passport – Chandrika Daily https://www.chandrikadaily.com Fri, 18 Apr 2025 17:33:54 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg passport – Chandrika Daily https://www.chandrikadaily.com 32 32 പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍; പ്രവാസി ഹജ്ജ് തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ സര്‍ക്കുലര്‍ https://www.chandrikadaily.com/passport-verification-centres-new-circular-hits-back-at-non-resident-hajj-pilgrims.html https://www.chandrikadaily.com/passport-verification-centres-new-circular-hits-back-at-non-resident-hajj-pilgrims.html#respond Fri, 18 Apr 2025 17:33:54 +0000 https://www.chandrikadaily.com/?p=338535 കേന്ദ്ര സര്‍ക്കാര്‍ ക്വാട്ട വഴി ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായി വിദേശകാര്യമന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടകര്‍ ഏപ്രില്‍ പതിനെട്ടിന് മുമ്പ് പാസ്പോര്‍ട്ട്, വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി നല്‍കണമെന്ന സര്‍ക്കുലറാണ് ആശങ്കയ്ക്ക് വഴിവച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ഏപ്രില്‍ 25നകം പാസ്പോര്‍ട്ടിന്റെ ഒറിജിനല്‍ വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി സമര്‍പ്പിക്കണം എന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഏപ്രില്‍ പതിനെട്ടിനകം എല്ലാ തീര്‍ഥാടകരും വെരിഫിക്കേഷനായി പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന്, ഏപ്രില്‍ പതിനാറിന് കേന്ദ്രവിദേശകാര്യമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി.

പുതിയ ഉത്തരവുപ്രകാരം, പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഷ്ടി ഒരു ദിവസത്തെ സമയം പോലും ലഭിച്ചില്ല എന്നാണ് ആക്ഷേപം. നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം അവസാനം നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസി തീര്‍ഥാടകരും വെട്ടിലായി. മിക്ക തീര്‍ഥാടകര്‍ക്കും കഴിഞ്ഞ ദിവസം ഹജ്ജിനായുള്ള വിസ ലഭിച്ചിട്ടുണ്ട്. യാത്രാ തിയ്യതിയും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പണമടക്കുകയും വിസ കൈപറ്റുകയും ചെയ്ത ശേഷം പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ തീര്‍ഥാടനം മുടങ്ങിപ്പോകുമോ എന്ന ആശങ്കയാണ് പ്രവാസികള്‍ ഉയര്‍ത്തുന്നത്. പാസ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തിയ്യതി ഇന്നവസാനിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ പുതിയൊരു ഉത്തരവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

 

]]>
https://www.chandrikadaily.com/passport-verification-centres-new-circular-hits-back-at-non-resident-hajj-pilgrims.html/feed 0
600ലധികം അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കി അമേരിക്ക https://www.chandrikadaily.com/america-has-canceled-the-visas-of-more-than-600-international-students.html https://www.chandrikadaily.com/america-has-canceled-the-visas-of-more-than-600-international-students.html#respond Thu, 17 Apr 2025 02:39:36 +0000 https://www.chandrikadaily.com/?p=338350 നിരവധി അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വിദ്യാര്‍ത്ഥികളുടെ വിസ വലിയ തോതില്‍ റദ്ദാക്കി തുടങ്ങിയതായാണ് റിപ്പോട്ടുകള്‍. പലരുടെയും വിസ സ്റ്റാറ്റസ് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മന്റ് മാറ്റുകയും ചെയ്തിട്ടുണ്ട്. എഫ്-1, ജെ-1 വിസകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

600ലധികം വിദ്യാര്‍ത്ഥികളുടെ വിസ ഇതിനോടകം റദ്ദാക്കിയിരിക്കുകയും, ഏകദേശം 210 കോളജുകളും യുണിവേഴ്സിറ്റികളിലും പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിസകളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലും ചെറിയ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടവര്‍ക്കും വിസ നഷ്ടമായിരിക്കുന്നത്.

ഇസ്രാഈലിന്റെ വംശഹത്യക്കെതിരെ പ്രതിഷേധിച്ചവരും ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്നവരും ഉള്‍പ്പെടെയുള്ള സന്ദര്‍ശകരുടെ വിസകള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റദ്ദാക്കുകയാണെന്ന് കഴിഞ്ഞ മാസം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞിരുന്നു. എന്നാല്‍ പല വിദ്യാര്‍ത്ഥികളും പറയുന്നത് തങ്ങള്‍ ആ വിഭാഗങ്ങളില്‍ പെടില്ല എന്നാണ്. പല സംസ്ഥാനങ്ങളിലും വിദ്യാര്‍ത്ഥികള്‍ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്, തങ്ങള്‍ക്ക് അര്‍ഹമായ നടപടിക്രമങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്നാണ് വാദം

]]>
https://www.chandrikadaily.com/america-has-canceled-the-visas-of-more-than-600-international-students.html/feed 0
പാസ്‌പോര്‍ട്ടില്‍ ദമ്പതികളുടെ പേര് ചേര്‍ക്കാന്‍ സംയുക്ത പ്രസ്താവന മതി, വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട https://www.chandrikadaily.com/a-joint-statement-i1s-enough-to-add-the-name-of-the-couple-in-the-passport-no-marriage-certificate-is-required.html https://www.chandrikadaily.com/a-joint-statement-i1s-enough-to-add-the-name-of-the-couple-in-the-passport-no-marriage-certificate-is-required.html#respond Fri, 11 Apr 2025 15:21:07 +0000 https://www.chandrikadaily.com/?p=337766 പാസ്‌പോര്‍ട്ടില്‍ ദമ്പതികളുടെ പേര് ചേര്‍ക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന് പകരം ഇനി മുതല്‍ ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവന മതി. ഇതിന്റെ മാതൃക അനുബന്ധം (ജെ) ആയി വിദേശകാര്യമന്ത്രാലയം പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു.

പാസ്‌പോര്‍ട്ട് അപേക്ഷ നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുനര്‍ വിവാഹത്തെ തുടര്‍ന്ന് ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പേരു മാറ്റാനും സംയുക്ത പ്രസ്താവന മതി. എന്നാല്‍ പാസ്പോര്‍ട്ടില്‍നിന്ന് ഒരാളുടെ പേര് നീക്കം ചെയ്യണമെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റോ, കോടതി ഉത്തരവോ ഹാജരാക്കണം. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ ഇടങ്ങളിലെല്ലാം അനുബന്ധം (ജെ) ആയി പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസതാവന മതി.

ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവനയുടെ മാതൃകയായ അനുബന്ധം (ജെ)

അനുബന്ധം (ജെ) പ്രകാരം അപേക്ഷിക്കുമ്പോള്‍ ദമ്പതികള്‍ പേരുകള്‍, വിലാസം, വൈവാഹിക നില എന്നിവ സൂചിപ്പിക്കണമെന്ന് നിര്‍ദേശമുണ്ട്. ദമ്പതികളായി ഒരുമിച്ച് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും വേണം. ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോയും തിരിച്ചറിയല്‍ വിശദാംശങ്ങളും ഉള്‍പ്പെടെ ഡിക്‌ളറേഷന്‍ ഫോമിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കണം.

 

]]>
https://www.chandrikadaily.com/a-joint-statement-i1s-enough-to-add-the-name-of-the-couple-in-the-passport-no-marriage-certificate-is-required.html/feed 0
ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഇനി അയര്‍ലാന്‍ഡിന്റേത്; ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്കിറങ്ങി 148ല്‍ https://www.chandrikadaily.com/ireland-now-has-the-worlds-most-powerful-passport-indias-position-drops-again-to-148.html https://www.chandrikadaily.com/ireland-now-has-the-worlds-most-powerful-passport-indias-position-drops-again-to-148.html#respond Sun, 06 Apr 2025 10:35:22 +0000 https://www.chandrikadaily.com/?p=337181 2025ലെ ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന വിശേഷണം ഇനി അയര്‍ലാന്‍ഡിന് സ്വന്തം. നൊമാഡ് ക്യാപിറ്റലിസ്റ്റ് പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പുറത്തുവിട്ട പട്ടിക പ്രകാരമാണ് അയര്‍ലാന്‍ഡ് ഒന്നാം സ്ഥാനത്തെത്തിയത്. സ്വിറ്റ്‌സര്‍ലാന്‍ഡ്, ഗ്രീസ്, പോര്‍ച്ചുഗല്‍, മാള്‍ട്ട, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും ആറും സ്ഥാനം കരസ്ഥമാക്കിയത്.

അയര്‍ലാന്‍ഡിന്റെ അന്താരാഷ്ട്ര പ്രശസ്തി, ബിസിനസ് സൗഹൃദ നികുതി നയങ്ങള്‍, സിറ്റിസണ്‍ഷിപ്പ് ഫ്‌ളെക്‌സിബിലിറ്റി എന്നിവയാണ് ഐറിഷ് പാസ്‌പോര്‍ട്ടിനെ റാങ്കിങ്ങില്‍ മുന്നില്‍ എത്താന്‍ സഹായിച്ചത്.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, ഓരോ രാജ്യത്തിന്റെയും പാസ്പോര്‍ട്ട് വാര്‍ഷികാടിസ്ഥാനത്തില്‍ എങ്ങനെ വികസിക്കുന്നുവെന്നാണ് ഈ ഇന്‍ഡക്‌സ് പരിശോധിക്കുന്നത്. വിസ രഹിത യാത്ര (50%), നികുതി (20%), ഗ്ലോബല്‍ പേര്‍സെപ്ഷന്‍ (10%) ഇരട്ട പൗരത്വം (10%), വ്യക്തിസ്വാതന്ത്ര്യം (10%) എന്നീ അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തയ്യാറാക്കുക. യാത്ര എളുപ്പമാക്കുന്ന മൊബിലിറ്റി സ്‌കോറും വിസ രഹിത യാത്രയും, വിസ ഓണ്‍ അറൈവല്‍, ഇ.ടി.എ, ഇ-വിസ എന്നിവയെല്ലാം പരിശോധിക്കും.

199 രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള പാസ്‌പോര്‍ട്ടുകളില്‍ നിന്നാണ് പട്ടിക തയ്യാറാക്കുക. റാങ്കിങ്ങില്‍ യു.എ.ഇ (10ാം സ്ഥാനം), ന്യൂസിലാന്‍ഡ് (10ാം സ്ഥാനം), ഐസ്‌ലാന്‍ഡ് (10ാം സ്ഥാനം) എന്നിവര്‍ മുന്നിലുണ്ട്. മറിനോയ്ക്കൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്‌സ് സംയുക്തമായി 45ാം സ്ഥാനത്താണ്.

അതേസമയം, പാകിസ്ഥാന്‍, ഇറാഖ്, എറിത്രിയ, യെമന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ടുള്ള രാജ്യങ്ങള്‍. 195 മുതല്‍ 199 വരെയാണ് ഈ രാജ്യങ്ങളുടെ റാങ്ക്. ഇന്ത്യ 47.5 സ്‌കോര്‍ നേടി കൊമോറോസുമൊത്ത് 148ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം മൊസാംബിക്കിയക്കൊപ്പം 147ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ഈ വര്‍ഷം ആദ്യം പുറത്തുവന്ന ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യ 80ാം സ്ഥാനത്ത് നിന്ന് 85ാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു.

]]>
https://www.chandrikadaily.com/ireland-now-has-the-worlds-most-powerful-passport-indias-position-drops-again-to-148.html/feed 0
പാസ്‌പോര്‍ട്ട് അപേക്ഷാ നടപടികളില്‍ മാറ്റങ്ങള്‍ വരുത്തി കേന്ദ്രം https://www.chandrikadaily.com/center-has-made-changes-in-passport-application-procedures.html https://www.chandrikadaily.com/center-has-made-changes-in-passport-application-procedures.html#respond Thu, 06 Mar 2025 06:29:02 +0000 https://www.chandrikadaily.com/?p=332724 ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷാ നടപടികളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 2023 ഒക്ടോബര്‍ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ച കുട്ടികള്‍ക്ക് ഇനി പാസ്‌പോര്‍ട്ട് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു.

2023 ഒക്ടോബര്‍ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ചവര്‍ക്ക് ജനന തീയ്യതി തെളിയിക്കാന്‍ മറ്റൊരു രേഖയും ഇല്ലാത്ത സാഹചര്യമാണ്. ജനന തീയ്യതി കൃത്യമായി ഉറപ്പുവരുത്താനും ഏകീകരിക്കാനും രേഖകളിലെ കൃത്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നടപടി. ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ച പുതിയ ചട്ടം സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തില്‍ വരും.

എന്നാല്‍, 2023 ഒക്ടോബര്‍ ഒന്നിന് മുമ്പ് ജനിച്ചവര്‍ക്ക് പുതിയ നിബന്ധന ബാധകമല്ല. ഇവര്‍ക്ക് മറ്റ് രേഖകളും ജനന തീയ്യതി സ്ഥിരീകരണത്തിന് ഉപയോഗിക്കാം. ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, അവസാനം പഠിച്ച സ്‌കൂളില്‍ നിന്നുള്ള ടിസി, എല്‍ഐസിയോ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനമോ ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സ് രേഖ, ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ രേഖകളെല്ലാം ജനന തീയ്യതി തെളിയിക്കാനുള്ള തെളിവായി അംഗീകരിക്കും.

]]>
https://www.chandrikadaily.com/center-has-made-changes-in-passport-application-procedures.html/feed 0
പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ടുണ്ടോ? മുന്നറിയിപ്പുമായി പൊലീസ് https://www.chandrikadaily.com/have-you-applied-for-a-passport-police-with-warning.html https://www.chandrikadaily.com/have-you-applied-for-a-passport-police-with-warning.html#respond Wed, 04 Dec 2024 11:10:07 +0000 https://www.chandrikadaily.com/?p=320415 തൃശ്ശൂര്‍: പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചവരെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്. വ്യത്യസ്ഥ വാഗ്ദാനങ്ങളുമായി നിങ്ങളെ തേടിയെത്തുന്ന മെസേജുകളും ലിങ്കുകളും സൂക്ഷിക്കണമെന്ന് തൃശ്ശൂര്‍ സിറ്റി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു.

പാസ്‌പോര്‍ട്ട് പെട്ടെന്നും തന്നെ വീട്ടിലെത്തുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയുക എന്നതു പോലുള്ള വാഗ്ദാനങ്ങളുമായാണ് തട്ടിപ്പ് സന്ദേശങ്ങള്‍ എത്തുന്നത്. പാസ്‌പോര്‍ട്ടുമായി ബന്ധപെട്ട ഏത് പ്രവര്‍ത്തനത്തിനും പാസ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപെടുകയാണ് വേണ്ടതെന്നും ഇത്തരം സന്ദേശങ്ങളെ പൂര്‍ണമായും അവഗണിക്കണമെന്നും പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അതുമല്ലെങ്കില്‍ ഔദ്യോഗിക പാസ്‌പോര്‍ട്ട് സേവാ വെബ്‌സൈറ്റോ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനോ ഉപയോഗിക്കാം.

നിങ്ങള്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നതും ഇടപാടുകള്‍ നടത്തുന്നതും ഔദ്യോഗിക വെബ്‌സൈറ്റ് വഴി തന്നെയാണോ എന്ന് ഉറപ്പാക്കാന്‍ വെബ്‌സൈറ്റിന്റെ വിലാസം ശ്രദ്ധയോടെ പരിശോധിക്കണം..gov.in എന്നതില്‍ അവസാനിക്കുന്നവയല്ലെങ്കില്‍ (www.passportindia.gov.in) അവ തട്ടിപ്പായിരിക്കാമെന്നാണ് മുന്നറിയിപ്പ്.

വ്യാജ വെബ്‌സൈറ്റുകള്‍ കണ്ടെത്തുകയാണെങ്കില്‍ സഞ്ചാര്‍ സാഥി എന്ന സൈറ്റിലോ ബന്ധപെട്ട ഉദ്യോഗസ്ഥരേയോ അറിയിക്കണം. സൈബര്‍ തട്ടിപ്പിന് ഇരയായി സാമ്പത്തിക നഷ്ടം സംഭവിച്ചാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പരില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.

 

 

]]>
https://www.chandrikadaily.com/have-you-applied-for-a-passport-police-with-warning.html/feed 0
ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കും; 27 കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തു https://www.chandrikadaily.com/sheikh-hasinas-diplomatic-passport-to-be-revoked-27-cases-of-murder-were-registered.html https://www.chandrikadaily.com/sheikh-hasinas-diplomatic-passport-to-be-revoked-27-cases-of-murder-were-registered.html#respond Thu, 22 Aug 2024 06:39:49 +0000 https://www.chandrikadaily.com/?p=307037 ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ബംഗ്ലാദേശ് സർക്കാർ തീരുമാനിച്ചു. ഇക്കാര്യം പാസ്‌പോർട്ട് വകുപ്പിനെ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറി അലി റെസെ സിദ്ധിഖി പറഞ്ഞു. ഹസീനയുടെ ഭരണകൂടത്തിൽ മന്ത്രിസഭാംഗങ്ങൾ ആയിരുന്നവർ, പാർലമെന്റ് അംഗങ്ങൾ, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവർ എന്നിവരുടെ പാസ്‌പോർട്ടുകളും റദ്ദാക്കും.

എത്ര പാസ്‌പോർട്ടുകൾ റദ്ദാക്കുമെന്ന കണക്ക് തന്റെ പക്കൽ ഇല്ലെന്ന് അലി റെസെ സിദ്ധിഖി പറഞ്ഞു. അതേസമയം ബംഗ്ലാദേശിലെ സിൽഹട്ട് നഗരത്തിൽ പ്രകടനത്തിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസീനക്കും 86 പേർക്കുമെതിരെ കേസെടുത്തു.
ഇതോടെ ഷെയ്ഖ് ഹസീനക്കെതിരായ കേസുകളുടെ എണ്ണം 33 ആയി. ഇതിൽ 27 എണ്ണവും കൊലപാതക കേസുകളാണ്. ഹസീനയുടെ സഹോദരി ഷെയ്ഖ് രഹാന, അവാമി ലീഗ് ജനറൽ സെക്രട്ടറി ഹസൻ മഹ്മൂദ്, മുൻ നിയമമന്ത്രി അനിസുർ റഹ്മാൻ തുടങ്ങിയവരും കേസിൽ പ്രതികളാണ്.
]]>
https://www.chandrikadaily.com/sheikh-hasinas-diplomatic-passport-to-be-revoked-27-cases-of-murder-were-registered.html/feed 0
യുഎഇ പാസ്പോർട്ട് കാലാവധി 10 വർഷമാക്കി; പൗരത്വം ലഭിച്ച വിദേശികൾക്കും നേട്ടം https://www.chandrikadaily.com/uae-passport-validity-increased-to-10-years-foreigners-who-have-got-citizenship-are-also-benefited.html https://www.chandrikadaily.com/uae-passport-validity-increased-to-10-years-foreigners-who-have-got-citizenship-are-also-benefited.html#respond Mon, 08 Jul 2024 14:22:10 +0000 https://www.chandrikadaily.com/?p=302154 യുഎഇ പൗരന്മാരുടെ പാസ്പോർട്ട് കാലാവധി അഞ്ചിൽനിന്ന് 10 വർഷമാക്കി. ഇന്നു മുതൽ അപേക്ഷിക്കുന്ന 21 വയസ്സ് പൂർത്തിയായ സ്വദേശികൾക്ക് 10 വർഷ കാലാവധിയുള്ള പാസ്പോർട്ട് ലഭിക്കുമെന്ന് എമിറേറ്റ്സ് പാസ്പോർട്ട് അതോറിറ്റി അറിയിച്ചു.

യുഎഇ പൗരത്വം ലഭിച്ച മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളുടെ പാസ്പോർട്ടും തുല്യകാലയളവിലേക്ക് പുതുക്കും. മബ്റൂക് മാ യാക് എന്ന പ്ലാറ്റ്ഫോമിലൂടെ അപേക്ഷിച്ചാൽ നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവ ഉടൻ തന്നെ വിതരണം ചെയ്യുമെന്നും അറിയിച്ചു.

]]>
https://www.chandrikadaily.com/uae-passport-validity-increased-to-10-years-foreigners-who-have-got-citizenship-are-also-benefited.html/feed 0
പ്രജ്വല്‍ രേവണ്ണയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാണം; കേന്ദ്രത്തിന് കത്തയച്ച് കര്‍ണാടക സര്‍ക്കാര്‍ https://www.chandrikadaily.com/prajwal-revannas-passport-should-be-cancelled-karnataka-govt-has-written-to-the-centre.html https://www.chandrikadaily.com/prajwal-revannas-passport-should-be-cancelled-karnataka-govt-has-written-to-the-centre.html#respond Wed, 22 May 2024 05:50:56 +0000 https://www.chandrikadaily.com/?p=298321 ബെംഗളൂരു: ലൈംഗിക അതിക്രമകേസ് പ്രതി പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയാണ് ഇക്കാര്യം അറിയിച്ചത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയാല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ പ്രജ്വല്‍ നിര്‍ബന്ധിതനാവുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

കഴിഞ്ഞ 27നാണ് പ്രജ്വല്‍ ജര്‍മനിയിലേക്ക് പോയത്. ലൈംഗിക അതിക്രമകേസ് അന്വേഷിക്കുന്ന എസ്.ഐ.ടി പ്രജ്വലിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് വിവരമില്ല. എസ്.ഐ.ടി ലുക്ക് ഔട്ട് നോട്ടീസും ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം മടങ്ങി വരുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും പ്രജ്വല്‍ തിരിച്ചെത്തിയില്ല.

മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് ആചാര്യനുമായ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ. ഇവരുടെ വീട്ടില്‍ജോലിക്കാരിയായിരുന്ന 47കാരിയാണ് ആദ്യമായി പരാതിയുമായി രംഗത്തെത്തിയത്. വീട്ടുജോലിക്കാരായ സ്ത്രീകളെ പ്രജ്വലും രേവണ്ണയും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും വീഡിയോ പകര്‍ത്തുകയും ചെയ്‌തെന്നാണ് പരാതിയിലുളളത്. പേടി കാരണം ഇത്രകാലം സഹിച്ച പ്രയാസം പ്രജ്വലിനെതിരെ എസ്.ഐ.ടി അന്വേഷണം ആരംഭിച്ച വേളയില്‍ വെളിപ്പെടുത്തുകയായിരുന്നു. പരാതിയില്‍ ഒരേ സ്ത്രീയെ നിരന്തരം ബലാത്സംഗം ചെയ്യല്‍, അതിക്രമം, പൊതുപ്രവര്‍ത്തകയോട് ലൈഗികവേഴ്ച ആവശ്യപ്പെടുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എസ്.ഐ.ടി കേസെടുത്തത്.

]]>
https://www.chandrikadaily.com/prajwal-revannas-passport-should-be-cancelled-karnataka-govt-has-written-to-the-centre.html/feed 0
പൊതുമുതൽ നശിപ്പിക്കുന്നു, പാസ്പോർ‌ട്ടും വിസയും റ​ദ്ദാക്കും; കർഷകർക്കെതിരെ ഹരിയാന പൊലീസ് https://www.chandrikadaily.com/destroying-public-property-canceling-passports-and-visas-haryana-police-against-farmers.html https://www.chandrikadaily.com/destroying-public-property-canceling-passports-and-visas-haryana-police-against-farmers.html#respond Thu, 29 Feb 2024 04:54:55 +0000 https://www.chandrikadaily.com/?p=291729 സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കടുത്ത നടപടിയുമായി ഹരിയാന പൊലീസ്. ശംഭു അതിര്‍ത്തിയില്‍ സമരം ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ നിര്‍ദേശം . തിരിച്ചറിഞ്ഞവരുടെ വിവരങ്ങള്‍ ഹരിയാന പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ദില്ലി ചലോ മാര്‍ച്ചിന്റെ ഭാവി ഇന്നറിയാം. സമരത്തിന്റെ അടുത്ത ഘട്ടം കര്‍ഷക നേതാക്കള്‍ ഇന്ന് പ്രഖ്യാപിക്കും. കൂടിയാലോചനകള്‍ക്ക് ശേഷമാകും പ്രഖ്യാപനം. സംയുക്ത കിസാന്‍ മോര്‍ച്ച സമര സമിതിയുമായി ചര്‍ച്ച നടത്താന്‍ രൂപീകരിച്ച ആറംഗ സംഘം സമരസമിതി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തും.

ദേശീയ തലസ്ഥാനത്തേക്കുള്ള മാർച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിനെത്തുടർന്ന് ഫെബ്രുവരി 13 മുതൽ പഞ്ചാബിൽ നിന്നുള്ള കർഷകർ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ഖനൗരി, ശംഭു പോയിൻ്റുകളിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. വിളകൾക്ക് മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി, കാർഷിക കടം എഴുതിത്തള്ളൽ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത്.

]]>
https://www.chandrikadaily.com/destroying-public-property-canceling-passports-and-visas-haryana-police-against-farmers.html/feed 0