pdp-bjp – Chandrika Daily https://www.chandrikadaily.com Mon, 16 Jul 2018 06:55:40 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg pdp-bjp – Chandrika Daily https://www.chandrikadaily.com 32 32 ജമ്മു കശ്മീരില്‍ പി.ഡി.പി എം.എല്‍.എമാരെ ചാക്കിട്ട് പിടിച്ച് വീണ്ടും അധികാരത്തിലേറാന്‍ ബി.ജെ.പി https://www.chandrikadaily.com/bjp-looking-to-reform-govt-in-kashmir.html https://www.chandrikadaily.com/bjp-looking-to-reform-govt-in-kashmir.html#respond Mon, 16 Jul 2018 06:54:10 +0000 http://www.chandrikadaily.com/?p=94723 ശ്രീനഗര്‍: പി.ഡി.പിയിലെ ആഭ്യന്തര പ്രശ്‌നം മുതലെടുത്ത് ജമ്മു കശ്മീരില്‍ വീണ്ടും അധികാരത്തിലേറാന്‍ ബി.ജെ.പി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പി.ഡി.പിയുടെ വിമത എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാറുണ്ടാക്കാനാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ശ്രമം. ബി.ജെ.പിക്ക് പിന്തുണ പരസ്യമായി പ്രഖാപിച്ച് വിമുത എം.എല്‍.എമാര്‍ രംഗത്തെത്തിയതോടെ കാര്യങ്ങളുടെ പോക്ക് പി.ഡി.പിയുടെ പിളര്‍പ്പിലേക്കും ജമ്മു കശ്മീരിന്റെ അധികാരം ബി.ജെ.പിയുടെ കൈകളിലേക്കുമാണ്.

കേവല ഭൂരിപക്ഷത്തിന് 44 സീറ്റുകള്‍ വേണ്ട കശ്മീര്‍ നിയമസഭയില്‍ പി.ഡി.പിക്ക് 28 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 25ഉം. രണ്ട് എം.എല്‍.എമാരുള്ള പീപ്പിള്‍ കോണ്‍ഫ്രന്‍സ് പാര്‍ട്ടി ബിജെപിയെ പിന്തുണയ്ക്കും. ഈ സാഹചര്യത്തില്‍ പി.ഡി.പിയില്‍ നിന്നും 17 എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാനായാല്‍ ബി.ജെ.പിക്ക് പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാം. കശ്മീരിലെ ചെറുകക്ഷികളേയും പിഡിപിയിലെ വിമതരേയും എന്ത് വില നല്‍കിയും ചാക്കിലാക്കി അധികാരം പിടിക്കാന്‍ ബി.ജെ.പി അണിയറയില്‍ ശക്തമായ കരുക്കള്‍ നീക്കുകയാണ്. പിഡിപിയുടെ പതിനെട്ടോളം വിമത എം.എല്‍.എമാര്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പി.ഡി.പിയുടെ വിമത എംഎല്‍എമാരില്‍ ഒരാളായ അബ്ദുള്‍ മജീദ് പാഡെര്‍ 28 എം.എല്‍.എമാരില്‍ 18 പേര്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിന്നു. ഇതോടെ ജമ്മു കശ്മീരില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തി. പുതിയ ബി.ജെ.പി സര്‍ക്കാര്‍ രൂപികരണത്തിന് ഡല്‍ഹിയിലെ അമിത് ഷായുടെ ഓഫീസില്‍ നിന്നുമുള്ള ഫോണ്‍കോളിന് കാത്തിരിക്കുകയാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍.

കശ്മീരിന്റെ സമാധാനത്തിന് വേണ്ടിയെന്ന പേരില്‍ 2014ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ അടുത്തിടെയാണ് ബന്ധം ഉപേക്ഷിച്ചത്. നോമ്പുകാലം അവസാനിച്ചതിന് പിന്നാലെ വെടിനിര്‍ത്താല്‍ റദ്ദാക്കിയത് അടക്കമുള്ള വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 19ന് സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിക്കുകയായിരുന്നു. നിലവില്‍ രാഷ്ട്രപതി ഭരണത്തിന്റെ കീഴിലാണ് ജമ്മു കശ്മീര്‍

കശ്മീരില്‍ അധികാരം പിടിക്കാന്‍ പിഡിപിയെ പിളര്‍ത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആരോപിച്ചിരുന്നു. പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ പ്രത്യാഘാതം വലുതാകുമെന്നും മെഹ്ബൂബ താക്കീത് ചെയ്തിരുന്നു.

പി.ഡി.പിയെ പിളര്‍ത്തിയാല്‍ ഇനിയും യാസിന്‍ മാലിക്കിനേയും സലാഹുദ്ദീനേയും പോലുള്ളവര്‍ സൃഷ്ടിക്കപ്പെടുമെന്നായിരുന്നു മെഹ്ബൂബ മുഫ്തി പ്രസ്താവിച്ചത്. എന്നാല്‍ മുഫ്തിയുടെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് മെഹ്ബൂബയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചും രംഗത്തെത്തിയിരുന്നു.

അതേസമയം, പിഡിപിയെ പിളര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണം തള്ളി ബിജെപി നേതാവ് രാം മാധവ് രംഗത്ത് വരികയും ചെയ്തു. മെഹ്ബൂബ കള്ളം പറയുകയാണ് എന്നും സ്വന്തം പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ പഠിക്കണം എന്നുമാണ് രാം മാധവ് മെഹ്ബൂബ മുഫ്തിക്ക് മറുപടി നല്‍കിയത്.

]]>
https://www.chandrikadaily.com/bjp-looking-to-reform-govt-in-kashmir.html/feed 0
പി.ഡി.പിയെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ അനന്തരഫലം കടുത്തതായിരിക്കും; മെഹബൂബ മുഫ്തി https://www.chandrikadaily.com/new-if-delhi-tries-to-break-pdp-outcome-will-be-dangerous-mehbooba-mufti.html https://www.chandrikadaily.com/new-if-delhi-tries-to-break-pdp-outcome-will-be-dangerous-mehbooba-mufti.html#respond Fri, 13 Jul 2018 07:32:08 +0000 http://www.chandrikadaily.com/?p=94258 ന്യൂഡല്‍ഹി: പി.ഡി.പിയെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് മുന്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. പി.ഡി.പി-ബി.ജെ.പി സഖ്യ സര്‍ക്കാര്‍ പിരിഞ്ഞതിനു ശേഷം ജമ്മു കാശ്മീരില്‍ ബി.ജെ.പി വീണ്ടും സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു എന്ന വാര്‍ത്തകള്‍ പിന്നാലെയാണ് പി.ഡി.പി നേതാവ് കൂടിയായ മെഹബൂബ മുഫ്തി കടുത്ത ഭാഷയില്‍ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രംഗത്തെത്തിയത്.

 

‘പി.ഡി.പിയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ഡല്‍ഹിയില്‍നിന്നു ശ്രമുണ്ടായാല്‍, മറ്റൊരു സലാഹുദ്ദീനെയോ യാസിന്‍ മാലിക്കിനെയോ സൃഷ്ടിക്കുന്നതിനു തുല്യമായിരിക്കും അത്. പിഡിപിയ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അനന്തരഫലം വലുതായിരിക്കും. പി.ഡി.പിയെ മനപൂര്‍വ്വം ആക്രമിച്ചാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിലുള്ള കശ്മീര്‍ ജനതയുടെ വിശ്വാസം തന്നെ നഷ്ടപ്പെടും മെഹബൂബ പറഞ്ഞു.

 

മെഹബൂബ മുഫ്തിയുടെ പ്രസ്താവനയ്‌ക്കെതിരെ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല രംഗത്തെത്തി. പി.ഡി.പി തകര്‍ന്നാല്‍ കശ്മീരില്‍ കലഹം ഉണ്ടാകുമെന്നു കേന്ദ്രത്തെ ഭീഷണിപ്പെടുത്തുന്ന മെഹബൂബ, അവരുടെ ഭരണകാലത്ത് കശ്മീരിലുണ്ടായ കലഹങ്ങളെ മനപ്പൂര്‍വം മറക്കുകയാണെന്നു ഒമര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

]]>
https://www.chandrikadaily.com/new-if-delhi-tries-to-break-pdp-outcome-will-be-dangerous-mehbooba-mufti.html/feed 0
കാശ്മീരിലെ സര്‍ക്കാര്‍ പ്രതിസന്ധി: മന്‍മോഹന്‍സിങിന്റെ വസതിയില്‍ യോഗം ചേരുന്നു https://www.chandrikadaily.com/kashmir-government-crisis-congress-meeting-news.html https://www.chandrikadaily.com/kashmir-government-crisis-congress-meeting-news.html#respond Mon, 02 Jul 2018 10:15:07 +0000 http://www.chandrikadaily.com/?p=92790 ശ്രീനഗര്‍: കാശ്മീരില്‍ സര്‍ക്കാര്‍ വീണതോടെ ഗവര്‍ണര്‍ ഭരണം വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസ്സും സജീവമായി രംഗത്ത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ വസതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നടക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാക്കളായ കരണ്‍സിങ്, ഗുലാം നബി ആസാദ്, ചി.ചിദംബരം, അംബിക സോണി, ഗുലാം അഹമ്മദ് മിര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നാണ് വിവരം.

പി.ഡി.പിയുമായുള്ള ബി.ജെ.പി സര്‍ക്കാര്‍ സഖ്യം താഴെവീണ സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കം. നേരത്തെ, പി.ഡി.പിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. സഖ്യത്തില്‍ നിന്ന് ബി.ജെ.പി പിന്‍വലിഞ്ഞതോടെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെക്കുകയായിരുന്നു.

87 സീറ്റുകളാണ് കാശ്മീര്‍ നിയമസഭയിലുള്ളത്. 44 പേരുടെ പിന്തുണ ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകും. എന്നാല്‍ കോണ്‍ഗ്രസ്സിന് 12 സീറ്റുകള്‍ മാത്രമാണുള്ളത്. 28 സീറ്റുള്ള പി.ഡി.പിയേയും സി.പി.ഐയേയും മറ്റ് നാലുപേരേയും കൂടി ചേര്‍ത്ത്‌സഖ്യം രൂപീകരിക്കാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം. സി.പി.ഐക്ക് ഒരു സീറ്റ് മാത്രമാണുള്ളത്. ബി.ജെ.പിക്ക് 25 സീറ്റുകളുണ്ട്.

]]>
https://www.chandrikadaily.com/kashmir-government-crisis-congress-meeting-news.html/feed 0