<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Operation &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/operation/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 03 Sep 2025 16:17:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Operation &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ഗിഡിയോണിന്റെ രഥം&#8217; ഗസ്സയിലെ സൈനിക ഓപ്പറേഷൻ പരാജയം</title>
		<link>https://www.chandrikadaily.com/gideons-chariot-military-operation-failure-in-gaza.html</link>
					<comments>https://www.chandrikadaily.com/gideons-chariot-military-operation-failure-in-gaza.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 03 Sep 2025 16:17:54 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Operation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352700</guid>

					<description><![CDATA[അബു ഉബൈദയുടെ വാക്കുകൾ ശരിവെച്ച് ഇസ്രായേലി റിപ്പോർട്ട്
]]></description>
										<content:encoded><![CDATA[<p>ഗസ്സ മുനമ്പിൽ ഇസ്രായേൽ സൈന്യം മെയ് മാസം തൊട്ട് നടപ്പാക്കാൻ ശ്രമിച്ച പ്രത്യേക സൈനിക ഓപ്പറേഷൻ &#8216;ഗിദയോണിന്റെ രഥം&#8217; പരാജയപ്പെട്ടുവെന്ന് ആഭ്യന്തര റിപ്പോർട്ട്. ഇസ്രായേലി സൈനിക നീക്കത്തിനെ പ്രതിരോധിക്കാൻ ഹമാസ് ദാവീദിന്റെ കല്ലുകൾ (DAVIDS STONES) എന്ന പേരിൽ ഗസ്സയിൽ നടത്തിയ പ്രതിരോധം വിജയിച്ചുവെന്ന് ഹമാസ് സൈനിക വിഭാഗം വക്താവായ അബു ഉബൈദ അവസാന പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു.</p>
<p>ഗസ്സയിലെ ഇസ്രായേലി ബന്ദികളെ മുഴുവൻ മോചിപ്പിക്കുക, വടക്കൻ ഗസ്സയിലെ ജനതയെ നിർബന്ധിച്ച്  തെക്കോട്ട് മാറ്റി വടക്കൻ ഗസ്സ നിയന്ത്രിക്കുക, ഹമാസിന്റെ സൈനിക ശക്തി പൂർണമായും പരാജയപ്പെടുത്തുക, ഗസ്സയിലെ ഭക്ഷണ വിതരണം യുഎൻ ഏജൻസികളിൽ നിന്നും ഗസ്സ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും പൂർണമായും ഇസ്രായേലിന്റെ നേരിട്ടുള്ള ചൊൽപടിയിൽ കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങൾ ആണ് ഓപ്പറേഷന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത്.ഓപ്പറേഷന്റെ ആസൂത്രണത്തിൽ വന്ന പാളിച്ചകൾ മൂലം പരാജയം സംഭവിച്ചു എന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gideons-chariot-military-operation-failure-in-gaza.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യമന്&#x200d; സയാമീസ് ഇരട്ടകളെ വേര്&#x200d;പെടുത്തി: സല്&#x200d;മാനും അബ്ദുല്ലയും ഇരുമെയ്യായി മടങ്ങും</title>
		<link>https://www.chandrikadaily.com/yemen-separates-siamese-twins-salman-and-abdullah-will-return-as-twins.html</link>
					<comments>https://www.chandrikadaily.com/yemen-separates-siamese-twins-salman-and-abdullah-will-return-as-twins.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 Feb 2023 16:17:23 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Operation]]></category>
		<category><![CDATA[riyad]]></category>
		<category><![CDATA[twins]]></category>
		<category><![CDATA[yaman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238565</guid>

					<description><![CDATA[ലോകത്തെ 22 രാജ്യങ്ങളില്&#x200d; നിന്നുള്ള സയാമീസ് ഇരട്ടകളെ ഇതിനകം സഊദിയിലെത്തിച്ച് വേര്&#x200d;പെടുത്തല്&#x200d; ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് വേങ്ങാട്ട്</strong></p>
<p>റിയാദ്: യമന്&#x200d; സ്വദേശികളായ സയാമീസ് ഇരട്ടകളുടെ വേര്&#x200d;പെടുത്തല്&#x200d; ശസ്ത്രക്രിയ വിജയകരം. ഒറ്റ ശരീരമായി റിയാദിലെത്തിയ സല്&#x200d;മാനും അബ്ദുല്ലയും ദൈവാനുഗ്രഹമുണ്ടെങ്കില്&#x200d; ഇനി ഇരുമെയ്യായി മടങ്ങും. റിയാദിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യാലിറ്റി ആശുപത്രിയില്&#x200d; കിംഗ് സല്&#x200d;മാന്&#x200d; ഹ്യുമാനിറ്റേറിയന്&#x200d; എയ്ഡ് ആന്&#x200d;ഡ് റിലീഫ് സെന്റര്&#x200d; മേധാവി ഡോ. അബ്ദുല്ല അല്&#x200d; റബീഅയുടെ നേതൃത്വത്തിലാണ് സല്&#x200d;മാന്റേയും അബ്ദുല്ലയുടെയും പരസ്പരം ഒട്ടിച്ചേര്&#x200d;ന്ന നിലയിലുള്ള ശരീരം ആറ് ഘട്ടങ്ങളിലായി എട്ട് മണിക്കൂര്&#x200d; നീണ്ട ശസ്ത്രക്രിയയിലൂടെ വേര്&#x200d;പെടുത്തിയത്. 35 പേരടങ്ങുന്ന മെഡിക്കല്&#x200d; സംഘം നേതൃത്വം നല്&#x200d;കി.</p>
<p>ഇന്ന് രാവിലെ ആരംഭിച്ച ശസ്ത്രക്രിയ വൈകീട്ട് നാല് മണിയോടെയാണ് പൂര്&#x200d;ത്തിയായത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്&#x200d; സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതര്&#x200d; അറിയിച്ചു. പ്രത്യുല്&#x200d;പാദന, മൂത്രാശയ സംവിധാനങ്ങളും വന്&#x200d;കുടലും ചെറുകുടലും ഒട്ടിച്ചേര്&#x200d;ന്ന വിധത്തിലാണ് ശാസ്ത്രക്രിയക്കായി ഇരട്ടകളെ റിയാദിലെത്തിച്ചത്. ജനിതക വ്യവസ്ഥയുടെ പുനസ്ഥാപനമായിരുന്നു ശസ്ത്രക്രിയയിലെ സുപ്രധാന ഘട്ടം. ഏതാനും ആഴ്ചകള്&#x200d;ക്ക് മുമ്പേ സഊദി ഭരണാധികാരി സല്&#x200d;മാന്&#x200d; രാജാവിന്റെ പ്രത്യേക നിര്&#x200d;ദേശപ്രകാരമാണ് കുഞ്ഞുങ്ങളെ കിംഗ് അബ്ദുല്ല സ്‌പെഷ്യാലിറ്റി ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്.</p>
<p>സഊദി അറേബ്യ ലോക രാജ്യങ്ങളില്&#x200d; നടത്തിവരുന്ന ജീവകാരുണ്യ പ്രവര്&#x200d;ത്തനങ്ങളുടെ ഭാഗമാണ് യമന്&#x200d; സയാമീസ് ഇരട്ടകളെ വേര്&#x200d;പെടുത്താനുള്ള തീരുമാനമെന്ന് ഡോ. അബ്ദുല്ല അല്&#x200d; റബീഅ പറഞ്ഞു. മുപ്പത്തിരണ്ട് വര്&#x200d;ഷമായി തുടരുന്ന ഇത്തരം ശസ്ത്രക്രിയകള്&#x200d; ദൈവാനുഗ്രഹത്താല്&#x200d; വിജയകരമായി പൂര്&#x200d;ത്തിയാക്കാന്&#x200d; സാധിക്കാറുണ്ട്. ലോകത്ത് സയാമീസ് ഇരട്ടകളെ വേര്&#x200d;പെടുത്തുന്നതില്&#x200d; വിജയകരമായി മുന്നില്&#x200d; നില്&#x200d;ക്കുന്ന രാജ്യമാണ് സഊദിയെന്നും ഡോ. അബ്ദുല്ല അല്&#x200d; റബീഅ പറഞ്ഞു.</p>
<p>ലോകത്തെ 22 രാജ്യങ്ങളില്&#x200d; നിന്നുള്ള സയാമീസ് ഇരട്ടകളെ ഇതിനകം സഊദിയിലെത്തിച്ച് വേര്&#x200d;പെടുത്തല്&#x200d; ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. പൂര്&#x200d;ണ്ണമായ ചെലവുകള്&#x200d; വഹിക്കുന്നതും കിംഗ് സല്&#x200d;മാന്&#x200d; ഹ്യൂമാനിറ്റേറിയന്&#x200d; എയിഡ് ആന്&#x200d;ഡ് റിലീഫ് സെന്റര്&#x200d; ആണ്. 55 ശസ്ത്രക്രിയകള്&#x200d; ഇതിനകം പൂര്&#x200d;ത്തിയാക്കിയിട്ടുണ്ട്. യമനില്&#x200d; നിന്നുള്ള എട്ടാമത്തെ സയാമീസ് ഇരട്ടകളാണ് സല്&#x200d;മാനും അബ്ദുല്ലയും.</p>
<p>സല്&#x200d;മാന്&#x200d; രാജാവിന്റെ കരുണാവായ്പ്പിലൂടെ മക്കളുടെ ജനനം മുതല്&#x200d; കണ്ണീരിലായിരുന്ന തങ്ങളുടെ ദുഖത്തിന് അറുതിയാകുന്നുവെന്ന് മാതാപിതാക്കള്&#x200d; പറഞ്ഞു. ശരീരം ഒട്ടിപ്പിടിച്ച അവസ്ഥയില്&#x200d; പിറന്നു വീണ് ദുരിതക്കയത്തില്&#x200d; അകപ്പെട്ടപ്പോള്&#x200d; മോചന പാത കാട്ടി തന്ന ദൈവത്തെ സ്തുതിക്കുന്നതോടൊപ്പം കാരുണ്യത്തിന്റെ കൈകള്&#x200d; നീട്ടിയ തിരുഗേഹങ്ങളുടെ സേവകന്&#x200d; സല്&#x200d;മാന്&#x200d; രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്&#x200d; സല്&#x200d;മാന്&#x200d; രാജകുമാരനും പ്രാര്&#x200d;ത്ഥനയോടെ തങ്ങളോടൊപ്പം നിന്ന ലോകജനതക്കും പിതാവ് യൂസഫ് അല്&#x200d; മലീഹി കണ്ണീരോടെ നന്ദി പറഞ്ഞു. വിജയകരമായി ശസ്ത്രക്രിയ പൂര്&#x200d;ത്തിയാക്കിയ ഡോ. അബ്ദുല്ല അല്&#x200d; റബീഅക്കും സംഘത്തിനും സഊദി ജനതക്കും നന്ദി പറഞ്ഞ രക്ഷിതാക്കള്&#x200d; തങ്ങള്&#x200d;ക്കുള്ള സന്തോഷം അവര്&#x200d;ണ്ണനീയമാണെന്ന് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yemen-separates-siamese-twins-salman-and-abdullah-will-return-as-twins.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ശസ്ത്രക്രിയക്ക് കൊണ്ടുവന്ന പെണ്&#x200d;കുട്ടിയുടെ അവയവങ്ങള്&#x200d;ക്ക് പകരം പ്ലാസ്റ്റിക് കവര്&#x200d;&#8217;; പരാതിയുമായി കുടുംബം</title>
		<link>https://www.chandrikadaily.com/plastic-cover-to-replace-organs-of-girl-brought-in-for-surgery.html</link>
					<comments>https://www.chandrikadaily.com/plastic-cover-to-replace-organs-of-girl-brought-in-for-surgery.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Feb 2023 09:55:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Operation]]></category>
		<category><![CDATA[surgery]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235484</guid>

					<description><![CDATA[കുട്ടിയുടെ മൃതദേഹത്തില്&#x200d; സുഷിരങ്ങള്&#x200d; ഉണ്ടായിരുന്നെന്നും അത് പ്ലാസ്റ്റിക് കവര്&#x200d; കൊണ്ട് മൂടിയിരിക്കുകയാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ശസ്ത്രക്രിയക്ക് പിന്നാലെ മരണപ്പെട്ട പെണ്&#x200d;കുട്ടി ബന്ധുക്കള്&#x200d; പരാതിയുമായി രംഗത്ത്. ശസ്ത്രക്രിയക്ക് കൊണ്ടുവന്ന 15 വയസുകാരിയുടെ അവയവങ്ങള്&#x200d; മാറ്റി പകരം പ്ലാസ്റ്റിക് കവറ് നിറച്ചതായാണ് പരാതി. പെണ്&#x200d;കുട്ടിയുടെ കുടുംബമാണ് പരാതിയുമായി വന്നത്. ഡല്&#x200d;ഹിയിലാണ് ക്രൂരമായ സംഭവം.</p>
<p>ജനുവരി 21നാണ് കുടല്&#x200d; സംബന്ധമായ അസുഖത്തെ തുടര്&#x200d;ന്ന് പെണ്&#x200d;കുട്ടിയെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്. ജനുവരി 24 ന് ശസ്ത്രക്രിയക്ക് വിധേയമാക്കിയ പെണ്&#x200d;കുട്ടി ജനുവരി 26 ന് മരണപ്പെട്ടതായി ഡോക്ടര്&#x200d;മാര്&#x200d; കുടുംബത്തെ അറിയിച്ചു. ആശുപത്രിയില്&#x200d; നിന്ന് മൃതദേഹം ഏറ്റുവാങ്ങിയപ്പോള്&#x200d; കുടുംബത്തിന് പരാതി ഉണ്ടായിരുന്നില്ല. പിന്നീട് നടന്ന സംസ്‌കാര ചടങ്ങിനിടെയാണ് കുടുംബക്കാര്&#x200d;ക്ക് പെണ്&#x200d;കുട്ടിയുടെ അവയവങ്ങള്&#x200d; നഷ്ടപ്പെട്ടെന്ന സംശയമുണ്ടായത്. തുടര്&#x200d;ന്ന് കുടുംബം പരാതി നല്&#x200d;കുകയായിരുന്നെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്&#x200d; സാഗര്&#x200d; സിങ് കല്&#x200d;സി പറഞ്ഞു.</p>
<p>കുടുംബം ഉന്നയിച്ച പരാതി പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് ലഭിച്ചാല്&#x200d; മാത്രമേ സത്യമാണോയെന്ന് പറയാന്&#x200d; കഴിയൂ എന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്&#x200d; അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പരാതിയെ തുടര്&#x200d;ന്ന് ലോക്കല്&#x200d; പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് അയച്ചു. കുട്ടിയുടെ മൃതദേഹത്തില്&#x200d; സുഷിരങ്ങള്&#x200d; ഉണ്ടായിരുന്നെന്നും അത് പ്ലാസ്റ്റിക് കവര്&#x200d; കൊണ്ട് മൂടിയിരിക്കുകയാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/plastic-cover-to-replace-organs-of-girl-brought-in-for-surgery.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഞ്ചേരി മെഡിക്കല്&#x200d; കോളേജില്&#x200d; വന്&#x200d; ചികിത്സാ പിഴവ് ; മൂക്കിന് പകരം വയറിന് ശസ്ത്രക്രിയ നടത്തി</title>
		<link>https://www.chandrikadaily.com/big-miss-understanding-in-manjeri-medical-colleage-in-operation.html</link>
					<comments>https://www.chandrikadaily.com/big-miss-understanding-in-manjeri-medical-colleage-in-operation.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 21 May 2019 17:40:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[manjeri medical colleage]]></category>
		<category><![CDATA[Operation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127941</guid>

					<description><![CDATA[മഞ്ചേരി മെഡിക്കല്&#x200d; കോളേജില്&#x200d; വലിയ ചികില്&#x200d;സാ പിഴവ്. ഏഴ് വയസുകാരന്റെ മൂക്കിന് പകരം വയര്&#x200d; കീറി ശസ്ത്രക്രിയ നടത്തി. രോഗികളെ പരസ്പരം മാറി പോയതാണ് അബദ്ധത്തിലേക്ക് നയിച്ചതെന്ന് മെഡിക്കല്&#x200d; കോളേജ് സൂപ്രണ്ട് അറിയിച്ചു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഏഴ് വയസുകാരനാണ് മൂക്കിന് പകരം വയറില്&#x200d; ശസ്ത്രക്രിയ നടത്തിയത്. വയറില്&#x200d; ശസ്ത്രക്രിയ ചെയ്യാനായി എത്തിയ മറ്റൊരു രോഗിയുടെ പേരുമായി ഏഴ് വയസുകാരന്റെ പേരിന് സാമ്യം വന്നതാണ് തെറ്റ് പറ്റാന്&#x200d; കാരണമായതെന്നാണ് പ്രാഥമികമായി നല്&#x200d;കിയ മറുപടി. സംഭവത്തില്&#x200d; ബന്ധപ്പെട്ട ഡോക്ടറില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p> മഞ്ചേരി മെഡിക്കല്&#x200d; കോളേജില്&#x200d; വലിയ ചികില്&#x200d;സാ പിഴവ്. ഏഴ് വയസുകാരന്റെ  മൂക്കിന് പകരം വയര്&#x200d; കീറി ശസ്ത്രക്രിയ നടത്തി. രോഗികളെ പരസ്പരം മാറി പോയതാണ് അബദ്ധത്തിലേക്ക് നയിച്ചതെന്ന് മെഡിക്കല്&#x200d; കോളേജ് സൂപ്രണ്ട് അറിയിച്ചു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഏഴ് വയസുകാരനാണ് മൂക്കിന് പകരം വയറില്&#x200d; ശസ്ത്രക്രിയ നടത്തിയത്. <br>വയറില്&#x200d; ശസ്ത്രക്രിയ ചെയ്യാനായി എത്തിയ മറ്റൊരു രോഗിയുടെ പേരുമായി ഏഴ് വയസുകാരന്റെ പേരിന് സാമ്യം വന്നതാണ് തെറ്റ് പറ്റാന്&#x200d; കാരണമായതെന്നാണ് പ്രാഥമികമായി നല്&#x200d;കിയ മറുപടി. സംഭവത്തില്&#x200d; ബന്ധപ്പെട്ട ഡോക്ടറില്&#x200d; നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും കോളജ് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/big-miss-understanding-in-manjeri-medical-colleage-in-operation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിക്കു വേണ്ടി മാധ്യമ കുഴലൂത്ത്</title>
		<link>https://www.chandrikadaily.com/media-for-bjp.html</link>
					<comments>https://www.chandrikadaily.com/media-for-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 26 Mar 2018 18:46:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Operation]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=77099</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്&#x200d; ബിജെപിക്ക് നേട്ടമുണ്ടാക്കുന്നതിനായി വര്&#x200d;ഗീയ ധ്രുവീകരണമുണ്ടാക്കാനും, വര്&#x200d;ഗീയ കലാപം അഴിച്ചുവിടുന്ന തരത്തിലുള്ള വ്യാജ വാര്&#x200d;ത്തകള്&#x200d; നിര്&#x200d;മിക്കാനും തങ്ങള്&#x200d; തയ്യാറാണെന്ന് ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്&#x200d;. കോബ്ര പോസ്റ്റിന്റെ സ്റ്റിംഗ് ഓപ്പറേഷന്&#x200d; &#8216;ഓപറേഷന്&#x200d; 136&#8217; ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പണം നല്&#x200d;കുന്ന കക്ഷിയുടെ രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ നടത്താനുള്ള സന്നദ്ധത മാധ്യമ സ്ഥാപനങ്ങള്&#x200d; ഇതില്&#x200d; വെളിപ്പെടുത്തുന്നുണ്ട്. പുഷ്പ് ശര്&#x200d;മ്മയാണ് കോബ്ര പോസ്റ്റിന് വേണ്ടി ഇക്കാര്യം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. രണ്ട് ഡസനോളം മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളേയോ, മാധ്യമപ്രവര്&#x200d;ത്തകരേയോ കണ്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്&#x200d; ബിജെപിക്ക് നേട്ടമുണ്ടാക്കുന്നതിനായി വര്&#x200d;ഗീയ ധ്രുവീകരണമുണ്ടാക്കാനും, വര്&#x200d;ഗീയ കലാപം അഴിച്ചുവിടുന്ന തരത്തിലുള്ള വ്യാജ വാര്&#x200d;ത്തകള്&#x200d; നിര്&#x200d;മിക്കാനും തങ്ങള്&#x200d; തയ്യാറാണെന്ന് ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്&#x200d;. കോബ്ര പോസ്റ്റിന്റെ സ്റ്റിംഗ് ഓപ്പറേഷന്&#x200d; &#8216;ഓപറേഷന്&#x200d; 136&#8217; ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പണം നല്&#x200d;കുന്ന കക്ഷിയുടെ രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ നടത്താനുള്ള സന്നദ്ധത മാധ്യമ സ്ഥാപനങ്ങള്&#x200d; ഇതില്&#x200d; വെളിപ്പെടുത്തുന്നുണ്ട്. പുഷ്പ് ശര്&#x200d;മ്മയാണ് കോബ്ര പോസ്റ്റിന് വേണ്ടി ഇക്കാര്യം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.<br />
രണ്ട് ഡസനോളം മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളേയോ, മാധ്യമപ്രവര്&#x200d;ത്തകരേയോ കണ്ട് സംസാരിച്ചാണ് പുഷ്പ് ശര്&#x200d;മ ഇക്കാര്യം പുറത്തു കൊണ്ടുവന്നത്. ആറ് കോടി മുതല്&#x200d; 50 കോടി രൂപ വരെ പുഷ്പ് ശര്&#x200d;മ മാധ്യമ ഉടമകള്&#x200d;ക്ക് വാഗ്ദാനം ചെയ്തിരുന്നു.<br />
മാധ്യമങ്ങള്&#x200d;ക്ക് മുന്നില്&#x200d; വച്ച നിര്&#x200d;ദേശങ്ങള്&#x200d; ഇവയാണ്. ആദ്യ മൂന്ന് മാസങ്ങളില്&#x200d; ഹിന്ദുത്വ ആശയങ്ങള്&#x200d; ശക്തമായി പ്രചരിപ്പിക്കുക, പിന്നീട് വിനയ് കത്യാര്&#x200d;, ഉമാ ഭാരതി, മോഹന്&#x200d; ഭഗവത് തുടങ്ങിയവര്&#x200d; നടത്തുന്ന വര്&#x200d;ഗീയ പ്രസംഗങ്ങളും മറ്റും പരമാവധി പ്രചരിപ്പിക്കുന്നതിലേക്ക് വ്യാപിപ്പിക്കുക, തെരഞ്ഞെടുപ്പ് അടുക്കാറായാല്&#x200d; പ്രതിപക്ഷ നേതാക്കളായ രാഹുല്&#x200d; ഗാന്ധി, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയവരെ ആക്രമിച്ചുകൊണ്ടും പപ്പു, ഭുവ, ബാബുവ തുടങ്ങി മോശം ഭാഷയില്&#x200d; അധിക്ഷേപിച്ചുകൊണ്ടും പ്രചാരണം നടത്തുക. പണത്തിനു വേണ്ടി ഈ നിര്&#x200d;ദേശങ്ങളെല്ലാം മാധ്യമങ്ങള്&#x200d; അംഗീകരിച്ചതായി റിപ്പോര്&#x200d;ട്ട് പറയുന്നു.<br />
പ്രിന്റ്, ഇലക്ട്രോണിക്, ഓണ്&#x200d;ലൈന്&#x200d; മാധ്യമങ്ങള്&#x200d; ബിജെപിക്ക് വേണ്ടി ഈ പ്രചാരണം ഏറ്റെടുക്കും. നഗ്‌നമായ നിയമലംഘനത്തിനാണ് മാധ്യമസ്ഥാപനങ്ങള്&#x200d; സന്നദ്ധത അറിയിക്കുന്നത്. പലരും കള്ളപ്പണമായി ഇത് വാങ്ങാന്&#x200d; തയ്യാറാണ്. കോബ്ര പോസ്റ്റ് കണ്ട മാധ്യമപ്രവര്&#x200d;ത്തകരില്&#x200d; മിക്കവരും സംഘ്പരിവാര്&#x200d;, ആര്&#x200d;.എസ്.എസ് ബന്ധമുള്ളവരാണ്. ഇക്കാര്യം അവര്&#x200d; സമ്മതിക്കുകയും ചെയ്യുന്നു. സോഷ്യല്&#x200d; മീഡിയയിലൂടെയുള്ള വ്യാജ പ്രചാരണങ്ങളും മറ്റും നടത്തി വര്&#x200d;ഗീയ സംഘര്&#x200d;ഷങ്ങള്&#x200d; ഇളക്കിവിടുന്നതിന് ഇടയിലാണ് പണം വാങ്ങി വര്&#x200d;ഗീയ ചേരിതിരിവുണ്ടാക്കാനുള്ള സന്നദ്ധത മാധ്യമങ്ങള്&#x200d; അറിയിക്കുന്നത്.<br />
വ്യാജ വാര്&#x200d;ത്തകള്&#x200d; പ്ലാന്റ് ചെയ്യാനും പരസ്യങ്ങള്&#x200d;ക്കും അവര്&#x200d; സന്നദ്ധത അറിയിച്ചു. സോഷ്യല്&#x200d; മീഡിയ കാംപയിന്&#x200d; തന്നെ നടത്താന്&#x200d; മാധ്യമങ്ങള്&#x200d; തയ്യാറാണ്. ചിലര്&#x200d; ഇത് സംബന്ധിച്ച നിര്&#x200d;ദ്ദേശങ്ങളും ക്വട്ടേഷനുകളും പുഷ്പ് ശര്&#x200d;മക്ക് ഇ മെയില്&#x200d; വഴി അയച്ചുകൊടുത്തു. ഇന്ത്യ ടിവി, ദൈനിക് ജാഗരണ്&#x200d;, ഹിന്ദി ഖബര്&#x200d;, സബ് ടിവി, ഡിഎന്&#x200d;എ, അമര്&#x200d; ഉജാല, വാര്&#x200d;ത്ത ഏജന്&#x200d;സിയായ യുഎന്&#x200d;ഐ, 9എക്‌സ് തഷാന്&#x200d;, സമാചാര്&#x200d; പ്ലസ്, എച്ച്.എന്&#x200d;.എന്&#x200d; 24ഃ7, പഞ്ചാബ് കേസരി, സ്വതന്ത്ര ഭാരത്, സ്‌കൂപ് വൂപ്, റെഡിഫ്, ഇന്ത്യാ വാച്ച്, ആജ്, സാധ്‌ന പ്രൈം ന്യൂസ് തുടങ്ങിയവയുമായാണ് പുഷ്പ് ശര്&#x200d;മ സംസാരിച്ചത്.<br />
ഇവരെല്ലാം ഹിന്ദുത്വ അജണ്ടകള്&#x200d; നടപ്പാക്കാന്&#x200d; തയാറാണെന്ന് റിപ്പോര്&#x200d;ട്ടറോട് വ്യക്തമാക്കുന്നുണ്ട്. ഓപ്പറേഷന്&#x200d; 136 എന്ന റിപ്പോര്&#x200d;ട്ടിന്റെ ആദ്യ ഭാഗമാണ് കോബ്ര പോസ്റ്റ് പ്രസിദ്ധീകരിച്ചത്. അരുണ്&#x200d; ജയ്റ്റ്‌ലി, മനോജ് സിന്&#x200d;ഹ, ജയന്ത് സിന്&#x200d;ഹ, മനേക ഗാന്ധി തുടങ്ങിയ കേന്ദ്രമന്ത്രിമാര്&#x200d;ക്കും വരുണ്&#x200d; ഗാന്ധി എംപിക്കും ബിജെപിയുടെ സഖ്യകക്ഷി നേതാക്കള്&#x200d;ക്കും എതിരെ വാര്&#x200d;ത്തകള്&#x200d; പ്ലാന്റ് ചെയ്യാന്&#x200d; പുഷ്പ് ശര്&#x200d;മ ആവശ്യപ്പെട്ടിരുന്നു. സമരം ചെയ്യുന്ന കര്&#x200d;ഷകരെ മാവോയിസ്റ്റുകളുമായി ബന്ധപ്പെടുത്താന്&#x200d; ആവശ്യപ്പെട്ടു. സുപ്രീംകോടതി അഭിഭാഷകനും പൊതുപ്രവര്&#x200d;ത്തകനുമായ പ്രശാന്ത് ഭൂഷണ്&#x200d;, സുപ്രീംകോടതി അഭിഭാഷകരായ ദുഷ്യന്ത് ദാവെ, കാമിനി ജയ്‌സ്വാള്&#x200d;, ഇന്ദിര ജയ്‌സിങ് തുടങ്ങിയവര്&#x200d;ക്കെതിരെ വ്യാജ വാര്&#x200d;ത്തകള്&#x200d; സൃഷ്ടിക്കാനും നീതിന്യായ സംവിധാനത്തിന്റെ ചില വിധികളെ ചോദ്യം ചെയ്യാനുള്ള ആവശ്യവും മാധ്യമ പ്രതിനിധികള്&#x200d; അംഗീകരിച്ചതായി കോബ്ര പോസ്റ്റ് പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/media-for-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
