<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>peechi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/peechi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 08 Sep 2025 04:27:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>peechi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തൃശൂര്‍ പീച്ചിയിലെ കസ്റ്റഡി മര്‍ദനം; എസ്‌ഐയെ സസ്പെന്‍ഡ് ചെയ്യാന്‍ നീക്കം</title>
		<link>https://www.chandrikadaily.com/custoddial-beating-iin-thrissur-peachey-motion-to-suspend-si.html</link>
					<comments>https://www.chandrikadaily.com/custoddial-beating-iin-thrissur-peachey-motion-to-suspend-si.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 08 Sep 2025 04:26:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[peechi]]></category>
		<category><![CDATA[police]]></category>
		<category><![CDATA[suspend]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353150</guid>

					<description><![CDATA[സാധ്യത തേടി പൊലീസ്
]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d; പീച്ചിയിലെ കസ്റ്റഡി മര്&#x200d;ദനത്തില്&#x200d; എസ്‌ഐയെ സസ്പെന്&#x200d;ഡ് ചെയ്യാന്&#x200d; നീക്കം. സസ്‌പെന്&#x200d;ഷന്&#x200d; സാധ്യത തേടി പൊലീസ്. എസ്‌ഐ ആയിരുന്ന പി എം രതീഷിനെ പ്രാഥമികമായി സസ്പെന്&#x200d;ഡ് ചെയ്യാനാണ് പൊലീസ് നീക്കം. ദക്ഷിണ മേഖല ഐജിയുടെ പക്കലുള്ള റിപ്പോര്&#x200d;ട്ടില്&#x200d; വേഗത്തില്&#x200d; നടപടി എടുക്കാന്&#x200d; ഡിജിപി നിര്&#x200d;ദേശം നല്&#x200d;കി. പുറത്തുവന്ന മര്&#x200d;ദന ദൃശ്യങ്ങള്&#x200d; തെളിവായി ഉള്&#x200d;പ്പെടുത്തി സസ്പെന്&#x200d;ഡ് ചെയ്യാന്&#x200d; സാധിക്കുമോ എന്ന കാര്യവും പൊലീസ് പരിശോധിച്ചു വരുകയാണ്. ഇന്ന് വൈകീട്ടോടെ ഇക്കാര്യത്തില്&#x200d; തീരുമാനമാകും. ദക്ഷിണമേഖല ഐജിയാണ് തീരുമാനം എടുക്കുക.</p>
<p>നിലവില്&#x200d; കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷനിലെ സിഐയാണ് പി എം രതീഷ്. മെയ് 24ന് പീച്ചിയിലെ ഹോട്ടലില്&#x200d; നടന്ന സംഘര്&#x200d;ഷത്തിന് പിന്നാലെയാണ് ഹോട്ടല്&#x200d; ഉടമയുടെ മകനെയും ജീവനക്കാരെയും പീച്ചി എസ് ഐ രതീഷ് കസ്റ്റഡിയില്&#x200d; എടുക്കുന്നത്. പൊലീസ് സ്റ്റേഷനില്&#x200d; എത്തിയ ഇവരെ എസ് ഐയുടെ നേതൃത്വത്തില്&#x200d; ക്രൂരമായി മര്&#x200d;ദിച്ചു. കേസ് ഒത്തുത്തീര്&#x200d;പ്പാക്കുന്നതിനായി എസ്‌ഐ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും മൂന്ന് ലക്ഷം പൊലീസുകാര്&#x200d;ക്കും രണ്ട് ലക്ഷം പരാതിക്കാരനായ ദിനേശിനും നല്&#x200d;കാന്&#x200d; ആവശ്യപ്പെട്ടതായും ഹോട്ടല്&#x200d; ഉടമ ഔസേപ്പ് പറയുന്നു. ഇല്ലെങ്കില്&#x200d; പോക്‌സോ കുറ്റം ചുമത്തി മകനെ അറസ്റ്റ് ചെയ്യും എന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഔസേപ്പ് വ്യക്തമാക്കി.</p>
<p>സംഭവത്തില്&#x200d; രതീഷ് കുറ്റക്കാരനാണെന്ന് അന്വേഷണത്തില്&#x200d; കണ്ടെത്തിയിരുന്നു. എന്നാല്&#x200d; രതീഷിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/custoddial-beating-iin-thrissur-peachey-motion-to-suspend-si.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പീച്ചി പൊലീസ് സ്റ്റേഷൻ മർദനം: &#8216;അതിക്രമത്തിന് കാരണം മുൻ വൈരാഗ്യം, കേസ് ഒത്തുതീർപ്പാക്കാൻ അഞ്ച് ലക്ഷം രൂപ നൽകി&#8217;; ഹോട്ടലുടമ ഔസേപ്പ്</title>
		<link>https://www.chandrikadaily.com/peechi-police-station-assault-previous-enmity-was-the-reason-for-the-assault.html</link>
					<comments>https://www.chandrikadaily.com/peechi-police-station-assault-previous-enmity-was-the-reason-for-the-assault.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 07 Sep 2025 04:58:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bribe]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[peechi]]></category>
		<category><![CDATA[police sation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353043</guid>

					<description><![CDATA[തൃശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനില്‍ ഹോട്ടല്‍ മാനേജറേയും ഉടമയുടെ മകനെയും മര്‍ദിച്ചതിന് പിന്നാലെ പണം വാങ്ങി പൊലീസ് കേസൊതുക്കി. അഞ്ച് ലക്ഷം രൂപയാണ് പരാതിക്കാരനില്‍ നിന്ന് വാങ്ങിയത്. പരാതിക്കാരന്‍ ദിനേശിന് പണം നല്‍കിയത് എസ്‌ഐ പറഞ്ഞിട്ടെന്ന് ഹോട്ടല്‍ ഉടമ ഔസേപ്പ് മാധ്യമങ്ങളോട് പറഞ്ഞു. പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പൊലീസ് സ്റ്റേഷനില്‍വെച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d; പീച്ചി പൊലീസ് സ്റ്റേഷനില്&#x200d; ഹോട്ടല്&#x200d; മാനേജറേയും ഉടമയുടെ മകനെയും മര്&#x200d;ദിച്ചതിന് പിന്നാലെ പണം വാങ്ങി പൊലീസ് കേസൊതുക്കി. അഞ്ച് ലക്ഷം രൂപയാണ് പരാതിക്കാരനില്&#x200d; നിന്ന് വാങ്ങിയത്. പരാതിക്കാരന്&#x200d; ദിനേശിന് പണം നല്&#x200d;കിയത് എസ്‌ഐ പറഞ്ഞിട്ടെന്ന് ഹോട്ടല്&#x200d; ഉടമ ഔസേപ്പ് മാധ്യമങ്ങളോട് പറഞ്ഞു. പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്&#x200d; പുറത്ത് വന്നിട്ടുണ്ട്.</p>
<p>പട്ടിക്കാട് ലാലീസ് ഫുഡ് ആന്&#x200d;ഡ് ഫണ്&#x200d; ഹോട്ടല്&#x200d; ഉടമ കെ.പി. ഔസേപ്പ്, മകന്&#x200d; പോള്&#x200d; ജോസഫ്, ഹോട്ടല്&#x200d; ജീവനക്കാര്&#x200d; എന്നിവരെ പീച്ചി പൊലീസ് സ്റ്റേഷനില്&#x200d;വെച്ച് എസ്‌ഐ പി.എം. രതീഷ് മര്&#x200d;ദിച്ചിരുന്നു. പരാതിക്കാരനായ ദിനേഷിനെ ഉപയോഗിച്ചാണ് എസ്ഐ പണം വാങ്ങുന്നത്. ഹോട്ടല്&#x200d; ഉടമ ഔസേപ്പ് നല്&#x200d;കുന്ന പണത്തില്&#x200d; മൂന്ന് ലക്ഷം രൂപ പൊലീസുകാര്&#x200d;ക്കുള്ളതാണെന്നാണ് എസ്‌ഐ പി.എം. രതീഷ് പറഞ്ഞിരുന്നത്. ദിനേശ് ഔസേപ്പിന്റെ വീട്ടില്&#x200d; എത്തി പണം വാങ്ങുന്ന ദൃശ്യങ്ങളാണിപ്പോള്&#x200d; പുറത്തുവന്നിരിക്കുന്നത്. 5 ലക്ഷം രൂപ ദിനേശിന് നല്&#x200d;കിയതിന് ശേഷമാണ് പൊലീസ് സ്റ്റേഷനില്&#x200d; നിന്ന് മാന്യമായ പെരുമാറ്റം എസ്‌ഐയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഹോട്ടല്&#x200d; ഉടമ ഔസേപ്പ് പറഞ്ഞു.</p>
<p>പണം നല്&#x200d;കിയ ശേഷമാണ് മകനെയും ഹോട്ടലിലെ മറ്റ് മൂന്ന് ജീവനക്കാരെയും കേസ് രജിസ്റ്റര്&#x200d; ചെയ്യാതെ പുറത്തേക്ക് 15 മിനിറ്റിനുള്ളില്&#x200d; എഫ്ഐആര്&#x200d; പോലുമില്ലാതെ വിടുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം. മെയ് 24-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്&#x200d; 13 മാസത്തെ ശ്രമത്തിനൊടുവില്&#x200d; 2024 ഓഗസ്റ്റ് 14-നാണ് കിട്ടിയത്. ഔസേപ്പ് നല്&#x200d;കിയ വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിലാണ് സിസിടിവി ദൃശ്യങ്ങള്&#x200d; കിട്ടിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/peechi-police-station-assault-previous-enmity-was-the-reason-for-the-assault.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
