<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ORPHANAGE &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/orphanage/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 22 Oct 2019 05:25:56 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ORPHANAGE &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുഹമ്മദ് മോന്&#x200d; ഹാജി   അന്നേ പറഞ്ഞു: കുട്ടിക്കടത്തല്ല;   ഞങ്ങളുടെ ദൗത്യമാണ്</title>
		<link>https://www.chandrikadaily.com/mukkam-muslim-yatheemkhana-muhammed-mon-haji.html</link>
					<comments>https://www.chandrikadaily.com/mukkam-muslim-yatheemkhana-muhammed-mon-haji.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 22 Oct 2019 05:24:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mukkam]]></category>
		<category><![CDATA[ORPHANAGE]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142200</guid>

					<description><![CDATA[മുക്കം: മുക്കം യതീംഖാന ഒരു തെറ്റും ചെയ്തിട്ടില്ല, ഞങ്ങള്&#x200d; കുട്ടിക്കടത്ത് നടത്തിയിട്ടില്ല, ഉണ്ണാനും ഉറങ്ങാനും ഉടുക്കാനുമില്ലാത്ത ദുരിതക്കയത്തില്&#x200d; നിന്നു ജീവിതം തേടി വരുന്ന പാവം കുട്ടികളാണവര്&#x200d;, അവരെ ബുദ്ധിമുട്ടിക്കരുത്, ഞങ്ങളെ ക്രൂശിക്കരുത്, ഇതൊരു ദൗത്യമാണ്. &#8216;മുക്കം യതീംഖാനയില്&#x200d; നിലയുറപ്പിച്ച ചാനലുകളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും വിചാരണ&#8217;ക്കു മുമ്പില്&#x200d;, മുക്കം മുസ് ലിം ഓര്&#x200d;ഫനേജ് അന്നത്തെ വൈസ് പ്രസിഡണ്ടായിരുന്ന വയലില്&#x200d;- പട്ടോത്ത്- മുഹമ്മദ് മോന്&#x200d; ഹാജി താണുകേണ് പറഞ്ഞ വാക്കുകളാണിത്. മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും ഉദ്യോഗസ്ഥരുമെല്ലാം &#8216;ക്രിമിനലുകളെ &#8216; പിടികൂടിയ [&#8230;]]]></description>
										<content:encoded><![CDATA[
<p>മുക്കം: മുക്കം യതീംഖാന ഒരു തെറ്റും ചെയ്തിട്ടില്ല, ഞങ്ങള്&#x200d; കുട്ടിക്കടത്ത് നടത്തിയിട്ടില്ല, ഉണ്ണാനും ഉറങ്ങാനും   ഉടുക്കാനുമില്ലാത്ത ദുരിതക്കയത്തില്&#x200d; നിന്നു ജീവിതം തേടി വരുന്ന  പാവം കുട്ടികളാണവര്&#x200d;, അവരെ ബുദ്ധിമുട്ടിക്കരുത്, ഞങ്ങളെ ക്രൂശിക്കരുത്, ഇതൊരു ദൗത്യമാണ്. &#8216;മുക്കം യതീംഖാനയില്&#x200d;  നിലയുറപ്പിച്ച  ചാനലുകളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും വിചാരണ&#8217;ക്കു മുമ്പില്&#x200d;, മുക്കം മുസ് ലിം ഓര്&#x200d;ഫനേജ് അന്നത്തെ വൈസ് പ്രസിഡണ്ടായിരുന്ന വയലില്&#x200d;- പട്ടോത്ത്- മുഹമ്മദ് മോന്&#x200d; ഹാജി താണുകേണ് പറഞ്ഞ വാക്കുകളാണിത്. മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും  ഉദ്യോഗസ്ഥരുമെല്ലാം &#8216;ക്രിമിനലുകളെ &#8216; പിടികൂടിയ ത്രില്ലില്&#x200d; വിടാതെ പിന്തുടര്&#x200d;ന്നപ്പോള്&#x200d;, യതീംഖാനയുടെ ദിശാ സൂചികയായിരുന്ന &#8216;പട്ടോത്ത്, ശബ്ദമുയര്&#x200d;ത്തി ,സഗൗരവം ഒരു കാര്യവും കൂടി കൂട്ടിച്ചേര്&#x200d;ക്കുമായിരുന്നു,&#8217; സി.ബി.ഐ യേക്കാളും ഉയര്&#x200d;ന്നവരുടെ അന്വേഷണം നേരിടാനും ഞങ്ങള്&#x200d; തയ്യാറാണ്. ഒന്നും സംഭവിക്കാനില്ല. യതീംഖാനയുടെയും ആ യതീം കുട്ടികളുടെയും നിരപരാധിത്വം തെളിയിക്കപ്പെടും  തെളിവുകളെല്ലാം സമര്&#x200d;പ്പിച്ച്,കാലം കാത്തു വെച്ച സത്യത്തിന്റെ വെളിപ്പെടുത്തലിനു വേണ്ടിയുള്ള വിശ്രമമില്ലാത്ത പോരാട്ടത്തിനിടെ 2017 ഡിസംബര്&#x200d; 22-ന് വെള്ളിയാഴ്ച, മുസ് ലീംലീഗ്  നേതാവും മുന്&#x200d; ജില്ലാ പഞ്ചായത്തംഗവുമായിരുന്ന   മുഹമ്മദ് മോന്&#x200d; ഹാജി മണ്&#x200d;മറഞ്ഞു. 24-5-2015 ന് ബീഹാറില്&#x200d; നിന്ന്  മുക്കം, വെട്ടത്തൂര്&#x200d; യതീംഖാനകളിലേക്കു വരികയായിരുന്ന 455 വിദ്യാര്&#x200d;ഥികളെ പാലക്കാട് റെയില്&#x200d;വേ സ്റ്റേഷനില്&#x200d; വെച്ച് ചൈല്&#x200d;ഡ് വെല്&#x200d;ഫെയര്&#x200d; ഉദ്യോഗസ്ഥരുടെ പരാതിയില്&#x200d; അറസ്റ്റു ചെയ്തതോടെ യതീംഖാന പ്രതിക്കൂട്ടിലായിരുന്നു. ഭാരവാഹികളായ 21 പേര്&#x200d;ക്കെതിരെ ക്രിമിനല്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്തു.  കേരളത്തിലെ യതീംഖാന പ്രസ്ഥാനത്തിന്റെ നിലനില്&#x200d;പ്പിനു വേണ്ടി  ധൈര്യത്തോടും ഊര്&#x200d;ജസ്വലതയോടും കൂടി മുന്നില്&#x200d; നിന്ന് പ്രതിരോധിച്ച് പോരാടിയത്  ബഹുഭാഷാ പരിജ്ഞാനിയും യതീംഖാനയുടെ ദിശാസൂചികയുമായിരുന്ന   മുഹമ്മദ് മോന്&#x200d; ഹാജിയായിരുന്നു. മരണം വരെ ഇതു  തുടര്&#x200d;ന്നു,   പക്ഷേ  അദ്ദേഹത്തിന്റെ ത്യാഗപൂര്&#x200d;ണമായ പോരാട്ടവും കരളലിഞ്ഞ പ്രാര്&#x200d;ഥനയും  നാടുനീളെ ഓടി നടന്നുള്ള അഭ്യര്&#x200d;ഥനകളുംസഫലമായി. വാക്കുകള്&#x200d; അന്വര്&#x200d;ഥമായി, യതീംഖാനകളിലേക്കു  കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതിയില്&#x200d; സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കിയപ്പോള്&#x200d;, യതീംഖാനകളും അനാഥകളും അഭ്യുദയകാംക്ഷികളും  മുഹമ്മദ് മോന്&#x200d; ഹാജിയെ  നന്ദിപൂര്&#x200d;വം സ്മരിച്ചു.  കാണും. <br>
ശ്രദ്ധേയനായ പരിഭാഷകനും വാഗ്മിയുമായിരുന്ന  കൂടരഞ്ഞി പട്ടോത്ത് വി.മുഹമ്മദ് മോന്&#x200d; ഹാജിയുടെ ജീവിതത്തിന്റെ ഏറിയ ഭാഗവുംഅനാഥശാലക്കും മുസ് ലിംലീഗിനും വേണ്ടിയായിരുന്നു.മുക്കം യതീംഖാന കേന്ദ്രമായി പ്രവര്&#x200d;ത്തിക്കുന്ന, യു.എ.ഇയുടെ റെഡ് ക്രസന്റ് സൊസൈറ്റി ഇദ്ദേഹത്തിന്റെ ശ്രമഫലമായി കൈവന്നതാണ്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mukkam-muslim-yatheemkhana-muhammed-mon-haji.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യതീംഖാന വിഷയത്തില്&#x200d; ലീഗ് എന്ത് നിലപാട് സ്വീകരിച്ചു എന്ന് ചോദിക്കുന്നവര്&#x200d; ഈ വീഡിയോ കാണണം</title>
		<link>https://www.chandrikadaily.com/muslim-league-about-yatheemkhana.html</link>
					<comments>https://www.chandrikadaily.com/muslim-league-about-yatheemkhana.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 15 Sep 2019 04:09:58 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ORPHANAGE]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=139065</guid>

					<description><![CDATA[]]></description>
										<content:encoded><![CDATA[

]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-about-yatheemkhana.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യതീംഖാനകള്&#x200d; ബാലനീതി നിയമപ്രകാരം  രജിസ്റ്റര്&#x200d; ചെയ്യണമെന്ന് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/orphanage-supreme-court.html</link>
					<comments>https://www.chandrikadaily.com/orphanage-supreme-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Feb 2018 18:34:40 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ORPHANAGE]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71038</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: യതീംഖാനകള്&#x200d; ബാലനീതി നിയമപ്രകാരം രജിസ്റ്റര്&#x200d; ചെയ്യണമെന്ന് സുപ്രീംകോടതി. മാര്&#x200d;ച്ച് 31നക രജിസ്‌ട്രേഷന്&#x200d; പൂര്&#x200d;ത്തിയാക്കണം. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളും രജിസ്റ്റര്&#x200d; ചെയ്യണം. ശിശു സംരക്ഷണ കേന്ദ്രങ്ങള്&#x200d;ക്കും നിയമം ബാധകമാണ്. മെയ് അവസാനത്തോടെ ഡാറ്റ ബേസ് സമര്&#x200d;പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഓര്&#x200d;ഫനേജ് നിയമ പ്രകാരവും, ബാലനീതി നിയമ പ്രകാരവുമുള്ള സൗകര്യങ്ങള്&#x200d; താരതമ്യപ്പെടുത്തി സത്യവാങ്മൂലം നാലാഴ്ചക്കകം സമര്&#x200d;പ്പിക്കാന്&#x200d; അനാഥാലങ്ങള്&#x200d;ക്ക് കോടതി നിര്&#x200d;ദ്ദേശം നല്&#x200d;കി. ഓര്&#x200d;ഫനേജ് കണ്&#x200d;ട്രോള്&#x200d; ബോ ര്&#x200d;ഡിന്റെ പ്രവര്&#x200d;ത്തനം സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് വിശദമായ സത്യവാങ് മൂലം സമര്&#x200d;പ്പിക്കാനും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ന്യൂഡല്&#x200d;ഹി:</strong> യതീംഖാനകള്&#x200d; ബാലനീതി നിയമപ്രകാരം രജിസ്റ്റര്&#x200d; ചെയ്യണമെന്ന് സുപ്രീംകോടതി. മാര്&#x200d;ച്ച് 31നക രജിസ്‌ട്രേഷന്&#x200d; പൂര്&#x200d;ത്തിയാക്കണം. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളും രജിസ്റ്റര്&#x200d; ചെയ്യണം. ശിശു സംരക്ഷണ കേന്ദ്രങ്ങള്&#x200d;ക്കും നിയമം ബാധകമാണ്.<br />
മെയ് അവസാനത്തോടെ ഡാറ്റ ബേസ് സമര്&#x200d;പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഓര്&#x200d;ഫനേജ് നിയമ പ്രകാരവും, ബാലനീതി നിയമ പ്രകാരവുമുള്ള സൗകര്യങ്ങള്&#x200d; താരതമ്യപ്പെടുത്തി സത്യവാങ്മൂലം നാലാഴ്ചക്കകം സമര്&#x200d;പ്പിക്കാന്&#x200d; അനാഥാലങ്ങള്&#x200d;ക്ക് കോടതി നിര്&#x200d;ദ്ദേശം നല്&#x200d;കി. ഓര്&#x200d;ഫനേജ് കണ്&#x200d;ട്രോള്&#x200d; ബോ ര്&#x200d;ഡിന്റെ പ്രവര്&#x200d;ത്തനം സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് വിശദമായ സത്യവാങ് മൂലം സമര്&#x200d;പ്പിക്കാനും സുപ്രീംകോടതി നിര്&#x200d;ദേശം നല്&#x200d;കി. അതേ സമയം ഓര്&#x200d;ഫനേജ് കണ്&#x200d;ട്രോള്&#x200d; ബോര്&#x200d;ഡിനു കീഴില്&#x200d; രജിസ്റ്റര്&#x200d; ചെയ്ത യതീംഖാനകള്&#x200d;ക്കുമേല്&#x200d; ബാലനീതി നിയമപ്രകാരമുള്ള നിബന്ധനകള്&#x200d; അടിച്ചേല്&#x200d;പ്പിക്കാനാവില്ലെന്ന കേരളഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്യാന്&#x200d; സുപ്രിംകോടതി വിസമ്മതിച്ചു.</p>
<p>ബാലനീതി നിയമത്തിന്റെ മറവില്&#x200d; യതീംഖാനകള്&#x200d;ക്ക് ഇരട്ട രജിസ്ട്രേഷന്&#x200d; ഏര്&#x200d;പ്പെടുത്തിയ സര്&#x200d;ക്കാരിന്റെ നടപടി ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമക്കു കീഴിലുള്ള യതീംഖാനകള്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജി പരിഗണിക്കവെ അമിക്കസ്‌ക്യൂറി അപര്&#x200d;ണാ ഭട്ടാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്യാന്&#x200d; ആവശ്യപ്പെട്ടത്. ഭട്ടിന്റെ ആവശ്യം തള്ളിയ ജസ്റ്റിസ് മദന്&#x200d; ബി. ലോക്കൂര്&#x200d; അധ്യക്ഷനായ ഡിവിഷന്&#x200d; ബെഞ്ച്, യതീംഖാനകള്&#x200d; ബാലനീതി നിയമപ്രകാരമുള്ള ശിശുസംരക്ഷണകേന്ദ്രങ്ങള്&#x200d; ആണോ അല്ലയോ എന്നത് വലിയ നിയമപ്രശ്നമാണെന്നും ഇക്കാര്യത്തില്&#x200d; വിശദമായ വാദംകേള്&#x200d;ക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.</p>
<p>1960ല്&#x200d; പാര്&#x200d;ലമെന്റ് പാസ്സാക്കിയ നിയമപ്രകാരം രൂപീകരിച്ച ഓര്&#x200d;ഫനേജ് കണ്&#x200d;ട്രോള്&#x200d; ബോര്&#x200d;ഡിനു കീഴില്&#x200d; രജിസ്റ്റര്&#x200d; ചെയ്ത യതീംഖാനകള്&#x200d; 2015ലെ ബാലനീതി നിയമപ്രകാരവും രജിസ്റ്റര്&#x200d;ചെയ്യേണ്ടതില്ലെന്നും നിയമവിരുദ്ധ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടന്നാല്&#x200d; അന്വേഷണം നടത്തി ശിക്ഷിക്കാന്&#x200d; അധികാരമുള്ള വ്യവസ്ഥപ്രകാരമുള്ള സമിതിയാണ് ബോ ര്&#x200d;ഡ് എന്നും യതീംഖാനകള്&#x200d;ക്കു വേണ്ടി ഹാജരായ മുതിര്&#x200d;ന്ന അഭിഭാഷകരായ കപില്&#x200d;സിബലും ഹുസൈഫ അഹ്മദിയും വാദിച്ചു.</p>
<p>യതീംഖാനകള്&#x200d; വഖഫ് സ്വത്തുക്കളാണ്. മുസ്‌ലിം സമുദായത്തില്&#x200d; നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് അത് പ്രവര്&#x200d;ത്തിക്കുന്നത്. യത്തീംഖാനയില്&#x200d; മത- ഭൗതിക വിദ്യാഭ്യാസവും, അന്തേവാസികള്&#x200d;ക്ക് എല്ലാ സൗകര്യങ്ങളും നല്&#x200d;കുന്നുണ്ടെന്നും അഭിഭാഷകര്&#x200d; വാദിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം യതീംഖാനകള്&#x200d; ശിശുസംരക്ഷണകേന്ദ്രങ്ങള്&#x200d; അല്ലെങ്കിലും അവ ബാലനീതി നിയമപ്രകാരവും രജിസ്റ്റര്&#x200d;ചെയ്യണമെന്ന ഉത്തരവുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സര്&#x200d;ക്കാര്&#x200d; മുന്നോട്ടുപോവുന്നതെന്നും മാര്&#x200d;ച്ച് 31നു മുമ്പായി എല്ലാ ശിശുസംരക്ഷണകേന്ദ്രങ്ങളും യതീംഖാനകളും രജിസ്റ്റര്&#x200d; ചെയ്യണമെന്നും ഇതുസംബന്ധിച്ച് ഉടന്&#x200d; മാധ്യമങ്ങളിലൂടെ പരസ്യം നല്&#x200d;കുമെന്നും സര്&#x200d;ക്കാര്&#x200d; ബോധിപ്പിച്ചു.</p>
<p>യതീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്&#x200d;ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെ ഈ കേസില്&#x200d; കക്ഷിയായ അസോസിയേഷന്&#x200d; ഓഫ് ഓര്&#x200d;ഫനേജസ് ആന്റ്് ചാരിറ്റബിള്&#x200d; ഇന്&#x200d;സ്റ്റിറ്റിയൂഷന്&#x200d; എതിര്&#x200d;ത്തില്ല. കേസ് നാലാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/orphanage-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനാഥ മന്ദിരങ്ങള്&#x200d;ക്ക് ഇരട്ട രജിസ്‌ട്രേഷന്&#x200d;  കേരള സര്&#x200d;ക്കാറിന് സുപ്രീംകോടതി വിമര്&#x200d;ശം</title>
		<link>https://www.chandrikadaily.com/sc-blames-kerala-government.html</link>
					<comments>https://www.chandrikadaily.com/sc-blames-kerala-government.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 29 Jan 2018 15:49:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Kerala Govt.]]></category>
		<category><![CDATA[ORPHANAGE]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67283</guid>

					<description><![CDATA[&#160; ന്യൂഡല്&#x200d;ഹി: അനാഥ- അഗതി മന്ദിരങ്ങള്&#x200d;ക്ക് ഇരട്ട രജിസ്‌ട്രേഷന്&#x200d; ഏര്&#x200d;പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്&#x200d; കേരള സര്&#x200d;ക്കാറിന് സുപ്രീംകോടതിയുടെ വിമര്&#x200d;ശനം. ഇതുവരെ രജിസ്‌ട്രേഷന്&#x200d; നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കത് എന്തുകൊണ്ടാണെന്ന് കോടതി സര്&#x200d;ക്കാറിനോട് ചോദിച്ചു. ഇനിയും രജിസ്‌ട്രേഷന്&#x200d; പൂര്&#x200d;ത്തിയാക്കാനുള്ള അനാഥ- അഗതി മന്ദിരങ്ങളില്&#x200d; കുട്ടികള്&#x200d;ക്ക് നേരെ അതിക്രമം നടന്നാല്&#x200d; സര്&#x200d;ക്കാറിനായിരിക്കും ഉത്തരവാദിത്തമെന്നും ജസ്റ്റിസ് മദന്&#x200d; ബി ലോകൂര്&#x200d; അധ്യക്ഷനായ ബെഞ്ച് താക്കീത് ചെയ്തു. ഡിസംബര്&#x200d; 31ന് മുമ്പായി ബാല നീതി വകുപ്പിനു കീഴില്&#x200d; അനാഥ- അഗതി മന്ദിരങ്ങളുടെ രജിസ്‌ട്രേഷന്&#x200d; പൂര്&#x200d;ത്തിയാക്കണമെന്ന് നേരത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: അനാഥ- അഗതി മന്ദിരങ്ങള്&#x200d;ക്ക് ഇരട്ട രജിസ്‌ട്രേഷന്&#x200d; ഏര്&#x200d;പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്&#x200d; കേരള സര്&#x200d;ക്കാറിന് സുപ്രീംകോടതിയുടെ വിമര്&#x200d;ശനം. ഇതുവരെ രജിസ്‌ട്രേഷന്&#x200d; നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കത് എന്തുകൊണ്ടാണെന്ന് കോടതി സര്&#x200d;ക്കാറിനോട് ചോദിച്ചു. ഇനിയും രജിസ്‌ട്രേഷന്&#x200d; പൂര്&#x200d;ത്തിയാക്കാനുള്ള അനാഥ- അഗതി മന്ദിരങ്ങളില്&#x200d; കുട്ടികള്&#x200d;ക്ക് നേരെ അതിക്രമം നടന്നാല്&#x200d; സര്&#x200d;ക്കാറിനായിരിക്കും ഉത്തരവാദിത്തമെന്നും ജസ്റ്റിസ് മദന്&#x200d; ബി ലോകൂര്&#x200d; അധ്യക്ഷനായ ബെഞ്ച് താക്കീത് ചെയ്തു.<br />
ഡിസംബര്&#x200d; 31ന് മുമ്പായി ബാല നീതി വകുപ്പിനു കീഴില്&#x200d; അനാഥ- അഗതി മന്ദിരങ്ങളുടെ രജിസ്‌ട്രേഷന്&#x200d; പൂര്&#x200d;ത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്&#x200d; രജിസ്‌ട്രേഷന്&#x200d; ഇതുവരെ പൂര്&#x200d;ത്തിയാക്കാന്&#x200d; കഴിയാത്തതിനാല്&#x200d; ഇന്നലെ കേസ് പരിഗണിക്കവെ, സര്&#x200d;ക്കാര്&#x200d; ആറു മാസത്തെ സാവകാശം ആവശ്യപ്പെടുകയായിരുന്നു. വിഷയത്തില്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഉത്തരവാദിത്തം കാണിക്കുന്നില്ല. എന്തുകൊണ്ടാണ് രജിസ്‌ട്രേഷന്&#x200d; നീട്ടിക്കൊണ്ടുപോയത്. രജിസ്‌ട്രേഷന്&#x200d; പൂര്&#x200d;ത്തിയാക്കാത്ത സ്ഥാപനങ്ങളിലെ കുട്ടികളുടെ ഉത്തരവാദിത്തം സര്&#x200d;കകാര്&#x200d; ഏറ്റെടുക്കണമെന്നും കോടതി നിര്&#x200d;ദേശിച്ചു. സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമ സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയില്&#x200d; അടുത്ത വെള്ളിയാഴ്ചക്കകം സത്യവാങ്മൂലം സമര്&#x200d;പ്പിക്കാനും സുപ്രീംകോടതി സംസ്ഥാന സര്&#x200d;ക്കാറനോട് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sc-blames-kerala-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അത്താഴത്തില്‍ ഉറക്കഗുളിക കലര്‍ത്തി അനാഥാലയത്തിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചു</title>
		<link>https://www.chandrikadaily.com/%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%97%e0%b5%81%e0%b4%b3%e0%b4%bf.html</link>
					<comments>https://www.chandrikadaily.com/%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%97%e0%b5%81%e0%b4%b3%e0%b4%bf.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Sep 2017 16:58:10 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[ORPHANAGE]]></category>
		<category><![CDATA[Rape]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45696</guid>

					<description><![CDATA[ഷിംല: ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനാഥാലയത്തിലെ പെണ്‍കുട്ടികളെ ജീവനക്കാര്‍ ലൈംഗികചൂഷണത്തിന് വിധേയരാക്കി. ചമ്പാ ജില്ലയിലെ ചില്ലി ഗ്രാമത്തിലെ ബാലികാശ്രമത്തിലെ പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബാലികാശ്രമത്തിലെ ക്ലര്‍ക്ക്, പാചകക്കാരന്‍, ശുചീകരണത്തൊഴിലാളി എന്നിവരെ അറസ്റ്റ് ചെയ്തു. പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് അഞ്ച് പെണ്‍കുട്ടികള്‍ കൂടി പരാതിയുമായി രംഗത്തെത്തുകയായിരുന്നു. 11 നും 18 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. അത്താഴത്തില്‍ ഉറക്കമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം [&#8230;]]]></description>
										<content:encoded><![CDATA[<p>ഷിംല: ഹിമാചല്&#x200d; പ്രദേശില്&#x200d; സര്&#x200d;ക്കാര്&#x200d; ഉടമസ്ഥതയിലുള്ള അനാഥാലയത്തിലെ പെണ്&#x200d;കുട്ടികളെ ജീവനക്കാര്&#x200d; ലൈംഗികചൂഷണത്തിന് വിധേയരാക്കി. ചമ്പാ ജില്ലയിലെ ചില്ലി ഗ്രാമത്തിലെ ബാലികാശ്രമത്തിലെ പെണ്&#x200d;കുട്ടികളെയാണ് പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബാലികാശ്രമത്തിലെ ക്ലര്&#x200d;ക്ക്, പാചകക്കാരന്&#x200d;, ശുചീകരണത്തൊഴിലാളി എന്നിവരെ അറസ്റ്റ് ചെയ്തു. പത്താം ക്ലാസ്സ് വിദ്യാര്&#x200d;ഥിനിയായ പതിനഞ്ചുകാരി നല്&#x200d;കിയ പരാതിയെ തുടര്&#x200d;ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്&#x200d;ന്ന് അഞ്ച് പെണ്&#x200d;കുട്ടികള്&#x200d; കൂടി പരാതിയുമായി രംഗത്തെത്തുകയായിരുന്നു. 11 നും 18 നും ഇടയില്&#x200d; പ്രായമുള്ള പെണ്&#x200d;കുട്ടികളാണ് പീഡനത്തിനിരയായത്. അത്താഴത്തില്&#x200d; ഉറക്കമരുന്ന് കലര്&#x200d;ത്തി നല്&#x200d;കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. പെണ്&#x200d;കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയരാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തില്&#x200d; ബാലികാശ്രമത്തിലെ 33 അന്തേവാസികളെ കൗണ്&#x200d;സിലിങിന് വിധേയരാക്കി. പുരുഷ ജീവനക്കാരെ മാറ്റി വനിതാജീവനക്കാരെ നിയമിക്കുകയും ചെയ്തു. സംഭവത്തെ തുടര്&#x200d;ന്ന്, വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതല ഏല്&#x200d;പ്പിക്കാനും ചമ്പാ ഡെപ്യൂട്ടി കമ്മീഷണര്&#x200d; സുരേഷ് മോക്ത ഉത്തരവിട്ടു. അതേസമയം അനാഥാലയത്തിലെ സിസിടിവി തകരാറിലാക്കിയതായി സംശയമുണ്ട്. മൂന്ന് സിസിടിവി പരിശോധിച്ചെങ്കിലും ഒരു ദിവസത്തെ ദൃശ്യങ്ങള്&#x200d; മാത്രമാണ് കണ്ടെത്താനായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%97%e0%b5%81%e0%b4%b3%e0%b4%bf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യതീംഖാനയിലെ പെണ്‍കുട്ടികള്‍ക്ക് പീഡനം: സമീപത്തെ കടയിലെ ആറു പേര്‍ കസ്റ്റഡിയില്‍</title>
		<link>https://www.chandrikadaily.com/orphanage-rape.html</link>
					<comments>https://www.chandrikadaily.com/orphanage-rape.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Mar 2017 06:05:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ORPHANAGE]]></category>
		<category><![CDATA[Rape]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21864</guid>

					<description><![CDATA[കല്‍പ്പറ്റ: വയനാട്ടിലെ ഓര്‍ഫനേജ് സ്‌കൂളില്‍ ഏഴു പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ സമീപത്തെ രണ്ടു കടകളില്‍ നിന്നുള്ള ആറു പേര്‍ കസ്റ്റഡിയില്‍. പോസ്‌കോ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം പീഡനം സ്ഥിരീകരിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലീസിനു ലഭിച്ചു. ഓര്‍ഫനേജ് സ്‌കൂളിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഏഴ് വിദ്യാര്‍ത്ഥിനികളാണ് സമീപത്തെ കടയില്‍ പീഡനത്തിനിരയായത്. താമസസ്ഥലത്തേക്ക് പോകുംവഴി പെണ്‍ക്കുട്ടികളെ മിഠായി നല്‍കി കടയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. അസമയത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>കല്&#x200d;പ്പറ്റ: വയനാട്ടിലെ ഓര്&#x200d;ഫനേജ് സ്‌കൂളില്&#x200d; ഏഴു പെണ്&#x200d;കുട്ടികള്&#x200d; ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്&#x200d; സമീപത്തെ രണ്ടു കടകളില്&#x200d; നിന്നുള്ള ആറു പേര്&#x200d; കസ്റ്റഡിയില്&#x200d;. പോസ്‌കോ അടക്കമുള്ള വകുപ്പുകളാണ് ഇവര്&#x200d;ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 11 കേസുകളാണ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്. അതേസമയം പീഡനം സ്ഥിരീകരിച്ചുള്ള മെഡിക്കല്&#x200d; റിപ്പോര്&#x200d;ട്ട് പൊലീസിനു ലഭിച്ചു.<br />
ഓര്&#x200d;ഫനേജ് സ്‌കൂളിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഏഴ് വിദ്യാര്&#x200d;ത്ഥിനികളാണ് സമീപത്തെ കടയില്&#x200d; പീഡനത്തിനിരയായത്. താമസസ്ഥലത്തേക്ക് പോകുംവഴി പെണ്&#x200d;ക്കുട്ടികളെ മിഠായി നല്&#x200d;കി കടയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. അസമയത്ത് പെണ്&#x200d;കുട്ടികളെ കടക്കു സമീപത്തു കണ്ടതിനെത്തുടര്&#x200d;ന്ന് സംശയം തോന്നിയ സുരക്ഷാ ജീവനക്കാരന്&#x200d; വിവരം ഓര്&#x200d;ഫനേജ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്&#x200d;ന്ന് അനാഥാലയത്തിലെ ജീവനക്കാര്&#x200d; പൊലീസില്&#x200d; വിവരമറിയിച്ചു. തുടര്&#x200d;ന്ന് കുട്ടികളെ കൗണ്&#x200d;സിലിങിന് വിധേയമാക്കിയതില്&#x200d; നിന്നാണ് വിവരങ്ങള്&#x200d; പുറത്തുവന്നത്. പീഡന വിവരം പുറത്തുപറഞ്ഞാല്&#x200d; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടികള്&#x200d; പറഞ്ഞു.<br />
പീഡനത്തിനിരയായ പെണ്&#x200d;കുട്ടികളെ ഇന്ന് ഗ്രൂപ്പ് കൗണ്&#x200d;സിലിങിന് വിധേയമാക്കും. മജിസ്‌ട്രേറ്റിന് മുന്നില്&#x200d; ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/orphanage-rape.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
