<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>p jayarajan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/p-jayarajan-2/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 10 Mar 2025 05:35:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>p jayarajan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സി.പി.എം ഇത്തവണയും പി.ജയരാജനെ തഴഞ്ഞു; സംസ്ഥാന സെക്രട്ടറിയേറ്റിലും ഇടമില്ല</title>
		<link>https://www.chandrikadaily.com/cpm-has-rejected-p-jayarajan-this-time-too-there-is-no-place-in-the-state-secretariat-either.html</link>
					<comments>https://www.chandrikadaily.com/cpm-has-rejected-p-jayarajan-this-time-too-there-is-no-place-in-the-state-secretariat-either.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Mar 2025 05:35:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[p jayarajan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333319</guid>

					<description><![CDATA[തുടര്&#x200d;ച്ചയുണ്ടായ വിവാദങ്ങളും പാര്&#x200d;ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിയുമാണ് ജയരാജന് വിനയായത്.]]></description>
										<content:encoded><![CDATA[<p>സിപിഎം സംസ്ഥാന സമ്മേളനം സമാപിക്കുമ്പോള്&#x200d; ഇത്തവണയും സംസ്ഥാന സെക്രട്ടറിയേറ്റില്&#x200d; പി.ജയരാജന് ഇടമില്ല. കഴിഞ്ഞ തവണയും ഇടം നേടാനാവാതെ പോയ ജയരാജന്&#x200d; ഇക്കുറി സെക്രട്ടറിയേറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തുടര്&#x200d;ച്ചയുണ്ടായ വിവാദങ്ങളും പാര്&#x200d;ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിയുമാണ് ജയരാജന് വിനയായത്.</p>
<p>കണ്ണൂര്&#x200d; സിപിഎമ്മില്&#x200d; വാഴ്ത്തുപാട്ടും വീരാരാധനയും ഒക്കെയായി പി.ജയരാജനെ ഒരു സംഘം കൊണ്ടാടി. ഒടുവില്&#x200d; അതുതന്നെ ജയരാജന് വിനയായി. പി.ജയരാജന്&#x200d; പാര്&#x200d;ട്ടിക്ക് മേലെ പറക്കുന്നു എന്ന തോന്നല്&#x200d; ഉണ്ടായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു. വ്യക്തിപൂജയുടെ പേരില്&#x200d; ആദ്യം താക്കീത്.</p>
<p>വടകര ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; പരാജയപ്പെട്ട പി.ജയരാജന് തിരികെ എത്തുമ്പോള്&#x200d; ജില്ലാ സെക്രട്ടറിയുടെ പദവി നല്&#x200d;കിയില്ല. പിന്നീടും വിവാദങ്ങള്&#x200d; ഏറെയുണ്ടായി. ജയരാജന് സ്വര്&#x200d;ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന മുന്&#x200d; ജില്ലാ കമ്മിറ്റി അംഗം മനു തോമസിന്റെ ആരോപണം പ്രധാന കാരണം. ജയരാജനെ പ്രതിരോധിക്കാന്&#x200d; എത്തിയതൊക്കെ സ്വര്&#x200d;ണക്കടത്ത് കൊട്ടേഷന്&#x200d; സംഘാംഗങ്ങള്&#x200d;. മനു തോമസിന്റെ ആരോപണങ്ങളില്&#x200d; ജയരാജന്റെ പ്രതികരണം പാര്&#x200d;ട്ടിക്ക് തിരിച്ചടിയായെന്ന് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്&#x200d;.</p>
<p>ജില്ലാ സമ്മേളനത്തില്&#x200d; ജയരാജനെതിരെ പ്രതിനിധികളുടെ രൂക്ഷവിമര്&#x200d;ശനം ഉയര്&#x200d;ന്നു. ജയരാജനെതിരായ പരാതി പാര്&#x200d;ട്ടി നേതൃത്വം പരിശോധിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പി.ജയരാജന്&#x200d; സംസ്ഥാന സെക്രട്ടറിയേറ്റില്&#x200d; ഇടം പിടിക്കില്ലെന്ന് അന്നേ ഉറപ്പായിരുന്നു. പാര്&#x200d;ട്ടിയില്&#x200d; പി.ജയരാജനേക്കാള്&#x200d; ജൂനിയറായ എം.വി ജയരാജന്&#x200d; ഒടുവില്&#x200d; സംസ്ഥാന സെക്രട്ടറിയേറ്റിലേക്കെത്തുകയും ചെയ്തു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പി.ജയരാജന്&#x200d; തിരിച്ചുവരാനും സാധ്യതയില്ല.</p>
<p>അടുത്ത സമ്മേളനക്കാലം ആകുന്നതോടെ പ്രായപരിധി മാനദണ്ഡത്തിന്റെ പേരില്&#x200d; പി .ജയരാജന്&#x200d; സംസ്ഥാന കമ്മിറ്റിയില്&#x200d; നിന്നും ഒഴിവാകും. ഫലത്തില്&#x200d; ഇനി സംസ്ഥാന സെക്രട്ടറിയേറ്റില്&#x200d; പി.ജയരാജന് ഇടമില്ലെന്ന് അര്&#x200d;ത്ഥം. പാര്&#x200d;ട്ടി തീരുമാനത്തിനെതിരെ ജയരാജന്&#x200d; പരസ്യ പ്രതിഷേധത്തിന് പുറപ്പെടാന്&#x200d; സാധ്യത ഒട്ടുമില്ല. എന്നാല്&#x200d; ജയരാജനെ അനുകൂലിക്കുന്ന റെഡ് ആര്&#x200d;മി പോലുള്ള സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്&#x200d; പ്രതിഷേധം ഉയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-has-rejected-p-jayarajan-this-time-too-there-is-no-place-in-the-state-secretariat-either.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പാനലിൽ ഉൾപ്പെടുത്താത്തത് അനീതിയെന്ന് പി ജയരാജൻ, അതൃപ്തി അറിയിച്ച് മേഴ്സിക്കുട്ടിയമ്മയും</title>
		<link>https://www.chandrikadaily.com/p-jayarajan-says-it-is-unfair-not-to-be-included-in-the-cpm-state-secretariat-panel-mercykutty-amma-also-expresses-dissatisfaction.html</link>
					<comments>https://www.chandrikadaily.com/p-jayarajan-says-it-is-unfair-not-to-be-included-in-the-cpm-state-secretariat-panel-mercykutty-amma-also-expresses-dissatisfaction.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Mar 2025 04:53:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[p jayarajan]]></category>
		<category><![CDATA[Secretariat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333311</guid>

					<description><![CDATA[എം സ്വരാജിന്റെ പഴയ ഫേസ് ബുക്ക് പോസ്റ്റ് സ്റ്റാറ്റസാക്കിയായിരുന്നു ജെയിന്&#x200d; രാജിന്റെ പ്രതികരണം.]]></description>
										<content:encoded><![CDATA[<p>സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റില്&#x200d; ഉള്&#x200d;പ്പെടുത്താത്തതില്&#x200d; കടുത്ത അതൃപ്തിയുമായി പി ജയരാജന്&#x200d;.തന്നോട് കാണിച്ചത് അനീതിയാണ്. വിയോജിപ്പുണ്ടെന്നും, വോട്ടെടുപ്പ് ആവശ്യമില്ല എന്നും പി ജയരാജന്&#x200d; പറഞ്ഞു.പാര്&#x200d;ട്ടി തീരുമാനത്തില്&#x200d; പരോക്ഷമായി അതൃപ്തി അറിയിച്ച് പി ജയരാജന്റെ മകനും രംഗത്തെത്തി. എം സ്വരാജിന്റെ പഴയ ഫേസ് ബുക്ക് പോസ്റ്റ് സ്റ്റാറ്റസാക്കിയായിരുന്നു ജെയിന്&#x200d; രാജിന്റെ പ്രതികരണം. പാനലിനോട് വിയോജിപ്പ് അറിയിച്ച് മേഴ്‌സിക്കുട്ടി അമ്മയും രംഗത്തെത്തിയിരുന്നു.</p>
<p>സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗങ്ങളെ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തില്&#x200d; അംഗീകരിച്ചിരുന്നു. പാര്&#x200d;ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന്&#x200d; തുടരും. 89 അംഗ സംസ്ഥാന കമ്മിറ്റിയില്&#x200d; 18 പേര്&#x200d; കണ്ണൂരില്&#x200d; നിന്നുള്ളവരാണ്. പിണറായി വിജയന്&#x200d;, എം. വി. ഗോവിന്ദന്&#x200d;, എം.വി ജയരാജന്&#x200d;, ഇ. പി. ജയരാജന്&#x200d;, കെ. കെ. ശൈലജ, ശിവദാസന്&#x200d;. വി, കെ. സജീവന്&#x200d;, പനോളി വത്സന്&#x200d;, പി. ശശി, ബിജു കണ്ടക്കൈ, ജോണ്&#x200d; ബ്രിട്ടാസ്, എം. പ്രകാശന്&#x200d;, വി കെ സനോജ്, പി. ജയരാജന്&#x200d;, കെ. കെ. രാഗേഷ്, ടി. വി. രാജേഷ്, എ. എന്&#x200d;. ഷംസീര്&#x200d;, എന്&#x200d;. ചന്ദ്രന്&#x200d;, എന്നിവരാണ് കണ്ണൂരില്&#x200d; നിന്നും കമ്മിറ്റിയിലുള്ളത്.</p>
<p>കമ്മിറ്റിയില്&#x200d; 13 പേരെയാണ് വനിതാ പ്രതിനിധികളായി തെരഞ്ഞെടുത്തത്. കെ കെ ശൈലജ, സി. എസ്. സുജാത, പി. സതീദേവി, പി. കെ. സൈനബ, കെ. പി. മേരി, മേഴ്‌സിക്കുട്ടിയമ്മ, ടി. എന്&#x200d;. സീമ, കെ. എസ്. സലീഖ, കെ. കെ. ലതിക, ചിന്താ ജെറോം, കെ ശാന്തകുമാരി, ആര്&#x200d; ബിന്ദു, വീണാ ജോര്&#x200d;ജ്, എന്നിവരാണ് വനിതാ പ്രതിനിധികള്&#x200d;. കമ്മിറ്റിയില്&#x200d; 17 പുതുമുഖങ്ങളെയും ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. വീണാ ജോര്&#x200d;ജിനെ സ്ഥിരം ക്ഷണിതാവായി ചുമതലപ്പെടുത്തി.</p>
<p>കരുനാഗപ്പിള്ളിയിലെ വിഷയത്തെ തുടര്&#x200d;ന്ന് സൂസന്&#x200d;കോടിയെ സംസ്ഥാന കമ്മിറ്റിയില്&#x200d; നിന്നും ഒഴിവാക്കി. പി. ഗഗാറിന്&#x200d;, പി. ശ്രീരാമകൃഷ്ണന്&#x200d; എന്നിവരെയും കമ്മിറ്റിയില്&#x200d; നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രായപരിധി നോക്കാതെയാണ് മൂന്നുപേരെയും ഒഴിവാക്കിയത്.</p>
<p>സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കെ. കെ. ശൈലജ, എം. വി. ജയരാജന്&#x200d;, സി. എന്&#x200d;. മോഹന്&#x200d; എന്നിവരേയും തെരഞ്ഞെടുത്തു. സെക്രട്ടേറിയറ്റില്&#x200d; ഒരു വനിതാ പ്രതിനിധി മാത്രമാണ് ഉള്ളത്. പിണറായി വിജയന്&#x200d;, എം. വി ഗോവിന്ദന്&#x200d;, ഇ. പി ജയരാജന്&#x200d;, ടി. പി. രാമകൃഷ്ണന്&#x200d;, തോമസ് ഐസക്, കെ എന്&#x200d; ബാലഗോപാല്&#x200d;, പി. രാജീവ്, വി. എന്&#x200d;. വാസവന്&#x200d;, സജി ചെറിയാന്&#x200d;, കെ. കെ. ജയചന്ദ്രന്&#x200d;, മുഹമ്മദ് റിയാസ്, പി. കെ. ബിജു, എം. സ്വരാജ്, പുത്തലത്ത് ദിനേശന്&#x200d;, എം. വി. ജയരാജന്&#x200d;, കെ. കെ. ശൈലജ, സി. എന്&#x200d;. മോഹനന്&#x200d; എന്നിവരാണ് സെക്രട്ടേറിയറ്റിലെ മറ്റ് അംഗങ്ങള്&#x200d;. കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറി എം.വി. ജയരാജനേയും, എറണാകുളം ജില്ലാ സെക്രട്ടറി സി. എന്&#x200d; മോഹനനെയും സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുത്തതിനാല്&#x200d; രണ്ട് ജില്ലയിലേക്കും പുതിയ ജില്ലാ സെക്രട്ടറിമാരെ തെരഞ്ഞെടുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/p-jayarajan-says-it-is-unfair-not-to-be-included-in-the-cpm-state-secretariat-panel-mercykutty-amma-also-expresses-dissatisfaction.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രീയപ്രവര്&#x200d;ത്തകരെ ജയിലില്&#x200d; പോയി കാണുന്നത് സ്വാഭാവികം; പി. ജയരാജന്റെ ജയില്&#x200d; സന്ദര്&#x200d;ശനം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;</title>
		<link>https://www.chandrikadaily.com/it-is-natural-to-visit-political-activists-in-jail-chief-minister-pinarayi-vijayan-justifies-p-jayarajans-prison-visit.html</link>
					<comments>https://www.chandrikadaily.com/it-is-natural-to-visit-political-activists-in-jail-chief-minister-pinarayi-vijayan-justifies-p-jayarajans-prison-visit.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 Jan 2025 10:00:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[p jayarajan]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327031</guid>

					<description><![CDATA[പെരിയ കൊലക്കേസ് പ്രതികളെ ജയരാജന്&#x200d; ജയിലില്&#x200d; സന്ദര്&#x200d;ശിച്ചതിനെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ വിവാദ ജയില്&#x200d; സന്ദര്&#x200d;ശനം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. രാഷ്ട്രീയ പ്രവര്&#x200d;ത്തകര്&#x200d; ജയിലില്&#x200d; കിടക്കുമ്പോള്&#x200d; നേതാക്കള്&#x200d; കാണുന്നത് സ്വാഭാവികമാണെന്നും സംഭവം ഗൗരവത്തോടെ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിയ കൊലക്കേസ് പ്രതികളെ ജയരാജന്&#x200d; ജയിലില്&#x200d; സന്ദര്&#x200d;ശിച്ചതിനെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്.</p>
<p>രാഷ്ട്രീയ കൊലപാതകങ്ങള്&#x200d; ഉണ്ടാകാന്&#x200d; പാടില്ല എന്നതാണ് സര്&#x200d;ക്കാറിന്റെ നിലപാട്. എല്ലാ രാഷ്ട്രീയ പാര്&#x200d;ട്ടികളുടെയും ദൃഡനിശ്ചയത്തോടെയുള്ള നിലപാടാണ് ഇതിന് വേണ്ടത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതില്&#x200d; സഹകരിക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതക കേസുകളില്&#x200d; നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടത്തും.</p>
<p>ഉത്തരവാദികള്&#x200d;ക്കെതിരെ ശക്തമായ നിയമനടപടികള്&#x200d; ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടിയില്&#x200d; വ്യക്തമാക്കി. പ്രതിപക്ഷ എം.എല്&#x200d;.എമാരായ റോജി എം.ജോണ്&#x200d;, മാത്യു കുഴല്&#x200d;നാടന്&#x200d;, ടി.സിദ്ദിഖ് എന്നിവര്&#x200d; ഉന്നയിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്&#x200d;കിയത്.</p>
<p>പെരിയയില്&#x200d; യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊന്ന കേസില്&#x200d; ഉദുമ മുന്&#x200d; എം.എല്&#x200d;.എ കുഞ്ഞിരാമന്&#x200d; അടക്കമുളള പ്രതികളെ സി.ബി.ഐ കോടതി ശിക്ഷിച്ചിരുന്നു.</p>
<p>ഇവരെയാണ് പി. ജയരാജന്&#x200d; അടക്കമുളള സി.പി.എം നേതാക്കള്&#x200d; സന്ദര്&#x200d;ശിച്ചത്. പിന്നീട് പാര്&#x200d;ട്ടി നേതാക്കളായ പ്രതികള്&#x200d; ജാമ്യം നേടി ജയിലില്&#x200d;നിന്ന് പുറത്തിറങ്ങിയപ്പോഴും സ്വീകരിക്കാന്&#x200d; മുതിര്&#x200d;ന്ന നേതാക്കള്&#x200d; എത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-is-natural-to-visit-political-activists-in-jail-chief-minister-pinarayi-vijayan-justifies-p-jayarajans-prison-visit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളത്?; ന്യായീകരിച്ച് പി. ജയരാജൻ</title>
		<link>https://www.chandrikadaily.com/what-is-the-great-crime-in-granting-parole-to-kodi-suni-p-jayarajan-justifies.html</link>
					<comments>https://www.chandrikadaily.com/what-is-the-great-crime-in-granting-parole-to-kodi-suni-p-jayarajan-justifies.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 31 Dec 2024 05:45:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kodi suni]]></category>
		<category><![CDATA[p jayarajan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324139</guid>

					<description><![CDATA[തടവറകൾ തിരുത്തൽ കേന്ദ്രങ്ങൾ കൂടിയാണെന്നത് പരിഗണിച്ച് പ്രമാദമായ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇത്തരത്തിൽ പരോൾ അനുവദിക്കാറുണ്ടെന്ന് ജയരാജൻ പറഞ്ഞു. ]]></description>
										<content:encoded><![CDATA[<p>ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനിക്ക് പരോൾ അനുവദിച്ചതിനെ ന്യായീകരിച്ച് സിപിഎം നേതാവ് പി. ജയരാജൻ. കൊടി സുനിക്ക് ജാമ്യത്തിന് അർഹയുണ്ടായിരുന്നെങ്കിലും ആറുവർഷമായി പരോൾ അനുവദിച്ചിരുന്നില്ല.</p>
<p>കൊടി സുനിയുടെ അമ്മയുടെ അഭ്യർഥന പരിഗണിച്ചാണ് ജയിൽ മേധാവി 30 ദിവസത്തെ പരോൾ അനുവദിച്ചത്. തടവറകൾ തിരുത്തൽ കേന്ദ്രങ്ങൾ കൂടിയാണെന്നത് പരിഗണിച്ച് പ്രമാദമായ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇത്തരത്തിൽ പരോൾ അനുവദിക്കാറുണ്ടെന്ന് ജയരാജൻ പറഞ്ഞു.</p>
<p><b>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:</b></p>
<p>മനുഷ്യാവകാശത്തിന് കൊടിയുടെ നിറം മാനദണ്ഡമാക്കണമെന്നാണ് മനോരമയുടെ ഇന്നത്തെ പുതിയ നിർദേശം ! കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽക്കഴിയുന്ന മാഹി സ്വദേശി കൊടിസുനിക്ക് പരോളിന് അർഹതയുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ആറുവർഷമായി ജയിൽ വകുപ്പ് പരോൾ അനുവദിച്ചിരുന്നില്ല. സുനിയുടെ പേരിൽ ഇടക്കാലത്ത് ചുമത്തിയ കേസ്സുകളായിരുന്നു അതിനു കാരണം. അത്തരം ഒരു തീരുമാനം തികച്ചും ശരിയാണ്, എന്നാൽ സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയെ തുടർന്നാണ് മാനുഷിക പരിഗണയിൽ പരോൾ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാൻ ജയിൽ വകുപ്പിനോട് ആവശ്യപ്പെട്ടത് . അത് പരിഗണിച്ചാണ് ജയിൽ മേധാവി 30 ദിവസത്തെ പരോൾ അനുവദിച്ച് ഉത്തരവായത്. ഇത് മനോരമയുടെ ഭാഷയിൽ കൊടി കെട്ടിയ മനുഷ്യാവകാശമാണത്രെ.</p>
<p>തടവറകളെക്കുറിച്ച് ആധുനിക സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളിൽ മാറ്റം വന്നത് അധികാരത്തിന്റെ രാഷ്ട്രീയ നേതൃത്വം എൽഡിഎഫ് ആണെന്നതിനാൽ മനോരമ മറച്ചുവെക്കുകയാണ് ചെയ്യുന്നത്. തടവറകൾ തിരുത്തൽ കേന്ദ്രങ്ങൾ കൂടിയാണ്; ഈ അടിസ്ഥാനത്തിൽ പ്രമാദമായ കേസ്സുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇത്തരത്തിൽ അവധി അനുവദിച്ചു വരുന്നു.</p>
<p>കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗമെന്ന നിലക്ക് കൊടിയുടെ നിറം നോക്കാതെ പരോൾ അനുവദിക്കുന്നതിന് ശുപാർശ ചെയ്തിട്ടുമുണ്ട്. കോവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങൾ പരോളിലായിരുന്നു. കോവിഡിൻറെ ഒരു ഘട്ടത്തിന് ശേഷം തടവുകാരോട് തിരികെ ജയിലിൽ പ്രവേശിക്കാൻ സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതിയാണ് മനുഷ്യാവകാശം പരിഗണിച്ച് കാലാവധി നീട്ടി നൽകിയത് എന്നതും അനുഭവമാണ്. കോവിഡ് കാലത്ത് പോലും കൊടിസുനിക്ക് പരോൾ നൽകിയിരുന്നില്ല.</p>
<p>ആറുവർഷങ്ങൾക്ക് ശേഷം അമ്മയുടെ പരാതിയെ തുടർന്ന് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളത്. ഇടതുപക്ഷം ഭരിക്കുമ്പോൾ മനോരമയുടെ രാഷ്ട്രീയത്തോടൊപ്പം നിൽകാത്തവർക്ക് മനുഷ്യാവകാശം പോലും നൽകരുതെന്ന വാദം, കമ്മ്യൂണിസ്റ്റ്കാർ അധികാരത്തിൽ വന്നാൽ താൻ വിഷം കുടിച്ച് മരിക്കും എന്ന പഴയ മനോരമ പത്രാധിപരുടെ &#8216;ഭീരു&#8217; വാദത്തിന്റെ പുതിയ വാദമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-is-the-great-crime-in-granting-parole-to-kodi-suni-p-jayarajan-justifies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി. ജയരാജന്റെ പുസ്തകം കത്തിച്ച സംഭവം; പി.ഡി.പി പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/p-jayarajans-book-burning-incident-case-against-pdp-workers.html</link>
					<comments>https://www.chandrikadaily.com/p-jayarajans-book-burning-incident-case-against-pdp-workers.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 27 Oct 2024 04:53:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdunnasar madani]]></category>
		<category><![CDATA[p jayarajan]]></category>
		<category><![CDATA[PDP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315104</guid>

					<description><![CDATA[മുസ്ലിം ന്യൂനപക്ഷങ്ങള്&#x200d;ക്കിടയില്&#x200d; തീവ്രവാദ ചിന്ത വളര്&#x200d;ത്തുന്നതില്&#x200d; അബ്ദുന്നാസിര്&#x200d; മഅ്ദനി പ്രധാന പങ്കുവഹിച്ചെന്ന ആരോപണത്തിനെതിരെയായിരുന്നു പി.ഡി.പി പ്രവര്&#x200d;ത്തകരുടെ പ്രതിഷേധം.]]></description>
										<content:encoded><![CDATA[<p>സി.പി.എം നേതാവ് പി. ജയരാജന്റെ &#8216;കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം&#8217; എന്ന പുസ്തകം കത്തിച്ച് പ്രതിഷേധിച്ച സംഭവത്തില്&#x200d; പി.ഡി.പി പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ കേസെടുത്തു. 30 പേര്&#x200d;ക്കെതിരെയാണ് കേസെടുത്തത്. അന്യായമായ സംഘംചേരല്&#x200d;, മാര്&#x200d;ഗതടസ്സം ഉണ്ടാക്കല്&#x200d; എന്നീ വകുപ്പുകളാണ് ഇവര്&#x200d;ക്കെതിരെ ചുമത്തിയിരിക്കുന്നത്.</p>
<p>പി. ജയരാജന്റെ പുസ്തകത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങള്&#x200d;ക്കിടയില്&#x200d; തീവ്രവാദ ചിന്ത വളര്&#x200d;ത്തുന്നതില്&#x200d; അബ്ദുന്നാസിര്&#x200d; മഅ്ദനി പ്രധാന പങ്കുവഹിച്ചെന്ന ആരോപണത്തിനെതിരെയായിരുന്നു പി.ഡി.പി പ്രവര്&#x200d;ത്തകരുടെ പ്രതിഷേധം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പുസ്തകം പ്രകാശനം ചെയ്തിരുന്നു. എന്നാല്&#x200d; പ്രകാശനം നടന്ന വേദിക്ക് സമീപത്തു വെച്ചാണ് പി.ഡി.പി പ്രവര്&#x200d;ത്തകര്&#x200d; പുസ്തകം കത്തിച്ച് പ്രതിഷേധിച്ചത്.</p>
<p>അബ്ദുന്നാസിര്&#x200d; മഅ്ദനിക്കെതിരായ തീവ്രവാദ ആരോപണത്തില്&#x200d; പുസ്തകം വിശദമായി പഠിച്ചശേഷം ഇത്തരം പരാമര്&#x200d;ശങ്ങള്&#x200d;ക്കെതിരെ മറുപടി പറയുമെന്ന് വാര്&#x200d;ത്തസമ്മേളനത്തില്&#x200d; പി.ഡി.പി നേതാക്കള്&#x200d; അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/p-jayarajans-book-burning-incident-case-against-pdp-workers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബ്ദുല്&#x200d; നാസര്&#x200d; മഅ്ദനിയിലൂടെ യുവാക്കള്&#x200d; തീവ്രവാദത്തിലേക്ക് ആകര്&#x200d;ഷിക്കപ്പെട്ടു; പി ജയരാജന്റെ പുസ്തകം മുഖ്യമന്ത്രി നാളെ പ്രകാശനം ചെയ്യും</title>
		<link>https://www.chandrikadaily.com/111youth-attracted-to-militancy-through-pdp-leader-abdul-nasser-madani-chief-minister-will-release-p-jayarajans-book.html</link>
					<comments>https://www.chandrikadaily.com/111youth-attracted-to-militancy-through-pdp-leader-abdul-nasser-madani-chief-minister-will-release-p-jayarajans-book.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 25 Oct 2024 14:00:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ABDUL NASAR MADANI]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[p jayarajan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314943</guid>

					<description><![CDATA[2009ലെ മഅ്ദനി സി.പി.എം സഹകരണത്തെ കുറിച്ച് പുസ്തകത്തില്&#x200d; പി.ജയരാജന്&#x200d; പരാമര്&#x200d;ശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.]]></description>
										<content:encoded><![CDATA[<p>പീപ്പിള്&#x200d;സ് ഡെമോക്രാറ്റിക് പാര്&#x200d;ട്ടി നേതാവ്‌ അബ്ദുല്&#x200d; നാസര്&#x200d; മദനിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്&#x200d;. മഅ്ദനിയിലൂടെ യുവാക്കള്&#x200d; തീവ്രവാദത്തിലേക്ക് ആകര്&#x200d;ഷിക്കപ്പെട്ടു. ബാബറി മസ്ജിദിന്റെ തകര്&#x200d;ച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതില്&#x200d; പ്രധാന പങ്കുണ്ടെന്ന് പി.ജയരാജന്&#x200d; ആരോപിച്ചു.</p>
<p>മഅ്ദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കള്&#x200d;ക്ക് ആയുധശേഖരവും പരിശീലനവും നല്&#x200d;കിയെന്ന ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. പുസ്തകം നാളെ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പ്രകാശനം ചെയ്യും.</p>
<p><img src="https://media.assettype.com/newindianexpress%2F2024-10-24%2Fom5cxo34%2FMadani-radicalised.jpg?w=1200&amp;ar=40%3A21&amp;auto=format%2Ccompress&amp;ogImage=true&amp;mode=crop&amp;enlarge=true&amp;overlay=false&amp;overlay_position=bottom&amp;overlay_width=100" alt="Madani radicalised Muslim youth', claims CPM state committee member P  Jayarajan" /></p>
<p>മുസ്ലിം, ക്രിസ്ത്യന്&#x200d; വിശ്വാസികള്&#x200d;ക്കിടയില്&#x200d; ഇടതുപക്ഷത്തിന് സ്വാധീനം കുറവാണ്. മുസ്ലിം ന്യൂനപക്ഷങ്ങള്&#x200d;ക്കിടയിലെ സ്വാധീനക്കുറവില്&#x200d; ഗൗരവമുളള പരിശോധന വേണം. ഇടപെടല്&#x200d; നടത്തുമ്പോള്&#x200d; ന്യൂനപക്ഷ പ്രീണനമെന്ന വിമര്&#x200d;ശനമാണ് കേള്&#x200d;ക്കുന്നത്. ഇടതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാകാന്&#x200d; പ്രധാന പ്രതിബന്ധം ഇതാണെന്നും പി. ജയരാജന്&#x200d; ചൂണ്ടിക്കാട്ടി. കേരളത്തില്&#x200d; നിന്നുള്ള ഐ.എസ് റിക്രൂട്ട്‌മെന്റിനെ കുറിച്ചും പുസ്തകത്തില്&#x200d; പരാമര്&#x200d;ശിക്കുന്നുണ്ട്.</p>
<p>വിരലിലെണ്ണാവുന്നവര്&#x200d; ഐഎസില്&#x200d; ആകൃഷ്ടരായി എന്നത് യാഥാര്&#x200d;ത്ഥ്യമാണെന്നും ഇത് പെരുപ്പിച്ച് കാട്ടി കേരള വിരുദ്ധ പ്രചാരണം നടത്തിയെന്നും ജയരാജന്&#x200d; വ്യക്തമാക്കി. കേരളത്തിലെ ക്യാമ്പസുകളില്&#x200d; തീവ്രവാദ ആശയക്കാരുടെ ഒത്തുചേരല്&#x200d; നടക്കുന്നുവെന്ന അതീവ ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്.</p>
<p>2009ലെ മഅ്ദനി സി.പി.എം സഹകരണത്തെ കുറിച്ച് പുസ്തകത്തില്&#x200d; പി.ജയരാജന്&#x200d; പരാമര്&#x200d;ശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മുസ്ലിം സമുദായത്തിനിടയില്&#x200d; സ്വാധീനം കൂട്ടണം എന്ന് പി.ജയരാജന്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111youth-attracted-to-militancy-through-pdp-leader-abdul-nasser-madani-chief-minister-will-release-p-jayarajans-book.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മുസ്‌ലിംങ്ങളില്&#x200d; തീവ്രവാദ ചിന്ത വളര്&#x200d;ത്തുന്നതില്&#x200d; മഅ്ദനി പങ്കുവഹിച്ചു&#8217;: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്&#x200d;</title>
		<link>https://www.chandrikadaily.com/madani-played-a-role-in-inculcating-extremist-thinking-among-muslims-cpm-state-committee-member-p-jayarajan.html</link>
					<comments>https://www.chandrikadaily.com/madani-played-a-role-in-inculcating-extremist-thinking-among-muslims-cpm-state-committee-member-p-jayarajan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 25 Oct 2024 05:55:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Madani]]></category>
		<category><![CDATA[p jayarajan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314862</guid>

					<description><![CDATA[പി ജയരാജന്&#x200d; എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ' കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം' എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്&#x200d; പറയുന്നത്. ]]></description>
										<content:encoded><![CDATA[<p>കേരളത്തിലെ മുസ്‌ലിംങ്ങള്&#x200d;ക്കിടയില്&#x200d; തീവ്രവാദ ചിന്ത വളര്&#x200d;ത്തുന്നതില്&#x200d; അബ്ദുല്&#x200d; നാസര്&#x200d; മഅ്ദനി പങ്കുവഹിച്ചിരുന്നുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്&#x200d;. ബാബരി മസ്ജിദിന്റെ തകര്&#x200d;ച്ചയ്ക്ക് ശേഷം മഅ്ദനിയുടെ നേതൃത്വത്തില്&#x200d; കേരളത്തില്&#x200d; സംഘടിപ്പിച്ച പ്രഭാഷണ പര്യടനം മുസ്‌ലിംങ്ങള്&#x200d;ക്കിടയില്&#x200d; തീവ്രവാദ ചിന്ത വളര്&#x200d;ത്തുന്നതില്&#x200d; പങ്കുവഹിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഇതിലൂടെ യുവാക്കള്&#x200d; തീവ്രവാദ പ്രവര്&#x200d;ത്തനത്തിലേക്ക് ആകര്&#x200d;ഷിക്കപ്പെട്ടിട്ടുണ്ടെന്നും പി ജയരാജന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഗതിവികാസങ്ങളെക്കുറിച്ച് പി ജയരാജന്&#x200d; എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച &#8216; കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം&#8217; എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്&#x200d; പറയുന്നത്. നാളെ കോഴിക്കോട് വെച്ച് മുഖ്യമന്ത്രി പ്രകാശനം നിര്&#x200d;വഹിക്കാന്&#x200d; പോകുന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്&#x200d; വിശദീകരിച്ചിരിക്കുന്നത്.</p>
<p>&#8216;അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകള്&#x200d;ക്കിടയില്&#x200d; തീവ്രചിന്താഗതികള്&#x200d; വളര്&#x200d;ത്താന്&#x200d; മഅ്ദനി ശ്രമിച്ചു. സ്വകാര്യ സായുധ സുരക്ഷാ ഭടന്&#x200d;മാര്&#x200d;ക്കൊപ്പം നടത്തിയ പര്യടനം മുസ്‌ലിം യുവാക്കള്&#x200d;ക്കിടയില്&#x200d; ആര്&#x200d;എസ്എസിനെ പ്രതിരോധിക്കാനുള്ള വഴികള്&#x200d; ആരായുന്നതിലേക്ക് നയിച്ചു. 1990-ല്&#x200d; മഅ്ദനിയുടെ നേതൃത്വത്തില്&#x200d; ആര്&#x200d;എസ്എസിനെ അനുകരിച്ച് ഇസ്‌ലാമിക് സേവക് സംഘം(ഐഎസ്എസ്) രൂപീകരിച്ചു. ഐഎസ്എസ് നേതൃത്വത്തില്&#x200d; മുസ്‌ലിം യുവാക്കള്&#x200d;ക്ക് ആയുധ ശേഖരവും ആയുധപരിശീലനവും നല്&#x200d;കി&#8217;, പി ജയരാജന്&#x200d; പറയുന്നു.</p>
<p>മുസ്‌ലിം തീവ്രവാദത്തിന്റെ അംബാസഡറായി മഅ്ദനിയെ പലരും വിശേഷിപ്പിച്ചിരുന്നുവെന്നും മഅ്ദനിയുടെ അതിവൈകാരിക പ്രഭാഷണങ്ങളില്&#x200d; പലരും ആകൃഷ്ടനായെന്നും പി ജയരാജന്&#x200d; പുസ്തകത്തില്&#x200d; പറയുന്നുണ്ട്. എന്നാല്&#x200d; കോയമ്പത്തൂര്&#x200d; സ്ഫോടനക്കേസില്&#x200d; തടവിലാക്കപ്പെട്ടതിന് ശേഷം മഅ്ദനിയുടെ നിലപാടില്&#x200d; മാറ്റങ്ങള്&#x200d; വന്നെന്നും ജയരാജന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madani-played-a-role-in-inculcating-extremist-thinking-among-muslims-cpm-state-committee-member-p-jayarajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷുക്കൂര്&#x200d; വധക്കേസ്: പി ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതല്&#x200d; ഹരജി തള്ളി.</title>
		<link>https://www.chandrikadaily.com/shukur-murder-case-release-plea-of-%e2%80%8b%e2%80%8bp-jayarajan-and-tv-rajesh-rejected.html</link>
					<comments>https://www.chandrikadaily.com/shukur-murder-case-release-plea-of-%e2%80%8b%e2%80%8bp-jayarajan-and-tv-rajesh-rejected.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Sep 2024 07:24:59 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[p jayarajan]]></category>
		<category><![CDATA[shukkoor murder]]></category>
		<category><![CDATA[TV Rajesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309931</guid>

					<description><![CDATA[വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 2023 ജനുവരിയിൽ ആയിരുന്നു പി ജയരാജനും ടി.വി രാജേഷും എറണാകുളം സി.ബി.ഐ സ്‌പെഷ്യൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹരജി നൽകിയത്.]]></description>
										<content:encoded><![CDATA[<p>മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ നീതി ജയിക്കുന്നു. കേസിൽ സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി ജയരാജന്റെയും മുൻ എം.എൽ.എ ടി.വി രാജേഷിന്റെയും വിടുതൽ ഹരജി എറണാകുളം സി.ബി.ഐ സ്‌പെഷ്യൽ കോടതി തള്ളി. വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 2023 ജനുവരിയിൽ ആയിരുന്നു പി ജയരാജനും ടി.വി രാജേഷും എറണാകുളം സി.ബി.ഐ സ്‌പെഷ്യൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹരജി നൽകിയത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പി ജയരാജനും ടി.വി രാജേഷിനുമെതിരെ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത്.</p>
<p>നേരത്തെ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ഒഴിവാക്കിയായിരുന്നു പി ജയരാജനും ടി.വി രാജേഷിനുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പിന്നീട് അബ്ദുൽ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി കേസന്വേഷണം സി.ബി.ഐക്ക് വിടുകയും കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവാവുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് ക്രിമിനൽ ഗൂഢാലോചന കുറ്റവും കൂടി ഉൾപ്പെടുത്തി സി.ബി.ഐ പി ജയരാജനും ടി.വി രാജേഷിനുമേതിരെ കുറ്റപത്രം സമർപ്പിച്ചത്.</p>
<p>പി ജയരാജന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് കൊണ്ടായിരുന്നു 2012 ഫെബ്രുവരി 20ന് ഷുക്കൂറിനെ 30ഓളം വരുന്ന സി.പി.എം പ്രവർത്തകർ ചേർന്ന് തടങ്കലിൽ വെച്ച് വിചാരണ ചെയ്ത് കൊലപ്പെടുത്തിയത്. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ച് നടന്നു എന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കേസിൽ തങ്ങൾക്കെതിരെ ഗൂഢാലോചന കുറ്റം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്ന് വാദിച്ചു കൊണ്ടായിരുന്നു പി ജയരാജനും ടി.വി രാജേഷും വിടുതൽ ഹരജി നൽകിയിരുന്നത്.</p>
<p>വിടുതൽ ഹരജിയെ എതിർത്തു കൊണ്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക അഡ്വ. മുഹമ്മദ് ഷാ മുഖേന കേസിൽ കക്ഷി ചേർന്നിരുന്നു. തളിപ്പറമ്പ് ആശുപത്രിയിലെ റൂം നമ്പർ 315ൽ വച്ച് പി ജയരാജന്റെയും ടി.വി രാജേഷിന്റെയും നേതൃത്വത്തിൽ നടന്ന ഗൂഡലോചനയിൽ പങ്കെടുത്ത 2 പേർ ഷുക്കൂറിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും അത് സാധൂകരിക്കുന്ന കോൾ ഡാറ്റാ റെക്കോർഡുകളും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളും തെളിവായുണ്ടെന്നും ഗൂഢാലോചന നേരിട്ട് കണ്ട ദൃക്സാക്ഷികളുടെ മൊഴികൾ ഉണ്ടെന്നും അതിനാൽ വിടുതൽ ഹരജി തള്ളണമെന്നും അഡ്വ. മുഹമ്മദ് ഷാ സി.ബി.ഐ കോടതിയിൽ വാദിച്ചിരുന്നു. ഇരു ഭാഗം വാദം കേട്ട ശേഷമാണ് കേസിൽ പി ജയരാജനും ടി.വി രാജേഷും വിചാരണ നേരിടണമെന്ന് കണ്ടെത്തി ഇരുവരുടെയും വിടുതൽ ഹരജി സി.ബി.ഐ സ്‌പെഷ്യൽ കോടതി ജഡ്ജി പി ശബരിനാഥൻ തള്ളിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shukur-murder-case-release-plea-of-%e2%80%8b%e2%80%8bp-jayarajan-and-tv-rajesh-rejected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സിപിഎം എന്ന കപ്പല്&#x200d; മുങ്ങാന്&#x200d; പോകുന്നു എന്നതിന്റെ തെളിവാണ് പി ജയരാജനെതിരായ ആരോപണങ്ങള്&#x200d;&#8217;: കെ എം ഷാജി</title>
		<link>https://www.chandrikadaily.com/allegations-against-p-jayarajan-are-proof-that-the-ship-cpm-is-going-to-sink-km-shaji.html</link>
					<comments>https://www.chandrikadaily.com/allegations-against-p-jayarajan-are-proof-that-the-ship-cpm-is-going-to-sink-km-shaji.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 28 Jun 2024 13:23:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[km shaji]]></category>
		<category><![CDATA[manu]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[p jayarajan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301291</guid>

					<description><![CDATA[മനുവിന്റെ ധൈര്യത്തെ അഭിനന്ദിക്കണമെന്നും കെ.എം ഷാജി പ്രതികരിച്ചു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കണ്ണൂരില്&#x200d; സിപിഎമ്മിന്റെ പതനം സംഭവിക്കുകയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. ബംഗാളില്&#x200d; സിപിഎമ്മിന് സംഭവിച്ചതാണ് കണ്ണൂരിലും നടക്കുന്നത്. സിപിഎം കേഡറുകള്&#x200d; ആത്മ പരിശോധന നടത്തണം. സിപിഐമ്മിന്റെ മരണം അനിവാര്യമാണെന്നും കെ എം ഷാജി പറഞ്ഞു.</p>
<p>സിപിഎം കണ്ണൂര്&#x200d; മുന്&#x200d; ജില്ലാ കമ്മിറ്റി അംഗം മനുവിന്റെ വെളിപ്പെടുത്തലോടെ പി ജയരാജനും വിശുദ്ധനല്ലായെന്ന് തെളിഞ്ഞു. സിപിഎം എന്ന കപ്പല്&#x200d; മുങ്ങാന്&#x200d; പോകുന്നു എന്നതിന്റെ തെളിവാണ് പി ജയരാജനെതിരായ ആരോപണങ്ങള്&#x200d; എന്നും കെ.എം ഷാജി വിമര്&#x200d;ശിച്ചു. മനുവിന്റെ ധൈര്യത്തെ അഭിനന്ദിക്കണമെന്നും കെ.എം ഷാജി പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/allegations-against-p-jayarajan-are-proof-that-the-ship-cpm-is-going-to-sink-km-shaji.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി.പി. വധവും ശുഹൈബ് വധവും വിപ്ലവമല്ല, വൈകൃതം; കൊല്ലാനാകും&#8230;പക്ഷേ നാളെയുടെ നാവുകൾ നിശ്ശബ്ദമായിരിക്കില്ല -പി. ജയരാജനെതിരെ വീണ്ടും മനുതോമസ്</title>
		<link>https://www.chandrikadaily.com/tp-the-assassination-and-the-assassination-of-shuhaib-are-not-revolutionary-but-perverse-can-kill-but-the-tongues-of-tomorrow-will-not-be-silent-p-manuthomas-again-against-jayarajan.html</link>
					<comments>https://www.chandrikadaily.com/tp-the-assassination-and-the-assassination-of-shuhaib-are-not-revolutionary-but-perverse-can-kill-but-the-tongues-of-tomorrow-will-not-be-silent-p-manuthomas-again-against-jayarajan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Jun 2024 15:04:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[manu thomas]]></category>
		<category><![CDATA[p jayarajan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301193</guid>

					<description><![CDATA[പി. ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോള്&#x200d; കൊലവിളിയുമായി എത്തിയത് ക്വട്ടേഷന്&#x200d;-സ്വര്&#x200d;ണം പൊട്ടിക്കല്&#x200d; മാഫിയ സംഘത്തലവന്മാരാണെന്ന് മനു തോമസ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>സി.പി.എം നേതാവ് പി. ജയരാജനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സി.പി.എം ജില്ല കമ്മിറ്റിയില്&#x200d;നിന്ന് പുറത്തായ മനു തോമസ്. ഫേസ്ബുക്ക് കുറിപ്പിലാണ് മനു ജയരാജനെതിരെ രംഗത്തുവന്നത്. പി. ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോള്&#x200d; കൊലവിളിയുമായി എത്തിയത് ക്വട്ടേഷന്&#x200d;-സ്വര്&#x200d;ണം പൊട്ടിക്കല്&#x200d; മാഫിയ സംഘത്തലവന്മാരാണെന്ന് മനു തോമസ് പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്&#x200d; വധവും ശുഹൈബ് വധവും വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നുവെന്നും പോസ്റ്റില്&#x200d; പറയുന്നുണ്ട്.</p>
<p>ഭീഷണിപ്പെടുത്താന്&#x200d; ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് മറുപടി പറയേണ്ട ബാധ്യത സി.പി.എം നേതൃത്വത്തിനാണ്. കൊലവിളി നടത്തിയ സംഘത്തലവന്മാരോട്, നിങ്ങള്&#x200d; പറയുന്ന ഈ പ്രതിരോധം ആര്&#x200d;ക്ക് വേണ്ടിയാണെന്നും എന്തിനാ?ണെന്നും കൃത്യമായ ബോധ്യമുണ്ടെന്നും മനു തോമസ് പറയുന്നുണ്ട്.</p>
<p>&#8216;കൂടുതല്&#x200d; പറയിപ്പിക്കരുത്. ജനിച്ചാല്&#x200d; ഒരിക്കല്&#x200d; മരിക്കണം. അത് നട്ടെല്ല് നിവര്&#x200d;ത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം. ഒറ്റയ്ക്കായാലും സംഘടനയില്&#x200d; നിന്നുകൊണ്ടായാലും. ആരാന്റെ കണ്ണീരും സ്വപ്നവും തകര്&#x200d;ത്ത് കിട്ടുന്ന സന്തോഷത്തിലോ ക്വട്ടേഷന്&#x200d; മാഫിയ സ്വര്&#x200d;ണപ്പണത്തിന്റെ തിളക്കത്തിലോ ഡിവൈന്&#x200d; കമ്മ്യൂണിസ്റ്റ് ഫാന്&#x200d;സ് പരിവേഷത്തിലോ അഭിരമിക്കുന്നവര്&#x200d;ക്ക് അത് അറിയണമെന്നില്ല. കൊല്ലാനാകും, പക്ഷേ നാളെയുടെ നാവുകള്&#x200d; നിശ്ശബ്ദമായിരിക്കില്ല. അതുകൊണ്ട് തെല്ലും ഭയവുമില്ല. -എന്നും പോസ്റ്റില്&#x200d; മനു തോമസ് പറയുന്നു.</p>
<p>മനുവിനെ വെല്ലുവിളിച്ച് ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ല?ങ്കേരിയും സ്വര്&#x200d;ണക്കടത്ത് കേസ് പ്രതി അര്&#x200d;ജുന്&#x200d; ആയങ്കിയും രംഗത്തുവന്നിരുന്നു. മനു തോമസിന് അഭിവാദ്യം നേര്&#x200d;ന്ന പഴയ പോസ്റ്റിലായിരുന്നു തില്ലങ്കേരിയുടെ ഭീഷണി. എന്തും പറയാന്&#x200d; പറ്റില്ലെന്ന് ബോധ്യപ്പെടുത്താന്&#x200d; സംഘടനക്ക് അധിക സമയം വേണ്ടെന്ന് ഓര്&#x200d;ത്താല്&#x200d; നല്ലതെന്നായിരുന്നു മുന്നറിയിപ്പ്.</p>
<p>ബിസിനസ് പരിപോഷിപ്പിക്കാന്&#x200d; രാഷ്ട്രീയത്തിലേക്ക് വന്നയാളെന്നായിരുന്നു അര്&#x200d;ജുന്&#x200d; ആയങ്കിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. റെഡ് ആര്&#x200d;മിയെന്ന ഫേസ്ബുക്ക്‌പേജും മനു തോമസിനെതിരെ രംഗത്തെത്തിയിരുന്നു. പാര്&#x200d;ട്ടിയേയും പാര്&#x200d;ട്ടി നേതാക്കളെയും ഇല്ലാക്കഥകള്&#x200d; പറഞ്ഞ് അപമാനിക്കാന്&#x200d; നില്&#x200d;ക്കരുതെന്നായിരുന്നു റെഡ് ആര്&#x200d;മിയുടെ മുന്നറിയിപ്പ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tp-the-assassination-and-the-assassination-of-shuhaib-are-not-revolutionary-but-perverse-can-kill-but-the-tongues-of-tomorrow-will-not-be-silent-p-manuthomas-again-against-jayarajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
