<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>#OPSvsEPS &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/opsvseps/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 17 Feb 2018 12:58:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>#OPSvsEPS &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലയനത്തിനും മന്ത്രി സ്ഥാനത്തിനും പിന്നില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പനീര്&#x200d;ശെല്&#x200d;വം</title>
		<link>https://www.chandrikadaily.com/pm-modi-told-me-to-save-party-you-should-merge-both-aiadmk-factions-o-panneerselvam.html</link>
					<comments>https://www.chandrikadaily.com/pm-modi-told-me-to-save-party-you-should-merge-both-aiadmk-factions-o-panneerselvam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Feb 2018 12:30:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsEPS]]></category>
		<category><![CDATA[j jayalalitha]]></category>
		<category><![CDATA[J.Jayalalithaa]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[O.paneerselvam]]></category>
		<category><![CDATA[OPS-EPS]]></category>
		<category><![CDATA[Tamil politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70458</guid>

					<description><![CDATA[ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായുള്ള ലയനത്തിനും മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും പിന്നില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ഒ. പനീര്&#x200d;ശെല്&#x200d;വം. എ.ഐ.ഡി.എം.കെയുടെ ആഭ്യന്തരകാര്യങ്ങളില്&#x200d; ഇടപെടില്ലെന്ന ബി.ജെ.പിയുടെ വാദം പൊളിക്കുന്നതാണ് പനീര്&#x200d;ശെല്&#x200d;വത്തിന്റെ വെളിപ്പെടുത്തല്&#x200d;. തമിഴ്‌നാട്ടില്&#x200d; എ.ഐ.എഡി.എം.കെ വിഭാഗങ്ങള്&#x200d; തമ്മില്&#x200d; കടുത്ത വിയോജിപ്പ് തുടരുന്നതിനിടെ ഇരുപക്ഷവും യോജിപ്പിലെത്തി സര്&#x200d;ക്കാര്&#x200d; രൂപീകരിച്ചതിനു പിന്നില്&#x200d; മോദിയാണെന്ന അഭ്യൂഹം ശരിവയ്ക്കുന്നതാണിത്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം രാഷ്ട്രീയ പ്രവര്&#x200d;ത്തനം മാത്രമായി തുടരാനായിരുന്നു തീരുമാനം. എന്നാല്&#x200d;, താന്&#x200d; മന്ത്രിസഭയില്&#x200d; വേണമെന്ന് നിര്&#x200d;ബന്ധം പിടിച്ചത് മോദിയായിരുന്നു. പ്രധാനമന്ത്രിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായുള്ള ലയനത്തിനും മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും പിന്നില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ഒ. പനീര്&#x200d;ശെല്&#x200d;വം. എ.ഐ.ഡി.എം.കെയുടെ ആഭ്യന്തരകാര്യങ്ങളില്&#x200d; ഇടപെടില്ലെന്ന ബി.ജെ.പിയുടെ വാദം പൊളിക്കുന്നതാണ് പനീര്&#x200d;ശെല്&#x200d;വത്തിന്റെ വെളിപ്പെടുത്തല്&#x200d;. തമിഴ്‌നാട്ടില്&#x200d; എ.ഐ.എഡി.എം.കെ വിഭാഗങ്ങള്&#x200d; തമ്മില്&#x200d; കടുത്ത വിയോജിപ്പ് തുടരുന്നതിനിടെ ഇരുപക്ഷവും യോജിപ്പിലെത്തി സര്&#x200d;ക്കാര്&#x200d; രൂപീകരിച്ചതിനു പിന്നില്&#x200d; മോദിയാണെന്ന അഭ്യൂഹം ശരിവയ്ക്കുന്നതാണിത്.</p>
<p>മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം രാഷ്ട്രീയ പ്രവര്&#x200d;ത്തനം മാത്രമായി തുടരാനായിരുന്നു തീരുമാനം. എന്നാല്&#x200d;, താന്&#x200d; മന്ത്രിസഭയില്&#x200d; വേണമെന്ന് നിര്&#x200d;ബന്ധം പിടിച്ചത് മോദിയായിരുന്നു. പ്രധാനമന്ത്രിയുടെ നിര്&#x200d;ദേശം മാത്രമായിരുന്നില്ല. പാര്&#x200d;ട്ടിയുടെ നന്മ കൂടി മുന്നില്&#x200d; കണ്ടാണ് ഇ.പി.എസ് പക്ഷവുമായി കൈകോര്&#x200d;ക്കാന്&#x200d; തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എഡി.എം.കെ യോഗത്തിലാണ് പനീര്&#x200d;ശെല്&#x200d;വം ഇക്കാര്യം വെളിപ്പെടുത്തിയത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">PM Modi told me &#8216;To save party you should merge both AIADMK factions.&#8217; I agreed but said that I will not become a minister and will only take party position. PM said &#8216;no no, you should be a minister&amp; continue with politics,&#8217; and that is why today I am a minister- O Panneerselvam <a href="https://t.co/mHSoI5U8Fc">pic.twitter.com/mHSoI5U8Fc</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/964793767776653312?ref_src=twsrc%5Etfw">February 17, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പാര്&#x200d;ട്ടിയില്&#x200d; ഒട്ടേറെ പ്രതിസന്ധികളെ നേരിട്ടു. പാര്&#x200d;ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും പനീര്&#x200d;ശെല്&#x200d;വം പറഞ്ഞു. ജയലളിതയുടെ മരണത്തോടെയാണ് പനീര്&#x200d;ശെല്&#x200d;വം മുഖ്യമന്ത്രി പദത്തിലെത്തിയത്. പിന്നീട് മന്ത്രിസ്ഥാനം രാജിവച്ചു. തുടര്&#x200d;ന്ന് ജയലളിതയുടെ തോഴി ശശികലയുമായുള്ള ഏറ്റുമുട്ടലിലാണ് തമിഴ്‌നാട് രാഷ്ട്രീയം കണ്ടത്. ഇതിനിടയില്&#x200d; അനധികൃത സ്വത്ത് സമ്പാദന കേസില്&#x200d; ശശികല ജയിലിലായി. പിന്നാലെ ഇ.പി.എസ് മുഖ്യമന്ത്രിയാവുകയും പനീര്&#x200d;ശെല്&#x200d;വം പാര്&#x200d;ട്ടി വിടുകയും ചെയ്തു.</p>
<p>ഒ.പി.എസ്-ഇ.പി.എസ് ലയനത്തിനു പിന്നിലെ രഹസ്യത്തെപ്പറ്റി ആദ്യമായാണ് വെളിപ്പെടുത്തലുണ്ടായത്. ഇരുപക്ഷങ്ങളും കേന്ദ്രസര്&#x200d;ക്കാരിന്റെ കളിപ്പാവകളാണെന്നുള്ള ഡി.എം.കെയുടെയും കോണ്&#x200d;ഗ്രസിന്റെയും ആരോപണം ശക്തമായിരിക്കെ അതിനെ സാധൂകരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്&#x200d;. അതേസമയം ഇക്കാര്യത്തെപ്പറ്റി ബി.ജെ.പി പ്രതികരിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-modi-told-me-to-save-party-you-should-merge-both-aiadmk-factions-o-panneerselvam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭീമമായ ഭൂരിപക്ഷവുമായി ദിനകരന്&#x200d;; സര്&#x200d;ക്കാര്&#x200d; മൂന്ന് മാസത്തിനകം വീഴുമെന്നും വിമത നേതാവ്</title>
		<link>https://www.chandrikadaily.com/rk-nagar-by-election-ttv-dinakaran-about-tamil-polictics.html</link>
					<comments>https://www.chandrikadaily.com/rk-nagar-by-election-ttv-dinakaran-about-tamil-polictics.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Dec 2017 10:46:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsEPS]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[dinakaran]]></category>
		<category><![CDATA[rk nagar]]></category>
		<category><![CDATA[rk nagar bye elelction]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61092</guid>

					<description><![CDATA[ചെന്നൈ: ആര്&#x200d;.കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പു ഫലം അനുകൂലമായതോടെ തമിഴ് രാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന പ്രതികരണവുമായി അണ്ണാ ഡിഎംകെ വിമതവിഭാഗം നേതാവ് ടി.ടി.വി. ദിനകരന്&#x200d;. ചിഹ്നവും പാര്&#x200d;ട്ടിയുമല്ല. തെരഞ്ഞെടുപ്പില്&#x200d; ജനങ്ങളാണ് പ്രധാനമെന്നും ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നും ആര്&#x200d;.കെ നഗര്&#x200d; ഉജ്ജ്വല വിജയത്തിലേക്ക് അടുക്കുന്ന സ്ഥാനാര്&#x200d;ത്ഥി കൂടിയായാ ടി.ടി.വി ദിനകരന്&#x200d; വ്യക്തമാക്കി. ആര്&#x200d;.കെ നഗറിലെ തെരഞ്ഞെടുപ്പില്&#x200d; ഭീമമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നതിനിടെയാണ് തമിഴ് രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന പ്രതികരണവുമായി ദിനകരന്&#x200d; രംഗത്തുവന്നത്. മധുര വിമാനത്താവളത്തില്&#x200d;വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. I firmly believe [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ആര്&#x200d;.കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പു ഫലം അനുകൂലമായതോടെ തമിഴ് രാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന പ്രതികരണവുമായി അണ്ണാ ഡിഎംകെ വിമതവിഭാഗം നേതാവ് ടി.ടി.വി. ദിനകരന്&#x200d;.<br />
ചിഹ്നവും പാര്&#x200d;ട്ടിയുമല്ല. തെരഞ്ഞെടുപ്പില്&#x200d; ജനങ്ങളാണ് പ്രധാനമെന്നും ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നും ആര്&#x200d;.കെ നഗര്&#x200d; ഉജ്ജ്വല വിജയത്തിലേക്ക് അടുക്കുന്ന സ്ഥാനാര്&#x200d;ത്ഥി കൂടിയായാ ടി.ടി.വി ദിനകരന്&#x200d; വ്യക്തമാക്കി.<br />
ആര്&#x200d;.കെ നഗറിലെ തെരഞ്ഞെടുപ്പില്&#x200d; ഭീമമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നതിനിടെയാണ് തമിഴ് രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന പ്രതികരണവുമായി ദിനകരന്&#x200d; രംഗത്തുവന്നത്. മധുര വിമാനത്താവളത്തില്&#x200d;വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">I firmly believe that it is time for this government to go, and in the coming 3 months you will see this government go: TTV Dhinakaran in Madurai <a href="https://twitter.com/hashtag/RKNagarByPoll?src=hash&amp;ref_src=twsrc%5Etfw">#RKNagarByPoll</a> <a href="https://t.co/v5uhgQ6T3J">pic.twitter.com/v5uhgQ6T3J</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/944827766658048001?ref_src=twsrc%5Etfw">December 24, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/RKNagarByPoll?src=hash&amp;ref_src=twsrc%5Etfw">#RKNagarByPoll</a> &#8211; The people of RK Nagar are reflecting the mindset of the people of Tamil Nadu: TTV Dinakaran</p>
<p>LIVE: <a href="https://t.co/TMFD26MDBh">https://t.co/TMFD26MDBh</a> <a href="https://t.co/ed3fJFD7Eg">pic.twitter.com/ed3fJFD7Eg</a></p>
<p>— News18 (@CNNnews18) <a href="https://twitter.com/CNNnews18/status/944799649709166592?ref_src=twsrc%5Etfw">December 24, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നു വ്യക്തമാക്കിയ ദിനകരന്&#x200d; തമിഴ്‌നാട് സര്&#x200d;ക്കാറിനെതിരായ ജനവിധിയാണ് ആര്&#x200d;കെ നഗര്&#x200d; തെരഞ്ഞെടുപ്പു ഫലത്തില്&#x200d; പ്രതിഫലിക്കുന്നതെന്നും പറഞ്ഞു</p>
<p>മൂന്നുമാസത്തിനുള്ളില്&#x200d; എടപ്പാടി കെ. പളനിസാമി-ഒ. പനീര്&#x200d;സെല്&#x200d;വം (ഇപിഎസ്-ഒപിഎസ്) സഖ്യത്തിന്റെ സര്&#x200d;ക്കാര്&#x200d; താഴെവീഴുമെന്നും ദിനകരന്&#x200d; മുന്നറിയിപ്പു നല്&#x200d;കി.</p>
<p>ആര്&#x200d;.കെ നഗറില്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായാണ് ദിനകരന്&#x200d; മത്സരിച്ചത്. അതിനിടെ ദിനകരന്റെ ഭൂരിപക്ഷം 36000 കടന്നു. എ.ഐ.ഡിഎംകെയുടെ ഇ മധുസാദനന്&#x200d; ആണ് രണ്ടാമത്. ഡിഎംകെ സ്ഥാനാര്&#x200d;ഥി മരുധുഗണേഷ് മൂന്നാം സ്ഥാനത്താണ്. അതേസമയം ബിജെപി നോട്ടെക്കും പിന്നിലായി. അയിരത്തിലധികം വോട്ടുകളാണ് നോട്ട നേടിയത്.</p>
<p>അമ്മയുടെ പിന്&#x200d;ഗാമി ആരാണെന്ന് ഇപ്പോള്&#x200d; ആര്&#x200d;കെ നഗറിലെ ജനങ്ങള്&#x200d; വിധിയെഴുതിയിരിക്കുന്നു. ഞങ്ങളാണു യഥാര്&#x200d;ഥ അണ്ണാഡിഎംകെ, ദിനകരന്&#x200d; വ്യക്തമാക്കി.</p>
<p>അതേസമയം കടുത്ത തോല്&#x200d;വി ഏറ്റുവാങ്ങിയ ഇപിഎസ്-ഒപിഎസ് സഖ്യത്തെ പരിഹസിക്കാനും ദിനകരന്&#x200d; മടിച്ചില്ല. രണ്ടില ചിഹ്നവുമായി മത്സരിച്ചിട്ടും ഇ. മധുസൂദന്&#x200d; ഏറ്റുവാങ്ങിയ കടുത്ത തോല്&#x200d;വി തോല്&#x200d;വി യഥാര്&#x200d;ഥ അണ്ണാഡിഎംകെ ഞങ്ങളാണെന്നാണു വ്യക്തമാക്കുന്നത് . എം.എന്&#x200d;. നമ്പ്യാര്&#x200d;ക്കും പി.എസ്. വീരപ്പയ്ക്കും രണ്ടില ചിഹ്നം കൊടുത്താല്&#x200d; ആരെങ്കിലും വോട്ടുചെയ്യുമോ? എന്നും ദിനകരന്&#x200d; പരിഹസിച്ചു. എംജിആറിനെതിരെ ഒട്ടേറെ സിനിമകളില്&#x200d; വില്ലന്&#x200d; കഥാപാത്രമായിരുന്നു എം.എന്&#x200d;. നമ്പ്യാര്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rk-nagar-by-election-ttv-dinakaran-about-tamil-polictics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ണാ ഡി.എം.കെ ഒ.പി.എസ് ഇ.പി.എസ് പക്ഷങ്ങള്‍ ഒന്നായി; ശശികല പുറത്ത്</title>
		<link>https://www.chandrikadaily.com/ops-eps-thamiznad-shashikala.html</link>
					<comments>https://www.chandrikadaily.com/ops-eps-thamiznad-shashikala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 Aug 2017 13:50:21 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsEPS]]></category>
		<category><![CDATA[shashikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41195</guid>

					<description><![CDATA[ചെന്നൈ: ആറ് മാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ നാടകത്തിന് ശേഷം തമിഴ്‌നാട്ടില്‍ ഇടഞ്ഞ് നില്‍ക്കുന്ന അണ്ണാ ഡി.എം.കെ ഒ.പി.എസ് ഇ.പി.എസ് പക്ഷങ്ങള്‍ ഒന്നായി. പാര്‍ട്ടിയില്‍ നിന്നും ജനറല്‍ സെക്രട്ടറിയായ വികെ ശശികലയെ പുറത്താക്കാന്‍ തീരുമാനമായതോടെ ഇരു നേതാക്കളും ലയനപ്രഖ്യാപനം നടത്തി. പാര്‍ട്ടി ആസ്ഥാനത്ത് ഇരുനേതാക്കളും കൈകൊടുത്തു ലയനമുറപ്പിച്ചു. അതേ സമയം ലയനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇരു പക്ഷത്തേയും പ്രമുഖ നേതാക്കള്‍ അണ്ണാ ഡിഎംകെ ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തിയാണ് തീരുമാനം എടുത്തത്. തുടര്‍ന്ന് പന്നീര്‍സെല്‍വം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ആറ് മാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ നാടകത്തിന് ശേഷം തമിഴ്‌നാട്ടില്‍ ഇടഞ്ഞ് നില്‍ക്കുന്ന അണ്ണാ ഡി.എം.കെ ഒ.പി.എസ് ഇ.പി.എസ് പക്ഷങ്ങള്‍ ഒന്നായി. പാര്‍ട്ടിയില്‍ നിന്നും ജനറല്‍ സെക്രട്ടറിയായ വികെ ശശികലയെ പുറത്താക്കാന്‍ തീരുമാനമായതോടെ ഇരു നേതാക്കളും ലയനപ്രഖ്യാപനം നടത്തി. പാര്‍ട്ടി ആസ്ഥാനത്ത് ഇരുനേതാക്കളും കൈകൊടുത്തു ലയനമുറപ്പിച്ചു. അതേ സമയം ലയനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.</p>
<p>ഇരു പക്ഷത്തേയും പ്രമുഖ നേതാക്കള്‍ അണ്ണാ ഡിഎംകെ ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തിയാണ് തീരുമാനം എടുത്തത്. തുടര്‍ന്ന് പന്നീര്‍സെല്‍വം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ധനമന്ത്രി സ്ഥാനവും പന്നീര്‍സെല്‍വത്തിനാണ്. പന്നീര്‍സെല്‍വത്തിന്റെ ഒരു വിശ്വസ്തനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.</p>
<p>തങ്ങളുടെ ആദ്യ പരിഗണന നഷ്ടപ്പെട്ട പാര്‍ട്ടി ചിഹ്നമായ രണ്ടി തിരിച്ചെടുക്കല്‍ ആയിരിക്കുമെന്ന് ലയനത്തിന് ശേഷം ഇ പളനിസ്വാമി പറഞ്ഞു. &#8216;അമ്മ നല്‍കിയ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ നിറവേറ്റും. തനിക്ക് ശേഷം 100 വര്‍ഷക്കാലം എഐഎഡിഎംകെ നിലനില്‍ക്കുമെന്നാണ് അമ്മ പറഞ്ഞത്. അതിന്റെ യാഥാര്‍ത്ഥ്യത്തിന് വേണ്ടി ഞങ്ങല്‍ പ്രവര്‍ത്തിക്കും,&#8217; പളനിസ്വാമി വ്യക്തമാക്കി.</p>
<p>ശശികലയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്ന ആവശ്യവുമായി ഒപിഎസ് പക്ഷം ഉറച്ചു നിന്നതുമൂലമാണ് ലയന പ്രഖ്യാപനം വൈകിയത്. അനധികൃത സ്വത്ത് സന്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ് ശശികല.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">The otherwise &#8216;absent&#8217; <a href="https://twitter.com/hashtag/TNGuv?src=hash">#TNGuv</a> was here in Chennai on time &amp; this handshake was official <a href="https://twitter.com/hashtag/AIADMKMerger?src=hash">#AIADMKMerger</a> <img src="https://s.w.org/images/core/emoji/13.1.0/72x72/1f602.png" alt="😂" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/13.1.0/72x72/1f602.png" alt="😂" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/13.1.0/72x72/1f609.png" alt="😉" class="wp-smiley" style="height: 1em; max-height: 1em;" /> <a href="https://t.co/HgieHkwH41">pic.twitter.com/HgieHkwH41</a></p>
<p>— Shabbir Ahmed (@Ahmedshabbir20) <a href="https://twitter.com/Ahmedshabbir20/status/899603031217414144">August 21, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും ചെന്നൈയില്‍ എത്തിയിട്ടുണ്ട്. ലയനത്തിന്റെ മുന്നോടിയായി പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്‌ളാദം പങ്കിട്ടു. പാര്‍ട്ടി രണ്ട് ചേരികളായതോടെ രണ്ടില ചിഹ്നം മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കാണ് മുഴുവന്‍ ശ്രദ്ധയും പോകുന്നത്.</p>
<p>ഇരുവിഭാഗവും ലയിക്കുന്നതിനു പിന്നാലെ ബി.ജെ.പി മുന്നണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അണ്ണാ ഡി.എം.കെ നേതാക്കളായ പനീര്‍ശെല്‍വം പളനിസാമി എന്നിവരുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം.<br />
ലയനം കഴിയുന്നതോടെ പാര്‍ട്ടിയെ എന്‍.ഡി.എയിലേക്ക് ക്ഷണിക്കാനായിട്ടാണ് അമിത്ഷാ പ്രധാനമായും തമിഴ്‌നാട്ടില്‍ എത്തുന്നതെന്നാണ് വിവരം.</p>
<p>ടി.ടി.വി ദിനകരനെ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കുന്നതില്‍ പളനിസാമി പക്ഷത്തെ മുതിര്‍ന്ന നേതാവ് എം. തമ്പിദുരൈയ്ക്ക് താല്‍പര്യമില്ലാത്തതാണ് ലയനം നീളാന്‍ കാരണായ കാര്യങ്ങളില്‍ ഒന്ന്. പാര്‍ട്ടി പിടിക്കാന്‍ ദിനകരന്‍ ശ്രമിക്കുന്നതിനിടയില്‍ ലയനം പ്രഖ്യാപിച്ച് ബി.ജെ.പി തണലില്‍ എന്‍.ഡി.എയ്ക്ക് ഒപ്പം ചേര്‍ന്ന് ഭരണം നടത്താനാണ് പളനിസാമിയും പനീര്‍ശെല്‍വവും താല്‍പര്യപ്പെടുന്നതെന്നാണ് വിവരം.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="et">Chennai: O Panneerselvam takes charge as deputy chief minister of Tamil Nadu <a href="https://t.co/a69NubelRK">pic.twitter.com/a69NubelRK</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/899604090774212609">August 21, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ops-eps-thamiznad-shashikala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ.ഐ.എ.ഡി.എം.കെ ലയന ചര്‍ച്ച: ഉപാധികളില്ലെന്ന് പളനി സ്വാമി ക്യാമ്പ്</title>
		<link>https://www.chandrikadaily.com/ops-camps-new-tough-talk-show-us-vk-sasikalas-resignation.html</link>
					<comments>https://www.chandrikadaily.com/ops-camps-new-tough-talk-show-us-vk-sasikalas-resignation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 20 Apr 2017 18:30:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsEPS]]></category>
		<category><![CDATA[OPS]]></category>
		<category><![CDATA[OPS-EPS]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26665</guid>

					<description><![CDATA[ചെന്നൈ: അണ്ണാ ഡി.എം.കെയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ലയന നീക്കങ്ങള്‍ തുടരുന്നു. ചര്‍ച്ചകള്‍ വഴിമുട്ടിയെന്ന ഒ.പി.എസ് ക്യാമ്പിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, വിട്ടു വീഴ്ചക്കു തയ്യാറാണെന്ന സൂചനയുമായി പളനിസ്വാമി വിഭാഗം രംഗത്തെത്തി. ലയന ചര്‍ച്ചകള്‍ക്ക് തങ്ങള്‍ ഉപാധികളൊന്നും വെക്കുന്നില്ലെന്ന് പളനി സ്വാമി ക്യാമ്പ് അറിയിച്ചു. ഒ.പി.എസ് ക്യാമ്പ് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കും. ലയന ചര്‍ച്ചകള്‍ തുടരുമെന്നും പളനി സ്വാമി ക്യാമ്പ് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ശശികലയെയും ദിനകരനേയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണം, ജയലളിതയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അണ്ണാ ഡി.എം.കെയിലെ രണ്ട് ഗ്രൂപ്പുകള്&#x200d; തമ്മിലുള്ള ലയന നീക്കങ്ങള്&#x200d; തുടരുന്നു. ചര്&#x200d;ച്ചകള്&#x200d; വഴിമുട്ടിയെന്ന ഒ.പി.എസ് ക്യാമ്പിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, വിട്ടു വീഴ്ചക്കു തയ്യാറാണെന്ന സൂചനയുമായി പളനിസ്വാമി വിഭാഗം രംഗത്തെത്തി. ലയന ചര്&#x200d;ച്ചകള്&#x200d;ക്ക് തങ്ങള്&#x200d; ഉപാധികളൊന്നും വെക്കുന്നില്ലെന്ന് പളനി സ്വാമി ക്യാമ്പ് അറിയിച്ചു. ഒ.പി.എസ് ക്യാമ്പ് മുന്നോട്ടുവെച്ച ആവശ്യങ്ങള്&#x200d; അനുഭാവ പൂര്&#x200d;വ്വം പരിഗണിക്കും. ലയന ചര്&#x200d;ച്ചകള്&#x200d; തുടരുമെന്നും പളനി സ്വാമി ക്യാമ്പ് വ്യക്തമാക്കി. ചര്&#x200d;ച്ചകള്&#x200d;ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.</p>
<p>ശശികലയെയും ദിനകരനേയും പാര്&#x200d;ട്ടിയില്&#x200d;നിന്ന് പുറത്താക്കണം, ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണം എന്നീ ഉപാധികളാണ് പന്നീര്&#x200d;ശെല്&#x200d;വം ക്യാമ്പ് മുന്നോട്ടു വച്ചിരുന്നത്. ഇരുവരേയും പാര്&#x200d;ട്ടിയില്&#x200d;നിന്ന് പുറത്താക്കിയതായി പളനിസ്വാമി ക്യാമ്പിലെ ചില നേതാക്കള്&#x200d; പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നാണ് വിവരം. ആവശ്യങ്ങള്&#x200d; അംഗീകരിക്കാതെ സമര്&#x200d;ദ്ദത്തിലാക്കി ലയന ചര്&#x200d;ച്ച ആരംഭിക്കാനാണ് പളനിസ്വാമി വിഭാഗം ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് ഒ.പി.എസ് ക്യാമ്പ് പിന്&#x200d;മാറല്&#x200d; സൂചന നല്&#x200d;കിയത്. ഇതോടെ പളനി സ്വാമി വിഭാഗം വീട്ടുവീഴ്ചക്കു തയ്യാറാവുകയായിരുന്നു.<br />
വ്യക്തിപരമായ താല്&#x200d;പര്യങ്ങള്&#x200d;ക്കപ്പുറം പാര്&#x200d;ട്ടി താല്&#x200d;പര്യം എല്ലാവരും ഉയര്&#x200d;ത്തിപ്പിടിക്കണമെന്ന് പളനി സ്വാമി ക്യാമ്പിലെ നേതാവായ സി.വി ഷണ്&#x200d;മുഖം പറഞ്ഞു. ഉപാധിരഹിത ചര്&#x200d;ച്ചക്ക് തയ്യാറാണെന്ന് ഇതേ ക്യാമ്പിലെ മറ്റൊരു നേതാവും രാജ്യസഭാംഗവുമായയ ആര്&#x200d; വൈതിലിംഗവും പ്രതികരിച്ചു. എന്നാല്&#x200d; ശശികല, ദിനകരന്&#x200d; എന്നിവരെ പുറത്താക്കിയാലല്ലാതെ ചര്&#x200d;ച്ചക്കില്ലെന്ന നിലപാടില്&#x200d; ഒ.പി.എസ് ക്യാമ്പ് ഉറച്ചു നില്&#x200d;ക്കുകയാണ്. മുഖ്യമന്ത്രി പദവും ജനറല്&#x200d; സെക്രട്ടറി പദവും ഉള്&#x200d;പ്പെടെ പന്നീര്&#x200d;ശെല്&#x200d;വം ആവശ്യപ്പെട്ടുവെന്ന വാര്&#x200d;ത്തകള്&#x200d; പ്രചരിക്കുന്നുണ്ടെന്നും ഇത് ശരിയല്ലെന്നും അദ്ദേഹത്തെ അനുകൂലിക്കുന്ന ക്യാമ്പ് പറഞ്ഞു.<br />
ശശികലയെ ജനറല്&#x200d; സെക്രട്ടറിയായും ദിനകരനെ ഡപ്യൂട്ടി ജനറല്&#x200d; സെക്രട്ടറിയായും തെരഞ്ഞെടുത്തതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്&#x200d;പ്പിച്ച കത്ത് പിന്&#x200d;വലിക്കണമെന്നും ഒ.പി.എസ് ക്യാമ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.<br />
അതേസമയം ദിനകരനെ പാര്&#x200d;ട്ടിയില്&#x200d;നിന്ന് പുറത്താക്കണമെന്ന ആവശ്യം ഒ.പി.എസ് ക്യാമ്പ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ആണ്ടിപ്പെട്ടി എം.എല്&#x200d;.എ തങ്കത്തമിള്&#x200d; സെല്&#x200d;വന്&#x200d; പറഞ്ഞു. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം വേണം. ഇക്കാര്യം തങ്ങളും ആവശ്യപ്പെടുന്നതാണ്. ജയലളിതയുടെ ആസ്പത്രി വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്&#x200d; പന്നീര്&#x200d;ശെല്&#x200d;വത്തിന്റെ പങ്ക് പുറത്തു വരേണ്ടതുണ്ട്- ദിനകരന്റെ അടുപ്പക്കാരന്&#x200d; കൂടിയായ തങ്കത്തമിള്&#x200d; സെല്&#x200d;വന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ops-camps-new-tough-talk-show-us-vk-sasikalas-resignation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാടകീയ രംഗങ്ങള്‍ക്ക് അവസാനമായില്ല; കീറിയ വസ്ത്രങ്ങളുമായി സ്റ്റാലിന്‍ രാജ്ഭവനില്‍</title>
		<link>https://www.chandrikadaily.com/stalin-rajbhavan.html</link>
					<comments>https://www.chandrikadaily.com/stalin-rajbhavan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 Feb 2017 10:54:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsEPS]]></category>
		<category><![CDATA[edappadi palani swamy]]></category>
		<category><![CDATA[stalin]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20463</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്ടിലെ വിശ്വാസവോട്ടുമായി ബന്ധപ്പെട്ടുള്ള നാടകീയ രംഗങ്ങള്‍ക്ക് അവസാനമായില്ല. വോട്ടെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ ഡി.എം.കെ എം.എല്‍.എമാര്‍ സ്പീക്കറെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവായ സ്റ്റാലിന്‍ പറഞ്ഞു. മൂന്നുമണിക്ക് ചേരുന്ന സഭയിലേക്ക് രണ്ടുമണിക്ക് തന്നെ എം.എല്‍.എമാര്‍ എത്തിയെങ്കിലും പോലീസ് തടയുകയായിരുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. വിശ്വാസവോട്ടെടുപ്പിന് രാവിലെ ചേര്‍ന്ന നിയമസഭയിലാണ് സംഘര്‍ഷം തുടങ്ങിയത്. പിന്നീട് സഭ നിര്‍ത്തിവെക്കുകയായിരുന്നു.സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ രണ്ടുമണിക്കുതന്നെ എം.എല്‍.എമാര്‍ എത്തി. സംഘര്‍ഷത്തിന് മുതിര്‍ന്നപ്പോള്‍ സ്പീക്കറുടെ നിര്‍ദ്ദേശ പ്രകാരം സഭയില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്റ്റാലിനേയും മറ്റു എം.എല്‍.എമാരേയും [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടിലെ വിശ്വാസവോട്ടുമായി ബന്ധപ്പെട്ടുള്ള നാടകീയ രംഗങ്ങള്&#x200d;ക്ക് അവസാനമായില്ല. വോട്ടെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്&#x200d;ഷത്തിനിടെ ഡി.എം.കെ എം.എല്&#x200d;.എമാര്&#x200d; സ്പീക്കറെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവായ സ്റ്റാലിന്&#x200d; പറഞ്ഞു. മൂന്നുമണിക്ക് ചേരുന്ന സഭയിലേക്ക് രണ്ടുമണിക്ക് തന്നെ എം.എല്&#x200d;.എമാര്&#x200d; എത്തിയെങ്കിലും പോലീസ് തടയുകയായിരുന്നുവെന്ന് സ്റ്റാലിന്&#x200d; പറഞ്ഞു.</p>
<p>വിശ്വാസവോട്ടെടുപ്പിന് രാവിലെ ചേര്&#x200d;ന്ന നിയമസഭയിലാണ് സംഘര്&#x200d;ഷം തുടങ്ങിയത്. പിന്നീട് സഭ നിര്&#x200d;ത്തിവെക്കുകയായിരുന്നു.സഭ വീണ്ടും സമ്മേളിച്ചപ്പോള്&#x200d; രണ്ടുമണിക്കുതന്നെ എം.എല്&#x200d;.എമാര്&#x200d; എത്തി. സംഘര്&#x200d;ഷത്തിന് മുതിര്&#x200d;ന്നപ്പോള്&#x200d; സ്പീക്കറുടെ നിര്&#x200d;ദ്ദേശ പ്രകാരം സഭയില്&#x200d; നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; സ്റ്റാലിനേയും മറ്റു എം.എല്&#x200d;.എമാരേയും പുറത്താക്കി. പുറത്താക്കിയ സ്റ്റാലിന്&#x200d; തന്റെ ഷര്&#x200d;ട്ട് കീറിയത് സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ചു. തുടര്&#x200d;ന്ന് അതേ വേഷത്തില്&#x200d; ഗവര്&#x200d;ണറെ കാണാന്&#x200d; പുറപ്പെടുകയായിരുന്നു. കീറിപ്പറിഞ്ഞ വേഷമിട്ട് അണികള്&#x200d;ക്കിടയിലേക്ക് കടക്കാന്&#x200d; ശ്രമിച്ച സ്റ്റാലിനെ പോലീസ് തടഞ്ഞു. നിയമസഭയില്&#x200d; നടന്ന കാര്യങ്ങള്&#x200d; ഗവര്&#x200d;ണറെ അറിയിക്കുമെന്ന് സ്റ്റാലിന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/stalin-rajbhavan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍: സ്പീക്കറുടെ സീറ്റില്‍ എംഎല്‍എമാര്‍; വീഡിയോ കാണാം</title>
		<link>https://www.chandrikadaily.com/tamilnadu-politics-3.html</link>
					<comments>https://www.chandrikadaily.com/tamilnadu-politics-3.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 Feb 2017 07:43:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#floortest]]></category>
		<category><![CDATA[#OPSvsEPS]]></category>
		<category><![CDATA[#TNAssembly]]></category>
		<category><![CDATA[#trustvote]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20452</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനിടെ നാടകീയരംഗങ്ങള്‍. സ്പീക്കര്‍ പി. ധനപാലിനെ ഘരാവോ ചെയ്ത ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കറുടെ ഇരിപിടത്തില്‍ കയറിയിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജയാ ടിവി പുറത്തുവിട്ട വീഡിയോ കാണാം&#8230;. https://www.youtube.com/watch?v=f8Yim23z5Yg]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് നിയമസഭയില്&#x200d; വിശ്വാസവോട്ടെടുപ്പിനിടെ നാടകീയരംഗങ്ങള്&#x200d;. സ്പീക്കര്&#x200d; പി. ധനപാലിനെ ഘരാവോ ചെയ്ത ഡിഎംകെ എംഎല്&#x200d;എമാര്&#x200d; സ്പീക്കറുടെ ഇരിപിടത്തില്&#x200d; കയറിയിരിക്കുന്നതിന്റെ ദൃശ്യങ്ങള്&#x200d; പുറത്തുവന്നു. ജയാ ടിവി പുറത്തുവിട്ട വീഡിയോ കാണാം&#8230;.</p>
<p>https://www.youtube.com/watch?v=f8Yim23z5Yg</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamilnadu-politics-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട്ടില്‍ വിശ്വാസ വോട്ടെടുപ്പ് തുടങ്ങി; സഭ പ്രക്ഷുബ്ധം</title>
		<link>https://www.chandrikadaily.com/tamilnadu-floortest.html</link>
					<comments>https://www.chandrikadaily.com/tamilnadu-floortest.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 Feb 2017 06:14:59 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#floortest]]></category>
		<category><![CDATA[#OPSvsEPS]]></category>
		<category><![CDATA[OPS]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20425</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമി വിശ്വാസ വോട്ട് തേടാന്‍ ആരംഭിച്ചു. 234 അംഗ സഭയില്‍ 123 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പളനി സ്വാമി അവകാശപ്പെടുന്നത്. പളനിസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചതു മുതല്‍ പ്രക്ഷുബ്ധമായ സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നതായാണ് വിവരം. രഹസ്യബാലറ്റ് വേണമെന്ന ഒ. പനീര്‍ശെല്‍വത്തിന്റെ ആവശ്യം സ്പീക്കര്‍ പി.ധനപാല്‍ തള്ളി. ചീഫ് വിപ്പ് സെമ്മലായിയെ സംസാരിക്കണമെന്ന ഡിഎംകെ നേതാവ് സ്റ്റാലിന്റെ ആവശ്യവും സ്പീക്കര്‍ തള്ളിയതാണ് സഭ പ്രക്ഷുബ്ധമാകാനിടയാക്കിയത്. സത്യപ്രതിജ്ഞ ചെയ്ത് 15 ദിവസത്തിനകം [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് നിയമസഭയില്&#x200d; മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമി വിശ്വാസ വോട്ട് തേടാന്&#x200d; ആരംഭിച്ചു. 234 അംഗ സഭയില്&#x200d; 123 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പളനി സ്വാമി അവകാശപ്പെടുന്നത്. പളനിസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചതു മുതല്&#x200d; പ്രക്ഷുബ്ധമായ സഭയില്&#x200d; നാടകീയ രംഗങ്ങള്&#x200d; അരങ്ങേറുന്നതായാണ് വിവരം. രഹസ്യബാലറ്റ് വേണമെന്ന ഒ. പനീര്&#x200d;ശെല്&#x200d;വത്തിന്റെ ആവശ്യം സ്പീക്കര്&#x200d; പി.ധനപാല്&#x200d; തള്ളി. ചീഫ് വിപ്പ് സെമ്മലായിയെ സംസാരിക്കണമെന്ന ഡിഎംകെ നേതാവ് സ്റ്റാലിന്റെ ആവശ്യവും സ്പീക്കര്&#x200d; തള്ളിയതാണ് സഭ പ്രക്ഷുബ്ധമാകാനിടയാക്കിയത്.<br />
സത്യപ്രതിജ്ഞ ചെയ്ത് 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിച്ചാല്&#x200d; മതിയെന്ന് ഗവര്&#x200d;ണര്&#x200d; അറിയിച്ചിരുന്നു. എന്നാല്&#x200d; റിസോര്&#x200d;ട്ടില്&#x200d; പാര്&#x200d;പ്പിച്ച എംഎല്&#x200d;എമാരുടെ പിന്തുണ നഷ്ടമായേക്കുമെന്ന ഭയത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നേരത്തെയാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത്.<br />
അതിനിടെ ഇന്നലെ പളനി സ്വാമി ക്യാമ്പിലെ രണ്ടു എംഎല്&#x200d;എ കൂടി കൂറുമാറി. ഇവര്&#x200d; കൂവത്തൂരിലെ റിസോര്&#x200d;ട്ടില്&#x200d; നിന്ന് പുറത്തെത്തി. കോയമ്പത്തൂര്&#x200d; നോര്&#x200d;ത്ത് എംഎല്&#x200d;എ അരുണ്&#x200d; കുമാറും കാങ്കയം എംഎല്&#x200d;എ തനിയരശുമാണ് രാവിലെ റിസോര്&#x200d;ട്ടില്&#x200d; നിന്ന് പുറത്തെത്തിയത്.<br />
എന്നാല്&#x200d; ഇവര്&#x200d; പനീര്&#x200d;ശെല്&#x200d;വത്തിന് പിന്തുണ പ്രഖ്യാപിക്കില്ലെന്നാണ് വിവരം. വോട്ടെടുപ്പില്&#x200d; നിന്ന് വിട്ടു നില്&#x200d;ക്കുമെന്ന് അരുണ്&#x200d;കുമാര്&#x200d; അറിയിച്ചു. പാര്&#x200d;ട്ടി നയങ്ങളില്&#x200d; പ്രതിഷേധിച്ച് എഐഎഡിഎംകെ കോയമ്പത്തൂര്&#x200d; ജില്ലാ സെക്രട്ടറി സ്ഥാനവും അരുണ്&#x200d;കുമാര്&#x200d; രാജിവെച്ചിട്ടുണ്ട്. അരുണ്&#x200d;കുമാറും തനിയരശും കൂടി കൂറുമാറിയതോടെ പളനിസ്വാമിക്കു പിന്തുണ 121 ആയി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamilnadu-floortest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
