<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>palesthine &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/palesthine/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 30 Dec 2017 15:55:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>palesthine &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹാഫിസ് സഈദിനൊപ്പം വേദി പങ്കിട്ട അംബാസഡറെ ഫലസ്തീന്&#x200d; തിരിച്ചുവിളിച്ചു</title>
		<link>https://www.chandrikadaily.com/palestinian-ambassador-to-pakistan-to-be-recalled-for-sharing-stage-with-hafiz-saeed.html</link>
					<comments>https://www.chandrikadaily.com/palestinian-ambassador-to-pakistan-to-be-recalled-for-sharing-stage-with-hafiz-saeed.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 30 Dec 2017 15:29:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hafiz saeed]]></category>
		<category><![CDATA[India]]></category>
		<category><![CDATA[India-Pakistan]]></category>
		<category><![CDATA[india-palestine]]></category>
		<category><![CDATA[palesthine]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62137</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്&#x200d; ഹാഫിസ് സഈദിനൊപ്പം വേദി പങ്കിട്ട പാകിസ്താനിലെ അംബാസഡറെ ഫലസ്തീന്&#x200d; തിരിച്ചു വിളിച്ചു. ഇന്ത്യ പ്രതിഷേധം അറിയിച്ചതിനെ തുടര്&#x200d;ന്നാണ് അംബാസഡര്&#x200d; വാലിദ് അബു അലിക്കെതിരെ ഫലസ്തീന്&#x200d; നടപടിയെടുത്തത്. സംഭവത്തില്&#x200d; അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും വിദേശകാര്യമന്ത്രാലയത്തിന് എഴുതിയ കത്തില്&#x200d; ഫലസ്തീന്&#x200d; അധികൃതര്&#x200d; വ്യക്തമാക്കി. വിഷയത്തില്&#x200d; ഇന്ത്യയിലെ ഫലസ്തീന്&#x200d; അംബാസഡറെയും ഫലസ്തീന്&#x200d; അധികൃതരെയും കേന്ദ്ര സര്&#x200d;ക്കാര്&#x200d; അതൃപ്തി അറിയിച്ചിരുന്നു. ഇസ്രയേല്&#x200d; തലസ്ഥാനം ജറൂസലമിലേക്ക് മാറ്റാനുള്ള അമേരിക്കന്&#x200d; തീരുമാനത്തിനെതിരെ ഇസ്്‌ലാമിക ഉച്ചകോടി വിളിച്ചു ചേര്&#x200d;ക്കാന്&#x200d; പാക് പ്രധാനമന്ത്രി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്&#x200d; ഹാഫിസ് സഈദിനൊപ്പം വേദി പങ്കിട്ട പാകിസ്താനിലെ അംബാസഡറെ ഫലസ്തീന്&#x200d; തിരിച്ചു വിളിച്ചു. ഇന്ത്യ പ്രതിഷേധം അറിയിച്ചതിനെ തുടര്&#x200d;ന്നാണ് അംബാസഡര്&#x200d; വാലിദ് അബു അലിക്കെതിരെ ഫലസ്തീന്&#x200d; നടപടിയെടുത്തത്. സംഭവത്തില്&#x200d; അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും വിദേശകാര്യമന്ത്രാലയത്തിന് എഴുതിയ കത്തില്&#x200d; ഫലസ്തീന്&#x200d; അധികൃതര്&#x200d; വ്യക്തമാക്കി. വിഷയത്തില്&#x200d; ഇന്ത്യയിലെ ഫലസ്തീന്&#x200d; അംബാസഡറെയും ഫലസ്തീന്&#x200d; അധികൃതരെയും കേന്ദ്ര സര്&#x200d;ക്കാര്&#x200d; അതൃപ്തി അറിയിച്ചിരുന്നു.<br />
ഇസ്രയേല്&#x200d; തലസ്ഥാനം ജറൂസലമിലേക്ക് മാറ്റാനുള്ള അമേരിക്കന്&#x200d; തീരുമാനത്തിനെതിരെ ഇസ്്‌ലാമിക ഉച്ചകോടി വിളിച്ചു ചേര്&#x200d;ക്കാന്&#x200d; പാക് പ്രധാനമന്ത്രി ഷാഹിദ് ഖാകാന്&#x200d; അബ്ബാസിക്കു മേല്&#x200d; സമ്മര്&#x200d;ദം ചെലുത്തുന്നതിനു വേണ്ടിയുള്ളപരിപാടിയിലാണ് ലഷ്‌കര്&#x200d; തലവനൊപ്പം ഫലസ്തീന്&#x200d; പ്രതിനിധി പങ്കെടുത്തത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/Palestine?src=hash&amp;ref_src=twsrc%5Etfw">#Palestine</a>&#8216;s envoy to Pak recalled after row over <a href="https://twitter.com/hashtag/HafizSaeed?src=hash&amp;ref_src=twsrc%5Etfw">#HafizSaeed</a></p>
<p>Read <a href="https://twitter.com/ANI?ref_src=twsrc%5Etfw">@ANI</a> story | <a href="https://t.co/b41X4BsQOC">https://t.co/b41X4BsQOC</a> <a href="https://t.co/fEU2MD2bOf">pic.twitter.com/fEU2MD2bOf</a></p>
<p>— ANI Digital (@ani_digital) <a href="https://twitter.com/ani_digital/status/947116515630882816?ref_src=twsrc%5Etfw">December 30, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
നാല്&#x200d;പ്പതിലധികം മത, രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ കൂട്ടായ്മയായ ദിഫായെ പാകിസ്താന്&#x200d; കൗണ്&#x200d;സില്&#x200d; ആണ് പരിപാടി സംഘടിപ്പിച്ചത്. ദിഫായെയുടെ പ്രധാന നേതാക്കളിലൊരാളാണ് ഹാഫിസ് സഈദ്.<br />
2011ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്‌തെന്ന് ഇന്ത്യ ആരോപിക്കുന്ന ഹാഫിസിനൊപ്പം അംബാസഡര്&#x200d; പങ്കെടുത്ത വേദിയെ അതീവ ഗൗരവമായാണ് ഇന്ത്യ കണ്ടത്.മണിക്കൂറുകള്&#x200d;ക്കകം തന്നെ ഇന്ത്യ ഫലസ്്തീനെ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു. നേരത്തെ, ജറൂസലേം ഇസ്രയേല്&#x200d; തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിക്കെതിരെ ഇന്ത്യ യു.എന്നില്&#x200d; വോട്ടു ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palestinian-ambassador-to-pakistan-to-be-recalled-for-sharing-stage-with-hafiz-saeed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭിന്നതക്ക് വിരാമം; ഹമാസും ഫതഹും അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു</title>
		<link>https://www.chandrikadaily.com/hamas-and-fatah-reach-reconciliation.html</link>
					<comments>https://www.chandrikadaily.com/hamas-and-fatah-reach-reconciliation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 13 Oct 2017 07:19:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hamas]]></category>
		<category><![CDATA[hamas-fatah]]></category>
		<category><![CDATA[palesthine]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[palestine-israel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47579</guid>

					<description><![CDATA[കൈറോ: ഫലസ്തീന്‍ കക്ഷികളായ ഹമാസും ഫതഹും അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു. കെയ്‌റോയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമാധാന കരാറില്‍ ഇരുകക്ഷികളും ഒപ്പുവെക്കുന്നത്. ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നുദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമായത്. ഹമാസിന്റെ പുതിയ മേധാവി സലാഹ് അല്‍അറൂരിയും ഫത്ഹിന്റെ പ്രതിനിധി തലവന്‍ അസ്സാം അല്‍ അഹ്മദും ആണ് കരാറില്‍ ഒപ്പുവെച്ചത്. ഇതനുസരിച്ച് ഹമാസിന്റെ കീഴിലുള്ള ഗാസയുടെ മുഴുവന്‍ നിയന്ത്രണവും ഡിസംബര്‍ ഒന്നോടെ ഫത്ഹിന്റെ കയ്യിലേക്ക് തിരികെ വരുമെന്നാണ് റിപ്പോര്‍ട്ട്. ഗാസ ഈജിപ്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>കൈറോ: ഫലസ്തീന്&#x200d; കക്ഷികളായ ഹമാസും ഫതഹും അനുരഞ്ജന കരാറില്&#x200d; ഒപ്പുവെച്ചു. കെയ്‌റോയില്&#x200d; നടത്തിയ ചര്&#x200d;ച്ചകള്&#x200d;ക്കൊടുവിലാണ് സമാധാന കരാറില്&#x200d; ഇരുകക്ഷികളും ഒപ്പുവെക്കുന്നത്. ഹമാസ് മേധാവി ഇസ്മാഈല്&#x200d; ഹനിയ്യ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.</p>
<p>മൂന്നുദിവസം നീണ്ടുനിന്ന ചര്&#x200d;ച്ചകള്&#x200d;ക്കൊടുവിലാണ് തീരുമാനമായത്. ഹമാസിന്റെ പുതിയ മേധാവി സലാഹ് അല്&#x200d;അറൂരിയും ഫത്ഹിന്റെ പ്രതിനിധി തലവന്&#x200d; അസ്സാം അല്&#x200d; അഹ്മദും ആണ് കരാറില്&#x200d; ഒപ്പുവെച്ചത്. ഇതനുസരിച്ച് ഹമാസിന്റെ കീഴിലുള്ള ഗാസയുടെ മുഴുവന്&#x200d; നിയന്ത്രണവും ഡിസംബര്&#x200d; ഒന്നോടെ ഫത്ഹിന്റെ കയ്യിലേക്ക് തിരികെ വരുമെന്നാണ് റിപ്പോര്&#x200d;ട്ട്. ഗാസ ഈജിപ്ത് അതിര്&#x200d;ത്തിയായ റഫയുടെ നീരീക്ഷണ ചുമതല ഫതഹിന് നല്&#x200d;കാനും തീരുമാനമായി. വരുന്ന ഡിസംബറോടെ ഗാസയുടെ ചുമതല മുഴുവന്&#x200d; ഫതഹ് നേതൃത്വത്തിലുള്ള സര്&#x200d;ക്കാരിന് നല്&#x200d;കും. ഗാസയില്&#x200d; ജോലി ചെയ്യുന്നവരുടെ ശമ്പള പ്രശ്‌നം , ജീവനക്കാരുടെ പുനര്&#x200d;നിയമനം എന്നിവയടക്കമുള്ള പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ലീഗല്&#x200d; കമ്മിറ്റിയെ നിയോഗിക്കുന്നതടക്കം ഉടമ്പടി മുന്നോട്ട് വെക്കുന്നുണ്ട്. നിരവധി പ്രശ്‌നങ്ങള്&#x200d; പരിഹരിക്കപ്പെടാതെ കിടക്കുന്നുവെങ്കിലും വിഭിന്നതകള്&#x200d; അവസാനിപ്പിച്ച് കരാര്&#x200d; അംഗീകരിക്കുന്നതായി ഫലസ്തീന്&#x200d; പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.</p>
<p>2007-ല്&#x200d; നടന്ന തെരഞ്ഞെടുപ്പോടെയാണ് ഫത്ഹിന് ഗാസയുടെ നിയന്ത്രണം നഷ്ടമായത്. എന്നാല്&#x200d; അധികാര കൈമാറ്റത്തിന് തയ്യാറാണെന്ന് കഴിഞ്ഞ മാസം ഹമാസ് അറിയിച്ചതോടെ അനുരഞ്ജനത്തിനുള്ള വാതില്&#x200d; തുറക്കുകയായിരുന്നു. ഐക്യസര്&#x200d;ക്കാര്&#x200d; രൂപം കൊള്ളുന്നതിലൂടെ ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങള്&#x200d;ക്കും ദുരിതപൂര്&#x200d;ണ്ണമായ ജീവിതത്തിനും അറുതിവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hamas-and-fatah-reach-reconciliation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിരീക്ഷണ ക്യാമറകള്‍ തുടരും, അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍, മസ്ജിദുല്‍ അഖ്‌സയിലെ  മെറ്റല്‍ ഡിറ്റക്ടറുകള്‍ നീക്കി</title>
		<link>https://www.chandrikadaily.com/observatory-camera.html</link>
					<comments>https://www.chandrikadaily.com/observatory-camera.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 25 Jul 2017 17:32:43 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[camera]]></category>
		<category><![CDATA[palesthine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37245</guid>

					<description><![CDATA[&#160; &#160; ജറൂസലം: മുസ്്‌ലിം ലോകത്തിന്റെയും ഫലസ്തീനിന്റെയും ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മസ്ജിദുല്‍ അഖ്‌സയില്‍നിന്ന് ഇസ്രാഈല്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ നീക്കി. പകരം പുതിയ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കും. മണിക്കൂറുകള്‍ നീണ്ട മന്ത്രിസഭാ യോഗത്തിനുശേഷമാണ് മെറ്റല്‍ ഡിറ്റക്ടറുകള്‍ നീക്കം ചെയ്യാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നിരീക്ഷണ ക്യാമറകള്‍ നീക്കില്ല. പുതുതായി സ്ഥാപിച്ച സുരക്ഷാ നിയന്ത്രണ സംവിധാനങ്ങള്‍ മുഴുവന്‍ എടുത്തുനീക്കാതെ മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവേശിക്കേണ്ടതില്ലെന്നാണ് മുസ്്‌ലിം നേതാക്കളുടെ തീരുമാനം. ജൂലൈ 14നുശേഷം മസ്ജിദുല്‍ അഖ്‌സയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>&nbsp;</p>
<p>ജറൂസലം: മുസ്്‌ലിം ലോകത്തിന്റെയും ഫലസ്തീനിന്റെയും ശക്തമായ പ്രതിഷേധങ്ങള്&#x200d;ക്കൊടുവില്&#x200d; മസ്ജിദുല്&#x200d; അഖ്‌സയില്&#x200d;നിന്ന് ഇസ്രാഈല്&#x200d; മെറ്റല്&#x200d; ഡിറ്റക്ടറുകള്&#x200d; നീക്കി. പകരം പുതിയ നിരീക്ഷണ സംവിധാനങ്ങള്&#x200d; സ്ഥാപിക്കും. മണിക്കൂറുകള്&#x200d; നീണ്ട മന്ത്രിസഭാ യോഗത്തിനുശേഷമാണ് മെറ്റല്&#x200d; ഡിറ്റക്ടറുകള്&#x200d; നീക്കം ചെയ്യാന്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവിന്റെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നിരീക്ഷണ ക്യാമറകള്&#x200d; നീക്കില്ല.<br />
പുതുതായി സ്ഥാപിച്ച സുരക്ഷാ നിയന്ത്രണ സംവിധാനങ്ങള്&#x200d; മുഴുവന്&#x200d; എടുത്തുനീക്കാതെ മസ്ജിദുല്&#x200d; അഖ്‌സയിലേക്ക് പ്രവേശിക്കേണ്ടതില്ലെന്നാണ് മുസ്്‌ലിം നേതാക്കളുടെ തീരുമാനം. ജൂലൈ 14നുശേഷം മസ്ജിദുല്&#x200d; അഖ്‌സയില്&#x200d; സ്ഥാപിച്ച മുഴുവന്&#x200d; സംവിധാനങ്ങളും എടുത്തുമാറ്റാതെ ഇസ്രാഈലിനെതിരെയുള്ള പ്രക്ഷോഭ പരിപാടികളില്&#x200d;നിന്ന് പിന്മാറില്ലെന്ന് മസ്ജിദുല്&#x200d; അഖ്‌സ ഡയറക്ടര്&#x200d; ഷെയഖ് നാജിഹ് ബകിറത് വ്യക്തമാക്കി. മൂന്നു ഫലസ്തീനികളുള്&#x200d;പ്പെടെ അഞ്ചുപേര്&#x200d; കൊല്ലപ്പെട്ട വെടിവെപ്പിനെ തുടര്&#x200d;ന്നാണ് മസ്ജിദുല്&#x200d; അഖ്‌സയില്&#x200d; ഇസ്രാഈല്&#x200d; സേന മെറ്റല്&#x200d; ഡിറ്റക്ടറുകള്&#x200d; സ്ഥാപിച്ചത്. മതപരമായും ചരിത്രപരമായും മസ്ജിദുല്&#x200d; അഖ്‌സക്കുമേല്&#x200d; ഫലസ്തീനികള്&#x200d;ക്ക് അവകാശമുണ്ടെന്നും സമാധാനാന്തരീക്ഷത്തെ അട്ടിമറിക്കാനാണ് ഇസ്രാഈല്&#x200d; ശ്രമിക്കുന്നതെന്നും ഫലസ്തീന്&#x200d; പ്രധാനമന്ത്രി റാമി ഹംദല്ല പറഞ്ഞു. മെറ്റല്&#x200d; ഡിറ്റക്ടറുകള്&#x200d; നീക്കംചെയ്‌തെങ്കിലും നിരീക്ഷണ ക്യാമറകള്&#x200d; കൂടി എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ഫലസ്തീന്&#x200d; പ്രക്ഷോഭകര്&#x200d; മസ്ജിദുല്&#x200d; അഖ്‌സക്കു പുറത്ത് പ്രതിഷേധം തുടരുകയാണ്. നിരീക്ഷണ ക്യാമറകള്&#x200d; സ്ഥാപിക്കുന്നതിനും കൂടുതല്&#x200d; പൊലീസുകാരെ നിയോഗിക്കാനും 28 ദശലക്ഷം ഡോളര്&#x200d; ഇസ്രാഈല്&#x200d; മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്.<br />
ഫലസ്തീനില്&#x200d; പ്രതിഷേധം തുടരുന്ന സാഹചര്യത്തില്&#x200d; മേഖല ഇപ്പോഴും സംഘര്&#x200d;ഷഭരിതമാണ്. അടുത്ത വെള്ളിയാഴ്ചക്കകം പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കില്&#x200d; കാര്യങ്ങള്&#x200d; കൂടുതല്&#x200d; വഷളാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ പശ്ചിമേഷ്യന്&#x200d; ദൂതന്&#x200d; നിക്കൊളായ് മ്ലാദനോവ് പറഞ്ഞു.<br />
യു.എന്&#x200d; രക്ഷാസമിതിയുടെ അടിയന്തര യോഗത്തിനുശേഷം മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രാഈല്&#x200d; പ്രധാനമന്ത്രിയുമായി വിഷയം ചര്&#x200d;ച്ച ചെയ്ത ജോര്&#x200d;ദാന്&#x200d; രാജാവ് അബ്ദുല്ല രണ്ടാമന്&#x200d; എത്രയും വേഗം സുരക്ഷാ നിയന്ത്രണങ്ങള്&#x200d; നീക്കം ചെയ്യാന്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/observatory-camera.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
