P. K. Kunhalikutty – Chandrika Daily https://www.chandrikadaily.com Fri, 05 Apr 2024 09:09:25 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg P. K. Kunhalikutty – Chandrika Daily https://www.chandrikadaily.com 32 32 കോണ്‍ഗ്രസ് ജയിക്കേണ്ടത് ജനാധിപത്യത്തിന്‍റെ ആവശ്യം; ഡീനിനെ ഇടുക്കിക്കാർ ചരിത്ര ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി https://www.chandrikadaily.com/democracy-needs-congress-to-win-pk-said-that-idukki-people-will-win-dean-with-a-historic-majority-kunhalikutty.html https://www.chandrikadaily.com/democracy-needs-congress-to-win-pk-said-that-idukki-people-will-win-dean-with-a-historic-majority-kunhalikutty.html#respond Fri, 05 Apr 2024 09:09:25 +0000 https://www.chandrikadaily.com/?p=294629

കോൺഗ്രസ് ജയിക്കേണ്ടത് രാജ്യത്തെ ജനാധിപത്യത്തിന്‍റെ ആവശ്യമെന്ന് മുസ്‌ലിം ലീഗ് ദേശിയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്‍റെ തൊടുപുഴ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്‍റെ അംഗങ്ങളുടെ എണ്ണം കൂടിയാൽ മാത്രമേ വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തൂ. കോൺഗ്രസ് ഭരിച്ചുകൊണ്ടിരുന്നപ്പോൾ പ്രതിപക്ഷത്തിനും അർഹമായ ബഹുമാനം നൽകിയിരുന്നു. എന്നാൽ പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനാണ് ഇപ്പോൾ ബിജെപി ശ്രമിക്കുന്നത്. പാർട്ടി ഫണ്ട് മരവിപ്പിച്ചതുകൊണ്ട് പാർട്ടി പ്രവർത്തകരും ജനാധിപത്യവിശ്വാസികളും അടങ്ങിയിരിക്കുമെന്ന് മോദി കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ഇടുക്കി ജനത ഡീൻ കുര്യാക്കോസിനെ ജയിപ്പിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള കോൺഗ്രസ്‌ ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. സർക്കാരിനെതിരായി വോട്ട് ചെയ്യാൻ മലയോര ജനത കാത്തിരിക്കുകയാണ്. തന്നെ ഏല്‍പ്പിച്ച കർത്തവ്യം പൂർണമായി നിറവേറ്റിയെന്ന ചാരിതാർത്ഥ്യത്തോടെയാണ് താൻ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പറഞ്ഞു.

മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികളുടെ തുടർച്ചയ്ക്ക് വേണ്ടിയാണ് ഈ പ്രാവശ്യം യുഡിഎഫ് വോട്ട് അഭ്യർത്ഥിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ യുഡിഎഫ് നേതാക്കളായ അഡ്വ. എസ്. അശോകൻ, സി.പി. മാത്യു, ജോയി വെട്ടിക്കുഴി, ജെയ്സൺ ജോസഫ്, എം.എൻ. ഗോപി, പ്രൊഫ. എം.ജെ. ജേക്കബ്, കെ.എം.എ. ഷുക്കൂർ, റോയി കെ. പൗലോസ്തുടങ്ങിയവർ പ്രസംഗിച്ചു.

 

]]>
https://www.chandrikadaily.com/democracy-needs-congress-to-win-pk-said-that-idukki-people-will-win-dean-with-a-historic-majority-kunhalikutty.html/feed 0
മാധ്യമ പ്രവർത്തകരെ കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണം: പി.കെ.കുഞ്ഞാലിക്കുട്ടി https://www.chandrikadaily.com/p-k-kunhalikutty-free-vaccine-for-working-journalists-kerala-covid19.html https://www.chandrikadaily.com/p-k-kunhalikutty-free-vaccine-for-working-journalists-kerala-covid19.html#respond Mon, 10 May 2021 08:39:56 +0000 https://www.chandrikadaily.com/?p=186744 മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കോവിഡ് മുൻകരുതൽ നടപടികളും പൊതുസമൂഹത്തിൽ എത്തിക്കുന്നതിൽ നിർണായക ദൗത്യം നിർവഹിക്കുന്ന കേരളത്തിലെ മുഴുവൻ മാധ്യമ പ്രവർത്തകരെയും കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് ചാനൽ ചീഫ് റിപ്പോർട്ടർ വിപിൻചന്ദ് കൊച്ചിയിൽ കോവിഡിനെ തുടർന്ന് മരണപ്പെട്ടിരുന്നു. വാർത്താശേഖരണത്തിൻറെ ഭാഗമായി എല്ലായിടങ്ങളിലും എത്താൻ നിർബന്ധിതരായ മാധ്യമ പ്രവർത്തകരുടെ ആരോഗ്യസുരക്ഷക്ക് സർക്കാർ മുഖ്യപരിഗണന നൽകണം. തമിഴ്നാട് ഉൾപെടെ നിരവധി സംസ്ഥാനങ്ങൾ ഇതിനകം മാധ്യമ പ്രവർത്തകരെ കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിചിട്ടുണ്ട്. സർക്കാരിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുസ്ലിം ലീഗ് പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

 

]]>
https://www.chandrikadaily.com/p-k-kunhalikutty-free-vaccine-for-working-journalists-kerala-covid19.html/feed 0
മുത്തലാഖ് ബില്‍: വിവാദങ്ങള്‍ അവസാനിപ്പിക്കണം: ഹൈദരലി തങ്ങള്‍ https://www.chandrikadaily.com/hydarali-thangal-statement.html https://www.chandrikadaily.com/hydarali-thangal-statement.html#respond Sun, 30 Dec 2018 13:28:48 +0000 http://www.chandrikadaily.com/?p=114992 മലപ്പുറം: മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്ത ദിവസം പാര്‍ലമെന്റില്‍ ഹാജാരാവത്തത് സംബന്ധിച്ച് പി.കെ കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പാര്‍ട്ടിയുടെ ഉത്തമ താല്‍പര്യം പരിഗണിച്ച് ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണം. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ ജനപ്രതിനിധികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

]]>
https://www.chandrikadaily.com/hydarali-thangal-statement.html/feed 0
മോദിയുടെ പതനം കര്‍ണാടകയില്‍ നിന്നും പിണറായിയുടെ പതനം ചെങ്ങന്നൂരില്‍ നിന്നും തുടങ്ങും: പി.കെ കുഞ്ഞാലിക്കുട്ടി https://www.chandrikadaily.com/kunjalikutty-statement-about-modi-and-pinarayi.html https://www.chandrikadaily.com/kunjalikutty-statement-about-modi-and-pinarayi.html#respond Sun, 13 May 2018 06:37:01 +0000 http://www.chandrikadaily.com/?p=84713 ആലപ്പുഴ: രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ പതനം കര്‍ണാടകയില്‍ നിന്നും കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരിന്റെ പതനം ചെങ്ങന്നൂരില്‍ നിന്നും തുടങ്ങുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണെന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 26, 27, 28 തിയതികളില്‍ മലപ്പുറത്ത് നടക്കുന്ന എംഎസ്എഫ് വജ്ര ജൂബിലി വിദ്യാര്‍ത്ഥി വസന്തത്തിന്റെ മുന്നോടിയായി ആലപ്പുഴയില്‍ സംഘടിപ്പിച്ച എംഎസ്എഫ് ദക്ഷിണ കേരള റാലിയുടെ ഭാഗമായുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം. ജനങ്ങളെ വെല്ലുവിളിച്ചാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭരണം നടത്തുന്നത്. ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം അനിവാര്യമാണ്. പൊലീസ് സംവിധാനത്തെ പോലും സിപിഎം രാഷ്ട്രീയവല്‍ക്കാരിക്കുകയാണ്. ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ ശക്തികള്‍ ചെയ്ത അതേ പണിയാണ് ഇപ്പോള്‍ ഇടത് സര്‍ക്കാരും ചെയ്യുന്നത്. നാട്ടില്‍ കലാപങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ പൊലീസ് ഏകപക്ഷിയമായി പ്രവര്‍ത്തിക്കുന്നത് ഇത്തരം രാഷ്ട്രീയവല്‍ക്കരണത്തിലൂടെയാണ്. പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്ത് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ഗതകാലങ്ങളുടെ പുനര്‍വായന നടത്തിയാല്‍ അഭിമാനം കൊള്ളാന്‍ കഴിയുന്ന പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. ഇടത് പക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ അബദ്ധങ്ങള്‍ മാത്രമാണ് ഓര്‍ത്തെടുക്കാന്‍ ഉണ്ടാവുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്ന അവസ്ഥയിലാണ്. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമായി ചുരിങ്ങിയിരിക്കുകയാണ് അവര്‍. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് മതേതര ചേരിക്കൊപ്പംനില്‍ക്കാന്‍ ഇടത് പക്ഷം തയാറാകണമെന്നും അദ്ദേഹംപറഞ്ഞു. സമ്മേളനത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, ടി. എ അഹമ്മദ് കബീര്‍ എംഎല്‍എ, മുസ്‌ലിംലീഗ്‌സംസ്ഥാന സെക്രട്ടറി പി. എം സാദിഖലി , എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി. പി അഷ്‌റഫലി എന്നിവര്‍ പ്രഭാഷണം നടത്തി.

മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് കെ. ഇ അബ്ദുല്‍ റഹ്മാന്‍, ടി. എം സലിം, ബീമപ്പള്ളി റഷീദ്, ജില്ലാ ഭാരവാഹികളായ എ. എം നസീര്‍, കെ. എം അബ്ദുല്‍ മജീദ്, അഡ്വ. വി. ഇ അബ്ദുല്‍ ഗഫൂര്‍, അഡ്വ.എച്ച്. ബഷീര്‍കുട്ടി, എംഎസ് മുഹമ്മദ്, എ. എം ഹാരീത്, അസീസ് ബഡായില്‍, റഫീഖ് മണിമല, ടി. എം ഹമീദ്, എം. അന്‍സാറുദ്ദീന്‍, നൗഷാദ് യൂനിസ്, തോന്നക്കല്‍ ജമാല്‍, എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. എം ഹസൈനാര്‍, യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികളായ കെ.എസ് സിയാദ്, അഡ്വ. സുല്‍ഫിക്കര്‍ സലാം, എംഎസ്എഫ് ഭാരവാഹികളായ ഇ. ഷെമീര്‍, യൂസഫ് വല്ലാഞ്ചിറ, ഷെരീഫ് വടക്കയില്‍, ഫൈസല്‍ ചെറുകുന്നേല്‍, ഹാഷിം ബംബ്രാണി, നിഷാദ് കെ. സലീം, സല്‍മാന്‍ ഹനീഫ്, കെ. എ എ അസീസ്, അല്‍ത്താഫ് സുബൈര്‍, സദ്ദാം ഹരിപ്പാട്, കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി സി. ശ്യാംസുന്ദര്‍, വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സീമ യഹിയ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍ നന്ദിയും പറഞ്ഞു.

]]>
https://www.chandrikadaily.com/kunjalikutty-statement-about-modi-and-pinarayi.html/feed 0
മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി തീര സംരക്ഷണ സേന രൂപീകരിക്കണം: കുഞ്ഞാലിക്കുട്ടി https://www.chandrikadaily.com/fishermens-want-union-for-facing-issues-kunjalikutty.html https://www.chandrikadaily.com/fishermens-want-union-for-facing-issues-kunjalikutty.html#respond Thu, 07 Dec 2017 20:08:51 +0000 http://www.chandrikadaily.com/?p=58403 തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളില്‍ നിന്ന് സേവന തല്‍പരരായവരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി തീരസംരക്ഷണസേനക്ക് രൂപം നല്‍കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികള്‍ തന്നെ മുന്നോട്ടുവെച്ച ആവശ്യമാണിത്. ഇത് പ്രായോഗികമായ നിര്‍ദേശമാണ്. ഇത്രയധികം പേര്‍ മരിക്കാനിടയായ സാഹചര്യത്തെ ഗൗരവത്തോടെ സമീപിക്കണം. തീരത്ത് സ്ഥിരമായി സംരക്ഷണ പ്രവര്‍ത്തിക്കുന്നത് ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഉപകരിക്കും. കോസ്റ്റ് ഗാര്‍ഡിന് പുറമെയാണ് ഈ സംവിധാനത്തിന് രൂപം നല്‍കേണ്ടത്. ഇവര്‍ക്ക് തൊഴില്‍ ലഭിക്കുന്ന എന്ന നിലയില്‍ കൂടി ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിലെ അവ്യക്തത പരിഹരിക്കണം. ക്ഷേമനിധി ബോര്‍ഡിലും മത്സ്യഫെഡിലും അംഗങ്ങളല്ലാത്തവര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക ലഭ്യമാക്കണം.
മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. കുടുംബനാഥനെ നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നതിനോടൊപ്പം കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം.
വിദ്യാഭ്യാസ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കണം എന്നീ ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ പ്രധാനമായും ഉന്നയിക്കുന്നത്്. ഇതെല്ലാം ന്യായമായ ആവശ്യങ്ങളാണ്. ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കാനുള്ള കൂടുതല്‍ പദ്ധതികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഇക്കാര്യം ഇന്നുചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

]]>
https://www.chandrikadaily.com/fishermens-want-union-for-facing-issues-kunjalikutty.html/feed 0
ഭരണരംഗങ്ങളിലെ ഫാസിസം അപകടകരം: പി. കെ കുഞ്ഞാലിക്കുട്ടി https://www.chandrikadaily.com/pk-kunhalikutty-vs-bjp-hidden-agenda.html https://www.chandrikadaily.com/pk-kunhalikutty-vs-bjp-hidden-agenda.html#respond Wed, 09 Aug 2017 18:06:10 +0000 http://www.chandrikadaily.com/?p=39602 സ്വന്തം ലേഖകന്‍

പാലക്കാട്: ഭരണ മേഖലയില്‍ ഫാസിസ്റ്റ് ചിന്താഗതിയുള്ളവര്‍ സ്ഥാനം പിടിച്ചിരിക്കുന്നതായി മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സമകാലിക അന്തരീക്ഷം കലുഷിതമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ഐക്യവും മതേതര സംവിധാനവും തകര്‍ക്കപ്പെടുമോ എന്ന ഭയം പിടികൂടിയിരിക്കുന്നു.
മതങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള തീവ്രവാദവും ഫാസിസവുമാണ് ലോകത്തിന് ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മുസ്്‌ലിംലീഗ് കമ്മിറ്റി മണ്ണാര്‍ക്കാട് സംഘടിപ്പിച്ച പാണക്കാട് ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
രണ്ടാം ലോക മഹായുദ്ധത്തോടെ ലോകത്ത് നിന്നും ഇല്ലാതായി എന്ന് കരുതിയ ഫാസിസവും മതതീവ്രവാദവും തിരിച്ചുവരികയാണ്. ഇതിനെതിരെ മാനവികസമൂഹത്തിന്റെ കൂട്ടായ്മ അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ പാണക്കാട് ശിഹാബ് തങ്ങളുടെ ആശയങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്്. ശിഹാബ് തങ്ങളെ പോലുള്ള ഒരു പ്രതിഭാസം ഇന്ത്യയില്‍ മുമ്പുണ്ടായിട്ടില്ല.
ജീവിതകാലത്ത് തന്റെ ചുറ്റുമുള്ള സമൂഹത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. വളര്‍ന്നു വരുന്ന തലമുറക്ക് തങ്ങളുടെ ജീവിതം പഠനവിഷയമാണ്. അവിസ്മരണീയവും വിലമതിക്കാനുമാവാത്ത കാര്യങ്ങള്‍ അര്‍പിച്ചുകൊണ്ടാണ് തങ്ങള്‍ ഈ സമൂഹത്തോട് വിടപറഞ്ഞിരിക്കുന്നത്. ലോകമൊട്ടുക്കും തങ്ങളെ പഠനവിധേയമാക്കിയിരിക്കുകയാണ്. കേരളത്തിനും ഇന്ത്യക്കും തങ്ങളുടെ നേതൃപാടവം റോള്‍മോഡലാണെന്നാണ് വിലയിരുത്തിയിരിക്കുന്നത്. ജനഹൃദയങ്ങളിലുള്ള സജീവമായ ഓര്‍മകളാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്മാരകമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷത വഹിച്ചു.

]]>
https://www.chandrikadaily.com/pk-kunhalikutty-vs-bjp-hidden-agenda.html/feed 0
മലപ്പുറം ഇന്ന് വിധിയെഴുതും https://www.chandrikadaily.com/malapuram-byelection-april-12.html https://www.chandrikadaily.com/malapuram-byelection-april-12.html#respond Tue, 11 Apr 2017 19:06:19 +0000 http://www.chandrikadaily.com/?p=25814 മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് 13.12 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. 6,56,470 സ്ത്രീകളും 6,56,273 പുരുഷന്‍മാരുമടക്കം 13,12,693 വോട്ടര്‍മാരാണുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വീറും വാശിയും ചോരാത്ത പ്രചാരണമാണ് ആഴ്ചകളായി മലപ്പുറത്തിന്റെ മുക്കിലും മൂലയിലും നടന്നത്. പ്രചാരണത്തിലെ യു.ഡി.എഫ് ആധിപത്യം ഐക്യജനാധിപത്യ മുന്നണിക്ക് വലിയ വിജയ പ്രതീക്ഷയാണ് പകരുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിക്ഷം നേടുമെന്നാണ് രാഷ്ട്രീയ കേരളത്തിന്റെ വിലയിരുത്തല്‍.
മൂന്ന് പാര്‍ട്ടി സ്ഥാനാര്‍ഥികളും ആറ് സ്വതന്ത്രരും ഉള്‍പ്പെടെ ഒമ്പത് പേരാണ് മത്സര രംഗത്തുള്ളത്. വോട്ടെടുപ്പിനായി 1175 പോളിങ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫീസറും മൂന്ന് പോളിങ് ഓഫീസര്‍മാരും ഡ്യൂട്ടിക്കുണ്ടാകും. 1200 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ അഞ്ച് പേര്‍ ചുമതലയിലുണ്ടാകും. ഇത് കൂടാതെ സ്‌പെഷല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ പദവിയോടെ 111 സെക്ടര്‍ ഓഫീസര്‍മാര്‍ ബൂത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ ഏഴ് ഉപവരണാധികാരികളുടെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം.
ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് നടക്കുന്ന വോട്ടെടുപ്പിനായി 1175 വീതം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് 50 ശതമാനം റിസര്‍വ് മെഷീനുകളുമുണ്ട്. വോട്ടിങ് യന്ത്രങ്ങളുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ 14 എഞ്ചിനീയര്‍മാരെ വിന്യസിച്ചിട്ടുണ്ട്.
വന്‍ സുരക്ഷാ സന്നാഹമാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ നാല് കമ്പനി കേന്ദ്ര സേന ഉള്‍പ്പെടെ 2300 ഓളം സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു പൊതു നിരീക്ഷകനും ഒരു ചെലവ് നിരീക്ഷകനും മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി രംഗത്തുണ്ട്. നിരീക്ഷകരെ സഹായിക്കാന്‍ 49 സൂക്ഷ്മ നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/malapuram-byelection-april-12.html/feed 0
മലപ്പുറത്ത് ഭൂരിപക്ഷം കൂടും: കുഞ്ഞാലികുട്ടി https://www.chandrikadaily.com/pk-kunhalikutty-malappuram-bye-election.html https://www.chandrikadaily.com/pk-kunhalikutty-malappuram-bye-election.html#respond Sun, 09 Apr 2017 13:26:22 +0000 http://www.chandrikadaily.com/?p=25562 വേങ്ങര: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും സ്ഥാനാര്‍ഥിയുമായ പികെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിലുള്ള രാഷ്ട്രീയ വിലയിരുത്തലുകള്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ കൂടുതലായി സ്വാധിക്കും. അതോടൊപ്പം തന്നെ നിലവിലുള്ള സംസ്ഥാന സരക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ജനങ്ങളുടെ വിലയിരുത്തലാവും വിധയെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയ തലത്തില്‍ ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താണ് മലപ്പുറത്തുണ്ടാവുക. അത് യുഡിഎഫിനും ലീഗിനും അനുകൂലമായിരിക്കും.നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമുണ്ടോ? എല്ലാം കൊണ്ടും കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമാണ് കുഞ്ഞാലികുട്ടി പറഞ്ഞു.

]]>
https://www.chandrikadaily.com/pk-kunhalikutty-malappuram-bye-election.html/feed 0
മുസ്ലിംലീഗ് മതേതര മൂല്യങ്ങള്‍ സൂക്ഷിക്കുന്ന പാര്‍ട്ടി: കെ.എം മാണി https://www.chandrikadaily.com/muslim-league-malappuram-byelection-km-mani.html https://www.chandrikadaily.com/muslim-league-malappuram-byelection-km-mani.html#respond Sun, 26 Mar 2017 18:42:55 +0000 http://www.chandrikadaily.com/?p=24178 മലപ്പുറം: മുസ്്‌ലിംലീഗിന്റെ മതേതരത്വ നിലപാടിനുള്ള അംഗീകാരമാണ് തങ്ങളുടെ പിന്തുണയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി. മലപ്പുറം നഗരസഭാ ടൗണ്‍ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് മാണി പി.കെ കുഞ്ഞാലിക്കുട്ടിക്കുള്ള പിന്തുണ ആവര്‍ത്തിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ മുസ്്‌ലിംലീഗ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി കേരളകോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ പ്രശ്‌നങ്ങളെയും മതേതരത്വ വീക്ഷണത്തോടെയാണ് എന്നും മുസ്്‌ലിംലീഗ് സമീപിച്ചിട്ടുള്ളത്. കേരള കോണ്‍ഗ്രസും മുസ്്‌ലിംലീഗുമായുള്ള ബന്ധത്തിന് അരനൂറ്റാണ്ടിന്റെ ആഴമുണ്ട്. വേറിട്ടൊരു രാഷ്ട്രീയമാണ് മുസ്്‌ലിംലീഗ് എന്നും കാഴ്ചവെച്ചിട്ടുള്ളത്. കേരളത്തിന്റെ വികസനത്തിന് മുസ്്‌ലിംലീഗിന്റെ സംഭാവന വളരെ വലുതാണ്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ മുഖമായിരുന്നു ഇ. അഹമ്മദ്. വിദേശരാഷ്ട്രങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും രാജ്യനന്മക്കായി അതു ഉപയോഗപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഏറ്റവും അനുയോജ്യനായ നേതാവാണ് പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തിന്റെ വ്യവസായിക കുതിപ്പിന് അടിത്തറ പാകിയവരാണ് രണ്ട് നേതക്കളും. ഇതിന് പിന്തുണയായി അവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്യമുണ്ടെന്നും കെ.എം മാണി കൂട്ടിച്ചേര്‍ത്തു.
എത്ര രൂക്ഷമായ പ്രശ്‌നത്തിനും സമവായം കണ്ടെത്താന്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കുള്ള കഴിവ് അപാരമാണ്. കേരള രാഷ്ട്രീയത്തിന് തണുപ്പും തണലുമേകുന്ന ആല്‍വൃക്ഷമാണ് പി കെ കുഞ്ഞാലിക്കുട്ടി. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ശാക്തീകരണത്തിന് മുന്നില്‍ നില്‍ക്കുന്ന മുസ്്‌ലിംലീഗും പി.കെ കുഞ്ഞാലിക്കുട്ടിയും തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസിന് മറ്റൊന്നും ആലോചിക്കാനില്ലെന്നും കെ.എം മാണി പറഞ്ഞു. പി.എം ജോണി അധ്യക്ഷത വഹിച്ചു. പി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
എല്ലാ മേഖലയിലും പരാജപ്പെട്ട സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ഇതിനെതിരെയുള്ള ജനവികാരം മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കുഞ്ഞാലിക്കുട്ടി വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി എം.പി, ജോയ് എബ്രഹാം എം.പി, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, പി. ഉബൈദുല്ല, ടി.എ അഹമ്മദ് കബീര്‍, മുന്‍ എം.എല്‍.എ തോമസ് ഉണ്ണിയാടന്‍, ജോസഫ് എം പുതുശ്ശേരി, പി.ടി ജോസഫ്, ചാണ്ടി മാസ്റ്റര്‍, കെ.ജെ ദേവസ്യ, ജോബി മാസ്റ്റര്‍, അഡ്വ. ജോസ് ജോസഫ്, സജി മഞ്ഞക്കടമ്പന്‍, മുഹമ്മദ് ഇഖ്ബാല്‍, കെ.പി.എ നസീര്‍, പി.വി ജോണി, കെ.എം ഇഗ്ന്യേഷ്യസ്, മേഴ്‌സി ജെയിംസ്്, ആന്‍സി ജോയി പ്രസംഗിച്ചു.

]]>
https://www.chandrikadaily.com/muslim-league-malappuram-byelection-km-mani.html/feed 0
സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; കുഞ്ഞാലിക്കുട്ടിയുടെ പത്രിക വരണാധികാരി സ്വീകരിച്ചു https://www.chandrikadaily.com/malapuram-byelection-pk-kunjalikutty.html https://www.chandrikadaily.com/malapuram-byelection-pk-kunjalikutty.html#respond Fri, 24 Mar 2017 10:52:15 +0000 http://www.chandrikadaily.com/?p=23897 മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. ഏഴ് പേരുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളി. മൊത്തം 16 സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയത്. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ ഒന്‍പത് പേര്‍ പത്രിക നല്‍കിയിരുന്നു.

യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശ്രീ പി.കെ. കുഞ്ഞാലിക്കുട്ടി, എല്‍.ഡി.എഫിലെ ശ്രീ എം.ബി. ഫൈസല്‍, എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ശ്രീ എന്‍ ശ്രീപ്രകാശ് എന്നിവര്‍ നേരത്തെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച സൂക്ഷ്മപരിശോധന വരണാധികാരി കൂടിയായ കലക്ടര്‍ അമിത് മീണയുടെ ചേംബറില്‍ വെച്ചാണ് നടന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍ എന്നിവര്‍ സൂക്ഷ്മ പരിശോധനയ്ക്ക് എത്തിയിരുന്നു.

അതേസമയം, കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികക്കെതിരെ ഉയര്‍ന്ന ആരോപണം വരണാധികാരി അംഗീകരിച്ചില്ല. പത്രകയിലെ ഒരു കോളം പൂരിപ്പിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ ഇത് തള്ളി കലക്ടര്‍ അമിത് മീണ കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിക്കുകയായിരുന്നു. ഒരു കോളം പൂരിപ്പിക്കാതെ ഒഴിച്ചിട്ടതു പത്രിക തള്ളാന്‍ മതിയായ കാരണമല്ലെന്ന് കലക്ടര്‍ അറിയിച്ചു.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ അപരനായി കെ.പി കുഞ്ഞാലിക്കുട്ടിയും എം.ബി ഫൈസലിന്റെ അപരനായി മുഹമ്മദ് ഫൈസലും മത്സര രംഗത്തുണ്ട്.

കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി നാലു സെറ്റും എം.ബി ഫൈസലിനു വേണ്ടി രണ്ടും ശ്രീപ്രകാശിന് മൂന്നും സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. കുഞ്ഞാലിക്കുട്ടിക്ക് ഡമ്മി സ്ഥാനാര്‍ത്ഥിയായി എം.ഉമ്മറാണ് പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ ഐടി നജീബാണ് ഫൈസലിന്റെ ഡമ്മി.
കഴിഞ്ഞ തവണ മത്സരിച്ച എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടികള്‍ക്ക് ഇത്തവണ മലപ്പുറത്ത് സ്ഥാനാര്‍ത്ഥികളില്ല. തിങ്കളാഴ്ചവരെ പത്രിക പിന്‍വലിക്കാം.

]]>
https://www.chandrikadaily.com/malapuram-byelection-pk-kunjalikutty.html/feed 0