<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Parvati &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/parvati/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 13 Dec 2025 10:07:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Parvati &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നീതി തേടി പാര്‍വതി; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ സ്ത്രീസുരക്ഷ ചൂണ്ടിക്കാട്ടി പ്രതികരണം</title>
		<link>https://www.chandrikadaily.com/parvati-search-of-justice-in-the-verdict-in-the-case-of-assault-on-the-actress-the-response-pointed-to-womens-safety.html</link>
					<comments>https://www.chandrikadaily.com/parvati-search-of-justice-in-the-verdict-in-the-case-of-assault-on-the-actress-the-response-pointed-to-womens-safety.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 13 Dec 2025 10:06:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caseassaultactress]]></category>
		<category><![CDATA[justice]]></category>
		<category><![CDATA[Parvati]]></category>
		<category><![CDATA[verdict]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368481</guid>

					<description><![CDATA[പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞ വാക്കുകളുള്ള പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്‍ശനം.]]></description>
										<content:encoded><![CDATA[<p>നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്&#x200d; പ്രതികരിച്ച് നടി പാര്&#x200d;വതി തിരുവോത്ത് ശക്തമായ വിമര്&#x200d;ശനവുമായി രംഗത്തെത്തി. ഇന്&#x200d;സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം. &#8216;പ്രതികള്&#x200d;ക്ക് മിനിമം തടവും മാക്സിമം പരിഗണനയും. ഞങ്ങള്&#x200d; സ്ത്രീകള്&#x200d;ക്ക് ജീവിക്കാന്&#x200d; ഒരിടമില്ല. അത് തിരിച്ചറിയുന്നു&#8217; എന്ന കുറിപ്പോടെയാണ് പാര്&#x200d;വതി നിലപാട് വ്യക്തമാക്കിയത്. പള്&#x200d;സര്&#x200d; സുനി കോടതിയില്&#x200d; പറഞ്ഞ വാക്കുകളുള്ള പോസ്റ്റര്&#x200d; പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്&#x200d;ശനം.</p>
<p>ക്രിമിനലുകള്&#x200d; അപേക്ഷിക്കുമ്പോള്&#x200d; ശിക്ഷ കുറയാനുള്ള എല്ലാ സാധ്യതകളും ഉണ്ടാകുന്നുവെന്നും, ഇത് നമ്മുടെ കേരളത്തിലാണ് സംഭവിക്കുന്നതെന്നും പാര്&#x200d;വതി കുറിച്ചു. ആദ്യം നാം അക്രമങ്ങളെ അതിജീവിക്കണം, പിന്നീട് നിയമത്തെയും അതിജീവിക്കണോ എന്ന ചോദ്യവും അവര്&#x200d; ഉയര്&#x200d;ത്തി. നടിയെ ആക്രമിച്ച കേസില്&#x200d; കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികള്&#x200d;ക്കും 20 വര്&#x200d;ഷം കഠിനതടവ് ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്.</p>
<p>എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി ജഡ്ജി ഹണി എം. വര്&#x200d;ഗീസാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിചാരണത്തടവുകാലം ശിക്ഷാകാലമായി പരിഗണിക്കുമെന്ന ഉത്തരവിനെ തുടര്&#x200d;ന്ന്, ആദ്യം ശിക്ഷ പൂര്&#x200d;ത്തിയാക്കി പുറത്തിറങ്ങുക ഒന്നാം പ്രതിയായ പള്&#x200d;സര്&#x200d; സുനിയായിരിക്കും. 2017ല്&#x200d; നടന്ന കുറ്റകൃത്യത്തിന് ശേഷം ഏഴ് വര്&#x200d;ഷം ആറുമാസം 29 ദിവസം സുനി ജയിലില്&#x200d; കഴിഞ്ഞിട്ടുണ്ട്. അതിനാല്&#x200d; ഇനി ഏകദേശം 12 വര്&#x200d;ഷം കൂടി ശിക്ഷ അനുഭവിച്ചാല്&#x200d; മതിയാകും.</p>
<p>രണ്ടാം പ്രതിയായ മാര്&#x200d;ട്ടിന്&#x200d; ആന്റണി അഞ്ച് വര്&#x200d;ഷവും 21 ദിവസവും ഇതിനകം ജയിലില്&#x200d; കഴിഞ്ഞിട്ടുണ്ട്. ഇനി 14 വര്&#x200d;ഷവും 11 മാസവും കൂടി ശിക്ഷ അനുഭവിക്കാനുണ്ട്. ശിക്ഷയില്&#x200d; ഇളവ് ആവശ്യപ്പെട്ട് മുഖ്യപ്രതി പള്&#x200d;സര്&#x200d; സുനി കോടതിയില്&#x200d; അപേക്ഷ നല്&#x200d;കിയിരുന്നു. അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയില്&#x200d; ഇളവ് വേണമെന്നുമായിരുന്നു ആവശ്യം.</p>
<p>ആറാം പ്രതിയായ പ്രദീപ് ഇളവ് അപേക്ഷിച്ച് കോടതി മുറിയില്&#x200d; വിങ്ങിപ്പൊട്ടുകയും ചെയ്തു. ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമായ മാതാപിതാക്കളുണ്ടെന്നും മാര്&#x200d;ട്ടിന്&#x200d; കോടതിയില്&#x200d; പറഞ്ഞു. തന്റെ പേരില്&#x200d; മുമ്പ് ഒരു ചെറിയ പെറ്റിക്കേസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചനയില്&#x200d; പങ്കില്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നും മൂന്നാം പ്രതിയായ മണികണ്ഠന്&#x200d; കോടതിയില്&#x200d; പറഞ്ഞു.</p>
<p>ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും ശിക്ഷയില്&#x200d; ഇളവ് നല്&#x200d;കണമെന്നും മണികണ്ഠന്&#x200d; ആവശ്യപ്പെട്ടു. കോടതിക്ക് പുറത്തുവെച്ച് മകളെ കെട്ടിപ്പിടിച്ച് മണികണ്ഠന്&#x200d; കരഞ്ഞത് ശ്രദ്ധേയമായി. നാലാം പ്രതിയായ വിജീഷ് കുറഞ്ഞ ശിക്ഷ നല്&#x200d;കണമെന്നും താന്&#x200d; തലശ്ശേരി സ്വദേശിയാണെന്നും കണ്ണൂര്&#x200d; ജയിലില്&#x200d; ശിക്ഷ അനുഭവിക്കാന്&#x200d; അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തെറ്റ് ചെയ്തിട്ടില്ലെന്നും ഭാര്യയും മകളുമുണ്ടെന്നും അഞ്ചാം പ്രതിയായ വടിവാള്&#x200d; സലിം കോടതിയില്&#x200d; പറഞ്ഞു. കോടതി വിധിയും പാര്&#x200d;വതിയുടെ പ്രതികരണവും സംസ്ഥാനത്ത് സ്ത്രീസുരക്ഷയും നിയമനീതിയും സംബന്ധിച്ച ശക്തമായ ചര്&#x200d;ച്ചകള്&#x200d;ക്ക് വഴിവെച്ചിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/parvati-search-of-justice-in-the-verdict-in-the-case-of-assault-on-the-actress-the-response-pointed-to-womens-safety.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
