<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>parliement &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/parliement/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 23 Jul 2018 16:05:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>parliement &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഉന്നത വിദ്യാഭ്യാസ കമ്മീഷന്&#x200d;; ബില്&#x200d; എത്തും മുമ്പ് സഭയില്&#x200d; പ്രതിഷേധം</title>
		<link>https://www.chandrikadaily.com/education-bill-in-parliement.html</link>
					<comments>https://www.chandrikadaily.com/education-bill-in-parliement.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 23 Jul 2018 16:05:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[parliement]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95739</guid>

					<description><![CDATA[&#160; ന്യൂഡല്&#x200d;ഹി: യൂണിവേഴ്‌സിറ്റി ഗ്രാന്&#x200d;ഡ് കമ്മിഷനെ (യു.ജി.സി) പിരിച്ച് വിട്ടു രൂപീകരിക്കുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന്&#x200d; ഓഫ് ഇന്ത്യ (എച്ച്.ഇ.സി.ഐ) ബില്ല് പാര്&#x200d;ലമെന്റിലെത്തും മുന്&#x200d;പേ പ്രതിഷേധം. ഇന്നലെ നടന്ന ലോക്‌സഭാ ചോദ്യോത്തര വേളയില്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് അംഗം പ്രഫ. സുഗന്ധ ബോസ് ആണ് പുതിയ ബോര്&#x200d;ഡിനെ പറ്റി വിശദീകരണം ആവശ്യപ്പെട്ടത്. യുജിസിയെക്കാള്&#x200d; എങ്ങനെയാണ് പുതിയ കമ്മീഷന്&#x200d; മികച്ചതാകുന്നതെന്ന് തൃണമൂല്&#x200d; അംഗം ചോദിച്ചു. ഹയര്&#x200d; എഡ്യൂക്കേഷന്&#x200d; കമ്മീഷന്&#x200d; ഓഫ് ഇന്ത്യ ബില്ല് ഉടന്&#x200d; പാര്&#x200d;ലമെന്റിലെത്തുമെന്ന് മാനവശേഷി വികസനമന്ത്രി പ്രകാശ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: യൂണിവേഴ്‌സിറ്റി ഗ്രാന്&#x200d;ഡ് കമ്മിഷനെ (യു.ജി.സി) പിരിച്ച് വിട്ടു രൂപീകരിക്കുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന്&#x200d; ഓഫ് ഇന്ത്യ (എച്ച്.ഇ.സി.ഐ) ബില്ല് പാര്&#x200d;ലമെന്റിലെത്തും മുന്&#x200d;പേ പ്രതിഷേധം. ഇന്നലെ നടന്ന ലോക്‌സഭാ ചോദ്യോത്തര വേളയില്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് അംഗം പ്രഫ. സുഗന്ധ ബോസ് ആണ് പുതിയ ബോര്&#x200d;ഡിനെ പറ്റി വിശദീകരണം ആവശ്യപ്പെട്ടത്.<br />
യുജിസിയെക്കാള്&#x200d; എങ്ങനെയാണ് പുതിയ കമ്മീഷന്&#x200d; മികച്ചതാകുന്നതെന്ന് തൃണമൂല്&#x200d; അംഗം ചോദിച്ചു. ഹയര്&#x200d; എഡ്യൂക്കേഷന്&#x200d; കമ്മീഷന്&#x200d; ഓഫ് ഇന്ത്യ ബില്ല് ഉടന്&#x200d; പാര്&#x200d;ലമെന്റിലെത്തുമെന്ന് മാനവശേഷി വികസനമന്ത്രി പ്രകാശ് ജാവേദ്ക്കര്&#x200d; വ്യക്തമാക്കി. നിലവിലെ യു.ജി.സിയുടെ പോരായ്മകള്&#x200d; നികത്തി അതു ശക്തിപ്പെടുത്തുന്നതിന് പകരമാണ് ഉന്നത വിദ്യാഭാസ സ്ഥാപനങ്ങള്&#x200d;ക്ക് കൂടുതല്&#x200d; സ്വയം നിര്&#x200d;ണയ, ഭരണാവകാശം നല്&#x200d;കാനും വിദ്യാഭാസ രംഗത്തിന്റെ സമഗ്ര വളര്&#x200d;ച്ചക്ക് പ്രോത്സാഹനം ലക്ഷ്യമിട്ടുമുള്ള ഹയര്&#x200d; എഡ്യൂക്കേഷന്&#x200d; കമ്മീഷന്&#x200d; ഓഫ് ഇന്ത്യ എന്ന് മന്ത്രി വ്യക്തമാക്കി.<br />
ഉന്നത വിദ്യാഭ്യാസം സംസ്ഥാന സര്&#x200d;ക്കാരുകളില്&#x200d; നിന്നും അടര്&#x200d;ത്തി മാറ്റി കേന്ദ്രത്തിന്റെ കൈകളിലെത്തിക്കുന്ന തന്ത്രമാണിതെന്ന് ഡെപ്യൂട്ടി സ്പീക്കര്&#x200d; എം. തമ്പിദുരൈ ആരോപിച്ചു. എംപി എന്ന നിലയിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. പുതിയ സംവിധാനം നിലവില്&#x200d; വരിക വഴി സാമ്പത്തിക കാര്യങ്ങളും കേന്ദ്രത്തിന്റെ കൈകളിലെത്തും. എന്തു കാരണത്താലാണ് യുജിസിയെ വിപുലപ്പെടുത്താത്തതെന്നും അദ്ദേഹം ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/education-bill-in-parliement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുത്തലാഖ്‌ ക്രിമിനല്&#x200d; കുറ്റമാക്കിയുള്ള ബില്&#x200d; ഇന്നു പാര്&#x200d;ലമെന്റില്&#x200d;: ശക്തമായ എതിര്&#x200d;പ്പുമായി പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/triple-talaaq-bill-in-parliament.html</link>
					<comments>https://www.chandrikadaily.com/triple-talaaq-bill-in-parliament.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Dec 2017 04:14:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[parliement]]></category>
		<category><![CDATA[triple talaaq]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61625</guid>

					<description><![CDATA[&#160; ഖുര്&#x200d;ആന് എതിരെങ്കില്&#x200d; ബില്&#x200d; അംഗീകരിക്കില്ലെന്ന് വനിതാ വ്യക്തിനിയമ ബോര്&#x200d;ഡ് ന്യൂഡല്&#x200d;ഹി: കേന്ദ്രസര്&#x200d;ക്കാര്&#x200d; കൊണ്ടുവരുന്ന മുത്തലാഖ് ബില്&#x200d; ഖുര്&#x200d;ആനും ഭരണഘടനയ്ക്കും എതിരാണെങ്കില്&#x200d; അംഗീകരിക്കാനാവില്ലെന്ന് വനിതാ മുസ്്‌ലിം വ്യക്തിനിയമബോര്&#x200d;ഡ്. ബില്&#x200d; പാര്&#x200d;ലമെന്റില്&#x200d; ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് ബോര്&#x200d;ഡ് നിലപാട് വ്യക്തമാക്കിയത്.&#8217; നിക്കാഹ് (വിവാഹം) ഒരു ഉടമ്പടിയാണ്. അതു പൊളിക്കുന്നവര്&#x200d; ശിക്ഷിക്കപ്പെടണം. എന്നാല്&#x200d; ബില്&#x200d; ഖുര്&#x200d;ആനും ഭരണഘടനയ്ക്കും എതിരാണെങ്കില്&#x200d; ഒരു മുസ്്‌ലിമും അതംഗീകരിക്കില്ല&#8217; &#8211; ബോര്&#x200d;ഡ് ചെയര്&#x200d;പേഴ്‌സണ്&#x200d; ശിയാസ്ത അംബര്&#x200d; പറഞ്ഞു. ഇതുസംബന്ധിച്ച് നിയമകമ്മീഷന് കത്തയച്ചിട്ടുണ്ടെന്നും അവര്&#x200d; വെളിപ്പെടുത്തി. നേരത്തെ, ബില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p><strong>ഖുര്&#x200d;ആന് എതിരെങ്കില്&#x200d; ബില്&#x200d; അംഗീകരിക്കില്ലെന്ന് </strong><br />
<strong>വനിതാ വ്യക്തിനിയമ ബോര്&#x200d;ഡ്</strong></p>
<p>ന്യൂഡല്&#x200d;ഹി: കേന്ദ്രസര്&#x200d;ക്കാര്&#x200d; കൊണ്ടുവരുന്ന മുത്തലാഖ് ബില്&#x200d; ഖുര്&#x200d;ആനും ഭരണഘടനയ്ക്കും എതിരാണെങ്കില്&#x200d; അംഗീകരിക്കാനാവില്ലെന്ന് വനിതാ മുസ്്‌ലിം വ്യക്തിനിയമബോര്&#x200d;ഡ്. ബില്&#x200d; പാര്&#x200d;ലമെന്റില്&#x200d; ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് ബോര്&#x200d;ഡ് നിലപാട് വ്യക്തമാക്കിയത്.&#8217;<br />
നിക്കാഹ് (വിവാഹം) ഒരു ഉടമ്പടിയാണ്. അതു പൊളിക്കുന്നവര്&#x200d; ശിക്ഷിക്കപ്പെടണം. എന്നാല്&#x200d; ബില്&#x200d; ഖുര്&#x200d;ആനും ഭരണഘടനയ്ക്കും എതിരാണെങ്കില്&#x200d; ഒരു മുസ്്‌ലിമും അതംഗീകരിക്കില്ല&#8217; &#8211; ബോര്&#x200d;ഡ് ചെയര്&#x200d;പേഴ്‌സണ്&#x200d; ശിയാസ്ത അംബര്&#x200d; പറഞ്ഞു. ഇതുസംബന്ധിച്ച് നിയമകമ്മീഷന് കത്തയച്ചിട്ടുണ്ടെന്നും അവര്&#x200d; വെളിപ്പെടുത്തി. നേരത്തെ, ബില്&#x200d; അവതരിപ്പിക്കരുതെന്ന് മുസ്്‌ലിം വ്യക്തിനിയമ ബോര്&#x200d;ഡും വ്യക്തമാക്കിയിരുന്നു. ബില്ലിനെതിരെ മുസ്്‌ലിംലീഗും രംഗത്തുവന്നിരുന്നു.<br />
മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് കേന്ദ്രം മുസ്്‌ലിം വുമണ്&#x200d; (പ്രൊട്ടക്്ഷന്&#x200d; ഓഫ് റൈറ്റ്‌സ് ഓണ്&#x200d; മാര്യേജ്) എന്ന പേരില്&#x200d; പുതിയ നിയമം കൊണ്ടുവരുന്നത്. മുത്തലാഖ് ജാമ്യമില്ലാത്ത ക്രിമിനല്&#x200d; കുറ്റമായി പരിഗണിക്കുന്നതാണ് ബില്&#x200d;. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ മന്ത്രിതല സമിതിയാണ് ബില്&#x200d; തയാറാക്കിയത്.<br />
വാക്കു കൊണ്ടുള്ള മൊഴിചൊല്ലല്&#x200d;, ഇ-മെയില്&#x200d;, എസ്. എം. എസ്, വാട്‌സാപ്പ് വഴിയുള്ള ത്വലാഖുകള്&#x200d; തുടങ്ങിയവയെല്ലാം നിയമപരമല്ലെന്നും അസാധുവാണെന്നും ബില്&#x200d; നിഷ്‌കര്&#x200d;ഷിക്കുന്നു. ഇത്തരത്തില്&#x200d; ത്വലാഖ് ചൊല്ലുന്ന ഭര്&#x200d;ത്താവിന് മൂന്നു വര്&#x200d;ഷം തടവും ബില്ലില്&#x200d; നിര്&#x200d;ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കേന്ദ്രമന്ത്രിസഭ ബില്ലിന് അനുമതി നല്&#x200d;കിയിരുന്നു.<br />
ബില്&#x200d; തയാറാക്കുന്നതിന് മുമ്പ് മുസ്്‌ലിംസംഘടനകളുമായി കൂടിയാലോച്ചിട്ടില്ലെന്ന് നേരത്തെ ലോക്‌സഭയില്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; വ്യക്തമാക്കിയിരുന്നു. സ്ത്രീയുടെ അന്തസ്സിന്റെ പ്രശ്‌നമായാണ് വിഷയത്തെ കാണുന്നതെന്നും ഇതുമായി ബന്ധപ്പെട്ട ചര്&#x200d;ച്ചയുടെ ആവശ്യമില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചതിന് ശേഷം 66 കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തതായി കേന്ദ്രനിയമമന്ത്രി രവിശങ്കര്&#x200d; പ്രസാദ് വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/triple-talaaq-bill-in-parliament.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/kunhalikutti-in-parliment-abt-karipur-airport.html</link>
					<comments>https://www.chandrikadaily.com/kunhalikutti-in-parliment-abt-karipur-airport.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 01 Aug 2017 18:48:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[karipur airport]]></category>
		<category><![CDATA[kunhalikutty]]></category>
		<category><![CDATA[parliement]]></category>
		<category><![CDATA[pk kunhalikkutty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38357</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയിലേക്ക് ഉള്‍പ്പെടെ ദിനേന ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി നല്‍കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. തന്റെ മണ്ഡലത്തില്‍ വരുന്ന കരിപ്പൂര്‍ ആകാശയാത്രക്കുള്ള സുപ്രധാന ഹബ്ബുകളില്‍ ഒന്നാണ്. മലബാര്‍ മേഖലയില്‍നിന്നുള്ളവര്‍ മുഴുവന്‍ ആഭ്യന്തര, വിദേശ യാത്രകള്‍ക്ക് ആശ്രയിക്കുന്നതും കരിപ്പൂരിനെയാണ്. റണ്‍വേ റീകാര്‍പ്പറ്റിങ് ജോലികള്‍ക്കു വേണ്ടി 2015 മെയ് മുതലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇവിടെനിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചത്. എന്നാല്‍ റീ കാര്‍പ്പറ്റിങ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഗള്&#x200d;ഫ് മേഖലയിലേക്ക് ഉള്&#x200d;പ്പെടെ ദിനേന ആയിരക്കണക്കിന് യാത്രക്കാര്&#x200d; ആശ്രയിക്കുന്ന കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d;നിന്ന് വലിയ വിമാനങ്ങള്&#x200d;ക്ക് സര്&#x200d;വീസിന് അനുമതി നല്&#x200d;കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പാര്&#x200d;ലമെന്റില്&#x200d; ആവശ്യപ്പെട്ടു. തന്റെ മണ്ഡലത്തില്&#x200d; വരുന്ന കരിപ്പൂര്&#x200d; ആകാശയാത്രക്കുള്ള സുപ്രധാന ഹബ്ബുകളില്&#x200d; ഒന്നാണ്. മലബാര്&#x200d; മേഖലയില്&#x200d;നിന്നുള്ളവര്&#x200d; മുഴുവന്&#x200d; ആഭ്യന്തര, വിദേശ യാത്രകള്&#x200d;ക്ക് ആശ്രയിക്കുന്നതും കരിപ്പൂരിനെയാണ്. റണ്&#x200d;വേ റീകാര്&#x200d;പ്പറ്റിങ് ജോലികള്&#x200d;ക്കു വേണ്ടി 2015 മെയ് മുതലാണ് എയര്&#x200d;പോര്&#x200d;ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇവിടെനിന്നുള്ള വലിയ വിമാനങ്ങളുടെ സര്&#x200d;വീസ് തല്&#x200d;ക്കാലത്തേക്ക് നിര്&#x200d;ത്തിവെച്ചത്. എന്നാല്&#x200d; റീ കാര്&#x200d;പ്പറ്റിങ് ജോലികള്&#x200d; പൂര്&#x200d;ത്തിയായിട്ടും വലിയ വിമാനങ്ങള്&#x200d; സര്&#x200d;വീസ് പുനരാരംഭിക്കുന്നത് അനിശ്ചിതമായി നീണ്ടുപോകുകയാണ്. ഈ സാഹചര്യത്തില്&#x200d; എയര്&#x200d;ബസ് 320 ഉള്&#x200d;പ്പെടെയുള്ള വൈഡ് ബോഡി വിമാനങ്ങള്&#x200d;ക്ക് കരിപ്പൂരില്&#x200d;നിന്ന് സര്&#x200d;വീസ് നടത്തുന്നതിന് അടിയന്തരമായി അനുമതി നല്&#x200d;കണം. ഗള്&#x200d;ഫ് സെക്ടറിലേക്കുള്ള യാത്രക്കാരുടെ, പ്രത്യേകിച്ച് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ ദീര്&#x200d;ഘകാല ആവശ്യമാണിത്.</p>
<p>റണ്&#x200d;വേ റീ കാര്&#x200d;പ്പറ്റിങ് ജോലികളുടെ ഭാഗമായി താല്&#x200d;ക്കാലികമായി നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയ ഹജ്ജ് എമ്പാര്&#x200d;ക്കേഷന്&#x200d; പോയിന്റ് കരിപ്പൂരില്&#x200d; തന്നെ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്ടേക്ക് ഡല്&#x200d;ഹിയില്&#x200d;നിന്ന് നിലവില്&#x200d; നേരിട്ട് വിമാന സര്&#x200d;വീസ് ഇല്ല. മുംബൈ- കോയമ്പത്തൂര്&#x200d; വഴി എയര്&#x200d;ഇന്ത്യ നടത്തിയിരുന്ന സര്&#x200d;വീസ് പിന്&#x200d;വലിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്&#x200d; കേരളത്തില്&#x200d;നിന്ന്, പ്രത്യേകിച്ച് മലബാര്&#x200d; മേഖലയില്&#x200d;നിന്നുള്ള വ്യാപാരികള്&#x200d;, ഉദ്യോഗസ്ഥര്&#x200d;, ജനപ്രതിനിധികള്&#x200d; തുടങ്ങിയവര്&#x200d;ക്ക് കൂടുതല്&#x200d; സൗകര്യപ്രദമായ രീതിയില്&#x200d; മുംബൈ വഴിയോ ചെന്നൈ വഴിയോ കോഴിക്കോട്-ഡല്&#x200d;ഹി റൂട്ടില്&#x200d; പുതിയ ആഭ്യന്തര സര്&#x200d;വീസ് അനുവദിക്കണമെന്നും ലോക്‌സഭയില്&#x200d; ശൂന്യവേളയില്&#x200d; സംസാരിക്കവെ പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.</p>
<p>&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;</p>
<p>&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;.</p>
<p><strong>കരിപ്പൂരില്&#x200d; പുതിയ അന്താരാഷ്ട്ര ടെര്&#x200d;മിനല്&#x200d; നിര്&#x200d;മാണം 6 മാസത്തിനകം പൂര്&#x200d;ത്തിയാവും</strong></p>
<p>കൊണ്ടോട്ടി:കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; പുതുതായി നിര്&#x200d;മ്മിക്കുന്ന അന്താരാഷ്ട്ര ടര്&#x200d;മിനല്&#x200d; കെട്ടിട നിര്&#x200d;മാണം പുരോഗമിക്കുന്നു. നിലവിലുള്ള ടെര്&#x200d;മിനലിനോട് ചേര്&#x200d;ന്ന് 80 കോടി രൂപ ചെലവില്&#x200d; നിര്&#x200d;മിക്കുന്ന കെട്ടിടംപൂര്&#x200d;ത്തിയാവുന്നതോടെ 2000 ത്തോളംയാത്രക്കാര്&#x200d;ക്ക് ഇനി സൗകര്യപ്പെടും.ഈ വര്&#x200d;ഷത്തോടെ പൂര്&#x200d;ത്തീകരിക്കാനായിരുന്നു പദ്ധതി.എന്നാല്&#x200d; സാങ്കേതിക കാരണത്താല്&#x200d; വൈകി.60 ശതമാനം പൂര്&#x200d;ത്തീകരിച്ച ടെര്&#x200d;മിനല്&#x200d; അടുത്ത മാര്&#x200d;ച്ചോടെ ഉദ്ഘാടനം ചെയ്യാനാണ് പദ്ധതി. കെട്ടിടത്തിന്റെ കോണ്&#x200d;ക്രീറ്റ് മേല്&#x200d;ക്കൂര നിര്&#x200d;മാണം ഇതിനകംപൂര്&#x200d;ത്തിയായിട്ടുണ്ട്. ലിഫ്റ്റ്,എയര്&#x200d;കണ്ടീഷന്&#x200d;, എസ്‌കലേറ്റര്&#x200d;,കണ്&#x200d;വെയറുകള്&#x200d; എന്നിവ സ്ഥാപിക്കാനുണ്ട്. ദില്ലിയില്&#x200d; നിന്നെത്തിയ വിമാനത്താവള അതോറിറ്റി ജനറല്&#x200d; മാനേജര്&#x200d; സന്&#x200d;ജീവ് ജിന്&#x200d;ഡാല്&#x200d; കഴിഞ ദിവസം ടെര്&#x200d;മിനലിന്റ പുരോഗതി പരിശോധിച്ചു. എയര്&#x200d;പ്പോര്&#x200d;ട്ട് ഡയറക്ടര്&#x200d; ജെ.ടി. രാധാകൃഷ്ണ,കരാറെടുത്ത കമ്പനിയുടെ പ്രതിനിധി എം.ശെല്&#x200d;വരാജ്,കരിപ്പൂര്&#x200d; ഇലക്ട്രിക്കല്&#x200d; വിഭാഗം ജോ.ജനറല്&#x200d; മാനേജര്&#x200d; എം. ശിവരാജു, സിവില്&#x200d; വിഭാഗം ജോയിന്&#x200d; ജനറല്&#x200d;മാനേജര്&#x200d; കെ.പി.എസ് കര്&#x200d;ത്ത പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kunhalikutti-in-parliment-abt-karipur-airport.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാര്‍ലമെന്റിന്റെ  ഇരുസഭകളും സ്തംഭിച്ചു</title>
		<link>https://www.chandrikadaily.com/parliament-two-houses-blocked.html</link>
					<comments>https://www.chandrikadaily.com/parliament-two-houses-blocked.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Jul 2017 17:08:19 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[parliement]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36225</guid>

					<description><![CDATA[ന്യൂഡല്‍ഹി: പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, കര്‍ഷക ആത്മഹത്യ, ദളിത് വേട്ട തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു. ആദ്യദിനം അന്തരിച്ച അംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞ സഭ ഇന്നലെ നടപടികളിലേക്ക് കടക്കാന്‍ നിശ്ചയിച്ചതായിരുന്നു. എന്നാല്‍ സഭ ചേര്‍ന്ന ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തെത്തുകയായിരുന്നു. ലോക്‌സഭ രണ്ടു തവണയും രാജ്യസഭ മൂന്നു തവണയും നിര്‍ത്തിവെച്ച് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളം കാരണം നടപടികളിലേക്ക് കടക്കാനായില്ല. ഇതേതുടര്‍ന്ന് ഇരുസഭകളും പിരിയുകയായിരുന്നു. ഗോരക്ഷയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്&#x200d;, കര്&#x200d;ഷക ആത്മഹത്യ, ദളിത് വേട്ട തുടങ്ങിയ വിഷയങ്ങള്&#x200d; ഉന്നയിച്ച് പാര്&#x200d;ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു. ആദ്യദിനം അന്തരിച്ച അംഗങ്ങള്&#x200d;ക്ക് അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞ സഭ ഇന്നലെ നടപടികളിലേക്ക് കടക്കാന്&#x200d; നിശ്ചയിച്ചതായിരുന്നു. എന്നാല്&#x200d; സഭ ചേര്&#x200d;ന്ന ഉടന്&#x200d; തന്നെ പ്രതിപക്ഷ അംഗങ്ങള്&#x200d; കേന്ദ്ര സര്&#x200d;ക്കാറിനെതിരെ രംഗത്തെത്തുകയായിരുന്നു. ലോക്‌സഭ രണ്ടു തവണയും രാജ്യസഭ മൂന്നു തവണയും നിര്&#x200d;ത്തിവെച്ച് വീണ്ടും ചേര്&#x200d;ന്നെങ്കിലും പ്രതിപക്ഷ ബഹളം കാരണം നടപടികളിലേക്ക് കടക്കാനായില്ല. ഇതേതുടര്&#x200d;ന്ന് ഇരുസഭകളും പിരിയുകയായിരുന്നു.<br />
ഗോരക്ഷയുടെ മറവില്&#x200d; രാജ്യത്ത് ദളിതുകള്&#x200d;ക്കും ന്യൂനപക്ഷങ്ങള്&#x200d;ക്കും നേരെ വര്&#x200d;ധിച്ചു വരുന്ന ആക്രമണത്തിനെതിരെ രൂക്ഷമായ കടന്നാക്രമണമാണ് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; നടത്തിയത്. ഈ വിഷയങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്നു വ്യക്തമാക്കിയ പ്രതിപക്ഷ അംഗങ്ങള്&#x200d; കര്&#x200d;ഷക വിരുദ്ധ സര്&#x200d;ക്കാര്&#x200d;, ദളിത് വിരുദ്ധ സര്&#x200d;ക്കാര്&#x200d; തുടങ്ങിയ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. അതേസമയം വിഷയം ചര്&#x200d;ച്ച ചെയ്യാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാണെന്ന് സര്&#x200d;ക്കാറിനെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, അരുണ്&#x200d; ജെയ്റ്റ്‌ലി, പ്രകാശ് ജാവദേക്കള്&#x200d; എന്നിവര്&#x200d; ഇരുസഭകളിലും അറിയിച്ചു. മുദ്രാവാക്യം വിളികളുമായി സഭ തടസ്സപ്പെടുത്തി പ്രതിപക്ഷം ചര്&#x200d;ച്ചകളില്&#x200d; നിന്ന് ഒളിച്ചോടുകയാണെന്നായിരുന്നു ജാവദേക്കറിന്റെ ആരോപണം.<br />
അതേസമയം ഈ വാദത്തെ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് അംഗം ദെരക് ഒബ്രിയാന്&#x200d; ഖണ്ഡിച്ചു. കാലത്ത് സഭ സമ്മേളിച്ചപ്പോള്&#x200d; പ്രതിപക്ഷം ബഹളമുണ്ടാക്കിയിരുന്നില്ല. വിവിധ പ്രതിപക്ഷ അംഗങ്ങള്&#x200d; പശുവിന്റെ പേരിലുള്ള ആക്രമണം ഉള്&#x200d;പ്പെടെ ചര്&#x200d;ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് 12 നോട്ടീസുകള്&#x200d; നല്&#x200d;കിയിട്ടുണ്ട്. ഇത് ചര്&#x200d;ച്ചക്കെടുക്കാന്&#x200d; എന്തുകൊണ്ട് തയ്യാറായില്ലെന്ന് അദ്ദേഹം ചോദിച്ചു. രാവും പകലും ഇരുന്ന് ബില്ലുകള്&#x200d; ചര്&#x200d;ച്ച ചെയ്ത് പാസാക്കാന്&#x200d; പ്രതിപക്ഷം സഹകരിച്ചിട്ടും കഴിഞ്ഞ സെഷനില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ദളിത് വേട്ട ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; തയ്യാറായില്ലെന്ന് എസ്.പി അംഗം നരേഷ് അഗര്&#x200d;വാളും കുറ്റപ്പെടുത്തി.<br />
കാലത്ത് 11 മണിക്ക് രാജ്യസഭ സമ്മേളിച്ചപ്പോള്&#x200d; തന്നെ ലക്ഷദ്വീപ് വികസനം, ഗതാഗതം, ടൂറിസം, സാംസ്‌കാരികം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പാര്&#x200d;ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റികളുടെ റിപ്പോര്&#x200d;ട്ടുകള്&#x200d; സഭയുടെ മേശപ്പുറത്ത് വെച്ചു. നീറ്റ് വിഷയം ഉന്നയിച്ച് തമിഴ്‌നാട്ടിലെ അംഗങ്ങളും ദളിത് വേട്ട ഉന്നയിച്ച് ബി.എസ്.പി നേതാവ് മായാവതിയുമാണ് ആദ്യം രംഗത്തെത്തിയത്. മായാവതിയെ സംസാരിക്കാന്&#x200d; ചെയറിലുണ്ടായിരുന്ന പി.ജെ കുര്യന്&#x200d; അനുവദിച്ചു. മതത്തിന്റെയും ജാതിയുടേയും പേരില്&#x200d; രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പിയും കേന്ദ്ര സര്&#x200d;ക്കാറുമെന്ന് മായാവതി ആരോപിച്ചു. അംബേദ്കര്&#x200d; ദിനത്തില്&#x200d;പോലും ദളിതുകള്&#x200d;ക്ക് റാലി നടത്താന്&#x200d; അനുമതി നല്&#x200d;കുന്നില്ലെന്നും അവര്&#x200d; പറഞ്ഞു. ഇതിനിടെ മായാവതിക്ക് അനുവദിച്ച സമയം ഡപ്യൂട്ടി സ്പീക്കര്&#x200d; വെട്ടിക്കുറച്ചു. ഇതില്&#x200d; പ്രതിഷേധിച്ച് മായാവതി രാജിഭീഷണി മുഴക്കിയെങ്കിലും ഫലമുണ്ടായില്ല. വൈകീട്ടോടെ മായാവതി രാജ്യസഭാ ചെയര്&#x200d;മാന് രാജിക്കത്ത് കൈമാറുകയും ചെയ്തു.<br />
ഇതിനിടെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലേക്ക് നീങ്ങി. 11.25നും 12.03നും രണ്ടു മണിക്കും സഭ നിര്&#x200d;ത്തിവെച്ച് വീണ്ടും ചേര്&#x200d;ന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധം കാരണം നടപടികളിലേക്ക് കടക്കാനായില്ല. ഇതേതുടര്&#x200d;ന്ന് സഭ ഇന്നലത്തേക്ക് പിരിയുകയായിരുന്നു. ലോക്‌സഭയിലെ സ്ഥിതിയും സമാനമായിരുന്നു. പ്രതിപക്ഷ ബഹളത്തെതുടര്&#x200d;ന്ന് ഉച്ചവരെ സഭ നിര്&#x200d;ത്തിവെക്കുന്നതായി 11.10ന് സ്പീക്കര്&#x200d; സുമിത്ര മഹാജന്&#x200d; വ്യക്തമാക്കി. 12 മണിക്ക് വീണ്ടും സമ്മേളിച്ചെങ്കിലും 12.10ന് ബഹളം കാരണം നടപടികളിലേക്ക് കടക്കാതെ ഇന്നലത്തേക്ക് പിരിയുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/parliament-two-houses-blocked.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
