<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>panakkad sayyid muhammed ali shihab thangal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/panakkad-sayyid-muhammed-ali-shihab-thangal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 02 Aug 2025 08:16:56 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>panakkad sayyid muhammed ali shihab thangal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നേതൃമാഹാത്മ്യത്തിന്റെ ചെങ്കോല്‍</title>
		<link>https://www.chandrikadaily.com/the-scepter-of-leadership.html</link>
					<comments>https://www.chandrikadaily.com/the-scepter-of-leadership.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 02 Aug 2025 08:16:56 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[news]]></category>
		<category><![CDATA[panakkad sayyid muhammed ali shihab thangal]]></category>
		<category><![CDATA[Zainul Abideen Safari]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349218</guid>

					<description><![CDATA[കേരള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അന്യമായിരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ മുഖ്യ അജണ്ടകളില്‍ ഒന്നാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളാണ്! വീടില്ലാത്തവര്‍ക്ക് ഒരു കൂടെങ്കിലും നിര്‍മിച്ച് നല്‍കണമെന്നത് അങ്ങനെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി മാറി]]></description>
										<content:encoded><![CDATA[<p><strong>കെ സൈനുൽ ആബിദീൻ സഫാരി</strong></p>
<p>ശിഹാബ് എ്ന്ന അറബി പദം ചെങ്കോല്&#x200d; എന്നാണ് അര്&#x200d;ഥമാക്കുന്നത്്. നേതൃദൗത്യത്തില്&#x200d; സമീപകാലത്ത് കേരളം കണ്ട മഹിതമായ ഒരു മാതൃകയായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d;.പാരമ്പര്യമായി ലഭിച്ചതു കൂടെയായിരുന്നു ആ നേതൃപാടവം. ഉന്നതമായ സര്&#x200d;വകലാശാലകളിലെ വിദ്യാഭ്യാസം, വിവേകപൂര്&#x200d;ണമായ തീരുമാനപ്പെടുപ്പ്, സൗമ്യവും ദീപ്തവുമായ ഇടപെടലുകള്&#x200d; എന്നിവയിലൂടെ പൂര്&#x200d;ണരൂപം പ്രാപിച്ച നേതൃസ്വരൂപത്തിന്റെ പേരിലൊക്കെയായിരിക്കും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ രാഷ്ട്രീയചരിത്രം ഓര്&#x200d;ക്കുക. ഇന്ത്യ പോലൊരു ബഹുമത-ബഹുസ്വര സമൂഹത്തില്&#x200d; മുസ്ലിം സമൂഹം ആര്&#x200d;ജിക്കേണ്ട രാഷ്ട്രീയ സാക്ഷരത തലമുറകള്&#x200d; തങ്ങളില്&#x200d; നിന്നു പഠിക്കണം. സമ്രാജ്യത്വ അധിനിവേശത്തിന്റെ കാലത്ത് രാജിയാകാത്ത പോരാട്ടങ്ങള്&#x200d; കൊണ്ട് തന്റെ കാലത്തെ ചടുലമാക്കിയ ഹുസൈന്&#x200d; ആറ്റക്കോയത്തങ്ങളെപ്പോലെയുള്ള പോരാളികളുടെ അനുഭവം തങ്ങള്&#x200d;ക്കുണ്ട്. എന്നാല്&#x200d; സ്വാതന്ത്ര്യാനന്തരം ഒരു ജനാധിപത്യസമൂഹത്തിലെടുക്കേണ്ട നയം എന്താണെന്ന് അദ്ദേഹം പിതാവ് പൂക്കോയത്തങ്ങളില്&#x200d; നിന്നാവണം പകര്&#x200d;ത്തിയത്.<br />
ആരും വൈകാരികാവേശത്തിനു അടിപ്പെട്ടു പോകാവുന്ന ദുര്&#x200d;ബല നിമിഷങ്ങളില്&#x200d; സമചിത്തതയുടെ നിലപാടെടുത്ത് അദ്ദേഹം വേറിട്ടുനിന്നു. അദ്ദേഹത്തിന്റെ ലഘു പ്രഭാഷണങ്ങളിലും സംഭാഷണങ്ങളിലും എഴുത്തുകളിലും എല്ലാം ആ സൗമ്യത ചിറകു വിരിയിച്ചു. കാഴ്ചപ്പാടുകളിലും പ്രവര്&#x200d;ത്തനങ്ങളിലും എതിര്&#x200d;ചേരിയില്&#x200d; നില്&#x200d;ക്കുന്നവര്&#x200d;ക്ക് പോലും അടുക്കാവുന്ന തരത്തില്&#x200d; തങ്ങള്&#x200d; അടുത്തുണ്ടെന്നു തോന്നിയത് ഈ ലാളിത്യം കൊണ്ടാണ്. പതുക്കെ നമ്മുടെ രാഷ്ട്രീയ-സാമൂഹിക ജീവിത പരിസരങ്ങളില്&#x200d; അത്തരം സംസ്‌കാരം അന്യം നിന്നു പോവുകയാണ്.</p>
<p>&nbsp;</p>
<p>അതുകൊണ്ടാണ് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്&#x200d;ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോഴും കേരളത്തിന്റെ പൊതു നേതാവായി അദ്ദേഹം മാറിയത്. അങ്ങനെ നിര്&#x200d;ണായകമായ ചരിത്രമുഹൂര്&#x200d;ത്തങ്ങളില്&#x200d; കാലം ആവശ്യപ്പെടുന്ന കനമേറിയ കടമ നിര്&#x200d;വഹിച്ച നേതാവായി തങ്ങള്&#x200d; മാറി. പിന്നണിയിലുള്ളവരുടെ വികാരം കൊണ്ട് നയിക്കപ്പെടുന്നവനല്ല, വിവേകം കൊണ്ട് പന്&#x200d;നിരയിലുള്ളവരെ മുന്നോട്ട് നയിക്കുന്നവനാണ് നേതാവ് എന്ന ലളിത പാഠം പ്രായോഗികമായി കാണിക്കുകയായിരുന്നു തങ്ങള്&#x200d;.<br />
തലയെടുപ്പ് കൊണ്ട് വ്യതിരിക്തനായിരുന്നെങ്കിലും ആള്&#x200d;ക്കുട്ടത്തിലൊരാളായി അതിവേഗം അലിഞ്ഞു ചേര്&#x200d;ന്നു അദ്ദേഹം. തങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രഭാവലയത്തില്&#x200d; അടുത്തുചെന്നവരൊക്കെ ഭ്രമണപഥത്തിലെന്ന പോലെ ചുറ്റിക്കൊണ്ടിരുന്നു. പുഞ്ചിരി തൂകിയും മിതമായും മാത്രമെ അദ്ദേഹം സംസാരിക്കുമായിരുന്നുള്ളൂ. ആവശ്യത്തിനു മാത്രം സംസാരിച്ചും ഇടപെട്ടും അദ്ദേഹം നിലകൊണ്ടു. കൊടപ്പനക്കല്&#x200d; തറവാട്ടിലെത്തുന്ന പരശ്ശതം ജനങ്ങള്&#x200d;ക്കിടയില്&#x200d; ജനകീയ പ്രശ്നങ്ങള്&#x200d; -രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ആരോഗ്യസംബന്ധവും ആയവ- പരിഹരിച്ച് ജനകീയ നേതാവായി അദ്ദേഹം.ഇത് വലിയൊരു പൈതൃകത്തിന്റെ ഈടുവെയ്പാണ്. പ്രവാചകപുത്രിയോളം ചെന്നെത്തുന്ന ആ ചാര്&#x200d;ച്ചയുടെ ശക്തി ആ പരമ്പരകളിലുടനീളം ദൃശ്യമാകുന്നു. തലമുറകള്&#x200d; കൈമാറി വന്ന നീതിബോധത്തിന്റെയും ചുമതലാനിര്&#x200d;വഹണത്തിന്റെയും ദൈവഭക്തിയുടെയുമൊക്കെ പ്രവാചകപൈതൃകം ലോകത്തിന്റെ പ്രതീക്ഷയാണ്.</p>
<p>പൂക്കോയതങ്ങള്&#x200d; &#8211; ആഇശ ചെറുകുഞ്ഞി ബീവി ദമ്പതികളുടെ സീമന്ത പുത്രനായി 1936 ലാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജനനം. പ്രവാചക പരമ്പരയിലെ നാല്&#x200d;പതാമത്തെ പൗത്രനാണ് അദ്ദേഹം. 1953 ല്&#x200d; കോഴിക്കോട് എം.എം.ഹൈസ്‌കൂളില്&#x200d; നിന്ന് പഠനം പൂര്&#x200d;ത്തിയാക്കിയ അദ്ദേഹം തിരൂരിനടുത്ത തലക്കടത്തൂരും തുടര്&#x200d;ന്ന് തോഴന്നൂരിലും കാനാഞ്ചേരിയിലും ദറസ് പഠനം നടത്തി. കാനഞ്ചേരിയിലെ ദര്&#x200d;സ് പഠനം പൂര്&#x200d;ത്തീകരിച്ച് 1958 ലാണ് അദ്ദേഹം ഉപരിപഠനത്തിനായി ഈജിപ്തിലെ വിശ്വപ്രസിദ്ധമായ അല്&#x200d;അസ്ഹര്&#x200d; സര്&#x200d;വകലാശാലയിലേക്ക് യാത്ര തിരിച്ചത്. 1958 മുതല്&#x200d; 1961 വരെ അല്&#x200d;അസ്ഹര്&#x200d; സര്&#x200d;വകലാശാലയിലും തുടര്&#x200d;ന്ന് 1966 വരെ കൈറോ സര്&#x200d;വകലാശാലയിലും അദ്ദേഹം തുടര്&#x200d;പഠനം നടത്തുകയുണ്ടായി. ഡോ.ഇസ്സുദ്ദീന്&#x200d; ഫരീദ്, യൂസുഫ് ഖുലൈഫ്, ഡോ.ബഹി, ശൗഖി ളൈഫ് മുതലായവരായിരുന്നു തങ്ങളുടെ അധ്യാപകന്&#x200d;മാര്&#x200d;. ഈജിപ്തിലെ പഠനം പൂര്&#x200d;ത്തിയാക്കി 1966 ലാണ് അദ്ദേഹം പാണക്കാട്ട് തിരിച്ചെത്തിയത്. പിതാവ് പൂക്കോയത്തങ്ങളുടെ നിര്യാണത്തെ തുടര്&#x200d;ന്ന് 1975 മുതല്&#x200d; അദ്ദേഹം ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായി സ്ഥാനമേല്&#x200d;ക്കുകയും ദേഹവിയോഗം വരെ അത് തുടര്&#x200d;ന്നു വരികയും ചെയ്തു.<br />
തങ്ങളുടെ ഭാര്യ സയ്യിദ ശരീഫാ ഫാത്വിമയാണ്. സുഹ്റ ബീവി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്&#x200d;, ഫൈറൂസ ബീവി, സമീറ ബീവി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; എന്നിവരാണ് അദ്ദേഹത്തിന്റെ സന്താനങ്ങള്&#x200d;.</p>
<p>സയ്യിദ് ശിഹാബുദ്ദീന്&#x200d; അലിയ്യുല്&#x200d; ഹള്റമിയുടെ പൗത്രപുത്രന്&#x200d; സയ്യിദ് മുഹ്ളാര്&#x200d; ശിഹാബുദ്ദീന്&#x200d; തങ്ങളുടെ മകനാണ് പ്രസിദ്ധനായ പാണക്കാട് സയ്യിദ് ഹുസൈന്&#x200d; ആറ്റക്കോയ തങ്ങള്&#x200d; ശിഹാബുദ്ദീന്&#x200d;. കര്&#x200d;മശാസ്ത്ര പണ്ഡിതന്&#x200d;, കവി, സ്വാതന്ത്ര്യസമര നായകന്&#x200d; എന്നീ നിലകളില്&#x200d; പേരുകേട്ട അദ്ദേഹമാണ് മമ്പുറം സയ്യിദ് ഫദല്&#x200d; പൂക്കോയത്തങ്ങളെ നാടുകത്തിയതിനുശേഷം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള മലബാറിലെ പോരാട്ടങ്ങള്&#x200d;ക്ക് ഊര്&#x200d;ജ്ജംപകര്&#x200d;ന്നത്. ബ്രിട്ടീഷുകാരെ നമ്മുടെ നാട്ടില്&#x200d; നിന്നു തുരത്തണമെന്നു നിര്&#x200d;ദേശിക്കുന്ന നിരവധി ഫത്വകള്&#x200d; അദ്ദേഹം പുറപ്പെടുവിക്കുകയുണ്ടായി. ജിഹാദിനു പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി ആറ്റക്കോയതങ്ങളെ പിടികൂടി ബ്രിട്ടീഷുകാര്&#x200d; തമിഴ്നാട്ടിലെ വെല്ലൂരിലേക്ക് നാടുകടത്തുകയുണ്ടായി.<br />
സയ്യിദ് ഹുസൈന്&#x200d; ആറ്റക്കോയതങ്ങളുടെ പൗത്രന്&#x200d; പി.എം.എസ്.എ പൂക്കോയതങ്ങളായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെ പിതാവ്. കേരളത്തിലെ മത-രാഷ്ട്രീയ രംഗങ്ങളില്&#x200d; ജ്വലിച്ചു നിന്ന പൂക്കോയ തങ്ങള്&#x200d; പിതാവ് സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങളുടെ വിയോഗത്തെത്തുടര്&#x200d;ന്ന് പിതൃസഹോദരന്&#x200d; സയ്യിദ് അലി പൂക്കോയത്തങ്ങളുടെ സംരക്ഷണയിലാണ് വളര്&#x200d;ന്നത്. അദ്ദേഹത്തോടുള്ള സ്നേഹാദരവുകള്&#x200d; കാരണമാണ് തന്റെ മക്കള്&#x200d;ക്ക് പൂക്കോയതങ്ങള്&#x200d; അലി എന്ന് ചേര്&#x200d;ത്ത് പേരു വിളിച്ചത്.</p>
<p>കേരള രാഷ്ട്രീയ പ്രസ്ഥാനങ്ങള്&#x200d;ക്ക് അന്യമായിരുന്ന ജീവകാരുണ്യ പ്രവര്&#x200d;ത്തനങ്ങളെ രാഷ്ട്രീയപ്പാര്&#x200d;ട്ടികളുടെ മുഖ്യ അജണ്ടകളില്&#x200d; ഒന്നാക്കി മാറ്റുന്നതില്&#x200d; പ്രധാന പങ്ക് വഹിച്ചത് പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളാണ്! വീടില്ലാത്തവര്&#x200d;ക്ക് ഒരു കൂടെങ്കിലും നിര്&#x200d;മിച്ച് നല്&#x200d;കണമെന്നത് അങ്ങനെ ഒരു രാഷ്ട്രീയ പ്രവര്&#x200d;ത്തനമായി മാറി! അങ്ങനെ രാഷ്ട്രീയ പ്രവര്&#x200d;ത്തനം സൂഫി പരിപ്രേക്ഷ്യത്തിന്റെ വിവിധ ദര്&#x200d;ശനങ്ങളാല്&#x200d; സമന്വയിക്കപ്പെട്ടു. ഓണത്തിനും ഈദിനും ക്രിസ്തുമസിനും അരിയും വിഭവങ്ങളും വിതരണം ചെയ്യുന്നതും രാഷ്ട്രീയ പ്രവര്&#x200d;ത്തനത്തിന്റെ ഭാഗമായി മാറി! ഒരു ബഹുസ്വര സമൂഹത്തില്&#x200d; സഹിഷ്ണുതയും സമഭാവനയും കാരുണ്യവും ഉള്&#x200d;ക്കൊള്ളുന്ന സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ജീവിതം എങ്ങനെയുള്ളതായിരിക്കണമെന്നാണ് ശിഹാബ് തങ്ങള്&#x200d; കേരള സമൂഹത്തെ പഠിപ്പിച്ചത്. അച്ച്യുത മേനോന്&#x200d; മന്ത്രി സഭയുടെ കാലത്ത് ഒരു ദിവസം വൈദ്യുതി ബോര്&#x200d;ഡിലെ ഉദ്യോഗസ്ഥര്&#x200d; കറന്റ് നല്&#x200d;കാനായി പാണക്കാട് വീട്ടിലെത്തി. ലൈന്&#x200d; വലിക്കാന്&#x200d; വേണ്ടി വന്ന ഉദ്യോഗസ്ഥരോട് പൂക്കോയ തങ്ങള്&#x200d; ചോദിച്ചു &#8211; ഞങ്ങളുടെ വീട്ടിലേക്ക് മാത്രമാണോ വൈദ്യുതി? ഉദ്യോഗസ്ഥര്&#x200d; അതേ എന്ന് മറുപടി പറഞ്ഞു. അപ്പോള്&#x200d; പൂക്കോയ തങ്ങള്&#x200d; അവരോട് പറഞ്ഞു &#8211; ഈ ഗ്രാമത്തില്&#x200d; എല്ലാവര്&#x200d;ക്കും വൈദ്യുതി കിട്ടുന്ന അന്ന് മതി ഞങ്ങള്&#x200d;ക്കും, നിങ്ങള്&#x200d; ഓഫിസിലേക്ക് തിരിച്ച് പോകുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-scepter-of-leadership.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്&#x200d;പാടിന്റെ പതിനാലാം വാര്&#x200d;ഷിക ദിനം; ഖബറിടത്തില്&#x200d; നേതാക്കളും പ്രവര്&#x200d;ത്തകരും പ്രാര്&#x200d;ത്ഥന നടത്തി</title>
		<link>https://www.chandrikadaily.com/1panakkad-syed-muhammadali-shihab-on-their-fourteenth-death-anniversary-leaders-and-activists-offered-prayers-at-the-tomb.html</link>
					<comments>https://www.chandrikadaily.com/1panakkad-syed-muhammadali-shihab-on-their-fourteenth-death-anniversary-leaders-and-activists-offered-prayers-at-the-tomb.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 01 Aug 2023 04:43:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[panakkad sayyid muhammed ali shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267465</guid>

					<description><![CDATA[ആ വഴി വെളിച്ചം തന്നെയാണ് മുന്നോട്ടുള്ള പ്രയാണത്തിലെ കരുത്തും ആത്മ വിശ്വാസവുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്&#x200d;പാടിന്റെ പതിനാലാം വാര്&#x200d;ഷിക ദിനത്തില്&#x200d; തങ്ങളുടെ ഖബറിടത്തില്&#x200d; നേതാക്കളും പ്രവര്&#x200d;ത്തകരും പ്രാര്&#x200d;ത്ഥന നടത്തി.</p>
<p>ജീവിതത്തെ പൊതിഞ്ഞു പിടിച്ചിരുന്ന കരുതലും സ്‌നേഹവും ഇല്ലാതായ മറ്റൊരു ഓഗസ്റ്റ് ഒന്ന് കൂടി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്&#x200d;മ ദിനം. സത്യത്തില്&#x200d; തങ്ങളെ ഓര്&#x200d;ക്കാത്ത ഒരു ദിവസം പോലും കടന്ന് പോയിട്ടില്ല. 14വര്&#x200d;ഷം, അതൊരു വലിയ കാലമാണ്. പക്ഷേ എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ മനസ്സിലേക്ക് തികട്ടി വരുന്നുണ്ട്.</p>
<p>തങ്ങളില്ലാത്ത കാലത്ത് എന്റെ പ്രിയപ്പെട്ട തങ്ങള്&#x200d; ഇല്ല എന്നത് ഒരു നൊമ്പരം തന്നെയാണ്. ശിഹാബ് തങ്ങള്&#x200d; കൂടി ഉണ്ടായിരുന്നെങ്കില്&#x200d; എന്ന് ആഗ്രഹിച്ച ഒരുപാട് മുഹൂര്&#x200d;ത്തങ്ങള്&#x200d; ഉണ്ടായിട്ടുണ്ട്.<br />
അദ്ദേഹം പകര്&#x200d;ന്നു തന്ന പാഠങ്ങള്&#x200d; തന്നെയാണ് നാളിതുവരെ വഴി നടത്തിയത്. ആ വഴി വെളിച്ചം തന്നെയാണ് മുന്നോട്ടുള്ള പ്രയാണത്തിലെ കരുത്തും ആത്മ വിശ്വാസവുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1panakkad-syed-muhammadali-shihab-on-their-fourteenth-death-anniversary-leaders-and-activists-offered-prayers-at-the-tomb.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗമ്യവും ദീപ്തവുമായ ഓര്&#x200d;മകള്&#x200d;</title>
		<link>https://www.chandrikadaily.com/11gentle-and-bright-memories-panakkad-syed-sadiqali-shihab-thangal.html</link>
					<comments>https://www.chandrikadaily.com/11gentle-and-bright-memories-panakkad-syed-sadiqali-shihab-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 01 Aug 2023 04:03:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[panakkad sayyid muhammed ali shihab thangal]]></category>
		<category><![CDATA[Panakkad Sayyid Sadqali shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267454</guid>

					<description><![CDATA[വൈകാരികമായ ആവേശത്തേക്കാള്&#x200d; വൈചാരികമായ ഔന്നത്യമാണ് ഓരോരുത്തരും ആര്&#x200d;ജ്ജിക്കേണ്ടതെന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു]]></description>
										<content:encoded><![CDATA[<p><strong>സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ</strong></p>
<p>സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമര്&#x200d; ബാഫഖി തങ്ങളും വിടപറഞ്ഞതിന്റെ വേദനിപ്പിക്കുന്ന ഓര്&#x200d;മകളുമായി വീണ്ടുംമൊരു ആഗസ്റ്റ് ഒന്ന്. ഉന്നതമായ ജീവിത മൂല്യങ്ങളിലൂടെ മാതൃക സൃഷ്ടിച്ച നേതാക്കളായിരുന്നു അവര്&#x200d;. ക്ഷമയുടെയും സമാധാനത്തിന്റെയും സന്ദേശമായിരുന്നു അവരുടെ ജീവിതം. നിലാവ് പൊഴിക്കുന്ന പുഞ്ചിരിയോടെയാണ് അവര്&#x200d; ലോകത്തോട് സംസാരിച്ചത്. ആ സാമീപ്യംതന്നെ മധുരമുള്ളതായിരുന്നു. അവരുടെ സംസാരമൊ, ആരും കേള്&#x200d;ക്കാന്&#x200d; ആഗ്രഹിക്കുന്നതുമായിരുന്നു.</p>
<p>വൈകാരികമായ ആവേശത്തേക്കാള്&#x200d; വൈചാരികമായ ഔന്നത്യമാണ് ഓരോരുത്തരും ആര്&#x200d;ജ്ജിക്കേണ്ടതെന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. വിവേകപൂര്&#x200d;ണമായ തീരുമാനങ്ങളിലൂടെയും ഇടപെടലിലൂടെയും വലിയ വിപ്ലവം സൃഷ്ടിച്ചു. കേരളീയ സാമൂഹ്യ ജീവിതത്തെ ശാന്തിയുടെയും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും വഴിയിലൂടെ കൈപിടിച്ചു നടത്തി. രാഷ്ട്രീയാതീതവും മതാതീതവുമായ സാമൂഹിക സഹവര്&#x200d;ത്തിത്വത്തിന്റെ വാതിലുകള്&#x200d; തുറന്നു. സൗമയമായ ഇടപെടലിലൂടെ ഏവരുടെയും ഇഷ്ടം പിടിച്ചുപറ്റി. ആഴത്തിലുള്ള അറിവും ലോകോത്തര പാണ്ഡിതരും ലോക നേതാക്കളുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ സ്വാധീനിച്ചു. ഈജീപ്തിലെ കെയ്‌റോയില്&#x200d; പഠിക്കുന്ന കാലത്ത്തന്നെ വിദേശ സാഹിത്യകാരമ്മാരും നേതാക്കളും അടുത്ത സുഹൃത്തുക്കളായി.</p>
<p>മായാത്ത പുഞ്ചിരിയും പ്രസന്ന ഭാവവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. എത്ര വലിയ പ്രകോപനമുണ്ടായാലും ക്ഷമ കൈക്കൊള്ളാനും ആലോചിച്ച് മാത്രം യുക്തമായ തീരുമാനമെടുക്കാനും ഇക്കാക്ക ഞങ്ങളെ പഠിപ്പിച്ചു. സമുന്നത പദവികളില്&#x200d; വിരാജിക്കുമ്പോഴും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്&#x200d;ക്ക് അദ്ദേഹം ചെവികൊടുത്തു. ക്ഷമിക്കുന്നവര്&#x200d;ക്കാണ് പ്രതിഫലമെന്ന് നിരന്തരം ഓര്&#x200d;മിപ്പിച്ചു. ഏത് സ്വഭാവത്തിലുളള വ്യക്തികളെയും ക്ഷമയോടെ കേള്&#x200d;ക്കാനും അവരുടെ പ്രശ്‌നങ്ങള്&#x200d;ക്ക് പരിഹാരം നിര്&#x200d;ദേശിക്കാനും സമയം കണ്ടെത്തി. രാവെന്നോ പകലെന്നോ ഭേദമില്ലാതെ ആയിരങ്ങള്&#x200d; അദ്ദേഹത്തെ കാണാനായി ഒഴുകിയെത്തി. ആ ജനപ്രവാഹത്തിന് ജാതിമത വര്&#x200d;ണഭേദങ്ങളുണ്ടായിരുന്നില്ല. മത സഹോദര്യത്തിന്റെയും കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിനും മൂഹമ്മദലി ശിഹാബ് തങ്ങള്&#x200d; ചെയ്ത സംഭാവനകള്&#x200d; ചരിത്രത്തിലഡ രേഖപ്പെടട്ു കിടക്കുകയാണ്. സഹിഷ്ണുതയുടെ അംബസിഡറായിട്ടാണ് കേരള രാഷ്ട്രീയത്തില്&#x200d; അദ്ദേഹം പ്രവര്&#x200d;ത്തിച്ചത്.</p>
<p>ഒരു പോരാളിയെ പോലെ കേരള രാഷ്ട്രീയത്തിലും ആത്മീയ മണ്ഡലത്തിലും ശക്തമായ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു സയ്യിദ് ഉമര്&#x200d; ബാഫഖി തങ്ങള്&#x200d;. അടിയന്തരാവസ്ഥകാലത്ത് ജയിലില്&#x200d; കിടന്ന അദ്ദേഹം നിയമസഭാംഗമായും വഖഫ് ബോര്&#x200d;ഡ് ചെയര്&#x200d;മാനായും വിശിഷ്ട സേവനം ചെയ്തു. നിരവധി മത കലാലയങ്ങളുടെ അമരക്കാരനായും പ്രവര്&#x200d;ത്തിച്ചു. ആദര്&#x200d;ശ നിഷ്ഠയും നിലപാടിന്റെ ഗരിമയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ജീവിതം മുഴുവന്&#x200d; സമുദായത്തിന് വേണ്ടി സമര്&#x200d;പ്പിച്ച സയ്യിദ് ഉമര്&#x200d; ബാഫഖി തങ്ങള്&#x200d; പ്രസ്ഥാനത്തിന്റെ കരുത്തായിരുന്നു.</p>
<p>മുസ്‌ലിം ലീഗിന്റെ വിജയ ചരിത്രങ്ങള്&#x200d;ക്ക് ചുക്കാന്&#x200d; പിടിക്കുന്നതിലും കാര്&#x200d;ക്കശ്യത്തോടെ കാര്യങ്ങള്&#x200d; നിയന്ത്രിക്കുന്നതിലും അദ്ദേഹം ഇടപെട്ടു. ആത്മാര്&#x200d;ത്ഥയും സത്യസന്ധതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഇടപെടുന്ന വിഷയങ്ങളില്&#x200d; അദ്ദേഹം സജീവമായി മുഴുകുകയും ഫലമുണ്ടാകുന്നത്വരെ പ്രവര്&#x200d;ത്തിക്കുകയും ചെയ്തു. നേതാക്കളുമായി വ്യത്യസ്ത അഭിപ്രായങ്ങള്&#x200d; പ്രകടിപ്പിക്കുമ്പോഴും വ്യക്തിബന്ധങ്ങളെ അത് ബാധിക്കാതിരിക്കാന്&#x200d; ശ്രദ്ധിച്ചു. മുസ്‌ലിം ലീഗിനും സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമക്കും ഉമര്&#x200d; ബാഫഖി തങ്ങള്&#x200d; ചെയ്ത സേവനങ്ങള്&#x200d; നിസ്തുലമായിരുന്നു. സൗമ്യഭാവവും നേതൃപാടവവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.</p>
<p>ഏഴരപ്പതിറ്റാണ്ട് കാലത്തെ മുസ്‌ലിം ലീഗിന്റെ ചരിത്രം പൊന്&#x200d;തൂവലുകളാല്&#x200d; ധന്യമായത് ഈ നേതാക്കളുടെ പ്രവര്&#x200d;ത്തനങ്ങളിലൂടെയാണ്. അവര്&#x200d; മറ്റൊരാളുടെ വിശ്വസത്തെയോ വികാരങ്ങളെ.ാേ വ്രണപ്പെടുത്തിയില്ല. എല്ലാവരോടും സ്‌നേഹത്തിലും സൗഹാര്&#x200d;ദത്തിലും വര്&#x200d;ത്തിച്ചു. കേരളം അതിന്റെ ഫലം അനുഭവിച്ചു. സാമൂഹിക സഹവര്&#x200d;ത്തിത്വമാണ് വളര്&#x200d;ച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ലെന്ന് അവര്&#x200d; ജീവിതത്തിലൂടെ തെളിയിച്ചു.</p>
<p>വിദ്വേഷത്തിന് പകരം സ്‌നേഹമായിരുന്നു അവരുടെ ശൈലി. ആ മഹാമ്മാരുടെ മാതൃകയിലൂടെയാണ് നാം മുന്നോട്ട് നിങ്ങേണ്ടത്. ജീവിതം സമൂഹത്തിനും സമുദായത്തിനും വേണ്ടി സമര്&#x200d;പ്പിച്ച ഈ നല്ല മനുഷ്യമാരുടെ ഹൃദ്യമായ ഓര്&#x200d;മകള്&#x200d; നമ്മുടെ മനസ്സുകളില്&#x200d; അണയാതെ കത്തുകയാണ്. അതു തന്നെയാണ് നമുക്ക് മുന്നോട്ട് നടക്കാനുള്ള പ്രേരണ.</p>
<p>എത്ര പ്രകോപനമുണ്ടെങ്കിലും അവിവേകത്തിന്റെയോ അതിവൈകാരികതയുടെയോ പാത തിരഞ്ഞെടുത്തിട്ടില്ല എന്നതാണ് ഈ നേതാക്കള്&#x200d; കാണിച്ചു തന്നത്. വാക്ക് കൊണ്ടോ ആരെയും ദ്രോഹിക്കാതിരിക്കുക എന്നത് നമ്മുടെ സ്വഭാവത്തിന്റെ പ്രത്യേകതയാവണം. വാക്കിലും പ്രവര്&#x200d;ത്തിയിലും അടുക്കും ചിട്ടയും വേണം. സംഘടനാ പ്രവര്&#x200d;ത്തകര്&#x200d; പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയവും ഉള്&#x200d;കൊള്ളണം. പ്രവര്&#x200d;ത്തികളില്&#x200d; അത് തെളിഞ്ഞു കാണണം. ഫാസിസത്തെ നേരിടേണ്ടത് അതേ നാണയത്തിലാണെന്ന് ധരിച്ചവര്&#x200d; മൂഢ സ്വര്&#x200d;ഗത്തിലാണ്. സാമ്രാജ്യത്വ ഹിംസയെ അഹിംസ കൊണ്ട് നേരിട്ട് തോല്&#x200d;പ്പിച്ച മഹാത്മാഗാന്ധിയുടെ മണ്ണാണിത്. വിദ്വേഷത്തിന്റെ വിഷച്ചെടികള്&#x200d; കേരളത്തിന്റെ മണ്ണില്&#x200d; വളരാത്തതിന് കാരണം നമ്മുടെ സ്‌നേഹവും സഹവര്&#x200d;ത്തിത്വവുമാണ്. എന്ന് അതില്ലാതാകുന്നോ അന്ന് നാം വലിയ അപകടങ്ങളിലേക്ക് കൂപ്പുകുത്തും.</p>
<p>ഏഴരപ്പതിറ്റാണ്ട് കാലത്തെ മുസ്‌ലിം ലീഗിന്റെ ചരിത്രം ആര്&#x200d;ക്കും മറിച്ചുനോക്കാവുന്ന തുറന്ന പുസ്തകമാണ്. രാജ്യത്തെ ഏതൊരാള്&#x200d;ക്കും അതെടുത്ത് വായിക്കാം. അതില്&#x200d; ദൂരൂഹതയില്ല. ദുര്&#x200d;ഗ്രാഹ്യതകളില്ല. മുസ്‌ലിം ലീഗിന്റെ ആശയം സുതാര്യവും ലളിതവുമാണെന്ന കാര്യം ആരെയും ബോധ്യപ്പെടുത്തേണ്ട ഒന്നല്ല. മതേതര ഇന്ത്യയിലെ ചരിത്രബോധമുള്ള ഏവര്&#x200d;ക്കും അറിവുള്ള ഒന്നാണ്. ആ നയം നാം അഭംഗുരം തുടരുക തന്നെ ചെയ്യും. അതാണ് പൂര്&#x200d;വ നേതാക്കള്&#x200d; നമ്മെ കാണിച്ചുതന്ന പാത. ഒരു വ്യക്തി എന്ന നിലയിലും സാമൂഹ്യ പ്രവര്&#x200d;ത്തകര്&#x200d; എന്ന നിലക്കും ഓരോരുത്തര്&#x200d;ക്കും ഉത്തരവാദിത്തങ്ങളുണ്ട്. മറ്റൊരാളുടെ വിശ്വാസത്തെ വ്രണപ്പെടുത്താന്&#x200d; അധികാരമില്ല. സാമൂഹിക സഹവര്&#x200d;ത്തിത്തിത്വമാണ് വളര്&#x200d;ച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ല്. അതില്ലാതാകുമ്പോള്&#x200d; എല്ലാവര്&#x200d;ക്കും നഷ്ടം സംഭവിക്കും. ഇവരുടെ ജീവിത പാത നമുക്ക് മാതൃകയാവണം; വഴി കാട്ടിയും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11gentle-and-bright-memories-panakkad-syed-sadiqali-shihab-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
