<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>palastene &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/palastene/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 18 Sep 2025 05:58:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>palastene &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ യു.കെ; യു.എസ് എതിര്‍പ്പ് വകവെക്കില്ല</title>
		<link>https://www.chandrikadaily.com/uk-to-recognize-palestinian-state-us-wont-back-down-from-opposition.html</link>
					<comments>https://www.chandrikadaily.com/uk-to-recognize-palestinian-state-us-wont-back-down-from-opposition.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 18 Sep 2025 05:58:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[palastene]]></category>
		<category><![CDATA[UK]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354706</guid>

					<description><![CDATA[ഗസ്സയിലെ മനുഷ്യരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ ഒരു നടപടിയും സ്വീകരിക്കാത്ത ഇസ്രാഈല്‍ നടപടിയില്‍ പ്രതിഷേധിച്ച് കൂടിയാണ് യു.കെ ഫലസ്തീന് അംഗീകാരം നല്‍കുന്നത്.]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: യു.എസ് എതിര്&#x200d;പ്പിനെ വകവെക്കാതെ ഫലസ്തീന്&#x200d; രാഷ്ട്രത്തെ അംഗീകരിക്കാന്&#x200d; ഒരുങ്ങുകയാണ് യു.കെ. യു.എസ് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപിന്റെ സന്ദര്&#x200d;ശനം പൂര്&#x200d;ത്തിയായ ഉടന്&#x200d; തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. സെപ്തംബര്&#x200d; 23ന് ആരംഭിക്കുന്ന യു.എന്&#x200d; പൊതുസഭ സമ്മേളനത്തിന് മുന്&#x200d;പായി പ്രധാനമന്ത്രി കെയിര്&#x200d; സ്റ്റാര്&#x200d;മര്&#x200d; തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.</p>
<p>ഗസ്സയിലെ മനുഷ്യരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതില്&#x200d; ഒരു നടപടിയും സ്വീകരിക്കാത്ത ഇസ്രാഈല്&#x200d; നടപടിയില്&#x200d; പ്രതിഷേധിച്ച് കൂടിയാണ് യു.കെ ഫലസ്തീന് അംഗീകാരം നല്&#x200d;കുന്നത്. ഫ്രാന്&#x200d;സ്, കാനഡ, ഓസ്ട്രേലിയ ഉള്&#x200d;പ്പെടെയുള്ള രാജ്യങ്ങളും അടുത്തിടെ സമാന തീരുമാനം കൈക്കൊള്ളാന്&#x200d; സാധ്യതയുണ്ട്.</p>
<p>നിലവില്&#x200d; യു.എന്&#x200d; അംഗങ്ങളിലെ ഭൂരിപക്ഷമായ 193ല്&#x200d; 147 രാജ്യങ്ങളും ഫലസ്തീനെ അംഗീകരിച്ചിട്ടുണ്ട്. ലേബര്&#x200d; പാര്&#x200d;ട്ടി എംപിമാരുടെ സമ്മര്&#x200d;ദത്തെ തുടര്&#x200d;ന്ന് സ്റ്റാര്&#x200d;മര്&#x200d; ഇത്തവണ നടപടിയിലേക്ക് നീങ്ങുന്നതായി സൂചനയുണ്ട്.</p>
<p>അതേസമയം, ഗസ്സയിലെ ഇസ്രാഈല്&#x200d; ആക്രമണം ശക്തമാകുകയാണ്. അല്&#x200d;-ശിഫ, അല്&#x200d;-അഹ്ലി ഉള്&#x200d;പ്പെടെയുള്ള ആശുപത്രികള്&#x200d;ക്കെതിരെ നടന്ന മിസൈല്&#x200d; ആക്രമണത്തില്&#x200d; 15 പേര്&#x200d; കൊല്ലപ്പെട്ടു. കുട്ടികളുടെ ആശുപത്രിക്ക് നേരെ മൂന്ന് തവണ ആക്രമണമുണ്ടായതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ 40 രോഗികള്&#x200d; ആശുപത്രി ഒഴിയേണ്ടിവന്നു.</p>
<p>&#8221;ഗസ്സയില്&#x200d; നടക്കുന്നത് വംശഹത്യ തന്നെയാണ്; ആയിരക്കണക്കിന് കുട്ടികള്&#x200d; പട്ടിണിയിലാണ്,&#8221; എന്ന് ലണ്ടന്&#x200d; മേയര്&#x200d; സാദിഖ് ഖാന്&#x200d; വ്യക്തമാക്കി. അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയും യു.എന്&#x200d; റിപ്പോര്&#x200d;ട്ടുകളും ഇതേ കാര്യമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uk-to-recognize-palestinian-state-us-wont-back-down-from-opposition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പലസ്തീന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കുള്ള വിസ നിര്‍ത്തലാക്കി ട്രംപ് ഭരണകൂടം</title>
		<link>https://www.chandrikadaily.com/trump-administration-suspends-visas-for-palestinian-passport-holders.html</link>
					<comments>https://www.chandrikadaily.com/trump-administration-suspends-visas-for-palestinian-passport-holders.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 01 Sep 2025 10:03:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[palastene]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352471</guid>

					<description><![CDATA[പലസ്തീന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കുള്ള വിസ നിര്‍ത്തിവെച്ച് ട്രംപ് ഭരണകൂടം.]]></description>
										<content:encoded><![CDATA[<p>പലസ്തീന്&#x200d; പാസ്പോര്&#x200d;ട്ട് ഉടമകള്&#x200d;ക്കുള്ള വിസ നിര്&#x200d;ത്തിവെച്ച് ട്രംപ് ഭരണകൂടം. ഗസ്സയില്&#x200d; നിന്നുള്ള പലസ്തീനികളുടെ സന്ദര്&#x200d;ശക വിസകളില്&#x200d; യുഎസ് ഉദ്യോഗസ്ഥര്&#x200d; അടുത്തിടെ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്&#x200d;ക്ക് പുറമെ പുതിയ നടപടി കൊണ്ടുവന്നു. ന്യൂയോര്&#x200d;ക്കില്&#x200d; നടക്കുന്ന വാര്&#x200d;ഷിക യുഎന്&#x200d; ജനറല്&#x200d; അസംബ്ലി യോഗത്തിന് മുന്നോടിയായി പലസ്തീന്&#x200d; ലിബറേഷന്&#x200d; ഓര്&#x200d;ഗനൈസേഷന്&#x200d; (പിഎല്&#x200d;ഒ), പലസ്തീന്&#x200d; അതോറിറ്റി (പിഎ) അംഗങ്ങള്&#x200d;ക്ക് വിസ നിഷേധിക്കുമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്&#x200d;ട്ട്മെന്റ് അറിയിച്ചത്.</p>
<p>ആഗസ്റ്റ് 18ന് സ്റ്റേറ്റ് ഡിപ്പാര്&#x200d;ട്ട്മെന്റ് ആസ്ഥാനം എല്ലാ യുഎസ് എംബസികള്&#x200d;ക്കും കോണ്&#x200d;സുലേറ്റുകള്&#x200d;ക്കും ഇതുസംബന്ധിച്ച് സ്റ്റേറ്റ് സെക്രട്ടറി മാര്&#x200d;ക്കോ റൂബിയോ സന്ദേശം അയച്ചതായി അന്തരാഷ്ട്ര മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. വിപുലമായ നടപടികളിലൂടെ അധിനിവേശ വെസ്റ്റ് ബാങ്കില്&#x200d; നിന്നും പലസ്തീനികളായ പ്രവാസികളില്&#x200d; നിന്നുമുള്ള വിവിധ തരത്തിലുള്ള കുടിയേറ്റേതര വിസകള്&#x200d; വഴി അമേരിക്കയില്&#x200d; പ്രവേശിക്കുന്നത് തടയുമെന്ന് യുഎസ് ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു.</p>
<p>വിദ്യാര്&#x200d;ഥികള്&#x200d;, പ്രൊഫസര്&#x200d;മാര്&#x200d;, വിനോദസഞ്ചാരികള്&#x200d;, ബിസിനസുകാര്&#x200d;, വൈദ്യചികിത്സ തേടുന്നവര്&#x200d; എന്നിവരുടെ ഉള്&#x200d;പ്പെടെ വിവിധതരം വിസകളെ പുതിയ നടപടി ബാധിക്കുമെന്നാണ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്. എന്നാല്&#x200d; വിസാ നിയന്ത്രണങ്ങളുടെ കാരണമെന്താണെന്ന് വ്യക്തമല്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-administration-suspends-visas-for-palestinian-passport-holders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജബലിയ അഭയാര്&#x200d;ഥി ക്യാമ്പില്&#x200d; ഇസ്രാഈല്&#x200d; ആക്രമണം; 31 പേര്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israeli-attack-on-jabaliya-refugee-camp-31-people-were-killed.html</link>
					<comments>https://www.chandrikadaily.com/israeli-attack-on-jabaliya-refugee-camp-31-people-were-killed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 24 Oct 2024 02:46:33 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[istrael]]></category>
		<category><![CDATA[palastene]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314711</guid>

					<description><![CDATA[ഇസ്രാഈല്&#x200d; ഫലസ്തീനില്&#x200d; നടത്തിയ ആക്രമണത്തില്&#x200d; 42,792 പേര്&#x200d; കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്&#x200d;ട്ട്.]]></description>
										<content:encoded><![CDATA[<p>ജബലിയ അഭയാര്&#x200d;ഥി ക്യാമ്പില്&#x200d; ഇസ്രാഈല്&#x200d; നടത്തിയ ആക്രമണത്തില്&#x200d; 31 പേര്&#x200d; കൊല്ലപ്പെട്ടു. വടക്കന്&#x200d; ഗസ്സയില്&#x200d; സ്‌കൂളുകള്&#x200d;ക്കും ആശുപത്രികള്&#x200d;ക്കും നേരെയുള്ള ഇസ്രാഈല്&#x200d; ആക്രമണം തുടരുകയാണ്.</p>
<p>ഇസ്രാഈല്&#x200d; ഫലസ്തീനില്&#x200d; നടത്തിയ ആക്രമണത്തില്&#x200d; 42,792 പേര്&#x200d; കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്&#x200d;ട്ട്. ഇതില്&#x200d; 16,765 പേരും കുട്ടികളാണ്. കൂടാതെ പതിനായിരത്തോളം പേരെ കാണാതായിട്ടുണ്ട്.</p>
<p>അധിനിവേശ വെസ്റ്റ്ബാങ്കില്&#x200d; ഇസ്രാഈല്&#x200d; റോക്കറ്റാക്രമണം നടത്തിയതിനെ തുടര്&#x200d;ന്ന് രണ്ട് ഫലസ്തീനികള്&#x200d;ക്ക് പരിക്കേറ്റു. ഇസ്രാഈല്&#x200d; ആക്രമണങ്ങളെ തുടര്&#x200d;ന്ന് ഗസ്സയിലെ സമ്പദ്‌വ്യവസ്ഥ തകര്&#x200d;ന്നടിഞ്ഞുവെന്നാണ് റിപ്പോര്&#x200d;ട്ട്. ഇസ്രാഈല്&#x200d; അധിനിവേശത്തോടെ ഗസ്സയിലെ സാമ്പത്തിക പ്രവര്&#x200d;ത്തനങ്ങള്&#x200d; പൂര്&#x200d;ണമായും നിലച്ചതായാണ് വിവരം. കുടിവെള്ളം, ഇന്ധനം, വൈദ്യുതി തുടങ്ങിയവ ക്ഷാമം വന്നതോടെ ഗസ്സയെ പൂര്&#x200d;ണ്ണമായും തകര്&#x200d;ത്തുവെന്നാണ് റിപ്പോര്&#x200d;ട്ട് വരുന്നത്. ഭക്ഷ്യവസ്തുക്കളും ആരോഗ്യസേവനങ്ങളും പോലും ഗസ്സക്ക് ലഭിക്കാതെയായി.</p>
<p>യു.എന്നിന്റെ കണക്കുകള്&#x200d; പ്രകാരം നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; 96 ശതമാനം ഇടിഞ്ഞു. കാര്&#x200d;ഷിക പ്രവര്&#x200d;ത്തനങ്ങള്&#x200d; 93 ശതമാനവും സേവനമേഖലയില്&#x200d; 76 ശതമാനവും ഇടിവുണ്ടായി. ഗസ്സയിലെ തൊഴിലില്ലായ്മ 2024 സാമ്പത്തിക വര്&#x200d;ഷത്തിന്റെ ആദ്യപാദത്തില്&#x200d; 81.7 ശതമാനമായി ഉയര്&#x200d;ന്നു. ഗസ്സയിലെ ഇസ്രായേല്&#x200d; അധിനിവേശം ഇനിയും തുടരുകയാണെങ്കില്&#x200d; സ്ഥിതി വീണ്ടും രൂക്ഷമാകുമെന്നാണ് യു.എന്നിന്റെ മുന്നറിയിപ്പ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-attack-on-jabaliya-refugee-camp-31-people-were-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകമേ, തലതാഴ്ത്തുക</title>
		<link>https://www.chandrikadaily.com/bow-down-world.html</link>
					<comments>https://www.chandrikadaily.com/bow-down-world.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 07 Oct 2024 13:11:46 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palastene]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312446</guid>

					<description><![CDATA[41,825 ഫലസ്തീനികളെയാണ് ഈ ഒരു വര്&#x200d;ഷത്തിനിടയില്&#x200d; ഇസ്രാഈല്&#x200d; കൊന്നുതള്ളിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ലോകം കണ്ട ഏറ്റവും വലിയ നിഷ്ഠൂര വംശഹത്യകളിലൊന്നിന് ഇന്നേക്ക് ഒരു വര്&#x200d;ഷം പൂര്&#x200d;ത്തിയാവുകയാണ്. മാനവരാശി കാഴ്ചക്കാരായി കണ്ടുനില്&#x200d;ക്കെ അന്താരാഷ്ട്ര നിയമങ്ങള്&#x200d; കാറ്റില്&#x200d; പറത്തിയും അന്താരാഷ്ട്ര സംവിധാനങ്ങളെ പുച്ഛിച്ചു തള്ളിയും പാവപ്പെട്ട ഫലസ്തിനികളെ ഇസ്രാഈല്&#x200d; കൊന്നുകൊണ്ടിരിക്കുകയാണ്. 41,825 ഫലസ്തീനികളെയാണ് ഈ ഒരു വര്&#x200d;ഷത്തിനിടയില്&#x200d; ഇസ്രാഈല്&#x200d; കൊന്നുതള്ളിയിരിക്കുന്നത്. ഓക്സ്ഫാമിന്റെ കണക്കു പ്ര കാരം കൊല്ലപ്പെട്ടവരില്&#x200d; 11,000ത്തിലേറെ പേര്&#x200d; കുട്ടികളാണ്. ആറായിരത്തിലേറെ സ്ത്രീകളും കൊല്ലപ്പെട്ടു. ഒരു വര്&#x200d;ഷത്തിനിടെ ലോകത്ത് ഇത്രയേറെ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നത് ആദ്യമാണെന്ന് സ്മാള്&#x200d; ആംസ് സര്&#x200d;വേ പറയുന്നു. പരിക്കേറ്റവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. ചികിത്സയും മരുന്നും കിട്ടാതെ ഇവര്&#x200d; നരകിക്കുകയാണ്.</p>
<p>ഹമാസ് പ്രത്യാക്രമണത്തിന്റെ പേരില്&#x200d; നടന്നുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത ഈ കൊടുംക്രൂരത അവസാനിപ്പിക്കാന്&#x200d; ഇസ്രാഈല്&#x200d; മുന്നോട്ടുവെക്കുന്ന ഉപാധി ഒന്നു മാത്രമാണ്. മുഴുവന്&#x200d; ഫലസ്തീനികളും ജന്മനാട്ടില്&#x200d; നിന്ന് ഒഴിഞ്ഞുകൊടുത്ത് വിശാല ഇസ്രാഈല്&#x200d; രൂപീകരിക്കാന്&#x200d; സൗകര്യമൊരുക്കിക്കൊടുക്കണമെന്നതാണത്. നീതിക്കും നിയമത്തിനുമെല്ലാം പുല്ലുവില കല്&#x200d;പ്പിച്ച് ആധുനിക ലോകത്തിനുതന്നെ അപമാനം വിതച്ച് ഇസ്രാഈല്&#x200d; നരനായാട്ട് തുടരുമ്പോള്&#x200d; അതിനെതിരെ ഒരക്ഷരം ഉരിയാടാന്&#x200d; കഴിയാതായിപ്പോയ അന്താരാഷ്ട്രസമൂഹം ഈ അര്&#x200d;ത്ഥഗര്&#x200d;ഭമായ മൗനത്തിലൂടെ അനീതിയുടെയും കൊടുംക്രൂരതയുടെയും പക്ഷത്തുതന്നെയാണ് നിലകൊള്ളുന്നത്. യു.എന്&#x200d; ഉള്&#x200d;പ്പെടെയുള്ള അന്താരാഷ്ട്ര വേദികളെപ്പോലും യുദ്ധപ്രഖ്യാപനത്തിനുള്ള ഇടങ്ങളായി ഉപയോഗപ്പെടുത്താന്&#x200d; ഇസ്രാഈലിനു സാധിക്കുന്ന തരത്തിലേക്ക് മാറ്റപ്പെടുമ്പോള്&#x200d; ഫലസ്തിനികള്&#x200d;ക്ക് എവിടുന്ന് നീതി ലഭിക്കുമെന്ന ചോദ്യംപോലും അപ്രസക്തമായിത്തീരുകയാണ്. വെടിനിര്&#x200d;ത്തല്&#x200d; ചര്&#x200d;ച്ചകള്&#x200d; പ്രഹസനമായി മാറുകയും ഐക്യരാഷ്ട്രസഭ പശ്ചാത്യരാജ്യങ്ങളുടെ ചൊല്&#x200d;പ്പടിക്കു കീഴിലായിപ്പോവുകയും ചെയ്ത വര്&#x200d;ത്തമാനകാലത്ത് ഇസ്രാഈലിന് ആവേശം പകരുന്ന രീതിയിലേക്ക് അന്താരാഷ്ട്ര സാഹചര്യങ്ങള്&#x200d; മാറിയിരിക്കുകയാണ്. ഏറ്റവും അനുകൂലമായ ഈ സാഹചര്യത്തെ പരമാവധി ഉപയോഗപ്പെടുത്തി പശ്ചിമേഷ്യയില്&#x200d; ഒന്നടങ്കം അശാന്തിയുടെ വിത്തു പാകാനുള്ള തിടുക്കപ്പെട്ടുള്ള ശ്രമത്തിലാണ് ജൂതരാഷ്ട്രം. ഗസ്സയിലും വെസ്റ്റുബാങ്കിലും കണ്ണില്&#x200d;ചോരയില്ലാത്ത ആക്രമണങ്ങള്&#x200d;ക്ക് നേത്യത്വം നല്&#x200d;കിക്കൊണ്ടിരിക്കുമ്പോള്&#x200d; തന്നെയാണ് ലബനാനിലേക്കും ഇറാനിലേക്കുമെല്ലാം ഇസ്രാഈല്&#x200d; യുദ്ധമുഖംതിരിക്കുന്നത്. ഹിസ്ബുല്ലയെ ലക്ഷ്യംവെച്ച് ബെയ്റൂത്തില്&#x200d; തീമഴ വര്&#x200d;ഷിക്കുമ്പോള്&#x200d; ഇറാനെക്കൂടി യുദ്ധത്തിന്റെ ഭാഗമാക്കിമാറ്റുകയെന്ന നിഗൂഢ ലക്ഷ്യം അതിനു പിന്നിലുണ്ട്. ഹമാസ് നേതാവ് ഇസ്മാ ഈല്&#x200d; ഹനിയയെ ഇറാനില്&#x200d;വെച്ചുതന്നെ വധിച്ചതിന്റെ പിന്നിലെ ലക്ഷ്യവും മറ്റൊന്നല്ല.</p>
<p>പശ്ചിമേഷ്യയില്&#x200d; തങ്ങളുടെ ഇംഗിതങ്ങള്&#x200d;ക്ക് വഴങ്ങാത്ത എല്ലാ രാഷ്ട്രങ്ങളെയും അക്രമിച്ചുകീഴ്‌പ്പെടുത്തുകയെന്ന ലക്ഷ്യവുമായി ഇസ്രാഈല്&#x200d; മുന്നോട്ടുപോകുമ്പോള്&#x200d; അതിന്റെ അനന്തരഫലം പശ്ചിമേഷ്യയിലോ ഏഷ്യയിലോ ഒതുങ്ങിനില്&#x200d;ക്കുന്ന ഒന്നായിരിക്കില്ല. ലോകമൊന്നടങ്കം ഇസ്രാഈലിന്റെ അവിവേകത്തിന്റെ കെടുതികള്&#x200d; അനുഭവി ക്കേണ്ടിവരുമെന്ന കാര്യം നിസംശയമാണ്. പശ്ചാത്യ ശക്തികള്&#x200d;ക്കൊപ്പം ആഗോള മാധ്യമങ്ങളും നിര്&#x200d;ലജ്ജം ഇസ്രാ ഈലിന് പിന്തുണയുമായെത്തുമ്പോള്&#x200d; നാം അധിവസിക്കുന്ന ഈ ലോകം എത്ര ആസുരമാണെന്ന് ഹൃദയം കല്ലായി പ്പോയിട്ടില്ലാത്ത ഓരോ മനുഷ്യനും ചിന്തിച്ചുപോവുകയാണ്. ഒരുവര്&#x200d;ഷം നീണ്ടുനിന്ന ഇസ്രാഈലിന്റെ കൊടുംക്രൂരതക്ക് കാരണം ഹമാസ് നടത്തിയിട്ടുള്ള പ്രത്യാക്രമണങ്ങളാണെന്ന് നിഷ്‌കളങ്കമായി വിലയിരുത്തുന്ന മാധ്യമങ്ങള്&#x200d; പറഞ്ഞുവെക്കുന്നത് ഇസ്രാഈല്&#x200d; ഫലസ്തീന്&#x200d; പ്രശ്നങ്ങളുടെ തുടക്കം 2023ലാണെന്നാണ്. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കിതല്ലിക്കൊല്ലുന്ന പിതൃശൂന്യ മാധ്യമപ്രവര്&#x200d;ത്തനത്തിന്റെ തല്&#x200d;സമയ ഉദാഹരണമായി ഫലസ്തീന്&#x200d; മാറുകയാണെന്ന് ചുരുക്കം. ഫലസ്തീനൊപ്പം എക്കാലവും നിലയുറപ്പിച്ചിരുന്ന ഇന്ത്യയുടെ നിലവിലത്തെ സമീപനം രാജ്യത്തെ ലോകത്തിനുമുന്നില്&#x200d; നാണംകെടുത്തുകയാണ്. അമേരിക്കയെപ്പൊലെ തന്നെ ഇസ്രാഈലിന്റെ ചങ്ങാതിയായി നിലകൊള്ളാന്&#x200d; വെമ്പല്&#x200d;കൊള്ളുന്ന ഇന്ത്യ അവരുടെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാ യെന്നുമാത്രമല്ല, ഇസ്രാഈല്&#x200d; സന്ദര്&#x200d;ശിക്കുന്ന ആദ്യ ഇന്ത്യന്&#x200d; പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറുകയും ചെയ്തു. ഇസ്രാഈല്&#x200d; അധിനിവേശത്തിനെതിരെ ലോകമനസ്സാക്ഷിയെ തൊട്ടുണര്&#x200d;ത്തിയ നമ്മുടെ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും കടക്കലാണ് മോദി ഭരണകൂടം കത്തിവെച്ചിരിക്കുന്നത്. ഏതായാലും ഫലസ്തീനികളുടെ കണ്ണിരൊപ്പാന്&#x200d; വൈകുന്ന ഓരോ നിമിഷത്തിനും ലോകമനസാക്ഷി സമാധാനം പറയേണ്ടിവരുന്ന കാലം അതിവിദൂരമല്ലെന്നതിന് ആ ജനതയുടെ പോരാട്ട വീര്യംതന്നെയാണ് തെളിവ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bow-down-world.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീന്&#x200d;- ഇസ്രഈല്&#x200d; സംഘര്&#x200d;ഷത്തില്&#x200d; 2008 മുതല്&#x200d; കൊല്ലപ്പെട്ട ഫലസ്തീനികള്&#x200d; 6000 മുകളില്&#x200d;</title>
		<link>https://www.chandrikadaily.com/over-6000-palestinians-have-been-killed-in-the-palestinian-israeli-conflict-since-2008.html</link>
					<comments>https://www.chandrikadaily.com/over-6000-palestinians-have-been-killed-in-the-palestinian-israeli-conflict-since-2008.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 10 Oct 2023 06:30:36 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[world]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[gaasa]]></category>
		<category><![CDATA[israeel]]></category>
		<category><![CDATA[palastene]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278619</guid>

					<description><![CDATA[യു.എന്&#x200d; മനുഷ്യാവകാശ പുനരധിവാസ ഓഫീസര്&#x200d; പുറത്തുവിടുന്ന കണക്കുകള്&#x200d; പ്രകാരം ഏറ്റവും ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ടത് 2014ല്&#x200d; ആണ്.]]></description>
										<content:encoded><![CDATA[<p>യു.എന്&#x200d; റിപ്പോര്&#x200d;ട്ട് പ്രകാരം ഫലസ്തീന്&#x200d;- ഇസ്രഈല്&#x200d; സംഘര്&#x200d;ഷത്തില്&#x200d; 2008 മുതല്&#x200d; ഇതുവരെ 6000 ത്തിന് മുകളില്&#x200d; ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ടതായി കണക്കുകള്&#x200d;. അതേസമയം 1000ത്തോളം ഇസ്രാഈലികളും മരണപ്പെട്ടിരിക്കുന്നു.</p>
<p>യു.എന്&#x200d; മനുഷ്യാവകാശ പുനരധിവാസ ഓഫീസര്&#x200d; പുറത്തുവിടുന്ന കണക്കുകള്&#x200d; പ്രകാരം ഏറ്റവും ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ടത് 2014ല്&#x200d; ആണ്. 2329 പേരാണ് ആ വര്&#x200d;ഷം കൊല്ലപ്പെട്ടത്. ഇതേസമയം ഇസ്രഈല്&#x200d; 88 പേര്&#x200d; മരണപ്പെട്ടു. അതിന് താഴെ 2010ല്&#x200d; നടന്ന ആക്രമണത്തിലാണ് കൂടുതല്&#x200d; മരണം 1066 പേരാണ് ആ വര്&#x200d;ഷം മരണപ്പെട്ടത്. ഇതിന് മുന്&#x200d;പും ശേഷവുമായി വീണ്ടും ഒരുപാട് മരണങ്ങള്&#x200d;.</p>
<p>ഇപ്പോള്&#x200d; നടക്കുന്ന ആക്രമണത്തില്&#x200d; ഇതിനോടകം തന്നെ 600ന് മുകളില്&#x200d; ഫലസ്തീനികള്&#x200d; കൊല ചെയ്യപ്പെട്ടതായാണ് കണക്കുകള്&#x200d;.<br />
2008 മുതൽ ഇസ്രഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ</p>
<p>&nbsp;</p>
<p><strong>. 2008 ൽ &#8211; 899</strong><br />
<strong>. 2010 &#8211; 1066</strong><br />
<strong>. 2012 &#8211; 260</strong><br />
<strong>. 2014 &#8211; 2329</strong><br />
<strong>. 2018- 300</strong><br />
<strong>. 2021 &#8211; 349</strong><br />
<strong>. 2023 (ഒക്ടോബർ 6വരെ ) &#8211; 227</strong><br />
<strong>. ഒക്ടോബർ 7 ,8 ,9 &#8211; 560</strong></p>
<p><strong> ഇസ്രഈല്&#x200d; ഭാഗത്ത് </strong></p>
<p><strong>. 2008 &#8211; 33</strong><br />
<strong>. 2014 &#8211; 88</strong><br />
<strong>. 2020 &#8211; 3</strong><br />
<strong>. 2023 ഒക്ടോബർ 6 വരെ -26</strong><br />
<strong>. ഒക്ടോ 7 ,8 ,9 -900</strong></p>
<p>ഇതിനിടയിലും മരണങ്ങൾ കുറച്ച് നടന്നിട്ടുണ്ട്.<br />
(കണക്കുകൾ യു.എൻ മനുഷ്യാവകാശ &#8211; പുനരധിവാസ ഓഫീസർ പ്രകാരം )</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/over-6000-palestinians-have-been-killed-in-the-palestinian-israeli-conflict-since-2008.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ​സ്രായേലിൽ മരണം 700 ക​ട​ന്നു; ഗസ്സയിൽ  370 മരണം</title>
		<link>https://www.chandrikadaily.com/death-in-israel-passed-700-370-dead-in-gaza.html</link>
					<comments>https://www.chandrikadaily.com/death-in-israel-passed-700-370-dead-in-gaza.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 09 Oct 2023 01:27:06 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palastene]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278427</guid>

					<description><![CDATA[2243 പേർക്ക് പരിക്കേറ്റതായും 750ഓളം പേരെ കാൺമാനില്ലെന്നുമാണ് ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോർട്ട്.]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി / ജറൂസലം: ഇസ്രായേൽ &#8211; ഫലസ്തീൻ സംഘർഷം രക്തരൂക്ഷിതമായി തുടരുന്നു. ഹമാസിന്&#x200d;റെ ആക്രമണത്തിൽ 700 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2243 പേർക്ക് പരിക്കേറ്റതായും 750ഓളം പേരെ കാൺമാനില്ലെന്നുമാണ് ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇ​സ്രാ​യേ​ലി​ലെ അ​ഷ്&#x200d;ക​ലോ​ണി​ൽ ഹ​മാ​സി​ന്റെ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി യു​വ​തി​ക്ക് പ​രി​ക്കേറ്റു. പ​യ്യാ​വൂ​ർ പൈ​സ​ക്ക​രി​യി​ലെ ആ​ന​ന്ദി​ന്റെ ഭാ​ര്യ കൊ​ട്ട​യാ​ട​ൻ ഷീ​ജ (41) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.</p>
<p>ഹോം​ന​ഴ്സാ​യ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു. അതേസമയം, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കടുത്ത ആക്രമണം തുടരുകയാണ്. ഫലസ്തീനിയൻ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച് 370 പേരാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 20 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 2,200ഓളം ഫലസ്തീനികൾക്ക് പരിക്കേറ്റു.</p>
<p><img src="https://media.wired.com/photos/6523026fac01c51e1022e7fc/master/w_2560%2Cc_limit/1713128454" alt="Israel's Failure to Stop the Hamas Attack Shows the Danger of Too Much  Surveillance | WIRED" /></p>
<p>അതേസമയം, ലെബനാനിലെ ഹിസ്ബുല്ല സായുധ സംഘം ഞായറാഴ്ച ഇസ്രോയൽ അധീനതയിലുള്ള ഗോലാൻകുന്നുകളിലെ സൈനിക പോസ്റ്റുകൾക്കുനേരെ ആക്രമണം നടത്തി. 12ലേറെ തവണ റോക്കറ്റ്, ഷെല്ലാക്രമണമാണ് ഹിസ്ബുല്ല നടത്തിയത്. ഷീബ ഫാംസ് മേഖലയിലെ ഹിസ്ബുല്ല ആക്രമണത്തിന്&#x200d;റെ ദൃശ്യങ്ങൾ പുറത്തുവന്നു.</p>
<p>ഇന്നലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് മറുപടിയായി ഗസ്സയെ വിജന ദ്വീപാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേൽ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് വൻതോതിലുള്ള ആക്രമണം നടത്തുന്നത്. വൈദ്യസഹായം പോലും നൽകാൻ സാധിക്കാത്ത സാഹചര്യമാണെന്ന് സന്നദ്ധ സംഘടനയായ ഫലസ്തീനിയൻ റെഡ് ക്രെസന്&#x200d;റ് സൊസൈറ്റി പറയുന്നു. ഇസ്രായേൽ വൈദ്യുതി വിഛേദിച്ചതിനാൽ ഗസ്സയിലെ 20 ലക്ഷം ആളുകൾ ഇരുട്ടിലാണ് രാത്രി കഴിച്ചുകൂട്ടിയത്.</p>
<p><img src="https://tds-images.thedailystar.net/sites/default/files/images/2023/10/08/gaza_1.jpg" alt="Nearly 1,000 killed as fighting rages for 2nd day | Israel-Palestine  escalation updates" /></p>
<p>ഗസ്സയിലെ 426 സ്ഥലങ്ങളിലാണ് ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഗസ്സയിലെ പാർപ്പിടസമുച്ചയങ്ങളും പള്ളിയും അടക്കം കെട്ടിടങ്ങൾ നിലംപൊത്തി.</p>
<div class="image-and-caption-wrapper clearfix hocalwire-draggable float-none" contenteditable="false" data-width="100%"><img class="hocalwire-draggable float-none" title="ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ്സ സിറ്റിയിലെ അൽ-വതൻ ടവറിന്&#x200d;റെ അവശിഷ്ടങ്ങൾ (photo: Mohammed Salem/Reuters)" draggable="true" src="https://www.madhyamam.com/content/servlet/RDESController?command=rdm.Picture&amp;app=rdes&amp;partner=madhyamam&amp;type=7&amp;sessionId=RDWEBJCPU2AUFPUTMZXZMABCWAQOB07R9RIU2&amp;uid=240206fJWMkC6ZMSoXKLylsZ8SMJXYnF6hCQW0370059" alt="ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ്സ സിറ്റിയിലെ അൽ-വതൻ ടവറിന്&#x200d;റെ അവശിഷ്ടങ്ങൾ (photo: Mohammed Salem/Reuters)" data-float-none="true" data-uid="240206fJWMkC6ZMSoXKLylsZ8SMJXYnF6hCQW0370059" data-watermark="true" data-compression="false" /></div>
<div></div>
<div id="inside_post_content_ad_4" class="hide inside-post-ad-4 inside-post-ad ads_common_inside_post">ഇതിനിടെ, ഇസ്രായേലിനെതിരെ രൂക്ഷ പ്രതികരണവുമായി ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ രംഗത്തെത്തി. അൽ അഖ്‌സ മസ്ജിദിന്&#x200d;റെ കാര്യത്തിൽ തീ കൊണ്ട് കളിക്കരുതെന്ന് ഇസ്രായേലിന് പല തവണ മുന്നറിയിപ്പ് നൽകിയെങ്കിലും അവർ ചെവിക്കൊണ്ടില്ലെന്ന് ഹനിയ്യ പറഞ്ഞു. അൽ അഖ്‌സ മസ്ജിദിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളുടെ നേരിട്ടുള്ള പ്രതികരണമാണ് ഓപറേഷൻ അൽ അഖ്‌സ ഫ്ലഡ്. ഗസ്സയിൽ തുടങ്ങി വെസ്റ്റ് ബാങ്കിലേക്കും ജറുസലേമിലേക്കും ഓപറേഷൻ അൽ അഖ്‌സ ഫ്ലഡ് വ്യാപിപ്പിക്കുമെന്നും ഹമാസിന്&#x200d;റെ ഉടമസ്ഥതയിലുള്ള അൽ അഖ്സ ടെലിവിഷൻ സംപ്രേക്ഷണം ചെയ്ത പ്രസംഗത്തിൽ ഹനിയ്യ പറഞ്ഞു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-in-israel-passed-700-370-dead-in-gaza.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീനെ അഭിനന്ദിച്ച് ഇറാൻ, പിന്തുണച്ച് ഖത്തറും; അപലപിച്ച് ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങൾ</title>
		<link>https://www.chandrikadaily.com/1iran-congratulated-palestine-and-supported-qatar-condemned-by-india-and-european-countries.html</link>
					<comments>https://www.chandrikadaily.com/1iran-congratulated-palestine-and-supported-qatar-condemned-by-india-and-european-countries.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 07 Oct 2023 14:15:10 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[palastene]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278245</guid>

					<description><![CDATA[പലസ്തീനെതിരായ സംഘര്&#x200d;ഷത്തിന്റെ ഏക ഉത്തരവാദി ഇസ്രയേല്&#x200d; മാത്രമാണെന്ന് ഖത്തര്&#x200d; വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്&#x200d; പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ഇസ്രയേലിനെതിരെയുള്ള സൈനിക നീക്കത്തില്&#x200d; ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന ഫലസ്തീൻ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാന്&#x200d; പ്രഖ്യാപിച്ചു. ഇറാന്റെ പരമോന്നത നേതാവ് അലി ഹുസൈനി ഖമെനെയിയുടെ ഉപദേശകന്&#x200d; യഹ്യ റഹീം സഫാവിയാണ് ഇക്കാര്യം അറിയിച്ചത്. ഫലസ്തീനിന്റെയും ജറുസലമിന്റെയും സ്വാതന്ത്ര്യം യാഥാര്&#x200d;ഥ്യമാകുന്നതുവരെ ഫലസ്തീൻ പോരാളികള്&#x200d;ക്കൊപ്പം ഉറച്ചുനില്&#x200d;ക്കുമെന്നാണ് ഇറാന്റെ നിലപാട്.</p>
<p>&#8216;ഫലസ്തീൻ പോരാളികളെ ഞങ്ങള്&#x200d; അഭിനന്ദിക്കുന്നു. ഫലസ്തീൻനിന്റെയും ജറുസലേമിന്റെയും വിമോചനം വരെ ഞങ്ങള്&#x200d; ഫലസ്തീൻ പോരാളികള്&#x200d;ക്കൊപ്പം നിലകൊള്ളും.&#8217;യഹ്യ റഹീം സഫാവി പറഞ്ഞു.</p>
<p>ഫലസ്തീനെതിരായ സംഘര്&#x200d;ഷത്തിന്റെ ഏക ഉത്തരവാദി ഇസ്രയേല്&#x200d; മാത്രമാണെന്ന് ഖത്തര്&#x200d; വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്&#x200d; പറഞ്ഞു. ഇരു വിഭാഗങ്ങളും അക്രമങ്ങളില്&#x200d;നിന്ന് വിട്ടുനില്&#x200d;ക്കണമെന്ന് ഖത്തര്&#x200d; പ്രസ്താവനയില്&#x200d; ആവശ്യപ്പെട്ടു. ഈ അക്രമ സംഭവങ്ങളുടെ മറവില്&#x200d; ഗാസയിലെ ഫലസ്തീൻകാര്&#x200d;ക്കെതിരെ യുദ്ധം ചെയ്യുന്നതില്&#x200d;നിന്ന് ഇസ്രയേലിനെ തടയാന്&#x200d; രാജ്യാന്തര സമൂഹം ഇടപെടണമെന്നും ഖത്തര്&#x200d; അറിയിച്ചു.</p>
<p>അതേസമയം, ഇസ്രയേലിനെതിരായ സൈനിക നീക്കത്തില്&#x200d;നിന്ന് ഹമാസ് പിന്&#x200d;വാങ്ങമെന്ന് അഭ്യര്&#x200d;ത്ഥിച്ച് സൗദി അറേബ്യ രംഗത്തെത്തി. നിലവിലെ സ്ഥിതിഗതികള്&#x200d; നിരീക്ഷിക്കുകയാണെന്ന് സൗദിയെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ഇന്ത്യ ഉള്&#x200d;പ്പെടെയുള്ള രാജ്യങ്ങള്&#x200d; ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്കു പുറമേ യൂറോപ്യന്&#x200d; കമ്മിഷന്&#x200d;, യുഎസ്എ, ഫ്രാന്&#x200d;സ്, ജര്&#x200d;മനി, യുകെ, സ്‌പെയിന്&#x200d;, ബെല്&#x200d;ജിയം, ഗ്രീസ്, ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, യുെ്രെകന്&#x200d; തുടങ്ങിയ രാജ്യങ്ങള്&#x200d; ആക്രണത്തിനെതിരെ രംഗത്തെത്തി. ഇരു രാജ്യങ്ങളും അക്രമത്തില്&#x200d;നിന്ന് വിട്ടുനില്&#x200d;ക്കണമെന്ന് റഷ്യ, തുര്&#x200d;ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്&#x200d; ആവശ്യപ്പെട്ടു.</p>
<p>ശനിയാഴ്ച രാവിലെയോടെയാണ് ഹമാസ് കര, കടല്&#x200d;, വ്യോമ മാര്&#x200d;ഗങ്ങളിലൂടെ ഇസ്രയേലിനെ ആക്രമിച്ചത്. അക്രമ സംഭവങ്ങളില്&#x200d; ഇതുവരെ 40 പേര്&#x200d; കൊല്ലപ്പെട്ടതായും ഏഴുനൂറിലേറെപ്പേര്&#x200d;ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. നിരവധി ആളുകള്&#x200d; ഗുരുതരാവസ്ഥയിലാണ്. ഈ മേഖലയില്&#x200d; സമീപകാലത്തെ ഏറ്റവും വലിയ സംഘര്&#x200d;ഷമാണ് ശനിയാഴ്ച രാവിലെ ആരംഭിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1iran-congratulated-palestine-and-supported-qatar-condemned-by-india-and-european-countries.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രയേല്&#x200d; കുരുതി; 10 പലസ്തീനില്&#x200d; പൗരന്മാര്&#x200d; കൊല്ലപ്പെട്ടു, 102പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/israel-made-10-palestinian-civilians-killed.html</link>
					<comments>https://www.chandrikadaily.com/israel-made-10-palestinian-civilians-killed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 22 Feb 2023 16:01:17 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[conflict]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palastene]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239396</guid>

					<description><![CDATA[ഈവര്&#x200d;ഷം മാത്രം ഇസ്രയേല്&#x200d; ആക്രമണത്തില്&#x200d; 50 പലസ്തീന്&#x200d; പൗരന്മാര്&#x200d;ക്കാണ് ജീവന്&#x200d; നഷ്ടമായത്.]]></description>
										<content:encoded><![CDATA[<p>ഇസ്രയേല്&#x200d; സൈന്യം നടത്തിയ പരാക്രമണത്തില്&#x200d; പത്ത് പലസ്തീന്&#x200d; പൗരന്മാര്&#x200d; കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലാണ് ഇത്തവണ ഇസ്രായേല്&#x200d; സൈന്യം നടമാടിയത്. 102 പേര്&#x200d;ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. മേഖലയെ വീണ്ടും സംഘര്&#x200d;ഷത്തിലേക്ക് തള്ളിവിടുകയാണ് ഇസ്രയേല്&#x200d; ചെയ്യുന്നതെന്ന് പലസ്തീന്&#x200d; പ്രസിഡന്റിന്റെ വക്താവ് കുറ്റപ്പെടുത്തി.</p>
<p>നബ്‌ലുസ് നഗത്തിലാണ് ഇസ്രയേല്&#x200d; ആക്രമണം നടത്തിയത്. പരിക്കേറ്റവരില്&#x200d; ആറുപേര്&#x200d; ഗുരുതരാവസ്ഥയിലാണെന്ന് പലസ്തീന്&#x200d; ആരോഗ്യമന്ത്രാലയം അറിയിച്ചതായി റിപ്പോര്&#x200d;ട്ടുകളില്&#x200d; പറയുന്നു.</p>
<p>ഭീകരവാദികള്&#x200d;ക്ക് വേണ്ടിയുള്ള തെരച്ചിലാണ് നടന്നതെന്നാണ് ഇസ്രയേലിന്റെ ന്യായികരണം. ഇസ്രയേല്&#x200d; സേനയ്ക്ക് നേരെ പ്രദേശവാസികള്&#x200d; കല്ലേറ് നടത്തി. തിരക്കേറിയ മാര്&#x200d;ക്കറ്റിന് സമീപമാണ് ആക്രമണം നടന്നത്.</p>
<p>വിഷയത്തില്&#x200d; പ്രതികരണവുമായി ഹമാസും രംഗത്തെത്തി. വെസ്റ്റ് ബാങ്കിലെ ജനങ്ങള്&#x200d;ക്കെതിരെ ശത്രുക്കള്&#x200d; നടത്തുന്ന കുറ്റകൃത്യങ്ങള്&#x200d; നിരീക്ഷിച്ചുവരികയാണെന്നും ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നുവെന്നും ഹമാസ് പ്രതികരിച്ചു.</p>
<p>ഈവര്&#x200d;ഷം മാത്രം ഇസ്രയേല്&#x200d; ആക്രമണത്തില്&#x200d; 50 പലസ്തീന്&#x200d; പൗരന്മാര്&#x200d;ക്കാണ് ജീവന്&#x200d; നഷ്ടമായത്. പലസ്തീന്&#x200d; പ്രതിരോധത്തില്&#x200d; 11 ഇസ്രയേലുകാരും കൊല്ലപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-made-10-palestinian-civilians-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിര്&#x200d;ത്താതെ ഇസ്രാഈല്&#x200d; ആക്രമണം; ഫലസ്തീനില്&#x200d; മൂന്ന് യുവാക്കള്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israel-attacks-without-stopping-three-young-men-were-killed-in-palestine.html</link>
					<comments>https://www.chandrikadaily.com/israel-attacks-without-stopping-three-young-men-were-killed-in-palestine.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 09 Dec 2022 11:17:43 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palastene]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=225951</guid>

					<description><![CDATA[ഇസ്രാഈലിന്റെ അരുംകൊലകളില്&#x200d; പ്രതിഷേധിച്ച് നടന്ന പൊതു പണിമുടക്കിന്റെ ഭാഗമായി ജെനിനില്&#x200d; ഇന്നലെ കടകളും വിദ്യാലയങ്ങളും അടച്ചിട്ടു.]]></description>
										<content:encoded><![CDATA[<p>ജറൂസലം: അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിന്&#x200d; നഗരത്തില്&#x200d; ഇസ്രാഈല്&#x200d; സേന മൂന്ന് ഫലസ്തീനികളെക്കൂടി വെടിവെച്ചു കൊലപ്പെടുത്തി. മാസങ്ങളായി ദിനംപ്രതി തുടരുന്ന റെയ്ഡിന്റെ ഭാഗമായാണ് വ്യാഴാഴ്ച രാവിലെയും ഇസ്രാഈല്&#x200d; പട്ടാളക്കാര്&#x200d; ജെനിന്&#x200d; അഭയാര്&#x200d;ത്ഥി ക്യാമ്പിലേക്ക് ഇരച്ചുകയറിയത്. റെയ്ഡില്&#x200d; രണ്ട് ഫലസ്തീനികള്&#x200d;ക്ക് പരിക്കേറ്റു. ഇവരില്&#x200d; ഒരാളുടെ നില ഗുരുതരമാണ്. സിഖ്ദി സകാര്&#x200d;ന(29), അത്ത ഷലബി(46), താരിഖ് അല്&#x200d; ദമാജ്(29) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്&#x200d; ആരോഗ്യ മന്ത്രാലയം അറിയിച്ചു.</p>
<p>ഇസ്രാഈലിന്റെ അരുംകൊലകളില്&#x200d; പ്രതിഷേധിച്ച് നടന്ന പൊതു പണിമുടക്കിന്റെ ഭാഗമായി ജെനിനില്&#x200d; ഇന്നലെ കടകളും വിദ്യാലയങ്ങളും അടച്ചിട്ടു. ഇന്നലെ പുലര്&#x200d;ച്ചെ അഭയാര്&#x200d;ത്ഥി ക്യാമ്പിലെത്തിയ ഇസ്രാഈല്&#x200d; സൈനികര്&#x200d; നിരവധി ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സൈന്യത്തിനെതിരെ ജനം പ്രതിഷേധവുമായി രംഗത്തെത്തി. കാറില്&#x200d; ഇരിക്കുമ്പോഴാണ് സകാര്&#x200d;നയെ വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്&#x200d; പറയുന്നു. തുടര്&#x200d;ന്ന് അദ്ദേഹത്തെ കാറില്&#x200d;നിന്ന് പുറത്തേക്ക് വലിച്ചിട്ടു. സകാര്&#x200d;ന സംഭവ സ്ഥലത്ത് തന്നെ മരിച്ചു.</p>
<p>വെടിയേറ്റ് കിടക്കുന്ന സകാര്&#x200d;നയെ സഹായിക്കാനായി കാറില്&#x200d;നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ഷലബിയെ വെടിവെച്ചത്. സഹോദരനോടൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം.<br />
ഇസ്രാഈലില്&#x200d; തന്നെയായിരുന്നു ഷലബിക്ക് ജോലി. ജലാമ ചെക്‌പോയിന്റ് വഴി ഇസ്രാഈലിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അല്&#x200d; ദമാജ് കൊല്ലപ്പെടാനിടയായ സാഹചര്യം വ്യക്തമല്ല. ഫലസ്തീനിയന്&#x200d; റെഡ് ക്രസന്റിന്റെ ആംബുലന്&#x200d;സിന് നേരെയും ഇസ്രാഈല്&#x200d; സേന വെടിവെച്ചു. വെസ്റ്റ്ബാങ്കില്&#x200d; 24 മണിക്കൂറിനിടെ നാല് പേരെയാണ് ഇസ്രാഈല്&#x200d; പട്ടാളക്കാര്&#x200d; കൊലപ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-attacks-without-stopping-three-young-men-were-killed-in-palestine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജറുസലേം തലസ്ഥാനമായ സ്വതന്ത്ര ഫലസ്തീന്&#x200d; രാഷ്ട്രം ഫലസ്തീനികളുടെ അവകാശമെന്ന് അള്&#x200d;ജീരിയ</title>
		<link>https://www.chandrikadaily.com/algeria-support-palastine.html</link>
					<comments>https://www.chandrikadaily.com/algeria-support-palastine.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 25 Sep 2020 08:53:26 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[palastene]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156441</guid>

					<description><![CDATA[യുഎഇയും ബഹ്‌റൈനും അമേരിക്കയുടെ മധ്യസ്ഥതയില്&#x200d; നടന്ന ചര്&#x200d;ച്ചയില്&#x200d; തങ്ങളുടെ ഇസ്രയേല്&#x200d; ബഹിഷ്‌കരണം അവസാനിപ്പിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: ജറുസലേം തലസ്ഥാനമായ സ്വതന്ത്ര ഫലസ്തീന്&#x200d; രാഷ്ട്രം ഫലസ്തീന്&#x200d; ജനതയുടെ അവകാശമാണെന്ന് അള്&#x200d;ജീരിയന്&#x200d; പ്രസിഡന്റ് അബ്ദുല്&#x200d;മാദ്ജിദ് തെബ്ബൗണ്&#x200d;. ഓണ്&#x200d;ലൈനില്&#x200d; ചേര്&#x200d;ന്ന 75-ാം യു.എന്&#x200d; ജനറല്&#x200d; അസംബ്ലിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ജറുസലേം തലസ്ഥാനമായ സ്വതന്ത്ര, പരമാധികാര ഫലസ്തീന്&#x200d; രാഷ്ട്രം ഫലസ്തീന്&#x200d; ജനതയുടെ ചോദ്യം ചെയ്യപ്പെടാന്&#x200d; പാടില്ലാത്ത അവകാശമാണെന്ന ഞങ്ങളുടെ നിലപാട് ഞങ്ങള്&#x200d; ആവര്&#x200d;ത്തിച്ച് പ്രഖ്യാപിക്കുകയാണ്-തെബ്ബൗണ്&#x200d; പറഞ്ഞു.</p>
<p>കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ഇസ്രയേലിനോടുള്ള നിലപാടില്&#x200d; അറബ് രാഷ്ട്രങ്ങള്&#x200d; അയവ് വരുത്തുന്നതില്&#x200d; തെബൗണ്&#x200d; ആശങ്ക അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎന്&#x200d; അസംബ്ലിയില്&#x200d; ഫലസ്തീനുള്ള പിന്തുണ അദ്ദേഹം ആവര്&#x200d;ത്തിച്ചിരിക്കുന്നത്.</p>
<p>യുഎഇയും ബഹ്‌റൈനും അമേരിക്കയുടെ മധ്യസ്ഥതയില്&#x200d; നടന്ന ചര്&#x200d;ച്ചയില്&#x200d; തങ്ങളുടെ ഇസ്രയേല്&#x200d; ബഹിഷ്‌കരണം അവസാനിപ്പിച്ചിരുന്നു. എന്നാല്&#x200d; ഖത്തര്&#x200d; അമീര്&#x200d; കഴിഞ്ഞ ദിവസം ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അള്&#x200d;ജീരിയയും ഫലസ്തീനൊപ്പമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/algeria-support-palastine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
