<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>PAROL &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/parol/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 26 Dec 2025 17:41:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>PAROL &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കണ്ണൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവിന് പരോള്‍</title>
		<link>https://www.chandrikadaily.com/dyfi-leader-convicted-in-kannur-police-bomb-case-granted-parole.html</link>
					<comments>https://www.chandrikadaily.com/dyfi-leader-convicted-in-kannur-police-bomb-case-granted-parole.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 26 Dec 2025 17:41:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cpm leader]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[PAROL]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370918</guid>

					<description><![CDATA[കണ്ണൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവിന് പരോള്‍ അനുവദിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ കാര വാര്‍ഡില്‍ നിന്നും ജയിച്ച വി കെ നിഷാദിനാണ് ആറു ദിവസത്തെ പരോള്‍ അനുവദിച്ചത്. പൊലീസിനെ ബോംബെറിഞ്ഞ കേസിലാണ് വി കെ നിഷാദ് ശിക്ഷിക്കപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഗൂഢാലോചന കേസില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പയ്യന്നൂര്‍ ടൗണില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെയിലാണ് വി കെ നൗഷാദ് പയ്യന്നൂര്‍ നഗരത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കണ്ണൂരില്&#x200d; പൊലീസിനെ ബോംബെറിഞ്ഞ കേസില്&#x200d; ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവിന് പരോള്&#x200d; അനുവദിച്ചു. പയ്യന്നൂര്&#x200d; നഗരസഭയിലെ കാര വാര്&#x200d;ഡില്&#x200d; നിന്നും ജയിച്ച വി കെ നിഷാദിനാണ് ആറു ദിവസത്തെ പരോള്&#x200d; അനുവദിച്ചത്.</p>
<p>പൊലീസിനെ ബോംബെറിഞ്ഞ കേസിലാണ് വി കെ നിഷാദ് ശിക്ഷിക്കപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ എംഎസ്എഫ് പ്രവര്&#x200d;ത്തകന്&#x200d; അരിയില്&#x200d; ഷുക്കൂര്&#x200d; വധക്കേസില്&#x200d; ഗൂഢാലോചന കേസില്&#x200d; അറസ്റ്റ് ചെയ്തതിനെ തുടര്&#x200d;ന്നാണ് പയ്യന്നൂര്&#x200d; ടൗണില്&#x200d; സംഘര്&#x200d;ഷമുണ്ടായത്. ഇതിനിടെയിലാണ് വി കെ നൗഷാദ് പയ്യന്നൂര്&#x200d; നഗരത്തില്&#x200d; ബൈക്കിലെത്തി പൊലീസിന് നേരെ ബോംബേറിഞ്ഞത്.</p>
<p>കഴിഞ്ഞ മാസം 25 നാണ് നിഷാദിനെ തളിപ്പറമ്പ് കോടതി 20 വര്&#x200d;ഷം തടവിന് ശിക്ഷിച്ചത്. ജയിലില്&#x200d; ഒരു മാസം തികയുമ്പോഴാണ് പരോള്&#x200d; ലഭിച്ചത്. ഡിവൈഎഫ്ഐ കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് നിഷാദ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dyfi-leader-convicted-in-kannur-police-bomb-case-granted-parole.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂന്ന് മാസത്തിനിടെ രണ്ട് പരോള്‍; വിജിലന്‍സ് അന്വേഷണം നടക്കെ ടി.പി വധക്കേസിലെ പ്രതികള്‍ക്ക് വീണ്ടും പരോള്‍</title>
		<link>https://www.chandrikadaily.com/two-paroles-in-three-months-parole-for-the-accused-in-the-tp-murder-case-pending-vigilance-investigation.html</link>
					<comments>https://www.chandrikadaily.com/two-paroles-in-three-months-parole-for-the-accused-in-the-tp-murder-case-pending-vigilance-investigation.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 22 Dec 2025 06:19:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[PAROL]]></category>
		<category><![CDATA[tpchandrasekharan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369996</guid>

					<description><![CDATA[15 ദിവസത്തെ പരോളാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ]]></description>
										<content:encoded><![CDATA[<p>ടി.പി. ചന്ദ്രശേഖരന്&#x200d; വധക്കേസിലെ പ്രതികള്&#x200d;ക്ക് വീണ്ടും പരോള്&#x200d;. മുഖ്യ പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്&#x200d;ക്ക് വീണ്ടും പരോള്&#x200d; അനുവദിച്ചു. 15 ദിവസത്തെ പരോളാണ് ഇവര്&#x200d;ക്ക് ലഭിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ ടി.കെ. രജീഷിന് കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോള്&#x200d; അനുവദിച്ചിരുന്നു. ജനുവരി 10-ന് രജീഷ് ജയിലില്&#x200d; തിരികെ പ്രവേശിക്കണം. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രതികള്&#x200d;ക്ക് പരോള്&#x200d; ലഭിക്കുന്നത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്&#x200d;ക്ക് വഴിതെളിച്ചിട്ടുണ്ട്.</p>
<p>രണ്ടര മാസം ജയിലില്&#x200d; കഴിയുന്ന തടവുകാര്&#x200d;ക്ക് ലഭിക്കുന്ന സ്വാഭാവിക പരോള്&#x200d; മാത്രമാണ് ഇതെന്നാണ് ജയില്&#x200d; അധികൃതരുടെ വിശദീകരണം. എന്നാല്&#x200d;, ടി.പി. കേസ് പ്രതികള്&#x200d;ക്ക് മാനദണ്ഡങ്ങള്&#x200d; ലംഘിച്ച് പരോള്&#x200d; അനുവദിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. കൊടി സുനി ഉള്&#x200d;പ്പെടെയുള്ള പ്രതികള്&#x200d;ക്ക് വഴിവിട്ട രീതിയില്&#x200d; പരോള്&#x200d; അനുവദിക്കാന്&#x200d; ജയില്&#x200d; ഡി.ഐ.ജി വിനോദ് കുമാര്&#x200d; കൈക്കൂലി വാങ്ങിയതായി വിജിലന്&#x200d;സ് കണ്ടെത്തിയ സാഹചര്യത്തില്&#x200d;, പുതിയ പരോള്&#x200d; വാര്&#x200d;ത്തകള്&#x200d; ജയില്&#x200d; വകുപ്പിനെ കൂടുതല്&#x200d; പ്രതിരോധത്തിലാക്കുന്നു.</p>
<p>ശിക്ഷിക്കപ്പെട്ട പ്രതികള്&#x200d; ജയിലിന് പുറത്ത് യഥേഷ്ടം വിഹരിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. നേരത്തെ വിയ്യൂര്&#x200d; ജയിലില്&#x200d; പ്രതികള്&#x200d; ഫോണ്&#x200d; ഉപയോഗിച്ചതും ലഹരിമരുന്ന് എത്തിച്ചതും വലിയ വാര്&#x200d;ത്തയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ വിജിലന്&#x200d;സ് അന്വേഷണം നടക്കുമ്പോള്&#x200d; തന്നെ പ്രതികള്&#x200d;ക്ക് വീണ്ടും പരോള്&#x200d; അനുവദിച്ചത് സര്&#x200d;ക്കാരിനും ജയില്&#x200d; ഭരണകൂടത്തിനും നേരെ വിരല്&#x200d; ചൂണ്ടുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-paroles-in-three-months-parole-for-the-accused-in-the-tp-murder-case-pending-vigilance-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി മുഹമ്മദ് നിഷാമിന് പരോള്‍</title>
		<link>https://www.chandrikadaily.com/1case-of-killing-security-guard-chandrabose-by-hitting-him-with-a-vehicle-accused-mohammed-nisham-granted-parole.html</link>
					<comments>https://www.chandrikadaily.com/1case-of-killing-security-guard-chandrabose-by-hitting-him-with-a-vehicle-accused-mohammed-nisham-granted-parole.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 08 Apr 2025 09:18:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[PAROL]]></category>
		<category><![CDATA[Security]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337375</guid>

					<description><![CDATA[15 ദിവസത്തെ പരോളാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുവദിച്ചത്]]></description>
										<content:encoded><![CDATA[<p>കൊച്ചി: ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് പരോൾ. 15 ദിവസത്തെ പരോളാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുവദിച്ചത്. പരോൾ അനുവദിക്കരുതെന്ന സർക്കാരിന്റെ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ വിധ.</p>
<p>തൃശ്ശൂര്&#x200d; ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിഷാം ജയിലിലായത്. തൃശൂര്&#x200d; ശോഭാ സിറ്റിയിലെ താമസക്കാരനായിരുന്നു മുഹമ്മദ് നിഷാം. 2015 ജനുവരി 29 പുലര്&#x200d;ച്ചെ മൂന്ന് മണിയോടെ നിഷാം എത്തിയപ്പോള്&#x200d; സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാന്&#x200d; വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ ഡി കാര്&#x200d;ഡ് ചോദിച്ചതിലും പ്രകോപിതനായാണ് നിഷാം, ചന്ദ്രബോസിനെ ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തില്&#x200d; പിന്തുടര്&#x200d;ന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേല്&#x200d;പിച്ച് വാഹനത്തില്&#x200d; കയറ്റി പാര്&#x200d;ക്കിങ് ഏരിയയില്&#x200d; കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്&#x200d;ദിച്ചെന്നാണ് കേസ്.</p>
<p>ഭർത്താവിന് 30 ദിവസത്തെ പരോൾ ആവശ്യപ്പെട്ട് നിഷാമിന്റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സിംഗിൾ ബെഞ്ച് ഈ ആവശ്യം തള്ളിക്കളഞ്ഞു. നിഷാമും സഹോദരങ്ങളുമായി സ്വത്തു തർക്കം നിലനിൽക്കുന്നതിനാൽ തടവുപുള്ളിയെ പുറത്തു വിട്ടാൽ സാഹചര്യം മോശമാകാൻ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചായിരുന്നു പരോൾ നിഷേധിച്ചത്. മാത്രമല്ല, ജയിൽ അധികൃതരുമായുണ്ടായ മോശം സാഹചര്യങ്ങളെ തുടർന്നാണ് നിഷാമിനെ വിയ്യൂര്&#x200d; ജയിലിലേക്ക് സ്ഥലം മാറ്റിയതെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിധി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1case-of-killing-security-guard-chandrabose-by-hitting-him-with-a-vehicle-accused-mohammed-nisham-granted-parole.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാലു പ്രസാദ് യാദവിന് അഞ്ച് ദിവസത്തേക്ക് പരോള്&#x200d;</title>
		<link>https://www.chandrikadaily.com/lalu-prasad-five-days-parol-news.html</link>
					<comments>https://www.chandrikadaily.com/lalu-prasad-five-days-parol-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 09 May 2018 07:50:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[lalu prasad yadav]]></category>
		<category><![CDATA[PAROL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84095</guid>

					<description><![CDATA[പാറ്റ്‌ന: കാലിത്തീറ്റ കുംഭക്കോണക്കേസില്&#x200d; ജയിലില്&#x200d; കഴിയുന്ന ബീഹാര്&#x200d; മുന്&#x200d; മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് അഞ്ച് ദിവസത്തെ പരോള്&#x200d;. മകന്&#x200d; തേജ്പ്രതാപ് യാദവിന്റെ വിവാഹത്തില്&#x200d; പങ്കെടുക്കുന്നതിനാണ് പരോള്&#x200d; അനുവദിച്ചിരിക്കുന്നത്. മെയ് 12- നാണ് തേജ് പ്രതാപിന്റെ വിവാഹം. വിവാഹത്തില്&#x200d; പങ്കെടുക്കാന്&#x200d; ലാലുവിന് മെയ് 10 മുതല്&#x200d; 14 വരെയാണ് പരോള്&#x200d; കാലാവധി നല്&#x200d;കിയിരിക്കുന്നത്. തേജ് പ്രസാദിന്റെ വിവാഹനിശ്ചയ ചടങ്ങില്&#x200d; ലാലുപ്രസാദ് യാദവ് പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ഏപ്രില്&#x200d; 18-നായിരുന്നു വിവാഹനിശ്ചയം. ഇതില്&#x200d; കുടുംബാംഗങ്ങള്&#x200d; ദു:ഖിതരായിരുന്നു. തുടര്&#x200d;ന്നാണ് വിവാഹത്തിന് പരോള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>പാറ്റ്‌ന: കാലിത്തീറ്റ കുംഭക്കോണക്കേസില്&#x200d; ജയിലില്&#x200d; കഴിയുന്ന ബീഹാര്&#x200d; മുന്&#x200d; മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് അഞ്ച് ദിവസത്തെ പരോള്&#x200d;. മകന്&#x200d; തേജ്പ്രതാപ് യാദവിന്റെ വിവാഹത്തില്&#x200d; പങ്കെടുക്കുന്നതിനാണ് പരോള്&#x200d; അനുവദിച്ചിരിക്കുന്നത്.</p>
<p>മെയ് 12- നാണ് തേജ് പ്രതാപിന്റെ വിവാഹം. വിവാഹത്തില്&#x200d; പങ്കെടുക്കാന്&#x200d; ലാലുവിന് മെയ് 10 മുതല്&#x200d; 14 വരെയാണ് പരോള്&#x200d; കാലാവധി നല്&#x200d;കിയിരിക്കുന്നത്. തേജ് പ്രസാദിന്റെ വിവാഹനിശ്ചയ ചടങ്ങില്&#x200d; ലാലുപ്രസാദ് യാദവ് പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ഏപ്രില്&#x200d; 18-നായിരുന്നു വിവാഹനിശ്ചയം. ഇതില്&#x200d; കുടുംബാംഗങ്ങള്&#x200d; ദു:ഖിതരായിരുന്നു. തുടര്&#x200d;ന്നാണ് വിവാഹത്തിന് പരോള്&#x200d; ലഭിച്ചിരിക്കുന്നത്. കാലീത്തീറ്റ കുംഭക്കോണക്കേസില്&#x200d; കോടതി ശിക്ഷിച്ച ലാലു ഇപ്പോള്&#x200d; റാഞ്ചിയിലെ ആസ്പത്രിയില്&#x200d; ചികിത്സയിലാണ്.</p>
<p>മുഖ്യമന്ത്രിയായിരിക്കെ രണ്ടാം കാലിത്തീറ്റ കുംഭകോണത്തില്&#x200d; 89 ലക്ഷം രുപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് ലാലുപ്രസാദ് യാദവിനെതിരെയുള്ള കേസ്. റാഞ്ചിയിലെ ബിര്&#x200d;സ മുണ്ട ജയിലില്&#x200d; കഴിയുന്ന ലാലുവിനെ ദേഹാസ്വാസ്യത്തെ തുടര്&#x200d;ന്ന് കഴിഞ്ഞ ദിവസം രാജേന്ദ്ര ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്&#x200d; സയന്&#x200d;സില്&#x200d; പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്രോഗ വിഭാഗത്തിന് കീഴിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lalu-prasad-five-days-parol-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
