<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pakisthan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pakisthan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 22 Sep 2025 09:35:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pakisthan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാകിസ്ഥാന്‍: സ്വന്തം ജനതയ്ക്ക് മേല്‍ ബോംബാക്രമണം, 30 പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/pakistan-bombing-of-own-people-30-killed.html</link>
					<comments>https://www.chandrikadaily.com/pakistan-bombing-of-own-people-30-killed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 22 Sep 2025 09:35:49 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[bomb attack]]></category>
		<category><![CDATA[pakisthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355237</guid>

					<description><![CDATA[ആക്രമണത്തില്‍ ഗ്രാമത്തിന്റെ ഭൂരിഭാഗവും നശിച്ചു]]></description>
										<content:encoded><![CDATA[<p>ഇസ്ലാമാബാദ്: ഖൈബര്&#x200d; പഷ്തൂണ്&#x200d; പ്രവിശ്യയിലെ തിരാഹ് താഴ്വരയിലെ മാത്രെ ധാര ഗ്രാമത്തില്&#x200d; പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്&#x200d; 30 പേര്&#x200d; കൊല്ലപ്പെട്ടു. മരിച്ചവരില്&#x200d; സ്ത്രീകളും കുട്ടികളും ഉള്&#x200d;പ്പെടുന്നു, നിരവധി പേര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്.</p>
<p>പാക് വ്യോമസേന എട്ട് എല്&#x200d; എസ് -6 ബോംബുകള്&#x200d; ഇട്ടതായാണ് റിപ്പോര്&#x200d;ട്ട്. ആക്രമണത്തില്&#x200d; ഗ്രാമത്തിന്റെ ഭൂരിഭാഗവും നശിച്ചു. നടപടിയുടെ ലക്ഷ്യം തെഹരീക് ഇ-താലിബാന്&#x200d; ഭീകരരുടെ ഒളിത്താവളങ്ങളായിരുന്നുവെങ്കിലും, കൊല്ലപ്പെട്ടവരില്&#x200d; ഭീകരര്&#x200d; ഇല്ല, സാധാരണ ഗ്രാമവാസികളാണ് കൊല്ലപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pakistan-bombing-of-own-people-30-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെലവ് വഹിക്കാമെന്നേറ്റിട്ടും മൃതദേഹം വിട്ടുനല്&#x200d;കിയില്ലെന്ന് ബന്ധുക്കള്&#x200d;; സുള്&#x200d;ഫിക്കറിന്റെ ഖബറടക്കം വിവാദത്തില്&#x200d;</title>
		<link>https://www.chandrikadaily.com/pakistan-keralite.html</link>
					<comments>https://www.chandrikadaily.com/pakistan-keralite.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 23 May 2023 04:48:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pakisthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255355</guid>

					<description><![CDATA[തീവ്രവാദപ്രവര്&#x200d;ത്തനവുമായി ബന്ധപ്പെട്ടാണ് സുള്&#x200d;ഫിക്കര്&#x200d; പോയതെന്നാണ് സൈന്യത്തിന്റെ നിഗമനം.]]></description>
										<content:encoded><![CDATA[<p>കറാച്ചിജയിലില്&#x200d; മരിച്ച തൃത്താല സ്വദേശി സുള്&#x200d;ഫിക്കറിന്റെ മൃതദേഹം ഖബറടക്കുന്നതിനെച്ചൊല്ലി വിവാദം. പിതാവ് വയോധികനായതിനാലും സഹോദരങ്ങള്&#x200d; വിദേശത്തായിരുന്നതിനാലും മയ്യിത്ത് നാട്ടിലെത്തിച്ചുതരണമെന്ന് ആവശ്യപ്പെട്ടിട്ടും അത് അനുവദിച്ചില്ലെന്ന് സുള്&#x200d;ഫിക്കറിന്റെ ബന്ധുക്കള്&#x200d; ആരോപിച്ചു. ഛത്തീസ് ഗഡില്&#x200d; പോയി മയ്യിത്ത് സ്വീകരിക്കണമെന്ന വാശിയിലായിരുന്നു പ്രതിരോധമന്ത്രാലയം. ഇതേതുടര്&#x200d;ന്ന് പഞ്ചാബിലെ അമൃത്സറില്&#x200d; ഖബറടക്കം നടത്താനാണ് തീരുമാനം. സുള്&#x200d;ഫിക്കര്&#x200d; തീവ്രവാദിയായിരുന്നില്ലെന്നാണ് പിതാവും ബന്ധുക്കളും പറയുന്നത്. എങ്ങനെയാണ് കറാച്ചിജയിലിലെത്തിയതെന്ന് അറിയില്ല. മരണത്തെക്കുറിച്ചും കാര്യമായ വിശദീകരണങ്ങള്&#x200d; ലഭിച്ചിട്ടില്ല. കൊച്ചിയില്&#x200d; മയ്യിത്ത് എത്തിക്കാനുള്ള ചെലവ് വഹിക്കാമെന്നേറ്റിട്ടും വിട്ടുതരാത്തതില്&#x200d; ഖിന്നരാണ് ബന്ധുക്കള്&#x200d;. അഞ്ചുവര്&#x200d;ഷം മുമ്പാണ് വിദേശത്തുവെച്ച് സുള്&#x200d;ഫിക്കറിനെ കാണാതായത്. പാക്കിസ്താനില്&#x200d; ജോലിക്കായി ചെന്നിരിക്കാമെന്നാണ് നിഗമനം. വിസയില്ലാതെ പിടിക്കപ്പെട്ടിരിക്കാനുള്ള സാധ്യതയും കാണുന്നു. അതേസമയം തീവ്രവാദപ്രവര്&#x200d;ത്തനവുമായി ബന്ധപ്പെട്ടാണ് സുള്&#x200d;ഫിക്കര്&#x200d; പോയതെന്നാണ് സൈന്യത്തിന്റെ നിഗമനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pakistan-keralite.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തകര്&#x200d;ച്ചയുടെ പാക് വഴി- എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/pace-of-decline-editorial.html</link>
					<comments>https://www.chandrikadaily.com/pace-of-decline-editorial.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 15 May 2023 12:48:30 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pakisthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=254007</guid>

					<description><![CDATA[ഓരോ ഘട്ടത്തിലും കൂട് തുറന്ന് പുറത്തുവരുന്ന ഇമ്രാന്&#x200d;ഖാനെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് രാജ്യത്തെ രാഷ്ട്രീയ മേലാളന്&#x200d;മാര്&#x200d;.]]></description>
										<content:encoded><![CDATA[<p>എലിയെ പേടിച്ച് ഇല്ലം ചുടുന്ന ജോലിയിലാണ് പാകിസ്താനിലെ ഭരണകൂടം. ഭരണകാര്യങ്ങളെല്ലാം മറന്ന് ഇമ്രാന്&#x200d; ഖാന്&#x200d; എന്ന രാഷ്ട്രീയക്കാരനെ കൂട്ടിലടക്കാനുള്ള വ്യഗ്രതയിലാണ് അവര്&#x200d;. പക്ഷെ, ഇതൊരു സാധാരണ എലിയല്ല. പാകിസ്താനിലെ രാഷ്ട്രീയക്കോട്ടകള്&#x200d; തുരന്നുകൊണ്ടിരിക്കുന്ന ഖാനെ രാജ്യത്തെ മുഖ്യധാരാ പാര്&#x200d;ട്ടികള്&#x200d; മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ്. പാമ്പും കീരിയുമായി കഴിഞ്ഞിരുന്ന നവാസ് ശരീഫിന്റെ പാകിസ്താന്&#x200d; മുസ്്‌ലിം ലീഗും പാകിസ്താന്&#x200d; പീപ്പിള്&#x200d;സ് പാര്&#x200d;ട്ടി(പി.പി.പി)യും ഇപ്പോള്&#x200d; കൈകോര്&#x200d;ത്തിരിക്കുന്നത് തന്നെ അദ്ദേഹത്തെ പേടിച്ചിട്ടാണ്. ശത്രുവിന്റെ ശത്രു മിത്രമെന്ന മിനിമം അഡ്ജസ്റ്റ്‌മെന്റിലൂടെയാണ് അവര്&#x200d; മുന്നോട്ടുപോകുന്നത്. 1996ല്&#x200d; പാകിസ്താന്&#x200d; തെഹ്‌രീകെ ഇന്&#x200d;സാഫ് പാര്&#x200d;ട്ടി(പി.ടി.ഐ) രൂപീകരിച്ച് എലിയെപ്പോലെ കടന്നുവന്ന ഇമ്രാന്&#x200d;ഖാന്&#x200d; പുലിയെപ്പോലെ വളര്&#x200d;ന്ന് തങ്ങള്&#x200d;ക്ക് ഭീഷണിയാകുമെന്ന് മുസ്്‌ലിം ലീഗും പി.പി.പിയും മാത്രമല്ല, പാകിസ്താന്റെ രാഷ്ട്രീയ കളത്തില്&#x200d; ഇടയ്ക്ക് ഇറങ്ങിക്കളിച്ച് ശീലമുള്ള സൈന്യവും ജുഡീഷ്യറിയും പ്രതീക്ഷിച്ചതല്ല. ഈ പുലിയെ കെണിവെച്ച് പിടിക്കാന്&#x200d; ഭരണകൂടവും സൈന്യവും ചേര്&#x200d;ന്ന് നടത്തുന്ന ശ്രമങ്ങളാണിപ്പോള്&#x200d; പാകിസ്താനെ പ്രക്ഷുബ്ധമാക്കിയിരിക്കുന്നത്. ഓരോ ഘട്ടത്തിലും കൂട് തുറന്ന് പുറത്തുവരുന്ന ഇമ്രാന്&#x200d;ഖാനെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് രാജ്യത്തെ രാഷ്ട്രീയ മേലാളന്&#x200d;മാര്&#x200d;.</p>
<p>2022 ഏപ്രിലില്&#x200d; അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയെങ്കിലും തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് ആവശ്യപ്പെട്ട് കാടിളക്കി ഓടി നടക്കുന്ന അദ്ദേഹത്തെ വെറുതെവിട്ടാല്&#x200d; പാക് രാഷ്ട്രീയ ഭൂപടത്തില്&#x200d;നിന്ന് തങ്ങള്&#x200d; തുടച്ചുനീക്കപ്പെടുമെന്ന് പലരും ഭയക്കുന്നുണ്ട്. അടുത്തൊരു തിരഞ്ഞെടുപ്പ് നടത്തിയാല്&#x200d; ഇമ്രാന്&#x200d; ഖാന്&#x200d; വീണ്ടും അധികാരത്തില്&#x200d; തിരിച്ചെത്തുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്&#x200d;ക്കും പ്രതികൂലിക്കുന്നവര്&#x200d;ക്കും ഒരുപോലെ അറിയാം. തിരഞ്ഞെടുപ്പിന് മുമ്പ് ഇമ്രാന്&#x200d; ഖാനെ പിടിച്ചുകെട്ടി ഭീഷണി ഒഴിവാക്കാനുള്ള കോലാഹലങ്ങളാണ് രാജ്യത്തിപ്പോള്&#x200d; ഉയര്&#x200d;ന്നു കേള്&#x200d;ക്കുന്നത്. വല മുറുക്കുന്നിന്റെ ഭാഗമായി പ്രധാനമന്ത്രി പദത്തില്&#x200d;നിന്ന് പുറത്താക്കപ്പെട്ട ശേഷം അദ്ദേഹത്തിനെതിരെ ചെറുതും വലുതുമായി നൂറിലേറെ കേസുകള്&#x200d; കൊണ്ടുവന്നിട്ടുണ്ട്. അറസ്റ്റ് നീക്കങ്ങള്&#x200d; പലതും നടന്നെങ്കിലും പ്രതീക്ഷിച്ചതു പോലെ ഫലം കണ്ടില്ല. ഏറ്റവുമൊടുവില്&#x200d; ഇസ്‌ലാമാബാദ് ഹൈക്കോടതിയില്&#x200d; ഹാജരാകാനെത്തിയപ്പോള്&#x200d; പാക് റേഞ്ചര്&#x200d;മാര്&#x200d; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടിച്ചുകൊണ്ടുപോയെങ്കിലും സുപ്രീംകോടതി ഇടപെട്ട് അദ്ദേഹത്തെ വിട്ടയച്ചു. കോടതി വളപ്പില്&#x200d;നിന്ന് അറസ്റ്റ് വാറന്റ് പോലുമില്ലാതെ ഒരാളെ കസ്റ്റഡിയിലെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. പാക് ജുഡീഷ്യറി ഇമ്രാന്&#x200d; ഖാന്റെ കൂടെയാണെന്ന്് ഭരണകൂടവും സൈന്യവും ഒരുപോലെ സംശയിക്കുന്നുണ്ട്. പൊതുതിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തെ അയോഗ്യത കല്&#x200d;പ്പിച്ച് പുറത്തുനിര്&#x200d;ത്താനാണ് ഭരണകൂടം തന്ത്രങ്ങള്&#x200d; മെനയുന്നത്. അതിന് ഏതെങ്കിലും കേസില്&#x200d; കുടുക്കി കോടതിയെക്കൊണ്ട് ശിക്ഷ വാങ്ങിക്കൊടുക്കണം. പക്ഷെ, ജുഡീഷ്യറിയുടെ സ്വന്തക്കാരനെ അത്ര എളുപ്പം തൊടാനാവില്ലെന്നതാണ് സത്യം.</p>
<p>രാഷ്ട്രീയ ശത്രുവിനെ രക്തരഹിത ഓപ്പറേഷനിലൂടെ കീഴ്‌പ്പെടുത്താനായില്ലെങ്കില്&#x200d; രക്തമൊഴുക്കി ലക്ഷ്യം നേടാന്&#x200d; ശ്രമിച്ച പാരമ്പര്യം പാകിസ്താനുണ്ട്. മുന്&#x200d; പ്രധാനമന്ത്രിമാരായ സുല്&#x200d;ഫിക്കര്&#x200d; അലി ഭൂട്ടോയും മകള്&#x200d; ബേനസീര്&#x200d; ഭൂട്ടോയുമൊക്കെ അതിന്റെ ഇരകള്&#x200d;. കഴിഞ്ഞ വര്&#x200d;ഷം നവംബറില്&#x200d; വസീറാബാദിലെ ഒരു രാഷ്ട്ര റാലിയില്&#x200d; സംസാരിക്കവെ വെടിയേറ്റത് ഇമ്രാന്&#x200d; ഖാനുള്ള അപായ സൂചന മാത്രമാണ്. കഴിഞ്ഞ ദിവസം നടന്ന അറസ്റ്റിനുശേഷം അദ്ദേഹത്തെ കസ്റ്റഡിയില്&#x200d; ആസൂത്രിതമായി കൊലപ്പെടുത്താന്&#x200d; ശ്രമിച്ചുവെന്ന് അഭിഭാഷകര്&#x200d; ആരോപിക്കുന്നുണ്ട്. പാക് ആഭ്യന്തര മന്ത്രി റാണ സനാഉല്ല കടുംകൈകളെക്കുറിച്ച് പലവട്ടം സൂചിപ്പിച്ചുകഴിഞ്ഞു. ഇമ്രാന്&#x200d; ഖാനെ ഉന്മൂലനം ചെയ്യേണ്ടിവരുമെന്ന് ഭീഷണി മുഴക്കിയ അദ്ദേഹം അടുത്തിടെ പി.ടി.ഐയെ നിരോധിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇമ്രാന്&#x200d; ഖാന്&#x200d; കൂട്ടിലൊതുങ്ങുന്നില്ലെങ്കില്&#x200d; പി.ടി.ഐയെ നിരോധിച്ചെങ്കിലും ഭീഷണി ഒഴിവാക്കാനുള്ള നീക്കങ്ങളാണ് ഭരണകൂടം നടത്തുന്നത്. രാഷ്ട്രീയ അധികാരവടം വലിയിലും കുതികാല്&#x200d; വെട്ടിലും പരാജയപ്പെടുന്നത് പാകിസ്താന്&#x200d; എന്ന രാജ്യമാണ്. രാഷ്ട്രീയ ബലപരീക്ഷങ്ങള്&#x200d;ക്കിടയില്&#x200d; അടിസ്ഥാന പ്രശ്‌നങ്ങള്&#x200d; അവഗണിക്കപ്പെടുകയും ജനങ്ങള്&#x200d; പട്ടിണി കിടക്കേണ്ടിയും വരുന്നു. കോവിഡ് മഹാമാരിക്കുശേഷം തകര്&#x200d;ന്നുകൊണ്ടിരിക്കുന്ന പാക് സമ്പദ്ഘടനയെ രക്ഷിക്കാന്&#x200d; ശക്തമായ ഭരണകൂടം അധികാരത്തില്&#x200d; വരേണ്ടതുണ്ട്. പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിക്കുമ്പോള്&#x200d; അത്തരമൊരു സാധ്യത സമീപ കാലത്തൊന്നും പ്രതീക്ഷിക്കേണ്ടതില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pace-of-decline-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിലാവൽ ഭൂട്ടോയുടെ സന്ദർശനത്തിന് പിന്നാലെ 600 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാൻ പാക്കിസ്ഥാൻ</title>
		<link>https://www.chandrikadaily.com/pakisthanwillreleaseindainfishermans.html</link>
					<comments>https://www.chandrikadaily.com/pakisthanwillreleaseindainfishermans.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 06 May 2023 09:04:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[bilwalbhuto]]></category>
		<category><![CDATA[indian fisherman]]></category>
		<category><![CDATA[pakisthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251890</guid>

					<description><![CDATA[.മെയ് മാസം 12 ാം തിയതി 200 മത്സ്യത്തൊഴിലാളികളെയും മെയ് 14 ന് 400 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്നുമാണ് റിപ്പോർട്ടുകൾ.]]></description>
										<content:encoded><![CDATA[<p>ഗോവയിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പങ്കെടുത്തതിന് പിന്നാലെ ഇന്ത്യൻ മത്സ്യതൊഴിലാളികളെ വിട്ടയക്കാൻ പാക്കിസ്ഥാൻ തീരുമാനം. 600 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കാണ് മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷ. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്ഥാൻ പിടികൂടിയ മത്സ്യതൊഴിലാളികളെയാണ് പാക്കിസ്ഥാൻ വിട്ടയക്കുക .മെയ് മാസം 12 ാം തിയതി 200 മത്സ്യത്തൊഴിലാളികളെയും മെയ് 14 ന് 400 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്നുമാണ് റിപ്പോർട്ടുകൾ.നിലവിൽ 705 ഇന്ത്യൻ പൗരന്മാരാണ് പാകിസ്ഥാൻ ജയിലുകളിൽ കഴിയുന്നത്. അതിൽ 654 പേർ മത്സ്യത്തൊഴിലാളികളാണ്. പാകിസ്ഥാൻ മോചിപ്പിക്കാൻ തീരുമാനിച്ച മത്സ്യത്തൊഴിലാളികളെ വാഗാ അതിർത്തിയിൽ വെച്ചാകും ഇന്ത്യൻ അധികൃതർക്ക് കൈമാറുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pakisthanwillreleaseindainfishermans.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തിയ ശാസ്ത്രജ്ഞനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/sceintistarrestebyats.html</link>
					<comments>https://www.chandrikadaily.com/sceintistarrestebyats.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 05 May 2023 01:35:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[maharashtraats]]></category>
		<category><![CDATA[pakisthan]]></category>
		<category><![CDATA[SCIENTIST]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251625</guid>

					<description><![CDATA[മഹാരാഷ്ട്രയിലെ പുണെയിൽ സ്ഥിതി ചെയ്യുന്ന ഡിഫൻസ് റിസർച് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറാണ് പിടിയിലായത്]]></description>
										<content:encoded><![CDATA[<p>പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകി എന്ന കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിലെ ശാസ്ത്രഞ്ജനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പുണെയിൽ സ്ഥിതി ചെയ്യുന്ന ഡിഫൻസ് റിസർച് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറാണ് പിടിയിലായത് .</p>
<p>പ്രദീപ് കുരുൽക്കറിനെ പാക്കിസ്ഥാൻ ഏജൻസി ഹണി ട്രാപ്പിൽ കുടുക്കി തങ്ങളുടെ ആവശ്യാനുസരണം ഉപയോഗിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ.പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ഇയാൾ വാട്സ്ആപ്പ് വഴിയാണ് ബന്ധപ്പെട്ടത്. ഇതിന്റെ തെളിവുകൾ എടിഎസിന് ലഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sceintistarrestebyats.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരേന്ത്യയെ നടുക്കിയ ഭൂകമ്പത്തിൽ പാക്കിസ്ഥാനിൽ 9 പേർ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/earthquake-pakisthan-northindia.html</link>
					<comments>https://www.chandrikadaily.com/earthquake-pakisthan-northindia.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 22 Mar 2023 04:42:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Earthquacke]]></category>
		<category><![CDATA[news]]></category>
		<category><![CDATA[northindia]]></category>
		<category><![CDATA[pakisthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243743</guid>

					<description><![CDATA[ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ്]]></description>
										<content:encoded><![CDATA[<p>ഇന്നലെ രാത്രി രാജ്യ തലസ്ഥാനമടക്കം ഉത്തരേന്ത്യയെ നടുക്കിയ ഭൂകമ്പത്തിൽ പാക്കിസ്ഥാനിൽ 9 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് പാക്കിസ്ഥാന്റെ ചില ഭാഗങ്ങളിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒമ്പത് പേർ മരിക്കുകയും 160 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ്, അതേസമയം അതിന്റെ ആഴം 180 കിലോമീറ്ററാണെന്ന് പാകിസ്ഥാൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.</p>
<p>ലാഹോർ, ഇസ്ലാമാബാദ്, റാവൽപിണ്ടി, ക്വറ്റ, പെഷവാർ, കൊഹാട്ട്, ലക്കി മർവാട്ട്, തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.ഗുജ്‌റൻവാല, ഗുജറാത്ത്, സിയാൽകോട്ട്, കോട് മോമിൻ, മധ് രഞ്ജ, ചക്‌വാൾ, കോഹട്ട്, ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലകളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.</p>
<p>അന്താരാഷ്ട്ര ഭൂകമ്പ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, പാകിസ്ഥാനെ കൂടാതെ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/earthquake-pakisthan-northindia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ധന വില കൂട്ടാന്&#x200d; പാക്കിസ്ഥാന്&#x200d;; ലീറ്ററിന് ഇനി 295.64 രൂപ</title>
		<link>https://www.chandrikadaily.com/pakistan-to-raise-fuel-prices.html</link>
					<comments>https://www.chandrikadaily.com/pakistan-to-raise-fuel-prices.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 15 Feb 2023 16:44:49 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[oil]]></category>
		<category><![CDATA[pakisthan]]></category>
		<category><![CDATA[price]]></category>
		<category><![CDATA[prise rise]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238200</guid>

					<description><![CDATA[പാക്ക് രൂപയുടെ മൂല്യം കുറയുന്നതും എണ്ണ ഇറക്കുമതിയുടെ ചെലവ് കൂടുന്നതുമാണ് ഇന്ധനവില വര്&#x200d;ധനയില്&#x200d; പ്രതിഫലിക്കുന്നത് എന്നാണു റിപ്പോര്&#x200d;ട്ട്.]]></description>
										<content:encoded><![CDATA[<p>ഇസ്‌ലാമാബാദ്- സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന പാക്കിസ്ഥാനില്&#x200d; ഇന്ധനവില കുത്തനെ കൂട്ടുന്നു. പെട്രോളിനും ഡീസലിനും ലീറ്ററിന് 32 പാക്കിസ്ഥാന്&#x200d; രൂപ വീതം കൂട്ടുമെന്നാണു പ്രാദേശിക മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്. ഫെബ്രുവരി 16 മുതലായിരിക്കും പുതിയ നിരക്ക് നിലവില്&#x200d; വരുന്നത്. ഇതോടെ പാക്കിസ്ഥാനിലെ ജനജീവിതം കൂടുതല്&#x200d; ദുസ്സഹമാകും.</p>
<p>പെട്രോളിന് 12.8 ശതമാനമാണ് ഒറ്റയടിക്കു കൂട്ടുന്നത്. ഇതോടെ, പെട്രോള്&#x200d; ലീറ്ററിന് 250 ല്&#x200d;നിന്ന് 282 രൂപയാകും. ഡീസലിന് 12.5 ശതമാനം കൂട്ടുന്നതോടെ ലീറ്ററിന് 262.8ല്&#x200d; നിന്ന് 295.64 രൂപയാകും. മണ്ണെണ്ണവിലയും വര്&#x200d;ധിക്കും. ലീറ്ററിന് 217.88 രൂപയാകും പുതിയ വില.</p>
<p>പാക്ക് രൂപയുടെ മൂല്യം കുറയുന്നതും എണ്ണ ഇറക്കുമതിയുടെ ചെലവ് കൂടുന്നതുമാണ് ഇന്ധനവില വര്&#x200d;ധനയില്&#x200d; പ്രതിഫലിക്കുന്നത് എന്നാണു റിപ്പോര്&#x200d;ട്ട്. ഈ മാസം ആദ്യം ഇന്ധനവില ലീറ്ററിന് 35 രൂപ കൂട്ടിയിരുന്നു. പാല്&#x200d;, പച്ചക്കറി, മാംസം ഉള്&#x200d;പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്&#x200d;ക്കും രാജ്യത്തു വലിയ വിലക്കയറ്റമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pakistan-to-raise-fuel-prices.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാകിസ്താനിലേക്ക് നോക്കുന്നത് നല്ലതാണ് -എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/better-look-at-pakistan-editorial.html</link>
					<comments>https://www.chandrikadaily.com/better-look-at-pakistan-editorial.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 03 Feb 2023 16:58:10 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Economic]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[pakisthan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235956</guid>

					<description><![CDATA[ഇത്രയും കാലം ഊതി വീര്&#x200d;പ്പിച്ചുനിര്&#x200d;ത്തിയിരുന്ന സമ്പദ്ഘടന പെട്ടെന്ന് കാറ്റൊഴിഞ്ഞപ്പോള്&#x200d; എന്തു ചെയ്യണമെന്ന് അറിയാതെ നെട്ടോട്ടമോടുകയാണ് പാകിസ്താന്&#x200d; ഭരണകൂടം.]]></description>
										<content:encoded><![CDATA[<p>ചരിത്രത്തില്&#x200d; തുല്യതയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് പാകിസ്താന്&#x200d; കടന്നുപോകുന്നത്. സാമ്പത്തിക തകര്&#x200d;ച്ചയോടൊപ്പം ആഭ്യന്തര സമാധാനവും അവര്&#x200d;ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഡോളറിനെതിരെ പാക് രൂപയുടെ മൂല്യം 270 രൂപയായി ഇടിഞ്ഞിരിക്കുന്നു. അതോടൊപ്പം അവശ്യസാധന വിലയും കുതിച്ചുയരുകയാണ്. ശ്രീലങ്കയെപ്പോലെ പാകിസ്താനും കുത്തുപാളയെടുത്ത് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) യുടെ പിന്നാലെ ഓടിത്തുടങ്ങി. ഓരോ ദിവസവും റെക്കോര്&#x200d;ഡ് ഇടിവാണ് പാകിസ്താന്&#x200d; രൂപയുടെ വിനിമയ നിരക്കില്&#x200d; സംഭവിച്ചുകൊണ്ടിരിക്കുന്നത്. പെട്രോള്&#x200d; വില ലിറ്ററിന് 250 രൂപയും ഡീസല്&#x200d; 262 ഉം കടന്നിരിക്കുകയാണ്. മണ്ണെണ്ണ വിലയ്ക്കും തീ പിടിച്ചു തുടങ്ങി.</p>
<p>പണം എത്ര എണ്ണി നല്&#x200d;കിയാലും ലഭിക്കാത്ത രൂപത്തില്&#x200d; രാജ്യത്തെ പല പെട്രോള്&#x200d; പമ്പുകളും കാലിയാണ്. ഭക്ഷ്യവസ്തു വിലയും കുതിച്ചുയരുകയാണ്. ജനങ്ങള്&#x200d; കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. ഇത്രയും കാലം ഊതി വീര്&#x200d;പ്പിച്ചുനിര്&#x200d;ത്തിയിരുന്ന സമ്പദ്ഘടന പെട്ടെന്ന് കാറ്റൊഴിഞ്ഞപ്പോള്&#x200d; എന്തു ചെയ്യണമെന്ന് അറിയാതെ നെട്ടോട്ടമോടുകയാണ് പാകിസ്താന്&#x200d; ഭരണകൂടം.</p>
<p>കേന്ദ്ര ബജറ്റ് അവതരണത്തിനുശേഷം കോര്&#x200d;പറേറ്റുകളുടെ കയ്യടി കേട്ട് സുഖിച്ചിരിക്കുന്ന കേന്ദ്ര മന്ത്രി നിര്&#x200d;മല സീതാരാമനും പാകിസ്താനിലേക്ക് കണ്ണോടിക്കുന്നത് നല്ലതാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്&#x200d; ബി.ജെ.പി കേന്ദ്രത്തില്&#x200d; അധികാരത്തിലെത്തിയശേഷം ബജറ്റ് അവതരണമെന്നാല്&#x200d; രാഷ്ട്രീയ പ്രസംഗമായി അധ:പതിച്ചിട്ടുണ്ട്. സുന്ദരമായ വാചകങ്ങളോടൊപ്പം ചില സംഖ്യകളും വിദഗ്ധമായി ഘടിപ്പിച്ചുണ്ടാക്കിയ പ്രസംഗം ഒമ്പത് സംസ്ഥാനങ്ങളില്&#x200d; നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണെന്ന ആരോപണത്തെ ഇന്ത്യന്&#x200d; ജനത മുഖ വിലക്കെടുത്തില്ലെങ്കില്&#x200d; അയല്&#x200d; രാജ്യങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികള്&#x200d; ഇന്ത്യയിലേക്ക് അതിര്&#x200d;ത്തി കടക്കാനും അധികം കാത്തിരിക്കേണ്ടിവരില്ല.</p>
<p>മോദി സര്&#x200d;ക്കാറിന്റെ സ്വന്തക്കാരനായ അദാനി പൊട്ടാനിരിക്കുന്ന മറ്റൊരു ബലൂണാണെന്ന റിപ്പോര്&#x200d;ട്ട് ഇന്ത്യന്&#x200d; ഓഹരി വിപണിയില്&#x200d; പ്രകമ്പനങ്ങള്&#x200d; സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കണക്കുകളില്&#x200d; കൃത്രിമം കാട്ടി രാജ്യം സാമ്പത്തികമായി കുതിച്ചുകൊണ്ടിരിക്കുന്നുവെന്ന് വരുത്തി തീര്&#x200d;ത്തതുകൊണ്ട് കാര്യമായില്ല. യാഥാര്&#x200d;ത്ഥ്യങ്ങള്&#x200d; ഉള്&#x200d;ക്കൊണ്ട് മുന്നോട്ടുപോകാനാണ് ശ്രമിക്കേണ്ടത്.</p>
<p>സമ്പദ്ഘടനയ്ക്ക് വമ്പന്&#x200d; തകര്&#x200d;ച്ച സംഭവിക്കാന്&#x200d; പാകിസ്താനും പലവിധ ന്യായങ്ങള്&#x200d; നിരത്തുന്നുണ്ട്. ജനങ്ങളുടെ ചോദ്യങ്ങള്&#x200d;ക്കുമുന്നില്&#x200d; ഉത്തരം കിട്ടാതാകുമ്പോള്&#x200d; ഭരണകൂടങ്ങള്&#x200d; മുന്നോട്ടുവെക്കുന്ന പതിവ് ന്യായങ്ങള്&#x200d;ക്കപ്പുറം അവയ്‌ക്കൊന്നിനും വിലയില്ല. യുക്രെയ്ന്&#x200d; യുദ്ധത്തെ തുടര്&#x200d;ന്ന് ആഗോളതലത്തില്&#x200d; സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തക തകര്&#x200d;ച്ചയോടൊപ്പം കഴിഞ്ഞവര്&#x200d;ഷം ജൂണിലുണ്ടായ പ്രളയത്തിലേക്കും പാക് സര്&#x200d;ക്കാര്&#x200d; വിരല്&#x200d; ചൂണ്ടുന്നു. പക്ഷേ, അതിനപ്പുറം അടിസ്ഥാനപരമായ നിരവധി ഘടകങ്ങള്&#x200d; പാകിസ്താനെ കുത്തുപാള എടുപ്പിച്ചതിന് പിന്നില്&#x200d; ഉണ്ടെന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
<p>അധികാരത്തിനുവേണ്ടി രാജ്യത്തെ മുഖ്യധാരാ പാര്&#x200d;ട്ടികള്&#x200d; നടത്തിയ കടിപിടികളും പാരവെപ്പുകളുമാണ് അതില്&#x200d; മുഖ്യം. പാകിസ്താന്&#x200d; തെഹ്‌രീകെ ഇന്&#x200d;സാഫ് പാര്&#x200d;ട്ടി നേതാവും മുന്&#x200d; ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്&#x200d;ഖാന്റെ രക്തത്തിനുവേണ്ടി ദാഹിച്ച പ്രധാനമന്ത്രിക്കസേരയില്&#x200d;നിന്ന് അദ്ദേഹത്തെ താഴെയിറക്കാന്&#x200d; കാണിച്ച ആവേശം രാജ്യത്തിന്റെ വിശാല താല്&#x200d;പര്യങ്ങള്&#x200d; സംരക്ഷിക്കുന്നതില്&#x200d; കാണിച്ചില്ലെന്നതാണ് യാഥാര്&#x200d;ത്ഥ്യം. പാകിസ്താന്&#x200d; പീപ്പിള്&#x200d;സ് പാര്&#x200d;ട്ടിയെയും നവാസ് ഷരീഫിന്റെ പാകിസ്താന്&#x200d; മുസ്‌ലിംലീഗിനെയും നിഷ്പ്രഭരാക്കി കുറഞ്ഞ കാലം കൊണ്ട് പാക് രാഷ്ട്രീയത്തില്&#x200d; കാലുറപ്പിച്ച ഇമ്രാന്&#x200d;ഖാനെ അധികാരത്തില്&#x200d;നിന്ന് പുറത്താക്കാന്&#x200d; ഭിന്നതകളെല്ലാം മറന്ന് കൈകോര്&#x200d;ത്ത് പുതിയ ഭരണകൂടത്തിന് രൂപം നല്&#x200d;കിയെങ്കിലും സമ്പദ്ഘടനയെ ശക്തിപ്പെടുത്താനും ആഭ്യന്തര ക്രമസമാധാനം ഉറപ്പാക്കാനും അവര്&#x200d;ക്ക് താല്&#x200d;പര്യമുണ്ടായിരുന്നില്ല. ഇപ്പോഴും അടുത്ത തിരഞ്ഞെടുപ്പില്&#x200d; നേടാനിരിക്കുന്ന ജയ പരാജയങ്ങളെക്കുറിച്ചാണ് ഇമ്രാന്&#x200d; ഖാനും പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് ഉള്&#x200d;പ്പെടെയുള്ള നേതാക്കളും സംസാരിച്ചുകൊണ്ടിരിക്കുന്നത്.</p>
<p>ഇന്ത്യയിലും തിരഞ്ഞെടുപ്പ് നേട്ടങ്ങളില്&#x200d; കണ്ണുനട്ട് മോദി സര്&#x200d;ക്കാര്&#x200d; വാഗ്ദാന പെരുമഴ പെയ്യിക്കുകയാണ്. മോഹന പ്രഖ്യാപനങ്ങള്&#x200d; ബജറ്റ് പ്രസംഗത്തോടെ അവസാനിക്കുമെന്നും അടുത്ത വര്&#x200d;ഷം വരെ അതേക്കുറിച്ച് ചോദ്യമുണ്ടാകില്ലെന്നുമുള്ള ആശ്വാസത്തിലാണ് സര്&#x200d;ക്കാറുള്ളത്. വര്&#x200d;ഗീയ പ്രചാരണങ്ങളിലൂടെയും ന്യൂനപക്ഷങ്ങളില്&#x200d; ഭീതി വിതച്ച് പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിച്ചും ജന ശ്രദ്ധ തിരിച്ച് കാലം തള്ളിനീക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നതെന്ന് മുന്&#x200d;കാല അനുഭവങ്ങള്&#x200d; സാക്ഷ്യപ്പെടുത്തുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/better-look-at-pakistan-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാകിസ്താനില്&#x200d; പട്ടിണി: അവശ്യവസ്തുക്കള്&#x200d; പോലും ലഭിക്കാതെ പൊറുതിമുട്ടി ജനങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/famine-in-pakistan-people-are-struggling-without-getting-even-the-essentials.html</link>
					<comments>https://www.chandrikadaily.com/famine-in-pakistan-people-are-struggling-without-getting-even-the-essentials.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 Feb 2023 10:29:25 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Famine]]></category>
		<category><![CDATA[pakisthan]]></category>
		<category><![CDATA[STRUGGLE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235698</guid>

					<description><![CDATA[സര്&#x200d;ക്കാര്&#x200d; ഇക്കാര്യത്തില്&#x200d; ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് റെഹാന്&#x200d;]]></description>
										<content:encoded><![CDATA[<p>പാകിസ്താനില്&#x200d; കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്&#x200d; ജനങ്ങള്&#x200d; കടുത്ത ക്ഷാമത്തിലേക്ക്. വൈദ്യുതിയില്ലാതെയും അവശ്യ വസ്തുക്കള്&#x200d; ലഭിക്കാതെയും കടുത്ത ക്ഷാമം നേരിടുകയാണ്. ഭക്ഷ്യവസ്തുക്കള്&#x200d; പോലും ലഭിക്കാതെ കടുത്ത വറുതിയാണ് നേരിടാന്&#x200d; പോകുന്നതെന്ന് വ്യാപാരികള്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>പാകിസ്താനില്&#x200d; നെയ്യ്, ഭക്ഷ്യ എണ്ണ തുടങ്ങിയവയ്ക്കാണ് നിലവില്&#x200d; വലിയ ക്ഷാമം നേരിടാന്&#x200d; സാധ്യതയുള്ളതായി വ്യാപാരികള്&#x200d; ചൂണ്ടിക്കാട്ടുന്നത്. നെയ്യുടെയും ഭക്ഷ്യ എണ്ണയുടെയും ലഭ്യതയില്&#x200d; കടുത്ത ദൗര്&#x200d;ലഭ്യം നേരിടാന്&#x200d; സാധ്യതയുണ്ടെന്ന് കൊരങ്കി അസോസിയേഷന്&#x200d; ഓഫ് ട്രേഡ് ആന്&#x200d;ഡ് ഇന്&#x200d;ഡസ്ട്രി പ്രസിഡന്റ് ഷെയ്ഖ് ഉമര്&#x200d; റെഹാന്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>നിലവിലെ സാഹചര്യം ഭീഷണി ഉയര്&#x200d;ത്തുന്നുണ്ടെങ്കിലും സര്&#x200d;ക്കാര്&#x200d; ഈ വിഷയത്തില്&#x200d; ശ്രദ്ധ ചെലുത്തുന്നില്ലെന്നും ഷെയ്ഖ് ഉമര്&#x200d; റെഹാന്&#x200d; ആശങ്ക ഉന്നയിച്ചു. തുറമുഖങ്ങളില്&#x200d; എത്തിയ ചരക്കുകളുടെ ഫയലുകള്&#x200d; തീര്&#x200d;പ്പാക്കുന്നതില്&#x200d; ബാങ്കുകള്&#x200d; പരാജയപ്പെടുകയാണെന്നും അടുത്ത 20 മുതല്&#x200d; 30 വരെ ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>നിലവിലെ സാഹചര്യത്തില്&#x200d; വലിയ വെല്ലുവിളിയാണ് രാജ്യത്തെ ജനങ്ങള്&#x200d;ക്ക് മുന്നിലുള്ളത്. എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; ഇക്കാര്യത്തില്&#x200d; ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് റെഹാന്&#x200d; വിമര്&#x200d;ശിച്ചു. അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി ബാങ്കുകള്&#x200d; ലെറ്റര്&#x200d; ഓഫ് ക്രെഡിറ്റ് തുറന്നില്ലെങ്കില്&#x200d; സ്ഥിതി കൂടുതല്&#x200d; വഷളാകുമെന്ന് പ്രാദേശിക മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/famine-in-pakistan-people-are-struggling-without-getting-even-the-essentials.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാക്കിസ്ഥാനില്&#x200d; പള്ളിക്കുള്ളില്&#x200d; ചാവേര്&#x200d; പൊട്ടിത്തെറിച്ചു; സ്‌ഫോടനം പ്രാര്&#x200d;ഥനാ നേരത്ത്</title>
		<link>https://www.chandrikadaily.com/deadly-explosion-inside-mosque-in-pakistan.html</link>
					<comments>https://www.chandrikadaily.com/deadly-explosion-inside-mosque-in-pakistan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 30 Jan 2023 11:44:49 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Explosion]]></category>
		<category><![CDATA[pakisthan]]></category>
		<category><![CDATA[peshavar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235184</guid>

					<description><![CDATA[പെഷവാറിലെ അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണം നടന്നത്.]]></description>
										<content:encoded><![CDATA[<p>പെഷവാര്&#x200d;: പാകിസ്ഥാനിലെ പെഷവാറില്&#x200d; പള്ളിയില്&#x200d; ചാവേര്&#x200d; പൊട്ടിത്തെറിച്ച് 28 പേര്&#x200d; കൊല്ലപ്പെട്ടു. 150പേര്&#x200d;ക്ക് ഗുരുതരമായി പരിക്കേറ്റതായും വാര്&#x200d;ത്താ ഏജന്&#x200d;സികള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. പെഷവാറിലെ പൊലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയിലാണ് സ്‌ഫോടനം നടന്നത്. ഉച്ചയ്ക്ക് 1.40ഓടെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്&#x200d; രണ്ട് പൊലീസുകാരും ഉള്&#x200d;പ്പെട്ടിട്ടുണ്ട്.</p>
<p>പ്രാര്&#x200d;ത്ഥനയ്ക്കിടെയാണ് ചാവേര്&#x200d; പൊട്ടിത്തെറിച്ചത്. ഈ സമയത്ത് 260ഓളം വിശ്വാസികള്&#x200d; പള്ളിക്കുള്ളില്&#x200d; ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങള്&#x200d; വ്യക്തമാക്കി. സ്‌ഫോടനത്തില്&#x200d; പള്ളിയുടെ ഒരുഭാഗം പൂര്&#x200d;ണമായി തകര്&#x200d;ന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Tragic mosque blast in <a href="https://twitter.com/hashtag/Peshawar?src=hash&amp;ref_src=twsrc%5Etfw">#Peshawar</a> leaves many casualties. Alkhidmat teams are supporting the emergency response on the ground. Praying for the victims. <a href="https://t.co/t74oZcoFgK">pic.twitter.com/t74oZcoFgK</a></p>
<p>&mdash; Alkhidmat Foundation Pakistan (@AlkhidmatOrg) <a href="https://twitter.com/AlkhidmatOrg/status/1619989399122644993?ref_src=twsrc%5Etfw">January 30, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>നിരവധി പേര്&#x200d; ഇപ്പോഴും പള്ളിക്കുള്ളില്&#x200d; കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്&#x200d;ത്തനം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.</p>
<p>പാകിസ്ഥാന്&#x200d; താലിബാനാകാം സ്‌ഫോടനത്തിന് പിന്നില്&#x200d; എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്&#x200d;. സുരക്ഷാ ഉദ്യോഗസ്ഥര്&#x200d;ക്കും പൊലീസുകാര്&#x200d;ക്കും നേരെ സ്ഥിരമായി പാക് താലിബാന്&#x200d; ആക്രമണം നടത്താറുണ്ട്.</p>
<p>പെഷവാറിലെ അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ഉള്&#x200d;പ്പെടെ പ്രാര്&#x200d;ത്ഥനയ്ക്ക് എത്തുന്ന പള്ളിയാണിത്. ആക്രമണത്തെ പാകിസ്ഥാന്&#x200d; പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അപലപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/deadly-explosion-inside-mosque-in-pakistan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
