<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Palestinian &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/palestinian/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 10 Dec 2025 07:04:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Palestinian &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അതിജീവനത്തിന്റെ പാഠങ്ങളുമായി പലസ്തീന്‍ ചിത്രങ്ങള്‍</title>
		<link>https://www.chandrikadaily.com/palestinian-images-with-lessons-of-survival.html</link>
					<comments>https://www.chandrikadaily.com/palestinian-images-with-lessons-of-survival.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 10 Dec 2025 07:04:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[news]]></category>
		<category><![CDATA[images]]></category>
		<category><![CDATA[lessons]]></category>
		<category><![CDATA[Palestinian]]></category>
		<category><![CDATA[survival]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367885</guid>

					<description><![CDATA[അതിജീവനത്തിനായുള്ള പലസ്തീന്‍ ജനതയുടെ നിതാന്ത പോരാട്ടം ആഴത്തില്‍ അടയാളപ്പെടുത്തുന്ന പലസ്തീന്‍ പാക്കേജ് സിനിമകളുമായി 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അതിജീവനത്തിനായുള്ള പലസ്തീന്&#x200d; ജനതയുടെ നിതാന്ത പോരാട്ടം ആഴത്തില്&#x200d; അടയാളപ്പെടുത്തുന്ന പലസ്തീന്&#x200d; പാക്കേജ് സിനിമകളുമായി 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ).</p>
<p>ശ്രദ്ധേയമായ മൂന്ന് ചിത്രങ്ങളാണ് ഈ വിഭാഗത്തില്&#x200d; പ്രദര്&#x200d;ശനത്തിനെത്തുന്നത്. പലസ്തീന്&#x200d; ജനതയുടെ മൂന്ന് തലമുറകളിലൂടെ കഥ പറയുന്ന, ചെറിയന്&#x200d; ഡാബിസ് എഴുതി സംവിധാനം ചെയ്ത &#8216;ഓള്&#x200d; ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യൂ&#8217; ആണ് ഈ വിഭാഗത്തിലെ പ്രധാന ചിത്രം. 1948 മുതല്&#x200d; ഇന്നുവരെയുള്ള പലസ്തീന്&#x200d; കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം, തലമുറകളായി നേരിടേണ്ടി വരുന്ന ആഘാതങ്ങളും സ്വത്വ പ്രതിസന്ധികളും അന്വേഷിക്കുന്നു. 2025-ലെ സണ്&#x200d;ഡാന്&#x200d;സ് ചലച്ചിത്രമേളയില്&#x200d; നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം, മികച്ച അന്താരാഷ്ട്ര ഫീച്ചര്&#x200d; ഫിലിമിനുള്ള ജോര്&#x200d;ദാന്റെ ഓസ്‌കാര്&#x200d; എന്&#x200d;ട്രി ആയിരുന്നു. മലേഷ്യന്&#x200d; അന്താരാഷ്ട്ര ചലച്ചിത്രമേളയില്&#x200d; മികച്ച ചിത്രത്തിനുള്ള അവാര്&#x200d;ഡും നേടി.</p>
<p>മെഡിറ്ററേനിയന്&#x200d; കടല്&#x200d; കാണാന്&#x200d; ആഗ്രഹിക്കുന്ന 12 വയസ്സുള്ള പലസ്തീന്&#x200d; ബാലന്&#x200d; ഖാലിദിന്റെ കഥയാണ് ഷായ് കര്&#x200d;മ്മേലി-പൊള്ളാക്കിന്റെ &#8216;ദി സീ&#8217; കൈകാര്യം ചെയ്യുന്നത്. യാത്രാരേഖകളില്ലാതെ സൈനിക ചെക്ക്പോസ്റ്റുകള്&#x200d; മറികടന്നുള്ള അവന്റെ സാഹസിക യാത്ര അതിജീവനത്തിന്റെയും നിസ്സഹായതയുടെയും കഥയാണ്. ഈ ചിത്രം ഇസ്രായേലിലെ ഓഫിര്&#x200d; അവാര്&#x200d;ഡുകളില്&#x200d; മികച്ച ചിത്രമുള്&#x200d;പ്പെടെ അഞ്ച് പുരസ്‌കാരങ്ങള്&#x200d; നേടുകയും 98-ാമത് ഓസ്‌കറിനുള്ള ഇസ്രായേലി എന്&#x200d;ട്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.</p>
<p>സഹോദരങ്ങളായ ടാര്&#x200d;സന്&#x200d; നാസ്സറും അറബ് നാസ്സറും ചേര്&#x200d;ന്ന് സംവിധാനം ചെയ്ത &#8216;വണ്&#x200d;സ് അപ്പോണ്&#x200d; എ ടൈം ഇന്&#x200d; ഗാസ&#8217;, 2007-ലെ ഗാസ പശ്ചാത്തലമാക്കി സുഹൃത്തിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്&#x200d; ശ്രമിക്കുന്ന യുവാവിന്റെ കഥ പറയുന്നു. 2025-ലെ കാന്&#x200d; ചലച്ചിത്രമേളയിലെ അണ്&#x200d; സര്&#x200d;ട്ടെയ്ന്&#x200d; റിഗാര്&#x200d;ഡ് വിഭാഗത്തില്&#x200d; മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയിരുന്നു.</p>
<p>രാഷ്ട്രീയത്തിന്റെ അതിര്&#x200d;വരമ്പുകള്&#x200d; ഭേദിച്ചു കൊണ്ട് മനുഷ്യന്റെ തകരാത്ത പ്രതീക്ഷയുടെയും സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയും കഥ പറയുന്ന ഈ പലസ്തീന്&#x200d; ചിത്രങ്ങള്&#x200d; ഐഎഫ്എഫ്‌കെയുടെ തിരശ്ശീലയില്&#x200d; ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുമായി സംവദിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palestinian-images-with-lessons-of-survival.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊളംബിയന്‍ പ്രസിഡന്റിന്റെ പലസ്തീന്‍ അനുകൂല പരാമര്‍ശം: യുഎസ് വിസ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/colombian-presidents-pro-palestinian-remarks-us-visa-cancellation-announced.html</link>
					<comments>https://www.chandrikadaily.com/colombian-presidents-pro-palestinian-remarks-us-visa-cancellation-announced.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 27 Sep 2025 09:40:55 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Colombian President]]></category>
		<category><![CDATA[Palestinian]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355806</guid>

					<description><![CDATA[ഐക്യരാഷ്ട്രസഭാ അസംബ്ലിയിലും പലസ്തീന്‍ പരിപാടിയിലും പങ്കെടുത്ത പെട്രോ, പിന്നീട് കൊളംബിയയിലേക്ക് യാത്ര തിരിക്കാനിരിക്കെ വിസ റദ്ദാക്കുന്നതായി അമേരിക്ക അറിയിച്ചതായി കൊളംബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്കിലെ പലസ്തീന്&#x200d; അനുകൂല റാലിയില്&#x200d; പങ്കെടുത്ത കൊളംബിയന്&#x200d; പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ അമേരിക്ക റദ്ദാക്കുമെന്ന് യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്&#x200d;ട്ട്‌മെന്റ് അറിയിച്ചു. റാലിയില്&#x200d; അദ്ദേഹം യുഎസ് പ്രസിഡന്റ് ട്രംപിനെതിരെ പ്രകോപനപരമായ രീതിയില്&#x200d; പരാമര്&#x200d;ശിച്ചതായി വാദത്തിലാണ് നടപടി.</p>
<p>ഐക്യരാഷ്ട്രസഭാ അസംബ്ലിയിലും പലസ്തീന്&#x200d; പരിപാടിയിലും പങ്കെടുത്ത പെട്രോ, പിന്നീട് കൊളംബിയയിലേക്ക് യാത്ര തിരിക്കാനിരിക്കെ വിസ റദ്ദാക്കുന്നതായി അമേരിക്ക അറിയിച്ചതായി കൊളംബിയന്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>റാലിയില്&#x200d;, മെഗാഫോണിലൂടെ കഫിയ അണിഞ്ഞ് വലിയ ജനക്കൂട്ടത്തോട് സംസാരിച്ച പെട്രോ, ലോകത്തിന് വേണ്ടി ഒരു സൈന്യത്തെ രൂപപ്പെടുത്താനുള്ള പദ്ധതിയും, അതിന്റെ ആദ്യ ദൗത്യമായി പലസ്തീന്&#x200d; വിമോചനത്തെ കാണുമെന്നും പ്രഖ്യാപിച്ചു.<br />
&#8216;ലോക രാജ്യങ്ങള്&#x200d; സൈനികരെ സംഭാവന ചെയ്ത് അന്താരാഷ്ട്ര നീതി നടപ്പാക്കും, അത് യുഎസ് സൈന്യത്തേക്കാള്&#x200d; വലുതായിരിക്കുമെന്നും&#8217; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>പിന്നീട്, യുഎസ് സൈന്യത്തെ പരാമര്&#x200d;ശിച്ച്, &#8216;യുഎസ് സൈന്യത്തിലെ എല്ലാ സൈനികരോടും പറയാനുള്ളത്, മാനവികതയ്ക്ക് വിരുദ്ധമായി തോക്ക് ചൂണ്ടരുത്, ട്രംപിന്റെ ആജ്ഞകള്&#x200d; പാലിക്കരുത്, മനുഷ്യരാശിയുടെ ആജ്ഞകള്&#x200d; അനുസരിക്കുക&#8217; പെട്രോ റാലിയില്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/colombian-presidents-pro-palestinian-remarks-us-visa-cancellation-announced.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീൻ പതാക വീശി; ബീഹാറിലെ നവാഡയിൽ 3 പേർ അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/waving-the-palestinian-flag-3-people-arrested-in-nawada-bihar.html</link>
					<comments>https://www.chandrikadaily.com/waving-the-palestinian-flag-3-people-arrested-in-nawada-bihar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 16 Jul 2024 07:04:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[Flag]]></category>
		<category><![CDATA[Palestinian]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302836</guid>

					<description><![CDATA[ബീഹാറിലെ ദര്&#x200d;ഭംഗ ജില്ലയില്&#x200d; മുഹറത്തിന് മുന്നോടിയായുള്ള ഘോഷയാത്രയില്&#x200d; ഫലസ്തീന്&#x200d; പതാക വീശിയതിന് 2 പേര്&#x200d;ക്കെതിരെ ബീഹാര്&#x200d; പൊലീസ് കേസെടുത്തിരുന്നു.]]></description>
										<content:encoded><![CDATA[<p>ഫലസ്തീന്&#x200d; പതാക വീശിയതിനെ തുടര്&#x200d;ന്ന് ബീഹാറിലെ നവാഡയില്&#x200d; 3 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ഞായറാഴ്ച ധമൗള ഏരിയയില്&#x200d; മുഹറത്തിന് മുന്നോടിയായുള്ള ഘോഷയാത്രയിലാണ് ആളുകള്&#x200d; ഫലസ്തീന് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പതാക ഉയര്&#x200d;ത്തിയത്. എന്നാല്&#x200d; സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെത്തുടര്&#x200d;ന്ന്, പൊലീസ് അന്വേഷണം ആരംഭിക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.</p>
<p>നേരത്തെ, ബീഹാറിലെ ദര്&#x200d;ഭംഗ ജില്ലയില്&#x200d; മുഹറത്തിന് മുന്നോടിയായുള്ള ഘോഷയാത്രയില്&#x200d; ഫലസ്തീന്&#x200d; പതാക വീശിയതിന് 2 പേര്&#x200d;ക്കെതിരെ ബീഹാര്&#x200d; പൊലീസ് കേസെടുത്തിരുന്നു. ജൂലൈ 9ന് യു.പിയിലെ ഭദോഹിയില്&#x200d; ചൊവ്വാഴ്ച നടന്ന മുഹറം ഘോഷയാത്രയില്&#x200d; ഫലസ്തീന്&#x200d; പതാക വീശിയതിന് 20 കാരനായ ഒരു കടയുടമയെയും അറസ്റ്റ് ചെയ്തിരുന്നു.</p>
<p>ഫലസ്തീനെ പിന്തുണക്കുന്ന എല്ലാ നടപടികളും അടിച്ചമര്&#x200d;ത്തുന്ന രീതിയാണ് മോദി സര്&#x200d;ക്കാറിന്റേതെന്ന വിമര്&#x200d;ശനം ഉയരുന്നതിനിടെയാണ് ഈ സംഭവങ്ങള്&#x200d;. ഇന്ത്യ ചരിത്രപരമായി ഫലസ്തീനൊപ്പം നില്&#x200d;ക്കുകയും അതിന്റെ സ്വയം നിര്&#x200d;ണയ ആവശ്യത്തെ പിന്തുണക്കുകയും ചെയ്തിരുന്നെങ്കിലും 2014-ല്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്&#x200d; വന്നതിനുശേഷം ഇസ്രാഈലിനോപ്പം നില്&#x200d;ക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്ന വിമര്&#x200d;ശനവും ഉയരുന്നുണ്ട്.</p>
<p>ഇന്ത്യന്&#x200d; സംസ്ഥാനങ്ങളിലുടനീളം, പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്&#x200d;, ഫലസ്തീന്&#x200d; അനുകൂല പ്രക്ഷോഭങ്ങള്&#x200d; വലിയ തോതില്&#x200d; അടിച്ചമര്&#x200d;ത്തപ്പെടുന്നുണ്ട്. എല്ലാ ഫലസ്തീന്&#x200d; അനുകൂല നിലപാടുകളെയും അടിച്ചമര്&#x200d;ത്തുന്ന രീതിയാണ് നിലവില്&#x200d; കേന്ദ്രം സ്വീകരിക്കുന്നത്. ബീഹാറില്&#x200d; അധികാരികളുടെ സമ്മതമില്ലാതെയാണ് മുഹറത്തിന് മുന്നോടിയായുള്ള ഘോഷയാത്ര നടത്തിയതെന്നും പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/waving-the-palestinian-flag-3-people-arrested-in-nawada-bihar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈലിലെ 9,000 ഫലസ്തീനി തടവുകാര്&#x200d;ക്ക് റമസാനില്&#x200d; ആഹാരമില്ല; പ്രാര്&#x200d;ത്ഥനക്ക് വിലക്ക്</title>
		<link>https://www.chandrikadaily.com/9000-palestinian-prisoners-in-israel-go-without-food-during-ramadan-prohibition-of-praye.html</link>
					<comments>https://www.chandrikadaily.com/9000-palestinian-prisoners-in-israel-go-without-food-during-ramadan-prohibition-of-praye.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 13 Mar 2024 07:27:25 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[-prisoners]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Palestinian]]></category>
		<category><![CDATA[prohibition]]></category>
		<category><![CDATA[ramadan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292784</guid>

					<description><![CDATA[2023 ഒക്ടോബറില്&#x200d; ഗസ മുനമ്പില്&#x200d; ഇസ്രാഈലിന്റെ വംശഹത്യ തുടങ്ങിയ നാള്&#x200d; മുതല്&#x200d; അധിനിവേശ ഭരണകൂടത്തിന്റെ അടിച്ചമര്&#x200d;ത്തലുകള്&#x200d; കാരണം ഫലസ്തീനിയന്&#x200d; തടവുകാര്&#x200d;ക്ക് കഴിക്കാന്&#x200d; ഭക്ഷണമില്ലെന്ന് ഫലസ്തീന്&#x200d; പ്രിസണേഴ്‌സ് ക്ലബ്(പി. പി. സി) ചൊവ്വാഴ്ച അവരുടെ പ്രസ്താവനയില്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>റമസാന്&#x200d; മാസം ആരംഭിച്ചതോടെ ഇസ്രഈല്&#x200d; ജയിലുകളില്&#x200d; കഴിയുന്ന 9,100 തടവുകാര്&#x200d; പട്ടിണിയിലാണെന്ന് ഫലസ്തീന്&#x200d; മനുഷ്യാവകാശ സംഘടന. 2023 ഒക്ടോബറില്&#x200d; ഗസ മുനമ്പില്&#x200d; ഇസ്രാഈലിന്റെ വംശഹത്യ തുടങ്ങിയ നാള്&#x200d; മുതല്&#x200d; അധിനിവേശ ഭരണകൂടത്തിന്റെ അടിച്ചമര്&#x200d;ത്തലുകള്&#x200d; കാരണം ഫലസ്തീനിയന്&#x200d; തടവുകാര്&#x200d;ക്ക് കഴിക്കാന്&#x200d; ഭക്ഷണമില്ലെന്ന് ഫലസ്തീന്&#x200d; പ്രിസണേഴ്‌സ് ക്ലബ്(പി. പി. സി) ചൊവ്വാഴ്ച അവരുടെ പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>തടവുകാര്&#x200d;ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്&#x200d; ലഭ്യമാക്കുക, ജയില്&#x200d; അധികൃതര്&#x200d; നല്&#x200d;കുന്ന മോശം ഭക്ഷണം കാരണം തടവുകാരുടെ ആരോഗ്യസ്ഥിതി മോശമാകുന്നതില്&#x200d; നടപടി സ്വീകരിക്കുക, ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും ഉറപ്പുവരുത്തുക എന്നിവയെല്ലാം പ്രസ്താവനയില്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
<p>ശരിയായി പാകം ചെയ്യാത്ത ഭക്ഷണപദാര്&#x200d;ത്ഥങ്ങള്&#x200d; ഇസ്രാഈല്&#x200d; മനപ്പൂര്&#x200d;വം കൊണ്ടുവരുന്നുവെന്നും ചില തടങ്കല്&#x200d; കേന്ദ്രങ്ങളിലും ക്യാമ്പുകളിലും കാലപ്പഴക്കം ചെന്ന ഭക്ഷണമാണ് തടവുകാര്&#x200d;ക്ക് നല്&#x200d;കാറുള്ളതെന്നും പി.പി.സി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഇതിനുപുറമേ, ഫലസ്തീന്&#x200d; തടവുകാരെ മതപരമായ ആചാരങ്ങളില്&#x200d; നിന്നും ഇസ്രാഈല്&#x200d; ഭരണകൂടം വിലക്കിയിട്ടുണ്ടെന്നും തടവുകാര്&#x200d; പ്രാര്&#x200d;ത്ഥന നടത്താന്&#x200d; ശ്രമിച്ചതിനും ഖുര്&#x200d;ആന്&#x200d; പാരായണം ചെയ്യാന്&#x200d; ശ്രമിച്ചതിനുമെല്ലാം നിരവധി തവണ ആക്രമണത്തിന് വിധേയരായെന്നും അവര്&#x200d; പറഞ്ഞു.</p>
<p>പുറംലോകവുമായി ആശയവിനിമയം നടത്താന്&#x200d; യാതൊരു മാര്&#x200d;ഗവും ഇല്ലാത്തത് മൂലം സെല്ലിനുള്ളിലെ തടവുകാര്&#x200d;ക്ക് പ്രാര്&#x200d;ത്ഥനാ സമയം അറിയാന്&#x200d; കഴിയുന്നില്ല. 3,558 അഡ്മിനിസ്‌ട്രേറ്റീവ് തടവുകാരും ഇരുപതോളം കുട്ടികളും 61വനിതാ തടവുകാരും ഉള്&#x200d;പ്പെടെ 9100ലധികം ഫലസ്തീനികള്&#x200d; അവിടെയുണ്ട്. വിചാരണയോ കുറ്റപത്രമോ ഇല്ലാതെയാണ് നൂറുകണക്കിന് തടവുകാരെ തടങ്കലില്&#x200d; പാര്&#x200d;പ്പിച്ചിരിക്കുന്നത്.</p>
<p>നാലാം ജനീവ കണ്&#x200d;വെന്&#x200d;ഷനും അന്താരാഷ്ട്ര നിയമങ്ങളും നല്&#x200d;കിയിട്ടുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഇസ്രഈല്&#x200d; തുടര്&#x200d;ച്ചയായി ലംഘിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്&#x200d; പറയുന്നു. ഇസ്രാഈലി ജയിലുകളില്&#x200d; തടവിലാക്കപ്പെട്ടവരില്&#x200d; 60% ആളുകള്&#x200d; വിട്ടുമാറാത്ത രോഗങ്ങളാല്&#x200d; പ്രയാസപ്പെടുന്നുവെന്നാണ് ഫലസ്തീന്&#x200d; ഡിറ്റെയ്‌നിസ് സ്റ്റഡീസ് സെന്റര്&#x200d; പറയുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/9000-palestinian-prisoners-in-israel-go-without-food-during-ramadan-prohibition-of-praye.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിഷേധം നിരീക്ഷിച്ചു കൊണ്ടിരുന്ന യു.കെ പൊലീസിനൊപ്പം ആന്റിസെമിറ്റിക് സംഘടനാ അംഗങ്ങളും; യു.കെയിൽ ഫലസ്തീനി അനുകൂല പ്രതിഷേധം</title>
		<link>https://www.chandrikadaily.com/members-of-anti-semitic-organizations-along-with-uk-police-were-monitoring-the-protest-pro-palestinian-protests-in-the-uk.html</link>
					<comments>https://www.chandrikadaily.com/members-of-anti-semitic-organizations-along-with-uk-police-were-monitoring-the-protest-pro-palestinian-protests-in-the-uk.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 12 Jan 2024 09:25:48 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[anti-Semitic organizations]]></category>
		<category><![CDATA[members]]></category>
		<category><![CDATA[monitoring]]></category>
		<category><![CDATA[Palestinian]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[UK police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287727</guid>

					<description><![CDATA[പൊലീസ് കണ്&#x200d;ട്രോള്&#x200d; റൂമിലെ സി.എസ്.ടി അംഗങ്ങളുടെ സാന്നിധ്യം പൊലീസില്&#x200d; ഉണ്ടാവുന്ന രാഷ്ട്രീയ സ്വാധീനങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.]]></description>
										<content:encoded><![CDATA[<p>യുകെയില്&#x200d; ഗസ അനുകൂലികളുടെ പ്രതിഷേധം നിരീക്ഷിച്ചു കൊണ്ടിരുന്ന പൊലീസ് കണ്&#x200d;ട്രോള്&#x200d; റൂമില്&#x200d; യു.കെ ആന്റിസെമെറ്റിക് സംഘടനയായ കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ് അംഗങ്ങളും ഉണ്ടായിരുന്നതായി റിപ്പോര്&#x200d;ട്ട്. വാര്&#x200d;ത്താമാധ്യമമായ മിഡില്&#x200d; ഈസ്റ്റ് ഐ ആണ് ഇക്കാര്യം റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>പൊലീസ് കണ്&#x200d;ട്രോള്&#x200d; റൂമിലെ സി.എസ്.ടി അംഗങ്ങളുടെ സാന്നിധ്യം പൊലീസില്&#x200d; ഉണ്ടാവുന്ന രാഷ്ട്രീയ സ്വാധീനങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ ശനിയാഴ്ച മറ്റൊരു പ്രതിഷേധ റാലി കൂടി നടക്കാന്&#x200d; പോകുന്നതിനു മുമ്പായിട്ടാണ് യു.കെ പൊലീസിനൊപ്പം ആന്റിസെമിറ്റിക് സംഘടനാ അംഗങ്ങളുടെ സാനിധ്യം റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്. &#8216;ഗ്ലോബല്&#x200d; ഡേ ഓഫ് ആക്ഷന്&#x200d; ഫോര്&#x200d; ഗസ&#8217; എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.</p>
<p>കൂടാതെ യു.കെ ഗവണ്&#x200d;മെന്റിലും പൊലീസിലുമുള്ള ആന്റിസെമിറ്റിക് സംഘടനാ അംഗങ്ങളുടെ ബന്ധം നിരവധി വിമര്&#x200d;ശനങ്ങളാണ് ഉയര്&#x200d;ത്തുന്നത്. ഫലസ്തീന്&#x200d; അനുകൂല പ്രതിഷേധങ്ങളും റാലികളും വിലക്കണമെന്ന് യു.കെ മന്ത്രിമാര്&#x200d; ആവശ്യപ്പെട്ടിരുന്നു. ഇത്തരം റാലികളും പ്രതിഷേധ പരിപാടികളും യുകെയില്&#x200d; ഉള്ള ജൂതരുടെ അവകാശങ്ങളെയും സമാധാനത്തെയും നശിപ്പിക്കുകയാണെന്നതായിരുന്നു ഇതിന് കാരണമായി പറഞ്ഞത്.</p>
<p>കൂടാതെ ഇതിനുമുമ്പ് ഉണ്ടായ പ്രതിഷേധങ്ങളില്&#x200d; പങ്കെടുത്ത ആളുകളെ തീവ്രവാദബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ സി.എസ്.ടി സ്വാഗതം ചെയ്യുകയാണ് ചെയ്തത്.<br />
മെട്രോപൊളിറ്റന്&#x200d; പൊലീസ് നല്&#x200d;കിയ വിവരങ്ങള്&#x200d; അനുസരിച്ച് 400 ആളുകളെയാണ് ഇതുവരെ ഗസ അനുകൂല പ്രതിഷേധത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തത്. കൂടാതെ 30ല്&#x200d; അധികം തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്&#x200d; അന്വേഷണം നടത്തിയതായും അവര്&#x200d; പറയുന്നു.</p>
<p>കൂടാതെ പൊലീസ് കണ്&#x200d;ട്രോള്&#x200d; റൂമില്&#x200d; ഉണ്ടായിരുന്ന സി.എസ്ടി. ഉദ്യോഗസ്ഥരെ കുറിച്ചുള്ള ചോദ്യത്തിന് ഒരുപാട് ആളുകളെയും കമ്മ്യൂണിറ്റി നേതാക്കളെയും തങ്ങള്&#x200d; അവിടേക്ക് വിളിച്ചിരുന്നുവെന്നാണ് പോലീസ് വക്താവ് അറിയിച്ചത്.മുസ്ലിം വിഭാഗത്തില്&#x200d;പ്പെട്ട ആളുകളെ വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് തങ്ങള്&#x200d; അങ്ങനെ പ്രത്യേകം ഗ്രൂപ്പുകളിലേക്കോ പേരുകളിലേക്കോ പോകുന്നിലെന്നാണ് അദ്ദേഹം പറഞ്ഞത്.എന്നാല്&#x200d; യുകെയില്&#x200d; നടക്കുന്ന പ്രതിഷേധ റാലികളെല്ലാം സമാധാനപരമാണെന്ന് സംഘാടകര്&#x200d; പറഞ്ഞു.തങ്ങളെ അപകീര്&#x200d;ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനുമാണ് ഈ പ്രതിഷേധങ്ങള്&#x200d; നടക്കുന്നതെന്ന് യു.കെയിലെ ജൂത സംഘടനകള്&#x200d; ആരോപിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/members-of-anti-semitic-organizations-along-with-uk-police-were-monitoring-the-protest-pro-palestinian-protests-in-the-uk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.എസില്&#x200d; ഇസ്‌ലാമോഫോബിയയ്ക്ക് ഇരയായി കുത്തേറ്റ് കൊല്ലപ്പെട്ട ഫലസ്തീന്&#x200d; ബാലനെ ആദരിച്ച് യു.എസ് സഭയില്&#x200d; പ്രമേയം</title>
		<link>https://www.chandrikadaily.com/resolution-in-us-house-honors-palestinian-boy-stabbed-to-death-by-islamophobia-in-us.html</link>
					<comments>https://www.chandrikadaily.com/resolution-in-us-house-honors-palestinian-boy-stabbed-to-death-by-islamophobia-in-us.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 21 Dec 2023 10:12:08 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[Palestinian]]></category>
		<category><![CDATA[Resolution]]></category>
		<category><![CDATA[Stabbed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286312</guid>

					<description><![CDATA[യു.എസ് കോണ്&#x200d;ഗ്രസ് അംഗങ്ങളായ ഡെലിയ റാമിറസ്, ലോറന്&#x200d; അണ്ടര്&#x200d;വുഡ്, സാറാ ജേക്കബ്സ്, ബോണി വാട്‌സണ്&#x200d; കോള്&#x200d;മാന്&#x200d; എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<div>
<p>യു.എസില്&#x200d; കുത്തേറ്റു മരിച്ച 6 വയസുകാരനായ ഫലസ്തീന്&#x200d;-അമേരിക്കന്&#x200d; ബാലന്&#x200d; വാദെ അല്&#x200d; ഫയൂമിയെ ആദരിച്ച് യു.എസ് പ്രതിനിധി സഭയില്&#x200d; പ്രമേയം. ബുധനാഴ്ചയാണ് പ്രമേയം അവതരിപ്പിച്ചത്.</p>
<p>യു.എസ് കോണ്&#x200d;ഗ്രസ് അംഗങ്ങളായ ഡെലിയ റാമിറസ്, ലോറന്&#x200d; അണ്ടര്&#x200d;വുഡ്, സാറാ ജേക്കബ്സ്, ബോണി വാട്‌സണ്&#x200d; കോള്&#x200d;മാന്&#x200d; എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. വംശീയ പശ്ചാത്തലമോ മതവിശ്വാസമോ കാരണം ഒരു വ്യക്തി പോലും ആക്രമിക്കപ്പെടരുതെന്നും വിദ്വേഷ കുറ്റകൃത്യങ്ങള്&#x200d;, ഇസ്ലാമോഫോബിയ, യഹൂദവിരുദ്ധത, ഫലസ്തീനികള്&#x200d;ക്കെതിരായ വിവേചനം എന്നിവയെ ശക്തമായി അപലപിക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി.</p>
<p>പൊതുജനങ്ങള്&#x200d;ക്ക് മുന്&#x200d;പില്&#x200d; സത്യസന്ധമായ കാര്യങ്ങള്&#x200d; എത്തിക്കാനും മനുഷ്യത്വരഹിതമായ വാര്&#x200d;ത്തകളിലൂടെ ആളുകളില്&#x200d; തെറ്റായ കാര്യങ്ങള്&#x200d; പ്രചരിപ്പിക്കാതിരിക്കാനുമുള്ള ഉത്തരവാദിത്തം ജനപ്രതിനിധികള്&#x200d;ക്കും മാധ്യമങ്ങള്&#x200d;ക്കുമുണ്ടെന്നും പ്രമേയം പറഞ്ഞു.&#8217;6 വയസുകാരനായ വാദെ അല്&#x200d;ഫയൂമിയെ ഞങ്ങളില്&#x200d; നിന്ന് തട്ടിയെടുത്തതിലൂടെ ഒരു വെളിച്ചമാണ് ഞങ്ങളുടെ സമുദായത്തിന് നഷ്ടപ്പെട്ടത്&#8217; പ്രമേയം അവതരിപ്പിച്ചുകൊണ്ട് ലോറന്&#x200d; അണ്ടര്&#x200d;വുഡ് പറഞ്ഞു.</p>
<p>വാദെ, തന്റെ പ്രിയപ്പെട്ടവരുടേയും സഹപാഠികളുടേയും ജീവിതത്തില്&#x200d; സന്തോഷവും വെളിച്ചവും പകര്&#x200d;ന്നവനായിരുന്നു. അവന്റെ ജീവിതത്തേയും സ്മരണയേയും ആദരിക്കാനുള്ള ഈ പ്രമേയത്തിന്റെ ഭാഗമാകാന്&#x200d; കഴിഞ്ഞതിലും അവന്റെ കുടുംബത്തിനും സമുദായത്തിനുമൊപ്പം നില്&#x200d;ക്കാനായതിലും ഞാന്&#x200d; അഭിമാനിക്കുന്നു,&#8217; അദ്ദേഹം പറഞ്ഞു.</p>
<p>കഴിഞ്ഞ ഒക്ടോബര്&#x200d; 16ാം തിയതിയായിരുന്നു അമേരിക്കയിലെ ചിക്കാഗോയില്&#x200d; വാദെ അല്&#x200d; ഫയൂമിയെ 71 കാരനായ ജോസഫ് എം. ചൂബയെന്നയാള്&#x200d; കുത്തിക്കൊന്നത്. ഇസ്രായേല്&#x200d; അനുകൂലിയായ വ്യക്തിയായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തില്&#x200d; കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിരുന്നു. 71 കാരനായ പ്രതിക്കെതിരെ കൊലപാതകം, വിദ്വേഷ കുറ്റകൃത്യങ്ങള്&#x200d; ഉള്&#x200d;പ്പെടെയുള്ള കുറ്റങ്ങള്&#x200d; ചുമത്തിയിട്ടുണ്ട്.</p>
<p>പ്ലെയിന്&#x200d;ഫീല്&#x200d;ഡ് ടൗണ്&#x200d;ഷിപ്പില്&#x200d; ഇയാളുടെ വീടിന്റെ താഴത്തെ നിലയിലായിരുന്നു വാദെയും അവന്റെ അമ്മയും താമസിച്ചിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്&#x200d; വലിയ കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തുകയായിരുന്നു. 26 തവണയാണ് അക്രമി കുത്തി പരിക്കേല്&#x200d;പ്പിച്ചത്. കുട്ടിയെ ഉടന്&#x200d; തന്നെ സമീപത്തെ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.</p>
<p>&#8216;നിങ്ങള്&#x200d; മുസ്‌ലിംകള്&#x200d; മരിക്കണം&#8217; എന്നാക്രോശിച്ചായിരുന്നു ആക്രമണമെന്ന് വാദെയുടെ മാതാവ് ഹനാന്&#x200d; ഷാഹിന്&#x200d; പൊലീസിനോട് പറഞ്ഞിരുന്നു.ഇസ്രാഈല്&#x200d;-ഫലസ്തീന്&#x200d; യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആക്രമണം പ്രതി നടത്തിയതെന്ന് വില്&#x200d; കൗണ്ടി പൊലീസും സ്ഥിരീകരിച്ചിരുന്നു. വെസ്റ്റ് ബാങ്കിലെ ഒരു ഗ്രാമത്തിലായിരുന്നു വാദേയുടെ ജനനം.</p>
<p>&nbsp;</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/resolution-in-us-house-honors-palestinian-boy-stabbed-to-death-by-islamophobia-in-us.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
