<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>#paristreaty &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/paristreaty/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 05 Jun 2017 19:42:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>#paristreaty &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാരീസ് ഉടമ്പടിയില്‍ ഒറ്റപ്പെടുന്ന അമേരിക്ക</title>
		<link>https://www.chandrikadaily.com/paris-treaty-donald-trump-and-america-become-intruder.html</link>
					<comments>https://www.chandrikadaily.com/paris-treaty-donald-trump-and-america-become-intruder.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Jun 2017 19:42:08 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[#paristreaty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31363</guid>

					<description><![CDATA[കെ. മൊയ്തീന്‍കോയ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിക്കൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം അമേരിക്കയില്‍ വ്യാപകമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയതിനു പുറമെ, അക്ഷരാര്‍ത്ഥത്തില്‍ ലോക സമൂഹത്തില്‍ അമേരിക്ക ഒറ്റപ്പെടുന്ന അവസ്ഥയും സംജാതമാക്കി. അത്യപൂര്‍വമായ ഈ അവസ്ഥയുടെ പ്രത്യാഘാതം അമേരിക്ക അനുഭവിക്കാനിരിക്കുകയാണ്. ട്രംപിന്റെ ജല്‍പനങ്ങള്‍ക്കു വില കല്‍പിക്കാതെ ഉടമ്പടിയുമായി ലോക രാജ്യങ്ങള്‍ മുന്നോട്ടുപോകുമെന്ന പ്രഖ്യാപനം ട്രംപിന് കനത്ത പ്രഹരമാണ്. അതേസമയം പിന്മാറ്റ പ്രഖ്യാപനത്തില്‍ വളരെയേറെ ആക്ഷേപിച്ചത് ഇന്ത്യക്കും ചൈനക്കും എതിരായിട്ടാണെങ്കിലും ട്രംപിന് മറുപടി നല്‍കുന്നതില്‍ നമ്മുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>കെ. മൊയ്തീന്&#x200d;കോയ</p>
<p>പാരീസ് കാലാവസ്ഥാ ഉടമ്പടിയില്&#x200d; നിന്ന് ഏകപക്ഷീയമായി പിന്മാറിക്കൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ പ്രഖ്യാപനം അമേരിക്കയില്&#x200d; വ്യാപകമായ എതിര്&#x200d;പ്പ് ക്ഷണിച്ചുവരുത്തിയതിനു പുറമെ, അക്ഷരാര്&#x200d;ത്ഥത്തില്&#x200d; ലോക സമൂഹത്തില്&#x200d; അമേരിക്ക ഒറ്റപ്പെടുന്ന അവസ്ഥയും സംജാതമാക്കി. അത്യപൂര്&#x200d;വമായ ഈ അവസ്ഥയുടെ പ്രത്യാഘാതം അമേരിക്ക അനുഭവിക്കാനിരിക്കുകയാണ്. ട്രംപിന്റെ ജല്&#x200d;പനങ്ങള്&#x200d;ക്കു വില കല്&#x200d;പിക്കാതെ ഉടമ്പടിയുമായി ലോക രാജ്യങ്ങള്&#x200d; മുന്നോട്ടുപോകുമെന്ന പ്രഖ്യാപനം ട്രംപിന് കനത്ത പ്രഹരമാണ്. അതേസമയം പിന്മാറ്റ പ്രഖ്യാപനത്തില്&#x200d; വളരെയേറെ ആക്ഷേപിച്ചത് ഇന്ത്യക്കും ചൈനക്കും എതിരായിട്ടാണെങ്കിലും ട്രംപിന് മറുപടി നല്&#x200d;കുന്നതില്&#x200d; നമ്മുടെ രാജ്യത്തിന്റെ പ്രസ്താവന മൃദുഭാഷയായത് പരിഹാസത്തിന് കാരണമായി തീര്&#x200d;ന്നു.<br />
അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്&#x200d; കാര്&#x200d;ബണ്&#x200d; നിര്&#x200d;ഗമനം കുറച്ചുകൊണ്ടുവന്ന് വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള സ്ഥിതിയിലേക്ക് ലോകത്തെ തിരിച്ചുകൊണ്ടുവരികയാണ് പാരീസ് ഉടമ്പടിയുടെ ലക്ഷ്യം. 2015 ഡിസംബര്&#x200d; 24ന് യു.എന്&#x200d; നേതൃത്വത്തില്&#x200d; പാരീസില്&#x200d; നടന്ന കാലാവസ്ഥാ ഉച്ചകോടിയിലാണ് ഉടമ്പടി തീരുമാനം. 197 രാജ്യ പ്രതിനിധികള്&#x200d; സംബന്ധിച്ചു. 2016 ഏപ്രില്&#x200d; 22 ന് ഉടമ്പടി ഒപ്പുവെച്ചു. 195 രാജ്യങ്ങളാണ് ഉടമ്പടിയില്&#x200d; ഒപ്പുവെച്ചത്. 148 രാജ്യങ്ങള്&#x200d; സ്വന്തം പാര്&#x200d;ലമെന്റില്&#x200d; പാസാക്കി. 2016 ഒക്‌ടോബര്&#x200d; രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് ഇന്ത്യന്&#x200d; പാര്&#x200d;ലമെന്റ് അംഗീകരിച്ചത്. കാര്&#x200d;ബണ്&#x200d; ബഹിര്&#x200d;ഗമനത്തിന്റെ 56 ശതമാനം നടത്തുന്ന 72 രാജ്യങ്ങള്&#x200d; അംഗീകരിച്ചതോടെ 2016 നവംബര്&#x200d; നാലിന് ഉടമ്പടി പ്രാബല്യത്തില്&#x200d; വന്നു. ആഗോള താപ നിലയത്തിലെ വര്&#x200d;ധന രണ്ട് ഡിഗ്രി സെല്&#x200d;ഷ്യസിനു താഴെ നിലനിര്&#x200d;ത്താനാണ് നടപടി. ഇത് ഓരോ രാജ്യവും സ്വന്തം നിലയില്&#x200d; സ്വീകരിക്കണം. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്&#x200d; നിയന്ത്രിക്കണം. അമേരിക്കന്&#x200d; മുന്&#x200d; പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രത്യേക താല്&#x200d;പര്യം പാരീസ് ഉടമ്പടി യാഥാര്&#x200d;ത്ഥ്യമാക്കുന്നതിനുണ്ടായിരുന്നു. ഏറ്റവും കൂടുതല്&#x200d; കാര്&#x200d;ബണ്&#x200d; പുറത്തുവിടുന്ന കല്&#x200d;ക്കരി, പെട്രോള്&#x200d;, ഡീസല്&#x200d;, ഗ്യാസ് തുടങ്ങിയ ഫോസില്&#x200d; ഇന്ധനങ്ങള്&#x200d; ഉപയോഗിക്കുന്നത് നിര്&#x200d;ത്തണമെന്ന് നിര്&#x200d;ദേശിക്കുന്നു. 2050 നും 2100നും ഇടക്ക് ഭൂമിയെ കാര്&#x200d;ബണ്&#x200d; ന്യൂട്രലാക്കും. കാര്&#x200d;ബണ്&#x200d; പുറത്തുവിടുന്നതില്&#x200d; രണ്ടാം സ്ഥാനത്താണ് അമേരിക്ക. ചൈനയും ഇന്ത്യയും മുന്നിലും പിന്നിലുമുണ്ട്.<br />
ഇരുപത് വര്&#x200d;ഷത്തെ കാത്തിരിപ്പിനു ശേഷമാണ് പാരീസ് ഉടമ്പടി രൂപപ്പെട്ടത്. നിക്കരാഗ്വയും സിറിയയുമാണ് ഒപ്പുവെക്കാതെ മാറിനിന്നത്. ലോക രാജ്യങ്ങള്&#x200d; ശുദ്ധ ഇന്ധനങ്ങളിലേക്ക് മാറുമ്പോള്&#x200d; ഉടമ്പടിയില്&#x200d; നിന്ന് വിട്ടുനില്&#x200d;ക്കുന്നത് സാമ്പത്തികമായും രാഷ്ട്രീയമായും അമേരിക്കക്ക് നഷ്ടം വരുത്തും. യൂറോപ്യന്&#x200d; യൂണിയനും ചൈനയും കൈകോര്&#x200d;ക്കുന്നതോടെ അമേരിക്കക്ക് നഷ്ടമാകുന്നത് ലോക നേതൃത്വമാണ്. മറുവശത്ത് റഷ്യയുടെ നേതൃത്വത്തില്&#x200d; രാഷ്ട്രീയ ആധിപത്യത്തിന് തന്ത്രപരമായ നീക്കവും നടക്കുന്നു. മധ്യപൗരസ്ത്യ ദേശം റഷ്യന്&#x200d; ആധിപത്യത്തിലേക്ക് സാവകാശം നീങ്ങുകയാണ്. അതേസമയം, കഴിഞ്ഞ ആഴ്ച ഇറ്റലിയില്&#x200d; നടന്ന ജി-7 ഉച്ചകോടിയില്&#x200d; ട്രംപ് ഒറ്റപ്പെട്ടാണ് മടങ്ങിയത്. പാരീസ് ഉടമ്പടിയില്&#x200d; നിന്ന് പിന്&#x200d;മാറാനുള്ള ട്രംപിന്റെ നിലപാട് ഉച്ചകോടിയെ തകര്&#x200d;ത്തു. മറ്റ് രാഷ്ട്രങ്ങളുടെ നായകര്&#x200d; ഒന്നടങ്കം ട്രംപിനോട് പിന്തിരിയാന്&#x200d; കേണുവെങ്കിലും നിലപാട് മാറ്റിയില്ല. 1997ല്&#x200d; ജപ്പാനിലെ ക്യോട്ടോയില്&#x200d; നേരത്തെ കാലാവസ്ഥ ഉടമ്പടിക്കു രൂപം നല്&#x200d;കുമ്പോഴും അമേരിക്ക പുറംതിരിഞ്ഞുനിന്നതാണ്. പാരീസ് ഉടമ്പടി ആയപ്പോഴേക്കും ഒബാമയുടെ നേതൃത്വം ലോകാഭിപ്രായത്തോടൊപ്പം നിന്നു.<br />
ട്രംപിന്റെ പിന്&#x200d;മാറ്റ പ്രഖ്യാപനത്തിന്റെ കുന്തമുന ഇന്ത്യക്കും ചൈനക്കുമെതിരായിട്ടാണ്. &#8216;കുറേ രാജ്യങ്ങള്&#x200d;ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള തട്ടിപ്പാ&#8217;ണ് ഉടമ്പടിയെന്നാണ് ട്രംപിന്റെ കടുത്ത ഭാഷാ പ്രയോഗം. &#8216;2020 ഓടെ കല്&#x200d;ക്കരി ഉത്പാദനം ഇരട്ടിയാക്കാന്&#x200d; ഇന്ത്യക്കു അനുമതി നല്&#x200d;കി. കോടിക്കണക്കിന് വിദേശ സഹായം നേടിയെടുക്കാന്&#x200d; മാത്രമാണ് ഇന്ത്യ ഉടമ്പടിയില്&#x200d; ഒപ്പുവെച്ചത്&#8217;. ട്രംപ് ഇങ്ങനെ ആരോപിക്കുമ്പോള്&#x200d; കനത്ത തിരിച്ചടി പ്രതീക്ഷിച്ചതാണെങ്കിലും പരാമര്&#x200d;ശങ്ങളോട് മൗനം പാലിക്കുകയായിരുന്നു നമ്മുടെ സര്&#x200d;ക്കാര്&#x200d;. ലോകത്തിനു നല്&#x200d;കിയ വാഗ്ദാനം പാലിക്കുമെന്ന് മാത്രം പ്രതികരിക്കുകയായിരുന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്&#x200d;ഷ് വര്&#x200d;ദ്ധന്&#x200d;. ഉടമ്പടിയില്&#x200d; ഉറച്ചുനില്&#x200d;ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചു. ലോക രാജ്യങ്ങളുടെ കര്&#x200d;ക്കശ പ്രതികരണത്തോടൊപ്പം ചേര്&#x200d;ത്തുവായിക്കാന്&#x200d; പോലും ഇന്ത്യന്&#x200d; പ്രതികരണത്തിന് ശേഷിയില്ലാതെ പോയത് ട്രംപ് ഭക്തികൊണ്ടാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ സംശയം.<br />
സൂര്യന്റെ അള്&#x200d;ട്രാവയലറ്റ് രശ്മികളില്&#x200d; നിന്ന് ഭൂമിയെ കാത്തുസൂക്ഷിക്കുന്ന ഓസോണ്&#x200d; പാളികള്&#x200d;ക്കു കാര്&#x200d;ബണ്&#x200d; ദ്വാരങ്ങള്&#x200d; സൃഷ്ടിക്കുക കാരണം ഉഷ്ണം പതിന്മടങ്ങ് കൂടി. ഇതുമൂലം മഞ്ഞുമലകള്&#x200d; ഉയരുകയും സമുദ്രനിരപ്പ് ഉയരുകയുമാണ്. അന്റാര്&#x200d;ട്ടിക്കയില്&#x200d; പ്രത്യക്ഷപ്പെടുന്ന ദ്വാരം വലുതായി വരുന്നു. മഞ്ഞുരുക്കം ഇനിയും കൂടിയാല്&#x200d; ദ്വീപ് സമൂഹങ്ങള്&#x200d; കടലില്&#x200d; മുങ്ങിപ്പോകാനാണത്രെ സാധ്യത. ഭൂമിയില്&#x200d; കൃഷിനാശം വ്യാപകമാകും. ഇവയൊക്കെ തടയാന്&#x200d; അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നീക്കത്തില്&#x200d; നിന്ന് അമേരിക്ക പിന്മാറിയാല്&#x200d; ഉടമ്പടിക്ക് ഫലമില്ലാതെ വരും.<br />
ട്രംപിന് നിലപാട് തിരുത്തേണ്ടിവരുമെന്നാണ് നിരീക്ഷകര്&#x200d; കരുതുന്നത്. പിന്മാറ്റം നടപ്പാക്കാന്&#x200d; മൂന്നു വര്&#x200d;ഷം കാത്തിരിക്കണം. അപ്പോഴേക്കും ട്രംപിന്റെ കാലാവധി അവസാനിക്കും. ബരാക് ഒബാമയുടെ നിലപാട് തിരുത്തുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് വേളയില്&#x200d; നടത്തിയ വാഗ്ദാനം നടപ്പാക്കാനാണ് ട്രംപ് ഒരുങ്ങുന്നത്. ഇതിന്റെ പ്രത്യാഘാതം അപക്വമതിയായ ഈ ഭരണാധികാരിക്ക് അറിയാതെ പോയി. ഒബാമ കെയര്&#x200d; പദ്ധതി അവസാനിപ്പിച്ചപ്പോള്&#x200d; ബാധിച്ചത് അമേരിക്കയിലെ മൂന്നു കോടി സാധാരണക്കാരെയാണ്. മുസ്‌ലിം രാജ്യങ്ങള്&#x200d;ക്കെതിരായ യാത്രാവിലക്ക് ട്രംപിന്റെ മറ്റൊരു വിവരശൂന്യ നടപടിയാണ്. അമേരിക്കയില്&#x200d; തന്നെ 20 പ്രമുഖ കമ്പനികള്&#x200d;ക്ക് ഉടമ്പടിയുമായി മുന്നോട്ടുപോകണമെന്നാണ് അഭിപ്രായം. കാലിഫോര്&#x200d;ണിയ, ന്യൂയോര്&#x200d;ക്ക്, വാഷിങ്ടണ്&#x200d; തുടങ്ങി പ്രധാന സംസ്ഥാന ഗവര്&#x200d;ണര്&#x200d;മാര്&#x200d; കാലാവസ്ഥാ കൂട്ടായ്മക്കു രൂപം നല്&#x200d;കി മുന്നോട്ടുപോകുന്നു. 61 മേയര്&#x200d;മാര്&#x200d; ട്രംപിന്റെ തീരുമാനത്തെ എതിര്&#x200d;ത്തു. സംസ്ഥാനങ്ങളും നഗരങ്ങളും വ്യവസായ സ്ഥാപനങ്ങളും നിലവിലെ സ്ഥിതിയുമായി മുന്നോട്ടുപോകുമെന്ന് മുന്&#x200d; പ്രസിഡന്റ് ഒബാമ പരസ്യമായി നിലപാട് സ്വീകരിച്ചു. ആപ്പിള്&#x200d;, ഗൂഗിള്&#x200d;, ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ്, ഇന്റല്&#x200d; എന്നീ കമ്പനികള്&#x200d; എതിര്&#x200d;പ്പ് പരസ്യമാക്കിയിട്ടുണ്ട്. ലോക നേതാക്കള്&#x200d; അമേരിക്കക്ക് എതിരെ ഒറ്റക്കെട്ടായി മുന്നോട്ടുവന്ന ചരിത്രം അപൂര്&#x200d;വമാണ്. &#8216;തെറ്റ് ചെയ്തത് പ്രപഞ്ചത്തോടാ&#8217;ണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മാക്രോണ്&#x200d; തുറന്നടിച്ചു. മാപ്പര്&#x200d;ഹിക്കാത്ത നീക്കമെന്നാണ് ജര്&#x200d;മ്മന്&#x200d; ചാന്&#x200d;സലര്&#x200d; ആഞ്ചലമെര്&#x200d;ക്കലിന്റെ പ്രതികരണം. നിരാശപ്പെടുത്തുന്ന നിലപാട് എന്നാണ് യു.എന്&#x200d; സെക്രട്ടറി ആന്റോണിയോ ഗുട്ടറാസിന്റെ അഭിപ്രായം. അമേരിക്കയില്ലാത്ത ഉടമ്പടി വ്യര്&#x200d;ത്ഥമെന്നായിരുന്നു റഷ്യന്&#x200d; നിലപാട്. യൂറോപ്പില്&#x200d; അമേരിക്കക്ക് എതിരെ ഐക്യനിര ഉയര്&#x200d;ന്നുകഴിഞ്ഞു. ആഗോള താപനത്തിന് എതിരായ പ്രവര്&#x200d;ത്തനം ട്രംപിനെ യൂറോപ്പിന് അപ്രിയനാക്കിയിട്ടുണ്ട്.<br />
&#8216;അമേരിക്ക ഫസ്റ്റ്&#8217; എന്ന മുദ്രാവാക്യത്തിലൂടെ ട്രംപിന്റെ ലക്ഷ്യം അമേരിക്കയുടെ ദേശീയ വികാരം ഇളക്കിവിടുകയാണ്. കോടിക്കണക്കിന് ഡോളര്&#x200d; വിദേശ സഹായം എന്തിന് നല്&#x200d;കണമെന്ന ട്രംപിന്റെ ചോദ്യം താല്&#x200d;ക്കാലിക ആശ്വാസം പകരുന്നതാകാമെങ്കിലും ഭാവി ഇരുളടഞ്ഞതാണ്. തൊഴില്&#x200d; നഷ്ടത്തിന്റെ കണക്കിനും പ്രസക്തിയില്ല. ഭീകരത പോലെ ഏറ്റവും വലിയ വിപത്താണ് കാലാവസ്ഥാ വ്യതിയാനം എന്ന തിരിച്ചറിവ് ട്രംപിന് ഇല്ലാതെ പോകുന്നത് അത്ഭുതകരം തന്നെ. കാലാവസ്ഥയുടെ താളം കീഴ്‌മേല്&#x200d; മറിയുന്നതും പകര്&#x200d;ച്ചവ്യാധികള്&#x200d; പടരുന്നതും വികാരജീവിയായ ട്രംപ് പ്രശ്‌നമായി കാണുന്നില്ലത്രെ. ഡൊണാള്&#x200d;ഡ് ട്രംപിന്റെ നീക്കം അപകടകരമായ അവസ്ഥയിലേക്കാണ് ലോകത്തെ തള്ളിവിടുന്നത്. മാസങ്ങള്&#x200d; നീണ്ട ചര്&#x200d;ച്ചകള്&#x200d;ക്കു ശേഷം രൂപം നല്&#x200d;കിയ ഉടമ്പടി പിച്ചിച്ചീന്താന്&#x200d; ട്രംപിനെ ലോക സമൂഹം അനുവദിക്കരുത്. 194 രാഷ്ട്രങ്ങള്&#x200d;ക്ക് അമേരിക്കയെ കടിഞ്ഞാണിടാന്&#x200d; കഴിയും. യൂറോപ്പില്&#x200d; രൂപപ്പെടുന്ന ഐക്യനിരയോട് ചൈനയും റഷ്യയുമൊക്കെ ചേര്&#x200d;ന്ന്‌നിന്നാല്&#x200d; ട്രംപ് എത്ര വമ്പനാണെങ്കിലും മുട്ടുകുത്തേണ്ടിവരും, തീര്&#x200d;ച്ച.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/paris-treaty-donald-trump-and-america-become-intruder.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ട്രംപ് തെറ്റുചെയ്തത് പ്രപഞ്ചത്തോട്&#8217;: യു.എസ് തീരുമാനത്തെ വിമര്‍ശിച്ച് ലോക നേതാക്കള്‍</title>
		<link>https://www.chandrikadaily.com/world-leaders-against-us-desicion-to-go-back-from-paris-treaty.html</link>
					<comments>https://www.chandrikadaily.com/world-leaders-against-us-desicion-to-go-back-from-paris-treaty.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 02 Jun 2017 17:20:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[#paristreaty]]></category>
		<category><![CDATA[American President]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30940</guid>

					<description><![CDATA[പാരീസ്: കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ നിന്നു പിന്‍മാറാനുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ലോകനേതാക്കള്‍. ട്രംപ് തെറ്റു ചെയ്തത് പ്രപഞ്ചത്തോടാണെന്നും അമേരിക്ക ലോകത്തോട് മുഖംതിരിച്ചിരിക്കുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. പരിസ്ഥിതി വിഷയത്തില്‍ പാരീസ് ഉടമ്പടിയല്ലാതെ മറ്റൊരു പരിഹാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാരിസ് ഉടമ്പടിയില്‍ നിന്നു പിന്മാറാനുള്ള യുഎസ് തീരുമാനം നിരാശപ്പെത്തുന്നതാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. മാപ്പര്‍ഹിക്കാത്ത നീക്കമെന്നായിരുന്നു ട്രംപിന്റെ നീക്കത്തോട് ജര്‍മ്മന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>പാരീസ്: കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്&#x200d; നിന്നു പിന്&#x200d;മാറാനുള്ള യു എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്&#x200d;ശിച്ച് ലോകനേതാക്കള്&#x200d;. ട്രംപ് തെറ്റു ചെയ്തത് പ്രപഞ്ചത്തോടാണെന്നും അമേരിക്ക ലോകത്തോട് മുഖംതിരിച്ചിരിക്കുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മാക്രോണ്&#x200d; പറഞ്ഞു. പരിസ്ഥിതി വിഷയത്തില്&#x200d; പാരീസ് ഉടമ്പടിയല്ലാതെ മറ്റൊരു പരിഹാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.<br />
പാരിസ് ഉടമ്പടിയില്&#x200d; നിന്നു പിന്മാറാനുള്ള യുഎസ് തീരുമാനം നിരാശപ്പെത്തുന്നതാണെന്ന് യു.എന്&#x200d; സെക്രട്ടറി ജനറല്&#x200d; ആന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. മാപ്പര്&#x200d;ഹിക്കാത്ത നീക്കമെന്നായിരുന്നു ട്രംപിന്റെ നീക്കത്തോട് ജര്&#x200d;മ്മന്&#x200d; ചാന്&#x200d;സലര്&#x200d; അംഗല മെര്&#x200d;ക്കലിന്റെ പ്രതികരണം. പാരീസ് ഉടമ്പടിയുമായി മുന്നോട്ടു പോകുന്ന രാജ്യങ്ങളെ തടയാന്&#x200d; ആര്&#x200d;ക്കുമാവില്ലെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. ഭൂമിയെ സംരക്ഷിക്കാനുള്ള ഈ ഉദ്യമത്തില്&#x200d; ലോക രാജ്യങ്ങള്&#x200d; കൂട്ടായി മുന്നോട്ടു പോകുമെന്നും അവര്&#x200d; പറഞ്ഞു. യൂറോപ്യന്&#x200d; കമ്മീഷന്&#x200d; പ്രസിഡന്റ് ജീന്&#x200d; ക്ലോഡ് യന്&#x200d;കര്&#x200d;, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, കനേഡിയന്&#x200d; പ്രസിഡന്റ് ജസ്റ്റിന്&#x200d; ട്രൂഡോ എന്നിവരും ട്രംപിനെതിരെ രംഗത്തെത്തി. രാജ്യത്തിനകത്തു നിന്നും ട്രംപിനെതിരെ പ്രതിഷേധം ഉയര്&#x200d;ന്നിട്ടുണ്ട്. ഭാവിയോടുള്ള നിരാകരണമെന്നായിരുന്നു മുന്&#x200d; അമേരിക്കന്&#x200d; പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രതികരണം. യുഎസിലെ 61 മേയര്&#x200d;മാര്&#x200d; പാരീസ് ഉടമ്പടിയുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ചു. മുന്&#x200d; വിദേശകാര്യ സെക്രട്ടറി ജോണ്&#x200d; കെറി ഉള്&#x200d;പ്പെടെയുള്ളവരും ട്രംപിനെ വിമര്&#x200d;ശിച്ച് രംഗത്തെത്തി. അതേസമയം 2020നു ശേഷമേ യു.എസിന് കരാറില്&#x200d;നിന്ന് പിന്&#x200d;മാറാന്&#x200d; കഴിയൂവെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നു. കരാര്&#x200d; പ്രകാരം ഉടമ്പടി പ്രാബല്യത്തില്&#x200d; വന്നു മൂന്നു വര്&#x200d;ഷത്തിനു ശേഷം നോട്ടീസ് നല്&#x200d;കി മാത്രമേ ഒരു രാജ്യത്തിന് പിന്മാറാനാവൂ. പിന്മാറ്റ നടപടികള്&#x200d; പൂര്&#x200d;ത്തിയാകാന്&#x200d; പിന്നെയും ഒരു വര്&#x200d;ഷമെടുക്കും. അതായത് 2020ലെ അമേരിക്കന്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകള്&#x200d;ക്കു ശേഷമേ പിന്മാറ്റം നിലവില്&#x200d; വരൂ. എന്നാല്&#x200d; ഗ്രീന്&#x200d; കാലാവസ്ഥ ഫണ്ടിനുള്ള യു.എസ് സഹായം ഇല്ലാതാകുന്നത് പ്രതിസന്ധിയുണ്ടാക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/world-leaders-against-us-desicion-to-go-back-from-paris-treaty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
