<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>panakkadabbasalithangal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/panakkadabbasalithangal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 05 Feb 2026 08:13:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>panakkadabbasalithangal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നൂറാം വാര്‍ഷികം; നൂറ് പതാകകള്‍ ഒന്നിച്ചുയര്‍ന്നു</title>
		<link>https://www.chandrikadaily.com/100th-anniversary-a-hundred-flags-raised-together.html</link>
					<comments>https://www.chandrikadaily.com/100th-anniversary-a-hundred-flags-raised-together.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Thu, 05 Feb 2026 08:13:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jifrimuthukoyathangal]]></category>
		<category><![CDATA[panakkadabbasalithangal]]></category>
		<category><![CDATA[samstha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376844</guid>

					<description><![CDATA[സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നെത്തിച്ച പതാക ആദ്യമായി ഉയര്‍ത്തി.]]></description>
										<content:encoded><![CDATA[<p>കുണിയ (കാസര്&#x200d;കോട്): കര്&#x200d;മ വീഥിയില്&#x200d; നൂറ്റാണ്ടു പിന്നിട്ട സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമയുടെ ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി കുണിയയുടെ മണ്ണില്&#x200d; നൂറ് പതാകകള്&#x200d; ഒരുമിച്ചുയര്&#x200d;ന്നു. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്&#x200d; കോഴിക്കോട് വരക്കല്&#x200d; മഖാമില്&#x200d; നിന്നെത്തിച്ച പതാക ആദ്യമായി ഉയര്&#x200d;ത്തി. തുടര്&#x200d;ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്നെത്തിച്ച 99 പതാകകളും പിന്നാലെ ഉയര്&#x200d;ന്നു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സയ്യിദന്&#x200d;മാരും പോഷക സംഘടനാ നേതാക്കളും ചേര്&#x200d;ന്നാണ് 99 പതാകകള്&#x200d; ഉയര്&#x200d;ത്തിയത്.</p>
<p>ഇന്നലെ ഉച്ചയ്ക്ക് തളങ്കര മാലിക് ദീനാര്&#x200d; മഖാമില്&#x200d; നിന്നു ഘോഷയാത്രയായി പുറപ്പെട്ട പതാക വാഹക യാത്ര പെരിയട്ടുടക്കയില്&#x200d;നിന്ന് സമ്മേളന നഗരിയിലേക്ക് വിഖായ വളണ്ടിയര്&#x200d; റൂട്ട് മാര്&#x200d;ച്ചായാണ് കുണിയയിലെ പൊതുസമ്മേളന നഗരിയില്&#x200d; എത്തിച്ചത്. സമസ്ത ജനറല്&#x200d; സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്&#x200d;, ട്രഷറര്&#x200d; പി.പി ഉമര്&#x200d; മുസ് ലിയാര്&#x200d; കൊയ്യോട്, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്&#x200d;, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്&#x200d;, കുമ്പോല്&#x200d; അലി തങ്ങള്&#x200d;, രാജ്‌മോഹന്&#x200d; ഉണ്ണിത്താന്&#x200d; എം.പി, എം.എല്&#x200d;.എമാരായ എന്&#x200d;.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് തുടങ്ങിയവര്&#x200d; ചടങ്ങില്&#x200d; പങ്കെടുത്തു. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ദാഈ, ജനറല്&#x200d; ക്യാമ്പുകളില്&#x200d; വിവിധ സെഷനുകളിലായി മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്&#x200d; അണിനിരക്കും.<br />
എട്ടിനു വൈകുന്നേരം നാലിന് ജന ലക്ഷങ്ങള്&#x200d; പങ്കെടുക്കുന്ന സമാപന പൊതുസമ്മേളനം ഈജിപ്ത് അല്&#x200d; അസ്ഹര്&#x200d; യൂനിവേഴ്സിറ്റി റെക്ടര്&#x200d; ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്&#x200d; അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജനറല്&#x200d; സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്&#x200d; ശതാബ്ദി സന്ദേശം നല്&#x200d;കും. സമസ്ത സെന്റിനറി അവാര്&#x200d;ഡ് ലുലു ഇന്റര്&#x200d;നാഷണല്&#x200d; ഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; എം. എ യൂസഫലിക്ക് സമ്മാനിക്കും.</p>
<p>കേരള മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, കര്&#x200d;ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്&#x200d;, കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d;, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ബെംഗളൂരു ഡവലപ്‌മെന്റ് അതോറിറ്റി ചെയര്&#x200d;മാന്&#x200d; എന്&#x200d;.എ ഹാരിസ് എന്നിവര്&#x200d; പങ്കെടുക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇന്&#x200d;സ്റ്റിറ്റിയൂഷന്&#x200d;സ് ചെയര്&#x200d;മാന്&#x200d; ഇബ്രാഹിം അഹമ്മദലി ഹാജി കുണിയക്ക് ഉപഹാര സമര്&#x200d;പ്പണം നടത്തും. ദേശീയ, അന്തര്&#x200d;ദേശീയ തലങ്ങളിലെ പ്രമുഖ പണ്ഡിതന്&#x200d;മാര്&#x200d;, ജനപ്രതിനിധികള്&#x200d;, നേതാക്കള്&#x200d;, വിദേശ പ്രതിനിധികള്&#x200d;, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്&#x200d; പങ്കെടുക്കും.</p>
<p><strong>വിശ്വാസിക്ക് </strong><strong>സഖാവാകുന്നതില്&#x200d; പരിമിതിയുണ്ട്: </strong><strong>ഉമര്&#x200d;ഫൈസി മുക്കം</strong></p>
<p>കുണിയ: ഒരു വിശ്വാസിക്ക് സഖാവാകുന്നതില്&#x200d; പരിമിതിയുണ്ടെന്ന് സമസ്ത സെക്രട്ടറി കെ ഉമര്&#x200d;ഫൈസി മുക്കം. താന്&#x200d; സഖാവ് അല്ലെന്നും ചിലര്&#x200d; എന്നെ സഖാവായി മുദ്ര കുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമയുടെ ശതാബ്ദി അന്താരാഷ്ട്ര മഹാ സമ്മേളനത്തില്&#x200d; സ്വാഗത ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത നേതാക്കളെല്ലാം ഒറ്റകെട്ടാണ്. പാണക്കാട് തങ്ങന്മാരുമായി എനിക്കൊരു അകലവുമില്ല. ശിഹാബ് തങ്ങളാണ് എന്റെ വീട് ഉദ്ഘാടനം ചെയ്തത്. തങ്ങള്&#x200d; അന്ന് എനിക്കൊരു തുക നല്&#x200d;കിയിരുന്നു. അത് ഇന്നും നിധിപോലെ ഞാന്&#x200d; സൂക്ഷി ക്കുന്നുണ്ട്. ജീവിതത്തിലൊരിക്കലും സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരാതിരുന്നത് ആ സൂക്ഷിപ്പ് കൊണ്ടാണെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p><strong>ശാസ്ത്രീയ അടിത്തറയില്&#x200d; ക്യാമ്പ് സൈറ്റ്</strong></p>
<p>കുണിയ: ശാസ്ത്രീയമായി സംവിധാനിച്ച ക്യാമ്പ് സൈറ്റ് ശതാബ്ദി സമ്മേളനത്തെ ശ്രദ്ധേയമാക്കുന്നു. ദാഈ വിഭാഗത്തില്&#x200d; 11111 അംഗങ്ങളും ജനറല്&#x200d; വിഭാഗത്തില്&#x200d; 33313 അംഗങ്ങളും സംബന്ധിക്കുന്ന കാമ്പില്&#x200d; ഒരോ അംഗവും പ്രത്യേകം പ്രത്യേകം നിരീക്ഷണത്തിന് വിധേയമാകുന്ന തരത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്നലെ രാവിലെ മുതല്&#x200d; വൈകിട്ട് വരെ ക്യാമ്പിന്റെ ഏകീകരണങ്ങളായിരുന്നു നടന്നുകൊണ്ടിരുന്നത്.<br />
ചീഫ് അമീറിന് കീഴില്&#x200d; മൂന്ന് ബ്ലോക്ക് നാവിഗേറ്റേഴ്സ് അതിന് കീഴില്&#x200d; പത്ത് ക്ലസ്റ്റര്&#x200d; നാവിഗേറ്റേഴ്സ് അതിന് കീഴിലായി 313 ക്ലസ്റ്റര്&#x200d; ഫോഴ്‌സ് അവര്&#x200d;ക്ക് കീഴെയായി 626 സപ്പോര്&#x200d;ട്ട് ഫോഴ്‌സ് അവര്&#x200d;ക്ക് കീഴില്&#x200d; ഓരോ മൂന്ന് പേര്&#x200d;ക്കും വീതം ഓരോ നാസിഹ് (ഉപദേഷ്ടാവ്) എന്നിങ്ങനെയാണ് ക്യാമ്പിന്റെ നിയന്ത്രണം. ഐ.എസ് ഇസ്‌ലാം ബ്ലോക്ക്, ഐ.എം ഇമാന്&#x200d; ബ്ലോക്ക്, ഐ.എച്ച് ഇഹ്‌സാന്&#x200d; ബ്ലോക്ക് എന്നീ മൂന്ന് ബ്ലോക്കുകളിലായാണ് 33,313 പേരാണ് ക്യാമ്പില്&#x200d; സംബന്ധിക്കുന്നത്. ജര്&#x200d;മന്&#x200d; സാങ്കേതിക വിദ്യയില്&#x200d; ഒരുക്കിയ പന്തലും ക്യാമ്പിന്റെ അച്ചടക്കത്തിന് അനുഗുണമായ രീതിയിലാണ്.</p>
<p><strong>ഓര്&#x200d;മയില്&#x200d; ഓളമായി ആറ്റപ്പൂ</strong></p>
<p>കുണിയ: സമസ്ത നൂറാം വാര്&#x200d;ഷികത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ആറ്റപ്പൂ എന്ന് സമുദായം സ്‌നേഹവാദരവുകളോടെ അഭിസംബോധന ചെയ്ത പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഓര്&#x200d;മകളാല്&#x200d; ഈറനണിഞ്ഞു. പത്ത് വര്&#x200d;ഷങ്ങള്&#x200d;ക്കപ്പുറം കടലിന്റെയും കായലുകളുടെയും മണ്ണായ ആലപ്പുഴയില്&#x200d; നടന്ന 90 ാം വാര്&#x200d;ഷിക സമ്മേളനത്തില്&#x200d; തങ്ങള്&#x200d; നടത്തിയ നൂറാം വാര്&#x200d;ഷിക പ്രഖ്യാപനം നേതാക്കള്&#x200d; എടുത്തെടുത്ത് പറയുമ്പോള്&#x200d; സദസ്സ് വികാരനിര്&#x200d;ഭരമാവുകയായിരുന്നു.<br />
പതിറ്റാണ്ടുമുമ്പ് താന്&#x200d; നടത്തിയ പ്രഖ്യാപനം കര്&#x200d;മഥത്തിലെത്തുമ്പോള്&#x200d; അത് കണ്&#x200d;നിറയെ കാണാന്&#x200d; അദ്ദേഹമില്ലെന്നത് ഓര്&#x200d;മകളെ വിവര്&#x200d;ണമാക്കുകയായിരുന്നു. പൂക്കോയ തങ്ങള്&#x200d; മുതല്&#x200d; മുഹമ്മദലി ശിഹാബ് തങ്ങള്&#x200d;, ഉമറലി ശിഹാബ് തങ്ങള്&#x200d;, ഹൈദരലി ശിഹാബ് തങ്ങള്&#x200d; ഉള്&#x200d;പ്പെടെ പാണക്കാട് സാദാത്തുക്കളും സമസ്തയും തമ്മിലുള്ള അഭേദ്യമായ ബന്ധം നൂറാം വാര്&#x200d;ഷിക ഉദ്ഘാടന സമ്മേളനത്തിലും മുഴങ്ങിക്കൊണ്ടിരുന്നു.</p>
<p><strong>മതം നന്മകളുടെ </strong><strong>അടയാളപ്പെടുത്തല്&#x200d;</strong></p>
<p>കുണിയ: മതം വിശ്വാസാചാരങ്ങള്&#x200d;ക്കൊപ്പം മാനുഷികമായ നന്മകളുടെ അടയാളപ്പെടുത്തല്&#x200d; കൂടിയാണെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്&#x200d;. മനുഷ്യനോടു മാത്രമല്ല, സകല ജീവജാലകങ്ങളിലേക്കും കാരുണ്യത്തിന്റെ കൈകള്&#x200d; നീങ്ങണമെന്നതാണ് ഇസ് ലാമിന്റെ തേട്ടം. പാരമ്പര്യ ഇസ്‌ലാമിന്റെ യഥാര്&#x200d;ത്ഥ സൗന്ദര്യം സമൂഹത്തിന് സമര്&#x200d;പ്പിക്കപ്പെടുകയെന്ന ദൗത്യമാണ് സമസ്ത ഏറ്റെടുത്തിരിക്കുന്നത്. പ്രവാചകന്റെ കാലത്ത് തന്നെ വിശുദ്ധ ഇസ്‌ലാമിനെ സ്വീകരിക്കാന്&#x200d; ഭാഗ്യം ലഭിച്ച കേരളീയ മണ്ണില്&#x200d; പോലും ഇസ്‌ലാമിക ആശയങ്ങളെ ശിഥിലമാക്കാനുള്ള ശ്രമങ്ങളുണ്ടായി. ഈ വിപത്തിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്&#x200d; കഴിഞ്ഞുവെന്ന് മാത്രമല്ല, അത്തരം ചിന്താഗതികളെ മുളയിലേ നുള്ളാനും സമസ്തക്ക് സാധിച്ചു. ആശയങ്ങളില്&#x200d; വിട്ടുവീഴ്ച്ച ചെയ്യാന്&#x200d; ഒരുക്കമല്ലാതിരിക്കുമ്പോഴും മത സൗഹാര്&#x200d;ദ്ദവും മാനുഷിക സ്‌നേഹവും ഊട്ടിയുറപ്പിക്കാന്&#x200d; സാധിച്ചു. നൂറു വര്&#x200d;ഷം പിന്നിടുമ്പോഴും കേരളീയ മുസ് ലിം സമൂഹത്തിന്റെ ആധികാരിക പണ്ഡിത സഭയായി നിലകൊള്ളാന്&#x200d; സാധിക്കുന്നത് സമസ്തയുടെ ശക്തി ചൈതന്യത്തിന്റെ വിളംബരമാണെന്നും തങ്ങള്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p><strong>ഖുര്&#x200d;ആന്&#x200d; എഴുതി ബദറുദ്ദീന്&#x200d; </strong><strong>ഫൈസി ഗിന്നസിലേക്ക്</strong></p>
<p>കുണിയ (കാസര്&#x200d;കോട്): സമസ്ത ഗ്ലോബല്&#x200d; എക്സ്പോയില്&#x200d; ബദറുദ്ദീന്&#x200d; ഫൈസി തിരക്കിലാണ്. ഒറ്റ ലക്ഷ്യമേയുള്ളൂ. ഒരു മാസത്തിനുള്ളില്&#x200d; ഖുര്&#x200d;ആന്&#x200d; പൂര്&#x200d;ണമായും മനോഹരമായ കാലിഗ്രാഫി ലിപിയില്&#x200d; എഴുതിത്തീര്&#x200d;ക്കുക. ദിവസവും 18 മണിക്കൂറോളം സമയമെടുത്ത് അദ്ദേഹം എഴുതിക്കൊണ്ടേയിരിക്കുകയാണ്. എട്ട് ജുസ്അ് പൂര്&#x200d;ത്തിയാക്കുമ്പോഴേക്കും ഖുര്&#x200d;ആനിന്റെ നീളം ഒരു കിലോമീറ്റര്&#x200d; പിന്നിട്ടു. ഖുര്&#x200d;ആന്&#x200d; പൂര്&#x200d;ണമാവുമ്പോഴേക്കും നാലു കിലോമീറ്ററെങ്കിലും നീളംവരും. റമദാന്&#x200d; മാസത്തില്&#x200d; എഴുത്ത് പൂര്&#x200d;ത്തിയാക്കുകയാണ് ലക്ഷ്യം. മംഗളൂരും ബന്ദറിലെ സീനത്ത്ബക്ഷില്&#x200d; വെച്ചാണ് കഴിഞ്ഞ മാസം അവസാനം അദ്ദേഹം ഖുര്&#x200d;ആന്&#x200d; എഴുതിത്തുടങ്ങിയത്. അതിന് മുമ്പായി 21 മണിക്കൂറുകള്&#x200d; കൊണ്ട് ഖസീദത്തുല്&#x200d; ബുര്&#x200d;ദ്ദ അദ്ദേഹം എഴുതിത്തീര്&#x200d;ത്തു. അതിന് ഏറ്റവും നീളമുള്ള ഇന്ത്യന്&#x200d; ടാലന്റ് റെക്കോര്&#x200d;ഡും സ്വന്തമാക്കി. ഇനി ഏറ്റവും നീളമുള്ള ഖുര്&#x200d;ആന്&#x200d; എന്ന ഗിന്നസ് റെക്കോര്&#x200d;ഡാണ് ബദറുദ്ദീന്&#x200d; ഫൈസിയെ കാത്തിരിക്കുന്നത്. ദക്ഷിണ കന്നഡയിലെ കടബ സ്വദേശിയായ ഇബ്രാഹിം റുഖയ്യ ദമ്പതികളുടെ മകനാണ് ബദറുദ്ദീന്&#x200d; ഫൈസി. ഭാര്യ ഹന്നത്ത്. മക്കള്&#x200d; തല്&#x200d;ബിയത്ത് രിള, തസ്മിയത്ത് റബീഅ്, മുഹമ്മദ് സുല്&#x200d;ത്താന്&#x200d; റബീഅ്.</p>
<p><strong>സമ്മേളന നഗരിയില്&#x200d; ഇന്ന്</strong></p>
<p>പുലര്&#x200d;ച്ചെ നാലിന് വേദി ഒന്നില്&#x200d; സയ്യിദ് സൈനുല്&#x200d; ആബിദീന്&#x200d; തങ്ങള്&#x200d; ഉദ്ബോധനം നടത്തും. ആറിന് ഖുര്&#x200d;ആന്&#x200d; പാരായണ നിയമങ്ങള്&#x200d; സമസ്ത ഖാരിഅ് പി മുഹമ്മദ് ശരീഫ് റഹ്‌മാനി അവതരിപ്പിക്കും. ഒമ്പതിന് സെഷന്&#x200d; ഒന്ന് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് സെഷന്&#x200d; രണ്ട് കേന്ദ്ര മുശാവറ അംഗം എന്&#x200d;.കെ അബ്ദുല്&#x200d; ഖാദിര്&#x200d; മുസ്‌ലിയാര്&#x200d; പൈങ്കണ്ണിയൂര്&#x200d; ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ശരീഫ് ബാഖവി വേശാല അധ്യക്ഷനായിരിക്കും. വേദി രണ്ടില്&#x200d; നേതൃ സംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്&#x200d; ഉദ്ഘാടനം ചെയ്യും. സമസ്ത വിദ്യാഭ്യാസ ബോര്&#x200d;ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്റത്ത് അധ്യക്ഷനാവും.</p>
<p>രാത്രി ഏഴിന് വേദി ഒന്നില്&#x200d; ആത്മീയ സംഗമം സയ്യിദ് നാസിര്&#x200d; അബ്ദുല്&#x200d; ഹയ്യ് ശിഹാബ് തങ്ങള്&#x200d; പാണക്കാട് ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കര്&#x200d; ദാരിമി അധ്യക്ഷനായിരിക്കും. സയ്യിദ് സഫ് വാന്&#x200d; തങ്ങള്&#x200d; രാമന്തളി പ്രാര്&#x200d;ത്ഥന നിര്&#x200d;വ്വഹിക്കും. എം.വി ഇസ്മാഈല്&#x200d; മുസ്ലിയാര്&#x200d; പ്രാര്&#x200d;ത്ഥനക്ക് നേതൃത്വം നല്&#x200d;കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/100th-anniversary-a-hundred-flags-raised-together.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
