<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Ordinance &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ordinance/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 May 2023 04:37:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Ordinance &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആരോഗ്യപ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെയുള്ള ആക്രമണങ്ങള്&#x200d;ക്ക് കടുത്ത ശിക്ഷ  ഓര്&#x200d;ഡിനന്&#x200d;സിന് അംഗീകാരം. കുറഞ്ഞ ശിക്ഷ ആറുമാസവും പരമാവധി ശിക്ഷ ഏഴുവര്&#x200d;ഷം</title>
		<link>https://www.chandrikadaily.com/doctors-atack.html</link>
					<comments>https://www.chandrikadaily.com/doctors-atack.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 17 May 2023 04:37:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Doctors]]></category>
		<category><![CDATA[Ordinance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=254268</guid>

					<description><![CDATA[വാക്കുകള്&#x200d;കൊണ്ടുള്ള അധിക്ഷേപം പോലും ഈ നിയമത്തിന്റെ പരിധിയില്&#x200d; വരും. നിലവില്&#x200d; മൂന്നുവര്&#x200d;ഷമാണ് ശിക്ഷ .]]></description>
										<content:encoded><![CDATA[<p>ആരോഗ്യപ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെയുള്ള ആക്രമണങ്ങള്&#x200d;ക്ക് കടുത്ത ശിക്ഷ. ഓര്&#x200d;ഡിനന്&#x200d;സിന് അംഗീകാരം. കുറഞ്ഞ ശിക്ഷ ആറുമാസവും പരമാവധി ശിക്ഷ ഏഴുവര്&#x200d;ഷം. ഇന്ന് ചേര്&#x200d;ന്ന മന്ത്രിസഭായോഗമാണ് ഓര്&#x200d;ഡിനന്&#x200d;സിന് അംഗീകാരം. കൊട്ടാരക്കരയില്&#x200d; ഡോ. വന്ദനയെ രോഗിയായ അധ്യാപന്&#x200d; കുത്തിക്കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് വര്&#x200d;ഷങ്ങളായി കെട്ടിക്കിടന്ന ബില്&#x200d; ഓര്&#x200d;ഡിന്&#x200d;സായി അംഗീകരിച്ചത്. നേരത്തെ നിയമത്തിന്റെ പരിധിയിലില്ലാതിരുന്ന നിര്&#x200d;ദേശങ്ങളും ഇതില്&#x200d; വരും. വാക്കുകള്&#x200d;കൊണ്ടുള്ള അധിക്ഷേപം പോലും ഈ നിയമത്തിന്റെ പരിധിയില്&#x200d; വരും. നിലവില്&#x200d; മൂന്നുവര്&#x200d;ഷമാണ് ശിക്ഷ . ഇതിന്റെ പരിധിയില്&#x200d; മെഡിക്കല്&#x200d; വിദ്യാര്&#x200d;ത്ഥികളും പെടും. ആശുപത്രിയിലെത്തിയ രോഗികളെ ആക്രമിച്ചാലും ശിക്ഷ ലഭിക്കും. ഇക്കാര്യത്തില്&#x200d; ഡോക്ടര്&#x200d;മാരുടെ സംഘടന ശക്തമായ സമ്മര്&#x200d;ദം ചെലുത്തിയിരുന്നു. വലിയ പ്രതീക്ഷയാണ് ഓര്&#x200d;ഡിനന്&#x200d;സിലുള്ളതെന്ന് ഡോക്ടര്&#x200d;മാരുടെ പ്രതിനിധികള്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/doctors-atack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗവര്&#x200d;ണര്&#x200d; ഒപ്പിടുന്നതാണ് മര്യാദയെന്ന് മന്ത്രി ബിന്ദു</title>
		<link>https://www.chandrikadaily.com/ordinance-governer-sign.html</link>
					<comments>https://www.chandrikadaily.com/ordinance-governer-sign.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 12 Nov 2022 07:18:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bindu]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[minister]]></category>
		<category><![CDATA[Ordinance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221484</guid>

					<description><![CDATA[ജനാധിപത്യമര്യാദയനുസരിച്ച് ഒപ്പിടുന്നതാണ് നല്ലത്.]]></description>
										<content:encoded><![CDATA[<p>ഒപ്പിടുന്നതാണ് മര്യാദയെന്ന് മന്ത്രി ബിന്ദു</p>
<p>14 സര്&#x200d;വകലാശാലകളുടെ ചാന്&#x200d;സലര്&#x200d; സ്ഥാനത്തുനിന്ന് നീക്കംചെയ്യാനുള്ള ഓര്&#x200d;ഡിനന്&#x200d;സില്&#x200d; ഗവര്&#x200d;ണര്&#x200d; ഒപ്പിടുന്നതാണ് മര്യാദയെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ആര്&#x200d;.ബിന്ദു.</p>
<p>ആരിഫ് മുഹമ്മദ് ഖാന്&#x200d; ഓര്&#x200d;ഡിനന്&#x200d;സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് പറഞ്ഞതിനെ അവര്&#x200d; വിമര്&#x200d;ശിച്ചു. ജനാധിപത്യമര്യാദയനുസരിച്ച് ഒപ്പിടുന്നതാണ് നല്ലത്. ബാക്കി കാര്യം പിന്നീട് ആലോചിക്കാം. മന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ordinance-governer-sign.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓര്&#x200d;ഡിനന്&#x200d;സ് ഉയര്&#x200d;ത്തുന്ന ആശങ്കകള്&#x200d;-എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/concerns-raised-by-ordinance-editorial221269.html</link>
					<comments>https://www.chandrikadaily.com/concerns-raised-by-ordinance-editorial221269.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 10 Nov 2022 14:00:00 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[Ordinance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221269</guid>

					<description><![CDATA[ഗവര്&#x200d;ണറെ ചാന്&#x200d;സിലര്&#x200d; സ്ഥാനത്തുനിന്നു മാറ്റുന്നതിന് സര്&#x200d;ക്കാര്&#x200d; ഓര്&#x200d;ഡിനന്&#x200d;സിനെ കൂട്ടുപിടിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം. വിശദമായ ചര്&#x200d;ച്ചകള്&#x200d;ക്ക് വിഷയീഭവിപ്പിക്കേണ്ട ഒരു തീരുമാനം കൈക്കൊള്ളുമ്പോള്&#x200d; അതില്&#x200d; ചര്&#x200d;ച്ചകള്&#x200d;ക്കുള്ള സാധ്യതകള്&#x200d; സര്&#x200d;ക്കാര്&#x200d; അടച്ചുകളയുന്നു എന്നത് പലതും മറച്ചുവെക്കാനുള്ളതുകൊണ്ടും പലചോദ്യങ്ങള്&#x200d;ക്കും ഉത്തരമില്ലാത്തതുകൊണ്ടുമാണ് എന്നത് വ്യക്തമാണ്]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ മുഴുവന്&#x200d; സര്&#x200d;വകലാശാലകളുടെയും ചാന്&#x200d;സിലര്&#x200d; പദവിയില്&#x200d; നിന്ന് ഗവര്&#x200d;ണറെ നീക്കുന്നതിന് ഓര്&#x200d;ഡിനന്&#x200d;സ് കൊണ്ടുവരാനുള്ള മന്ത്രിസഭാ തീരുമാനം ആശങ്കാജനകമാണ്. മന്ത്രിസഭാ യോഗത്തില്&#x200d; അജണ്ടക്കു പുറമേയായി ചര്&#x200d;ച്ചക്കെടുത്ത വിഷയം പ്രത്യേക നിയമസഭാ യോഗം ചേര്&#x200d;ന്ന് പാസാക്കിയെടുക്കാനാണ് തീരുമാനം. സര്&#x200d;വകലാശാലകളുടെ കാര്യത്തില്&#x200d; ഗവര്&#x200d;ണര്&#x200d; നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്&#x200d; ഭരണഘടനാ വിരുദ്ധവും സംസ്ഥാനത്തിന്റെ താല്&#x200d;പര്യങ്ങള്&#x200d;ക്ക് അനുഗുണമല്ലാത്ത രീതിയിലുമാണെന്നുള്ള യാഥാര്&#x200d;ത്ഥ്യം നിലനില്&#x200d;ക്കെ തന്നെ ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് വലിയ പ്രത്യാഘാതങ്ങള്&#x200d; വരുത്തിവെച്ചേക്കാവുന്ന ഈ സുപ്രധാനമായ നടപടി വേണ്ടത്ര കൂടിയാലോചനകളില്ലാതെ വികാരപ്പുറത്ത് കൈക്കൊള്ളുക എന്നത് സാമാന്യ യുക്തിക്ക് നിരക്കാത്തതാണ്. സര്&#x200d;ക്കാറും ഗവര്&#x200d;ണറും ചേര്&#x200d;ന്ന് നടത്തിയ വൈസ് ചാന്&#x200d;സിലര്&#x200d; നിയമനങ്ങള്&#x200d;ക്ക് സുപ്രീംകോടതിയില്&#x200d; തിരിച്ചടി നേരിട്ട ഘട്ടത്തിലുളള തിടുക്കപ്പെട്ടുള്ള ഈ തീരുമാനത്തിന്റെ ഉദ്ദേശ്യ ശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നതാണ്.</p>
<p>പുതിയ സാഹചര്യത്തില്&#x200d; കോടതിയില്&#x200d;നിന്ന് കൂടുതല്&#x200d; പരിക്കേല്&#x200d;ക്കാതെ രക്ഷപ്പെടാനുള്ള സര്&#x200d;ക്കാറിന്റെ കുടില തന്ത്രവും പിന്നിലുണ്ടെന്ന് സംശയിക്കാവുന്നതാണ്. രണ്ടുകാരണങ്ങള്&#x200d;ക്കൊണ്ടാണ് സര്&#x200d;ക്കാര്&#x200d; നീക്കത്തെ സംശയ ദൃഷ്ടിയോടെ കാണേണ്ടിവരുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്&#x200d;ക്കാര്&#x200d; നടത്തിക്കൊണ്ടിരിക്കുന്ന കൈകടത്തലാണ് ആദ്യത്തേത്. സര്&#x200d;വകലാശാലകളുടെ വൈസ് ചാന്&#x200d;സിലര്&#x200d; പദവി ഉള്&#x200d;പ്പെടെയുള്ള ഉന്നതമായ പദവികളില്&#x200d; എത്ര ലാഘവത്തോടെയാണ് പാര്&#x200d;ട്ടിക്കാരുടെ ബന്ധുക്കളേയും സ്വന്തക്കാരെയും ഒന്നും രണ്ടും പിണറായി സര്&#x200d;ക്കാറിന്റെ കാലത്തു തിരുകിക്കയറ്റിയത്. ഇന്റര്&#x200d;വ്യൂകളില്&#x200d; കൃത്രിമം കാട്ടിയും വ്യാജ രേഖകള്&#x200d; നിര്&#x200d;മിച്ചും നടത്തിയ പല നിയമനങ്ങളും സാംസ്‌കാരിക കേരളത്തെ തന്നെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. കഴിവിന് യാതൊരു വിലയും കല്&#x200d;പ്പിക്കാതെ നടന്നിട്ടുള്ള ഇത്തരം നിയമനം വഴി ദേശീയ തലത്തില്&#x200d; ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം പിന്നോട്ടടിക്കുന്ന കാഴ്ചയും കാണാന്&#x200d; സാധിക്കുകയുണ്ടായി. വേണ്ടത്ര ആസൂത്രണങ്ങളില്ലാതെ ഓപ്പണ്&#x200d; സര്&#x200d;വകലാശാലക്ക് തുടക്കമിടുകയും മറ്റുസര്&#x200d;വകലാശാലകളുടെ വിദൂര വിദ്യാഭ്യസ സംവിധാനങ്ങള്&#x200d; അവസാനിപ്പിക്കുകയും ചെയ്തതിലൂടെ ലക്ഷക്കണക്കായ വിദ്യാര്&#x200d;ത്ഥികള്&#x200d; വഴിയാധാരമായി മാറിയത് ഈ സര്&#x200d;ക്കാറിന്റെ കാലത്തു തന്നെയാണ്. ഇത്തരത്തില്&#x200d; പാര്&#x200d;ട്ടിക്കാര്&#x200d;ക്ക് ജോലി നല്&#x200d;കാനും പാര്&#x200d;ട്ടി താല്&#x200d;പര്യങ്ങള്&#x200d; സംരക്ഷിക്കാനുമുള്ള ഇടങ്ങളാക്കി സര്&#x200d;വകലാശാലകളെ പരിവര്&#x200d;ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സര്&#x200d;ക്കാര്&#x200d; ഗവര്&#x200d;ണറെ തലപ്പത്തുനിന്നു മാറ്റുക കൂടി ചെയ്യുന്നതോടെ എന്തായിരിക്കും ഈ സംവിധാനങ്ങളുടെ ഭാവിയെന്ന ആലോചന ഭീതിതം തന്നെയാണ്.</p>
<p>ഗവര്&#x200d;ണറെ ചാന്&#x200d;സിലര്&#x200d; സ്ഥാനത്തുനിന്നു മാറ്റുന്നതിന് സര്&#x200d;ക്കാര്&#x200d; ഓര്&#x200d;ഡിനന്&#x200d;സിനെ കൂട്ടുപിടിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം. വിശദമായ ചര്&#x200d;ച്ചകള്&#x200d;ക്ക് വിഷയീഭവിപ്പിക്കേണ്ട ഒരു തീരുമാനം കൈക്കൊള്ളുമ്പോള്&#x200d; അതില്&#x200d; ചര്&#x200d;ച്ചകള്&#x200d;ക്കുള്ള സാധ്യതകള്&#x200d; സര്&#x200d;ക്കാര്&#x200d; അടച്ചുകളയുന്നു എന്നത് പലതും മറച്ചുവെക്കാനുള്ളതുകൊണ്ടും പലചോദ്യങ്ങള്&#x200d;ക്കും ഉത്തരമില്ലാത്തതുകൊണ്ടുമാണ് എന്നത് വ്യക്തമാണ്. പ്രത്യേകിച്ച് ഈ തീരുമാനത്തില്&#x200d; നിയമനിര്&#x200d;മാണസഭയില്&#x200d; പ്രതിപക്ഷത്തിന്റെ സാനിധ്യത്തില്&#x200d; ചര്&#x200d;വിത ചര്&#x200d;വണം നടക്കേണ്ടതുണ്ട്. ഇല്ലാത്ത പക്ഷം സര്&#x200d;ക്കാറിന് തന്നെ തിരിച്ചടിയുണ്ടാകുന്ന സാഹചര്യം സംജാതമാകുന്നതിലേക്ക് കാര്യങ്ങള്&#x200d; എത്തിച്ചേരും. അങ്ങിനെയുള്ള അനുഭവങ്ങള്&#x200d; സര്&#x200d;ക്കാറിനു മുന്നില്&#x200d; ധാരാളം ഉണ്ടുതാനും. പല വിഷയങ്ങളും ചര്&#x200d;ച്ചാ വേളകളില്&#x200d; അംഗീകരിക്കാന്&#x200d; വൈമനസ്യം ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ ഭേദഗതികള്&#x200d; പിന്നീട് സര്&#x200d;ക്കാറിന് അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്&#x200d; ഒന്നാം പിണറായി സര്&#x200d;ക്കറിന്റെ പാതയില്&#x200d; സംസ്ഥാനത്തെ ഓര്&#x200d;ഡിനന്&#x200d;സ് രാജാക്കിമാറ്റാനുള്ള ശ്രമമാണ് ഇപ്പോഴും നടക്കുന്നത്.</p>
<p>കൊണ്ടും കൊടുത്തും പരസ്പര ധാരണയോടെ പ്രവര്&#x200d;ത്തിച്ച ഗവര്&#x200d;ണറും സര്&#x200d;ക്കാറും കൊമ്പുകോര്&#x200d;ക്കുമ്പോള്&#x200d; അതിന്റെ മറവിലും തങ്ങളുടെ ഒളിയജണ്ടകള്&#x200d; നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഇരുകൂട്ടരും. ഒരു വശത്ത് മുഖ്യമന്ത്രിയേയും സര്&#x200d;ക്കാറിനേയും വെല്ലുവിളിക്കുമ്പോള്&#x200d; തന്നെ മറുവശത്ത് തന്റെ സൗകര്യങ്ങള്&#x200d; മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഗവര്&#x200d;ണര്&#x200d;. സര്&#x200d;ക്കാറാകട്ടേ ഗവര്&#x200d;ണറെ കാട്ടി തങ്ങള്&#x200d;ക്കാവശ്യമുള്ളതെല്ലാം നടപ്പാക്കിയെടുക്കുകയും ചെയ്യുന്നു. ഇരുകൂട്ടരും ചേര്&#x200d;ന്നുള്ള ഈ പൊറാട്ടു നാടകം യഥാര്&#x200d;ത്ഥത്തില്&#x200d; കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുകയാണ് ചെയ്യുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/concerns-raised-by-ordinance-editorial221269.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗവര്&#x200d;ണറെ ചാന്&#x200d;സലര്&#x200d; സ്ഥാനത്തുനിന്ന് നീക്കാന്&#x200d; ഓര്&#x200d;ഡിനന്&#x200d;സ്; മന്ത്രിസഭാ യോഗത്തില്&#x200d; തീരുമാനം</title>
		<link>https://www.chandrikadaily.com/0newslatestgovernerordinance.html</link>
					<comments>https://www.chandrikadaily.com/0newslatestgovernerordinance.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 09 Nov 2022 06:02:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Ordinance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221080</guid>

					<description><![CDATA[ഓരോ സര്&#x200d;വകലാശാലയ്ക്കും പ്രത്യേകം ചാന്&#x200d;സലര്&#x200d;മാരെ നിയമിക്കുന്നതിനു ഓര്&#x200d;ഡിനന്&#x200d;സില്&#x200d; വ്യവസ്ഥയുണ്ടാവും.]]></description>
										<content:encoded><![CDATA[<p>ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ്ഖാനെ സംസ്ഥാനത്തെ സര്&#x200d;വകലാശാലകളുടെ സ്ഥാനത്തുനിന്നു നീക്കാന്&#x200d; ഓര്&#x200d;ഡിനന്&#x200d;സ് കൊണ്ടുവരാന്&#x200d; മന്ത്രിസഭായോഗത്തില്&#x200d; തീരുമാനം.ഗവര്&#x200d;ണറും സര്&#x200d;ക്കാരും തമ്മിലുള്ള സര്&#x200d;വകലാശാല നിയമനങ്ങളെ ചൊല്ലിയുള്ള തര്&#x200d;ക്കം ദിനംപ്രതി വര്&#x200d;ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.നിലവില്&#x200d; അതതു സര്&#x200d;വ്വകലാശാല നിയമമനുസരിച്ച് ഗവര്&#x200d;ണര്&#x200d; ആണ് എല്ലാ യൂണിവേഴ്‌സിറ്റികളുടെയും ചാന്&#x200d;സലര്&#x200d;.</p>
<p>ഇവയില്&#x200d; മാറ്റം വരുത്താന്&#x200d; വേണ്ടിയാണ് ഓര്&#x200d;ഡിനന്&#x200d;സ്.ഓരോ സര്&#x200d;വകലാശാലകള്&#x200d;ക്കും വ്യത്യസ്ത നിയമം ആണെങ്കിലും ഒറ്റ ഓര്&#x200d;ഡിനന്&#x200d;സിലൂടെ ഇതു മാറ്റാനാണ് സര്&#x200d;ക്കാര്&#x200d; ഒരുങ്ങുന്നത്.ഓരോ സര്&#x200d;വകലാശാലയ്ക്കും പ്രത്യേകം ചാന്&#x200d;സലര്&#x200d;മാരെ നിയമിക്കുന്നതിനു ഓര്&#x200d;ഡിനന്&#x200d;സില്&#x200d; വ്യവസ്ഥയുണ്ടാവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0newslatestgovernerordinance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം പാടില്ല, രാജസ്ഥാനില്‍ പുതിയ നിയമം</title>
		<link>https://www.chandrikadaily.com/gvt-ordinance-in-rajasthan.html</link>
					<comments>https://www.chandrikadaily.com/gvt-ordinance-in-rajasthan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 21 Oct 2017 12:12:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Ordinance]]></category>
		<category><![CDATA[rajasthan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49005</guid>

					<description><![CDATA[&#160; സര്‍ക്കാര്‍ ജീനക്കാര്‍ക്കെതിരായ അന്വേഷണവും കേസും തടയുന്ന ഓര്‍ഡിനന്‍സിന് പാസാക്കാന്‍ ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. നിയമസഭാ സാമാജികര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സമ്മതം കൂടാതെ ഇവര്‍ക്കെതിരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്നാണ് ഓര്‍ഡിനന്‍സ്. കേസ് അന്വേഷിക്കാന്‍ അനുമതി ലഭിക്കുന്നത് വരെ ആരോപണ വിധേയരുടെ പേര് വെളിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും വിലക്കുണ്ട്. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഓര്‍ഡിനന്‍സ് പാസ്സാക്കുന്നത്. ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന് നവംബര്‍ ഏഴിനാണ് ഭേദഗതി വരുത്തിയത്. ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ഔദ്യോഗിക [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സര്&#x200d;ക്കാര്&#x200d; ജീനക്കാര്&#x200d;ക്കെതിരായ അന്വേഷണവും കേസും തടയുന്ന ഓര്&#x200d;ഡിനന്&#x200d;സിന് പാസാക്കാന്&#x200d; ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള രാജസ്ഥാന്&#x200d; സര്&#x200d;ക്കാര്&#x200d; ഒരുങ്ങുന്നു. നിയമസഭാ സാമാജികര്&#x200d;, മന്ത്രിമാര്&#x200d;, ഉദ്യോഗസ്ഥര്&#x200d; എന്നിവരുടെ സമ്മതം കൂടാതെ ഇവര്&#x200d;ക്കെതിരില്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്യാന്&#x200d; പാടില്ലെന്നാണ് ഓര്&#x200d;ഡിനന്&#x200d;സ്. കേസ് അന്വേഷിക്കാന്&#x200d; അനുമതി ലഭിക്കുന്നത് വരെ ആരോപണ വിധേയരുടെ പേര് വെളിപ്പെടുത്തുന്നതില്&#x200d; മാധ്യമങ്ങള്&#x200d;ക്കും വിലക്കുണ്ട്. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഓര്&#x200d;ഡിനന്&#x200d;സ് പാസ്സാക്കുന്നത്.</p>
<p>ക്രിമിനല്&#x200d; പ്രൊസീജ്യര്&#x200d; കോഡിന് നവംബര്&#x200d; ഏഴിനാണ് ഭേദഗതി വരുത്തിയത്. ഒരു സര്&#x200d;ക്കാര്&#x200d; ജീവനക്കാരന്റെ ഔദ്യോഗിക പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കെതിരായ പരാതികളാണ് നിയമത്തിന്റെ പരിധിയില്&#x200d; വരിക. മുന്&#x200d; ജീവനക്കാര്&#x200d;ക്കും നിയമത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് എന്&#x200d;.ഡി.ടി.വി റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ഈ മാസം 23 നു തന്നെ നിയമസഭയില്&#x200d; ഓര്&#x200d;ഡിനന്&#x200d;സ് പാസാക്കാന്&#x200d; കഴിയുമെന്നാണ് ബി.ജെ.പി സര്&#x200d;ക്കാറിന്റെ കണക്കുകൂട്ടല്&#x200d;. പൊതുജീവനക്കാര്&#x200d;ക്കെതിരായ പരാതി കോടതി കേള്&#x200d;ക്കണോ എന്നു തീരുമാനിക്കാന്&#x200d; സര്&#x200d;ക്കാറിന് 60 ദിവസം ലഭിക്കും.</p>
<p>അതേസമയം, മജിസ്‌ട്രേറ്റിനോ, മറ്റേതെങ്കിലും അന്വേഷണ ഏജന്&#x200d;സിക്കോ ജഡ്ജിയോ, പൊതുജീവനക്കാരനോ ആയിരുന്ന വ്യക്തിക്കെതിരെ അന്വേഷണം നടത്താന്&#x200d; പാടില്ല എന്നാണ് ഓര്&#x200d;ഡിനന്&#x200d;സില്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gvt-ordinance-in-rajasthan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
