<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>palestine &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/palestine/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 24 Feb 2026 12:23:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>palestine &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ മോദി ഇസ്രാഈലിലേക്ക്; ഫലസ്തീന്‍ ജനതയെ സര്‍ക്കാര്‍ കൈവിട്ടെന്ന് കോണ്‍ഗ്രസ്</title>
		<link>https://www.chandrikadaily.com/modi-to-israel-as-attack-on-gaza-continues-congress-says-the-government-has-abandoned-the-palestinian-people.html</link>
					<comments>https://www.chandrikadaily.com/modi-to-israel-as-attack-on-gaza-continues-congress-says-the-government-has-abandoned-the-palestinian-people.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 24 Feb 2026 12:23:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=378595</guid>

					<description><![CDATA[ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ പുലര്‍ത്തുന്ന പ്രതിബദ്ധതയെക്കുറിച്ച് സര്‍ക്കാര്‍ നടത്തുന്നത് കപടമായ പ്രസ്താവനകള്‍ മാത്രമാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഗസ്സയില്&#x200d; ഇസ്രാഈല്&#x200d; ആക്രമണം തുടരുന്ന പശ്ചാത്തലത്തില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രാഈല്&#x200d; സന്ദര്&#x200d;ശിക്കുന്നതിനെതിരെ രൂക്ഷവിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസ്. മോദി സര്&#x200d;ക്കാര്&#x200d; ഫലസ്തീന്&#x200d; ജനതയെ പൂര്&#x200d;ണ്ണമായും കൈവിട്ടെന്ന് കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.</p>
<p>ഫലസ്തീന്&#x200d; വിഷയത്തില്&#x200d; ഇന്ത്യ പുലര്&#x200d;ത്തുന്ന പ്രതിബദ്ധതയെക്കുറിച്ച് സര്&#x200d;ക്കാര്&#x200d; നടത്തുന്നത് കപടമായ പ്രസ്താവനകള്&#x200d; മാത്രമാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. വാസ്തവത്തില്&#x200d; ആ ലക്ഷ്യത്തെ അവര്&#x200d; ഉപേക്ഷിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കില്&#x200d; ആയിരക്കണക്കിന് ഫലസ്തീനികളെ കുടിയിറക്കുന്നത് രൂക്ഷമാവുകയും ലോകമെമ്പാടും ഇത് അപലപിക്കപ്പെടുകയും ചെയ്യുമ്പോഴാണ് മോദിയുടെ ഈ യാത്രയെന്ന് ജയറാം രമേശ് ഓര്&#x200d;മ്മിപ്പിച്ചു.</p>
<p>ഇസ്രാഈലും യു.എസും ഇറാനെതിരെ വ്യോമാക്രമണം നടത്താന്&#x200d; പദ്ധതിയിടുന്ന അതീവ ഗൗരവകരമായ സാഹചര്യത്തിലാണ് മോദിയുടെ സന്ദര്&#x200d;ശനം. ഗുരുതരമായ അഴിമതി ആരോപണങ്ങള്&#x200d; നേരിടുന്ന നെതന്യാഹുവിനെ ആലിംഗനം ചെയ്യാനാണ് പ്രധാനമന്ത്രി പോകുന്നത്. സന്ദര്&#x200d;ശനത്തിന് പിന്നില്&#x200d; അദാനി ഗ്രൂപ്പുമായുള്ള സാമ്പത്തിക താല്&#x200d;പ്പര്യങ്ങളുണ്ടെന്ന് &#8216;മൊദാനി&#8217; പരാമര്&#x200d;ശത്തിലൂടെ ജയറാം ആരോപിച്ചു.</p>
<p>ഇസ്രാഈല്&#x200d; പാര്&#x200d;ലമെന്റിലെ (നെസെറ്റ്) മോദിയുടെ പ്രസംഗം അവിടുത്തെ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്നും റിപ്പോര്&#x200d;ട്ടുകള്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
<p>ഫെബ്രുവരി 25-നാണ് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ ഔദ്യോഗിക ഇസ്രാഈല്&#x200d; സന്ദര്&#x200d;ശനം ആരംഭിക്കുന്നത്. സന്ദര്&#x200d;ശനത്തിനിടയില്&#x200d; ഇസ്രാഈല്&#x200d; പ്രധാനമന്ത്രി നെതന്യാഹു, പ്രസിഡന്റ് ഐസാക് ഹെര്&#x200d;സോഗ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-to-israel-as-attack-on-gaza-continues-congress-says-the-government-has-abandoned-the-palestinian-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീൻ ആക്ഷനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനാവില്ലെന്ന് യുകെ കോടതി; &#8216;സർക്കാർ നിരോധനം നിയമവിരുദ്ധം&#8217;</title>
		<link>https://www.chandrikadaily.com/31uk-court-rules-palestine-action-cannot-be-declared-a-terrorist-organization-government-ban-is-unlawful.html</link>
					<comments>https://www.chandrikadaily.com/31uk-court-rules-palestine-action-cannot-be-declared-a-terrorist-organization-government-ban-is-unlawful.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 13 Feb 2026 14:55:19 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[court]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=377664</guid>

					<description><![CDATA[ലണ്ടൻ: ഫലസ്തീൻ അനുകൂല സംഘടനയായ &#8216;ഫലസ്തീൻ ആക്ഷനെ&#8217; ഭീകര സംഘടനയായി പ്രഖ്യാപിക്കാനാവില്ലെന്ന് ലണ്ടൻ ഹൈക്കോടതി. സംഘടനയെ യുകെ സർക്കാർ നിരോധിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചു. 2025 ജൂലൈയിലെ സർക്കാർ നിരോധനത്തെ ചോദ്യം ചെയ്ത് ഫലസ്തീൻ ആക്ഷൻ സഹസ്ഥാപകയായ ഹുദ അമ്മോറി നൽകിയ പുനഃപരിശോധനാ ഹരജി പരി​ഗണിച്ചാണ് കോടതി വിധി. ബ്രിട്ടീഷ് സർക്കാരുമായുള്ള മാസങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് സംഘടന ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയത്. ഫലസ്തീൻ ആക്ഷനെ വിലക്കിയത് സംസാര സ്വാതന്ത്ര്യത്തിനും സമ്മേളന സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടൻ: ഫലസ്തീൻ അനുകൂല സംഘടനയായ &#8216;ഫലസ്തീൻ ആക്ഷനെ&#8217; ഭീകര സംഘടനയായി പ്രഖ്യാപിക്കാനാവില്ലെന്ന് ലണ്ടൻ ഹൈക്കോടതി. സംഘടനയെ യുകെ സർക്കാർ നിരോധിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചു. 2025 ജൂലൈയിലെ സർക്കാർ നിരോധനത്തെ ചോദ്യം ചെയ്ത് ഫലസ്തീൻ ആക്ഷൻ സഹസ്ഥാപകയായ ഹുദ അമ്മോറി നൽകിയ പുനഃപരിശോധനാ ഹരജി പരി​ഗണിച്ചാണ് കോടതി വിധി.</p>
<p>ബ്രിട്ടീഷ് സർക്കാരുമായുള്ള മാസങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് സംഘടന ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയത്. ഫലസ്തീൻ ആക്ഷനെ വിലക്കിയത് സംസാര സ്വാതന്ത്ര്യത്തിനും സമ്മേളന സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് ജസ്റ്റിസ് വിക്ടോറിയ ഷാർപ്പ് അറിയിച്ചു.</p>
<p>ഫലസ്തീൻ ആക്ഷന്റെ സ്വഭാവം തീവ്രവാദ നിയമ പ്രകാരം വിലക്കാനുള്ള ഘടകമല്ലെന്ന് ജഡ്ജിമാരായ വിക്ടോറിയ ഷാർപ്പ്, ജോനാഥൻ സ്വിഫ്റ്റ്, കാരെൻ സ്റ്റെയ്ൻ എന്നിവർ കണ്ടെത്തി. ഫലസ്തീൻ ആക്ഷനെ നിരോധിക്കാനുള്ള തീരുമാനം അനാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം, സർക്കാരിന് വേണ്ടി മന്ത്രിമാർ അപ്പീൽ നൽകുകയും വിഷയത്തിൽ കൂടുതൽ വാദം കേൾക്കുകയും ചെയ്യും വരെ നിരോധനം താത്കാലികമായി തുടരും.</p>
<p>2025ലാണ് സംഘടനയെ നിരോധിച്ച് ഉത്തരവിറങ്ങിയത്. ഫലസ്തീൻ ആക്ഷനിലെ അം​ഗത്വം, പരസ്യ പിന്തുണ, ചിഹ്നങ്ങളുടെ പ്രദർശനം എന്നിവ ക്രിമിനൽ കുറ്റമാണെന്നും ബ്രിട്ടനിലെ തീവ്രവാദ നിയമപ്രകാരം 14 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ, സംഘടനയെ പിന്തുണച്ച് രാജ്യമെമ്പാടും നിരവധി പേർ തെരുവിലിറങ്ങി.</p>
<p>ഐ സപ്പോർട്ട് ഫലസ്തീൻ ആക്ഷൻ എന്നെഴുതിയ പ്ലക്കാർഡുൾപ്പെടെ ഉയർത്തിയായിരുന്നു പ്രതിഷേധം. തുടർന്ന് രാജ്യവ്യാപകമായി ആയിരക്കണക്കിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. 2700 പേരെയാണ് യുകെ ഭരണകൂടം തീവ്രവാദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. എന്നാൽ, നിരോധന നടപടികൾ അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രതിഷേധിക്കാനുള്ള അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് പൗരാവകാശ വക്താക്കളും സാമൂഹികപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/31uk-court-rules-palestine-action-cannot-be-declared-a-terrorist-organization-government-ban-is-unlawful.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലപ്പെട്ട ഫലസ്തീനികളുടെ അവയവങ്ങള്‍ അടിച്ചുമാറ്റാന്‍ നെതന്യാഹു അനുമതി തേടി; സോഷ്യല്‍ മീഡിയ പോസ്റ്റ്</title>
		<link>https://www.chandrikadaily.com/netanyahu-seeks-permission-to-harvest-the-organs-of-slain-palestinians-social-media-post.html</link>
					<comments>https://www.chandrikadaily.com/netanyahu-seeks-permission-to-harvest-the-organs-of-slain-palestinians-social-media-post.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 12 Feb 2026 07:45:12 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Netanyahu]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=377538</guid>

					<description><![CDATA[ഇസ്രാഈല്‍ ഭരണകൂടം ഫലസ്തീനികളുടെ അവയവങ്ങള്‍ മോഷ്ടിക്കുന്നുവെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആരോപണങ്ങള്‍ക്ക് ശരി വെക്കുന്നതാണ് ഈ വിവരങ്ങള്‍.]]></description>
										<content:encoded><![CDATA[<p>തെല്&#x200d; അവീവ്: കൊല്ലപ്പെട്ട ഫലസ്തീനികളുടെ മൃതദേഹങ്ങളില്&#x200d; നിന്ന് അവയവങ്ങള്&#x200d; അടിച്ചുമാറ്റുന്നതിന് 1990-കളില്&#x200d; ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു നിയമപരമായ അനുമതി തേടിയിരുന്നതായി വെളിപ്പെടുത്തുന്ന സോഷ്യല്&#x200d; മീഡിയ പോസ്റ്റ്. ഇസ്രാഈല്&#x200d; ഭരണകൂടം ഫലസ്തീനികളുടെ അവയവങ്ങള്&#x200d; മോഷ്ടിക്കുന്നുവെന്ന പതിറ്റാണ്ടുകള്&#x200d; പഴക്കമുള്ള ആരോപണങ്ങള്&#x200d;ക്ക് ശരി വെക്കുന്നതാണ് ഈ വിവരങ്ങള്&#x200d;.</p>
<p>&#8216;മരിച്ച ഫലസ്തീനികളുടെ അവയവങ്ങള്&#x200d; ഇസ്രാഈലിലെ അവയവമാറ്റ ശസ്ത്രക്രിയകള്&#x200d;ക്കായി ഉപയോഗിക്കാമോ? ഈ ആശയം നിയമപരമായി നടപ്പിലാക്കാന്&#x200d; സാധിക്കുമോ എന്ന് ഞാന്&#x200d; പരിശോധിക്കാം,&#8217; എന്ന് നെതന്യാഹു പറഞ്ഞതായി ഇസ്രാഈല്&#x200d; ഗവണ്&#x200d;മെന്റിന്റെ ഔദ്യോഗിക രേഖകള്&#x200d; ഉദ്ധരിച്ച് സമൂഹ മാധ്യമത്തില്&#x200d; പ്രചരിക്കുന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നു.</p>
<p>തെല്&#x200d; അവീവിലെ അബു കബീര്&#x200d; ഫോറന്&#x200d;സിക് ഇന്&#x200d;സ്റ്റിറ്റ്യൂട്ടില്&#x200d; 1990-കളില്&#x200d; കുടുംബങ്ങളുടെ അനുമതിയില്ലാതെ മൃതദേഹങ്ങളില്&#x200d; നിന്ന് കോര്&#x200d;ണിയകള്&#x200d;, ചര്&#x200d;മ്മം, ഹൃദയ വാല്&#x200d;വുകള്&#x200d;, അസ്ഥികള്&#x200d; എന്നിവ വ്യാപകമായി നീക്കം ചെയ്തിരുന്നതായി നേരത്തെ വെളിപ്പെടുത്തലുകള്&#x200d; ഉണ്ടായിരുന്നു.</p>
<p>കൊല്ലപ്പെട്ട നൂറുകണക്കിന് ഫലസ്തീനികളുടെ മൃതദേഹങ്ങള്&#x200d; ഇപ്പോഴും ഇസ്രാഈല്&#x200d; വിട്ടുനല്&#x200d;കാതെ &#8216;സിമിത്തേരി ഓഫ് നമ്പേഴ്‌സ്&#8217; എന്ന രഹസ്യ കേന്ദ്രങ്ങളില്&#x200d; സൂക്ഷിച്ചിരിക്കുകയാണെന്നും ഇത് അവയവ മോഷണം മറച്ചുവെക്കാനാണെന്ന് മനുഷ്യാവകാശ സംഘടനകള്&#x200d; ആരോപിക്കുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/netanyahu-seeks-permission-to-harvest-the-organs-of-slain-palestinians-social-media-post.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഡെത്ത് ഡെത്ത് ടു ദ ഐഡിഎഫ്&#8217;; ഇസ്രായേല്‍ സൈന്യത്തിന് ചരമഗീതം പാടി ബോബ് വിലന്‍</title>
		<link>https://www.chandrikadaily.com/death-death-to-the-idf-bob-whelan-sings-a-death-song-for-the-israeli-army.html</link>
					<comments>https://www.chandrikadaily.com/death-death-to-the-idf-bob-whelan-sings-a-death-song-for-the-israeli-army.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 10 Feb 2026 10:01:44 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[bob vylan]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[isreal army]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=377348</guid>

					<description><![CDATA[നിരവധി വേദികളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബാന്‍ഡാണ് ബോബി വിലന്‍]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ഇസ്രായേല്&#x200d; സൈന്യത്തിന് വീണ്ടും ചരമഗീതം പാടി ബ്രിട്ടീഷ് പങ്ക്-റാപ് മ്യൂസിക് ബാന്&#x200d;ഡായ ബോബ് വിലന്&#x200d;. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്&#x200d; അക്കാദമിയില്&#x200d; നടന്ന പരിപാടിയിലാണ് കാണികള്&#x200d;ക്കൊപ്പം ബോബി വിലന്&#x200d; &#8216;ഡെത്ത് ഡെത്ത് ടു ദ ഐഡിഎഫ്&#8217; എന്ന് പാടിയത്. കഴിഞ്ഞ വര്&#x200d;ഷം ഗാസ്റ്റണ്&#x200d;ബറി ഫെസ്റ്റിവലില്&#x200d; ഇത് പാടിയതിനെ തുടര്&#x200d;ന്ന് യുഎസ് ഇരുവരുടെയും വിസ റദ്ദാക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.</p>
<p>മാഞ്ചസ്റ്ററിലെ സംഗീതപരിപാടിക്കിടെ കാണികള്&#x200d; &#8216;ഡെത്ത് ഡെത്ത് ടു ദ ഐഡിഎഫ്&#8217; പാടിത്തുടങ്ങുകയായിരുന്നു. ഇതോടെ ബോബി വിലനും കാണികള്&#x200d;ക്കൊപ്പം ചേര്&#x200d;ന്ന് ഇസ്രായേല്&#x200d; സൈന്യത്തിനുള്ള ചരമഗീതം പാടി. വിഡിയോ സമൂഹമാധ്യമങ്ങളില്&#x200d; വൈറലായിരിക്കുകയാണ്.</p>
<p>നിരവധി വേദികളില്&#x200d; ഫലസ്തീന്&#x200d; ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച ബാന്&#x200d;ഡാണ് ബോബി വിലന്&#x200d;. പ്രശസ്തമായ ഗാസ്റ്റണ്&#x200d;ബറി ഫെസ്റ്റിവലില്&#x200d; ഇവര്&#x200d; ഇസ്രായേല്&#x200d; സൈന്യത്തിനുള്ള ചരമഗീതം പാടിയതില്&#x200d; പൊലീസ് ക്രിമിനല്&#x200d; കേസെടുത്തെങ്കിലും പിന്നീട് നടപടികള്&#x200d; നിര്&#x200d;ത്തിവെച്ചിരുന്നു. ഗസ്സയിലെ വംശഹത്യയോടുള്ള പ്രതിഷേധമാണ് ഇരുവരും ഉയര്&#x200d;ത്തിയത്. ഇതിന്റെ പേരില്&#x200d; ഫ്രഞ്ച് മ്യൂസിക് ഫെസ്റ്റിവലില്&#x200d; നിന്ന് ബോബി വിലനെ ഒഴിവാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-death-to-the-idf-bob-whelan-sings-a-death-song-for-the-israeli-army.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയുടെ ഭരണം ഫലസ്തീനികള്‍ക്ക്, വിദേശ ഭരണം അംഗീകരിക്കില്ല: കടുത്ത നിലപാടുമായി ഹമാസ്</title>
		<link>https://www.chandrikadaily.com/gazas-rule-palestinians-wont-accept-foreign-rule-hamas-takes-hard-line.html</link>
					<comments>https://www.chandrikadaily.com/gazas-rule-palestinians-wont-accept-foreign-rule-hamas-takes-hard-line.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 08 Feb 2026 14:24:54 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=377181</guid>

					<description><![CDATA[ട്രംപ് രൂപീകരിച്ച 'ബോര്‍ഡ് ഓഫ് പീസ്' ഗസ്സയുടെ പുനര്‍നിര്‍മ്മാണത്തില്‍ സന്തുലിതമായ നിലപാട് സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ഗസ്സയില്&#x200d; നിരായുധീകരണം നടപ്പിലാക്കണമെന്ന ഇസ്രാഈലിന്റെയും അമേരിക്കയുടെയും ആവശ്യം ഹമാസ് തള്ളി. ഇന്ന് ദോഹയില്&#x200d; നടന്ന കോണ്&#x200d;ഫറന്&#x200d;സില്&#x200d; മുതിര്&#x200d;ന്ന ഹമാസ് നേതാവ് ഖാലിദ് മിഷാല്&#x200d; ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സയുടെ മേല്&#x200d; വിദേശ ഭരണമോ ഇടപെടലോ അനുവദിക്കില്ലെന്നും അദ്ദേഹം ആവര്&#x200d;ത്തിച്ചു.</p>
<p>ഹമാസിന്റെ ആയുധങ്ങള്&#x200d; പിടിച്ചെടുക്കാനുള്ള നീക്കം &#8216;പ്രതിരോധത്തെ ക്രിമിനല്&#x200d; വല്&#x200d;ക്കരിക്കുന്നതിന്&#8217; തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. അധിനിവേശം തുടരുന്നിടത്തോളം കാലം പ്രതിരോധവും തുടരുമെന്ന് മിഷാല്&#x200d; വ്യക്തമാക്കി.</p>
<p>ഗസ്സയുടെ ഭരണം ഗസ്സയിലെ ജനങ്ങള്&#x200d;ക്കും ഫലസ്തീനികള്&#x200d;ക്കും ഉള്ളതാണെന്നും, വിദേശ ശക്തികളുടെ മേല്&#x200d;നോട്ടം അംഗീകരിക്കില്ലെന്നും ഹമാസ് വ്യക്തമാക്കി.</p>
<p>അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് രൂപീകരിച്ച &#8216;ബോര്&#x200d;ഡ് ഓഫ് പീസ്&#8217; ഗസ്സയുടെ പുനര്&#x200d;നിര്&#x200d;മ്മാണത്തില്&#x200d; സന്തുലിതമായ നിലപാട് സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.</p>
<p>അമേരിക്കയുടെ മധ്യസ്ഥതയില്&#x200d; നടക്കുന്ന വെടിനിര്&#x200d;ത്തല്&#x200d; ചര്&#x200d;ച്ചകളുടെ രണ്ടാം ഘട്ടത്തിലാണ് ഹമാസിനെ നിരായുധീകരിക്കുന്നത് സംബന്ധിച്ച വ്യവസ്ഥ നിലനില്&#x200d;ക്കുന്നത്. എന്നാല്&#x200d; ഇത് തങ്ങളുടെ &#8216;റെഡ് ലൈന്&#x200d;&#8217; ആണെന്നാണ് ഹമാസ് സൂചിപ്പിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gazas-rule-palestinians-wont-accept-foreign-rule-hamas-takes-hard-line.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജസ്ഥാനിൽ &#8216;ഫ്രീ ഫലസ്തീൻ&#8217; പോസ്റ്റർ പതിച്ചു; ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം</title>
		<link>https://www.chandrikadaily.com/priest-arrested-for-cultivating-cannabis-in-temple-premises-2.html</link>
					<comments>https://www.chandrikadaily.com/priest-arrested-for-cultivating-cannabis-in-temple-premises-2.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 03 Feb 2026 13:32:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[foriegner]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[India]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376686</guid>

					<description><![CDATA[ജയ്പ്പൂർ: ഫലസ്തീനെ അനുകൂലിച്ചും ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിനെതിരെയും പോസ്റ്ററുകൾ പതിച്ച രണ്ട് ബ്രിട്ടീഷ് പൗരന്മാരാട് ഇന്ത്യ വിടാൻ നിർദേശം. രാജസ്ഥാനിലെ പുഷ്കറിൽ പോസ്റ്റർ ഒട്ടിച്ച വിനോദസഞ്ചാരികളോടാണ് ഇന്ത്യയിൽ നിന്ന് പോവണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. രാജസ്ഥാൻ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റി​ഗേഷൻ ഡിപ്പാർട്ട്മെന്റി (സിഐഡി)ന്റേതാണ് നടപടി. &#8216;ഫലസ്തീനെ സ്വതന്ത്രമാക്കുക, ഇസ്രായേലിനെ ബഹിഷ്കരിക്കുക&#8217; എന്നീ മുദ്രാവാക്യങ്ങളടക്കം എഴുതിയ പോസ്റ്ററുകളാണ് ഇവർ വിനോദസഞ്ചാര കേന്ദ്രമായ പുഷ്കറിൽ ഒട്ടിച്ചത്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയവരായിരുന്നു ഇരുവരും. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിലക്കുന്ന വിസ വ്യവസ്ഥകളുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ജയ്പ്പൂർ: ഫലസ്തീനെ അനുകൂലിച്ചും ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിനെതിരെയും പോസ്റ്ററുകൾ പതിച്ച രണ്ട് ബ്രിട്ടീഷ് പൗരന്മാരാട് ഇന്ത്യ വിടാൻ നിർദേശം. രാജസ്ഥാനിലെ പുഷ്കറിൽ പോസ്റ്റർ ഒട്ടിച്ച വിനോദസഞ്ചാരികളോടാണ് ഇന്ത്യയിൽ നിന്ന് പോവണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. രാജസ്ഥാൻ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റി​ഗേഷൻ ഡിപ്പാർട്ട്മെന്റി (സിഐഡി)ന്റേതാണ് നടപടി.</p>
<p>&#8216;ഫലസ്തീനെ സ്വതന്ത്രമാക്കുക, ഇസ്രായേലിനെ ബഹിഷ്കരിക്കുക&#8217; എന്നീ മുദ്രാവാക്യങ്ങളടക്കം എഴുതിയ പോസ്റ്ററുകളാണ് ഇവർ വിനോദസഞ്ചാര കേന്ദ്രമായ പുഷ്കറിൽ ഒട്ടിച്ചത്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയവരായിരുന്നു ഇരുവരും. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിലക്കുന്ന വിസ വ്യവസ്ഥകളുടെ ലംഘനമാണ് ഇവരുടെ പ്രവൃത്തിയെന്നാണ് സിഐഡി ആരോപണം.</p>
<p>ഇന്ത്യയിൽ താമസിക്കുമ്പോൾ മറ്റ് രാജ്യങ്ങളോടുള്ള അനാദരവ് കാണിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിസാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് (സിഐഡി) രാജേഷ് മീണ പറഞ്ഞു. 2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നെതെന്നും ഇരുവരോടും രാജ്യം വിടാനാണ് നിർദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ഇസ്രായേലികൾ ഉൾപ്പെടെയുള്ള വിദേശികൾ പതിവായി സന്ദർശിക്കുന്ന ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പുഷ്കർ. പുഷ്കറിൽ കണ്ട പോസ്റ്ററുകൾ നീക്കം ചെയ്ത പൊലീസ്, മറ്റിടങ്ങളിലും ഇത്തരം പോസ്റ്ററുകൾ പത്തിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. ​</p>
<p>ഗസ്സയിലെ വംശഹത്യയിൽ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഇസ്രായേലിനെതിരെ ഉയരുന്നത്. 2023 ഒക്ടോബർ ഏഴിന് ശേഷമാരംഭിച്ച ​വംശഹത്യയിൽ ഇതുവരെ 71,769 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷം മാത്രം 506 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്.</p>
<p>കൊല്ലപ്പെട്ടവരിൽ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ഇവരെ കൂടാതെ, തങ്ങളുടെ ക്രൂരതകൾ പുറംലോകത്തെത്തിച്ചിരുന്ന 200 മാധ്യമപ്രവർത്തകരേയും ​ഗസ്സയിലെ ആരോ​ഗ്യമേഖലയിൽ സേവനം ചെയ്തിരുന്ന 1000ലേറെ ആരോ​ഗ്യപ്രവർത്തകരേയും ഇസ്രായേൽ കൊലപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/priest-arrested-for-cultivating-cannabis-in-temple-premises-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയില്‍ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന് ഇസ്രാഈലിന്റെ വിലക്ക്</title>
		<link>https://www.chandrikadaily.com/israel-bans-doctors-without-borders-in-gaza.html</link>
					<comments>https://www.chandrikadaily.com/israel-bans-doctors-without-borders-in-gaza.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 02 Feb 2026 13:12:36 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[doctorswithoutborders]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376592</guid>

					<description><![CDATA[ഫെബ്രുവരി 28-നകം ഒഴിഞ്ഞുപോകാന്‍ ഉത്തരവ്]]></description>
										<content:encoded><![CDATA[<p>തെല്&#x200d;അവിവ്: ഗസ്സയില്&#x200d; സന്നദ്ധ സേവനം നടത്തുന്ന അന്താരാഷ്ട്ര വൈദ്യസഹായ സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്&#x200d;ഡേഴ്സിന്റെ (MSF) പ്രവര്&#x200d;ത്തനങ്ങള്&#x200d; നിരോധിച്ച് ഇസ്രാഈല്&#x200d;. ഫെബ്രുവരി 28-നകം ഗസ്സയില്&#x200d; നിന്നും ഒഴിഞ്ഞുപോകാനാണ് ഇസ്രാഈല്&#x200d; നല്&#x200d;കിയിരിക്കുന്ന ഉത്തരവ്.</p>
<p>ഗസ്സയിലും വെസ്റ്റ് ബാങ്കിലും പ്രവര്&#x200d;ത്തിക്കുന്ന മാനുഷിക സഹായ സംഘടനകളുടെ മേല്&#x200d;നോട്ടം വഹിക്കുന്ന ഇസ്രാഈലിന്റെ പ്രവാസികാര്യ മന്ത്രാലയത്തിന്റേതാണ് ഈ നടപടി. സംഘടനയിലെ ജീവനക്കാരുടെ പേരുവിവരങ്ങള്&#x200d; അടങ്ങിയ പട്ടിക സമര്&#x200d;പ്പിച്ചില്ല എന്നതാണ് ഇസ്രാഇtuല്&#x200d; ഉയര്&#x200d;ത്തുന്ന വാദം. എന്നാല്&#x200d;, മതിയായ സുരക്ഷാ ഉറപ്പുകളില്ലാതെ ജീവനക്കാരുടെ വിവരങ്ങള്&#x200d; കൈമാറുന്നത് തങ്ങളുടെ പ്രവര്&#x200d;ത്തകരെ അപകടത്തിലാക്കുമെന്ന് MSF വ്യക്തമാക്കി.</p>
<p>ഗസ്സയിലെ ഏറ്റവും വലിയ മെഡിക്കല്&#x200d; ചാരിറ്റി സംഘടനകളിലൊന്നായ MSF-ന് വിലക്കേര്&#x200d;പ്പെടുത്തുന്നതോടെ ആരോഗ്യമേഖലയെ കൂടുതല്&#x200d; പ്രതിസന്ധിയിലാക്കും. ഡോക്ടര്&#x200d;മാരുടെയും മരുന്നുകളുടെയും അഭാവം മൂലം കൂടുതല്&#x200d; ജീവനുകള്&#x200d; നഷ്ടപ്പെടാന്&#x200d; കാരണമാകും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-bans-doctors-without-borders-in-gaza.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം റഫ അതിർത്തി ഇന്ന് തുറക്കും</title>
		<link>https://www.chandrikadaily.com/rafah-border-to-open-today-after-two-years.html</link>
					<comments>https://www.chandrikadaily.com/rafah-border-to-open-today-after-two-years.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 02 Feb 2026 02:30:05 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376495</guid>

					<description><![CDATA[രാജ്യം വിടുന്നവർക്ക് ഗസ്സയിലേക്ക് മടങ്ങാൻ അനുമതി ലഭിക്കുമോയെന്ന ആശങ്ക പലരെയും പുറത്തുകടക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ട്]]></description>
										<content:encoded><![CDATA[<p>ഗസ്സ: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ​ഗസ്സക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിർത്തി ഇന്ന് തുറക്കും. ആംബുലൻസുകൾ, ഭക്ഷ്യവസ്തുക്കളടങ്ങിയ ട്രക്കുകൾ എന്നിവക്ക് ഇരുവശത്തേക്കും സഞ്ചരിക്കാം. ഈജിപ്ത് സുരക്ഷ ഉദ്യോഗസ്ഥർക്കൊപ്പം യൂറോപ്യൻ യൂനിയൻ ദൗത്യസംഘവും ഫലസ്തീനി സുരക്ഷ ഉദ്യോഗസ്ഥരും ചേർന്നാകും അതിർത്തി നിരീക്ഷിക്കുക.</p>
<p>2024 ഏപ്രിലിൽ അടച്ച അതിർത്തിയാണ് നിരന്തര സമർദങ്ങൾക്കൊടുവിൽ താൽക്കാലികമായി ഇരുവശത്തേക്കും തുറക്കുന്നത്. പ്രാഥമിക നടപടികൾ പൂർത്തിയാക്കി ഇന്നുമുതൽ വാഹനയാത്ര അനുവദിക്കുമെന്ന് ഇസ്രായേൽ സേന അറിയിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രികളിലുള്ള കുട്ടികളും സ്ത്രീകളുമടക്കം ഫലസ്തീനി രോഗികളുമായി ആംബുലൻസുകളും ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകളും ഇരുവശത്തേക്കും കടക്കും. 4500 കുട്ടികളടക്കം 20,000ത്തിലേറെ പേർ അടിയന്തര ചികിത്സ കാത്ത് ഗസ്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.</p>
<p>ആളുകൾക്ക് പരിമിതമായി മാത്രമേ യാത്രക്ക് അനുമതി ലഭിക്കൂ എന്നാണ് സൂചന. പ്രതിദിനം 50 രോഗികൾക്ക് അതിർത്തി കടക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു. ഓരോ രോഗിക്കൊപ്പവും രണ്ട് കൂട്ടിരിപ്പുകാരെയും അനുവദിക്കും. അതേസമയം, രാജ്യം വിടുന്നവർക്ക് ഗസ്സയിലേക്ക് മടങ്ങാൻ അനുമതി ലഭിക്കുമോയെന്ന ആശങ്ക പലരെയും പുറത്തുകടക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. രണ്ടരവർഷം നീണ്ട ഇസ്രായേൽ അധിനിവേശത്തിനിടെ വിവിധ ആവശ്യങ്ങൾക്കായി പുറത്തുകടന്ന 80,000 ഓളം ഫലസ്തീനികൾ റഫ അതിർത്തി വഴി മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്. പ്രതിദിനം 50 പേരെ വീതം മടങ്ങാൻ അനുവദിക്കുമെന്ന് ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. രണ്ടു വർഷത്തിനിടെ കഴിഞ്ഞ വർഷം ചെറിയ ഇടവേളയിൽ രോഗികളെ കൊണ്ടുപോകാൻ മാത്രമാണ് റഫ അതിർത്തി തുറന്നിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rafah-border-to-open-today-after-two-years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയിൽ ഇസ്രായേലി ബോംബാക്രമണം; ഇന്ന് മാത്രം 6 കുട്ടികൾ ഉൾപ്പെടെ 28 ഫലസ്‌തീനികൾ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israeli-bombing-in-gaza-28-palestinians-including-6-children-killed-today-alone.html</link>
					<comments>https://www.chandrikadaily.com/israeli-bombing-in-gaza-28-palestinians-including-6-children-killed-today-alone.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 31 Jan 2026 13:00:43 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376389</guid>

					<description><![CDATA[ഗസ്സ സിറ്റിയിലും ഖാൻയൂനിസിലുമായി പുലർച്ചെ മുതൽ നടന്ന അക്രമണങ്ങളിലാണ് നിരവധി ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തത്. വെടി നിർത്തൽ ഉടമ്പടിയുടെ ഭാഗമായി ഗസ്സയെ ഈജിപ്‌തുമായി ബന്ധിപ്പിക്കുന്ന റഫ അതിർത്തി നാളെ തുറക്കാനിരിക്കെയാണ് ഇസ്രായേലിന്റെ ആക്രമണം. വെടിനിർത്തൽ ഉടമ്പടി ലംഘിച്ച് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 500 ലധികം ഫലസ്തീനികളാണ് ഇതിനകം ഗസ്സയിൽ കൊല്ലപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റിയിലും ഖാൻയൂനിസിലുമായി പുലർച്ചെ മുതൽ നടന്ന അക്രമണങ്ങളിലാണ് നിരവധി ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തത്. വെടി നിർത്തൽ ഉടമ്പടിയുടെ ഭാഗമായി ഗസ്സയെ ഈജിപ്‌തുമായി ബന്ധിപ്പിക്കുന്ന റഫ അതിർത്തി നാളെ തുറക്കാനിരിക്കെയാണ് ഇസ്രായേലിന്റെ ആക്രമണം. വെടിനിർത്തൽ ഉടമ്പടി ലംഘിച്ച് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 500 ലധികം ഫലസ്തീനികളാണ് ഇതിനകം ഗസ്സയിൽ കൊല്ലപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-bombing-in-gaza-28-palestinians-including-6-children-killed-today-alone.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീനില്‍ ഇനി ബന്ദികളില്ല; അവസാന ബന്ദിയുടെയും മൃതദേഹ കൈമാറ്റം നടന്നെന്ന് ഇസ്രാഈല്‍</title>
		<link>https://www.chandrikadaily.com/no-more-hostages-in-palestine-israel-says-that-the-body-of-the-last-hostage-has-been-transferred.html</link>
					<comments>https://www.chandrikadaily.com/no-more-hostages-in-palestine-israel-says-that-the-body-of-the-last-hostage-has-been-transferred.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 26 Jan 2026 15:35:14 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375730</guid>

					<description><![CDATA[ഇസ്രാഈല്‍ പോലീസ് ഉദ്യോഗസ്ഥന്‍ റാന്‍ ഗ്വിലി (Ran Gvili) എന്ന 24-കാരന്റെ മൃതദേഹമാണ് തിങ്കളാഴ്ച സൈന്യം കണ്ടെടുത്തത്.]]></description>
										<content:encoded><![CDATA[<p>ഫലസ്തീനില്&#x200d; അവശേഷിക്കുന്ന അവസാന ബന്ദിയുടെ മൃതദേഹ കൈമാറ്റവും നടന്നതെന്ന് ഇസ്രാഈല്&#x200d; പ്രതിരോധ സേന. 2023 ഒക്ടോബര്&#x200d; 7-ലെ ആക്രമണത്തിനിടെ കൊല്ലപ്പെടുകയും മൃതദേഹം ഗസ്സയിലേക്ക് കൊണ്ടുപോവുകയും ചെയ്ത ഇസ്രാഈല്&#x200d; പോലീസ് ഉദ്യോഗസ്ഥന്&#x200d; റാന്&#x200d; ഗ്വിലി (Ran Gvili) എന്ന 24-കാരന്റെ മൃതദേഹമാണ് തിങ്കളാഴ്ച സൈന്യം കണ്ടെടുത്തത്. ഇതോടെ ഗസ്സയില്&#x200d; ബന്ദികളായി ഇനി ആരും അവശേഷിക്കുന്നില്ലെന്ന് ഇസ്രാഈല്&#x200d; ഔദ്യോഗികമായി സ്ഥിരീകരിച്ചു.</p>
<p>നിര്&#x200d;ണ്ണായകമായ സൈനിക നീക്കം വടക്കന്&#x200d; ഗസ്സയിലെ ഒരു സെമിത്തേരി കേന്ദ്രീകരിച്ച് ഇസ്രായേല്&#x200d; സൈന്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടത്തിവന്ന വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അത്യാധുനിക സാങ്കേതിക വിദ്യകളും ഇന്റലിജന്&#x200d;സ് വിവരങ്ങളും ഉപയോഗിച്ചായിരുന്നു ദൗത്യം. റാന്&#x200d; ഗ്വിലിയുടെ മൃതദേഹം ഇസ്രാഈലിലെത്തിച്ചതായും ഡിഎന്&#x200d;എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായും അധികൃതര്&#x200d; വ്യക്തമാക്കി.</p>
<p>അവസാന ബന്ദിയുടെയും മൃതദേഹം തിരികെ ലഭിച്ചതോടെ അമേരിക്കയുടെ മധ്യസ്ഥതയില്&#x200d; നിലവില്&#x200d; വന്ന വെടിനിര്&#x200d;ത്തല്&#x200d; കരാറിന്റെ ഒന്നാം ഘട്ടം പൂര്&#x200d;ത്തിയായതായി ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു പ്രഖ്യാപിച്ചു.</p>
<p>ഈ സാഹചര്യത്തില്&#x200d; വരും ദിവസങ്ങളില്&#x200d; റഫ അതിര്&#x200d;ത്തി തുറന്നേക്കാം. മൃതദേഹം ലഭിച്ചാല്&#x200d; ഈജിപ്റ്റിലേക്കുള്ള റഫ അതിര്&#x200d;ത്തി തുറക്കുമെന്ന് ഇസ്രാഈല്&#x200d; നേരത്തെ ഉറപ്പുനല്&#x200d;കിയിരുന്നു. ഇത് ഉടന്&#x200d; നടപ്പിലാക്കുമെന്നാണ് റിപ്പോര്&#x200d;ട്ട്. യുദ്ധം പൂര്&#x200d;ണ്ണമായി അവസാനിപ്പിക്കാനുള്ള രണ്ടാം ഘട്ട ചര്&#x200d;ച്ചകളിലേക്ക് ഇരുവിഭാഗങ്ങളും കടക്കുമെന്നും റിപ്പോര്&#x200d;ട്ടുണ്ട്. ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങള്&#x200d; കൂടുതല്&#x200d; വിപുലമാക്കാന്&#x200d; അന്താരാഷ്ട്ര സമ്മര്&#x200d;ദ്ദം ശക്തമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-more-hostages-in-palestine-israel-says-that-the-body-of-the-last-hostage-has-been-transferred.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
