<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pahalgam attack &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pahalgam-attack/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 29 May 2025 07:12:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pahalgam attack &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ട്‌വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു</title>
		<link>https://www.chandrikadaily.com/1one-month-after-the-pahalgam-attack-that-shook-the-country-indias-relentless-fight-against-terrorism-continues.html</link>
					<comments>https://www.chandrikadaily.com/1one-month-after-the-pahalgam-attack-that-shook-the-country-indias-relentless-fight-against-terrorism-continues.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 29 May 2025 06:57:44 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[India]]></category>
		<category><![CDATA[operation sindoor]]></category>
		<category><![CDATA[pahalgam attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342871</guid>

					<description><![CDATA[രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി. ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന്‍ മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>രാജ്യത്തെ നടുക്കിയ പഹല്&#x200d;ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്&#x200d; തകര്&#x200d;ത്ത ഓപ്പറേഷന്&#x200d; സിന്ദൂറിലൂടെ ഇന്ത്യന്&#x200d; സൈന്യം നീതി നടപ്പാക്കി.</p>
<p>ഏപ്രില്&#x200d; 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്&#x200d; പൈന്&#x200d; മരങ്ങളാല്&#x200d; ചുറ്റപ്പെട്ട ബൈസരന്&#x200d; താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്&#x200d;ക്കിടയിലേക്കാണ് കയ്യില്&#x200d; തോക്കേന്തിയ കൊടുംഭീകരര്&#x200d; എത്തിയത്. പുരുഷന്&#x200d; മാരെ മാറ്റി നിര്&#x200d;ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്&#x200d; വെടിയുതിര്&#x200d;ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്&#x200d;മുന്നില്&#x200d; വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്&#x200d; അടക്കം 26 സാധു മനുഷ്യരായിരുന്നു.</p>
<p>മണിക്കൂറുകള്&#x200d;ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്‌കര്&#x200d; ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്&#x200d; സൈന്യം തിരിച്ചടിച്ചു. കണ്&#x200d;മുന്നില്&#x200d; വെച്ച് ഭര്&#x200d;ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്&#x200d;ക്കായി അതിന് &#8216;ഓപ്പറേഷന്&#x200d; സിന്ദൂര്&#x200d;&#8217; എന്ന് പേര് നല്&#x200d;കുകയും ചെയ്തു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1one-month-after-the-pahalgam-attack-that-shook-the-country-indias-relentless-fight-against-terrorism-continues.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഹല്‍ഗാം ഭീകരാക്രമണം; ബി.ജെ.പി നേതാക്കളുമടക്കമുള്ള വിനോദസഞ്ചാരികളെ രക്ഷിച്ച നസകത്ത് ഷായെ പ്രശംസിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/1pahalgam-terror-attack-chhattisgarh-cm-praises-naskat-shah-for-saving-tourists-including-bjp-leaders.html</link>
					<comments>https://www.chandrikadaily.com/1pahalgam-terror-attack-chhattisgarh-cm-praises-naskat-shah-for-saving-tourists-including-bjp-leaders.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 05 May 2025 04:44:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor vishnu prasad]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[nazakat ahammed shah]]></category>
		<category><![CDATA[pahalgam attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340085</guid>

					<description><![CDATA[ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മുസ്‌ലിം സമൂഹത്തെ അന്യായമായി കുറ്റപ്പെടുത്തരുതെന്ന് പ്രത്യേക അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പഹല്&#x200d;ഗാം ഭീകരാക്രമണത്തിനിടെ ബി.ജെ.പി നേതാക്കളുമടക്കമുള്ള വിനോദസഞ്ചാരികളെ സ്വന്തം ജീവന്&#x200d; പോലും പണയപ്പെടുത്തി രക്ഷിച്ച കശ്മീരി ടൂറിസ്റ്റ് ഗൈഡ് നസകത്ത് അഹമ്മദ് ഷായെ പ്രശംസിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. ഒറ്റപ്പെട്ട സംഭവങ്ങള്&#x200d; ചൂണ്ടിക്കാട്ടി മുസ്‌ലിം സമൂഹത്തെ അന്യായമായി കുറ്റപ്പെടുത്തരുതെന്ന് പ്രത്യേക അഭിമുഖത്തില്&#x200d; മുഖ്യമന്ത്രി പറഞ്ഞു.</p>
<p>ഭീകരാക്രമണത്തിനിടെ ബി.ജെ.പിയുടെ യുവ നേതാക്കളായ അരവിന്ദ് എസ്. അഗര്&#x200d;വാള്&#x200d;, കുല്&#x200d;ദീപ് സ്ഥാപക്, ശിവാന്&#x200d;ഷ് ജെയിന്&#x200d;, ഹാപ്പി വാദ്ധ്വന്&#x200d; എന്നിവരെയും കുടുംബങ്ങളെയുമാണ് ടൂറിസ്റ്റ് ഗൈഡും ഷാള്&#x200d; കച്ചവടക്കാരനുമായ നസാകത്ത് അഹമ്മദ് ഷാ സ്വന്തം ജീവന്&#x200d; പണയപ്പെടുത്തി രക്ഷിച്ചത്. സ്വന്തം ജീവന്&#x200d; പണയം വെച്ച് ഞങ്ങളെ രക്ഷിച്ച കശ്മീരിലെ മുസ്ലിം സഹോദരന് ഞങ്ങള്&#x200d; എന്താണ് പകരം നല്&#x200d;കേണ്ടതെന്ന് ചത്തീസ്ഗഢിലെ ബി.ജെ.പി നേതാവ് അരവിന്ദ് അഗര്&#x200d;വാള്&#x200d; ഫേസ്ബുക് പോസ്റ്റില്&#x200d; ചോദിച്ചു. ത</p>
<p>നസകത്ത് അഹമ്മദ് ഷാക്ക് നന്ദി പറഞ്ഞ് അദ്ദേഹം രക്ഷിച്ച മറ്റൊരു യാത്രക്കാരനും രംഗത്തുവന്നിരുന്നു. തന്റെ കുഞ്ഞിനെ എടുത്ത് 14 കിലോമീറ്ററോളം അപകടകരമായ കുന്നുകളിലൂടെ ഓടിയ താങ്കളെ എങ്ങനെ മറക്കുമെന്നും താങ്കളാണ് ഞങ്ങളുടെ ജീവന്&#x200d; രക്ഷിച്ചതെന്നും യാത്രയില്&#x200d; ബി.ജെ.പി നേതാവ് അരവിന്ദ് അഗര്&#x200d;വാളിന്റെ കൂടെയുണ്ടായിരുന്നയാള്&#x200d; പറഞ്ഞു.</p>
<p>ചത്തീസ്ഗഢിലെ മനേന്ദ്രഗഡ്, ചിരിമിരി, ഭരത്പൂര്&#x200d; ജില്ലിയില്&#x200d; നിന്നുള്ള നാല് ദമ്പതികളും മൂന്ന് കുട്ടികളും അടങ്ങുന്ന സംഘത്തിന്റെ ഗൈഡായാണ് നസകത്ത് പ്രവര്&#x200d;ത്തിച്ചത്. ഭീകരാക്രമണം നടക്കുന്നുവെന്ന് മനസിലായപ്പോള്&#x200d; തന്നെ കുടുംബങ്ങളെയും കുട്ടികളെയും സംരക്ഷിക്കാന്&#x200d; കുട്ടികളെയുമെടുത്ത് ഓടുകയായിരുന്നുവെന്ന് നസകത്ത് ഷാ പറഞ്ഞു. ദമ്പതികളെ ഉള്&#x200d;പ്പെടെ 11 പേരെയും താന്&#x200d; സുരക്ഷിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1pahalgam-terror-attack-chhattisgarh-cm-praises-naskat-shah-for-saving-tourists-including-bjp-leaders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി പാകിസ്താനിലേക്കുള്ള നീരൊഴുക്ക് കുറച്ച് ഇന്ത്യ</title>
		<link>https://www.chandrikadaily.com/india-lowers-the-shutter-of-the-dam-and-reduces-the-flow-of-water-to-pakistan.html</link>
					<comments>https://www.chandrikadaily.com/india-lowers-the-shutter-of-the-dam-and-reduces-the-flow-of-water-to-pakistan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 04 May 2025 18:31:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[pahalgam attack]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340058</guid>

					<description><![CDATA[സമാനമായി, ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.]]></description>
										<content:encoded><![CDATA[<p>ചെനാബ് നദിയിലെ ബഗ്‌ളിഹാര്&#x200d; അണക്കെട്ടിന്റെ ഷട്ടര്&#x200d; താഴ്ത്തി പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് ഇന്ത്യ കുറച്ചു. പഹല്&#x200d;ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സമാനമായി, ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.</p>
<p>ജമ്മുവിലെ ബഗ്‌ളിഹാര്&#x200d; അണക്കെട്ടും വടക്ക് കശ്മീരിലെ കൃഷ്ണഗംഗ അണക്കെട്ടുലേയും പാകിസ്താനിലേക്കുള്ള നീരൊഴുക്കിന്റെ നിയന്ത്രണം ഇന്ത്യക്ക് നല്&#x200d;കുന്നതാണ്. ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനുമായുള്ള സിന്ധു നദീജല കരാര്&#x200d; ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിന്റെ തുടര്&#x200d;ച്ചയായാണ് ഇപ്പോഴത്തെ നടപടി. ബഗ്‌ളിഹാര്&#x200d; അണക്കെട്ടിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്&#x200d; ദീര്&#x200d;ഘനാളായി തര്&#x200d;ക്കം നിലവിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-lowers-the-shutter-of-the-dam-and-reduces-the-flow-of-water-to-pakistan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെ പോകുന്നത് അനുവദിക്കാനാവില്ല; ഹിമാന്‍ഷി നര്‍വാള്‍</title>
		<link>https://www.chandrikadaily.com/going-against-kashmiris-and-muslims-cannot-be-allowed-himanshi-narwal.html</link>
					<comments>https://www.chandrikadaily.com/going-against-kashmiris-and-muslims-cannot-be-allowed-himanshi-narwal.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 01 May 2025 15:03:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[himanshy nigarwal]]></category>
		<category><![CDATA[India]]></category>
		<category><![CDATA[pahalgam attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339703</guid>

					<description><![CDATA[ദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിച്ച് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവല്‍ ഓഫീസര്‍ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍]]></description>
										<content:encoded><![CDATA[<p>പഹല്&#x200d;ഗാം ഭീകരാക്രമണത്തില്&#x200d; നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിച്ച് പഹല്&#x200d;ഗാം ഭീകരാക്രമണത്തില്&#x200d; കൊല്ലപ്പെട്ട നേവല്&#x200d; ഓഫീസര്&#x200d; വിനയ് നര്&#x200d;വാളിന്റെ ഭാര്യ ഹിമാന്&#x200d;ഷി നര്&#x200d;വാള്&#x200d;. ആളുകള്&#x200d; കശ്മീരികള്&#x200d;ക്കും മുസ്ലിംകള്&#x200d;ക്കും എതിരെ പോകുന്നത് അനുവദിക്കാനാവില്ലെന്ന് ഹിമാന്&#x200d;ഷി പറഞ്ഞു.</p>
<p>&#8216;എനിക്ക് നിങ്ങളോട് ഒരു കാര്യം കൂടി പറയാനുള്ളത് ഇതാണ്. ആളുകള്&#x200d; കശ്മീരികള്&#x200d;ക്കും മുസ്ലിംകള്&#x200d;ക്കും എതിരെ പോകുന്നത് നമ്മള്&#x200d; അനുവദിക്കാന്&#x200d; പാടില്ല. നമുക്ക് വേണ്ടത് സമാധാനമാണ്. സമാധാനം മാത്രം. തീര്&#x200d;ച്ചയായും നമുക്ക് നീതി വേണം&#8217;-ഹിമാന്&#x200d;ഷി പറഞ്ഞു.</p>
<p>ഏപ്രില്&#x200d; 16നായിരുന്നു വിനയ് നര്&#x200d;വാളും ഹിമാന്&#x200d;ഷിയും വിവാഹിതരായത്. മധുവിധു ആഘോഷിക്കാനായിരുന്നു ഹിമാന്&#x200d;ഷി ഭര്&#x200d;ത്താവ് വിനയ് നര്&#x200d;വാളിനൊപ്പം പഹല്&#x200d;ഗാമില്&#x200d; എത്തിയത്. ഭീകരാക്രമണത്തില്&#x200d; കൊല്ലപ്പെട്ട വിനയിയുടെ മൃതദേഹത്തിനരികെ ഇരിക്കുന്ന ഹിമാന്&#x200d;ഷിയുടെ ചിത്രം ആരെയും വേദനിപ്പിക്കുന്നതായിരുന്നു. നേവിയില്&#x200d; ലഫ്റ്റനന്റ് കേണലായിരുന്ന വിനയ് ഹരിയാനയിലെ കര്&#x200d;ണാല്&#x200d; സ്വദേശിയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/going-against-kashmiris-and-muslims-cannot-be-allowed-himanshi-narwal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഹല്‍ഗാം ഭീകരാക്രമണം; ആരിഫ് മസൂദ് എം.എല്‍.എക്കെതിരെ ബി.ജെ.പി നേതാവിന്റെ വധഭീഷണി</title>
		<link>https://www.chandrikadaily.com/pahalgam-terror-attack-bjp-leaders-death-threat-against-arif-masood-mla.html</link>
					<comments>https://www.chandrikadaily.com/pahalgam-terror-attack-bjp-leaders-death-threat-against-arif-masood-mla.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 30 Apr 2025 05:52:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arif Masood MLA]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[death threat]]></category>
		<category><![CDATA[pahalgam attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339476</guid>

					<description><![CDATA[ബി.ജെ.പി നേതാവും കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായിയുമായ കൃഷ്ണ ഗാഡ്‌ഗെയാണ് ഭീഷണിപ്പെടുത്തിയത്]]></description>
										<content:encoded><![CDATA[<p>പഹല്&#x200d;ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d; കോണ്&#x200d;ഗ്രസ് നേതാവും ഭോപ്പാല്&#x200d; സെന്&#x200d;ട്രല്&#x200d; എം.എല്&#x200d;.എയുമായ ആരിഫ് മസൂദിനെതിരെ വധഭീഷണി. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായിയുമായ കൃഷ്ണ ഗാഡ്‌ഗെയാണ് ഭീഷണിപ്പെടുത്തിയത്. ബി.ജെ.പി സംസ്ഥാന പ്രവര്&#x200d;ത്തകസമിതി അംഗമാണ് ഗാഡ്‌ഗെ.</p>
<p>&#8216;ഇത് പാകിസ്താന്റെ വിഷയമല്ല. പാകിസ്താന്റെ ഏജന്റുമാര്&#x200d; ഇവിടെ തന്നെയുണ്ട്. അവര്&#x200d; ഭോപ്പാലില്&#x200d; പ്രശ്‌നമുണ്ടാക്കുകയാണെങ്കില്&#x200d; അരിഫ് മസൂദിനും അയാളുടെ അനുയായികള്&#x200d;ക്കും കനത്ത തിരിച്ചടി തന്നെ നല്&#x200d;കും &#8216; -ഗാഡ്‌ഗെ പറഞ്ഞു.</p>
<p>ഇതിലെതിരെ ഗാഡ്‌ഗെക്കെതിരെ മസൂദിന്റെ അനുയായികള്&#x200d; പരാതി നല്&#x200d;കിയെങ്കിലും പാകിസ്താനെതിരെയാണ് തങ്ങള്&#x200d; റാലി നടത്തിയതെന്ന പ്രതികരണവുമായി ബി.ജെ.പി നേതാവ് രംഗത്തെത്തി. മസൂദിനെ പാകിസ്താന്&#x200d; ഏജന്റ് എന്ന് വിളിച്ച് ജീവനെടുക്കുമെന്ന തന്റെ പ്രസ്താവനക്കെതിരെ ആരിഫ് മസൂദ് ആരാധക സംഘടനയിലെ അംഗങ്ങള്&#x200d; തനിക്കെതിരെ പരാതി നല്&#x200d;കിയതോടെ ഇത് ഇപ്പോള്&#x200d; കൂടുതല്&#x200d; ചര്&#x200d;ച്ചയാകുകയാണെന്നും ഗാഡ്‌കെ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pahalgam-terror-attack-bjp-leaders-death-threat-against-arif-masood-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എൻ രാമചന്ദ്രന് വിട ചൊല്ലി നാട്; സംസ്‌കാരം ഇന്ന് ഉച്ചയോടെ</title>
		<link>https://www.chandrikadaily.com/the-nation-bids-farewell-to-n-ramachandran-the-funeral-will-be-held-this-afternoon.html</link>
					<comments>https://www.chandrikadaily.com/the-nation-bids-farewell-to-n-ramachandran-the-funeral-will-be-held-this-afternoon.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 25 Apr 2025 05:33:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cremation]]></category>
		<category><![CDATA[n ramachandran]]></category>
		<category><![CDATA[pahalgam attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339136</guid>

					<description><![CDATA[കൊച്ചി: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എന്‍ രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന് നടക്കും. ചങ്ങമ്പുഴ പാര്‍ക്കിനോട് സമീപത്തുള്ള ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മൃതദേഹം ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. രാവിലെ 7 ന് പൊതുദര്‍ശനം ആരംഭിച്ചു. ജില്ലാ കളക്ടര്‍, ഹൈബി ഈഡന്‍ എംപി, മന്ത്രി പി രാജീവ് അടക്കം നിരവധി പ്രമുഖര്‍ ചങ്ങമ്പുഴ പാര്‍ക്കിലെത്തി രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിച്ചു. ചങ്ങമ്പുഴ പാര്‍ക്കിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 12 മണിയോടെയാണ് സംസ്‌കാര [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ജമ്മുകശ്മീരിലെ പഹല്&#x200d;ഗാമില്&#x200d; ഭീകരാക്രമണത്തില്&#x200d; കൊല്ലപ്പെട്ട കൊച്ചി സ്വദേശി എന്&#x200d; രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന് നടക്കും. ചങ്ങമ്പുഴ പാര്&#x200d;ക്കിനോട് സമീപത്തുള്ള ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മൃതദേഹം ചങ്ങമ്പുഴ പാര്&#x200d;ക്കില്&#x200d; പൊതുദര്&#x200d;ശനത്തിന് വെച്ചിരിക്കുകയാണ്. രാവിലെ 7 ന് പൊതുദര്&#x200d;ശനം ആരംഭിച്ചു. ജില്ലാ കളക്ടര്&#x200d;, ഹൈബി ഈഡന്&#x200d; എംപി, മന്ത്രി പി രാജീവ് അടക്കം നിരവധി പ്രമുഖര്&#x200d; ചങ്ങമ്പുഴ പാര്&#x200d;ക്കിലെത്തി രാമചന്ദ്രന് അന്തിമോപചാരം അര്&#x200d;പ്പിച്ചു. ചങ്ങമ്പുഴ പാര്&#x200d;ക്കിലെ പൊതുദര്&#x200d;ശനത്തിന് ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 12 മണിയോടെയാണ് സംസ്‌കാര ചടങ്ങുകകള്&#x200d; നടക്കുക.</p>
<p>കൊച്ചി സ്വദേശി എൻ രാമചന്ദ്രന് കണ്ണീരോടെ വിട ചൊല്ലി നാട്. ഗവർണറും ജനപ്രതിനിധികളും നാട്ടുകാരും രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മകൾ ആരതി, മകൻ അരവിന്ദ്, ഭാര്യ ഷീല എന്നിവർ രാമചന്ദ്രന്റെ മൃതദേഹത്തിൽ പ്രാർത്ഥനാപൂർവ്വം ആദരം അർപ്പിച്ചത് കണ്ടുനിന്നവരുടെ കണ്ണുകളെപ്പോലും ഈറനാക്കി. പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിർദേശം നൽകി.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-nation-bids-farewell-to-n-ramachandran-the-funeral-will-be-held-this-afternoon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആദിൽ ഹുസൈൻ ഷായുടെ കുടുംബത്തെ ചേർത്തുപിടിച്ച് ഒമർ അബ്ദുള്ള</title>
		<link>https://www.chandrikadaily.com/omar-abdullah-joins-adil-hussain-shahs-family.html</link>
					<comments>https://www.chandrikadaily.com/omar-abdullah-joins-adil-hussain-shahs-family.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 24 Apr 2025 10:57:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adil hussain]]></category>
		<category><![CDATA[cremation]]></category>
		<category><![CDATA[Omar Abdullah]]></category>
		<category><![CDATA[pahalgam attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339100</guid>

					<description><![CDATA[ഭീകരരെ തടഞ്ഞ് തോക്ക് തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കുതിരക്കാരനായ  സയ്യിദ് ആദിൽ ഹുസൈൻ ഷാ (30) കൊല്ലപ്പെട്ടത്]]></description>
										<content:encoded><![CDATA[<p>ശ്രീനഗർ: വിനോദ സഞ്ചാരികളെ ഭീകരരിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പഹൽഗാമിൽ വെടിയേറ്റ് മരിച്ച സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഭീകരരെ തടഞ്ഞ് തോക്ക് തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കുതിരക്കാരനായ  സയ്യിദ് ആദിൽ ഹുസൈൻ ഷാ (30) കൊല്ലപ്പെട്ടത്. പഹൽഗാമിലെ ഹപത്‌നാർഡ് ഗ്രാമത്തിൽ, നൂറുകണക്കിന് പേർ ആദിൽ ഹുസൈൻ ഷായ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.</p>
<p>പതിവുപോലെ പഹൽഗാമിലെ ബൈസരൻ പുൽമേടിലേക്ക് വിനോദസഞ്ചാരികളെ കുതിരപ്പുറത്തേറ്റി പോവുകയായിരുന്നു സയ്യിദ് ആദിൽ ഹുസൈൻ ഷാ. അതിനിടെയാണ് അപ്രതീക്ഷിത ഭീകരാക്രമണമുണ്ടായത്. തന്&#x200d;റെ കൂടെയുള്ള സഞ്ചാരികൾക്ക് നേരെ ഭീകരൻ തോക്ക് ചൂണ്ടിയതോടെ ആദിൽ ഹുസൈൻ ഷാ തടയാൻ ശ്രമിച്ചു. അദ്ദേഹം ഭീകരന്&#x200d;റെ കയ്യിലെ തോക്ക് തട്ടിമാറ്റാൻ ശ്രമിച്ചെന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ മകനാണ് പറഞ്ഞത്.</p>
<p>ആയുധധാരികളായ ഭീകരരെ നേരിടാൻ കാണിച്ച ധൈര്യത്തെ ഒമർ അബ്ദുള്ള പ്രശംസിച്ചു. വിനോദ സഞ്ചാരികളെ സംരക്ഷിക്കാനുള്ള ധീരമായ ശ്രമത്തിനിടെയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷായുടെ വൃദ്ധരായ മാതാപിതാക്കളെ സന്ദർശിച്ച്, സർക്കാർ ഒപ്പമുണ്ടെന്ന് ഒമർ അബ്ദുള്ള ഉറപ്പ് നൽകി.</p>
<p>സംഭവം നടന്ന ദിവസം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ആക്രമണത്തെക്കുറിച്ച് അറിഞ്ഞതെന്ന് ഷായുടെ വൃദ്ധരായ മാതാപിതാക്കൾ പറഞ്ഞു- &#8220;ഞങ്ങൾ അവനെ വിളിച്ചു. പക്ഷേ അവന്&#x200d;റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വൈകുന്നേരം 4.30 ന് അവന്റെ ഫോൺ ഓണായി. പക്ഷേ എത്ര വിളിച്ചിട്ടും ഫോണ്&#x200d; എടുത്തില്ല. ഞങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് ഓടി, അപ്പോഴാണ് ആക്രമണത്തിൽ അവന് പരിക്കേറ്റെന്ന്  അറിഞ്ഞത്. എന്&#x200d;റെ മകൻ രക്തസാക്ഷിയായി. ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അവൻ. ഞങ്ങൾക്ക് നീതി വേണം. അവൻ പാവമാണ്. എന്തിനാണ് അവനെ കൊന്നുകളഞ്ഞത്? ഉത്തരവാദികളായവരെ ശിക്ഷിക്കണം&#8221;- പിതാവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞു.</p>
<p>ഷാ കൊല്ലപ്പെട്ടതോടെ വൃദ്ധരായ മാതാപിതാക്കളും ഭാര്യയും കുട്ടികളും അനാഥരായി- &#8220;കുതിരയെ മേച്ച് അവൻ കുടുംബത്തെ പോറ്റി. അവനില്ലാതെ ഞങ്ങൾ എങ്ങനെ ജീവിക്കും എന്നറിയില്ല. അവനില്ലാതെ എന്തുചെയ്യുമെന്ന് ഞങ്ങൾക്ക് അറിയില്ല&#8221;- ആദിൽ ഹുസൈൻ ഷായുടെ മാതാവ് പറഞ്ഞു. ഒപ്പമുണ്ടെന്നും കഴിയുന്നതെല്ലാം ചെയ്യുമെന്നും കുടുംബത്തിന് ഉറപ്പ് നൽകിയാണ് ജമ്മു കശ്മീർ മുഖ്യമന്ത്രി മടങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/omar-abdullah-joins-adil-hussain-shahs-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കശ്മീരില്‍ കിട്ടിയ സഹോദരങ്ങളാണ് മുസാഫിറും സമീറും, അള്ളാ അവരെ രക്ഷിക്കട്ടെ&#8217;; പഹല്‍ഗാമില്‍ തീവ്രവാദി ആക്രമണത്തില്‍ മരിച്ച രാമചന്ദ്രന്റെ മകള്‍ ആരതി</title>
		<link>https://www.chandrikadaily.com/musafir-and-sameer-are-brothers-we-found-in-kashmir-may-allah-save-them-aarti-daughter-of-ramachandran-who-died-in-the-terrorist-attack-in-pahalgam.html</link>
					<comments>https://www.chandrikadaily.com/musafir-and-sameer-are-brothers-we-found-in-kashmir-may-allah-save-them-aarti-daughter-of-ramachandran-who-died-in-the-terrorist-attack-in-pahalgam.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 24 Apr 2025 09:49:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[pahalgam attack]]></category>
		<category><![CDATA[terrorist attack]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339093</guid>

					<description><![CDATA[കൊച്ചി: ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് വിശദീകരിച്ച് ദൃക്‌സാക്ഷിയായ കൊച്ചി സ്വദേശി ആരതി. ഭീകരാക്രമണത്തില്‍ ആരതിയുടെ പിതാവ് രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പ് താന്‍ നേരില്‍ കണ്ടെന്നും അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ആരതി പറയുന്നു. കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും തന്നെ അനിയത്തിയെപ്പോലെ കൊണ്ടുനടന്നു. പ്രദേശവാസികള്‍ വലിയ സഹായമായിരുന്നു. തനിക്ക് അവിടെ രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയര്‍പോര്‍ട്ടില്‍ വെച്ച് പറഞ്ഞതെന്നും ആരതി പറയുന്നു. &#8216;മിനി സ്വിറ്റ്‌സര്‍ലാന്റ് എന്നു പറഞ്ഞ ഏരിയയിലായിരുന്നു ഞങ്ങള്‍. നിറയെ വിദേശികള്‍ ഉണ്ടായിരുന്നു. പെട്ടെന്നാണ് ശബ്ദം [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ജമ്മുകശ്മീരിലെ പഹല്&#x200d;ഗാം ഭീകരാക്രമണത്തെക്കുറിച്ച് വിശദീകരിച്ച് ദൃക്‌സാക്ഷിയായ കൊച്ചി സ്വദേശി ആരതി. ഭീകരാക്രമണത്തില്&#x200d; ആരതിയുടെ പിതാവ് രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പ് താന്&#x200d; നേരില്&#x200d; കണ്ടെന്നും അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ആരതി പറയുന്നു. കശ്മീരി ഡ്രൈവര്&#x200d;മാരായ മുസാഫിറും സമീറും തന്നെ അനിയത്തിയെപ്പോലെ കൊണ്ടുനടന്നു. പ്രദേശവാസികള്&#x200d; വലിയ സഹായമായിരുന്നു. തനിക്ക് അവിടെ രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയര്&#x200d;പോര്&#x200d;ട്ടില്&#x200d; വെച്ച് പറഞ്ഞതെന്നും ആരതി പറയുന്നു.</p>
<p>&#8216;മിനി സ്വിറ്റ്‌സര്&#x200d;ലാന്റ് എന്നു പറഞ്ഞ ഏരിയയിലായിരുന്നു ഞങ്ങള്&#x200d;. നിറയെ വിദേശികള്&#x200d; ഉണ്ടായിരുന്നു. പെട്ടെന്നാണ് ശബ്ദം കേട്ടത്. ഗണ്&#x200d; ഷോട്ടാണെന്ന് മനസ്സിലായില്ല. രണ്ടാമത് വീണ്ടും ശബ്ദം കേള്&#x200d;ക്കുകയും ദൂരെ നിന്നും മുകളിലേക്ക് വെടിവെക്കുന്നത് കാണുകയും ചെയ്തു. തീവ്രവാദി ആക്രമണം ആണെന്ന് അപ്പോള്&#x200d; തന്നെ മനസ്സിലായി. ഞാന്&#x200d; അച്ഛനെയും മക്കളെയും നിലത്തേക്ക് കിടത്തി, ഞാനും കിടന്നു. അമ്മ കൂടെ ഉണ്ടായിരുന്നില്ല. പിന്നീട് അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. അതിനിടെയാണ് ഒരു തീവ്രവാദി പുറത്തേക്ക് വന്നത്. എല്ലാവരോടും കിടക്കാന്&#x200d; പറഞ്ഞു. എന്തോ ചോദിക്കുന്നു ഷൂട്ട് ചെയ്യുന്നു എന്നതാണ് പിന്നീട് കണ്ടത്. അടുത്തതായി അച്ഛന്റെയും എന്റെയും അടുത്തേക്ക് വന്നു. ഒറ്റ വാക്കാണ് ചോദിച്ചത്. കലിമയെന്നാണ് പറഞ്ഞത്. മനസ്സിലായിരുന്നില്ല ആദ്യം. അപ്പോഴേക്കും അച്ഛനെയും എന്റെ മുന്നില്&#x200d;വെച്ച് വെടിവെച്ചു.</p>
<p>എന്റെ മക്കളും കൂടെയുണ്ടായിരുന്നു. ഞാന്&#x200d; അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. മക്കള്&#x200d; &#8216;അമ്മാ ലെറ്റ്‌സ് മൂവ്&#8217; എന്ന് പറഞ്ഞപ്പോഴാണ് അവിടെ നിന്നും മാറുന്നതിനെക്കുറിച്ച് ആലോചിച്ചത്. എന്റെ തലയില്&#x200d; ഒന്ന് കുത്തിയിരുന്നു. വെടിവെക്കാനാണോ പേടിപ്പിക്കാനാണോ എന്നറിയില്ല. മക്കള്&#x200d; കരഞ്ഞപ്പോള്&#x200d; അയാള്&#x200d; പോയി. എന്റെ അടുത്ത് വന്നയാള്&#x200d; സൈനിക വേഷത്തില്&#x200d; അല്ലായിരുന്നു. പടക്കം പൊട്ടണപോലത്തെ ശബ്ദമായിരുന്നു. അവരൊക്കെ എവിടെ നിന്നാണ് വന്നതെന്നൊന്നും എനിക്ക് അറിയില്ല. ഞാനൊരു ട്രോമയിലാണ് ഇത് പറയുന്നത്. ഏതൊക്കെയോ വഴികളിലൂടെ കാട്ടിലൂടെ ഓടി രക്ഷപ്പെട്ടു. അര മുക്കാല്&#x200d; മണിക്കൂര്&#x200d; കഴിഞ്ഞാണ് സിഗ്നല്&#x200d; കിട്ടിയത്. തുടര്&#x200d;ന്ന് ഞാന്&#x200d; എന്റെ കശ്മീരി ഡ്രൈവര്&#x200d; മുസാഫിറിനെ ഫോണില്&#x200d; വിളിച്ചു. അയാളാണ് മറ്റുകാര്യങ്ങളൊക്കെ ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/musafir-and-sameer-are-brothers-we-found-in-kashmir-may-allah-save-them-aarti-daughter-of-ramachandran-who-died-in-the-terrorist-attack-in-pahalgam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
