<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>peace school &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/peace-school/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 25 Sep 2020 09:41:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>peace school &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സാക്കിര്&#x200d; നായികിന്റെ പീസ് ടിവി യുട്യൂബ് ചാനലും ആപ്പും കേന്ദ്രം നിരോധിച്ചേക്കും</title>
		<link>https://www.chandrikadaily.com/center-moves-against-to-zakir-naik-to-ban-his-social-media-ports-too.html</link>
					<comments>https://www.chandrikadaily.com/center-moves-against-to-zakir-naik-to-ban-his-social-media-ports-too.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 Sep 2020 09:32:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[Dr.Zakir Naik]]></category>
		<category><![CDATA[islamophobia]]></category>
		<category><![CDATA[modi government]]></category>
		<category><![CDATA[peace school]]></category>
		<category><![CDATA[PEACE TV]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[zakir naik]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156463</guid>

					<description><![CDATA[സോഷ്യല്&#x200d;മീഡിയയിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്&#x200d;ക്കും ചോദ്യോത്തര പ്രക്ഷേപണങ്ങള്&#x200d;ക്കും ഇന്ത്യയില്&#x200d; നിരോധം ഏര്&#x200d;പ്പടുത്താനാണ് കേന്ദ്രസര്&#x200d;ക്കാറിന്റെ നീക്കം. രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന പേരില്&#x200d; നേരത്തെ സാക്കിര്&#x200d; നായികിന്റെ പീസ് ടിവി സംപ്രേക്ഷണം കേന്ദ്രം വിലക്കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇസ്ലാമിക പ്രഭാഷകന്&#x200d; ഡോക്ടര്&#x200d; സാക്കിര്&#x200d; നായികിനെതിരേ കേന്ദ്രം നടപടികള്&#x200d; കര്&#x200d;ശനമാക്കുന്നു. സോഷ്യല്&#x200d;മീഡിയയിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്&#x200d;ക്കും ചോദ്യോത്തര പ്രക്ഷേപണങ്ങള്&#x200d;ക്കും ഇന്ത്യയില്&#x200d; നിരോധം ഏര്&#x200d;പ്പടുത്താനാണ് കേന്ദ്രസര്&#x200d;ക്കാറിന്റെ നീക്കം. ഇതിന്റെ ഭാഗമായി സാക്കിര്&#x200d; നായികിന്റെ പീസ് ടിവി ചാനലിന്റെ ഔദ്യോഗിക യുട്യൂബ് ചാനലും മൊബൈല്&#x200d; ആപ്പും ആഭ്യന്തരമന്ത്രാലയം നിരോധിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയത്തില്&#x200d; ഐബി, എന്&#x200d;ഐഎ മറ്റ് രഹസ്യാന്വേഷണ ഏജന്&#x200d;സികള്&#x200d; എന്നിവര്&#x200d; ഈ വിവരങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്തുവെന്നാണ് റിപോര്&#x200d;ട്ട്.</p>
<p>രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന പേരില്&#x200d; നേരത്തെ സാക്കിര്&#x200d; നായികിന്റെ പീസ് ടിവി സംപ്രേക്ഷണം കേന്ദ്രം വിലക്കിയിരുന്നു.</p>
<p>സാക്കിർ നായിക്ക് ആരംഭിച്ച മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇതിനകം ഒരു ലക്ഷം പേരാണ് ആപ്പ് ഡൌൺലോഡ് ചെയ്തിട്ടുള്ളത്. നിലവിൽ ഇംഗ്ലീഷ്, ഉർദു, ബംഗ്ല, ചൈനീസ് ഭാഷകളിലാണ് പീസ് ടിവി പ്രക്ഷേപണം നടത്തിവരുന്നത് ആ ആപ്പിലൂടെ 24X7 ലൈവായി സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളും ഇന്ത്യയിൽ ലഭിക്കും. വിവാദ വിവാദത്തിന്റെ പേരിലുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കത്തെത്തുടർന്ന് നിരോധിച്ചിട്ടും ആപ്പിന് 3+ റേറ്റിംഗ് നേടാൻ കഴിഞ്ഞിരുന്നു.</p>
<p>പീസ് ടിവി മുസ്‌ലിം യുവാക്കളെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്യുന്നുവെന്ന് ഇന്റലിജൻസ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റ നിരോധന നടപടികൾ. സാക്കിർ നായികിന്റെ സംഘനയ്ക്ക് ജിഹാദി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ഐബി ആരോപിക്കുന്നുണ്ട്. കൂടാതെ, ഇവർക്ക് അറബ് രാജ്യങ്ങളിൽ നിന്ന് ഫണ്ട് ലഭിക്കുന്നതായും ആരോപണമുണ്ട്.</p>
<p>കള്ളപ്പണം വെളുപ്പിക്കൾ, വിദ്വേഷ പ്രചാരണം എന്നീ കേസുകളാണ് സാക്കിർ നായിക്കിനെതിരെയുള്ളത്. കേസുകൾ ഉയർന്നുവന്നതിന് പിന്നാലെ ഇന്ത്യ വിട്ട സാക്കിർ നായിക് മലേഷ്യയിൽ ഉണ്ടെന്നാണ് സൂചനകൾ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/center-moves-against-to-zakir-naik-to-ban-his-social-media-ports-too.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എം അക്ബറിനെ അറസ്റ്റ് ചെയ്തു; ഹൈദരാബാദില്&#x200d; നിന്നും കൊച്ചിയിലെത്തിച്ചു</title>
		<link>https://www.chandrikadaily.com/mm-akbar-in-kochi-now-with-kerala-police.html</link>
					<comments>https://www.chandrikadaily.com/mm-akbar-in-kochi-now-with-kerala-police.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Feb 2018 16:24:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[mm akbar]]></category>
		<category><![CDATA[MM AKBAR ARREST]]></category>
		<category><![CDATA[peace school]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71875</guid>

					<description><![CDATA[കൊച്ചി: പ്രമുഖ മതപ്രഭാഷകനും പീസ് എഡ്യുക്കേഷണല്&#x200d; ഫൗണ്ടേഷന്&#x200d; ചെയര്&#x200d;മാനുമായ എം എം അക്ബറിനെ അറസ്റ്റ് ചെയ്തു. മത വിദ്വേഷം വളര്&#x200d;ത്തുന്ന പാഠപുസ്തകങ്ങള്&#x200d; പഠിപ്പിച്ചുവെന്ന പേരില്&#x200d; അന്വേഷണം നേരിടുന്ന അക്ബറിനെ ഹൈദരാബാദില്&#x200d; വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യയില്&#x200d; നിന്നും ദോഹയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തില്&#x200d; യാദൃശ്ചികമായി ഇറങ്ങിയപ്പോള്&#x200d; ഹൈദരാബാദ് ഇമിഗ്രേഷന്&#x200d; വിഭാഗത്തിന്റെ ശ്രദ്ധയില്&#x200d;പെടുകയും തുടര്&#x200d;ന്ന് അവിടെ തടഞ്ഞുവച്ച് കേരള പൊലീസില്&#x200d; വിവരമറിയിക്കുകയുമായിരുന്നു. എറണകുളം നോര്&#x200d;ത്ത് എസ്‌ഐ വിപിന്&#x200d;ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈദരാബാദിലെത്തി അക്ബറിനെ കൊച്ചിയിലേക്ക് കൊണ്ടുപോരുകയായിരുന്നു. ഞായറാഴ്ച രാത്രി [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: പ്രമുഖ മതപ്രഭാഷകനും പീസ് എഡ്യുക്കേഷണല്&#x200d; ഫൗണ്ടേഷന്&#x200d; ചെയര്&#x200d;മാനുമായ എം എം അക്ബറിനെ അറസ്റ്റ് ചെയ്തു. മത വിദ്വേഷം വളര്&#x200d;ത്തുന്ന പാഠപുസ്തകങ്ങള്&#x200d; പഠിപ്പിച്ചുവെന്ന പേരില്&#x200d; അന്വേഷണം നേരിടുന്ന അക്ബറിനെ ഹൈദരാബാദില്&#x200d; വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യയില്&#x200d; നിന്നും ദോഹയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തില്&#x200d; യാദൃശ്ചികമായി ഇറങ്ങിയപ്പോള്&#x200d; ഹൈദരാബാദ് ഇമിഗ്രേഷന്&#x200d; വിഭാഗത്തിന്റെ ശ്രദ്ധയില്&#x200d;പെടുകയും തുടര്&#x200d;ന്ന് അവിടെ തടഞ്ഞുവച്ച് കേരള പൊലീസില്&#x200d; വിവരമറിയിക്കുകയുമായിരുന്നു.</p>
<p>എറണകുളം നോര്&#x200d;ത്ത് എസ്‌ഐ വിപിന്&#x200d;ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈദരാബാദിലെത്തി അക്ബറിനെ കൊച്ചിയിലേക്ക് കൊണ്ടുപോരുകയായിരുന്നു. ഞായറാഴ്ച രാത്രി വിമാനമാര്&#x200d;ഗം കൊച്ചിയിലെത്തിച്ച ശേഷം എ.സി പി കെ ലാല്&#x200d;ജിയുടെ നേതൃത്വത്തില്&#x200d; അക്ബറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ കോടതിയില്&#x200d; ഹാജരാക്കും.  ഇദ്ദേഹത്തിന് എതിരെ എൻ.ഐ.എ കേസുകൾ ഒന്നുമില്ല. മുംബൈയിലെ അൽ ബുറൂജ് പബ്ലിക്കേഷൻ തയ്യാറാക്കിയ മതസ്പർദ്ധ കാരണമാകുന്ന വിവാദ പാഠപുസ്തകം എറണാകുളം പീസ് സ്കൂളിൽ പഠിപ്പിച്ചു എന്ന പരാതിയിൽ കേരളാ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എം.എം. അക്ബറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേസില്&#x200d; എം എം അക്ബറിനെതിരെ കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ മെല്&#x200d;ബണില്&#x200d; നിന്നും ഇന്തോനേഷ്യ വഴി ദോഹയിലേക്ക് പോകുന്നതിനിടെ അക്ബര്&#x200d; ഹൈദരാബാദിലിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.</p>
<p>ലുക്കൗട്ട് നോട്ടീസുള്ളതിനാല്&#x200d; കഴിഞ്ഞ ഒരുവര്&#x200d;ഷമായി ദോഹ, ഖത്തര്&#x200d; എന്നിവിടങ്ങളില്&#x200d; താമസിക്കുകയായിരുന്നു ഇദ്ദേഹം. പാഠ പുസ്തകങ്ങളില്&#x200d; ദേശവിരുദ്ധവും മതസ്പര്&#x200d;ധ വളര്&#x200d;ത്തുന്നതുമായ പാഠഭാഗങ്ങള്&#x200d; ഉണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്&#x200d; 2016ല്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കിയതിനെ തുടര്&#x200d;ന്ന് പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. പീസ് സ്‌കൂള്&#x200d; എം.ഡി എം.എം അക്ബറിനെ അറസ്റ്റ് ചെയ്യാന്&#x200d; നീക്കം നടത്തിയിരുന്നുവെങ്കിലും അക്ബര്&#x200d; വിദേശത്തായതിനാല്&#x200d; വിവിധ വിമാനത്താവളങ്ങളില്&#x200d; ലുക്ക് ഔട്ട് നോട്ടീസ് നല്&#x200d;കി. എറണാകുളത്ത് ചക്കരപറമ്പിലുള്ള പീസ് സ്‌കൂളിന്റെ മൂന്ന് മാനേജിങ് ട്രസ്റ്റികള്&#x200d;, അഡ്മിനിസ്‌ട്രേറ്റര്&#x200d;, പ്രിന്&#x200d;സിപ്പല്&#x200d; എന്നിവര്&#x200d;ക്കെതിരെയും കേസെടുത്തിരുന്നു. മതസ്പര്&#x200d;ധ വളര്&#x200d;ത്തിയതിന് സെക്ഷന്&#x200d; 153 എ വകുപ്പാണ് ചുമത്തിയത്. പുസ്തകത്തിന്റെ പ്രസാധകരായ മുംബൈയിലെ ബുറൂജ് റിയലൈസേഷന്റെ ജീവനക്കാരായ നവി മുംബയ് സ്വദേശികളായ സൃഷ്ടി ഹോംസില്&#x200d; ദാവൂദ് വെയ്ത്, സമീദ് അഹമ്മദ് ഷെയ്ക് (31), സഹില്&#x200d; ഹമീദ് സെയ്ദ് (28) എന്നിവരെ കൊച്ചി പൊലീസ് 2016 ഡിസംബര്&#x200d; രണ്ടിന് അറസ്റ്റ് ചെയ്തിരുന്നു. വിവാദ പാഠഭാഗം അനുചിതമാണെന്ന് കണ്ടെത്തിയിരുന്നതിനാല്&#x200d; പഠിപ്പിക്കേണ്ടതില്ലെന്ന് നേരത്തേ തന്നെ അധ്യാപകര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നുവെന്ന് എം.എം അക്ബര്&#x200d; നേരത്തേ വ്യക്തമാക്കിയിരുന്നു.</p>
<p>പീസ് സ്‌കൂളില്&#x200d; നേരത്തേ അധ്യാപകരായിരുന്ന ചിലര്&#x200d;ക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നുവെന്നും സ്‌കൂളില്&#x200d; മതേതര വിരുദ്ധമായ പാഠങ്ങളാണ് പഠിപ്പിച്ചിരുന്നതെന്നും പൊലീസ് റിപ്പോര്&#x200d;ട്ട് നല്&#x200d;കിയിരുന്നു. കോഴിക്കോട് ആസ്ഥാനമായ പീസ് ഫൗണ്ടേഷന് കീഴില്&#x200d; കേരളത്തില്&#x200d; മാത്രം പത്ത് സ്‌കൂളുകളുണ്ട്. ഇസ്‌ലാമിക മത പ്രഭാഷകനായ എം.എം അക്ബര്&#x200d; സ്ഥാപിച്ച നിച്ച് ഓഫ് ട്രൂത്ത് എന്ന സ്ഥാപനവും മത പ്രബോധനരംഗത്താണ് പ്രവര്&#x200d;ത്തിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mm-akbar-in-kochi-now-with-kerala-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പീസ് സ്‌കൂള്&#x200d; പൂട്ടാനുള്ള സര്&#x200d;ക്കാര്&#x200d; ഉത്തരവ് കോടതി തടഞ്ഞു</title>
		<link>https://www.chandrikadaily.com/kerala-high-court-stays-order-to-shut-down-peace-schoo.html</link>
					<comments>https://www.chandrikadaily.com/kerala-high-court-stays-order-to-shut-down-peace-schoo.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 24 Jan 2018 04:27:41 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[peace school]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66519</guid>

					<description><![CDATA[കൊച്ചി: തൃശൂര്&#x200d; ജില്ലയിലെ മതിലകത്തെ പീസ് ഇന്റര്&#x200d;നാഷണല്&#x200d; സ്‌കൂള്&#x200d; പൂട്ടാനുള്ള സര്&#x200d;ക്കാര്&#x200d; ഉത്തരവ് ഹൈക്കോടതി താല്&#x200d;ക്കാലികമായി തടഞ്ഞു. മൂന്ന് മാസത്തേക്കാണ് ഉത്തരവ് നടപ്പാക്കുന്നത് കോടതി തടഞ്ഞത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്‌കൂളിന് രജിസ്‌ട്രേഷന്&#x200d; ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്&#x200d; അടച്ചു പൂട്ടാന്&#x200d; ഉത്തരവിട്ടത്. ഉത്തരവിനെതിരെ മാനേജ്‌മെന്റ് സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയാണ് ജസ്റ്റിസ് പി.വി ആശ പരിഗണിച്ചത്. മതസ്പര്&#x200d;ദ്ധ വളര്&#x200d;ത്തുന്ന പാഠഭാഗങ്ങള്&#x200d; പാഠ്യപദ്ധതിയില്&#x200d; ഉള്&#x200d;പ്പെടുത്തിയെന്നാരോപിച്ച് സ്‌കൂളിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് സര്&#x200d;ക്കാര്&#x200d; വിശദീകരിച്ചു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: തൃശൂര്&#x200d; ജില്ലയിലെ മതിലകത്തെ പീസ് ഇന്റര്&#x200d;നാഷണല്&#x200d; സ്‌കൂള്&#x200d; പൂട്ടാനുള്ള സര്&#x200d;ക്കാര്&#x200d; ഉത്തരവ് ഹൈക്കോടതി താല്&#x200d;ക്കാലികമായി തടഞ്ഞു. മൂന്ന് മാസത്തേക്കാണ് ഉത്തരവ് നടപ്പാക്കുന്നത് കോടതി തടഞ്ഞത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്‌കൂളിന് രജിസ്‌ട്രേഷന്&#x200d; ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്&#x200d; അടച്ചു പൂട്ടാന്&#x200d; ഉത്തരവിട്ടത്.</p>
<p>ഉത്തരവിനെതിരെ മാനേജ്‌മെന്റ് സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയാണ് ജസ്റ്റിസ് പി.വി ആശ പരിഗണിച്ചത്. മതസ്പര്&#x200d;ദ്ധ വളര്&#x200d;ത്തുന്ന പാഠഭാഗങ്ങള്&#x200d; പാഠ്യപദ്ധതിയില്&#x200d; ഉള്&#x200d;പ്പെടുത്തിയെന്നാരോപിച്ച് സ്‌കൂളിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് സര്&#x200d;ക്കാര്&#x200d; വിശദീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-high-court-stays-order-to-shut-down-peace-schoo.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പീസ് സ്‌കൂള്&#x200d; അടച്ചൂപൂട്ടാനുള്ള ഉത്തരവ് ദുരുദ്ദേശ്യപരം: കെ.പി.എ മജീദ്</title>
		<link>https://www.chandrikadaily.com/kpm-majeed-against-ernakulam-peace-international-school-s-shut-down.html</link>
					<comments>https://www.chandrikadaily.com/kpm-majeed-against-ernakulam-peace-international-school-s-shut-down.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 05 Jan 2018 11:51:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[peace school]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63278</guid>

					<description><![CDATA[കല്&#x200d;പ്പറ്റ: എറണാകുളം ചക്കരപ്പറമ്പിലെ പീസ് ഇന്റര്&#x200d;നാഷണല്&#x200d; സ്‌കൂള്&#x200d; അടച്ചുപൂട്ടാനുള്ള സര്&#x200d;ക്കാര്&#x200d; ഉത്തരവ് ദുരുദ്ദേശ്യപരമാണെന്നും കേരളത്തിലെ വിദ്യാഭ്യാസ രംഗം കാവിവല്&#x200d;കരിക്കാനുള്ള ശ്രമം ശക്തമാണെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലിവലുള്ളതെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. സ്‌കൂള്&#x200d; പൂട്ടാനുള്ള യഥാര്&#x200d;ത്ഥം കാരണം വിശദീകരിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാവണം. സ്‌കൂളില്&#x200d; മതവൈരം വളര്&#x200d;ത്തുന്ന പുസ്തകങ്ങള്&#x200d; പഠിപ്പിക്കുന്നുണ്ടെങ്കില്&#x200d; അത് ഏതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത വിദ്യാഭ്യാസവകുപ്പിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കല്&#x200d;പ്പറ്റയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു കെ.പി.എ മജീദ്. വിദ്യാഭ്യാസരംഗത്ത് കാവിവല്&#x200d;ക്കരണത്തിനുള്ള കൊണ്ടുപിടിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>കല്&#x200d;പ്പറ്റ: എറണാകുളം ചക്കരപ്പറമ്പിലെ പീസ് ഇന്റര്&#x200d;നാഷണല്&#x200d; സ്‌കൂള്&#x200d; അടച്ചുപൂട്ടാനുള്ള സര്&#x200d;ക്കാര്&#x200d; ഉത്തരവ് ദുരുദ്ദേശ്യപരമാണെന്നും കേരളത്തിലെ വിദ്യാഭ്യാസ രംഗം കാവിവല്&#x200d;കരിക്കാനുള്ള ശ്രമം ശക്തമാണെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലിവലുള്ളതെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. സ്‌കൂള്&#x200d; പൂട്ടാനുള്ള യഥാര്&#x200d;ത്ഥം കാരണം വിശദീകരിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാവണം. സ്‌കൂളില്&#x200d; മതവൈരം വളര്&#x200d;ത്തുന്ന പുസ്തകങ്ങള്&#x200d; പഠിപ്പിക്കുന്നുണ്ടെങ്കില്&#x200d; അത് ഏതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത വിദ്യാഭ്യാസവകുപ്പിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കല്&#x200d;പ്പറ്റയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു കെ.പി.എ മജീദ്.</p>
<p>വിദ്യാഭ്യാസരംഗത്ത് കാവിവല്&#x200d;ക്കരണത്തിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്&#x200d; നടക്കുന്നതിനിടയില്&#x200d; തന്നെ നിരവധി വിദ്യാര്&#x200d;ത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന ഇത്തരം തീരുമാനങ്ങളുണ്ടാവുന്നത് സംശയാസ്പദമാണ്. സ്വാതന്ത്ര ദിനത്തില്&#x200d; പാലക്കാട്ടെ സ്‌കൂളില്&#x200d; ദേശീയപതാകയുയര്&#x200d;ത്തിയ ആര്&#x200d;.എസ്.എസ്. നേതാവ് മോഹന്&#x200d; ഭഗവതിനെതിരെ നടപടിയെടുക്കാതിരിക്കുകയും വിഷയത്തില്&#x200d; കൃത്യമായ നിലപാടെടുത്ത ജില്ലാ കലക്ടറെ സ്ഥലം മാറ്റുകയും ചെയ്തത് ഈ സര്&#x200d;ക്കാരാണ്. നിയമസഭയില്&#x200d; ചോദ്യങ്ങളുയര്&#x200d;ന്നിട്ടുപോലും സംഭവത്തില്&#x200d; മോഹന്&#x200d;ഭാഗവതിനെതിരെ കേസെടുക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറായില്ല. ദീന്&#x200d;ദയാല്&#x200d; ഉപാധ്യായയുടെ ജന്മവാര്&#x200d;ഷികം ആഘോഷിക്കാന്&#x200d; പ്രത്യേക ഉത്തരവിറക്കുകയും ആര്&#x200d;.എസ്.എസ് കായിക പരിശീലനത്തിന് സ്‌കൂളുകള്&#x200d; അനുവദിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസവകുപ്പിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; സംശയത്തിന്റെ നിഴലിലാണ്. വിവാദ ഉള്ളടക്കങ്ങള്&#x200d;കൊണ്ട് വാര്&#x200d;ത്തയായ വിദ്യാഭാരതിയുടെ സ്‌കോളര്&#x200d;ഷിപ്പ് പുസ്തകം വിതരണം ചെയ്യാന്&#x200d; ഡി.പി.ഐ തന്നെ നിര്&#x200d;ദ്ദേശം നല്&#x200d;കിയതും വലിയ വിവാദമുയര്&#x200d;ത്തിയിരുന്നു. വിദ്യാഭ്യാസവകുപ്പില്&#x200d; നടക്കുന്ന ഇത്തരം കാവിശ്രമങ്ങള്&#x200d;ക്കെതിരെ നിസംഗത തുടരുന്ന വകുപ്പ് മന്ത്രിയും ഇടതുസര്&#x200d;ക്കാരും സംസ്ഥാനത്തെ സൗഹൃദാന്തരീക്ഷമാണ് തകര്&#x200d;ക്കാന്&#x200d; കൂട്ടുനില്&#x200d;ക്കുന്നത്. സംസ്ഥാനത്ത് കേട്ടുകേള്&#x200d;വിയില്ലാത്ത ഇത്തരം നടപടികള്&#x200d; കേരളത്തില്&#x200d; വലിയ പ്രത്യാഘാതങ്ങള്&#x200d;ക്ക് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kpm-majeed-against-ernakulam-peace-international-school-s-shut-down.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിലക്കിനെതിരെ സാക്കിര്‍ നായികിന്റെ  ട്രസ്റ്റ് കോടതിയില്‍</title>
		<link>https://www.chandrikadaily.com/zakir-naiks-islamic-research-foundation-challenges-centres-decision-on-ban.html</link>
					<comments>https://www.chandrikadaily.com/zakir-naiks-islamic-research-foundation-challenges-centres-decision-on-ban.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 13 Jan 2017 18:55:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[peace school]]></category>
		<category><![CDATA[uapa]]></category>
		<category><![CDATA[zakir naik]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16690</guid>

					<description><![CDATA[ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ഇസ്‌ലാമിക മതപ്രഭാഷകന്‍ സക്കീര്‍ നായിക് നേതൃത്വം നല്‍കുന്ന ട്രസ്റ്റ് ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐ.ആര്‍.എഫ്) ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഉടന്‍ തന്നെ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഹര്‍ജി കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കഴിഞ്ഞ നവംബര്‍ 15 നാണ് കേന്ദ്രസര്‍ക്കാര്‍ ഐ.ആര്‍.എഫിന് അഞ്ചുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. നിയമവരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. ഇതേത്തുടര്‍ന്ന് സംഘടനയുടെ മുംബൈയിലെ കെട്ടിടങ്ങളില്‍ എന്‍. ഐ.എ റെയ്ഡ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേന്ദ്രസര്&#x200d;ക്കാര്&#x200d; ഏര്&#x200d;പ്പെടുത്തിയ വിലക്കിനെതിരെ ഇസ്‌ലാമിക മതപ്രഭാഷകന്&#x200d; സക്കീര്&#x200d; നായിക് നേതൃത്വം നല്&#x200d;കുന്ന ട്രസ്റ്റ് ഇസ്‌ലാമിക് റിസര്&#x200d;ച്ച് ഫൗണ്ടേഷന്&#x200d; (ഐ.ആര്&#x200d;.എഫ്) ഡല്&#x200d;ഹി ഹൈക്കോടതിയെ സമീപിച്ചു.<br />
ഹര്&#x200d;ജി ഫയലില്&#x200d; സ്വീകരിച്ച കോടതി ഉടന്&#x200d; തന്നെ വിഷയത്തില്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; കേന്ദ്രസര്&#x200d;ക്കാരിനോട് നിര്&#x200d;ദേശിച്ചു. ഹര്&#x200d;ജി കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കഴിഞ്ഞ നവംബര്&#x200d; 15 നാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; ഐ.ആര്&#x200d;.എഫിന് അഞ്ചുവര്&#x200d;ഷത്തെ വിലക്കേര്&#x200d;പ്പെടുത്തിയത്.<br />
നിയമവരുദ്ധ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. ഇതേത്തുടര്&#x200d;ന്ന് സംഘടനയുടെ മുംബൈയിലെ കെട്ടിടങ്ങളില്&#x200d; എന്&#x200d;. ഐ.എ റെയ്ഡ് നടത്തിയിരുന്നു.<br />
സാക്കിര്&#x200d; നായിക് നിരവധി വിദ്വേഷ പ്രസംഗങ്ങള്&#x200d; നടത്തിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. യു.എ.പി.എ ഉള്&#x200d;പ്പെടെയുള്ള നിയമങ്ങളും സര്&#x200d;ക്കാര്&#x200d; നായിക്കിനെതിരെ ചുമത്തിയിരുന്നു.<br />
അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളും അന്വേഷണ എജന്&#x200d;സികള്&#x200d; മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്&#x200d; തനിക്കെതിരായ ആരോപണങ്ങളെല്ലാം സാകിര്&#x200d; നായിക് നിഷേധിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/zakir-naiks-islamic-research-foundation-challenges-centres-decision-on-ban.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബഹുസ്വര സമൂഹത്തിലെ മതവും മതേതരത്വവും</title>
		<link>https://www.chandrikadaily.com/article-%e0%b4%ac%e0%b4%b9%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%a4%e0%b4%b5%e0%b5%81.html</link>
					<comments>https://www.chandrikadaily.com/article-%e0%b4%ac%e0%b4%b9%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%a4%e0%b4%b5%e0%b5%81.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 21 Oct 2016 20:27:12 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[6th page]]></category>
		<category><![CDATA[article]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[peace school]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=4028</guid>

					<description><![CDATA[കെ.പി.എ മജീദ്‌ ഏതു മതം അനുസരിച്ചും തനിമയോടെ ജീവിക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ. എല്ലാവര്‍ക്കും തുല്യ നീതിയും പങ്കാളിത്തവും ഉറപ്പു നല്‍കുന്ന ഭരണഘടനയുള്ള രാജ്യം. ഇന്ത്യാ മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളുടെയും സഹവര്‍ത്തിത്വത്തിന്റെയും കിരീടത്തിലെ രത്‌നമാണ് കേരളം. അത്തരം അഭിമാനകരമായ മേന്മയിലേക്ക് നമ്മെ ഉയര്‍ത്തിയതില്‍ വിവിധ മതങ്ങളിലെ നവോത്ഥാന നായകരുടെ പങ്ക് നിസ്തുലമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നും ദേശങ്ങളില്‍ നിന്നും കടന്നെത്തിയ സംസ്‌കാരങ്ങളില്‍ നിന്ന് പുഷ്ടിപ്പെട്ട ഈ നന്മയെ നട്ടുനനക്കുകയെന്ന ചരിത്ര നിയോഗമാണ് വര്‍ത്തമാനകാല വെല്ലുവിളി; നരേന്ദ്ര മോദി കേന്ദ്രത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ.പി.എ മജീദ്‌</strong></p>
<p>ഏതു മതം അനുസരിച്ചും തനിമയോടെ ജീവിക്കാന്&#x200d; കഴിയുന്ന രാജ്യമാണ് ഇന്ത്യ. എല്ലാവര്&#x200d;ക്കും തുല്യ നീതിയും പങ്കാളിത്തവും ഉറപ്പു നല്&#x200d;കുന്ന ഭരണഘടനയുള്ള രാജ്യം. ഇന്ത്യാ മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളുടെയും സഹവര്&#x200d;ത്തിത്വത്തിന്റെയും കിരീടത്തിലെ രത്‌നമാണ് കേരളം. അത്തരം അഭിമാനകരമായ മേന്മയിലേക്ക് നമ്മെ ഉയര്&#x200d;ത്തിയതില്&#x200d; വിവിധ മതങ്ങളിലെ നവോത്ഥാന നായകരുടെ പങ്ക് നിസ്തുലമാണ്. വിവിധ രാജ്യങ്ങളില്&#x200d; നിന്നും ദേശങ്ങളില്&#x200d; നിന്നും കടന്നെത്തിയ സംസ്‌കാരങ്ങളില്&#x200d; നിന്ന് പുഷ്ടിപ്പെട്ട ഈ നന്മയെ നട്ടുനനക്കുകയെന്ന ചരിത്ര നിയോഗമാണ് വര്&#x200d;ത്തമാനകാല വെല്ലുവിളി; നരേന്ദ്ര മോദി കേന്ദ്രത്തില്&#x200d; അധികാരത്തില്&#x200d; വന്നതോടെ സംഘ്പരിവാര്&#x200d; ഭരണകൂടം ആസൂത്രിതമായ കുരുക്കുകള്&#x200d; സൃഷ്ടിക്കുകയും ഇരയെ വേട്ടയാടുകയും ചെയ്യുമ്പോള്&#x200d; ജാഗ്രത എന്ന പദമാണ് കൂടുതല്&#x200d; ഉചിതം.</p>
<blockquote>
<h3><span style="color: #ff0000;">മൂലധന ശക്തികളായ കോര്&#x200d;പ്പറേറ്റുകള്&#x200d; അജണ്ട നിശ്ചയിക്കുക എന്നതാണ് നവ ലോക ക്രമത്തിന്റെ വര്&#x200d;ത്തമാനം. ലാഭം നേടാന്&#x200d; ഏതു വഴിയും തെരഞ്ഞെടുക്കുന്ന അവര്&#x200d; തരാതരം എന്തിനെയും ഉപകരണമാക്കുമെന്നതാണ് ചരിത്രം. </span></h3>
</blockquote>
<p>മൂലധന ശക്തികളായ കോര്&#x200d;പ്പറേറ്റുകള്&#x200d; അജണ്ട നിശ്ചയിക്കുക എന്നതാണ് നവ ലോക ക്രമത്തിന്റെ വര്&#x200d;ത്തമാനം. ലാഭം നേടാന്&#x200d; ഏതു വഴിയും തെരഞ്ഞെടുക്കുന്ന അവര്&#x200d; തരാതരം എന്തിനെയും ഉപകരണമാക്കുമെന്നതാണ് ചരിത്രം. നന്മയെ തിന്മയാണെന്നും തിന്മയെ നന്മയാണെന്നും സ്ഥാപിക്കുന്നതിന് അവരുടെ വന്&#x200d; സന്നാഹങ്ങള്&#x200d;ക്ക് കഴിയും. ആഗോള തലത്തില്&#x200d; അത്തരം നിര്&#x200d;മ്മിതിയുടെ നിഴലില്&#x200d; പെട്ട് ഏറെ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നവര്&#x200d; എല്ലായിപ്പോഴും പാര്&#x200d;ശ്വവല്&#x200d;ക്കരിക്കപ്പെട്ടവരാണ്. ശത്രുവിനെ എളുപ്പത്തില്&#x200d; സിംബോളിക്കായി സ്ഥാപിച്ചെടുക്കാന്&#x200d; മാധ്യമങ്ങള്&#x200d; വലിയ ഉപകരണമാണ്. പാശ്ചാത്യ സയണിസ്റ്റ് മാധ്യമങ്ങള്&#x200d; സൃഷ്ടിക്കുന്ന &#8216;ഇസ്‌ലാമോ ഫോബിയ&#8217; യും ഈ ഗണത്തില്&#x200d; പെടും. ഉത്തരേന്ത്യയില്&#x200d; തുടക്കം കുറിക്കുകയും പതിയെ കേരളത്തില്&#x200d; അരിച്ചെത്തുകയും ചെയ്യുന്ന പുതിയ പ്രവണതകളെ അതിന്റേതായ ഗൗരവത്തില്&#x200d; സമീപിക്കാന്&#x200d; ഇനിയും വൈകിക്കൂടാ.</p>
<p>ഇസ്‌ലാമിക ലോകം തള്ളിപ്പറയുകയും മുസ്‌ലിം രാജ്യങ്ങള്&#x200d; നേരിട്ട് യുദ്ധത്തില്&#x200d; ഏര്&#x200d;പ്പെടുകയും ചെയ്ത ഐ.എസ് ഏറ്റവും പരിക്കേല്&#x200d;പ്പിച്ചത് മുസ്‌ലിം സമാജത്തെയാണ്. ആഗോളതലത്തില്&#x200d; അവര്&#x200d; വിരിച്ച വലക്കണ്ണിയിലേക്ക് ചെന്നുപെടാതിരിക്കാനും മുന്&#x200d;കരുതലെടുക്കാനും മുഖ്യധാര മുസ്‌ലിം സംഘടനകളെല്ലാം വലിയ ശ്രമമാണ് നടത്തുന്നത്. ഇക്കാര്യത്തില്&#x200d; ആഗോള തലത്തിലോ ദേശീയ തലത്തിലോ ഒരു ഇസ്‌ലാമിക കൂട്ടായ്മയും ഭിന്നനിലപാട് പുലര്&#x200d;ത്തുന്നില്ലെന്ന് ഉറപ്പിച്ച് പറയാനാവും. മാസങ്ങള്&#x200d;ക്ക് മുമ്പ് കേരളത്തില്&#x200d; നിന്നു നാടുവിട്ട 21 പേരെ കുറിച്ചുള്ള ദുരൂഹതക്ക് ഇപ്പോഴും അറുതിയായിട്ടില്ല. ഐ.എസ് ബന്ധം ആരോപിച്ച് ചില ചെറുപ്പക്കാരെ കഴിഞ്ഞ ദിവസം എന്&#x200d;.ഐ.എ പിടികൂടിയതിന്റെ അന്വേഷണങ്ങളും പുരോഗമിക്കുന്നു.</p>
<p>ഇക്കാര്യത്തില്&#x200d; കേന്ദ്ര-സംസ്ഥാന ഏജന്&#x200d;സികള്&#x200d; നടത്തുന്ന അന്വേഷണങ്ങളെയും നിയമാനുസൃത നടപടികളെയും പിന്തുണക്കേണ്ടതുണ്ട്. കാരണം, കേരളത്തിന്റെ നന്മകളിലേക്ക് വിഷവിത്തിറക്കുന്നത് മുളയിലെ നുള്ളാന്&#x200d; ഭരണകൂട ഏജന്&#x200d;സികള്&#x200d;ക്ക് ബാധ്യതയുണ്ട്. പക്ഷെ, ഇപ്പോള്&#x200d; നടക്കുന്ന അന്വേഷണങ്ങളുടെ മറവില്&#x200d; അമിതാവേശത്തോടെ എടുത്തുചാടുമ്പോഴുള്ള അപകടം കാണാതിരിക്കാനാവില്ല. ഭീകരവാദത്തെയും തീവ്രവാദത്തെയും ഉന്മൂലനം ചെയ്യുന്ന പ്രക്രിയക്കു പകരം അത്തരക്കാര്&#x200d;ക്ക് വളംവെക്കുന്നതും ലക്ഷ്യം പിഴക്കുന്നതുമായ നടപടികള്&#x200d; ഉണ്ടാവുന്നു എന്നു പറയാതിരിക്കാനുമാവില്ല. മുസ്‌ലിം ലീഗ് ഇക്കാര്യത്തില്&#x200d; സ്വീകരിച്ച നിലപാട് തീവ്രവാദത്തിന്റെ അടിവേരറുക്കുന്നതും നമ്മുടെ പൈതൃകത്തിന് പോറലേല്&#x200d;പ്പിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതുമാണ്.</p>
<p>സംശയാസ്പദ സാഹചര്യങ്ങള്&#x200d; സൃഷ്ടിക്കുകയും അതിന്റെ പേരില്&#x200d; മുതലെടുപ്പ് നടത്തുകയും ചെയ്യുകയെന്ന ഹീനതന്ത്രം ആഗോളതലത്തില്&#x200d; സയണിസവും ദേശീയ തലത്തില്&#x200d; സംഘ്പരിവാറും പയറ്റുന്നതായി പലപ്പോഴായി മറനീക്കിയതാണ്. കേരളത്തില്&#x200d; മാതൃകാപരമായി പ്രവര്&#x200d;ത്തിക്കുന്ന അഗതി-അനാഥ സ്ഥാപനങ്ങളെ തകര്&#x200d;ക്കാന്&#x200d; നടത്തിയ ശ്രമങ്ങള്&#x200d; മറക്കാനായിട്ടില്ല. കുട്ടിക്കടത്തും മറ്റും ആരോപിച്ച് യതീംഖാനകളെയും സമുദായം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ചത് സംഘ്പരിവാറും അവര്&#x200d;ക്ക് കുഴലൂതുന്ന സംസ്ഥാനത്തെ ഒരുവിഭാഗം പൊലീസ് ഉദ്യോഗസ്ഥരുമായിരുന്നു. സംസ്ഥാനത്തെ യതീംഖാനകളില്&#x200d; കുട്ടിക്കടത്തും ഭീകരപരിശീലനവും നടക്കുന്നുവെന്ന വ്യാപക ആരോപണമാണ് സംഘ്പരിവാറും ഇവരുടെ ഏറാന്&#x200d;മൂളികളായ ചില പൊലീസ് ഉദ്യോഗസ്ഥരും ചേര്&#x200d;ന്ന് അഴിച്ചുവിട്ടത്.</p>
<p>ഓര്&#x200d;ഫനേജ് കണ്&#x200d;ട്രോള്&#x200d; ബോര്&#x200d;ഡിന്റെ നിയമങ്ങളും വ്യവസ്ഥകളും പാലിച്ച് സ്തുത്യര്&#x200d;ഹമായ സേവനം നടത്തിവന്നിരുന്ന അനാഥാലയങ്ങളില്&#x200d; വ്യാപകമായ പരിശോധനകളും റെയിഡും നടന്നു. ജെ.ജെ ആക്ട് ഉള്&#x200d;പ്പെടുത്തി യതീംഖാനകളെയും ഇതിന്റെ നടത്തിപ്പുകാരേയും അക്ഷരാര്&#x200d;ത്ഥത്തില്&#x200d; പീഡിപ്പിച്ച് മാനസികമായി തകര്&#x200d;ത്തു. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലേയും കൊടും ദാരിദ്ര്യത്തില്&#x200d; കഴിയുന്ന കുട്ടികളെ ഇവിടെ കൊണ്ടുവന്ന് മത-ഭൗതിക വിദ്യാഭ്യാസം നല്&#x200d;കി അവരെ ഉത്തമ പൗരന്മാരായി വാര്&#x200d;ത്തെടുക്കുക എന്ന ലോകോത്തര സേവനമാണ് ഈ യതീംഖാനകള്&#x200d; ചെയ്തുപോന്നത്. ഈ സംവിധാനം തുടര്&#x200d;ന്നാല്&#x200d; രാജ്യത്തെ പാവപ്പെട്ട മുസ്‌ലിം കുട്ടികള്&#x200d; ഉന്നതങ്ങളില്&#x200d; എത്തുമെന്നും രാജ്യകാര്യങ്ങളില്&#x200d; മുസ്‌ലിംകളുടെ പങ്ക് വര്&#x200d;ധിക്കുമെന്നുമുള്ള ഭയവും ആശങ്കയുമാണ് കേരളത്തിലെ യതീംഖാനകള്&#x200d;ക്കെതിരെ തിരിയാന്&#x200d; സംഘികളെ പ്രേരിപ്പിച്ചത്. അന്യസംസ്ഥാനങ്ങളില്&#x200d;നിന്ന് കുട്ടികളെ കൊണ്ടുവരുമ്പോള്&#x200d; പാലിക്കേണ്ട മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; പാലിച്ചില്ലെന്നതില്&#x200d; തുടങ്ങി രാജ്യസ്‌നേഹമുള്ള ഒരുത്തരും വിശ്വസിക്കാത്ത ആരോപണങ്ങളാണ് ഇതിന്റെ പേരില്&#x200d; അവര്&#x200d; പടച്ചുവിട്ടത്.</p>
<blockquote>
<h3><span style="color: #ff0000;">കുട്ടിക്കടത്തും മറ്റും ആരോപിച്ച് യതീംഖാനകളെയും സമുദായം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ചത് സംഘ്പരിവാറും അവര്&#x200d;ക്ക് കുഴലൂതുന്ന സംസ്ഥാനത്തെ ഒരുവിഭാഗം പൊലീസ് ഉദ്യോഗസ്ഥരുമായിരുന്നു. സംസ്ഥാനത്തെ യതീംഖാനകളില്&#x200d; കുട്ടിക്കടത്തും ഭീകരപരിശീലനവും നടക്കുന്നുവെന്ന വ്യാപക ആരോപണമാണ് സംഘ്പരിവാറും ഇവരുടെ ഏറാന്&#x200d;മൂളികളായ ചില പൊലീസ് ഉദ്യോഗസ്ഥരും ചേര്&#x200d;ന്ന് അഴിച്ചുവിട്ടത്.</span></h3>
</blockquote>
<p>കേരളത്തിലെ യതീംഖാനകളില്&#x200d; നടക്കുന്നത് കുട്ടിക്കടത്തല്ലെന്നും ദരിദ്രരില്&#x200d; ദരിദ്രരായ കുട്ടികളെ ഉത്തമ പൗരന്മാരായി വാര്&#x200d;ത്തെടുക്കുകയെന്ന മഹാ ദൗത്യമാണെന്നും സുപ്രീംകോടതി വിധി വന്നപ്പോഴേക്കും ഇവിടത്തെ അനാഥാലയങ്ങള്&#x200d; എന്തൊക്കെ അനുഭവിച്ചു. ഇതുതന്നെയാണ് സംഘ്പരിവാര്&#x200d; ശക്തികളുടെ ഗൂഢലക്ഷ്യവും. ഇതേ അവസ്ഥയിലേക്ക് മുസ്‌ലിം സമുദായം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൊണ്ടുചെന്നെത്തിക്കുക എന്ന രാജ്യദ്രോഹ ചിന്താഗതിയും വിഷലിപ്തമായ ഗൂഢാലോചനയുമാണ് കൊച്ചിയിലെ പീസ് സ്‌കൂളിനെതിരെ ഇപ്പോള്&#x200d; നടക്കുന്ന സംഭവ വികാസങ്ങളെന്ന് സംശയിക്കുന്നതില്&#x200d; ന്യായമുണ്ട്. സമുദായത്തെ തകര്&#x200d;ക്കാനുള്ള സംഘ്പരിവാറിന്റെ തരംതാണ ഗൂഢാലോചനയുടെ രണ്ടാംഘട്ടമാണ് മുസ്‌ലിം വിദ്യാഭ്യാസ സ്ഥാനങ്ങള്&#x200d;ക്കെതിരെ നടത്തുന്ന &#8216;അന്വേഷണവും കേസെടുക്കലും&#8217; എന്ന് ആരോപിക്കുമ്പോള്&#x200d; അതിന് ചെവികൊടുക്കേണ്ടതുണ്ട്.</p>
<p>ഭരണഘടനയിലെ 19 മുതല്&#x200d; 32 വരെയുള്ള വകുപ്പുകള്&#x200d; പൗരന്&#x200d;മാര്&#x200d;ക്ക് വകവെച്ച് കൊടുക്കുന്ന അവകാശങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇതില്&#x200d; 25-ാം വകുപ്പില്&#x200d; മതസ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നു. പൊതുക്രമം, സദാചാരം, ആരോഗ്യം എന്നിവക്ക് വിധേയമായി ഒരു പൗരന് ഇഷ്ടമുള്ള മതത്തില്&#x200d; വിശ്വസിക്കാനും അത് ആചരിക്കാനും പ്രചരിപ്പിക്കാനും തുല്യ സ്വാതന്ത്യമുണ്ടായിരിക്കുമെന്നാണ് ഉറപ്പ്. ആര്&#x200d;ട്ടിക്കിള്&#x200d; 26 പ്രകാരം മതകാര്യങ്ങള്&#x200d; നിര്&#x200d;വഹിക്കുന്നതിനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു. മതധര്&#x200d;മ ലക്ഷ്യങ്ങള്&#x200d;ക്കായി സ്ഥാപനങ്ങളുണ്ടാക്കി നിലനിര്&#x200d;ത്താനും മതകാര്യങ്ങളെ സംബന്ധിച്ച് സ്വയം വേണ്ടതെല്ലാം നിര്&#x200d;വഹിക്കാനും സ്ഥാവരജംഗമ വസ്തുക്കള്&#x200d; നേടാനും അവയുടെ ഉടമസ്ഥാവകാശം നിലനിര്&#x200d;ത്താനും നിയമങ്ങളനുസരിച്ച് അത്തരം സ്വത്തുക്കളുടെ ഭരണം നടത്താനും പൗരനുള്ള അവകാശം നിസ്സാരമല്ല. മതകാര്യങ്ങള്&#x200d; പഠിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് ചുരുക്കം.<br />
മുസ്‌ലിം സമുദായത്തിലെ വിവിധ സംഘടനകള്&#x200d; നടത്തുന്ന സ്ഥാപനങ്ങളില്&#x200d; അംഗീകൃത സിലബസിന് പുറമെ ഖുര്&#x200d;ആനും മത വിഷയങ്ങളും പഠിപ്പിക്കുന്നത് അതുകൊണ്ടുതന്നെ തെറ്റെന്ന് എങ്ങിനെ പറയും. മറ്റ് മത വിഭാഗങ്ങളും ഇത്തരത്തില്&#x200d; അവരുടേതായ മത വിഷയങ്ങള്&#x200d; സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളില്&#x200d; പഠിപ്പിക്കുന്നുണ്ടല്ലോ. ഹിന്ദു സംഘടനകള്&#x200d; നടത്തുന്ന ചില സ്‌കൂളുകളില്&#x200d; എല്ലാ പിരീഡും &#8216;ഓം നമ:ശിവായ&#8217; കൊണ്ട് തുടങ്ങുന്നു. ഗുരുകുല വിദ്യാഭ്യാസ രീതി പിന്തുടരുന്ന നിരവധി ഹിന്ദു സ്‌കൂളുകളുണ്ട്. ചര്&#x200d;ച്ച് നടത്തുന്ന അനേകം സ്‌കൂളുകളില്&#x200d; ക്രിസ്ത്യന്&#x200d; മത വിഷയങ്ങള്&#x200d; പ്രത്യേകമായിതന്നെ പഠിപ്പിക്കുന്നു. ഇവിടെയെല്ലാം നിരവധി മുസ്‌ലിം വിദ്യാര്&#x200d;ത്ഥികള്&#x200d; പഠിക്കുന്നു.</p>
<p>പൊതുവെ മത-ഭൗതിക വിദ്യാഭ്യാസം നല്&#x200d;കാന്&#x200d; ഉതകുന്ന സ്ഥാപനങ്ങളാണ് മുസ്‌ലിം സമുദായം നടത്തിവരുന്നത്. ഈ ഗണത്തിലാണ് കൊച്ചിയിലെ പീസ് സ്‌കൂള്&#x200d;. ബോംബെ കേന്ദ്രമായി പ്രവര്&#x200d;ത്തിക്കുന്ന സാക്കിര്&#x200d; നായിക്കിന്റെ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ച് ഇവിടെ മതവൈരം പഠിപ്പിക്കുന്നുവെന്ന് വരുത്തിത്തീര്&#x200d;ത്ത് കേസെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്&#x200d; നടക്കുന്നത്. അതിന് കാരണമായി പറയുന്നത് അവിടെ പഠിപ്പിക്കുന്ന ചില പുസ്തകങ്ങളില്&#x200d; മതവൈരം വളര്&#x200d;ത്തുന്ന പരാമര്&#x200d;ശങ്ങളുണ്ടെന്നതും. പുസ്തകങ്ങളില്&#x200d; തെറ്റുകടന്നുകൂടുന്നത് സ്വാഭാവികമാണ്. അതു ശ്രദ്ധയില്&#x200d; പെട്ടാല്&#x200d; തിരുത്താന്&#x200d; ആശ്യപ്പെടുകയാണ് വേണ്ടത്. സര്&#x200d;ക്കാര്&#x200d; ഇറക്കുന്ന പാഠപുസ്തകങ്ങളില്&#x200d;വരെ വിവാദ പരാമര്&#x200d;ശം ഉണ്ടാകുമ്പോള്&#x200d; അത് പഠിപ്പിക്കേണ്ടെന്ന് നിര്&#x200d;ദ്ദേശിക്കുന്നതാണ് പതിവ്.</p>
<p>മത പഠന വിഷയങ്ങളില്&#x200d; മതനിരപേക്ഷതക്ക് വിരുദ്ധമായ വല്ലതും ഉണ്ടെങ്കില്&#x200d; തന്നെ ആ ഭാഗം പഠിപ്പിക്കരുതെന്ന് നിര്&#x200d;ദ്ദേശിക്കുകയോ പുന:പരിശോധിക്കുകയോ ചെയ്യാവുന്നതാണ്. വിപണിയില്&#x200d; വാങ്ങാന്&#x200d; ലഭിക്കുന്ന ഒരു പാഠപുസ്തകത്തിലെ ഒരു വാക്കില്&#x200d; കടിച്ചുതൂങ്ങി അമിതാവേശം കാണിക്കുന്നവരുടെ മനസ്സിലിരിപ്പ് വേഗത്തില്&#x200d; ബോധ്യപ്പെടും. പീസ് സ്‌കൂളിന്റെ കാര്യത്തില്&#x200d; അതിന്റെ നിജസ്ഥിതി ബന്ധപ്പെട്ടവര്&#x200d; വ്യക്തമാക്കിയിട്ടുണ്ട്. പീസ് സ്‌കൂളില്&#x200d; മതനിരപേക്ഷതക്ക് വിരുദ്ധമായ യാതൊന്നും പഠിപ്പിക്കുന്നില്ലെന്നും മതേതരത്വത്തിന് വേണ്ടി ശക്തമായ നിലപാടുകളും വിദ്യാഭ്യാസ സംവിധാനവുമാണ് ഇവിടെ നടക്കുന്നതെന്നും ഇവിടെ പഠിക്കുന്ന മുസ്‌ലിംകള്&#x200d; അല്ലാത്ത വിദ്യാര്&#x200d;ത്ഥികളുടെ രക്ഷിതാക്കള്&#x200d; സമൂഹ മാധ്യമങ്ങളിലൂടെയും വാര്&#x200d;ത്താ സമ്മേളനങ്ങളിലൂടെയും ആവര്&#x200d;ത്തിച്ച് പ്രഖ്യാപിക്കുന്നത് ശ്രദ്ധിക്കാന്&#x200d; പലര്&#x200d;ക്കും സമയമില്ല.</p>
<p>പഠിപ്പിക്കുന്ന പുസ്തകത്തിലെ അപാകതകള്&#x200d; മറ്റ് സ്ഥാപനങ്ങളിലും കാണാമെങ്കിലും മുസ്‌ലിം സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് കേസെടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പീസ് സ്‌കൂളിലെ സംഭവവികാസങ്ങളെന്ന് വ്യക്തമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d; ഗോപ്യമായിവെക്കുകയും ബന്ധപ്പെട്ടവര്&#x200d;ക്ക്, ചെയ്ത കുറ്റം സംബന്ധിച്ച വിവരങ്ങള്&#x200d; നല്&#x200d;കാതിരിക്കുകയും വാര്&#x200d;ത്താ മാധ്യമങ്ങള്&#x200d;ക്ക് സത്യവിരുദ്ധമായ കാര്യങ്ങള്&#x200d; നല്&#x200d;കുകയുമാണ് പൊലീസ് ഏജന്&#x200d;സികള്&#x200d; ചെയ്യുന്നത്. മുസ്‌ലിം സ്ഥാപനങ്ങളെ സഹായിക്കാന്&#x200d; ആരും മുന്നോട്ടുവരാതിരിക്കുകയെന്നതാണ് ഒരു ലക്ഷ്യം. മറ്റു മതവിഭാഗങ്ങളില്&#x200d;പെട്ടവര്&#x200d;ക്ക് സഹായം ചെയ്താലും പുണ്യം ലഭിക്കുമെന്ന് പഠിപ്പിക്കുന്നതും അതുള്&#x200d;ക്കൊണ്ട് വിദ്യാര്&#x200d;ത്ഥികള്&#x200d; മാതൃകായോഗ്യരായി മുന്നോട്ടുപോകുന്നതും കണ്ട് സഹിക്കാതെയാണ് വിലകുറഞ്ഞ ആരോപണങ്ങള്&#x200d; ഉന്നയിക്കുന്നത്. നിജസ്ഥിതി വ്യക്തമാക്കാതെ സംശയത്തിന്റെ ആനുകൂല്യമെന്ന മറവില്&#x200d; ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്നതിനെതിരെ ഇപ്പോള്&#x200d; മൗനംഭജിച്ചാല്&#x200d; നാളെ മറ്റ് സ്ഥാപനങ്ങള്&#x200d;ക്ക് നേരെയും അവര്&#x200d; വാളോങ്ങും.</p>
<blockquote>
<h3><span style="color: #ff0000;">പഠിപ്പിക്കുന്ന പുസ്തകത്തിലെ അപാകതകള്&#x200d; മറ്റ് സ്ഥാപനങ്ങളിലും കാണാമെങ്കിലും മുസ്‌ലിം സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് കേസെടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പീസ് സ്‌കൂളിലെ സംഭവവികാസങ്ങളെന്ന് വ്യക്തമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d; ഗോപ്യമായിവെക്കുകയും ബന്ധപ്പെട്ടവര്&#x200d;ക്ക്, ചെയ്ത കുറ്റം സംബന്ധിച്ച വിവരങ്ങള്&#x200d; നല്&#x200d;കാതിരിക്കുകയും വാര്&#x200d;ത്താ മാധ്യമങ്ങള്&#x200d;ക്ക് സത്യവിരുദ്ധമായ കാര്യങ്ങള്&#x200d; നല്&#x200d;കുകയുമാണ് പൊലീസ് ഏജന്&#x200d;സികള്&#x200d; ചെയ്യുന്നത്. </span></h3>
</blockquote>
<p>കേരളത്തിലെ ചില പ്രദേശങ്ങളില്&#x200d;നിന്ന് ഏതാനും യുവാക്കള്&#x200d; നാടുവിട്ടെന്നും ഐ.എസിലേക്ക് പോയെന്നുമുള്ള പരാതികളുടെ പേരില്&#x200d; സമുദായത്തെ ഒന്നടങ്കം വേട്ടയാടുന്നതിന് ഭരണകൂടം ഒത്താശ ചെയ്യാമോ? ഇത്തരം യുവാക്കള്&#x200d; എവിടെ പോയെന്നത് സംബന്ധിച്ചോ ഐ.എസില്&#x200d; ചേര്&#x200d;ന്നത് സംബന്ധിച്ചോ സ്ഥിരീകരണമുണ്ടായിട്ടില്ല. പക്ഷെ, മകനെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്&#x200d; പൊലീസിനെ സമീപിച്ചാല്&#x200d; യു.എ.പി.എ ചുമത്തിയാണ് കേരള പൊലീസ് കേസെടുക്കുന്നത്. ഫേസ് ബുക്കിലെ പോസ്റ്റിന്റെ പേരില്&#x200d; മതവൈരം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് ഒരു മതപ്രഭാഷകനെതിരെ കേസെടുക്കുകയും യു.എ.പി.എ ചുമത്തുകയും ചെയ്തപ്പോള്&#x200d; സംഘ്പരിവാറുമായി ബന്ധമുള്ള ചിലര്&#x200d; പരസ്യമായി മതവിദ്വേഷം വളര്&#x200d;ത്തുന്ന പ്രസ്താവനകള്&#x200d; നടത്തിയിട്ടും അഴകൊഴമ്പന്&#x200d; സമീപനം സ്വീകരിക്കുന്നു. സംസ്ഥാനത്ത് മുസ്‌ലിംകള്&#x200d;ക്കെതിരെ യാതൊരു തത്വദീക്ഷയുമില്ലാതെയാണ് യു.എ.പി.എ. ചുമത്തുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥയില്&#x200d; വിശ്വാസമില്ലാത്തവര്&#x200d;ക്കും ദുഷ്ടലാക്കുള്ളവര്&#x200d;ക്കും മാത്രമെ യു.എ.പി.എ അംഗീകരിക്കാനാവൂ. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്&#x200d; ആര്&#x200d;ക്കെതിരെയും പ്രയോഗിക്കാന്&#x200d; പാടില്ല. യു.എ.പി.എ എന്ന കരിനിയമത്തിനെതിരെ പാര്&#x200d;ലമെന്റിനകത്തും പുറത്തും ശക്തമായ നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചിട്ടുള്ളത്. സി.പി.എം നേതാവിനെതിരെ യു.എ.പി.എ ചുമത്തിയപ്പോള്&#x200d; പ്രതിഷേധിച്ചവര്&#x200d; അധികാരത്തിലെത്തിയപ്പോള്&#x200d; ന്യൂനപക്ഷ വേട്ടക്ക് ആ നിയമം ഉപയോഗിക്കുന്നതിനെ എന്തു പേരിട്ടാണ് വിളിക്കുക. പൊലീസ് പക്ഷപാതപരമായും ഇരട്ടത്താപ്പോടെയും കാര്യങ്ങളെ സമീപിക്കുന്നു എന്ന സംശയം സമൂഹത്തില്&#x200d; വരുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും.</p>
<p>ഐ.എസ്. ഭീകരതക്കെതിരെയും വളര്&#x200d;ന്നുവരുന്ന തീവ്രവാദ ചിന്തകള്&#x200d;ക്കെതിരെയും കേരളത്തിലെ എല്ലാ മതസംഘടനകളും സുവ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നത് ശുഭോദര്&#x200d;ക്കമാണ്. ഐ.എസിനും ഭീകരവാദത്തിനുമെതിരെ എല്ലാ മുസ്‌ലിം സംഘടനാ നേതാക്കളും എറണാകുളം ടൗണ്&#x200d; ഹാളില്&#x200d; ഒത്തുചേര്&#x200d;ന്ന് ഭീകരവാദം മാനവവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഭീകരവാദത്തിനെതിരായ മുസ്‌ലിം സംഘടനകളുടെ കാര്യക്ഷമമായ കൂട്ടായ്മതന്നെയാണ് അവിടെ കണ്ടത്. യുവാക്കള്&#x200d;ക്കിടയില്&#x200d; വളര്&#x200d;ന്നുവരുന്ന തീവ്രവാദത്തിനെതിരെ എല്ലാ മതസംഘടനകളും ആത്മാര്&#x200d;ത്ഥമായിതന്നെ ബോധവല്&#x200d;ക്കരണം നടത്തുന്നുണ്ട്. ഇക്കാര്യത്തില്&#x200d; ഏതെങ്കിലുമൊരു മതസംഘടന മറ്റുള്ളവരെ പഴിചാരുന്നുവെന്ന വാര്&#x200d;ത്തകളോ നിഗമനങ്ങളോ ഒട്ടും ശരിയല്ല. മത തീവ്രവാദം ഉത്ഭവിച്ചത് സംബന്ധിച്ച് സംഘടനകള്&#x200d;ക്കിടയില്&#x200d; വ്യത്യസ്ത അഭിപ്രായങ്ങള്&#x200d; ഉണ്ടെങ്കിലും മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന പൊതുപ്രശ്‌നങ്ങളില്&#x200d; യോജിച്ച നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇത്തരം പൊതു വിഷയങ്ങളില്&#x200d; സമുദായ സംഘടനകളെ കൂട്ടിയിണക്കി ഒന്നിച്ച് അണിനിരത്താനുള്ള ദൗത്യം മുസ്‌ലിം ലീഗ് തുടരും.</p>
<p>കേരളത്തിലെ മുസ്‌ലിം സമൂഹം ഇന്ത്യയിലെ നിരക്ഷരരായ മുസ്‌ലിംകളുടെ ഉന്നമനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d; ഉള്&#x200d;പ്പെടെ നിരവധി സ്ഥാപനങ്ങള്&#x200d; നടത്തിവരുന്നുണ്ട്. പട്ടികജാതി, വര്&#x200d;ഗ വിഭാഗങ്ങളേക്കാളും ആദിവാസി വിഭാഗങ്ങളേക്കാള്&#x200d;തന്നെയും പിന്നില്&#x200d;നില്&#x200d;ക്കുന്ന ഇതര സംസ്ഥാനങ്ങളിലെ നിരക്ഷരരായ മുസ്‌ലിം സമൂഹത്തെ ഉയര്&#x200d;ത്തിക്കൊണ്ടുവരാന്&#x200d; കേരളത്തിലെ മുസ്‌ലിം സംഘടനകളും അഭ്യുദയകാംക്ഷികളും ശക്തമായി രംഗത്തുണ്ടെന്നുള്ളത് സംഘ്പരിവാറിന് അല്&#x200d;പംപോലും ഉള്&#x200d;ക്കൊള്ളാവുന്നതല്ല. ഇത് ഏത് വിധവും തടയുകയെന്നതും സംഘ്പരിവാറിന്റെ മുഖ്യ അജണ്ടകളിലൊന്നാണ്.</p>
<p>രാജ്യത്ത് നടക്കുന്ന ന്യൂനപക്ഷ-ദലിത് വേട്ടകളും അക്രമങ്ങളും അവരുടെ വിശ്വാസ പ്രമാണങ്ങളില്&#x200d; കൈകടത്താനുള്ള ശ്രമങ്ങളും കരുതലോടെ കാണണം. കേരളത്തിലെ മുസ്‌ലിം സംഘടിത ശക്തിയെ ദുരാരോപണങ്ങളാല്&#x200d; തകര്&#x200d;ക്കാന്&#x200d; നടത്തുന്ന ശ്രമങ്ങളെ ജനാധിപത്യ മാര്&#x200d;ഗത്തിലൂടെ ചെറുത്തു തോല്&#x200d;പ്പിക്കുകതന്നെ ചെയ്യും. പ്രവാചകന്&#x200d; ബഹുസ്വര സമൂഹത്തില്&#x200d; നന്നായി ജീവിച്ച് കാണിച്ചതാണ് വിശ്വാസിയുടെ മാതൃക. മതവും മതേതരത്വവും ബഹുസ്വരതയും അതിന്റേതായ അര്&#x200d;ത്ഥത്തില്&#x200d; ഉയര്&#x200d;ത്തിപ്പിടിച്ചതാണ് നമ്മുടെ പൈതൃകം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-%e0%b4%ac%e0%b4%b9%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%a4%e0%b4%b5%e0%b5%81.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
