<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>palastine &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/palastine/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 03 Dec 2025 02:43:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>palastine &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഫലസ്തീന്‍ വീരഗാഥ&#8230;.</title>
		<link>https://www.chandrikadaily.com/1palestinian-players-rejoice-after-pulling-off-a-spectacular-upset-in-the-fifa-arab-cup.html</link>
					<comments>https://www.chandrikadaily.com/1palestinian-players-rejoice-after-pulling-off-a-spectacular-upset-in-the-fifa-arab-cup.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 03 Dec 2025 02:42:16 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[fifa arab cup]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366464</guid>

					<description><![CDATA[59 വര്‍ഷത്തെ അറബ് കപ്പ് ചരിത്രത്തില്‍ ഫലസ്തിന്റെ ആദ്യ വിജയം കൂടിയാണിത്.]]></description>
										<content:encoded><![CDATA[<p>ഫിഫ അറബ് കപ്പില്&#x200d; ഗംഭീര അട്ടിമറി നടത്തിയ ആഹ്ലാദത്തില്&#x200d; ഫലസ്തീന്&#x200d; താരങ്ങള്&#x200d;. ഗ്രൂപ്പ് എയില്&#x200d; ആതിഥേയരും ലോകകപ്പ് യോഗ്യത നേടിയവരുമായ ഖത്തറിനെ ഫലസ്തീന്&#x200d; അട്ടിമറിച്ചിരുന്നു. ഇതോടെ സിറിയക്കൊപ്പം ഗ്രൂപ്പില്&#x200d; മൂന്ന് പോയിന്റുമായി ഫലസ്തീന്&#x200d; രണ്ടാമതെത്തി. തുണീഷ്യയെയായിരുന്നു ആദ്യ മല്&#x200d;സരത്തല്&#x200d; സിറിയെ പരാജയപ്പെടുത്തിയത്. ഉദ്ഘാടന ദിവസമായ തിങ്കളാഴ്ച്ച രണ്ട് മല്&#x200d;സരങ്ങളായിരുന്നു. അഹമ്മദ് ബിന്&#x200d; അലി സ്‌റ്റേഡിയത്തിലെ അങ്കത്തിലായിരുന്നു സിറിയ ജയിച്ചതെങ്കില്&#x200d; 2022 ലെ ലോകകപ്പിന്റെ ഉദ്ഘാടന വേദിയായ അല്&#x200d;ബൈത്തിലായിരുന്നു ഖത്തറിനെ ഫലസ്തീന്&#x200d; ഞെട്ടിച്ചത്. മല്&#x200d;സരത്തിന്റെ അവസാനത്തില്&#x200d; ഡിഫന്&#x200d;ഡര്&#x200d; സുല്&#x200d;ത്താന്&#x200d; അല്&#x200d; ബ്രാക്കിന് സംഭവിച്ച പിഴവായിരുന്നു ഖത്തറിന് ആഘാതമായത്. 59 വര്&#x200d;ഷത്തെ അറബ് കപ്പ് ചരിത്രത്തില്&#x200d; ഫലസ്തിന്റെ ആദ്യ വിജയം കൂടിയാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1palestinian-players-rejoice-after-pulling-off-a-spectacular-upset-in-the-fifa-arab-cup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയിലെ വെടിനിര്‍ത്തല്‍ ലംഘനം; 497 ആക്രമണങ്ങള്‍, 342 പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/ceasefire-violation-in-gaza-497-attacks-342-killed.html</link>
					<comments>https://www.chandrikadaily.com/ceasefire-violation-in-gaza-497-attacks-342-killed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 23 Nov 2025 05:27:50 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[palastine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364896</guid>

					<description><![CDATA[തുടര്‍ന്നുള്ള ആക്രമണങ്ങളിലായി 342 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും അധികാരികള്‍ വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: അമേരിക്കയുടെ മധ്യസ്ഥതയില്&#x200d; ഒക്ടോബര്&#x200d; 10 മുതല്&#x200d; പ്രാബല്യത്തില്&#x200d; വന്ന വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ഇസ്രാഈല്&#x200d; കുറഞ്ഞത് 497 തവണ ലംഘിച്ചതായി ഗസ്സ ഗവണ്&#x200d;മെന്റ് മീഡിയ ഓഫീസ് റിപ്പോര്&#x200d;ട്ട് ചെയ്തു. തുടര്&#x200d;ന്നുള്ള ആക്രമണങ്ങളിലായി 342 സാധാരണക്കാര്&#x200d; കൊല്ലപ്പെട്ടതായും അധികാരികള്&#x200d; വ്യക്തമാക്കി. മരിച്ചവരില്&#x200d; ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമാണ്.</p>
<p>മീഡിയ ഓഫീസ് പ്രസ്താവനയില്&#x200d; ഇസ്രാഈല്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാറിന്റെ ഗുരുതരവും വ്യവസ്ഥാപിതവുമായ ലംഘനങ്ങള്&#x200d; തുടരുന്നതിനെ ശക്തമായി അപലപിച്ചു.</p>
<p>അവസാന 24 മണിക്കൂറിനുള്ളില്&#x200d; ഗസ്സയില്&#x200d; നടന്ന ഇസ്രഈലി വ്യോമാക്രമണത്തില്&#x200d; 24 പേര്&#x200d; കൊല്ലപ്പെട്ടു. കുട്ടികള്&#x200d; ഉള്&#x200d;പ്പെടുന്നു. 87 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. ഗസ്സയിലെ തിരക്കേറിയ തെരുവില്&#x200d; ഇസ്രഈലി ഡ്രോണ്&#x200d; പൊട്ടിത്തെറിച്ചതില്&#x200d; 5 പേര്&#x200d; മരിക്കുകയും 7 പേര്&#x200d;ക്ക് ഗുരുതരമായി പരിക്കേല്&#x200d;ക്കുകയും ചെയ്തു.</p>
<p>ഇസ്രാഈല്&#x200d; അധീനതയിലുള്ള പ്രദേശത്ത് ഹമാസ് സേന ഇസ്രാഈല്&#x200d; സൈനികരെ ആക്രമിച്ചതിനൊടുവിലാണ് തിരിച്ചാക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി ബിന്യമിന്&#x200d; നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.</p>
<p>അമേരിക്കയുടെ നേതൃത്വത്തില്&#x200d; ഗസ്സയില്&#x200d; വിന്യസിക്കാന്&#x200d; പോകുന്ന അന്താരാഷ്ട്ര സേനയിലേക്ക് സ്വന്തം സൈനികരെ അയക്കാന്&#x200d; തയാറാണെന്ന് തുര്&#x200d;ക്കി അറിയിച്ചു. ഇസ്രാഈലിന്റെ എതിര്&#x200d;പ്പുകള്&#x200d; വകവെയ്ക്കാതെ തന്നെയാണ് തുര്&#x200d;ക്കിയുടെ തീരുമാനം.</p>
<p>ഗസ്സയില്&#x200d; അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതിനുള്ള കരട് പ്രമേയത്തിന് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി അംഗീകാരം നല്&#x200d;കി. അതിര്&#x200d;ത്തി സുരക്ഷിതമാക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ഫലസ്തീന്&#x200d; പൊലീസിനൊപ്പം ഇസ്രാഈലും ഈജിപ്തും സഹകരിക്കും എന്ന് പ്രമേയം വ്യക്തമാക്കുന്നു.</p>
<p>വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; പ്രാബല്യത്തില്&#x200d; എത്തിയിട്ടും ഗസ്സയിലെ സംഘര്&#x200d;ഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യമാണിപ്പോള്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ceasefire-violation-in-gaza-497-attacks-342-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈല്‍ കൊലപ്പെടുത്തിയ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക മറിയം അബൂ ദഖക്ക് വേള്‍ഡ് പ്രസ് ഫ്രീഡം ഹീറോ അവാര്‍ഡ്</title>
		<link>https://www.chandrikadaily.com/world-press-freedom-hero-award-for-maryam-abu-daqq.html</link>
					<comments>https://www.chandrikadaily.com/world-press-freedom-hero-award-for-maryam-abu-daqq.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 26 Oct 2025 13:55:51 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360364</guid>

					<description><![CDATA[2025 ആഗസ്റ്റ് 25ന് ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ജേണലിസ്റ്റായ മറിയം അബൂ ദഖ കൊല്ലപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈല്&#x200d; കൊലപ്പെടുത്തിയ ഫലസ്തീന്&#x200d; മാധ്യമപ്രവര്&#x200d;ത്തക മറിയം അബൂ ദഖക്ക് വേള്&#x200d;ഡ് പ്രസ് ഫ്രീഡം ഹീറോ അവാര്&#x200d;ഡ്. ഇന്റര്&#x200d;നാഷണല്&#x200d; മീഡിയ സപ്പോര്&#x200d;ട്ടുമായി സഹകരിച്ച് ഐപിഐ അതിന്റെ 75ാം വാര്&#x200d;ഷികത്തിന്റെ ഭാഗമായി സത്യത്തിനും പത്ര സ്വാതന്ത്ര്യത്തിനും വേണ്ടി അസാധാരണ പ്രതിബദ്ധത പ്രകടിപ്പിച്ച ലോകമെമ്പാടുമുള്ള ഏഴ് മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്കാര്&#x200d; അവാര്&#x200d;ഡ് പ്രഖ്യാപിച്ചത്. ഗസ്സയിലെ ദുരവസ്ഥ അപകടകരമായ സാഹചര്യത്തിലും ലോകത്തിന് മുന്നിലെത്തിക്കാന്&#x200d; നടത്തിയ പരിശ്രമങ്ങള്&#x200d; പരിഗണിച്ചാണ് വിയന്ന ആസ്ഥാനമായ ഇന്റര്&#x200d;നാഷണല്&#x200d; പ്രസ് ഇന്&#x200d;സ്റ്റിറ്റിയൂട്ട് മറിയത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.</p>
<p>2025 ആഗസ്റ്റ് 25ന് ഖാന്&#x200d; യൂനിസിലെ നാസര്&#x200d; മെഡിക്കല്&#x200d; കോംപ്ലക്‌സില്&#x200d; ഇസ്രാഈല്&#x200d; നടത്തിയ വ്യോമാക്രമണത്തിലാണ് ജേണലിസ്റ്റായ മറിയം അബൂ ദഖ കൊല്ലപ്പെട്ടത്. ഗസ്സയിലെ മനുഷ്യരുടെ കഷ്ടപ്പാടുകളും ദുരിതവും ലോകത്തിന് മുന്നിലെത്തിക്കാന്&#x200d; തന്റെ ജീവന്&#x200d; പണയപ്പെടുത്തി പ്രവര്&#x200d;ത്തിച്ച മാധ്യമപ്രവര്&#x200d;ത്തക എന്നാണ് ഐപിഐ മറിയത്തെ വിശേഷിപ്പിച്ചത്. ഇന്&#x200d;ഡിപെന്&#x200d;ഡന്റ് അറേബ്യയുടെ റിപ്പോര്&#x200d;ട്ടര്&#x200d; ആയിരുന്നു മറിയം അബൂ ദഖ. കൊല്ലപ്പെടാനുള്ള സാധ്യതയുള്ളതിനാല്&#x200d; ഒസ്യത്ത് എഴുതിവെച്ചാണ് മറിയം അബൂ ദഖം ജോലി ചെയ്തിരുന്നത്.</p>
<p>മറിയം തന്റെ മകന് എഴുതിയ കത്തിലെ വരികള്&#x200d; ലോകമനസാക്ഷിയുടെ കരളലിയിക്കുന്നതായിരുന്നു. &#8221;ഗൈസ്, ഉമ്മയുടെ ഹൃദയവും പ്രാണനുമാണ് നീ. ഞാന്&#x200d; മരിക്കുമ്പോള്&#x200d; എനിക്ക് വേണ്ടി നീ പ്രാര്&#x200d;ഥിക്കണേ. എന്നെക്കുറിച്ചോര്&#x200d;ത്ത് കരയരുതേ&#8230;മോനേ&#8230;ഒരിക്കലും, ഒരിക്കലും നീയെന്നെ മറക്കരുത്. നീ എന്നും സന്തോഷമായിരിക്കാനും സുരക്ഷിതനായിരിക്കാനും എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാന്&#x200d; ചെയ്തിട്ടുണ്ട്. നീ വളരും, വിവാഹം കഴിക്കും, നിനക്ക് ഒരു മകളുണ്ടാകും, അവള്&#x200d;ക്ക് എന്റെ പേര് നീ ഇടണം, മറിയം&#8221; എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/world-press-freedom-hero-award-for-maryam-abu-daqq.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയില്‍ ഇസ്രായേല്‍ വംശഹത്യ അവസാനിപ്പിക്കാന്‍ സമാധാനക്കരാറില്‍ ഒപ്പുവെച്ച് രാജ്യങ്ങള്‍</title>
		<link>https://www.chandrikadaily.com/countries-sign-peace-deal-to-end-israeli-genocide-in-gaza.html</link>
					<comments>https://www.chandrikadaily.com/countries-sign-peace-deal-to-end-israeli-genocide-in-gaza.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 14 Oct 2025 01:29:27 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[DonaldJTrump]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[news]]></category>
		<category><![CDATA[palastine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358301</guid>

					<description><![CDATA[യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.]]></description>
										<content:encoded><![CDATA[<p>ഗസ്സയില്&#x200d; ഇസ്രായേല്&#x200d; വംശഹത്യ അവസാനിപ്പിക്കാന്&#x200d; ഉച്ചകോടിയില്&#x200d; സമാധാനക്കരാര്&#x200d; ഒപ്പിട്ടു. ഈജിപ്തിലെ ശറമുല്&#x200d; ശൈഖില്&#x200d; നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാര്&#x200d; ഒപ്പുവെച്ചത്.</p>
<p>യുഎസ് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ്, ഖത്തര്&#x200d; അമീര്&#x200d; ഷെയ്ഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനി, തുര്&#x200d;ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാന്&#x200d;, ഈജിപ്ഷ്യന്&#x200d; പ്രസിഡന്റ് അബ്ദുല്&#x200d; ഫത്താഹ് അല്&#x200d;സിസി എന്നിവരാണ് കരാറില്&#x200d; ഒപ്പുവെച്ചത്.</p>
<p>എന്നാല്&#x200d;, ഉച്ചകോടിയില്&#x200d; ഇസ്രായേല്&#x200d; പ്രധാനമന്ത്രി ബെന്യമിന്&#x200d; നെതന്യാഹു പങ്കെടുത്തില്ല. സമാധാന സമ്മേളനത്തില്&#x200d; ഇരുപതിലധികം ലോകനേതാക്കളാണ് പങ്കെടുത്തത്. ഖത്തര്&#x200d;, തുര്&#x200d;ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ നേതാക്കളെ ട്രംപ് പ്രശംസിച്ചു.</p>
<p>അതേസമയം ഗസ്സയില്&#x200d; ജീവനോടെ ഉണ്ടായിരുന്ന മുഴുവന്&#x200d; ഇസ്രായേലി ബന്ദികളെയും രണ്ട് ഘട്ടങ്ങളായി ഖാന്&#x200d; യൂനിസ്, നെത്സരിം എന്നിവിടങ്ങളില്&#x200d; വെച്ച് ഹമാസ് കൈമാറി. ആദ്യഘട്ടത്തില്&#x200d; 7 പേരെയും രണ്ടാം ഘട്ടത്തില്&#x200d; 13 പേരെയും റെഡ് ക്രോസിന് കൈമാറുകയായിരുന്നു.</p>
<p>മോചിതരായവരെ റെഡ് ക്രോസ് ഇസ്രയേല്&#x200d; സൈനിക ക്യാമ്പില്&#x200d; എത്തിച്ചു. ഇസ്രായേലി ബന്ദികളെ ഹമാസ് കൈമാറിയതോടെ ഇസ്രായേല്&#x200d; ജയിലുകളില്&#x200d; കഴിയുന്ന 250 ഫലസ്തീന്&#x200d; ബന്ദികളെ ഇസ്രായേലും വിട്ടയച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/countries-sign-peace-deal-to-end-israeli-genocide-in-gaza.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുദ്ധം അവസാനിച്ചു, ഗസ്സയില്‍ വെടിനിര്‍ത്തല്‍ തുടരും; ഡോണള്‍ഡ് ട്രംപ്</title>
		<link>https://www.chandrikadaily.com/the-war-is-over-and-the-cease-fire-will-continue-in-gaza-donald-trump.html</link>
					<comments>https://www.chandrikadaily.com/the-war-is-over-and-the-cease-fire-will-continue-in-gaza-donald-trump.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 13 Oct 2025 02:02:48 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[news]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358106</guid>

					<description><![CDATA[യുദ്ധം അവസാനിച്ചു. അത് നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഗസ്സയിലെ യുദ്ധം അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിച്ചു. അത് നിങ്ങള്&#x200d;ക്ക് മനസിലായിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മിഡില്&#x200d; ഈസ്റ്റ് സന്ദര്&#x200d;ശനത്തിന് പോകുന്നതിന് മുമ്പായി എയര്&#x200d;ഫോഴ്‌സ് വണില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപിന്റെ പരാമര്&#x200d;ശം.</p>
<p>തന്റെ ഈ മിഡില്&#x200d; ഈസ്റ്റ് യാത്ര വളരെ പ്രധാനപ്പെട്ടതാണ്. ഈയൊരു നിമിഷത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ഗസ്സയില്&#x200d; തുടരുമെന്ന് തന്നെയാണ് താന്&#x200d; പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-war-is-over-and-the-cease-fire-will-continue-in-gaza-donald-trump.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സ സിറ്റിയില്‍ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകനെ വധിച്ച് ഇസ്രാഈല്‍ പിന്തുണയുള്ള സായുധ സംഘം</title>
		<link>https://www.chandrikadaily.com/israeli-backed-armed-group-kills-palestinian-journalist-in-gaza-city.html</link>
					<comments>https://www.chandrikadaily.com/israeli-backed-armed-group-kills-palestinian-journalist-in-gaza-city.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 13 Oct 2025 01:45:17 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358102</guid>

					<description><![CDATA[സാലിഹിനെ നഗരത്തിലെ സാബ്ര പരിസരത്ത് നടന്ന ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇസ്രാഈല്‍ പിന്തുണയുള്ള ഒരു 'സായുധ മിലിഷ്യ' അംഗങ്ങള്‍ വെടിവച്ചു കൊന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റിയില്&#x200d; ഫലസ്തീന്&#x200d; മാധ്യമപ്രവര്&#x200d;ത്തകന്&#x200d; സാലിഹ് അല്&#x200d;ജഫറാവിയെ വധിച്ച് ഇസ്രാഈല്&#x200d;. വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; പ്രാബല്യത്തില്&#x200d; വന്നതിന് പിന്നാലെയാണ് മാധ്യമപ്രവര്&#x200d;ത്തകനെ വെടിവെച്ച് കൊന്നത്. സാലിഹിനെ നഗരത്തിലെ സാബ്ര പരിസരത്ത് നടന്ന ഏറ്റുമുട്ടലുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നതിനിടെ ഇസ്രാഈല്&#x200d; പിന്തുണയുള്ള ഒരു &#8216;സായുധ മിലിഷ്യ&#8217; അംഗങ്ങള്&#x200d; വെടിവച്ചു കൊന്നതായി അല്&#x200d; ജസീറ റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ടിആര്&#x200d;ടി വേള്&#x200d;ഡിന്റെ റിപ്പോര്&#x200d;ട്ട് പ്രകാരം സാലിഹ് അല്&#x200d;ജഫറാവിയെ ആയുധധാരികളായ ആളുകള്&#x200d; വളഞ്ഞുവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സാലിഹിന്റെ ശരീരത്തില്&#x200d; ഏഴ് വെടിയുണ്ടകള്&#x200d; ഏറ്റിട്ടുണ്ട്. വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപിച്ചിട്ടും ഗസ്സയിലെ സുരക്ഷാ സാഹചര്യം വെല്ലുവിളി നിറഞ്ഞതായി തുടരുന്നുവെന്ന് പ്രാദേശിക അധികാരികള്&#x200d; ആവര്&#x200d;ത്തിച്ച് മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്.</p>
<p>വംശഹത്യ യുദ്ധത്തിനിടെ വടക്കന്&#x200d; ഗസ്സയില്&#x200d; നിന്ന് നാടുകടത്തപ്പെട്ടയാളാണ് 28കാരനായ സാലിഹ് അല്&#x200d;ജഫറാവി. കൊല്ലപ്പെട്ടതിന് ശേഷം പുറത്ത് വന്ന ദൃശ്യങ്ങളില്&#x200d; സാലിഹിന്റെ മൃതദേഹം ഒരു ട്രക്കിന്റെ പിന്&#x200d;ഭാഗത്ത് &#8216;പ്രസ്സ്&#8217; ജാക്കറ്റ് ധരിച്ചിരിക്കുന്നതായി കാണാമായിരുന്നു. വംശഹത്യയെക്കുറിച്ചുള്ള വിഡിയോകള്&#x200d; പകര്&#x200d;ത്തി ലോകത്തിന് മുന്നില്&#x200d; വെളിപ്പെടുത്തിയതിന്റെ പേരില്&#x200d; ഇസ്രാഈലില്&#x200d; നിന്ന് നിരവധി ഭീഷണികള്&#x200d; സാലിഹിന് ലഭിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-backed-armed-group-kills-palestinian-journalist-in-gaza-city.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മോചനം ആഘോഷമാക്കേണ്ട&#8217;; ഫലസ്തീന്‍ തടവുകാരുടെ കുടുംബങ്ങള്‍ക്ക് നേരെ ഇസ്രാഈലിന്റെ ഭീഷണി</title>
		<link>https://www.chandrikadaily.com/dont-celebrate-liberation-israels-threats-to-families-of-palestinian-prisoners.html</link>
					<comments>https://www.chandrikadaily.com/dont-celebrate-liberation-israels-threats-to-families-of-palestinian-prisoners.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 12 Oct 2025 08:47:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[news]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358007</guid>

					<description><![CDATA[ഈ വര്‍ഷം ഫെബ്രുവരില്‍ തടവുകാരെ മോചിപ്പിച്ചപ്പോഴും ഇസ്രാഈല്‍ ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ഗസ്സയിലെ വെടിനിര്&#x200d;ത്തല്&#x200d; കരാറിന്റെ ഭാഗമായി മോചിപ്പിക്കുന്ന ഫലസ്തീന്&#x200d; തടവുകാരുടെ കുടുംബങ്ങള്&#x200d;ക്ക് വീണ്ടും ഇസ്രാഈലിന്റെ ഭീഷണി. തടവുകാരുടെ മോചനം ആഘോഷിക്കരുതെന്ന് ആവശ്യപ്പെട്ട് ഇസ്രാഈല്&#x200d; അധികൃതരുടെ ഫോണ്&#x200d; സന്ദേശം ലഭിച്ചുവെന്ന് ഇവരുടെ ബന്ധുക്കളെ ഉദ്ധരിച്ച് അന്താര്ഷ്ട്ര മാധ്യമം റിപ്പോര്&#x200d;ട്ട് ചെയ്തു. ഈ വര്&#x200d;ഷം ഫെബ്രുവരില്&#x200d; തടവുകാരെ മോചിപ്പിച്ചപ്പോഴും ഇസ്രാഈല്&#x200d; ഇത്തരത്തില്&#x200d; മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു.</p>
<p>ആറ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഇസ്രാഈല്&#x200d; ജയിലില്&#x200d; കഴിഞ്ഞിരുന്ന അഷ്‌റഫ് സഹീറിനെ ജനുവരി 25നായിരുന്നു വിട്ടയച്ചത്. 23ാം വയസ്സില്&#x200d; ജയിലില്&#x200d; പോയ സഹീര്&#x200d; 46ാം വയസ്സിലാണ് മോചിതനായത്. എന്നാല്&#x200d; അന്ന് ഇത് ലംഘിച്ച് അയല്&#x200d;വാസികളും കുടുംബാംഗങ്ങളും സഹീറിന്റെ മോചനം ആഘോഷിച്ചു. ഇതിന്റെ പ്രതികാരമായി അദ്ദേഹത്തിന്റെ സഹോദരന്&#x200d; ആമിറിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇസ്രാഈല്&#x200d; അറസ്റ്റ് ചെയ്തിരുന്നു.</p>
<p>അതേസമയം, തടവുകാരെ തിരികെയെത്തിച്ച ശേഷം ഗസ്സയിലെ ഹമാസ് ടണലുകള്&#x200d; തകര്&#x200d;ക്കുന്നതിനാണ് ആദ്യ നീക്കമെന്ന് ഇസ്രാഈല്&#x200d; പ്രതിരോധമന്ത്രി പറഞ്ഞു. സൈന്യത്തെ ഉപയോഗിച്ചും യുഎസിന്റെ മേല്&#x200d;നോട്ടത്തില്&#x200d; സ്ഥാപിക്കുന്ന അന്താരാഷ്ട്ര സംവിധാനം വഴിയും ഗസ്സയിലെ ഹമാസിന്റെ എല്ലാ കേന്ദ്രങ്ങളും നശിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-celebrate-liberation-israels-threats-to-families-of-palestinian-prisoners.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പലസ്തീന്‍ ഐക്യദാര്‍ഢ്യം; യൂറോപ്പില്‍ ഇസ്രാഈലിനെതിരെ തെരുവിലിറങ്ങി പതിനായിരങ്ങള്‍</title>
		<link>https://www.chandrikadaily.com/palestinian-solidarity-tens-of-thousands-took-to-the-streets-against-israel-in-europe.html</link>
					<comments>https://www.chandrikadaily.com/palestinian-solidarity-tens-of-thousands-took-to-the-streets-against-israel-in-europe.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 05 Oct 2025 10:21:26 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Europe]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[news]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356953</guid>

					<description><![CDATA[20 ലക്ഷം പേര്‍ അണിനിരന്ന റാലിക്കാണ് വെള്ളിയാഴ്ച ഇറ്റലി സാക്ഷിയായത്.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈല്&#x200d; നരഹത്യ തുടരുന്നതിനിടെ പലസ്തീന്&#x200d; ഐക്യദാര്&#x200d;ഢ്യവുമായി യുകെ, ഇറ്റലി, സ്‌പെയിന്&#x200d;, പോര്&#x200d;ച്ചുഗല്&#x200d; രാജ്യങ്ങളില്&#x200d; പതിനായിരങ്ങളുടെ കൂറ്റന്&#x200d; റാലികള്&#x200d;. സ്‌പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാഴ്‌സലോണയിലും മാഡ്രിഡിലുമായി ശനിയാഴ്ച നടന്ന നടന്ന പ്രതിഷേധ റാലികളില്&#x200d; 70,000ലേറെ പേര്&#x200d; പങ്കെടുത്തതെന്നാണ് പൊലീസ് കണക്കെന്ന് ബാഴ്‌സലോണ ടൗണ്&#x200d; ഹാള്&#x200d; അറിയിച്ചു.</p>
<p>ഇസ്രാഈല്&#x200d; ഉപരോധത്തിനിടെ ഗസ്സയിലേക്ക് ബോട്ടുകളില്&#x200d; സഹായവുമായി പോയ ഗ്ലോബല്&#x200d; സുമൂദ് ഫ്‌ലോട്ടിലയുടെ ബോട്ടുകള്&#x200d; ഇസ്രാഈല്&#x200d; തടഞ്ഞിരുന്നു. ഇതില്&#x200d; ഇസ്രാഈല്&#x200d; കസ്റ്റഡിയിലെടുത്ത 450ലേറെ ആക്ടിവിസ്റ്റുകളില്&#x200d; മുന്&#x200d; ബാഴ്‌സലോണ മേയര്&#x200d; ഉള്&#x200d;പ്പെടെ 40ലധികം സ്‌പെയിന്&#x200d;കാരും ഉള്&#x200d;പ്പെടുന്നു.</p>
<p>ഗസ്സ എന്നെ വേദനിപ്പിക്കുന്നു, വംശഹത്യ അവസാനിപ്പിക്കൂ, ഫ്‌ലോട്ടിലയെ മോചിപ്പിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്&#x200d;ഡുകളും ബാനറുകളും ഉയര്&#x200d;ത്തി ബാഴ്‌സലോണയിലെ വിശാലമായ പാസെയ്ഗ് ഡി ഗ്രാസിയയില്&#x200d; ആളുകള്&#x200d; തിങ്ങിനിറഞ്ഞു. പ്രതിഷേധക്കാര്&#x200d; ഫലസ്തീന്&#x200d; പതാകകളേന്തിയും ഫലസ്തീനിനെ പിന്തുണയ്ക്കുന്ന ടീഷര്&#x200d;ട്ടുകള്&#x200d; ധരിച്ചുമാണെത്തിയത്.</p>
<p>സ്‌പെയിനില്&#x200d; സമീപ ആഴ്ചകളില്&#x200d; ഫലസ്തീനികള്&#x200d;ക്കുള്ള പിന്തുണയില്&#x200d; വന്&#x200d; വര്&#x200d;ധനവാണ് ഉണ്ടായത്. ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സര്&#x200d;ക്കാരിനെതിരെ നയതന്ത്ര നീക്കങ്ങള്&#x200d; ശക്തമാക്കുന്നതിനിടെയാണ് പ്രതിഷേധങ്ങള്&#x200d; ശക്തമാക്കുന്നത്. ഇസ്രാഈലിന്റെ ഉടമസ്ഥതയിലുള്ള സൈക്ലിങ് ടീമിന്റെ പ്രാതിനിധ്യത്തിനെതിരെ കഴിഞ്ഞ മാസം സ്പാനിഷ് വൂള്&#x200d;ട്ട സൈക്ലിങ് പരിപാടിക്കെതിരെയും പ്രതിഷേധം നടന്നിരുന്നു. ഗസ്സയ്‌ക്കെതിരായ ആക്രമണത്തെ വംശഹത്യ എന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രതികരിച്ചു.</p>
<p>ഫ്‌ലോട്ടിലയെ ഇസ്രാഈല്&#x200d; സൈന്യം തടഞ്ഞതിനു പിന്നാലെയാണ് ഇറ്റലി തലസ്ഥാനമായ റോമിലും പോര്&#x200d;ച്ചുഗലിലെ ലിസ്ബണിലും പ്രകടനങ്ങള്&#x200d;ക്കുള്ള ആഹ്വാനങ്ങള്&#x200d; ഉയര്&#x200d;ന്നത്. പിന്നാലെ 20 ലക്ഷം പേര്&#x200d; അണിനിരന്ന റാലിക്കാണ് വെള്ളിയാഴ്ച ഇറ്റലി സാക്ഷിയായത്. മിലാനില്&#x200d; നടന്ന പ്രതിഷേധത്തില്&#x200d; ലക്ഷം ആളുകള്&#x200d; പങ്കെടുത്തെന്ന് സിജിഐഎല്&#x200d; (ഇറ്റാലിയന്&#x200d; ജനറല്&#x200d; കോണ്&#x200d;ഫെഡറേഷന്&#x200d; ഓഫ് ലേബര്&#x200d;) വ്യക്തമാക്കി.</p>
<p>ലിയനാര്&#x200d;ഡോ ഡാവിഞ്ചി സ്മാരക സ്‌ക്വയറില്&#x200d; ഫലസ്തീന്&#x200d; പതാകയും &#8216;ഫ്രീ ഫലസ്തീന്&#x200d;&#8217; മുദ്രാവാക്യവുമായി പ്രതിഷേധക്കാര്&#x200d; നിറഞ്ഞു. ഗിനോവയില്&#x200d; 40,000 ആളുകളും ബ്രെസ്ചയില്&#x200d; 10,000 പേരും പ്രതിഷേധ പരിപാടികളില്&#x200d; പങ്കെടുത്തു. വെനീസിലെ എ4 ടോള്&#x200d; പ്ലാസ ആയിരക്കണക്കിനാളുകള്&#x200d; ഉപരോധിച്ചു. &#8216;വംശഹത്യ അവസാനിപ്പിക്കുക, ഞങ്ങള്&#x200d; എല്ലാം സുമൂദ് ഫ്‌ലോട്ടില&#8217; എന്നെഴുതിയ ബാനറുമായി റോമില്&#x200d; ആയിരങ്ങള്&#x200d; മാര്&#x200d;ച്ച് നടത്തി. റോമിലെ റെയില്&#x200d;വേ സ്‌റ്റേഷനില്&#x200d; പ്രതിഷേധക്കാര്&#x200d; നിറഞ്ഞതോടെ ട്രെയിനുകള്&#x200d; റദ്ദാക്കുകയും നിരവധി ട്രെയിനുകള്&#x200d; വൈകുകയും ചെയ്തു. നേപ്പിള്&#x200d;സ്, ലിവോര്&#x200d;ണോ, സലേര്&#x200d;ണോ തുറമുഖങ്ങളും പ്രതിഷേധക്കാര്&#x200d; ഉപരോധിച്ചു.</p>
<p>സെന്&#x200d;ട്രല്&#x200d; ലണ്ടനില്&#x200d; ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ 442 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റോമിലും പ്രതിഷേധം നടക്കാനിരിക്കുകയാണ്. മൂന്ന് ഫലസ്തീന്&#x200d; അനുകൂല സംഘടനകളും പ്രാദേശിക യൂണിയനുകളും വിദ്യാര്&#x200d;ഥികളും ചേര്&#x200d;ന്നാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനൊരുങ്ങുന്നത്. പോര്&#x200d;ട്ട സാന്&#x200d; പൗലോയില്&#x200d; നിന്ന് ആരംഭിക്കുന്ന മാര്&#x200d;ച്ച് സാന്&#x200d; ജിയോവാനിയില്&#x200d; സമാപിക്കും. പതിനായിരക്കണക്കിന് ആളുകള്&#x200d; പങ്കെടുക്കുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നതായി സ്‌റ്റേറ്റ് ബ്രോഡ്കാസ്റ്റര്&#x200d; റായ് റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palestinian-solidarity-tens-of-thousands-took-to-the-streets-against-israel-in-europe.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം തടഞ്ഞ സംഭവം; അധ്യാപകരെ സംരക്ഷിച്ച് ഡിഡിഇയുടെ റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/palestinian-solidarity-mime-blocked-event-ddes-report-on-protecting-teachers.html</link>
					<comments>https://www.chandrikadaily.com/palestinian-solidarity-mime-blocked-event-ddes-report-on-protecting-teachers.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 05 Oct 2025 07:58:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[Mime]]></category>
		<category><![CDATA[palastine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356946</guid>

					<description><![CDATA[സംഘ്പരിവാര്‍ അനുകൂല ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാര്‍, സുപ്രീത് എന്നിവര്‍ മൈം ഷോ തടഞ്ഞെന്നായിരുന്നു പരാതി.]]></description>
										<content:encoded><![CDATA[<p>കുമ്പള ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂളില്&#x200d; ഫലസ്തീന്&#x200d; ഐക്യദാര്&#x200d;ഢ്യ മൈം തടഞ്ഞ സംഭവത്തില്&#x200d; അധ്യാപകരെ സംരക്ഷിച്ച് ഡിഡിഇയുടെ റിപ്പോര്&#x200d;ട്ട്. കലോത്സവത്തിനിടെയുണ്ടായ വിദ്യാര്&#x200d;ഥി സംഘര്&#x200d;ഷമാണ് കലോത്സവം നിര്&#x200d;ത്തിവെക്കാന്&#x200d; കാരണമെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടര്&#x200d;ക്ക് നല്&#x200d;കിയ പ്രാഥമിക റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. സംഘ്പരിവാര്&#x200d; അനുകൂല ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാര്&#x200d;, സുപ്രീത് എന്നിവര്&#x200d; മൈം ഷോ തടഞ്ഞെന്നായിരുന്നു പരാതി.</p>
<p>റിപ്പോര്&#x200d;ട്ടില്&#x200d; പ്രതിഷേധമുണ്ടായത് മൈം നിര്&#x200d;ത്തിവച്ചതിനെത്തുടര്&#x200d;ന്നെന്നും പറയുന്നു. റിപ്പോര്&#x200d;ട്ടിലൂടെ ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാറിനെ സംരക്ഷിക്കാന്&#x200d; ശ്രമമെന്നും ആരോപണമുണ്ട്. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോര്&#x200d;ട്ട് നല്&#x200d;കാന്&#x200d; വിദ്യാഭ്യാസ മന്ത്രി വി.ശിവന്&#x200d;കുട്ടി നിര്&#x200d;ദ്ദേശിച്ചിരുന്നു. നിര്&#x200d;ത്തിവെച്ച കലോത്സവം തിങ്കളാഴ്ച നടത്തും. അധ്യാപകര്&#x200d; തടസ്സപ്പെടുത്തിയ മൈം ഷോയും അവതരിപ്പിക്കും. മൈം ഷോ തടസ്സപ്പെടുത്തി കലോത്സവം നിര്&#x200d;ത്തി വെച്ച അധ്യാപകര്&#x200d;ക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് സൂചന.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palestinian-solidarity-mime-blocked-event-ddes-report-on-protecting-teachers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാല് ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിക്കണം; ഹമാസിന് ട്രംപിന്റെ ഭീഷണി</title>
		<link>https://www.chandrikadaily.com/a-ceasefire-plan-must-be-approved-within-four-days-trumps-threat-to-hamas.html</link>
					<comments>https://www.chandrikadaily.com/a-ceasefire-plan-must-be-approved-within-four-days-trumps-threat-to-hamas.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 30 Sep 2025 15:14:07 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[DonaldJTrump]]></category>
		<category><![CDATA[hamas]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[palastine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356297</guid>

					<description><![CDATA[അംഗീകരിച്ചില്ലെങ്കില്‍ ആവശ്യമായത് ഇസ്രാഈല്‍ ചെയ്യുമെന്നും ട്രംപിന്റെ ഭീഷണി.]]></description>
										<content:encoded><![CDATA[<p>മൂന്ന് മുതല്&#x200d; നാല് ദിവസം വരെ വെടിനിര്&#x200d;ത്തല്&#x200d; പദ്ധതി അംഗീകരിക്കാന്&#x200d; ഹമാസിന് സമയം അനുവദിച്ചതായി അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്. അംഗീകരിച്ചില്ലെങ്കില്&#x200d; ആവശ്യമായത് ഇസ്രാഈല്&#x200d; ചെയ്യുമെന്നും ട്രംപിന്റെ ഭീഷണി.</p>
<p>എല്ലാ അറബ് രാജ്യങ്ങളും, മുസ്‌ലിം രാജ്യങ്ങളുമെല്ലാം ഒപ്പുവച്ചു, ഇസ്രാഈലും ഒപ്പുവച്ചു. ഞങ്ങള്&#x200d; ഹമാസിനായി കാത്തിരിക്കുകയാണ്. ഹമാസ് അത് ചെയ്യുമോ ഇല്ലയോ. അങ്ങനെയല്ലെങ്കില്&#x200d;, അത് വളരെ ദുഃഖകരമായ ഒരു അന്ത്യമായിരിക്കും- ട്രംപ് പറഞ്ഞു.</p>
<p>ട്രംപിന്റെ ഫലസ്തീന്&#x200d; സമാധാന പദ്ധതിയെ സൗദി, യുഎഇ, ഖത്തര്&#x200d;, ജോര്&#x200d;ദാന്&#x200d;, ഈജിപ്ത്, ഇന്തോനേഷ്യ, പാകിസ്താന്&#x200d;, തുര്&#x200d;ക്കി എന്നീ രാജ്യങ്ങളാണ് സ്വാഗതം ചെയ്തത്. ഗസ്സ സൈനിക പിന്മാറ്റം, പുനര്&#x200d;നിര്&#x200d;മാണം, വെസ്റ്റ്ബാങ്ക് കയ്യേറില്ല തുടങ്ങിയ പ്രഖ്യാപനങ്ങളെ സംയുക്ത പ്രസ്താവന സ്വാഗതം ചെയ്തിട്ടുണ്ട്.</p>
<p>ഗസ്സയിലെ അധികാരം ഒഴിയാന്&#x200d; ഒരുക്കമാണെന്നും എന്നാല്&#x200d;, ഫലസ്തീന്&#x200d; രാഷ്ട്രത്തിലേക്ക് വഴിയൊരുങ്ങണമെന്നും നേരത്തെ ഹമാസ് വ്യക്തമാക്കിയിരുന്നു. ഈ ആവശ്യം പല രാജ്യങ്ങളും അവഗണിച്ചതും, ഫലസ്തീന്&#x200d; എന്ന രാഷ്ട്ര സ്വപ്നം ഇല്ലാതാകുന്ന സാഹചര്യത്തിലുമാണ് ഒക്ടോബര്&#x200d; ഏഴിലെ ആക്രമണം നടന്നത്.</p>
<p>ട്രംപിന്റെ പ്ലാനില്&#x200d; ഗസ്സയില്&#x200d; നിന്ന് ഹമാസ് നേതാക്കള്&#x200d; പോകണമെന്നും നിരായുധീകരണത്തിന് സന്നദ്ധമാകണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇതില്&#x200d; ഹമാസിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ലോക രാജ്യങ്ങള്&#x200d;. നിബന്ധനകളോടെ പ്ലാന്&#x200d; ഹമാസ് സ്വീകരിച്ചേക്കുമെന്ന് റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-ceasefire-plan-must-be-approved-within-four-days-trumps-threat-to-hamas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
