<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>operation sindhoor &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/operation-sindhoor/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 09 Aug 2025 08:55:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>operation sindhoor &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഓപ്പറേഷന്‍ സിന്ദൂർ: ആറ് പാക് പോര്‍ യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തു; സ്ഥിരീകരിച്ച് വ്യോമസേന മേധാവി</title>
		<link>https://www.chandrikadaily.com/operation-sindoor-india-shoots-down-six-pakistani-fighter-jets-air-force-chief-confirms.html</link>
					<comments>https://www.chandrikadaily.com/operation-sindoor-india-shoots-down-six-pakistani-fighter-jets-air-force-chief-confirms.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 09 Aug 2025 08:55:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amar preeth singh]]></category>
		<category><![CDATA[Indian Army]]></category>
		<category><![CDATA[operation sindhoor]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349874</guid>

					<description><![CDATA[ഡൽഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ കൂടുതല്‍ സ്ഥിരീകരണവുമായി വ്യോമസേന മേധാവി അമർ പ്രീത് സിങ്. ഓപ്പറേഷനിൽ അ‍ഞ്ച് പാക് പോര്‍ യുദ്ധവിമാനങ്ങളും വിവരങ്ങള്‍ കൈമാറുന്ന മറ്റൊരു സൈനിക വിമാനവും വെടിവച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയതെന്നും എ.പി. സിങ് വ്യക്തമാക്കി. എവിടെയെക്കെ ആക്രമണം നടത്തണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. ഓപ്പറേഷനിൽ എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന് വ്യോമസേന മേധാവി നന്ദിയും അറിയിച്ചു. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനിലെ ഭീകര [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഡൽഹി: ഓപ്പറേഷന്&#x200d; സിന്ദൂരില്&#x200d; കൂടുതല്&#x200d; സ്ഥിരീകരണവുമായി വ്യോമസേന മേധാവി അമർ പ്രീത് സിങ്. ഓപ്പറേഷനിൽ അ&#x200d;ഞ്ച് പാക് പോര്&#x200d; യുദ്ധവിമാനങ്ങളും വിവരങ്ങള്&#x200d; കൈമാറുന്ന മറ്റൊരു സൈനിക വിമാനവും വെടിവച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് ഓപ്പറേഷന്&#x200d; സിന്ദൂര്&#x200d; നടപ്പിലാക്കിയതെന്നും എ.പി. സിങ് വ്യക്തമാക്കി.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>എവിടെയെക്കെ ആക്രമണം നടത്തണമെന്ന് മുന്&#x200d;കൂട്ടി തീരുമാനിച്ചിരുന്നു. ഓപ്പറേഷനിൽ എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന് വ്യോമസേന മേധാവി നന്ദിയും അറിയിച്ചു. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്&#x200d; തകര്&#x200d;ക്കുന്നതിനായി ഓപ്പറേഷനിൽ 50ല്&#x200d; താഴെ വ്യോമ ആയുധങ്ങളേ ഉപയോഗിച്ചിട്ടുള്ളുവെന്ന് നേരത്തെ വൈസ് ചീഫ് എയര്&#x200d; മാര്&#x200d;ഷല്&#x200d; പറഞ്ഞിരുന്നു. അതിന് മുമ്പ് തന്നെ പാകിസ്ഥാനെ ഇന്ത്യയുടെ മുന്നില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; ചര്&#x200d;ച്ചകള്&#x200d;ക്കായി കൊണ്ടുവരാന്&#x200d; സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഏപ്രിൽ 22-നായിരുന്നു ജമ്മു കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് 7-ന് നടത്തിയ സൈനീക നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ.</p>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/operation-sindoor-india-shoots-down-six-pakistani-fighter-jets-air-force-chief-confirms.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചോദ്യങ്ങൾ ഉയരും; ഇത് പാകിസ്താനല്ല</title>
		<link>https://www.chandrikadaily.com/questions-will-arise-this-is-not-pakistan.html</link>
					<comments>https://www.chandrikadaily.com/questions-will-arise-this-is-not-pakistan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 17 May 2025 09:17:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[India]]></category>
		<category><![CDATA[operation sindhoor]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341579</guid>

					<description><![CDATA[കെ.പി ജലീല്‍ ഓപറേഷന്‍ സിന്ദൂറി&#8217; ന്റെ വന്‍വിജയത്തിനിടയിലും ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം വലിയൊരു യുദ്ധത്തിലേക്ക് കടക്കുന്നതില്‍നിന്ന് മോചിതമായതില്‍ ഭൂമിയിലെ സമാധാനകാംക്ഷികളെല്ലാം ആശ്വാസം കൊള്ളുകയാണിപ്പോള്‍. ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാക് പിന്തുണയോടെ ഭീകരര്‍ നടത്തിയ കണ്ണില്‍ ചോരയില്ലാത്ത കൂട്ടക്കൊലയെ അധിക്ഷേപിക്കാത്തവര്‍ അധികമുണ്ടാകില്ല. ലോകസമൂഹത്തിന്റെ അനുതാപവും പിന്തുണയും കൊല്ലപ്പെട്ടവരുടെ നിരപരാധികളായ കുടുംബങ്ങള്‍ക്ക് കോരിച്ചൊരിയുമ്പോഴും ഒരു പരമാധികാരരാഷ്ട്രമെന്നതിലൂപരി അവര്‍ക്ക് നിതി കിട്ടണമെന്നുള്ള വാഞ്ഛയോടെയാണ് മെയ് ഏഴിന് സംഭവത്തിന്റെ പതിനഞ്ചാം ദിവസമാണെങ്കിലും പാകിസ്താനിലെ ഭീകരതാവളങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ഇന്ത്യ തയ്യാറായത്. ലോകമാധ്യമങ്ങളെല്ലാം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>ഓപറേഷന്&#x200d; സിന്ദൂറി&#8217; ന്റെ വന്&#x200d;വിജയത്തിനിടയിലും ഇന്ത്യ-പാകിസ്താന്&#x200d; സംഘര്&#x200d;ഷം വലിയൊരു യുദ്ധത്തിലേക്ക്<br />
കടക്കുന്നതില്&#x200d;നിന്ന് മോചിതമായതില്&#x200d; ഭൂമിയിലെ സമാധാനകാംക്ഷികളെല്ലാം ആശ്വാസം കൊള്ളുകയാണിപ്പോള്&#x200d;. ഏപ്രില്&#x200d; 22ന് ജമ്മു കശ്മീരിലെ പഹല്&#x200d;ഗാമില്&#x200d; പാക് പിന്തുണയോടെ ഭീകരര്&#x200d; നടത്തിയ കണ്ണില്&#x200d; ചോരയില്ലാത്ത കൂട്ടക്കൊലയെ അധിക്ഷേപിക്കാത്തവര്&#x200d; അധികമുണ്ടാകില്ല. ലോകസമൂഹത്തിന്റെ അനുതാപവും പിന്തുണയും കൊല്ലപ്പെട്ടവരുടെ നിരപരാധികളായ കുടുംബങ്ങള്&#x200d;ക്ക് കോരിച്ചൊരിയുമ്പോഴും ഒരു പരമാധികാരരാഷ്ട്രമെന്നതിലൂപരി അവര്&#x200d;ക്ക് നിതി കിട്ടണമെന്നുള്ള വാഞ്ഛയോടെയാണ് മെയ് ഏഴിന് സംഭവത്തിന്റെ പതിനഞ്ചാം ദിവസമാണെങ്കിലും പാകിസ്താനിലെ ഭീകരതാവളങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്&#x200d; ഇന്ത്യ തയ്യാറായത്. ലോകമാധ്യമങ്ങളെല്ലാം ഈ ആക്രമണത്തെ പരസ്യമായി തന്നെ ന്യായികരിക്കുകയാണുണ്ടായത്. പാകിസ്താന് സഹായവുമായെത്തുമെന്ന് കരുതപ്പെട്ടിരുന്ന ചൈന പോലും ഇന്ത്യയുടെ നീക്കത്തിനെതിരെ പ്രതികരിക്കാനോ പാകിസ്താനെ പിന്തുണക്കാനോ എത്തിയതുമില്ല. തുര്&#x200d;ക്കി മാത്രമാണ് പരസ്യമായി പാക്കിസ്താന് പിന്തുണയുമായെത്തിയതും യുദ്ധക്കപ്പല്&#x200d; അയച്ചുകൊടുത്തതും. അതാകട്ടെ<br />
മുസ്‌ലിം രാഷ്ട്രം എന്ന താല്&#x200d;പര്യത്താലുമായിരുന്നു. എന്നാല്&#x200d; ഭീകരതയെ കുഴിച്ചുമൂടാനുറച്ചുതന്നെയാണ് ഇന്ത്യയുടെ സേനകള്&#x200d;, പ്രത്യേകിച്ചും വ്യോമസേന പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങളിലേക്ക് ആഞ്ഞടിച്ചതും നൂറോളം ഭീകരരെ കൊലപ്പെടുത്തിയതും, സ്വാഭാവികമായും ഇതിലൂടെ പാകിസ്താനിലെ അതിര്&#x200d;ത്തികടന്നുള്ള ആക്രമണം ഇല്ലാതാക്കുകയും ഭീകരര്&#x200d;ക്ക് പിന്തുണ നല്&#x200d;കുന്ന പാക് സൈന്യത്തെ പാഠം പഠിപ്പിക്കുകയുമായിരുന്നു ഇന്ത്യ. എന്നാല്&#x200d; പിന്നീട് പാകിസ്താന്&#x200d; സേന ചെയ്തത് പ്രതിക്ഷിക്കാത്ത ക്രൂരതകളായിരുന്നു. ഇന്ത്യയിലെ ജമ്മു മേഖലയിലേക്ക് ഡ്രോണുകളയച്ചും മിസൈലുകള്&#x200d; വിട്ടും പതിനഞ്ചോളം പേരെയാണ് കൊലപ്പെടുത്തിയത്, യാതൊരു വിധത്തിലും ഇന്ത്യയുടെ തിരിച്ചടിക്ക് കാരണമാകാത്ത നിരപരാധികളെയാണ് പാകിസ്താന്&#x200d; കൂട്ടക്കൊല നടത്തിയത്. ഇതാകട്ടെ കശ്മീര്&#x200d; ജനതയോട് തങ്ങള്&#x200d;ക്ക് എന്നും അനുകമ്പയാണെന്നുള്ള പാക്കിസ്താന്റെ വീരവാദത്തിന്റെ മുഖമറനിക്കുന്ന നടപടിയുമായി. ഇന്ത്യയുടെ മറുപടി പിന്നീട് പാകിസ്താന്റെ തന്ത്രപ്രധാന മേഖലകളിലേക്കായി. ലാഹോറിലേക്കും രാജ്യത്തിന്റെ സൈനിക ആസ്ഥാനമായ റാവല്&#x200d;പിണ്ടിക്കടുത്തുള്ള നൂര്&#x200d;ഖാന്&#x200d; വ്യോമത്താവളത്തിലേക്കും വാണിജ്യനഗരമായ കറാച്ചിയിലേക്കും റഫാല്&#x200d; യുദ്ധവിമാനത്തില്&#x200d; നിന്നുള്ള മിസൈലുകള്&#x200d; പതിച്ചത് പാകിസ്താനെ സൈനികമായി മുട്ടുകുത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. തിര്&#x200d;ത്തും ജനവാസ മേഖലകളെ ഒഴിവാക്കിയായിരുന്നു ഇത് പാകിസ്താന് തന്ത്രപരമായ തിരിച്ചടിയായിരുന്നു ഇത്. ഇതോടെയാണ് മെയ് 9ന് പ്രശ്‌നത്തില്&#x200d; നിന്നും അകലം പാലിച്ചിരുന്ന രാജ്യങ്ങള്&#x200d; പ്രത്യേകിച്ചും അമേരിക്ക ഇരുരാജ്യങ്ങളുമായും ആശയ വിനിമയത്തിലേക്ക് നീങ്ങുന്നത്. ഇരുരാജ്യങ്ങള്&#x200d;ക്കും ആണവായുധം ഉണ്ടെന്നുള്ളതായിരുന്നു ഇതിന് മുഖ്യകാരണം.</p>
<p>ആവശ്യം വന്നാല്&#x200d; ഇടപെടാം&#8217; എന്ന് പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രപും &#8216;അത് ഞങ്ങളുടെ വിഷയമല്ല&#8217; എന്നുപറഞ്ഞ വൈസ് പ്രസിഡണ്ട് ജെ.ഡി വാന്&#x200d;സും പതുക്കെ ചര്&#x200d;ച്ചകളിലേക്ക് കടന്നു. ലോകത്ത് ഏതൊരിടത്തും തങ്ങളുടെ താല്&#x200d;പര്യങ്ങള്&#x200d;ക്ക് എതിരാകുന്ന എന്തുണ്ടായാലും വിട്ടുനില്&#x200d;ക്കുന്ന പതിവല്ല അമേരിക്കന്&#x200d; ഭരണാധികാരികള്&#x200d;ക്കുള്ളത്. വിശേഷിച്ചും റഷ്യ- യൂക്രൈന്&#x200d; യുദ്ധം 24 മണിക്കൂറിനകം തിരക്കുമെന്ന് പറഞ്ഞയാളാണ് ട്രംപ്, അത് വെറുംവാക്കായി മാറുന്നതാണ് നാം കണ്ടത്. ഇസ്രാഈല്&#x200d; &#8211; ഫലസ്തീന്&#x200d; സംഘര്&#x200d;ഷത്തിന്റെ കാര്യത്തില്&#x200d; സയണിസ്റ്റ് ചായ്വാണ് ട്രംപ് പരസ്യമായി പ്രകടിപ്പിച്ചതും. ഇതുകൊണ്ടൊക്കെ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ കാര്യങ്ങള്&#x200d; തന്റെ പിടിയിലകപ്പെടണമെന്ന് ട്രംപിന് പതുക്കെയെങ്കിലും തോന്നിയത് സ്വാഭാവികം. പാകിസ്താന്റെ ഭാഗത്തുനിന്ന് എങ്ങനെയെങ്കിലും യുദ്ധത്തില്&#x200d;നിന്ന് ഒഴിഞ്ഞു കിട്ടാന്&#x200d; ആഗ്രഹിച്ചിരിക്കുമ്പോഴാണ് അവര്&#x200d; ട്രംപിനെ സമീപിക്കുന്നത്. ഇതോ ഇന്ത്യാ സൈനികമേധാവികളുമായി സംഭാഷണത്തിന് അവര്&#x200d; സന്നദ്ധമാകുകയായിരുന്നു.</p>
<p>ഈ സമയം ഇന്ത്യക്ക് ചില വീഴ്ചകള്&#x200d; പറ്റിയെന്നത് കാണാതിരുന്നു കൂടാ. യുദ്ധത്തിന് തയ്യാറല്ലെങ്കിലും നയതന്ത്രപരമായി കാര്യങ്ങള്&#x200d; വെട്ടിത്തുറന്നുപറ യാനോ പാക്കിസ്താനില്&#x200d;നിന്ന് ഭാവിയില്&#x200d; ഭീകരാക്രമണമുണ്ടാകില്ലെന്ന് ഉറപ്പ് വാങ്ങാനോ ഇന്ത്യന്&#x200d; ഭരണകൂടത്തിന് കഴിഞ്ഞില്ല. പാക്കിസ്താനെ യും ഇന്ത്യയെയും താന്&#x200d; വെടിനിര്&#x200d;ത്ത വിന് നിര്&#x200d;ബന്ധിതമാക്കിയെന്ന് പരസ്യമായി ആദ്യം തന്നെ പ്രഖ്യാപിക്കാനാണ് ട്രംപ് തയ്യാറായത്. തീര്&#x200d;ച്ചയായും ഇന്ത്യയിലെ കോണ്&#x200d;ഗ്രസ് ഉള്&#x200d;പ്പെടെയുള്ള പ്രതിപക്ഷം ആവശ്യപ്പെടുന്നതു പോലെ എന്തുകൊണ്ട് ഇന്ത്യയെ ഒഴിവാക്കിക്കൊണ്ട് ഒരൊത്തുതീര്&#x200d;പ്പിന് അമേരിക്കയെ മോദി ഭരണകൂടം അനുവദിച്ചു എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. ഈ വിവാദം കത്തിനില്&#x200d;ക്കുന്നിടെ തന്നെയാണ് കശ്മീര്&#x200d; വിഷയംകൂടി ട്രംപ് ഉയര്&#x200d;ത്തിവിട്ടത്. സിംല കരാര്&#x200d; പ്രകാരം കശ്മീര്&#x200d; പ്രശ്‌നം പാകിസ്താനുമായി മാത്രമേ ചര്&#x200d;ച്ച ചെയ്യുവെന്ന വ്യവസ്ഥ നിലനില്&#x200d;ക്കെയാണ് ഇന്ത്യാ സര്&#x200d;ക്കാര്&#x200d; അമേരിക്കയെയും ട്രംപിനെയും മൂന്നാം ഇടപെടലിന് അവസരമൊരുക്കിയത്. ബി.ജെ.പി നേതാവായിരുന്ന എ.ബി വാജ്പേയി പോലും ഇതിന് മുമ്പ് സമ്മതിക്കാതിരുന്നത് ഓര്&#x200d;ത്താല്&#x200d; മോദിയുടെ ഇക്കാര്യത്തിലെ വിഴ്ച്ച വ്യക്തമാകും. ചോരയും ജലവും ഒരുമിച്ചൊഴുകില്ലെന്ന് ആണയിടുമ്പോഴും മോദിക്ക് എന്തുകൊണ്ട് തന്റെ &#8216;ഫ്രണ്ടായ ട്രംപിനോട് നേരിട്ടോ കഴിഞ്ഞ ദിവസത്തെ ദേശീയ പ്രഭാഷണത്തിലൂടെ മൂന്നാം കക്ഷി ഇടപെടല്&#x200d; ഇന്ത്യ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാനായില്ല എന്നത് ഓപ്പറേഷന്&#x200d; സിന്ദൂറിലെ വിജയത്തിനിടയിലും മോദി ഭരണകൂടത്തിന്റെ മേലുള്ള കറയായി അവശേഷിക്കുന്നു. കഴിഞ്ഞ ദിവസം വീണ്ടും താന്&#x200d; വ്യാപാരം നിര്&#x200d;ത്തിവെക്കുമെന്ന് പറഞ്ഞാണ് ഇരുരാജ്യങ്ങളെയും വെടിനിര്&#x200d;ത്തലിലേക്കെത്തിച്ചതെന്ന് ആവര്&#x200d;ത്തിക്കാനും ട്രംപിന് ധൈര്യം വന്നത് മോദിയോട് അദ്ദേഹത്തിനുള്ള അവമതിപ്പാണ് തെളിയിക്കുന്നത്.</p>
<p>കോണ്&#x200d;ഗ്രസും മറ്റും ആവശ്യപ്പെടുന്നതു പോലെ ഇക്കാര്യങ്ങളുടെ നിജസ്ഥിതി പാര്&#x200d;ലമെന്റിന്റെ വിശേഷസമ്മേളനം വിളിച്ചുകൂട്ടി രാജ്യത്തെ ജനപ്രതിനിധികളോടും അതുവഴി ജനതയോടും വിശദികരിക്കാനുള്ള ബാധ്യത തീര്&#x200d;ച്ചയായും കേന്ദ്ര സര്&#x200d;ക്കാരിനുണ്ട്. പുല്&#x200d;വാമയില്&#x200d; അമ്പതോളം അര്&#x200d;ധസൈനികരുടെ കൂട്ടക്കൊലക്ക് ഇടവരുത്തിയത് മോദിയാണെന്ന് പറഞ്ഞത് അദ്ദേഹം തന്നെ നിയമിച്ച മുന്&#x200d; ജമ്മുകശ്മീര്&#x200d; ഗവര്&#x200d;ണറാണ്, ചൈന ഇന്ത്യയുടെ വടക്കുകിഴക്കന്&#x200d; മേഖലയില്&#x200d; നമ്മുടെ ഭൂമി കയ്യേറിയെന്നതിനെ കുറിച്ച് ഇന്നും മോദി പരസ്യമായൊരു വാചകം പോലും ഉരുവിട്ടിട്ടില്ല. ഓപറേഷന്&#x200d; സിന്ദുറിന്റെ സമയത്ത് പോലും വാര്&#x200d;ത്താസമ്മേളനത്തിനോ ദേശിയ പ്രഭാഷണത്തിനോ തയാറാകാതെ സൈനികമേധാവികളുമായുള്ള ഫോട്ടോ പങ്കുവെക്കുകയായിരുന്നു പ്രധാനമന്ത്രിയെന്ന ആരോപണവും പ്രതിപക്ഷം ഉയര്&#x200d;ത്തുന്നു. ജനാധിപത്യ രാജ്യത്ത് രാജ്യത്തിന്റെ അഖണ്ഡതയും ജനങ്ങളുടെ ജീവനും സ്വത്തും പോലും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കെയാണ് ഒരു ഭരണകൂടത്തിന്റെയും അതിലെ ഭരണാധികാരികളുടെയും സുതാര്യത ജനത്തിന് ബോധ്യമാകേണ്ടത്. സൈനികശേഷിയില്&#x200d; ലോകത്ത് 120 സ്ഥാനത്തുള്ള പാകിസ്താനെ നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് നിഷ്പ്രയാസം പരാജയപ്പെടുത്താവുന്നതേയുള്ളു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്നേവരെ നടന്ന നാലു യുദ്ധങ്ങളിലും ഭംഗിയായി നിര്&#x200d;വഹിച്ചിട്ടുമുണ്ട്. യുദ്ധം ചെയ്യേണ്ടതും രാജ്യത്തിന്റെ ഭൂമി സംരക്ഷിക്കേണ്ടതും ദേശസ്‌നേഹത്താല്&#x200d; പ്രചോദിതരായ ഓരോ സൈനികനുമാണ്. അതിനായി അവര്&#x200d;ക്ക് ജനങ്ങള്&#x200d; നികുതി നല്&#x200d;കി ആയുധങ്ങള്&#x200d; വാങ്ങിനല്&#x200d;കുന്നുമുണ്ട്. എന്നാല്&#x200d; ഭരണാധികാരികളുടെ കടമ ജനതക്ക് സുരക്ഷിത ബോധം ഉറപ്പുവരുത്തുകയും രാജ്യത്തിന്റെ യശസ്സ് ലോകജനതക്ക് മുന്നില്&#x200d; വാനോളം ഉയര്&#x200d;ത്തിപ്പിടിക്കുകയുമാണ്. അതുണ്ടായോ എന്ന ചോദ്യം, ഓപ്പറേഷന്&#x200d; സിന്ദൂര്&#x200d; ഘട്ടത്തില്&#x200d; ഭരണകൂടത്തിന് അപരിമേയമായ പിന്തുണ നല്&#x200d;കിയ പ്രതിപക്ഷത്തില്&#x200d; നിന്നും പൗരന്മാരില്&#x200d;നിന്നും ഉയരുന്നത് ഒട്ടും തടുക്കാവുന്നതല്ല. ജനത്തിന് മുന്നില്&#x200d; ഉയര്&#x200d;ന്നിരിക്കുന്ന, മോദിസര്&#x200d;ക്കാര്&#x200d; ഉത്തരം തരേണ്ട ചോദ്യങ്ങള്&#x200d; ഇവയാണ്:</p>
<p>1.എന്തുകൊണ്ട്. എങ്ങനെ അതിര്&#x200d;ത്തികടന്ന് ഭീകരര്&#x200d; കശ്മീരിലെത്തി നിരപരാധികളായ ടൂറി സ്റ്റുകളെ കൂട്ടക്കൊല നടത്തി. 2. പൊലി സുകാര്&#x200d;പോലും പ്രതികളെ പെട്ടെന്ന് പിടികൂടുന്ന ഇക്കാലത്ത് രാജ്യത്തെ ഞെട്ടിച്ച വലിയൊരു കൂട്ടക്കൊലയുടെ പ്രതികളായ ഭീകരരെ 21 ദിവസം കഴിഞ്ഞിട്ടും പിടികൂടാന്&#x200d; എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല<br />
3. പാക് അധീന ക ശമിനെ കീഴടക്കുമെന്ന് ആണയിടുന്ന അമിത് ഷായ്ക്കും ബി.ജെ.പിഭരണക ക്ഷിക്കാര്&#x200d;ക്കും ഇപ്പോഴെന്തുകൊണ്ട് അക്കാര്യം പറയാനാകുന്നില്ല<br />
4. വെടി നിര്&#x200d;ത്തലുണ്ടായെങ്കില്&#x200d; പാകിസ്താന്റെ നിരന്തരമായി തടരുന്ന ഡ്രോണ്&#x200d; ആക്രമണങ്ങളെന്ത് കൊണ്ട്<br />
ഡൊണാള്&#x200d;ഡ് ട്രംപ് ഇപ്പോഴും താനാണ് വെടിനിര്&#x200d;ത്തിച്ചതെന്ന് പറയുന്നതും കശ്മീര്&#x200d; വിഷയത്തില്&#x200d; മാധ്യസ്ഥ്യം<br />
വഹിക്കാമെന്ന് പറയുന്നതും ഭരണകൂടപരാ ജയമല്ലേ.<br />
5.അതിര്&#x200d;ത്തി കടന്നുള്ള ഭികരാക്രമണം ഇനിയുണ്ടാവില്ലെന്ന് പാകിസ്താനില്&#x200d;നിന്നോ ട്രംപില്&#x200d;നിന്നോ വല്ല ഉറപ്പും കിട്ടിയോ<br />
6. ഹഫീസ് സയ്യിദ്, ദാവൂദ് ഇബ്രാഹിം എന്നിവര്&#x200d; പാകിസ് താനിലുണ്ടെങ്കില്&#x200d; അവരെ വിട്ടുകിട്ടാന്&#x200d; എന്തുകൊണ്ട് ഇപ്പോഴും കഴിയു ന്നില്ല. ചോദ്യങ്ങള്&#x200d; ജനാധിപത്യത്തില്&#x200d; സ്വാഭാവികമാണ്. നമ്മുടെ വിദേശകാ ര്യസെക്രട്ടറി വിക്രം മിസ്രി മറുപടി പറഞ്ഞതുപോലെ, പ്രതിപക്ഷം ചോദ്യങ്ങള്&#x200d; ചോദിക്കാതിരിക്കാന്&#x200d; ഇത് പാകിസ്താനല്ല!</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/questions-will-arise-this-is-not-pakistan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപിന്‍റെ വാദം തള്ളി ഇന്ത്യ, വെടിനിര്‍ത്തലില്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ല</title>
		<link>https://www.chandrikadaily.com/india-rejects-trumps-claim-says-no-one-mediated-ceasefire.html</link>
					<comments>https://www.chandrikadaily.com/india-rejects-trumps-claim-says-no-one-mediated-ceasefire.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 13 May 2025 15:06:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[donald trump]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<category><![CDATA[operation sindhoor]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341197</guid>

					<description><![CDATA[ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ. വെടിനിര്‍ത്തലില്‍ മധ്യസ്ഥ ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ അമേരിക്കയുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യാപാരം ഉള്‍പ്പെടെ വിഷയമായില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെടിനിര്‍ത്തലിന് ആദ്യം സമീപിച്ചത് പാകിസ്താന്‍ ആണെന്നും ഇന്ത്യ ആവര്‍ത്തിച്ചു. DGMOതല ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായതെന്നും വിദേശകാര്യമന്ത്രാലായം വ്യക്തമാക്കി. പാകിസ്താന്‍ ഭാഗത്തിന് ഹോട്ട്ലൈന്‍ വഴി ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാല്‍, ഡിജിഎംഒയുമായി സംസാരിക്കാനുള്ള അഭ്യര്‍ത്ഥന വിദേശകാര്യ മന്ത്രാലയം വഴിയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്ത്യാ-പാക് വെടിനിര്&#x200d;ത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ. വെടിനിര്&#x200d;ത്തലില്&#x200d; മധ്യസ്ഥ ചര്&#x200d;ച്ച ഉണ്ടായിട്ടില്ലെന്നും ഓപ്പറേഷന്&#x200d; സിന്ദൂറില്&#x200d; അമേരിക്കയുമായി ചര്&#x200d;ച്ച നടത്തിയെങ്കിലും വ്യാപാരം ഉള്&#x200d;പ്പെടെ വിഷയമായില്ലെന്നും വിദേശകാര്യ വക്താവ് രണ്&#x200d;ധീര്&#x200d; ജയ്‌സ്വാള്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു.</p>
<p>വെടിനിര്&#x200d;ത്തലിന് ആദ്യം സമീപിച്ചത് പാകിസ്താന്&#x200d; ആണെന്നും ഇന്ത്യ ആവര്&#x200d;ത്തിച്ചു. DGMOതല ചര്&#x200d;ച്ചയിലാണ് വെടിനിര്&#x200d;ത്തലിന് ധാരണയായതെന്നും വിദേശകാര്യമന്ത്രാലായം വ്യക്തമാക്കി. പാകിസ്താന്&#x200d; ഭാഗത്തിന് ഹോട്ട്ലൈന്&#x200d; വഴി ബന്ധപ്പെടാന്&#x200d; ബുദ്ധിമുട്ട് നേരിട്ടതിനാല്&#x200d;, ഡിജിഎംഒയുമായി സംസാരിക്കാനുള്ള അഭ്യര്&#x200d;ത്ഥന വിദേശകാര്യ മന്ത്രാലയം വഴിയാണ് ലഭിച്ചത്. പാക് വ്യോമതാവളങ്ങള്&#x200d; ആക്രമിച്ചതിന് പിന്നാലെയായിരുന്നു അഭ്യര്&#x200d;ത്ഥന. ഇന്ത്യയുടെ സന്ദേശം കൃത്യമായിരുന്നു. പാകിസ്താന്&#x200d; അടിച്ചാല്&#x200d; തിരിച്ചടിക്കും. അവര്&#x200d; അവസാനിപ്പിച്ചാല്&#x200d; ഇന്ത്യയും നിര്&#x200d;ത്തും. ലോകനേതാക്കളോട് ഇന്ത്യ ഇത് പറഞ്ഞു. അവര്&#x200d; പാകിസ്താനോട് ഇത് പറഞ്ഞു. ആരും മധ്യസ്ഥ ചര്&#x200d;ച്ച നടത്തിയില്ല – വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.</p>
<p>കശ്മീര്&#x200d; വിഷയത്തില്&#x200d; മൂന്നാം കക്ഷി ഇടപെടല്&#x200d; വേണ്ടെന്ന ഇന്ത്യയുടെ നയത്തില്&#x200d; മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. കശ്മീര്&#x200d; നയത്തില്&#x200d; മാറ്റമില്ല കശ്മീരില്&#x200d; മൂന്നാം കക്ഷി ഇടപെടല്&#x200d; പാടില്ല. പരിഹരിക്കണ്ടത് ഉഭയകക്ഷി ചര്&#x200d;ച്ചയില്&#x200d; – അദ്ദേഹം വ്യക്തമാക്കി.</p>
<p>ടിആര്&#x200d;എഫിനെനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്&#x200d; യുഎന്&#x200d; സുരക്ഷാ സമിതിയെ സമീപിക്കുമെന്നും രണ്&#x200d;ധീര്&#x200d; ജയ്‌സ്വാള്&#x200d; പറഞ്ഞു. ടിആര്&#x200d;എഫ് ഒന്നിലധികം തവണ പഹല്&#x200d;ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവ ഭീഷണിക്ക് വഴങ്ങുകയോ അതിര്&#x200d;ത്തി കടന്നുള്ള ഭീകരവാദം നടത്താന്&#x200d; അനുവദിക്കുകയോ ചെയ്യില്ലെന്ന ഉറച്ച നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം പാകിസ്താനാണ്. അതിര്&#x200d;ത്തി കടന്നുള്ള ഭീകരവാദത്തോട് സീറോ ടോളറന്&#x200d;സ് പോളിസിയാണ് നമ്മുടേത് – അദ്ദേഹം വ്യക്തമാക്കി.</p>
<p>പാക് ഭീകര കേന്ദ്രങ്ങള്&#x200d; ആക്രമിച്ച് തകര്&#x200d;ത്തതും പാക് വ്യോമത്താവളങ്ങള്&#x200d; ആക്രമിച്ച് തകര്&#x200d;ത്തതും ഇന്ത്യ നേരത്തേ അറിയിച്ചതാണ് ഇനിയും പാകിസ്താനില്&#x200d; ഭീകരകേന്ദ്രങ്ങള്&#x200d; പ്രവര്&#x200d;ത്തിച്ചാല്&#x200d; അതിനെതിരെ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-rejects-trumps-claim-says-no-one-mediated-ceasefire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓപ്പറേഷന്‍ സിന്ദൂര്‍: ‘ വധിച്ചത് 100 ഓളം ഭീകരരെ, ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തു&#8217;: സൈന്യം</title>
		<link>https://www.chandrikadaily.com/operation-sindoor-nearly-100-terrorists-killed-nine-terror-camps-destroyed-army.html</link>
					<comments>https://www.chandrikadaily.com/operation-sindoor-nearly-100-terrorists-killed-nine-terror-camps-destroyed-army.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 11 May 2025 14:43:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[insdian army]]></category>
		<category><![CDATA[news]]></category>
		<category><![CDATA[operation sindhoor]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341002</guid>

					<description><![CDATA[പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സ്ഥിരീകരണം. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഗായ്, എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി, വൈസ് അഡ്മിറല്‍ എ.എന്‍.പ്രമോദ് തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. മൂന്ന് സേനകളുടെയും ഡിജിഎംഒമാർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഭീകരാക്രമണങ്ങളെ ഓർമിപ്പിച്ചുള്ള വീഡിയോ പ്രദർശനത്തോടെയായിരുന്നു വാർത്താ സമ്മേളനം ആരംഭിച്ചത്. നാളെ 12 മണിക്ക് പാകിസ്താൻ ഡിജിഎംഒയുമായി സംസാരിക്കുമെന്ന് സൈന്യം അറിയിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[<p>പാകിസ്താനിലെ ഒന്&#x200d;പത് ഭീകര കേന്ദ്രങ്ങളില്&#x200d; നടത്തിയ ആക്രമണത്തില്&#x200d; 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം. വെടിനിര്&#x200d;ത്തല്&#x200d; ധാരണയ്ക്ക് ശേഷം നടത്തിയ വാര്&#x200d;ത്ത സമ്മേളനത്തിലാണ് സ്ഥിരീകരണം. ഡയറക്ടര്&#x200d; ജനറല്&#x200d; ഓഫ് മിലിറ്ററി ഓപ്പറേഷന്&#x200d;സ് ലെഫ്റ്റനന്റ് ജനറല്&#x200d; രാജീവ് ഗായ്, എയര്&#x200d;മാര്&#x200d;ഷല്&#x200d; എ.കെ.ഭാരതി, വൈസ് അഡ്മിറല്&#x200d; എ.എന്&#x200d;.പ്രമോദ് തുടങ്ങിയവരാണ് വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പങ്കെടുത്തു.</p>
<p>മൂന്ന് സേനകളുടെയും ഡിജിഎംഒമാർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഭീകരാക്രമണങ്ങളെ ഓർമിപ്പിച്ചുള്ള വീഡിയോ പ്രദർശനത്തോടെയായിരുന്നു വാർത്താ സമ്മേളനം ആരംഭിച്ചത്. നാളെ 12 മണിക്ക് പാകിസ്താൻ ഡിജിഎംഒയുമായി സംസാരിക്കുമെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന സേനയുടെ 40 സൈനികർ കൊല്ലപ്പെട്ടു. മെയ് ഒൻപത്, 10 തീയതികളായിരുന്നു ഡ്രോൺ ആക്രമണങ്ങൾ കൂടുതലായി ഉണ്ടായത്. ഇന്ത്യൻ വ്യോമസേനയുടെ ആക്രമങ്ങളെ ചെറുക്കാൻ ഭീകരവാദികൾക്കായില്ലെന്നും സൈന്യം വ്യക്തമാക്കി.</p>
<p>ഓപ്പറേഷന്&#x200d; സിന്ദൂര്&#x200d; ഭീകരവാദത്തിനുള്ള ശക്തമായ മറുപടിയെന്ന് ലഫ്. ജനറല്&#x200d; രാജീവ് ഗായ് പറഞ്ഞു. ഭീകരതയുടെ ആസൂത്രകരെ ശിക്ഷിക്കുകയും അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങള്&#x200d; നശിപ്പിക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്&#x200d; സിന്ദൂര്&#x200d; വിഭാവനം ചെയ്തതെന്ന് അദ്ദേഹം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നല്&#x200d;കിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാര്&#x200d;ത്താസമ്മേളനം ആരംഭിച്ചത്.</p>
<p>ജനവാസ കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ല. പാകിസ്താന്റെ എയർക്രാഫ്റ്റുകൾ തകർത്തു. കാണ്ഡഹാർ വിമാനറാഞ്ചൽ നടത്തിയ ഭീകരരെ വധിച്ചു. യൂസഫ് അസ്ഹർ, അബ്ദുൽ മാലിക് റൗഫ്, മുദാസിർ അഹമ്മദ് എന്നിവരെയാണ് വധിച്ചത്. ഇന്ത്യയുടെ എയർ ലോഞ്ചുകൾക്കോ ഏർപ്പാടുകൾക്കോ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. പാകിസ്താൻ സേനയുടെ 40 പട്ടാളക്കാർ കൊല്ലപ്പെട്ടു. പാകിസ്താന്റെ റഡാർ സംവിധാനവും തകർത്തു. ഭീകരരെ പരിശീലിപ്പിച്ച മുരിദ്കെയിലെ കേന്ദ്രം തകർത്തു. കസബിനെയും ഹെഡ്ലിയെയും ലഷ്കർ പരിശീലിപ്പിച്ചത് മുരിദ്കെയിൽ. യാക്കോബാദ് വ്യോമ കേന്ദ്രത്തിലും ആക്രമണം നടത്തി. ഇന്ത്യയുടെ നടപടി കൃത്യമായ ആസൂത്രണത്തിലൂടെയെന്നും സേന അറിയിച്ചു. ആക്രമണ ശേഷമുള്ള ദൃശ്യങ്ങളും സേന പുറത്ത് വിട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/operation-sindoor-nearly-100-terrorists-killed-nine-terror-camps-destroyed-army.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓപ്പറേഷൻ സിന്ദൂർ; സർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/operation-sindoor-opposition-demands-government-to-call-special-parliament-session.html</link>
					<comments>https://www.chandrikadaily.com/operation-sindoor-opposition-demands-government-to-call-special-parliament-session.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 11 May 2025 12:57:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[news]]></category>
		<category><![CDATA[operation sindhoor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340994</guid>

					<description><![CDATA[പഹൽഗാമും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യണം]]></description>
										<content:encoded><![CDATA[<p>ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെഴുതിയ കത്തിൽ പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂർ, വെടി നിർത്തൽ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ജനങ്ങൾക്കും ജനപ്രതിനിധികൾക്കും അറിയാൻ ആവശ്യമുണ്ടെന്ന് അഭിപ്രായപ്പെട്ടു. രാജ്യ സഭ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖാർഗെയും ഇതേ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി. വെടി നിർത്തൽ കരാറിലെ മധ്യസ്ഥതയും ചർച്ച ചെയ്യാൻ ആവശ്യം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/operation-sindoor-opposition-demands-government-to-call-special-parliament-session.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓപറേഷന്‍ സിന്ദൂര്‍: സര്‍വകക്ഷി യോഗം ആരംഭിച്ചു; അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും</title>
		<link>https://www.chandrikadaily.com/1operation-sindoor-all-party-meeting-begins-situation-on-border-to-be-discussed.html</link>
					<comments>https://www.chandrikadaily.com/1operation-sindoor-all-party-meeting-begins-situation-on-border-to-be-discussed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 08 May 2025 07:00:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<category><![CDATA[operation sindhoor]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340570</guid>

					<description><![CDATA[കഴിഞ്ഞ 36 മണിക്കൂറിലെ സ്ഥിതിഗതികൾ രാജനാഥ് സിങ് വിശദീകരിച്ചു]]></description>
										<content:encoded><![CDATA[<p>പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, നിർമ്മല സീതാരാമൻ,എസ് ജയശങ്കർ, രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ, ജോൺ ബ്രിട്ടാസ് എംപി എന്നിവർ പാര്&#x200d;ലമെന്റില്&#x200d; ചേരുന്ന യോഗത്തിൽ പങ്കെടുക്കാനായി എത്തി. സൈന്യത്തിന്റെ തുടര്&#x200d;നീക്കങ്ങളും യോഗത്തിൽ ചര്&#x200d;ച്ചയാകും. പാക് സംഘർഷത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം സർവകക്ഷി യോഗത്തിൽ കേന്ദ്ര മന്ത്രിമാർ അറിയിച്ചു. കഴിഞ്ഞ 36 മണിക്കൂറിലെ സ്ഥിതിഗതികൾ രാജനാഥ് സിങ് വിശദീകരിച്ചു.</p>
<p>ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായാണ് ബുധനാഴ്ച പുലർച്ചെ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ ജമ്മു കശ്മീരിലെയും 9 ഭീകരപരിശീലന കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ച് തകർത്തത്. പുലർച്ചെ 1.05 മുതൽ 1.30 വരെ നീണ്ടുനിന്ന 24 ആക്രമണങ്ങളായിരുന്നു ഇന്ത്യ നടത്തിയതെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. മിസൈൽ ആക്രമണത്തിനു തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ (എൽഒസി) ഗ്രാമങ്ങളെ ലക്ഷ്യം വച്ച് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ ഷെൽ ആക്രമണമാണ് നടന്നത്. പാക്ക് ഷെൽ ആക്രമണത്തിൽ 12 നാട്ടുകാരും ഒരു സൈനികനും കൊല്ലപ്പെട്ടു.</p>
<p>അതേസമയം, നിയന്ത്രണരേഖയില്&#x200d; പാക് പ്രകോപനം തുടരുകയാണ്. കുപ് വാര ജില്ലയിലെ നിയന്ത്രണരേഖയില്&#x200d; പാക് സൈന്യം ഷെല്ലാക്രമണം നടത്തി. സംഭവത്തില്&#x200d; ആളപായമില്ല. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കര്&#x200d;ണയിലെ ജനവാസമേഖലയിലും പാക് വെടിവയ്പ്പുണ്ടായതായി റിപ്പോര്&#x200d;ട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1operation-sindoor-all-party-meeting-begins-situation-on-border-to-be-discussed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
