<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>patients &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/patients/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 11 Jun 2024 11:38:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>patients &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രോഗികളുടെ വിവരം സൂക്ഷിക്കുന്നതില്&#x200d; ആശുപത്രികള്&#x200d; കൂടുതല്&#x200d; ജാഗ്രതാ പുലര്&#x200d;ത്തണമെന്ന് വിദഗ്ദര്&#x200d;</title>
		<link>https://www.chandrikadaily.com/hospitals-should-be-more-vigilant-in-keeping-patient-information-experts-say.html</link>
					<comments>https://www.chandrikadaily.com/hospitals-should-be-more-vigilant-in-keeping-patient-information-experts-say.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 11 Jun 2024 11:38:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[data]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[patients]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299892</guid>

					<description><![CDATA[തിരുവനന്തപുരം: കേരളത്തിലെ ആശുപത്രികളില്&#x200d; ഡാറ്റാ സംരക്ഷണത്തിന് കൂടുതല്&#x200d; കാര്യക്ഷമമായ നടപടികള്&#x200d; സ്വീകരിക്കണമെന്ന് ആരോഗ്യ സാങ്കേതിക മേഖലയിലുള്ള വിദഗ്ദര്&#x200d; അഭിപ്രായപെട്ടു. തിരുവനന്തപുരത്തെ വ്യവസായ സംരംഭകരുടെ കൂട്ടായ്മ ആയ കിച്ചന്റെ നേതൃത്തിലാണ് രോഗികളുടെ വിവര ശേഖരണ സുരക്ഷിതത്വത്തെ കുറിച്ചുള്ള സെമിനാര്&#x200d; തലസ്ഥാന നഗരത്തില്&#x200d; നടന്നത്. ആര്&#x200d;സിസിയില്&#x200d; ഉള്&#x200d;പ്പടെ ഉണ്ടായ സൈബര്&#x200d; ആക്രമണവും ഡാറ്റാ ബാങ്കില്&#x200d; നിന്ന് രോഗികളുടെ വിവരങ്ങള്&#x200d; ചോര്&#x200d;ന്നതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്&#x200d; ആദ്യമായി രോഗികളുടെ വിവരം സംരക്ഷിക്കുന്നത് സംബന്ധിച്ച് സെമിനാര്&#x200d; സംഘടിപ്പിച്ചത്. ഡാറ്റാ സുരക്ഷാ സംവിധാനങ്ങള്&#x200d; വികസിപ്പിക്കുമ്പോള്&#x200d; രോഗിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തിലെ ആശുപത്രികളില്&#x200d; ഡാറ്റാ സംരക്ഷണത്തിന് കൂടുതല്&#x200d; കാര്യക്ഷമമായ നടപടികള്&#x200d; സ്വീകരിക്കണമെന്ന് ആരോഗ്യ സാങ്കേതിക മേഖലയിലുള്ള വിദഗ്ദര്&#x200d; അഭിപ്രായപെട്ടു. തിരുവനന്തപുരത്തെ വ്യവസായ സംരംഭകരുടെ കൂട്ടായ്മ ആയ കിച്ചന്റെ നേതൃത്തിലാണ് രോഗികളുടെ വിവര ശേഖരണ സുരക്ഷിതത്വത്തെ കുറിച്ചുള്ള സെമിനാര്&#x200d; തലസ്ഥാന നഗരത്തില്&#x200d; നടന്നത്. ആര്&#x200d;സിസിയില്&#x200d; ഉള്&#x200d;പ്പടെ ഉണ്ടായ സൈബര്&#x200d; ആക്രമണവും ഡാറ്റാ ബാങ്കില്&#x200d; നിന്ന് രോഗികളുടെ വിവരങ്ങള്&#x200d; ചോര്&#x200d;ന്നതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്&#x200d; ആദ്യമായി രോഗികളുടെ വിവരം സംരക്ഷിക്കുന്നത് സംബന്ധിച്ച് സെമിനാര്&#x200d; സംഘടിപ്പിച്ചത്.</p>
<p>ഡാറ്റാ സുരക്ഷാ സംവിധാനങ്ങള്&#x200d; വികസിപ്പിക്കുമ്പോള്&#x200d; രോഗിയുടെ ക്ഷേമം പ്രധാനമായിരിക്കണമെന്ന് സെമിനാര്&#x200d; ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോക്ടറും വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടറുമായ ഡോ.ദിവ്യ എസ് അയ്യര്&#x200d; പറഞ്ഞു. രോഗ വിവരങ്ങള്&#x200d; സുരക്ഷിതമായി ഇരിക്കുക എന്നുള്ളത് രോഗികളുടെ അവകാശമാണെന്നും ഡോ.ദിവ്യ എസ് അയ്യര്&#x200d; കൂട്ടി ചേര്&#x200d;ത്തു.</p>
<p>ടൈ കേരളയും കേരള സ്റ്റാര്&#x200d;ട്ടപ്പ് മിഷനും ഡോ.ജിജ്ജീസ് മില്യണ്&#x200d; ഡോളര്&#x200d; സ്മൈല്&#x200d; ഡെന്റല്&#x200d; ക്ലിനിക്കും ആയിരുന്നു സെമിനാറിന്റെ മറ്റു സംഘാടകര്&#x200d;. ഇന്ത്യയിലെ ആദ്യത്തെ വനിതാ സൈബര്&#x200d; ക്രൈം ഇന്&#x200d;വെസ്റ്റിഗേറ്ററായ ഡോ. പട്ടത്തില്&#x200d; ധന്യ മേനോന്&#x200d;, ഡോ. ജിജ്ജിസ് മില്യണ്&#x200d; ഡോളര്&#x200d; സ്മൈല്&#x200d; ഡെന്റല്&#x200d; ക്ലിനിക്കിലെ ചീഫ് ഡെന്റല്&#x200d; സര്&#x200d;ജന്&#x200d; ഡോ. ജിജി ജോര്&#x200d;ജ്ജ് എംഡിഎസ്, ട്രിനിറ്റി കോളജ് സ്ട്രാറ്റജിക് ഡയറക്ടറും പ്രിന്&#x200d;സിപ്പലുമായ ഡോ. അരുണ്&#x200d; സുരേന്ദ്രന്&#x200d; എന്നിവര്&#x200d; സെമിനാറില്&#x200d; പങ്കെടുത്തു.ഡാറ്റാ സുരക്ഷയ്ക്കും ഗുണനിലവാര മാനേജ്മെന്റിനുമുള്ള ഐഎസ്ഒ സര്&#x200d;ട്ടിഫിക്കറ്റ് ISO 27001 സർട്ടിഫിക്കേഷൻ<br />
ഡോ. ജിജി മില്യണ്&#x200d; ഡോളര്&#x200d; സ്മൈല്&#x200d; ഡെന്റല്&#x200d; ക്ലിനിക്കിന് ചടങ്ങിൽ കൈമാറി.ഇന്ത്യയിൽ ആദ്യമായാണ് ഒരു ക്ലിനിക്കിന് ഇത്തരത്തിൽ അംഗീകാരം ലഭിക്കുന്നത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hospitals-should-be-more-vigilant-in-keeping-patient-information-experts-say.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈല്&#x200d; വൈദ്യുതി വിഛേദിച്ചു; ഗസ്സ ആശുപത്രിയില്&#x200d; ചികിത്സയിലിരുന്ന രോഗികള്&#x200d; മരിച്ചു</title>
		<link>https://www.chandrikadaily.com/1israel-cuts-power-patients-receiving-treatment-at-gaza-hospital-died-after-power-cut-patients-who-were-being-treated-at-gaza-hospital-died.html</link>
					<comments>https://www.chandrikadaily.com/1israel-cuts-power-patients-receiving-treatment-at-gaza-hospital-died-after-power-cut-patients-who-were-being-treated-at-gaza-hospital-died.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 17 Feb 2024 08:36:20 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[cut power]]></category>
		<category><![CDATA[died]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[patients]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290653</guid>

					<description><![CDATA[സംഭവം അപലപനീയമാണെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>ഗസ്സയിലെ ഖാന്&#x200d; യൂനിസിലെ നസ്സര്&#x200d; ആശുപത്രിയില്&#x200d; 5 രോഗികള്&#x200d; മരിച്ചു. ഇസ്രാഈല്&#x200d; വൈദ്യുതി ബന്ധം വിഛേദിച്ചതിനെ തുടര്&#x200d;ന്നാണ് രോഗികള്&#x200d; മരിച്ചതെന്നാണ് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. സംഭവം അപലപനീയമാണെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചു.</p>
<p>വ്യാഴാഴ്ച ഇസ്രാഈല്&#x200d; ഡിഫന്&#x200d;സ് ഫോഴ്സ് നിരവധി പേരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഖാന്&#x200d; യൂനിസിലെ ആശുപത്രിയില്&#x200d; വൈദ്യുതി ബന്ധം വിഛേദിച്ചത്. വെള്ളം ചൂടാക്കാനും ഭക്ഷണത്തിലും പോലും വൈദ്യുതിയില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതിനിടെ ആശുപത്രിയില്&#x200d; രണ്ട് ഗര്&#x200d;ഭിണികള്&#x200d; പ്രസവിക്കുകയും ചെയ്തു.</p>
<p>അതേസമയം ഗസ്സയ്‌ക്കെതിരായി വെടിനിര്&#x200d;ത്തലിന് പ്രേരിപ്പിക്കുമ്പോഴും കൂടുതല്&#x200d; ബോംബുകളും ആയുധങ്ങളും ഇസ്രയേലിലേക്ക് അയയ്ക്കാന്&#x200d; അമേരിക്ക തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്&#x200d;ട്ട്. എം.കെ-82 500 പൗണ്ട് (227kg) ബോംബുകളും കെ.എം.യു-572 ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂണിയന്&#x200d;സും ഉള്&#x200d;പ്പെടുന്നതാണ് ആയുധങ്ങളെന്ന് വാള്&#x200d;സ്ട്രീറ്റ് ജേണല്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. എഫ്എംയു-139 ബോംബുകള്&#x200d; അയക്കുന്ന കാര്യവും യുഎസ് പരിഗണിക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് ഡോളര്&#x200d; വിലമതിക്കുന്ന സൈനിക സഹായമാണ് യുഎസ് ഇസ്രയേലിന് നല്&#x200d;കാനൊരുങ്ങുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1israel-cuts-power-patients-receiving-treatment-at-gaza-hospital-died-after-power-cut-patients-who-were-being-treated-at-gaza-hospital-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറം ജില്ലയില്&#x200d; മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വര്&#x200d;ധിക്കുന്നു</title>
		<link>https://www.chandrikadaily.com/the-number-of-yellow-fever-patients-is-increasing-in-malappuram-district.html</link>
					<comments>https://www.chandrikadaily.com/the-number-of-yellow-fever-patients-is-increasing-in-malappuram-district.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 11 Feb 2024 10:58:17 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Water]]></category>
		<category><![CDATA[increasing]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[patients]]></category>
		<category><![CDATA[yellow fever]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290134</guid>

					<description><![CDATA[ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം പത്ത് ദിവസത്തിനിടെ 50 പേര്&#x200d;ക്ക് ഹെപ്പറ്റൈറ്റിസ് എ-യും അഞ്ചുപേര്&#x200d;ക്ക് ഹെപ്പറ്റൈറ്റിസ് ബി-യും സ്ഥിരീകരിച്ചു.]]></description>
										<content:encoded><![CDATA[<p>ജില്ലയില്&#x200d; മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വലിയതോതില്&#x200d; ഉയരുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം പത്ത് ദിവസത്തിനിടെ 50 പേര്&#x200d;ക്ക് ഹെപ്പറ്റൈറ്റിസ് എ-യും അഞ്ചുപേര്&#x200d;ക്ക് ഹെപ്പറ്റൈറ്റിസ് ബി-യും സ്ഥിരീകരിച്ചു. ഇതിനേക്കാള്&#x200d; കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നുണ്ടെന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
<p>ഇക്കാലയളവില്&#x200d; കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; മാത്രം അമ്പതോളം ജീവനക്കാര്&#x200d;ക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. കൊണ്ടോട്ടി, പള്ളിക്കല്&#x200d; ബസാര്&#x200d; ഭാഗങ്ങളില്&#x200d; ക്വാര്&#x200d;ട്ടേഴ്‌സുകളില്&#x200d; താമസിക്കുന്നവര്&#x200d;ക്കാണ് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചത്. കൊണ്ടോട്ടി മുനിസിപ്പിലാറ്റിയിലും പരിസര പ്രദേശങ്ങളിലും നൂറിലധികം പേര്&#x200d; രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.</p>
<p>ആരോഗ്യ വകുപ്പിന്റെ ടീമുകള്&#x200d; രണ്ടുദിവസമായി ഇവിടം കേന്ദ്രീകരിച്ച് പരിശോധനയും ബോധവത്കരണ പ്രവര്&#x200d;ത്തനങ്ങളുമായി രംഗത്തുണ്ട്. കിണറുകളില്&#x200d; സെപ്റ്റിക് മാലിന്യം കലര്&#x200d;ന്നതാണ് മഞ്ഞപ്പിത്തം കൂടാന്&#x200d; കാരണം. കിണറുകളില്&#x200d; ജലവിതാനം കുറഞ്ഞതോടെ ചെരിഞ്ഞ പ്രദേശങ്ങളില്&#x200d; നിന്ന് സെപ്റ്റിക് മാലിന്യങ്ങള്&#x200d; താഴേക്ക് ഊര്&#x200d;ന്നിറങ്ങിറങ്ങിയതാണ് രോഗവ്യാപനത്തിന് വഴിവച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ആശ പ്രവര്&#x200d;ത്തകരുടെ സഹായത്തോടെ രോഗബാധിത പ്രദേശങ്ങളിലെ ജലസ്രോതസുകളില്&#x200d; സൂപ്പര്&#x200d; ക്ലോറിനേഷന്&#x200d; നടത്തുന്നുണ്ട്.</p>
<p><strong>മടിക്കല്ലേ ചികിത്സയ്ക്ക്</strong></p>
<p>രോഗലക്ഷണങ്ങള്&#x200d; കണ്ടാല്&#x200d; സ്വയം ചികിത്സ ഒഴിവാക്കി വേഗത്തില്&#x200d; വൈദ്യസഹായം തേടാനും ഒറ്റമൂലി ചികിത്സകള്&#x200d; ഒഴിവാക്കാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പേകുന്നുണ്ട്. മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന വൈറല്&#x200d; രോഗമാണ് മഞ്ഞപ്പിത്തം. കിണറിലെ വെള്ളം മലിനമാകുമ്പോള്&#x200d; അതു വഴിയും മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും വിവാഹം,? സത്കാര വേളകളിലും മറ്റും ഉപയോഗിക്കുന്ന കൊമേഴ്‌സ്യല്&#x200d; ഐസിലൂടെയും സെപ്റ്റിക് ടാങ്കുകളിലെ ചോര്&#x200d;ച്ച മുഖേനയുമാണ് മഞ്ഞപ്പിത്തം പ്രധാനമായും പടരുന്നത്.</p>
<p><strong>ഈ ലക്ഷണങ്ങള്&#x200d; ശ്രദ്ധിക്കണം</strong></p>
<p>പനിയും വിശപ്പില്ലായ്മയും ഓക്കാനവും ഛര്&#x200d;ദിയും ശക്തമായ ക്ഷീണവും ദഹനക്കേടും കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നതും മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങളാണ്.<br />
രക്ത പരിശോധനയിലൂടെ മാത്രമേ രോഗനിര്&#x200d;ണയം പൂര്&#x200d;ണമായി സ്ഥിരീകരിക്കാനാവൂ.<br />
സാധാരണഗതിയില്&#x200d; രോഗാണു ശരീരത്തിലെത്തി രണ്ടാഴ്ചയോളം കഴിഞ്ഞാണ് രോഗമുണ്ടാകുന്നതെങ്കിലും ചിലപ്പോള്&#x200d; ഇത് ഒരാഴ്ച മുതല്&#x200d; മൂന്നാഴ്ച വരെയാവാം.<br />
കിണറുകളില്&#x200d; സൂപ്പര്&#x200d; ക്ലോറിനേഷന്&#x200d; വേഗത്തിലാക്കിയിട്ടുണ്ട്. ഹോട്ടലുകളില്&#x200d; പരിശോധന ശക്തമാക്കി. രോഗ വ്യാപനത്തിന് വഴിയൊരുക്കിയാല്&#x200d; ശക്തമായ നടപടിയെടുക്കും. ചൂട് കനത്തതോടെ ചുടുവെള്ളത്തിന് പകരം പച്ചവെള്ളം കുടിക്കുന്ന ശീലം വര്&#x200d;ദ്ധിച്ചത് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-number-of-yellow-fever-patients-is-increasing-in-malappuram-district.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീടിന്റെ അകത്തളങ്ങളില്&#x200d; നിന്ന് കാഴ്ചകളുടെ വെട്ടത്തേക്ക് പാലിയേറ്റീവ് കെയര്&#x200d; രോഗികളുമായി ഒരു സ്വപ്‌ന യാത്ര യാഥാര്&#x200d;ത്ഥ്യമാക്കിയത് വ്യവസായി പ്രമുഖന്&#x200d; സഫാരി സൈനുല്&#x200d; ആബിദീന്&#x200d;</title>
		<link>https://www.chandrikadaily.com/from-the-interiors-of-the-home-to-the-cutting-edge-of-the-sights-a-dream-journey-with-palliative-care-patients-has-come-true-as-businessman-safari-zainul-abideen.html</link>
					<comments>https://www.chandrikadaily.com/from-the-interiors-of-the-home-to-the-cutting-edge-of-the-sights-a-dream-journey-with-palliative-care-patients-has-come-true-as-businessman-safari-zainul-abideen.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 15 Jan 2024 15:22:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[afari Zainul Abideen]]></category>
		<category><![CDATA[businessman]]></category>
		<category><![CDATA[patients]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288044</guid>

					<description><![CDATA[കഴിഞ്ഞ ദിവസം പാലിയേറ്റിവ് സന്ദര്&#x200d;ശിച്ച അവസരത്തില്&#x200d; അദ്ദേഹം നല്&#x200d;കിയ വാഗ്ദാനമാണ് യാഥാര്&#x200d;ഥ്യമാക്കിയത്.]]></description>
										<content:encoded><![CDATA[<p>പാനൂര്&#x200d;: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കിടപ്പു രോഗികള്&#x200d;ക്കും ബന്ധുക്കള്&#x200d;ക്കും വന്ദേ ഭാരത് ട്രെയിന്&#x200d; യാത്രയൊരുക്കി പാനൂര്&#x200d; പാലിയേറ്റീവ് കെയര്&#x200d;. സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്&#x200d; കെ. സൈനുല്&#x200d; ആബിദാണ് യാത്രക്കാവശ്യമായ സൗകര്യങ്ങള്&#x200d; ഒരുക്കി നല്&#x200d;കിയത്. കഴിഞ്ഞ ദിവസം പാലിയേറ്റിവ് സന്ദര്&#x200d;ശിച്ച അവസരത്തില്&#x200d; അദ്ദേഹം നല്&#x200d;കിയ വാഗ്ദാനമാണ് യാഥാര്&#x200d;ഥ്യമാക്കിയത്.</p>
<p>കണ്ണൂര്&#x200d; റെയില്&#x200d;വേ സ്റ്റേഷനില്&#x200d; വന്ദേ ഭാരത് യാത്രക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്&#x200d; ഫ്‌ളാഗ് ഓഫ് നല്&#x200d;കി. മാറാരോഗങ്ങള്&#x200d; മൂലം വീടിന്റെ അകത്തളങ്ങളിലേക്ക് മാറ്റപ്പെട്ടു പോയ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഏറെ നാളത്തെ സ്വപ്‌നങ്ങളാണ് ഇത്തരം സുമന്‌സ്‌കരുടെ മുന്&#x200d;കൈയില്&#x200d; യാഥാര്&#x200d;ത്ഥ്യമാകുന്നതെന്ന് കടന്നപ്പള്ളി മന്ത്രി പറഞ്ഞു.</p>
<p>സ്വാന്ത്വ പരിചരണ വളണ്ടിയേര്&#x200d;സിനൊപ്പം വന്ദേ ഭാരത് ട്രെയിനിലെ അടുത്ത ബോഗിയില്&#x200d; യാത്രക്കാരനായിരുന്ന ഹജ്ജ്കമ്മിറ്റി ചെയര്&#x200d;മാന്&#x200d; എ പി അബ്ദുള്ളക്കുട്ടി സംഘത്തോടൊപ്പം സമയം ചിലവഴിച്ചു. ഒരു ബോഗി മുഴുവന്&#x200d; ബുക്ക് ചെയ്തായിരുന്നു യാത്ര.</p>
<p>കഴിഞ്ഞ ഏഴ് വര്&#x200d;ഷമായി പാനൂര്&#x200d; മുസ്ലിം വെല്&#x200d;ഫെയര്&#x200d; അസോസിയേഷന്റെ കീഴില്&#x200d; നൂറുകണക്കിന് കിടപ്പു രോഗികള്&#x200d;ക്ക് സാന്ത്വന പരിചരണം നടത്തി വരികയാണ് പാനൂര്&#x200d; പാലിയേറ്റീവ്.. കാന്&#x200d;സര്&#x200d; ,സ്‌ട്രോക്ക് ,ലിവര്&#x200d; ,വാര്&#x200d;ധക്യസഹജമായ അസുഖങ്ങള്&#x200d; ബാധിച്ച് വീടുകളില്&#x200d; ജീവിതത്തെ തളച്ചിടപ്പെട്ട നിസഹരായ രോഗികളെയാണ് ഡോക്ടര്&#x200d;മാര്&#x200d; ,നഴ്‌സുമാര്&#x200d; ,വളണ്ടിയര്&#x200d;മാര്&#x200d; എന്നിവര്&#x200d; വീടുകളില്&#x200d; ചെന്ന് പാലിയേറ്റീവ് പരിചരണം നല്&#x200d;കി വരുന്നത്.</p>
<p>കിടപ്പു രോഗികളെയും ബന്ധുക്കളെയും ഉല്ലാസ യാത്രകള്&#x200d; നടത്തിയും സംഗമങ്ങള്&#x200d; നടത്തി കലാ പരിപാടികളിലൂടെയും ആനന്ദിപ്പിക്കുന്ന പ്രവര്&#x200d;ത്തനങ്ങളും വര്&#x200d;ഷങ്ങളായി വെല്&#x200d;ഫെയര്&#x200d; അസോസിയേഷന്&#x200d; നടത്തി വരുന്നുണ്ട്.</p>
<p>ഈ കൊല്ലത്തെ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി പാനൂര്&#x200d; പാലിയേറ്റീവ് പരിചരണം നടത്തി വരുന്ന രോഗികളെയും ബന്ധുക്കളെയും കണ്ണൂര്&#x200d; &#8211; കോഴിക്കോട് വന്ദേ ഭാരത് ട്രെയിന്&#x200d; യാത്രയും ശേഷം കോഴിക്കോട് ബീച്ചില്&#x200d; കലാ പരിപാടികളുമായി സമയം ചിലവഴിച്ചു.</p>
<p>കോഴിക്കോട്ടെ ഗോകുലം മാളും സന്ദര്&#x200d;ശിച്ച് നാട്ടിലേക്ക് തിരിച്ചു.</p>
<p>ഒരു വീട്ടിലെ മൂന്ന് സഹോദരന്&#x200d;മാര്&#x200d; വര്&#x200d;ഷങ്ങളായി വീല്&#x200d; ചെയറിലാണ് ജീവിതം. കുടുംബങ്ങളില്&#x200d; നടക്കുന്ന ആഘോഷ പരിപാടികളില്&#x200d; പോലും പങ്കെടുക്കാന്&#x200d; സാധിക്കാത്ത കുറെ മനുഷ്യരാണ് പാനൂര്&#x200d; പാലിയേറ്റീവിലൂടെ പുറം ലോകത്തെ ആസ്വദിച്ചത്.</p>
<p>ശൂന്യമായ ഭാവിയുടെ മുമ്പില്&#x200d; ജീവിതത്തെ മുന്നോട്ട് നീക്കുന്നവര്&#x200d;ക്ക് ഇത്തരം പരിപാടികള്&#x200d; നാളെയുടെ ദിവസങ്ങളിലേക്ക് ഊര്&#x200d;ജം പകരുന്നതായി മാറി.</p>
<p>പി പി സുലൈമാന്&#x200d; ഹാജി ,ബേങ്കില്&#x200d; ഹനീഫ ,നെല്ലൂര്&#x200d; സമീര്&#x200d; ,കെ എം റയീസ് ,അനസ് മുബാറക് ,പുത്തൂര്&#x200d; അബ്ദുള്ള ഹാജി ,സലാം പുത്തൂര്&#x200d; ,അയ്യൂബ് ,ഹിഷാം ,നിഹാല്&#x200d; , ബനാസര്&#x200d; ,ശരീഫ് പി പി ,നയീം മൊട്ടത്ത് ,വാഹിദ് പാനൂര്&#x200d;, ഷാഹിന സലാം ,ജസീല ,മുംതസ് , ജമീല, നജീറ ,ഷക്കീല, ഫാത്തിമ ,ഷാനിമ, ബനാസര്&#x200d; എന്നിവര്&#x200d; യാത്ര സംഘത്തിന് നേതൃത്വം നല്&#x200d;കി</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/from-the-interiors-of-the-home-to-the-cutting-edge-of-the-sights-a-dream-journey-with-palliative-care-patients-has-come-true-as-businessman-safari-zainul-abideen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്&#x200d; വീണ്ടും വര്&#x200d;ധന</title>
		<link>https://www.chandrikadaily.com/another-increase-in-the-number-of-kovid-patients-in-the-capital.html</link>
					<comments>https://www.chandrikadaily.com/another-increase-in-the-number-of-kovid-patients-in-the-capital.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 01 Dec 2023 02:57:23 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Another increase]]></category>
		<category><![CDATA[capital]]></category>
		<category><![CDATA[covid]]></category>
		<category><![CDATA[number]]></category>
		<category><![CDATA[patients]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284609</guid>

					<description><![CDATA[71 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.]]></description>
										<content:encoded><![CDATA[<p>തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്&#x200d; വീണ്ടും വര്&#x200d;ധന. ഇന്നലെ മാത്രം 21 പേര്&#x200d;ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6 പേരെ ചികിത്സയില്&#x200d; പ്രവേശിപ്പിച്ചു. 71 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്&#x200d; വര്&#x200d;ധനയുണ്ട്. തിരുവനന്തപുരം ജില്ലയില്&#x200d; ആണ് ഏറ്റവും കൂടുതലുള്ളത്.</p>
<p>ശ്വാസതടസം ഉള്&#x200d;പ്പെടെ ലക്ഷണങ്ങള്&#x200d; ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്&#x200d; കൂടുതലായി ഉണ്ടാവുന്നത്.</p>
<p>ആര്&#x200d;ടിപിസി ആര്&#x200d; പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. പുതിയ വകഭേദമാണോ എന്ന് അറിയുന്നതിനും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.</p>
<p>ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്&#x200d; അടക്കം എടുത്തതിനാല്&#x200d; ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്&#x200d; പറയുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/another-increase-in-the-number-of-kovid-patients-in-the-capital.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അല്&#x200d;ശിഫ ആശുപത്രി ഐ.സി.യുവിലെ മുഴുവന്&#x200d; രോഗികളും മരിച്ചു;കെട്ടിടങ്ങള്&#x200d; തകര്&#x200d;ത്ത് ഇസ്രാഈല്&#x200d;</title>
		<link>https://www.chandrikadaily.com/all-the-patients-in-the-alshifa-hospital-icu-died-israel-demolished-the-buildings.html</link>
					<comments>https://www.chandrikadaily.com/all-the-patients-in-the-alshifa-hospital-icu-died-israel-demolished-the-buildings.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 Nov 2023 17:19:41 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[alshifa hospital]]></category>
		<category><![CDATA[icu]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[news]]></category>
		<category><![CDATA[palestene]]></category>
		<category><![CDATA[patients]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283359</guid>

					<description><![CDATA[ന്ന് ഉച്ചയ്ക്കുശേഷം ആശുപത്രിയില്&#x200d; വെടിവയ്പ്പുണ്ടായതായി മാധ്യമപ്രവര്&#x200d;ത്തകര്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.]]></description>
										<content:encoded><![CDATA[<p>ഫലസ്തീനിലെ ഏറ്റവും വലിയ ആശുപത്രിയായ അല്&#x200d;ശിഫയില്&#x200d; കുരുതി തുടര്&#x200d;ന്ന് ഇസ്രാഈല്&#x200d;. ആശുപത്രിയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ച് ആണ് ഇസ്രാഈല്&#x200d; ആക്രമണം. തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന രോഗികളെല്ലാം മരിച്ചെന്നാണ് ആശുപത്രിവൃത്തങ്ങള്&#x200d; നല്&#x200d;കുന്ന വിവരം. കെട്ടിടത്തിന്റെ ഭാഗങ്ങള്&#x200d; ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ചു തകര്&#x200d;ക്കുകയും ചെയ്തിട്ടുണ്ട്.</p>
<p>ബുധനാഴ്ച രാവിലെയാണ് ഇസ്രാഈല്&#x200d; സൈന്യം അല്&#x200d;ശിഫയിലെത്തിയത്. ഇന്ന് ഉച്ചയ്ക്കുശേഷം ആശുപത്രിയില്&#x200d; വെടിവയ്പ്പുണ്ടായതായി മാധ്യമപ്രവര്&#x200d;ത്തകര്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ആശുപത്രി കെട്ടിടങ്ങള്&#x200d; തകര്&#x200d;ക്കുകയും ചെയ്തു. അകത്തേക്കുള്ള ജലവിതരണ- വൈദ്യുതിബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അകത്തേക്ക് ഭക്ഷണവും കടത്തിവിടുന്നില്ല.</p>
<p>രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം കടുത്ത പട്ടിണിയിലാണെന്ന് ആശുപത്രി ഡയരക്ടര്&#x200d; മുഹമ്മദ് അബു സല്&#x200d;മിയ പറഞ്ഞു. വൈദ്യുതിബന്ധം വേര്&#x200d;പ്പെട്ടതിനു പിന്നാലെ തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന 22 പേരാണു മരിച്ചത്. ആശുപത്രിയെ സൈന്യം ഉപരോധിച്ചിരിക്കുകയാണെന്നും കടുത്ത യുദ്ധ കുറ്റകൃത്യമാണിതെന്നും സല്&#x200d;മിയ പറഞ്ഞു.</p>
<p>നിലവില്&#x200d; വടക്കന്&#x200d; ഗസ്സയില്&#x200d; ഒരേയൊരു ആശുപത്രിയാണു പ്രവര്&#x200d;ത്തിക്കുന്നതെന്ന് യു.എന്&#x200d; അറിയിച്ചു. ബാക്കി 23 ആശുപത്രികളും പ്രവര്&#x200d;ത്തനരഹിതമായിരിക്കുകയാണ്. ഇവിടെ ജല ഭക്ഷണ വിതരണമെല്ലാം പ്രതിസന്ധിയിലാണെന്നും യു.എന്&#x200d; റിലീഫ് വിഭാഗം തലവന്&#x200d; മാര്&#x200d;ട്ടിന്&#x200d; ഗ്രിഫിത്ത്‌സ് പറയുന്നു. സിവിലിയന്മാര്&#x200d;ക്ക് ഇവിടെനിന്നു രക്ഷപ്പെടാന്&#x200d; അനിശ്ചിതകാലത്തേക്ക് ആക്രമണം നിര്&#x200d;ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/all-the-patients-in-the-alshifa-hospital-icu-died-israel-demolished-the-buildings.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് പകര്&#x200d;ച്ചപ്പനി കുതിക്കുന്നു; പനിബാധിതരുടെ പ്രതിദിന എണ്ണം 15,000ലേക്ക് കടന്നു</title>
		<link>https://www.chandrikadaily.com/contagious-fever-is-rampant-in-the-state-daily-number-of-fever-patients-crossed-15000.html</link>
					<comments>https://www.chandrikadaily.com/contagious-fever-is-rampant-in-the-state-daily-number-of-fever-patients-crossed-15000.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 27 Jun 2023 04:27:21 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fever]]></category>
		<category><![CDATA[health]]></category>
		<category><![CDATA[news]]></category>
		<category><![CDATA[patients]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261625</guid>

					<description><![CDATA[സംസ്ഥാനത്ത് പകര്&#x200d;ച്ചപ്പനി കുതിച്ച് ഉയരുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം 15,000ലേക്ക് ഉയരുന്നു. ഇന്നലെ 15493 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറത്തുമാത്രം ഇന്നലെ 2804 പേര്&#x200d;ക്ക് പനി ബാധിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്&#x200d; ജില്ലകളിലും ഇന്നലെ ആയിരത്തില്&#x200d; അധികം പേര്&#x200d; പനി ബാധിച്ച് ചികിത്സ തേടി. ഇന്നലെ സംസ്ഥാനത്ത് 55 പേര്&#x200d;ക്ക് ഡെങ്കിപ്പനി ബാധിച്ചു. 262 പേര്&#x200d; ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന രോഗലക്ഷണങ്ങളുമായി ആശുപത്രിയില്&#x200d; എത്തി. 3 പേര്&#x200d;ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്&#x200d;, [&#8230;]]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് പകര്&#x200d;ച്ചപ്പനി കുതിച്ച് ഉയരുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം 15,000ലേക്ക് ഉയരുന്നു. ഇന്നലെ 15493 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറത്തുമാത്രം ഇന്നലെ 2804 പേര്&#x200d;ക്ക് പനി ബാധിച്ചു.</p>
<p>തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്&#x200d; ജില്ലകളിലും ഇന്നലെ ആയിരത്തില്&#x200d; അധികം പേര്&#x200d; പനി ബാധിച്ച് ചികിത്സ തേടി. ഇന്നലെ സംസ്ഥാനത്ത് 55 പേര്&#x200d;ക്ക് ഡെങ്കിപ്പനി ബാധിച്ചു. 262 പേര്&#x200d; ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന രോഗലക്ഷണങ്ങളുമായി ആശുപത്രിയില്&#x200d; എത്തി. 3 പേര്&#x200d;ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്&#x200d;, 8 പേര്&#x200d;ക്ക് എലിപ്പനി ലക്ഷണങ്ങള്&#x200d; കണ്ടെത്തി.</p>
<p><strong>ഡെങ്കിപ്പനി ശ്രദ്ധിക്കേണ്ടവ</strong></p>
<p>ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്&#x200d; കണ്ടാല്&#x200d; ഉടന്&#x200d; തന്നെ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. നിര്&#x200d;ജ്ജലീകരണം ഒഴിവാക്കാന്&#x200d; ധാരാളം വെള്ളം കുടിക്കണം. പഴങ്ങള്&#x200d; കഴിക്കാനും പഴച്ചാറുകള്&#x200d; കുടിക്കാനും ശ്രദ്ധിക്കണം. പ്ലേറ്റ്‌ലെറ്റുകള്&#x200d; താഴ്ന്ന പോകാതെ ശ്രദ്ധിക്കേണ്ടതും വളരെ അത്യാവശ്യമാണ്.</p>
<p>വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. രോഗം ബാധിച്ചവരെ കൊതുക് വലയ്ക്കുള്ളില്&#x200d; കിടത്തുക, കൊതുക് നശീകരണം ഉറപ്പാക്കുക, വെള്ളം കെട്ടി നില്&#x200d;ക്കുന്നത് ഒഴിവാക്കുക, പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക, സ്വയം ചികിത്സ ഒഴിവാക്കുക എന്നിവയാണ് ആരോഗ്യ വകുപ്പിന്റെ നിര്&#x200d;ദ്ദേശങ്ങള്&#x200d;.</p>
<p><strong>ലക്ഷണങ്ങള്&#x200d;</strong></p>
<p>അതികഠിനമായ തലവേദനയും പനിയും ശരീരവേദനയുമൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്&#x200d;. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്&#x200d; ജീവന്&#x200d; വരെ അപകടത്തിലാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഡെങ്കിപ്പനി വൈറസ് ശരീരത്തിനുള്ളില്&#x200d; കയറിയാല്&#x200d; അഞ്ച് മുതല്&#x200d; എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് പ്രകടമാകുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങള്&#x200d; അതി തീവ്രമായ പനി, കടുത്ത തലവേദന, കണ്ണ് വേദന, കടുത്ത ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകള്&#x200d;, ഛര്&#x200d;ദ്ദി എന്നിങ്ങനെയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/contagious-fever-is-rampant-in-the-state-daily-number-of-fever-patients-crossed-15000.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
