<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>#OPanneerselvam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/opanneerselvam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 17 Feb 2017 03:13:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>#OPanneerselvam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പനീര്‍സെല്‍വത്തില്‍ നിന്ന് അകന്ന് ബി.ജെ.പി; തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പ് നാളെ</title>
		<link>https://www.chandrikadaily.com/paneerselvam-bjp-thamizhnadu.html</link>
					<comments>https://www.chandrikadaily.com/paneerselvam-bjp-thamizhnadu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 17 Feb 2017 03:13:46 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPanneerselvam]]></category>
		<category><![CDATA[palani swami]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20323</guid>

					<description><![CDATA[ചെന്നൈ: എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ പനീര്‍സെല്‍വത്തിന്റെ കാലിടറി. ശശികല ജയിലില്‍ പോയാല്‍ പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍ പേര്‍ തന്നെ തുണച്ചേക്കുമെന്ന് പനീര്‍സെല്‍വം കരുതിയിരുന്നെങ്കിലും അത് നടന്നില്ല. ശശികലയുടെ ജയില്‍വാസത്തിനൊപ്പം പളനിസ്വാമി അധികാരമേല്‍ക്കുന്ന കാഴ്ച്ചയാണുണ്ടായത്. ശശികലക്കെതിരെ തിരിഞ്ഞ പനീര്‍സെല്‍വത്തിന് കരുത്തായി ഉണ്ടായിരുന്നത് ബി.ജെ.പിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും പിന്തുണയായിരുന്നു. എന്നാല്‍ പളനിസ്വാമി അധികാരത്തിലേക്കെത്തിയതോടെ ഒ.പി.എസില്‍ നിന്നും അകലം പാലിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതേസമയം, ഒ.പി.എസിനൊപ്പം ശശികല ക്യാമ്പില്‍ നിന്ന് പുറത്തുചാടിയ പാണ്ഡ്യരാജന്‍ തിരിച്ച് പോകുന്നതിനും സാധ്യകളേറെയാണ്. സാഹചര്യങ്ങള്‍ പ്രതികൂലമായിരിക്കുന്നതിനാല്‍ ഇപ്പോള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ പനീര്&#x200d;സെല്&#x200d;വത്തിന്റെ കാലിടറി. ശശികല ജയിലില്&#x200d; പോയാല്&#x200d; പാര്&#x200d;ട്ടിയില്&#x200d; നിന്നും കൂടുതല്&#x200d; പേര്&#x200d; തന്നെ തുണച്ചേക്കുമെന്ന് പനീര്&#x200d;സെല്&#x200d;വം കരുതിയിരുന്നെങ്കിലും അത് നടന്നില്ല. ശശികലയുടെ ജയില്&#x200d;വാസത്തിനൊപ്പം പളനിസ്വാമി അധികാരമേല്&#x200d;ക്കുന്ന കാഴ്ച്ചയാണുണ്ടായത്.</p>
<p>ശശികലക്കെതിരെ തിരിഞ്ഞ പനീര്&#x200d;സെല്&#x200d;വത്തിന് കരുത്തായി ഉണ്ടായിരുന്നത് ബി.ജെ.പിയുടേയും കേന്ദ്രസര്&#x200d;ക്കാരിന്റേയും പിന്തുണയായിരുന്നു. എന്നാല്&#x200d; പളനിസ്വാമി അധികാരത്തിലേക്കെത്തിയതോടെ ഒ.പി.എസില്&#x200d; നിന്നും അകലം പാലിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതേസമയം, ഒ.പി.എസിനൊപ്പം ശശികല ക്യാമ്പില്&#x200d; നിന്ന് പുറത്തുചാടിയ പാണ്ഡ്യരാജന്&#x200d; തിരിച്ച് പോകുന്നതിനും സാധ്യകളേറെയാണ്. സാഹചര്യങ്ങള്&#x200d; പ്രതികൂലമായിരിക്കുന്നതിനാല്&#x200d; ഇപ്പോള്&#x200d; കൂടുതല്&#x200d; പ്രതിസന്ധിയിലേക്കെത്തിയിരിക്കുകയാണ് പനീര്&#x200d;സെല്&#x200d;വം. എന്നാല്&#x200d; പനീര്&#x200d;സെല്&#x200d;വം ഒഴികെ മറ്റെല്ലാവര്&#x200d;ക്കും പാര്&#x200d;ട്ടിയിലേക്ക് തിരിച്ച് വരാമെന്നാണ് ശശികല പക്ഷത്തിന്റെ നിലപാട്. പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ പനീര്&#x200d;സെല്&#x200d;വത്തിന്റെ വീടിനുനേരെ ആക്രമണം നടന്നിരുന്നു. ഇതിനു പിന്നില്&#x200d; ശശികലപക്ഷമാണെന്നാണ് സൂചന.<br />
അതേസമയം, മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഇന്ന് സെക്രട്ടറിയേറ്റിലെത്തി ചുമതലയേറ്റെടുത്തേക്കും.നാളെയാണ് നിയമസഭയില്&#x200d; വിശ്വാസവോട്ടെടുപ്പ് നടക്കുന്നത്. നൂറ്റിപതിനെട്ട് എം.എല്&#x200d;.എമാരുടെ പിന്തുണയാണ് അണ്ണാ ഡി.എം.കെയ്ക്ക് ഭരണം നിലനിര്&#x200d;ത്താന്&#x200d; ആവശ്യം.ശശികല പക്ഷത്തുള്ള എം.എല്&#x200d;.എമാരില്&#x200d; ഭൂരിപക്ഷവും ഇപ്പോഴും കൂവത്തൂരിലെ റിസോര്&#x200d;ട്ടില്&#x200d; തുടരുകയാണ്. വിശ്വാസവോട്ടെടുപ്പിന് ശേഷം പളനിസ്വാമിയും മന്ത്രിമാരും പരപ്പന അഗ്രഹാര ജയിലിലെത്തി ശശികലയെ കണ്ടേക്കുമെന്നും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/paneerselvam-bjp-thamizhnadu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്തു കൊണ്ട് ബി.ജെ.പി അണ്ണാഡി.എം.കെയ്ക്കു പിന്നാലെ</title>
		<link>https://www.chandrikadaily.com/why-the-bjp%e2%80%89needs-aiadmk-more-than-ever.html</link>
					<comments>https://www.chandrikadaily.com/why-the-bjp%e2%80%89needs-aiadmk-more-than-ever.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 Feb 2017 17:44:25 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPanneerselvam]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[pm modi]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20306</guid>

					<description><![CDATA[ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി വലിച്ചു നീട്ടിയതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്റെ വ്യക്തമായ കൈകടത്തലുകളുണ്ടെന്ന ആരോപണം നിലനില്‍ക്കെ എന്തു കൊണ്ട് എ.ഐ.എ.ഡി.എം.കെ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ ഇടപെടല്‍ എന്ന ചോദ്യം പ്രസക്തമാവുകയാണ്. ശശികലയോടൊപ്പമുള്ള അണ്ണാഡി.എം.കെയോ, പന്നീര്‍ശെല്‍വത്തോടൊപ്പമുള്ള എ.ഐ.ഡി.എം.കെയോ എന്നതിനേക്കാള്‍ അണ്ണാഡി.എം.കെയുടെ പിന്തുണ ആര്‍ജ്ജിക്കുക എന്നതാണ് ബി.ജെ.പിയുടെ ആവശ്യം. ബി.ജെ.പിയുമായി നല്ല ബന്ധത്തിലല്ലാത്ത ശശികലയ്‌ക്കെതിരെ ഒ പന്നീര്‍ശെല്‍വത്തെ ഇളക്കി വിട്ടതിനു പിന്നിലെ ചേതോവികാരവും ഇതാണ്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമിയെ ജൂലൈയില്‍ തെരഞ്ഞെടുക്കാനിരിക്കുന്നതാണ് ബി.ജെ.പിയെ അണ്ണാഡി.എം.കെയ്ക്കു പിന്നാലെ പോകാന്‍ പ്രേരിപ്പിക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: തമിഴ്‌നാട്ടില്&#x200d; രാഷ്ട്രീയ പ്രതിസന്ധി വലിച്ചു നീട്ടിയതിനു പിന്നില്&#x200d; കേന്ദ്ര സര്&#x200d;ക്കാറിന്റെ വ്യക്തമായ കൈകടത്തലുകളുണ്ടെന്ന ആരോപണം നിലനില്&#x200d;ക്കെ എന്തു കൊണ്ട് എ.ഐ.എ.ഡി.എം.കെ രാഷ്ട്രീയത്തില്&#x200d; ബി.ജെ.പിയുടെ ഇടപെടല്&#x200d; എന്ന ചോദ്യം പ്രസക്തമാവുകയാണ്. ശശികലയോടൊപ്പമുള്ള അണ്ണാഡി.എം.കെയോ, പന്നീര്&#x200d;ശെല്&#x200d;വത്തോടൊപ്പമുള്ള എ.ഐ.ഡി.എം.കെയോ എന്നതിനേക്കാള്&#x200d; അണ്ണാഡി.എം.കെയുടെ പിന്തുണ ആര്&#x200d;ജ്ജിക്കുക എന്നതാണ് ബി.ജെ.പിയുടെ ആവശ്യം. ബി.ജെ.പിയുമായി നല്ല ബന്ധത്തിലല്ലാത്ത ശശികലയ്‌ക്കെതിരെ ഒ പന്നീര്&#x200d;ശെല്&#x200d;വത്തെ ഇളക്കി വിട്ടതിനു പിന്നിലെ ചേതോവികാരവും ഇതാണ്. രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജിയുടെ പിന്&#x200d;ഗാമിയെ ജൂലൈയില്&#x200d; തെരഞ്ഞെടുക്കാനിരിക്കുന്നതാണ് ബി.ജെ.പിയെ അണ്ണാഡി.എം.കെയ്ക്കു പിന്നാലെ പോകാന്&#x200d; പ്രേരിപ്പിക്കുന്ന ഘടകം. എം.പിമാരും എം.എല്&#x200d;.എമാരും ഉള്&#x200d;പ്പെടുന്ന ഇലക്ട്രല്&#x200d; കോളീജിയത്തില്&#x200d; ബി.ജെ.പിയ്‌ക്കോ, എന്&#x200d;.ഡി.എയ്‌ക്കോ വ്യക്തമായ ഭൂരിപക്ഷമില്ലാത്തതാണ് പാര്&#x200d;ട്ടിയെ പ്രാദേശിക രാഷ്ട്രീയ കക്ഷിക്കു പിന്നാലെ നടക്കാന്&#x200d; പ്രേരിപ്പിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; പ്രതിപക്ഷവുമായി ഐക്യത്തിലെത്താത്ത സാഹചര്യമുണ്ടായാല്&#x200d; എന്&#x200d;.ഡി.എ സഖ്യത്തിലില്ലാത്ത എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി എന്നീ കക്ഷികളുടെ പിന്തുണ ബി.ജെ.പിക്ക് അതിനിര്&#x200d;ണായകമാവും. പ്രതിപക്ഷം സ്ഥാനാര്&#x200d;ത്ഥിയെ പ്രഖ്യാപിച്ചാല്&#x200d; ബി.ജെ.പിയ്ക്ക് ഭൂരിപക്ഷത്തിന് 1,70,000 വോട്ടുകളുടെ കുറവാണ് ഉണ്ടാവുക. എന്&#x200d;.ഡി.എ സഖ്യത്തിന് 75,000 വോട്ടുകളുടെ കുറവും. അണ്ണാഡി.എം.കെയ്ക്ക് 58,984 വോട്ടുകളുള്ളതിനാല്&#x200d; ഇത് ബി.ജെ.പിയെ സംബന്ധിച്ച് ചെറുതല്ലാത്ത സഹായമാവും. ശശികലയ്‌ക്കെതിരെ പോരിനിറങ്ങും മുമ്പ് പന്നീര്&#x200d;ശെല്&#x200d;വം കേന്ദ്രത്തിലെ ബി.ജെ.പി നേതാക്കളുടെ പിന്തുണ തേടിയതും ഈ സാഹചര്യത്തിലാണ്. ശശികല പക്ഷത്തെ ഇ പളനി സ്വാമി മുഖ്യമന്ത്രിയായ സ്ഥിതിക്ക് ഇനി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതകള്&#x200d; ചൂണ്ടിക്കാട്ടി ശശികല പക്ഷത്തെ ചൂണ്ടയിടാനാവും വരും ദിനങ്ങളില്&#x200d; ബി.ജെ.പി ശ്രമിക്കുക. 2012ല്&#x200d; യു.പി.എ സ്ഥാനാര്&#x200d;ത്ഥിയായിരുന്ന പ്രണബ് മുഖര്&#x200d;ജിക്കെതിരെ പി.എ സാംഗ്മയെ രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിയായി എ.ഐ.എ.ഡി.എം.കെയും ബി.ജെ.ഡിയുമാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ബി.ജെ.പി സാംഗ്മയെ പിന്തുണക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/why-the-bjp%e2%80%89needs-aiadmk-more-than-ever.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒ.പി.എസ് ക്യാമ്പില്‍ അമ്പരപ്പ്; ഘര്‍വാപസി സൂചന നല്‍കി പാണ്ഡ്യരാജന്‍</title>
		<link>https://www.chandrikadaily.com/how-the-mood-see-sawed-in-ops-camp.html</link>
					<comments>https://www.chandrikadaily.com/how-the-mood-see-sawed-in-ops-camp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 Feb 2017 17:26:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPanneerselvam]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<category><![CDATA[tamilnaduchiefminister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20303</guid>

					<description><![CDATA[ചെന്നൈ: ശശികലക്കെതിരായ പോരാട്ടം തുടരുമെന്ന് മുന്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം. അതേ സമയം ജയലളിതയുടെ നിഴലായി നടന്നു മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവെച്ച ഒ.പി.എസ് എന്ന പന്നീര്‍ശെല്‍വം പാര്‍ട്ടിയില്‍ ശശികല പക്ഷത്തിനെതിരെ കലാപവുമായി പുറത്തു വന്നെങ്കിലും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാതലത്തില്‍ നിരായുധനായ അവസ്ഥയിലാണ്. ശശികലയുടെ ആശിര്‍വാദത്തോടെ എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ സ്വന്തം ക്യാമ്പില്‍ തന്നെ വിള്ളല്‍ വീഴുമെന്ന് ഒ.പി.എസ് ഭയക്കുന്നുണ്ട്. പളനി സ്വാമി പാര്‍ട്ടിക്കുള്ളില്‍ സ്വീകാര്യനായതിനാല്‍ ശശികലയ്‌ക്കെതിരായ വികാരം അദ്ദേഹത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇല്ലെന്നത് [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ശശികലക്കെതിരായ പോരാട്ടം തുടരുമെന്ന് മുന്&#x200d; മുഖ്യമന്ത്രി ഒ പന്നീര്&#x200d;ശെല്&#x200d;വം. അതേ സമയം ജയലളിതയുടെ നിഴലായി നടന്നു മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവെച്ച ഒ.പി.എസ് എന്ന പന്നീര്&#x200d;ശെല്&#x200d;വം പാര്&#x200d;ട്ടിയില്&#x200d; ശശികല പക്ഷത്തിനെതിരെ കലാപവുമായി പുറത്തു വന്നെങ്കിലും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാതലത്തില്&#x200d; നിരായുധനായ അവസ്ഥയിലാണ്. ശശികലയുടെ ആശിര്&#x200d;വാദത്തോടെ എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ സ്വന്തം ക്യാമ്പില്&#x200d; തന്നെ വിള്ളല്&#x200d; വീഴുമെന്ന് ഒ.പി.എസ് ഭയക്കുന്നുണ്ട്. പളനി സ്വാമി പാര്&#x200d;ട്ടിക്കുള്ളില്&#x200d; സ്വീകാര്യനായതിനാല്&#x200d; ശശികലയ്‌ക്കെതിരായ വികാരം അദ്ദേഹത്തിനെതിരെ പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;ക്കിടയില്&#x200d; ഇല്ലെന്നത് ഒ.പി.എസിന് പ്രതിസന്ധിയിലാക്കുന്നുണ്ട്. ശശികല ക്യാമ്പില്&#x200d; നിന്നും പന്നീര്&#x200d;ശെല്&#x200d;വത്തോടൊപ്പം ചേര്&#x200d;ന്ന ഒ പാണ്ഡ്യരാജന്&#x200d; ശശികല പക്ഷത്തേക്കു തന്നെ തിരികെ പോകുമെന്ന സൂചന നല്&#x200d;കിക്കഴിഞ്ഞു. പാര്&#x200d;ട്ടിയില്&#x200d; യാതൊരു അഭിപ്രായ വ്യത്യാസമില്ലെന്നും, പാര്&#x200d;ട്ടി യോജിച്ചു നില്&#x200d;ക്കണമെന്നത് അമ്മയുടെ (ജയലളിത) ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പന്നീര്&#x200d;ശെല്&#x200d;വമൊഴികെ ആര്&#x200d;ക്കും പാര്&#x200d;ട്ടിയിലേക്കു തിരിച്ചു വരാമെന്നായിരുന്നു ശശികലയുടെ വിശ്വസ്ഥനായ സി രാജശേഖറിന്റെ പ്രതികരണം. പന്നീര്&#x200d;ശെല്&#x200d;വം പാര്&#x200d;ട്ടിയെ വഞ്ചിച്ചവനാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്&#x200d; 11 എം.എല്&#x200d;.എമാരുടേയും 11 എം.പിമാരുടേയും മാത്രം പിന്തുണയാണ് പന്നീര്&#x200d;ശെല്&#x200d;വത്തിനുള്ളത്. അതിനിടെ എം.പിമാരെ തിരികെ ശശികല പക്ഷത്തേക്കു തന്നെ മടക്കിക്കൊണ്ടുവരുന്നതിനായി ടി.ടി.വി ദിനകരന്&#x200d; മധ്യസ്ഥ ചര്&#x200d;ച്ചകള്&#x200d;ക്കു തുടക്കമിട്ടതായാണ് വിവരം. ജയലളിത പാര്&#x200d;ട്ടിയില്&#x200d; നിന്നും പുറത്താക്കിയിരുന്ന ശശികലയുടെ സഹോദരിയുടെ മകന്&#x200d; ടി.ടി.വി ദിനകരനെ കഴിഞ്ഞ ദിവസം ശശികല പാര്&#x200d;ട്ടിയില്&#x200d; തിരിച്ചെടുക്കുകയും ഡെപ്യൂട്ടി ജനറല്&#x200d; സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിരുന്നു. ജയലളിതയുടെ വിയോഗത്തോടെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ഒപിഎസ്സിനെ തല്&#x200d;സ്ഥാനത്ത് നിന്നും നീക്കി ശശികല മുഖ്യമന്ത്രിയാകാന്&#x200d; നടത്തിയ നീക്കങ്ങളാണ് സംസ്ഥാനത്തെ അധികാര വടംവലിക്ക് മുഖ്യകാരണം. ശശികലയ്‌ക്കെതിരെ തുറന്നടിച്ച് ഒ പന്നീര്&#x200d;ശെല്&#x200d;വം രംഗത്തെത്തിയതോടെ അണ്ണാ ഡിഎംകെയിലെ കലാപം പരസ്യമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/how-the-mood-see-sawed-in-ops-camp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശികല ഇന്ന് കീഴടങ്ങിയേക്കും; പനീര്‍ശെല്‍വത്തിനൊപ്പം &#8216;സഖ്യം&#8217; ചേര്‍ന്ന് ദീപ ജയകുമാര്‍</title>
		<link>https://www.chandrikadaily.com/sasikala-paneerselvam-3.html</link>
					<comments>https://www.chandrikadaily.com/sasikala-paneerselvam-3.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 15 Feb 2017 05:21:30 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPanneerselvam]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[OPS]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20141</guid>

					<description><![CDATA[ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച എഐഎഡിഎം ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ ഇന്ന് ബംഗളൂരു വിചാരക്കോടതി മുമ്പാകെ ഹാജരാക്കിയേക്കും. പാര്‍ട്ടി എംഎല്‍എമാരെ പാര്‍പ്പിച്ച കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന ശശികല ഇന്നലെ രാത്രി ചെന്നൈയിലെ പോയസ്ഗാര്‍ഡനിലെത്തി. ജയിലിന് അകത്തായാലും പുറത്തായാലും തന്റെ മനസ്സ് പാര്‍ട്ടിക്കൊപ്പമുണ്ടാകുമെന്ന് അവര്‍ പോയസ് ഗാര്‍ഡനില്‍ അണികളോട് പറഞ്ഞു. ജയിലില്‍ നിന്ന് പാര്‍ട്ടിയെ നയിക്കുമെന്നും അവര്‍ വ്യക്തമാക്കി. അതിനിടെ, കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവുമായി ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാര്‍ കൂടിക്കാഴ്ച [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്&#x200d; സുപ്രീംകോടതി ശിക്ഷിച്ച എഐഎഡിഎം ജനറല്&#x200d; സെക്രട്ടറി ശശികല നടരാജന്&#x200d; ഇന്ന് ബംഗളൂരു വിചാരക്കോടതി മുമ്പാകെ ഹാജരാക്കിയേക്കും. പാര്&#x200d;ട്ടി എംഎല്&#x200d;എമാരെ പാര്&#x200d;പ്പിച്ച കൂവത്തൂരിലെ റിസോര്&#x200d;ട്ടില്&#x200d; കഴിഞ്ഞിരുന്ന ശശികല ഇന്നലെ രാത്രി ചെന്നൈയിലെ പോയസ്ഗാര്&#x200d;ഡനിലെത്തി. ജയിലിന് അകത്തായാലും പുറത്തായാലും തന്റെ മനസ്സ് പാര്&#x200d;ട്ടിക്കൊപ്പമുണ്ടാകുമെന്ന് അവര്&#x200d; പോയസ് ഗാര്&#x200d;ഡനില്&#x200d; അണികളോട് പറഞ്ഞു. ജയിലില്&#x200d; നിന്ന് പാര്&#x200d;ട്ടിയെ നയിക്കുമെന്നും അവര്&#x200d; വ്യക്തമാക്കി.</p>
<p><img loading="lazy" class="alignnone size-full wp-image-20143" src="https://www.chandrikadaily.com/wp-content/uploads/2017/02/deepa-jayakumar-panneerselvam-pti_650x400_61487093894.jpg" alt="deepa-jayakumar-panneerselvam-pti_650x400_61487093894" width="650" height="400" srcset="https://www.chandrikadaily.com/wp-content/uploads/2017/02/deepa-jayakumar-panneerselvam-pti_650x400_61487093894.jpg 650w, https://www.chandrikadaily.com/wp-content/uploads/2017/02/deepa-jayakumar-panneerselvam-pti_650x400_61487093894-300x185.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/02/deepa-jayakumar-panneerselvam-pti_650x400_61487093894-356x220.jpg 356w" sizes="(max-width: 650px) 100vw, 650px" /></p>
<p>അതിനിടെ, കാവല്&#x200d; മുഖ്യമന്ത്രി ഒ. പനീര്&#x200d;ശെല്&#x200d;വവുമായി ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാര്&#x200d; കൂടിക്കാഴ്ച നടത്തി. ഇരുവരും രാത്രി വൈകി മറീന ബീച്ചിലെ ജയാസ്മാരകത്തില്&#x200d; സന്ദര്&#x200d;ശനം നടത്തി. എഐഎഡിഎംകെയുടെ നല്ല ഭാവിക്കായി ഒന്നിച്ച് പ്രവര്&#x200d;ത്തിക്കുമെന്ന് ഇരുവരും പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രവേശനമാണിതെന്നും ദീപ വാര്&#x200d;ത്താലേഖകരോട് പറഞ്ഞു. അതേസമയം തമിഴ്‌നാട് നിയമസഭയില്&#x200d; ഭൂരിപക്ഷം ആര്&#x200d;ക്കാണെന്നറിയാന്&#x200d; അടിയന്തരമായി നിയമസഭാ സമ്മേളനം വിളിച്ചു ചേര്&#x200d;ക്കണമെന്ന് കോണ്&#x200d;ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിയും മോദി സര്&#x200d;ക്കാറും അവസരം മുതലെടുക്കാനാണ് ശ്രമിക്കുന്നതെന്ന് പാര്&#x200d;ട്ടി വക്താവ് രണ്&#x200d;ദീപ് സുര്&#x200d;ജെവാല ന്യൂഡല്&#x200d;ഹിയില്&#x200d; ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikala-paneerselvam-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാത്തിരിപ്പിന് വിരാമമില്ല; ശശികലക്ക് തിരിച്ചടിയെന്ന് സൂചന</title>
		<link>https://www.chandrikadaily.com/suspense-over-sasikalas-swearing-in-ops-says-please-wait-and-see.html</link>
					<comments>https://www.chandrikadaily.com/suspense-over-sasikalas-swearing-in-ops-says-please-wait-and-see.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 10 Feb 2017 18:46:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPanneerselvam]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19762</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. ശശികലയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന. അഴിമതികേസില്‍ പ്രതി ആയതിനാല്‍ ശശികലയുടെ തെരഞ്ഞെടുപ്പ് യോഗ്യതസംബന്ധിച്ചുപോലും വ്യക്തതയില്ല. ആറു മാസത്തിനകം ശശികല എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെടുമോ എന്ന കാര്യവും ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ല. അത്തരമൊരാളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് എ.ഐ.എ.ഡി.എം.കെ ഭരണഘടനാ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് ഗവര്&#x200d;ണര്&#x200d; വിദ്യാസാഗര്&#x200d; റാവു കേന്ദ്രത്തിന് റിപ്പോര്&#x200d;ട്ട് നല്&#x200d;കി. ശശികലയെ സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; ക്ഷണിക്കേണ്ടതില്ലെന്നാണ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നതെന്നാണ് സൂചന. അഴിമതികേസില്&#x200d; പ്രതി ആയതിനാല്&#x200d; ശശികലയുടെ തെരഞ്ഞെടുപ്പ് യോഗ്യതസംബന്ധിച്ചുപോലും വ്യക്തതയില്ല. ആറു മാസത്തിനകം ശശികല എം.എല്&#x200d;.എ ആയി തെരഞ്ഞെടുക്കപ്പെടുമോ എന്ന കാര്യവും ഇപ്പോള്&#x200d; ഉറപ്പിച്ചു പറയാനാവില്ല. അത്തരമൊരാളെ സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; ക്ഷണിക്കാനാവില്ലെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. റിപ്പോര്&#x200d;ട്ടിന്റെ പകര്&#x200d;പ്പ് ഒരു സ്വകാര്യ ചാനല്&#x200d; പുറത്തുവിട്ടു.<br />
ശശികലയെ പാര്&#x200d;ട്ടി ജനറല്&#x200d; സെക്രട്ടറിയായി തെരഞ്ഞെടുത്തത് എ.ഐ.എ.ഡി.എം.കെ ഭരണഘടനാ ചട്ടങ്ങള്&#x200d; പ്രകാരമല്ലെന്നും ഗവര്&#x200d;ണറുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നതായാണ് വിവരം. തമിഴ്‌നാട്ടില്&#x200d; നിലവില്&#x200d; ഭരണ ശൂന്യത നിലനില്&#x200d;ക്കുന്നില്ലെന്നാണ് ഗവര്&#x200d;ണറുടെ മറ്റൊരു വാദം. പന്നീര്&#x200d;ശെല്&#x200d;വം തന്നെയാണ് സംസ്ഥാന മുഖ്യമന്ത്രി. ഈ നില തുടരട്ടെ. നേതൃമാറ്റത്തിന് തിടുക്കം കാണിക്കേണ്ടതില്ലെന്നും ഗവര്&#x200d;ണറുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. അതേസമയം ഏറ്റവും വലിയ കക്ഷി ഭൂരിപക്ഷ തീരുമാനപ്രകാരം നിര്&#x200d;ദേശിച്ച വ്യക്തിയെ സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിന് ക്ഷണിക്കേണ്ടെന്ന ഗവര്&#x200d;ണറുടെ നിലപാട് നിയമ യുദ്ധത്തിന് വഴിയൊരുക്കിയേക്കും.<br />
ശികലയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ കാവല്&#x200d; മുഖ്യമന്ത്രി ഒ പന്നീര്&#x200d;ശെല്&#x200d;വം രംഗത്തെത്തിയതോടെ എ.ഐ.എ. ഡി.എം.കെയില്&#x200d; രൂപപ്പെട്ട ചേരിതിരിവ് മൂന്നാം ദിനവും രൂക്ഷമായി തുടരുകയാണ്. നിയുക്ത മുഖ്യമന്ത്രി വി.കെ ശശികലയും ബുധനാഴ്ച ഗവര്&#x200d;ണറുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; ആരെ ക്ഷണിക്കണെന്ന കാര്യത്തില്&#x200d; ഇതുവരെ തീരുമാനമെടുത്തിട്ടില്ല.<br />
അതേസമയം എ.ഐ.എ.ഡി. എം.കെ എം.എല്&#x200d;.എമാരെ ഒളിവില്&#x200d; പാര്&#x200d;പ്പിച്ച നടപടി ചോദ്യം ചെയ്ത് ഗവര്&#x200d;ണര്&#x200d; വിദ്യാസാഗര്&#x200d; റാവുവും ചെന്നൈ ഹൈക്കോടതിയും രംഗത്തെത്തി. ഗുരൂതരമായ വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സംസ്ഥാന സര്&#x200d;ക്കാറിനോട് റിപ്പോര്&#x200d;ട്ട് നല്&#x200d;കാന്&#x200d; ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്&#x200d;, ഡി.ജി.പി ടി.കെ രാജേന്ദ്രന്&#x200d;, ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്&#x200d; എസ് ജോര്&#x200d;ജ്ജ് എന്നിവരെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയാണ് ഗവര്&#x200d;ണര്&#x200d; ആശങ്ക പ്രകടിപ്പിച്ചത്. ക്രമസമാധാനനില സംബന്ധിച്ച വിശദാംശങ്ങള്&#x200d; ആരാഞ്ഞ ഗവര്&#x200d;ണര്&#x200d;, ആവശ്യമെങ്കില്&#x200d; കേന്ദ്ര സേനയെ വിന്യസിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് നിര്&#x200d;ദേശിച്ചതായും റിപ്പോര്&#x200d;ട്ടുണ്ട്.<br />
രണ്ടു ദിവസം മുമ്പ് നടന്ന നിയമസഭാ കക്ഷി യോഗത്തിനു ശേഷം എം.എല്&#x200d;.എമാരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സമര്&#x200d;പ്പിച്ച രണ്ട് ഹേബിയസ് കോര്&#x200d;പ്പസ് ഹര്&#x200d;ജികള്&#x200d; പരിഗണിക്കവെയായിരുന്നു ചെന്നൈ ഹൈക്കോടതിയുടെ ഇടപെടല്&#x200d;. കുന്നം നിയോജക മണ്ഡലത്തില്&#x200d;നിന്നുള്ള എം. എല്&#x200d;.എ രാമചന്ദ്രനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ വോട്ടറായ എം.ആര്&#x200d; ഇളവരശനും കൃഷ്ണരായപുരം എം. എല്&#x200d;.എ എം ഗീതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അകന്ന ബന്ധുവുമാണ് ഹേബിയസ് കോര്&#x200d;പ്പസ് ഫയല്&#x200d; ചെയ്തത്. ഫോണിലോ മറ്റുനിലക്കോ എം.എല്&#x200d;.എമാരെ ബന്ധപ്പെടാന്&#x200d; കഴിയുന്നില്ലെന്നും നിയമവിരുദ്ധമായി തടവില്&#x200d;വച്ചതില്&#x200d; പ്രതിഷേധിച്ച് 20 എം.എല്&#x200d;.എമാര്&#x200d; രണ്ടു ദിവസമായി പട്ടിണി സമരത്തിലാണെന്നും പരാതിക്കാരുടെ അഭിഭാഷകന്&#x200d; കെ ബാബു വാദിച്ചു. എം.എല്&#x200d;. എമാരെ നിയമവിരുദ്ധമായി തടവില്&#x200d; പാര്&#x200d;പ്പിച്ചിരിക്കുന്നുവെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് ടി.സി.എസ് സെല്&#x200d;വം, ടി മതിവാനന്&#x200d; എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അതേസമയം എം.എല്&#x200d;.എമാരുമായി നേരിട്ട് ബന്ധമില്ലാത്തവരുടെ ഹര്&#x200d;ജി ആയതിനാല്&#x200d; കോടതിക്ക് നേരിട്ട് നടപടി എടുക്കാനാവില്ലെന്നും വിശദീകരണം ആവശ്യപ്പെട്ട് സര്&#x200d;ക്കാറിന് നോട്ടീസ് അക്കാനേ കഴിയൂവെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്&#x200d;ന്നാണ് സര്&#x200d;ക്കാറിനോട് വിശദാംശങ്ങള്&#x200d; അറിയിക്കാന്&#x200d; കോടതി ആവശ്യപ്പെട്ടത്. കേസ് ഫെബ്രുവരി 13ന് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.<br />
ഇതിനിടെ എം.എല്&#x200d;.എമാരെ നിയമവിരുദ്ധമായി തടവില്&#x200d; പാര്&#x200d;പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് മുന്&#x200d; മന്ത്രി എസ്.പി ഷണ്&#x200d;മുഖനാഥന്&#x200d; ചെന്നൈ പൊലീസില്&#x200d; പരാതി നല്&#x200d;കി. ശശികലയുടെ നിര്&#x200d;ദേശപ്രകാരം എടപ്പള്ളി പളനി സ്വാമിയാണ് സംഭവം ആസൂത്രണം ചെയ്തതെന്നും ഹര്&#x200d;ജിയില്&#x200d; ആരോപിക്കുന്നു.<br />
പുതിയ പ്രസീഡിയം ചെയര്&#x200d;മാനായി ശശികല തെരഞ്ഞെടുത്ത സെങ്കോട്ടയ്യന്&#x200d; ഇന്നലെ കരുവണ്ണൂര്&#x200d; ഗോള്&#x200d;ഡന്&#x200d; ബേ ബീച്ച് റിസോര്&#x200d;ട്ടിലെത്തി എം.എല്&#x200d;.എമാരുമായി കൂടിക്കാഴ്ച നടത്തി. എടപ്പാടി പളനിസ്വാമി, വിജയഭാസ്‌കര്&#x200d; എന്നിവര്&#x200d;ക്കൊപ്പമാണ് സെങ്കോട്ടയ്യന്&#x200d; റിസോര്&#x200d;ട്ടിലെത്തിയത്. ശശികലക്കൊപ്പം ഉറച്ചുനില്&#x200d;ക്കണമെന്ന് എം.എല്&#x200d;.എമാരോട് സെങ്കോട്ടയ്യന്&#x200d; ആവശ്യപ്പെട്ടതായാണ് വിവരം.<br />
അതേസമയം ശശികലയേയോ പന്നീര്&#x200d;ശെല്&#x200d;വത്തെയോ പിന്തുണക്കേണ്ടെന്നാണ് കോണ്&#x200d;ഗ്രസ് തീരുമാനമെന്ന് മുതിര്&#x200d;ന്ന നേതാക്കളായ വീരപ്പമൊയ്‌ലി, പി ചിദംബരം എന്നിവരും ചെന്നൈയില്&#x200d; പറഞ്ഞു. എ.ഐ.എ.ഡി. എം.കെയിലെ ആഭ്യന്തര പ്രശ്‌നം മാത്രമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അതില്&#x200d; ഇടപെടേണ്ടെന്നാണ് കോണ്&#x200d;ഗ്രസ് തീരുമാനമെന്നും ഇരുവരും വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suspense-over-sasikalas-swearing-in-ops-says-please-wait-and-see.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാടകം തുടരുന്നു; പന്നീര്‍ശെല്‍വവും ശശികലയും ഗവര്‍ണറെ കണ്ടു</title>
		<link>https://www.chandrikadaily.com/aiadmk-live-30-mlas-in-captivity-are-fasting-says-party-veteran-maitreyan.html</link>
					<comments>https://www.chandrikadaily.com/aiadmk-live-30-mlas-in-captivity-are-fasting-says-party-veteran-maitreyan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Feb 2017 19:38:05 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPanneerselvam]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19662</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്ടില്‍ കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വവും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയും തമ്മിലുള്ള അധികാരപ്പോരിന് ഇന്ന് വിരാമമായേക്കും. ഇരുനേതാക്കളും ഇന്നലെ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശശികല അവകാശവാദമുന്നയിച്ചിട്ടുണ്ട്. ഗവര്‍ണര്‍ മഹാരാഷ്ട്രയില്‍ നിന്ന് ചെന്നൈയിലെത്തിയതിനു ശേഷം തലസ്ഥാനത്തു നടന്ന അതിനാടകീയമായ രാഷ്ട്രീയ സംഭവവികാസങ്ങളിലൂടെ; ഉച്ച തിരിഞ്ഞ് നാലു മണിയോടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മുംബൈയില്‍ നിന്ന് ചെന്നൈയിലെത്തി. ഗവര്‍ണറെ സ്വീകരിക്കാനായി പന്നീര്‍ശെല്‍വം ചെന്നൈ വിമാനത്താവളത്തിലെത്തി. വൈകിട്ട് അഞ്ചിന് കാവല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടില്&#x200d; കാവല്&#x200d; മുഖ്യമന്ത്രി ഒ. പന്നീര്&#x200d;ശെല്&#x200d;വവും അണ്ണാ ഡി.എം.കെ ജനറല്&#x200d; സെക്രട്ടറി വി.കെ ശശികലയും തമ്മിലുള്ള അധികാരപ്പോരിന് ഇന്ന് വിരാമമായേക്കും. ഇരുനേതാക്കളും ഇന്നലെ ഗവര്&#x200d;ണര്&#x200d; സി.വിദ്യാസാഗര്&#x200d; റാവുവുമായി കൂടിക്കാഴ്ച നടത്തി. സര്&#x200d;ക്കാര്&#x200d; ഉണ്ടാക്കാന്&#x200d; ശശികല അവകാശവാദമുന്നയിച്ചിട്ടുണ്ട്.<br />
ഗവര്&#x200d;ണര്&#x200d; മഹാരാഷ്ട്രയില്&#x200d; നിന്ന് ചെന്നൈയിലെത്തിയതിനു ശേഷം തലസ്ഥാനത്തു നടന്ന അതിനാടകീയമായ രാഷ്ട്രീയ സംഭവവികാസങ്ങളിലൂടെ;</p>
<ul>
<li>ഉച്ച തിരിഞ്ഞ് നാലു മണിയോടെ ഗവര്&#x200d;ണര്&#x200d; വിദ്യാസാഗര്&#x200d; റാവു മുംബൈയില്&#x200d; നിന്ന് ചെന്നൈയിലെത്തി. ഗവര്&#x200d;ണറെ സ്വീകരിക്കാനായി പന്നീര്&#x200d;ശെല്&#x200d;വം ചെന്നൈ വിമാനത്താവളത്തിലെത്തി.</li>
<li>വൈകിട്ട് അഞ്ചിന് കാവല്&#x200d; മുഖ്യമന്ത്രി ഒ.പന്നീര്&#x200d;ശെല്&#x200d;വത്തിനും ഏഴരയ്ക്ക് ശശികലയ്ക്കും രാജ്ഭവന്റെ സന്ദര്&#x200d;ശനാനുമതി. സംഘത്തില്&#x200d; പത്തില്&#x200d; കൂടുതല്&#x200d; ആളുകള്&#x200d; പാടില്ലെന്ന് നിര്&#x200d;ദേശം.</li>
<li>ശശികലയെ പിന്തുണക്കുന്ന എം.എല്&#x200d;.എമാരെ പാര്&#x200d;പ്പിച്ചിരിക്കുന്നത് കല്&#x200d;പ്പാക്കത്തെ ആഡംബര റിസോര്&#x200d;ട്ടിലെന്ന റിപ്പോര്&#x200d;ട്ടുകളും ചിത്രങ്ങളും പുറത്ത്.</li>
<li>ഒരു എം.എല്&#x200d;.എ കൂടി പന്നീര്&#x200d;ശെല്&#x200d;വം ക്യാമ്പിലേക്ക്. കൂടാരത്തിലെത്തിയത് പാര്&#x200d;ട്ടി പ്രസീഡിയം ചെയര്&#x200d;മാന്&#x200d; ഇ. മധുസൂദനന്&#x200d;. പാര്&#x200d;ട്ടിയില്&#x200d; ജനറല്&#x200d; സെക്രട്ടറിക്ക് ശേഷം ഏറ്റവും കൂടുതല്&#x200d; അധികാരമുള്ള നേതാവാണ് പ്രസീഡിയം ചെയര്&#x200d;മാന്&#x200d;. പാര്&#x200d;ട്ടിയില്&#x200d; മികച്ച പ്രതിച്ഛായയുള്ള വെറ്ററനാണ് മധുസൂദനന്&#x200d;.</li>
<li>തമിഴ്‌നാട്ടിലെ രാഷ്ട്രീയവിഷയങ്ങള്&#x200d; അണ്ണാ ഡി.എം.കെയിലെ ആഭ്യന്തര വിഷയങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം.</li>
<li>ശശികലയെ മുഖ്യമന്ത്രിയായി നിര്&#x200d;ദേശിച്ച മധുസൂദനന്റെ കൂടുമാറ്റം ദൗര്&#x200d;ഭാഗ്യകരമെന്ന് വൈഗൈ സെല്&#x200d;വന്&#x200d; എം.എല്&#x200d;.എ മാധ്യമങ്ങളോട്</li>
<li>രാജി പിന്&#x200d;വലിക്കാനുള്ള പന്നീര്&#x200d;ശെല്&#x200d;വത്തിന്റെ നീക്കം എളുപ്പത്തില്&#x200d; സാധ്യമല്ലെന്ന് ഭരണഘടനാ വിദഗ്ധര്&#x200d;</li>
<li>ലോക്‌സഭ പിരിഞ്ഞ ശേഷം തമിഴ്‌നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഡപ്യൂട്ടി സ്പീക്കര്&#x200d; തമ്പി ദുരൈയില്&#x200d; നിന്ന് വിവരങ്ങള്&#x200d; ആരാഞ്ഞു.</li>
<li>വൈകിട്ട് അഞ്ചിന് പന്നീര്&#x200d;ശെല്&#x200d;വം രാജ്ഭവനില്&#x200d;. 30 വരെ എം.എല്&#x200d;.എമാരുടെ പിന്തുണ അവകാശപ്പെട്ട് കാവല്&#x200d; മുഖ്യമന്ത്രി. അതേസമയം, പരസ്യമായി ശെല്&#x200d;വത്തെ പിന്തുണക്കുന്നത് അഞ്ചു പേര്&#x200d; മാത്രം.</li>
<li>അഞ്ചരയ്ക്ക് ഗവര്&#x200d;ണറുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പന്നീര്&#x200d;ശെല്&#x200d;വം മാധ്യമങ്ങളുമായി സംസാരിക്കുന്നു. തന്നെ രാജിവെക്കാന്&#x200d; നിര്&#x200d;ബന്ധിച്ചെന്ന ആരോപണം ആവര്&#x200d;ത്തിച്ചു.</li>
<li>യുവാക്കളുടെ പിന്തുണ തനിക്കാണെന്നും അവകാശവാദം. നല്ല കാര്യങ്ങളാണ് നടക്കുന്നതെന്നും ധര്&#x200d;മം ജയിക്കുമെന്നും പ്രതികരണം.</li>
<li>അനധികൃത സ്വത്തു സമ്പാദനക്കേസില്&#x200d; ശശികലയ്‌ക്കെതിരെയുള്ള പരാതിയില്&#x200d; ഇന്ന് സുപ്രീംകോടതി വാദം കേള്&#x200d;ക്കില്ല. അടുത്തയാഴ്ച വിധി വന്നേക്കും</li>
<li>വൈകിട്ട് ആറേ മുക്കാലിന് ആദരാഞ്ജലി അര്&#x200d;പ്പിക്കാനായി ശശികല മറീന ബീച്ചിലെ ജയയുടെ സ്മൃതി മണ്ഡപത്തില്&#x200d;. കൂടെ നേതാക്കളുടെ പട. ഏഴ് വനിതാ നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയം.</li>
<li>ഏഴരയ്ക്ക് ശശികലയും നേതാക്കളും രാജ്ഭവനില്&#x200d;. ചിന്നമ്മ നീണാള്&#x200d; വാഴട്ടെ എന്ന് പ്രവര്&#x200d;ത്തകരുടെ മുദ്രാവാക്യം വിളികള്&#x200d;.</li>
<li>കൂടിക്കാഴ്ച അരമണിക്കൂര്&#x200d; നീണ്ടു. എട്ട് മണിക്ക് ശശികല പുറത്തേക്ക്. സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; പാര്&#x200d;ട്ടി ജനറല്&#x200d; സെക്രട്ടറി അവകാശ വാദമുന്നയിച്ചു. 130 എം.എല്&#x200d;.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശ വാദം. പേരുകള്&#x200d; കൈമാറി. കൂടെയുണ്ടായിരുന്നത് പത്തു മന്ത്രിമാര്&#x200d;.</li>
</ul>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aiadmk-live-30-mlas-in-captivity-are-fasting-says-party-veteran-maitreyan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗവര്‍ണര്‍ ചെന്നെയില്‍; രാഷ്ട്രീയ അനിശ്ചിതത്തിന് വിരാമമാകും; ആര് വാഴും?</title>
		<link>https://www.chandrikadaily.com/governer-sasikala-paneerselvam.html</link>
					<comments>https://www.chandrikadaily.com/governer-sasikala-paneerselvam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Feb 2017 10:50:44 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPanneerselvam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19589</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ചെന്നെയിലെത്തി. ഗവര്‍ണറെ സ്വീകരിക്കാന്‍ തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം വിമാനത്താവളത്തിലെത്തിയിരുന്നു. ഗവര്‍ണര്‍ എത്തിയതോടെ ഏറെ ദിവസമായി തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇന്ന് വിരാമമാകും. പനീര്‍സെല്‍വവുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച്ച നടത്തും. വൈകുന്നേരം അഞ്ചിന് നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ശേഷമായിരിക്കും ശശികലയുമായുള്ള ഗവര്‍ണറുടെ കൂടിക്കാഴ്ച്ച. രാത്രി ഏഴരയാണ് ശശികലക്ക് അനുവദിച്ചിരിക്കുന്ന സമയം. തന്നെ പിന്തുണക്കുന്ന എം.എല്‍.എമാരുമായിട്ടായിരിക്കും ശശികല ഗവര്‍ണറെ കാണാന്‍ വരികയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ അഞ്ചുമണിക്ക് ശശികലയുമായി കൂടിക്കാഴ്ച്ച നടത്താനാണ് തീരുമാനിച്ചിരുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് ഗവര്&#x200d;ണര്&#x200d; സി. വിദ്യാസാഗര്&#x200d; റാവു ചെന്നെയിലെത്തി. ഗവര്&#x200d;ണറെ സ്വീകരിക്കാന്&#x200d; തമിഴ്‌നാട് കാവല്&#x200d; മുഖ്യമന്ത്രി ഒ.പനീര്&#x200d;സെല്&#x200d;വം വിമാനത്താവളത്തിലെത്തിയിരുന്നു. ഗവര്&#x200d;ണര്&#x200d; എത്തിയതോടെ ഏറെ ദിവസമായി തമിഴ്‌നാട്ടില്&#x200d; നിലനില്&#x200d;ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇന്ന് വിരാമമാകും.</p>
<p>പനീര്&#x200d;സെല്&#x200d;വവുമായി ഗവര്&#x200d;ണര്&#x200d; കൂടിക്കാഴ്ച്ച നടത്തും. വൈകുന്നേരം അഞ്ചിന് നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ശേഷമായിരിക്കും ശശികലയുമായുള്ള ഗവര്&#x200d;ണറുടെ കൂടിക്കാഴ്ച്ച. രാത്രി ഏഴരയാണ് ശശികലക്ക് അനുവദിച്ചിരിക്കുന്ന സമയം. തന്നെ പിന്തുണക്കുന്ന എം.എല്&#x200d;.എമാരുമായിട്ടായിരിക്കും ശശികല ഗവര്&#x200d;ണറെ കാണാന്&#x200d; വരികയെന്നാണ് റിപ്പോര്&#x200d;ട്ട്. നേരത്തെ അഞ്ചുമണിക്ക് ശശികലയുമായി കൂടിക്കാഴ്ച്ച നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്&#x200d; ഇത് മാറുകയായിരുന്നു. മുഖ്യമന്ത്രിയായി പനീര്&#x200d;സെല്&#x200d;വം എത്തുന്നതിനോടാണ് ഗവര്&#x200d;ണറുടെ പിന്തുണ. തനിക്കുള്ള ഭൂരിപക്ഷം തെളിയിക്കാന്&#x200d; സമയം വേണമെന്നായിരിക്കും പനീര്&#x200d;സെല്&#x200d;വം ഉയര്&#x200d;ത്തുന്ന ആവശ്യം.</p>
<p>നേരത്തെ നടന്&#x200d; കമല്&#x200d;ഹാസനും പനീര്&#x200d;സെല്&#x200d;വത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയാവാന്&#x200d; പനീര്&#x200d;സെല്&#x200d;വത്തിന് യോഗ്യതയുണ്ടെന്ന് കമല്&#x200d;ഹാസന്&#x200d; പറഞ്ഞിരുന്നു. ജയലളിതക്കൊപ്പം ഉണ്ടായിരുന്നുവെന്നത് ഒരിക്കലും മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സോഷ്യല്&#x200d;മീഡിയയിലടക്കം പനീര്&#x200d;സെല്&#x200d;വത്തിന് പിന്തുണ ലഭിക്കുന്നുണ്ട്. എന്തായാലും ഗര്&#x200d;ണറുടെ തീരുമാനത്തിന് അടിസ്ഥാനത്തില്&#x200d; തന്നെയായിരിക്കും തമിഴ്‌നാട്ടില്&#x200d; ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്നത്.</p>
<p>അതേസമയം, എം.എല്&#x200d;.എമാരെ ഒളിപ്പിച്ചിട്ടില്ലെന്ന് തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയില്&#x200d; അറിയിച്ചു. ശശികലയെ പിന്തുണക്കുന്ന എം.എല്&#x200d;.എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. യാതൊരു തരത്തിലുള്ള കളം ചാടലിനും സാധ്യതയില്ലാതാക്കുകയെന്നാണ് ശശികലയുടെ തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/governer-sasikala-paneerselvam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഡി.എം.കെ ഇടപെടില്ലെന്ന് കനിമൊഴി</title>
		<link>https://www.chandrikadaily.com/kanimozhi-about-thamizhnadu-issue.html</link>
					<comments>https://www.chandrikadaily.com/kanimozhi-about-thamizhnadu-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Feb 2017 07:08:11 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPanneerselvam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19571</guid>

					<description><![CDATA[ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ പ്രതികരിച്ച് ഡി.എം.കെ എം.പി കനിമൊഴി. ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഡി.എം.കെ ഇടപെടില്ലെന്ന് കനിമൊഴി പറഞ്ഞു. അത് അണ്ണാ ഡി.എം.കെയുടെ ആഭ്യന്തര കാര്യമാണ്. എം.എല്‍.എമാര്‍ക്കു സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സാഹചര്യമുണ്ടാകണമെന്നും കനിമൊഴി പറഞ്ഞു. ശശികലയെ പിന്തുണക്കുന്ന 131 എം.എല്‍.എമാരെ ശശികല അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, രാഷ്ട്രീയ സാഹചര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പണമിടപാട് നടത്തുന്ന അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നത് തടയിട്ടും പോയസ് ഗാര്‍ഡനെ ജയലളിതയുടെ സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ചും പനീര്‍സെല്‍വം രംഗത്തെത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: തമിഴ്‌നാട്ടില്&#x200d; നിലനില്&#x200d;ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തില്&#x200d; പ്രതികരിച്ച് ഡി.എം.കെ എം.പി കനിമൊഴി. ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തില്&#x200d; ഡി.എം.കെ ഇടപെടില്ലെന്ന് കനിമൊഴി പറഞ്ഞു.</p>
<p>അത് അണ്ണാ ഡി.എം.കെയുടെ ആഭ്യന്തര കാര്യമാണ്. എം.എല്&#x200d;.എമാര്&#x200d;ക്കു സ്വതന്ത്രമായി തീരുമാനമെടുക്കാന്&#x200d; സാഹചര്യമുണ്ടാകണമെന്നും കനിമൊഴി പറഞ്ഞു. ശശികലയെ പിന്തുണക്കുന്ന 131 എം.എല്&#x200d;.എമാരെ ശശികല അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.</p>
<p>അതേസമയം, രാഷ്ട്രീയ സാഹചര്യത്തില്&#x200d; അനിശ്ചിതത്വം തുടരുകയാണ്. പണമിടപാട് നടത്തുന്ന അക്കൗണ്ടുകളില്&#x200d; നിന്നും പണം പിന്&#x200d;വലിക്കുന്നത് തടയിട്ടും പോയസ് ഗാര്&#x200d;ഡനെ ജയലളിതയുടെ സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ചും പനീര്&#x200d;സെല്&#x200d;വം രംഗത്തെത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kanimozhi-about-thamizhnadu-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് തടയിട്ട് പനീര്‍സെല്‍വം;ബാങ്കുകള്‍ക്ക് കത്ത്</title>
		<link>https://www.chandrikadaily.com/paneerselvam-against-sasikala.html</link>
					<comments>https://www.chandrikadaily.com/paneerselvam-against-sasikala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Feb 2017 05:21:51 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPanneerselvam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19549</guid>

					<description><![CDATA[അണ്ണാ ഡി.എം.കെ പാര്‍ട്ടിയുടെ പണമിടപാടുകള്‍ക്ക് തടയിട്ട് തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. എ.ഡി.എം.കെ അക്കൗണ്ടുകളില്‍നിന്നു പണമിടപാടുകള്‍ അനുവദിക്കരുതെന്ന് പനീര്‍സെല്‍വം ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് ബാങ്കുകള്‍ക്കു കത്തെഴുതിയിരിക്കുകയാണ് പനീര്‍സെല്‍വം. പാര്‍ട്ടി അക്കൗണ്ടുകളില്‍നിന്നും പണം പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കരുതെന്ന പനീര്‍സെല്‍വം കത്തില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം അണ്ണാ ഡി.എം.കെയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ പനീര്‍സെല്‍വത്തെ നീക്കിയതായി ശശികല പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാതെയാണ് ഒ.പി.എസ് ബാങ്കുകള്‍ക്കു കത്തെഴുതിയിരിക്കുന്നത്. കത്തില്‍ താന്‍ തന്നെയാണ് ഇപ്പോഴും പാര്‍ട്ടി ട്രഷററെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>അണ്ണാ ഡി.എം.കെ പാര്&#x200d;ട്ടിയുടെ പണമിടപാടുകള്&#x200d;ക്ക് തടയിട്ട് തമിഴ്‌നാട് കാവല്&#x200d; മുഖ്യമന്ത്രി ഒ.പനീര്&#x200d;സെല്&#x200d;വം. എ.ഡി.എം.കെ അക്കൗണ്ടുകളില്&#x200d;നിന്നു പണമിടപാടുകള്&#x200d; അനുവദിക്കരുതെന്ന് പനീര്&#x200d;സെല്&#x200d;വം ബാങ്കുകള്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കി. ഇതു സംബന്ധിച്ച് ബാങ്കുകള്&#x200d;ക്കു കത്തെഴുതിയിരിക്കുകയാണ് പനീര്&#x200d;സെല്&#x200d;വം. പാര്&#x200d;ട്ടി അക്കൗണ്ടുകളില്&#x200d;നിന്നും പണം പിന്&#x200d;വലിക്കാനുള്ള നീക്കങ്ങള്&#x200d; അനുവദിക്കരുതെന്ന പനീര്&#x200d;സെല്&#x200d;വം കത്തില്&#x200d; ആവശ്യപ്പെടുന്നു.</p>
<p>കഴിഞ്ഞ ദിവസം അണ്ണാ ഡി.എം.കെയുടെ ട്രഷറര്&#x200d; സ്ഥാനത്തുനിന്ന് ഒ പനീര്&#x200d;സെല്&#x200d;വത്തെ നീക്കിയതായി ശശികല പ്രഖ്യാപിച്ചിരുന്നു. എന്നാല്&#x200d; ഈ തീരുമാനം അംഗീകരിക്കാതെയാണ് ഒ.പി.എസ് ബാങ്കുകള്&#x200d;ക്കു കത്തെഴുതിയിരിക്കുന്നത്. കത്തില്&#x200d; താന്&#x200d; തന്നെയാണ് ഇപ്പോഴും പാര്&#x200d;ട്ടി ട്രഷററെന്നും തന്റെ അനുവാദമില്ലാതെ ഒരു ഇടപാടും അനുവദിക്കരുതെന്നും നിര്&#x200d;ദ്ദേശം നല്&#x200d;കുന്നുണ്ട്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടും ശശികലക്കെതിരെ ആഞ്ഞടിച്ചും പനീര്&#x200d;സെല്&#x200d;വം എത്തിയിരുന്നു. അതിന് പിന്നാലെയായിരുന്നു പനീര്&#x200d;സെല്&#x200d;വത്തെ പാര്&#x200d;ട്ടിയുടെ ട്രഷറര്&#x200d; സ്ഥാനത്തുനിന്നും ശശികല മാറ്റിയത്. പകരം വനം മന്ത്രി ഡിണ്ടുഗല്&#x200d; സി ശ്രീനിവാസനെ ട്രഷററായി നിയമിക്കുകയും ചെയ്തിരുന്നു.</p>
<p>രാഷ്ട്രീയ പ്രതിസന്ധി നിലനില്&#x200d;ക്കുന്ന തമിഴ്‌നാട്ടില്&#x200d; തനിക്കു പിന്തുണ നല്&#x200d;കുന്ന എം.എല്&#x200d;.എമാരെ ശശികല രാഷ്ട്രപതിക്കു മുന്നില്&#x200d; ഹാജരാക്കാനാണ് ശശികലയുടെ നീക്കം. അതിന്റെ ഭാഗമായി പിന്തുണയ്ക്കുന്ന എം.എല്&#x200d;.എമാരെ അജ്ഞാത കേന്ദ്രങ്ങളിലേക്കു മാറ്റിയിരിക്കുകയാണ് ശശികല. 131 എം.എല്&#x200d;.എ മാരാണ് ശശികലയെ പിന്തുണക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/paneerselvam-against-sasikala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതയുടെ മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പനീര്‍ശെല്‍വം</title>
		<link>https://www.chandrikadaily.com/jayalalitha-death-paneershelvam.html</link>
					<comments>https://www.chandrikadaily.com/jayalalitha-death-paneershelvam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 08 Feb 2017 06:51:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPanneerselvam]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19416</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥക്കു തുടക്കംമിട്ട് എഐഎഡിഎംകെയില്‍ ഭിന്നത രൂക്ഷമാകുന്നു. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലക്കെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്ന പനീര്‍ശെല്‍വം ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പനീര്‍ശെല്‍വം ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തുമെന്നും അറിയിച്ചത്. സിറ്റിങ് ജഡ്ജിക്കായിരിക്കും അന്വേഷണ ചുമതല. സാഹചര്യം അനുകൂലമാണെങ്കില്‍ താന്‍ രാജി പിന്‍വലിക്കുമെന്നും പനീര്‍ശെല്‍വം അറിയിച്ചു. പാര്‍ട്ടിയെ താന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. തള്ളിപ്പറഞ്ഞിട്ടുമില്ല. എഐഎഡിഎംകെയുടെ യോജിപ്പിനു വേണ്ടിയാണ് എന്നും നിലകൊണ്ടത്. ശശികല മുഖ്യമന്ത്രിയാകുന്നതോ പാര്‍ട്ടിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടില്&#x200d; രാഷ്ട്രീയ അരക്ഷിതാവസ്ഥക്കു തുടക്കംമിട്ട് എഐഎഡിഎംകെയില്&#x200d; ഭിന്നത രൂക്ഷമാകുന്നു. അണ്ണാഡിഎംകെ ജനറല്&#x200d; സെക്രട്ടറി ശശികലക്കെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്ന പനീര്&#x200d;ശെല്&#x200d;വം ജയലളിതയുടെ മരണത്തില്&#x200d; ജുഡീഷ്യല്&#x200d; അന്വേഷണം പ്രഖ്യാപിച്ചു. രാവിലെ നടത്തിയ വാര്&#x200d;ത്താസമ്മേളനത്തിലാണ് പനീര്&#x200d;ശെല്&#x200d;വം ജയലളിതയുടെ മരണത്തില്&#x200d; ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തുമെന്നും അറിയിച്ചത്. സിറ്റിങ് ജഡ്ജിക്കായിരിക്കും അന്വേഷണ ചുമതല.</p>
<p><img loading="lazy" class="alignnone size-full wp-image-19418" src="https://www.chandrikadaily.com/wp-content/uploads/2017/02/SASIKALA-AMMA-PANEER.jpg" alt="sasikala-amma-paneer" width="875" height="583" srcset="https://www.chandrikadaily.com/wp-content/uploads/2017/02/SASIKALA-AMMA-PANEER.jpg 875w, https://www.chandrikadaily.com/wp-content/uploads/2017/02/SASIKALA-AMMA-PANEER-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/02/SASIKALA-AMMA-PANEER-768x512.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/02/SASIKALA-AMMA-PANEER-696x464.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/02/SASIKALA-AMMA-PANEER-630x420.jpg 630w" sizes="(max-width: 875px) 100vw, 875px" /></p>
<p>സാഹചര്യം അനുകൂലമാണെങ്കില്&#x200d; താന്&#x200d; രാജി പിന്&#x200d;വലിക്കുമെന്നും പനീര്&#x200d;ശെല്&#x200d;വം അറിയിച്ചു. പാര്&#x200d;ട്ടിയെ താന്&#x200d; ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. തള്ളിപ്പറഞ്ഞിട്ടുമില്ല. എഐഎഡിഎംകെയുടെ യോജിപ്പിനു വേണ്ടിയാണ് എന്നും നിലകൊണ്ടത്. ശശികല മുഖ്യമന്ത്രിയാകുന്നതോ പാര്&#x200d;ട്ടിയുടെ അമരതെത്തുന്നതോ &#8216;അമ്മ&#8217; ആഗ്രഹിച്ചിരുന്നില്ല. തന്റെ നീക്കങ്ങള്&#x200d;ക്കു പിന്നില്&#x200d; ബിജെപിയോ ഡിഎംകെയോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalalitha-death-paneershelvam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
