<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Panakad hyderali thangal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/panakad-hyderali-thangal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 17 Sep 2020 13:12:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Panakad hyderali thangal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സൗദി കെഎംസിസി സുരക്ഷാ പദ്ധതി ; അഞ്ചര കോടിയുടെ ആനുകൂല്യ വിതരണം നാളെ പാണക്കാട്ട്</title>
		<link>https://www.chandrikadaily.com/saudi-kmcc-news.html</link>
					<comments>https://www.chandrikadaily.com/saudi-kmcc-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 17 Sep 2020 13:12:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[panakad]]></category>
		<category><![CDATA[Panakad hyderali thangal]]></category>
		<category><![CDATA[saudi kmcc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154141</guid>

					<description><![CDATA[ഉദ്ഘാടനം സെപ്റ്റംബര്&#x200d; 18 ന് വെള്ളിയാഴ്ച്ച മൂന്ന് മണിക്ക് പാണക്കാട് വെച്ച് നടക്കുന്ന ചടങ്ങില്&#x200d; സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; നിര്&#x200d;വഹിക്കും]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് വേങ്ങാട്ട്</strong></p>
<p>റിയാദ് : ജീവകാരുണ്യ രംഗത്ത് തുല്യതയില്ലാത്ത പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് നേതൃത്വം നല്&#x200d;കുന്ന സൗദി കെ.എം.സി.സി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുക നാളെ വെള്ളിയാഴ്ച്ച വിതരണം ചെയ്യും. സൗദി കെ.എം.സി.സി നാഷണല്&#x200d; കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്&#x200d; നിന്നും അഞ്ചര കോടിയോളം രൂപയുടെ ആനുകൂല്യങ്ങള്&#x200d; വിതരണം ചെയ്യുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം സെപ്റ്റംബര്&#x200d; 18 ന് വെള്ളിയാഴ്ച്ച മൂന്ന് മണിക്ക് പാണക്കാട് വെച്ച് നടക്കുന്ന ചടങ്ങില്&#x200d; സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; നിര്&#x200d;വഹിക്കും. കെഎംസിസി സൗദി നാഷണല്&#x200d; കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും.</p>
<p>ചടങ്ങില്&#x200d; മുസ്ലിംലീഗ് നേതാക്കളയായ പി കെ കുഞ്ഞാലികുട്ടി എം പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; , ഇ ടി മുഹമ്മദ്ബഷീര്&#x200d; എംപി , പി വി അബ്ദുല്&#x200d; വഹാബ് എംപി , കെ പി എ മജീദ് , എം കെ മുനീര്&#x200d; എം എല്&#x200d; എ , സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d;, എം സി മായിന്&#x200d;ഹാജി, അബ്ദുല്&#x200d;റഹ്മാന്&#x200d; കല്ലായി, ആബിദ് ഹുസ്സൈന്&#x200d; തങ്ങള്&#x200d; എം എല്&#x200d; എ, ഉമ്മര്&#x200d; പാണ്ടികശാല, പി കെ ഫിറോസ് , അഡ്വ യു എ ലത്തീഫ് തുടങ്ങിയവര്&#x200d; പങ്കെടുക്കും.</p>
<p>കൊവിഡ് 19 ബാധിച്ച് മരണപ്പെട്ട 22 പേരടക്കം 2020 വര്&#x200d;ഷത്തില്&#x200d; സുരക്ഷാ പദ്ധതിയില്&#x200d; അംഗങ്ങളായിരിക്കെ മരണപ്പെട്ട എണ്&#x200d;പത്തി ഒന്ന് പേരുടെ ആശ്രിതര്&#x200d;ക്ക് ആറ് ലക്ഷം രൂപവീതവും, പദ്ധതി കാലയളവില്&#x200d; മാരക രോഗങ്ങള്&#x200d;ക്ക് ചികിത്സ തേടിയ നൂറ്റി പത്തോളം അംഗങ്ങള്&#x200d;ക്ക് ചികിത്സാ ആനുകൂല്യങ്ങളുമടക്കം അഞ്ചര കോടിയോളം രൂപയാണ് വിതരണം ചെയ്യുന്നത്.</p>
<p>സൗദി മണലാരണ്യത്തില്&#x200d; ജീവിതം തള്ളി നീക്കുന്ന ഏറ്റവും ദുര്&#x200d;ബലരായ ജനസമൂഹത്തിന് ജാതി മത രാഷ്ട്രീയ വേര്&#x200d;ത്തിരിവുകള്&#x200d;ക്കതീതമായി, കഴിഞ്ഞ ആറു വര്&#x200d;ഷത്തിനിടയില്&#x200d; പതിനഞ്ചു കോടിയോളം രൂപ വിതരണം ചെയ്തിട്ടുള്ള പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പ്പര സഹായ പദ്ധതിയിയാണ് കെഎംസിസി സൗദി നാഷണല്&#x200d; കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി. ഈ വര്&#x200d;ഷത്തെ ആനുകൂല്യങ്ങളടക്കം ഇതുവരെ ഇരുപത് കോടി രൂപയിലധികം ആനുകൂല്യങ്ങളാണ് വിതരണം ചെയ്തതെന്ന് കെഎംസിസി നേതാക്കള്&#x200d; വിശദീകരിച്ചു .സുരക്ഷാ പദ്ധതിയുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d; ക്രോഡീകരിക്കുന്നതിനും സുഗമമായ നടത്തിപ്പിനുമായി കോഴിക്കോട് കേന്ദ്രീകരിച്ച് കെഎംസിസി കേരള ട്രസ്റ്റ് എന്ന പേരില്&#x200d; റെജിസ്‌ട്രേഡ് ട്രസ്റ്റ് പ്രവര്&#x200d;ത്തിച്ച് വരുന്നുണ്ട്.</p>
<p>സുരക്ഷാ പദ്ധതിയുടെ 2021 വര്&#x200d;ഷത്തെ അംഗത്വ പ്രചാരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഒക്ടോബര്&#x200d; ഒന്നിന് ആരംഭിച്ച്, ഡിസംബര്&#x200d; പതിനഞ്ചിന് അവസാനിക്കും. പദ്ധതിയില്&#x200d; ഭാഗവാക്കാവുന്നതിന് താല്പര്യമുള്ള പ്രവാസികള്&#x200d; സൗദി കെ.എം.സി.സി നാഷണല്&#x200d; കമ്മറ്റിയുടെ കീഴ്ഘടകങ്ങള്&#x200d; മുഖേനെ നടപടികള്&#x200d; പൂര്&#x200d;ത്തീകരിക്കേണ്ടതാണ്. www .mykmcc.org എന്ന സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും അംഗത്വം പുതുക്കുവാന്&#x200d; സാധിക്കുന്നതാണ്.</p>
<p>കോവിഡിന്റെ പിടിയിലകപ്പെട്ടു ലോകം വിറങ്ങലിച്ചു നില്&#x200d;ക്കുമ്പോള്&#x200d; പ്രവാസ ലോകത്ത് കാരുണ്യകടല്&#x200d; തീര്&#x200d;ത്ത കെഎംസിസി സമാനതകളില്ലാത്ത ജീവ കാരുണ്യപ്രവര്&#x200d;ത്തങ്ങള്&#x200d;ക്കാണ് സൗദി നാഷണല്&#x200d; കമ്മിറ്റി നേതൃത്വം നല്&#x200d;കിയത്. സൗദിയില്&#x200d; വിവിധ ഘടകങ്ങള്&#x200d; നടത്തിയത് കോടികണക്കിന് രൂപയുടെ റിലീഫ് പ്രവര്&#x200d;ത്തനങ്ങളാണ്. ഓണ്&#x200d;ലൈന്&#x200d; വാര്&#x200d;ത്ത സമ്മേളനത്തില്&#x200d; കെഎംസിസി സൗദി നാഷണല്&#x200d; കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്കുട്ടി, വര്&#x200d;ക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് ,ജനറല്&#x200d; സെക്രട്ടറി ഖാദര്&#x200d; ചെങ്കള, ട്രഷറര്&#x200d; കുഞ്ഞിമോന്&#x200d; കാക്കിയ, സുരക്ഷാപദ്ധതി ചെയര്&#x200d;മാന്&#x200d; അഷ്‌റഫ് തങ്ങള്&#x200d; ചെട്ടിപ്പടി, ഹജ്ജ് സെല്&#x200d; ചെയര്&#x200d;മാന്&#x200d; അഹമ്മദ് പാളയാട്ട് , സുരക്ഷാ പദ്ധതി കോ ഓര്&#x200d;ഡിനേറ്റര്&#x200d; റഫീഖ് പാറക്കല്&#x200d; എന്നിവര്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saudi-kmcc-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എം മുഹ്‌യിദ്ദീന്&#x200d; മുസ്‌ലിയാര്&#x200d;: നന്മയുടെ പ്രകാശംപരത്തിയ പണ്ഡിതന്&#x200d;</title>
		<link>https://www.chandrikadaily.com/article-about-mm-muhayudeen-musliyar4.html</link>
					<comments>https://www.chandrikadaily.com/article-about-mm-muhayudeen-musliyar4.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 13 Sep 2019 18:21:10 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<category><![CDATA[Panakad hyderali thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138977</guid>

					<description><![CDATA[പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; പണ്ഡിതന്&#x200d;മാരുടെ വേര്&#x200d;പാട് ലോകത്തിന്റെ നഷ്ടമാണ് എന്ന തത്വം അന്വര്&#x200d;ത്ഥമാക്കുന്നതാണ് എം.എം മുഹ്‌യിദ്ദീന്&#x200d; മുസ്‌ലിയാരുടെ വിയോഗം. ജീവിച്ചകാലമത്രയും സമൂഹത്തില്&#x200d; നിറഞ്ഞുനില്&#x200d;ക്കുകയും ഓരോ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ജനങ്ങളില്&#x200d; നന്മയുടെ പ്രകാശം പരത്തുകയും ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്&#x200d;ആനിന്റെയും പ്രവാചകചര്യയുടെയും വഴിയിലൂടെ സമൂഹത്തെ നടത്തുകയും സ്വജീവിതം അതിനൊത്ത് മാതൃകാപരമാക്കുകയും ചെയ്തു. വാക്കും പ്രവൃത്തിയും ഭിന്നമാവാതിരിക്കാന്&#x200d; ഓരോ ചുവടുവെപ്പിലും അദ്ദേഹം ശ്രദ്ധിച്ചു. ആ സൂക്ഷ്മതയും ആദര്&#x200d;ശ സ്ഥൈര്യവുമാണ് എം.എം മുഹ്‌യിദ്ദീന്&#x200d; മുസ്‌ലിയാരെ വേറിട്ടുനിര്&#x200d;ത്തിയത്. കേരള [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;</strong></p>



<p>പണ്ഡിതന്&#x200d;മാരുടെ വേര്&#x200d;പാട് ലോകത്തിന്റെ നഷ്ടമാണ് എന്ന തത്വം അന്വര്&#x200d;ത്ഥമാക്കുന്നതാണ് എം.എം മുഹ്‌യിദ്ദീന്&#x200d; മുസ്‌ലിയാരുടെ വിയോഗം. ജീവിച്ചകാലമത്രയും സമൂഹത്തില്&#x200d; നിറഞ്ഞുനില്&#x200d;ക്കുകയും ഓരോ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ജനങ്ങളില്&#x200d; നന്മയുടെ പ്രകാശം പരത്തുകയും ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്&#x200d;ആനിന്റെയും പ്രവാചകചര്യയുടെയും വഴിയിലൂടെ സമൂഹത്തെ നടത്തുകയും സ്വജീവിതം അതിനൊത്ത് മാതൃകാപരമാക്കുകയും ചെയ്തു. വാക്കും പ്രവൃത്തിയും ഭിന്നമാവാതിരിക്കാന്&#x200d; ഓരോ ചുവടുവെപ്പിലും അദ്ദേഹം ശ്രദ്ധിച്ചു. ആ സൂക്ഷ്മതയും ആദര്&#x200d;ശ സ്ഥൈര്യവുമാണ് എം.എം മുഹ്‌യിദ്ദീന്&#x200d; മുസ്‌ലിയാരെ വേറിട്ടുനിര്&#x200d;ത്തിയത്.</p>



<p>കേരള മുസ്‌ലിംകളില്&#x200d; വ്യവസ്ഥാപിതമായി മത ധാര്&#x200d;മികചിന്തകളുടെ പാഠങ്ങള്&#x200d; നല്&#x200d;കുകയും ആത്മീയ വളര്&#x200d;ച്ചയെ പരിപോഷിപ്പിക്കുയും ചെയ്യുന്ന സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമയെ ദക്ഷിണ കേരളത്തില്&#x200d; സാര്&#x200d;വ്വ ജനീനമായി പരിചയപ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും മുഹ്‌യിദ്ദീന്&#x200d; മുസ്‌ലിയാര്&#x200d; വഹിച്ച പങ്ക് നിസ്തുലമാണ്. അഹ്‌ലുസുന്നത്തിവല്&#x200d;ജമാഅത്തിന്റെ ആശയധാരക്കും സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമക്കും എതിരായി വരുന്ന ഏത് നീക്കങ്ങളെയും പ്രതിരോധിക്കുന്നതില്&#x200d; മുഹ്‌യിദ്ദീന്&#x200d; മുസ്‌ലിയാര്&#x200d; ഒരു യുവാവിന്റെ കര്&#x200d;മ്മകുശലതയോടെ മുന്&#x200d;പന്തിയിലുണ്ടായി. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങളും താല്&#x200d;പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള സമുദായത്തിന്റെ ഒറ്റക്കെട്ടായ പരിശ്രമങ്ങള്&#x200d;ക്കും അദ്ദേഹം പിന്&#x200d;ബലമേകി. പ്രഭാഷണത്തിലും സംഘാടനത്തിലുമുള്ള അദ്ദേഹത്തിന്റെ സവിശേഷസിദ്ധികള്&#x200d; തന്റെ ആദര്&#x200d;ശ, നയനിലപാടുകള്&#x200d;ക്കായി പ്രയോജനപ്പെടുത്തി.  </p>



<p>മതപ്രഭാഷണ വേദികളില്&#x200d; ഒരു കാലഘട്ടത്തിലെ തിളങ്ങുന്ന സാന്നിധ്യമായിരുന്നു അദ്ദേഹം. ചെറുപ്രായത്തില്&#x200d; തന്നെ പൊതുവേദികളില്&#x200d; സജീവമായി. ആകര്&#x200d;ഷകമായ പ്രഭാഷണ ശൈലികൊണ്ട് ജനഹൃദയങ്ങള്&#x200d; കീഴടക്കി. ദീനി പ്രബോധന രംഗത്ത് പുത്തന്&#x200d; ശൈലിയിലുള്ള പ്രഭാഷകര്&#x200d; താരതമ്യേന കുറവായിരുന്ന കാലത്തായിരുന്നു മുഹ്‌യിദ്ദീന്&#x200d; മുസ്‌ലിയാരുടെ കടന്നുവരവ്. ആ വാഗ്വിലാസം ശ്രോതാക്കളില്&#x200d; അത്ഭുതാവഹമായ പ്രതിഫലനമുണ്ടാക്കി. നേരം പുലരുവോളം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്&#x200d; ശ്രോതാക്കള്&#x200d; കേട്ടിരുന്നു. കിടയറ്റ പ്രഭാഷണ പരമ്പരകള്&#x200d; കൊണ്ട് അദ്ദേഹം ജനശ്രദ്ധനേടി. ഗഹനമായ വിഷയങ്ങളെ സാധാരണക്കാര്&#x200d;ക്ക് ഗ്രാഹ്യമാക്കുന്നതിന് അദ്ദേഹം നര്&#x200d;മ്മം നിറഞ്ഞ ശൈലി സ്വീകരിച്ചു. പ്രസിദ്ധമായ വ്യാഖ്യാന ഗ്രന്ഥങ്ങളും ചരിത്രവും കര്&#x200d;മ്മശാസ്ത്രവുമെല്ലാം നിറഞ്ഞ ഒരു മതപാഠശാല പോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.   </p>



<p>കേരളത്തിലുടനീളം നടത്തിയ മതപ്രഭാഷണ പരമ്പരകളിലൂടെ ധനം സമാഹരിച്ച് നൂറു കണക്കിന് മതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അദ്ദേഹം പണിതുയര്&#x200d;ത്തിയത്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള ഗ്രാമങ്ങളില്&#x200d; കടന്നുചെന്ന് വഅള് പരമ്പരകള്&#x200d;ക്ക് നേതൃത്വം നല്&#x200d;കുകയും അതുവഴി ബഹുജനങ്ങളില്&#x200d; നിന്ന് സംഭാവനകള്&#x200d; ശേഖരിക്കുകയും ചെയ്യുന്ന സവിശേഷശൈലിയിലൂടെ മുഹ്‌യിദ്ദീന്&#x200d; മുസ്‌ലിയാര്&#x200d; പണിതുയര്&#x200d;ത്തിയ മതസ്ഥാപനങ്ങളില്&#x200d; മസ്ജിദുകളും മദ്‌റസകളും അറബികോളജുകളും അനാഥശാലകളുമുണ്ട്. അങ്ങിനെ രൂപപ്പെട്ട പല സ്ഥാപനങ്ങള്&#x200d;ക്കും സ്ഥിരവരുമാനത്തിനുള്ള മാര്&#x200d;ഗങ്ങളും വിശ്രമമില്ലാത്ത മതപ്രഭാഷണങ്ങളിലൂടെ അദ്ദേഹം കണ്ടെത്തി. </p>



<p>തന്റെ പ്രസംഗങ്ങള്&#x200d;ക്കും പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കും കൃത്യമായ ഫലമുണ്ടാവണമെന്ന ദൃഢനിശ്ചയത്തോടെയാണ് അദ്ദേഹം ഇറങ്ങിതിരിക്കാറുള്ളത്. ഇടമുറിയാത്ത വാഗ്ചാരുത കൊണ്ട് സമുദായം നേരിട്ട പല പ്രതിസന്ധി ഘട്ടങ്ങളേയും മറികടക്കാന്&#x200d; അദ്ദേഹം പ്രചോദനം നല്&#x200d;കി. സാമുദായികവും രാഷ്ട്രീയവുമായ സങ്കീര്&#x200d;ണ സന്ദര്&#x200d;ഭങ്ങളിലും അനുയായികളില്&#x200d; ആത്മവിശ്വാസം പകരുന്നതിനും പ്രശ്‌നപരിഹാരങ്ങള്&#x200d;ക്കും അദ്ദേഹം ഊര്&#x200d;ജസ്വലമായി മുന്നിട്ടിറങ്ങി. ഏതു വിഷയത്തിലും സ്വന്തമായൊരു നിലപാടും പരിഹാരമാര്&#x200d;ഗവും അദ്ദേഹത്തിനുണ്ടായിരുന്നു. ആ വ്യക്തിപ്രഭാവം പ്രസ്ഥാനത്തിനും സമൂഹത്തിനും ഏറെ പ്രയോജനപ്പെട്ടു.   </p>



<p>1968-69 കാലത്ത് ഒറ്റപ്പാലത്തിനടുത്തൊരു ഗ്രാമത്തില്&#x200d; അദ്ദേഹം മതപ്രഭാഷണം നടത്തി ഒരു പള്ളി നിര്&#x200d;മ്മിച്ച കഥ പ്രസിദ്ധമാണ്. മതമൈത്രിക്ക് ഭംഗംവരുംവിധം സൗഹൃദാന്തരീക്ഷം കലങ്ങിമറിഞ്ഞ സന്ദര്&#x200d;ഭത്തിലാണ് ആ നാട്ടിലെ ഏതാനും യുവാക്കള്&#x200d; മുഹ്‌യിദ്ദീന്&#x200d; മുസ്‌ലിയാരെ പ്രഭാഷണത്തിന് ക്ഷണിക്കുന്നത്. പുറത്തു നിന്നുള്ളവര്&#x200d; അവിടെയെത്തുന്നത് പോലും സംശയാസ്പദമായി കാണുന്ന ഘട്ടം. എന്നാല്&#x200d; അദ്ദേഹം ക്ഷണം സ്വീകരിക്കുകയും അവിടെ പ്രസംഗിക്കാനെത്തുകയുംചെയ്തു. മനോഹരമായ ഭാഷയില്&#x200d; ഇസ്‌ലാമിന്റെ തത്വങ്ങളും മതമൈത്രിയുടെ സൗന്ദര്യവും അദ്ദേഹം അവതരിപ്പിച്ചു. ആ പ്രഭാഷണത്തോടെ ആ നാട്ടിലെ സൗഹൃദാന്തരീക്ഷം തിരികെ വന്നു. </p>



<p>അവിടെ മസ്ജിദ് നിര്&#x200d;മ്മാണത്തിന് നാടിന്റെ മുഴുവന്&#x200d; പിന്തുണയും ലഭിച്ചു. കര്&#x200d;ണാടകയിലും തമിഴ്‌നാട്ടിലും ലക്ഷദ്വീപ് സമൂഹങ്ങളിലും ഗള്&#x200d;ഫ് നാടുകളിലും അദ്ദേഹത്തിന്റെ ഗഹനവും ഘനഗാംഭീര്യവുമാര്&#x200d;ന്ന പ്രഭാഷണങ്ങള്&#x200d; അരങ്ങേറി. 1980കളില്&#x200d; സമസ്തയില്&#x200d; ഭിന്നത രൂപപ്പെട്ട വേളയില്&#x200d; മാതൃപ്രസ്ഥാനത്തെ ശക്തി പ്പെടുത്തുന്നതിനും ദക്ഷിണ കേരളത്തിലെ ദീനി പ്രവര്&#x200d;ത്തകരെയും സ്ഥാപനങ്ങളെയും മാതൃ പ്രസ്ഥാനത്തിനൊപ്പം ചിട്ടയൊപ്പിച്ച് ചേര്&#x200d;ത്തു നിര്&#x200d;ത്തുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമയെ സംസ്ഥാന വ്യാപകമായി ശക്തിപ്പെടുത്തുന്നതിലും വമ്പിച്ച ജന പിന്തുണയുള്ള ആദര്&#x200d;ശ പ്രസ്ഥാനമായി രൂപപ്പെടുത്തുന്നതിലും മുഖ്യ പങ്കുവഹിച്ചു.</p>



<p>പാലക്കാട് ജില്ലയിലെ ആലത്തൂരില്&#x200d; സേവനം ചെയ്യുന്ന കാലത്താണ് സമസ്തയുടെ പ്രവര്&#x200d;ത്തനങ്ങളില്&#x200d; സജീവമാകുന്നത്. ആനക്കര കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്&#x200d;, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്&#x200d; എന്നിവരിലൂടെയാണ് സമസ്തയുമായി അടുപ്പം പുലര്&#x200d;ത്തുന്നത്. കെ.ടി മാനുമുസ്‌ലിയാര്&#x200d; അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. 1994ല്&#x200d; ഹൈദ്രോസ് മുസ്‌ലിയാരുടെ വേര്&#x200d;പാടിലൂടെ വന്ന ഒഴിവിലേക്കാണ് എം.എം മുഹ്‌യിദ്ദീന്&#x200d; മുസ്‌ലിയാര്&#x200d; സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമയുടെ കേന്ദ്ര മുശാവറയില്&#x200d; എത്തുന്നത്. സമസ്ത എറണാകുളം വൈസ് പ്രസിഡന്റ്, സമസ്ത കേരളാ ജംഇയ്യത്തുല്&#x200d; മുഅല്ലിമീന്&#x200d; സംസ്ഥാന ഉപാധ്യക്ഷന്&#x200d;, വിദ്യാഭ്യാസബോര്&#x200d;ഡ് മെമ്പര്&#x200d; എന്നീ നിലകളിലെല്ലാം മികവുറ്റ പ്രവര്&#x200d;ത്തനം കാഴ്ചവെക്കാന്&#x200d; അദ്ദേഹത്തിനായി. </p>



<p>നിരവധി മഹല്ലുകളില്&#x200d; ഖാസിയും ഖത്തീബുമായി പ്രവര്&#x200d;ത്തിച്ചു. മുഴുവന്&#x200d; മഹല്ലുകളിലും അദ്ദേഹം സ്തുത്യര്&#x200d;ഹ സേവനമാണ് കാഴ്ചവെച്ചത്. തൃശൂര്&#x200d; പെരിഞ്ഞനം, പാലക്കാട് ആലത്തൂര്&#x200d;, ആലപ്പുഴ കക്കായം, എറണാകുളം തോട്ടത്തുംപടി, ആലുവ സെന്&#x200d;ട്രല്&#x200d; മസ്ജിദ്, ആലുവ പേങ്ങാട്ടുശേരി എന്നിവിടങ്ങളെല്ലാം അദ്ദേഹം പ്രശംസനീയമായ സേവനം അനുഷ്ഠിച്ചു. ആലുവയായിരുന്നു മുഹ്‌യിദ്ദീന്&#x200d; മുസ്‌ലിയാരുടെ കര്&#x200d;മ്മ മണ്ഡലം. തൃശൂര്&#x200d; ജില്ലയില്&#x200d;, കുന്നംകുളത്തിനടുത്ത് കാട്ടകമ്പലില്&#x200d; ജനിച്ച അദ്ദേഹത്തിന്റെ പേരിനൊപ്പം ആലുവയെ ചേര്&#x200d;ത്തുവെച്ചതും അതുകൊണ്ടാണ്. </p>



<p>പൊതുരംഗത്ത് സജീവമായ ചെറുപ്രായം തൊട്ടെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും പാണക്കാട് കുടുംബവുമായും അടുത്ത ബന്ധം പുലര്&#x200d;ത്തി. അദ്ദേഹത്തിന്റെ ശ്രമ ഫലമായി പണി കഴിപ്പിച്ച പല സ്ഥാപനങ്ങളുടെയും ഉദ്ഘാടനം നിര്&#x200d;വ്വഹിച്ചിരുന്നത് സഹോദരന്&#x200d; പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. സമസ്തയുമായി ബന്ധപ്പെട്ട മധ്യ, ദക്ഷിണ കേരളത്തിലെ പല വിഷയങ്ങള്&#x200d;ക്കും പാണക്കാടെത്തിയിരുന്ന അദ്ദേഹം, വ്യക്തിപരമായി ഏറ്റവും അടുത്ത സഹോദര സ്ഥാനീയനായ സുഹൃത്തിനെയാണ് തനിക്കു നഷ്ടമായത്. <br>
കഴിഞ്ഞ ദിവസം അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമയുടെ കേന്ദ്ര മുശാവറ അംഗവും തൃശൂര്&#x200d; ജില്ലാ പ്രസിഡന്റുമായിരുന്ന ചെറുവാളൂര്&#x200d; ഹൈദ്രോസ് മുസ്‌ലിയാരുടെ വേര്&#x200d;പാടിനു തൊട്ടുപിറകെ എം.എം മുഹ്‌യിദ്ദീന്&#x200d; മുസ്‌ലിയാരുടെ കൂടി വിയോഗം താങ്ങാനാവാത്തതാണ്. രാജ്യവും സമുദായവും സങ്കീര്&#x200d;ണ സന്ദര്&#x200d;ഭങ്ങളിലൂടെ കടന്നുപോകുമ്പോള്&#x200d; ദിശകാണിക്കേണ്ട പണ്ഡിതന്&#x200d;മാര്&#x200d; മറഞ്ഞു പോകുന്നത് അപരിഹാര്യമായ നഷ്ടവും വേദനയുമാണ്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-mm-muhayudeen-musliyar4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബലിപെരുന്നാള്&#x200d; ദിനം  ദുരിതാശ്വാസത്തിനുസമര്&#x200d;പ്പിക്കുക   &#8211; പാണക്കാട്‌ ഹൈദരലി ശിഹാബ്തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/bakrid-celebration-change-to-helping-to-others.html</link>
					<comments>https://www.chandrikadaily.com/bakrid-celebration-change-to-helping-to-others.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 12 Aug 2019 05:38:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bakrid]]></category>
		<category><![CDATA[Panakad hyderali thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135897</guid>

					<description><![CDATA[ത്യാഗ സ്മരണയായ ബലിപെരുന്നാള്&#x200d; ദിനം ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി സമര്&#x200d;പ്പിക്കാന്&#x200d; മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; ഈദ് സന്ദേശത്തില്&#x200d; ആഹ്വാനം ചെയ്തു. കനത്ത മഴയും പ്രളയവും ദുരിതം വിതച്ച മണ്ണില്&#x200d; ജീവന്&#x200d; രക്ഷിക്കാന്&#x200d; അപേക്ഷിച്ചു കൊണ്ടു നിസ്സഹായരായി നില്&#x200d;ക്കുന്നവര്&#x200d;ക്കു നേരെ ആശ്വാസത്തിന്റെ കൈകള്&#x200d; നീട്ടുന്നത് തന്നെയാണ് ഏറ്റവും വലിയ ത്യാഗം. ബലിപെരുന്നാളിന്റെ വിശ്വാസപരമായ കര്&#x200d;മങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കിയാലുടന്&#x200d; ദുരിതബാധിതരെ സഹായിക്കാനും രക്ഷാപ്രവര്&#x200d;ത്തനങ്ങള്&#x200d; ഊര്&#x200d;ജ്ജിതമാക്കാനും ഓരോരുത്തരും ഇറങ്ങിത്തിരിക്കണം. എല്ലാവരും കൈകോര്&#x200d;ത്തിറങ്ങിയാല്&#x200d; ദുരന്ത ഭൂമികളില്&#x200d; നേരത്തെ മറഞ്ഞുപോയ [&#8230;]]]></description>
										<content:encoded><![CDATA[
<p>ത്യാഗ സ്മരണയായ ബലിപെരുന്നാള്&#x200d; ദിനം ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി സമര്&#x200d;പ്പിക്കാന്&#x200d; മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; ഈദ് സന്ദേശത്തില്&#x200d; ആഹ്വാനം ചെയ്തു.<br>
കനത്ത മഴയും പ്രളയവും ദുരിതം വിതച്ച മണ്ണില്&#x200d; ജീവന്&#x200d; രക്ഷിക്കാന്&#x200d; അപേക്ഷിച്ചു കൊണ്ടു നിസ്സഹായരായി നില്&#x200d;ക്കുന്നവര്&#x200d;ക്കു നേരെ ആശ്വാസത്തിന്റെ കൈകള്&#x200d; നീട്ടുന്നത് തന്നെയാണ് ഏറ്റവും വലിയ ത്യാഗം. ബലിപെരുന്നാളിന്റെ വിശ്വാസപരമായ കര്&#x200d;മങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കിയാലുടന്&#x200d; ദുരിതബാധിതരെ സഹായിക്കാനും രക്ഷാപ്രവര്&#x200d;ത്തനങ്ങള്&#x200d; ഊര്&#x200d;ജ്ജിതമാക്കാനും ഓരോരുത്തരും ഇറങ്ങിത്തിരിക്കണം. എല്ലാവരും കൈകോര്&#x200d;ത്തിറങ്ങിയാല്&#x200d; ദുരന്ത ഭൂമികളില്&#x200d; നേരത്തെ മറഞ്ഞുപോയ ജീവനുകളൊഴികെ മറ്റുനഷ്ടങ്ങള്&#x200d; പലതും പരിഹരിച്ചു കൊടുക്കാന്&#x200d; കഴിയും. ആ മഹത്തായ ലക്ഷ്യത്തില്&#x200d; ഒരൊറ്റ വീട്ടിലെ അംഗങ്ങളെ പോലെ എല്ലാ മലയാളികളും ഒരുമിച്ചു നില്&#x200d;ക്കുന്നതാണ് നമുക്ക് ഏറ്റവും വലിയ പെരുന്നാള്&#x200d;.<br>
ജില്ലാ അധികൃതര്&#x200d; നടത്തുന്ന രക്ഷാ, ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണം.<br>
ജനപ്രതിനിധികളും സംഘടനാ പ്രവര്&#x200d;ത്തകരും സന്നദ്ധ പ്രവര്&#x200d;ത്തകരുമെല്ലാം ഏകോപിച്ചു പ്രവര്&#x200d;ത്തിക്കുന്നതാണ് കൂടുതല്&#x200d; ഫലപ്രദമാവുക.<br>
കാലവര്&#x200d;ഷക്കെടുതിയില്&#x200d; ഉപജീവനമാര്&#x200d;ഗം നഷ്ടപ്പെട്ട് ദുരിതത്തിലായ കുടുംബങ്ങളിലേക്കും ആശ്വാസമെത്തിക്കണം. കഴിഞ്ഞകാല പ്രളയത്തെ ഐക്യം കൊണ്ട് അതിജീവിച്ചപാഠം നമുക്ക് മുമ്പിലുണ്ട്. തങ്ങള്&#x200d; പറഞ്ഞു.</p>



<p>പ്രളയ ദുരിതത്തിന്റെ അത്യന്തം ആശങ്കാജനകമായ സാഹചര്യത്തിലാണ് കേരളം ബലിപെരുന്നാളിലേക്കു പ്രവേശിക്കുന്നത്. അതോടൊപ്പം ലോകമെങ്ങും വിശ്വാസികള്&#x200d;ക്കു മുന്നില്&#x200d; സങ്കീര്&#x200d;ണമായ സാഹചര്യങ്ങള്&#x200d; വന്നുനില്&#x200d;ക്കുന്നു.<br>
ന്യൂനപക്ഷങ്ങളില്&#x200d; ഭയാശങ്കകള്&#x200d; വിതറും വിധം മഹത്തായ ഭരണഘടനാതത്വങ്ങളെ നിഷ്ഫലമാക്കുന്ന തരത്തില്&#x200d; രാജ്യത്ത് പല നിയമനിര്&#x200d;മാണങ്ങളുമുണ്ടാകുന്നു. വിശ്വാസത്തിന്റെയും ജാതിയുടെയും പേരില്&#x200d; മനുഷ്യജീവന്&#x200d; ഹനിക്കപ്പെടുന്ന സംഭവങ്ങള്&#x200d; വര്&#x200d;ധിക്കുന്നു.<br>
ലോകത്തിന്റെ ശാന്തി കെടുത്തുന്ന അക്രമപ്രവര്&#x200d;ത്തനങ്ങള്&#x200d; അരങ്ങേറുന്നു. ഇതിനെയെല്ലാം സാഹോദര്യം കൊണ്ടും പ്രാര്&#x200d;ത്ഥന കൊണ്ടും അതിജയിക്കാനാവണം. നീതി നിഷേധിക്കപ്പെടുന്നവര്&#x200d;ക്ക് അതു നേടികൊടുക്കണം. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പണം. നാട്ടില്&#x200d;  മനുഷ്യരെല്ലാം ഒന്നാണ് എന്ന മാനവിക ഏകതയുടെ സന്ദേശം മുറുകെപ്പിടിച്ചു മുന്നോട്ടുപോവുക.<br>
എല്ലാവര്&#x200d;ക്കും പ്രാര്&#x200d;ത്ഥനകള്&#x200d; നിറഞ്ഞ ഈദാശംസകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bakrid-celebration-change-to-helping-to-others.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയേറ്റ് ഡല്&#x200d;ഹിയില്&#x200d; തുടങ്ങി</title>
		<link>https://www.chandrikadaily.com/muslim-league-national-secretariat-meet-at-delhi.html</link>
					<comments>https://www.chandrikadaily.com/muslim-league-national-secretariat-meet-at-delhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 27 Dec 2017 08:35:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[delhi committe]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[national meet]]></category>
		<category><![CDATA[Panakad hyderali thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61490</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗം ഡല്&#x200d;ഹില്ലിയിലെ കോണ്&#x200d;സ്റ്റിറ്റിയൂഷന്&#x200d; ക്ലബില്&#x200d; ആരംഭിച്ചു. മുസ്‌ലിം ലീഗ് രാഷ്ട്രീയ കാര്യ സമിതി ചെയര്&#x200d;മാന്&#x200d; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. ഗുജറാത്ത് തെരഞ്ഞടുപ്പിന് ശേഷം മാറിമറിയുന്ന രാജ്യത്തെ രാഷ്ട്രീയ പരിതസ്ഥിതികള്&#x200d; സെക്രട്ടറിയേറ്റ് ചര്&#x200d;ച്ച ചെയ്യും. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്&#x200d; പാര്&#x200d;ട്ടി ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള രൂപരേഖ യോഗത്തില്&#x200d; തയ്യാറാക്കും. പാര്&#x200d;ട്ടിയുടെ ഉത്തരേന്ത്യന്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d; വിലയിരുത്തുക, മെമ്പര്&#x200d;ഷിപ്പ് കാംപയിന്&#x200d;, പോഷക ഘടകങ്ങളുടെ സംഘടനാ രൂപീകരണം, ജില്ല &#8211; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗം ഡല്&#x200d;ഹില്ലിയിലെ കോണ്&#x200d;സ്റ്റിറ്റിയൂഷന്&#x200d; ക്ലബില്&#x200d; ആരംഭിച്ചു. മുസ്‌ലിം ലീഗ് രാഷ്ട്രീയ കാര്യ സമിതി ചെയര്&#x200d;മാന്&#x200d; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. ഗുജറാത്ത് തെരഞ്ഞടുപ്പിന് ശേഷം മാറിമറിയുന്ന രാജ്യത്തെ രാഷ്ട്രീയ പരിതസ്ഥിതികള്&#x200d; സെക്രട്ടറിയേറ്റ് ചര്&#x200d;ച്ച ചെയ്യും. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്&#x200d; പാര്&#x200d;ട്ടി ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള രൂപരേഖ യോഗത്തില്&#x200d; തയ്യാറാക്കും. പാര്&#x200d;ട്ടിയുടെ ഉത്തരേന്ത്യന്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d; വിലയിരുത്തുക, മെമ്പര്&#x200d;ഷിപ്പ് കാംപയിന്&#x200d;, പോഷക ഘടകങ്ങളുടെ സംഘടനാ രൂപീകരണം, ജില്ല &#8211; മണ്ഡലം കമ്മിറ്റികളെ ശക്തിപ്പെടുത്തല്&#x200d;, രോഹിംഗ്യ &#8211; ബിഹാര്&#x200d; വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കുക, നാഷണല്&#x200d; എക്‌സിക്യുട്ടീവ് തിയ്യതി തീരുമാനിക്കുക എന്നിവയാണ് പ്രധാന അജണ്ടകള്&#x200d;.</p>
<p>വിവിധ സംസ്ഥാനങ്ങളില്&#x200d; നിന്നുള്ള പ്രതിനിധികള്&#x200d; സംഘടന പ്രവര്&#x200d;ത്തനം റിപ്പോര്&#x200d;ട്ട് ചെയ്യും. പോഷകഘടകങ്ങളുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d; സെക്രട്ടറിയേറ്റ് വിലയിരുത്തും. യോഗ ശേഷം ഉച്ചക്ക് 2.30 ന് നേതാക്കള്&#x200d; കോണ്&#x200d;സ്റ്റിറ്റിയൂഷന്&#x200d; ക്ലബില്&#x200d; മാധ്യമങ്ങളെ കാണും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-national-secretariat-meet-at-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്&#x200d; രാഷ്ട്രത്തിന് കരുത്തുറ്റ നേതൃത്വമാകും; ഹൈദരലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/hyderali-shihab-thangal-congress-president-rahul-ghandhi.html</link>
					<comments>https://www.chandrikadaily.com/hyderali-shihab-thangal-congress-president-rahul-ghandhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 11 Dec 2017 15:47:18 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Panakad hyderali thangal]]></category>
		<category><![CDATA[rahul ghandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58987</guid>

					<description><![CDATA[മലപ്പുറം: രാജ്യത്തിന് കരുത്തുറ്റ നേതൃത്വമാകാന്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിക്കു കഴിയുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; അഭിനന്ദന സന്ദേശത്തില്&#x200d; പറഞ്ഞു. മതേതര ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുല്&#x200d;. രാജ്യത്തിന്റെ മനഃസാക്ഷിയെ മതേതരത്വത്തിനൊപ്പം നയിക്കുന്നതില്&#x200d; വലിയ പങ്കുവഹിച്ച പാരമ്പര്യമാണ് നെഹ്‌റു കുടുംബത്തിന്റേത്. ഫാസിസത്തിനെതിരെ മതേതര ചേരി കൂടുതല്&#x200d; ശക്തിപ്പെടേണ്ട സാഹചര്യത്തിലാണ് രാഹുല്&#x200d; കോണ്&#x200d;ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങള്&#x200d;ക്ക് പുതിയ പ്രതീക്ഷ പകരുന്നതാണിത്. വര്&#x200d;ഗീയ ധ്രുവീകരണത്തിന് കൂട്ടുനില്&#x200d;ക്കുന്ന ഭരണകൂട നിലപാടുകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: രാജ്യത്തിന് കരുത്തുറ്റ നേതൃത്വമാകാന്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിക്കു കഴിയുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; അഭിനന്ദന സന്ദേശത്തില്&#x200d; പറഞ്ഞു.</p>
<p>മതേതര ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുല്&#x200d;. രാജ്യത്തിന്റെ മനഃസാക്ഷിയെ മതേതരത്വത്തിനൊപ്പം നയിക്കുന്നതില്&#x200d; വലിയ പങ്കുവഹിച്ച പാരമ്പര്യമാണ് നെഹ്‌റു കുടുംബത്തിന്റേത്. ഫാസിസത്തിനെതിരെ മതേതര ചേരി കൂടുതല്&#x200d; ശക്തിപ്പെടേണ്ട സാഹചര്യത്തിലാണ് രാഹുല്&#x200d; കോണ്&#x200d;ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങള്&#x200d;ക്ക് പുതിയ പ്രതീക്ഷ പകരുന്നതാണിത്. വര്&#x200d;ഗീയ ധ്രുവീകരണത്തിന് കൂട്ടുനില്&#x200d;ക്കുന്ന ഭരണകൂട നിലപാടുകള്&#x200d; ഫാസിസ്റ്റ് തേരോട്ടങ്ങള്&#x200d;ക്ക് ശക്തിപകരുന്ന കാലമാണിത്. എതിര്&#x200d; ശബ്ദങ്ങളെ അസഹിഷ്ണുതയോടെ അടിച്ചമര്&#x200d;ത്തുന്നത് പതിവായിരിക്കുന്നു. മതേതര ശക്തികളെ ഒരുമിച്ചിരുത്തി രാജ്യത്തിന്റെ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള രാഷ്ട്രീയ മുന്നേറ്റമാണ് ഇനി വേണ്ടത്. ഇതിന് രാഹുല്&#x200d; ഗാന്ധിക്കു സാധിക്കും. മതേതര ഇന്ത്യയുടെ പ്രതീക്ഷക്കൊത്ത് ഉയരാന്&#x200d; രാഹുലിന് കഴിയട്ടെ എന്നും തങ്ങള്&#x200d; ആശംസിച്ചു. രാഹുല്&#x200d; ഗാന്ധിയെ നേരില്&#x200d; വിളിച്ച് തങ്ങള്&#x200d; അഭിനന്ദനമറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hyderali-shihab-thangal-congress-president-rahul-ghandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങരയുടെ പാരമ്പര്യം കാത്തുസൂക്ഷിച്ച വിജയം: പാണക്കാട് ഹൈദരലി തങ്ങള്‍</title>
		<link>https://www.chandrikadaily.com/thangals-reply-on-vengara.html</link>
					<comments>https://www.chandrikadaily.com/thangals-reply-on-vengara.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Oct 2017 05:13:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Panakad hyderali thangal]]></category>
		<category><![CDATA[Thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47905</guid>

					<description><![CDATA[മലപ്പുറം: വേങ്ങരയുടെ പാരമ്പര്യം കാത്തുസൂക്ഷിച്ച വിജയമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ വികാരം പ്രതിഫലിച്ചു. മതേതര വിശ്വാസികള്‍ മാര്‍സ്സിസത്തിനും ഫാസിസത്തിനുമെതിരാണെന്ന് തെളിയിക്കുന്നതാണ് ഫലം. സംസ്ഥാനം ഭരിക്കുന്ന ഇടത് സര്‍ക്കാറും കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയും ജനങ്ങളെ ദുരിതപൂര്‍ണമാക്കുന്നതിനെതിരെ ശക്തമായ താക്കീത് ആണിത്. മതേതര ചേരിക്ക് ശക്തി പകരുന്ന വിജയമാണ്. പ്രചാരണ രംഗത്ത് യു.ഡി.എഫ് നടത്തിയ ഒറ്റക്കെട്ടായ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. അഡ്വ. കെ.എന്‍.എ ഖാദറിന് വന്‍ വിജയം സമ്മാനിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: വേങ്ങരയുടെ പാരമ്പര്യം കാത്തുസൂക്ഷിച്ച വിജയമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;. കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d;ക്കെതിരായ വികാരം പ്രതിഫലിച്ചു. മതേതര വിശ്വാസികള്&#x200d; മാര്&#x200d;സ്സിസത്തിനും ഫാസിസത്തിനുമെതിരാണെന്ന് തെളിയിക്കുന്നതാണ് ഫലം.</p>
<p>സംസ്ഥാനം ഭരിക്കുന്ന ഇടത് സര്&#x200d;ക്കാറും കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയും ജനങ്ങളെ ദുരിതപൂര്&#x200d;ണമാക്കുന്നതിനെതിരെ ശക്തമായ താക്കീത് ആണിത്. മതേതര ചേരിക്ക് ശക്തി പകരുന്ന വിജയമാണ്. പ്രചാരണ രംഗത്ത് യു.ഡി.എഫ് നടത്തിയ ഒറ്റക്കെട്ടായ പ്രവര്&#x200d;ത്തനം ശ്രദ്ധേയമായിരുന്നു. അഡ്വ. കെ.എന്&#x200d;.എ ഖാദറിന് വന്&#x200d; വിജയം സമ്മാനിച്ച വോട്ടര്&#x200d;മാരെയും പ്രവര്&#x200d;ത്തകരെയും യു.ഡി.എഫ് നേതാക്കളെയും അഭിനന്ദിക്കുന്നതായും തങ്ങള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thangals-reply-on-vengara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
