<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>passengers &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/passengers/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 06 Dec 2025 05:46:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>passengers &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ അധിക കോച്ചുകള്‍ വര്‍ധിപ്പിച്ചു</title>
		<link>https://www.chandrikadaily.com/attention-passengers-additional-coaches-added-to-trains-serving-the-state.html</link>
					<comments>https://www.chandrikadaily.com/attention-passengers-additional-coaches-added-to-trains-serving-the-state.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 06 Dec 2025 05:45:42 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[coaches]]></category>
		<category><![CDATA[passengers]]></category>
		<category><![CDATA[southernrailway]]></category>
		<category><![CDATA[trains]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367131</guid>

					<description><![CDATA[ഓരോ സ്ലീപ്പര്‍ കോച്ചുകളാണ് അധികമായി...]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തിനും സന്തോഷ വാര്&#x200d;ത്ത, സംസ്ഥാനത്തേക്ക് സര്&#x200d;വീസ് നടത്തുന്ന വിവിധ ട്രെയിനുകളില്&#x200d; കോച്ചുകള്&#x200d; താല്&#x200d;ക്കാലികമായി വര്&#x200d;ധിപ്പിച്ചു, കേരളത്തില്&#x200d; സര്&#x200d;വീസ് നടത്തുന്ന ട്രെയിനുകളില്&#x200d; അധിക കോച്ചുകള്&#x200d; അനുവദിച്ച് ദക്ഷിണ റെയില്&#x200d;വേ. ഓരോ സ്ലീപ്പര്&#x200d; കോച്ചുകളാണ് അധികമായി അനുവദിച്ചത്. </p>
<p>ചെന്നൈ സെന്&#x200d;ട്രല്&#x200d;- തിരുവനന്തപുരം സെന്&#x200d;ട്രല്&#x200d; സൂപ്പര്&#x200d;ഫാസ്റ്റ് എക്‌സ്പ്രസിന് (12695) ഏഴുമുതല്&#x200d; 11 വരെയും തിരുവനന്തപുരം സെന്&#x200d;ട്രല്&#x200d; &#8211; ചെന്നൈ സെന്&#x200d;ട്രല്&#x200d; സൂപ്പര്&#x200d; ഫാസ്റ്റ് എട്ടുമുതല്&#x200d; 12 വരെയും ചെന്നൈ എഗ്മൂര്&#x200d;-കൊല്ലം അനന്തപുരം എക്‌സ്പ്രസ്(12696)  -കൊല്ലം അനന്തപുരം എക്‌സ്പ്രസ്(12696) എട്ടുമുതലും കൊല്ലം-ചെന്നൈ എഗ്മൂര്&#x200d; അനന്തപുരി എക്‌സ്പ്രസ് (20636) ഒമ്പത് മുതലും ചെന്നൈ സെന്&#x200d;ട്രല്&#x200d;-ആലപ്പുഴ സൂപ്പര്&#x200d;ഫാസ്റ്റ് എക്‌സ്പ്രസ് (22639) ആറു മുതല്&#x200d; ആലപ്പുഴ-ചെന്നൈ സെന്&#x200d;ട്രല്&#x200d; ആലപ്പുഴ സൂപ്പര്&#x200d; ഫാസ്റ്റ് എക്‌സ്പ്രസ് (22640) ഏഴുമുതലുമാണ് കോച്ചുകള്&#x200d; വര്&#x200d;ധിപ്പിച്ചത്.</p>
<p>തിരുവനന്തപുരം സെന്&#x200d;ട്രല്&#x200d;-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിന് (12076) , കോഴിക്കോട്-തിരുവനന്തപുരം ജനശതാപ്ദി എക്‌സ്പ്രസ് (12075) ഏഴ് മുതല്&#x200d; 11 വരെ ഒരു ചെയര്&#x200d;കാറും അധികമായി അനുവദിച്ചു. </p>
<p>ഇന്&#x200d;ഡിഗോ വിമാനങ്ങള്&#x200d; വ്യാപകമായി റദ്ദാക്കിയതിനെത്തുടര്&#x200d;ന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കം. രാജ്യത്തുടനീളം 114 ലധികം അധിക ട്രിപ്പുകളും സര്&#x200d;വീസ് നടത്തിയിട്ടുണ്ട്. ദക്ഷിണ റെയില്&#x200d;വേ (എസ്ആര്&#x200d;) ഏറ്റവും കൂടുതല്&#x200d; നടപടികള്&#x200d; സ്വീകരിച്ചത്. 18 ട്രെയിനുകളുടെ ശേഷി വര്&#x200d;ദ്ധിപ്പിച്ചു. ഉയര്&#x200d;ന്ന ഡിമാന്&#x200d;ഡ് ഉള്ള റൂട്ടുകളില്&#x200d; അധിക ചെയര്&#x200d; കാര്&#x200d;, സ്ലീപ്പര്&#x200d; ക്ലാസ് കോച്ചുകള്&#x200d; വിന്യസിച്ചിട്ടുണ്ട്. നോര്&#x200d;ത്തേണ്&#x200d; റെയില്&#x200d;വേ (എന്&#x200d;ആര്&#x200d;) എട്ട് ട്രെയിനുകളില്&#x200d; 3 എസി, ചെയര്&#x200d; കാര്&#x200d; ക്ലാസ് കോച്ചുകളുടെ അധിക കോച്ചുകള്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attention-passengers-additional-coaches-added-to-trains-serving-the-state.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യാത്രക്കാര്‍ക്ക് വീണ്ടും തിരിച്ചടി; ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു</title>
		<link>https://www.chandrikadaily.com/passengers-again-indigo-ticket-prices-have-skyrocketed.html</link>
					<comments>https://www.chandrikadaily.com/passengers-again-indigo-ticket-prices-have-skyrocketed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 07:34:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[indigo]]></category>
		<category><![CDATA[passengers]]></category>
		<category><![CDATA[prices]]></category>
		<category><![CDATA[skyrocketed]]></category>
		<category><![CDATA[ticket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366964</guid>

					<description><![CDATA[ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന്..]]></description>
										<content:encoded><![CDATA[<p>രാജ്യത്ത് ഇന്&#x200d;ഡിഗോ വിമാന സര്&#x200d;വീസുകള്&#x200d; മുടങ്ങിയതിന് പിന്നാലെ യാത്രക്കാര്&#x200d;ക്ക് ഇരട്ടിപ്രഹരമായി ടിക്കറ്റ് നിരക്കും കുതിച്ചുയര്&#x200d;ന്നു. ഡല്&#x200d;ഹിയില്&#x200d; നിന്ന് കൊച്ചിയിലേക്ക് ഇന്ന് നാല്&#x200d;പതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കാണെങ്കില്&#x200d; അത് മുപ്പതിനായിരത്തിനടുത്താണ്. നാളത്തേക്കാണെങ്കില്&#x200d; ഇരുപത്തി അയ്യായിരമാണ് ഇപ്പോഴത്തെ നിരക്ക്.</p>
<p>മുംബൈയില്&#x200d; നിന്നും ബെംഗളൂരുവില്&#x200d; നിന്നുമെല്ലാം ഇതേ അവസ്ഥയാണ്. ടിക്കറ്റ് റദ്ദായാല്&#x200d; മറ്റൊരു ടിക്കറ്റെടുക്കാന്&#x200d; കഴിയാത്ത അവസ്ഥയിലായി യാത്രക്കാര്&#x200d;. തിരക്ക് കൂടിയതോടെ വിമാനക്കമ്പനികളെല്ലാം നിരക്ക് കുത്തനെ കൂട്ടി.</p>
<p>അതേസമയം, അനന്തമായി വിമാനം വൈകുമ്പോഴും യാത്രക്കാര്&#x200d;ക്ക് പ്രത്യേകം സൗകര്യങ്ങളൊന്നും നല്&#x200d;കാന്&#x200d; ഇന്&#x200d;ഡിഗോ തയ്യാറായിട്ടില്ല. ഭക്ഷണത്തിനായി വിമാനത്താവളത്തില്&#x200d; മുടക്കേണ്ട തുകയും സാധാരണക്കാരായ യാത്രക്കാര്&#x200d;ക്ക് വെല്ലുവിളിയാണ്.</p>
<p>പൈലറ്റ്മാരുടെ സമയക്രമത്തില്&#x200d; ഡിജിസിഎ നിര്&#x200d;ബന്ധമാക്കിയ വ്യവസ്ഥകളാണ് തിരിച്ചടിയായതെന്ന് ഇന്&#x200d;ഡിഗോ ആവര്&#x200d;ത്തിക്കുന്നു. വേഗത്തില്&#x200d; എല്ലാം സാധരണ നിലയിലാക്കണമെന്നാണ് ഡിജിസിഎയുടെ ആവശ്യം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/passengers-again-indigo-ticket-prices-have-skyrocketed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ;  സര്‍വീസുകള്‍ ഇന്നും മുടങ്ങും</title>
		<link>https://www.chandrikadaily.com/indigo-apologizes-to-passengers-services-will-remain-suspended-today.html</link>
					<comments>https://www.chandrikadaily.com/indigo-apologizes-to-passengers-services-will-remain-suspended-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 05:17:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[indigo]]></category>
		<category><![CDATA[passengers]]></category>
		<category><![CDATA[SERVICES]]></category>
		<category><![CDATA[today]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366891</guid>

					<description><![CDATA[ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാവാന്‍..]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഇന്&#x200d;ഡിഗോ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്&#x200d; ഇന്നും വിമാന സര്&#x200d;വീസുകള്&#x200d; മുടങ്ങും. ഡിസംബര്&#x200d; എട്ട് മുതല്&#x200d; സര്&#x200d;വീസുകള്&#x200d; വെട്ടിക്കുറയ്ക്കുമെന്നും സര്&#x200d;വീസ് പൂര്&#x200d;ണ തോതില്&#x200d; സാധാരണ നിലയിലാവാന്&#x200d; 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നും ഇന്&#x200d;ഡിഗോ ഡിജിസിഎയെ അറിയിച്ചു.</p>
<p>സര്&#x200d;വീസുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഇന്&#x200d;ഡിഗോ അറിയിച്ചു. നെടുമ്പാശേരിയില്&#x200d; നിന്നുളള പല വിമാനങ്ങളും റദ്ദാക്കിയതിന് പിന്നാലെ വിമാനത്താവളത്തില്&#x200d; യാത്രക്കാരുടെ പ്രതിഷേധമുണ്ടായി. അതിനാല്&#x200d; യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച് ഇന്&#x200d;ഡിഗോ രംഗത്തെത്തിയിരുന്നു.</p>
<p>ഉപയോക്താക്കളോടും വ്യവസായ പങ്കാളികളോടും ക്ഷമ ചോദിക്കുന്നുവെന്നും ഷെഡ്യൂള്&#x200d; ചെയ്ത വിമാനങ്ങളുടെ മാറ്റങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുമെന്നും ഇന്&#x200d;ഡിഗോ വ്യക്തമാക്കിയിരുന്നു.</p>
<p>വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുന്&#x200d;പ് യാത്രക്കാര്&#x200d; ഇന്&#x200d;ഡിഗോയുടെ വെബ്സൈറ്റിലെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും യാത്രക്കാര്&#x200d;ക്കുണ്ടായ അസൗകര്യത്തില്&#x200d; ഖേദിക്കുന്നുവെന്നും ഇന്&#x200d;ഡിഗോ എക്സ് പോസ്റ്റില്&#x200d; പറഞ്ഞു.</p>
<p>ഇന്നലെ 550-ഓളം സര്&#x200d;വീസുകളാണ് റദ്ദാക്കിയത്. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതില്&#x200d; ഇന്&#x200d;ഡിഗോയ്ക്ക് വന്ന വീഴ്ച്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പുതിയ ചട്ടങ്ങളില്&#x200d; ഡിജിസിഎ ഇന്&#x200d;ഡിഗോയ്ക്ക് താല്&#x200d;ക്കാലിക ഇളവ് അനുവദിക്കും. പ്രതിസന്ധി നേരിടാന്&#x200d; കഴിയാത്തതില്&#x200d; ഇന്&#x200d;ഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു.</p>
<p>സാങ്കേതികമായ പ്രശ്നങ്ങള്&#x200d;, ഷെഡ്യൂളുകളില്&#x200d; വന്ന മാറ്റം, കാലാവസ്ഥയിലുണ്ടായ പ്രതികൂലമായ മാറ്റങ്ങള്&#x200d;, ഏവിയേഷന്&#x200d; വ്യവസ്ഥയിലുണ്ടായ അതിരൂക്ഷമായ തിരക്ക്, പുതിയതായി പുറത്ത് വന്ന വിമാനയാത്ര സമയക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്&#x200d; എന്നിവയാണ് വിമാനയാത്രകള്&#x200d; റദ്ദാക്കാനുള്ള കാരണങ്ങളായി സിഇഒ വിശദീകരണം നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indigo-apologizes-to-passengers-services-will-remain-suspended-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആവശ്യത്തിന് ഭക്ഷണമില്ല; ഒരു ടോയ്‌ലറ്റ് മാത്രം, തുര്‍ക്കിയില്‍ ഇന്ത്യക്കാരുള്‍പ്പടെ 250ഓളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു</title>
		<link>https://www.chandrikadaily.com/not-enough-food-with-only-one-toilet-around-250-passengers-including-indians-are-stranded-in-turkey.html</link>
					<comments>https://www.chandrikadaily.com/not-enough-food-with-only-one-toilet-around-250-passengers-including-indians-are-stranded-in-turkey.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 04 Apr 2025 09:08:15 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[passengers]]></category>
		<category><![CDATA[Turkeyairport]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336927</guid>

					<description><![CDATA[ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്]]></description>
										<content:encoded><![CDATA[<p>തുര്&#x200d;ക്കിയിലെ ദിയാര്&#x200d;ബക്കിര്&#x200d; വിമാനത്താവളത്തില്&#x200d; അടിയന്തര ലാന്&#x200d;ഡിങ് നടത്തിയതുമൂലം 250ഓളം യാത്രക്കാര്&#x200d; ദുരിതത്തില്&#x200d;. ലണ്ടനില്&#x200d; നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിര്&#x200d;ജിന്&#x200d; അറ്റ്ലാന്റിക് വിമാനമാണ് അടിയന്തരമായി ലാന്&#x200d;ഡ് ചെയ്തത്. ഭൂരിഭാഗം യാത്രക്കാരും ഇന്ത്യാക്കാരാണ്.<br />
50 മണിക്കൂറോളമായി യാത്രക്കാര്&#x200d; വിമാനത്താവളത്തില്&#x200d; കുടുങ്ങിക്കിടക്കുകയാണ്.</p>
<p>വ്യാഴാഴ്ച പുലര്&#x200d;ച്ചെ 1.40 ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്&#x200d; നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനം ലാന്&#x200d;ഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്&#x200d; യാത്രക്കാരിലൊരാള്&#x200d;ക്ക് പാനിക് അറ്റാക്ക് ഉണ്ടായതുമൂലം വിമാനം എമര്&#x200d;ജന്&#x200d;സി ലാന്&#x200d;ഡിങ് നടത്തുകയായിരുന്നു. പക്ഷെ ലാന്&#x200d;ഡിങ്ങിനിടെ വിമാനത്തിന് സാങ്കേതിക തകരാര്&#x200d; നേരിട്ടതിനെ തുടര്&#x200d;ന്ന് A350-1000 വിമാനത്തിന് പിന്നീട് പറന്നുയരാന്&#x200d; കഴിഞ്ഞില്ല. തെക്ക്-കിഴക്കന്&#x200d; തുര്&#x200d;ക്കിയിലെ ഒരു ചെറിയ സൈനിക വിമാനത്താവളമയ ദിയാര്&#x200d;ബക്കിര്&#x200d; വിമാനത്താവളത്തിലാണ് ലാന്&#x200d;ഡ് ചെയ്തിട്ടുള്ളത്. ആവശ്യത്തിന് ഭക്ഷണമില്ലാത്തതും പരിമിതമായ ടോയ്‌ലറ്റ് സൗകര്യങ്ങളും മൊബൈല്&#x200d; ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാര്&#x200d;ജ് ചെയ്യാനുള്ള സൗകര്യമില്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്.</p>
<p>മറ്റൊരു വിമാനം ഏര്&#x200d;പ്പെടുത്തുന്നതുള്&#x200d;പ്പെടെയുള്ള സാധ്യതകള്&#x200d; സജീവമായി പരിശോധിക്കുന്നുണ്ടെന്ന് യുകെ ആസ്ഥാനമായുള്ള എയര്&#x200d;ലൈന്&#x200d; വ്യാഴാഴ്ച പ്രസ്താവനയില്&#x200d; അറിയിച്ചു. വിമാനത്താവളവുമായും മറ്റ് അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് തുര്&#x200d;ക്കിയിലെ ഇന്ത്യന്&#x200d; എംബസി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/not-enough-food-with-only-one-toilet-around-250-passengers-including-indians-are-stranded-in-turkey.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനശതാബ്ദിയിൽ വിൻഡോ സീറ്റ് ബുക്ക് ചെയ്താൽ കിട്ടുന്നത് മറ്റു സീറ്റുകൾ, യാത്രക്കാരുടെ വ്യാപക പരാതി</title>
		<link>https://www.chandrikadaily.com/if-you-book-a-window-seat-in-janshatabdi-you-get-other-seats-a-widespread-complaint-of-passengers.html</link>
					<comments>https://www.chandrikadaily.com/if-you-book-a-window-seat-in-janshatabdi-you-get-other-seats-a-widespread-complaint-of-passengers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 13 Nov 2024 04:05:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[Janshatabdi]]></category>
		<category><![CDATA[passengers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317336</guid>

					<description><![CDATA[പുതിയ കോച്ചിനനുസരിച്ചുള്ള ഇരിപ്പിടമല്ല ബുക്ക് ചെയ്തതിന് ശേഷം കിട്ടുന്നത്.]]></description>
										<content:encoded><![CDATA[<p>കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിയിലെ (12081/12082) റിസർവേഷൻ സീറ്റ് ക്രമീകരണം പാളുന്നു. വിൻഡോ സീറ്റ് ബുക്ക് ചെയ്താൽ യാത്രക്കാരൻ ഇരിക്കേണ്ടത് മറ്റൊരു സീറ്റിൽ. പുതിയ കോച്ചിനനുസരിച്ചുള്ള ഇരിപ്പിടമല്ല ബുക്ക് ചെയ്തതിന് ശേഷം കിട്ടുന്നത്.</p>
<p>ഡി-ഒൻപതിൽ 11-ാം നമ്പർ സീറ്റ് (വിൻഡോ വശം) റിസർവ് ചെയ്ത് കിട്ടിയ യാത്രക്കാരൻ വണ്ടിയിൽ കയറിയപ്പോൾ കിട്ടിയത് മധ്യത്തിലുള്ള സീറ്റ്. ഇതുസംബന്ധിച്ച് യാത്രക്കാരിൽ വ്യാപക പരാതി ഉയർന്നു കഴിഞ്ഞു.</p>
<div class="mpp-story-content-details-main my-3">
<p>ജനശതാബ്ദി എൽ.എച്ച്.ബി. (ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചിലേക്ക് മാറിയതോടെയാണ് പ്രശ്‌നം വന്നത്. പരമ്പരാഗത കോച്ചിലും എൽ.എച്ച്.ബി.യിലും 106 സീറ്റാണെങ്കിലും സീറ്റ് ക്രമീകരണത്തിൽ വന്ന മാറ്റമാണ് പ്രശ്‌നമായത്. റിസർവേഷൻ കാര്യങ്ങൾ നിയന്ത്രിക്കുന്ന റെയിൽവേയുടെ ക്രിസിൽ (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം) മാറ്റം വരുത്തിയാൽ മാത്രമേ ഇത് പരിഹരിക്കാനാകൂ.</p>
</div>
<div class="mpp-story-content-details-main my-3">
<p>ജനശതാബ്ദി എൽ.എച്ച്.ബി. കോച്ചുകളിലേക്ക് മാറിയെങ്കിലും അനുയോജ്യമല്ലാത്ത സീറ്റ് യാത്ര ദുഷ്‌കരമാക്കുന്നതായി യാത്രക്കാർ നേരത്തേ പരാതി അറിയിച്ചിരുന്നു.</p>
</div>
<div id="div-ad-desk-1120978-1657207172-0" class="w-100">&#8216;എൽ&#8217; ആകൃതിയിൽ കുത്തനെയാണ് സീറ്റ്. ഇതിൽ ചാരിയിരിക്കുന്നതിൽ പ്രയാസം ഉണ്ടാക്കുന്നു. പഴയ കോച്ചിൽ സീറ്റുകൾ വേർതിരിച്ചിരുന്നു. എന്നാൽ മൂന്നുപേർക്കിരിക്കാവുന്ന ഒറ്റ സീറ്റായാണ് ഇപ്പോഴത്തെ ക്രമീകരണം.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-you-book-a-window-seat-in-janshatabdi-you-get-other-seats-a-widespread-complaint-of-passengers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;ട്രെയിൻ യാത്രാ ദുരിതം, കേന്ദ്ര അവഗണനക്കെതിരെ&#8221; മുസ്‌ലിം യൂത്ത് ലീഗ് റയിൽ സമരം 20ന്</title>
		<link>https://www.chandrikadaily.com/muslim-youth-league-rail-strike-on-20th-against-train-travel-misery-central-neglect.html</link>
					<comments>https://www.chandrikadaily.com/muslim-youth-league-rail-strike-on-20th-against-train-travel-misery-central-neglect.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 16 Jul 2024 12:10:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[passengers]]></category>
		<category><![CDATA[train]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302884</guid>

					<description><![CDATA[കോഴിക്കോട് : ട്രെയിൻ യാത്രാ ദുരിതം, കേന്ദ്ര അവഗണനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന റെയിൽവെ ധർണ്ണ സമരം 20 ന് വൈകുന്നേരം കോഴിക്കോട് റയിൽവേ പരിസരത്തു വെച്ച് നടക്കും. പുതിയ തീവണ്ടികൾ അനുവദിക്കുക, ദീർഘ ദൂര ട്രൈനുകളിൽ സ്ലീപ്പർ, സെക്കന്റ്‌ ക്ലാസ്സ്‌ കോച്ചുകൾ വർധിപ്പിക്കുക, മെമോ ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കുക, വന്ദേ ഭാരതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് അവസാനിപ്പിക്കുക, ടിക്കറ്റ് കൊള്ളക്ക് പരിഹാരം കാണുക, യഥാസമയം [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : ട്രെയിൻ യാത്രാ ദുരിതം, കേന്ദ്ര അവഗണനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന റെയിൽവെ ധർണ്ണ സമരം 20 ന് വൈകുന്നേരം കോഴിക്കോട് റയിൽവേ പരിസരത്തു വെച്ച് നടക്കും.</p>
<p>പുതിയ തീവണ്ടികൾ അനുവദിക്കുക, ദീർഘ ദൂര ട്രൈനുകളിൽ സ്ലീപ്പർ, സെക്കന്റ്‌ ക്ലാസ്സ്‌ കോച്ചുകൾ വർധിപ്പിക്കുക, മെമോ ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കുക, വന്ദേ ഭാരതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് അവസാനിപ്പിക്കുക, ടിക്കറ്റ് കൊള്ളക്ക് പരിഹാരം കാണുക, യഥാസമയം അറ്റകുറ്റ പണികളും നവീകരണവും നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് റയിൽ സമരം. ഇത് സംബന്ധമായി ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് മീറ്റ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി ഉൽഘാടനം ചെയ്തു.</p>
<p>പി.എം ഹനീഫ് സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ ഉൾപ്പെട്ടവർക്കുള്ള ആദ്യ ഗഡു ഫണ്ട് കൈമാറ്റം ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂർ, ആഷിക് ചെലവൂർ, സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തെഹ്‌ലിയ എന്നിവർ കൈമാറി. ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ സ്വാഗതവും സീനിയർ വൈസ് പ്രസിഡന്റ്‌ സി. ജാഫർ സാദിക്ക് നന്ദിയും പറഞ്ഞു.</p>
<p>എസ്.വി ഷൗലീക്ക്, ഷഫീക്ക് അരക്കിണർ, ഹാരിസ് കൊത്തിക്കുടി, എ. ഷിജിത്ത് ഖാൻ, എം.ടി സൈദ് ഫസൽ, എം.പി ഷാജഹാൻ, ഒ.എം നൗഷാദ്, ശുഐബ് കുന്നത്ത്, സിറാജ് ചിറ്റേടത്ത്, വി. അബ്ദുൽ ജലീൽ, എം. നസീഫ്, ഐ. സൽമാൻ, കുഞ്ഞിമരക്കാർ, മൻസൂർ മാങ്കാവ്, എം സിറാജുദ്ധീൻ, റിഷാദ് പുതിയങ്ങാടി, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, കെ.കെ റിയാസ്, പി.സി സിറാജ്, ശിഹാബ് കന്നാട്ടി, സി.എ നൗഫൽ, അൻസീർ പനോളി, പി.എച്ച് ഷമീർ, സി.കെ ഷക്കീർ, ലത്തീഫ് നടുവണ്ണൂർ, ഇ.പി സലീം, റിയാസ് മാസ്റ്റർ, പി. അൻസാർ, സലീം മിലാസ്, കോയമോൻ, സുബൈർ വെള്ളിമാട്കുന്ന്, ഷൗക്കത്ത് വിരുപ്പിൽ, കെ ജാഫർ സാദിക്ക്, പി.കെ ഹകീം, സിദ്ധീഖ് തെക്കയിൽ, ഷാഫി സക്കരിയ, നിസാം കാരശ്ശേരി, റാഫി മുണ്ടുപാറ, പി.വി അൻവർ ഷാഫി, അഫ്നാസ് ചോറോട്, സ്വാഹിബ് മുഖദാർ, സമദ് നടേരി, ഹാരിസ് പി.പി, റഹ്മത്ത് ടി, സലാം അരക്കിണർ, സത്താർ കീശരിയൂർ, ഹാഫിസ് മാതാഞ്ചേരി, സമീർ കെ.എം സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-youth-league-rail-strike-on-20th-against-train-travel-misery-central-neglect.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഊട്ടി മോഡല്&#x200d; ഇ-പാസ് കര്&#x200d;ണാടകയിലേക്കും;അമിത ടൂറിസം നിയന്ത്രിക്കാനൊരുങ്ങി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/ooty-model-e-pass-to-karnataka-government-is-ready-to-control-excessive-tourism-restrictions-may-come-in-kodak.html</link>
					<comments>https://www.chandrikadaily.com/ooty-model-e-pass-to-karnataka-government-is-ready-to-control-excessive-tourism-restrictions-may-come-in-kodak.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 15 Jun 2024 08:41:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[e pass]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[passengers]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300255</guid>

					<description><![CDATA[കര്&#x200d;ണാടകയില്&#x200d; ഏറ്റവും കൂടുതല്&#x200d; സഞ്ചാരികളെത്തുന്ന കുടകിലും നിയന്ത്രണങ്ങള്&#x200d; വന്നേക്കും]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടക: അമിത വിനോദസഞ്ചാരത്തെ നിയന്ത്രിക്കാന്&#x200d; തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d; ഊട്ടിയിലും കൊടൈക്കനാലിലും നടപ്പാക്കിയ ഇ-പാസ് മാതൃക കര്&#x200d;ണാടകയിലും വന്നേക്കും. കര്&#x200d;ണാടകത്തിലെ വനങ്ങളിലും പര്&#x200d;വതപ്രദേശങ്ങളിലുമാണ് കര്&#x200d;ണാടക സര്&#x200d;ക്കാര്&#x200d; സഞ്ചാരികളെ നിയന്ത്രിക്കാന്&#x200d; പദ്ധതികള്&#x200d; ആവിഷ്‌കരിക്കുന്നത്. കര്&#x200d;ണാടകയില്&#x200d; ഏറ്റവും കൂടുതല്&#x200d; സഞ്ചാരികളെത്തുന്ന കുടകിലും നിയന്ത്രണങ്ങള്&#x200d; വന്നേക്കും.</p>
<p>ഇതിനായി ടൂറിസം നയങ്ങളില്&#x200d; മാറ്റംവരുത്താനും കര്&#x200d;ണാടക സര്&#x200d;ക്കാര്&#x200d; ഒരുങ്ങുന്നതായാണ്‌ റിപ്പോര്&#x200d;ട്ടുകള്&#x200d;. കൂടുതല്&#x200d; പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ടൂറിസം മാതൃകകളെ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നത്. ഒപ്പം പശ്ചിമഘട്ട പ്രദേശങ്ങളെയും വന്യമൃഗ സമ്പത്തിനെയും സംരക്ഷിക്കാനും ഇത്തരം നടപടികള്&#x200d; ആവശ്യമാണെന്നാണ് കര്&#x200d;ണാടക വനം വകുപ്പിലെയും ടൂറിസം വകുപ്പിലെയും ഒരു വിഭാഗത്തിന്റെ വാദം. നിലവിലുള്ള സഞ്ചാരി പ്രവാഹങ്ങള്&#x200d; തുടര്&#x200d;ന്നാല്&#x200d; അത് വലിയ ദുരന്തങ്ങള്&#x200d;ക്ക് കാരണമാവുമെന്നും അത് സംസ്ഥാനത്തിന് കളങ്കമാവുമെന്നും ഇവര്&#x200d; പറയുന്നു.</p>
<p>സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്&#x200d; ഇ-പാസ് നടപ്പിലാക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് കര്&#x200d;ണാടക ടൂറിസം മന്ത്രി എച്ച്.കെ പാട്ടീല്&#x200d; വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്&#x200d;ക്കാര്&#x200d; തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ചര്&#x200d;ച്ചകള്&#x200d; പുരോഗമിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണംകഴിഞ്ഞ സീസണില്&#x200d; കര്&#x200d;ണാടകയിലെ ചില ട്രക്കിങ് സ്‌പോട്ടുകളിലേക്ക് സഞ്ചാരികള്&#x200d; പ്രവഹിച്ചിരുന്നു. കര്&#x200d;ണാടകയിലൂടെ കടന്നു പോകുന്ന പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ കുമാര പര്&#x200d;വതം ഉള്&#x200d;പ്പടെയുള്ള അതീവ പരിസ്ഥിതി ലോല മേഖലകളിലാണ് വലിയ തിരക്കനുഭവപ്പെട്ടത്. ഇതിനെ തുടര്&#x200d;ന്ന് സംസ്ഥാനത്തെ വനങ്ങളില്&#x200d; ട്രക്കിങ് നടത്തുന്നതിന് സര്&#x200d;ക്കാര്&#x200d; ഓണ്&#x200d;ലൈന്&#x200d; രജിസ്‌ട്രേഷന്&#x200d; ഏര്&#x200d;പ്പെടുത്തിയിരുന്നു.</p>
<p>പ്രധാന ടൂറിസം കേന്ദ്രമായ കുടകില്&#x200d; വലിയ ട്രാഫിക് ബ്ലോക്കുകള്&#x200d; രൂപപ്പെട്ടതും വാര്&#x200d;ത്തയായി.കഴിഞ്ഞ മാസമാണ് ഊട്ടിയിലും കൊടൈക്കനാലിലും തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d; ഇ-പാസ് നടപ്പിലാക്കിയത്. വേനല്&#x200d;ക്കാലത്ത് ഊട്ടിയിലും കൊടൈക്കനാലിലും വാഹനഗതാഗതം നിയന്ത്രിക്കുന്നതിന്, പ്രവേശിക്കുന്ന സ്വകാര്യവാഹനയാത്രികര്&#x200d;ക്ക് ഇ-പാസ് ഉണ്ടായിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്&#x200d;ന്നാണിത്. ഇതിനെ തുടര്&#x200d;ന്ന് സന്ദര്&#x200d;ശകര്&#x200d;ക്കായി തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d; അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്&#x200d; ടി.എന്&#x200d;. ഇ-പാസ് ഓണ്&#x200d;ലൈന്&#x200d; അപേക്ഷാപ്രക്രിയ തുടങ്ങിയിരുന്നു. മെയ് മാസം നടപ്പിലാക്കിയ ഈ നിയന്ത്രണം പിന്നീട് ജൂണ്&#x200d; 30 വരെ നീട്ടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ooty-model-e-pass-to-karnataka-government-is-ready-to-control-excessive-tourism-restrictions-may-come-in-kodak.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രവാസികള്&#x200d;ക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു</title>
		<link>https://www.chandrikadaily.com/backlash-for-expatriates-air-ticket-prices-have-gone-up-sharply.html</link>
					<comments>https://www.chandrikadaily.com/backlash-for-expatriates-air-ticket-prices-have-gone-up-sharply.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 13 Jun 2024 15:51:20 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[money]]></category>
		<category><![CDATA[passengers]]></category>
		<category><![CDATA[ticket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300143</guid>

					<description><![CDATA[രണ്ടാഴ്ച ആഴ്ച മുന്&#x200d;പ് 15000 രൂപയ്ക്ക് ലഭിച്ചിരുന്ന വണ്&#x200d;വേ ടിക്കറ്റിന്റെ നിരക്ക് ഇപ്പോള്&#x200d; 35000 മുതല്&#x200d; 1.5 ലക്ഷം രൂപ വരെയാണ്]]></description>
										<content:encoded><![CDATA[<p>അബുദാബി: പെരുന്നാള്&#x200d; അവധിക്ക് നാട്ടില്&#x200d; പോകാന്&#x200d; തയാറെടുക്കുന്ന പ്രവാസികള്&#x200d;ക്ക് തിരിച്ചടി. വിമാന ടിക്കറ്റ് നിരക്ക് കുത്തനെയുയര്&#x200d;ന്നതോടെ ഒമ്പത് ദിവസം അവധിക്ക് പോകാനിരിക്കുന്ന പ്രവാസികള്&#x200d;ക്ക് ചെലവേറും.</p>
<p>രണ്ടാഴ്ച ആഴ്ച മുന്&#x200d;പ് 15000 രൂപയ്ക്ക് ലഭിച്ചിരുന്ന വണ്&#x200d;വേ ടിക്കറ്റിന്റെ നിരക്ക് ഇപ്പോള്&#x200d; 35000 മുതല്&#x200d; 1.5 ലക്ഷം രൂപ വരെയാണ്. നേരിട്ടുള്ള വിമാനങ്ങളില്&#x200d; പരിമിത സീറ്റ് മാത്രമേ ഈ നിരക്കില്&#x200d; ലഭിക്കൂ. യാത്ര കണക്ഷന്&#x200d; വിമാനങ്ങളിലാക്കിയാലും രക്ഷയില്ല. ടിക്കറ്റിന് ഉയര്&#x200d;ന്ന നിരക്ക് കൊടുക്കണമെന്നു മാത്രമല്ല പത്തും പതിനഞ്ചും മണിക്കൂര്&#x200d; യാത്ര ചെയ്തുവേണം ലക്ഷ്യത്തിലെത്താന്&#x200d;.</p>
<p>ഇന്ത്യന്&#x200d; വിമാന കമ്പനികളായ എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ്, ഇന്&#x200d;ഡിഗൊ, സ്‌പൈസ് ജെറ്റ്, വിസ്താര തുടങ്ങിയ എയര്&#x200d;ലൈനുകളില്&#x200d; 50,000 രൂപയ്ക്കകത്ത് വണ്&#x200d;വേ ടിക്കറ്റ് ലഭിക്കും. എയര്&#x200d; ഇന്ത്യയ്ക്ക് പുറമെ എമിറേറ്റ്‌സ് എയര്&#x200d;ലൈന്&#x200d;, ഇത്തിഹാദ് എയര്&#x200d;വെയ്‌സ് എന്നിവയുടെ നിരക്ക് 60,000 രൂപയ്ക്ക് മുകളിലാണ്. ഇതില്&#x200d; ചില വിദേശ എയര്&#x200d;ലൈനുകള്&#x200d; വണ്&#x200d;വേയ്ക്ക് 1.5 ലക്ഷം രൂപ വരെ വണ്&#x200d;വേ ടിക്കറ്റിന് ഈടാക്കുന്നു.</p>
<p>പെരുന്നാള്&#x200d; പ്രമാണിച്ച് ഇന്ത്യയിലേക്കു മാത്രമല്ല വിദേശ രാജ്യങ്ങളിലേക്കും ടിക്കറ്റ് നിരക്ക് കൂടിയിട്ടുണ്ട്. യുഎഇയിലെ പൊതു അവധി ദിവസങ്ങള്&#x200d; പ്രയോജനപ്പെടുത്തി വിദേശ രാജ്യങ്ങളിലെ വിനോദ യാത്രയ്ക്ക് പോകുന്നവരുടെ എണ്ണം കൂടിയതും നിരക്ക് കൂടാന്&#x200d; കാരണമായി. ഈദുല്&#x200d; അദ്ഹ അവധി ജൂണ്&#x200d; 16 ഞായറാഴ്ച ആരംഭിച്ച് ജൂണ്&#x200d; 20 വ്യാഴാഴ്ച അവസാനിക്കും, വാരാന്ത്യമടക്കം ജൂണ്&#x200d; 14 വെള്ളിയാഴ്ച മുതല്&#x200d; ജൂണ്&#x200d; 22 ശനിയാഴ്ച വരെ അവധി ലഭിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/backlash-for-expatriates-air-ticket-prices-have-gone-up-sharply.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ്: മുഴുവൻ തീർഥാടകർക്കും വിമാന ഷെഡ്യൂൾ ലഭിച്ചു</title>
		<link>https://www.chandrikadaily.com/hajj-all-the-pilgrims-got-the-flight-schedule.html</link>
					<comments>https://www.chandrikadaily.com/hajj-all-the-pilgrims-got-the-flight-schedule.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 02 Jun 2024 06:42:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hajj 2024]]></category>
		<category><![CDATA[Hajj Committee]]></category>
		<category><![CDATA[passengers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299173</guid>

					<description><![CDATA[സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ അവസരം ലഭിച്ച മുഴുവൻ തീർഥാടകർക്കും വിമാന ഷെഡ്യൂൾ ലഭിച്ചു. ഇന്നലെ വൈകീട്ടോടെയാണ് കരിപ്പൂർ എംബാർക്കേഷനിൽ ബാക്കിയുണ്ടായിരുന്നവർക്ക് യാത്രാ തീയതി ലഭിച്ചത്. ജൂൺ നാല് ആറ് തീയതികളിൽ രണ്ടു വീതവും, ജൂൺ അഞ്ചിന് ഒരു വിമാനവുമാണ് കൂടുതലായി അനുവദിച്ചിട്ടുള്ളത്. തീർഥാടകർ യാത്ര സംബന്ധിച്ച് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി നേരത്തെ ഹാജിമാരെ അറി യിച്ചിരുന്നു. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ അവസരം ലഭിച്ച മുഴുവൻ തീർഥാടകർക്കും വിമാന ഷെഡ്യൂൾ ലഭിച്ചു. ഇന്നലെ വൈകീട്ടോടെയാണ് കരിപ്പൂർ എംബാർക്കേഷനിൽ ബാക്കിയുണ്ടായിരുന്നവർക്ക് യാത്രാ തീയതി ലഭിച്ചത്. ജൂൺ നാല് ആറ് തീയതികളിൽ രണ്ടു വീതവും, ജൂൺ അഞ്ചിന് ഒരു വിമാനവുമാണ് കൂടുതലായി അനുവദിച്ചിട്ടുള്ളത്.</p>
<p>തീർഥാടകർ യാത്ര സംബന്ധിച്ച് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി നേരത്തെ ഹാജിമാരെ അറി യിച്ചിരുന്നു. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-all-the-pilgrims-got-the-flight-schedule.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂരില്&#x200d; വിമാനം വൈകിയതിൽ ബഹളം; രണ്ടുയാത്രക്കാർ അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/chaos-in-karipur-due-to-flight-delay-two-passengers-were-arrested.html</link>
					<comments>https://www.chandrikadaily.com/chaos-in-karipur-due-to-flight-delay-two-passengers-were-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 03 Apr 2024 05:16:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[karipur airport]]></category>
		<category><![CDATA[passengers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294386</guid>

					<description><![CDATA[കണ്ണൂർ സ്വദേശി സൗദ (40), ഒഞ്ചിയം സ്വദേശി കദീജ (46) എന്നിവരാണ് അറസ്റ്റിലായത്]]></description>
										<content:encoded><![CDATA[<p>കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അനിശ്ചിതമായി വൈകിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ. വിമാനത്താവളത്തിലെ പാസ്‌വേ ഉപരോധിച്ച സ്ത്രീകളെ മാറ്റാനുള്ള ശ്രമത്തിനിടെ ഒരു വ്യവസായ സുരക്ഷാ ഉദ്യോഗസ്ഥയ്ക്കു പരിക്കേറ്റു. ഇതേത്തുടർന്ന് രണ്ടുപേരെ വിമാനത്താവള സുരക്ഷാസേന അറസ്റ്റു ചെയ്ത് പോലീസിന് കൈമാറി. കണ്ണൂർ സ്വദേശി സൗദ (40), ഒഞ്ചിയം സ്വദേശി കദീജ (46) എന്നിവരാണ് അറസ്റ്റിലായത്.</p>
<p>ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണ് വിമാനത്താവളത്തിൽ പ്രശ്നങ്ങളുണ്ടായത്. ഇൻഡിഗോ എയറിന്റെ എട്ടുമണിക്കുള്ള കോഴിക്കോട് ബംഗളൂരു വിമാനത്തിലെ യാത്രക്കാരാണ് ബഹളംവെച്ചത്. വിമാനം ഒരു മണിക്കൂർ വൈകുമെന്നാണ് ഇൻഡിഗോ ആദ്യം അറിയിച്ചത്. എന്നാൽ ഇത് അനിശ്ചിതമായി നീണ്ടു. ഇതേസമയം ഇൻഡിഗോയുടെ തന്നെ 10.30-ന് പുറപ്പെടുന്ന മറ്റൊരുവിമാനത്തിന്റെ ചെക്ക് ഇൻ ആരംഭിച്ചു. വൈകിയ വിമാനത്തിൽ ഹൈദരാബാദിലെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കേണ്ട അഞ്ചു വിദ്യാർഥികളും അവരുടെ മാതാക്കളും ഉണ്ടായിരുന്നു. ബെംഗളൂരുവിൽനിന്ന് 12 മണിക്കുള്ള ഹൈദരാബാദ് കണക്‌ഷൻ വിമാനത്തിൽ പോകാനിരുന്നവരായിരുന്നു ഇവർ. എട്ടുമണിക്കുള്ള വിമാനം അനിശ്ചിതമായി വൈകുമെന്നറിഞ്ഞതോടെ ഇവർ ബഹളം വെക്കുകയും വിമാനത്താവള പാസ് വേ ഉപരോധിക്കുകയുംചെയ്‌തു.</p>
<p>10.30-നുള്ള വിമാനത്തിൽ സീറ്റ് അനുവദിക്കണമെന്ന ആവശ്യവുമായിട്ടായിരുന്നു സമരം. ബംഗളൂരുവിൽനിന്ന് വിദേശങ്ങളിലേക്ക് യാത്രചെയ്യാനുള്ളവർക്ക് വിമാനകമ്പനി 10.30-നുള്ള വിമാനത്തിലേക്ക് ടിക്കറ്റ് മാറ്റി നൽകുകയുംചെയ്‌തു. അതോടെ പ്രതിഷേധം ശക്തമായി.</p>
<p>ഇതോടെ അധികൃതർ വിമാനത്താവള സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ സഹായം തേടി. പാസ് വേ ഉപരോധിച്ച സ്ത്രീകളെ ബലമായി മാറ്റാനുള്ള ശ്രമത്തിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് വീണു പരിക്കേറ്റത്. ബഹളംവെക്കുകയും വിമാനത്താവള പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്‌തു എന്ന കുറ്റം ചുമത്തി രണ്ട് സ്ത്രീകളെ സി. ഐ.എസ്.എഫ്‌. അറസ്റ്റ് ചെയ്‌ത് കരിപ്പൂർ പോലീസിന് കൈമാറി.</p>
<p>വിമാനം അനിശ്ചിതത്വത്തിലായതോടെ പലരും യാത്ര മുടക്കി തിരിച്ചുപോയി. ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാനിരുന്ന വിദ്യാർത്ഥികളുടെ യാത്രയും മുടങ്ങി. വൈകീട്ട് മൂന്നു മണിയോടെയാണ് വിമാനം കോഴിക്കോട് വിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chaos-in-karipur-due-to-flight-delay-two-passengers-were-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
