<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>paddy &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/paddy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 17 Mar 2025 10:18:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>paddy &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പിണറായി സര്&#x200d;ക്കാരിന്റേത് നെല്ലിന് മീതെ കര്&#x200d;ഷകന്റെ കണ്ണീര് വീഴ്ത്തുന്ന നടപടി; വി.ഡി. സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/the-action-of-the-pinarayi-government-is-making-the-farmers-tears-fall-on-the-paddy-v-d-satishan.html</link>
					<comments>https://www.chandrikadaily.com/the-action-of-the-pinarayi-government-is-making-the-farmers-tears-fall-on-the-paddy-v-d-satishan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 17 Mar 2025 10:18:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[paddy]]></category>
		<category><![CDATA[vd satheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334343</guid>

					<description><![CDATA[പാഠശേഖര സമിതി അല്ലാതെ ചില മില്ലുകാരുടെ ഏജന്റുമാരും ഇവരുടെ ചില ആളുകളും പാര്&#x200d;ട്ടിക്കാരും ചേര്&#x200d;ന്നാണ് ചര്&#x200d;ച്ച ചെയ്തതെന്ന് നിയമസഭയില്&#x200d; വാക്കൗട്ട് പ്രസംഗത്തില്&#x200d; ചൂണ്ടിക്കാട്ടി]]></description>
										<content:encoded><![CDATA[<p>നെല്ലിന് മീതെ കര്&#x200d;ഷകന്റെ കണ്ണീര് വീഴ്ത്തുന്ന നടപടിയാണ് സംസ്ഥാന സര്&#x200d;ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d;. സ്വര്&#x200d;ണം പണയപ്പെടുത്തിയും വട്ടിപ്പലിശക്കാരുടെ കൈയില്&#x200d; നിന്ന് കടം വാങ്ങിയും വിളയിച്ച നെല്ല് 17 ദിവസമായി പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. 14 ദിവസം കഴിഞ്ഞപ്പോഴാണ് വിഷയത്തില്&#x200d; ചര്&#x200d;ച്ച തുടങ്ങിയത്. പാഠശേഖര സമിതി അല്ലാതെ ചില മില്ലുകാരുടെ ഏജന്റുമാരും ഇവരുടെ ചില ആളുകളും പാര്&#x200d;ട്ടിക്കാരും ചേര്&#x200d;ന്നാണ് ചര്&#x200d;ച്ച ചെയ്തതെന്ന് നിയമസഭയില്&#x200d; വാക്കൗട്ട് പ്രസംഗത്തില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>കര്&#x200d;ഷകര്&#x200d; ഓരോ ദിവസവും നെല്ല് മറിക്കാനുള്ള ചെലവും കണ്ടെത്തേണ്ടിയിരിക്കുന്നു. കിഴിവ് ചോദിച്ച് മില്ലുകാര്&#x200d; കര്&#x200d;ഷകര്&#x200d;ക്കു മേല്&#x200d; സമ്മര്&#x200d;ദ്ദം ചെലുത്തുകയാണ്. 17 ദിവസങ്ങള്&#x200d;ക്കിപ്പുറം രണ്ടു ദിവസം അടുപ്പിച്ച് മഴ പെയ്തപ്പോള്&#x200d; ഒരു നിവൃത്തിയും ഇല്ലാതെ എങ്ങനെയെങ്കിലും നെല്ല് എടുത്തുകൊണ്ടു പോകാന്&#x200d; സര്&#x200d;ക്കാര്&#x200d; മില്ലുകാര്&#x200d;ക്ക് വേണ്ടി സമ്മര്&#x200d;ദ്ദം ചെലുത്തിയാണ് കര്&#x200d;ഷകരെക്കൊണ്ട് സമ്മതിപ്പിച്ചത്. രണ്ടു ശതമാനം കിഴിവിന് എന്താണ് കുഴപ്പമെന്നാണ് മന്ത്രി ചോദിച്ചത്. പതിരില്ലാത്ത എ ക്ലാസ് നെല്ലാണ് ഇവിടെ വിളയുന്നത്. സംഭരണം ആരംഭിച്ചിട്ട് ചരിത്രത്തില്&#x200d; ഇന്നുവരെ ഈ പ്രദേശത്തെ നെല്ലിന് കിഴിവ് നല്&#x200d;കിയിട്ടില്ല. ഇത്തവണ രണ്ട് ശതമാനം കിഴിവ് ചോദിക്കുന്നവര്&#x200d; അടുത്ത വര്&#x200d;ഷം അത് നാല് അഞ്ചും ആറും ശതമാനമാക്കും. ഇത്തരത്തില്&#x200d; മില്ലുകാരുടെ സമ്മര്&#x200d;ദ്ദത്തിന് സര്&#x200d;ക്കാര്&#x200d; വഴങ്ങുന്നത് ശരിയാണോ? കൂടിയാലോചന നടത്തിയെന്നാണ് മന്ത്രി പറഞ്ഞത്.</p>
<p>17 ദിവസമായി നെല്ല് കെട്ടിക്കിടന്നിട്ട് 14 ദിവസം കഴിഞ്ഞപ്പോഴാണ് ചര്&#x200d;ച്ച തുടങ്ങിയത്. സമ്മര്&#x200d;ദം ചെലുത്തി മഴ കൂടി പെയ്തപ്പോഴാണ് രണ്ട് ശതമാനം കിഴിവ് കര്&#x200d;ഷകര്&#x200d; സമ്മതിച്ചത്. കുട്ടനാട്ടിലും കര്&#x200d;ഷകരെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. സര്&#x200d;ക്കാര്&#x200d; കര്&#x200d;ഷകര്&#x200d;ക്കൊപ്പമാണോ മില്ലുകാര്&#x200d;ക്ക് ഒപ്പമാണോ?. കുട്ടനാട്ടിലെ പല മേഖലകളിലും പത്ത് ദിവസമായി കെട്ടിക്കിടക്കുകയാണ്. മില്ലുമാരും ഏജന്റുമാരുമാണ് തീരുമാനിക്കുന്നത്. പാവങ്ങളുടെ പോക്കറ്റില്&#x200d; കയ്യിട്ട് എടുക്കുന്ന കമ്മീഷന്&#x200d; ഏജന്റുമാര്&#x200d;ക്കും ഉദ്യോഗസ്ഥര്&#x200d;ക്കും കിട്ടും. ഈ തട്ടിപ്പ് വ്യക്തമാക്കുന്ന ഓപ്പറേഷന്&#x200d; റൈസ് ബൗള്&#x200d; എന്ന വിജിലന്&#x200d;സ് റിപ്പോര്&#x200d;ട്ട് സര്&#x200d;ക്കാരിന്റെ മുന്നിലുണ്ട്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് കിഴിവിന്റെ മറവില്&#x200d; നടക്കുന്നത്.</p>
<p>ഉമ്മന്&#x200d; ചാണ്ടി സര്&#x200d;ക്കാരിന്റെ കാലത്ത് നെല്ല് സംഭരണം ആരംഭിച്ച് കൃത്യമായ പണം നല്&#x200d;കാന്&#x200d; സാധിക്കാതെ വന്നതോടെയാണ് പി.ആര്&#x200d;.എസ് ഏര്&#x200d;പ്പെടുത്തിയത്. അത് വളരെ ഭംഗിയായി പോയി. എന്നാല്&#x200d; ഇപ്പോള്&#x200d; ബാങ്കിന് സര്&#x200d;ക്കാര്&#x200d; പണം നല്&#x200d;കുന്നില്ല. അതോടെ കര്&#x200d;ഷകരുടെ സിബല്&#x200d; സ്‌കോര്&#x200d; താഴുകയും ഒരു ബാങ്കിലും നിന്നു പോലും വായ്പ കിട്ടാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തു. കേരള സര്&#x200d;ക്കാര്&#x200d; 1058 കോടി രൂപയാണ് സപ്ലൈകോയ്ക്ക് നല്&#x200d;കാനുള്ളത്. മാവേലി സ്റ്റോറില്&#x200d; സാധനങ്ങള്&#x200d; വിതരണം ചെയ്തവരുടെ കുടിശിക ഉള്&#x200d;പ്പെടെ നാലായിരത്തോളം കോടി രൂപയുടെ ബാധ്യതയിലാണ് സപ്ലൈകോ. അപ്പോള്&#x200d; അവര്&#x200d; എവിടെ നിന്നും നെല്ല് സംഭരണത്തിനുള്ള പണം നല്&#x200d;കും. സര്&#x200d;ക്കാരാണ് സപ്ലൈകോക്ക് പണം നല്&#x200d;കേണ്ടത്. സര്&#x200d;ക്കാര്&#x200d; പണം നല്&#x200d;കാത്തതാണ് നെല്ല് സംഭരണത്തിലെ പാളിച്ചക്ക് കാരണം.</p>
<p>കര്&#x200d;ഷകര്&#x200d; വലിയ പ്രതിസന്ധിയിലാണ്. നെല്&#x200d; കൃഷിയില്&#x200d; നിന്നും ആളുകള്&#x200d; പിന്മാറുകയാണ്. മണ്ണിനോട് സ്നേഹമുള്ള ഒരു നിവൃത്തിയും ഇല്ലാത്ത പാവങ്ങള്&#x200d; കഠിനാധ്വാനം ചെയ്തുണ്ടാക്കിയ നെല്ലാണ് കൂട്ടിയിട്ടിരിക്കുന്നത്. എന്നിട്ടാണ് അവരോട് വിലപേശല്&#x200d; നടത്തുന്നത്. നെല്ല് സംഭരണത്തിന്റെ പേരില്&#x200d; കര്&#x200d;ഷകരെ ബുദ്ധമുട്ടിക്കരുത്. നെല്ലിന് മീതെ കര്&#x200d;ഷകന്റെ കണ്ണീര് വീഴ്ത്തുന്ന നടപടികളാണ് സര്&#x200d;ക്കാര്&#x200d; ചെയ്യുന്നതെന്നും വി.ഡി. സതീശന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-action-of-the-pinarayi-government-is-making-the-farmers-tears-fall-on-the-paddy-v-d-satishan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊയ്ത്ത് ആരംഭിച്ചിട്ടും നെല്ല് എടുക്കാതെ സർക്കാർ ; കുറഞ്ഞ വിലയ്ക്ക് വിറ്റ് കർഷകർ</title>
		<link>https://www.chandrikadaily.com/paddy-procurement-palakkad.html</link>
					<comments>https://www.chandrikadaily.com/paddy-procurement-palakkad.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 17 Oct 2023 06:58:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[paddy]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279606</guid>

					<description><![CDATA[വിഷയത്തിൽ ഉടൻ ഇടപെടണമെന്നും സംഭര ഉടൻ ആരംഭിക്കണമെന്നും സ്വതന്ത്ര കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുള്ള ആവശ്യപ്പെട്ടു]]></description>
										<content:encoded><![CDATA[<p>പാലക്കാട് :നെല്ലറയിൽ ഒന്നാംവിളയുടെ കൊയ്ത്ത് ആരംഭിച്ച ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാതെ സംസ്ഥാന സർക്കാർ. കഴിഞ്ഞ വിളവിലെ നെല്ലിൻറെ വില ഇനിയും നൂറുകോടി രൂപ ബാക്കിയിരിക്കുകയാണ്. ഒന്നാം വിള നെല്ല് സംഭരിക്കാൻ സർക്കാർ മടിക്കുന്നത് കർഷകരെ പ്രതിസന്ധിയിലാക്കി. സിവിൽ സപ്ലൈസ് വകുപ്പ് ,സഹകരണ സംഘങ്ങളോ, മില്ലുടമകളെയോ , ആരെയാണ് നെല്ല് സംഭരണ ചുമതല ഏൽപ്പിക്കേണ്ടത് എന്നറിയാതെ അനിശ്ചിതത്വത്തിൽ ആയിരിക്കയാണ്. സർക്കാർ സഹകരണസംഘങ്ങളെ ഏൽപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം പാലക്കാട് ചേർന്ന് മന്ത്രി തലയോഗത്തിൽ പ്രഖ്യാപനം ഉണ്ടായെങ്കിലും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ അത് തള്ളിക്കളഞ്ഞിരിക്കുകയാണ്.</p>
<p>കഴിഞ്ഞവർഷത്തെ പോലെ സിവിൽ സപ്ലൈസ് നേരിട്ട് സംഭരിക്കും എന്നാണ് പറയുന്നത്. ഇതിൻറെ തുക വിവിധ ബാങ്കുകളെ ഏൽപ്പിച്ചിരിക്കുകയാണ്. ഇതോടെ ചില ബാങ്കുകൾ മാത്രമാണ് തുക വിതരണം ചെയ്തിട്ടുള്ളത്. കേന്ദ്രസർക്കാരിൽ നിന്ന് മുഴുവൻ തുകയും ലഭിക്കാത്തതാണ് വിതരണത്തിന് തടസ്സമെന്ന് സംസ്ഥാന സർക്കാർ പറയുന്നുണ്ടെങ്കിലും നെല്ല് സംഭരിച്ചതിന്റെ വ്യക്തമായ കണക്ക് സമർപ്പിക്കാത്തതാണ് തുക അനുവദിക്കാതിരിക്കാൻ കാരണമെന്നാണ് കേന്ദ്രം പറയുന്നത്. 28.40 രൂപക്കാണ് കഴിഞ്ഞവർഷം നെല്ല് സംഭരിച്ചത് .ഇത്തവണ അത് 29. 30 ആയി വർദ്ധിക്കുമെങ്കിലും കൂടിയ തുക നൽകാൻ സംസ്ഥാന സർക്കാർ തയ്യാറല്ല. കേന്ദ്രസർക്കാർ ആണ് ഒരു രൂപയിൽ അധികം രൂപ വർദ്ധിപ്പിച്ചത് .ഇത് സംസ്ഥാന സർക്കാരിന്റെ വിഹിതത്തിൽ നിന്ന് കുറയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.<br />
സംഭരണം അനിശ്ചിതത്വത്തിൽ ആയതോടെ കർഷകർ മഴക്കാലത്ത് ഇത് എങ്ങനെ നെല്ല് സംഭരിക്കണം എന്ന റിയാതെ കുഴങ്ങുകയാണ് .പലരും പ്ലാസ്റ്റിക് ഷീറ്റുകൾ മറച്ച് മുറ്റത്ത് നെല്ല് സംഭരിച്ചിരിക്കുകയാണ് .ഇത് പലപ്പോഴും മഴ നനഞ്ഞ് കേടാവുന്ന സ്ഥിതിയാണ്. ഈ അവസരത്തിന് സ്വകാര്യമില്ലുടമകൾ കർഷകരെ സമീപിച്ച് കുറഞ്ഞ വിലയ്ക്ക് നെല്ല് വാങ്ങുകയാണ് .</p>
<p>20 രൂപ നിരക്കിലാണ് ഇതോടെ കർഷകർ മില്ലുടടമകൾക്ക് നെല്ലു വിൽക്കാൻ നിർബന്ധിതമായിരിക്കുന്നത്. സ്വകാര്യമില്ലടമകൾ വാങ്ങിച്ചോട്ടെ എന്നാണ് സർക്കാരിൻറെ രഹസ്യജണ്ട .ഇത് മില്ലുടമകളെ സഹായിക്കാൻ ആണെന്നാണ് കർഷകരുടെ ആരോപണം .വിഷയത്തിൽ ഉടൻ ഇടപെടണമെന്നും സംഭര ഉടൻ ആരംഭിക്കണമെന്നും സ്വതന്ത്ര കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുള്ള ആവശ്യപ്പെട്ടു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/paddy-procurement-palakkad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെല്ലിൻറെ താങ്ങുവില: വർധിപ്പിച്ചത് കേരളം കുറയ്ക്കുന്നു</title>
		<link>https://www.chandrikadaily.com/support-price-of-paddy-increased-kerala-reduces.html</link>
					<comments>https://www.chandrikadaily.com/support-price-of-paddy-increased-kerala-reduces.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 25 Sep 2023 03:22:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[money]]></category>
		<category><![CDATA[paddy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276166</guid>

					<description><![CDATA[സംസ്ഥാനസർക്കാർ നൽകുന്ന 7. 80 രൂപയിൽ നിന്ന് 1 .30 രൂപ കുറച്ച് 6.50 രൂപയാക്കാൻ ആണ് നീക്കം]]></description>
										<content:encoded><![CDATA[<p>നെല്ലിന് കേന്ദ്രസർക്കാർ അടുത്തിടെ വർധിപ്പിച്ച താങ്ങുവില സംസ്ഥാനസർക്കാർ ഇടപെട്ട് കുറയ്ക്കാൻ നീക്കം .നിലവിൽ 28 .40 രൂപയാണ് നെല്ലിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് നൽകിവരുന്നത്. ഓരോ വർഷവും വർദ്ധിപ്പിച്ചാണ് ഈ വിലയിലേക്ക് എത്തിയത്. 20. 40 രൂപ ആണ് കേന്ദ്രസർക്കാർ തരുന്നത്.</p>
<p>7. 80 രൂപ കേരള സർക്കാരിന്റെതും. ഇതിൽ ഈ വർഷം 1. 30 രൂപയാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചത്. ഈ വർഷം ഇതോടെ 29 . 70 രൂപയായി നെല്ലിൻറെ വില വർദ്ധിക്കും .<br />
എന്നാൽ കേരള സർക്കാർ 28 40 രൂപ ആയി തന്നെ നിലനിർത്തി തങ്ങളുടെ വിഹിതം കുറയ്ക്കാനാണ് നീക്കം. സംസ്ഥാനസർക്കാർ നൽകുന്ന 7. 80 രൂപയിൽ നിന്ന് 1 .30 രൂപ കുറച്ച് 6.50 രൂപയാക്കാൻ ആണ് നീക്കം.</p>
<p>കഴിഞ്ഞ വിളയിൽ സംഭരിച്ച നെല്ലിൻറെ തുക ഇനിയും കൊടുത്തു തീർക്കാനിരിക്കെയാണ് സർക്കാരിന്റെ ഈ നടപടി. പാലക്കാട്ട് അടക്കമുള്ള നെൽ കർഷകർ മാസങ്ങളായി പ്രക്ഷോഭത്തിലാണ്. വീണ്ടും കുറവു വരുത്തുക വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയാവും ഫലം. ഈ വർഷത്തെ നെല്ല് സംഭരണം കൊയ്ത്ത് ആരംഭിച്ചിട്ടും എപ്പോൾ തുടങ്ങുമെന്ന് ഇതുവരെയും വ്യക്തവും അല്ല. ഇതിനിടെയാണ് 1 30 രൂപ കുറയ്ക്കാൻ ശ്രമം .കഴിഞ്ഞവർഷവും കേന്ദ്രസർക്കാർ വർധിപ്പിച്ച തുക കേരള സർക്കാർ 80 പൈസയോളം കുറച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/support-price-of-paddy-increased-kerala-reduces.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാടിന്റെ നെല്ലറയിൽ കറുപ്പഴകുള്ള &#8216;കാകിശാല&#8217; ക്കും നൂറുമേനി</title>
		<link>https://www.chandrikadaily.com/palakkadpaddyfieldkakisala.html</link>
					<comments>https://www.chandrikadaily.com/palakkadpaddyfieldkakisala.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 15 Mar 2023 04:13:48 +0000</pubDate>
				<category><![CDATA[Agriculture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[agriculture]]></category>
		<category><![CDATA[paddy]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242721</guid>

					<description><![CDATA[കൊല്ലങ്കോട് കൃഷിഭവന്&#x200d; വിള ആരോഗ്യ കേന്ദ്രത്തിന്റെ മേല്&#x200d; നോട്ടത്തില്&#x200d; കൃഷി വകുപ്പിലെ പ്രതേക പദ്ധതിയിലുള്&#x200d;പ്പെടുത്തി തേക്കിന്&#x200d;ചിറ സഹദേവന്റെ നെല്&#x200d;കൃഷിയിടത്തിലാണ് കാകിശാല കൃഷിയിറക്കിയത്]]></description>
										<content:encoded><![CDATA[<p>അതിർത്തി കടന്നെത്തിയ പുതിയ നെല്ലിനം കാകിശാലക്കും പാലക്കാടിന്റെ കൃഷിയിടത്തിൽ നൂറുമേനി വിളവ്.ആന്ധ്രപ്രദേശിലെ നെല്&#x200d;കര്&#x200d;ഷകരുടെ പ്രിയപ്പെട്ട ഇനമാണ് കാകിശാല നെല്&#x200d; വിത്ത്. ഔഷധ ഗുണവും സുഗന്ധവുമുളള കാകിശാലക്ക് കേരള തനിമയുളള രക്തശാലയോട് സാമ്യമേറെയാണ്. അരിയുടെ നിറം കറുപ്പായ കാകിശാലയുടെ വിളവിന് 120 ദിവസമാണ് വേണ്ടി വരുന്നത്.</p>
<p>കൊല്ലങ്കോട് കൃഷിഭവന്&#x200d; വിള ആരോഗ്യ കേന്ദ്രത്തിന്റെ മേല്&#x200d; നോട്ടത്തില്&#x200d; കൃഷി വകുപ്പിലെ പ്രതേക പദ്ധതിയിലുള്&#x200d;പ്പെടുത്തി തേക്കിന്&#x200d;ചിറ സഹദേവന്റെ നെല്&#x200d;കൃഷിയിടത്തിലാണ് കാകിശാല കൃഷിയിറക്കിയത്. പരീക്ഷണാടിസ്ഥാനത്തില്&#x200d; ഒറ്റ ഞാര്&#x200d; രീതിയിലായിരുന്നു കൃഷിയിറക്കിയത്. ഏക്കറിന് 1500 കിലോഗ്രാം മുതല്&#x200d; 1800 കിലോഗ്രാം വരെ വിളവ് ലഭിക്കുന്ന കാകിശാലക്ക് രോഗ പ്രതിരോധശേഷിയും കൂടുതലാണ്.</p>
<p>കാകിശാലയുടെ ആദ്യ വിളവെടുപ്പുത്സവം പബായത്ത് പ്രസിഡന്റ് കെ. സത്യപാല്&#x200d; നിര്&#x200d;വ്വഹിച്ചു. കൊയ്ത്തുത്സവ ചടങ്ങിൽ പഞ്ചായത്ത് മെമ്പര്&#x200d; കെ. ഷണ്മുഖന്&#x200d; അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്&#x200d;മാരായ എം.എസ്. റീജ, ബി.എസ്. ബിജോയ് എന്നിവര്&#x200d; പദ്ധതി വിശദീകരണം നടത്തി. തേക്കിന്&#x200d;ചിറ പാടശേഖര സമിതി സെക്രട്ടറി കമ്പങ്കോട് സഹദേവന്&#x200d;, സി. വിജയന്&#x200d;, സി. പ്രഭാകരന്&#x200d;, കര്&#x200d;ഷക കൂട്ടായ്മ പ്രതിനിധി സുരേഷ് ഒന്നൂര്&#x200d;പള്ളം, കൃഷി അസിസ്റ്റന്റുമാരായ എസ്. വിദ്യ, ബി. ഷീജ, കെ, ശ്രീജിത്ത്, ഫീല്&#x200d;ഡ് അസിസ്റ്റന്റ് എം. പങ്കജം എന്നിവര്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palakkadpaddyfieldkakisala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെല്ല് സംഭരിച്ചാല്&#x200d; പണമില്ല, കടമെടുക്കൂ, ജപ്തി വന്നേക്കാം എന്ന് സര്&#x200d;ക്കാരും ബാങ്കുകളും !</title>
		<link>https://www.chandrikadaily.com/paddy-farmers-loan-crisis.html</link>
					<comments>https://www.chandrikadaily.com/paddy-farmers-loan-crisis.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 23 Feb 2023 10:09:19 +0000</pubDate>
				<category><![CDATA[Agriculture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[banks]]></category>
		<category><![CDATA[civilsuplies]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[kerlabank]]></category>
		<category><![CDATA[paddy]]></category>
		<category><![CDATA[palakad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239537</guid>

					<description><![CDATA[സര്&#x200d;ക്കാരിന്റെ സാമ്പത്തികസ്ഥിതി അറിയുന്ന കര്&#x200d;ഷകര്&#x200d; ജപ്തിക്ക് തലവെച്ച് കൊടുക്കണോ കൃഷിതന്നെ ഉപേക്ഷിക്കണോ എന്നറിയാത്ത അവസ്ഥയിലുമാണ്.]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>നെല്ല് സംഭരിച്ച വകയില്&#x200d; സംസ്ഥാനസിവില്&#x200d; സപ്ലൈസ് വകുപ്പ് പണം നല്&#x200d;കുന്നില്ലെന്നത് പുതുമയുള്ളതല്ല. മാസങ്ങള്&#x200d; കഴിഞ്ഞാണ് പ്രതിഫലം കിട്ടുക . അതും കര്&#x200d;ഷകന്റെ അക്കൗണ്ടിലേക്ക്. എന്നാല്&#x200d; പണം ഉടന്&#x200d; വേണമെങ്കില്&#x200d; കടമെടുക്കൂ എന്ന് സര്&#x200d;ക്കാര്&#x200d;. കേരള ബാങ്കുകളുടെ ശാഖകളില്&#x200d; ഇതിന് സൗകര്യം ലഭിക്കും. പക്ഷേ സിവില്&#x200d;സപ്ലൈസ് സമയത്തിന് പണം തന്നില്ലെങ്കില്&#x200d; കര്&#x200d;ഷകന്&#x200d; കുടുങ്ങും. ഇതിന് കരാറും എഴുതിവാങ്ങുകയാണ് ബാങ്കുകളിപ്പോള്&#x200d;. പണം ലഭിക്കാത്തതിന് വായ്പയെടുക്കാനായി ബാങ്കുകളിലെത്തിയ കര്&#x200d;ഷകരാണ് വെട്ടിലായത്. പണം യഥാസമയം സിവില്&#x200d;സപ്ലൈസ് തന്നില്ലെങ്കില്&#x200d; കര്&#x200d;ഷകന്റെ വസ്തുവകകള്&#x200d; ജപ്തി ചെയ്യുന്നതിന് സമ്മതപത്രം എഴുതിവാങ്ങുകയാണ് ബാങ്കുകളിപ്പോള്&#x200d;. ഇതുസംബന്ധിച്ച പരാതി ലഭിച്ചിട്ടും സര്&#x200d;ക്കാരോ സിവില്&#x200d;സപ്ലൈസ് വകുപ്പോ ബാങ്കുകളോ അനങ്ങുന്നില്ല. കേരളബാങ്കിന്റെ നിയന്ത്രണം ഇപ്പോള്&#x200d; സി.പി.എം നിയന്ത്രണത്തിലുള്ള ബോര്&#x200d;ഡിനാണ്. ഫലത്തില്&#x200d; സര്&#x200d;ക്കാരും സി.പി.എമ്മും തന്നെയാണ് ഈ കര്&#x200d;ഷക വിരുദ്ധനടപടിക്ക് തയ്യാറായിരിക്കുന്നത്.<br />
കടമെടുത്ത് കുടുങ്ങിയാല്&#x200d; എപ്പോഴാണ് ജപ്തിയുമായി ബാങ്കധികൃതരെത്തുകയെന്നറിയാതെ കുഴങ്ങുകയാണ് കര്&#x200d;ഷകര്&#x200d;. കഴിഞ്ഞദിവസം ബാങ്കിലെത്തിയ പാലക്കാട്ടെ നെല്&#x200d;കര്&#x200d;ഷകര്&#x200d; കരാറിലൊപ്പിട്ടുകൊടുക്കേണ്ട ഗതികേടിലായി. രണ്ടാം വിള കൃഷി ഇറക്കി വെള്ളത്തിന് കാത്തിരിക്കുന്ന കര്&#x200d;ഷകര്&#x200d;ക്ക് നടീലിനും കളപറിക്കുന്നതിനും മറ്റുമായി വന്&#x200d;തുകയാണ് ചെലവായിരിക്കുന്നത്. ഇതിനിടെ സംഭരിച്ച ഒന്നാം വിളനെല്ലിന്റെ പണം കിട്ടാതെ വന്നതോടെയാണ് വായ്പക്കായി ബാങ്കുകളെ സമീപിച്ചത്. ഇതേ ബാങ്കുകളില്&#x200d;തന്നെയാണ് കര്&#x200d;ഷകരുടെ അക്കൗണ്ടുള്ളതും അതിലൂടെ പണം ലഭ്യമാക്കുന്നതും. പാലക്കാട്ടും കുട്ടനാടും തൃശൂരുമെല്ലാമായി 20 കോടിയോളം രൂപയാണ് നെല്ല് സംഭരണവകയില്&#x200d; ഇനിയും കര്&#x200d;ഷകര്&#x200d;ക്ക് കൊടുത്തുതീര്&#x200d;ക്കാനുള്ളത്. സര്&#x200d;ക്കാരിന്റെ സാമ്പത്തികസ്ഥിതി അറിയുന്ന കര്&#x200d;ഷകര്&#x200d; ജപ്തിക്ക് തലവെച്ച് കൊടുക്കണോ കൃഷിതന്നെ ഉപേക്ഷിക്കണോ എന്നറിയാത്ത അവസ്ഥയിലുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/paddy-farmers-loan-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് നെല്ല് സംഭരണത്തില്&#x200d; ക്രമക്കേട്</title>
		<link>https://www.chandrikadaily.com/news-paddy-protection.html</link>
					<comments>https://www.chandrikadaily.com/news-paddy-protection.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Fri, 17 Feb 2023 03:44:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[paddy]]></category>
		<category><![CDATA[SUPPLICO]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238441</guid>

					<description><![CDATA[ഓരോ സീസണിലും കൃഷിയിറക്കുന്നതിനുമുമ്ബ് കര്&#x200d;ഷകര്&#x200d; സപ്ലൈകോയുടെ ഓണ്&#x200d;ലൈന്&#x200d; പോര്&#x200d;ട്ടലായ supplycopaddy.in ല്&#x200d; അപേക്ഷിക്കണം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ല് സംഭരണത്തില്&#x200d; വ്യാപക ക്രമക്കേട് നടക്കുന്നതായി &#8216;ഓപറേഷന്&#x200d; റൈസ് ബൗള്&#x200d;&#8217; എന്ന പേരില്&#x200d; നടത്തിയ വിജിലന്&#x200d;സ് മിന്നല്&#x200d; പരിശോധനയില്&#x200d; കണ്ടെത്തി.സപ്ലൈകോ പാഡി മാര്&#x200d;ക്കറ്റിങ് ഓഫിസര്&#x200d;മാരും പാഡി ക്വാളിറ്റി അസസ്മെന്റ് ഓഫിസര്&#x200d;മാരും ചില കൃഷി ഓഫിസര്&#x200d;മാരും നെല്ല് സംഭരണത്തിനായി മില്ലുടമകള്&#x200d; നിയോഗിക്കുന്ന ഏജന്റുമാരും ഒത്തുകളിച്ച്‌ കര്&#x200d;ഷകരില്&#x200d;നിന്ന് സംഭരിക്കുന്ന നെല്ലിന്റെ അളവില്&#x200d; കൃത്രിമം കാണിച്ച്‌ താങ്ങുവില സഹായധനത്തില്&#x200d;നിന്ന് വന്&#x200d; തുക തട്ടിയെടുക്കുന്നെന്ന വിവരത്തിന്&#x200d;റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന പല സ്ഥലങ്ങളിലും തുടരുകയാണ്.</p>
<p>ഓരോ സീസണിലും കൃഷിയിറക്കുന്നതിനുമുമ്ബ് കര്&#x200d;ഷകര്&#x200d; സപ്ലൈകോയുടെ ഓണ്&#x200d;ലൈന്&#x200d; പോര്&#x200d;ട്ടലായ supplycopaddy.in ല്&#x200d; അപേക്ഷിക്കണം. അപേക്ഷ സമര്&#x200d;പ്പിക്കുന്ന വേളയില്&#x200d; സ്വന്തം പേരിലുള്ള/പാട്ടത്തിനെടുത്ത ഭൂമിയുടെ വിസ്തീര്&#x200d;ണമടങ്ങിയ ഓണര്&#x200d;ഷിപ് സര്&#x200d;ട്ടിഫിക്കറ്റ് കര്&#x200d;ഷകന്&#x200d; വില്ലേജ് ഓഫിസില്&#x200d;നിന്ന് വാങ്ങി രജിസ്റ്റര്&#x200d; ചെയ്യണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-paddy-protection.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെള്ളമില്ല; പാലക്കാട് കിഴക്കന്&#x200d; മേഖലയില്&#x200d; ആയിരക്കണക്കിന് ഏക്കര്&#x200d; നെല്&#x200d;കൃഷി ഉണങ്ങുന്നു</title>
		<link>https://www.chandrikadaily.com/aawater-irrigation.html</link>
					<comments>https://www.chandrikadaily.com/aawater-irrigation.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 15 Feb 2023 08:35:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[paddy]]></category>
		<category><![CDATA[WATER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238048</guid>

					<description><![CDATA[നശിച്ചാല്&#x200d; നല്&#x200d;കേണ്ട വിള ഇന്&#x200d;ഷൂറന്&#x200d;സ് പോലും നല്&#x200d;കാന്&#x200d; സര്&#x200d;ക്കാര്&#x200d; തടഞ്ഞുവെച്ചിരിക്കുകയാണിപ്പോള്&#x200d;. കേരളത്തിന്റെ പ്രധാന നെല്&#x200d;കാര്&#x200d;ഷികമേഖലയാണിത്. വൈദ്യുതിമന്ത്രിയാണ് ഇവിടുത്തെ പ്രതിനിധി.]]></description>
										<content:encoded><![CDATA[<p>നെല്&#x200d;കാര്&#x200d;ഷിക മേഖല പൊതുവെ പ്രയാസത്തിലായിരിക്കെ സര്&#x200d;ക്കാരിന്റെ നടപടി മൂലം പാലക്കാട് കിഴക്കന്&#x200d; മേഖലയില്&#x200d; നെല്&#x200d;കൃഷി നശിക്കുന്നു. പറമ്പിക്കുളത്തുനിന്നുള്ള വെള്ളം ലഭിക്കാത്തതിനാല്&#x200d; ആയിരത്തിലധികം ഹെക്ടര്&#x200d; നെല്&#x200d;കൃഷി ഉണക്കം നേരിടുന്നു. ചിറ്റൂര്&#x200d;പുഴ പദ്ധതിയിലെ കൃഷിപ്രദേശങ്ങളിലാണ് കര്&#x200d;ഷകര്&#x200d; വെളളമില്ലാതെ നട്ടംതിരിയുന്നത്. നെല്ല് വിതച്ചും നട്ടും പാകമാകുന്നതോടെ വെള്ളം ലഭിക്കാതാകുന്നത് കര്&#x200d;ഷകര്&#x200d;ക്ക് വന്&#x200d;നഷ്ടം വരുത്തും. പലരും കുഴല്&#x200d;കിണറുകളില്&#x200d;നിന്നും കിണറുകളില്&#x200d;നിന്നും കുളങ്ങളില്&#x200d;നിന്നുമുള്ള വെള്ളമെടുത്താണ ്‌നിലവില്&#x200d; പാടങ്ങള്&#x200d; നനയ്ക്കുന്നത്. പുട്ടില്&#x200d;പരുവത്തിലായതിനാല്&#x200d; ഇപ്പോള്&#x200d; വെള്ളം അനിവാര്യമാണ്. കള പെരുകുന്നതിനും കാരണമാകും. പെരുവെമ്പ്, പാലത്തുള്ളി, അത്തിക്കോട്,എലപ്പുള്ളി, പാറ പ്രദേശങ്ങളില്&#x200d; ചിറ്റൂര്&#x200d; മൂലത്തറയില്&#x200d;നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ഇതുവരെയും വെള്ള ംതുറന്നുവിടാത്തതാണ ്കാരണം. എന്ന് വെള്ളം ലഭിക്കുമെന്ന ്‌പോലും അറിയാത്ത അവസ്ഥയിലാണ ്കര്&#x200d;ഷകര്&#x200d;. മതിയായ വില ലഭിക്കാത്തതും സംഭരണം നടത്താത്തതും സംഭരിച്ചതിന് തുക ലഭിക്കാത്തതും വന്യമൃഗശല്യവും അലട്ടുന്നതിനിടെയാണ് വെള്ളത്തിന്റെ കുറവ ്മൂലം കൃഷി വ്യാപകമായി ഉണങ്ങുന്നത്. നശിച്ചാല്&#x200d; നല്&#x200d;കേണ്ട വിള ഇന്&#x200d;ഷൂറന്&#x200d;സ് പോലും നല്&#x200d;കാതെ<br />
സര്&#x200d;ക്കാര്&#x200d; തടഞ്ഞുവെച്ചിരിക്കുകയാണിപ്പോള്&#x200d;. കേരളത്തിന്റെ പ്രധാന നെല്&#x200d;കാര്&#x200d;ഷികമേഖലയാണിത്. വൈദ്യുതിമന്ത്രിയാണ് ഇവിടുത്തെ പ്രതിനിധി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aawater-irrigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിലെ അന്നമായ അരിയുടെ ഉല്&#x200d;പാദനത്തിന് സര്&#x200d;ക്കാര്&#x200d; യാതൊന്നും ചെയ്തിട്ടില്ലെന്ന് കര്&#x200d;ഷകര്&#x200d;</title>
		<link>https://www.chandrikadaily.com/1farmers-crisis.html</link>
					<comments>https://www.chandrikadaily.com/1farmers-crisis.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 08 Feb 2023 03:59:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crisis]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[paddy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236620</guid>

					<description><![CDATA[കോർപറേറ്റുകൾ കാർഷിക വിപണിയിൽ പിടി മുറുക്കുമ്പോൾ നാളെ വലിയൊരു വിഭാഗം ജനതയെ അന്നമൂട്ടേണ്ട ഉത്തരവാദിത്തം ആരേൽക്കും ?കര്&#x200d;ഷകര് ചോദിക്കുന്നു.]]></description>
										<content:encoded><![CDATA[<div dir="auto">കേരളത്തിലെ അന്നമായ അരിയുടെ ഉല്&#x200d;പാദനത്തിന് സര്&#x200d;ക്കാര്&#x200d; യാതൊന്നും ചെയ്തിട്ടില്ലെന്ന് കര്&#x200d;ഷകര്&#x200d; പറയുന്നു. ബജറ്റില്&#x200d; നെല്ലിന്റെ വില ഉയര്&#x200d;ത്തുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. 40 രൂപയെങ്കിലും ആവശ്യപ്പെടുമ്പോള്&#x200d; കേന്ദ്രത്തിന്റെ വിഹിതമടക്കം 28 രൂപയാണ് കിലോക്ക് കര്&#x200d;ഷകന് ലഭിക്കുന്നത്. അതാകട്ടെ സമയത്തിന് സംഭരിക്കാതെയും വില നല്&#x200d;കാതെയും ബുദ്ധിമുട്ടിച്ചും .<br />
നാടിന്  അന്നം തരുന്ന വിഭാഗമാണ് കർഷകർ. സമൂഹം ഒന്നടങ്കം അവരോട് കടപ്പെട്ടിരിക്കുന്നു. എന്നാൽ എറ്റവും അവഗണിക്കപ്പെട്ട വിഭാഗമാണിന്ന് കർഷകർ. കൃഷിക്ക് ഏറ്റവും കൂടുതൽ പരിഗണന നൽകേണ്ട കാലത്ത് വെള്ളത്തിനും വളത്തിനും പ്രതിഫലത്തിനും വേണ്ടി പൊതു സമൂഹത്തിൻ്റെയും അധികാര വർഗത്തിൻ്റെയും കരുണക്ക് കേഴുകയാണിവർ.</div>
<div dir="auto">ഉപഭോക്തൃസംസ്ഥാനമായ കേരളത്തിൽ ആവശ്യമുള്ളതിൻ്റെ പത്ത് ശതമാനത്തിലും താഴെയാണ് നെല്ല് വിളയിക്കപ്പെടുന്നത്. അതിലുമെത്രയോ കുറവാണ് പച്ചക്കറിയുടെയും മാംസത്തിൻ്റെയും മിനിൻ്റെയും പാലിൻ്റെയും കാര്യം.</div>
<div dir="auto">രാസവളവും കീടനാശിനികളും കിട്ടാക്കനിയാവുകയും ഉത്പാദനച്ചെലവിൻ്റെ പകുതി പോലും വിലയായി ലഭിക്കാതെ വരികയും ചെയ്യുമ്പോൾ കൃഷി അത്യപൂർവമാകാൻ ഇനി അധികകാലം കാത്തിരിക്കേണ്ട .</div>
<div dir="auto">കോർപറേറ്റുകൾ കാർഷിക വിപണിയിൽ പിടി മുറുക്കുമ്പോൾ നാളെ വലിയൊരു വിഭാഗം ജനതയെ അന്നമൂട്ടേണ്ട ഉത്തരവാദിത്തം ആരേൽക്കും ?കര്&#x200d;ഷകര് ചോദിക്കുന്നു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1farmers-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
