നുള്ള പി.ആര്&#x200d; സുന്ദരം എന്നിവരാണ് കാവല്&#x200d; മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചത്. എഐഎഡിഎംകെ പുതുച്ചേരി ഘടകവും പനീര്&#x200d;ശെല്&#x200d;വം പക്ഷത്തേക്ക് നീങ്ങുന്നതായി റിപ്പോര്&#x200d;ട്ടുകളുണ്ട്. പനീര്&#x200d;ശെല്&#x200d;വത്തെ പിന്തുണക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് പുതുച്ചേരി മേഖലയില്&#x200d; നിന്നുള്ള എംഎല്&#x200d;എമാര്&#x200d; യോഗം ചേര്&#x200d;ന്നതായും അറിയുന്നു. തീരുമാനം ഉടനുണ്ടാകുമെന്ന് പോണ്ടിച്ചേരി എംഎല്&#x200d;എ അന്&#x200d;പഴകന്&#x200d; പറഞ്ഞു.</p>
<p><img loading="lazy" class="alignnone size-full wp-image-19784" src="https://www.chandrikadaily.com/wp-content/uploads/2017/02/ops3.jpg" alt="ops3" width="759" height="422" srcset="https://www.chandrikadaily.com/wp-content/uploads/2017/02/ops3.jpg 759w, https://www.chandrikadaily.com/wp-content/uploads/2017/02/ops3-300x167.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/02/ops3-696x387.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/02/ops3-755x420.jpg 755w" sizes="(max-width: 759px) 100vw, 759px" /></p>
<p>അതിനിടെ ശക്തിക്കാട്ടി ശശികലയെ വിറപ്പിക്കുന്നതിന് തന്നെ അനുകൂലിക്കുന്നവരോട് ചെന്നൈ മറീന ബീച്ചിലെത്താന്&#x200d; സമൂഹമാധ്യമങ്ങളിലൂടെ പനീര്&#x200d;ശെല്&#x200d;വം ആഹ്വാനം ചെയ്തിട്ടുണ്ട്. ജയലളിതയുടെ മുന്&#x200d; സെക്രട്ടറി വെങ്കിട്ടരാമന്റെ നേതൃത്വത്തില്&#x200d; യുവാക്കളെ സംഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikala-paneerselvam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതയുടെ മരണം: ഏതന്വേഷണവും നേരിടാന്‍ തയാറെന്ന് ശശികല</title>
		<link>https://www.chandrikadaily.com/jayalalitha-death-2.html</link>
					<comments>https://www.chandrikadaily.com/jayalalitha-death-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 10 Feb 2017 03:59:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[OPaneerselvam]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19668</guid>

					<description><![CDATA[ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച് ഏതൊരു അന്വേഷണവും നേരിടാന്‍ താന്‍ തയാറാണെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികല. സ്വകാര്യ തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ശശികല ഇതുസംബന്ധിച്ച് പ്രതികരിച്ചത്. 33 വര്‍ഷമായി &#8216;അമ്മ&#8217;ക്കൊപ്പമുണ്ടായിരുന്നു. അവരോടുള്ള തന്റെ പെരുമാറ്റം എങ്ങനെയായിരുന്നുവെന്ന് അറിയണമെങ്കില്‍ പോയസ്ഗാര്‍ഡിനുള്ളവരോട് ആരായണം. ആസ്പത്രി കിടക്കയിലുണ്ടായിരുന്ന 75 ദിവസവും അമ്മക്കൊപ്പമുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമറിയാം അമ്മയോടുള്ള എന്റെ പെരുമാറ്റം എങ്ങനെയായിരുന്നുവെന്ന്. ലണ്ടനില്‍ നിന്നു ഉള്‍പ്പെടെ ഡോക്ടര്‍മാരെ വരുത്തിച്ച് വിദഗ്ധ ചികിത്സയാണ് അമ്മക്കു നല്‍കിയിരുന്നത്. ടി.വിയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച് ഏതൊരു അന്വേഷണവും നേരിടാന്&#x200d; താന്&#x200d; തയാറാണെന്ന് എഐഎഡിഎംകെ ജനറല്&#x200d; സെക്രട്ടറി വി.കെ ശശികല. സ്വകാര്യ തമിഴ് ചാനലിനു നല്&#x200d;കിയ അഭിമുഖത്തിലാണ് ശശികല ഇതുസംബന്ധിച്ച് പ്രതികരിച്ചത്. 33 വര്&#x200d;ഷമായി &#8216;അമ്മ&#8217;ക്കൊപ്പമുണ്ടായിരുന്നു. അവരോടുള്ള തന്റെ പെരുമാറ്റം എങ്ങനെയായിരുന്നുവെന്ന് അറിയണമെങ്കില്&#x200d; പോയസ്ഗാര്&#x200d;ഡിനുള്ളവരോട് ആരായണം. ആസ്പത്രി കിടക്കയിലുണ്ടായിരുന്ന 75 ദിവസവും അമ്മക്കൊപ്പമുണ്ടായിരുന്നു. ഡോക്ടര്&#x200d;മാര്&#x200d;ക്കും നഴ്‌സുമാര്&#x200d;ക്കുമറിയാം അമ്മയോടുള്ള എന്റെ പെരുമാറ്റം എങ്ങനെയായിരുന്നുവെന്ന്. ലണ്ടനില്&#x200d; നിന്നു ഉള്&#x200d;പ്പെടെ ഡോക്ടര്&#x200d;മാരെ വരുത്തിച്ച് വിദഗ്ധ ചികിത്സയാണ് അമ്മക്കു നല്&#x200d;കിയിരുന്നത്. ടി.വിയില്&#x200d; ഹനുമാന്&#x200d; സീരിയല്&#x200d; കാണുന്ന പതിവ് അമ്മക്കുണ്ടായിരുന്നു. ആസ്പത്രിയിലായപ്പോള്&#x200d; താനത് റെക്കോര്&#x200d;ഡ് ചെയ്ത് എത്തിക്കാന്&#x200d; മറന്നിരുന്നില്ല. ഡി.എം.കെയുടെ വിമര്&#x200d;ശനങ്ങളെ താന്&#x200d; ഭയക്കുന്നില്ല. എന്നാല്&#x200d; എഐഎഡിഎംകെക്കൊപ്പമുണ്ടായിരുന്ന പനീര്&#x200d;ശെല്&#x200d;വം തന്റെ സ്വാര്&#x200d;ത്ഥതക്കു വേണ്ടി പറയുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്നും ശശികല പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalalitha-death-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
