paris olympics – Chandrika Daily https://www.chandrikadaily.com Tue, 05 Nov 2024 12:44:42 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg paris olympics – Chandrika Daily https://www.chandrikadaily.com 32 32 ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ഇമാനെ ഖലീഫ് പുരുഷന്‍; മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് https://www.chandrikadaily.com/olympic-medalist-imane-khalif-male-medical-report-is-out1.html https://www.chandrikadaily.com/olympic-medalist-imane-khalif-male-medical-report-is-out1.html#respond Tue, 05 Nov 2024 12:42:34 +0000 https://www.chandrikadaily.com/?p=316347 പാരീസ് ഒളിംപിക്സില്‍ വനിതകളുടെ 66 കിലോ വിഭാഗം ബോക്സിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവായ അള്‍ജീരിയന്‍ ബോക്സര്‍ ഇമാനെ ഖലീഫ് പുരുഷനാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. താരം സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ മത്സരത്തില്‍ താരത്തിന്റെ യോഗ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇമാനെ ഖലീഫിന് ആന്തരിക വൃഷണങ്ങളും എകസ്വൈ ക്രോമസോമുകളും ഉണ്ടെന്ന പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാരീസിലെ ക്രെംലിന്‍-ബിസെറ്റ്രെ ആശുപത്രിയിലെയും അള്‍ജിയേഴ്‌സിലെ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ആശുപത്രിയിലെയും വിദഗ്ധര്‍ 2023 ജൂണിലാണ് ലിംഗനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനായ ജാഫര്‍ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്.

റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ഖലീഫിനെ കഴിഞ്ഞ വര്‍ഷം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ എംആര്‍ഐ സ്‌കാനിംഗില്‍ പുരുഷ ലിംഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും ചെയ്തു. മാത്രമല്ല, ഗര്‍ഭപാത്രം ഇല്ലെന്നും കണ്ടെത്തി. ഇതോടെ ഇമാനെ സ്ത്രീയല്ലെന്ന് വ്യക്തമാകുകയായിരുന്നു.

2023-ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പ് ഗോള്‍ഡ് മെഡല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബോക്സിംഗ് അസോസിയേഷന്‍ ഇമാനെ വിലക്കിയിരുന്നു.

 

 

 

 

 

 

 

 

 

]]>
https://www.chandrikadaily.com/olympic-medalist-imane-khalif-male-medical-report-is-out1.html/feed 0
ലവ് യു പാരിസ്-14: നെപ്പോളിയനിപ്പോഴും താരമാണിവിടെ https://www.chandrikadaily.com/love-you-paris-14-napoleon-is-still-the-star-here.html https://www.chandrikadaily.com/love-you-paris-14-napoleon-is-still-the-star-here.html#respond Wed, 07 Aug 2024 15:31:38 +0000 https://www.chandrikadaily.com/?p=305313 World is round, round is zero, zero is nothing and nothing is Impossible.. ( ലോകം വൃത്തമാണ്. വൃത്തമെന്നാൽ പൂജ്യമാണ്. പൂജ്യമെന്നാൽ ശുന്യമാണ്. അസാധ്യമായി ഒന്നുമില്ല….) കൊച്ചുനാൾ മുതൽ കേട്ടുതുടങ്ങിയതാണ് ഈ ആപ്തവാക്യം. ഹൈസ്ക്കൂൾ കാലത്ത് ചരിത്രം പഠിപ്പിച്ച ശിവരാമൻ മാഷ് ഇടക്കിടെ ഓർമിപ്പിക്കാറുണ്ടായിരുന്ന മോട്ടിവേഷണൽ ഡയലോഗ്. പിന്നിട് ശിഷ്യരോട് നമ്മൾ ആവർത്തിക്കുന്ന ആപ്തവാക്യം. നെപ്പോളിയൻ ബോണപ്പാർട്ട് എന്ന ഫ്രഞ്ച് ഭരണാധികാരിയായിരുന്നു ഈ അതിവിഖ്യാത വാക്കുകളുടെ ഉപജ്ഞാതാവ് എന്നറിഞ്ഞത് മുതൽ അദ്ദേഹത്തോട് ഒരിഷ്ടമുണ്ടായിരുന്നു.

നെപ്പോളിയൻ ഭരിച്ച നാട്ടിലെത്തിയാൽ അദ്ദേഹത്തെ കാണാതെ മടങ്ങുന്നത് ശരിയല്ലല്ലോ.. ഇന്നലെ അദ്ദേഹത്തെ കാണാൻ പോയി-അതിഗംഭീര നെപ്പോളിയൻ മ്യൂസിയം.ഇവിടെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. ഒളിംപിക്സ് അതിഥികൾക്കായി രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ മ്യൂസിയം തുറന്ന് കിടക്കുന്നു. പാരീസിലും ഫ്രാൻസിലുടനീളവും കാണുന്ന തരത്തിൽ മ്യൂസിയം എന്നത് അതിഗംഭീര കൊട്ടാരമാണ്. വലിയ ഗേറ്റുകളും സുരക്ഷയും പരിശോധനയും കഴിഞ്ഞ് വേണം അകത്ത് കയറാൻ.

ഫ്രഞ്ച് വിപ്ലവ കാലത്ത് സാധാരണ സൈനീകനായി ജീവിതം തുടങ്ങിയ നെപ്പോളിയൻ പിൽക്കാലത്ത് സൈനീകധിപനായും ശേഷം ഫ്രഞ്ച് റിപ്പബ്ലിക്കിൻറെ തലവനായതും എണമറ്റ അദ്ദേഹത്തിൻറെ യുദ്ധങ്ങളും ഒടുവിൽ 51 വയസ് മാത്രം പ്രായമുള്ളപ്പോൾ വാട്ടർലു യുദ്ധത്തിൽ പരാജിതനായി നാടുവിട്ട് അർബുദബാധിതനായി മരിച്ചതുമെല്ലാം ചരിത്രമാണ്. ഫ്രഞ്ച് വിപ്ലവം നൽകിയ ഉണർവിനെ സൈനീകമായി പ്രയോജനപ്പെടുത്തുക വഴി രാജ്യവികസനത്തിൽ വലിയ പങ്ക് വഹിച്ച നെപ്പോളിയൻ ഒന്നാമനെ ഫ്രഞ്ച് ജനത ഇപ്പോഴും പ്രിയത്തോടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതിനുള്ള തെളിവാണ് വമ്പൻ മ്യൂസിയത്തിലെ കാഴ്ച്ചകൾ. നെപ്പോളിയൻ മ്യുസിയം എന്നതിനേക്കാൾ ഇത് ഫ്രഞ്ച് സൈനീക മ്യൂസിയമാണ്. ദീർഘകാലം സൈനീക ഭരണത്തിലായിരുന്ന രാജ്യത്തെ മിലിട്ടറി ചരിത്രം ഒറ്റനോട്ടത്തിലറിയാൻ ഇവിടെ എത്തിയാൽ മതി.

ആദ്യകാല യുദ്ധോപകരണങ്ങൾ, യുദ്ധമുഖം, മിലിട്ടറി ഹോസ്പിറ്റൽ, വീരചരമം പ്രാപിച്ച സൈനികരുടെ വ്യക്തിഗത ചരിത്രം രേഖപ്പെടുത്തിയ വലിയ ഹാൾ, ആദ്യകാല സൈനികരുടെ റിട്ടയർമെൻറ് വസതികൾ തുടങ്ങി എല്ലാമുണ്ട് വലിയ മ്യൂസിയം കോംപ്ലക്സിൽ. പക്ഷേ വലിയ ആകർഷണം നെപ്പോളിയൻ ശവകുടീരവും അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളും ആഢംബരങ്ങളുമെല്ലാം തന്നെ. ഫ്രാൻസിനെ യൂറോപ്പിലെ ഒന്നാം ശക്തിയാക്കുക എന്ന ലക്ഷ്യത്തിൽ അദ്ദേഹം നടത്തിയ യുദ്ധങ്ങൾ പലതും വിജയമായിരുന്നു-തോൽക്കാൻ മനസില്ലാത്തവൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടത് തന്നെ.

ആ സാഹസികതക്ക് തെളിവായി അദ്ദേഹം പ്രഖ്യാപിച്ച യുദ്ധതന്ത്രങ്ങളുടെ ലിഖിതരേഖകൾ മ്യൂസിയത്തിലുണ്ട്. സ്വന്തം കരുത്തിൽ വിശ്വസിക്കാനുള്ള ഊർജമാണ് നെപ്പോളിയൻ നൽകിയതെങ്കിൽ അദ്ദേഹത്തിൻറെ പിൻഗാമികൾ ധൂർത്തിൻറെയും അത്യാഢംബരങ്ങളുടെയും വക്താക്കളായതോടെയാണ് നെപ്പോളിയൻ എന്ന പേര് പോലും പിൽക്കാലത്ത് കുപ്രസിദ്ധമായത്. 1905 ലാണ് മ്യൂസിയം സ്ഥാപിതമായത്. നടുവിൽ വലിയ ചർച്ചാണ്. അതിനുള്ളിലായാണ് ശവകുടീരം-വിശാലമായ ഹാളിന് നടുവിലായി അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്ന സ്ഥലം. ചുറ്റിലും കല്ലിൽ കൊത്തിയ ശിൽപങ്ങൾ. ഫ്രഞ്ചുകാർ മാത്രമല്ല കാഴ്ച്ചക്കാരെല്ലാം അതിനെ വണങ്ങുന്നു.

അദ്ദേഹം ഭക്ഷണം കഴിക്കാനായി ഉപയോഗിച്ച പാത്രങ്ങൾ, ഗ്ലാസുകൾ,ചെരുപ്പുകൾ, വസ്ത്രങ്ങൾ, തലപ്പാവ് ഇതെല്ലാം മ്യൂസിയത്തിലുണ്ട്. ഒരു ദിവസത്തോളം കാണാനുണ്ട് കാഴ്ച്ചകൾ. പുറത്തിറങ്ങി ഇംഗ്ലീഷ് അറിയുന്ന ഒരു ഫ്രഞ്ച് യുവതിയോട് നെപ്പോളിയനെ പുതിയ തലമുറ എങ്ങനെയാണ് നോക്കുന്നത് എന്ന് ചോദിച്ചപ്പോൾ അവർ മ്യുസിയത്തിന് പുറത്തെ ലോകം കാണിച്ച് പറഞ്ഞത് ഫ്രാൻസ് ആ കാലം മറക്കില്ലെന്നാണ്. അസാധ്യമായി ഒന്നുമില്ല എന്ന് അദ്ദേഹം യുദ്ധങ്ങളിലുടെ തെളിയിച്ചുവെങ്കിൽ പുതിയ കാലം പറയുന്നത് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നാണ്.

]]>
https://www.chandrikadaily.com/love-you-paris-14-napoleon-is-still-the-star-here.html/feed 0
ഹോക്കി: ഇന്ത്യ പൊരുതി വീണു നാളെ വെങ്കലത്തിന് https://www.chandrikadaily.com/hockey-india-struggle-and-fall-for-bronze-tomorrow.html https://www.chandrikadaily.com/hockey-india-struggle-and-fall-for-bronze-tomorrow.html#respond Tue, 06 Aug 2024 18:55:11 +0000 https://www.chandrikadaily.com/?p=304891 പാരീസ്: അതിമനോഹരമായി കളിച്ചിട്ടും ജർമനിക്ക് മുന്നിൽ 3-2 ന് കീഴടങ്ങി ഇന്ത്യ ഒളിംപിക് ഹോക്കി സെമിയിൽ തോറ്റു. പക്ഷേ മെഡൽ സാധ്യത ബാക്കി. നാളെ ഇന്ത്യ വെങ്കലത്തിനായി സ്പെയിനുമായി കളിക്കും. ശ്രീജേഷ് മികവിലായിരുന്നു ഇന്നലെയും ഇന്ത്യ. പക്ഷേ അവസാനത്തിലെ ജർമൻ കടന്നാക്രമണം തടയാനായില്ല. ഫൈനലിൽ ജർമനി നെതർലൻഡ്സിനെ നേരിടും. ഗംഭീരമായിരുന്നു ഇന്ത്യൻ തുടക്കം. രണ്ടാം മിനുട്ടിൽ തന്നെ പെനാൽട്ടി കോർണർ.

അത് ലക്ഷ്യത്തിലെത്തിയിലെങ്കിലും പിന്നെയും ആദ്യ 15 മിനുട്ടിൽ അഞ്ച് പെനാൽട്ടി കോർണറുകൾ. അതിൽ അവസാന പെനാൽട്ടി കോർണർ ഹർമൻ പ്രീത് ഗോളാക്കിയപ്പോൾ ഗ്യാലറിയിൽ ഇന്ത്യൻ ആവേശം. അടുത്ത ഘട്ടത്തിൽ ജർമനി രണ്ട് ഗോൾ തിരിച്ചടിച്ചു. പെനാൽട്ടി കോർണറിൽ നിന്നും ഗോൺസാലോ പെലാട്ട് സമനില നേടിയപ്പോൾ പെനാൽട്ടി സ്ട്രോക്കിലുടെ കൃസ്റ്റഫർ റുഥർ ജർമനിക്ക് ലീഡ് സമ്മാനിച്ചു.

ഇടവേളക്ക് പിരിയുമ്പോൾ ജർമനി 2-1ന് മുന്നിൽ. എന്നാൽ ഇടവേളക്ക് ശേഷം ഇന്ത്യ തിരികെയെത്തി. പെനാൽട്ടി കോർണർ വഴി വന്ന പന്ത് സുഖ്ജിത് സിംഗ് ഗോളാക്കി മാറ്റിയതോടെ മൽസരം 2-2ൽ. കളി അവസാനിക്കാൻ ആറ് മിനുട്ട് ബാക്കി നിൽക്കെ മാർസോ മിൽക്കോ ഇന്ത്യയുടെ അന്തകനായി.

]]>
https://www.chandrikadaily.com/hockey-india-struggle-and-fall-for-bronze-tomorrow.html/feed 0
പാരിസ് ഒളിംപിക്സ്; ജാവലിൻ ത്രോ പുരുഷ വിഭാ​ഗത്തിൽ നീരജ് ചോപ്ര ഫൈനലിൽ https://www.chandrikadaily.com/paris-olympics-neeraj-chopra-in-javelin-throw-mens-final.html https://www.chandrikadaily.com/paris-olympics-neeraj-chopra-in-javelin-throw-mens-final.html#respond Tue, 06 Aug 2024 10:52:55 +0000 https://www.chandrikadaily.com/?p=304847 പ്രതീക്ഷകളുടെ ഭാരം കൂടുന്തോറും പ്രകടനത്തിന്റെ തീവ്രതയേറുന്ന വിസ്മയത്തിന്റെ പേരാണ് നീരജ് ചോപ്ര. പാരിസ് ഒളിംപിക്സിൽ ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന ജാവലിൻ ത്രോയിൽ എത്ര അനായാസമാണ് നീരജ് ഫൈനലിനു യോഗ്യത നേടിയത്. ഫൈനൽ യോഗ്യതയ്ക്കു വേണ്ട ദൂരം 84 മീറ്ററാണെന്നിരിക്കെ, ആദ്യ ശ്രമത്തിൽത്തന്നെ 89.34 മീറ്റർ ദൂരം കുറിച്ച് അക്ഷരാർഥത്തിൽ രാജകീയമായാണ് നീരജിന്റെ ഫൈനൽ പ്രവേശം. ടോക്കിയോയിൽ നേടിയ സ്വർണം, ‘ചക്കയിട്ടപ്പോൾ മുയൽ ചത്തതല്ലെ’ന്ന കൃത്യമായ ഓർമപ്പെടുത്തലാണ് യോഗ്യതാ റൗണ്ടിൽ നീരജിന്റെ പ്രകടനം. എട്ടാം തീയതി നടക്കുന്ന ഫൈനലിൽ ധൈര്യത്തോടെ സ്വർണ മെഡൽ സ്വപ്നം കാണൂവെന്ന് രാജ്യത്തോടു വിളിച്ചു പറഞ്ഞ പ്രകടനം കൂടിയാണ് നീരജിന്റേത്.

നീരജിന്റെ ഈ ഐതിഹാസിക പ്രകടനത്തിന് തിളക്കമേറ്റുന്ന വേറെയും ഘടകങ്ങളുണ്ട്. ടോക്കിയോയിൽ നീരജിന് സ്വർണമെഡൽ സമ്മാനിച്ച സ്വപ്ന ദൂരം 87.58 മീറ്ററായിരുന്നു. ഇത്തവണ യോഗ്യതാ റൗണ്ടിൽ എ ഗ്രൂപ്പിൽ മത്സരിച്ച താരങ്ങളിൽ ജർമനിയുടെ ലോക ചാംപ്യൻ ജൂലിയൻ വെബർ ഇതിലും മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിലേക്കു ടിക്കറ്റെടുത്തത്. 87.76 മീറ്റർ ദൂരത്തേക്കു ജാവലിൻ പായിച്ച വെബർ ഇത്തവണ നീരജിന്റെ സുവർണ മോഹങ്ങൾക്ക് കനത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെടുമ്പോഴാണ്, അതിലും 1.58 മീറ്റർ ദൂരം കൂടുതൽ കണ്ടെത്തി നീരജിന്റെ തിരിച്ചടി.

ജാവലിൻ ത്രോയിൽ മത്സരിച്ച മറ്റൊരു താരം കിഷോർകുമാർ ജനയ്‌ക്ക് നേരിട്ട് ഫൈനലിനു യോഗ്യതയില്ല. ഒന്നാം ഗ്രൂപ്പിൽ മത്സരിച്ച ജന ആദ്യ ശ്രമത്തിൽ പിന്നിട്ട 80.73 മീറ്ററാണ് ജനയുടെ മികച്ച ദൂരം. യോഗ്യതാ മാർക്ക് കടക്കാത്തതിനാൽ രണ്ടു ഗ്രൂപ്പുകളിലുമായി ഏറ്റവും മുന്നിലെത്തുന്ന 12 താരങ്ങളിൽ ഉൾപ്പെട്ടാലേ ജനയ്ക്ക് ഇനി ഫൈനൽ സാധ്യതയുള്ളൂ. എ ഗ്രൂപ്പിൽത്തന്നെ ഒൻപതാം സ്ഥാനത്തായിപ്പോയ ജനയ്ക്ക് യോഗ്യത ലഭിക്കാൻ സാധ്യത കുറവാണ്.

ഈ ഗ്രൂപ്പിൽനിന്ന് ജർമൻ താരം ജൂലിയൻ വെബറിനു (87.76 മീറ്റർ) പുറമേ ചെക്ക് റിപ്പബ്ലിക്കിന്റെ ലോക ഒന്നാം നമ്പർ താരം യാക്കൂബ് വാദ്‌ലെജ് (85.63 മീറ്റർ), ‘മിസ്റ്റർ യുട്യൂബ്’ എന്ന പേരിൽ അറിയപ്പെടുന്ന കെനിയൻ താരം ജൂലിയസ് യെഗോ (85.97 മീറ്റർ), ഫിൻലൻഡ് താരം ടോണി കെരാനെൻ (85.27) എന്നിവരും യോഗ്യതാ മാർക്ക് പിന്നിട്ട് ഫൈനലിൽ കടന്നു. കെനിയൻ താരം റിയോ ഒളിംപിക്സിലെ വെള്ളിമെഡൽ ജേതാവാണ്. ലോക ഒന്നാം നമ്പർ താരം വാദ‌്‌ലെജ് ആദ്യ ശ്രമത്തിൽത്തന്നെ യോഗ്യതാ മാർക്ക് പിന്നിട്ടപ്പോൾ, മറ്റു രണ്ടു പേരും മൂന്നാം ശ്രമത്തിലാണ് സ്വപ്നദൂരം കണ്ടെത്തിയത്.

]]>
https://www.chandrikadaily.com/paris-olympics-neeraj-chopra-in-javelin-throw-mens-final.html/feed 0
ലവ് യു പാരീസ്; റിയലി,റിയലി ബ്യൂട്ടിഫുൾ മാച്ച്.. https://www.chandrikadaily.com/love-you-paris-really-really-beautiful-match.html https://www.chandrikadaily.com/love-you-paris-really-really-beautiful-match.html#respond Mon, 05 Aug 2024 12:11:38 +0000 https://www.chandrikadaily.com/?p=304711 ടെന്നിസ് മൽസരങ്ങൾ അകലെ നിന്ന് ടെലിവിഷനിൽ കണ്ട് വിവരണം നടത്തുമ്പോൾ ഗ്രൗണ്ട് സീറോ റിയാലിറ്റി വരികളിൽ പ്രകടമാവില്ല. വിംബിൾഡണും ഫ്രഞ്ച് ഓപ്പണും ഓസ്ട്രേലിയൻ ഓപ്പണും വലിയ തലക്കെട്ടിൽ നൽകുന്നത് ടെലിവിഷനിൽ കളി പറയുന്നവരുടെ ആമ്പിയൻസ് നോക്കിയാണെങ്കിൽ മറ്റൊരു ഒളിംപിക് ടെന്നിസ് ഫൈനൽ ഗ്രൗണ്ട് സീറോ റിയാലിറ്റി ഇന്നലെ വീണ്ടും അറിഞ്ഞു. 2012 ലെ ലണ്ടൻ ഒളിംപിക്സ് വേളയിലായിരുന്നു വിംബിൾഡൺ എന്ന ലണ്ടൻ പ്രാന്തം സന്ദർശിച്ചതും മൽസരങ്ങൾ റിപ്പോർട്ട് ചെയ്തതും.

റോജർ ഫെഡ്ററും ആന്ദ്രെ മുറെയും തമ്മിലുള്ള ഫൈനൽ ഇപ്പോഴും മനോമുകുരത്തിലുണ്ട്. മീഡിയാ ഡെസ്ക്ക് നിറഞ്ഞ് കവിഞ്ഞപ്പോൾ ഒരു വോളണ്ടിയർ നൽകിയ കസേരയിലിരുന്നായിരുന്നു ഫെഡ്റർ എന്ന ഇഷ്ടതാരത്തെ ആസ്വദിച്ചത്. അന്ന് പക്ഷേ ലണ്ടൻകാരെല്ലാം സ്ക്കോട്ട്ലൻഡുകാരനായ ആന്ദ്രെ മുറെക്കൊപ്പമായിരുന്നു. അദ്ദേഹമാണ് വിജയിച്ചതും. ഇന്നലെയും അതേ അനുഭവം. ചരിത്ര പ്രസിദ്ധമായ റോളണ്ട് ഗാരോസിൽ വനിതാ ഡബിൾസ് വെങ്കല നിർണയ മൽസരത്തിന് ശേഷമായിരുന്നു പുരുഷവിഭാഗം ക്ലാസിക് ഫൈനൽ. വനിതാ ഡബിൾസിൽ സ്പാനിഷ് ജോഡി അനായാസം വിജയിച്ചത് നിറഞ്ഞ ഗ്യാലറിയെ സാക്ഷി നിർത്തിയായിരുന്നില്ല.

എന്നാൽ ഈ മൽസരം രണ്ടാം സെറ്റ് ആവുമ്പോഴേക്കും ഇരിപ്പിടങ്ങൾ നിറയാൻ തുടങ്ങി. 15,000 സീറ്റാണ് സ്റ്റേഡിയത്തിലുള്ളത്. ഇതിൽ മാധ്യമ പ്രവർത്തകർക്കായി ഉദ്ദേശം മുന്നുറോളം സീറ്റുകൾ. യുറോപ്പിലെ വൻകിട ടെന്നിസ് റിപ്പോർട്ടർമാർ നിരനിരയായി വരുന്നു. കളിയുടെ വിദഗ്ദ്ധ വിശകലനത്തിന് പഴയ കളിക്കാർ. നേരത്തെ തന്നെ ഫൈനലിനുള്ള ടിക്കറ്റ് ബുക്ക് ചെയ്തതിനാൽ ടേബിളോട് കൂടിയ ഇരിപ്പിടം തന്നെ കിട്ടി. ഇനിയാണ് ഗ്രൗണ്ട് സീറോ ആമ്പിയൻസ്. നോവാക് ദ്യോക്വോവിച്ചും കാർലോസ് അൽകറാനും തമ്മിലുള്ള മൈതാന ശത്രുത അറിയാത്തവരില്ല. ഇരുവരും ഇതിനകം ആറ് തവണ മുഖാമുഖം വന്നിരുന്നു. വിജയം 3-3ലും. 2022 ലെ മാഡ്രിഡ് ഓപ്പണിൽ തുടങ്ങിയ വൈര്യം. അന്ന് അൽകറാസിന് പ്രായം 19. പയ്യൻസ് ജയിച്ചുകയറി. ഏറ്റവുമൊടുവിൽ മാസങ്ങൾക്ക് മുമ്പ് വിംബിൾഡൺ ഫൈനലായിരുന്നു.

ഏഴ് തവണ വിംബിൾഡണിൽ ഒന്നാമനായ സെർബുകാരനെ അന്ന് അൽകറാസ് നേരിട്ടുള്ള സെറ്റുകളിൽ തകർത്തിരുന്നു. ഗ്രാൻഡ്സ്ലാം നേട്ടങ്ങളിൽ റെക്കോർഡ് സ്വന്തമാക്കാനെത്തിയ 37-കാരനെ ആ തോൽവി കാര്യമായി അലട്ടിയിരുന്നു. പാരീസിലെത്തിയ വേളയിൽ കറാസിൻറെ നാട്ടുകാരനായ റഫേൽ നദാലിനെ തകർത്ത് തുടങ്ങിയ ദ്യോകോ കരിയറിൽ ഒരു ഒളിംപിക് സ്വർണം ലക്ഷ്യമിട്ടിരുന്നു. മൽസരത്തിന് മുമ്പ് അദ്ദേഹത്തെ സ്വാഗതം ചെയ്തപ്പോൾ അപാരമായിരുന്നു ആവേശം. ഫ്രഞ്ച് കാണികൾ ആ സീനിയറിനൊപ്പമാണെന്ന് തോന്നി. പക്ഷേ 21-കാരനെ സ്വാഗതം ചെയ്തപ്പോൾ അതിലും മികച്ച വരവേൽപ്പ്.

ടൈബ്രേക്കറിലേക്ക് ദീർഘിച്ച ആദ്യസെറ്റ് ദ്യോക്കോ സ്വന്തമാക്കിയ കാഴ്ചയിൽ കൈയടിച്ചവരിൽ കറാസിൻറെ നാട്ടുകാരായ സ്പാനിഷുകാരുമുണ്ടായിരുന്നു. ടെന്നിസിൽ മാത്രം കാണാനാവുന്ന അപാരമായ സ്പോർട്ടിംഗ് സ്പിരിറ്റ്. ആദ്യസെറ്റിന് ശേഷം കറാസ് പുറത്ത് പോയില്ല-കഴുത്തിൽ ഐസ് ട്ടുബുമിട്ട് അദ്ദേഹം അവിടെ തന്നെയിരുന്നപ്പോൾ ദ്യോകോ വിശ്രമിക്കാൻ ഡ്രസിംഗ് റൂമിലേക്ക് പോയി. താരങ്ങൾക്ക് കുട പിടിക്കാനും സഹായത്തിനുമായി വോളണ്ടിയർമാർ.

സമ്പന്നമായിരുന്നു കാണികൾ.കൊച്ചുകുട്ടികൾ മുതൽ 100 വയസെല്ലാം പിന്നിട്ടവർ. പാരീസിൽ ഉച്ച സമയത്ത് കത്തുന്ന വെയിലിലായിരുന്നു മൽസരം. ചെറിയ വിശറിയുമായി വന്ന് വ്യദ്ധർ പോലും പോരാട്ടം ആസ്വദിക്കുകയാണ്. മികച്ച സർവുകൾക്കും റിട്ടേണുകൾക്കും നല്ല പിന്തുണ. ഗെയിം ഇടവേളയിൽ ഞങ്ങൾക്ക് അരികിൽ നിലയുറപ്പിച്ച ബാൻഡ് മേളക്കാരുടെ കൊച്ചു സംഗീതം. രണ്ടാം സെറ്റിലെ അഞ്ചാം ഗെയിമിൽ ദ്യേക്യോ പായിച്ച ഡ്രോപ്പ് ഷോട്ടിന് അതേ നാണയത്തിൽ കറാസ് മറുപടി നൽകിയപ്പോൾ ഉയർന്ന കരാഘോഷം ഒരു മിനുട്ടോളമുണ്ടായിരുന്നു. രണ്ടാം സെറ്റും ആവേശം വാനോളമുയർത്തി ടൈബ്രേക്കറിലെത്തി.

ഇടക്കിടെ ലോക ഒന്നും രണ്ടും താരങ്ങൾ തമ്മിൽ പിണക്കങ്ങൾ. അതേറ്റ് പിടിച്ച് കാണികൾ. ഒടുവിൽ ടൈബ്രേക്കറും മൽസരവും നേടി ദ്യോക്യോ.. മധുര പ്രതികാരം. ആദ്യ ഒളിംപിക് സ്വർണം. കരിയറിൽ നേരിട്ട് റിപ്പോർട്ട് ചെയ്യാനായ ഏറ്റവും നല്ല മൽസരങ്ങളിലൊന്ന്..സ്വർണ നേട്ടം കുടുംബത്തിനൊപ്പം ആഘോഷിക്കാൻ ഞങ്ങൾക്ക് മുന്നിലൂടെ കോണിപടികൾ ഓടിക്കയറിയ ദ്യോകോ.. തല താഴ്ത്തിയിരുന്ന് കണ്ണീർ വാർത്ത അൽ കറാസ്..

]]>
https://www.chandrikadaily.com/love-you-paris-really-really-beautiful-match.html/feed 0
ഇന്ത്യക്ക് നാളെ ജർമൻ പരീക്ഷ https://www.chandrikadaily.com/german-exam-tomorrow-for-india.html https://www.chandrikadaily.com/german-exam-tomorrow-for-india.html#respond Mon, 05 Aug 2024 11:45:59 +0000 https://www.chandrikadaily.com/?p=304702 പാരീസ്:ഓർമയില്ലേ, മുന്ന് വർഷം മുമ്പ് ജപ്പാൻ ആസ്ഥാനമായ ടോക്കിയോവിൽ നടന്ന ഒളിംപിക്സ് ഹോക്കി വെങ്കല മെഡൽ മൽസരം..5-4 എന്ന ഗംഭീര സ്ക്കോറിൽ ഇന്ത്യ 41 വർഷത്തെ ഇടവേളക്ക് ശേഷം ഹോക്കിയിൽ മെഡൽ നേടിയ മൽസരം. പി.ആർ ശ്രീജേഷ് എന്ന ഗോൾക്കീപ്പർ അതിഗംഭീര പ്രകടനം നടത്തിയപ്പോൾ അന്ന് തോൽവി രുചിച്ചവർ ജർമൻകാരായിരുന്നു. നാളെ അതേ ജർമൻകാരുമായി ഇന്ത്യാ ഇവിടെ പാരീസിൽ കളിക്കുന്നു-സെമിഫൈനൽ. പ്രാദേശിക സമയം വൈകീട്ട് ഏഴിനാണ് കളി-ഇന്ത്യയിൽ രാത്രി പത്തര.

ജർമനിക്കാർ കരുത്തരാണ്. അതിവേഗ ഹോക്കിയുടെ വക്താക്കളാണ്. ഇവിടെയെത്തിയ ശേഷം തോൽവിയറിയാത്തവരാണ്. ക്വാർട്ടർ ഫൈനലിൽ ആധികാരികമായി അർജൻറീനക്കാരെ കീഴ്പ്പെടുത്തിയവരാണ്. ഇന്ത്യയും കരുത്തുറ്റ പ്രകടനങ്ങളുടെ വിലാസത്തിലാണ്. ആറ് മൽസരങ്ങൾ പിന്നിട്ടപ്പോൾ ഒരു തോൽവി മാത്രം. അത് ടോക്കിയോവിൽ സ്വർണം സ്വന്തമാക്കിയ ബെൽജിയത്തോട്. ആ ടീം ക്വാർട്ടർ ഫൈനലിൽ പുറത്തായിരിക്കുന്നു. സ്പെയിനിന് മുന്നിൽ അവർ 3-2ന് തോൽക്കുകയായിരുന്നു. ഇന്ന് തന്നെ ആദ്യ സെമിയിൽ നെതർലൻഡ്സ് സ്പെയിനുമായി കളിക്കുന്നുണ്ട്. സെമിയിൽ പരാജയപ്പെട്ടാലും വെങ്കല മെഡൽ മൽസര സാധ്യതയുണ്ടെങ്കിലും ഹർമൻപ്രീതും സംഘവും സ്വർണം സ്വന്തമാക്കി തന്നെയാണ് കളിക്കുന്നത്. 1980 ലെ മോസ്ക്കോ ഒളിംപിക്സിന് ശേഷം ഇന്ത്യക്ക് ഹോക്കിയിൽ സ്വർണം കിട്ടിയിട്ടില്ല.

ഗോൾകീപ്പർ ശ്രീജേഷ്, ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, യുവതാരം അഭിഷേക് എന്നിവരുടെ ഫോമിലാണ് ഇന്ത്യൻ പ്രതീക്ഷ. ക്വാർട്ടർ ഫൈനലുൾപെടെ അപാരമികവാണ് ശ്രീജേഷ് പ്രകടിപ്പിക്കുന്നത്. ബ്രിട്ടനെതിരായ മൽസരത്തിൽ പെനാൽട്ടി ഷുട്ടൗട്ടിൽ മിന്നും മികവാണ് ഇന്ത്യയുടെ വൻമതിൽ കാഴ്ച്ചവെച്ചത്. പെനാൽട്ടി കോർണർ വിദഗ്ദ്ധനായ നായകൻ ഹർമൻ ഗോൾവേട്ടയിൽ മുന്നിലാണ്. വേഗതയിൽ കളിക്കുന്ന അഭിഷേകും അവസരവാദിയാണ്. ചില മൽസരങ്ങളിൽ പക്ഷേ പ്രതിരോധത്തിന് പിഴച്ചിരുന്നു.

ആദ്യ മൽസരത്തിൽ ന്യൂസിലൻഡ് ഇന്ത്യക്കെതിരെ തുടക്കത്തിൽ തന്നെ ഗോൾ നേടിയിരുന്നു. ബെൽജിയത്തിനെതിരായ മൽസരത്തിൻറെ അവസാനത്തിലും പ്രതിരോധം തളർന്നിരുന്നു. എന്നാൽ ജർമൻകാർ ചെറിയ പിഴവുകളെ പോലും പ്രയോജനപ്പെടുത്തുന്നവരാണ്. അതിനാൽ അതീവ ജാഗ്രത നിർബന്ധമാണ്. ലുകാസ് വിൻഡഫർ,നിക്കോളാസ് വെലൻ തുടങ്ങിയവർ അപാര ഫോമിലുമാണ്.

]]>
https://www.chandrikadaily.com/german-exam-tomorrow-for-india.html/feed 0
മൂന്നാം മെഡലിനരികെ മനു ഭാക്കര്‍; വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തില്‍ ഫൈനലിൽ കടന്നു https://www.chandrikadaily.com/manu-bhakar-next-to-third-medal-entered-the-finals-in-the-womens-25m-pistol-category.html https://www.chandrikadaily.com/manu-bhakar-next-to-third-medal-entered-the-finals-in-the-womens-25m-pistol-category.html#respond Fri, 02 Aug 2024 12:35:26 +0000 https://www.chandrikadaily.com/?p=304563 പാരിസ് ഒളിംപിക്‌സില്‍ ത്രിപ്പിള്‍ മെഡലുകളെന്ന ചരിത്രനേട്ടം സ്വന്തമാക്കാന്‍ മനു ഭാക്കറിനാകുമോ? വനിതാ വിഭാഗം 25 മീറ്റര്‍ പിസ്റ്റളില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഫൈനലില്‍ കടന്നതോടെ, ചരിത്രനേട്ടത്തിനു തൊട്ടരികെയാണ് മനു ഭാക്കര്‍. ആവേശകരമായ യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരിയായാണ് മനു ഭാക്കര്‍ ഫൈനലിനു യോഗ്യത നേടിയത്. ഇതേ ഇനത്തില്‍ മത്സരിച്ച ഇഷാ സിങ് 18-ാം സ്ഥാനക്കാരിയായി ഫൈനല്‍ കാണാതെ പുറത്തായി. ശനിയാഴ്ചയാണ് ഫൈനല്‍ പോരാട്ടം.

ഷൂട്ടിങ്ങിനു പുറമേ, ആര്‍ച്ചറിയിലും ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയേകി മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറില്‍ കടന്നു. അങ്കിത ഭഗത് – ധീരജ് ബൊമ്മദേവര സഖ്യമാണ് മിക്‌സഡ് ഡബിള്‍സില്‍ ക്വാര്‍ട്ടറില്‍ കടന്നത്. പ്രീക്വാര്‍ട്ടറില്‍ എതിരാളികളായ ഇന്തോനീഷ്യന്‍ സഖ്യത്തെ 5-1നാണ് ഇന്ത്യന്‍ സഖ്യം തോല്‍പിച്ചത്. അതേസമയം, ജൂഡോയില്‍ ഇന്ത്യന്‍ താരം തൂലിക മാന്‍ തോറ്റത് ഇന്ത്യയ്ക്ക് നിരാശയായി. 78 കിലോഗ്രാം വനിതാ വിഭാഗത്തില്‍ ലോക ചാംപ്യന്‍ കൂടിയായ ക്യൂബയുടെ ഇഡാലിസ് ഓര്‍ടിസാണ് ഇന്ത്യന്‍ താരത്തെ തോല്‍പിച്ചത്. റോവിങ് പുരുഷ സിംഗിള്‍ സ്‌കള്‍സ് ഫൈനലില്‍ ബല്‍രാജ് പന്‍വാര്‍ മത്സരിക്കും.

ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സില്‍ മെഡല്‍ പ്രതീക്ഷയായ ലക്ഷ്യ സെന്‍ ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഇറങ്ങും. ചൈനീസ് തായ്‌പെയിയുടെ ചോ ടിയന്‍ ചെന്നാണ് എതിരാളി. ബാഡ്മിന്റനില്‍ ഇന്ത്യയുടെ അവശേഷിക്കുന്ന ഏക മെഡല്‍ പ്രതീക്ഷയാണ് ലക്ഷ്യ. ഗോള്‍ഫ് പുരുഷ വ്യക്തിഗത ഫൈനല്‍സില്‍ ശുഭാങ്കര്‍ ശര്‍മയ്ക്കും ഗഗന്‍ജീത് ഭുള്ളര്‍ക്കും മത്സരമുണ്ട്. അത്‌ലറ്റിക്‌സില്‍ വനിതകളുടെ 5000 മീറ്ററില്‍ അങ്കിത ധ്യാനിയും പാരുല്‍ ചൗധരിയും മത്സരിക്കും.

]]>
https://www.chandrikadaily.com/manu-bhakar-next-to-third-medal-entered-the-finals-in-the-womens-25m-pistol-category.html/feed 0
ഒളിംപിക്‌സില്‍ അര്‍ജന്റീന-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍; ലോകപ്പിന് ശേഷം ഇതാദ്യം https://www.chandrikadaily.com/argentina-france-quarter-final-at-olympics-this-is-the-first-time-since-the-world-cup.html https://www.chandrikadaily.com/argentina-france-quarter-final-at-olympics-this-is-the-first-time-since-the-world-cup.html#respond Wed, 31 Jul 2024 10:24:24 +0000 https://www.chandrikadaily.com/?p=304356 ഖത്തര്‍ ലോകകപ്പിലെ ഫൈനലിന് പിന്നാലെ വീണ്ടുമൊരു അര്‍ജന്റീന-ഫ്രാന്‍സ് പോരാട്ടം. പാരീസ് ഒളിംപിക്സ് ക്വാര്‍ട്ടര്‍ ഫൈനലിലാണ് യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ ടീമുകള്‍ ഏറ്റുമുട്ടുന്നത്. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.ഓഗസ്റ്റ് രണ്ടിന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ മൊറോക്കോ അമേരിക്കയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയെ അട്ടിമറിച്ച മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്‍മാരായണ് അവസാന എട്ടിലേക്ക് പ്രവേശിച്ചത്. മറ്റൊരു മത്സരത്തില്‍ കഴിഞ്ഞ ഒളിംപിക്സിലെ വെള്ളിമെഡല്‍ ജേതാവായ സ്പെയിന്‍ ജപ്പാനെയും ഈജിപ്ത്-പരാഗ്വേയെയും നേരിടും.

മുന്‍ ഇതിഹാസ താരം തിയറി ഹെന്റി പരിശീലിപ്പിക്കുന്ന ഫ്രഞ്ച് ടീം മികച്ച ഫോമിലാണ്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഇറങ്ങിയ ടീം മൂന്ന് മത്സരങ്ങള്‍ ജയിച്ചാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഇതുവരെ ഒരുഗോള്‍ പോലും വഴങ്ങിയിട്ടില്ല. എന്നാല്‍ മൊറോക്കോക്കെതിരായ വിവാദ മാച്ചില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ അര്‍ജന്റീന ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് മുന്നേറിയത്. അര്‍ജന്റീന മുന്‍ ഡിഫന്‍ഡര്‍ ഹാവിയര്‍ മഷരാനോയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഫ്രാന്‍സ് ന്യൂസിലന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തപ്പോള്‍ അര്‍ജന്റീന യുക്രൈനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി.

കോപ അമേരിക്ക കിരീടം നേടിയശേഷം അര്‍ജന്റീന താരങ്ങള്‍ ഫ്രാന്‍സ് താരങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശങ്ങളുള്ള ഗാനംപാടിയത് വലിയ വിവാദമായിരുന്നു. ഒളിംപിക്സില്‍ അര്‍ജന്റൈന്‍ താരങ്ങള്‍ക്ക് ഗ്യാലറിയില്‍ നിന്ന് വലിയ കൂവലാണ് ലഭിച്ചത്. വിവാദം കത്തിനില്‍ക്കെയാണ് ഇരുടീമുകളും വീണ്ടും നേര്‍ക്കുനേര്‍ പോരാടുന്നത് . 2022ലെ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ മെസ്സിയും സംഘവും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് മൂന്നാം ലോകകപ്പ് നേടിയത്.

അര്‍ജന്റീനയ്ക്ക് വേണ്ടി സീനിയര്‍ താരങ്ങളായ ജൂലിയന്‍ അല്‍വാരസും, ബെന്‍ഫിക്കയുടെ ഓട്ടമെന്‍ഡിയും, ഗോള്‍കീപ്പറായ റുള്ളിയുമാണ് ബൂട്ട് കെട്ടുന്നത്. അതേസമയം ഫ്രാന്‍സിന് വേണ്ടി സീനിയാര്‍ താരമായ ലകസാറ്റയും ബയേണിലേക്ക് ചേക്കേറിയ ഒലിസെയുമാണ് ഇറങ്ങുന്നത്.

]]>
https://www.chandrikadaily.com/argentina-france-quarter-final-at-olympics-this-is-the-first-time-since-the-world-cup.html/feed 0
ലവ് യു പാരിസ്-4: ഫാസി..! കേപ..! സയാകു..! എസ്പൻഡാസോ..! https://www.chandrikadaily.com/love-u-paris-ep-4.html https://www.chandrikadaily.com/love-u-paris-ep-4.html#respond Sun, 28 Jul 2024 16:32:08 +0000 https://www.chandrikadaily.com/?p=304045 ചൈനീസ് പത്രമായ യാംഗ് ചെംഗ് വാൻ ബു റിപ്പോർട്ടറായ സെൻ ലിയാനെ പാരീസ് മെയിൻ മീഡിയാ സെൻററിലേക്കുള്ള മെട്രോ യാത്രക്കിടെയാണ് പരിചയപ്പെട്ടത്. ഞങ്ങൾ ഇരുവരും ഒരേ സീറ്റിൽ. വീട്ടിൽ നിന്നും രണ്ട് ട്രെയിൻ കയറി വേണം പലാ ഡി കോൺഗ്രസ് എന്ന പേരുള്ള വാർത്താ കേന്ദ്രത്തിലെത്താൻ. കോൺഗ്രസ് എന്ന പേരുള്ളതിനാൽ ഓർക്കാൻ എളുപ്പമാണ്. ബാക്കി ഫ്രഞ്ച് പേരുകളെല്ലാം കടുകട്ടിയാണ്. അൽപ്പമധികം ദൈർഘ്യവുമുണ്ടാവും. നമ്മൾ ഫ്രഞ്ചെല്ലാം പറഞ്ഞ് വരുമ്പോഴേക്കും ഫ്രഞ്ചുകാരൻ മെഹ്സി (നന്ദി) പറഞ്ഞ് സ്വന്തം വഴിക്ക് പോയിരിക്കും.

സെൻ നല്ല ഉറക്കമൂഡിലായിരുന്നു. പക്ഷേ മറ്റൊരു പത്രക്കാരനെ കിട്ടിയപ്പോൾ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ ദുരനുഭവങ്ങൾ അവന് പറയാതിരിക്കാനായില്ല. 2010 ൽ ചൈനീസ് നഗരമായ ഗോഞ്ചുവിൽ ( ഗു വാൻ ഷു) നടന്ന ഏഷ്യൻ ഗെയിംസ് റിപ്പോർട്ട് ചെയ്യാൻ പോയ വേളയിൽ ആ നഗരത്തെക്കുറിച്ച് ധാരാളമെഴുതിയിരുന്നു. സെൻ ജോലി ചെയ്യുന്ന പത്രം ഗോഞ്ചുവിൽ നിന്നാണ് പ്രസിദ്ധീകരിക്കുന്നത്. ഈ കാര്യങ്ങൾ പറഞ്ഞാണ് തുടങ്ങിയത്. നന്നായി ആംഗലേയം സംസാരിക്കുന്ന അപുർവ്വ ചൈനക്കാരിൽ ഒരാളാണ് സെൻ. ഒളിംപിക്സ് ഉദ്ഘാടന ചടങ്ങ് ചരിത്രമാവുമെന്നെല്ലാം പറഞ്ഞാണ് മഴയുള്ള വെള്ളി പ്രദോഷത്തിൽ ലോകത്തെ പ്രധാനികളായ മാധ്യമ പ്രവർത്തകരെയെല്ലാം സംഘാടകർ വിളിച്ച് കൊണ്ട് പോയത്. ആദ്യം മീഡിയാ ബസിൽ നദി തടമായ ട്രസറാഡോയിലേക്ക്. സുരക്ഷാ പരിശോധനയുടെ പേരിൽ ഭീകര ക്യു. കഷ്ടകാലത്തിന് ഏതോ സാമുഹ്യദ്രോഹികൾ വെള്ളിയാഴ്ച രാവിലെ ട്രെയിൻ കേബിളുകൾക്ക് തീ വെച്ചിരുന്നു. അതോടെ തീവ്രവാദികൾ എന്ന പേരിൽ സുരക്ഷ കഠിനമാക്കി. മണിക്കുറുകൾ ദീർഘിച്ച സുരക്ഷാ പരിശോധന. മഴ പെയ്തിട്ടും അവർ നിർത്തിയില്ല. ലാപ്ടോപിൽ വെള്ളം കയറിയപ്പോൾ താൻ ക്ഷുഭിതനായപ്പോൾ സുരക്ഷാ സംഘത്തിലെ വനിതക്ക് പാസ്പോർട്ട് കാണണമെന്ന് നിർബന്ധം. മറ്റൊരു ബാഗിലായിരുന്നു പാസ്പോർട്ട്. അതെല്ലാം എടുത്ത് തിരികെ വന്നപ്പോൾ വീണ്ടും ക്യാമറാബാഗ് തുറക്കണമെന്നായി.

എല്ലാം സഹിച്ച് ട്രസറാഡോയിലെ ഇരിപ്പിടത്തിൽ ഉപവിഷ്ടനായപ്പോൾ സീറ്റ് നമ്പർ നിർബന്ധമെന്ന് പറഞ്ഞ് വോളണ്ടിയർ. മഴയെ പ്രതിരോധിക്കാൻ സംഘാടകർ വി.ഐ.പികൾക്ക് പ്ലാസ്റ്റിക് കോട്ട് നൽകി. മാധ്യമ പ്രവർത്തകർക്ക് ഒന്നും നൽകിയില്ല. ഒടുവിൽ സഹികെട്ട് ഉദ്ഘാടനം ബഹിഷ്ക്കരിച്ച് മടങ്ങാൻ തീരുമാനിച്ചു. അവിടെയും പണി കിട്ടി. അഞ്ച് കിലോമീറ്ററോളം സുരക്ഷക്കായി നഗരം അടച്ച് പൂട്ടിയിരിക്കുന്നു. ഒരു ടാക്സിക്കായി നടന്നത് ആറ് കിലോമീറ്റർ. തിരികെ റൂമിലെത്തുമ്പോൾ സമയം പുലർച്ചെ രണ്ട് മണി. ഇത്തരത്തിലൊരു ദുരനുഭവം ഇത് വരെയിലെന്ന് സെൻ പറയുമ്പോൾ ഞങ്ങളുടെ ട്രെയിൻ എഴാം സ്റ്റേഷനും പിന്നിട്ട് കോൺഗ്രസിലെത്തിയിരുന്നു….!!

സെൻ പറഞ്ഞ അനുഭവങ്ങൾ എല്ലാവർക്കുമുണ്ടായി. സാധാരണ സ്റ്റേഡിയങ്ങളിൽ നടക്കാറുള്ള ഉദ്ഘാടന ചടങ്ങ് കുറച്ച്കൂടി ആകർഷകമാക്കാനാണ് തുറന്ന വേദിയിൽ നദീതടത്തിലാക്കിയത്. നല്ല തീരുമാനമായിരുന്നു. പക്ഷേ സംഘാടകർ മഴയെ കണ്ടില്ല. വെള്ളി രാവിലെ മുതൽ നല്ല മഴയായിരുന്നു. രാത്രിയോടെ അത് ശക്തമായി. സെൻ നദിയിലൂടെ തുറന്ന ബോട്ടുകളിലായിരുന്നു താരങ്ങളുടെ മാർച്ച്പാസ്റ്റ്. പലരും നനഞ്ഞ് കളിച്ചു. 24 മണികൂറിനകം മൽസരിക്കാനുള്ളവർ സ്വയം പഴിച്ചു. വിവിധ രാജ്യങ്ങളിലെ സംഘത്തലവന്മാർ ദേഷ്യം പരസ്യമാക്കി. ഒരു ജലദോഷം മതിയല്ലോ, നാല് വർഷത്തെ ഒരുക്കം ഇല്ലാതാക്കാൻ. ഭാഗ്യത്തിന് ആദ്യ ദിനം മൽസരിക്കാനുള്ള ഇന്ത്യൻ താരങ്ങളൊന്നും മാർച്ച് പാസ്റ്റിൽ അണിനിരന്നില്ല. അത് പി.ടി ഉഷ എന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയുടെ പക്വമായ തീരുമാനമായിരുന്നു. അനുഭവ സമ്പത്തിൽ നിന്നുമുള്ള തീരുമാനം. ഉഷയും മണിക്കുറുകളോളം മഴ കൊണ്ടു. ഞങ്ങൾക്ക് നേരെ മുമ്പിലായിരുന്നു ഉഷയും ഭർത്താവ് ശ്രീനിവാസനുമുണ്ടായിരുന്നത്.

മൂന്ന് ലെയറായിരുന്നു സുരക്ഷാ പരിശോധന. വെറുതെയുള്ള നാടകം. കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും ആർക്കുമില്ല. ട്രസറാഡോയിലെ താൽക്കാലിക വേദിയിലെ വലിയ സ്ക്രീനിലായിരുന്നു ചടങ്ങുകൾ കണ്ടത്. മാർച്ച് പാസ്റ്റിന് ശേഷം താരങ്ങളെത്തിയത് ഞങ്ങൾക്ക് മുന്നിലായിരുന്നു. എല്ലാവരും തണുത്ത് വിറക്കുന്നുണ്ടായിരുന്നു. മൂന്നര മണിക്കുറായിരുന്നു സഹനം. ഫ്രഞ്ചുകാർ പുലികളായിരിക്കാം-പക്ഷേ ഉദ്ഘാടന മഹാമഹം കൊടും ചതി മാത്രമല്ല,ദുരന്തവുമായി. എല്ലാം കഴിഞ്ഞ് വീണ്ടും നാടകം. ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവൽ മക്രോൺ കടന്ന് പോവാൻ അര മണിക്കൂർ ബ്ലോക്ക്. പിന്നെയും ഇഴഞ്ഞ് ഇഴഞ്ഞുള്ള പരിശോധനകൾ. ഉദ്ഘാടന ചടങ്ങുകളെക്കുറിച്ച് ഇന്നലെ മീഡിയാ സെൻററിൽ കേട്ട ചില പദങ്ങൾ പറയാം.
ഹൊറിബിൾ..! ഫാസി..!,കേപ..!സയാകു..!,എസ്പാൻഡാസോ..!!!
( രണ്ടാമൻ അറബിക്, മൂന്നാമൻ ചൈനീസ്, നാലാമൻ ജപ്പാനീസ്,അഞ്ചാമൻ സ്പാനിഷ്)

]]>
https://www.chandrikadaily.com/love-u-paris-ep-4.html/feed 0
മനു ഭാക്കർ ചന്ദ്രികയുമായി സംസാരിക്കുന്നു; ‘ആ നഷ്ടം ഇന്നാണ് മറക്കുന്നത്’: മനു ഭാക്കർ https://www.chandrikadaily.com/manu-bhakar-talks-to-chandrika-that-loss-is-forgotten-today-manu-bhakar.html https://www.chandrikadaily.com/manu-bhakar-talks-to-chandrika-that-loss-is-forgotten-today-manu-bhakar.html#respond Sun, 28 Jul 2024 16:05:58 +0000 https://www.chandrikadaily.com/?p=304042 സന്തോഷത്തിലാണ് മനു ഭാക്കർ. പാരീസിലെ മുഖ്യവേദിയിൽ നിന്നും 100 കിലോമീറ്ററിലധികം ദുരമുളള ഷൂട്ടിംഗ് റേഞ്ചിലെ മൽസരവേദിയിൽ ഇന്നലെ സംസാരിക്കുമ്പോൾ 22 കാരി ആദ്യം പങ്ക് വെച്ചത് മൂന്ന് വർഷം മുമ്പ് ടോക്കിയോവിൽ നഷ്ടമായ മെഡലിനെക്കുറിച്ചായിരുന്നു. അന്ന് രാജ്യം മുഴുവൻ എന്നിൽ പ്രതീക്ഷയർപ്പിച്ചിരുന്നു. കാരണം ഷൂട്ടിംഗായിരുന്നു രാജ്യം മെഡലുകൾ പ്രതീക്ഷിച്ച മുഖ്യവേദി. 2012 ലെ ലണ്ടൻ ഒളിംപിക്സിൽ നമ്മൾ രണ്ട് മെഡലുകൾ നേടിയിരുന്നല്ലോ.. 2008 ൽ അഭിനവ് ബിന്ദ്രയിലൂടെ സ്വർണവും കിട്ടിയിരുന്നു. പക്ഷേ 2016 ലെ റിയോ ഒളിംപിക്സിൽ ഷൂട്ടിംഗിൽ ഒരു മെഡൽ പോലും നേടാനായില്ല.

ടോക്കിടോക്കിയോവിലേക്ക് പുറപ്പെടും മുമ്പ് ഞങ്ങളെല്ലാം എടുത്ത പ്രതിജ്ഞ മെഡൽ എന്നതായിരുന്നു. പക്ഷേ കോവിഡ് തീർത്ത പ്രത്യേക അന്തരീക്ഷത്തിൽ ഒരുക്കങ്ങൾ പാളി-ആർക്കും മെഡൽ നൽകാനായില്ല. പിസ്റ്റർ കേടുവന്നപ്പോൾ കരയാനായിരുന്നു വിധി. ആ സങ്കടം ചെറുതായിരുന്നില്ല. ആ സങ്കടം ഇതാ, ഇവിടെ ഇപ്പോഴാണ് ഞാൻ മറക്കുന്നത്. സത്യം പറഞ്ഞാൽ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ല. ഭഗവത് ഗീത ഞാൻ എന്നും വായിക്കാറുണ്ട്. ടോക്കിയോവിലെ കണ്ണീർ ദൈവം കണ്ടിരുന്നു. ഇവിടെ അത് സന്തോഷമാക്കിയതും ദൈവം തന്നെ-മനു പറഞ്ഞു.

]]>
https://www.chandrikadaily.com/manu-bhakar-talks-to-chandrika-that-loss-is-forgotten-today-manu-bhakar.html/feed 0